ചാത്തന്നൂർ : കൊല്ലം -തിരുവനന്തപുരം ദേശീയപാതയിൽ ഇത്തിക്കരയിലെ ഗതാഗതകുരുക്കിന് പരിഹാരം ഉണ്ടാവണമെന്ന ആവശ്യം ശക്തമാകുന്നു.
ദേശീയപാതയിൽ കൊല്ലം ചെങ്കോട്ട റോഡിൻറെ പ്രവേശന കവാടമായ ഇത്തിക്കരയിലെ നിർമ്മാണപ്രവർത്തികളുടെ മെല്ലെപോക്കും ജല അതോറിറ്റി ദേശീയപാതയിൽ നിന്ന്
കുടിവെള്ള പൈപ്പ് ഇടാനായി കുഴികളും മൂലം കാൽനടയാത്ര പോലും ദുക്ഷരാമായ അവസ്ഥയിലാണ്.മഴക്കാലമായതിനാൽ ചാലുപോലെയുള്ള വലിയ കുഴിയിൽ നിരവധി ടൂവീലർ ഉൾപ്പെടെ അപകടത്തിൽപ്പെട്ട് യാത്രക്കാർ ആശുപത്രിയിൽ ആയിട്ടും കരാറുകാർ അനങ്ങാപാറ നയം സ്വീകരിക്കുകയാണ്.
റോഡിൻറെ ശോചനീയാവസ്ഥ മൂലം ഇത്തിക്കര മുതൽ മൈലക്കാട് ഇറക്കം വരെ രാവിലെയും വൈകിട്ടും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ് കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി കുഴിച്ച കുഴികൾ പാലത്തിൻറെ ഇരുവശങ്ങളിലും അപകടകരയായി നിലകൊള്ളുകയാണ് കൂടാതെ പാലത്തിൻറെ നടപ്പാതയിൽ പൈപ്പുകൾ സ്ഥാപിച്ചിട്ട് സ്ലാബുകൾ ഇട്ട് മൂടാത്ത അവസ്ഥയിലാണ് അതിനാൽ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു ദേശീയപാത അതോറിറ്റിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ
ഉദ്യോഗസ്ഥർ ദേശീയപാതനിർമ്മാണ കമ്പനിയായ ശിവാലയ കൺസ്ട്രേഷൻസിന്റെയും
ജല അതോറിറ്റിയുടെ നിർമ്മാണ കമ്പനി അധികൃതരെയും നിർമ്മാണപ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മെല്ലെപോക്ക് തുടരുകയാണ്.
വലിയ ട്രെയിലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോകുന്ന ഇത്തിക്കര വളവ് ഒരു അപകട കെണിയായി നിലകൊള്ളുകയാണ് ഇതിന് അധികൃതരുടെ ഭാഗത്തുനിന്ന് കർശനമായ നടപടികൾ ഉണ്ടാവണമെന്ന്
ഇത്തിക്കര ആക്ഷൻ കൗൺസിൽ നേതാവ് ഷാലു വി ദാസ് അറിയിച്ചു.
ഫോട്ടോ :ഇത്തിക്കരയിൽ ഗതാഗതകുരുക്ക്
ഫോട്ടോ :നിർമ്മാണപ്രവർത്തികൾ മുടങ്ങി കിടക്കുന്നു.
No comments:
Post a Comment