ജലജന്യ രോഗങ്ങളും പനിയും മഞ്ഞപിത്തവും പടർന്നുപിടിക്കുന്ന
സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി പരവൂർ നഗരസഭ.
കഴിഞ്ഞ ദിവസം നഗരാതിർത്തിയിൽ
ഒരു കുട്ടിക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തതിന്റ അടിസ്ഥാനത്തിലാണ്
നഗരസഭ ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിൽ നഗരസഭ കൗൺസിൽ ഹാളിൽ ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് തീരുമാനിച്ചത്.
ശുചീക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും
ക്ലോറിനേഷനുപുറമെ സൂപ്പർ ക്ലോറിനേഷൻ കൂടി ആവശ്യമായ സ്ഥലങ്ങളിൽ ചെയ്യുന്നതിനും, ഷിഗല്ല ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ഊർജ്ജിതപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർപേഴ്സൺ ജയലാൽഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു വൈസ് ചേർപേഴ്സൺ, സ്ഥിരം സമിതി അദ്ധ്യക്ഷർ, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി, ആരോഗ്യ വകുപ്പിലേയും നഗരസഭയിലേയും ഡോക്ടർമാർ, എപിഡമോളജിസ്റ്റ്, ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ തുടങ്ങിയവർ പങ്കെടുത്തു.
@ ആരോഗ്യവകുപ്പിന്റെ പരിശോധന
പരവൂരിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് പരവൂർ നഗരസഭ പ്രദേശത്തെ ഹോട്ടലുകൾ, ഭക്ഷണശാലകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഫുഡ് സേഫ്റ്റി, ആരോഗ്യ വകുപ്പ്, നഗരസഭ ആരോഗ്യ വിഭാഗം എന്നിവരുടെ സംയുക്ത പരിശോധനകൾ നടന്നു. പത്തോളം സ്ഥാപനങ്ങൾക്ക് നോട്ടീസുകൾ നൽകി നടപടികൾ സ്വീകരിച്ചു വരും ദിവസങ്ങളിൽ പരിശോധനകൾ തുടരും. ചാത്തന്നൂർ ഫുഡ് സേഫ്റ്റി ഓഫീസർ, ആരോഗ്യവകുപ്പിലേയും നഗരസഭയിലേയും ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരാണ് ഇന്നലെ സംയുക്ത സ്ക്വാഡ് രൂപീകരിച്ചു
പരിശോധന നടത്തിയത്.
@ ഷിഗെല്ല മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്.
ഷിഗെല്ല രോഗത്തിന്റെ ലക്ഷണങ്ങളായ വയറിളക്കം, ഛർദ്ദി, വയറുകടി മുതലായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സ നടത്താതെ പൊതുജന ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും, ഡോക്ടറുടെയടുത്ത് എത്തി ചികിത്സ തേടുകയും വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കേണ്ടതും ആഹാരസാധനങ്ങൾ വൃത്തിയായും ഈച്ച തുടങ്ങിയ പ്രാണികളിൽ നിന്നും സംരക്ഷിച്ചും മാത്രം ഉപയോഗിക്കുക. പച്ചക്കറികളും പഴങ്ങളും കഴുകി മാത്രം ഉപയോഗിക്കുക. മലമൂത്ര വിസർജ്ജനത്തിന് ശേഷം സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. രോഗീ സമ്പർക്കം പരമാവധി ഒഴിവാക്കുക. ഛർദ്ദിയോടുകൂടിയ പനി, വയറുവേദന, രക്തം കലർന്ന മലം എന്നിവയാണ് ഷിഗല്ല രോഗത്തിന്റെ ലക്ഷണങ്ങളെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
@ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പൊഴിക്കര കുടുംമ്പാരോഗ്യ കേന്ദ്രങ്ങളിലും
മറ്റ് സബ് സെന്ററുകളിലും
ഹോമിയോ ആശുപത്രി, ആയുർവേദ ആശുപത്രി, എന്നിവിടങ്ങളിലും വാർഡ് തലത്തിൽ അംഗനവാടികളിലും
പ്രതേക പനി ക്ലിനിക് ആരംഭിക്കണം
നിലവിൽ സായാഹ്ന ഒ പിയിൽ ഒരു ഡോക്ടർ മാത്രമാണ് ഉള്ളത്. ഇവിടെ
ഡോക്ടർമാർ കുറവുള്ള സാഹചര്യത്തിൽ
അഞ്ച് ഡോക്ടക്ടർമാരുടെ അധിക സേവനംകൂടി ഏർപ്പെടുത്തണം
വാർഡ് അടിസ്ഥാനത്തിൽ
മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയുംപ്രതിരോധപ്രവർത്തനങ്ങൾക്കായി കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിക്കുകയും വേണമെന്ന ആവശ്യം ശക്തമാകുന്നു. കോളനികൾ ഉൾപ്പെടെ ജനവാസമേഖലകളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള പ്രത്യേക ആരോഗ്യ ജാഗ്രതാസമിതി അംഗങ്ങൾ നേരിട്ടെത്തി പരിശോധനയും വൈദ്യസഹായവും നൽകണം .പനിബാധിതർ കൂടുതൽ എത്തുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരെ നിയോഗിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഡെങ്കിപ്പനി കേസുകളും മഞ്ഞപ്പിത്തവും
കണ്ടെത്തിയിരുന്നു. ഈ വർഷം
ഷിഗെല്ലെ കൂടി കണ്ടെത്തിയ സാഹചര്യത്തിൽ
കരുതലോടെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്
@ മഴക്കാലപൂർവ്വ പ്രതിരോധ പ്രവർത്തനങ്ങളിൽ പാളിച്ച
മഴക്കാലപൂർവ്വ പ്രതിരോധ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർ വരുത്തിയ വീഴ്ച്ച മൂലം
പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കഴിയാഞ്ഞതും മഴ ആരംഭിക്കുന്നതിനു മുമ്പുതന്നെ വീടുകളിൽനിന്നും പൊതു സ്ഥലങ്ങളിൽനിന്നുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഉണ്ടായ കാലതാമസവും
നഗരസഭാ ഹെൽത്ത് വിഭാഗവും വാർഡ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജനകീയ സമിതികളും ഏകോപനമില്ലാതെ പ്രവർത്തിച്ചതും പകർച്ചവ്യാദികൾ പകർന്ന് പിടിക്കാൻ കാരണമായി.മഴക്കാല പൂർവ്വ പ്രതിരോധ പ്രവർത്തനങ്ങളിലെ പ്രധാന
പാളിച്ചകൾ മൂലം ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമാകുന്നു. കൃത്യമായ ഏകോപനമില്ലായ്മ, ശാസ്ത്രീയമല്ലാത്ത മാലിന്യ സംസ്ക്കരണം, ഓടകളിലെ വെള്ളക്കെട്ട്, പ്രതിരോധ പ്രവർത്തനങ്ങളുടെ പേപ്പർ വർക്കുകൾ മാത്രമാണ് നടന്നത്.
@ മഴക്കാല പൂർവ്വ പ്രതിരോധത്തിലെ
നഗരസഭയുടെ പ്രധാന വീഴ്ചകൾ
മാലിന്യ നിർമ്മാർജ്ജനം ശരിയായ രീതിയിൽ നടന്നില്ല ഓടകളിലും
തോടുകളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്തില്ല നീക്കം ചെയ്ത മാലിന്യങ്ങൾ വീണ്ടും വെള്ളത്തിലേക്ക് ഒഴുകിപ്പോകാനുള്ള അവസരം ഉണ്ടാക്കി.
@ ഉറവിട നശീകരണം പാളുന്നു:
കൊതുകുകൾ പെരുകുന്നതിനുള്ള ഉറവിടങ്ങൾ (ഉപേക്ഷിച്ച ചിരട്ട, പ്ലാസ്റ്റിക് കപ്പുകൾ, ടയറുകൾ) വീടുകളുടെ പരിസരത്തുനിന്നും കൃത്യമായി നീക്കം ചെയ്തില്ല.
വകുപ്പുകളുടെ ഏകോപനമില്ലായ്മ
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവർ തമ്മിൽ യോജിച്ചുള്ള പ്രവർത്തനം പലപ്പോഴും ഉണ്ടാകുന്നില്ല.
ഒപ്പം തന്നെ നഗരസഭയുടെ തുടർനടപടികളുടെ കുറവ് മൂലം ശുചീകരണ പ്രവർത്തനങ്ങൾ മഴ തുടങ്ങുന്നതിന് മുൻപ് മാത്രം നടത്തുന്ന ഒന്നായി മാറുന്നു. മഴക്കാലത്ത് ഇവ കൃത്യമായി നിരീക്ഷിക്കുന്നില്ല.
@ പരിഹാര മാർഗ്ഗങ്ങൾ
വാർഡ് തലങ്ങളിൽ ആരോഗ്യ- ശുചീകരണ കമ്മറ്റികൾ സജീവമാക്കുക.
വീടുകൾ കേന്ദ്രീകരിച്ച് കൊതുക് നശീകരണ പ്രവർത്തനങ്ങൾ (ഡ്രൈ ഡേ ആചരണം) കർശനമാക്കുക.
പൊതുസ്ഥലങ്ങളിലും ഓടകളിലും പ്ലാസ്റ്റിക് അടിഞ്ഞുകൂടുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കുക.