Thursday, 14 May 2026

പിടികൂടിയത് വൻ കരിഞ്ചന്ത റാക്കറ്റ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

പിടികൂടിയത് വൻ കരിഞ്ചന്ത റാക്കറ്റ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

കൊല്ലം : വാണിജ്യാവശ്യത്തിനുള്ള 
പാചകവാതക ക്ഷാമ പതിസന്ധി മുതലെടുത്ത് എൽ.പി.ജി കരിഞ്ചന്ത സജീവമായതിന്റെ സൂചനകളാണ് ഇത്രയും വലിയ സിലിണ്ടർ വേട്ടയെന്ന് ഉദ്യോഗസ്ഥർ സൂചന നൽകുന്നു.14.2 കിലോ തൂക്കമുള്ള ഒരു സിലിണ്ടറിന് സാധാരണ നിരക്കിനേക്കാൾ ഇരട്ടിയിലധികം തുകയാണ് കരിചന്തയിൽ വില്പന നടത്തിയ സംഘങ്ങൾ ഈടാക്കി വന്നിരുന്നത് എന്ന് 
മുഖത്തലയിൽ  നിന്നും പിടിച്ചെടുത്ത ബില്ലുകളിൽ നിന്നും വ്യക്തമാക്കുന്നു.
 റൈഡ്:ലൈസൻസ് ഉള്ള കമ്പനിയുടെതല്ലാത്ത രണ്ടായിരത്തോളം 
 ഒഴിഞ്ഞ സിലിണ്ടറുകളും ലൈസൻസ് ഉള്ള കമ്പനിയുടെ 210 ൽ പരം നിറ സിലിണ്ടറുകളുമാണ് പിടിച്ചെടുത്തത്.
ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ളവൻ ഉദ്യോഗസ്ഥ സംഘമാണ് റെയ്‌ഡ് നടത്തിയത്.സംസ്ഥാനത്ത് സമീപ കാലത്ത് നടന്ന വലിയ റെയ്ഡ് ആണിത്.
ചിറക്കര പഞ്ചായത്തിലെ പോളച്ചിറയിൽ 
 പ്രവർത്തിച്ചു വന്ന ഒരു ഏജൻസിയുടെ പേരിലാണ് ഇവിടെ യാതൊരു രേഖകളും ഇല്ലാത്ത ഗോഡൗൺ പ്രവർത്തിച്ചു വന്നത്. പൊതുമേഖലാ ഗ്യാസ് കമ്പനികൾക്കു പുറമേ സ്വകാര്യ ഗ്യാസ് ഏജൻസിയുടെ ഒഴിഞ്ഞ സിലിണ്ടറുകളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ലോറിയിൽ സിലിണ്ടറുകൾകൊണ്ടുവന്ന ശേഷം ചെറിയ വാഹനങ്ങളിൽ കടകളിൽ കൊണ്ടുപോയി കൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. 
മുഖത്തല കണിയാംതോട്ടിലുള്ള എച്ച്. എം. കെ.ഗ്യാസ് ഏജൻസിയുടെ ഗോഡൗണിലാണ് ബുധനാഴ്ച ഉച്ചയോടെ ജില്ലാ സപ്ലെ ഓഫീസർ കെ.ബി. സിന്ധു വിൻ്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.
ഇവിടെ നിന്നു൦ സിലിണ്ടറുകൾ വിതരണം ചെയ്യുന്നത് സിവിൽ സപ്ലൈസിൻ്റെ എൽ. പി ജി ട്രാക്കർ വഴിയായിരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. പേപ്പറിൽ ഒരു എജൻസി ഉണ്ടാക്കുകയും ഗോഡൌൺ സൃഷ്ടിക്കുകയും അത് വഴി കരിഞ്ചന്തയിൽ ജില്ലയിലൂടനീളം കച്ചവടം നടത്തി വരികയായിരുന്നു ഇ സംഘമെന്ന് പോലിസ് ഉദ്യോഗസ്ഥരും സൂചന നൽകുന്നു.
ഇവരുടെതെന്നു പറയുന്ന ചിറക്കര പോളച്ചിറയിൽ അടഞ്ഞുകിടക്കുന്ന ഗോഡൗണിലും പരിശോധന നടന്നു.ഇ ഗോഡൗണിൽ സിലിണ്ടർ ഇറക്കി വിതരണം ചെയ്യുന്നതാണ് രേഖകളിൽ വ്യക്തമാക്കുന്നത് 
കണിയാംതോട്ടിൽ രണ്ടായിരത്തോളം സിലിണ്ടറുകൾ ഉണ്ടായിരുന്നതായാണ് വിവരം.രാത്രി വൈകിയും സിലിണ്ടറുകളുടെ കണക്കെടുപ്പ് നടന്നുവരികയാണ്. വിവരമറിഞ്ഞ് ബി.പി. സി. എൽ,
എച്ച്.പി. സി. എൽ,. ഐ. ഓ.സി എന്നീ കമ്പനികളുടെ സെയിൽസ് ഓഫീസർമാരും സിലിണ്ടറുകൾ പിടികൂടിയ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ എട്ടു മാസം മുമ്പാണ് ഇവിടെ ഗ്യാസ് ഗോഡൗൺ പ്രവർത്തനം ആരംഭിച്ചത്. ഇത് ഇവിടെ പ്രവർത്തിക്കുന്നതിനാവശ്യമായവിവിധ വകുപ്പുകളുടെ ലൈസൻസുകൾ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. സിലിണ്ടറുകൾ കണ്ടെത്തിയതിനെ ക്കുറിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
 ഇവിടെ കണ്ടെത്തിയ സിലിണ്ടറുകൾ വിവിധ കമ്പനികളുടെ അടുത്തുള്ള ഏജൻസികളുടെ ഗോഡൗണിലേക്ക് മാറ്റുമെന്നും ജില്ലാ
സപ്ലൈ ഓഫീസർ കെ.ബി സിന്ധു പറഞ്ഞു. എന്നാൽ അനധികൃതമായല്ലാ ഗോഡൗൺ 
പ്രവർത്തിച്ചതെന്നും തൃകോവിൽവട്ടം പഞ്ചായത്ത്‌ അധികൃതർ പറഞ്ഞു 
 ജില്ലാ സപ്ലൈ ഓഫീസർ കെ. ബി സിന്ധു,താലൂക്ക് സപ്ലൈ ഓഫീസർമാരായ വൈ.സാറാമ്മ, ജലീസ്, അനിൽകുമാർ,എസ് സുജ,സീനിയർ സൂപ്രണ്ട് മനു , ആർ.ഐ.മാരായപ്രസാദ്, മഞ്ജു. നിത്യ,വിനോദ് , സുനൈല , ആശാചന്ദ്രൻ , ആശ, ബിജു കുമാരകുറുപ്പ്, ജിജി കുമാർ,സന്തോഷ് കുമാർ,സഞ്ജു ലോറൻസ്,രാമചന്ദ്രൻ പിള്ള, അനൂപ് ,പ്രദീപ്, സാം വർഗീസ്,ആശ, അനില എന്നിവരും കൺട്രോൾ എസ്.ഐ. നിസാം, കൊട്ടിയം എസ്. ഐ അശ്വിനി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും റെയ്ഡിൽ പങ്കെടുത്തു.

പാരിപ്പള്ളി 
ഐ ഒ സി പ്ലാന്റിൽ നിന്നും 
ഗ്യാസ് സിലിണ്ടറുകൾ കരിഞ്ചന്തയിലേക്ക് പോകുന്നുണ്ടോ? 

 ജനവാസ കേന്ദ്രത്തിലെ അനധികൃത ഗോഡൌൺ ദുരൂഹതകൾ ഏറെ 
പഞ്ചായത്ത്‌ ലൈസൻസ് ഇല്ല സുരക്ഷാ മാനദണ്ടങ്ങളില്ല കൊല്ലം - ആയൂർ റോഡിൽ വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് വിതരണം ചെയ്യുന്ന അനധികൃത ഗോഡൌൺ. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ഏജൻസിയുടെ ബോർഡ് ഉള്ള ഗോഡൗൺ പക്ഷേ ഭൂരിപക്ഷം സിലിണ്ടറുകളും പാരിപ്പള്ളി ഐ ഒ സി ഗ്യാസ് പ്ലാന്റിലെ കോഡ് നമ്പർ ഉള്ള 
രണ്ടായിരത്തോളം സിലിണ്ടറുകൾ എച്ച് പിയുടെ ഏജൻസിയിൽ പ്രവർത്തിക്കുന്ന അനധികൃത ഗോഡൗണിൽ എത്തിയത് ദുരൂഹത വർധിപ്പിക്കുന്നു.
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ ദിനവും ഐ ഒ സിയുടെ ഏജൻസികളിൽ എത്തുന്നുണ്ട് അതിന് കൃത്യമായ കണക്കും വിതരണത്തിനായുള്ള രേഖകളും 
ഐ ഒ സി പ്ലാന്റിൽ 
ഉണ്ടെങ്കിലും ഇത്രയധികം വാണിജ്യ സിലിണ്ടറുകൾ ഇവിടെ എത്തിയതിൽ ദുരൂഹത നിലനിൽക്കുകയാണ് ദിവസവും ഇവിടെ ഐ ഒ  സി യുടെ ഏജൻസികളുടെ സിലിണ്ടർ അടങ്ങിയ വാഹനങ്ങൾ വന്ന് പോകുന്നതായി പ്രാദേശത്തെ സി സി ടി വി ക്യാമറകളിൽ ഉണ്ട് ഇത് അന്വേഷണം നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

@ഹോട്ടലുകളിൽ പരിശോധന നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകൾ ഹോട്ടലുകളിൽ ഉപയോഗിക്കുന്നുവെന്ന പരാതി വ്യാപകമാകുമ്പോൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഹോട്ടലുകളിൽ കർശന പരിശോധന നടത്തണം.
@ കർശന നടപടിയുണ്ടാവണം 

രേഖകളില്ലാത്ത കടത്ത്: വാണിജ്യ സിലിണ്ടറുകൾ അനധികൃതമായി കടത്തുന്ന ഏജൻസികൾക്ക് എതിരെ കർശന നടപടി വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
​1955-ലെ അത്യാവശ്യ സാധന നിയമപ്രകാരം (Essential Commodities Act) പ്രതികൾക്കെതിരെ കേസെടുക്കണം 
ഗ്യാസ് മാറ്റി നിറയ്ക്കാനും കരിഞ്ചന്തയിൽ മറിച്ചുവിൽക്കാനുമുള്ള ശ്രമനങ്ങൾക്കെതിരെ നടപടി ഉണ്ടാവണം.

​"കരിഞ്ചന്തയും സിലിണ്ടർ വകമാറ്റിയുള്ള ഉപയോഗവും അനുവദിക്കില്ല. വരും ദിവസങ്ങളിൽ ജില്ലയിലുടനീളം 
 പരിശോധനകൾ കൂടുതൽ ശക്തമാക്കും."
                                                ഉദ്യോഗസ്ഥർ 

​@ പൊതുജന ശ്രദ്ധയ്ക്ക്:
ഗ്യാസ് വിതരണത്തിലെ ക്രമക്കേടുകളോ കരിഞ്ചന്തയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കുക. നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരും.

ചിത്രം :പിടികൂടിയ ഗ്യാസ് സിലിണ്ടറുകൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു 

Tuesday, 12 May 2026

ചാത്തന്നൂരിൽ എം ഡി എം എ വേട്ട മയക്കുമരുന്ന് മാഫിയ തലവൻ അറസ്റ്റിൽ

ചാത്തന്നൂരിൽ എം ഡി എം എ വേട്ട മയക്കുമരുന്ന് മാഫിയ തലവൻ അറസ്റ്റിൽ 

@പ്രതിയെ പിടികൂടുന്നതിനിടയിൽ പോലീസുകാരന് ഗുരുതര പരിക്ക് 

ചാത്തന്നൂർ : ചാത്തന്നൂരിൽ എം ഡി എം എ വേട്ട മയക്കുമരുന്ന് സംഘതലവൻ അറസ്റ്റിൽ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പോലിസ്കാരന് ഗുരുതര പരിക്ക്. കണ്ണേറ്റ സനൂജ് മനസിലിൽ സലീമിന്റെ മകൻ സനോജ് (38)അറസ്റ്റിൽ പ്രതിയെ പിടികൂടുന്നതിനിടയിൽ കൊല്ലം 
ഡാൻസ് സാഫ് ടീമിലെ ഷഫീഖിനെ കാർ കൊണ്ട് ഇടിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഇന്നലെ രാത്രി 8മണിയോടെ കാരംകോട് ജെ എസ് എം ജങ്ഷൻ -കിണർമുക്ക് റോഡിലാണ് സംഭവം നടന്നത് 
കാറിൽ എം ഡി എം എയുമായി 
 എത്തിയ പ്രതിയെ ജീപ്പിലും 
ബൈക്കിലും എത്തിയ ഡാൻസ് സാഫ് ടീമിലെ പോലിസുകാർ വളയുകയായിരുന്നു.
ഇതിനിടയിൽ കാറിൽ റിവേഴ്സ് എടുത്തു പോലിസ് ഉദ്യോഗസ്ഥരെ ഇടിക്കുകയായിരുന്നു.ഇതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ചപ്രതിയെ പോലീസുകാർ സാഹസികമായി 
പിടികൂടുകയായിരുന്നു.സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തിവന്നിരുന്ന പ്രതി നിരവധി തവണ ജയിൽശിഷ അനുഭവിച്ച പ്രതി ഇതിന് മുൻപും വാഹനത്തിൽ മയക്കുമരുന്ന് കടത്തുന്നതിനിടയിൽ പോലീസിനെ ഇടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ ശിഷ അനുഭവിച്ചിട്ടുണ്ട്.ആറ് ഗ്രാമോളം എം ഡി എം എ പ്രതിയിൽ നിന്നും കണ്ടെടുത്തു ചാത്തന്നൂർ പോലിസ് കേസെടുത്തു പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ്ചെയ്തു.
ഫോട്ടോ :

 

Monday, 11 May 2026

പാചകവാതകത്തിന്റെ പേരിൽ അവശ്യസാധനങ്ങൾക്കും ഹോട്ടൽ ബേക്കറി ഭക്ഷണസാധനങ്ങൾക്കും വിലയുയർത്തി

ഭക്ഷണസാധനങ്ങൾക്ക് 
വിലയുയർത്തി വ്യാപാരികൾ നട്ടം തിരിഞ്ഞു ജനങ്ങൾ 

കൊല്ലം : പാചകവാതകത്തിന്റെ പേരിൽ 
അവശ്യസാധനങ്ങൾക്കും ഹോട്ടൽ ബേക്കറി ഭക്ഷണസാധനങ്ങൾക്കും വിലയുയർത്തി വ്യാപാരികൾ. ഒരു നിയന്ത്രണവും ഇല്ലാതെ ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണത്തിന് നിത്യേന വില വർധിപ്പിക്കുകയാണ്. പാചകവാതകം ആവശ്യമില്ലാതെ ഉണ്ടാക്കുന്ന 
ഉൽപന്നങ്ങൾക്കും വില വർധിപ്പിക്കുകയാണ്. രോഗികൾ, യാത്രക്കാർ, തൊഴിലാളികൾ തുടങ്ങി പൊതുസമൂഹത്തിൻ്റെ വലിയൊരു വിഭാഗത്തിന് ഭക്ഷണം നൽകുന്ന  സേവനമേഖലയാണ് ഹോട്ടലുകൾ കഴിവതും വില ഉയർത്താതെ നോക്കേണ്ടതിന് പകരം കുടുംബ ബജറ്റുകളെ താളം തെറ്റിക്കുന്ന വില വർധന ജനങ്ങളെ പട്ടിണിയിലേക്ക് തള്ളി വിടുകയാണ് എന്നാണ് ജനങ്ങൾ പറയുന്നത്.പൊതുവിപണിയിലെ 
അനിയന്ത്രികമായ വിലകയറ്റം തടയാൻ 
സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും 
 നടപടിയില്ലാത്തതാണ് വിലവർദ്ധനവിനുള്ള പ്രധാന കാരണം.വിലനിലവാര പട്ടിക പ്രദർശിപ്പിക്കാതെയാണ് അവശ്യസാധനങ്ങൾക്കും ഹോട്ടലുകളിൽ ഭക്ഷണങ്ങൾക്കും അധിക വില ഈടാക്കുന്നത്. വിലവർധന ചൂണ്ടിക്കാട്ടിയാൽ പാചകവാചക പ്രതിസന്ധിയാണ് വ്യാപാരികളും ഹോട്ടലുടമകളും പറയുന്നത്. പത്തുരൂപക്ക് കിട്ടിയിരുന്ന ചായക്ക് പന്ത്രണ്ട് മുതൽ ഉയർത്തി പതിനഞ്ചും ഇരുപതും രൂപയാണ് വാങ്ങിക്കുന്നത്. പലഹാരങ്ങൾക്കും അതുപോലെതന്നെയാണ്.ചായയുടെ കൂടെയുള്ള ചെറുകടികൾക്കും 
 വലിയ വിലവർധനവുണ്ടായി. പാചകവാതകം വേണ്ടാത്ത കൂൾബാറുകളിലെ അവസ്ഥയും ഇതുതന്നെയാണ്. നാരങ്ങാവെള്ളത്തിന് 
 ഇരുപത്തി അഞ്ചും മുപ്പതും രൂപയാണ് വാങ്ങിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ 
വിൽക്കുന്ന സോഡയ്ക്കും കുപ്പി സോഫ്റ്റ് ഡ്രിങ്ക്സുകൾക്ക് പത്തുരൂപയായിരുന്നു വില ഉണ്ടായിരുന്നത്. ഇപ്പോൾ പതിനഞ്ചു രൂപയിലേക്ക് എത്തി. കുട്ടികൾക്ക് പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡ് വിഭവങ്ങൾക്കും വില വളരെയേറെ വർധിച്ചിട്ടുണ്ട്. . ഹോട്ടലുകളിൽ ഗ്യാസ് ക്ഷാമമില്ല പക്ഷേ 
വാണിജ്യ ഗ്യാസിന് സർക്കാർ നിശ്ചയിച്ച തുകയിൽനിന്ന് കൂടുതൽ ഏജൻസികൾ വാങ്ങിക്കുന്നുവെന്ന് കടയുടമകൾ വ്യക്തമാക്കുന്നു.

@  ഹോട്ടലുകൾക്ക് മാർഗനിർദേശവുമായി കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ. ഹോട്ടലുകളിൽ വിഭവങ്ങൾ കുറച്ച്, മെനു പരിഷ്കരിക്കണമെന്നും സാധ്യമായ ഇടങ്ങളിൽ വിറകടുപ്പ് ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.
ഹോട്ടലുകൾ തമ്മിൽ പരസ്‌പര സഹകരണത്തോടെ പൊതുസ്ഥലത്ത് പാചകം ചെയ്യാനുള്ള സംവിധാനങ്ങളൊരുക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഹോട്ടലുകളുടെ പ്രവർത്തന സമയത്തിലും ക്രമീകരണങ്ങൾ വരുത്തണമെന്നും അസോസിയേഷൻ നിർദ്ദേശമുണ്ട്.

@ കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ പ്രധാന നിർദേശങ്ങൾ,

പരമ്പരാഗത പാചക മാർഗമായ വിറക് അടുപ്പ് തുടങ്ങിയ സംവിധാനങ്ങൾ സാധ്യമായിടത്ത് ഉപയോഗപ്പെടുത്തുക

വൈദ്യുതി പാചക ഉപകരണങ്ങൾ ഉൾപ്പെടെ മറ്റ് ബദൽ മാർഗങ്ങൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുവാൻ ശ്രമിക്കുക

ഓരോ പ്രദേശത്തേയും ഹോട്ടലുകൾ തമ്മിൽ സഹകരിച്ച് ഒരു പൊതുസ്ഥലത്ത് ഭക്ഷണം പാചകം ചെയ്ത്‌് സമീപ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യുന്ന സംവിധാനം ഒരുക്കാനുള്ള സാധ്യതകൾ പരിശോധിക്കുക.

പരമാവധി വിഭവങ്ങൾ കുറച്ച് മെനു പരിഷ്ക്കരിക്കുക.

സ്ഥാപനങ്ങളുടെ പ്രവർത്തന സമയംപുന:ക്രമീകരിക്കുക 
എന്നിങ്ങനെയാണ്.



അംഗൻവാടി കുട്ടികൾക്ക് ഭീഷണിയായി തെരുവ് നായ്ക്കൾ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു

അംഗൻവാടി കുട്ടികൾക്ക് ഭീഷണിയായി തെരുവ് നായ്ക്കൾ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു 
ചാത്തന്നൂർ :പിഞ്ചു കുട്ടികൾക്ക് ഭീഷണിയായി അംഗൻവാടി പരിസരത്ത്
തെരുവ് നായ്ക്കൾ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
 മയ്യനാട് പഞ്ചായത്തിലെ 
മുക്കം പന്ത്രണ്ടാം വാർഡിലെ അംഗനവാടിയുടെ പരിസരത്താണ്‌ 
തെരുവ് നായ്ക്കൾ തബടിച്ചിരിക്കുന്നത്.
അംഗൻവാടിയുടെ വരാന്തകളിൽ തെരുവ് നായ്ക്കൾ പ്രസവിച്ച് കുട്ടികളുമായി 
ഇവിടെ തബടിച്ചിരിക്കുന്നത്.
പരിസരത്തെ നിരവധി കുട്ടികളാണ് ഇവിടെ അംഗനവാടിയിൽ ഉള്ളത്. കുട്ടികളുടെ സംരക്ഷണത്തിനായി 
നായ്ക്കളെയും നായ്ക്കുട്ടികളെയും
അംഗൻവാടി പരിസരത്ത് നിന്നും 
ഓടിച്ചു വിടലാണ് ഇവിടുത്തെ ജീവനക്കാരുടെ പ്രധാന ജോലി 
നായ്ക്കുട്ടികളെ കാണുന്നതോടെ കൗതുകത്തോടെ അംഗനവാടിയിലെ കുട്ടികൾ നായ്ക്കളുടെ അടുത്തേക്ക് പോകുന്നതും വലിയ നായ്ക്കൾ കുരച്ചുകൊണ്ട് വരുന്നതും പതിവാണ്. തെരുവുനായ്ക്കളുടെ വന്ദീകരണം കടലാസിൽ മാത്രമായി ഒതുങ്ങിയതോടെയാണ് ഇത്തരത്തിൽ അംഗൻവാടികളിലേക്കും സ്കൂളുകളിലും ഈ കാഴ്ചകൾ നിത്യസംഭവമായി മാറുന്നത്.

Friday, 8 May 2026

ചാത്തന്നൂർ തോടിന്റെ തീരം കൈയ്യേറി മതിൽകെട്ടി അടച്ചതായി പരാതി.

തോടിന്റെ തീരം കൈയ്യേറി സർക്കാർ ഭൂമി 
മതിൽകെട്ടി അടച്ചതായി പരാതി

ചാത്തന്നൂർ തോടിന്റെ തീരം കൈയ്യേറി സർക്കാർ ഭൂമി 
മതിൽകെട്ടി അടച്ചതായി പരാതി
ചാത്തന്നൂർ :ചാത്തന്നൂർ തോടിന്റെ തീരം കൈയ്യേറി സർക്കാർ ഭൂമി 
മതിൽകെട്ടി അടച്ചതായി പരാതി. മീനാട് കിഴക്കുംകര ഭാഗത്ത് മീനാട് ഏലായോട് ചേർന്ന് ഒഴുകുന്ന ചാത്തന്നൂർ തോടിന്റെ തീരമാണ് അനധികൃതമായി കൈയ്യേറി മതിൽകെട്ടി അടച്ചിരിക്കുന്നത്. തീരം കൈയ്യേറിയതായി കാണിച്ചുകൊണ്ട് നാട്ടുകാർ പഞ്ചായത്തിലും വില്ലേജ് അധികൃതർക്കും പരാതി നൽകിയിരിക്കുകയാണ്.അടിയന്തിരമായി റീസർവേ നടത്തി ഭൂമി അളന്നു തിരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഫോട്ടോ ചാത്തന്നൂർ തോടിന്റെ സൈഡിൽ സർക്കാർ ഭൂമി കൈയ്യേറി മതിൽ കെട്ടിയിരിക്കുന്നു.

കൊല്ലം - കൊട്ടിയം റോഡിൽ രൂക്ഷമായ ഗതാഗത കുരുക്ക് ഉണ്ടാക്കി നിയന്ത്രണമില്ലാതെ വഴിയോരവാണിഭം നടപടിയെടുക്കാതെ കോർപ്പറേഷനും പോലീസും.

കൊല്ലം :  കൊല്ലം - കൊട്ടിയം റോഡിൽ 
രൂക്ഷമായ ഗതാഗത കുരുക്ക് ഉണ്ടാക്കി 
നിയന്ത്രണമില്ലാതെ വഴിയോരവാണിഭവും റോഡ് കൈയ്യേറിയുള്ള അനധികൃത പാർക്കിങ്ങും നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.കൊല്ലം കോർപ്പറേഷന്റെ പഴയ ഭരണസമിതിയ്ക്കും പുതിയ ഭരണസമിതിയ്ക്കും 
നാട്ടുകാരും കച്ചവട സ്ഥാപനങ്ങളും 
വ്യാപാരസംഘടനകളും 
നിരവധി തവണ പരാതി നൽകിയിട്ടും 
നടപടിയെടുക്കാതെ കോർപ്പറേഷനും പോലീസും.ലക്ഷങ്ങൾ വാടകയും ഡിപ്പോസിറ്റും നൽകി 
വ്യാപരികൾ കടകൾ തുറന്നിരിക്കുമ്പോൾ വഴിയരികിൽ ഹൈടെക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഷവർമകട മുതൽ 
ഇറച്ചി വില്പനശാലകളുമടക്കം
നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ വരെയുണ്ട്.
അനധികൃത കച്ചവട കേന്ദ്രങ്ങളിൽ സാധനങ്ങൾ വാങ്ങാൻ നിർത്തുന്ന വാഹനങ്ങളും ജനങ്ങളുടെ 
യാത്രയ്ക്ക് ഇടങ്കോലിടുന്നുണ്ട്.
തട്ടുകടക്കാരും മറ്റും വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ 
ചിലയിടങ്ങളിൽ
റോഡിലേക്ക് ഇറക്കി കസേരയും
മേശയും നിരത്തുന്നുണ്ട്. വഴിയോര
കച്ചവട കേന്ദ്രങ്ങൾ 
അനധികൃതമായി പ്രവർത്തിക്കുകയാണെന്നു ബോധ്യമായിട്ടും പൊലീസും കോർപറേഷനും 
മത രാഷ്ട്രിയ സംഘടനകളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന 
ഉന്നതരുടെ തട്ടുകടകളിലും വഴിയോര കച്ചവടകേന്ദ്രങ്ങളിലും തൊടാൻ കൈ വിറയ്ക്കുന്നു.ഒരു പ്രതേക മതസംഘടനയോടെ പിന്തുണയോടെ പ്രവർത്തിക്കുന്ന കച്ചവടകേന്ദ്രങ്ങൾക്ക് കോർപ്പറേഷൻ ഭരണം മാറിയിട്ടും പൂർണ്ണ പിന്തുണ കിട്ടുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.ഇത് മൂലം മേവറം മുതൽ കന്റോൺമെന്റ് വരെയുള്ള ദേശീയപാതയുടെ ഭാഗമായുള്ള റോഡിന്റെ പുനർനിർമ്മാണം നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ് 

@ ഗതാഗതക്കുരുക്കില്ലാതെ കൊല്ലം ചിന്നകട മുതൽ മേവറം വരെയുള്ള  റോഡ് 
കടക്കാൻ ഇനിയും എത്രനാൾ കാത്തിരിക്കണം?

ഓരോദിവസം കഴിയുംതോറും ഇവിടുത്തെ ഗതാഗതക്കുരുക്ക് വർധിച്ചുവരുകയാണ്.
കോളേജ് ജങ്ഷൻ മുതൽ തുടങ്ങുന്ന 
 വാഹനങ്ങളുടെ നീണ്ട നിര മേവറം വരെ നീളും വാഹനത്തിരക്കുമൂലം സ്വകാര്യ ബസുകൾക്ക് സമയക്രമം പാലിച്ച് 
നഗരത്തിൽ പ്രവേശിക്കാൻ കഴിയുന്നില്ല. ഇതിനേത്തുടർന്ന് ബസുകൾ ട്രിപ്പുകൾ റദ്ദാക്കുന്നതും മത്സരയോട്ടം നടത്തുന്നതും 
 സംഘർഷങ്ങൾക്ക് ഇടയാക്കുന്നു. 
കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്നും 
പാരിപ്പള്ളി തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലേക്ക് പോകുന്ന 
 നൂറുകണക്കിന് ആംബുലൻസുകളാണ് 
പലപ്പോഴും ഇ റോഡിലെ ഗതാഗതക്കുരുക്കിൽപ്പെടുന്നത്.
ജനങ്ങൾക്ക് 
കാൽ നടയാത്രക്കാർക്കായി നടപ്പാത ഇല്ലാത്തതും വാഹനങ്ങളുടെ തലങ്ങും വിലങ്ങുമുളള പാർക്കിങ്ങും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
റോഡ് കയ്യേറിയുള്ള ടൂ വീലർ ഷോറൂമുകളുടെയും വർക്ഷോപ്പുകൾ
ഗൃഹോപകരണ സ്ഥാപനങ്ങളുടെ വാഹന പാർക്കിങ്  കാൽനടയാത്രക്കാർക്ക് തടസ്സം ഉണ്ടാക്കുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട് 

@ കോളജ് ജങ്ഷനിൽ കടകൾക്ക് മുന്നിലുള്ള അനധികൃത പാർക്കിങ് മൂലം വിദ്യാർത്ഥികളെ കയറ്റാൻ ബസ് റോഡ് സൈഡിൽ നിർത്തിയിടാൻ പോലും പറ്റാത്ത അവസ്ഥയാണ്. കപ്പലണ്ടി മുക്കിൽ മാത്രമാണ് ട്രാഫിക് സംവിധാനം പ്രവർത്തിക്കുന്നത് പോളയത്തോട്, മാടൻനട,പള്ളിമുക്ക് എന്നിവടങ്ങളിൽ 
കൃത്യമായ ഗതാഗത ക്രമീകരണവും ട്രാഫിക് സർക്കിളും ഇല്ലാത്തത് മൂലം ബസുകൾ അടക്കം വലിയ വാഹനങ്ങൾ എത്തിയാൽ അപകടം ഒഴിവാക്കാൻ മാറി നിൽക്കുക മാത്രമാണ് ആശ്രയം.പള്ളിമുക്കിൽ പല ഘട്ടങ്ങളായി സ്ഥാപിച്ച 
സിഗ്നൽ സംവിധാനങ്ങൾ എല്ലാം തകരാറിലായി മറ്റ് പ്രധാന 
ജാങ്ഷനുകളിലും 
തിരക്കിന് ആനുപാതികമായി റോഡിന് വിസ്തൃതി ഇല്ലാത്തതും വിവിധ റോഡുകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് കൃത്യമായ ശാസ്ത്രീയ ക്രമീകരണം ഇല്ലാത്തതും റോഡരികിലെ പാർക്കിങ്ങും മൂലം ഗതാഗത കുരുക്ക് ഏറെ സമയം തുടരുന്നു.

@ പരസ്പ്‌പരം പഴിചാരി പൊലീസും കോർപറേഷനും

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് കൊണ്ട് 
 നടപ്പാതയും റോഡും കയ്യേറിയാണ് വഴിയോര വാണിഭം പൊടിപൊടിക്കുന്നത് 
എന്നിട്ടും പൊലീസ് അനങ്ങുന്നില്ല. അനധികൃത കടകൾ ഒഴിപ്പിക്കേണ്ടത് കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെയും ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കേണ്ടതു പൊലീസിന്റെയും ചുമതലയാണ്. ഭക്ഷണത്തിന്റെ ഗുണ നിലവാരം പരിശോധിക്കേണ്ട ഭക്ഷ്യ സുരക്ഷാ വകുപ്പും കണ്ട ഭാവം നടിക്കുന്നില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടൽ കാരണം ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

@ കൊല്ലം നഗര റോഡ് വികസന പദ്ധതിയായ സി ആർ ഐ പി (സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പ്രൊജക്റ്റ്‌ ) ൽ ഉൾപ്പെടുത്തി റോഡ് നിർമ്മാണം നടത്തണമെന്ന ആവശ്യത്തിന് നേരെ മുഖം തിരിക്കുകയാണ് പുതിയ കോർപ്പറേഷൻ ഭരണകൂടവും.റോഡ് നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചു ഭരണാധിനുമതി നൽകിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയിൽ മുന്നോട്ട് പോയില്ല  കൊല്ലം സിറ്റി റോഡ്‌ ഇംപ്രൂവ്‌മെന്റ്‌ പ്രോജക്ടിൽ ഉൾപ്പെടുത്തി കേരള റോഡ്‌ ഫണ്ട്‌ ബോർഡാണ്‌ (കെആർഎഫ്‌ബി) പദ്ധതി നടപ്പാക്കുന്നത്‌. ഭരണാനുമതി ലഭിച്ചുകഴിഞ്ഞ പദ്ധതിയുടെ തുടർനടപടികൾ പിന്നീട് പുരോഗമിച്ചിട്ടില്ല. 
മേവറം –- കാവനാട്‌ (പഴയ എൻഎച്ച്‌ 47) 13.15 കിലോമീറ്റർ വീതിയുണ്ട് ഇവിടെ നാല് വരി പാതയിൽ ആണ് വികസിപ്പിക്കേണ്ടത്.
മേവറത്ത് ദേശീയപാതയുമായി ബന്ധിപ്പിച്ച് 
 ആരംഭിക്കുന്ന റോഡ്‌ പോളയത്തോട്‌, എസ്‌എൻ കോളേജ്‌ ജങ്‌ഷൻ, ചിന്നക്കട, സിവിൽ സ്റ്റേഷൻ വഴി  കാവനാട്‌ എത്തും.
പൊതുമരാമത്ത്‌ വകുപ്പ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയറാണ്‌ പദ്ധതിയുടെ പ്രോജക്ട്‌ കോ–- ഓർഡിനേറ്റർ. കുണ്ടറ സ്‌പെഷ്യൽ തഹസിൽദാർ പദ്ധതിയുടെ ലാൻഡ്‌ അക്വിസിഷൻ ഓഫീസറാണ്‌.
കടലാസ്സിൽ ഉറങ്ങുന്ന ഈ പദ്ധതി ഇനിയെങ്കിലും യഥാർഥ്യമാക്കാൻ ശ്രമിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചു വരുന്നില്ല തൊഴിൽ മേഖലയിൽ പ്രതിസന്ധി

അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചു വരുന്നില്ല തൊഴിൽ മേഖലയിൽ പ്രതിസന്ധി 

ചാത്തന്നൂർ : തൊഴിൽ മേഖലയിൽ പ്രതിസന്ധി വോട്ട് ചെയ്യാൻ പോയ അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങി വരുന്നില്ല തൊഴിൽ മേഖലയിൽ പ്രതിസന്ധി.
ബംഗാളിലേക്കും അസമിലേക്കും 
വോട്ട് ചെയ്യാൻ പോയ പതിനായിരകണക്കിന്  അതിഥിത്തൊഴിലാളികളാണ് തിരിച്ചു വരാൻ കൂട്ടാക്കാത്തത്. നിരവധി തൊഴിലാളികളുടെ ഫോൺ ഓഫ്‌ ആണെങ്കിൽ ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ വരാൻ കൂട്ടാക്കുന്നില്ല 
തിരികെ വരാൻ വിമാന ടിക്കറ്റ് അടക്കം എടുത്തു നൽകാമെന്നു കരാറുകാർ 
വാഗ്ദാനം ചെയ്തിട്ടും പലരും കൂട്ടാക്കുന്നില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കെട്ടിട നിർമാണമേഖലയിൽ ജോലി ചെയ്‍തവർ, ഹോട്ടൽ ബേക്കറി മേഖല, പഴം പച്ചക്കറി, മീൻ, ഇറച്ചി വ്യാപാര ശാലകൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന ബംഗാളിലേക്കും ആസാമിലേക്കും പോയവരാണ് തിരികെ വരാത്തത് ആസാമിലേക്ക് പോയവരുടെ ഭൂരിപക്ഷപേരുടെയും മൊബൈൽ ഓഫ്‌ ആയി എങ്കിൽ ബംഗാളിൽ നിന്നുള്ളവർ മാറിയ രാക്ഷ്ട്രീയ സാഹചര്യത്തിൽ തിരികെ വരാൻ കൂട്ടാക്കുന്നില്ല. പലരും വിവിധ തൊഴിൽ മേഖലയിൽ ജോലി ചെയ്തിരുന്നവർ ആണ് ഇവരുടെ അഭാവം തൊഴിൽ മേഖലയിൽ പ്രതിസന്ധിയിലാക്കുന്നുണ്ട് എന്ന് കരാറുകാരും കടയുടമകളും പറയുന്നുണ്ട്.പലരും വർഷങ്ങളായി ജോലി ചെയ്തു വൈദ്യഗ്ദ്യം നേടിയവർ ആണ് പലരും ബംഗാദേശിൽ നിന്നും വന്നവരാകാം എന്നാണ് അതാണ് മൊബൈൽ ഓഫ്‌ ആയത് എന്ന് ഇവിടെയുള്ള മറ്റ് തൊഴിലാളികൾ ചൂണ്ടികാണിക്കുന്നുണ്ട്.മാറിയ രാക്ഷ്ട്രീയ സാഹചര്യത്തിൽ പുതിയ പദ്ധതികൾ ബംഗാളിൽ എത്താൻ സാധ്യത കണ്ട് കൊണ്ടാണ് പലരും തിരിച്ചു വരാത്തത് ഒപ്പം ബംഗ്ലാദേശികളുടെ കൂട്ടപാലായനവും തൊഴിൽ മേഖലയിൽ ഉണർവ് ഉണ്ടാക്കിയെന്ന് തൊഴിലാളികൾ ചൂണ്ടി കാണിക്കുന്നു.അത് കൊണ്ട് തന്നെ വോട്ട് ചെയ്യാൻ പോകാതിരുന്നവർ തിരിച്ചു പോകുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
കെട്ടിട നിർമാണ കരാറുകാരും തൊഴിൽ ഉടമകളുമാണ് അതിഥിത്തൊഴിലാളികൾക്കു കുടുംബസമേതം ജന്മനാട്ടിലേക്കുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റും ട്രെയിൻ ടിക്കറ്റും നൽകി. വോട്ട് ചെയ്ത
ശേഷം വേഗം തിരിച്ചുവരണമെന്നു പറഞ്ഞാണയച്ചത്. തിരികെ എത്തുന്നതിനു വിമാന ടിക്കറ്റ് നൽകാമെന്നും പറഞ്ഞിരുന്നു എന്നിട്ടും ഇപ്പോൾ പലരും വരാൻ കൂട്ടാക്കുന്നില്ല എന്നത് അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചിരുന്ന സ്ഥാപന ഉടമകളെപ്രതിസന്ധിയിലാക്കിയിട്ടുണ്ട്.തദേശീയരായ തൊഴിലാളികളെ അവഗണിച്ചവർ ഇപ്പോൾ അവരെ തേടി ഓടുന്ന അവസ്ഥയാണ് യൂണിയൻ നേതാക്കൾ ചൂണ്ടി കാണിക്കുന്നു.