Saturday, 13 June 2026

ഷിഗല്ല സംശയം രണ്ട് കുട്ടികൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടി

ചാത്തന്നൂർ : ജില്ലയിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിശോധനയിൽ 
ഷിഗെല്ല സ്ഥിരീകരിച്ച ഇരുവരും 
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ്.
പരവൂർ മുൻസിപ്പൽ ഏരിയയിൽ നിന്നും 
തിരുവനന്തപുരം നാവായിക്കുളം സ്വദേശിയായ കുട്ടിയുമാണ് ഷിഗല്ല സ്ഥിതികരിച്ചു ചികിത്സയിൽ ഉള്ളത്.ഇരുവരുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു സുഖമായി ഇരിക്കുന്നതായി മെഡിക്കൽകോളേജ് സൂപ്രണ്ട് അറിയിച്ചു.
പാരിപ്പള്ളി മെഡിക്കൽകോളേജിലെതീവ്രപരിചരണവിഭാഗത്തിലെ പ്രതേകം തയ്യാറാക്കിയ യൂണിറ്റിലാണ് ഇവരെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
ബുധനാഴ്ചയാണ് പരവൂർ മുൻസിപ്പൽ ഏരിയയിൽ നിന്നും സ്കൂൾ വിദ്യാർത്ഥി എത്തുന്നത് ഇന്നലെയാണ് തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളത്ത് നിന്നുമുള്ള കുട്ടിയെത്തിയത്. തുടർന്ന് ഷിഗല്ല ലക്ഷണങ്ങളുമായി കുട്ടികൾ എത്തിയെങ്കിലും പരിശോധനയിൽ സ്ഥിതികരിക്കാത്തതിനെ തുടർന്ന് ചികിത്സ നൽകി തിരിച്ചയച്ചു.

@ ആദ്യം എത്തിയത് പരവൂരിൽ നിന്നുള്ള കുട്ടി.

 പരവൂർ മുൻസിപ്പാലിറ്റിയിലെ നാലാം വാർഡിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിയുടെ മെഡിക്കൽ പരിശോധനയിൽ ഷിഗല്ല സ്ഥിതികരിച്ചത് കുട്ടിയോടൊപ്പം കുട്ടിയുടെ സഹോദരിയെയും രോഗലക്ഷണങ്ങളോടെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ഷിഗല്ല സ്ഥിതികരിക്കാത്തതിനെ തുടർന്ന് നിരീക്ഷണത്തിലാണ് രണ്ടാമത്തെ കുട്ടി തിരുവനന്തപുരം ജില്ലയിലെ നാവായികുളത്ത് നിന്നുമാണ് എത്തിയത് ആ കുട്ടിയ്ക്കും ഷിഗല്ല സ്ഥിതികരിച്ചിട്ടുണ്ട്
ഇരുവരുടെയും ആരോഗ്യസ്ഥിതി നല്ല രീതിയിൽ തുടരുന്നു.

@ ഷിഗല്ല (Shigella) ബാക്‌ടീരിയ മൂലമുണ്ടാകുന്ന വയറിളക്ക രോഗമാണ് ഷിഗല്ലോസിസ് (Shigellosis). മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും വ്യക്തിശുചിത്വക്കുറവിലൂടെയും ഇത് എളുപ്പത്തിൽ പടരുന്നു. കേരളത്തിൽ ചില പ്രദേശങ്ങളിൽ ഈ അണുബാധ സ്ഥിരീകരിക്കാറുണ്ട്.

@ ഷിഗല്ല ലക്ഷണങ്ങൾ

കടുത്ത വയറിളക്കം (ചിലപ്പോൾ രക്തവും കഫവും അടങ്ങിയത്)

@ ശക്തമായ വയറുവേദനയും മലബന്ധവും

@പനിയും ഛർദ്ദിയും

@ഓക്കാനം, കടുത്ത ക്ഷീണം 

രോഗം സ്ഥിരീകരിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ

@ ധാരാളം വെള്ളം കുടിക്കുക:

@ വയറിളക്കവും ഛർദ്ദിയും കാരണം ശരീരത്തിലെ ജലാംശം കുറയാൻ (Dehydration) സാധ്യതയുള്ളതിനാൽ
ധാരാളം വെള്ളം കുടിക്കുക

@ മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗെല്ലയ്ക്ക് കാരണം. കഠിനമായ പനി കൂടി വരുന്നത്കൊണ്ട് രോഗം മൂർച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ഛർദിയുമുണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക എന്നതാണ് രോഗത്തെ തടയാനുള്ള പ്രധാന - മുൻകരുതൽ. വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം എപ്പോഴും അടച്ച് വയ്ക്കാനും ശ്രദ്ധിക്കുക.

@ ശ്രദ്ധിക്കേണ്ടത്...

പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.

ഭക്ഷണം മൂടിവയ്ക്കുക.

ചിറക്കര പഞ്ചായത്തിൽ എൽ ഡി എഫ് സഹായത്തോടെ ആവിശ്വാസപ്രമേയത്തിന് നീക്കം തുടങ്ങി കോൺഗ്രസ്‌.

ചിറക്കര പഞ്ചായത്തിൽ 
എൽ ഡി എഫ് സഹായത്തോടെ 
ആവിശ്വാസപ്രമേയത്തിന് നീക്കം തുടങ്ങി കോൺഗ്രസ്‌

ചാത്തന്നൂർ :ചിറക്കര പഞ്ചായത്തിൽ 
എൽ ഡി എഫ് സഹായത്തോടെ 
ആവിശ്വാസപ്രമേയത്തിന് നീക്കം തുടങ്ങി കോൺഗ്രസ്‌. കഴിഞ്ഞ ഭരണസമിതിയും മുൻ ഇടതുഭരണസമിതികളും നടത്തിയ അഴിമതികൾക്കെതിരെ ഇപ്പോഴത്തെ ഭരണസമിതി പരാതിയുമായി വിജിലൻസിനെയും പോലീസിനെയും സമീപിച്ചതോടെയാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളും സിപിഎം നേതാക്കളും ചേർന്ന് ഇണ്ടി സഖ്യമായി പ്രസിഡന്റ്‌ സ്ഥാനം കോൺഗ്രസിനും വൈസ് പ്രസിഡന്റ്‌ സ്ഥാനം എൽ ഡി എഫിനും നൽകി ധാരണയായി മുന്നോട്ട് പോകാനുള്ള നീക്കം നടക്കുന്നത്.ഇതിന്റെ ഭാഗമായി സിപിഎം ചിറക്കര എൽ സി സെക്രട്ടറിയും മുൻ പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ്‌ കൂടിയായ ബ്ലോക്ക്‌ കോൺഗ്രസ്‌ നേതാവുമായി അവിശുദ്ധ ചർച്ചകൾ നടത്തുകയാണ് എന്ന് ഇരു പാർട്ടികളിലെയും പ്രവർത്തകർ ആരോപിക്കുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തും കോൺഗ്രസ്‌ നേതാക്കൾ സിപിഎമ്മിലെ വിമതർക്ക് പിന്തുണ നൽകി കൊണ്ടാണ് ഇടതുമുന്നണി ഭരണം അട്ടിമറിച്ചത് തുടർന്ന് സിപിഎം വിമതയെ പ്രസിഡന്റ്‌ ആക്കി കോൺഗ്രസ്‌ പിന്തുണയോടെ നടത്തിയ ഭരണം ചിറക്കര പഞ്ചായത്ത്‌ കണ്ട ഏറ്റവും വലിയ അഴിമതി ഭരണമായിരുന്നു വീണ്ടും സമാനരീതിയിൽ ഇടത് മുന്നണിയെ കൂട്ട് പിടിച്ചു സ്വതന്ത്രൻ പ്രസിഡന്റും ബിജെപി അംഗം വൈസ് പ്രസിഡന്റും ആയ ഭരണം അട്ടിമറിയ്ക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്. 

സൈക്കോ സോഷ്യൽ കൗൺസലർമാർ ഓടി തളരുകയാണ്.



കൊല്ലം :.വിദ്യാർഥികളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും ചോദിച്ചറിഞ്ഞ് അവരനുഭവിക്കുന്ന മാനസികസമ്മർദം കുറയ്ക്കാൻ കൗൺസലിങ് നൽകുന്ന ജീവനക്കാർ ആവശ്യത്തിന് നിയമിക്കാത്തത് മൂലം എല്ലായിടത്തും 
ഓടിയെത്താനാവാതെ സൈക്കോ സോഷ്യൽ കൗൺസലർമാർ ഓടി തളരുകയാണ്.വീടുകളിലും പുറത്തുമായി വിദ്യാർഥികൾ നേരിടുന്ന ചൂഷണങ്ങളുടെയും ലൈംഗികാതിക്രമങ്ങളുടെയും സത്യാവസ്ഥ വെളി​ച്ചത്തെത്തിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നവരാണ് കൗൺസലർമാർ. 
ജില്ലയിൽ ആവശ്യത്തിന് കൗൺസലർമാർ ഇല്ലാത്തതിനാൽ ഒന്നിലധികം സ്കൂളുകളുടെ ചുമതലയാണ് ഒരോ കൗൺസലർമാർക്കുമുള്ളത്. ഇത് ഇവരുടെ ജോലിഭാരവും മാനസികപിരിമുറുക്കവും വർധിപ്പിക്കുന്നതായി ഈ മേഖലയിൽ മൂന്നുവർഷമായി പ്രവർത്തിക്കുന്ന കൗൺസലർ സാക്ഷ്യപ്പെടുത്തുന്നു. കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇവരുടെ ജോലിയ്ക്ക് സ്ഥിരതയില്ലാത്തതും ഇവരെ പ്രയാസത്തിലാക്കുന്നു. നിലവിൽ ജില്ലയിലെ 150ഓളം സ്കൂളുകളിലായി 
അൻപതിൽ താഴെ 
 കൗൺസലർമാരാണുള്ളത്. 
കുട്ടികൾക്ക് 
 മാനസികപിന്തുണ നൽകേണ്ടതിന് കൗൺസലർമാരുടെ കുറവ് തടസ്സമാവുന്നുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിൽ സൈക്കോ സോഷ്യൽ കൗൺസലർമാരുടെ കുറവുണ്ടെന്ന് പുതിയ സർക്കാരുടെ മുന്നിൽ വിദ്യാഭ്യാസ വകുപ്പ് അതികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

@ ലക്ഷ്യം ഉള്ളറിഞ്ഞ് ശാക്തീകരണം

:കൗമാരപ്രായത്തിലുള്ള പെൺകുട്ടികളുടെ ശാക്തീകരണത്തിന് വനിതാ-ശിശുക്ഷേമവകുപ്പിന്റെ കീഴിലാണ് സൈക്കോ സോഷ്യൽ പദ്ധതിയിൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ കൗൺസലർമാരെ നിയമിക്കുന്നത്. കൗൺസലിങ്, മനശ്ശാസ്ത്രവിലയിരുത്തൽ, ഫലപ്രദമായ ഇടപെടൽ, കരിയർ ഗൈഡൻസ് എന്നിവയിലൂടെ കുട്ടികൾക്കാവശ്യമായ സാമൂഹിക, മാനസിക പിന്തുണ നൽകി അവരെ സ്വയംപര്യപ്തമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ബന്ധുക്കളിൽനിന്നും അടുപ്പക്കാരിൽനിന്നും വരെ പീഡനമേറ്റു. പോക്സോ വിഭാഗത്തിൽപ്പെടുത്താവുന്ന  കേസുകൾ പുറത്തുകൊണ്ടുവരുന്നതിന് നിർണായക ഇടപെടൽ നടത്തുന്ന സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ ഇടപെടൽ മൂലമാണ് 


@ താത്കാലികനിയമനത്തിലൂടെ വർഷങ്ങളായി ജോലിചെയ്യുന്ന ഇവരാണ് കുട്ടികൾക്കുനേരെയുണ്ടാവുന്ന പീഡനങ്ങൾ ആദ്യം അറിയുന്നത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ മാറ്റങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കുകയും അവർക്ക് കൗൺസലിങ് കൊടുക്കുകയും ചെയ്യുന്നതിനപ്പുറം സമൂഹത്തിൽ മാന്യതയുടെ മുഖംമൂടിയണിഞ്ഞ് കുട്ടികളെ ശാരീരിക പീഡനത്തിനിരയാക്കുന്നവരെ നിയമത്തിനുമുന്നിലെത്തിക്കാൻ ഇവർ നടത്തുന്ന പ്രവർത്തനവും വലുതാണ്.
പുതിയനിയമനങ്ങൾ നൽകാതെ നാമമാത്രമായ കൗൺസലർമാരെവെച്ചാണ് തദ്ദേശസ്ഥാപനങ്ങൾ കുട്ടികളുടെ കൗൺസലിങ്ങും മറ്റും നടത്തുന്നത്. അഭിമുഖം കഴിഞ്ഞിട്ടും കൗൺസലർ നിയമനം നടത്താത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്.

@ പോക്സോകേസുകളെ ബാധിക്കുന്നു

:പീഡനങ്ങൾ കൂടുകയും കൗൺസലിങ് കുറയുകയും ചെയ്യുന്ന സാഹചര്യം കുട്ടികളുടെ മാനസികാരോഗ്യത്തെയാണ് ബാധിക്കുന്നത്. കുട്ടികൾക്കിടയിൽ നല്ലരീതിയിലുള്ള കൗൺസലർമാരുടെ ഇടപെടൽ എത്തിയാൽ ഒരുപരിധിവരെ പോക്സോകേസുകൾ കണ്ടെത്താം.
മാസങ്ങളും വർഷങ്ങളും സമയമെടുത്താണ് പീഡനത്തിനിരയാക്കപ്പെട്ട കാര്യം കുട്ടികൾ പങ്കുവെക്കുക. കൃത്യസമയത്ത് കൗൺസലർമാർ തങ്ങളുടെ മുന്നിൽ എത്താത്തതും കുട്ടികൾ മനസ്സുതുറക്കാൻ വൈകുന്നതിനു കാരണമാവുന്നുണ്ട്

ഷിഗെല്ല ഉൾപ്പടെയുള്ള ജലജന്യ രോഗങ്ങളും പനിയും മഞ്ഞപിത്തവും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി പരവൂർ നഗരസഭ.


പരവൂർ : ഷിഗെല്ല ഉൾപ്പടെയുള്ള 
ജലജന്യ രോഗങ്ങളും പനിയും മഞ്ഞപിത്തവും  പടർന്നുപിടിക്കുന്ന 
സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി പരവൂർ നഗരസഭ.
കഴിഞ്ഞ ദിവസം നഗരാതിർത്തിയിൽ
 ഒരു കുട്ടിക്ക് ഷിഗെല്ല  റിപ്പോർട്ട് ചെയ്തതിന്റ അടിസ്ഥാനത്തിലാണ് 
നഗരസഭ ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിൽ നഗരസഭ കൗൺസിൽ ഹാളിൽ ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് തീരുമാനിച്ചത്.
ശുചീക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും 
 ക്ലോറിനേഷനുപുറമെ സൂപ്പർ ക്ലോറിനേഷൻ കൂടി ആവശ്യമായ സ്ഥലങ്ങളിൽ ചെയ്യുന്നതിനും, ഷിഗല്ല ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ഊർജ്ജിതപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർപേഴ്സൺ ജയലാൽഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു  വൈസ് ചേർപേഴ്സൺ, സ്ഥിരം സമിതി അദ്ധ്യക്ഷർ, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി, ആരോഗ്യ വകുപ്പിലേയും നഗരസഭയിലേയും ഡോക്ടർമാർ, എപിഡമോളജിസ്റ്റ്, ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ തുടങ്ങിയവർ പങ്കെടുത്തു.

@ ആരോഗ്യവകുപ്പിന്റെ പരിശോധന 

പരവൂരിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് പരവൂർ നഗരസഭ പ്രദേശത്തെ ഹോട്ടലുകൾ, ഭക്ഷണശാലകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഫുഡ് സേഫ്റ്റി, ആരോഗ്യ വകുപ്പ്, നഗരസഭ ആരോഗ്യ വിഭാഗം എന്നിവരുടെ സംയുക്ത പരിശോധനകൾ നടന്നു. പത്തോളം സ്ഥാപനങ്ങൾക്ക് നോട്ടീസുകൾ നൽകി നടപടികൾ സ്വീകരിച്ചു വരും ദിവസങ്ങളിൽ പരിശോധനകൾ തുടരും. ചാത്തന്നൂർ ഫുഡ് സേഫ്റ്റി ഓഫീസർ, ആരോഗ്യവകുപ്പിലേയും നഗരസഭയിലേയും ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരാണ് ഇന്നലെ സംയുക്ത സ്ക്വാഡ് രൂപീകരിച്ചു 
പരിശോധന നടത്തിയത്.

@ ഷിഗെല്ല മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്.

ഷിഗെല്ല രോഗത്തിന്റെ ലക്ഷണങ്ങളായ വയറിളക്കം, ഛർദ്ദി, വയറുകടി മുതലായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സ നടത്താതെ പൊതുജന ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുകയും, ഡോക്ടറുടെയടുത്ത് എത്തി ചികിത്സ തേടുകയും വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കേണ്ടതും ആഹാരസാധനങ്ങൾ വൃത്തിയായും ഈച്ച തുടങ്ങിയ പ്രാണികളിൽ നിന്നും സംരക്ഷിച്ചും മാത്രം ഉപയോഗിക്കുക. പച്ചക്കറികളും പഴങ്ങളും കഴുകി മാത്രം ഉപയോഗിക്കുക. മലമൂത്ര വിസർജ്ജനത്തിന് ശേഷം സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. രോഗീ സമ്പർക്കം പരമാവധി ഒഴിവാക്കുക. ഛർദ്ദിയോടുകൂടിയ പനി, വയറുവേദന, രക്തം കലർന്ന മലം എന്നിവയാണ് ഷിഗല്ല രോഗത്തിന്റെ ലക്ഷണങ്ങളെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

@ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പൊഴിക്കര കുടുംമ്പാരോഗ്യ കേന്ദ്രങ്ങളിലും 
മറ്റ് സബ് സെന്ററുകളിലും 
ഹോമിയോ ആശുപത്രി, ആയുർവേദ ആശുപത്രി, എന്നിവിടങ്ങളിലും വാർഡ് തലത്തിൽ അംഗനവാടികളിലും 
 പ്രതേക പനി ക്ലിനിക് ആരംഭിക്കണം 
നിലവിൽ സായാഹ്ന ഒ പിയിൽ ഒരു ഡോക്ടർ മാത്രമാണ് ഉള്ളത്. ഇവിടെ 
ഡോക്ടർമാർ കുറവുള്ള സാഹചര്യത്തിൽ 
 അഞ്ച് ഡോക്ടക്‌ടർമാരുടെ അധിക സേവനംകൂടി ഏർപ്പെടുത്തണം 
വാർഡ് അടിസ്ഥാനത്തിൽ 
മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയുംപ്രതിരോധപ്രവർത്തനങ്ങൾക്കായി കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിക്കുകയും വേണമെന്ന ആവശ്യം ശക്തമാകുന്നു. കോളനികൾ ഉൾപ്പെടെ ജനവാസമേഖലകളിൽ ഡോക്ട‌ർമാർ ഉൾപ്പെടെയുള്ള പ്രത്യേക ആരോഗ്യ ജാഗ്രതാസമിതി അംഗങ്ങൾ നേരിട്ടെത്തി പരിശോധനയും വൈദ്യസഹായവും നൽകണം .പനിബാധിതർ കൂടുതൽ എത്തുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരെ നിയോഗിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
കഴിഞ്ഞവർഷം ഇതേ കാലയളവിൽ  ഡെങ്കിപ്പനി കേസുകളും മഞ്ഞപ്പിത്തവും 
കണ്ടെത്തിയിരുന്നു. ഈ വർഷം 
ഷിഗെല്ലെ കൂടി കണ്ടെത്തിയ സാഹചര്യത്തിൽ 
കരുതലോടെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത് 

@ മഴക്കാലപൂർവ്വ പ്രതിരോധ പ്രവർത്തനങ്ങളിൽ പാളിച്ച 

മഴക്കാലപൂർവ്വ പ്രതിരോധ പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥർ വരുത്തിയ വീഴ്ച്ച മൂലം 
പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കഴിയാഞ്ഞതും മഴ ആരംഭിക്കുന്നതിനു മുമ്പുതന്നെ വീടുകളിൽനിന്നും പൊതു സ്ഥലങ്ങളിൽനിന്നുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഉണ്ടായ കാലതാമസവും 
നഗരസഭാ ഹെൽത്ത് വിഭാഗവും വാർഡ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജനകീയ സമിതികളും ഏകോപനമില്ലാതെ പ്രവർത്തിച്ചതും പകർച്ചവ്യാദികൾ പകർന്ന് പിടിക്കാൻ കാരണമായി.മഴക്കാല പൂർവ്വ പ്രതിരോധ പ്രവർത്തനങ്ങളിലെ പ്രധാന
പാളിച്ചകൾ മൂലം ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമാകുന്നു. കൃത്യമായ ഏകോപനമില്ലായ്‌മ, ശാസ്ത്രീയമല്ലാത്ത മാലിന്യ സംസ്ക്‌കരണം, ഓടകളിലെ വെള്ളക്കെട്ട്, പ്രതിരോധ പ്രവർത്തനങ്ങളുടെ പേപ്പർ വർക്കുകൾ മാത്രമാണ് നടന്നത്.

@ മഴക്കാല പൂർവ്വ പ്രതിരോധത്തിലെ 
നഗരസഭയുടെ പ്രധാന വീഴ്ചകൾ

മാലിന്യ നിർമ്മാർജ്ജനം ശരിയായ രീതിയിൽ നടന്നില്ല ഓടകളിലും
തോടുകളിലും  അടിഞ്ഞുകൂടിയ മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്തില്ല നീക്കം ചെയ്‌ത മാലിന്യങ്ങൾ വീണ്ടും വെള്ളത്തിലേക്ക് ഒഴുകിപ്പോകാനുള്ള അവസരം ഉണ്ടാക്കി.

@ ഉറവിട നശീകരണം പാളുന്നു:

കൊതുകുകൾ പെരുകുന്നതിനുള്ള ഉറവിടങ്ങൾ (ഉപേക്ഷിച്ച ചിരട്ട, പ്ലാസ്റ്റിക് കപ്പുകൾ, ടയറുകൾ) വീടുകളുടെ പരിസരത്തുനിന്നും കൃത്യമായി നീക്കം ചെയ്തില്ല.

വകുപ്പുകളുടെ ഏകോപനമില്ലായ്‌മ 

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവർ തമ്മിൽ യോജിച്ചുള്ള പ്രവർത്തനം പലപ്പോഴും ഉണ്ടാകുന്നില്ല.
ഒപ്പം തന്നെ നഗരസഭയുടെ തുടർനടപടികളുടെ കുറവ് മൂലം ശുചീകരണ പ്രവർത്തനങ്ങൾ മഴ തുടങ്ങുന്നതിന് മുൻപ് മാത്രം നടത്തുന്ന ഒന്നായി മാറുന്നു. മഴക്കാലത്ത് ഇവ കൃത്യമായി നിരീക്ഷിക്കുന്നില്ല.

@ പരിഹാര മാർഗ്ഗങ്ങൾ

വാർഡ് തലങ്ങളിൽ ആരോഗ്യ- ശുചീകരണ കമ്മറ്റികൾ സജീവമാക്കുക.
 വീടുകൾ കേന്ദ്രീകരിച്ച് കൊതുക് നശീകരണ പ്രവർത്തനങ്ങൾ (ഡ്രൈ ഡേ ആചരണം) കർശനമാക്കുക.
പൊതുസ്ഥലങ്ങളിലും ഓടകളിലും പ്ലാസ്റ്റിക് അടിഞ്ഞുകൂടുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കുക.


Wednesday, 10 June 2026

ഹിന്ദുമതവിശ്വാസപ്രകാരം, മൂന്ന് വർഷത്തിലൊരിക്കൽ മാത്രം വരുന്ന അധികമാസത്തിലെ (പുരുഷോത്തമ മാസം) കൃഷ്ണപക്ഷത്തിലാണ് പരമ ഏകാദശി വരുന്നത്.

ഹിന്ദുമതവിശ്വാസപ്രകാരം, മൂന്ന് വർഷത്തിലൊരിക്കൽ മാത്രം വരുന്ന അധികമാസത്തിലെ (പുരുഷോത്തമ മാസം) കൃഷ്ണപക്ഷത്തിലാണ് പരമ ഏകാദശി വരുന്നത്. വിഷ്ണുഭഗവാന്റെ അനുഗ്രഹവും മോക്ഷവും നേടാനായി ഭക്തർ ഈ പുണ്യദിനം വ്രതമനുഷ്ഠിക്കുന്നു.പരമ ഏകാദശിയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ:തീയതി: ജൂൺ 11, 2026ഏകാദശി തിഥി ആരംഭം: ജൂൺ 11, 2026 12:57 AMഏകാദശി തിഥി അവസാനം: ജൂൺ 11, 2026 10:36 PMവ്രതം മുറിക്കേണ്ട സമയം (Parana): ജൂൺ 12, 2026 05:23 AM മുതൽ 08:10 AM വരെവ്രതാനുഷ്ഠാനങ്ങളും പ്രാധാന്യവും:ഐതിഹ്യം: കുബേരൻ തന്റെ ഐശ്വര്യവും സമ്പത്തും വീണ്ടെടുക്കാൻ ഈ ഏകാദശി വ്രതം അനുഷ്ഠിച്ചതായി പുരാണങ്ങൾ പറയുന്നു.ആരാധന: വിഷ്ണുഭഗവാനെ ഭക്തിയോടെ ആരാധിക്കുകയും ദരിദ്രർക്ക് അന്നദാനം നടത്തുകയും ചെയ്യുന്നത് വളരെ ഉത്തമമായി കണക്കാക്കപ്പെടുന്നു.നിയമങ്ങൾ: വിശ്വാസമനുസരിച്ച് പൂർണ്ണമായ ഉപവാസത്തോടെയോ, അല്ലെങ്കിൽ പഴങ്ങളും പച്ചക്കറികളും മാത്രം ഉൾപ്പെടുത്തി (ഫലാഹാരം) വ്രതം

സനാതന ധർമ്മത്തിൽ പരമ ഏകാദശിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഭഗവാൻ വിഷ്ണുവിന്റെ പ്രിയപ്പെട്ട മാസമായ പുരുഷോത്തമ മാസത്തിൽ മൂന്ന് വർഷത്തിലൊരിക്കൽ വരുന്ന പുണ്യദിനമാണിത്. ഭഗവാൻ വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ഈ ഏകാദശി, ഭക്തി, തപസ്സ്, സേവനം, ദാനധർമ്മം എന്നിവയിലൂടെ ജീവിതം ശുദ്ധവും ഐശ്വര്യപൂർണ്ണവുമാക്കുന്നതിനുള്ള സന്ദേശം നൽകുന്നു.

വേദങ്ങൾ അനുസരിച്ച്, “പരമ” എന്നാൽ ഏറ്റവും മികച്ചതും ആത്യന്തിക ക്ഷേമം നൽകുന്നതും എന്നാണ് അർത്ഥമാക്കുന്നത്. ഈ ദിവസം ഭക്തിയോടെ ഉപവാസം, ആരാധന, ജപം, ദാനം എന്നിവ ചെയ്യുന്നത് പ്രത്യേക പുണ്യഫലങ്ങൾ നൽകുകയും ജീവിതത്തിലെ പല പ്രശ്‌നങ്ങളും ലഘൂകരിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ഏകാദശി മനസ്സിനെയും വാക്കുകളെയും പ്രവൃത്തികളെയും ശുദ്ധീകരിക്കുകയും ഭക്തനെ നീതിയുടെയും മോക്ഷത്തിന്റെയും പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു.

 

പരമ ഏകാദശിയുടെ പ്രാധാന്യം
മതവിശ്വാസങ്ങൾ അനുസരിച്ച്, ഭഗവാൻ വിഷ്ണുവിന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് പരമ ഏകാദശി വ്രതം. ഈ പുണ്യ തിഥിയിൽ ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുകയും ദരിദ്രർക്കും, നിസ്സഹായർക്കും, ദരിദ്രർക്കും ദാനം ചെയ്യുകയും ചെയ്യുന്നത് വീടിനും കുടുംബത്തിനും സന്തോഷം, സമാധാനം, സമൃദ്ധി എന്നിവ കൊണ്ടുവരും.

ഈ ദിവസം വ്രതം അനുഷ്ഠിക്കുകയും ആത്മാർത്ഥമായ ഹൃദയത്തോടെ ദാനം ചെയ്യുകയും ചെയ്യുന്ന ഭക്തർ പോസിറ്റീവ് എനർജിയാൽ നിറയുകയും പുണ്യം നേടുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. ആത്മശുദ്ധീകരണം, ആത്മനിയന്ത്രണം, സേവന മനോഭാവം എന്നിവ വളർത്തിയെടുക്കാനുള്ള ഒരു അവസരം കൂടിയാണ് പരമ ഏകാദശി.

ദാനത്തെയും സേവനത്തെയും ഏറ്റവും പുണ്യകരമായ പ്രവൃത്തികളായി വേദങ്ങൾ വിശേഷിപ്പിക്കുന്നു. ദാനത്തെ പരാമർശിക്കുന്ന സ്കന്ദ പുരാണം ഇങ്ങനെ പറയുന്നു:

ന്യായോപർജിതവിത്തസ്യ ദശാംശേന ധീമതഃ.

കർത്തവ്യതോ വിനിയോഗശ്ച ഈശ്വരപ്രിത്യാർത്ഥമേവ ച

അതായത്, ജ്ഞാനിയായ ഒരാൾ തന്റെ സത്യസന്ധമായ സമ്പത്തിന്റെ ഒരു ഭാഗം ദൈവപ്രീതിക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി നീക്കിവയ്ക്കണം.

 

പരമ ഏകാദശി ദിനത്തിൽ സേവനത്തിനുള്ള ഒരു പുണ്യ അവസരം
ഈ പുണ്യ പരമ ഏകാദശി ദിനത്തിൽ, ദരിദ്രർക്കും, നിസ്സഹായർക്കും, അശരണർക്കും, അഗതികൾക്കും, വികലാംഗ കുട്ടികൾക്കും ഭക്ഷണം നൽകുന്നതിനായി സംഭാവനകൾ നൽകുകയും ഭഗവാൻ വിഷ്ണുവിന്റെ അനുഗ്രഹം നേടുകയും ചെയ്യുക. ഈ ശുഭകരമായ അവസരത്തിൽ, സേവനം, ഭക്തി, ദാനധർമ്മം എന്നിവയിലൂടെ നിങ്ങളുടെ ജീവിതം പുണ്യകരവും അർത്ഥപൂർണ്ണവുമാക്കുക.

Tuesday, 9 June 2026

ട്രോളിംഗ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം കുതിച്ചുയരുന്ന് മത്സ്യവില പ്രതിസന്ധിയിലായി കച്ചവടക്കാരും തൊഴിലാളികളും

കൊല്ലം :  ട്രോളിംഗ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം  
കുതിച്ചുയർന്ന്മത്സ്യവില പ്രതിസന്ധിയിലായി കച്ചവടക്കാരും തൊഴിലാളികളും 
ട്രോളിംഗ് ആരംഭിക്കുന്നതോടെ മത്സ്യവിലയിൽ  വൻ വർദ്ധനവ്  ഉണ്ടാവുമെന്ന്
 കച്ചവടക്കാർ സൂചന നല്കുന്നു  ഇതോടെ സാധാരണക്കാരൻ്റെ തീൻമേശയിൽ മത്സ്യവിഭവങ്ങൾ അപ്രതൃഷമാകുന്ന സ്ഥിതിയാണ്.
നിലവിൽ മാസങ്ങളായി മത്സ്യം കിട്ടാത്ത സ്ഥിതിയുണ്ട്. അയലയും മത്തിയും പേരിന് മാത്രമാണിപ്പോൾ ലഭിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം മീനുകൾ ആഴക്കടലിലേക്ക് നീങ്ങിയതും തൊഴിലാളി ക്ഷാമവും ഇന്ധന ചെലവ് വർദ്ധിച്ചതുമെല്ലാമാണ് വിലക്കയറ്റത്തിന് കാരണങ്ങളായി തൊഴിലാളികളും കച്ചവടക്കാരും പറയുന്നത്.
ഗ്രാമീണ മാർക്കറ്റുകളിലും വഴിയോര വിൽപ്പന കേന്ദ്രങ്ങളിലും വില ഉയർന്ന് തന്നെ
 നത്തോലി മുതൽ അയക്കൂറക്ക് വരെ വില വർദ്ധിച്ചതായി വീട്ടമ്മമാർ പറയുന്നു. ജില്ലയിലെ വിവിധ ഹാർബറുകളിൽ  രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 150 രൂപയ്ക്ക് വിറ്റിരുന്ന മത്തി  ഇന്ന് ഒരു കിലോ ലഭിക്കണമെങ്കിൽ 200-300 മുതൽ 350 രൂപ വരെ നൽകണം. ചില്ലറ വിൽപന മാർക്കറ്റുകളിലെത്തുമ്പോൾ 10, 20 രൂപയോളം പിന്നെയും കൂടും. 
അയക്കൂറക്ക് കിലോ 1000 മുതൽ 1300 വരെയായി. അയല 300 മുതൽ 400 വരെയാണ്. ചെമ്മീനിന് 350 മുതൽ 500 രൂപവരെയും  കേരയ്ക്ക് 500 രൂപയുമാണ് വില
വലുപ്പത്തിനനുസരിച്ച് വിലയിൽ വ്യത്യാസം വരും.
 പൊതുവെ മാർക്കറ്റിൽ വലിയ ഡിമാൻഡുള ആവോലി  തുടങ്ങിയ വലിയ മീനുകളൊന്നും ഇപ്പോൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. മത്സ്യത്തിന്റെ വലുപ്പത്തിനനുസരിച്ച് വിലയിലും മാറ്റം വരും. ട്രോളിംഗ് നിരോധനം ആരംഭിക്കാനിരിക്കെ സംസ്ഥാനത്ത്  കടലിൽ നിന്നുള്ള മത്സ്യലഭ്യത കുറഞ്ഞതും ആവശ്യക്കാർ വർദ്ധിച്ചതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന വിലവർദ്ധനയ്ക്ക് ഇന്ധനച്ചെലവ്, തൊഴിലാളി വേതനം, ഗതാഗതച്ചെലവ് എന്നിവയുടെ വർദ്ധനയും കാരണമായതായി വ്യാപാരികൾ ചൂണ്ടിക്കാട്ടി. വിലക്കയറ്റം കാരണം പല കുടുംബങ്ങളും മത്സ്യം വാങ്ങുന്നത് കുറച്ചിരിക്കുകയാണ്. 9 മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതോടെ മത്സ്യലഭ്യത വീണ്ടും കുറയുമെന്ന ആശങ്കയുണ്ട്. നിരോധനകാലത്ത് പരമ്പരാഗത മത്സ്യബന്ധനത്തിന് അനുമതിയുണ്ടെങ്കിലും വിപണിയിലെ ആവശ്യത്തിനനുസരിച്ചുള്ല ലഭ്യത ഉറപ്പാക്കാനാകില്ല. ഇതോടെ വില ഇനിയും ഉയർന്നേക്കുമെന്ന് വ്യാപാരികൾ പറയുന്നു. വിലക്കയറ്റം സാധാരണക്കാരെയും കുറഞ്ഞ വരുമാനക്കാരെയുമാണ് കൂടുതൽ ബാധിക്കുന്നത്. ട്രോളിംഗ് നിരോധനം കൂടി പ്രാബല്യത്തിൽ വരുന്നതോടെ തീൻമേശയിൽ മത്സ്യവിഭവങ്ങൾ അന്യമാകുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. മത്സ്യവില നിയന്ത്രിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ആവശ്യം ശക്തമാകുകയാണ്.

@ മത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലാണ്. തമിഴ്‌നാട്ടിൽ നിന്നും മറ്റുമുള്ള ബോട്ടുകൾ എത്തുന്നത് ഇവിടെയുള്ള മത്സ്യബന്ധന ബോട്ടുകൾക്ക് തിരിച്ചടിയുമാകുന്നുണ്ട്. മാസങ്ങളായി  ഹാർബറുകളിൽ നിന്ന് കടലിൽ പോകുന്നവർക്ക് മത്സ്യം കിട്ടാത്ത സ്ഥിതിയാണ്. ബോട്ടുകളിൽ നിന്ന് കിട്ടുന്ന മത്സ്യത്തിൽ ആണെങ്കിൽ വലിയൊരു ഭാഗം കയറ്റി അയക്കുന്നതിനും മറ്റുമായി കമ്പനികൾ ഏറ്റെടുക്കും. ഫ്രീസറിലേക്ക് മാറ്റുന്ന മത്സ്യം മാറ്റി നിർത്തിയാൽ വിൽപനക്ക് ചെറിയൊരു ശതമാനമേ ഉണ്ടാവൂ. ഇതും വില കൂടാൻ കാരണമാവുകയാണ്. വർദ്ധിച്ചു വരുന്ന ഇന്ധന ചെലവും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണ്.
മത്സ്യക്ഷാമത്തിന് പുറമേ  മണ്ണെണ്ണ വില വർദ്ധനവ് ലിറ്ററിന് 103 രൂപയായിരുന്ന മണ്ണെണ്ണ വില ഇപ്പോൾ 165 രൂപയിലെത്തി നിൽക്കുകയാണ്. ഒരു വളളത്തിന് ലഭിക്കുന്നത് മാസത്തിൽ 129-179 ലിറ്റർ മണ്ണെണ്ണമാത്രമാണ്. എന്നാൽ, ഒരുദിവസം ശരാശരി വേണ്ടത് 300 ലിറ്റർ മണ്ണെണ്ണയാണ്.  കടംവാങ്ങി വളമിറക്കിയാൽ ആകെ ലഭിക്കുന്നത് ആകെ 300 രൂപ മാത്രമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഒരു വളമിറക്കുമ്പോൾ 30,000 രൂപയാണ് ചെലവാകുന്നത്. ലഭിക്കുന്നത് ആകെ 40,000 രൂപയും മാത്രം. വളമിറക്കിയാൽ പലപ്പോഴും ഡോൾഫിൻ കടൽമാക്രി എന്നിവയുടെ ശല്യംകാരണം വലകൾ കീറുന്നതും പതിവാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഓരോ വളത്തിലും 50ഓളം തൊഴിലാളികളാണ് മത്സ്യബന്ധനത്തിന് പോകുന്നത്. മത്സ്യബന്ധന ഉപകരണങ്ങൾ നശിക്കുന്നത് തുടങ്ങിയവ കാരണം മത്സ്യബന്ധന മേഖല വലിയ പ്രതിസന്ധിയിലാണ്. മേഖലയുടെ പുരോഗതിക്ക് സർക്കാർ നടപടിയെടുക്കണമെന്ന  ആവശ്യമാണ് ശക്തമാകുന്നത്.


മീൻവില (കിലോ)
മത്തി - 200-350
നത്തോലി - 200-250
മാന്തൾ - 300-400.
നെയ്മീൻ - 600 മുതൽ,
അയക്കൂറ - 1000-1300
അയല - 300-400
ചെമ്മീൻ - 350-500
കോര(കിളിമീൻ)- 300
കൊഴുവ 280 രൂപ
ചെമ്പല്ലി 300 രൂപ എന്നിങ്ങനെയാണ് വിറ്റഴിക്കുന്നത്.

Monday, 8 June 2026

രാത്രിയാണെങ്കിലും പകലാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ തെരുവുനായയുടെ കടി കിട്ടുമെന്ന അവസ്ഥയാണ്

രാത്രിയാണെങ്കിലും പകലാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ തെരുവുനായയുടെ കടി കിട്ടുമെന്ന അവസ്ഥയാണ്

ചാത്തന്നൂർ : രാത്രിയാണെങ്കിലും പകലാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ തെരുവുനായയുടെ കടി കിട്ടുമെന്ന അവസ്ഥയാണ് ചാത്തന്നൂരിന്റെ 
വിവിധ ഭാഗങ്ങളിൽ നഗരഗ്രാമവിത്യാസമില്ലാതെ 
.രാപകൽ വ്യത്യാസമില്ലാതെ തെരുവുനായകൾ കൂട്ടത്തോടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാഴ്ചയും ഇപ്പോൾ പതിവാണ്.  അജ്‌ഞാത കേന്ദ്രത്തിൽ നിന്നും പ്രദേശത്ത് കൊണ്ട് ഉപേക്ഷിച്ചവയാണു നായ്ക്കളെന്നാണു നാട്ടുകാർ പറയുന്നത്. നായ ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾക്ക് പുറത്തിറങ്ങി നടക്കാനാകുന്നില്ല. വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികൾക്കു നേരെയും നായ്ക്കൾ 
പാഞ്ഞടുക്കുന്നത് ബൈക്ക് യാത്രികർക്കാണ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ബൈക്കുകൾക്ക് പിന്നാലെ പാഞ്ഞ് അപകടം വരുത്തുന്നത് പതിവ്. വെട്ടിക്കുന്നുവിള ശ്രീനഗർ ഭാഗങ്ങളിൽ പ്രദേശത്തുള്ള വീടുകളിലൊന്നും കണ്ടിട്ടില്ലാത്ത നായകളെയാണു ഒരാഴ്‌ചയായി ഈ പ്രദേശത്ത് കണ്ട് വരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയപാതയിൽ പുതിയതായി നിർമ്മിച്ച 
 നടപ്പാതകൾ വരെ നായകൾ കൈയേറിയ അവസ്ഥയാണ്. സ്കൂൾ പരിസരങ്ങളിൽ തമ്പടിയ്ക്കുന്ന തെരുവ് നായകൾ കുട്ടികൾക്കും ഭീഷണിയാണ്.
അതിരാവിലെ ജോലിക്കു പോകുന്നവരും 
ട്യൂഷന് പോകുന്ന വിദ്യാർഥികളും ഇരുചക്ര വാഹനങ്ങളിൽ പോകുന്നവരുമൊക്കെ തെരുവുനായ ശല്യത്തിൽ വലയുകയാണ്. ഇരുചക്ര വാഹനങ്ങൾക്ക് മുൻപിലേക്ക് നായകൾ ചാടുകയും റോഡിന് കുറുകേ ഓടുകയും ചെയ്യുന്നത് അപകടഭീഷണി വർധിപ്പിക്കുകയാണ്. റോഡിൽ കൂടി 
നടക്കണമെങ്കിൽ വടി കൈയിൽ കരുതേണ്ട അവസ്ഥയാണ്.
ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ 
 നായകൾ തമ്പടിക്കുന്നത് ബസ് കാത്തിരിക്കുന്നവർക്കും ബുദ്ധിമുട്ടാണ്. ഇപ്പോൾ പകലും റോഡിൽ കൂടി 
തെരുവുനായകൾ കൂട്ടത്തോടെ നടക്കുകയാണ്. രാത്രിയാണെങ്കിൽ റോഡരികിലും കടത്തിണ്ണകളിലും നടപ്പാതയിലുമൊക്കെയാണ് ഇവ കിടക്കുക. അതിരാവിലെയും തെരുവുനായകൾ ചാത്തന്നൂർ ടൗണിലും ടൗണിനോട് ചേർന്നുള്ള ഇടവഴികളിലുമെല്ലാം കൂട്ടത്തോടെയുണ്ടാവും. പോലിസ് സ്റ്റേഷൻ പരിസരത്താണ് തെരുവ് നായ്ക്കൾ ഏറ്റവും കൂടുതൽ ഉള്ളത്. പലപ്പോഴും ഇവ തമ്മിൽ കടിപിടി കൂടുകയും അക്രമാസക്തമാവുകയും ചെയ്യുന്നുണ്ട്.
വർധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഫോട്ടോ :ചാത്തന്നൂർ പോലിസ് സ്റ്റേഷൻ പരിസരത്ത് താവളമുറപ്പിക്കുന്ന തെരുവ് നായ്ക്കൾ 
ഫോട്ടോ : ചാത്തന്നൂർ കോതേരി റോഡിൽ നിന്നുള്ള ഫോട്ടോ 

@പരവൂർ ടൗൺ തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രം 

പരവൂർ :പരവൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് തെരുവുനായ്ക്കളുടെ എണ്ണം പെരുകിയിട്ടും നിയന്ത്രിക്കുന്നതിന് നടപടിയില്ല. റെയിൽവേ ട്രാക്കിൽ ഭക്ഷണ അവശിഷ്‌ടങ്ങളും മറ്റും തള്ളുന്നത് യഥാസമയം നീക്കാത്തതു മൂലമാണ് 
തെരുവ് നായകൾ ഇവിടെ കൂടുതലായി 
എത്തുന്നതിന് കാരണമാകുന്നു. റെയിൽവേ സ്‌റ്റേഷൻ മന്ദിരത്തിന്റെ മുൻഭാഗത്തെ പാർക്കിങ്ഗ്രൗ ണ്ടിലും തെരുവുനായ കൂട്ടം ഉണ്ട് .പരവൂർ ടൗണിലെ പ്രധാനഭാഗങ്ങളായ  ബസ് സ്റ്റാൻഡ്  പൊഴിക്കര കടപ്പുറം വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാർക്കറ്റ് എസ് എൻ വി സ്കൂൾ, കെ എച്ച് എസ് സ്കൂൾ 
പരിസരം എന്നിവടങ്ങളിലും  തെരുവുനായ്ക്കളുടെ എണ്ണം പെരുകി വരികയാണ്.


നാട്ടുകാർ പറയുന്നത്. രാവിലെയും വൈകിട്ടും സ്കൂ‌ളിലേക്ക് പോകാൻ നടന്ന് പോകുന്ന കുട്ടികളും, സ്കൂൾ വാൻ നോക്കി റോഡ് സൈഡിൽ നിൽക്കുന്ന കുട്ടികളും ഭീതിയിലാണ്. റോഡിന്റെ ഇരു വശങ്ങളിലും പുല്ല് വളർന്നതു കാരണം നായകൾ ഇതിനുള്ളിൽ പതുങ്ങി നിന്നാൽ പോലും അറിയാനാകാത്ത സ്‌ഥിതി. അഥവാ നായ ആക്രമിക്കാൻ എത്തിയാൽ റോഡ് സൈഡിലേയ്ക്ക് മാറാനും കഴിയാത്ത സ്ഥിതി. തെരുവ് നായ്ക്കളെ അമർച്ച ചെയ്യാൻ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.റോഡ് വക്കിൽ മാലിന്യം തള്ളുന്നതും പ്രദേശത്ത് തെരുവ് നായ വർധിക്കാൻ കാരണമായതായി നാട്ടുകാർ പരാതിപ്പെടുന്നു.