കൊല്ലം : മഴയെത്തിയിട്ടും മഴക്കാലപൂർവ്വശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല
മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളും സർക്കാരും കാണിക്കുന്ന അലംഭാവത്തിന് പലപ്പോഴും വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകിയിട്ടും അനങ്ങാപാറനയം സ്വീകരിക്കുകയാണ്
തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങൾ.
അടിസ്ഥാനപരമായി ഏറ്റവും വലിയ പ്രാധാന്യം കൊടുക്കേണ്ട വിഷയമാണ് മഴക്കാലത്തെ പകർച്ചവ്യാധികളിൽ നിന്ന് പൊതുസ മൂഹത്തെ രക്ഷിക്കുക എന്നത്. ഇന്നത്തെ സാഹചര്യത്തിൽ ജില്ല വൈറൽ രോഗങ്ങളുടെ പിടിയിൽ അകപ്പെട്ടിരിക്കുന്ന സ്ഥിതിവിശേഷം നില നിൽക്കുന്നുണ്ട്.
ശുചിത്വ കേരളം ആരോഗ്യ കേരളം എന്ന മുദ്രാവാക്യമുയർത്തി ഓരോ വർഷവും നടന്നുവരുന്ന ശുചീകരണ പ്രവർത്തനങ്ങ ളാണ് ഇത്തരത്തിൽ ഇപ്പോൾ സംഭനാവസ്ഥയിലേക്ക് നീങ്ങിയിരിക്കുന്നത്.
കൊല്ലം കോർപ്പറേഷനിലും മുൻസിപ്പാലിറ്റികളിലും ശുചീകരണം നടക്കുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും അതിന്റെ ഫലപ്രാപ്തി എത്രത്തോളം ഉണ്ടെന്നുള്ളത് അതിനു ചുമതലപ്പെട്ടവർ തന്നെ പരിശോധിച്ചു ബോധ്യപ്പെടേ ണ്ടതാണ്. ജില്ലയിലെ ഭൂരിപക്ഷം
പഞ്ചായത്തുകളിലും നിലവിൽ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ല എന്ന് മാത്രമല്ല ഒരു വഴിപാട് പോലെ ചിലയിടങ്ങളിൽ നടക്കുന്ന മഴക്കാ ലപൂർവ്വശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനത്തിലും സോഷ്യൽ മീഡിയയിലും ഒതുങ്ങുകയാണ്.പലയിടത്തും പ്രതിപക്ഷ കക്ഷികൾ പ്രതിക്ഷേധവുമായി രംഗത്തുണ്ട്.
ആരോഗ്യവകുപ്പ്
ഇക്കാര്യത്തിൽ നൽകിയിട്ടുള്ള
മുന്നറിയിപ്പുകൾ ഒരു പരിധിവരെ എങ്കിലും ഗൗരവപൂർവം ആയി കൈകാര്യം ചെയ്തില്ലെങ്കിൽ അതിനു വിലയായി പലപ്പോഴും മനുഷ്യജീവൻ തന്നെ കൊടുക്കേണ്ടിവരുന്ന ഒരു ദൗർഭാഗ്യകരമായ അവസ്ഥ ഇന്ന് നിലനിൽക്കുന്നുണ്ട് ഇക്കാര്യത്തിലെ ഗൗരവം അറിയാമെങ്കിലും ഫണ്ടില്ലെന്നും മതിയായ ജീവനക്കാർ അനുവദിക്കപ്പെട്ടിട്ടില്ലെന്നു മൊക്കെയുള്ള കാരണങ്ങൾ നിരത്തി പല തദ്ദേശസ്ഥാപ നങ്ങളും ഉദ്യോഗസ്ഥരും കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്നുണ്ട്.
@ മാലിന്യനീക്കം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം
ജൈവ അജൈവ മാലിന്യങ്ങൾ കുന്നുകൂടി യഥാസമയം നീക്കം ചെയ്യപ്പെടാതെ അവശേഷിക്കുന്നത് രോഗങ്ങളെ വേഗത്തിൽ ക്ഷണിച്ചു വരുത്തുന്നു. ജലം ഒഴുക്കിന് സാധ്യതയുള്ള പ്രദേശങ്ങൾ പ്രത്യേകിച്ച് ഓടകൾ അഴുക്കുചാലുകൾ എന്നിവ യഥാസമയം വൃത്തിയാക്കി സൂക്ഷിക്കാനും അവയിലെ മാലിന്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാനും തദ്ദേശസ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട ഏജൻസികളും തയ്യാറാകണം
റസിഡൻസ് അസോസിയേഷനുകളെയും മ പൗരസമിതികളെയും ഉൾപ്പെടുത്തി .
അതാത് പ്രദേശങ്ങളിൽ
സഹകരിച്ച് മാലിന്യ നീക്കം നടത്തണം
മാലിന്യം നിർമ്മാജ്ജനത്തിൻ്റെ എല്ലാ ഉത്തരവാദിത്വവും സർക്കാർ ഏജൻസികൾക്ക് വിട്ടു കൊടുക്കാതെ
പരിസരം വൃത്തികേടാക്കാതെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം പൗരസമിതികൾ കൂടി ഏറ്റെടുത്താൽ അത് നമ്മുടെ ശുചീകരണ യജ്ഞങ്ങളെ വിജയിപ്പിക്കും. എന്തായാലും ആരോഗ്യത്തിന്റെ അടിസ്ഥാനഘടകം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആണെന്നിരിക്കെ അടിന്തരമായി അതിനുള്ള നടപടികൾ കൈകൊള്ളണം
@ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ സാധ്യത
മുൻകാലങ്ങളിൽ ഒരുവിധം ഭംഗിയായി മഴക്കാല പൂർവ്വ ശുചീകരണ പ്രവർ ത്തനങ്ങൾ നടന്നപ്പോൾ പോലും പകർച്ചവ്യാധികൾ പടർന്നു പിടിച്ചിരുന്നു.
ഇത്തരത്തിൽ ഒരു ഭീഷണി നിലനിൽക്കു ഇപ്പോഴാണ് തദ്ദേശസ്ഥാപനങ്ങൾ അടക്കം ഇക്കാര്യത്തിൽ ഇത്തവണ വലിയ അലംഭാവം കാണിക്കുന്നത്.
ജില്ലാ ഭരണംകൂടവും
തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.ആരോഗ്യരംഗത്തെ വിദഗ്ധർ അടക്കം നിരവധിപേർ ഇക്കാ ര്യങ്ങളിൽ മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ട് ദിവസങ്ങൾ ഏറെയായി. അവരുടെ ഉപദേശങ്ങളും മുന്നറിയിപ്പുകളും എല്ലാം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അവഗണിക്കുകയാണ്.വ്യക്തി ശുചിത്വം പോലെ തന്നെ പരിസര ശുചീകരണത്തിനും വളരെയധികം പ്രാധാന്യം നൽകിയി ല്ലെങ്കിൽ നാം ഏറെ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരും.
@ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം
ഇനി വരുന്നത് സ്കൂൾ തുറപ്പിന്റെ സമയം കൂടി ആയതിനാൽ ശുചീകരണ പ്രവർത്തനങ്ങൾ വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഇക്കാര്യത്തിലെ ഉദാസീന സമീപനം ഒരു രീതിയിലും അംഗീകരിച്ചു കൊടുക്കാൻ കഴിയുന്നതല്ല.
സ്കൂളുകൾ സുരക്ഷിതത്വമാക്കി
കുട്ടികളെ ബാധിക്കുന്ന നിരവധി രോഗങ്ങൾ മഴക്കാലങ്ങളിൽ സർവ്വ സാധാരണയായി പ്രത്യക്ഷപ്പെടാറുണ്ട് എന്നിരിക്കെ പ്രതിരോധശേഷി കുറഞ്ഞ കുഞ്ഞുങ്ങളെ സംരക്ഷിച്ച എടുക്കുക എന്നത് അതീവ ദുഷ്കരമായ ഒരു ദൗത്യമാണ്. കുട്ടികളെ ബാധിക്കുന്ന രോഗങ്ങളിൽ വലിയൊരു ശതമാനവും അവർ ഇടപഴകുന്ന പരിസരങ്ങളിൽ നിന്ന് പകർച്ചവ്യാധിയുടെ രൂപത്തിൽ എത്തുന്നതാണ്. വീടും പരിസരവും ശുചിയായി സൂക്ഷിച്ചാൽ തന്നെ കുട്ടികളെ ഇത്തരം രോഗബാധകളിൽ നിന്ന് നമുക്ക് രക്ഷിക്കാനാകും എന്നിരിക്കെ സ്കൂളുകൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി മഴക്കാലത്തിന് വളരെ മുമ്പ് തന്നെ നാം ഇക്കാര്യ ത്തിൽ സുരക്ഷിതത്വം കൈവരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്ത്.