Thursday, 17 September 2026

നരേന്ദ്ര മോദിജിയുടെ 25 വർഷങ്ങൾ @അരുൺസതീശൻ ചാത്തന്നൂർ

നരേന്ദ്രമോദിജിയുടെ 25 വർഷങ്ങൾ
നമസ്തെ
 2001 മുതൽ 2014 വരെ വേളയിൽ
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി 2014  മേയ് 26 മുതൽ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി തുടരുകയാണ്.. ഇപ്പോൾ സർക്കാർ സംവിധാനത്തിന്റെ 
അധികാരപദവിയിൽ നരേന്ദ്രമോദിജി 25വർഷങ്ങൾ പിന്നിടു
കയാണ്. ഗുജറാത്തിൽ തുടർച്ചയായി നടന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ച് മുഖ്യമന്ത്രിയായി തിളങ്ങിയ മോദി പിന്നീട് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തെ നയിച്ച് മുന്ന് ദേശീയ തി രഞ്ഞെടുപ്പുകളിലും വിജയം വരിച്ച് പ്രധാനമന്ത്രി പദത്തിൽ തുടരുകയാണ്. ഇപ്പോൾ എന്റെ നാടായ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ എം എൽ എ ബി. ബി. ഗോപകുമാർ ആണ് എന്റെ നിയോജക മണ്ഡലത്തിൽ 42ജനപ്രതിനിധികൾ ബിജെപിയ്ക്ക് ഉണ്ട് ബിജെപിയുടെ ജില്ലാ പ്രസിഡന്റ്‌ ചാത്തന്നൂർക്കാരനാണ് 
ആർ. എസ് എസ് നേതൃ നിരയിൽ പ്രഥമ സ്ഥാനിയർ ചാത്തന്നൂർക്കാർ ആണ് സുദർശൻജി, രാജൻകരൂർ, മീനാട് ഉണ്ണി തുടങ്ങിയ സുശക്തമായ നേതൃത്വനിര അഭിമാനിക്കാം എനിക്കും എന്റെ നാടിനും..
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ സുരക്ഷ കുടികൊള്ളുന്നതെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്
അതു പോലെ മോദിജിയുടെ കരങ്ങളിൽ
ഇന്ത്യ ഭദ്രമാണ്.
ആർ.എസ്.എസിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുതുടങ്ങി. 1971 ലാണ് മോദി ഗുജറാത്തിൽ ആർ.എസ്.എസിൻ്റെ മുഴുവൻ സമയ പ്ര ർത്തകനായത്. അതായത് ബി.ജെ.പി എന്ന രാഷ്ട്രീയ കക്ഷിയുടെ രൂപീകരണത്തിന് ഒൻപത് വർഷം മുമ്പ് 1980ൽബി.ജെ.പിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട്മുംബയി ൽ നടന്ന പ്ലീനറി സെഷനിൽ സമാപന പ്രസംഗം നടത്തിയത് അടൽബിഹാരി വാജ്പേയി ആയിരുന്നു. ഉജ്ജ്വലമായ ഹിന്ദിയിൽ അദ്ദേഹം വലിയ സദസിനെ നോക്കി മൂന്ന് വാചകങ്ങൾ പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. അത് പ്രവചന സ്വഭാവമുള്ള വാക്കുകളായിരുന്നു. 
അഡേര ചലേഗ, സുരജ് നികലേക, ഹമാരാ കമൽ ഖിലേക എന്നായിരുന്നു അത്.
 (രാത്രി മറയും, സൂര്യൻ ഉദിക്കും, നമ്മുടെ താമര വിരിയും). ബി ജെപി രൂപീകരണ സമ്മേളനവും കഴിഞ്ഞ് 5 വർഷം പിന്നിട്ട് 1985ലാണ് മോദിയെ ആർ എസ് എസ്.ബി ജെ പി യിലേക്ക് നിയോഗിച്ചത്. ഇന്ന്ഇന്ത്യയുടെ ഭൂരിപക്ഷം സംസ്ഥാനങ്ങ ളിലും കേന്ദ്രത്തിലും വിരിഞ്ഞിരിക്കുന്ന താമരയുടെ രാഷ്ട്രീയ സൂര്യനായി മോദിജി മാറിയിരിക്കുന്നു. ജനപ്രതിനിധിയായും ഭരണത്തലവനായും കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്ന മോദിജി ഇന്ന് ഇന്ത്യയിൽ മാത്രമല്ല ആഗോള തലത്തിലും അംഗീകരിക്കപ്പെട്ടിട്ടുള്ള വ്യക്തിപ്രഭാവമു ള്ള നേതാവായി പരിണമിച്ചിരിക്കുന്നു.

രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് പുലർത്തുന്ന വ്യക്തമായ ദർശനവും അത്പ്രവൃത്തിപഥത്തിൽ എത്തിക്കാൻപുലർത്തുന്ന കർമ്മകുശ ലതയുമാണ് മോദിജിയെ മറ്റ്നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇന്ത്യയുടെ സുരക്ഷമോദിയുടെ കരങ്ങളിൽ ഭദ്രമാണെന്ന് ഇന്ത്യക്കാ ർക്ക് മാത്രമല്ല നമ്മുടെ ശത്രുരാജ്യത്തെ പൗരന്മാർക്കും നല്ല ബോദ്ധ്യമുള്ള കാര്യമാണ്. ഇന്ത്യയുടെ മണ്ണിൽ നടത്തുന്ന ഏതൊരു ആക്രമ ണത്തിനും അതേ നാണയത്തിലല്ല, ആ നാണയത്തിന്റെ പലിശയും കൂട്ടുപലിശയും ചേർത്ത് തിരിച്ചടി നൽകുന്ന നേതാവാണ് മോദിജി. ഏറ്റവുമൊടുവിൽ പഹൽഗാം സംഭവത്തിൽ ഇന്ത്യ നൽകിയ തിരി ച്ചടിയായ ഓപ്പറേഷൻ സിന്ദൂർ ശക്തനായ ഭരണാധികാരിയുടെ വിട്ടുവീഴ്ചയില്ലാത്ത മറ്റൊരു മുഖമാണ് വെളിപ്പെടുത്തിയത്, രക്തവും ജലവും ഒരുമിച്ച് ഒഴുകുകയില്ല എന്ന മോദിയുടെ വാക്കുകൾ അതിന് അടി വരയിടുന്നതായി മാറി.
ആർഎസ്.എസിന്റെആശീർവാദത്തോടെ
ജനസംഘം രൂപീകരിക്കപ്പെട്ടപ്പോൾ അവരുടെ ലക്ഷ്യമായി മൂന്ന്കാര്യങ്ങളാണ് പ്രധാനമായും മുന്നോട്ടുവച്ചത്. ജമ്മുകാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിക്കുക, അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുക, ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കുക എന്നിവയായിരുന്നു അത്. ഈ ആവശ്യങ്ങൾ ഉയർന്നിട്ട് മുക്കാൽ നൂറ്റാണ്ടി നുശേഷം ഇതിൽ രണ്ട്കാര്യങ്ങളും നടന്നത് മോദിയുടെ ഭരണകാലത്താണ്. മൂന്ന് ദേശീയ തിരഞ്ഞെടുപ്പുകൾ വിജയിപ്പിച്ച നേതാവായി അദ്ദേഹം മാറിയത്‌വെറുതെയല്ല. സ്വന്തം പാർട്ടിയോടുള്ള പ്രതിബദ്ധത ഒരു വശത്ത് പുലർത്തുന്ന മോദിജി അതേസമയം ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ ക്ഷേമത്തിന് നൽകുന്ന കൃത്യമായ പ്രാധാ ന്യവും അതിനായി ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതികളും ഒരു ഭര ണാധികാരി എന്ന നിലയിൽ മോദിയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതാണ്. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ ഇക്കാലത്തും കൊവിഡ്മഹാമാരിയുടെ കാലത്തും മറ്റുള്ള വലിയലോകരാജ്യങ്ങൾപോലും സാമ്പത്തികമായും ഭരണപരമായും മന്ദീഭവിച്ചപ്പോൾ ഇന്ത്യ എല്ലാ മേഖലയിലും മുന്നേറി എന്നതാണ് മോദിജിയുടെ ഭരണത്തിന്റെ ഏറ്റവും വലിയ വിജയം.

മോദിജി ആവിഷ്കരിച്ച ആത്മനിർഭർ ഭാരത് പദ്ധതി നാളെ ലോക മഹാശക്തികളിലൊന്നായി ഇന്ത്യയെ രൂപപ്പെടുത്താൻ പോന്നതാണ്. വികസിത ഭാരതമാണ് മോദിയുടെ മുഖ്യ അജണ്ട. ഇതിന്റെ തുടക്കം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിൽ വിജയകരമായി നടപ്പാക്കാൻ മോദിക്ക് കഴിഞ്ഞു. 2014ൽ രാജ്യാധികാരത്തിലേക്ക് എത്തിയതോടെ ഈ വികസന മാതൃക ദേശീയ തലത്തി ലേക്ക് വ്യാപിപ്പിച്ചു. വികസിത ഭാരത് 2047 എന്ന ലക്ഷ്യത്തോടെ ഇന്ത്യയെ ലോകത്തിലെ മുൻനിര രാജ്യമാക്കാനുള്ള ദീർഘകാല പദ്ധതികളിലാണ് മോദിജി 
ശ്രദ്ധ കേന്ദീകരിച്ചിരിക്കുന്നത് 
 ഭരണത്തിന്റെ ഏറ്റവും എടുത്തുപറയേണ്ട രണ്ട് കാര്യങ്ങൾ ഡിജിറ്റൽ വിപ്ലവവും അടിസ്ഥാന സൗകര്യങ്ങളിലെ അതിവേഗ വികസനവുമാണ്. ഡിജിറ്റൽ പേമെന്റുകൾ ഇന്ന് സാധാരണക്കാരന്റെ ജീവിതത്തിന്റെ അവിഭാജ്യമായ ഭാഗമാണ്. കേരളത്തിൽ നിർമ്മിച്ച ദേശീയപാത പോലെയുള്ള 
റോഡുകൾ, അതിവേഗ റെയിൽപ്പാതകൾ, പുതിയ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ നിർമ്മാണത്തിലൂടെ രാജ്യത്തിൻറെ ലോജിസ്റ്റിക്സ് മേഖല വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്.

വിദേശ രാജ്യങ്ങളുമായി മോദി പുലർത്തുന്ന ഊഷ്മളവും സമർത്ഥവുമായ സുഹൃദ്ബന്ധങ്ങൾ ആഗോളതലത്തിൽ നയതന്ത്രരംഗത്ത് ഇന്ത്യയുടെ മാഹാത്മ്യവും വലിപ്പവും പതിന്മടങ്ങ് വർദ്ധിപ്പിക്കുകയു ണ്ടായി. ചൈനയുടെ പ്രസിഡൻ്റ് ഷി ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും പങ്കെടുത്ത ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ‌് ഉച്ചകോടി ഇന്ത്യയുടെയും മോദിയുടെയും നയതന്ത്ര വിജയം വിളിച്ചോതുന്നതായിരുന്നു. പരമാവധി ചുവപ്പുനാട ഒഴിവാക്കിക്കൊണ്ട് ആധുനി കസാങ്കേതികത ഉപയോഗപ്പെട്ട
ഭരണ സംവിധാനങ്ങൾ സുതാര്യമാക്കാൻ മോദിജി സ്വീകരിച്ചനടപടികൾ വേഗത്തിൽ പ്രവർത്തിക്കു ന്ന ഒരു സർക്കാരാണിതെന്നബോദ്ധ്യം വരുത്താൻ പോന്നതായി.ജൻധൻ അക്കൗണ്ടുകൾ നടപ്പാക്കൽ, ജി.എസ്.ടിപരിഷ്കാരം, 
സ്വച്ഛ്ഭാരതമിഷൻ, ആയുഷ് ഭാരത് തുടങ്ങിയവ വിജയകരമായി നടപ്പാക്കാ നായതിന്റെ സദ്ഫലങ്ങൾ ഓരോ രംഗത്തും അതിന്റെതായ മികച്ച നേട്ടങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു.
നരേന്ദ്രമോദിജി ഭരണാധികാരി എന്ന നിലയിൽ 25 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ - ഭരണയാ ത്ര അതിന്റെ കൊടുമുടിയിലാണ്. ഇന്ത്യയുടെ ഭരണ - നയതന്ത്ര-പ്രതിരോധ-സാമ്പത്തിക-സാമൂഹ്യമേഖലകളിൽ സമാനതകളില്ലാത്ത വളർച്ചനേടിയ കാലഘട്ടമാണിത്. ബി.ജെ.പിഈ ചരിത്രമുഹൂ ർത്തം സേവാ സങ്കൽപ് അഭിയാൻ എന്ന പേരിൽ രാജ്യമൊട്ടാകെ ആഘോഷിക്കുകയാണ്. വികസനത്തിനൊപ്പം രാജ്യത്തിന്റെ ബ ഹുസ്വരതയും ജനാധിപത്യമൂല്യങ്ങളും കൂടുതൽ സംരക്ഷിക്കപ്പെട്ടന്ന മഹത്തായ സംഭാവനകൾ തുടർന്നും നരേന്ദ്രമോദിയിൽ നിന്നും പ്ര തീക്ഷിക്കാവുന്നതാണ്.ഇന്ന് നരേന്ദ്രമോദിയുടെ 76-ാം പിറന്നാൾ 
ദിനമാണ്. അദ്ദേഹത്തിന് എന്റെയും ചാത്തന്നൂരിന്റെയും ആയുരാരോഗ്യസൗഖ്യം ആശംസിക്കുന്നു.

@ പ്രധാനമന്ത്രിപദത്തിൽ റെക്കാഡ്

പ്ര ധാനമന്ത്രി പദത്തിൽ ഇന്ന് 4497 ദിവസം പൂർത്തിയാക്കുകയാണ് നരേന്ദ്രമോദിജി അതായത് 12 വർഷവും 3 മാസവും 22 ദിവസവും. അടുത്ത കാലത്തെങ്ങും ഈ റെ ക്കാഡ് ആരും മറികടക്കില്ലെന്നാണ്‌ രാഷ്ട്രീ യ വിദഗ്ദ്ധരുടെ അഭിപ്രായം.
പ്രധാനമന്ത്രി പദത്തിൽ ജവഹർലാൽ നെഹ്റുവിന്റെ റെക്കാഡ്‌മറികടന്നാണ് 
 മോദിജിയുടെ തേരോട്ടം. ഏറ്റവുമധികം കാലം ഇ ന്ത്യൻ പ്രധാനമന്ത്രി പദവിയിലിരിക്കുന്ന വ്യക്തിയെന്ന നേട്ടം ഇക്കഴിഞ്ഞ ജൂൺ 10നാണ് മോദി സ്വന്തമാക്കിയത്.
മോദിജിയെ അഭിനന്ദിച്ച്കേന്ദ്രക്യാബിനറ്റ് അന്ന് പ്രമേയം പാസാക്കിയിരുന്നു. 2014 മേ യ് 26നാണ് പ്രധാനമന്ത്രിയായുള്ള മോദിയു ടെ ആദ്യ സത്യപ്രതിജ്ഞ.
1952 മേയ് 13 മുതൽ 1964 മേയ് 27 വരെ 4398 ദിവസമാണ് ജവഹർലാൽ നെഹ്റു പ്രധാനമന്ത്രി പദവിയിലിരുന്നത്. ഇന്ദിരാ ഗാന്ധി 4077 ദിവസം പ്രധാനമന്ത്രി പദവി അലങ്കരിച്ചിരുന്നു.

@ മികച്ച വിദേശനയം, രാജ്യാന്തര സൗഹൃദം

ഗുജറാത്ത് കലാപത്തിന്റെ പേരിൽ 
ഒരിക്കൽ വിസ നിഷേധിച്ച യു.എസി ന് 2014ന് ശേഷം തീരുമാനം പുനഃപ രിശോധിക്കേണ്ടി വന്നതും പിന്നീട് പത്തുതവണ പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് പരവതാനി വിരിക്കേണ്ടി വന്നതും ചരിത്രം. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് പ്രതിച്ഛായ മെച്ചപ്പെടുത്താനും വികസ്വരരാജ്യങ്ങളുടെ വക്താവാ യിമാറാനും മോദിയുടെ വിദേശനയം
വഴിയൊരുക്കി. റഷ്യ, യു.എസ്, ചൈന
തുടങ്ങിയ വൻ ശക്തികൾക്കിടയിലെ
ഭൗമരാഷ്ട്രീയ വൈരുദ്ധ്യങ്ങൾക്കിടയിലും 
ഇന്ത്യയുടെ ദേശീയ താത്പര്യങ്ങൾ
സംരക്ഷിക്കുന്ന നയമാണത്. ഏതെങ്കിലും ഒ ആഗോളചേരിയിൽമാത്രം നിൽക്കാ തെ സ്വന്തം ദേശീയ തത്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന രീതി.
2023ൽ ഇന്ത്യയിൽ നടന്ന ജി 20
ഉച്ചകോടിയിൽ പാശ്ചാത്യ രാജ്യങ്ങ
ളുടെയും മറ്റും എതിർപ്പുകളെ മറികടന്ന് സംയുക്ത പ്രഖ്യാപനം സമവായത്തോടെ പാസാക്കി. ഇക്കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ബ്രിക്സ്ഉച്ചകോടിയുടെ 'ന്യൂഡൽഹി പ്രഖ്യാപനം' പശ്ചിമേഷ്യയിൽ പരസ്പരം പോരടിക്കുന്ന രാജ്യങ്ങളെ ഒരേ വേദിയിലിരുത്തിയാണ് പാസാക്കിയത്.

. ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ആവശ്യങ്ങൾ ആഗോള വേദികളിൽ എത്തിക്കലാണ് മോദി നയത്തിൽ പ്രധാനം. ജി20 ഉച്ചകോടിയിൽ ആഫ്രിക്കൻ യൂണിയന് സ്ഥിരം അംഗത്വം നേടിക്കൊടുത്തത് 
ഇന്ത്യൻ നയതന്ത്ര നേട്ടമായിരുന്നു.

- പരമ്പരാഗത സഖ്യരാഷ്ട്രമായ 
റഷ്യയുമായുള്ള ബന്ധം സുദൃഢമാക്കി. 2020ൽ വഷളായ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താനായി. അതിർത്തി തർക്കങ്ങൾ ലഘുകരിച്ചു. അതിർത്തി 
കടന്നുള്ള ഭീകരതയെ
ലോകരാജ്യങ്ങളെക്കൊണ്ട് അപലപിപ്പിച്ച് അന്താരാഷ്ട്ര വേദികളിൽ പാകിസ്ഥാന് ചുട്ട മറുപടി നൽകി.അമേരിക്കൻ 
പ്രസിഡന്റ് ഡൊണാൾഡ് ട്രം പ്, റഷ്യൻ പ്രസിഡന്റ്റ് വ്ലാഡിമിർ പുട്ടിൻ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, യു. എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സ യ്യിദ് അൽ നഹ്യാൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ തുടങ്ങിയവരുമായി ഔദ്യോഗിക പരിവേ
ഷങ്ങൾക്കപ്പുറം വ്യക്തിപരമായ അടുപ്പം മോദിജിക്കുണ്ട്.

@ സ്വപ്നം 2047ൽ വികസിത ഇന്ത്യ

രാജ്യം സ്വാതന്ത്ര്യം നേടിയതി ന്റെ 100-ാം വർഷമായ 2047 ൽ 'വികസിത ഇന്ത്യ' എന്ന താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സ്വപ്നം.എല്ലാ മേഖലകളിലും ഇന്ത്യയെ സ്വയംപര്യാപ് തമാക്കുകയാ ണ് ലക്ഷ്യം. 40ലക്ഷംകോ ടി ഡോളറിന്റെ ജി.ഡി. പി ലക്ഷ്യമിടുന്നു. പ്രതിശിർഷ വരുമാനം 21000 ഡോളറിലേക്ക് എത്തിക്കുകയും ലക്ഷ്യമാണ്. 140 കോടി പൗരന്മാരുടെ കഠിനപ്രയത്നത്തിലുടെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു. 2047ഓടെ 100 ജിഗാവാട്ട്ആണവോർജ്ജ ശേഷി കൈവരിക്കാൻ അഞ്ച് പുതിയ ആണവറിയാക് ടറുകൾ അടുത്ത ഏഴു വർഷത്തിനകം സ്ഥാപിക്കും.

വികസിത ഭാരതത്തിനായി ഉത്പാദനം അടക്കം ഏഴു മേഖലകളിലെ വളർച്ച അനിവാര്യമാണെന്ന് മോദിജി പറയുന്നു. അവയെ 'സപ്തധാര'യെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.
ഉത്പന്നങ്ങളുടെ ഡിസൈൻമുതൽ ഉപഭോക്താവിന്റെ കൈയിലെത്തുന്നതു വരെയുള്ള മൂല്യ ശൃംഖല കെട്ടിപ്പടുക്കുക
കൃഷിയിടം മുതൽ കയറ്റുമതിവരെയുള്ള സംയോജിത വിതരണ ശൃംவല 
സാങ്കേതിക വിദ്യയുടെ ആഗോളനവീകരണ കേന്ദ്രമായി ഇന്ത്യയെ മാറ്റുക
നഗരങ്ങൾ, ദേശീയപാതകൾ, റെയിൽവേ,വിമാനത്താവളങ്ങൾ, ആധു നിക വ്യാവസായിക തുറമുഖങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന അതിവേഗ മൾ ട്ടിമോഡൽ ലോജിസ്റ്റിക്സ് ശൃംഖല സ്ഥാപിക്കൽഅടുത്ത തലമുറ പ്രതിരോധ സാങ്കേതികവിദ്യകളിൽ പ്രാവീണ്യം നേടി കയറ്റുമതി വർദ്ധിപ്പിച്ച് തന്ത്രപരമായ സ്വയംപര്യാപ്തത കൈവരിക്കൽ
സമുദ്രം, തീരദേശം, സമുദ്ര ശേഷികൾ എന്നിവ പൂർണ മായ തോതിൽ ഉപയോഗി ക്കുന്നതിന് മുൻഗണന
ഇന്ത്യൻ സംസ്കാരം, യോഗ, ആയുർവേദം, ടൂറിസം എന്നിവയെ ആഗോളതലത്തിൽ 
ഉയർത്തിക്കാട്ടുക..@ അരുൺസതീശൻ ചാത്തന്നൂർ


Tuesday, 15 September 2026

പരവൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി 1.5കോടി രൂപ റെയിൽവേ മന്ത്രാലയം അനുവധിച്ചു

പരവൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി 1.5കോടി രൂപ 
റെയിൽവേ മന്ത്രാലയം അനുവധിച്ചു 

പരവൂർ : പരവൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി 1.5കോടി രൂപ 
റെയിൽവേ മന്ത്രാലയം അനുവധിച്ചതായി 
ബി. ബി. ഗോപകുമാർ എം എൽ എ അറിയിച്ചു. പ്ലാറ്റ്‌ഫോം ഉപരിതലത്തിന്റെ മെച്ചപ്പെടുത്തൽ, പ്ലാറ്റ്‌ഫോമുകളുടെ ഉയരം വർധിപ്പിക്കൽ, ഭിന്നശേഷിക്കാർക്ക് സൗഹൃദപരമായ ടൈലുകൾ ഉപയോഗിച്ച് പ്ലാറ്റ്‌ഫോം ഉപരിതലം നവീകരിക്കൽ 
റെയിൽവേ സ്റ്റേഷനിലേക്കുള്ള  റോഡുകളുടെ വീതി വർധിപ്പിക്കൽ – പ്രധാന റോഡിൽ നിന്ന് സ്റ്റേഷനിലേക്കുള്ള റോഡുകൾ കുറഞ്ഞത് 7 മീറ്റർ വീതിയിൽ ഇരട്ടവരി ഗതാഗതത്തിന് അനുയോജ്യമാക്കുക. വ്യക്തമായ റോഡ് മാർക്കിംഗുകൾ, ഗ്ലോ സ്റ്റഡുകൾ തുടങ്ങിയവ സ്ഥാപിക്കുക,
ഭിന്നശേഷിക്കാർക്ക് സൗഹൃദപരമായ ടൈൽ പാകിയ ഉയർത്തിയ നടപ്പാതയുടെ നിർമ്മാണം, സ്റ്റേഷനിൽ നിന്ന് പ്രധാന റോഡിലേക്ക് കാൽനടയാത്രക്കാർക്കായി കൈവരികളോടുകൂടിയ നടപ്പാതയും റോഡിന്റെ വശങ്ങളിൽ പൂന്തോട്ട വികസനം,  സർക്കുലേറ്റിംഗ് ഏരിയയുടെ വിപുലീകരണം,കൂടുതൽ പെയ്ഡ് കാർ, ഇരുചക്ര വാഹന പാർക്കിംഗ് സൗകര്യങ്ങളുടെ നിർമ്മാണം,കോടതി സമുച്ചയത്തിന്റെ ഭാഗത്തുകൂടി സ്റ്റേഷനിലേക്കുള്ള റോഡിന്റെ വികസനം, പ്ലാറ്റ്‌ഫോം നമ്പർ 1-ന്റെ പ്രധാന ഭാഗത്ത് ആകർഷകമായ സ്റ്റാമ്പ്ഡ് കോൺക്രീറ്റ് സ്ഥാപിക്കൽ തുടങ്ങിയ മരാമത്ത് പണികൾക്കാണ് റെയിൽവേ തുക അനുവദിച്ചതെന്ന് ബി. ബി. ഗോപകുമാർ എം എൽ എ അറിയിച്ചു 

Sunday, 13 September 2026

പനമൂട് കുടുംബ മഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി

പനമൂട്  കുടുംബ മഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി

പരവൂർ : പൊഴിക്കര കോങ്ങാൽ പനമൂട് കുടുംബ മഹാദേവക്ഷേത്രത്തിൽ വിനായക ചതുർത്ഥി 15ന് നടക്കും.
പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ലക്ഷ്മി വിനായക പൂജ, ഉണ്ണിയപ്പം നിവേദ്യം, അഷ്ടോത്തര മന്ത്രാർച്ചന എന്നിവ നടക്കും 
ക്ഷേത്ര മേൽശാന്തി : ധനേഷിന്റെയും  ശാന്തി അമലിന്റെയും കാർമികത്വത്തിൽ നടക്കും . 

Saturday, 12 September 2026

പാരിപ്പള്ളി സ്വദേശിയായ യുവ സൈനികന്‍ രാഹുല്‍രാജിവിന്റെ അവയവങ്ങള്‍ ആറുപേര്‍ക്ക് പുതുജീവനാകും

രാഹുല്‍രാജിവിന്റെ അവയവങ്ങള്‍ ആറുപേര്‍ക്ക് പുതുജീവനാകും

ചാത്തന്നൂർ : രാഹുല്‍രാജിവിന്റെ അവയവങ്ങള്‍ ആറുപേര്‍ക്ക് പുതുജീവനാകും കല്ലുവാതുക്കൽ  പൊയ്കമുക്ക് പടിഞാറെ വിളയിൽ രാജീവിന്റെയും സുനിതയുടെയും മകൻ രാജീവ് (30)ന്റെ അവയവങ്ങള്‍ ഏഴ് പേര്‍ക്ക് പുതുജീവനാകും.കഴിഞ്ഞ ബുധനാഴ്ച്ച വൈകുന്നേരം വീട്ടിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് വീട്ടുകാർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ചികിത്സയിലിരിക്കെയാണ് രാഹുലിന് മസ്‌തിഷ്‌ക മരണം സംഭവിച്ചത്. തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സമ്മതപത്രം നൽകിവൃക്കകൾ, ഹൃദയ വാൽവ്, കരൾ, കോർണിയ, ചർമം എന്നിവയാണ് ദാനം ചെയ്യുന്നത്. ഹിമാചൽ പ്രദേശിൽ സൈനിക സേവനത്തിലായിരുന്ന രാഹുൽ അവധിക്കായി നാട്ടിലെത്തിയതാണ് 

ഭാര്യ :രേവതി

പൊഴിക്കര ശ്രീനാരായണ സമാജത്തിന്റെ ഭജനമഠം സമർപ്പണം 13ന്


പൊഴിക്കര ശ്രീനാരായണ സമാജത്തിന്റെ 
ഭജനമഠം സമർപ്പണം 13ന് 

പരവൂർ: പുനർനിർമ്മാണം നടത്തിയ 
പൊഴിക്കര ശ്രീനാരായണ സമാജത്തിന്റെ 
ഭജനമഠം സമർപ്പണം 13ന് രാവിലെ 9ന് 
നടക്കും.ശ്രീനാരായണഗുരുവിൻ്റെ പാദസ്‌പർശത്താൽ പവിത്രമായതും നാരായണ ഗുരുകുലം സ്ഥാപകനും നാരായണ ഗുരുവിൻ്റെ ഉത്തമ സന്യാസി ശിഷ്യന്മാരായ നടരാജഗുരു, സ്വാമി നാരായണ തീർത്ഥർ എന്നിവർ സന്ദർശിക്കുകയും ചെയ്‌ത ചരിത്ര പ്രസിദ്ധവും ചിരപുരാതനവുമായ  പരവൂർ പൊഴിക്കര കോങ്ങാൽ ശ്രീനാരായണ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള ഭജനമടത്തിന്റെ പുനർനിർമ്മാണം നടത്തിയ കെട്ടിടമാണ് സമർപ്പിക്കുന്നത്.
100 വർഷത്തിലേറെ പഴക്കമുണ്ടായിരുന്ന സമാജം കെട്ടിടം പഴയ പ്രൗഢിയോടെ പുനർനിർമ്മിക്കുന്നതിന് 2025 മാർച്ച് 30 ന് ശിവഗിരി മഠത്തിലെ ഋതംഭരാനന്ദ സ്വാമികൾ ശിലാസ്ഥാപനം നടത്തിയ മന്ദിരം സമയബന്ധിതമായി പൂർത്തിയാക്കിയത് 
പുനർനിർമ്മാണം പൂർത്തിയാക്കിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രി ഡോ. സച്ചിദാനന്ദ സ്വാമികൾ  നടത്തും ശ്രീനാരായണ ഗുരുകുലത്തിലെ മന്ത്രചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും ബി. ബി. ഗോപകുമാർ എം എൽ എയെ ചടങ്ങിൽ ആദരിക്കുമെന്ന് സമാജം പ്രസിഡന്റ്
റ്റി. വി. സുഗതനും സെക്രട്ടറി എസ്. സുജനും അറിയിച്ചു.

Friday, 11 September 2026

പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ഭൂമിയും കെട്ടിടങ്ങളും സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി

പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ഭൂമിയും കെട്ടിടങ്ങളും സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി 

ചാത്തന്നൂർ : പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ഭൂമിയും കെട്ടിടങ്ങളും സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ഇന്നലെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിയ മന്ത്രി ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം ഉണ്ടായത്. നിലവിൽ 
മെഡിക്കൽ കോളജിന്റെ ഭൂമിയും കെട്ടിടങ്ങളും ഇ എസ് ഐ കോർപ്പറേഷനുമായുള്ള പാട്ടകരാർ വ്യവസ്‌ഥയിലാണ് ഇത് മൂലം ആശുപത്രിയുടെ വികസനപ്രവർത്തനങ്ങൾക്കും അറ്റകുറ്റപണികൾക്കും തടസം നേരിടുകയാണ് അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരും ഇ എസ് ഐ കോർപ്പറേഷനുമായി ബന്ധപ്പെട്ടു കൊണ്ട് റവന്യു വകുപ്പ് ഭൂമി ഏറ്റെടുത്ത് കൊണ്ട് നിർമ്മാണപ്രവർത്തികൾ തടസം കൂടാതെ നടത്തുന്നതിനായി 
പൊതുമരാമത്ത് വകുപ്പിന് കൈമാറാനുള്ള നടപടികൾക്കാണ് തുടക്കം കുറിയ്ക്കുന്നത്  അതിനാൽ അത് ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും നടത്തി അതിനായി 
റവന്യു പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരുകയും മന്ത്രി ഫോണിൽ ചർച്ച നടത്തി കൊണ്ട് തുടക്കം കുറിച്ചു.ആശുപത്രി അടിസ്ഥാന 
വികസനത്തിനായി ഇരുപത് ഏക്കർ ഭൂമി ഏറ്റെടുക്കാനും നേഴ്സിംഗ് കോളേജിനായി അഞ്ചു ഏക്കർ ഭൂമി മെഡിക്കൽ കോളേജിനോട് ചേർന്ന് ഏറ്റെടുക്കാനും ആശുപത്രിയിൽ നടിക്കുന്ന നിർമ്മാണ പ്രവർത്തികൾ പെട്ടെന്ന് പൂർത്തിയാക്കാനും കേന്ദ്രസർക്കാർ ഫണ്ടിൽ നിർമ്മാണം നടക്കുന്ന ഡ്രാമകെയർ യൂണിറ്റിന്റെ പ്രവർത്തനം അടിയന്തിരമായി പൂർത്തിയാക്കാനും നാടിന് സമർപ്പിക്കുവാനും തീരുമാനമായി മെഡിക്കൽ കോളേജിൽ സ്ഥാപിക്കുവാനുള്ള പുതിയ എക്യുപ്മെന്റസ് ഒക്ടോബറിൽ സ്ഥാപിക്കുവാനും ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും എണ്ണം കൂട്ടി ഇരുപത്തിനാല് മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പിച്ചു കൊണ്ട് മെഡിക്കൽ കോളജിന്റെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
കാത്ത് ലാബിന്റെ പ്രവർത്തനങ്ങൾ പൂർണ്ണതോതിൽ സജ്ജമാക്കുന്നതിന്റെയും 
എംആർഐ സ്കാൻ സ്ഥാപിക്കുന്നതിനുമായുള്ള നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ് 
സെൻട്രലൈസ്‌ഡ് എസിയുടെ കാര്യത്തിൽ  സാങ്കേതിക വിദഗ്ധരുമായി ചർച്ച പുരോഗമിക്കുന്നു അത്യാവശ്യമായി ഉള്ള സ്ഥലങ്ങളിൽ സ്പ്ളിറ്റ് എ സി സ്ഥാപിച്ചു കഴിഞ്ഞു. ബാക്കിയുള്ള സ്ഥലങ്ങളിൽ 
വിദഗ്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നു എസിയുടെ പ്രശ്നങ്ങൾക്ക് അടിയന്തിരമായി തന്നെ പരിഹാരം ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി.





Wednesday, 9 September 2026

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എങ്ങോട്ട് നോക്കിയാലും ക്യു മാത്രം

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എങ്ങോട്ട് നോക്കിയാലും ക്യു മാത്രം 

ചാത്തന്നൂർ :  പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എങ്ങോട്ട് നോക്കിയാലും ക്യു മാത്രം ഡോക്ടറെ കാണാൻ ആശുപത്രിയിൽ അതിരാവിലെയെത്തി ക്യൂ നിൽക്കേണ്ട മഹാ ദുരിതത്തിന് ഇനിയെന്ന് അവസാനമെന്നാണ് ഇവിടെയെത്തുന്ന രോഗികൾ ചോദിക്കുന്നത്. ദിവസവും ആയിരത്തോളം രോഗികൾ ഒ.പി വഴിയുള്ള സേവനം ഇവിടെ ഉപയോഗിക്കുന്നുണ്ട്.
പുലർച്ചെയെത്തി ഒ പിയിൽ സെക്യുരിറ്റി നൽകുന്ന ടോക്കൺ സ്ലിപ്പുകളുമായി ഒ പി കൗണ്ടറിൽ എത്തി ക്യു  നിന്ന് കിട്ടുന്ന ഒപി ടിക്കറ്റുമായി തങ്ങൾക്ക് ആവശ്യമുള്ള 
ഒ പിയുടെ മുന്നിൽ എത്തി ഒ പി കാർഡ് അകത്ത് കൊടുത്താൽ പിന്നെയും ക്യു നിന്ന് വേണം ഡോക്ടറെ കാണാൻ സെക്യുരിറ്റിയുടെ സൗകര്യം അനുസരിച്ചു വിളിച്ചു 
ഡോക്ടറെ കണ്ടാലോ ഡോക്ടർ കുറിച്ച് നൽകുന്ന മറ്റ് പരിശോധനകൾക്കായി വീണ്ടും എല്ലായിടത്തും ക്യു നിൽക്കണം എക്സ് റേ, രക്തപരിശോധന, ഇ സി ജി തുടങ്ങി എല്ലാ മേഖലയിലും പൈസ അടയ്ക്കുന്ന ക്യാഷ് കൗണ്ടർ മുതൽ പരിശോധന നടത്തുന്ന സ്ഥലം വരെ 
 ക്യു നിന്ന് റിസൾട്ടുമായി വീണ്ടും ഡോക്ടറെ കാണാൻ എത്തുമ്പോൾ പലപ്പോഴും ഡോക്ടർ ഒ പി കഴിഞ്ഞു പോയിരിക്കും വീണ്ടും അടുത്ത ദിവസം രോഗി സമാനമായ ക്യു നിന്ന് ഡോക്ടറെ കാണേണ്ട അവസ്ഥ ഓപ്പറേഷൻ ചെയ്യാൻ എത്തുന്ന രോഗികൾക്ക് ഒന്നിലധികം ഡോക്ടർമാരെ കാണണം എന്നുണ്ടെങ്കിൽ ദിവസങ്ങൾ എടുക്കും പരിശോധനയും റിസൾട്ടും അടക്കമുള്ള കാര്യങ്ങൾക്ക് ഇതെല്ലാം കഴിഞ്ഞു ഡോക്ടറെ കണ്ട് മരുന്ന് വാങ്ങാൻ ചെന്നാൽ ഫാർമസിയ്ക്ക് മുന്നിൽ ക്യു നിൽക്കേണ്ട അവസ്ഥ ഫാർമസിയിൽ 
ക്യു നിന്നാൽ പലപ്പോഴും മരുന്ന് കാണില്ല.പ്രായമുള്ള രോഗികൾ ആണ് ഇതിൽ കൂടുതലായും വലയുന്നത്. കിടപ്പ് രോഗികളെ കൊണ്ട് വന്നാൽ മണിക്കൂറുകൾ സ്‌ട്രക്ച്ചറിലും വീൽ ചെയറുകളിലും ആശുപത്രി വരാന്തയിൽ കിടക്കേണ്ട അവസ്ഥ. 

@ കൈയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ 

ഒ പി സ്ലിപ് കൊടുക്കുന്നത് മുതൽ ഡോക്ടറുടെ അടുത്ത് ഫയൽ എത്തുന്നത് വരെ ഒരു ക്യുവും നിൽക്കാതെ ആശുപത്രി സ്റ്റാഫുകൾ വിചാരിച്ചാൽ നടക്കുമെന്ന് ഇവിടെയെത്തുന്ന സാധാരണക്കാരായ രോഗികൾ ചൂണ്ടികാണിക്കുന്നു മണിക്കൂറുകൾ ക്യു നിന്ന് രോഗികളെ കാണാൻ എത്തുമ്പോൾ ഒരു ക്യുവും ഇല്ലാതെ സ്ലിപ് എടുക്കാതെ അകത്ത്‌ നിന്നും സെക്യുരിറ്റി ഡോക്ടറെ കാണിച്ചു വിടുന്ന സംവിധാനമാണ് ഇവിടെ നടക്കുന്നത് എന്ന് രോഗികൾ പറയുന്നു ഇത് പലപ്പോഴും വഴക്കുകൾക്കും സംഘർഷങ്ങൾക്കും കാരണമായിട്ടുണ്ട്.കാർഡിയോളജി അടക്കമുള്ള സ്പെഷ്യലിറ്റി ഒ പി ഉള്ള ദിവസം എത്ര രാവിലെ ചെന്നാലും ഒന്ന് മുതൽ അൻപത് വരെയുള്ള ടോക്കൺ സ്ലിപ്പുകൾ കിട്ടില്ല നിശ്ചിത രോഗികൾക്കായി പരിമിതപ്പെടുത്തിയിട്ടുള്ളത് മൂലം 
ടോക്കൺ സ്ലിപ്പുകൾ കൈവശപ്പെടുത്തി ആശുപത്രി സ്റ്റാഫുകൾ തന്നെ അവരുടെ വേണ്ടപ്പെട്ടവർക്കായി മാറ്റിയിരിക്കുമെന്ന് ഇവിടെ തുടർച്ചയായി ചികിത്സയ്ക്ക് എത്തുന്ന രോഗികൾ പറയുന്നു.

@ ഇളക്ട്രോണിക്സ് ടോക്കൺ ഒരുക്കണം 

 ക്യൂ  നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒരു ആധുനിക ഡിജിറ്റൽ സംവിധാനമായ 
ഇലക്ട്രോണിക്‌സ് ടോക്കൺ സിസ്റ്റം 
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സ്ഥാപിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത് രോഗികൾ 
നീണ്ട വരികളിൽ കാത്തുനിൽക്കുന്നത് ഒഴിവാക്കാനും സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കാനും ഇത് സഹായിക്കുന്നു.
ടോക്കൺ വഴിയുള്ള സമയക്രമത്തിൽ ഒരു രോഗിക്ക് സമയബന്ധിതമായി ഡോക്ടറെ കണ്ട് ചികിത്സ തേടുവാനും  
കിയോസ്‌ക്  മെഷീനിൽ നിന്നും തങ്ങൾക്ക് ആവശ്യമുള്ള സേവനം തിരഞ്ഞെടുത്ത് ഒരു ഡിജിറ്റൽ ടോക്കൺ നമ്പർ വഴി 
ക്യു ഒഴിവാക്കി ഡോക്ടറെ കാണുവാനും ചികിത്സ തേടുവാനും മറ്റ് പരിശോധനകൾക്കും കഴിയും 
ഫോട്ടോ : ഒ പി ടിക്കറ്റ് എടുക്കാനുള്ള ക്യു 
ഫോട്ടോ :ലാബ് പരിശോധനയ്ക്കായി പൈസ അടയ്ക്കുന്ന സ്ഥലത്തെ ക്യു 
ഫോട്ടോ :ഫാർമസിയിലെ ക്യു 
ഫോട്ടോ :ഒ പിയിലെ തിരക്ക്