കൊട്ടിയം: ഇരവിപുരം സീറ്റിൽ ആർ എസ് പിയിൽ തർക്കം രൂക്ഷമാകുന്നു
സിപിഎമ്മിൽ നിന്നും എത്തിയ അഡ്വ. ബി. എൻ ഹസ്കറിന്റെ പേര് ആർ എസ് പി പരിഗണിക്കുന്നതിന് പിന്നാലെ എൻ കെ. പ്രേമചന്ദ്രൻ എം.പിയുടെ മകൻ
കാർത്തിക് പ്രേമചന്ദ്രന്റെ പേര് പാർട്ടിയിലെ
ഒരു വിഭാഗം ഉയർത്തി കൊണ്ട് വരുന്നത് ആർ എസ് പി യിൽ ആഭ്യന്തരപ്രശ്നത്തിന് കാരണമായിട്ടുണ്ട്. സ്ഥാനാർഥി നിർണ്ണയ ചർച്ചകൾക്ക് മുൻപായി നടന്ന
അനൗദ്യോഗിക ചർച്ചകൾ പാർട്ടിയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും ആരെ ഇറക്കണമെന്ന കാര്യത്തിൽ ഇതുവരെയും ഒരു തീരുമാനം ഉരുത്തിരിഞ്ഞിട്ടില്ല എന്നാണ് നേത്രത്വം പറയുന്നത്. പാർട്ടി സെക്രട്ടറി ഷിബു ബേബിജോണും ജില്ലാ കമ്മിറ്റിയും ഹസ്ക്കറിനായി നിലകൊള്ളുമ്പോൾ പാർട്ടിയിൽ പ്രേമചന്ദ്രനെ അനുകൂലിക്കുന്നവരാണ് കാർത്തികിന്റെ പേര് ഉയർത്തി കൊണ്ട് വരുന്നത്.
പ്രേമചന്ദ്രൻറെ ജനപ്രതിനിധിയെന്ന നിലയിലെ ഇടപെടലുകളിൽ ചെറുതല്ലാത്ത സ്വാധീനമുള്ള കാർത്തിക്കിന് അനുകൂല മാകുമെന്ന നിലപാടിലാണ് പ്രേമചന്ദ്രൻ അനുകൂലികൾ. യു ഡി എഫ് നേതാക്കൾ അടുത്തിടെ എൻ കെ.പ്രേമചന്ദ്രനുമായും മറ്റ് ആർ എസ് പി നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ലീഗുമായുള്ള ഉഭയകക്ഷി ചർച്ച മാത്രമാണ് നടന്നത്. ഇരവിപുരത്ത് ഹസ്ക്കറിനെ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടിയിലെ മറ്റൊരു വിഭാഗത്തിൻറെ കണക്കു കൂട്ടൽ. സിപിഎം വോട്ടുകൾ വോട്ടുകൾ ഹസ്ക്കറിനു ലഭിക്കുമെന്നു ഇവർ കരുതുന്നു.
അതേ സമയം ഷിബു ബേബിജോൺ ചവറയിൽ സ്ഥാനാർത്ഥിയാകുകയാണെങ്കിൽ ഇരവിപുരത്തെ സ്ഥാനാർത്ഥി വിഷയത്തിൽ അദ്ദേഹം പിടിമുറുക്കാനിടയില്ലെന്നാണ് കാർത്തിക് പ്രേമചന്ദ്രനു വേണ്ടി നിലകൊള്ളുന്നവരുടെ പ്രതീക്ഷ. ഏതായാലും സ്ഥാനാർത്ഥിയായി പറഞ്ഞു കേൾക്കുന്ന രണ്ട് പേരുകാരും ഈ വിഷയത്തിൽ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
@ യു ഡി എഫ് അധികാരത്തിൽ വന്നാൽ മന്ത്രി സ്ഥാനം ലക്ഷ്യമിട്ട് പ്രേമചന്ദ്രൻ.
യു ഡി എഫ് അധികാരത്തിൽ വന്നാൽ
ആർ എസ് പി യുടെ മന്ത്രിയാവാൻ ആണ്
ഷിബുബേബിജോൺ ചവറയിൽ വിജയം ലക്ഷ്യമിട്ട് വീണ്ടും മത്സരിക്കുന്നത്. അഥവാ
മുൻ വർഷങ്ങളിലെ പോലെ പരാജയമടഞ്ഞാൽ ഇരവിപുരത്ത് നിന്നും പ്രേമചന്ദ്രന്റെ മകനെ നിർത്തി ജയിപ്പിക്കാനുള്ള തന്ത്രവുമായി പ്രേമചന്ദ്രൻ മുന്നോട്ടു പോകുന്നത് ഇത്തവണ
മന്ത്രി സ്ഥാനം ലക്ഷ്യമിട്ട് പ്രേമചന്ദ്രൻ.തന്നെ രംഗത്തിറങ്ങിയേക്കും എന്നും ആർ എസ് പി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഷിബുബേബിജോൺ ചവറയിൽ പരാജയപ്പെട്ടതിലും പ്രേമചന്ദ്രന് കൈയ്യുണ്ടെന്ന നിലപാടിലാണ് ഇപ്പോഴും ഒരു വിഭാഗം ആർ എസ് പി ക്കാർ.എൻ. കെ. പ്രേമചന്ദ്രന് വേണ്ടി പാർട്ടി വൻ വില കൊടുത്തു ഇടതുപക്ഷത്ത് നിന്നും മാറേണ്ടി വന്നുവെന്നും ഇന്നും ഭരണപക്ഷത്ത് ഇരിക്കേണ്ട രാക്ഷ്ട്രീയപാർട്ടിയാണ് ആർ എസ് പി എന്നും ഇന്ന് പ്രേമചന്ദ്രന്റെ കുടുംബപാർട്ടിയായി അധ:പതിച്ചുവെന്നും പ്രവർത്തകർ ചൂണ്ടി കാണിക്കുന്നു.