Monday, 1 June 2026

കാരംകോട് - ജെ എസ് എം ജംഗ്ഷൻ റോഡിൽ ലഹരിമാഫിയ താവളമാക്കുന്നു നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു

കാരംകോട് -  ജെ എസ് എം ജംഗ്ഷൻ റോഡിൽ ലഹരിമാഫിയ താവളമാക്കുന്നു നടപടി 
വേണമെന്ന ആവശ്യം ശക്തമാകുന്നു

ചാത്തന്നൂർ: കാരംകോട് -  ജെ എസ് എം ജംഗ്ഷൻ റോഡിൽ  ചാത്തന്നൂർ 
തോടിന്റെ സമീപത്തെ വിജനമായ ഭാഗങ്ങളിൽ  ലഹരി കേന്ദ്രമായി മാറിയിരിക്കുകയാണ്. സന്ധ്യ കഴിഞ്ഞാൽ കൂട്ടമായി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ചിലർ ഈ ഭാഗത്ത് തമ്പടിക്കുന്നതായി പരക്കെ ആരോപണമുയരുന്നു. തോടിന്
 സമീപം രാത്രികാലങ്ങളിൽ പരിചിതരല്ലാത്ത പലരും തമ്പടിച്ച് പുലർച്ചയാണ് മടങ്ങിപ്പോകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ലഹരി സംഘത്തെ ചോദ്യം ചെയ്താൽ ഭീഷണി പതിവായതിനാൽ ഭീതിയോടെയാണ് നാട്ടുകാർ കഴിയുന്നത്. നാട്ടുകാരിൽ ചിലരുടെ സഹായവും ലഹരി സംഘങ്ങൾക്ക് ലഭിക്കുന്നുണ്ട്. അടുത്തിടെയാണ് മയക്കുമരുന്ന് കച്ചവടക്കാരനെ  എം ഡി എം എ യുമായി ഈ റോഡിൽ  നിന്നും പേ പോലീസ് പിടികൂടിയത്  ചാത്തന്നൂർ തോടിന്റെ കുറുകെയുള്ള പാലത്തിന് ഇരുവശത്തുമായി വിജനമായ വഴിയാണ് തെരുവ് വിളക്കുകളും കുറവാണ്  ഈ ഭാഗത്തെ ലഹരി വിൽപനയും ഉപയോഗവും പല തവണ രഹസ്യാന്വേഷണ വിഭാഗം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഒരു നടപടിയും കൈകൊണ്ടിട്ടില്ല. പൊലിസിൻ്റെ വരവ് മുൻകൂട്ടി അറിയിക്കുന്ന ഒരു സംഘത്തിന്റെ പിൻബലവും ലഹരി സംഘങ്ങൾക്ക് ലഭിക്കുന്നുണ്ട്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും അപകടത്തിലാക്കും വിധമാണ് ലഹരിമാഫിയ ഇവിടെ തടിക്കുന്നത് അടിയന്തിരമായി പോലീസും എക്സൈസും പെട്രോളിങ്ങ് നടത്തി ലഹരി ഉപയോഗിക്കുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

Sunday, 31 May 2026

ആദിത്യ ഹൃദയ സ്തോത്രം.

ആദിത്യ ഹൃദയ സ്തോത്രം.

ഓം അസ്യ ശ്രീ ആദിത്യ ഹൃദയ സ്തോത്ര മഹാ മന്ത്രസ്യ ഭഗവാന്‍ അഗസ്ത്യ ഋഷി, അനുഷ്ടുപ്പ് ഛന്ദ: ആദിത്യ ഹൃദയ ഭൂത ഭഗവാന്‍ ബ്രഹ്മ ദേവത,ഹിരണ്യ രേതോ രൂപ ആദിത്യോ ബീജം, ശം ശക്തി, ബ്രഹ്മ കീലകം , നിരസ്ത അശേഷ വിഘ്നതയാ ബ്രഹ്മവിദ്യാ സിദ്ധൌ സര്‍വദാ ജയ സിദ്ധൌ ച വിനിയോഗ:
മാഹാത്മ്യം:
ആദിത്യ ഹൃദയം പുണ്യം, സര്‍വ ശത്രു വിനാശനം, ജയാവാഹം, ജപം നിത്യം, അക്ഷയം ,പരമം ശിവം.സര്‍വ മംഗല മാംഗല്യം, സര്‍വപാപ പ്രനാശനം, ചിന്താ ശോക പ്രശമനം, ആയുര്‍ വര്ദ്ധനമുത്തമം. രശ്മിമന്തം, സമുദ്യന്തം, ദേവാസുരനമസ്കൃതം,പൂജയസ്വ വിവസ്വന്തം, ഭാസ്കരം, ഭുവനേശ്വരം.
സ്തോത്രം
സര്‍വ ദേവാത്മകോ ഹ്യേഷ:തേജസ്വീ രശ്മിഭാവന:
ഏഷ ദേവാസുരഗണാന്‍ ലോകാന്‍ പാതി ഗഭസ്തിഭി:
ഏഷ ബ്രഹ്മാ ച വിഷ്ണുശ്ച ശിവ സ്കന്ദ പ്രജാപതി:
മഹേന്ദ്രോ ധനദ: കാല:യമ: സോമോ ഹ്യപാമ്പതി:
പിതരോ വസവ:സാധ്യാ അശ്വിനോ മരുതോ മനു:
വായുര്‍ വഹ്നി: പ്രജാപ്രാണ: ഋതുകര്‍താ പ്രഭാകര:
ആദിത്യ:സവിതാ സൂര്യ: ഖഗ: പൂഷാ ഗഭസ്തിമാന്‍
സുവര്ണസദൃശോ ഭാനുര്‍ ഹിരണ്യരേതോ ദിവാകര:
ഹരിദശ്വോ സഹസ്രാര്‍ചി:സപ്തസപ്തിര്‍ മരീചിമാന്‍
തിമിരോന്മഥന: ശംഭുസ്ത്വഷ്ടാ മാര്തണ്ഡകോ അംശുമാന്‍.
ഹിരണ്യഗര്‍ഭ: ശിശിരസ്തപനോ അഹസ്കരോ രവി:
അഗ്നിഗര്‍ഭോ അദിതേ:പുത്ര:ശംഖ: ശിശിരനാശന:
വ്യോമനാഥ സ്തമോഭേദീ, ഋഗ്യജു:സാമപാരഗ:
ഘനവൃഷ്ടിരപാം മിത്രോ വിന്ധ്യവീഥീ പ്ലവംഗമ:
ആതപീ മണ്ഡലീ മൃത്യു:പിംഗല: സര്‍വതാപന:
കവിര്‍ വിശ്വോ മഹാ തേജാ രക്ത:സര്‍വഭവോദ്ഭവ:
നക്ഷത്ര ഗ്രഹ താരാണാം അധിപോവിശ്വഭാവന:
തേജസാമപി തേജസ്വീ ദ്വാദശാത്മന്‍ നമോസ്തുതേ.
നമ: പൂര്‍വായ ഗിരയേ, പശ്ചിമായാദ്രയേ നമ:
ജ്യോതിര്‍ഗണാനാം പതയേ, ദിനാധിപതയേ നമ:
ജയായ ജയ ഭദ്രായ ഹര്യശ്വായ നമോ നമ:
നമോ നമ:സഹസ്രാംശോ ആദിത്യായ നമോ നമ:
നമ: ഉഗ്രായ വീരായ സാരംഗായ നമോ നമ:
നമ: പദ്മപ്രബോധായ പ്രചണ്ഡായ നമോസ്തുതേ.
ബ്രഹ്മേശാന അച്യുതേശായ സൂരായആദിത്യ വര്‍ചസേ 
ഭാസ്വതേ സര്‍വ ഭക്ഷായ രൌദ്രായ വപുഷേ നമ:
തമോഘ്നായ ഹിമഘ്നായ ശത്രുഘ്നായ അമിതാത്മനേ,
കൃതഘ്നഘ്നായ ദേവായ ജ്യോതിഷാം പതയേ നമ:
തപ്ത ചാമീകരാഭായ ഹരയേ വിശ്വകര്‍മണേ,
നമസ്തമോഭിനിഘ്നായ രുചയേ ലോകസാക്ഷിണേ.
ഓം നമോ ഭഗവതേ ഹിരണ്യഗര്‍ഭായ
ഓം നമോ ഭഗവതേ ഹിരണ്യഗര്‍ഭായ
ഓം നമോ ഭഗവതേ ഹിരണ്യഗര്‍ഭായ
🌞🌞🌞🌞🌞🌞
(ഇത് ദിവസവും രാവിലെ ജപിക്കുന്നത് ഉത്തമം)
   🙏🕉️🙏🕉️🙏

ഗുരുവായൂർ ഭജനം ആഗ്രഹിക്കുന്ന എല്ലാ ഭക്തരുടേയും അറിവിലേക്ക് വേണ്ടി ഭഗവാന്റെ നാമത്തിൽ സമർപ്പിക്കുന്നു !

ഗുരുവായൂർ ഭജനം ആഗ്രഹിക്കുന്ന എല്ലാ ഭക്തരുടേയും അറിവിലേക്ക് വേണ്ടി ഭഗവാന്റെ നാമത്തിൽ സമർപ്പിക്കുന്നു !

   നിറഞ്ഞ ഭക്തിയോട് കൂടി വെളുപ്പിനെ നിർമ്മാല്യത്തിനു മുമ്പായി കുളത്തിൽ കുളി കഴിഞ്ഞ് നിർമ്മാല്യം, വാകച്ചാർത്ത്, ഉഷപൂജ എന്നീ പൂജകൾ യഥാസമയം ദർശിച്ച് നാലമ്പലത്തിനുള്ളിൽ (ഭഗവാന്റെ തൃപ്പാദം സങ്കൽപ്പിച്ച് ) ഒരിടത്തിരുന്ന് ഭജനം ആരംഭിക്കുക. ഭജനത്തിനു വേണ്ടി നാമ പുസ്തകങ്ങൾ കരുതണം. ഓരോ സമയത്തുമുള്ള പൂജകൾക്കു വേണ്ടി മൈക്കിൽ വിളിച്ച് അറിയിക്കുന്നതാണ്. ആ നിമിഷം നമ്മൾ പൂജകൾ ദർശിച്ച് പ്രാർത്ഥിക്കുക.

 വെളുപ്പിനെ നിർമ്മാല്യം മുതൽ രാത്രിയിൽ നട അടക്കുന്നതു വരെയുള്ള പൂജകൾ യഥാസമയം ദർശിച്ച് പ്രാർത്ഥിക്കണം. പരിമിതികൾ ഉള്ളതിനാൽ ഓരോ പൂജകളും കൊടിമരത്തിനു മുന്നിൽ നിന്ന് ദർശിക്കുക. ശേഷം വീണ്ടും പഴയ സ്ഥലത്ത് പോയിരുന്ന് ഭജനം തുടരുക.ഭജനം തുടങ്ങിക്കഴിഞ്ഞാൽ അവസാനിക്കുന്നിടം വരെയും യാതൊരു കാരണവശാലും പുറത്ത് നിന്ന് ആഹാരം കഴിക്കാൻ പാടുള്ളതല്ല.പകരം ഭഗവാന്റെ അന്നദാനം കഴിക്കാം. കഴിവതും ആഹാരം ഒഴിവാക്കിയുള്ള ഭജനം കൂടുതൽ ഉത്തമം. 

കുളത്തിൽ കുളിക്കാൻ കഴിയാത്ത സ്ത്രീകൾ മുറിയിൽ കുളി കഴിഞ്ഞ് ഭഗവാന്റെ തീർത്ഥക്കുളത്തിലെ ജലത്തിൽ ദേഹശുദ്ധി വരുത്തി വേണംഭജനത്തിന് ഇരിക്കാൻ. ഓരോരോ സമയത്തുമുള്ള ശീവേലികളിൽ നമ്മൾ ഭഗവാനെ അനുഗമിച്ച് നാമ ജപത്തോടു കൂടി ചുറ്റു പ്രദക്ഷിണം വെയ്ക്കണം.

 ദീപാരാധനക്കു മുമ്പായി ക്ഷേത്രത്തിനു ചുറ്റും, കൊടിമരത്തിന്റെ ഇടതു ഭാഗത്തുള്ള ആൽവിളക്കിലും ദീപം തെളിയിക്കാൻ പങ്കുചേരണം. ഗുരുവായൂരപ്പന് ദീപം തെളിയിച്ചാൽ നമ്മുടെ മനസ്സിലെ ഇരുട്ട് അകലുമെന്ന് വിശ്വാസം. അതിനായി കഴിവതും ഒരു തിരിയെങ്കിലും തെളിയിക്കണം.
തുടർന്നുള്ള പൂജകൾ ദർശിക്കുക.

 അയ്യപ്പനടയിലെ പൂജ, ഭഗവതിയുടെ അഴൽ പൂജ, തൃപ്പുക എന്നീ പൂജകളും ദർശിക്കുക. അവസാന ശീവേലി കഴിഞ്ഞ് ആനപ്പുറത്തു നിന്നും ഭഗവാന്റെ തിടമ്പ് ഇറക്കിക്കഴിയുമ്പോൾ ശ്രീകോവിലിൽ ഭഗവാന് നിവേദിച്ച നെയ്യ് മേൽശാന്തി കൊടിമരത്തിന്റെ അടുത്ത് എത്തിക്കുന്നതാണ്. അത് വാങ്ങി കഴിച്ച് വേണം ഭജനം അവസാനിപ്പിക്കാൻ. അപ്പോഴേക്കും തിരുനട അടക്കുന്ന സമയം ആകും. ആ സമയം നമ്മുക്ക് യാതൊരു വിധ ക്ഷീണമോ, മറ്റോ തോന്നാറില്ലാ. ഒരു പ്രത്യേകതരം ഉണർവ്വും, സന്തോഷവും, സമാധാനവും, ധൈര്യവും നമ്മുക്ക് അനുഭവപ്പെടും. അതിനർത്ഥം ഞാൻ പറയേണ്ടതില്ലല്ലോ?

 ഭഗവാൻ നമ്മുടെ ഭജനം സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.ഭജനം കഴിഞ്ഞ് പുറത്തു പോയതിനു ശേഷം (നെയ്യ് സേവിച്ചതിനു ശേഷം ) എപ്പോൾ വേണേലും, എവിടെ നിന്നും നമ്മുക്ക് ആഹാരം കഴിക്കാവുന്നതാണ്. ഭഗവാൻ ഉണർന്നു കഴിയുമ്പോൾ മുതൽ ഉറങ്ങുന്നതു  ( ക്ഷേത്ര നട അടക്കുന്നതു ) വരെയാണ് ഭജനം ഇരിക്കേണ്ടത്. ഇങ്ങനെയാണ് യഥാർത്ഥമായ ഒരു ദിവസത്തെഭജനം. നല്ലതുവരുത്തട്ടെ'
                              
          കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ

ഋഭുഗീത.🙏

ഋഭുഗീത.🙏

ശിവരഹസ്യത്തിൻ്റെ ആറാമത്തെ ഭാഗമാണ് ഋഭുഗീത. കൈലാസ പർവതത്തിൽ വെച്ച് ഭഗവാൻ ശിവൻ തന്റെ ഭക്തനായ ഋഭുവിന് (കപില മഹർഷി ) നൽകിയ ഉപദേശങ്ങളാണ് ഋഭുഗീത അല്ലെങ്കിൽ ശിവ ഗീതയിൽ ഉള്ളത്.
1,924 ശ്ലോകങ്ങൾ അടങ്ങിയ, അതിശയിപ്പിക്കുന്ന ഈ ഗ്രന്ഥം ഭഗവാൻ ശ്രീ രമണ മഹർഷി ആത്മീയ സാധനയ്ക്ക്  പാരായണം ചെയ്യാൻ ശുപാർശ ചെയ്തു.
7000 -ൽ പരം വർഷം പഴക്കം പ്രവചിക്കുന്ന ശിവഗീത ഭഗവദ് ഗീതയെക്കാൾ പുരാതനമാണെന്ന് പറയാം. 

ഈ ലോകം, അതിലെ ജീവരൂപങ്ങൾ, ദേവന്മാർ, അവ യഥാർത്ഥമാണ്, പക്ഷേ എല്ലായ്പ്പോഴും യഥാർത്ഥമല്ല, മറിച്ച് അശാശ്വതമായ പ്രത്യക്ഷങ്ങളാണ്. ബ്രഹ്മം മാത്രമേ നിലനിന്നിട്ടുള്ളൂ, എപ്പോഴും നിലനിൽക്കുകയും ചെയ്യും.

"ഞാൻ ഏക ബോധം മാത്രമാണ്. എനിക്ക് ദിവ്യമായ അറിവുണ്ട്. എന്നെത്തന്നെ പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. ഞാൻ ഏക ബ്രഹ്മമാണ്."

അഹം ബ്രഹ്മാസ്മി
ഞാൻ അനന്തമായ യാഥാർത്ഥ്യമാണ്.
മറ്റെല്ലാം വെറും മിഥ്യയാണ്...

ഒരു മുയലിന്റെ ചെവികൾ മുകളിലേക്ക് ഉയർന്നുനിൽക്കുന്നു, അവയെ കൊമ്പുകളാണെന്ന് തെറ്റിദ്ധരിക്കാം, പക്ഷേ അന്വേഷിച്ചപ്പോൾ അവ മൃദുവാണെന്നും കൊമ്പുകളല്ലെന്നും കണ്ടെത്തി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മറ്റെല്ലാറ്റിനെയും പോലെ കൊമ്പുകളും ഒരു മിഥ്യയാണ്. എല്ലാം ബ്രഹ്മമാണ്.

രേഖയ്ക്ക് വേണ്ടി മാത്രം - ബ്രഹ്മം ഒഴികെ ഈ പ്രപഞ്ചത്തിലുള്ളതെല്ലാം അയഥാർത്ഥമാണെന്ന് ഋഭുഗീത പ്രസ്താവിക്കുന്നില്ല. ശരിയായ ഉത്തരം എന്താണ്? എല്ലാം ബ്രഹ്മമാണ്, ബ്രഹ്മം മാത്രമുള്ളതിനാൽ എല്ലാം യഥാർത്ഥമാണ്, കാരണം ബ്രഹ്മം മാത്രമാണ് ഉള്ളത്. എല്ലാത്തിനുമുപരി, ബ്രഹ്മം എങ്ങനെ അതിൽ നിന്ന് അപ്രത്യക്ഷമാകും? ഇങ്ങനെ ചിന്തിക്കുന്നത് പോലും അജ്ഞതയായിരിക്കും. ഒരുപക്ഷേ ഇത് മായയെ വിശദീകരിക്കുന്നു.

അദ്വൈത തത്ത്വചിന്തയുടെ സത്തയായ ശിവഗീത അല്ലെങ്കിൽ ഋഭു ഗീത വായിക്കുക എന്ന് മാത്രം പറയുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ധാരാളം തർജ്ജമകൾ ലഭ്യമാണ്.

🔥എന്താണ് സനാതനധര്‍മ്മം❓

🔥എന്താണ് സനാതനധര്‍മ്മം❓

 ഇപ്പോള്‍ നമ്മെയൊക്കെ അസ്വസ്ഥമാക്കുന്ന ഒരു പ്രശ്നം, ഇത്രയും വലിയൊരു സനാതന ധര്‍മം നമുക്കുണ്ട്, ഇതൊക്കെ ഉണ്ടായിട്ടും നമ്മുടെ നാട് എന്താണ് ഇങ്ങനെ ഇരികുന്നത് ? എന്താണ് ഈ നാട്ടില്‍ ഇത്രയൊക്കെ അധര്‍മവും അനീതിയും അഴിമതിയും സ്ത്രീപീഡനവും കൈ കൂലിയും ഒക്കെ, ഇതൊക്കെ നടക്കാന്‍ പാടുണ്ടോ, ഇത്ര വലിയ ധര്‍മം ഒക്കെ ഉണ്ടായിട്ട് ? 

അതിനു വളരെ ലളിതമായ ഉത്തരം ഇത്രേ ഉള്ളു. ധര്‍മം ആചരണത്തില്‍ വരുന്നില്ല. ഒരു ഷെല്‍ഫ് നിറയെ മരുന്നുകള്‍ ഉണ്ട്. അത് കഴിക്കുന്നിലെങ്കില്‍ രോഗം ഭേദമാകുമോ ? നമുക്ക് മരുന്നില്ലാത്തത് അല്ല പ്രശനം. അത് നാം കഴിക്കുന്നില്ല. അതെന്താ കഴികാത്തത് എന്ന് ചോദിച്ചാല്‍,  ഭഗവാന്‍ ഗീതയില്‍ പറയുന്നുണ്ട് " യദ്യദാചരതി ശ്രേഷ്ഠഃ തത്തദേവേതരോ ജനഃ " ശ്രേഷ്ടന്‍മാര്‍ആയവര്‍ എന്ത് ചെയുന്നു , അതാണ് ബാക്കിയുള്ളവരും ചെയുക , 

ഒരിക്കൽ കുട്ടികാലത്ത് ഒരു കുട്ടി  ഒരാളോട് ചോദിച്ചു നിങ്ങളെന്തിനാ സിഗരറ്റ് വലികുന്നത് ? അതിനെന്താ നെഹ്‌റു വലിക്കാറില്ലേ ? പെട്ടന്ന് ഉത്തരം പറഞ്ഞു, നെഹ്‌റു നു ആകാമെങ്കില്‍ എനിക്കും ചെയ്യാം. നെഹ്‌റു ആണ് അവിടെ മാതൃക അന്ന്, ഇന്ന് ആരാണ് മാതൃക ? അവര് ചെയുന്നത് നോക്കിയാണ് മറ്റുള്ളവരും ചെയുന്നത്. ഏറ്റവും ഉയര്‍ന്ന നിലയിലുള്ളവര്‍ അഴിമതി കാട്ടിയാല്‍ സാധാരണക്കാരനും കാണിക്കും .

ശങ്കരാചാര്യ സ്വാമികള്‍ ഗീതാ ഭാഷ്യത്തില്‍ പറയുന്നു ധര്‍മം അധപതിക്കാന്‍ കാരണം ധര്‍മം അനുഷ്ടിച്ചു കാണിച്ചു കൊടുകേണ്ട ശ്രേഷ്ടന്മാര്‍ സുഖാഡംബരങ്ങളില്‍ ഭ്രമിച്ചിട്ടു ധര്‍മ്മത്തിന്റെ പാതയില്‍ നിന്നും തെറ്റി പോകുന്നു ഒരു വിധത്തില്‍ പറഞ്ഞാല്‍ ബ്രാഹ്മണരാണ്‌ ധര്‍മ്മത്തിന്റെ മാര്‍ഗത്തില്‍ നിന്നും ആദ്യം തെറ്റി മാറിയത്. പിന്നെയാണ് ബാക്കിയുള്ളവര്‍ തെറ്റി മാറിയത്. ധര്‍മം ആചരിച്ചു കാണിക്കേണ്ട ആചാര്യന്മാര്‍, ശ്രേഷ്ടന്മാര്‍,  നേതാക്കള്‍ അതില്‍ നിന്നും വ്യതി ചലിച്ചപ്പോഴാണ് മറ്റുള്ളവര്‍ അതില്‍ നിന്നും വ്യതിചലിച്ചത് .

ഇതിനു മാറ്റം വരണം, താഴത്തെ തലത്തില്‍ മാറ്റം വരണം, പക്ഷെ മുകളിലത്തെ തലത്തില്‍ മാറ്റം വരാതെ താഴെ മാറ്റം വരാന്‍ പ്രയാസമാണ് ."യഥാ രാജാ തഥാ പ്രജ " രാജാവ്‌ എങ്ങനെയാണോ, അങ്ങനെയാണ് പ്രജ...   

ഈ രാജാക്കന്മാരുടെ,  നേതാക്കന്മാരുടെ, ആചാര്യന്മാരുടെ,  ധര്‍മാചരണത്തില്‍ നിന്നുള്ള വ്യതിയാനം ആണ് വാസ്തവത്തില്‍ ഭാരതത്തിന്റെ അധപതനത്തിന് കാരണം. എന്നാല്‍ ഇന്ന് നമുക്ക് അത് പറഞ്ഞിരിക്കാന്‍ സാധികില്ല . കാരണം, നമ്മുടെ രാജാക്കന്മാരെ നമ്മള് തന്നെയാണ് തെരഞ്ഞെടുക്കുന്നത്.  

നമ്മള്‍ ഓരോരുത്തരും ചെയുന്ന വോട്ടു കൊണ്ടാണ് ഇവര്‍ തിരഞ്ഞെടുക്കപെടുന്നത്‌. അപ്പോള്‍ വാസ്തവത്തില്‍ രാജാക്കന്മാര്‍ നമ്മളാണ്. ഇപ്പോള്‍ ഈ സത്യം മനസിലാക്കികൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള രാജാക്കന്മാര്‍, ഭാരതത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ അനുഷ്ടിക്കുന്ന തരത്തിലുള്ള ആളുകള്‍ ഭരണാധികാരികളായി വരാന്‍.. നാം ശ്രമിക്കണം, പാര്‍ട്ടി ഏതാണ് എന്നതല്ല പ്രശ്നം .അങ്ങനെയുള്ളവരെ ആ തലത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കേണ്ട ബാധ്യത നമുക്കുണ്ട് .

വാസ്തവത്തില്‍ ജഗത്ഗുരുവാണ് ഭാരതം. നളന്ത, തക്ഷ ശില സര്‍വകലാ ശാലകളില്‍ ലോകത്തിന്റെ എല്ലാ ഭാഗത്ത്‌ നിന്നും ആളുകള്‍ വന്നിരുന്നു . പക്ഷെ ജഗത്ഗുരു വായിരുന്നത് ഭാരതം സനാതന ധര്‍മം ആചരിക്കുന്ന കാലത്താണ് .

ഒരു സഞ്ചാരി ഭാരത ത്തെ കുറിച്ചെഴുതിയത് ഇങ്ങനെയാണ് . എവിടെയും ആളുകള്‍ സംതൃപ്തരയിട്ടാണ് ജീവിച്ചിരുന്നത്. ഒരിടത്തും വഴക്കോ ബഹളമോ ഉണ്ടായിരുന്നില്ല. ആകെ ഒരിടത്തു മാത്രം ചെറിയ ഒരു വഴക്ക് കണ്ടു .അതാകട്ടേ ഒരു ഭൂമിയില്‍ നിന്നും ലഭിച്ച നിധിയെ കുറിച്ചായിരുന്നു. ആ ഭൂമി ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തി വാങ്ങിയതായിരുന്നു .വാങ്ങി കഴിഞ്ഞാണ് നിധി ലഭിച്ചത്.

 വാങ്ങിയ ആളുടെ അഭിപ്രായത്തില്‍ താന്‍ സ്ഥലം മാത്രമേ വാങ്ങിയുള്ളൂ , അതുകൊണ്ട് നിധി മറ്റേ ആളുടെയാണ് .വിറ്റ ആള്‍ പറയുന്നത് താന്‍ സ്ഥലവും അതിലെ സര്‍വതും വിട്ടതു കൊണ്ട് നിധി വാങ്ങിയ ആളുടെയാണെന്ന്.... ഈ കഥയില്‍ നിന്നും അന്നത്തെ നീതി ബോധവും , മൂല്യവും മനസിലാക്കാം .

അന്ന് ധര്‍മം ആചരിക്കപെട്ടിരുന്നു, ഇന്ന് ധര്‍മം പ്രസംഗിക്കപെടുന്നുണ്ടാകാം,  സനാതന ധര്‍മം ഈ കാലഘട്ടത്തിനു അനുയോജ്യമായ യുഗധര്‍മമായി ജീവിതത്തില്‍ അനുഷ്ഠിച്ചാല്‍ ഇന്ന് നമ്മെ അലട്ടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമായി, മാത്രമല്ല അതുകൊണ്ട് മാത്രമേ ലോകത്തിനും സമാധാനം ഉണ്ടാവുകയുള്ളൂ .

ഇപ്പോള്‍ അമേരിക്കയിലും യുറോപ്പിലും ഒക്കെ എന്താണ് ? 'occupy walls ' പ്രശ്നങ്ങള്‍ ഉണ്ട് . ഇതിനെല്ലാം പരിഹാരം സനാതന ധര്‍മം ആണ്. അത് അനുഷ്ടിക്കാനും നമുക്ക് സാധിക്കണം. അതിനുള്ള മാര്‍ഗം മഹാ പുരുഷന്മാരുടെ മഹാത്മാക്കളുടെ ജീവിതം മാതൃക യാക്കികൊണ്ട് വ്യക്തികള്‍ മാത്രമല്ല സമൂഹവും സനാതന ധര്മത്തിന്റെ മാര്‍ഗത്തിലൂടെ മുന്‍പോട്ടു പോകാന്‍ തയാറാകണം .

സത്യമായിട്ടുള്ളതും സനാതനം ആയിടുള്ളതുമാണ് ധര്‍മം , അത് അനിര്‍വചനീയവും ആണ് . 

*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*

ഈ_രൂപത്തിന് പിന്നിൽ പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണുള്ളത്:

ഈ_രൂപത്തിന് പിന്നിൽ പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണുള്ളത്:

​1. ഭൃംഗി മഹർഷിയുടെ കഥ (ഏറ്റവും പ്രശസ്തമായ ഐതിഹ്യം):
ഭൃംഗി എന്ന മഹർഷി ശിവൻ്റെ പരമഭക്തനായിരുന്നു. എന്നാൽ അദ്ദേഹം ശക്തിസ്വരൂപിണിയായ പാർവ്വതീദേവിയെ ആരാധിച്ചിരുന്നില്ല. ഒരിക്കൽ കൈലാസത്തിൽ എത്തിയ ഭൃംഗി മഹർഷി ശിവനെ മാത്രം വലംവെക്കാൻ (പ്രദക്ഷിണം വെക്കാൻ) തീരുമാനിച്ചു. ഇതുകണ്ട് പാർവ്വതീദേവി ശിവൻ്റെ അടുത്തേക്ക് ചേർന്നിരുന്നു. അപ്പോൾ ഭൃംഗി ഒരു വണ്ടിന്റെ (ഭൃംഗം) രൂപമെടുത്ത് അവർക്കിടയിലൂടെ നൂഴ്ന്നുപോയി ശിവനെ മാത്രം വലംവെച്ചു.
​ശിവനും ശക്തിയും രണ്ടാല്ല, ഒന്നാണെന്ന് മഹർഷിക്ക് മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടി അവർ രണ്ടുപേരും ചേർന്ന് പകുതി പുരുഷനും പകുതി സ്ത്രീയുമായ അർദ്ധനാരീശ്വര രൂപം സ്വീകരിച്ചു. എന്നാൽ കടുംപിടുത്തക്കാരനായ ഭൃംഗി വീണ്ടും വണ്ടിന്റെ രൂപമെടുത്ത് ഈ അർദ്ധനാരീശ്വര രൂപത്തിന്റെ നടുവിലൂടെ തുരന്ന് കയറി ശിവനെ മാത്രം വലംവെച്ചു. ഇതിൽ കോപിച്ച പാർവ്വതി ദേവി, ഭൃംഗിയുടെ ശരീരത്തിൽ മാതാവിൽ നിന്ന് ലഭിച്ച മാംസവും രക്തവും നഷ്ടപ്പെടട്ടെ എന്ന് ശപിച്ചു. അസ്ഥിമാത്രമായി മാറിയ ഭൃംഗിക്ക് നിൽക്കാൻ പോലുമാകാതെ വന്നപ്പോൾ, ശിവൻ അദ്ദേഹത്തിന് മൂന്നാമതൊരു കാൽ നൽകി അനുഗ്രഹിച്ചു. ഒടുവിൽ ശിവനും ശക്തിയും പ്രപഞ്ചത്തിൽ പരസ്പരം വേർപെടുത്താനാകാത്ത ഒന്നാണെന്ന സത്യം ഭൃംഗി മഹർഷി തിരിച്ചറിഞ്ഞു.

​2. പ്രപഞ്ച സൃഷ്ടിയുടെ കഥ (ശിവപുരാണം):
ബ്രഹ്മാവ് പ്രപഞ്ചസൃഷ്ടി ആരംഭിച്ച സമയത്ത്, അദ്ദേഹം സൃഷ്ടിച്ച ജീവജാലങ്ങൾക്കൊന്നും വംശവർദ്ധനവ് നടത്താൻ കഴിഞ്ഞിരുന്നില്ല. പുരുഷന്മാരെ മാത്രം സൃഷ്ടിച്ചതായിരുന്നു അതിന് കാരണം. ഇതിൽ മനംനൊന്ത ബ്രഹ്മാവ് ശിവനെ തപസ്സുചെയ്തു. അപ്പോൾ ശിവൻ അർദ്ധനാരീശ്വര രൂപത്തിൽ ബ്രഹ്മാവിന് ദർശനം നൽകി. പ്രപഞ്ച സൃഷ്ടിക്കും നിലനിൽപ്പിനും പുരുഷനോടൊപ്പം തന്നെ സ്ത്രീയും അനിവാര്യമാണെന്ന് ബ്രഹ്മാവിന് മനസ്സിലാക്കിക്കൊടുക്കാനായിരുന്നു ഈ ദർശനം. തുടർന്ന് ശിവൻ തൻ്റെ ശരീരത്തിൽ നിന്ന് സ്ത്രീ ഭാഗമായ പാർവ്വതിയെ വേർപെടുത്തി ബ്രഹ്മാവിൻ്റെ സൃഷ്ടികർമ്മത്തിന് സഹായിക്കാൻ നൽകി എന്നാണ് ശിവപുരാണത്തിൽ പറയുന്നത്.

Friday, 29 May 2026

ദേശീയപാത നിർമ്മാണപ്രവർത്തിയിലെ അപാകത ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായി വ്യാപാരികൾ

ദേശീയപാത നിർമ്മാണപ്രവർത്തിയിലെ അപാകത ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായി വ്യാപാരികൾ 

ചാത്തന്നൂർ : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സർവീസ് റോഡും അനുബന്ധ 
ഓടകളും നിർമ്മിച്ചതിലെ അപാകതകൾ കാരണം വ്യാപാരികൾക്ക് ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഉണ്ടാവുന്നത്.
ചാത്തന്നൂർ ഊറാംവിള ജംഗ്ഷൻ മുതൽ 
തിരുമുക്ക് വരെയുള്ള റോഡിന്റെ വടക്ക് ഭാഗത്ത് നിരവധി കച്ചവടസ്ഥാപനങ്ങളിലും വ്യാപാര സമുച്ചയങ്ങളിലും വീടുകളിലും മഴ വെള്ളം ഒഴുകിയെത്തി നാശനഷ്ടങ്ങൾ ദിനംപ്രതി ഉണ്ടാവുകയാണ് 
കഴിഞ്ഞ രണ്ട് വർഷ കാലത്തിനിടയിൽ  നാലുതവണയിലധികം മഴവെള്ളം ഇരച്ചു  വ്യാപാര സ്ഥാപനങ്ങളിലും നിരവധി വീടുകളിലും വെള്ളംകയറിയ സാഹചര്യം ഉണ്ടായിട്ടും ഇത് ഒഴിവാക്കുവാൻ നാളിതുവരെ നാഷണൽ അതോറിറ്റി ഓഫ് ഇന്ത്യക്കോ നിർമ്മാണ കമ്പനികൾക്കോ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കോ 
 കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴക്കെടുതിയിൽ നിരവധി വ്യാപാര
 സ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷകണക്കിന് രൂപയുടെ 
 നഷ്ടം സംഭവിച്ചിട്ടുണ്ട്. മഴവെള്ളകെടുതിമൂലം നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകേണ്ട ഉത്തരവാദിത്വം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കുണ്ട് എന്നിരിക്കെ വ്യാപരികളുടെ പരാതിയ്ക്കെതിരെ മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് റവന്യു അധികാരികൾ കച്ചവടക്കാരുടെ 
 നഷ്ടം കണക്കാക്കി നൽകുവാൻ 
റവന്യു അധികാരികൾ 
തയ്യാറാകുന്നില്ല. ജനപ്രതിനിധികളുടെയും പഞ്ചായത്ത്‌ അധികാരികളുടെ ഭാഗത്ത് നിന്നും നിസ്സഹകരണമാണ് ഉണ്ടാവുന്നത് എന്ന് വ്യാപരികൾ പറയുന്നു.ഓരോ തവണ വെള്ളം കയറുമ്പോഴും ജനപ്രതിനിധികളും 
ഉദ്യോഗസ്ഥരും നേരിൽകണ്ട് ബോധ്യപ്പെട്ടി ട്ടുണ്ടെങ്കിലും നാളിതുവരെ ശാശ്വത പരിഹാരമായിട്ടില്ല. നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുവാനും തുടർന്ന് ഇത്തരത്തിലുള്ള നിർമിതി മൂലമുള്ള ദുരന്തങ്ങൾ ഒഴിവാക്കുവാനും അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.