Thursday, 27 August 2026

കണ്ണേറ്റ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഭഗവത സപ്താഹജ്ഞാനയജഞo

കണ്ണേറ്റ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഭഗവത സപ്താഹജ്ഞാനയജഞo

ചാത്തന്നൂർ : കണ്ണേറ്റ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ 8-മത് ഭഗവത സപ്താഹ ജ്ഞാനയജഞo സെപ്റ്റംബർ രണ്ടിന് തുടങ്ങി 8ന് അവസാനിക്കും.എല്ലാ ദിവസവും രാവിലെ 6.30ന് വിഷ്ണുസഹസ്രനാമജപം, 7.30ന് 
ഭഗവതപാരായണം, ഉച്ചയ്ക്ക് 12ന് ആചാര്യപ്രഭാഷണം,1ന് പ്രസാദം ഊട്ട് വൈകുന്നേരം യജഞശാലയിൽ പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും.
സെപ്റ്റംബർ ഒന്നിന് വൈകുന്നേരം 7ന് ഭദ്രദീപപ്രകാശനം തുടർന്ന് ഭാഗവത മാഹാതമ്യ പ്രഭാഷണം. 2ന് രാവിലെ 7.30ന് ഭഗവതപാരായണ സമാരംഭം 10ന് വരാഹവതാരം വിശേഷാൽപൂജ 3ന് രാവിലെ 10.30ന് നരസിംഹാവതാരം. 4ന് 
ശ്രീകൃഷ്ണജയന്തി ആഘോഷം 
രാവിലെ 7ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 10ന് ശ്രീകൃഷ്ണാവതാരം, 11ന് തിരുമുൽകാഴ്ചസമർപ്പണം തുടർന്ന് ഉണ്ണിയൂട്ട്, വൈകുന്നേരം 4.30ന് ശ്രീകൃഷ്ണജയന്തി ഘോഷയാത്ര, തുടർന്ന് ഉറിയടിയും കൃഷ്ണലീലയും രാത്രി 12ന് തിരുഅവതാരപൂജ. 5ന് രാവിലെ 10ന് കാർത്ത്യായനി പൂജ, 11ന് ഗോവിന്ദപട്ടാഭിഷേകം, വൈകുന്നേരം 5ന് വിദ്യാഗോപാലമന്ത്രാർച്ചന. 6ന് 10ന് രുഗ്മണി സ്വയംവര ഘോഷയാത്ര, 11ന് രുഗ്മണി സ്വയംവരം,വൈകുന്നേരം 5ന് സർ ൈവ്വശ്വര്യപൂജ,5.30 ന് ലളിത സഹസ്രനാമജപം.7ന് രാവിലെ 10ന്
നവഗ്രഹപൂജ,കുചേലസദ്ഗതി,8ന് രാവിലെ 9.30ന് സ്വധാമപ്രാപ്തി, 10ന് മഹാമൃത്യുജ്ഞയഹോമം, വൈകുന്നേരം 4ന് അവഭൃഥസ്നാന ഘോഷയാത്ര. തുടർന്ന് 
യജഞസമാപനം.

അനധികൃത ഇറച്ചിവെട്ട് വർദ്ധിക്കുന്നു നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

അനധികൃത ഇറച്ചിവെട്ട്  വർദ്ധിക്കുന്നു നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

@: കശാപ്പ് ശാലയുടെ അഭാവം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലക്ഷങ്ങൾ നഷ്ടം 

@: മൃഗസംരക്ഷണം, 
ഭക്ഷ്യസുരക്ഷാ വിഭാഗങ്ങൾ
നോക്ക് കുത്തിയായി മാറുന്നു.

ചാത്തന്നൂർ : തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിൽ കശാപ്പ് ശാലകളുടെ അഭാവം മൂലം അനധികൃത ഇറച്ചിവെട്ട് കേന്ദ്രങ്ങളും വില്പന കേന്ദ്രങ്ങളും ജില്ലയിൽ വ്യാപകമാകുന്നു. ഇത് മൂലം തദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് റവന്യൂ വരുമാനത്തിൽ പ്രതിവർഷം ലക്ഷങ്ങളുടെ നഷ്ടമാണിതിലൂടെ ഉണ്ടാകുന്നത്. ഓരോ ഓണം, ക്രിസ്തുമസ് ബക്രീദ് തുടങ്ങിയആഘോഷങ്ങൾക്കും പുതിയ അറവ്ശാലകളും വില്പന കേന്ദ്രങ്ങളും ഉയരുകയാണ്.ഉത്സവസമയങ്ങളിൽ 
താത്കാലികമായി കെട്ടിയുയർത്തുന്ന അറവ് ശാലകൾ സ്ഥിരമായി കാണുന്ന കാഴ്ചയാണ് കാണുന്നത്
ജില്ലയിലുടനീളം നൂറ് കണക്കിന് 
അനധികൃതമായി  മൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കുന്ന അറവ് ശാലകളും ആയിരകണക്കിന്  ഇറച്ചി വില്പന 
കേന്ദ്രങ്ങളും പ്രവർത്തിക്കുന്നതായി  
അധികൃതർ തന്നെ സമ്മതിക്കുന്നു. 
ജില്ലയിലെ 
തദേശസ്വയംഭരണസ്ഥാപനങ്ങളുടെ പൊതു മാർക്കറ്റുകളിൽ  ഇറച്ചി വ്യാപാരം 
ലേലം നടത്തിയിട്ട്  വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.സ്വന്തമായി കശാപ്പ് ശാല ഇല്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ ഉള്ള പൊതു മാർക്കറ്റുകളിൽ ഇറച്ചി വില്പന
ലേലം നടത്തരുതെന്ന നിയമം വന്നതാണ് ഇറച്ചി വിൽപ്പന ലേലം ചെയ്തു കൊടുക്കാൻ പറ്റാത്തതെന്ന് അധികൃതർ പറയുന്നു.കൊല്ലം ജില്ലയിൽ കശാപ്പ് ശാല പ്രവർത്തിച്ചിരുന്നത് കൊല്ലം കോർപ്പറേഷനിലും,പരവൂർ മുൻസിപ്പാലിറ്റിയിലും മാത്രമാണ്. ഇവിടെ വെട്ടി സീൽ ചെയ്‌ത് വിടുന്ന ഇറച്ചിയാണ്  കുറെയേറെ മാർക്കറ്റുകളിൽ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്. രണ്ട് കശാപ്പ് ശാലകളും നിലവിൽ പ്രവർത്തനക്ഷമമല്ല. ഇതിന്റെ
മറപിടിച്ചാണ്  അനധികൃത ഇറച്ചിവെട്ട് വ്യാപകമാകുന്നത്.
പരവൂരിലെ തീരപ്രദേശങ്ങളിൽ മാത്രം അഞ്ചോളം അറവ് ശാലകൾ ഉണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇറച്ചി വിൽപ്പനയ്ക്കുള്ള ലേലത്തിനുള്ള നടപടികൾ ആരംഭിച്ചാൽ സ്വന്തമായി കശാപ്പ് ശാലയില്ല എന്ന കാരണത്താൽ 
നിയമത്തിന്റെ പേര് പറഞ്ഞ് കോടതിയെ സമീപിക്കുന്നതും, കശാപ്പ് ശാലകൾ സ്ഥാപിക്കാൻ തദേശസ്വയം ഭരണ സ്ഥാപനങ്ങൾ സ്ഥലം കണ്ടെത്തിയാൽ പരിസ്ഥിതിയുടെയും, ആരോഗ്യ പ്രശ്നങ്ങളുടെയും 
പേര് പറഞ്ഞ് ജനങ്ങളെ തെരുവിലിറക്കി
ഭൂമി വാങ്ങുന്നത്  തടസ്സപ്പെടുത്തുന്നതും
ഇറച്ചിവെട്ടു ഇറച്ചി കച്ചവട
മാഫിയയുടെ താത്പര്യങ്ങൾ 
സംരക്ഷിക്കാനാണെന്നും
ഇടനിലക്കാർക്ക് ഉൾപ്പെടെ ലക്ഷങ്ങളുടെ അഴിമതിയാണ് കശാപ്പ് ശാല സ്ഥാപിക്കാ തിരിക്കാൻ വേണ്ടി നടക്കുന്നതെന്നുമാണ് 
പൊതുജന ആരോപണം.കശാപ്പ് ശാലകളുടെ അഭാവം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കശാപ്പ് ശാലകളിൽ വെട്ടാനായി എത്തിക്കുന്ന മൃഗങ്ങളെ വെറ്റിനറി സർജൻ പരിശോധിച്ച് അസുഖങ്ങളില്ലെന്നും ആരോഗ്യമുള്ളതാനെന്നും ആന്റിമോർട്ടവും, അറവിന് ശേഷം അന്തരീകാ വയവങ്ങൾ പോസ്റ്റ് മോർട്ടവും നടത്തി ഭക്ഷ്യ യോഗ്യമാണെന്ന് ഉറപ്പുവരുത്തി 
ഫുഡ് ഗ്രേഡ് ഡൈ ഉപയോഗിച്ച് സീൽ ചെയ്‌ത് മാത്രമേ പൊതു മാർക്കറ്റിൽ വിൽപ്പനയ്ക്കായി എത്തിക്കാവൂ എന്ന നിയമമുള്ളപ്പോൾ മൃഗസംരക്ഷണം, ആരോഗ്യം, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങളെ 
നോക്കികുത്തിയാക്കി യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ റോഡ് പുറമ്പോക്കിലും,വൃത്തിഹീനമായ സ്ഥലങ്ങളിലും മരച്ചില്ലകളിൽ
കെട്ടി തുക്കിയാണ്കന്നുകാലികളെ വെട്ടുന്നത്.
ഇതിനെതിരെ നടപടിയെടുക്കാനോ, നിയന്ത്രിക്കാനോ അധികൃതർ തയ്യാറാ
കുന്നില്ല. നിലവിൽ ലേലം നടത്തിയാൽ പ്രതിവർഷം പത്ത് ലക്ഷം രൂപയെങ്കിലും പഞ്ചായത്തിന് ലഭിക്കും. അതുപോലെ കശാപ്പ് ശാലയുടെ നടത്തിപ്പും ലേലം ചെയ്തു നൽകിയാൽ പ്രതിവർഷം ലക്ഷങ്ങളുടെ വരുമാനം ഓരോ
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക്  ലഭിക്കുമെന്നിരിക്കെ ഇതൊന്നും നടപ്പാക്കാൻ ആരും തയ്യാറുകുന്നില്ല എന്നാണ് ആക്ഷേപം ഉയരുന്നത്.




സ്റ്റേഡിയം നവീകരിക്കണം നടയ്ക്കൽ യുവജന കൂട്ടായ്മ ബി ബി. ഗോപകുമാർ എം എൽ എയ്ക്ക് നിവേദനം നൽകി

സ്റ്റേഡിയം നവീകരിക്കണം നടയ്ക്കൽ യുവജന കൂട്ടായ്മ ബി ബി. ഗോപകുമാർ എം എൽ എയ്ക്ക് നിവേദനം നൽകി

ചാത്തന്നൂർ : നടയ്ക്കൽ മിനി സ്റ്റേഡിയം നവീകരിക്കണം നടയ്ക്കൽ യുവജന കൂട്ടായ്മ ബി ബി. ഗോപകുമാർ എം എൽ എയ്ക്ക് നിവേദനം നൽകി. കല്ലുവാതുക്കൽ പഞ്ചായത്തിലെ പ്രധാന സ്റ്റേഡിയമായ 
നടയ്ക്കൽ മിനി സ്‌റ്റേഡിയത്തിൽ മാലിന്യം നിക്ഷേപിക്കുന്ന സാഹചര്യവും സാമൂഹ്യ വിരുദ്ധ ശല്യവും ചെളിക്കെട്ടും കാരണമുള്ള ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടും  ടർഫ് മാതൃകയിൽ നവീകരികരിച്ചു കൊണ്ട്  സംസ്ഥാന നിലവാരത്തിലേക്കുയർത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് നടയ്ക്കൽ യുവജന കൂട്ടായ്മ ബി ബി. ഗോപകുമാർ എം എൽ എയ്ക്ക് നിവേദനം നൽകിയത് 
യുവജനകൂട്ടായ്മ ഭാരവാഹികളായ 
ഭരത് പ്രകാശ് , ബിബിൻ പ്രകാശ്,സുജിത്ത് കുമാർ , ശ്രീനാഥ് ,റിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
ഫോട്ടോ  നടയ്ക്കൽ യുവജന കൂട്ടായ്മ ബി ബി. ഗോപകുമാർ എം എൽ എയ്ക്ക് നിവേദനം നൽകുന്നു 


Tuesday, 25 August 2026

ഇത്തിക്കരയിൽ പുതിയപാലം തുറന്ന് കൊടുക്കുന്നു പഴയപാലം ചരിത്രമാകും

ഇത്തിക്കരയിൽ പുതിയപാലം തുറന്ന് കൊടുക്കുന്നു പഴയപാലം ചരിത്രമാകും 

ചാത്തന്നൂർ : ഇത്തിക്കരയിൽ ദേശീയപാതയുടെ നിർമ്മാണത്തിന്റെ ഭാഗമായുള്ള പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായി ടാറിങ്ങ് മാത്രമാണ് പൂർത്തിയാകാനുള്ളത്.ടാറിങ് പൂർത്തിയായാൽ ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് എൻ എച്ച് അധികൃതർ പറഞ്ഞു.ഒരു വർഷം മുൻപ് പാലത്തിന്റെ നിർമ്മാണം പൂർത്തിയായിയെങ്കിലും ഇത്തിക്കരയിൽ അടിപാതയുടെ നിർമ്മാണം വന്നതോടെ നിർമാണം വൈകുകയായിരുന്നു.ഇത്തിക്കരയിൽ അടിപാതയുടെ നിർമ്മാണം പൂർത്തിയാക്കണമെങ്കിൽ പുതിയ പാലത്തിൽ കൂടി വാഹനങ്ങൾ കടത്തി വിടണം എന്നതിനാൽ ഇവിടെ ബാക്കിയുള്ള 
റോഡിന്റെ പണി പൂർത്തിയാക്കി പാലം തുറന്ന് കൊടുക്കാൻ ഉള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോകുന്നത്.നാല് വരിയുള്ള പാലം തുറന്ന് കൊടുത്താൽ ഇപ്പോൾ ഉള്ള ഗതാഗതകുരുക്കിനും പരിഹാരമാകും.പാലത്തിന്റെ ഇരു സൈഡിലും സർവീസ് റോഡ് ഇല്ലെങ്കിലും പുതിയ പാലത്തിന്റെ വടക്ക് സൈഡിൽ പഴയപാലത്തിൽ കൂടി സർവീസ് റോഡ് പോലെ വാഹനങ്ങൾ ആയൂർ റോഡിൽ നിന്നും വന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകാൻ കഴിയും എന്ന പ്രത്യേകത കൂടിയുണ്ട്.അത് കൊണ്ട് തന്നെ ഇത്തിക്കരപഴയപാലത്തിൽ കൂടി എന്നും വാഹനങ്ങൾ ഓടും.

@ പഴയ പാലം ചരിത്രമായി മാറും 

അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി 
മന്ത്രി ടി.കെ ദിവാകരന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര വ്യൂഹം 
കടത്തിവിട്ടു ഉദ്ഘാടനം ചെയ്യപ്പെട്ട  പാലമാണിത് ഭാരതത്തിൽ തന്നെ ഇങ്ങനെ ഉദ്ഘാടനം ചെയ്യപ്പെട്ട ഒരു പാലം ഉണ്ടാവില്ല 
 പൊതുമരാമത് വകുപ്പ് മന്ത്രിയായിരുന്ന ടി കെ ദിവാകരന്റെ വലിയ ഒരു സ്വപ്നം ആയിരുന്നു ഇത്തിക്കരയിലെ പുതിയ പാലം.അദ്ദേഹം മന്ത്രിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം തന്നെ തറകല്ലിട്ട് 
പാലം പണി തുടങ്ങി പണി പൂര്‍ത്തിയായി. 20-1-1976 ചൊവ്വാഴ്ച  പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ തീരുമാനിയ്ക്കുന്നു.ഉത്ഘാടകന്‍ ആയി മന്ത്രി  ടി കെ ദിവാകരന്‍ തന്നെ മതി എന്നും നിശ്ചയിച്ചു. എന്നാല്‍ അതിനു ആഴ്ച്ചകൾക്ക് മുന്നേ  അദ്ദേഹം അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 
ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടു. ഉത്ഘാടകന ദിനത്തിന്റെ തലേന്ന് 19-1-1976 തിങ്കളാഴ്ച അദ്ദേഹം മരണമടഞ്ഞു.
ഉത്സവ ലഹരിയിലായിരുന്ന ഇത്തിക്കര പ്രദേശം ശോക മൂകമായി. മറ്റാരെയെങ്കിലും കൊണ്ട് ഉത്ഘാടനം നടത്താനുള്ള തീരുമാനം ആയി, പക്ഷെ  അവിടത്തെ ജനങ്ങള്‍ ഒന്നടങ്കം അതിനെ എതിര്‍ത്തതോടെ അന്നത്തെ ചാത്തന്നൂർ പഞ്ചായത്ത്‌ ഭരണസമിതിയും ജനപ്രതിനിധികളും പാലത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ 
ടി.കെ ദിവാകാരന്റെ വിലാപയാത്ര തിരുവനന്തപുരത്ത് നിന്നും ചാത്തന്നൂർ എത്തിയപ്പോൾ മൃതദേഹം വഹിച്ചു കൊണ്ടുള്ള വാഹനം മുന്നിലായി 
പാലത്തിലൂടെ  കടന്നു പോയി ഉദ്ഘാടനം 
അങ്ങനെ 20-01-1976 ന് 
പാലത്തിന്  കുറുകേ കെട്ടിയ കറുപ്പു നാടയെ  ഭേദിച്ചുനീക്കിക്കൊണ്ട് അദ്ദേഹത്തിന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വാഹനം ആദ്യമായി ഇത്തിക്കര പുതിയ പാലത്തിലൂടെ കടന്നു പോയി പാലം ഉത്ഘാടനം ചെയ്യപ്പെട്ടു, 

ഫോട്ടോ : Opened for traffic on 20.01.1976 with the passage of the cortege of ministar T.K.Divakaran, എന്ന് ആ ചരിത്രം രേഖപ്പെടുത്തിയ ഈ ശിലാഫലകം 

ഫോട്ടോ :ഇത്തിക്കരയിലെ പുതിയ പാലം 


പരവൂർ എസ് എൻ വി സമാജത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷം

പരവൂർ  എസ് എൻ വി സമാജത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷം 

പരവൂർ:  ശ്രീനാരായണഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷം പരവൂർ ശ്രീനാരായണ വിലാസം സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ 28ന് രാവിലെ നടക്കും 
പരവൂർ ശ്രീനാരായണ വിലാസം സമാജം വക  എസ്.എൻ.വി ഗേൾസ് ഹൈസ്‌കൂൾ അങ്കണത്തിൽ  രാവിലെ 8 മണിക്ക് സമാജം പ്രസിഡൻറും സ്‌കൂൾ മാനേജരുമായ  എസ്. സാജൻ പീത പതാക ഉയർത്തുന്നതോടുകൂടി ജയന്തി ദിന ആഘോഷ പരിപാടികൾ ആരംഭിക്കും 
തുടർന്ന് നടക്കുന്ന  ജയന്തി സമ്മേളനം എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്യും 
ബി. ബി. ഗോപകുമാർ ജയന്തി സന്ദേശം നൽകും പരവൂർ നഗരസഭ ചെയർപേഴ്‌സൺ ജെ. ജയലാൽ ഉണ്ണിത്താൻ  സ്കൂൾ 
 കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്യുമെന്ന് സമാജം പ്രസിഡന്റ്‌ ആർ. സാജനും സെക്രട്ടറി  അഡ്വ. എ. അരുൺലാലും അറിയിച്ചു 

ഗുരുദേവ ജയന്തി ആഘോഷത്തിനായി പീതവർണ്ണമണിഞ്ഞു ചാത്തന്നൂർ ഒരുങ്ങി

ഗുരുദേവ ജയന്തി ആഘോഷത്തിനായി പീതവർണ്ണമണിഞ്ഞു ചാത്തന്നൂർ ഒരുങ്ങി 

ചാത്തന്നൂർ : 172- മത് ശ്രീനാരായണ ഗുരുദേവ തിരുജയന്തി ആഘോഷത്തിനായി പീതവർണ്ണമണിഞ്ഞു ചാത്തന്നൂർ ഒരുങ്ങി.
എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിലും വിവിധ ശാഖകളുടെ ആഭിമുഖ്യത്തിലും വർണ്ണശബളമായ ഗുരുദേവ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ചാത്തന്നൂർ എസ് എൻ ഡി പി യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന തിരുജയന്തി ആഘോഷം  28 ന് വൈകുന്നേരം 4 ന് 
കാരംകോട് എംപയർ ആഡിറ്റോറിയത്തിൽ 
വച്ച് ഗുരുജയന്തി സമ്മേളനവും  പ്രതിഭാ സംഗമവും മെറിറ്റ് ഈവനിംഗും നടക്കും. 
യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജീവിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ബി. ബി.ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
 പ്രശസ്ത കവിയും ഗാനരചയിതാവും പ്രഭാഷകനുമായ ഡോ. തോട്ടം ഭുവനേന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തും.എസ് എൻ പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ വി. സന്ദീപ് പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യും. 
ചാത്തന്നൂർ എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ.ഹരിലക്ഷ്മി വി.എസ്,  
ചാത്തന്നൂർഎസ്. എൻ. ടി. എച്ച്. എസ്. എസ് പ്രിൻസിപ്പൽ ബി.രശ്മി, കൊട്ടിയം 
എസ്. എൻ. ടി.ഐ. ടി.ഐ പ്രിൻസിപ്പൽ
എസ്.കനകജ എന്നിവർ അവാർഡുകൾ വിതരണം ചെയ്യും. വനിതാ സംഘം പ്രസിഡന്റ് ചിത്രാമോഹൻദാസ്, സെക്രട്ടറി ബീന പ്രശാന്ത് തുടങ്ങിയവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി കെ വിജയകുമാർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ നടരാജൻ നന്ദിയും പറയും. 

പൂട്ടിയിടുന്ന വീടുകൾ ലക്ഷ്യമിട്ട് വൻ സംഘം

പൂട്ടിയിടുന്ന വീടുകൾ ലക്ഷ്യമിട്ട് വൻ സംഘം

@ പോലീസ് നിരീക്ഷണം കാര്യക്ഷമമല്ലെന്ന് പരാതി

ചാത്തന്നൂർ ചാത്തന്നൂർ, പാരിപ്പള്ളി മേഖലകളിൽ മോഷണം തുടർക്കഥയാകുന്നു. പൂട്ടിയിടുന്ന വീടുകളും ആരാ ധനാലയങ്ങളും കേന്ദ്രീകരിച്ച് * വൻ കവർച്ചാസംഘങ്ങൾ വില സുമ്പോഴും പോലീസിൻ്റെ ഭാഗ ത്തുനിന്ന് കാര്യക്ഷമമായ നിരീ ക്ഷണവും നടപടികളും ഉണ്ടാ കുന്നില്ലെന്ന് നാട്ടുകാർ ആരോ പിക്കുന്നു.



യിരുന്നു കവർച്ച നടന്നത്.

പാരിപ്പള്ളിയിൽ 15 പവനും പണവും കവർന്നു

പാരിപ്പള്ളി കുളമട ജങ്ഷ നു സമീപം അശ്വതിഭവനിൽ ബാബുവിന്റെ വീട്ടിൽനിന്ന് 15 പവൻ സ്വർണാഭരണങ്ങളും 75,000 രൂപയുമാണ് കവർന്നത്. കുടുംബസമേതം ഗുരുവായൂർ ക്ഷേത്രദർശനത്തിനു പോയ സമയത്തായിരുന്നു കവർച്ച. കി ടപ്പുമുറിയിലെ കട്ടിലിനടിയിൽ

സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടിച്ചതിനു പുറ മേ സി.സി.ടി.വി. ക്യാമറകളും സംഘം കടത്തിക്കൊണ്ടുപോ യി. കാർ ഷെഡ്ഡിൽനിന്ന് മൺ വെട്ടിയെടുത്ത് മുൻവാതിൽ തകർത്താണ് മോഷ്ടാവ് അക ത്തുകടന്നതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണ്.

ലക്ഷ്യം പൂട്ടിയിടുന്ന വീടുകൾ



പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് ആവശ്യം