Saturday, 6 June 2026

വ്യാസ വിദ്യാനികേതനിലെ പ്രവേശനോത്സവം

വ്യാസ വിദ്യാനികേതനിൽ പ്രവേശനോത്സവം ഭക്തി സാന്ദ്രമായി 

പരവൂർ: കൂനയിൽ വ്യാസ വിദ്യാനികേതനിലെ പ്രവേശനോത്സവം ഗണപതിഹോമത്തോടെയാണ് തുടക്കം കുറിച്ചത് മണ്ഡപത്തിൽ പ്രതേകം തയ്യാറാക്കിയ സ്ഥലത്ത് ഗണപതിഹോമം നടത്തി തുടർന്ന്  സരസ്വതിപൂജയും നടത്തി കുഞ്ഞുങ്ങളെ ആരതി ഉഴിഞ്ഞു സ്വീകരിച്ച് തുടർന്ന് ഉദ്ഘാടനസഭ വിദ്യനികേതൻ ജില്ലാ വൈസ് പ്രസിഡന്റ്‌ഭദ്രദീപ പ്രകാശനം നടത്തി രഞ്ജൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ സമിതി പ്രസിഡന്റ്‌ 
കെ. ആർ. രാഘവരാജ് അധ്യക്ഷത വഹിച്ചു 
മുൻസിപ്പൽ കൗൺസിലറും പൂർവ്വ
വിദ്യാർത്ഥിനീയുമായ അഡ്വ. അജിമോൾ 
സ്കൂൾ സമിതി രക്ഷാധികാരി വി. എസ് സന്തോഷ്‌കുമാർ, സ്കൂൾ സെക്രട്ടറി സുവർണ്ണൻ പരവൂർ, പ്രഥമാധ്യാപിക സുമ. ബി.നായർ എന്നിവർ സംസാരിച്ചു. അധ്യാപികമാരായ റിജി. ആർ, രേഷ്മ. ആർ, സോജ, റാണിരാജ്, ദീപ, റീനകുമാരി 
എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി 
ഫോട്ടോ :

ഡിജിറ്റൽ സർവ്വേയിൽ അപാകതകൾ ഭൂവുടമകൾ നെട്ടോട്ടമോടുന്നു

ഡിജിറ്റൽ സർവ്വേയിൽ  അപാകതകൾ ഭൂവുടമകൾ നെട്ടോട്ടമോടുന്നു 

ചാത്തന്നൂർ : ഡിജിറ്റൽ സർവ്വേയിൽ  അപാകതകൾ ജനങ്ങൾ വലയുന്നു.
സർവേ - ഭൂരേഖ വകുപ്പ് മീനാട് വില്ലേജിൽ നടത്തിയ ഡിജിറ്റൽ സർവേയ്ക്ക് എതിരെ പരാതിയുമായി ഭൂവുടമകൾ.ഭൂവുടമകളുടെയും ഓരോ കൈവശഭൂമിയും നേരിട്ട് അളന്നും അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് അതിർത്തികൾ കൃത്യമായും ശാസ്ത്രീയമായും നിർണയിച്ചും നടത്തിയ സർവ്വേ പ്രകാരം തയ്യാറാക്കിയ മാപ്പുകളിലാണ് പരാതികൾ വ്യാപകമാകുന്നത്. കരം അടയ്ക്കാൻ  വില്ലേജ് ഓഫിസിൽ എത്തുമ്പോൾ നടത്തുന്ന വേരിഫിക്കേഷനിൽ കണ്ടെത്തുന്ന പിഴവുകൾ മൂലമാണ് പലരും ഇപ്പോൾ വില്ലേജ് താലൂക്ക് ഓഫിസുകൾ കയറിയിറങ്ങുന്നത്. ഉപരിപഠനത്തിനും മറ്റ് സാമ്പത്തിക കാര്യങ്ങൾക്കുമുള്ള സർട്ടിഫിക്കറ്റുകൾക്കും വേണ്ടി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ ആണ് ഡിജിറ്റൽ സർവ്വേ മുഖേന ഉണ്ടായ ബുദ്ധിമുട്ടുകൾക്കായി ഭൂവുടമകൾ വലയുന്നത് നിസാര തെറ്റുകൾക്ക് പോലും വസ്തു വീണ്ടും റീസർവ്വേ നടത്തേണ്ട അവസ്ഥ അതിന്മേൽ അടുത്ത വസ്തു ഉടമകളുമായി വീണ്ടും വീണ്ടും ഉണ്ടാവുന്ന തർക്കങ്ങൾ മൂലം ജനങ്ങൾ വലയുകയാണ്. കോളേജുകളിലേക്ക് വിവിധ സാമ്പത്തിക കാര്യങ്ങൾക്കായി സാമ്പത്തികം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് കരം അടച്ച രസീത് ആവശ്യമെന്നിരിക്കെ കരം അടയ്‌ക്കേണ്ടതും സാമ്പത്തിക സർട്ടിഫിക്കറ്റും കൊടുക്കേണ്ട ഓഫീസ് മീനാട് വില്ലേജ് ഓഫീസ് ആയിട്ടും വില്ലേജ് ഓഫീസർ മുടന്തൻ ന്യായങ്ങൾ പറഞ്ഞു വൈകിക്കുന്നതായാണ് മറ്റൊരു പരാതി.നിലവിലുള്ള വില്ലേജ് ഓഫിസർ പ്രമോഷൻ ട്രാൻസ്ഫർ ആയിട്ടും പകരം വില്ലേജ് ഓഫിസർ വരാത്തത് കൊണ്ട് തുടരുകയാണ്. ഇത് മൂലം രാവിലെ മുതൽ തന്നെ വില്ലേജ് ഓഫിസിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കരം അടയ്ക്കാൻ വരുന്നവരിൽ നിന്നും ഡിജിറ്റൽ സർവ്വേയുടെ സർവീസ് ചാർജ് കൂടി ഈടാക്കുന്നുണ്ട് അത് കൊണ്ട് തന്നെ ഇരട്ടിയിലധികം തുക കൈയ്യിൽ കരുതേണ്ട അവസ്ഥയാണ് എന്ന് ഭൂവുടമകൾ പറയുന്നു.
 
@ വിപുലമായ പ്രചാരണങ്ങളിലൂടെ പൊതുജനങ്ങളെ മുൻകൂട്ടി ബോധവൽക്കരിച്ചശേഷമാണ് ഓരോ പ്രദേശത്തിന്റെയും സർവേ നടത്തുന്നത്.
എല്ലാ ഭൂവുടമകളുടെയും അറിയിച്ചു രേഖകൾ പരിശോധിച്ച് 
ഓരോ കൈവശഭൂമിയും നേരിട്ട് അളന്നും അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് അതിർത്തികൾ കൃത്യമായും ശാസ്ത്രീയമായും നിർണയിച്ചും 
സർവേ - ഭൂരേഖ വകുപ്പ് ഡിജിറ്റൽ 
മാപ്പുകൾ
തയാറാക്കിയിട്ടും ഉണ്ടായ ഡിജിറ്റൽ സർവേയിൽ ഗുരുതര പിഴവുകൾ ഉണ്ടായത് ഉദ്യോഗസ്ഥരുടെ വീഴ്ച്ചയാണെന്ന് 
ഭൂവുടമകൾ ചൂണ്ടികാട്ടുന്നു.

@ ഡിജിറ്റൽ സർവേ നടപടികൾ  

@ ഭൂവുടമസ്‌ഥരുടെ ഫോൺനമ്പർ ഭൂരേഖകളുമായി ബന്ധിപ്പിക്കുന്നു. സർവേ പൂർത്തിയാകുന്ന മുറയ്ക്ക്, റെക്കോർഡുകൾ പൊതുജന പരിശോധയ്ക്കായി പ്രദർശിപ്പിക്കുന്നു. ലഭിക്കുന്ന ആക്ഷേപങ്ങൾ പരിശോധിച്ച് സത്വരം പരിഹരിക്കുന്നു. തുടർന്ന് സെക്ഷൻ 13 പ്രകാരം വിജ്‌ഞാപനം പുറപ്പെടുവിച്ച് സർവേയുടെ നടപടിക്രമം പൂർത്തിയാക്കുന്നതോടെ റെക്കോർഡുകൾ റവന്യു ഭരണത്തിൽ പ്രാബല്യത്തിലാക്കുന്നു.

@ ഭൂവുടമകൾ ചെയ്യേണ്ടത്

സർവേ ചെയ്യുന്നതിനു സൗകര്യം ഒരുക്കുക. അതിർത്തികളിൽ വ്യക്തമായ അടയാളങ്ങൾ ഇല്ലാത്ത പക്ഷം സർവേ തീയതിക്കു മുൻപുതന്നെ അവ സ്‌ഥാപിക്കുക. സർവേ സഭയിലും മറ്റു യോഗങ്ങളിലും പങ്കെടുക്കുക ഒപ്പം തന്നെ  സ്വന്തം ഫോൺ നമ്പർ ഉപയോഗിച്ച് "എന്റെ ഭൂമി' പോർട്ടലിൽ റജിസ്‌റ്റർ ചെയ്യുക. പോർട്ടൽ പരിശോധിച്ച് സ്വന്തം ഭൂമിയുടെ വിവരം റവന്യൂരേഖകളിലുണ്ടെന്ന് ഉറപ്പു വരുത്തുക. അവ ഇല്ലാത്ത പക്ഷം ബന്ധപ്പെട്ട രേഖകൾ സഹിതം പോർട്ടലിലൂടെത്തന്നെ അപേക്ഷ സമർപ്പിക്കുക. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് മുൻപേ നൽകുക.

@ സർവേ സമയത്ത് നേരിട്ടു ഹാജരായി തങ്ങളുടെ ഭൂമിയുടെ എല്ലാ ബെൻഡ് പോയിന്റുകളും കൃത്യമായി സർവേ ടീമിന് കാണിച്ചുകൊടുക്കുക. ഓരോ ഭൂമിയും പ്രത്യേകം പാഴ്സലുകളായി സർവേ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. സർവേ സമയത്ത് ഭൂവുടമസ്ഥർ സ്ഥലത്തില്ലെങ്കിൽ പകരക്കാരനായി ഒരാളെ ചുമതലപ്പെടുത്തുക. പകരക്കാരനെ ചുമതലപ്പെടുത്തുന്ന കത്തു നൽകുന്നത് ഉചിതം.

@ സർവേ ഉദ്യോഗസ്‌ഥർ ഫീൽഡിൽ വച്ച് കാണിച്ചു തരുന്ന വിവരങ്ങൾ (വിസ്തീർണം, ഉടമസ്ഥന്റെ പേര് തുടങ്ങിയവ) ശരിയാണെന്ന് ഉറപ്പു വരുത്തുക. ഭൂവുടമസ്ഥന്റെ ഫോൺ നമ്പർ, ലാൻഡ് റെക്കോർഡുമായി ബന്ധിപ്പിക്കുന്നതിന് ഫോൺ നമ്പറിൽ ലഭിക്കുന്ന വെരിഫിക്കേഷൻ കോഡ് സർവേ ഉദ്യോഗസ്ഥർക്കു നൽകുക.

@ 'എന്റെ ഭൂമി' എന്ന സർക്കാർ പോർട്ടൽ മുഖേന സേവനം ലഭ്യമാക്കുന്നതിന് ഭൂവുടമസ്‌ഥന്റെ ഫോൺ നമ്പർ, ലാൻഡ് റെക്കോർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

@ സർവേ പൂർത്തിയാക്കി റെക്കോർഡുകൾ പ്രദർശിപ്പിക്കുമ്പോൾ അവ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പു വരുത്തുക. ഡിജിറ്റൽ സർവേ നടക്കുന്ന പ്രദേശങ്ങളിൽ ക്യാംപ് ഓഫിസ് കേന്ദ്രീകരിച്ചാണ് എല്ലാ പ്രവർത്തനങ്ങളും. ജനങ്ങൾക്ക് ഇവിടെ നേരിട്ട് സർവേ ഓഫിസർമാരുമായി സംവദിക്കാം, സംശയങ്ങൾക്ക് ഉത്തരം തേടാം.

@ ഭൂവുടമകൾ 
അറിയേണ്ട കാര്യങ്ങൾ

ലാൻഡ് പാഴ്സൽ മാപ്പ് (എൽപിഎം ) എന്നത് ഭൂമിയുടെ അതിർത്തികളും ഉടമസ്ഥാവകാശവും കൃത്യമായി കാണിക്കുന്ന ഔദ്യോഗിക രേഖയാണ്. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ആവശ്യമായ പ്രധാന രേഖയായിരിക്കും ഇത്. ഉദാഹരണമായി ഭൂമി വിൽപന, വായ്പ്‌പ, പണയം എന്നിവ നടത്തുന്നതിന് എൽപിഎം അനിവാര്യമാണ്. എൽപിഎമ്മിൽ ആധാർ നമ്പർ കൂടി ചേർക്കുന്നത് ഈ രേഖയുടെ വിശ്വാസ്യത വർധിപ്പിക്കും. ഇതുവഴി, ഭൂമിയുടെ യഥാർഥ ഉടമയെ കൃത്യമായി തിരിച്ചറിയാനാവും. വിവിധ ക്ഷേമപദ്ധതികളിലെ ആനുകൂല്യങ്ങൾ, കർഷകർക്കുള്ള ആനുകൂല്യങ്ങൾ, ബാങ്ക് ലോൺ തുടങ്ങിയവ എളുപ്പത്തിൽ ലഭ്യമാക്കാൻ ഇതുപകരിക്കും. ഭൂമി സംബന്ധിച്ച തർക്കങ്ങളും അഴിമതിയും കുറയ്ക്കുന്നതിനും ഇത് സഹായകമാണ്.



പ്രകൃതിയെ അമ്മയായി കണ്ട് കൊണ്ട് സംരഷിക്കേണ്ടത് മാനവരാശിയുടെ കടമ --ബി.ബി.ഗോപകുമാർ എം എൽ എ

പ്രകൃതിയെ അമ്മയായി കണ്ട് കൊണ്ട് 
സംരഷിക്കേണ്ടത് മാനവരാശിയുടെ കടമ --ബി.ബി.ഗോപകുമാർ എം എൽ എ 

പരവൂർ: പ്രകൃതിയെ അമ്മയായി കണ്ട് കൊണ്ട് സംരഷിക്കേണ്ടത് മാനവരാശിയുടെ കടമയാണെന്ന് ബി.ബി.ഗോപകുമാർ എം എൽ എ പറഞ്ഞു. അടിക്കടിയുണ്ടാകുന്ന ഉഷ്ണതരംഗങ്ങൾ, വെള്ളപ്പൊക്കം, വരൾച്ച, മറ്റ് കടുത്ത പ്രകൃതിക്ഷോഭങ്ങൾ എന്നിവയിലൂടെ കടന്നുപോകുമ്പോൾ, പരിസ്ഥിതി സംരക്ഷണം എന്നത് വാർത്തമാന കാലഘട്ടത്തിൽ 
എന്നത്തേക്കാളും അടിയന്തിര ആവശ്യമായി മാറിയിരിക്കുന്നു. 
പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് 
മനുഷ്യരാശിയുടെ ഉത്തരവാദിത്തമാണെന്ന ശക്തമായ ഓർമ്മപ്പെടുത്തൽ കൂടിയാണ് 
 ലോക പരിസ്ഥിതി ദിനം നൽകുന്നത്.
മനുഷ്യരാശിയ്ക്ക്  പ്രകൃതിയോടുള്ള തങ്ങളുടെ ബന്ധത്തെക്കുറിച്ച് പുനർവിചിന്തനം നടത്താൻ  ജനങ്ങൾക്ക് ഈ ദിനം പ്രചോദനം നൽകിക്കൊണ്ടേയിരിക്കുന്നു. ഇതിന്റെ സന്ദേശം എപ്പോഴും വ്യക്തമാണ്: വരും തലമുറകൾക്കായി ആരോഗ്യകരവും കൂടുതൽ സുസ്ഥിരവുമായ ഭൂമിയുടെ സുരക്ഷിതത്വം  ഉറപ്പാക്കാൻ നമ്മൾക്ക് കഴിയണം.കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ജൈവവൈവിധ്യ നഷ്‌ടം, പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണം എന്നിവയുൾപ്പെടെ മനുഷ്യരാശി ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വർദ്ധിച്ചുവരുന്ന പരിസ്ഥിതി വെല്ലുവിളികളെ ഓർമ്മിപ്പിക്കുന്ന ഒന്നാണ് . 
പ്രകൃതിയുടെ 
സുസ്ഥിരമായ നിലനിൽപ്പിനായി അർത്ഥവത്തായ നടപടികൾ സ്വീകരിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.കൂടുതൽ ഹരിതാഭമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ സഹായിക്കുന്ന പരിസ്ഥിതി നയങ്ങളെക്കുറിച്ചും കൃത്യമായ പരിഹാരങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് അനുയോജ്യമായ ഒരു വേദി കൂടിയാണ് ലോക പരിസ്ഥിതി ദിനം സമ്മാനിക്കുന്നത് അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.




ജലഅതോറിറ്റിയുടെ അനാസ്ഥ ദിവസവും ലക്ഷകണക്കിന് ലിറ്റർ വെള്ളം പാഴാകുന്നു

ജലഅതോറിറ്റിയുടെ അനാസ്ഥ ദിവസവും 
ലക്ഷകണക്കിന് ലിറ്റർ വെള്ളം പാഴാകുന്നു.

ചാത്തന്നൂർ : ജല അതോറിറ്റിയുടെ അനാസ്ഥ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി ദിവസവും പാഴാകുന്നത് ലക്ഷകണക്കിന് ലിറ്റർ വെള്ളം. കഴിഞ്ഞ ഒരു മാസകാലമായി ഇത്തിരത്തിൽ കുടിവെള്ളം പാഴായി പോയിട്ടും ജല അതോറിറ്റി ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ല എന്നാണ് പരാതി.
ദേശീയപാതയൊരത്ത് 
ചാത്തന്നൂർ ജംഗഷന് പടിഞ്ഞാറ് ഭാഗത്തുള്ള  ബദറുദീന്റെ ഉടമസ്ഥതയിലുള്ള വസ്തുവിലേക്ക് കഴിഞ്ഞ പൈപ്പ് പൊട്ടി 
ഒരു മാസമായി മതിൽകെട്ടിലൂടെ വെള്ളം 
റോഡിലൂടെ ചാത്തന്നൂർ തോട്ടിലേക്ക് ഒഴുകുകയാണ്. വസ്തു ഉടമയും നാട്ടുകാരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരാറുകാർ എത്തി റോഡിൽ കുഴികുഴിച്ചു പോയതല്ലാതെ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല എന്നാണ് വസ്തു ഉടമയുടെയും നാട്ടുകാരുടെയും പരാതി.
ഇത് മൂലം ഇവരുടെ മതിൽ അപകടാവസ്ഥയിലാണ്. പൈപ്പ് ലൈൻ പൊട്ടിയ ഭാഗം കണ്ട് പിടിക്കാൻ കഴിയാത്തത് കൊണ്ടാണ് നിർമ്മാണപ്രവർത്തി കളഞ്ഞിട്ട് പോയത് എന്ന് കരാറുകാരൻ പറഞ്ഞു. പൈപ്പ് ലൈൻ കടന്ന് പോകുന്ന സ്കെച്ച് പ്ലാൻ എന്നിവ ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ കൈവശമാണ് അവർ എത്തി സ്ഥാനം കാണിച്ചു തന്നാൽ നിർമ്മാണപ്രവർത്തി നടത്താം എന്ന നിലപാടിലാണ് കരാറുകാർ. ഉദ്യോഗസ്ഥരുടെ അനങ്ങാപാറ നയമാണ് സ്വീകരിക്കുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഫോട്ടോ :, കരാറുകാർ കുഴിച്ചു ഉപേക്ഷിച്ചു പോയ ഭാഗം 

കെ എസ് ആർ ടി സി ഡിപ്പോ കാത്തിരിപ്പ് കേന്ദ്രത്തിൽ സി ഐ ടി യു സമ്മേളനം ജനങ്ങൾ പെരുവഴിയിൽ

കെ എസ് ആർ ടി സി ഡിപ്പോ കാത്തിരിപ്പ് കേന്ദ്രത്തിൽ സി ഐ ടി യു സമ്മേളനം ജനങ്ങൾ പെരുവഴിയിൽ 

ചാത്തന്നൂർ: കെ എസ് ആർ ടി സി സബ്ഡിപ്പോ കാത്തിരിപ്പ് കേന്ദ്രത്തിൽ സി ഐ ടി യു പരിപാടി മഴയത്ത് യാത്രക്കാർ വെളിയിലും ചാത്തന്നൂർ കെ എസ് ആർ ടി സി സബ്  ഡിപ്പോയുടെ വരാന്തയിലാണ് ഇന്നലെ സി ഐ ടി യു യൂണിയന്റെ യാത്രയയപ്പ് സമ്മേളനവും മെരിറ്റ് ഈവനിoഗും നടത്തിയത് മൂലം യാത്രക്കാർ മഴയും കൊണ്ട് റോഡിലിറങ്ങി നിൽക്കേണ്ട അവസ്ഥ വന്നത്. ഡിപ്പോ കാത്തിരിപ്പ് കേന്ദ്രത്തിൽ പൊതുസമൂഹം സ്പോൺസർ ചെയ്ത ഇരിപ്പടങ്ങൾ പരിപാടിയ്ക്കായി
എടുത്തതോടെ പ്രായം ചെന്നവർക്ക് റോഡിൽ നിൽക്കേണ്ട അവസ്ഥയായി ഇതിനിടയിൽ ബസുകൾ ഡിപ്പോയിൽ ഒതുക്കി ഒരു വിഭാഗം ജീവനക്കാരും സമ്മേളനത്തിൽ എത്തിയതോടെ ജനങ്ങളും പെരുവഴിയിലായി. ഡ്യൂട്ടിയിലുള്ള ജീവനക്കാർ തന്നെയാണ് സമ്മേളനം സംഘടിപ്പിക്കുകയും ഡ്യുട്ടി സമയത്ത് തന്നെ സമ്മേളനത്തിൽ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തതായി മറ്റ് യൂണിയൻക്കാർ ആരോപിക്കുന്നു.
പല ജീവനക്കാരെയും നിർബന്ധിച്ചു അവധി എടുപ്പിച്ച് സമ്മേളനത്തിന്റെ വിജയത്തിന് എത്തിച്ചതായി ജീവനക്കാർ ആരോപിച്ചു. സി ഐ ടി യുവിന്റെ പരിപാടിയ്ക്കായി കെ എസ് ആർ ടി സിയുടെ കറന്റ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുകയും ഒപ്പം തന്നെ ബസ് കയറാൻ ഡിപ്പോയിൽ എത്തുന്ന യാത്രക്കാരെ മഴയത്ത് പെരുവഴിയിൽ ഇറക്കി നിർത്തുന്ന നടപടിയ്ക്ക് ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.
ഫോട്ടോ :ഡിപ്പോ കാത്തിരിപ്പ് കേന്ദ്രത്തിൽ  സമ്മേളനം നടക്കുമ്പോൾ ജനങ്ങൾ വെളിയിൽ കാത്ത് നിൽക്കുന്നു



മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ ഉള്ള പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിന്റെ കാലിൽ പുഴുവരിച്ച ദാരുണ സംഭവം അതീവ ഗൗരവത്തോടെ കാണുന്നു.

പാരിപ്പള്ളി സ്വദേശിയുടെ  കാലിൽ പുഴുവരിച്ച ദാരുണ സംഭവം അതീവ ഗൗരവത്തോടെ കാണുന്നു -ബി. ബി ഗോപകുമാർ 

ചാത്തന്നൂർ : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ്  ഐസിയുവിൽ ഉള്ള പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിനെ ബി.ബി. ഗോപകുമാർ എം എൽ എ സന്ദർശിച്ചു.
കുടുംബാംഗങ്ങളുമായി രോഗവിവരങ്ങൾ 
വിശദമായി സംസാരിക്കുകയും ഡോക്ടർമാരെയും മെഡിക്കൽ കോളേജ് സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തി, രോഗിക്ക് അടിയന്തരവും മികച്ചതുമായ ചികിത്സ ഉറപ്പാക്കണമെന്ന്  ആവശ്യപ്പെട്ടു. ആവശ്യമായ എല്ലാ ചികിത്സയും നിരന്തര നിരീക്ഷണവും നൽകുമെന്ന് അധികൃതർ അറിയിച്ചു  ഒരു സാധാരണ കുടുംബത്തിനും ഇത്തരമൊരു ദുരനുഭവം ഇനി നേരിടേണ്ടി വരരുത്. ആരോഗ്യ മേഖലയിലെ വീഴ്ചകൾക്കെതിരെ ശക്തമായ ഇടപെടലുകളും ഉത്തരവാദിത്ത നിർണയവും അനിവാര്യമാണ് 
കാലിൽ പുഴുവരിച്ച ദാരുണ സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു 

പരവൂർ വ്യാസവിദ്യമന്ദിറിലെ പരിസ്ഥിതി ദിനാചരണം മാതൃകയായി

പരവൂർ വ്യാസവിദ്യമന്ദിറിലെ പരിസ്ഥിതി ദിനാചരണം മാതൃകയായി 

പരവൂർ : പരവൂർ വ്യാസവിദ്യമന്ദിറിൽ പരിസ്ഥിതി ദിനാചരണം സമുചിതമായി ആചരിച്ചു മാതൃകയായി.വൃഷ തൈകൾ നട്ടും പൊതുസമൂഹത്തിന് മുന്നിൽ ബോധവത്കരണം നടത്തിയും പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പ്ളേകാർഡുകളുമായി ടൗണിൽ റാലി നടത്തിയും വ്യാസവിദ്യമന്ദിറിലെ വിദ്യാർത്ഥികൾ മാതൃകയായി.
പരിസ്ഥിതി ദിനാചരണം ബി. ബി. ഗോപകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.
സ്കൂൾ സമിതി വൈസ് പ്രസിഡന്റ്‌ 
അശോകൻ ആയിരവല്ലി അധ്യക്ഷത വഹിച്ചു മുൻസിപ്പൽ കൗൺസിലർ അഡ്വ. അജിമോൾ മുഖ്യപ്രഭാഷണം നടത്തി.
അമർനാഥ് സ്വാഗതവും അധ്യാപിക
റാണിരാജ് നന്ദിയും പറഞ്ഞു. അധ്യാപികമാരായ റിജി, സോജ, രേഷ്മ, റീന, ദീപ, മഞ്ജു, ഷീബ, മഹിത എന്നിവർ നേതൃത്വം നൽകി.തുടർന്ന് സ്കൂൾ അങ്കണത്തിൽ ചെമ്പകം നടുകയും ചെയ്തു തുടർന്ന് വിദ്യാർത്ഥികൾ പ്ളേകാർഡുകളുമായി പരിസ്ഥിതി റാലി നടത്തി. റാലി  പരവൂർ നഗരത്തിലെ ആൽത്തറമൂട് ശിവപാർവതിക്ഷേത്രത്തിൽ 
സമാപിച്ചു. ക്ഷേത്രത്തിൽ ബി.ബി. ഗോപകുമാർ. എം എൽ എ .വൃഷതൈകൾ തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി സന്ദേശം നൽകി. 
സ്കൂൾ സമിതി സെക്രട്ടറി സുവർണ്ണൻ പരവൂർ, ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി മാങ്കുളംരാജേഷ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്‌ പരവൂർ സുനിൽ, ബിജെപി മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്‌. ജി. കുറുമണ്ടൽ, കൗൺസിലർ രാജീവ് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ :പരവൂർ വ്യാസവിദ്യാമന്ദിറിൽ ബി. ബി. ഗോപകുമാർ ചെമ്പകം നടുന്നു.
ഫോട്ടോ :പരവൂർ ആൽത്തറമൂട് ശിവപാർവ്വതി ക്ഷേത്രത്തിൽ വൃഷതൈ നടുന്നു.

പ്രകൃതിയെ അമ്മയായി കണ്ട് കൊണ്ട് 
സംരഷിക്കേണ്ടത് മാനവരാശിയുടെ കടമ --ബി.ബി.ഗോപകുമാർ എം എൽ എ 

പരവൂർ: പ്രകൃതിയെ അമ്മയായി കണ്ട് കൊണ്ട് സംരഷിക്കേണ്ടത് മാനവരാശിയുടെ കടമയാണെന്ന് ബി.ബി.ഗോപകുമാർ എം എൽ എ പറഞ്ഞു. അടിക്കടിയുണ്ടാകുന്ന ഉഷ്ണതരംഗങ്ങൾ, വെള്ളപ്പൊക്കം, വരൾച്ച, മറ്റ് കടുത്ത പ്രകൃതിക്ഷോഭങ്ങൾ എന്നിവയിലൂടെ കടന്നുപോകുമ്പോൾ, പരിസ്ഥിതി സംരക്ഷണം എന്നത് വാർത്തമാന കാലഘട്ടത്തിൽ 
എന്നത്തേക്കാളും അടിയന്തിര ആവശ്യമായി മാറിയിരിക്കുന്നു. 
പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് 
മനുഷ്യരാശിയുടെ ഉത്തരവാദിത്തമാണെന്ന ശക്തമായ ഓർമ്മപ്പെടുത്തൽ കൂടിയാണ് 
 ലോക പരിസ്ഥിതി ദിനം നൽകുന്നത്.
മനുഷ്യരാശിയ്ക്ക്  പ്രകൃതിയോടുള്ള തങ്ങളുടെ ബന്ധത്തെക്കുറിച്ച് പുനർവിചിന്തനം നടത്താൻ  ജനങ്ങൾക്ക് ഈ ദിനം പ്രചോദനം നൽകിക്കൊണ്ടേയിരിക്കുന്നു. ഇതിന്റെ സന്ദേശം എപ്പോഴും വ്യക്തമാണ്: വരും തലമുറകൾക്കായി ആരോഗ്യകരവും കൂടുതൽ സുസ്ഥിരവുമായ ഭൂമിയുടെ സുരക്ഷിതത്വം  ഉറപ്പാക്കാൻ നമ്മൾക്ക് കഴിയണം.കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ജൈവവൈവിധ്യ നഷ്‌ടം, പ്രകൃതിവിഭവങ്ങളുടെ അമിതമായ ചൂഷണം എന്നിവയുൾപ്പെടെ മനുഷ്യരാശി ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വർദ്ധിച്ചുവരുന്ന പരിസ്ഥിതി വെല്ലുവിളികളെ ഓർമ്മിപ്പിക്കുന്ന ഒന്നാണ് . 
പ്രകൃതിയുടെ 
സുസ്ഥിരമായ നിലനിൽപ്പിനായി അർത്ഥവത്തായ നടപടികൾ സ്വീകരിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.കൂടുതൽ ഹരിതാഭമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ സഹായിക്കുന്ന പരിസ്ഥിതി നയങ്ങളെക്കുറിച്ചും കൃത്യമായ പരിഹാരങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് അനുയോജ്യമായ ഒരു വേദി കൂടിയാണ് ലോക പരിസ്ഥിതി ദിനം സമ്മാനിക്കുന്നത് അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഫോട്ടോ :വ്യാസവിദ്യാമന്ദിറിലെ വിദ്യാർത്ഥികൾ ബി. ബി. ഗോപകുമാർ എം എൽ എയ്ക്ക് ഒപ്പം.