പഴങ്ങൾക്കും നാരങ്ങവെള്ളത്തിനും പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് ജ്യുസുകൾക്കുംവേനലിലെ ചൂട് പോലെ വില ഉയരുകയാണ്. കർണ്ണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പഴങ്ങൾ എത്തുന്നത്. ഇവിടങ്ങളിലെ കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചതും വില വർദ്ധനവിന് കാരണമാണ് എന്ന് കച്ചവടക്കാർ പറയുന്നു.
പപ്പായ മുതൽ ഇറക്കുമതി പഴങ്ങൾ വരെ വിപണിയിലുണ്ട്. വിദേശ പഴങ്ങളുടെ ആധിപത്യമാണ് വിപണിയിൽ. ചൂട് കാലാവസ്ഥയിൽ ആപ്പിൾ, മുന്തിരി, ഓറഞ്ച്, തണ്ണിമത്തൻ, പൈനാപ്പിൾ എന്നിവയ്ക്കാണ് ആവശ്യക്കാർ ഉള്ളത് എന്നാലും തണ്ണിമത്തനാണ് വിപണിയിൽ ഇത്തവണയും താരം. 25 - 30 രൂപ വരെ വില വരുന്നുണ്ടെങ്കിലും ചൂടു കൂടുന്നത് അനുസരിച്ചു വിലയും ഉയരുന്നുണ്ട്.
വേനൽക്കാലത്ത് ആവശ്യക്കാർ കൂടുതലുള്ള തണ്ണിമത്തന് വില 25 ആണ്. വരും ദിവസങ്ങളിൽ കൂടുതൽ തണ്ണിമത്തൻ വിപണിയിലെത്തുമെന്ന് വ്യാപാരികൾ പറയുന്നു. ഇറാനി (18 - 24), മഞ്ഞ (25 - 30) എന്നീ തണ്ണിമത്തനും ധാരാളമായി എത്തു ന്നുണ്ട്.
വേനൽ കടുത്തതോടെ തണ്ണിമത്തന്റെ വരവ് കൂടിയിട്ടുണ്ട്.ചൂട് കടുക്കുന്നതോടെ വിലയിലും വർദ്ധനവുണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു. കർണാടക, മഹാരാഷ്ട്ര, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് തണ്ണിമത്തൻ എത്തുന്നത്. സീസണല്ലാത്ത സമയത്ത് കിലോയ്ക്ക് 10 രൂപ വരെ തണ്ണിമത്തന് വില കുറയാറുണ്ട്.
ഏത്തപ്പഴത്തിനാണ് വിലയിൽ ഇടിവ് വന്നത്. 28 - 32 രൂപ വരെയാണ് വില.
റോബസ്റ്റ പഴത്തിനു ഇതിനെക്കാൾ ഒന്നോ രണ്ടോ രൂപ കൂടുതലാണ്.
ഒരു കിലോ മുന്തിരിയുടെ വിപണി വില 150രൂപയാണ്. ഗുണമേന്മയ്ക്കനുസരിച്ച് വിലയിലും മാറ്റങ്ങളുണ്ട്. നേരത്തെ 100രൂപയ്ക്ക് രണ്ടും മൂന്നും കിലോ ഓറഞ്ച് ലഭിച്ചിരുന്നെങ്കിലും നിലവിൽ ഒരു കിലോയ്ക്ക് 100രൂപയായി. വ്യത്യസ്ത ഇനം ആപ്പിളുകളും വിപണിയിലുണ്ട്. വിദേശ ആപ്പിളുകളാണ് വിപണി കീഴടക്കിയിരിക്കുന്നത്. കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിലാണ്.
നേരത്തെ 30 രൂപയ്ക്ക് ലഭിച്ചിരുന്ന നേന്ത്ര ഏത്തപ്പഴത്തിൻ്റെ വില 50ലെത്തി.
നീലം മാമ്പഴമാണ് നിലവിൽ വിപണിയിൽ ലഭിക്കുന്നത്. ഇവയ്ക്ക് കിലോയ്ക്ക് 120 രൂപയാണ്. നേരത്തെ സിന്ദൂരം, മൂവാണ്ടൻ ഇനത്തിൽപ്പെട്ടവ ലഭിച്ചിരുന്നെങ്കിലും സീസൺ
മുന്തിരിക്ക് 100 മുതൽ 150 വരെ വാങ്ങുന്നുണ്ട്. കറുത്ത മുന്തിരിക്കൊപ്പം പച്ച മുന്തിരിയും കൂടുതലായെത്തുന്നുണ്ട്. ഇവ പാതയോരങ്ങളിലും സജീവമാണ്.
പഴങ്ങളുടെ നിലവിലെ വിപണി വില
ആപ്പിൾ - 220-280
മുന്തിരി - 150,
ഓറഞ്ച് - 100,
മുസംബി - 140,മാമ്പഴം - 180-200,
പൈനാപ്പിൾ- 70,
നേന്ത്രപ്പഴം- 80,
പേരയ്ക്ക - 120,
പാഷൻ ഫ്രൂട്ട്-140,
കിവി-160,
അനാർ (130 - 160), സിട്രസ് ഓറഞ്ച് (100 - 120), ജുർത്തക്കാൽ ഓറഞ്ച് (100 - 120), സാധാരണ ഓറഞ്ച് (80 95), കറുത്ത മുന്തിരി (50 - 60), കുരുവില്ലാത്ത കറുത്ത മുന്തിരി (95 120), ഷമാം (40 - 50), പൈനാപ്പിൾ (65 - 80), ഡ്രാഗൺ ഫ്രൂട്ട് (220 - 230), മാങ്ങ (70 - 130), ബട്ടർ (180 - 250), കിവി (90 - 100), പപ്പായ (40 - 60) എന്നിങ്ങനെയാണ് ആവശ്യക്കാർ കൂടുതലുള്ള പഴങ്ങളുടെ വില.
വിദേശരാജ്യങ്ങളിൽ നിന്നും കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇവിടെ പഴമെത്തുന്നത്.
പോളണ്ട്, ഈജിപ്ത്, തുർക്കി, ഇറാൻ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ആപ്പിളുകൾക്ക് 135 - 175 രൂപ വരെയാണ് വിലയുള്ളത്.