Tuesday, 25 August 2026

ഇത്തിക്കരയിൽ പുതിയപാലം തുറന്ന് കൊടുക്കുന്നു പഴയപാലം ചരിത്രമാകും

ഇത്തിക്കരയിൽ പുതിയപാലം തുറന്ന് കൊടുക്കുന്നു പഴയപാലം ചരിത്രമാകും 

ചാത്തന്നൂർ : ഇത്തിക്കരയിൽ ദേശീയപാതയുടെ നിർമ്മാണത്തിന്റെ ഭാഗമായുള്ള പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായി ടാറിങ്ങ് മാത്രമാണ് പൂർത്തിയാകാനുള്ളത്.ടാറിങ് പൂർത്തിയായാൽ ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് എൻ എച്ച് അധികൃതർ പറഞ്ഞു.ഒരു വർഷം മുൻപ് പാലത്തിന്റെ നിർമ്മാണം പൂർത്തിയായിയെങ്കിലും ഇത്തിക്കരയിൽ അടിപാതയുടെ നിർമ്മാണം വന്നതോടെ നിർമാണം വൈകുകയായിരുന്നു.ഇത്തിക്കരയിൽ അടിപാതയുടെ നിർമ്മാണം പൂർത്തിയാക്കണമെങ്കിൽ പുതിയ പാലത്തിൽ കൂടി വാഹനങ്ങൾ കടത്തി വിടണം എന്നതിനാൽ ഇവിടെ ബാക്കിയുള്ള 
റോഡിന്റെ പണി പൂർത്തിയാക്കി പാലം തുറന്ന് കൊടുക്കാൻ ഉള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോകുന്നത്.നാല് വരിയുള്ള പാലം തുറന്ന് കൊടുത്താൽ ഇപ്പോൾ ഉള്ള ഗതാഗതകുരുക്കിനും പരിഹാരമാകും.പാലത്തിന്റെ ഇരു സൈഡിലും സർവീസ് റോഡ് ഇല്ലെങ്കിലും പുതിയ പാലത്തിന്റെ വടക്ക് സൈഡിൽ പഴയപാലത്തിൽ കൂടി സർവീസ് റോഡ് പോലെ വാഹനങ്ങൾ ആയൂർ റോഡിൽ നിന്നും വന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകാൻ കഴിയും എന്ന പ്രത്യേകത കൂടിയുണ്ട്.അത് കൊണ്ട് തന്നെ ഇത്തിക്കരപഴയപാലത്തിൽ കൂടി എന്നും വാഹനങ്ങൾ ഓടും.

@ പഴയ പാലം ചരിത്രമായി മാറും 

അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി 
മന്ത്രി ടി.കെ ദിവാകരന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര വ്യൂഹം 
കടത്തിവിട്ടു ഉദ്ഘാടനം ചെയ്യപ്പെട്ട  പാലമാണിത് ഭാരതത്തിൽ തന്നെ ഇങ്ങനെ ഉദ്ഘാടനം ചെയ്യപ്പെട്ട ഒരു പാലം ഉണ്ടാവില്ല 
 പൊതുമരാമത് വകുപ്പ് മന്ത്രിയായിരുന്ന ടി കെ ദിവാകരന്റെ വലിയ ഒരു സ്വപ്നം ആയിരുന്നു ഇത്തിക്കരയിലെ പുതിയ പാലം.അദ്ദേഹം മന്ത്രിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം തന്നെ തറകല്ലിട്ട് 
പാലം പണി തുടങ്ങി പണി പൂര്‍ത്തിയായി. 20-1-1976 ചൊവ്വാഴ്ച  പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ തീരുമാനിയ്ക്കുന്നു.ഉത്ഘാടകന്‍ ആയി മന്ത്രി  ടി കെ ദിവാകരന്‍ തന്നെ മതി എന്നും നിശ്ചയിച്ചു. എന്നാല്‍ അതിനു ആഴ്ച്ചകൾക്ക് മുന്നേ  അദ്ദേഹം അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 
ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടു. ഉത്ഘാടകന ദിനത്തിന്റെ തലേന്ന് 19-1-1976 തിങ്കളാഴ്ച അദ്ദേഹം മരണമടഞ്ഞു.
ഉത്സവ ലഹരിയിലായിരുന്ന ഇത്തിക്കര പ്രദേശം ശോക മൂകമായി. മറ്റാരെയെങ്കിലും കൊണ്ട് ഉത്ഘാടനം നടത്താനുള്ള തീരുമാനം ആയി, പക്ഷെ  അവിടത്തെ ജനങ്ങള്‍ ഒന്നടങ്കം അതിനെ എതിര്‍ത്തതോടെ അന്നത്തെ ചാത്തന്നൂർ പഞ്ചായത്ത്‌ ഭരണസമിതിയും ജനപ്രതിനിധികളും പാലത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ 
ടി.കെ ദിവാകാരന്റെ വിലാപയാത്ര തിരുവനന്തപുരത്ത് നിന്നും ചാത്തന്നൂർ എത്തിയപ്പോൾ മൃതദേഹം വഹിച്ചു കൊണ്ടുള്ള വാഹനം മുന്നിലായി 
പാലത്തിലൂടെ  കടന്നു പോയി ഉദ്ഘാടനം 
അങ്ങനെ 20-01-1976 ന് 
പാലത്തിന്  കുറുകേ കെട്ടിയ കറുപ്പു നാടയെ  ഭേദിച്ചുനീക്കിക്കൊണ്ട് അദ്ദേഹത്തിന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വാഹനം ആദ്യമായി ഇത്തിക്കര പുതിയ പാലത്തിലൂടെ കടന്നു പോയി പാലം ഉത്ഘാടനം ചെയ്യപ്പെട്ടു, 

ഫോട്ടോ : Opened for traffic on 20.01.1976 with the passage of the cortege of ministar T.K.Divakaran, എന്ന് ആ ചരിത്രം രേഖപ്പെടുത്തിയ ഈ ശിലാഫലകം 

ഫോട്ടോ :ഇത്തിക്കരയിലെ പുതിയ പാലം 


പരവൂർ എസ് എൻ വി സമാജത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷം

പരവൂർ  എസ് എൻ വി സമാജത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷം 

പരവൂർ:  ശ്രീനാരായണഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷം പരവൂർ ശ്രീനാരായണ വിലാസം സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ 28ന് രാവിലെ നടക്കും 
പരവൂർ ശ്രീനാരായണ വിലാസം സമാജം വക  എസ്.എൻ.വി ഗേൾസ് ഹൈസ്‌കൂൾ അങ്കണത്തിൽ  രാവിലെ 8 മണിക്ക് സമാജം പ്രസിഡൻറും സ്‌കൂൾ മാനേജരുമായ  എസ്. സാജൻ പീത പതാക ഉയർത്തുന്നതോടുകൂടി ജയന്തി ദിന ആഘോഷ പരിപാടികൾ ആരംഭിക്കും 
തുടർന്ന് നടക്കുന്ന  ജയന്തി സമ്മേളനം എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്യും 
ബി. ബി. ഗോപകുമാർ ജയന്തി സന്ദേശം നൽകും പരവൂർ നഗരസഭ ചെയർപേഴ്‌സൺ ജെ. ജയലാൽ ഉണ്ണിത്താൻ  സ്കൂൾ 
 കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്യുമെന്ന് സമാജം പ്രസിഡന്റ്‌ ആർ. സാജനും സെക്രട്ടറി  അഡ്വ. എ. അരുൺലാലും അറിയിച്ചു 

ഗുരുദേവ ജയന്തി ആഘോഷത്തിനായി പീതവർണ്ണമണിഞ്ഞു ചാത്തന്നൂർ ഒരുങ്ങി

ഗുരുദേവ ജയന്തി ആഘോഷത്തിനായി പീതവർണ്ണമണിഞ്ഞു ചാത്തന്നൂർ ഒരുങ്ങി 

ചാത്തന്നൂർ : 172- മത് ശ്രീനാരായണ ഗുരുദേവ തിരുജയന്തി ആഘോഷത്തിനായി പീതവർണ്ണമണിഞ്ഞു ചാത്തന്നൂർ ഒരുങ്ങി.
എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിലും വിവിധ ശാഖകളുടെ ആഭിമുഖ്യത്തിലും വർണ്ണശബളമായ ഗുരുദേവ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ചാത്തന്നൂർ എസ് എൻ ഡി പി യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന തിരുജയന്തി ആഘോഷം  28 ന് വൈകുന്നേരം 4 ന് 
കാരംകോട് എംപയർ ആഡിറ്റോറിയത്തിൽ 
വച്ച് ഗുരുജയന്തി സമ്മേളനവും  പ്രതിഭാ സംഗമവും മെറിറ്റ് ഈവനിംഗും നടക്കും. 
യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജീവിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ബി. ബി.ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
 പ്രശസ്ത കവിയും ഗാനരചയിതാവും പ്രഭാഷകനുമായ ഡോ. തോട്ടം ഭുവനേന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തും.എസ് എൻ പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ വി. സന്ദീപ് പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യും. 
ചാത്തന്നൂർ എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ.ഹരിലക്ഷ്മി വി.എസ്,  
ചാത്തന്നൂർഎസ്. എൻ. ടി. എച്ച്. എസ്. എസ് പ്രിൻസിപ്പൽ ബി.രശ്മി, കൊട്ടിയം 
എസ്. എൻ. ടി.ഐ. ടി.ഐ പ്രിൻസിപ്പൽ
എസ്.കനകജ എന്നിവർ അവാർഡുകൾ വിതരണം ചെയ്യും. വനിതാ സംഘം പ്രസിഡന്റ് ചിത്രാമോഹൻദാസ്, സെക്രട്ടറി ബീന പ്രശാന്ത് തുടങ്ങിയവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി കെ വിജയകുമാർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ നടരാജൻ നന്ദിയും പറയും. 

പൂട്ടിയിടുന്ന വീടുകൾ ലക്ഷ്യമിട്ട് വൻ സംഘം

പൂട്ടിയിടുന്ന വീടുകൾ ലക്ഷ്യമിട്ട് വൻ സംഘം

@ പോലീസ് നിരീക്ഷണം കാര്യക്ഷമമല്ലെന്ന് പരാതി

ചാത്തന്നൂർ ചാത്തന്നൂർ, പാരിപ്പള്ളി മേഖലകളിൽ മോഷണം തുടർക്കഥയാകുന്നു. പൂട്ടിയിടുന്ന വീടുകളും ആരാ ധനാലയങ്ങളും കേന്ദ്രീകരിച്ച് * വൻ കവർച്ചാസംഘങ്ങൾ വില സുമ്പോഴും പോലീസിൻ്റെ ഭാഗ ത്തുനിന്ന് കാര്യക്ഷമമായ നിരീ ക്ഷണവും നടപടികളും ഉണ്ടാ കുന്നില്ലെന്ന് നാട്ടുകാർ ആരോ പിക്കുന്നു.



യിരുന്നു കവർച്ച നടന്നത്.

പാരിപ്പള്ളിയിൽ 15 പവനും പണവും കവർന്നു

പാരിപ്പള്ളി കുളമട ജങ്ഷ നു സമീപം അശ്വതിഭവനിൽ ബാബുവിന്റെ വീട്ടിൽനിന്ന് 15 പവൻ സ്വർണാഭരണങ്ങളും 75,000 രൂപയുമാണ് കവർന്നത്. കുടുംബസമേതം ഗുരുവായൂർ ക്ഷേത്രദർശനത്തിനു പോയ സമയത്തായിരുന്നു കവർച്ച. കി ടപ്പുമുറിയിലെ കട്ടിലിനടിയിൽ

സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടിച്ചതിനു പുറ മേ സി.സി.ടി.വി. ക്യാമറകളും സംഘം കടത്തിക്കൊണ്ടുപോ യി. കാർ ഷെഡ്ഡിൽനിന്ന് മൺ വെട്ടിയെടുത്ത് മുൻവാതിൽ തകർത്താണ് മോഷ്ടാവ് അക ത്തുകടന്നതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണ്.

ലക്ഷ്യം പൂട്ടിയിടുന്ന വീടുകൾ



പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് ആവശ്യം


ഭക്ഷ്യ സുരക്ഷാ ചെക്ക് പോസ്റ്റ് ആര്യങ്കാവിൽ പ്രവർത്തനം ആരംഭിച്ചു.

ഭക്ഷ്യ സുരക്ഷാ ചെക്ക് പോസ്റ്റ് ആര്യങ്കാവിൽ പ്രവർത്തനം ആരംഭിച്ചു.
 
@  ഓണവിപണിയിൽ 
ഭഷ്യ സുരക്ഷ പരിശോധന ശക്തം 

ചാത്തന്നൂർ:  ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് വരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഭക്ഷൃ  സുരക്ഷാ വിഭാഗത്തിന്റെ സ്പെഷ്യൽ സ്ക്വാഡ് ആര്യങ്കാവ് അതിർത്തിയിലെ 
ചെക്ക്പോസ്റ്റിൽ പ്രവർത്തനമാരംഭിച്ചു.   24 മണിക്കൂറും പ്രവർത്തിക്കുന്ന ചെക്ക് പോസ്റ്റ് മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടുകൂടിയാണ് പ്രാഥമിക പരിശോധന നടത്തുന്നത്.    കൂടുതൽ പരിശോധന ആവശ്യമുണ്ടെങ്കിൽ  തിരുവനന്തപുരം  അനലിറ്റിക്കൾ ലാബിന്റെ സേവനം തേടുന്നതാണ്. ഓണത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കൊല്ലം ജില്ലയിൽ അഞ്ച് സ്കോഡുകൾ  പരിശോധന നടന്നുവരികയാണ്. കഴിഞ്ഞമാസം 27 ആരംഭിച്ച സ്കോഡ് നാളിതുവരെ 576 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 89 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഗുരുതരമായ ന്യൂനത കണ്ടെത്തിയ 34 സ്ഥാപനങ്ങൾക്ക് ഫൈൻ അടയ്ക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 2 സ്ഥാപനങ്ങൾ നിർത്തിവയ്ക്കുന്നതിനും വൃത്തിഹീനമായും ഭക്ഷൃ സുരക്ഷ നിയമം പാലിക്കാതെയും പ്രവർത്തിച്ച 7 സ്ഥാപനങ്ങൾ കേസെടുക്കുന്നതിനും നടപടി ആരംഭിച്ചു. ഓണം സ്പെഷൃൽ  സ്ക്വാഡ് 324 സാംമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് കൂടുതൽ ഉപയോഗിക്കുന്ന  വെളിച്ചെണ്ണ, നെയ്, പാൽ, ശർക്കര, പയർ വർഗ്ഗങ്ങൾ, പഞ്ചസാര, പപ്പടം, പായസക്കൂട്ടുകൾ, ചിപ്സ്,  മുതലായവയാണ് കൂടുതൽ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്.  റിപ്പോർട്ട് വരുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുന്നതാണ് എന്ന് ഭക്ഷൃ സൂരക്ഷ അസിസ്റ്റൻറ് കമ്മീഷണർ അറിയിച്ചൂ. ഭക്ഷൃ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 1800 425 11 25 എന്ന നമ്പരിൽ അറിയിക്കണമെന്ന് ഭക്ഷൃ സുരക്ഷ വകുപ്പ് അറിയിച്ചു.

Monday, 24 August 2026

റെയിൽവേ പാളത്തിൽ ട്രയിൻ ഇടിച്ചു മരിച്ച നിലയിൽ കണ്ടെത്തി

റെയിൽവേ പാളത്തിൽ ട്രയിൻ ഇടിച്ചു മരിച്ച നിലയിൽ കണ്ടെത്തി 
പരവൂർ : റെയിൽവേ പാളത്തിൽ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി പൂതക്കുളം കോട്ടുവൻകോണത്ത് കൃഷ്ണൻകുട്ടിയുടെ മകൻ ഷാജി(38)നെയാണ് ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ പുലർച്ചെ തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ 
ട്രയിനിന് മുന്നിലേക്ക് ഒല്ലാൽ ഭാഗത്ത് വച്ച് 
യുവാവ് എടുത്ത് ചാടുകയായിരുന്നു ലോക്കോ പൈലറ്റ് റെയിൽവേ സ്റ്റേഷനിൽ അറിയിക്കുകയും റെയിൽവേ അധികൃതർ പോലിസ് സ്റ്റേഷനിൽ അറിയിക്കുകയും 
പരവൂർ 
പോലിസ് എത്തി ഫയർഫോഴ്സിന്റെ സഹായത്തോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മേൽനടപടികൾ സ്വീകരിച്ചു മാറ്റുകയായിരുന്നു തുടർന്ന് പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു 

പരവൂർ : ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പരവൂർ കുറുമണ്ടൽ 
കുറുമണ്ടൽ പുറ്റിങ്ങൽ ഭാഗം പൊട്ടൻതയ്യിൽ വീട്ടിൽ 
സച്ചു - ബിന്ദു ദമ്പതികളുടെ മകൻ അച്ചു എന്ന് വിളിക്കുന്ന .ശരത് (25 )
 ഇന്നലെ തിരുവനന്തപുരം 
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ചാത്തന്നൂർ -പരവൂർ റോഡിൽ നെടുങ്ങോലം പോസ്റ്റ്‌ ഓഫീസ് ജംഗഷനിൽ കഴിഞ്ഞ 18ന് രാവിലെ 8.48ഓടെയാണ് അപകടം ഉണ്ടായത്. പരവൂർ ഭാഗത്ത് നിന്നും വന്ന ബൈക്ക് ഒരു കാറിനെ മറികടന്ന് എതിർ ദിശയിൽ ചാത്തന്നൂർ ഭാഗത്ത് നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് 
തിരുവനന്തപുരം m മെഡിക്കൽ കോളേജിൽ 
.പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.