@ മാനിനെ കണ്ടതായി നാട്ടുകാർ വീഡിയോ പരന്നതോടെ ഭീതിയോടെ ജനങ്ങൾ
ചാത്തന്നൂർ : ചാത്തന്നൂരിൽ വന്യമൃഗങ്ങൾ പെറ്റ് പെരുകുന്നു ഭീതിയോടെ ജനങ്ങൾ.ഇന്നലെ ചാത്തന്നൂർ കാരംകോട് ഭാഗത്ത് ചൊവ്വാഴ്ച പുലർച്ചെ വനങ്ങളിൽ മാത്രം കാണുന്ന മാനിനെ കണ്ടതോടെ
ജനങ്ങൾ ഭീതിയിലാണ്. മുന്ന് വർഷം മുമ്പ് അപ്രതീക്ഷിതമായി കരടി ചാത്തന്നൂരിലെത്തിയപ്പോൾ പലരും വിശ്വസിക്കാൻ പോലും തയ്യാറായില്ല. ഒടുവിൽ വനംവകുപ്പ് കൂടുവെച്ച് അതിനെ പിടികൂടിയതോടെയാണ് സംഭവം യാഥാർഥ്യമാണെന്ന് എല്ലാവർക്കും ബോധ്യമായത്.കരടിയെ പിടിച്ചു കൊണ്ട് പോയതിന് പിന്നാലെ കാട്ടുപന്നികളും മുള്ളൻപന്നികളും ഇപ്പോൾ ധാരാളമായി കാണുകയാണ് കുരങ്ങന്മാർ കൂട്ടത്തോടെയെത്തുന്നു കുറുനരികൾ പതിവ് കാഴ്ചയായി മാറിയപ്പോൾ ഇത്തിക്കരയാറ്റിന്റെ തീരങ്ങളിൽ മയിലുകൾ പതിവ് സന്ദർശകരാണ് ഇപ്പോഴിതാ മാനും എത്തിയിരിക്കുന്നു കാട്ടിൽ നിന്നും
അറുപത് കിലോമീറ്ററോളം ഇപ്പുറമുള്ള
ചാത്തന്നൂരിന്റെ നാട്ടുവഴികളിലേക്കും ജനവാസമേഖലകളിലേക്കും വന്യമൃഗങ്ങൾ ഒന്നൊന്നായി എത്തിക്കൊണ്ടിരിക്കുന്നു.
കാട്ടുമൃഗങ്ങൾ ഇപ്പോൾ ചാത്തന്നൂരിലെ
ജനങ്ങളുടെ വീട്ടുമുറ്റത്ത് എത്തിയിരിക്കുന്നു ഒപ്പം വിഷസർപ്പങ്ങളും മലപാമ്പുകളും തെരുവ് നായ്ക്കളും നാട്ടിലിറങ്ങുന്നു ഇതോടെ ജനങ്ങൾ ഭീതിയിലായി
@ ജനങ്ങൾ പറയുന്നു
കാടുണ്ട് ഇവിടെ വന്യമൃഗങ്ങളും
ദേശീയപാതയോരത്ത്
സ്പിന്നിംഗ് മില്ലിനോട് ചേർന്നുള്ള പത്ത് ഏക്കറോളം വരുന്ന സർക്കാർ
ഭൂമിയിൽ കാട് വളർന്ന് വന്യമൃഗങ്ങളുടെ താവളമായി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. മുപ്പത് അടിയോളം താഴ്ച്ചയുള്ള കനാലിൽ വൻ വൃഷങ്ങൾ ആണ് വളർന്ന് കൊടുംകാടായി മാറി
ചാത്തന്നൂർ പഞ്ചായത്തിലൂടെ വലിയ
കനാൽ കടന്ന് പോകുന്ന അഞ്ചു കിലോമീറ്റർ ദൂരം കാട് വളർന്ന് നിൽക്കുകയാണ് ഇത് മൂലം ജനങ്ങൾക്ക് കനാൽറോഡിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥ ചെറുതും വലുതുമായ പാതയോരങ്ങൾ കാട് മൂടി കിടക്കുന്നു ഇവിടെയെല്ലാം തന്നെ തെരുവ് നായ്ക്കളുടെ താവളമാണ്. സന്ധ്യ മയങ്ങിയാൽ വന്യമൃഗങ്ങൾ നാട് വാഴുന്ന അവസ്ഥ
ജനങ്ങൾ റോഡിൽ ഇറങ്ങുന്നില്ല തെരുവ് നായ്ക്കൾ ചാടി വീഴും
കാട്ട് പന്നികൾ ഇറങ്ങി
കൃഷി നശിപ്പിക്കുന്നത് മൂലം ജനങ്ങൾ കൃഷി മതിയാക്കി കുറുനരികളും കീരികളും കോഴികളെ പിടിച്ചു കൊണ്ട് പോകുന്നത് പോലും കോഴികളെ പോലും ജനങ്ങൾ വളർത്തുന്നില്ല.
@ വന്യമൃഗങ്ങൾക്കും തെരുവ് നായ്ക്കൾക്കും തിന്നാൻ മാലിന്യമെത്തുന്നു.
കാട് വളർന്ന് കിടക്കുന്ന
കനാലിലും റോഡിന്റെ ഇരുവശങ്ങളിലും.
അറവ് മാലിന്യം ഉൾപ്പെടെയുള്ളവ നിക്ഷേപിക്കുന്നത് പതിവാകുന്നു. ചാക്കു കളിലാക്കി അറവ് മാലിന്യം വലിച്ചെറിയുന്നതിനാൽ തെരുവ് നായ്ക്കൾക്കും വന്യമൃഗങ്ങൾക്കും ഭക്ഷണത്തിന് ഷാമമില്ലാത്ത അവസ്ഥയിലായി ഇത് മൂലം ഇവ പെറ്റ്
പെരുകി ദൂരദേശങ്ങളിൽ നിന്ന് പോലും
.ഇരുചക്ര വാഹനങ്ങളിലും ഗുഡ്സ് ഓട്ടോറിക്ഷകളിലുമെത്തി മാലിന്യം തള്ളുന്നത്. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കൂടുതൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.