അനധികൃത ഇറച്ചിവെട്ട് വർദ്ധിക്കുന്നു നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
@: കശാപ്പ് ശാലയുടെ അഭാവം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലക്ഷങ്ങൾ നഷ്ടം
@: മൃഗസംരക്ഷണം,
ഭക്ഷ്യസുരക്ഷാ വിഭാഗങ്ങൾ
നോക്ക് കുത്തിയായി മാറുന്നു.
ചാത്തന്നൂർ : തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിൽ കശാപ്പ് ശാലകളുടെ അഭാവം മൂലം അനധികൃത ഇറച്ചിവെട്ട് കേന്ദ്രങ്ങളും വില്പന കേന്ദ്രങ്ങളും ജില്ലയിൽ വ്യാപകമാകുന്നു. ഇത് മൂലം തദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് റവന്യൂ വരുമാനത്തിൽ പ്രതിവർഷം ലക്ഷങ്ങളുടെ നഷ്ടമാണിതിലൂടെ ഉണ്ടാകുന്നത്. ഓരോ ഓണം, ക്രിസ്തുമസ് ബക്രീദ് തുടങ്ങിയആഘോഷങ്ങൾക്കും പുതിയ അറവ്ശാലകളും വില്പന കേന്ദ്രങ്ങളും ഉയരുകയാണ്.ഉത്സവസമയങ്ങളിൽ
താത്കാലികമായി കെട്ടിയുയർത്തുന്ന അറവ് ശാലകൾ സ്ഥിരമായി കാണുന്ന കാഴ്ചയാണ് കാണുന്നത്
ജില്ലയിലുടനീളം നൂറ് കണക്കിന്
അനധികൃതമായി മൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കുന്ന അറവ് ശാലകളും ആയിരകണക്കിന് ഇറച്ചി വില്പന
കേന്ദ്രങ്ങളും പ്രവർത്തിക്കുന്നതായി
അധികൃതർ തന്നെ സമ്മതിക്കുന്നു.
ജില്ലയിലെ
തദേശസ്വയംഭരണസ്ഥാപനങ്ങളുടെ പൊതു മാർക്കറ്റുകളിൽ ഇറച്ചി വ്യാപാരം
ലേലം നടത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.സ്വന്തമായി കശാപ്പ് ശാല ഇല്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ ഉള്ള പൊതു മാർക്കറ്റുകളിൽ ഇറച്ചി വില്പന
ലേലം നടത്തരുതെന്ന നിയമം വന്നതാണ് ഇറച്ചി വിൽപ്പന ലേലം ചെയ്തു കൊടുക്കാൻ പറ്റാത്തതെന്ന് അധികൃതർ പറയുന്നു.കൊല്ലം ജില്ലയിൽ കശാപ്പ് ശാല പ്രവർത്തിച്ചിരുന്നത് കൊല്ലം കോർപ്പറേഷനിലും,പരവൂർ മുൻസിപ്പാലിറ്റിയിലും മാത്രമാണ്. ഇവിടെ വെട്ടി സീൽ ചെയ്‌ത് വിടുന്ന ഇറച്ചിയാണ് കുറെയേറെ മാർക്കറ്റുകളിൽ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്. രണ്ട് കശാപ്പ് ശാലകളും നിലവിൽ പ്രവർത്തനക്ഷമമല്ല. ഇതിന്റെ
മറപിടിച്ചാണ് അനധികൃത ഇറച്ചിവെട്ട് വ്യാപകമാകുന്നത്.
പരവൂരിലെ തീരപ്രദേശങ്ങളിൽ മാത്രം അഞ്ചോളം അറവ് ശാലകൾ ഉണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇറച്ചി വിൽപ്പനയ്ക്കുള്ള ലേലത്തിനുള്ള നടപടികൾ ആരംഭിച്ചാൽ സ്വന്തമായി കശാപ്പ് ശാലയില്ല എന്ന കാരണത്താൽ
നിയമത്തിന്റെ പേര് പറഞ്ഞ് കോടതിയെ സമീപിക്കുന്നതും, കശാപ്പ് ശാലകൾ സ്ഥാപിക്കാൻ തദേശസ്വയം ഭരണ സ്ഥാപനങ്ങൾ സ്ഥലം കണ്ടെത്തിയാൽ പരിസ്ഥിതിയുടെയും, ആരോഗ്യ പ്രശ്നങ്ങളുടെയും
പേര് പറഞ്ഞ് ജനങ്ങളെ തെരുവിലിറക്കി
ഭൂമി വാങ്ങുന്നത് തടസ്സപ്പെടുത്തുന്നതും
ഇറച്ചിവെട്ടു ഇറച്ചി കച്ചവട
മാഫിയയുടെ താത്പര്യങ്ങൾ
സംരക്ഷിക്കാനാണെന്നും
ഇടനിലക്കാർക്ക് ഉൾപ്പെടെ ലക്ഷങ്ങളുടെ അഴിമതിയാണ് കശാപ്പ് ശാല സ്ഥാപിക്കാ തിരിക്കാൻ വേണ്ടി നടക്കുന്നതെന്നുമാണ്
പൊതുജന ആരോപണം.കശാപ്പ് ശാലകളുടെ അഭാവം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കശാപ്പ് ശാലകളിൽ വെട്ടാനായി എത്തിക്കുന്ന മൃഗങ്ങളെ വെറ്റിനറി സർജൻ പരിശോധിച്ച് അസുഖങ്ങളില്ലെന്നും ആരോഗ്യമുള്ളതാനെന്നും ആന്റിമോർട്ടവും, അറവിന് ശേഷം അന്തരീകാ വയവങ്ങൾ പോസ്റ്റ് മോർട്ടവും നടത്തി ഭക്ഷ്യ യോഗ്യമാണെന്ന് ഉറപ്പുവരുത്തി
ഫുഡ് ഗ്രേഡ് ഡൈ ഉപയോഗിച്ച് സീൽ ചെയ്‌ത് മാത്രമേ പൊതു മാർക്കറ്റിൽ വിൽപ്പനയ്ക്കായി എത്തിക്കാവൂ എന്ന നിയമമുള്ളപ്പോൾ മൃഗസംരക്ഷണം, ആരോഗ്യം, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങളെ
നോക്കികുത്തിയാക്കി യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ റോഡ് പുറമ്പോക്കിലും,വൃത്തിഹീനമായ സ്ഥലങ്ങളിലും മരച്ചില്ലകളിൽ
കെട്ടി തുക്കിയാണ്കന്നുകാലികളെ വെട്ടുന്നത്.
ഇതിനെതിരെ നടപടിയെടുക്കാനോ, നിയന്ത്രിക്കാനോ അധികൃതർ തയ്യാറാ
കുന്നില്ല. നിലവിൽ ലേലം നടത്തിയാൽ പ്രതിവർഷം പത്ത് ലക്ഷം രൂപയെങ്കിലും പഞ്ചായത്തിന് ലഭിക്കും. അതുപോലെ കശാപ്പ് ശാലയുടെ നടത്തിപ്പും ലേലം ചെയ്തു നൽകിയാൽ പ്രതിവർഷം ലക്ഷങ്ങളുടെ വരുമാനം ഓരോ
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കുമെന്നിരിക്കെ ഇതൊന്നും നടപ്പാക്കാൻ ആരും തയ്യാറുകുന്നില്ല എന്നാണ് ആക്ഷേപം ഉയരുന്നത്.