പരമ്പരാഗത തൊഴിലാളികൾ ഗതികേടിന്റെ നടുമുറ്റത്ത് നിൽക്കുന്ന രാക്ഷ്ട്രീയ സാഹചര്യത്തിൽ ഇവരെ വഴിയാധാരമാക്കിയ ഇടതുവലത് മുന്നണികൾക്കെതീരെ ഉയരുന്ന രാക്ഷ്ട്രീയ സാഹചര്യമാണ് ഇന്ന് ദേശിoഗനാട്ടിൽ ഉയരുന്നത്. കേന്ദ്രസർക്കാരിനോട് തൊഴിലാളി സമൂഹം കാണിക്കുന്ന മമതയാണ് ഇരു മുന്നണികൾക്കും ഇപ്പോൾ ഭയം തോന്നുന്നതിനുള്ള പ്രധാന കാരണം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിളക്കമാർന്ന വിജയത്തെ തുടർന്ന്
ബിജെപിയുടെ രാക്ഷ്ട്രീയപരമായുള്ള പ്രസക്തി ഉയരുമ്പോൾ ഇരു മുന്നണികളുടെയും നെഞ്ചിടിപ്പ് കൂടുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ഉണ്ടാക്കിയ
മുന്നേറ്റം നിയമസഭതിരഞ്ഞെടുപ്പിൽ തുടരുകയാണെങ്കിൽ ഇരു മുന്നണികൾക്കും വെല്ലുവിളിയാകും എന്ന് രാക്ഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാണിക്കുന്നു.
അതെല്ലാം കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് അടുക്കും തോറും ജില്ലയിലെ
രാഷ്ട്രീയതാപനില ഉയരുകയാണ്.
@ സിപിഎമ്മിന്റെ കളിതട്ടായിരുന്ന
കൊല്ലത്ത് കളിമാറും ബിജെപി ഉയർത്തുന്ന വെല്ലുവിളി ചുവപ്പു കോട്ടയില്‍ വിള്ളലുണ്ടാക്കിയെന്ന് രാക്ഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാട്ടുന്നു അത് കൊണ്ട് തന്നെ കൊല്ലത്തെ മേൽകൊയ്മ ഇക്കുറി സിപിഎമ്മിന് നഷ്ടമാകുമോ? ഇടതു
അണികളിൽ തന്നെയുള്ള ഭരണവിരുദ്ധ വികാരം ഇക്കുറി ജില്ലയിൽ ബിജെപിയ്ക്ക് അനുകൂലമായി മാറിയാൽ കൊല്ലം ജില്ലയിലെ രാഷ്ട്രീയ ചതുരംഗത്തില്‍ ഇത്തവണ കരുനീക്കങ്ങള്‍ പ്രവചനാതീതമാകും.കൊല്ലം പിടിക്കുന്നവര്‍ കേരളം ഭരിക്കും' എന്ന രാഷ്ട്രീയ സമവാക്യം തിരുത്താന്‍ ബി.ജെ.പി കച്ചമുറുക്കുമ്പോള്‍, കോട്ട കാക്കാന്‍ ഇടതുമുന്നണിയും നിലവിലുള്ള രണ്ട് സീറ്റ് നിലനിർത്താൻ
സര്‍വ്വ സന്നാഹങ്ങളുമായി യു ഡി എഫും
രംഗത്തുണ്ട്. കഴിഞ്ഞ തവണ 11ല്‍ 9 സീറ്റും എല്‍.ഡി.എഫിനൊപ്പമായിരുന്നെങ്കില്‍
ഇത്തവണ പതിനൊന്ന്
മണ്ഡലങ്ങളിലും അതിശക്തമായ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എൻ ഡി എ സഖ്യം പ്രചരണത്തിൽ ബഹുദൂരം മുന്നിലാണ് തദേശതിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി നിയമസഭ തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങി കളി തുടങ്ങിയിരുന്നു ബൂത്ത് തല കമ്മിറ്റികൾ സജ്ജമാക്കിയ ബിജെപി
വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാനും ജില്ലയിൽ അട്ടിമറി നടത്താനും ലക്ഷ്യമിടുന്നു.
തിരുവനന്തപുരത്തിന് സമാനമായി കൊല്ലത്തും വോട്ടര്‍പട്ടികയിലെ ക്രമീകരണം മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്. തീരദേശ മേഖലകളിലും നഗരസഭാ പരിധിയിലും
ഇരട്ട വോട്ട് ഒഴിവാക്കിയപ്പോൾ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്ന കുറവ് ആരെ തുണയ്ക്കുമെന്നത് നിഗൂഢമാണ്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് മുതൽ ഇങ്ങോട്ട് ബിജെപിയുടെ മുന്നേറ്റത്തെ ഭയപ്പാടോടെയാണ് ഇരു മുന്നണികളും നോക്കികാണുന്നത്. കൊട്ടാരക്കരയിൽ ഉണ്ടായ രാക്ഷ്ട്രീയ അട്ടിമറികൾ യു ഡി എഫ്- എൽ ഡി എഫ് പാളയങ്ങൾക്ക് ഒരുപോലെ തിരിച്ചടിയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ബിജെപി വലിയ മുന്നേറ്റമാണ്
@ ആർ എസ് പി അകാല ചരമം അടയുമോ..?
കമ്മ്യുണിസ്റ്റ് പാരമ്പര്യം അവകാശപ്പെടുന്ന ആർ എസ് പി ഇ തിരഞ്ഞെടുപ്പോടെ രാക്ഷ്ട്രീയ ചിത്രത്തിൽ അപ്രത്യക്ഷമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.എൻ കെ.പ്രേമചന്ദ്രൻ എം. പിയുടെ അപ്രതീമാദിത്വം ആർ എസ് പി ചോദ്യം ചെയ്തു തുടങ്ങിയതാണ് ഇതിന് കാരണമായി ചൂണ്ടികാട്ടുന്നത്.അണികളില്ലാത്ത രാക്ഷ്ട്രീയ പാർട്ടിയ്ക്ക് ഇപ്പോൾ ആകെയുള്ള നേതാക്കൾ പോലും രണ്ട് ചേരിയായി നിന്ന് പോരാടിക്കുന്ന കാഴ്ചയാണ്. എൻ. കെ. പ്രേമചന്ദ്രൻ എം പി കോൺഗ്രസുമായി ചേർന്ന് നിൽക്കുകയാണ് നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതെ വരികയും യു ഡി എഫ് ഭരണത്തിൽ എത്താതിരിക്കുകയും ചെയ്താൽ ആർ എസ് പി എൻ. കെ. പ്രേമചന്ദ്രനിൽ ഒതുങ്ങുമെന്ന് രാക്ഷ്ട്രിയ നിരീക്ഷകർ ചൂണ്ടികാട്ടുന്നു.
'