Thursday, 23 April 2026

ഇത്തിക്കര - കുമ്മല്ലൂർ റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷം

ഇത്തിക്കര  - കുമ്മല്ലൂർ റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷം

ചാത്തന്നൂർ : കെ എസ് ആർ ടി സി 
ബസ് സർവീസ് ഷെഡ്യുൾ വെട്ടികുറച്ചു 
ഇത്തിക്കര - കുമ്മല്ലൂർ - ഓയൂർ - ആയൂർ റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷം.
കെ എസ് ആർ ടി സിയുടെ 
കൊട്ടിയം - അഞ്ചൽ ചെയിൻ സർവീസിൽ സമയവ്യത്യാസം വരുത്തി ഡ്യൂട്ടി പരിഷ്കരണം  നടപ്പാക്കിയതോടെ
ബസുകളുടെ ട്രിപ്പുകളുടെ എണ്ണം കുറയുകയും, ട്രിപ്പുകൾ തമ്മിലുള്ള ഇടവേള കൂടുകയും ചെയ്തതോടെ ആദിച്ചനല്ലൂർ, കുമ്മല്ലൂർ, കട്ടച്ചൽ പ്രദേശത്തെ യാത്രക്കാരുടെ യാത്രാക്ലേശം അതിരൂക്ഷമായി.അതിരാവിലെയും രാത്രിയിലും ഈ മേഖലയിലൂടെ ബസ് സർവീസുകൾ നാമമാത്രമാണ് എന്ന് നാട്ടുകാർ പറയുന്നു.
ഇത്തിക്കര - ആയൂർ റൂട്ടിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ളത് ആദിച്ചനല്ലൂർ കുമ്മല്ലൂർ മേഖലയിൽ ആണെന്നിരിക്കെയാണ് ഈ പരിഷ്കാരം വഴി ഇ മേഖലയിലെ 
ജനങ്ങളെയാണ് കൂടുതൽ 
ദുരിതത്തിലാക്കിയിരിക്കുന്നത്. കെ എസ് ആർ ടി സി യുടെ വരുമാനത്തിലും ഇതിനാൽ കാര്യമായ ഇടിവുണ്ടായി.
കൂടുതൽ ബസുകൾ അനുവദിച്ചു കൊണ്ട് 
ട്രിപ്പുകൾ തുടങ്ങിയാൽ ഈ റൂട്ടിലെ യാത്രാക്ളേശം പരിഹരിക്കാൻ കഴിയും. . ചടയമംഗലം, ചാത്തന്നൂർ ഡിപ്പോകളിൽനിന്ന് ഏഴു ബസുകൾ വീതമാണ് നിലവിൽ സർവീസ് നടത്തുന്നത് ഈ പതിന്നാല് ബസുകൾ ഉപയോഗിച്ച് ദിവസം തൊണ്ണൂറ്റൊമ്പത് ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്ത സ്ഥലത്ത് ഇപ്പോൾ പകുതി പോലും ബസുകൾ ഒപ്പറേറ്റ് ചെയ്യുന്നില്ല. ജനങ്ങളുടെ 
യാത്രാക്ലേശം പരിഹരിക്കാൻ  കൊട്ടിയം-അഞ്ചൽ ചെയിൻ സർവീസുകൾ കൂടുതൽ പഴയ സമയക്രമത്തിൽ 
എല്ലാ ട്രിപ്പും  നിലനിർത്തി കൊണ്ട് 
ഇത്തിക്കര - ആദിച്ചനല്ലൂർ - കുമ്മല്ലൂർ റൂട്ടിൽ ബസുകൾ ഓടിക്കുകയും 
കുമ്മല്ലൂർ പാലം വഴി  രാവിലെയും രാത്രിയിലും ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും 
അഡിഷണൽ ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്യുകയും വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.


കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി വയോധികന്റെ മരണം കൊലപാതകം

കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി വയോധികന്റെ മരണം കൊലപാതകം 

ചാത്തന്നൂർ : കല്ലുവാതുക്കലിൽ 
നിർമ്മാണത്തിലിരിക്കുന്ന 
കെട്ടിടത്തിൽ വയോധികനെ 
മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയം പാരിപ്പള്ളി പോലിസ് അന്വേഷണം ആരംഭിച്ചു. പാരിപ്പള്ളി പുലിക്കുഴി കല്ലറകോണം ചരുവിളവീട്ടിൽ  രവീന്ദ്രൻ (68)നെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പോലിസ് അന്വേഷണം ആരംഭിച്ചത്.തലയ്ക്ക് ഉണ്ടായ ആഴത്തിലുള്ള മുറിവിൽ നിന്നുണ്ടായ രക്തസ്രാവം ആണ് മരണകാരണം എന്ന്  പോസ്റ്റ്‌ മാർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രദേശത്തെ സി സി ടി വികൾ കേന്ദ്രീകരിച്ചും സംശയമുള്ളവരെ കേന്ദ്രീകരിച്ചുമാണ് പോലിസ് അന്വേഷണം നടത്തുന്നത്. കല്ലുവാതുക്കൽ പഞ്ചായത്ത്‌ കാര്യാലയത്തിന് സമീപം ദേശീയപാതയോരത്തുള്ള 
കെട്ടിടത്തിൽ രാവിലെയുള്ള സ്ഥിരം സന്ദർശനത്തിനെത്തിയ 
കെട്ടിടം ഉടമയാണ് മൃതദേഹം കണ്ടെത്തിയത്. നിർമ്മാണപ്രവർത്തി നടക്കുന്നതിനാൽ തുറന്ന് കിടക്കുന്ന കെട്ടിടത്തിന്റെ ആദ്യ നിലയിൽ രക്തം ഒലിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.പോലീസിന്റെ ഡോഗ് സ്ക്വഡും ഫോറൻസിക് വിദ്ഗദരും സ്ഥലതെത്തി പരിശോധന നടത്തിയിരുന്നു.



Wednesday, 22 April 2026

ആംബുലൻസും കാറും കൂട്ടിയിടിച്ചു അപകടം


ആംബുലൻസും കാറും കൂട്ടിയിടിച്ചു അപകടം 

ചാത്തന്നൂർ : ആംബുലൻസ് കാറിലിടിച്ച് 
നിയന്ത്രണം വിട്ട കാർ അടുത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം ഒഴിവായത് തലനാരിഴയ്ക്ക്.
ആംബുലൻസ് ഡ്രൈവർ 
നന്ദുലാൽ (21)നെ പരിക്കുകളോടെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാറിലുണ്ടായിരുന്നവർ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ്  
ഇന്നലെ രാവിലെ പത്ത് മണിയോടെ കൊല്ലം -തിരുവനന്തപുരം ദേശീയപാതയിൽ ഊറാംവിള അടിപാതയ്ക്ക് വടക്ക് ഭാഗത്ത് 
 കൊല്ലത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറിൽ അടിപാതയിലൂടെ കെ. എസ്. ആർ ടി സി ഡിപ്പോ ഭാഗത്ത് നിന്നും അമിത വേഗത്തിൽ എത്തിയ ആംബുലൻസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തൊട്ടടുത്ത 
മതിൽ തകർത്ത് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.കടയിൽ ആൾക്കാർ ഉണ്ടായിരുന്നു എങ്കിലും ഓടി മാറിയതിനാൽ അപകടം ഒഴിവായി. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണ് ഇതെന്ന് നാട്ടുകാർ പറഞ്ഞു.
ദേശീയപാത നിർമ്മാണം പൂർത്തിയായ ഇവിടെ അമിത വേഗത്തിൽ വരുന്ന വാഹനങ്ങളാണ് അപകടം ഉണ്ടാക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു. ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ല 
ചാത്തന്നൂർ പോലിസ് കേസെടുത്ത് ഇരു വാഹനങ്ങളും പോലിസ് സ്റ്റേഷനിലക്ക് മാറ്റി.
ഫോട്ടോ :അപകടത്തിൽപ്പെട്ട കാറും ആംബുലസും 

പത്താമുദയം ഒരു ശുഭ മുഹൂർത്തം

പത്താമുദയം ഒരു ശുഭ മുഹൂർത്തം
⚜️🪔🪔🪔🪔🪔 🪔🪔🪔🪔⚜️
 ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
നാളെ കൊല്ലവർഷം 1201 ആണ്ട്
 മേടം 10 വ്യാഴം ആഴ്ച്ച പത്താമുദയം
ഏത് ശുഭകാര്യവും ആരംഭിക്കാവാൻ
ഉത്തമ ദിനമാണിത്.
പ്രപഞ്ചത്തിന്റെ നില നിൽ പിൻെറ 
ആധാരവും പ്രത്യക്ഷ ദൈവവുമാ
യാണ് സൂര്യദേവനെ കരുതി പോരു
ന്നത്. കശ്യപപ്രജാപതിയുടെയും
അദിതിയുടെയും പുത്രനായ സൂര്യ
ഭഗവാൻ നവഗ്രഹങ്ങളിൽ നായക
നും പ്രധാനിയുമാണ്. നിത്യവും സൂര്യ
ദേവനെ പ്രാർത്ഥിച്ചാൽഎല്ലാവിധ
രോഗ ദുരിത ശാന്തിക്കും സൂര്യഭജനം ഉത്തമമാണെന്നാണ് വിശ്വാസം. 
നിത്യേന ജപിക്കാൻ സാധിക്കാത്ത
വർ സൂര്യഭഗവാന് പ്രാധാന്യമുള്ള 
ഞായറാഴ്ച ദിവസം രാവിലെ സൂര്യ
ഹോരയിൽ ജപിക്കുന്നത് നന്ന് . 
അന്നേ ദിവസം ഓറഞ്ചു നിറത്തി
ലുള്ള വസ്ത്രം ധരിക്കുന്നതും വിള
ക്കുകൊളുത്തി കിഴക്കഭിമുഖമായി
രുന്ന് ജപിക്കുന്നതും ഉത്തമം.

ത്രിമൂർത്തീ ചൈതന്യം നിറഞ്ഞ സൂര്യ
ഭഗവാനെ നിത്യേന വന്ദിക്കുന്നവർക്ക്
ജീവിത പ്രശ്നങ്ങളെ അഭിമുഖീകരി
ക്കാനുള്ള ശക്തി വർധിക്കുമെന്നാണ് 
വിശ്വാസം. അതു പോലെ ഗായത്രി
മന്ത്രം നിത്യേന ജപിച്ചു പോരുന്നവരു
ടെ മനസ്സ് തെളിഞ്ഞതും,ബുദ്ധി പ്രകാ
ശിച്ചും സൂര്യനെപ്പോലെ ശോഭയുള്ളതു മാകും. ഗ്രഹപ്പിഴാ ദോഷങ്ങളിൽ നിന്ന് 
മുക്തി നേടാനും ബുദ്ധി തെളിയുവാനും 
സൂര്യഭജനത്തിലൂടെയും ഗായത്രിയിലൂ
ടെയും സാധിക്കും.

സൂര്യപ്രീതിക്കായി  ആദിത്യഹൃദയം,
സൂര്യസ്തോത്രം , ഗായത്രിമന്ത്രം എന്നി
വയാണ് ജപിക്കേണ്ടത്.  പ്രഭാതത്തിൽ 
ശരീര ശുദ്ധി വരുത്തിയ ശേഷം മാത്ര
മേ സൂര്യ പ്രീതികരമായ മന്ത്രങ്ങൾ 
ജപിക്കാവൂ. നിത്യവും ഒരേ സമയത്ത് 
അതായത് രാവിലെ സൂര്യ ഉദയശേഷം 
ഒരു മണിക്കൂറിനുള്ളിൽ ജപിക്കുന്നത്
ഉത്തമമാണ്. അസ്തമയ ശേഷം സൂര്യ
പ്രീതികരമായ മന്ത്രങ്ങൾ, ആദിത്യഹൃ
ദയം എന്നിവ ജപിക്കാൻ പാടില്ല..
ശത്രുക്ഷയത്തിന് ഉത്തമമായ ഒരു
മന്ത്രം കൂടിയാണ് ആദിത്യഹൃദയം.
ആദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡ
ത്തിലെ ഒരു ഭാഗമാണ് ആദിത്യഹൃദയം.
ശത്രുക്ഷയം വരുത്തുന്നതിനായി അഗ
സ്ത്യമുനി ശ്രീരാമദേവന് ഉപദേശിച്ച 
മന്ത്രമാണിത് . ആപത്തിലും ഭയത്തി
ലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് 
രക്ഷ ലഭിക്കുമെന്നാണ്  സ്തോത്രത്തി
ന്റെ ഫലശ്രുതി.

നാളെ കൊല്ലവർഷം 1201 ആണ്ട് മേടം
10 തിയ്യതി വ്യാഴാഴ്ച (23-04-2026) 
എല്ലാവർഷവും മേടം പത്തിനാണു 
പത്താമുദയം. അതായത് ജ്യോതിഷ നിരീക്ഷണത്തിൽ മേടം 10 നാണ് സൂര്യ
ൻ അത്യുച്ച രാശിയിൽ വരുന്നത്. 
മേടരാശി സൂര്യൻെറ ഉച്ചക്ഷേത്രമായി
ജ്യോതിഷത്തിൽ നിഗമിക്കുന്നു. സൂര്യൻ ഏറ്റവും പ്രബലവാനായി വരുന്നത് ഈ  ദിവസമാണ്. അതായത് 100° പവർ   അത്യുച്ചം. ഇതിന്റെ നേരെ വിപരീതമാ
ണു തുലാം പത്ത്. അന്ന് സൂര്യൻ അതി
നീചമാകുന്നു. 0° പവർ.സൂര്യൻെറ ഏറ്റ
വും ബലഹീനനാകുന്നത് തുലാപ്പത്തി
നാണ്. സൂര്യൻ അതിനീചനാകുബോൾ
സൂര്യൻെറ കാരകത്വങ്ങൾ ജാതകൻ 
അനുഭവിക്കാതെ വരികയോ ബാധി
പ്പടയുകയോ ചെയ്യാം എന്നാണു ജ്യോ
തിഷത്തിൽ   ഇതിനെ പറയുന്നത്.  
എന്നാൽ പത്താമുദയത്തിൽ ഏതു
ശുഭകാര്യവും ആരംഭിക്കാവാൻ
 ഉത്തമ ദിനമാണിത്. ശുഭകാര്യം തുട
ങ്ങുന്നതിനു  മുന്നേ ഗണപതിഹവനം 
നടത്തുന്നതും സൂര്യദേവനെ സ്മരിക്കു
ന്നതും കാര്യസാധ്യത്തിന് ഉത്തമമാണ്.
പത്താമുദയ ദിനത്തിൽ സൂര്യോദയ
ത്തിനു മുന്നെ കുളിച്ചു ശുദ്ധിയായി 
നിലവിളക്കു കൊളുത്തി ദീപം കണി 
കാണുന്നത് ശുഭമാണ്.ദീര്‍ഘകാല
ത്തെ കർമ്മങ്ങള്‍ക്ക്‌ തുടക്കമിടുന്ന
വർക്ക് അന്നത്തെ നക്ഷത്രം ഊൺ
നാളായും, ഊർദ്ദമുഖ നക്ഷത്രവുമാ
യി യോജിച്ചുവന്നാൽ ഏത് കർമ്മം
ചെയ്താലും ഉയർന്നുയർന്നുവരും
അത്രക്കും ശ്രേഷ്ഠമായ ശുഭദിനം 
കൂടിയാണ് പത്താമുദയം. 

സൂര്യഭഗവാന് ഏറ്റവും പ്രാധാന്യമുള്ള ദിനമായതുകൊണ്ട് തന്നെ പത്താമുദ
യ ദിനത്തിൽ ഭക്തിയോടെ  സൂര്യദേ
വനെ സ്മരിച്ചാൽ രോഗദുരിതങ്ങൾ 
അകന്നുപോവും എന്നാണ് ഹൈന്ദവ 
വിശ്വാസം. പ്രപഞ്ചനിലനിൽപ്പിന്റെയും
ഊർജ്ജത്തിന്റെ യും ഉറവിടമായ 
സൂര്യദേവൻ നവഗ്രഹങ്ങളുടെ നായ
കനാണ്.ത്രിമൂർത്തീചൈതന്യം നിക്ഷി
പ്തവു മായിരിക്കുന്ന സൂര്യദേവനെ ശിവനായി ജ്യോതിഷികൾ കരുതിവരു
ന്നു. സൂര്യദേവനെ ഭജിക്കുന്ന വർക്ക് 
ജീവിത പ്രശ്നങ്ങളെ അധിജീവിക്കു
വാനുളള ആത്മവീര്യം വർദ്ധിക്കും.
ഗ്രഹദോഷങ്ങളുടെ കാഠിന്യം  കുറയ്
ക്കുവാൻ എല്ലാവരും സൂര്യഭജനം 
ചെയ്യുന്നത് ഉത്തമാണ്.അതുവഴി തൊ
ഴിൽ അഭിവൃദ്ധിയും ഐശ്വര്യവും 
വർദ്ധിക്കും ശത്രുദോഷങ്ങളും കുറ
യും.ജ്യോതിഷികൾ ദിനവും സൂര്യഭഗ
വാന്റെ ഏറ്റവും ശക്തിയേറിയ മന്ത്ര
മായ ആദിത്യഹൃദയം,ഗായത്രി മന്ത്രം 
ദിവസേന 21 തവണയെങ്കിലും ജപി
ക്കുകയാണെങ്കിൽ ജ്യോതിഷത്തിൽ
ഉയർന്നുവരാം. കുട്ടികൾ ഈ മന്ത്രം 
നിത്യവും രാവിലെ ഒരു പ്രാവശ്യമെങ്കി
ലും ജപിച്ചുവന്നാൽ അജ്ഞതയും
വിഷാദവും അലസതയുമകന്ന്,ഓർ
മ്മശക്തി യും ഹൃദയശുദ്ധിയും കൈ
വരും.ജീവിതത്തിൽ നിത്യവിജയിയാ
വാൻ സാധിക്കും എന്നതിൽ സംശയം 
വേണ്ട...അത്രക്കും ശക്തിയേറിയ 
മന്ത്രമാണിത്.കൂടാതെ ഈ മന്ത്രജപ
ത്തിലൂടെ ത്വക്കുരോഗം,നേത്രരോഗം,
അസ്ഥി സംബന്ധമായ രോഗങ്ങൾ
എന്നിവയ്ക്കു ശമനമുണ്ടാകുമെന്നാ
ണ് വിശ്വാസം.ഏത് ആപത്തിലും,ഭയ
ത്തിലും സൂര്യകീർത്തനം ചൊല്ലുന്ന
വർക്ക് രക്ഷ കിട്ടുമെന്നാണ് സ്തോ
ത്രത്തിന്റെ ഫലശ്രുതി. ഏത് മന്ത്രം
തിരഞ്ഞെടുത്താലും ആദ്യം ഗായത്രി 
മന്ത്രം ജപിക്കണം ഗായത്രി കൂടാതെ
യുള്ള ഒരു മന്ത്ര ജപത്തിനും ഫല
സിദ്ധി ലഭിക്കില്ലെന്നാണ് ആചാര്യ 
മതം.

💥ആദിത്യ ഗായത്രി💥
🔔💥🔔💥🔔💥🔔💥🔔
"ഓം ആദിത്യായ വിദ്മഹേ
ദിവാകരായ ധീമഹീ
തന്വാേ സൂര്യപ്രചോദയാത്"

💥ആദിത്യ ധ്യാനം മന്ത്രം💥
🌼💥🌼💥🌼💥🌼💥🌼💥🌼
" പത്മാസ: പത്മ കരോ ദ്വിബാഹു:
പത്മ ദ്യുതി: സപ്ത തുരംഗം വാഹന:
ദിവാകരോ ലോക ഗുരു: കിരീടി
മയി പ്രസാദം വിദധാതു ദേവ:

💥സൂര്യസ്തോത്രം💥
🌼🌼🌼🌼🌼🌼🌼🌼
ജപാകുസുമസങ്കാശം 
കാശ്യപേയം മഹാദ്യുതിം 
തമോരീം സര്‍വ്വപാപഘ്നം 
പ്രണതോസ്മി ദിവാകരം...

💥ആദിത്യഹൃദയം💥
🌼🌼🌼🌼🌼🌼🌼🌼🌼
സന്താപനാശകരായ നമോനമഃ 
അന്ധകാരാന്തകരായ നമോനമഃ.
ചിന്താമണേ! ചിദാനന്ദായ തേ നമഃ  
നീഹാരനാശകരായ നമോനമഃ.
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ 
സത്വപ്രധാനായ തത്ത്വായ തേ നമഃ 
സത്യസ്വരൂപായ നിത്യം നമോ നമഃ.

. 💥ഗായത്രിമന്ത്രം🔥
🌼🔔🌼🔔🌼🔔🌼
എല്ലാ മന്ത്രങ്ങളുടെയും മാതാവാണു
ഗായത്രി മന്ത്രം. ഋഗ്വേദം മൂന്നാം മണ്ഡ
ലത്തിൽ ആറാം സൂത്രത്തിലെ പത്താ
മത്തെ മന്ത്രമാണ് ഗായത്രിമന്ത്രം.മന്ത്ര
ങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠ
മായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർഥനയാണിത്.

‘ഓം ഭൂർ ഭുവഃ സ്വഃ
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത് ’’

സാരം: "ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോ
ലെ നമ്മുടെ ബുദ്ധിയെയും പ്രകാശി
പ്പിക്കട്ടെ."

അർഥം  മനസ്സിലാക്കി ജപിക്കുന്നത് ഇരട്ടിഫലം നൽകും .ഈ മന്ത്രത്തെ
 വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കണം. ഗായത്രി മന്ത്രം തുടർച്ച
യായി ജപിച്ചു പോന്നാൽ മന:ശുദ്ധിയും മനോബലവും വർദ്ധിക്കും. ശരീരത്തി
ന്റെ ബലം വർദ്ധിക്കും. അപരിമിതമാ
യ ഓർമ്മ ശക്തിയും ലഭിക്കും. ഗായത്രി
മന്ത്രം ജപിക്കുമ്പോൾ ഏതു ഇഷ്ട ദേവ
തയേയും ധ്യാനിക്കാം. ഗായത്രി ശക്തി വഴിപാടിനുള്ള മന്ത്രമായിട്ടാണ് പലരും
ഈ മന്ത്രത്തെ കരുതുന്നത്. എന്നാല്‍
ആര്‍ക്കും ഏത് ഈശ്വര രൂപത്തെയും ധ്യാനിച്ച് ഗായത്രി മന്ത്രം ജപിക്കാം. ഏകാഗ്രതയോടെ ഗായത്രി മന്ത്രം ജപി
ച്ചാൽ ജീവിതത്തിൽ സർവ്വ നന്മകളു
മുണ്ടാവും.

  💥Astrologer💥

🔺ജ്യോതിഷ ആചാര്യ നന്ദകുമാർ🔺
   തളിക്കുളം, സ്നേഹതീരം റോഡ്,
     Thrissur, ☎️ Mob: 9526983697
    ॐ❁♨️═══♨️═══♨️═══♨️❁ॐ

Tuesday, 21 April 2026

ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ കാർ ഇടിച്ച് രണ്ട് പേര് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു

ദേശീയപാതയിൽ 
നിർത്തിയിട്ടിരുന്ന വാഹനത്തിൽ കാർ ഇടിച്ച് രണ്ട് പേര് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു 

കൊട്ടിയം : ദേശീയപാതയിൽ 
നിർത്തിയിട്ടിരുന്ന വാഹനത്തിൽ കാർ ഇടിച്ച് രണ്ട് പേര് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു ലോറി ഡ്രൈവർ ഗുരുതരാവസ്ഥയിൽ.
പരവൂർ കലയ്ക്കോട് പാലവിള തെക്കത്തിൽ ഷാജിയുടെ ജാസ്മിന്റെയും 
മകൻ ചാൾസ് ഷാജി (22), തൊടിയിൽ വീട്ടിൽ സെട്രിക്കിന്റെയും എലിസബത്തിന്റെയും മകൻ 
 മകൻ സൻജോസെട്രിക് (22) എന്നിവരണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ നിർമ്മാണം പൂർത്തിയായ കൊല്ലം -തിരുവനന്തപുരം ദേശിയ പാതയിൽ കൊട്ടിയം പട്ടര് മുക്കിന് സമീപമാണ് അപകടം ഉണ്ടായത് കൊട്ടിയം ഭാഗത്ത് നിന്നും വന്ന കാർ നിർമ്മാണം പൂർത്തിയായ ദേശീയപാതയിലൂടെ അമിതവേഗത്തിൽ പോകവേ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന നിർമ്മാണ കമ്പനിയുടെ ടോറസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ലോറിയിൽ ഇടിക്കാതിരിക്കാനായി അൻപത് മീറ്റർ അകലെ വച്ച് ബ്രേക്ക് പിടിച്ചെങ്കിലും കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു.ലോറി ഡ്രൈവർ ഗ്ലാസ്സ് ക്ലീൻ ചെയ്തു കൊണ്ട് ലോറിയുടെ ഫ്രണ്ടിൽ നിൽക്കുകയായിരുന്നു 
ഇടിയുടെ ആഘാതത്തിൽ ലോറി ഡ്രൈവറെയും ഇടിച്ചു കൊണ്ട് 
കാർ ലോറിയ്ക്ക് അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.കാർ ലോറിയ്ക്ക് അടിയിൽ കുരുങ്ങിയതോടെ നാട്ടുകാരും കൊട്ടിയം പോലീസും സ്ഥലതെത്തി ലോറിയും കാറും വെട്ടിപൊളിച്ചു 
മൂന്ന് പേരെയും  പുറത്തെടുക്കുകയായിരുന്നു തുടർന്ന് മൂവരെയും മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും 
 ഇരുവരും മരിച്ചിരുന്നു ലോറി ഡ്രൈവറുടെ 
കാൽ രണ്ടും തകർന്ന് നില ഗുരുതരമായി തുടരുന്നു ചാൾസ് ഷാജിയുടെ സഹോദരങ്ങൾ ഷിജിൻ, ഷിജി, സാൻജോയുടെ സഹോദരൻ സെവന്യു 

ദേശിയപാത നിർമ്മാണപ്രവർത്തി ഗതാഗതകുരുക്ക്

ദേശിയപാത നിർമ്മാണപ്രവർത്തി 
 ഗതാഗതകുരുക്ക് 

ചാത്തന്നൂർ: കൊല്ലം -തിരുവനന്തപുരം 
ദേശീയപാതയിൽ ചാത്തന്നൂർ മുതൽ കൊട്ടിയം വരെ ട്രാഫിക് ബ്ലോക്ക്‌ നിയന്ത്രിക്കാനാകാതെ പോലീസും ഇത്തിക്കരയിൽ നടക്കുന്ന അടിപാത നിർമ്മാണത്തിന്റെ ഭാഗമായി ഉണ്ടായ ഗതാഗതനിയന്ത്രണമാണ് കുരുക്കഴിക്കാൻ വയ്യാത്ത ഗതാഗതകുരുക്കിലേക്ക് മാറിയത്.
ഇത്തിക്കരയിൽ രണ്ട് വരിപാതയിലൂടെ പൊയ്ക്കോണ്ടിരുന്ന വാഹനങ്ങൾ ഇത്തിക്കരയിൽ ഒറ്റവരിപാതയിൽ ട്രാഫിക് നിയന്ത്രണം ഇല്ലാതെ വാഹനങ്ങൾ കടത്തിവിട്ടതോടെ ഗതാഗതകുരുക്കായി മാറി.കൊല്ലത്തോട്ടു പോകുന്ന വാഹനങ്ങളുടെ ക്യു ചാത്തന്നൂർ വരെയും കൊല്ലം ഭാഗത്ത് നിന്നും വരുന്നവരുടെ ക്യു കൊട്ടിയം വരെയും നീണ്ടതോടെ പോലിസിനും നിയന്ത്രിക്കാൻ പറ്റാതായി.
തിരുമുക്കിൽ പരവൂർ ഭാഗത്ത് നിന്നും വന്ന വാഹനങ്ങൾ കൂടി തിരുമുക്ക് അടിപാതയിൽ കുരുങ്ങിയതോടെ ചാത്തന്നൂർ ജങ്ഷൻ വരെ രൂക്ഷമായ ഗതാഗതകുരുക്കായി മാറി നിരവധി 
പ്രൈവറ്റ് ബസുകൾ ട്രിപ്പ്‌ ഉപേക്ഷിച്ചു ട്രാൻസ്പോർട്ട്‌ ബസുകൾ മണിക്കൂറുകൾ വൈകിയാണ് ഓടിയത് ഇത്തിക്കരപാലത്തിന് സമീപമായതിനാൽ വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചു വിടാനാകാതെ പോലീസും വലഞ്ഞു.ഇന്നലെ രാവിലെ തുടങ്ങിയ ഗതാഗതകുരുക്ക് രാത്രിയും തുടരുകയാണ് കൊടുംചൂടിൽ ഉയരുന്ന  പൊടിപടലങ്ങളും കൂടിയായതോടെ വാഹനയാത്രക്കാർ വലഞ്ഞു ജനങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാതെ യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കാതെ നടക്കുന്ന നിർമ്മാണ പ്രവർത്തികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

കാരംകോട് തലച്ചിറകുളവും ചാത്തന്നൂർ തോടും അവഗണനയിൽ

കാരംകോട് തലച്ചിറകുളവും ചാത്തന്നൂർ തോടും അവഗണനയിൽ 


ചാത്തന്നൂർ : ഒരു കാലത്ത് ചാത്തന്നൂർ പഞ്ചായത്തിന്റെ നെല്ലറകളായിരുന്ന അഞ്ച് ഏലാകളെ ജലസമൃദ്ധമാക്കിയിരുന്ന ചാത്തന്നൂർ തോടിന്റെ ഉദ്‌ഭവസ്ഥാനമായ തലച്ചിറക്കുളവും വിസ്മൃതിയിലേക്ക്.നാടിന് കുടിവെള്ളം നൽകിയിരുന്ന തലച്ചിറ 
 ഇന്ന് പായലും മാലിന്യവുമായി നശിക്കുകയാണ്. കുളം നവീകരിക്കണമെന്ന് പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതൊന്നും കണ്ടമട്ടില്ല അധികൃതർ.
ചാത്തന്നൂർ പഞ്ചായത്തിന്റെ കിഴക്കേ അറ്റമായ കാരംകോട്  വാർഡിലാണ് 
രണ്ടേക്കർ വിസ്ത്രിതിയുള്ള 
.ചിറയുടെ നാല് 
ചുറ്റും കാടും പടർപ്പും, കുളം നിറയെ പായലും, ഇതാണ് അവസ്ഥ. പതിനഞ്ച് അടി ആഴമുള്ള കുളത്തിൽ പത്തടിയോളം 
വെള്ളമുള്ള ഇ  തലച്ചിറക്കുളത്തിന്റെ കുറച്ചുഭാഗം പൂർണമായും നികത്തിയിരിക്കുകയാണിപ്പോൾ. ഇവിടെ വാഴയും കാടുകളും വളന്നുനിൽക്കുന്നു. വിശാലമായിക്കിടന്ന കുളമിപ്പോൾ പായൽമൂടി വെള്ളം വറ്റിക്കൊണ്ടിരിക്കുന്നു. തലച്ചിറക്കുളത്തിനെ ചാത്തന്നൂർ തോടുമായി ബന്ധിപ്പിച്ചിരുന്ന കൈവഴിയും കാണാനില്ല.
വർഷങ്ങൾക്കുമുൻപ് തലച്ചിറക്കുളം വൃത്തിയാക്കുന്നതിനായി ടെൻഡർ നൽകി ചെളി കോരിമാറ്റിയിരുന്നു. എന്നാൽ
ടെണ്ടർ പിടിച്ച സിപിഎം നേതാവ് 
 സമയബന്ധിതമായി ചെളി കോരിമാറ്റുകയോ ടെൻഡർ പ്രകാരമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയോ ചെയ്തില്ല എന്ന് മാത്രമല്ല നിർമ്മാണപ്രവർത്തികൾ അട്ടിമറിയ്ക്കുകയും ചെയ്തു.
കുളം വൃത്തിയാക്കൽ നടക്കാതെ പോയതിന്റെ പിറകെ തലച്ചിറക്കുളത്തിന് സംരക്ഷണഭിത്തി നിർമിക്കുന്നതിനായി ജി. എസ്. ജയലാൽ 
എം.എൽ.എ.യുടെ ഫണ്ടിൽ നിന്ന്‌
പതിനഞ്ചു ലക്ഷം  തുക അനുവദിച്ചെങ്കിലും നിർമാണപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. കാടുമൂടി നശിക്കുന്ന തലച്ചിറക്കുളം സംരക്ഷിക്കാൻ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ നിരവധി 
പദ്ധതികൾ പലതും തയ്യാറാക്കിയെങ്കിലും ഒന്നും ഇതുവരെ നടപ്പായില്ല എന്ന് മാത്രമല്ല ഫണ്ടുകൾ പൂർണ്ണമായും മാറി പോകുകയും ചെയ്തു.കുളം വൃത്തിയാക്കൽ ചെളികോരി വിറ്റ്‌  കാശുവാങ്ങുന്നതിനുള്ള മറയാണെന്ന്‌ ആക്ഷേപമുണ്ട്. കുളം സംരക്ഷണത്തിന് ഗ്രാമപ്പഞ്ചായത്ത് ഓരോവർഷവും പദ്ധതിയിൽ തുക വകയിരുത്തും. ലക്ഷങ്ങൾ പാഴാകുന്നതുതന്നെ മിച്ചം.
ചെളി നീക്കംചെയ്യൽ, നീർച്ചാൽ തെളിക്കൽ, നീരുറവ സംരക്ഷിക്കൽ എന്നിവയ്ക്കാണ് തുക അനുവദിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത്‌ ഭരണസമിതിയുടെ 
 പ്രോജക്ടിലും  ലക്ഷകണക്കിന് രുപ തോടിന്റെ സംരക്ഷണത്തിനായി വകയിരുത്തിയിട്ടുണ്ട്. ചാത്തന്നൂർ തോടിന്റെ ഉദ്‌ഭവസ്ഥാനത്തെ നീരുറവ സംരക്ഷിക്കാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

@ ചാത്തന്നൂർ തോടും നാശത്തിന്റെ വക്കിൽ 

ചാത്തന്നൂർ തോടും നാശത്തിന്റെ വക്കിൽ
ചാത്തന്നൂരിന്റെ പ്രധാന ജലസ്രോതസ്‌ ആയി കാരംകോട് തലച്ചിറമുതൽ പോളച്ചിറവരെ ഒഴുകുന്ന ചാത്തന്നൂർ തോടിന് ഏകദേശം ഒൻപതരക്കിലോമീറ്റർ നീളമുണ്ട്. ജലസമൃദ്ധമായിരുന്ന തോട് കുളിക്കാനും കാലികളെ കുളിപ്പിക്കാനും പ്രയോജനപ്പെട്ടിരുന്നു.
ദേശീയപാതയോരത്തെ ഹോട്ടലുകളിലെ മാലിന്യങ്ങൾ ഒഴുക്കിയും വസർജ്യങ്ങൾ തള്ളിയും ഇതിനെ മലിനമാക്കി. വെള്ളത്തിലിറങ്ങാൻ കഴിയാത്ത അവസ്ഥയായി ഇന്ന് ചാത്തന്നൂർ പഞ്ചായത്തിലെ പല വ്യവസായസ്ഥാപനങ്ങളിലെയും മാർക്കറ്റിലെയും മലിനജലവും കക്കൂസ് മാലിന്യങ്ങളും ഒഴുക്കിവിടാനുള്ള അഴുക്കുചാലായി ചാത്തന്നൂർ തോടിനെ മാറ്റിയിരിക്കുന്നു. ചാത്തന്നൂർ തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തിന് നിറവിത്യാസവും ദുർഗന്ധവും ജനങ്ങൾക്കിടയിൽ ആശങ്ക പരത്തുകയാണ്. നിരന്തരമായ പ്രക്ഷോഭങ്ങളും നിവേദനങ്ങളും കൊണ്ട് ഫലമില്ലാതെ വന്നതോടെ നാട്ടുകാർ നിസഹായ അവസ്ഥയിലാണ്. വറ്റിവരണ്ട്, അറവുശാലകളിലെയും വീടുകളിലെയും ടൗണിലെ കടകളുടെയെല്ലാം മാലിന്യവും പേറി ഒഴുകുന്ന തോട് കാണുമ്പോൾ ആരും കരഞ്ഞുപോകും. പലഭാഗത്തും. ഒപ്പം കൈയേറ്റങ്ങളും തോടിന്റെ വിസ്തൃതി ചുരുക്കി നീരുറവകൾ അടഞ്ഞു. കാട്ടുചെടികളും കാട്ടുചേമ്പും വളർന്നു. തോട്ടിൻകരയിലുള്ള വരമ്പ്‌ കൈയേറ്റക്കാർക്ക് സ്വന്തമായി. നീരൊഴുക്ക് നിലച്ചതോടെ തോടിന്റെ തീരത്തെ ഏലാകൾ നികത്തിത്തുടങ്ങി.
നെൽക്കൃഷി ഇല്ലാതായി. ജലദൗർലഭ്യംതന്നെ കൃഷി മുടങ്ങാൻ ഒരു കാരണം. കാരംകോട്, ഏറം ഏലാകൾ പൂർണമായും നികത്തിക്കഴിഞ്ഞു. താഴം കൊച്ചുപാലം ഭാഗത്തെ ഏലാ അപ്രത്യക്ഷമായി. താഴം ഏലായുടെ മുക്കാൽഭാഗവും നികത്തിക്കഴിഞ്ഞു. കൊല്ലാക്കുഴിഭാഗത്തെ ഏലാ തരിശിട്ടിരിക്കുകയാണ്. മീനാട് ഏലായിൽമാത്രമാണ് നാമമാത്രമായെങ്കിലും കൃഷിയുള്ളത്. തോടിന്റെ ഇരുവശത്തുമുള്ള കൈയേറ്റം ഒഴിപ്പിക്കുന്നതിനുവേണ്ടി തോടിന്റെ വീതി അളന്നുതിരിക്കണമെന്ന് താലൂക്ക് സർവേ വിഭാഗത്തിനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.ഇരുകരകളിലുമായി സ്വകാര്യവ്യക്തികൾ തോടിന്റെ ഭൂമി 
കവർന്നെടുത്തതോടെ തോടിന്റെ പതനം പൂർത്തിയായി ഇന്ന് 
തണ്ണീർതടങ്ങളും നീരൊഴുക്കുകളും ഭൂമാഫിയ മണ്ണിട്ട് നികത്തിയതോടെ തോടിലെ നീരൊഴുക്ക് നഷ്ടപെട്ടു. ഇതാകട്ടെ ചാത്തന്നൂരും പരിസരങ്ങളിലുമുള്ള കിണറുകൾ ഉൾപ്പെടെ ജലസ്രോതസുകൾ വറ്റിവരളുന്നതിനും കാരണമായി. ഇതോടെ കൃഷിയും നശിച്ചു. ക്ഷീരകർഷകരും വെള്ളമില്ലാതെ ദുരിതത്തിലായി. ഇതുമൂലം തോട്ടിൽ പോളകളും കാടുകളും വളർന്നു. തോടിന്റെ വരമ്പുകൾ ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറി. അൽപ്പം വെള്ളമുള്ള സ്ഥലത്ത് ചാത്തന്നൂർ ടൗണിലെ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ കൊണ്ട് നാശമായി. ഇപ്പോൾ വെള്ളമുള്ള ഭാഗത്ത് പോലും ഇറങ്ങാൻ നാട്ടുകാർക്ക് ഭയമാണ്. ചാത്തന്നൂർ തോട് സംരക്ഷിക്കണമെന്നും മാലിന്യവിമുക്തമാക്കണമെന്നും ചെറുതും വലുതുമായ കൈയേറ്റം പൂർണ്ണമായും ഒഴിപ്പിക്കണമെന്നും നാട്ടുകാർ ഒന്നടങ്കം ആവശ്യപെടുന്നു.

@ നാട്ടുകാരുടെ ആവശ്യം

തലച്ചിറകുളം 
വൃത്തിയാക്കി കൽഭിത്തികൾ കെട്ടി 
അരികുകൾ സംരക്ഷിക്കണം. ഒപ്പം തോടിന്റെ കൈയ്യേറ്റങ്ങൾ നടപടിയെടുത്ത് അളന്നു തിരിച്ചു തോടിന്റെ വീതി കൂട്ടി സംരഷിക്കണം മാലിന്യം നിക്ഷേപിക്കുന്നതിന് തടയിടണം .

@ ജലപ്രതിസന്ധി പരിഹരിക്കാൻ  കേന്ദ്ര സർക്കാരിന്റെ അമൃത് സരോവർ പദ്ധതിയിൽ  ഉൾപ്പെടുത്തി കാരംകോട് 
തലച്ചിറയും ചാത്തന്നൂർ തോടും സംരഷിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

@   രണ്ട് ഏക്കർ വിസ്തൃതി.

തലച്ചിറ 
കുളം നവീകരണത്തിന് നിരവധി തവണ 
ജനങ്ങൾ  അധികാരികൾക്ക് പരാതി നൽകിയിരുന്നു. കുടിവെള്ള ക്ഷാമമുള്ള സ്ഥലമാണിത്. ഇത്രയും ജല സമൃദ്ധമായ ഒരുകുളം ഉണ്ടായിട്ടും നടപടിയില്ലാത്തത് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു.പുറത്തു നിന്നുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുളത്തിലേക്ക് തളുന്നതിനാൽ ജലത്തിന്റെ ഗുണനിലവാരം പൂർണമായും തകരാറിലായി. കൊതുകുകളുടെ കേന്ദ്രമായി ഇവിടം മാറിയതോടെ, ആരോഗ്യപ്രശ്നങ്ങൾക്കും സാദ്ധ്യത കൂടിയിട്ടുണ്ട്. സംരക്ഷണഭിത്തി തകർന്നതോടെ കരഭാഗങ്ങൾ ഇടിഞ്ഞ് കുളത്തിലേക്ക് പതിക്കുന്ന അവസ്ഥയുണ്ടായത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. 

@ ഇഴജന്തുക്കളും

 ഇപ്പോൾ ഇഴജന്തുക്കളുടെ ആവാസമേഖലയായി മാറിയത് നാട്ടുകാരുടെ സ്വൈരം കെടുത്തുന്നു. കുളം പുതുക്കിപ്പണിതാൽ നീന്തൽ പരിശീലനം ഉൾപ്പെടെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പ്രവർത്തനങ്ങൾ നടത്താമെന്നും അതിനായി ചാത്തന്നൂർ ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

ഫോട്ടോ : ചാത്തന്നൂർ തോടിന്റെ ഉദ്ഭവസ്ഥാനമായ തലച്ചിറക്കുളം

ഫോട്ടോ :തോട് പൂർണ്ണമായും നീരോഴുക്ക് നിലച്ച നിലയിൽ 

ഫോട്ടോ :കൈയ്യേറ്റം മൂലം തോട് ചുരുങ്ങിയ നിലയിൽ.