Friday, 10 July 2026

പിറവന്തൂരിൽ ഹൈമാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചിട്ട് മാസങ്ങളായി പ്രക്ഷോഭവുമായി ബിജെപി

പിറവന്തൂരിൽ ഹൈമാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചിട്ട് മാസങ്ങളായി പ്രക്ഷോഭവുമായി ബിജെപി 

പത്തനാപുരം: പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ ഹൈമാസ്റ്റ്, മിനിമമാസ്റ്റ് ലൈറ്റുകൾ തകരാറിലായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നടപടിയെടുക്കാത്ത അധികൃതരുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് ബിജെപി പിറവന്തൂർ പഞ്ചായത്ത് സമിതി 
പിറവന്തൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗവും ഭരണസിരാകേന്ദ്രവുമായ അലിമുക്കിൽ തന്നെയാണ് ഈ ദുരവസ്ഥ ഏറ്റവും രൂക്ഷമായിരിക്കുന്നത്. പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്ന അലിമുക്ക് ജംഗ്ഷനിൽ എം.പി, എം.എൽ.എ, മറ്റ് തദ്ദേശ ഭരണ സമിതികൾ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ മാസങ്ങളായി പൂർണ്ണമായും കണ്ണടച്ചിരിക്കുകയാണ്. ദിവസേന നൂറുകണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്കായി വന്നുപോകുന്ന, പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ കേന്ദ്രം പോലും രാത്രിയായാൽ പൂർണ്ണമായും ഇരുട്ടിലാകുന്ന അവസ്ഥയാണ്.
​ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച ഈ സംവിധാനങ്ങൾ സ്വന്തം മൂക്കിനു താഴെ തകർന്നു കിടന്നിട്ടും അത് കണ്ടില്ലെന്ന് നടിക്കുന്ന പഞ്ചായത്ത് അധികൃതരുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അലിമുക്ക് ഉൾപ്പെടെയുള്ള പ്രധാന ജംഗ്ഷനുകളിൽ വെളിച്ചമില്ലാത്തത് വ്യാപാരികളെയും രാത്രികാല യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നുണ്ട്. കൂടാതെ സാമൂഹികവിരുദ്ധരുടെ ശല്യവും ഈ ഭാഗങ്ങളിൽ വർദ്ധിച്ചുവരികയാണ്.
​ജനങ്ങളുടെ നികുതിപ്പണം വകമാറ്റി സ്ഥാപിച്ച ഈ ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ നടത്തി അടിയന്തരമായി പ്രകാശിപ്പിക്കാൻ അധികൃതർ തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും ബിജെപി
പഞ്ചായത്ത്‌ സമിതി കൺവീനർ 
ചേകം രഞ്ജിത്ത് മുന്നറിയിപ്പ് നൽകി.

പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ പരിഹാരം കാണാൻ വിശദമായ റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ

പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ പരിഹാരം കാണാൻ വിശദമായ റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ

ചാത്തന്നൂർ : പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ പരിഹാരം കാണാൻ വിശദമായ റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ഇന്നലെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിയ മന്ത്രി ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോർട്ട് തേടിയത്. ആശുപത്രിയുടെ വികസനത്തിനായും നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായും ബി. ബി. ഗോപകുമാർ എം എൽ എയും എൻ. കെ പ്രേമചന്ദ്രൻ എം പിയും മന്ത്രിയ്ക്ക് മുന്നിൽ മുന്നോട്ട് വച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചർച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥരോട് വിശദമായ
റിപ്പോർട്ട് ആവശ്യപ്പെട്ടത്.തകരാറിലായ 
കേന്ദ്ര ശീതീകരണ  സംവിധാനത്തിനായി 
വിശദമായ റിപ്പോർട്ട് ആണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.
നിലവിലുള്ള കേന്ദ്ര ശീതീകരണ  സംവിധാനം പഴക്കം ചെന്നതും ആവർത്തിച്ചുള്ള തകരാറുകൾ മൂലം പൂർണ്ണമായും പ്രവർത്തനരഹിതമായതുമാണെന്ന് ഇത് മൂലം മൂന്ന് രോഗികൾ മരിക്കാൻ ഉണ്ടായ സാഹചര്യം ചൂണ്ടികാണിച്ചപ്പോൾ ആണ് പരിഹാരത്തിനായി വിശദമായ റിപ്പോർട്ട് തേടിയത്. അധ്യാപക  അധ്യാപകേതര, നഴ്‌സിംഗ്, പാരാമെഡിക്കൽ, സാങ്കേതിക വിഭാഗങ്ങളിലെ ജീവനക്കാരുടെ കുറവിന് പരിഹാരം ഉണ്ടാവും അതിനായി 
പുതിയതും നിലവിലുള്ളതുമായ വാർഡുകളും ചികിത്സാ വിഭാഗങ്ങളും പൂർണ പ്രവർത്തനസജ്ജമാക്കുന്നതിനായി നഴ്‌സിംഗ് ഓഫീസർമാരെയും നിയമിക്കും 
പാരാമെഡിക്കൽ, സാങ്കേതിക, മറ്റ് സഹായ ജീവനക്കാരുടെ നിലവിലുള്ള ഒഴിവുകൾ അടിയന്തരമായി നികത്തുകയും,
പുതിയ തസ്‌തികകൾ സൃഷ്ട‌ിച്ച് അനുവദിക്കുകയും ചെയ്യും 
2021-ൽ സർക്കാർ മെഡിക്കൽ കോളേജ്, കൊല്ലത്തിനായി ട്രോമ കെയർ ബ്ലോക്ക് നിർമ്മാണ പദ്ധതി അംഗീകരിച്ച് , 
മുൻ സർക്കാർ വാഗ്ദാനം നൽകി തറകല്ലിടിൽ നടത്തിയ  ട്രോമ കെയർ ബ്ലോക്ക് പദ്ധതി പുനരുജ്ജീവിപ്പിക്കും 
ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് സ്ഥാപിക്കുന്നതിന് ഭരണാനുമതി നൽകുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും 
സർക്കാർ മെഡിക്കൽ കോളേജ്, കൊല്ലത്തെ പൊതുമരാമത്ത് 
ആസ്‌തിയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സമയബന്ധിതമായി സ്വീകരിക്കും.പുതിയ ആശുപത്രി ബ്ലോക്കുകൾ, അക്കാദമിക് കെട്ടിടങ്ങൾ, ഹോസ്റ്റലുകൾ, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ഗവേഷണ കേന്ദ്രങ്ങൾ, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഭാവി വികസന പദ്ധതികൾക്കായി സമീപ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 
ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും ഭരണ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സജീവമായ ആശുപത്രി വികസന സമിതി
ആശുപത്രി വികസന സമിതി  പുനഃസംഘടിപ്പിക്കും സ്ഥിരം കാർഡിയോളജിസ്റ്റിനെ നിയമിച്ചു കൊണ്ട് 
 കാത്ത് ലാബിൻ്റെ പൂർണമായ ഉപയോഗവും തടസ്സമില്ലാത്ത പ്രവർത്തനവും സാധ്യമാക്കും.
ട്രോമയും
അടിയന്തര രോഗാവസ്ഥകളും കൈകാര്യം ചെയ്യുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന അൾട്രാസൗണ്ട്
( യു എസ് ജി), സി ടി സ്കാൻ സൗകര്യം
സാങ്കേതിക ജീവനക്കാരെയും ഉൾപ്പെടുത്തി മൂന്ന് മാസത്തിനകം പ്രവർത്തന സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു 
എൻ. കെ. പ്രേമചന്ദ്രൻ എം പി, ബി. ബി. ഗോപകുമാർ എം എൽ എ
ജില്ലാ ക്‌ളക്ടർ, ഡി എം ഒ, മെഡിക്കൽ കോളേജ് സൂപ്രണ്ട് തുടങ്ങി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു.

വിമാനത്തിൽ അസുഖബാധിതയായ യാത്രകാരിക്ക് വൈദ്യസഹായം നൽകി പൂജ മാതൃകയായി.


വിമാനത്തിൽ അസുഖബാധിതയായ യാത്രകാരിക്ക് വൈദ്യസഹായം നൽകി പൂജ മാതൃകയായി.

പരവൂർ: വിമാനത്തിൽ അസുഖബാധിതയായ യാത്രകാരിക്ക് വൈദ്യസഹായം നൽകി പൂജ മാതൃകയായി. ഇന്നലെ ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം. 
യുഎഇയിലെ റാസൽഖൈമ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന  കലയ്ക്കോട് സ്വദേശിനിയായ പൂജ ലീവിന് 
ദുബായ് എയർപോർട്ടിൽ 
നാട്ടിലേക്ക് മടങ്ങുമ്പോൾ 
വിമാനം പറന്നുയർന്ന് അല്പം കഴിഞ്ഞപ്പോഴാണ് അടിയന്തര വൈദ്യസഹായം തേടിയുള്ള 
പൈലറ്റിന്റെ അനൗൺസ്മെന്റ് കേട്ടയുടനെ പൂജ ക്യാബിൻ ക്രൂവിന് അരികിലേക്ക് ഓടിയെത്തിയത്.ദുബായിൽ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം 
 നാട്ടിലേക്ക് ഏമർജൻസിയായി മടങ്ങുകയായിരുന്ന ഒരു വനിതാ യാത്രക്കാരിക്ക് വിമാനത്തിനുള്ളിൽ വെച്ച് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും അവർ പൂർണ്ണമായും ബോധം കെടുന്ന അവസ്ഥയിൽ എത്തുകയുമായിരുന്നു. പൂജ ഉടൻ തന്നെ അവർക്ക് ആവശ്യമായ പ്രഥമശുശ്രൂഷ നൽകുകയും അബോധാവസ്ഥയിൽ നിന്നും 
ഉണർത്തി വെള്ളം കൊടുക്കുകയും ചെയ്യൂകയായിരുന്നു തുടർന്ന് 
കടുത്ത ഭയം കാരണം  രോഗി തണുത്തുവിറയ്ക്കാൻ തുടങ്ങിയപ്പോൾ ക്യാബിൻ ക്രൂവിന്റെ സഹായത്തോടെ അവരുടെ കൈകാലുകൾ തിരുമ്മി 
ശരീരത്തിന് ചൂട് പകർന്ന് നൽകി 
 മാനസികമായി ധൈര്യം പകർന്നു നൽകി പഴയ സ്ഥിതിയിലേക്ക് കൊണ്ട് വരികയും 
യാത്രാക്കാരിയുടെ രോഗാവസ്ഥ 
 കണ്ട് വിമാനം മറ്റേതെങ്കിലും വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കണോ എന്ന് ക്യാബിൻ ക്രൂ ആശങ്കപ്പെട്ടെങ്കിലും തന്റെ പ്രൊഫഷണൽ പരിചയസമ്പത്തിന്റെ കരുത്തിൽ പൂജ ധൈര്യപൂർവ്വം അതിന്റെ ആവശ്യമില്ലെന്ന് നിർദ്ദേശിക്കുകയായിരുന്നു ..
വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് വരെയുള്ള മണിക്കൂറുകളിൽ പൂർണ്ണമായചികിത്സ നൽകി തിരുവനന്തപുരം 
വിമാനതാവളത്തിൽ നിന്നും രോഗിയെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വിമാനം തിരുവനന്തപുരത്ത് എത്തിയപ്പോൾ 
വിമാനത്തിനുള്ളിൽ വെച്ച് തന്നെ താങ്ക്സ് കാർഡ് സമ്മാനിച്ച് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരും പൂജയെ  ആദരിച്ചു. സ്വന്തം സുഖസൗകര്യങ്ങൾ മാറ്റിവെച്ച് സഹയാത്രികയുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ടുവന്ന പൂജ ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറൽ ആണ്. തന്റെ പ്രോഫഷണലിൽ ഒരാൾക്ക് അതും ആകാശത്തിൽ വച്ച് തന്നെ തന്റെ പ്രോഫഷനിൽ നിന്ന് കൊണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തിലാണ് കലയ്ക്കോട് താമര 
ഇടവിളവീട്ടിൽ പൂജ കുടുംബസമേതം റാസൽഖൈമയിലാണ് താമസം 

പഴയ ദേശീയപാത കയ്യേറി കച്ചവടം :കളക്ടറുടെ നിർദ്ദേശപ്രകാരം ഒഴിപ്പിക്കാൻ എത്തിയകോർപ്പറേഷൻ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞു.


 മേവറം -കൊല്ലം റോഡിൽ റോഡ് കൈയ്യേറി കച്ചവടം നടത്തുന്ന കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടഞ്ഞു.

കൊട്ടിയം : മേവറം -കൊല്ലം റോഡിൽ റോഡ് കൈയ്യേറി കച്ചവടം നടത്തുന്ന കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടഞ്ഞു. പഴയ ദേശീയപാതയുടെ 
ഭാഗമായിരുന്ന മേവറം -കൊല്ലം റോഡിൽ
വശങ്ങൾ കയ്യേറി ഷെഡുകൾ കെട്ടിയും അല്ലാതെയും കച്ചവടം നടത്തുന്നവരെ 
കളക്ടറുടെ നിർദ്ദേശപ്രകാരം ഒഴിപ്പിക്കാൻ പോലീസുമായി എത്തിയ കോർപ്പറേഷന്റെ ഉദ്യോഗസ്ഥ സംഘത്തെയാണ് കച്ചവടക്കാരും യൂണിയൻ നേതാക്കളും ചേർന്ന് തടഞ്ഞത്.ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയതോടെ ഓടികൂടിയ വഴിയോര കച്ചവടക്കാർ ഇടതുവലത് രാക്ഷ്ട്രീയക്കാരുടെ പിന്തുണയോടെ പ്രതിക്ഷേധമുയർത്തി.തുടർന്ന് 
പ്രതിഷേധം കനത്തതോടെ ഒഴിപ്പിക്കാൻ നടപടികളിൽ നിന്നും ഉദ്യോഗസ്ഥ സംഘം പിൻവാങ്ങി. മതിയായ പോലീസ് ഇല്ലാത്തതിനാലാണ് ഉദ്യോഗസ്ഥ സംഘം ഒഴിപ്പിക്കൽ ഒഴിവാക്കി മടങ്ങിയത്.അടുത്ത ദിവസം കൂടുതൽ പോലീസുമായി എത്തി റോഡ് കയ്യേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുവാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.കാവനാട് - മേവറം പഴയ ദേശീയപാതയിൽ പഴയാറ്റിൻകുഴിയിലാണ്
ഇന്നലെ രാവിലെ കോർപ്പറേഷന്റെ വടക്കേവിള, ഇരവിപുരം സോണലുകളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ അസിസ്റ്റൻറ് എൻജിനീയർ, ഓവർസിയർ എന്നിവരുടെ നേതൃത്വത്തിൽ റോഡ് കയ്യേറിയുള്ള കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാൻ എത്തിയത്.  ഒരാഴ്ച മുൻപ് 
ഇവിടെ ഉണ്ടായിരുന്ന കുറച്ചു കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു ഇവർ വീണ്ടും വന്ന് കച്ചവടം ചെയ്യാൻ തുടങ്ങിയതോടെ 
മുഴുവൻ പേരെയും ഒഴിപ്പിക്കണമെന്ന കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് ഇന്നലെ രാവിലെഉദ്യോഗസ്ഥ സംഘം എത്തിയത്.തുടർന്ന് ഇടത് നേതാക്കളുടെ നേതൃത്വത്തിൽ തടയുകയായിരുന്നു.
വിവരമറിഞ്ഞ് ഇരവിപുരം പോലീസും കൺട്രോൾ റൂം പോലീസും സ്ഥലത്തെത്തിയെങ്കിലും കച്ചവടക്കാർ ആളിനെ കൂട്ടി പ്രതിഷേധം കനപ്പിച്ചതോടെ 
കൂടുതൽ പോലീസ് ഇല്ലാത്തതിനാൽ ഒഴിപ്പിക്കൽ നടപടികൾ മതിയാക്കി 
 പോവുകയായിരുന്നു.ഗവർണറുടെ സന്ദർശനവും പോലീസിന്റെ ലഭ്യത കുറവുമൂലമാണ് ഉദ്യോഗസ്ഥ സംഘം ഒഴിപ്പിക്കാൻ നടപടികളിൽ നിന്നും പിന്മാറിയത്.കൂടുതൽ പോലീസുമായി എത്തി അടുത്ത ദിവസം ഒഴിപ്പിക്കൽ നടപടികൾ തുടരാനാണ് ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുള്ളത്.   
ഫോട്ടോ : റോഡ് കയ്യേറികച്ചവടം നടത്തുന്ന വരെഒഴിപ്പിക്കാൻ എത്തിയ കോർപ്പറേഷൻ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞതിനെ തുടർന്ന് പോലീസുമായി ചർച്ച നടത്തുന്നു

പകർച്ചരോഗ പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യ വിഭാഗം വീഴ്‌ച വരുത്തിയതോടെ പനിയുൾപ്പെടെയുള്ള പകർച്ച രോഗങ്ങൾ ജില്ലയിൽ വ്യാപകമാകുന്നു.

കൊല്ലം : പകർച്ചരോഗ പ്രതിരോധ പ്രവർത്തനത്തിൽ ജില്ലയിലെ 
ആരോഗ്യ വിഭാഗം വീഴ്‌ച വരുത്തിയതോടെ പനിയുൾപ്പെടെയുള്ള പകർച്ച രോഗങ്ങൾ ജില്ലയിൽ വ്യാപകമാകുന്നു. ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ 
മെല്ലെപോയത് മൂലമാണ് . ഡെങ്കിപ്പനി, എലിപ്പനി, ഷിഗല്ല,മലബനി, ഇൻഫ്ലുവെൻസ തുടങ്ങിയവ ജില്ലയിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ജില്ലയിൽ
ഈ മാസം ഇതുവരെ അയ്യായിരത്തോളം 
 പേരാണ് വിവിധ
സർക്കാർ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയത് ഇതിൽ കൂടുതലും കുട്ടികളാണ്  ഇതിൽ, 65ഓളം 
 പേർക്ക് കൂടുതൽ വിദഗ്‌ധ ചികിത്സ ആവശ്യമായതിനാൽ തിരുവനന്തപുരം 
പാരിപ്പള്ളി മെഡിക്കൽ കോളേജ് 
ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്വകാര്യ
ആശുപത്രികളിലും നിരവധി പേർ ചികിത്സ
തേടിയിട്ടുണ്ട് ഇവരുടെ കണക്ക് ലഭ്യമല്ല എന്നിരിക്കെ ജില്ലയിൽ പ്രതിദിനം ചികിത്സ
തേടുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ് 800മുതൽ 1000 വരെയാണ് ഇപ്പോൾ 
പ്രതിദിന കണക്ക് ചില ദിവസങ്ങളിൽ ആയിരം കടക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ സൂചിപ്പിക്കുന്നു.
 ജൂലൈ എട്ടിന്  
 ചികിത്സതേടിയവരുടെ
എണ്ണം 830 ആണ്. ഷിഗല്ല, എലിപ്പനി,
എച്ച് വൺ - എൻവൺ കൂടാതെ 
മഞ്ഞപ്പിത്തവും വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്  മയ്യനാട് - പരവൂർ - കൊല്ലം തീരദേശ മേഖലയിലാണ് മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ജില്ലയിൽ 250ഓളം പേര് 
ഡെങ്കിപ്പനി ലക്ഷണങ്ങളുമായി
ചികിത്സതേടിയത്. ഇതിൽ നൂറോളം 
 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 
കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ 
 പരവൂർ  മേഖലയിൽ മാത്രം നിരവധി പേർക്കാണ് ഡങ്കിപ്പനി സ്ഥിതീകരിച്ചത്.
എലിപ്പനിയും,  ഇൻഫ്ലുവൻസയും
ബാധിച്ചവർ ഉണ്ട്. 
മഴക്കാല മുന്നൊരുക്കങ്ങൾ പാളിയ കൊല്ലം കോർപ്പറേഷനിലാണ് ഇത്തരം കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്‌തത്‌. 
 രണ്ടാമത് പരവൂർ മുൻസിപ്പൽ ഏരിയയിലും  എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.  ഇൻഫ്ലുവൻസയും ജില്ലയിൽ ദിനവും 
റിപ്പോർട്ട് ചെയ്യുന്നുണ്ട് ഇ വർഷം ഇത് വരെ 
  ജില്ലയിൽ ഇതുവരെ 19 പേർക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലമാണ് ജില്ലയിൽ ഇത്രയധികം പേർ ഷിഗല്ല ബാധിതരായത്. 
ഈ മാസം കഴിഞ്ഞ 9 ദിവസത്തിനിടയിൽ 
മാത്രം പനി ബാധിച്ച് പതിനായിരത്തോളം 
 പേരാണ് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ ഒപിയിൽ ചികിത്സതേടിയെത്തിയവരിൽ 
മുവ്വായിരത്തോളം പേർക്ക് കിടത്തിച്ചികിത്സ വേണ്ടി വന്നു.  സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുന്നവരുടെ എണ്ണം ഇതിന്റെ ഇരട്ടിയാണ്. മലമ്പനിബാധിതരുടെ എണ്ണവും ജില്ലയിൽ കൂടുകയാണ് കഴിഞ്ഞ
ഒരാഴ്‌ചയ്ക്കിടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മലമ്പനി ബാധിതരായത്. പ്ലാസ്മോഡിയം ഫാൽസിപാറം വിഭാഗത്തിലുള്ള മലമ്പനിയാണ് ഇവരെ ബാധിച്ചിരിക്കുന്നത്. പ്ലാസ്മോഡിയം പാരസൈറ്റുകൾ പരത്തുന്ന മലമ്പനി (മലേറിയ) മരണത്തിന് ഇടയാക്കുന്നതാണ്. പ്ലാസ്മോഡിയം വൈവാക്സ‌്, പ്ലാസ്മോഡിയം ഫാൽസിപാറം, പ്ലാസ്മോഡിയം മലേറിയ, പ്ലാസ്മോഡിയം ഒവേയിൽ എന്നിങ്ങനെ നാല് തരം മലമ്പനികളുണ്ട്. ഇതിൽ ആദ്യ രണ്ടുവിഭാഗം മാത്രമാണ് ജില്ലയിലുള്ളത് 

 @ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ കൊല്ലം 
 കോർപറേഷൻ ഭരണസമിതിക്കുണ്ടായ വീഴ്‌ചയാണ് പകർച്ചവ്യാധി പകരാൻ കാരണം..ഡെങ്കിപ്പനിയും പനിയും വ്യാപകമായപ്പോൾ മാത്രമാണ് കോർപറേഷൻ ശുചീകരണ പ്രവർത്തനങ്ങളാരംഭിച്ചത്. 
അപ്പോഴേക്കും കോർപറേഷൻ ഡെങ്കിപ്പനിയുടെയും പനിയുടെയും കേന്ദ്രമായി മാറി 

@ സർക്കാർ ആശുപത്രികളിൽ 
ജീവിത ശൈലീ രോഗങ്ങൾക്ക് മരുന്നില്ല. 

ജില്ലയിൽ വ്യാപകമായി പടർന്നു പിടിക്കുമ്പോഴും സർക്കാർ ആശുപത്രികളിൽ ജീവിത ശൈലീ രോഗങ്ങൾക്ക് മരുന്നില്ല. പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നാണ് ഇല്ലാത്തത്. രക്തസമ്മർദത്തിന് ടെൽമിസാർട്ടൻ എന്ന മരുന്നാണ് നൽകിയിരുന്നത്. സർക്കാർ ആശുപത്രിയിലേക്ക് ഈ മരുന്നിന്റെ വിതരണം കുറഞ്ഞതോടെ ടെൽമിസാർട്ടന് പകരം അമലോഡിപ്പിൻ രോഗികൾക്ക് നൽകാൻ ആശുപത്രികൾ നിർബന്ധിതരായി. ഇപ്പോഴിതും ലഭിക്കാത്ത സാഹചര്യമാണ്. രക്തത്തിലെ അമിതമായ കൊളസ്ട്രോൾ കുറയ്ക്കാനും പക്ഷാഘാതം, ഹൃദയാഘാതം എന്നിവ തടയാനും ഉപയോഗിക്കുന്ന അറ്റോർവാസ്റ്റാറ്റിൻ, ഗ്യാസ്ട്രബിളിന് നൽകുന്ന റാൻടെക്, ഗർഭിണികൾക്ക് നൽകുന്ന കാൽസ്യം, അയൺ ഗുളികൾ, കുട്ടികൾക്കുള്ള അയൺ സിറപ്പ് എന്നിവയും സർക്കാർ ആശുപത്രികളിൽ ലഭ്യമല്ല.

സിപിഎം പ്രതിക്ഷേധത്തെ അവഗണിച്ചു കൊല്ലം - മേവറം പാതയിലെ കൈയ്യേറ്റം ഒഴിപ്പിച്ചു

സിപിഎം പ്രതിക്ഷേധത്തെ അവഗണിച്ചു 
കൊല്ലം - മേവറം പാതയിലെ കൈയ്യേറ്റം ഒഴിപ്പിച്ചു 

കൊട്ടിയം : സിപിഎം പ്രതിക്ഷേധത്തെ അവഗണിച്ചു കൊല്ലം - മേവറം പാതയിലെ കൈയ്യേറ്റം ഒഴിപ്പിച്ചു. വൻ പോലീസ് 
സന്നാഹത്തോടെ ഉദ്യോഗസ്ഥർ എത്തിയാണ് ഒഴിപ്പിച്ചത്. ഉദ്യോഗസ്ഥർ എത്തുന്നത് അറിഞ്ഞു 
ഒഴിപ്പിക്കൽ തടയാൻ എത്തിയ സി ഐ ടി യു - സിപിഎം നേതാക്കളെ 
 കസ്റ്റഡിയിൽ എടുത്ത ശേഷമാണ് കച്ചവടക്കാരെ ഒഴിപ്പിച്ചു തുടങ്ങിയത് 
പഴയ ദേശീയപാതയിൽ കൊല്ലം മുതൽ 
മേവറം വരെയുള്ള ഭാഗത്ത് വർഷങ്ങളായി 
റോഡ് കയ്യേറി കച്ചവടം നടത്തിയിരുന്ന കച്ചവടക്കാരാണ് ഇവർ. റോഡ് കോൺക്രീറ്റ് ചെയ്തും കടകൾ പോലെ കെട്ടിയും സംഘടിതമായാണ് സിപിഎം പിന്തുണയോടെ ഇവർ കച്ചവടം നടത്തി വന്നത്.കഴിഞ്ഞ 
ബുധനാഴ്ച ഇവിടെ കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനായി കോർപ്പറേഷൻ അധികൃതർ എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന്ഒഴിപ്പിക്കൽ നടപടികൾ ഒഴിവാക്കി ഉദ്യോഗസ്ഥർ തിരികെ പോവുകയായിരുന്നു.ഇന്നലെ 
 രാവിലെ വലിയ പോലീസ് സന്നാഹവുമായി 
കോർപ്പറേഷൻ ഉദ്യോഗസ്ഥർ 
എത്തിയാണ് ഒഴിപ്പിക്കൽ നടത്തിയത്

@ ഒഴിപ്പിക്കൽ നടത്തിയത് സിപിഎം -സി ഐ ടി യു എതിർപ്പ് മറികടന്ന് 

ഒഴിപ്പിക്കൽ നടപടിയുമായി കോർപ്പറേഷൻ അധികൃതർ എത്തിയായിപ്പോൾ 
ഒഴിഞ്ഞു പോകാൻ പറ്റില്ലെന്നുമായിരുന്നു കച്ചവടക്കാരുടെയും സി ഐ ടി യുവിന്റെയും  നിലപാട് തുടർന്ന് 
യൂണിയൻ ഭാരവാഹികളും കച്ചവടക്കാരും 
എതിർപ്പുമായി രംഗത്തെത്തിയതിനെ തുടർന്ന് ബലപ്രയോഗത്തിലൂടെ പോലിസ് 
ഇവരെ ഒഴിവാക്കുകയായിരുന്നു.തുടർന്ന് 
പോലീസ് പിടികൂടിയ ശേഷം വിട്ടയച്ച 
കച്ചവടക്കാർ വീണ്ടും  കോർപ്പറേഷൻ്റെ വടക്കേവിള സോണൽ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ഓഫീസ് ഉപരോധിക്കുകയായിരുന്നു 

ഫോട്ടോ : സിഐടിയു നേതൃത്വത്തിൽ വടക്കേവിള സോണൽ ഓഫീസ് ഉപരോധിക്കുന്നു

Monday, 6 July 2026

കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിർമ്മിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം പൂർത്തിയായി

കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച്  പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിർമ്മിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം പൂർത്തിയായി

ചാത്തന്നൂർ : കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച്  പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ നിർമ്മിക്കുന്ന 
 ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം 
പൂർത്തിയായി. പ്രധാനമന്ത്രി ആയുഷ്മാ ൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷ ന്റെ കീഴിൽ 50 കിടക്കകളുള്ള പുതിയ കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്.
4250 ചതുരശ്രമീറ്റർ വിസ്‌തൃതിയിൽ നിർമ്മിച്ച  കെട്ടിടത്തിന് 23.75 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാന സർക്കാർ പദ്ധതി നടത്തിപ്പിനായി കിറ്റ്കോ യെ ഏൽപിച്ചു. കിറ്റ്കോയുടെ നേതൃത്വത്തിലാണ് നിർമ്മാണപ്രവർത്തികൾ പൂർത്തീകരിച്ചിരിക്കുന്നത് 
നാഷനൽ ഹെൽത്ത് മിഷൻ്റെ വിദഗ്ധസംഘവും പരിശോധനകൾ പൂർത്തിയാക്കി മടങ്ങി. കേരളത്തിലെ മികച്ച മെഡിക്കൽ കോളജായി ഉയർ ത്തിക്കൊണ്ടുവരാൻ അടിസ്ഥാനസൗകര്യങ്ങളായ സ്ഥലവും കെട്ടിടങ്ങളുമുള്ള പാരിപ്പള്ളി മെഡിക്കൽ കോളജിൻ്റെ നിലവിലെ പോരായ്മകൾക്ക് ക്രിട്ടിക്കൽ കെയർ ബ്ലോക്ക് വരുന്നതോടെ ഒരുപരിധിവരെ പരിഹാരമാകുമായി മാറും 

ഇ.എസ്.ഐ കോർപറേഷൻ്റെ കീഴിലായിരു ന്ന മെഡിക്കൽ കോളജ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് സർക്കാർ മെഡിക്കൽ കോളജാ യി ഉയർത്തിയതോടെ കൊല്ലം ജില്ലയിലെയും സമീപപ്രദേശങ്ങളിലെയും സാധാരണക്കാരുടെ പ്രതീക്ഷയാണ്.
കോടികൾ ചെലവഴിച്ച് കെട്ടിടവും മറ്റ് അടി സ്ഥാനസൗകര്യങ്ങളും ഒരുക്കിയെങ്കിലും സർക്കാർ മെഡിക്കൽ കോളജ് പ്രവർത്തനം പൂർണമാക്കാനുള്ള ന്യൂറോസർജറി ഉൾപ്പെടെ പ്രധാനവിഭാഗങ്ങളും സി.ടി സ്‌കാൻ, റേഡിയോളജി സെന്ററുകളും ആരംഭിച്ചിട്ടില്ലാത്തതു കൊണ്ട് സാധാരണക്കാർക്ക് പ്രയോജനം ലഭിക്കു ന്നില്ല.ദേശീയപാതയോട്‌ ചേർന്നുള്ള മെഡിക്കൽ കോളജിൽ റോഡപകടങ്ങൾ സംഭവിച്ചും മറ്റ്അത്യാഹിതങ്ങളെത്തുടർന്നും ദിനംപ്രതി നിര വധി പേരാണ് എത്തുന്നത്. ഇവിടെ സ്കാനിങ്ങിനുള്ള സൗകര്യമില്ലാത്തതും ന്യൂറോ ഡോക്ടറുടെ അഭാവവും കാരണം റഫർ ചെയ്ത് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് വിടുകയാണ് പതിവ് ഇതിനെല്ലാം ഒരു പരിധി വരെ കൃട്ടിക്കൽ കെയർ യൂണിറ്റ് എത്തുമ്പോൾ പരിഹാരമാകും.
ഫോട്ടോ :നിർമ്മാണം പൂർത്തിയായ കൃട്ടിക്കൽ കെയർ യൂണിറ്റ് കെട്ടിടം 
.