Saturday, 28 March 2026

ദേശീയതയുടെ പതാക വാഹകർ ചുവടുറപ്പിച്ച മണ്ണിൽ ഹരിതകുങ്കുമ കാവി പതാക ഉയർത്തി കെട്ടാൻ കേന്ദ്രസർക്കാരിന്റെ ജനകീയ വികസനത്തിന് കുതിപ്പേകാൻ എത്തിയ ജനപ്രിയ നേതാവായ ബി. ബി. ഗോപകുമാറിന് പൂയപ്പള്ളിയിൽ ആവേശ്വജ്വല സ്വീകരണം.

ചാത്തന്നൂരിൽ ബിജെപിയുടെ 
വിജയരഥം ഉരുണ്ട് തുടങ്ങി.
ചാത്തന്നൂർ : ദേശീയതയുടെ പതാക വാഹകർ ചുവടുറപ്പിച്ച മണ്ണിൽ ഹരിതകുങ്കുമ കാവി പതാക ഉയർത്തി കെട്ടാൻ കേന്ദ്രസർക്കാരിന്റെ 
ജനകീയ വികസനത്തിന് കുതിപ്പേകാൻ 
എത്തിയ ജനപ്രിയ നേതാവായ ബി. ബി. ഗോപകുമാറിന് പൂയപ്പള്ളിയിൽ ആവേശ്വജ്വല സ്വീകരണം.വൈകുന്നേരം മൂന്നരയോടെ പൂയപ്പള്ളി പഞ്ചായത്തിലെ 
മുടിയൂർക്കോണത്ത് നിന്നുമാണ് സ്വീകരണം തുടങ്ങിയത്. മഹാരാക്ഷ്ട്രയിൽ നിന്നുള്ള എം എൽ എ രാജൻനായിക് സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു.
ഓരോ സ്വീകരണ സ്ഥലങ്ങളിലും എത്തുമ്പോൾ  നാടും നഗരവും അദ്ദേഹത്തെ അനുഗമിക്കുന്ന കാഴ്‌ചയാണെങ്ങും. കക്ഷി രാഷ്ട്രീയ ഭേദമന്യേ ചിരിച്ചും മിണ്ടിയും ഇടപ്പെട്ടും കൂടെനിന്നും ചാത്തന്നൂരിലെ ജനങ്ങൾക്കിടയിൽ മികച്ച അധ്യാപകൻ എന്ന നിലയിൽ  ഉറച്ചുപോയ നാമം. ചിരിക്കുമ്പോൾ കൂടെ ചിരിക്കാനും കരയുമ്പോൾ സങ്കടം മാറ്റാനും ഉറപ്പായും കൂടെയുണ്ടാകുമെന്ന് ഉറപ്പിക്കാവുന്ന ഒരാൾ. മുദ്രാവാക്യം വിളിച്ചും ജാഥ നയിച്ചും അതിനപ്പുറത്തേക്ക് രാഷ്ട്രീയത്തെ വൈജ്ഞാനിക ശാഖയായി കാണാനും പഠിക്കാനും ശ്രമിച്ച ഗോപകുമാർ സാറിന് വൻ വരവേൽപ്പാണ് പൂയപ്പള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിച്ചത്.ഓരോ സ്വീകരണ സ്ഥലങ്ങൾ പിന്നിടുമ്പോഴും സ്വീകരണ സ്ഥലങ്ങളിൽ എത്തുന്ന പ്രവർത്തകരുടെ എണ്ണം കൂടി വരികയാണ് നാട്ടുവഴികളിലെല്ലാം അപരിചിതരായി ആരുമില്ല. ബാല്യകാലവും പഠനവും പൊതുപ്രവർത്തനവും കൂടി അരനൂറ്റാണ്ട് കാലം ഒട്ടിച്ചേർന്ന മണ്ണാണ് 
ബി. ബി. ഗോപകുമാറിന് ചാത്തന്നൂർ അത് കൊണ്ട് തന്നെ കന്നിവോട്ടർമാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഓട്ടോസ്റ്റാൻഡിലും മീൻ മാർക്കറ്റിലും ചായക്കടയിലുംചെന്നാൽ പേരെടുത്ത് വിളിച്ച് അഭിസംബോധനംചെയ്‌തും കുശലം പറഞ്ഞുമാണ് ഒരോ ഇടങ്ങളും പിന്നിടുന്നത്. രാവിലെ ആദിച്ചനല്ലൂർ ചിറക്കര പഞ്ചായത്തുകളിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി പൊങ്കാല ചടങ്ങുകളിൽ പങ്കെടുത്തു കൊണ്ടാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് തുടർന്ന് പൂയപ്പള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും , ധനകാര്യ സ്ഥാപനങ്ങളിലും എത്തി ജനങ്ങളെ നേരിട്ട് കണ്ടും പൂയപ്പള്ളി
 ബധനി കശുവണ്ടി ഫാക്ടറിയടക്കമുള്ള തൊഴിലിടങ്ങളിൽ 
എത്തി വോട്ടഭ്യർത്ഥന നടത്തി 
മരണവീടുകളിലും സന്ദർശിച്ചു. പൂയപ്പള്ളി 
പഞ്ചായത്തിലെ മുപ്പതോളം വരുന്ന സ്ഥലങ്ങളിൽ സ്വീകരണം ഏറ്റ് വാങ്ങി മീയണ്ണൂർ പാലമുക്കിൽ അവസാനിച്ചു ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണരാജ്,ജില്ലാ കമ്മിറ്റി അംഗം സിന്ധുസുധീർ,
സഹകരണസെൽ ജില്ലാ കൺവീനർ എസ്. വി. അനിത്ത് കുമാർ, സംസ്ഥാന കൗൺസിൽ അംഗം എസ്. സുരേഷ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്‌ ഐശ്വര്യ, സെക്രട്ടറി ഷീജ. ആർ,അനീഷഅജയൻ എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.



 
 

തിളച്ചുമറിയുന്ന മീനച്ചൂടിനെ വകവയ്ക്കാതെ എൻ ഡി എ സ്ഥാനാർഥി ബി. ബി. ഗോപകുമാറിന്റെ സ്വീകരണ സ്ഥലങ്ങളിലേക്ക് നാടൊഴുകിയെത്തുകയാണ്.


ചാത്തന്നൂർ:  തിളച്ചുമറിയുന്ന മീനച്ചൂടിനെ വകവയ്ക്കാതെ എൻ ഡി എ സ്ഥാനാർഥി ബി. ബി. ഗോപകുമാറിന്റെ സ്വീകരണ സ്ഥലങ്ങളിലേക്ക് നാടൊഴുകിയെത്തുകയാണ്. നല്ല നാളെയെക്കുറിച്ചുള്ള ചിന്തകൾക്ക് പ്രതീക്ഷയേകാൻ. പൂതക്കുളം പഞ്ചായത്തിലെ സ്വീകരണ പരിപാടിയ്ക്ക് തുടക്കം കുറിച്ച് കൊണ്ട് 
പുത്തൻകുളം ജങ്ഷനിലേക്ക്  പൈലറ്റ് വാഹനമെത്തിയപ്പോൾ തന്നെ 
സ്ത്രീകളുൾപ്പെടെ വൻ ജനാവലി സ്ഥാനാർഥിയെ കാണാനെത്തിയിരുന്നു 
മഹിളമോർച്ചയുടെ കൈകൊട്ടികളി സംഘത്തിന്റെ ഗണപതി സ്തുതിയോടെയാണ് സ്വീകരണ പര്യടനം തുടക്കം കുറിച്ചത്. 3.30 ഓടെ സ്ഥാനാർഥിയെത്തിയപ്പോൾ മുദ്രാവാക്യം വിളികളോടെ പടക്കം പൊട്ടിച്ചും ഷാൾ അണിയിച്ചും സ്ഥാനാർഥിയ്ക്ക് ആവേശോജ്വല വരവേൽപ്പ്നൽകി.
 തുടർന്ന് ബൈക്ക്റാലിയുടെ അകമ്പടിയോടെ കിഴക്കേവീട് അമ്പലത്തിലെ സ്വീകരണകേന്ദ്രത്തിലേക്ക്. നിരവധി പേരാണ് അവിടെ  സ്ഥാനാർഥിയെ സ്വീകരിക്കാൻ കാത്ത് നിന്നത്.
കണിക്കൊന്ന പൂക്കളുമായാണ് വരവേൽപ്പ് നൽകിയത്. ഇതിനിടയിൽ മൂന്ന് സ്ഥലങ്ങളിൽ മാലകളുമായി സ്ത്രീകളും കുട്ടികളും കാത്തിരുന്നു ഇതിനിടയിൽ ചാത്തന്നൂരിലെ ആദ്യകാല സ്വയസേവകനും കാര്യകർത്താവും ആയിരുന്ന കൊച്ചുവീട്ടിൽ സതീശന്റെ ഭാര്യയും ബന്ധുക്കളും വീട്ട് മുറ്റത്ത് നിന്ന് കണ്ട് സ്ഥാനാർഥി ഇറങ്ങി ചെന്ന് സ്വീകരണം ഏറ്റ് വാങ്ങി തുടർന്ന് 
ഈഴംവിള വായനശാല വഴി അമ്മാരത്ത് മുക്കിൽ എത്തിയപ്പോൾ മുത്തുക്കുടകളും വാദ്യമേളങ്ങളോടെ 
സ്ഥാനാർഥിയെ വരവേൽക്കാനായി സ്ത്രീകളും കുട്ടികളും കാത്തുനിൽക്കുകയായിരുന്നു തുടർന്ന് 
. കാക്കച്ചിമുക്ക് പഞ്ചായത്ത്‌ ജങ്ഷൻ വഴി മൂക്കടയിൽ എത്തിയപ്പോൾ ആവേശ തിമിർപ്പായി 
പാലോട്ട് കാവ് വഴി കോട്ടുവൻകോണം
കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം 
 ഞാറോഡ് എത്തിയപ്പോൾ  നിരവധി ബൈക്കുകളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. സ്ത്രീകളും,തൊഴിലാളികളുമുൾപ്പെടെ വൻജനസഞ്ചയമാണ് സ്ഥാനാർഥിയെ വരവേറ്റത്
വർണബലൂണുകളുയർത്തി ബാന്റ് വാദ്യവും മിഴിവേകിയുള്ള വലിയ സ്വീകരണമാണ്  സ്ഥാനാർഥിയ്ക്ക് ലഭിച്ചത് ഭൂതക്കുളത്ത് സ്വീകരണം അവസാനിക്കുമ്പോൾ 
 വൻജനസഞ്ചയമാണ് സ്ഥാനാർഥിയെ വരവേറ്റത്.ഭൂതക്കുളം ജാങ്ഷനിൽ ആണ് രണ്ടാമത്തെ  ദിവസത്തെ പര്യടന പരിപാടി സമാപിച്ചത്.  സ്വീകരണ കേന്ദ്രങ്ങളിൽ  ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി,
മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്. ജി.കുറുമണ്ടൽ, ജനറൽ സെക്രട്ടറി വിഷ്ണുകുറുപ്പ്,
മുൻ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്. സത്യപാലൻ,
എസ്. വി. അനിത്ത്കുമാർ, ചാത്തന്നൂർ സുരേഷ്,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുഭാഷ് ബാബു, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ സജീഷ് മാങ്ങൂട്ടം, വി. കെ സുനിൽകുമാർ, ചിപ്പിചന്ദ്രൻ, വേക്കുളം രാമൻ, ശിവൻ പാലോട്ട്കാവ്, ശ്രീജ  
എന്നിവർ സംസാരിച്ചു. പുത്തൻകുളം അനിൽകുമാർ, ജയസിംഗ്, മഞ്ജുഷ സത്യശീലൻ, കണ്ണൻ പാലോട്ട്കാവ് 
 എന്നിവർ  നേതൃത്വം നൽകി. 
ഇന്നലെ രാവിലെ ഉത്സവം കൊടിയേറി നിൽക്കുന്ന ഭൂതക്കുളം ധർമ്മശാസ്താക്ഷേത്രത്തിൽ ദർശനം നടത്തി കൊണ്ടാണ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത് തുടർന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തി വോട്ട് അഭ്യർത്ഥന നടത്തി ഇന്ന് ആദിച്ചനല്ലൂർ പഞ്ചായത്തിൽ സ്വീകരണ പര്യടനം നടക്കും.


Thursday, 26 March 2026

ചാത്തന്നൂർ മണ്ഡലത്തിൽ ചരിത്രമാറ്റത്തിന്റെ പെരുമ്പറയായി

ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ചരിത്രമാറ്റത്തിന്റെ പെരുമ്പറയായി  എൻ ഡി എ കൺവെൻഷൻ 

ചാത്തന്നൂർ : ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ചരിത്രമാറ്റത്തിന്റെ പെരുമ്പറയായി  എൻ ഡി എ 
കൺവെൻഷൻ ബി. ബി. ഗോപകുമാറിന്റെ 
വിജയവിളംബരമായി. കഴിഞ്ഞ ഇരുപത് വർഷമായി ഇടതു എം എൽ എ മാർ 
നിയോജക മണ്ഡലത്തോട‌്കാണിച്ച അവഗണനക്ക‌് ഈ തെരഞ്ഞെടുപ്പിൽ ശക്തമായ മറുപടി നൽകുമെന്ന  പ്രഖ്യാപനമായി ചാത്തന്നൂർ കവിഞ്ഞൊഴുകിയ ജനസഞ്ചയം. ഇത്തവണ ചരിത്ര മാറ്റം സുനിശ‌്ചതമെന്ന   ഓരോ കണ്ണുകളും നിശ‌്ചയ ദാർഡ്യത്തോടെ പറഞ്ഞു .   
ഇന്നലെ വൈകുന്നേരം 
നാല് മണിക്ക‌് കൺവെൻഷൻ ചേരുമെന്നാണ‌് അറിയിച്ചതെങ്കിലും മൂന്ന‌് മണിയോടെ തന്നെ വിവിധ  കേന്ദ്രങ്ങളിൽ നിന്നും ആളുകൾ കൺവെൻഷൻ സ്ഥലത്തെത്തിയിരുന്നു. 
പരിപാടി ആരംഭിക്കുമ്പൊൾ  തന്നെ സദസ‌് നിറഞ്ഞ‌് കവിഞ്ഞിരുന്നു. ചാത്തന്നൂരിന്റെ 
 ഹൃദയത്തിൽ  ജനസഞ്ചയം ആവേശമായി പടർന്നു.  ഇടതു എം എൽ എ 
 കഴിഞ്ഞ  പതിനഞ്ചു വർഷമായി മണ്ഡലത്തോട‌് 
 കാണിക്കുന്ന അവഗണനയിൽ മനം നൊന്ത കർഷകർ, കർഷകതൊഴിലാളികൾ, യുവാക്കൾ, സ‌്ത്രീകൾ തുടങ്ങി സമൂഹത്തിന്റെ ഒരു പരിഛേദം തന്നെ കൺവെൻഷനിൽ എത്തി. അധ്യാപകനും 
സൗമ്യനും വിനായന്വിതനുമായ 
സ്ഥാനാർത്ഥി ബി. ബി. ഗോപകുമാർ സാറിനെ 
 വോട്ടർമാർ നെഞ്ചേറ്റിയതിന്റെ തെളിവായി കൺവെൻഷൻ. അധികാരത്തെ  സ്വന്തം കാര്യ ലാഭത്തിന‌് മാത്രം ഉപയോഗിക്കുന്ന 
ഇടത് എം എൽ എയ്ക്ക് എതിരെ 
മണ്ഡലത്തിലാകെ പ്രതിഷേധം അലയടിക്കുകയാണ‌്. കഴിഞ്ഞ പതിനഞ്ചു വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും  ഒരു വികസന പ്രവർത്തനം പോലും നടത്താതെ മണ്ഡലത്തെ അവഗണിച്ചതിനെ വോട്ടിലൂടെ മറുപടി നൽകുമെന്ന നിശ‌്ചയദാർഡ്യമാണ‌് കൺവെൻഷനിൽ ഉയർന്നത‌്.
മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരകണക്കിനാളുകളാണ‌് കൺവെൻഷനിൽ പങ്കെടുത്തത‌്. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ്ചന്ദ്രശേഖർ 
 ഉദ‌്ഘാടനം ചെയ‌്തു. 


പരവൂരിന്റെ വികസനത്തിന് ഒപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകി ബി.ബി. ഗോപകുമാർ പരവൂർ കമ്പോളത്തിൽ വോട്ട് തേടി.

പരവൂരിന്റെ വികസനത്തിന് ഒപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകി ബി.ബി. ഗോപകുമാർ പരവൂർ കമ്പോളത്തിൽ വോട്ട് തേടി.

പരവൂർ : പരവൂരിന്റെ വികസനത്തിന് ഒപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകി ബി.ബി. ഗോപകുമാർ പരവൂർ കമ്പോളത്തിൽ വോട്ട് തേടിയിറങ്ങി. വർഷങ്ങളായി .
നാടിന്റെ വികസനത്തിനായി മുറവിളി കൂട്ടുന്ന ചാത്തന്നൂരിലെ  ജനതയുടെ പ്രതീക്ഷയായി വളരുകയാണ് എൻ ഡി എ 
 സ്ഥാനാർഥി ബി. ബി. ഗോപകുമാർ 
വോട്ടുതേടി പര വൂരിൽ ഇറങ്ങിയപ്പോൾ പരവൂർ കെ എച്ച് എസിലെ സഹപാടികളാണ് വരവേറ്റത്. ചാത്തന്നൂർ എസ് എൻ ഡി പി യൂണിയൻ വൈസ് പ്രസിഡന്റ്‌ സജീവിന്റെ സജീവ് മെഡിക്കൽസിൽ നിന്നാണ് പരവൂർ കമ്പോളത്തിൽ വോട്ടഭ്യർത്ഥനയ്ക്ക് തുടക്കമിട്ടത് ചിരപരിചിതനായതിനാൽ എല്ലാവരും നിറചിരിയോടെയാണ് വരവേൽക്കുന്നത്. ഈ ചിരിയെല്ലാം വോട്ടായി മാറുന്നതോടെ ചരിത്രവിജയം കുറിക്കുമെന്ന സ്ഥാനാർഥിയുടെ ആത്മവിശ്വാസത്തിന് തെല്ലും കുറവില്ല. 
സ്ഥാനാർഥി എത്തുന്നിടത്തെല്ലാം
സ്നേഹോഷ്മള വരവേൽപ്പാണ്.
തൊഴിലാളികളും യുവജനങ്ങളും ചേർന്ന് ഹൃദ്യമായി സ്വീകരിക്കുകയാണ് 
പ്രദേശത്തെ വികസന പ്രശ്‌നങ്ങളും
ചർച്ചയായി. പരവൂർ മണ്ഡലം പ്രസിഡന്റ്‌ 
പ്രദീപ്. ജി. കുറുമണ്ടൽ, ജില്ലാ വൈസ് പ്രസിഡന്റ്‌ പരവൂർ സുനിൽ,മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണുകുറുപ്പ്,
ബി എം എസ് മേഖല പ്രസിഡന്റ്‌ സുരേഷ് പരവൂർ, 
മുൻസിപ്പൽ കൗൺസിലർമാരായ സ്വർണ്ണമ്മസുരേഷ്, രാജീവ്,വിഷ്ണു,ജില്ലാ കമ്മിറ്റി അംഗം സിന്ധുസുധീർ, മണ്ഡലം വൈസ് പ്രസിഡന്റ്‌ എസ്. കെ. ഉദയകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു 

Wednesday, 25 March 2026

കേരളത്തിന്റെ വികസനത്തിന് രാക്ഷ്ട്രീയ മാറ്റം അനിവാര്യമായാത് -രാജീവ്‌ ചന്ദ്രശേഖർ

കേരളത്തിന്റെ വികസനത്തിന് 
രാക്ഷ്ട്രീയ മാറ്റം അനിവാര്യമായാത് -രാജീവ്‌ ചന്ദ്രശേഖർ 
ചാത്തന്നൂർ : കേരളത്തിന്റെ വികസനത്തിന് രാക്ഷ്ട്രീയ മാറ്റത്തിലൂടെ  പുതിയ തുടക്കം ആവശ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ചാത്തന്നൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം 
ചെയ്യുകയായിരുന്നു അദ്ദേഹം 
കേരളത്തിന് സുന്ദരമായ പ്രകൃതിയും 
തന്നതായ  സംസ്‌കാരവും വിശാലമായ സമുദ്രതീരമുണ്ട് എന്നാൽ വളർച്ച ഉണ്ടാകുന്നില്ല അതിന് കാരണം മാറി മാറി ഭരിച്ച മുന്നണികളാണ്. ഭരണമാറ്റത്തിൽ നിലവിലെ പാറ്റേൺ മാറണം അതിനായി എൻഡിഎയ്ക്ക് അവസരം തരണമെന്ന് അദ്ദേഹം പറഞ്ഞു 140 സീറ്റിലും ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും ധർമടത്തും പറവൂരിലുമടക്കം ആളുകൾക്ക് ശക്തമായ എതിർപ്പുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ത്രിപുരയിലും ബംഗാളിലും പെട്ടെന്നാണ് മാറ്റം ഉണ്ടായത്. കേരളത്തിലും ഇത്തവണ സമാനമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്.ചാത്തന്നൂർ അടക്കമുള്ള അപ്രതീക്ഷിത സീറ്റുകളിൽ ബിജെപി വിജയിക്കും. ത്രിപുരയിലും ബംഗാളിലും പെട്ടെന്നാണ് മാറ്റം ഉണ്ടായത്. കേരളത്തിലും ഇത്തവണ സമാനമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. അപ്രതീക്ഷിത സീറ്റുകളിൽ ബിജെപി വിജയിക്കും. ബിജെപിക്ക് സീറ്റ് കിട്ടില്ലെന്നാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറയുന്നത്. ബിജെപിയെ അവർ ഗൗരവത്തോടെ കാണുന്നുവെന്നതിൻ്റെ തെളിവാണത്. എത്രയോ സിപിഎം നേതാക്കൾ ബിജെപിയിൽ ചേരുന്നു.
ഡബിൾ ലോക്ക്, സീറോ സീറ്റ് പരിഹാസങ്ങളിൽ കാര്യമില്ല.  സിപിഎം -ബിജെപി ഡീൽ ഉണ്ടെന്ന കോൺഗ്രസ് ആരോപണത്തിനും  കോൺഗ്രസ് നാണമില്ലാത്ത പാർട്ടിയാണ്. വ്യാജ വാഗ്ദാനം നൽകുന്ന പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു ഡീൽ ആരാപണം നാണംകെട്ട പ്രചാരണത്തിൻ്റെ ഭാഗമാണ്. കഴിഞ്ഞ പത്തു കൊല്ലം നാടിനെ നശിപ്പിച്ചു
പിണറായിവിജയൻ നേതൃത്വം കൊടുക്കുന്ന 
ഇടതു സർക്കാർ പിണറായി വിജയൻ 
സിപിഎമ്മിനെയും കേരളത്തെയും നശിപ്പിച്ചുവെന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.വികസിത ചാത്തന്നൂരിനായി ചാത്തന്നൂർക്കാർ എൻ ഡി എയ്ക്ക് വോട്ട് ചെയ്തു ബി.ബി. ഗോപകുമാറിനെ ജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.കൊല്ലം ഈസ്റ്റ് പ്രസിഡന്റ്‌ എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു ചിറക്കര ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രമ്യമനോജ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ എസ്. സുദീപ, സുഭാഷ്ബാബു,ജില്ലാ വൈസ് പ്രസിഡന്റ്‌ പരവൂർസുനിൽ,സംസ്ഥാന സമിതി അംഗം രാജേന്ദ്രൻ മാസ്റ്റർ,മണ്ഡലം പ്രസിഡന്റുമാരായ കൃഷ്ണരാജ്, പ്രദീപ്‌. ജി. കുറുമണ്ടൽ,
സംസ്ഥാന കൗൺസിൽ അംഗങ്ങളായ മൈലക്കാട് ഗോപാലകൃഷ്ണപിള്ള,
സതീഷ് മാങ്ങൂട്ടം, ഹരിശങ്കർ,
ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ മണ്ഡലം ജനറൽ സെക്രട്ടറിമാരായ കൊട്ടിയം സുനിൽ,മൈലക്കാട് രഞ്ജിത്, ബൈജു ലക്ഷമൻ, വിഷ്ണുകുറുപ്പ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്‌ എസ്.
ഐശ്വര്യ, എസ്. വി. അനിത്ത്കുമാർ എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി സ്വാഗതവും ജില്ലാ ട്രഷറർ സി. രാജൻപിള്ളനന്ദിയും പറഞ്ഞു. 







Monday, 23 March 2026

ജനഹൃദയങ്ങളിൽ സ്നേഹമുദ്രചാർത്തി ചാത്തന്നൂരിന്റെ സ്വന്തം അദ്ധ്യാപകൻ

ജനഹൃദയങ്ങളിൽ സ്നേഹമുദ്രചാർത്തി ചാത്തന്നൂരിന്റെ സ്വന്തം അദ്ധ്യാപകൻ ബി.ബി.ഗോപകുമാർ 
ചാത്തന്നൂർ : ജനഹൃദയങ്ങളിൽ സ്നേഹമുദ്രചാർത്തി ചാത്തന്നൂരിന്റെ സ്വന്തം അദ്ധ്യാപകൻ ബി.ബി.ഗോപകുമാർ 
തിരഞ്ഞെടുപ്പിൽ  മുന്നേറുകയാണ് മാറ്റമില്ലാത്ത വിശ്വാസമാണ് സ്ഥാനാർഥിയോട്  ചാത്തന്നൂരിലെ ജനങ്ങൾക്കുള്ളത് വലിയ ശിഷ്യസമ്പത്തിന് ഉടമയായ ഗോപകുമാർ സാർ ഇന്നലെ രാവിലെ കൊട്ടിയത്തെ പ്രമുഖ വസ്ത്രശാലയായ സിംലയിൽ 
എത്തി തൊഴിലാളികളുടെ വോട്ട് തേടുബോൾ സാർ പഠിപ്പിച്ച വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കൾ 
പരിചയം പുതുക്കി സാറിന് പിന്തുണ നൽകി തുടർന്ന് കൊട്ടിയത്തെ വ്യാപാരസ്ഥാപനങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും എത്തി വോട്ട് അഭ്യർത്ഥിച്ചു. ദേശീയപാത നിർമ്മാണത്തിൽ ഉള്ള അപാകതകൾ വ്യാപാരികൾ ചൂണ്ടികാട്ടിയപ്പോൾ അതിൽ ഇടപെട്ടതും കേന്ദ്രമന്ത്രിയെ കണ്ടു നിവേദനം നൽകിയതും ചൂണ്ടികാണിച്ചപ്പോൾ  ജനകീയ നേതാവിനെ ഉഷ്മളമായി സ്വീകരിച്ചു 
സ്നേഹവായ്പോടെ ചേർത്തുപിടിച്ചു. 
ദേശീയപാത വികസനവും അനുബന്ധ റോഡുകളുടെ  നവീകരണവും ഉൾപ്പെടെ 
കൊട്ടിയം നഗരം നേരിടുന്ന 
വിവിധ വിഷയങ്ങൾ സന്ദർശനവേളയിൽ 
ബി. ബി. ഗോപകുമാറുമായി 
 കച്ചവടക്കാർ ചർച്ചചെയ്തു. തുടർന്ന് ചാത്തന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ 
ഭവനസന്ദർശനം നടത്തി ബിജെപി ജില്ലാ കമ്മിറ്റി അംഗം ശ്യാംപ്രവീൺ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ കൊട്ടിയംസുനിൽ, മൈലക്കാട് രഞ്ജിത്,
വിഷ്ണുകുറുപ്പ് ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ രോഹിണിദിലീപ്, രൂപേഷ് അമ്പാടി, ബിജി മൈലക്കാട്, രഘുനാഥ് മൈലക്കാട് എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഫോട്ടോ ബി. ബി. ഗോപകുമാർ കൊട്ടിയം സിംല തുണികടയിൽ വോട്ട് ചോദിക്കുന്നു.
ഫോട്ടോ:ബി. ബി. ഗോപകുമാറിന് കൊട്ടിയം ജംഗഷനിൽ ബിജെപി പ്രവർത്തകർ സ്വീകരണം നൽകുന്നു.

 




പൂരം ഉത്രംതിരുന്നാൾ ദേശീയമഹോത്സവം

പൂരം ഉത്രംതിരുന്നാൾ 
 ദേശീയമഹോത്സവം 

ചാത്തന്നൂർ : കല്ലുവാതുക്കൽ 
തിരു:ഊഴായ്ക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ പൂരംഉത്രം ദേശീയമഹോത്സവത്തിന് കൊടിയേറി ഏപ്രിൽ ഒന്നിന് സമാപിക്കും. ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാത്രി 8ന് നൃത്തനാടകം. 25ന് രാത്രി 8ന് നാടകം. 26ന് രാവിലെ 6ന് സമൂഹമൃത്യുജഞയഹോമം, രാത്രി 8ന് നാടകം. 27ന് ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 8ന് നാടകം. 28ന് രാത്രി 8ന് നാടകം. 29ന് രാവിലെ 9.30മുതൽ ആയില്യപൂജ, രാത്രി 8ന് നാടകം. 30ന് രാത്രി 7.30ന് നാടൻപാട്ട്, 31ന് രാവിലെ 7ന് സമൂഹപൊങ്കാല, 8മുതൽ ഉത്സവചന്ത, 10മണി മുതൽ സമൂഹമെഡിക്കൽ ക്യാമ്പ്, വൈകുന്നേരം 4ന് പടുക്കഘോഷയാത്ര, രാത്രി 7.30ന് ഗാനമേള, 10ന് പള്ളിവേട്ട. ഏപ്രിൽ ഒന്നിന് വൈകുന്നേരം 3.30ന് നെടുംകുതിരയെടുപ്പ്, 4ന് ഉത്സവഘോഷയാത്ര, 4.30ന് ഓട്ടൻതുള്ളൽ, 6.28ന് തൃക്കൊടിയിറക്ക് 8.30ന് ഫോക്ക് ഫിയസ്റ്റ