Friday, 20 March 2026

എൻ ഡി എ തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്തു.

എൻ ഡി എ തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്തു.

ചാത്തന്നൂർ : എൻ ഡി എ ചാത്തന്നൂർ നിയോജകമണ്ഡലം 
തിരഞ്ഞെടുപ്പ് കാര്യാലയം ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു സ്ഥാനാർഥി ബി. ബി. ഗോപകുമാർ, ചിറക്കര ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡന്റ്  രമ്യ, സംസ്ഥാന സമിതി അംഗം രാജേന്ദ്രൻമാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി, ജില്ലാ ട്രഷറർ സി. രാജൻപിള്ള,മണ്ഡലം പ്രസിഡന്റുമാരായ കൃഷ്ണരാജ്, പ്രദീപ്‌. ജി. കുറുമണ്ടൽ,ജനറൽമാരായ കൊട്ടിയംസുനിൽ, മൈലക്കാട് രഞ്ജിത്, ബൈജുലക്ഷമൺ, വിഷ്ണുകുറുപ്പ്,
സംസ്ഥാന കൗൺസിൽ അംഗങ്ങളായ മൈലക്കാട് ഗോപാലകൃഷ്ണപിള്ള, സജീഷ് മാങ്കൂട്ടം,ഹരിശങ്കർ, മഹിള മോർച്ച ജില്ലാ പ്രസിഡന്റ് ഐശ്വര്യ എന്നിവർ സംസാരിച്ചു.
ഫോട്ടോ :എൻ ഡി എ ചാത്തന്നൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കാര്യാലയം ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു.

എന്റെ മക്കളുടെ അധ്യാപകൻ ആണ് വല്യ വോട്ടിന് ജയിക്കും

എന്റെ മക്കളുടെ അധ്യാപകൻ ആണ് വല്യ വോട്ടിന് ജയിക്കും 
ചാത്തന്നൂർ :അപരിചിതർ ആരുമില്ല, എല്ലാവർക്കും ബി. ബി. ഗോപകുമാർ 
തങ്ങളുടെ സ്വന്തം നേതാവാണ്. അധ്യാപകനാണ് എന്റെ മക്കളുടെ സാർ ആണ് വല്യവോട്ടിന് സാർ ജയിക്കും നടമുക്കിലെ തട്ടൂസ് ഹോട്ടലിലെ ജയ ഗോപൻ സാറിനോട്‌ പറഞ്ഞു ഹോട്ടൽ നടത്തുന്ന ജയയുടെ വാക്കുകളിലുണ്ട് ബി.ബി. ഗോപകുമാർ എന്ന സ്ഥാനാർഥിയുടെ ജനകീയ ബന്ധം.തുടർന്ന് തൊട്ടടുത്ത പൂക്കടയിൽ എത്തിയപ്പോൾ പൂക്കൾ നൽകിയാണ് പൂക്കടയിലെ 
ശകുന്തള ചേച്ചി സ്വീകരിച്ചത് എന്നെ പഠിപ്പിച്ചത് സാറിന്റെ അമ്മയാണ് എന്റെ മക്കളെ പഠിപ്പിച്ചത് ഗോപകുമാർ സാർ ആണ് ഞങ്ങൾക്ക് വിദ്യാഭ്യാസം പകർന്ന ആധ്യാപകനാണ് ഞങ്ങൾക്ക് വലുത് സാറിനാണ് കഴിഞ്ഞു രണ്ടു വട്ടവും വോട്ട് ചെയ്തത് ഇക്കുറിയും സാറിന് തന്നെ മാറ്റമില്ലാത്ത വോട്ട് ആണ് ഞങ്ങളുടെ വോട്ട് എന്ന് പറഞ്ഞു വിജയാശംസകൾ നേരുകയാണ് ആ കുടുംബം.
പൊതു സ്വീകരണം ആരംഭിച്ചില്ലെങ്കിലും മിക്ക കേന്ദ്രങ്ങളിലും ഹർഷാരവത്തോടെയാണ് 
എൻ ഡി എ  സ്ഥനാർഥിയെ സ്വീ
കരിക്കുന്നത്. എന്നും നാടിന്റെ എല്ലാ പ്രശ്‌നങ്ങളിലും കൂടെയുണ്ടാകുന്ന 
ഗോപകുമാർ സാറിനെ 
ചാത്തന്നൂരിലെ ജനങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങുന്ന കാഴ്‌ചയാണെങ്ങും. അധ്യാപകനായിരിക്കുമ്പോഴും ജനപ്രതിനിധിയായിരിക്കുമ്പോഴും 
കർമണ്ഡലമായ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ഗോപകുമാർ സാറിനെ 
ആർക്കുംപരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു വീട്ടിലും ആമുഖങ്ങളോ പരിചയപ്പെടുത്തലിൻ്റെയോ ആവശ്യമില്ല. 
നമ്മുടെ ഗോപകുമാർ സാർ അല്ലേ 
 ജയിക്കാതെ പിന്നെ. മിക്ക വീട്ടുകാരുടെയും മറുപടി ഇങ്ങനെതന്നെ. ഓരോവ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും പേരെടുത്തുപറഞ്ഞാണ് വോട്ടഭ്യർഥന സാർ പഠിപ്പിക്കാത്ത വിദ്യാർത്ഥികൾ ഇല്ലാത്ത സ്ഥലങ്ങൾ ചുരുക്കമാണ് രാക്ഷ്ട്രീയക്കാരനായും സമുദായനേതാവായും അദ്ധ്യാപകൻ ആണ് സാമൂഹ്യപ്രവർത്തകനായും ചാത്തന്നൂരിന് സുപരിചിതനാണ് ബി.ബി. ഗോപകുമാർ 



Wednesday, 11 March 2026

ജില്ലാ പഞ്ചായത്ത്‌ റോഡിന്റെ പേര് പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് പ്രതിഷേധവുമായി നാട്ടുകാർ

ജില്ലാ പഞ്ചായത്ത്‌ റോഡിന്റെ പേര് 
പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് പ്രതിഷേധവുമായി നാട്ടുകാർ 

ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിലെ മീനാട് കിഴക്ക് വാർഡിൽ 
ജില്ലാ പഞ്ചായത്ത്‌ നിർമ്മിച്ച റോഡിന്റെ പേര് പാകിസ്ഥാൻമുക്ക് -മാടൻനട റോഡ്.
മീനാട് കിഴക്ക് വാർഡിൽ മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്ന ഭാഗത്ത് നിന്നും തുടങ്ങി മാടൻനട ക്ഷേത്രം അവസാനിക്കുന്ന ഭാഗം വരെ നിർമ്മിച്ച റോഡിനാണ് പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് എന്ന് സർക്കാർ രേഖകളിൽ കാണിച്ചിരിക്കുന്നത്.ചാത്തന്നൂർ പഞ്ചായത്ത്‌ ഉദ്യോഗസ്ഥർക്ക് മുന്നിൽ ജില്ലാ പഞ്ചായത്ത്‌ നൽകി അംഗീകരിച്ച പദ്ധതി രേഖയിലും പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് എന്നാണ് എന്ന് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.സർക്കാർ രേഖകളിൽ പോലും പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് എന്ന് എഴുതി വച്ച് പദ്ധതി നടപ്പാക്കിയ ഉദ്യോഗസ്ഥർക്ക് എതിരെയും അനുവാദം നൽകിയ ഇടത് ജനപ്രതിനിധികൾക്ക് എതിരെയും നടപടി വേണമെന്ന ആവശ്യം ശക്തമാണ്.അടിയന്തിരമായി സർക്കാർ രേഖകളിലും ബോർഡിലും പേര് മാറ്റിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
ഫോട്ടോ :പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് എന്ന് എഴുതിയ ജില്ലാ പഞ്ചായത്ത്‌ ബോർഡ്.


Monday, 9 March 2026

നിയമസഭതിരഞ്ഞെടുപ്പ് പടിവാതില്ക്കൽ എത്തി നിൽക്കുമ്പോൾ കൊല്ലം ജില്ലയിലെ രാക്ഷ്ട്രീയ താപനില ഉയരുകയാണ്.

കൊല്ലം :: നിയമസഭതിരഞ്ഞെടുപ്പ് പടിവാതില്ക്കൽ എത്തി നിൽക്കുമ്പോൾ കൊല്ലം ജില്ലയിലെ രാക്ഷ്ട്രീയ താപനില ഉയരുകയാണ്. പരമ്പരാഗത വ്യവസായത്തിൽ ശവപറമ്പാണ് കൊല്ലം ഇ മേഖലയിൽ പണിയെടുത്തിരുന്ന 
 പരമ്പരാഗത തൊഴിലാളികൾ ഗതികേടിന്റെ നടുമുറ്റത്ത് നിൽക്കുന്ന രാക്ഷ്ട്രീയ സാഹചര്യത്തിൽ ഇവരെ വഴിയാധാരമാക്കിയ ഇടതുവലത് മുന്നണികൾക്കെതീരെ ഉയരുന്ന രാക്ഷ്ട്രീയ സാഹചര്യമാണ് ഇന്ന് ദേശിoഗനാട്ടിൽ  ഉയരുന്നത്. കേന്ദ്രസർക്കാരിനോട് തൊഴിലാളി സമൂഹം കാണിക്കുന്ന മമതയാണ് ഇരു മുന്നണികൾക്കും ഇപ്പോൾ ഭയം തോന്നുന്നതിനുള്ള പ്രധാന കാരണം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിളക്കമാർന്ന വിജയത്തെ തുടർന്ന് 
ബിജെപിയുടെ രാക്ഷ്ട്രീയപരമായുള്ള പ്രസക്തി ഉയരുമ്പോൾ ഇരു മുന്നണികളുടെയും നെഞ്ചിടിപ്പ് കൂടുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ഉണ്ടാക്കിയ 
മുന്നേറ്റം നിയമസഭതിരഞ്ഞെടുപ്പിൽ തുടരുകയാണെങ്കിൽ ഇരു മുന്നണികൾക്കും വെല്ലുവിളിയാകും എന്ന് രാക്ഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാണിക്കുന്നു.
അതെല്ലാം കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് അടുക്കും തോറും ജില്ലയിലെ 
 രാഷ്ട്രീയതാപനില ഉയരുകയാണ്.

@ സിപിഎമ്മിന്റെ കളിതട്ടായിരുന്ന 
കൊല്ലത്ത് കളിമാറും ബിജെപി ഉയർത്തുന്ന വെല്ലുവിളി ചുവപ്പു കോട്ടയില്‍ വിള്ളലുണ്ടാക്കിയെന്ന് രാക്ഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാട്ടുന്നു അത് കൊണ്ട് തന്നെ  കൊല്ലത്തെ മേൽകൊയ്മ ഇക്കുറി സിപിഎമ്മിന് നഷ്ടമാകുമോ? ഇടതു 
അണികളിൽ തന്നെയുള്ള ഭരണവിരുദ്ധ വികാരം ഇക്കുറി ജില്ലയിൽ ബിജെപിയ്ക്ക് അനുകൂലമായി മാറിയാൽ കൊല്ലം ജില്ലയിലെ രാഷ്ട്രീയ ചതുരംഗത്തില്‍ ഇത്തവണ കരുനീക്കങ്ങള്‍ പ്രവചനാതീതമാകും.കൊല്ലം പിടിക്കുന്നവര്‍ കേരളം ഭരിക്കും' എന്ന രാഷ്ട്രീയ സമവാക്യം തിരുത്താന്‍ ബി.ജെ.പി കച്ചമുറുക്കുമ്പോള്‍, കോട്ട കാക്കാന്‍ ഇടതുമുന്നണിയും നിലവിലുള്ള രണ്ട് സീറ്റ് നിലനിർത്താൻ 
സര്‍വ്വ സന്നാഹങ്ങളുമായി യു ഡി എഫും 
രംഗത്തുണ്ട്. കഴിഞ്ഞ തവണ 11ല്‍ 9  സീറ്റും എല്‍.ഡി.എഫിനൊപ്പമായിരുന്നെങ്കില്‍ 
ഇത്തവണ പതിനൊന്ന് 
മണ്ഡലങ്ങളിലും അതിശക്തമായ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എൻ ഡി എ സഖ്യം പ്രചരണത്തിൽ ബഹുദൂരം മുന്നിലാണ് തദേശതിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി നിയമസഭ തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങി കളി തുടങ്ങിയിരുന്നു ബൂത്ത്‌ തല കമ്മിറ്റികൾ സജ്ജമാക്കിയ ബിജെപി 
വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാനും ജില്ലയിൽ അട്ടിമറി നടത്താനും ലക്ഷ്യമിടുന്നു.
തിരുവനന്തപുരത്തിന് സമാനമായി കൊല്ലത്തും വോട്ടര്‍പട്ടികയിലെ ക്രമീകരണം മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്. തീരദേശ മേഖലകളിലും നഗരസഭാ പരിധിയിലും
ഇരട്ട വോട്ട് ഒഴിവാക്കിയപ്പോൾ  വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്ന കുറവ് ആരെ തുണയ്ക്കുമെന്നത് നിഗൂഢമാണ്. 
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് മുതൽ ഇങ്ങോട്ട് ബിജെപിയുടെ മുന്നേറ്റത്തെ ഭയപ്പാടോടെയാണ് ഇരു മുന്നണികളും നോക്കികാണുന്നത്. കൊട്ടാരക്കരയിൽ ഉണ്ടായ രാക്ഷ്ട്രീയ അട്ടിമറികൾ യു ഡി എഫ്- എൽ ഡി എഫ് പാളയങ്ങൾക്ക് ഒരുപോലെ തിരിച്ചടിയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ബിജെപി വലിയ മുന്നേറ്റമാണ് 

@ ആർ എസ് പി അകാല ചരമം അടയുമോ..?

കമ്മ്യുണിസ്റ്റ് പാരമ്പര്യം അവകാശപ്പെടുന്ന ആർ എസ് പി ഇ തിരഞ്ഞെടുപ്പോടെ രാക്ഷ്ട്രീയ ചിത്രത്തിൽ അപ്രത്യക്ഷമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.എൻ കെ.പ്രേമചന്ദ്രൻ എം. പിയുടെ അപ്രതീമാദിത്വം ആർ എസ് പി ചോദ്യം ചെയ്തു തുടങ്ങിയതാണ് ഇതിന് കാരണമായി ചൂണ്ടികാട്ടുന്നത്.അണികളില്ലാത്ത രാക്ഷ്ട്രീയ പാർട്ടിയ്ക്ക് ഇപ്പോൾ ആകെയുള്ള നേതാക്കൾ പോലും രണ്ട് ചേരിയായി നിന്ന് പോരാടിക്കുന്ന കാഴ്ചയാണ്. എൻ. കെ. പ്രേമചന്ദ്രൻ എം പി കോൺഗ്രസുമായി ചേർന്ന് നിൽക്കുകയാണ് നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതെ വരികയും യു ഡി എഫ് ഭരണത്തിൽ എത്താതിരിക്കുകയും ചെയ്‍താൽ ആർ എസ് പി എൻ. കെ. പ്രേമചന്ദ്രനിൽ ഒതുങ്ങുമെന്ന് രാക്ഷ്ട്രിയ നിരീക്ഷകർ ചൂണ്ടികാട്ടുന്നു.

 



'

വിളപ്പുറം ആനന്ദവിലാസം ഭഗവതിക്ഷേത്രത്തിലെ അശ്വതി തിരുന്നാൾ മഹോത്സവം

വിളപ്പുറം ആനന്ദവിലാസം ഭഗവതിക്ഷേത്രത്തിലെ അശ്വതി തിരുന്നാൾ മഹോത്സവം

ചാത്തന്നൂർ : വിളപ്പുറം ആനന്ദവിലാസം ഭഗവതിക്ഷേത്രത്തിലെ അശ്വതി തിരുന്നാൾ മഹോത്സവം 12ന് തുടങ്ങി 21ന് അവസാനിക്കും 12ന് രാവിലെ 5.15ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7ന് മഹാമൃത്യുജഞയഹോമം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 6.15നും 6.30നും മധ്യ തൃക്കൊടിയേറ്റ്, രാത്രി 7.50ന് തിരുവാതിര. 13ന് രാത്രി 7.30ന് നാടകം. 14ന് രാത്രി 7.15ന് ഗാനമേള.15ന് രാവിലെ 7.30ന് സമൂഹപൊങ്കാല, 7.35ന് ഭജൻസ്, 8ന് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7ന് കൈകൊട്ടികളി. 16ന് രാവിലെ 6.30ന് അഖണ്ടനാമജപയജഞo, 11.15ന് ആയില്യപൂജ, രാത്രി 7.30ന് നാടകം. 17ന് ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7.30ന് കൈകൊട്ടികളി. 18ന് രാത്രി 7.30ന് ഫോക്ക് മെഗാഷോ. 19ന് ഉച്ചയ്ക്ക് 12ന് ഉത്സവബലിദർശനം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, 6ന് പടുക്കഘോഷയാത്ര രാത്രി 7.30ന് നൃത്തസന്ധ്യ. 20ന് വൈകുന്നേരം 6ന് പടുക്കഘോഷയാത്ര, രാത്രി 7ന് കൈകൊട്ടികളി,8.15ന് ഭരതനാട്യo, രാത്രി 9.30ന് പള്ളിവേട്ട. 21ന് രാവിലെ 3.30ന് ഉരുൾഘോഷയാത്ര, 7ന് പ്രഭാതഭക്ഷണം,11ന് സർവ്വാശ്വര്യപൂജ വൈകുന്നേരം 3ന് ഘോഷയാത്ര, 6.30ന് ഗാനമേള, രാത്രി 9ന് തിരു:ആറാട്ട് പുറപ്പാട്, 11ന് തിരു:ആറാട്ട് തിരിച്ചു എഴുന്നള്ളത്ത് തുടർന്ന് കൊടിയിറക്ക്.


Saturday, 7 March 2026

പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സമൂഹ വിവാഹത്തിൽ ഏഴ് ജോഡി വധൂവരന്മാർ വിവാഹിതരായി.

 പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടന്ന  സമൂഹ വിവാഹം

ചാത്തന്നൂർ : പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടന്ന  സമൂഹ വിവാഹത്തിൽ ഏഴ് ജോഡി വധൂവരന്മാർ വിവാഹിതരായി. ക്ഷേത്രയോഗം ട്രസ്റ്റ്, ഉത്സവ സംഘാടക സമിതി എന്നിവയുടെ നേതൃത്വത്തിലാണ് സമൂഹ വിവാഹം നടന്നത്. പ്രമുഖ പ്രഭാഷകനായ 
ഡോ. എം.എം. ബഷീർ മുഖ്യകാർമ്മികത്വത്തിൽ നടന്ന സമൂഹവിവാഹത്തിൽ 
ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിലുള്ള ശാന്തിമാർ.
കാർമ്മികത്വം വഹിച്ചു.
തുടർന്ന് നടന്ന സമ്മേളനം 
ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു  കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്. വിജയൻ അധ്യക്ഷത വഹിച്ചു കൊടിമൂട്ടിൽ ശ്രീഭദ്രകാളീക്ഷേത്രയോഗം ട്രസ്റ്റ് പ്രസിഡന്റ്
കെ. ഗോപിനാഥൻ, ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി.ബി. ഗോപകുമാർ,പ്രേം ഫാഷൻ ജൂവലറിഎം ഡി 
ബി.പ്രേമാനന്ദ്, അമ്മ എൻ്റർപ്രൈസസ് & ഗോൾഡ് ലോൺസ് എം ഡി. വി. എസ്. സന്തോഷ്കുമാർ,രാജ് റെസിഡന്റ്സ് എം ഡി ഡി. ത്യാഗരാജൻ, രാജകുമാരിഗ്രൂപ്പ് എം ഡി ഷാജഹാൻ,
സമൂഹവിവാഹ സബ്‌കമ്മിറ്റി കൺവീനർ ജയചന്ദ്രൻ ചാനൽവ്യൂ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, കൊല്ലം ജില്ലാസെക്രട്ടറി ജി. രാജൻകുറുപ്പ്,
കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം 
കെ.എസ്. ബിനു, പത്മാലയം ആർ.രാധാകൃഷ്‌ണൻ പഞ്ചായത്ത് മെമ്പർമാരായ അഡ്വ: സിമ്മിലാൽ.എസ്.എസ്,
ദർശൻ.ജി.നായർ,ഡി. സുഭദ്രാമ്മ  
ഷാജി ശിവദാസൻ,ഉഷാരാജൻ, ജി. അശോകൻ എന്നിവർ സംസാരിച്ചു.
കൊടിമൂട്ടിൽ ശ്രീഭദ്രകാളീക്ഷേത്രയോഗം ട്രസ്റ്റ് സെക്രട്ടറി പ്രകാശൻ കളത്തറ സ്വാഗതവും ഉത്സവ സംഘാടക സമിതി ജനറൽ കൺവീനർ അനുവിജയൻ നന്ദിയും പറഞ്ഞു.തുടർന്ന് മംഗല്യസദ്യയും നടന്നു.

ഫോട്ടോ :സമൂഹവിവാഹത്തിൽ വിവാഹിതരായ വധൂവരന്മാർ വിശിഷ്ട അതിഥികൾക്കൊപ്പം 




ഉയരപാതയിൽ അപാകത പൊളിച്ചു പണിയുന്നത് തടഞ്ഞു സമരസമിതി പ്രവർത്തകർ.

ഉയരപാതയിൽ അപാകത പൊളിച്ചു പണിയുന്നത് തടഞ്ഞു സമരസമിതി പ്രവർത്തകർ.

ചാത്തന്നൂർ: ഉയരപാതയിൽ അപാകത പൊളിച്ചു പണിയുന്നത് തടഞ്ഞു നാട്ടുകാർ. .ചാത്തന്നൂർ ജംഗ്ഷനിൽ നിർമ്മാണം പൂർത്തിയാക്കിയ 
അടിപാതയോട് ചേർന്നുള്ള മണ്ണ് കൊണ്ട് നിർമ്മിച്ച ഉയരപ്പാതയിൽ ഉണ്ടായ അപാകതകൾ പരിഹരിക്കാൻ നിർമ്മാണ കമ്പനി അധികൃതർ നടത്തുന്ന നിർമ്മാണപ്രവർത്തികൾ ആണ് സമരസമിതി ഭാരവാഹികളും നാട്ടുകാരും ചേർന്ന് തടഞ്ഞത്. അടിപാതയോട് ചേർന്ന ഭാഗത്തെ നിർമ്മാണപ്രവർത്തികൾ പൂർത്തിയായെങ്കിലും ക്വളിറ്റി കൺട്രോളുടെ നിർദ്ദേശം ഇല്ലാത്തത് മൂലം പാലങ്ങൾ തമ്മിൽ ജോയിൻ ചെയ്തിരുന്നില്ല ഇതിനിടയിൽ ഉയരപാതയിൽ വിള്ളലുകൾ കാണുകയും പുറത്തേക്ക് തള്ളി നിൽക്കുകയും അടിക്കടി ആർ ഇ വാളുകളിൽ  പൊട്ടലുകളും ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ   ഫ്ലൈഓവറിനോട് ചേരുന്ന ഭാഗത്ത് ഉയര പാത പൊളിച്ചു മാറ്റി
യാതൊരു സുരക്ഷയുമില്ലാതെ
പുതുക്കിപ്പണിയാനുള്ള കരാർ കമ്പനിയുടെ അനധികൃത നീക്കം സമരസമിതി പ്രവർത്തകർ ഇടപെട്ട് നിർത്തിവയ്പ്പിച്ചതിനെ തുടർന്ന് 
സ്റ്റേഷൻ ഹൗസ് ഓഫീസർ അടക്കമുള്ള പോലീസ് അധികാരികൾ സ്ഥലത്തെത്തി സുരക്ഷാവീഴ്ച സംബന്ധിച്ച കാര്യങ്ങൾ  ബോദ്ധ്യപ്പെടുകയും തുടർന്ന് മേൽനടപടികൾ ഉണ്ടാവുന്നത് വരെ നിർമ്മാണപ്രവർത്തികൾ നിർത്തി വയ്പ്പിക്കുകയായിരുന്നു.
ചാത്തന്നൂർ മേഖലയിലെ മൺ ഉയരപ്പാത  നിർമ്മാണങ്ങളിൽ വലിയ തോതിലുള്ള അപാകതകൾ നാട്ടുകാർ നേരത്തേ തന്നെ ചൂണ്ടി കാണിക്കുകയും. നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ചാത്തന്നൂർ ജങ്ങഷനിൽ നിർമ്മിച്ച 
മൺ ഉയരപ്പാതകൾ ഒഴിവാക്കി  തൂണിന്മേൽഎലിവേറ്റഡ് പാത നിർമ്മിക്കണമെന്ന ആവശ്യം ഉയർത്തി ചാത്തന്നൂരിൽ വിവിധ സംഘടനകളുടെ 
പ്രതിഷേധ സമരം നടന്ന് വരികയാണ്.
ഫ്ലൈ ഓവറിന് കിഴക്കുഭാഗത്തായി മൺ ഉയരപ്പാതയിൽ നിർമ്മാണത്തിൽ അപാകതകൾ ഉണ്ടായത് കൊണ്ടാണ് കോൺക്രീറ്റ് സ്ലാബുകൾ എടുത്തു മാറ്റി
 പുതുക്കിപ്പണിയാനുള്ള അനധികൃതമായ ശ്രമം കരാർ കമ്പനി നടത്തിയത്.
 യാതൊരു സുരക്ഷയും ഒരുക്കാതെ 
നിർമ്മാണത്തിൽ നിരവധി അപാകതകൾ ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാതെ ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെയാണ്
പൊളിച്ച് മാറ്റലും പുതുക്കിപ്പണിയലും കമ്പനി നടത്തുന്നത്.
മൺ ഉയരപ്പാതയിലൂപയോഗിക്കുന്ന മണ്ണിലെ ഈർപ്പത്തിൻ്റെ തോത്  സംബന്ധിച്ച്  നിലവിലുള്ള മാനദണ്ഡങ്ങൾ മറികടന്ന് ടാങ്കറുകളിൽ വെള്ളം എത്തിച്ചു പ്രസ്തുത പ്രദേശങ്ങളിൽ വെള്ളം ഒഴിച്ച് മണ്ണ് അയഞ്ഞതാക്കി  കോൺക്രീറ്റ് സ്ലാബുകൾ ഊരിയെടുക്കാനുള്ള ശ്രമവും സുരക്ഷയ്ക്ക് ഭീഷണിയാണ്.
 നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന്  ഉത്തരവാദപ്പെട്ടവർ സ്ഥലത്തില്ലാത്ത അവസ്ഥ ആശങ്കയുണ്ടാക്കുന്നതാണെന്നും
നാട്ടുകാർ ആരോപിച്ചു.
ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർക്കും, ജില്ലാ കലക്ടർക്കും. അസിസ്റ്റൻ്റ് പോലീസ് കമ്മിഷണർക്കും
ഈ വിഷയത്തിൽ  നിരവധി നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്.എന്തൊക്കെ അപാകതകളാണ് പ്രസ്തുത പാതയിൽ കണ്ടെത്തിയതെന്നും ആരുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള  പൊളിച്ചു മാറ്റലും പുതുക്കിപ്പണിയലും നടക്കുന്നതെന്നും വ്യക്തമാക്കണമെന്ന ആവശ്യവും ഉയരുകയാണ്.
മൺ ഉയരപ്പാതകൾ ഒഴിവാക്കി തൂണിന്മേൽ എലിവേറ്റഡ് പാതകൾ നിർമ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യം അടിയന്തിരമായി പരിഗണിച്ചു കൊണ്ട് ഇപ്പോൾ നടക്കുന്ന നിർമ്മാണപ്രവർത്തികൾ നിർത്തിവയ്ക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഫോട്ടോ : പണി പൂർത്തിയായ മൺപാത പൊളിച്ചു നിർമ്മാണപ്രവർത്തികൾ നടക്കുന്നു