Tuesday, 21 April 2026

ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ കാർ ഇടിച്ച് രണ്ട് പേര് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു

ദേശീയപാതയിൽ 
നിർത്തിയിട്ടിരുന്ന വാഹനത്തിൽ കാർ ഇടിച്ച് രണ്ട് പേര് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു 

കൊട്ടിയം : ദേശീയപാതയിൽ 
നിർത്തിയിട്ടിരുന്ന വാഹനത്തിൽ കാർ ഇടിച്ച് രണ്ട് പേര് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു ലോറി ഡ്രൈവർ ഗുരുതരാവസ്ഥയിൽ.
പരവൂർ കലയ്ക്കോട് പാലവിള തെക്കത്തിൽ ഷാജിയുടെ ജാസ്മിന്റെയും 
മകൻ ചാൾസ് ഷാജി (22), തൊടിയിൽ വീട്ടിൽ സെട്രിക്കിന്റെയും എലിസബത്തിന്റെയും മകൻ 
 മകൻ സൻജോസെട്രിക് (22) എന്നിവരണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ നിർമ്മാണം പൂർത്തിയായ കൊല്ലം -തിരുവനന്തപുരം ദേശിയ പാതയിൽ കൊട്ടിയം പട്ടര് മുക്കിന് സമീപമാണ് അപകടം ഉണ്ടായത് കൊട്ടിയം ഭാഗത്ത് നിന്നും വന്ന കാർ നിർമ്മാണം പൂർത്തിയായ ദേശീയപാതയിലൂടെ അമിതവേഗത്തിൽ പോകവേ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന നിർമ്മാണ കമ്പനിയുടെ ടോറസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ലോറിയിൽ ഇടിക്കാതിരിക്കാനായി അൻപത് മീറ്റർ അകലെ വച്ച് ബ്രേക്ക് പിടിച്ചെങ്കിലും കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു.ലോറി ഡ്രൈവർ ഗ്ലാസ്സ് ക്ലീൻ ചെയ്തു കൊണ്ട് ലോറിയുടെ ഫ്രണ്ടിൽ നിൽക്കുകയായിരുന്നു 
ഇടിയുടെ ആഘാതത്തിൽ ലോറി ഡ്രൈവറെയും ഇടിച്ചു കൊണ്ട് 
കാർ ലോറിയ്ക്ക് അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.കാർ ലോറിയ്ക്ക് അടിയിൽ കുരുങ്ങിയതോടെ നാട്ടുകാരും കൊട്ടിയം പോലീസും സ്ഥലതെത്തി ലോറിയും കാറും വെട്ടിപൊളിച്ചു 
മൂന്ന് പേരെയും  പുറത്തെടുക്കുകയായിരുന്നു തുടർന്ന് മൂവരെയും മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും 
 ഇരുവരും മരിച്ചിരുന്നു ലോറി ഡ്രൈവറുടെ 
കാൽ രണ്ടും തകർന്ന് നില ഗുരുതരമായി തുടരുന്നു ചാൾസ് ഷാജിയുടെ സഹോദരങ്ങൾ ഷിജിൻ, ഷിജി, സാൻജോയുടെ സഹോദരൻ സെവന്യു 

ദേശിയപാത നിർമ്മാണപ്രവർത്തി ഗതാഗതകുരുക്ക്

ദേശിയപാത നിർമ്മാണപ്രവർത്തി 
 ഗതാഗതകുരുക്ക് 

ചാത്തന്നൂർ: കൊല്ലം -തിരുവനന്തപുരം 
ദേശീയപാതയിൽ ചാത്തന്നൂർ മുതൽ കൊട്ടിയം വരെ ട്രാഫിക് ബ്ലോക്ക്‌ നിയന്ത്രിക്കാനാകാതെ പോലീസും ഇത്തിക്കരയിൽ നടക്കുന്ന അടിപാത നിർമ്മാണത്തിന്റെ ഭാഗമായി ഉണ്ടായ ഗതാഗതനിയന്ത്രണമാണ് കുരുക്കഴിക്കാൻ വയ്യാത്ത ഗതാഗതകുരുക്കിലേക്ക് മാറിയത്.
ഇത്തിക്കരയിൽ രണ്ട് വരിപാതയിലൂടെ പൊയ്ക്കോണ്ടിരുന്ന വാഹനങ്ങൾ ഇത്തിക്കരയിൽ ഒറ്റവരിപാതയിൽ ട്രാഫിക് നിയന്ത്രണം ഇല്ലാതെ വാഹനങ്ങൾ കടത്തിവിട്ടതോടെ ഗതാഗതകുരുക്കായി മാറി.കൊല്ലത്തോട്ടു പോകുന്ന വാഹനങ്ങളുടെ ക്യു ചാത്തന്നൂർ വരെയും കൊല്ലം ഭാഗത്ത് നിന്നും വരുന്നവരുടെ ക്യു കൊട്ടിയം വരെയും നീണ്ടതോടെ പോലിസിനും നിയന്ത്രിക്കാൻ പറ്റാതായി.
തിരുമുക്കിൽ പരവൂർ ഭാഗത്ത് നിന്നും വന്ന വാഹനങ്ങൾ കൂടി തിരുമുക്ക് അടിപാതയിൽ കുരുങ്ങിയതോടെ ചാത്തന്നൂർ ജങ്ഷൻ വരെ രൂക്ഷമായ ഗതാഗതകുരുക്കായി മാറി നിരവധി 
പ്രൈവറ്റ് ബസുകൾ ട്രിപ്പ്‌ ഉപേക്ഷിച്ചു ട്രാൻസ്പോർട്ട്‌ ബസുകൾ മണിക്കൂറുകൾ വൈകിയാണ് ഓടിയത് ഇത്തിക്കരപാലത്തിന് സമീപമായതിനാൽ വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചു വിടാനാകാതെ പോലീസും വലഞ്ഞു.ഇന്നലെ രാവിലെ തുടങ്ങിയ ഗതാഗതകുരുക്ക് രാത്രിയും തുടരുകയാണ് കൊടുംചൂടിൽ ഉയരുന്ന  പൊടിപടലങ്ങളും കൂടിയായതോടെ വാഹനയാത്രക്കാർ വലഞ്ഞു ജനങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാതെ യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കാതെ നടക്കുന്ന നിർമ്മാണ പ്രവർത്തികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

കാരംകോട് തലച്ചിറകുളവും ചാത്തന്നൂർ തോടും അവഗണനയിൽ

കാരംകോട് തലച്ചിറകുളവും ചാത്തന്നൂർ തോടും അവഗണനയിൽ 


ചാത്തന്നൂർ : ഒരു കാലത്ത് ചാത്തന്നൂർ പഞ്ചായത്തിന്റെ നെല്ലറകളായിരുന്ന അഞ്ച് ഏലാകളെ ജലസമൃദ്ധമാക്കിയിരുന്ന ചാത്തന്നൂർ തോടിന്റെ ഉദ്‌ഭവസ്ഥാനമായ തലച്ചിറക്കുളവും വിസ്മൃതിയിലേക്ക്.നാടിന് കുടിവെള്ളം നൽകിയിരുന്ന തലച്ചിറ 
 ഇന്ന് പായലും മാലിന്യവുമായി നശിക്കുകയാണ്. കുളം നവീകരിക്കണമെന്ന് പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതൊന്നും കണ്ടമട്ടില്ല അധികൃതർ.
ചാത്തന്നൂർ പഞ്ചായത്തിന്റെ കിഴക്കേ അറ്റമായ കാരംകോട്  വാർഡിലാണ് 
രണ്ടേക്കർ വിസ്ത്രിതിയുള്ള 
.ചിറയുടെ നാല് 
ചുറ്റും കാടും പടർപ്പും, കുളം നിറയെ പായലും, ഇതാണ് അവസ്ഥ. പതിനഞ്ച് അടി ആഴമുള്ള കുളത്തിൽ പത്തടിയോളം 
വെള്ളമുള്ള ഇ  തലച്ചിറക്കുളത്തിന്റെ കുറച്ചുഭാഗം പൂർണമായും നികത്തിയിരിക്കുകയാണിപ്പോൾ. ഇവിടെ വാഴയും കാടുകളും വളന്നുനിൽക്കുന്നു. വിശാലമായിക്കിടന്ന കുളമിപ്പോൾ പായൽമൂടി വെള്ളം വറ്റിക്കൊണ്ടിരിക്കുന്നു. തലച്ചിറക്കുളത്തിനെ ചാത്തന്നൂർ തോടുമായി ബന്ധിപ്പിച്ചിരുന്ന കൈവഴിയും കാണാനില്ല.
വർഷങ്ങൾക്കുമുൻപ് തലച്ചിറക്കുളം വൃത്തിയാക്കുന്നതിനായി ടെൻഡർ നൽകി ചെളി കോരിമാറ്റിയിരുന്നു. എന്നാൽ
ടെണ്ടർ പിടിച്ച സിപിഎം നേതാവ് 
 സമയബന്ധിതമായി ചെളി കോരിമാറ്റുകയോ ടെൻഡർ പ്രകാരമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയോ ചെയ്തില്ല എന്ന് മാത്രമല്ല നിർമ്മാണപ്രവർത്തികൾ അട്ടിമറിയ്ക്കുകയും ചെയ്തു.
കുളം വൃത്തിയാക്കൽ നടക്കാതെ പോയതിന്റെ പിറകെ തലച്ചിറക്കുളത്തിന് സംരക്ഷണഭിത്തി നിർമിക്കുന്നതിനായി ജി. എസ്. ജയലാൽ 
എം.എൽ.എ.യുടെ ഫണ്ടിൽ നിന്ന്‌
പതിനഞ്ചു ലക്ഷം  തുക അനുവദിച്ചെങ്കിലും നിർമാണപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. കാടുമൂടി നശിക്കുന്ന തലച്ചിറക്കുളം സംരക്ഷിക്കാൻ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ നിരവധി 
പദ്ധതികൾ പലതും തയ്യാറാക്കിയെങ്കിലും ഒന്നും ഇതുവരെ നടപ്പായില്ല എന്ന് മാത്രമല്ല ഫണ്ടുകൾ പൂർണ്ണമായും മാറി പോകുകയും ചെയ്തു.കുളം വൃത്തിയാക്കൽ ചെളികോരി വിറ്റ്‌  കാശുവാങ്ങുന്നതിനുള്ള മറയാണെന്ന്‌ ആക്ഷേപമുണ്ട്. കുളം സംരക്ഷണത്തിന് ഗ്രാമപ്പഞ്ചായത്ത് ഓരോവർഷവും പദ്ധതിയിൽ തുക വകയിരുത്തും. ലക്ഷങ്ങൾ പാഴാകുന്നതുതന്നെ മിച്ചം.
ചെളി നീക്കംചെയ്യൽ, നീർച്ചാൽ തെളിക്കൽ, നീരുറവ സംരക്ഷിക്കൽ എന്നിവയ്ക്കാണ് തുക അനുവദിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത്‌ ഭരണസമിതിയുടെ 
 പ്രോജക്ടിലും  ലക്ഷകണക്കിന് രുപ തോടിന്റെ സംരക്ഷണത്തിനായി വകയിരുത്തിയിട്ടുണ്ട്. ചാത്തന്നൂർ തോടിന്റെ ഉദ്‌ഭവസ്ഥാനത്തെ നീരുറവ സംരക്ഷിക്കാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

@ ചാത്തന്നൂർ തോടും നാശത്തിന്റെ വക്കിൽ 

ചാത്തന്നൂർ തോടും നാശത്തിന്റെ വക്കിൽ
ചാത്തന്നൂരിന്റെ പ്രധാന ജലസ്രോതസ്‌ ആയി കാരംകോട് തലച്ചിറമുതൽ പോളച്ചിറവരെ ഒഴുകുന്ന ചാത്തന്നൂർ തോടിന് ഏകദേശം ഒൻപതരക്കിലോമീറ്റർ നീളമുണ്ട്. ജലസമൃദ്ധമായിരുന്ന തോട് കുളിക്കാനും കാലികളെ കുളിപ്പിക്കാനും പ്രയോജനപ്പെട്ടിരുന്നു.
ദേശീയപാതയോരത്തെ ഹോട്ടലുകളിലെ മാലിന്യങ്ങൾ ഒഴുക്കിയും വസർജ്യങ്ങൾ തള്ളിയും ഇതിനെ മലിനമാക്കി. വെള്ളത്തിലിറങ്ങാൻ കഴിയാത്ത അവസ്ഥയായി ഇന്ന് ചാത്തന്നൂർ പഞ്ചായത്തിലെ പല വ്യവസായസ്ഥാപനങ്ങളിലെയും മാർക്കറ്റിലെയും മലിനജലവും കക്കൂസ് മാലിന്യങ്ങളും ഒഴുക്കിവിടാനുള്ള അഴുക്കുചാലായി ചാത്തന്നൂർ തോടിനെ മാറ്റിയിരിക്കുന്നു. ചാത്തന്നൂർ തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തിന് നിറവിത്യാസവും ദുർഗന്ധവും ജനങ്ങൾക്കിടയിൽ ആശങ്ക പരത്തുകയാണ്. നിരന്തരമായ പ്രക്ഷോഭങ്ങളും നിവേദനങ്ങളും കൊണ്ട് ഫലമില്ലാതെ വന്നതോടെ നാട്ടുകാർ നിസഹായ അവസ്ഥയിലാണ്. വറ്റിവരണ്ട്, അറവുശാലകളിലെയും വീടുകളിലെയും ടൗണിലെ കടകളുടെയെല്ലാം മാലിന്യവും പേറി ഒഴുകുന്ന തോട് കാണുമ്പോൾ ആരും കരഞ്ഞുപോകും. പലഭാഗത്തും. ഒപ്പം കൈയേറ്റങ്ങളും തോടിന്റെ വിസ്തൃതി ചുരുക്കി നീരുറവകൾ അടഞ്ഞു. കാട്ടുചെടികളും കാട്ടുചേമ്പും വളർന്നു. തോട്ടിൻകരയിലുള്ള വരമ്പ്‌ കൈയേറ്റക്കാർക്ക് സ്വന്തമായി. നീരൊഴുക്ക് നിലച്ചതോടെ തോടിന്റെ തീരത്തെ ഏലാകൾ നികത്തിത്തുടങ്ങി.
നെൽക്കൃഷി ഇല്ലാതായി. ജലദൗർലഭ്യംതന്നെ കൃഷി മുടങ്ങാൻ ഒരു കാരണം. കാരംകോട്, ഏറം ഏലാകൾ പൂർണമായും നികത്തിക്കഴിഞ്ഞു. താഴം കൊച്ചുപാലം ഭാഗത്തെ ഏലാ അപ്രത്യക്ഷമായി. താഴം ഏലായുടെ മുക്കാൽഭാഗവും നികത്തിക്കഴിഞ്ഞു. കൊല്ലാക്കുഴിഭാഗത്തെ ഏലാ തരിശിട്ടിരിക്കുകയാണ്. മീനാട് ഏലായിൽമാത്രമാണ് നാമമാത്രമായെങ്കിലും കൃഷിയുള്ളത്. തോടിന്റെ ഇരുവശത്തുമുള്ള കൈയേറ്റം ഒഴിപ്പിക്കുന്നതിനുവേണ്ടി തോടിന്റെ വീതി അളന്നുതിരിക്കണമെന്ന് താലൂക്ക് സർവേ വിഭാഗത്തിനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.ഇരുകരകളിലുമായി സ്വകാര്യവ്യക്തികൾ തോടിന്റെ ഭൂമി 
കവർന്നെടുത്തതോടെ തോടിന്റെ പതനം പൂർത്തിയായി ഇന്ന് 
തണ്ണീർതടങ്ങളും നീരൊഴുക്കുകളും ഭൂമാഫിയ മണ്ണിട്ട് നികത്തിയതോടെ തോടിലെ നീരൊഴുക്ക് നഷ്ടപെട്ടു. ഇതാകട്ടെ ചാത്തന്നൂരും പരിസരങ്ങളിലുമുള്ള കിണറുകൾ ഉൾപ്പെടെ ജലസ്രോതസുകൾ വറ്റിവരളുന്നതിനും കാരണമായി. ഇതോടെ കൃഷിയും നശിച്ചു. ക്ഷീരകർഷകരും വെള്ളമില്ലാതെ ദുരിതത്തിലായി. ഇതുമൂലം തോട്ടിൽ പോളകളും കാടുകളും വളർന്നു. തോടിന്റെ വരമ്പുകൾ ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറി. അൽപ്പം വെള്ളമുള്ള സ്ഥലത്ത് ചാത്തന്നൂർ ടൗണിലെ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ കൊണ്ട് നാശമായി. ഇപ്പോൾ വെള്ളമുള്ള ഭാഗത്ത് പോലും ഇറങ്ങാൻ നാട്ടുകാർക്ക് ഭയമാണ്. ചാത്തന്നൂർ തോട് സംരക്ഷിക്കണമെന്നും മാലിന്യവിമുക്തമാക്കണമെന്നും ചെറുതും വലുതുമായ കൈയേറ്റം പൂർണ്ണമായും ഒഴിപ്പിക്കണമെന്നും നാട്ടുകാർ ഒന്നടങ്കം ആവശ്യപെടുന്നു.

@ നാട്ടുകാരുടെ ആവശ്യം

തലച്ചിറകുളം 
വൃത്തിയാക്കി കൽഭിത്തികൾ കെട്ടി 
അരികുകൾ സംരക്ഷിക്കണം. ഒപ്പം തോടിന്റെ കൈയ്യേറ്റങ്ങൾ നടപടിയെടുത്ത് അളന്നു തിരിച്ചു തോടിന്റെ വീതി കൂട്ടി സംരഷിക്കണം മാലിന്യം നിക്ഷേപിക്കുന്നതിന് തടയിടണം .

@ ജലപ്രതിസന്ധി പരിഹരിക്കാൻ  കേന്ദ്ര സർക്കാരിന്റെ അമൃത് സരോവർ പദ്ധതിയിൽ  ഉൾപ്പെടുത്തി കാരംകോട് 
തലച്ചിറയും ചാത്തന്നൂർ തോടും സംരഷിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

@   രണ്ട് ഏക്കർ വിസ്തൃതി.

തലച്ചിറ 
കുളം നവീകരണത്തിന് നിരവധി തവണ 
ജനങ്ങൾ  അധികാരികൾക്ക് പരാതി നൽകിയിരുന്നു. കുടിവെള്ള ക്ഷാമമുള്ള സ്ഥലമാണിത്. ഇത്രയും ജല സമൃദ്ധമായ ഒരുകുളം ഉണ്ടായിട്ടും നടപടിയില്ലാത്തത് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു.പുറത്തു നിന്നുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുളത്തിലേക്ക് തളുന്നതിനാൽ ജലത്തിന്റെ ഗുണനിലവാരം പൂർണമായും തകരാറിലായി. കൊതുകുകളുടെ കേന്ദ്രമായി ഇവിടം മാറിയതോടെ, ആരോഗ്യപ്രശ്നങ്ങൾക്കും സാദ്ധ്യത കൂടിയിട്ടുണ്ട്. സംരക്ഷണഭിത്തി തകർന്നതോടെ കരഭാഗങ്ങൾ ഇടിഞ്ഞ് കുളത്തിലേക്ക് പതിക്കുന്ന അവസ്ഥയുണ്ടായത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. 

@ ഇഴജന്തുക്കളും

 ഇപ്പോൾ ഇഴജന്തുക്കളുടെ ആവാസമേഖലയായി മാറിയത് നാട്ടുകാരുടെ സ്വൈരം കെടുത്തുന്നു. കുളം പുതുക്കിപ്പണിതാൽ നീന്തൽ പരിശീലനം ഉൾപ്പെടെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പ്രവർത്തനങ്ങൾ നടത്താമെന്നും അതിനായി ചാത്തന്നൂർ ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

ഫോട്ടോ : ചാത്തന്നൂർ തോടിന്റെ ഉദ്ഭവസ്ഥാനമായ തലച്ചിറക്കുളം

ഫോട്ടോ :തോട് പൂർണ്ണമായും നീരോഴുക്ക് നിലച്ച നിലയിൽ 

ഫോട്ടോ :കൈയ്യേറ്റം മൂലം തോട് ചുരുങ്ങിയ നിലയിൽ.



Monday, 20 April 2026

ദേശീയപാതയൊരത്തെ പാതയോരങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതിനാൽ യാത്രക്കാര് പൊള്ളുന്ന വെയിലിൽ ഉരുകുന്നു.

ദേശീയപാതയൊരത്തെ 
പാതയോരങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല യാത്രക്കാര് പൊള്ളുന്ന വെയിലിൽ ഉരുകുന്നു

കൊട്ടിയം : ദേശീയപാതയൊരത്തെ 
പാതയോരങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതിനാൽ യാത്രക്കാര് പൊള്ളുന്ന വെയിലിൽ ഉരുകുന്നു.ദേശീയപാത നിർമ്മാണം പൂർത്തിയായ മേവറം മുതൽ പാരിപ്പള്ളി വരെയുള്ള പ്രധാന ജങ്ഷനുകളായ കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി തുടങ്ങിയ പ്രധാന ജങ്ഷനുകളിലും ചെറുതും വലുതുമായ മറ്റ് ജംഗഷനുകളിലുമാണ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തത് പുതിയ കാത്തിരിപ്പ് കേന്ദ്രങ്ങൾ ദേശിയപാത നിർമ്മാണപ്രവർത്തിയുടെ ഭാഗമായി നിർമ്മിച്ചുവെങ്കിലും പലതും ജനങ്ങൾ ബസ് കാത്ത് നിൽക്കുന്ന സ്ഥലങ്ങളിൽ അല്ല ഇത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 
കെ. എസ് ആർ ടി സി ഡിപ്പോ ജങ്ഷനിൽ റോഡിന്റെ വടക്ക് ഭാഗത്ത് നിർമ്മിച്ചപ്പോൾ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റോഡിന്റെ തെക്ക് ഭാഗത്ത് ഇനിയും നിർമ്മിച്ചിട്ടില്ല.ജനങ്ങൾ ബസ് കാത്ത് നിൽക്കുന്ന പല ജംഗ്ഷനുകളിലെയും 
സ്ഥിതി വ്യത്യസ്ത‌മല്ല എല്ലായിടത്തും 
കടത്തിണ്ണകളാണ് യാത്രക്കാർക്ക് ആശ്രയം കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തത് മൂലം 
 എവിടെ നിന്ന് ബസ് കയറണമെന്നറിയാതെ ആളുകൾ നെട്ടോട്ടത്തിലാണ്. റോഡ് നവീകരണത്തിൻ്റെ ഭാഗമായി ജനപ്രതിനിധികൾ സ്ഥാപിച്ച  ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ പൊളിച്ചു നീക്കിയത് ദേശീയപാത നിർമാണം പൂർത്തിയായിമാസങ്ങൾ കഴിഞ്ഞിട്ടും പുനർനിർമ്മിക്കാൻ തദേശസ്വയംഭരണസ്ഥാപനങ്ങൾ 
തയ്യാറാകുന്നില്ല ദൂര സ്ഥലങ്ങളിൽ നിന്ന് ടൗണിലെത്തുന്ന യാത്രക്കാർക്ക് ഒന്ന് ഇരിക്കണമെങ്കിൽ ഏതെങ്കിലും കടത്തിണ്ണ തിരയേണ്ട ഗതികേടാണ്. ഇത്തിക്കര, കല്ലുവാതുക്കൽ, മേവറം, ഉമയനല്ലൂർ 
 എന്നിവിടങ്ങളിലാണ് യാത്രക്കാർക്ക് കൂടുതൽ ദുരിതം.തദേശസ്വയം ഭരണസ്ഥാപനങ്ങൾ ദേശീയപാത അതോറിറ്റിയുമായി ചർച്ച നടത്തി പ്രധാന ജാങ്ഷനുകളിൽ ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

ഭഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്ലവിപണിയില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ സുലഭം

ഭഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്ല
വിപണിയില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ സുലഭം
കൊല്ലം : വെളിച്ചെണ്ണയുടെ ആവിശ്യകതയും വിലയും കൂടിയതോടെ മായം ചേർത്തുള്ള എണ്ണയുടെ വരവും കൂടി.കഴിഞ്ഞ
 ഓണം സീസണിൽ കുതിച്ചുയർന്ന വെളിച്ചെണ്ണ വിലയ്ക്ക് ഒപ്പം വ്യാജ വെളിച്ചെണ്ണയും വിപണിയിൽ സർവ്വസാധാരണമായി മാറിയിരുന്നു തുടർന്ന് നടന്ന പരിശോധനയിൽ വൻതോതിൽ  ബ്രാന്റ് കവറിൽ പായ്ക്ക് ചെയ്ത വ്യാജവെളിച്ചെണ്ണ പിടിച്ചെടുത്തിരുന്നു തുടർന്ന് മാസങ്ങൾക്കിപ്പുറം ഭഷ്യസുരക്ഷാവകുപ്പിന്റെ 
 പരിശോധന ഇല്ലാതായതോടെ വീണ്ടും വ്യാജവെളിച്ചെണ്ണ വിപണിയിൽ സുലഭമായി മാറുകയാണ്.തമിഴ്നാട്ടിൽ നിന്നും എത്തുന്ന വ്യാജവെളിച്ചെണ്ണ കൂടാതെ കേരളത്തിലെ പ്രമുഖ ബ്രാന്റുകളുടെ കവറുകളിൽ 
കര്‍ണര്‍ ഓയിലും തേങ്ങ എണ്ണയും ചേര്‍ത്താണ് വെളിച്ചെണ്ണയെന്ന പേരില്‍ കച്ചവടം നടത്തുന്നത്. എന്നാല്‍, ചില്ലറവില്‍പന നടത്തുന്ന പലയിടങ്ങളിലും വെളിച്ചെണ്ണക്കൊപ്പം സൂര്യകാന്തി എണ്ണയും ചേര്‍ത്ത് കച്ചവടം നടത്തുന്നതായും
പറയുന്നു.വെളിച്ചെണ്ണയുടെ ശുദ്ധമായ മണം കിട്ടാന്‍ റോസ്റ്റ് എണ്ണ കൂടി ചേര്‍ത്താണ് കവറുകളില്‍ എണ്ണ നിറക്കുന്നത്. നൂറുകിലോ വെളിച്ചെണ്ണക്കൊപ്പം 35 മുതല്‍ 45 കിലോ വരെ കര്‍ണര്‍ ഓയില്‍ ചേര്‍ത്താണ് കച്ചവടം നടത്തുന്നതത്രെ. കൊപ്ര കരിച്ച് ഉണക്കി ആട്ടുന്ന എണ്ണയാണ് റോസ്റ്റ് എണ്ണയെന്ന പേരില്‍ വെളിച്ചെണ്ണയില്‍ ചേര്‍ക്കാന്‍ മാഫിയ ഉപയോഗിക്കുന്നത്. 
ജില്ലയിലെ ഇണ്ടസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന സർക്കാർ ലൈസൻസ് ഉള്ള ചില മില്ലുകളിലാണ് റോസ്റ്റ് എണ്ണ കച്ചവടം നടത്തുന്നത്.ഇത്തരത്തിലുള്ള ഇരുപതോളം മില്ലുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടെന്ന് ഭഷ്യസുരക്ഷ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്.
ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന കര്‍ണര്‍ ഓയില്‍ തമിഴ്‌നാട്ടിലെ കാങ്കയം സേലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ജില്ലയിൽ 
എത്തിക്കുന്നത് കര്‍ണര്‍ ഓയിലിനു പുറമെ കൊപ്രയും ഇവിടെ നിന്ന് എത്തുന്നു. കേരളത്തില്‍ കൊപ്രയ്ക്കുള്ള കടുത്ത ക്ഷാമം കാരണമാണ് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നതെന്ന് വെളിച്ചെണ്ണ കച്ചവടക്കാര്‍ തന്നെ പറയുന്നു. വെളിച്ചെണ്ണവില കുതിച്ചെങ്കിലും കേരകര്‍ഷകന് തേങ്ങക്ക് ഇപ്പോഴും ന്യായവില ലഭിക്കുന്നില്ല.
അതുകൊണ്ട് തന്നെ തെങ്ങ് കൃഷിയില്‍നിന്ന് കേരളീയര്‍ അകന്നുതുടങ്ങി. മായം കലര്‍ത്തിയ വെളിച്ചെണ്ണ വില്‍പന പൊടിപൊടിക്കുമ്പോഴും ഇത് തടയാനോ ഗുണനിലവാരം പരിശോധിക്കാനോ തയാറാകാത്തതാണ് ഇത്തരം മാഫിയാ സംഘങ്ങള്‍ വളരുന്നതിന് കാരണമെന്ന് പരാതിയുണ്ട്. ഉത്സവസീസണുകളിൽ 
 ലക്ഷക്കണക്കിന് രൂപക്കാണ് മായം ചേര്‍ത്ത വെളിച്ചെണ്ണ കവറുകളില്‍ നിറച്ചും അല്ലാതെയും വിറ്റത്. ഹോട്ടലുകളിലും മറ്റും ആരോഗ്യവകുപ്പ് പരിശോധനകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ വെളിച്ചെണ്ണ നിര്‍മാണ കേന്ദ്രങ്ങളില്‍ നടക്കുന്ന മായം ചേര്‍ക്കലും മായം ചേര്‍ത്ത വെളിച്ചെണ്ണ വില്‍പനയും പരിശോധിക്കാന്‍ തയാറാകാത്തതിനെതിരെ പരക്കെ പ്രതിക്ഷേധമുണ്ട്.

ചാത്തന്നൂരിൽ ബി ജെ പി.യുടെ വോട്ട് കൃത്യമായി വിലയിരുത്താൻ കഴിയുന്നില്ലെന്ന് സി പി എം


ചാത്തന്നൂരിൽ ബി ജെ പി.യുടെ വോട്ട് കൃത്യമായി വിലയിരുത്താൻ കഴിയുന്നില്ലെന്ന് സി പി എം
ചാത്തന്നൂർ : നിയമസഭ തിരഞ്ഞെടുപ്പിൽ 
ബി.ജെ.പി.ക്ക് ലഭിക്കുന്ന വോട്ട് സംബന്ധിച്ച് യാഥാർഥ്യബോധത്തോടെ വിലയിരുത്താൻ പാർട്ടിക്ക് കഴിയുന്നില്ലെന്ന് സി പി എം ഏരിയ കമ്മിറ്റിയുടെ റിപ്പോർട്ട്.ഇടത് മുന്നണിയുടെ ചാത്തന്നൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് സമിതിയുടെ റിപ്പോർട്ടിന് ബദലായി സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയ്ക്ക് നൽകിയ റിപ്പോർട്ടിൽ
സമർപ്പിച്ച സംഘടന റിപ്പോർട്ടിലാണ് ഇ സൂചനയുള്ളത് ഇത് ഗൗരവമായി കാണണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ മൂന്ന് 
നിയമസഭാ തിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബി.ജെ.പി. ക്രമാനുഗതമായ വളർച്ച കൈവരിച്ചു. 
2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 
ചാത്തന്നൂരിൽ 71 ബൂത്തുകളിൽ അവർ ഒന്നാമതെത്തിയതും 113 ഇടങ്ങളിൽ രണ്ടാംസ്ഥാനത്ത് വന്നെങ്കിൽ ഇക്കുറി എല്ലാബൂത്തുകളിലും പത്ത് മുതൽ നൂറ് വോട്ടുകൾ വരെ വർദ്ധിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു ബിജെപി 100മുതൽ 120ബൂത്തുകളിൽ വരെ ലീഡ് ചെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടി കാട്ടുന്നു ഇത് ഗൗരവമേറിയ കാര്യമാണ്. ഇത് ബൂത്ത് അടിസ്ഥാനത്തിൽ പ്രത്യേകം പരിശോധിക്കപ്പെടണമെന്നും റിപ്പോർട്ട് പറയുന്നു.തിരഞ്ഞെടുപ്പ് പ്രചരണത്തിൽ എല്ലാ ബൂത്തിലും ഇടതുമുന്നണിയുടെ കമ്മിറ്റികൾ ഉണ്ടായിട്ടും പ്രചരണത്തിൽ 
തുടക്കത്തിൽ തന്നെ മുന്നിലെത്തിയ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തെ പ്രതിരോധിക്കാൻ ഇടതുമുന്നണിയുടെ 
സംഘടന സംവിധാനത്തിന് കഴിഞ്ഞില്ല.
സിപിഎം തന്നെ നേതൃത്വം കൊടുത്ത
മണ്ഡലം കമ്മിറ്റിക്ക് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വേണ്ടത്ര ഏകോപാനം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന സ്വയം 
വിമർശനവും റിപ്പോർട്ടിലുണ്ട്. 
തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും ബി ജെ പി ജയിക്കുമെന്ന പ്രതീതി ഉണ്ടാക്കാൻ അവരുടെ പ്രചാരണത്തിന് കഴിഞ്ഞു. ഇവിടെ ഇടതു വോട്ടുകളും ബി ജെ പി യിലേക്ക് പോകുന്ന സാഹചര്യമുണ്ടായി.സ്ഥാനാർഥി നിർണ്ണയത്തിൽ ഉണ്ടായ വീഴ്ചയും
തദേശതിരഞ്ഞെടുപ്പിൽ  റിബൽ സ്ഥാനാർഥിയായി മത്സരിച്ചവരെയും പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയവരെയും 
തിരഞ്ഞെടുപ്പ് ചുമതലയിൽ കൊണ്ട് വന്നതു മൂലം പ്രാദേശിക തലത്തിൽ 
 സിപിഐ നേതാക്കളുടെ നിസഹകരണത്തിനു കാരണമായതായി 
 റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു.

@ സി പി ഐ ക്കും വിമർശനം

സി പി ഐ യിൽ നിലനിൽക്കുന്ന കടുത്ത 
വിഭാഗീയതയും പടലപിണക്കവും ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ഇടതുമുന്നണിയുടെ വോട്ട് ചോർച്ചയ്ക്കും  പ്രധാന കാരണമായെന്നും വിലയിരുത്തുന്നുണ്ട്. പ്രാദേശിക പിന്തുണയുള്ള സ്ഥാനാർഥിയെ സിപിഐ പ്രാദേശിക നേതൃത്വം 
ഉയർത്തി കാട്ടിയിട്ടും സിപിഐ സംസ്ഥാന നേതൃത്വം അവഗണിച്ചതും അഡ്വ.ആർ.രാജേന്ദ്രന്റെ 
 സ്ഥാനാർഥിത്വത്തെ ചൊല്ലി സിപിഐയുടെ പാർട്ടിഘടകങ്ങളിൽ അഭിപ്രായഭിന്നതയുണ്ടായത് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. 
സ്ഥാനാർഥിയുടെ പഴയ സി എം പി ബന്ധവും സിപിഎം വിമതർ സിപിഐ പിന്തുണയോടെ തിരഞ്ഞെടുപ്പിൽ പ്രചരണത്തിന് ഇറങ്ങിയതും തിരിച്ചടിയായി.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുതിർന്ന 
സിപിഐ നേതാക്കൾ വീഴ്ചവരുത്തിയെന്നും  ഗൗരവമായി കാണണമെന്നും റിപ്പോർട്ടിൽ പറയുന്നു

കൊടും വേനലിൽ വാടി ക്ഷീരമേഖല


കൊടും വേനലിൽ തകർന്നടിഞ്ഞു 
ക്ഷീരമേഖല

കൊല്ലം : വേനലിന്റെ കാഠിന്യത്തിനൊപ്പം ക്ഷീരകർഷകരുടെ ചെലവും കൂടുന്നു ഷീര മേഖല കടുത്ത പ്രതിസന്ധിയിലായി.  
കന്നുകാലികൾക്ക് ആവശ്യമായ പുല്ലുകൾ  കരിഞ്ഞു കിണറുകളിൽ വെള്ളം കുറഞ്ഞു 
ജലാശയങ്ങൾ വറ്റിയതോടെ വെള്ള
ത്തിനും ബുദ്ധിമുട്ട് നേരിടാൻ തുടങ്ങി.  പച്ചപുല്ലുകളെല്ലാം കരിഞ്ഞുണങ്ങി. ഇതുകാരണം പുല്ല് കിട്ടാനില്ല
തീറ്റപ്പുല്ലിന് ക്ഷാമം നേരിട്ടതോടെ വൈക്കോലും ചോളവുമൊക്കെയാണ് ഇപ്പോഴുള്ള ആശ്രയം. ചൂടുകൂടിത്തുടങ്ങിയതോടെ പാൽ ഉത്പാദനം കുറഞ്ഞുതുടങ്ങി. മിക്കയിടങ്ങളിലും ജലക്ഷാമവുമുണ്ട്. കാലിത്തീറ്റ വിലയും കുതിക്കുകയാണ്.
ഇതിനു പുറമെ തമിഴ്നാട്ടിൽ നിന്നുള്ള വയ്ക്കോലിന്റെ വരവും കാര്യമായി കുറഞ്ഞു. നേരത്തേ ലഭിച്ചുകൊണ്ടിരുന്നതിനേക്കാൾ വയ്ക്കോലിന് കെട്ടിന് അമ്പത് രൂപയോളം വർദ്ധിച്ചു. 20 കിലോയുടെ ഒരു കെട്ടിന് 350 രൂപ വരെ വിലയുയർന്നു 
എന്നാൽചൂട് ഇ നിലയിൽ തുടർന്നാൽ കന്നുകാലികളെ എങ്ങനെ തീറ്റിപോറ്റുമെന്ന ആശങ്കയിലാണ് കർഷകർ.
എന്നാൽ ഉത്പാദന ചെലവിനനുസരിച്ച് പാലിന് വിലയുമില്ല. 
മിൽമ കവർ പാൽ വില ലിറ്ററിന് 46 രൂപവരെയുണ്ടെങ്കിലും ക്ഷീരകർഷകന് കിട്ടുന്നത് ശരാശരി 36-37 രൂപയാണ്. പാലിന്റെ ഗുണനിലവാരം പരിശോധിച്ച് വില നൽകുന്നതിനുള്ള ചാർട്ടനുസരിച്ച് കവർ പാലിന് ഈടാക്കുന്നതിനെക്കാൾ ഇരുപത് ശതമാനംവരെ കുറഞ്ഞ തുകയാണ് ക്ഷീരസംഘങ്ങളിൽനിന്ന് കർഷകന് ലഭിക്കുന്നത്. മിൽമയുടെ കണക്കനുസരിച്ച് കൊഴുപ്പിന്റെ അളവ് 3.7 മില്ലി ലിറ്ററും മറ്റു ഖരപദാർഥങ്ങളുടെ അളവ് (എസ്.എൻ.എഫ്.) 8.5 മില്ലി ലിറ്ററുമുള്ള പാലിന് കർഷകന് കിട്ടുന്നത് ഒരു ലിറ്ററിന് 37 രൂപ 21 പൈസയാണ്. ബഹുഭൂരിപക്ഷം കർഷകർക്കും ഇതേ നിലവാരത്തിലുള്ള പാലാണ് ലഭിക്കുന്നത്. കൊഴുപ്പോ എസ്.എൻ.എഫോ അൽപ്പം കൂടിയാലും 39 രൂപയ്ക്കപ്പുറം കിട്ടില്ല. പിണ്ണാക്കിനും തീറ്റയ്ക്കും കഴിഞ്ഞ മാസങ്ങളിലുണ്ടായ ഭീമമായ വർധന കണക്കിലെടുക്കുമ്പോൾ പശുവളർത്തൽകൊണ്ട് കാര്യമായ നേട്ടമില്ലെന്നാണ് കർഷകർ പറയുന്നത്.

@ കാലിത്തീറ്റവിലയും കൂടി

സർക്കാർ സ്ഥാപനങ്ങളുടെയടക്കം തീറ്റവില കൂടിയിട്ടുണ്ട്. കേരള ഫീഡ്സ് ചാക്കിന് മുമ്പ് ആയിരം രൂപയുണ്ടായിരുന്നിടത്ത് ഇപ്പോൾ 1345 രൂപയാണ്. മിൽമ കാലിത്തീറ്റയ്ക്ക് 25 രൂപ കൂടുകയും ചെയ്തു.
സർക്കാർ സ്ഥാപനങ്ങൾ ചോളത്തിനും എണ്ണ നീക്കിയ തവിടിനുംവേണ്ടി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. വില കുറഞ്ഞിരിക്കുമ്പോൾ ഇവ വലിയ അളവിൽ സംഭരിച്ച് കേടുകൂടാതെ സൂക്ഷിക്കാൻ സംഭരണകേന്ദ്രങ്ങൾ സർക്കാർ ഒരുക്കാത്തതാണ് തീറ്റവില ഇടയ്ക്കിടെ വർധിക്കാൻ കാരണം.
എള്ളിൻ പിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക്, പരുത്തിക്കുരു, തവിട് എന്നിവയ്ക്കും വില കൂടുകയാണ്. സ്വകാര്യകമ്പനികളുടെ കാലിത്തീറ്റയ്ക്ക് ചാക്കിന് 100 മുതൽ 130 രൂപവരെ വില വർധനയുണ്ട്. ചോളം, തവിട് എന്നിവയുടെ ക്ഷാമമാണ് തീറ്റവില കൂടാൻ കാരണമായി പറയുന്നത്. ഇനി വൈക്കോലിന്റെ വിലയും കൂടും. വേനൽക്കാലമായാൽ സാധാരണയായി ഒരു കെട്ട് വൈക്കോലിന് 10 രൂപമുതൽ 15 രൂപവരെ കൂടാറുണ്ട്. 30 കിലോ റോൾ വൈക്കോലിന് 300 രൂപയാണ്. ചൂട് കൂടിയതോടെ  ഇത് 450 വരെയായി 
തീറ്റപ്പുല്ലിന്റെ ക്ഷാമവും കാലിത്തീറ്റയുടെ വിലവർധനയും ക്ഷീരകർഷകരെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. വൈക്കോൽ കൊടുത്താൽ പാൽലഭ്യത കുറയും. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന ചോളമാണ് ഇപ്പോൾ കൂടുതലായും നൽകുന്നത്. അതുതന്നെ മാസത്തിൽ ഒന്നുരണ്ടുതവണയേ ലഭിക്കുന്നുള്ളൂ. 

@ ക്ഷീരകർഷകർക്ക് ആശ്വാസമേകാൻ കാലിത്തീറ്റ വില നിയന്ത്രിക്കണം. 20 ലിറ്റർ പാൽ കറക്കുന്ന പശുവിന് തീറ്റയ്ക്കും മറ്റുമായി ദിനംപ്രതി അഞ്ഞൂറുരൂപയോളം ചെലവ് വരും. പുറമേനിന്ന് തീറ്റപ്പുല്ല് വാങ്ങുമ്പോൾ കിലോയ്ക്ക് നാലുമുതൽ അഞ്ചുരൂപവരെ നൽകണം. ഇത് കർഷകർ സ്വയം കൃഷി ചെയ്തുണ്ടാക്കിയാൽ കിലോയ്ക്ക് ഒരു രൂപയേ മുതൽമുടക്ക് വരൂ. വെറുതെ കിടക്കുന്ന സ്ഥലങ്ങൾ പാട്ടത്തിന് നൽകി ക്ഷീരകർഷകർക്ക് തീറ്റപ്പുൽക്കൃഷി ചെയ്യാനുള്ള സൗകര്യമൊരുക്കണം

@ വെള്ളം കിട്ടാക്കനിയാകുന്നു

തോടുകളും കുളങ്ങളും വറ്റിവരണ്ടതോടെ കാലികളെ കഴുകാൻ പോലും കഴിയാത്ത അവസ്ഥയാണ്. കർഷകർക്ക് സ്വന്തമായി ഉണ്ടായിരുന്ന പുല്ല് വളർത്തൽ കേന്ദ്രങ്ങളും കരിഞ്ഞുണങ്ങി. ഇതുകാരണം കാലികൾക്ക് ആശ്രയം വയ്ക്കോൽ മാത്രമാണ്. വയ്ക്കോലിന്റെ വില കൂടുതൽ കാരണം കാലിയെ വളർത്താൻ കഴിയുന്നില്ല. പാൽ ഉത്പാദനം കുറവ് അനുഭവപ്പെടുന്ന വേനലിലെങ്കിലും ഉത്പാദന ചിലവിനനുസരിച്ചുള്ള വില കിട്ടിയില്ലെങ്കിൽ ഇതുകൊണ്ട് ജീവിക്കാൻ കഴിയില്ലെന്നാണ് ക്ഷീരകർഷകർ പറയുന്നത്.


@ ക്ഷീരോത്പാദനമേഖലയിൽ കർഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികൾ ഉണ്ടെങ്കിലും അത് കർഷകർക്ക് പ്രയോജനം ലഭിക്കുന്നില്ല. വേനൽ കണക്കിലെടുത്ത് പാലിന് നേരിയ വിലയെങ്കിലും വർദ്ധിപ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇപ്പോൾ ക്ഷീരോത്പാദക സഹകരണ സംഘങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടിയ വില നൽകി പല സ്ഥലങ്ങളിലും വ്യക്തികളും മറ്റു പുതിയ സംഘങ്ങളും രൂപീകരിച്ച് പാൽ ശേഖരിച്ച് വില്പന നടത്തുന്ന രീതിയും വർദ്ധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ക്ഷീര കർഷകർക്ക് സഹകരണ സംഘങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ മെച്ചപ്പെട്ടവില ലഭിക്കുന്നതായി കർഷകർ പറയുന്നു.
വേനൽകാലത്തെങ്കിലും ക്ഷീര സംഘങ്ങൾ വഴി കൂടുതൽ വിലനൽകി പാൽ ശേഖരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായില്ലെങ്കിൽ ക്ഷീരോത്പാദന മേഖലയെ ആശ്രയിക്കുന്ന കർഷകർ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും'