ചാത്തന്നൂർ നാടിൻ്റെ ജീവനാഡിയായ കുളമുടി തോട് വില്ലേജ് ഓഫിസിലെ
കടലാസിലൊതുങ്ങി സംരക്ഷണമില്ലാതെ നശിക്കുന്നു. ചാത്തന്നൂർ -ചിറക്കര പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന തോട് കുളമുടി, മീനാട് ഏലാകളെ ജലസമൃദ്ധമാക്കിയിരുന്ന തോടായിരുന്നു. ചിറക്കര -ചാത്തന്നൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചിറക്കര ഗ്രാമപ്പഞ്ചായത്ത് കൊച്ചാലുംമൂട് വാർഡിലെ കോതേരി ജങ്ഷനു സമീപം
കുളമുടി ഊറ്റുകുഴി കുളത്തിൽനിന്നാണ്
നിന്നുമാണ് കുളമുടി തോട് ഉദ്ഭവിക്കുന്നത്.
ഇന്ന് ഊറ്റുകുഴി കുളത്തിൻ്റെ സ്ഥാനത്ത് ചെറിയ നീരുറവമാത്രമാണുള്ളത്. തലച്ചിറക്കുളം മണ്ണിട്ടുമൂടി. ഉദ്ഭവസ്ഥാനത്തുനിന്ന് മൂന്നുമീറ്ററോളം വീതിയിൽ തുടങ്ങുന്ന തോട് മുന്നോട്ട് പോകുംതോറും കൈയ്യേറ്റം കാരണം വീതികുറഞ്ഞു വരുന്നു.
ചില സ്ഥലങ്ങളിൽ ഒരുമീറ്റർപോലും വീതിയില്ലാത്ത അവസ്ഥയാണ് ബാക്കിയുള്ള സ്ഥലങ്ങൾ കാട് മൂടി തോട് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ.
നീർത്തടങ്ങളും ജലാശയങ്ങളും തോടുകളും സംരക്ഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒട്ടേറെ പദ്ധതികളുണ്ടെങ്കിലും തോടിന്റെ സംരക്ഷണത്തിന് ഇത് പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് ആക്ഷേപം. തലച്ചിറക്കുളം പൂർണമായി നികത്തുകയും തോടിന്റെ ഇരുവശവും ൈകയേറുകയും ചെയ്തിട്ടും ബന്ധപ്പെട്ടവർ ഒരുനടപടിയും സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്.
അധികൃതർക്ക് നൽകിയ പരാതിയിൽ 2013-ൽ എൽ.ആർ.സബ് കളക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി കൈ യേറ്റം കണ്ടെത്തിയിരുന്നു. എന്നാൽ ഇതുവരെ ഒരുനടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഊറ്റുകുഴിയിൽ തുടങ്ങുന്ന തോട് ചിറക്കര- ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്ത് അതിർത്തിയിലൂടെ കിലോമീറ്ററുകളോളം ഒഴുകി പോളച്ചിറ ഏലായിലാണ് എത്തിച്ചേരുന്നത്. ആനന്ദഗിരി ക്ഷേത്രത്തിനു സമീപം തോടിന്റെ വശങ്ങളിലെ ഏലാ പൂർണമായും നികത്തി തോടിൻ്റെ സമീപത്തെ നീരുറവകൾ നശിപ്പിക്കുകയാണ്. പണ്ട് കുളിക്കടവുകളുണ്ടായിരുന്ന തോട്ടിൽ ഇപ്പോൾ മൃഗങ്ങളെ കുളിപ്പിക്കാൻ പോലും കഴിയാത്ത സ്ഥിതി. മൂന്ന്
പതിറ്റാണ്ടു മുൻപുവരെ തോടിന്റെ ഇരു ഭാഗങ്ങളും വിശാലമായ നെൽപ്പാടങ്ങൾ ആയിരുന്നു. കാലക്രമേണെ കൃഷി കുറഞ്ഞു വയൽ നികത്തി കെട്ടിടങ്ങൾ വന്നതോടെ തോടിന്റെ പ്രാധാന്യം കുറഞ്ഞു. തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിലായപ്പോൾ നികത്തൽ കുറഞ്ഞെങ്കിലും കൃഷി പുനരാരംഭിച്ചില്ല. കൃഷിയില്ലാത്ത സമയത്തും തോടിന്റെ പല ഭാഗങ്ങളിലും കുളിക്കടവുകളുണ്ടായിരുന്നു ഇന്ന് അതെല്ലാം ഓർമ്മയായി അടിയന്തിരമായി തോടിന്റെ ഇരുഭാഗത്തുമുള്ള കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ചു തോട് വീതികൂട്ടി തലച്ചിറകുളവും സംരഷിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്ത്.