Saturday, 23 May 2026

കോയിപ്പാട് വരികുളം തോടിലെ കൈയ്യേറ്റം ഒഴിപ്പിച്ചു

കോയിപ്പാട് 
വരികുളം തോടിലെ കൈയ്യേറ്റം ഒഴിപ്പിച്ചു 

ചാത്തന്നൂർ : സർക്കാർ ഭൂമി കൈയ്യേറി വഴി നിർമ്മിച്ച സ്വകാര്യ വ്യക്തിയുടെ കയ്യേറ്റം ഒഴിപ്പിച്ച് റവന്യു വകുപ്പ്.ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ കോയിപ്പാട് വാർഡിലെ പ്രമുഖ ഏലായായ വരികുളം ഏലായുടെ ഹൃദയഭാഗത്ത് കൂടി ഇത്തിക്കരയാറ്റിലേക്ക് 
ഒഴുകുന്ന വരികുളം തോടിന്റെ ഒഴുക്ക് തടസപ്പെടുത്തി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് മണ്ണിട്ട് നിർമ്മിച്ച വഴിയാണ് റവന്യു അധികൃതർ പൊളിച്ചു മാറ്റിയത്. 2011ലാണ് ഭൂമാഫിയ സംഘം 
വരികുളം തോടിന്റെ ഭാഗത്ത് 
വസ്തുവാങ്ങി കെട്ടിടം കെട്ടി തോടിന് കുറുകെ മണ്ണിട്ട് നികത്തി സ്തുവിലേക്ക്
വഴി വെട്ടിയത് തുടർന്ന് ബിജെപി പ്രവർത്തകർ പരാതിയുമായി രംഗത്ത് വരികയും നിർമ്മാണപ്രവർത്തികൾക്ക് പഞ്ചായത്ത്‌ സ്റ്റോപ്പ്‌ മെമ്മോ നൽകിയിരുന്നു തുടർന്ന് പതിനാല് വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ പഞ്ചായത്ത്‌ റവന്യു അധികാരികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ 
ഭൂമി പൂർവ്വസ്ഥിതിയിലാക്കിയത് കൊല്ലം താലൂക്ക് തഹസീൽദാർ ജയപ്രസാദ്,
 മീനാട് വില്ലേജ് ഓഫിസർ സുനിൽകുമാർ, 
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ 
ഒ.മഹേശ്വരി, പഞ്ചായത്ത്‌ സെക്രട്ടറി ബിജുകുമാർ,താലൂക്ക് സർവേയർ സുജിത് 
എന്നിവരുടെ നേതൃത്വത്തിൽ പോലിസ് സംഘം എത്തിയാണ് ജെ സി ബി ഉപയോഗിച്ച് ഭൂമി പൂർവ്വസ്ഥിതിയിലാക്കിയത്.
ഫോട്ടോ :ജെ സി ബി ഉപയോഗിച്ച് നിർമ്മാണപ്രവർത്തികൾ നടത്തി ഭൂമി പൂർവ്വസ്ഥിതിയിലാക്കുന്നു.

*വഴിപാടുകളും മൂലമന്ത്രങ്ങളും*

*വഴിപാടുകളും മൂലമന്ത്രങ്ങളും*

ദേവീദേവന്മാര്‍ക്കോരോരുത്തര്‍ക്കും ചെയ്യേണ്ട പ്രധാന വഴിപാടുകളും മൂലമന്ത്രങ്ങളും ഭാരതീയ പൈതൃകം നമുക്ക്‌ നല്‍കിയിട്ടുണ്ട്‌.   വരും തലമുറയ്‌ക്ക് ഗുണകരമായിട്ടുള്ള ആചാരാനുഷ്‌ഠാനങ്ങളേ അവര്‍ താളിയോലകളില്‍ ആലേഖനം ചെയ്‌തിട്ടുള്ളൂ.    അവ പൂര്‍ണ്ണ വിശ്വാസത്തോടെ ഭക്‌തിപൂര്‍വ്വം ആചരിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും കൈവരും.

*ഗണപതി*

ഗണപതിഭഗവാന്‌ പൂജയ്‌ക്ക് വയ്‌ക്കേണ്ട പ്രധാന പുഷ്‌പമാണ്‌ കറുകപ്പുല്ല്‌.    നിവേദ്യം അപ്പവും, മോദകവും.   അഷ്‌ടോത്തരാര്‍ച്ചന, ഗണപതിസൂക്‌താര്‍ച്ചന മുതലായ അര്‍ച്ചനകളാണ്‌ പ്രധാനം.   ഗണപതിഹോമം നടത്തിയാലോ ഫലം വിഘ്‌നനാശനം.   ഗണപതിഭഗവാനുള്ള പ്രത്യേക വഴിപാടാണ്‌ നാളികേരമുടയ്‌ക്കല്‍.
ചൊല്ലേണ്ട മൂലമന്ത്രം
‘ഓം ഗം ഗണപതയേ നമ:’
നിത്യേന നൂറ്റെട്ട്‌ പ്രാവശ്യം ഈ മന്ത്രം ഉരുക്കഴിക്കുക.

*ശ്രീമഹാവിഷ്‌ണു*

ശ്രീമഹാവിഷ്‌ണുവിന്‌ പ്രിയപ്പെട്ട പുഷ്‌പങ്ങളാണ്‌ തുളസി, ചെത്തി, മന്ദാരം, പിച്ചകം തുടങ്ങിയവ.   വിഷ്‌ണുസഹസ്രനാമസ്‌തോത്രം, വിഷ്‌ണുസൂക്‌തം, ഭാഗ്യസൂക്‌തം, പുരുഷസൂക്‌തം തുടങ്ങിയവകൊണ്ടുള്ള അര്‍ച്ചനയാണ്‌ ചെയ്യേണ്ടത്‌.   ഭഗവാന്‌ സുദര്‍ശനഹോമമാണ്‌ മുഖ്യം.  തൊഴില്‍ലാഭം, ആയുരാരോഗ്യസൗഖ്യം, ഐശ്വര്യവര്‍ദ്ധനവ്‌, ശത്രുനാശം, ബുദ്ധിവികാസം തുടങ്ങിയവയാണ്‌ ഫലങ്ങള്‍.
‘ഓം നമോ നാരായണായ’
(അഷ്‌ടാക്ഷരമന്ത്രം),
‘ഓം നമോ ഭഗവതേ വാസുദേവായ’
(ദ്വാദശാക്ഷരമന്ത്രം)
എന്നിവയാണ്‌ മൂലമന്ത്രങ്ങള്‍.  
ഇവ നിത്യേന നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.

*ശ്രീപരമശിവൻ*
ശ്രീപരമശിവന്‌ ഇഷ്‌ട പുഷ്‌പം കൂവളത്തിലയാണ്‌.   ആയുര്‍സൂക്‌താര്‍ച്ചന, സ്വയംവരപുഷ്‌പാഞ്‌ജലി, മംഗല്യപുഷ്‌പാഞ്‌ജലി, ഉമാമഹേശ്വരപുഷ്‌പാഞ്‌ജലി എന്നീ അര്‍ച്ചനകള്‍ മുഖ്യം.   ഭസ്‌മാഭിഷേകം, ധാര തുടങ്ങിയവയാണ്‌ അഭിഷേകങ്ങളില്‍ പ്രധാനപ്പെട്ടവ.    ശിവഭഗവാന്‌ രുദ്രഹോമം, മഹാമൃത്യുഞ്‌ജയഹോമം, മൃത്യുഞ്‌ജയഹോമം തുടങ്ങിയ ഹോമങ്ങളാണ്‌ നടത്തേണ്ടത്‌.   ഫലം ദീര്‍ഘായുസ്സ്‌, ആയുരാരോഗ്യസൗഖ്യം, വിദ്യാഗുണം, മനോനിയന്ത്രണം, ദാമ്പത്യസുഖം, ഈശ്വരാധീനം തുടങ്ങിയവ.
ശിവന്റെ മൂലമന്ത്രമായ
‘ഓം നമ:ശിവായ’
നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.

*ശ്രീരാമചന്ദ്രസ്വാമി*

ശ്രീരാമചന്ദ്രസ്വാമിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ രാമതുളസി, മുല്ലമൊട്ട്‌ എന്നിവ.   പാല്‍പ്പായസം, അവില്‍, പഴം എന്നിവയാണ്‌ നിവേദ്യം.   ശ്രീരാമചന്ദ്രനെ നിത്യം ധ്യാനിച്ചാല്‍ ഏകപത്നീവ്രതം, ശാന്തത, ശൗര്യം, ജ്‌ഞാനപ്രാപ്‌തി, വിവാഹലബ്‌ധി, നേതൃപാടവം എന്നിവ ഫലം.
നിത്യേന നൂറ്റെട്ടുപ്രാവശ്യം
‘ഹരേ രാമ, ഹരേരാമ, രാമരാമ ഹരേ ഹരേ…..
ഹരേ കൃഷ്‌ണ, ഹരേകൃഷ്‌ണ, കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ’…..
ചൊല്ലുക.

*സരസ്വതീദേവി*

സരസ്വതീദേവിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട പുഷ്‌പമാണ്‌ താമര.   ത്രിമധുരം, പഞ്ചാമൃതം, പഴം എന്നിവയാണ്‌ നിവേദ്യം.   സരസ്വതീ പുഷ്‌പാഞ്‌ജലിയാണ്‌ അര്‍ച്ചന.   ഫലം വിദ്യാഗുണം,
‘ഓം ഹ്രീം ഹ്രീം സരസ്വത്യൈ സ്വാഹാ’ എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം ഉരുക്കഴിക്കുക.  
(ആവാഹനത്തിനായി സ്വാഹാ എന്നും മറ്റു സന്ദര്‍ഭങ്ങളില്‍ നമ: എന്നും മന്ത്രത്തോടൊപ്പം ചേര്‍ക്കുന്നു.)

*ശ്രീകൃഷ്‌ണൻ*

ഭഗവാന്‍ ശ്രീകൃഷ്‌ണന്റെ ഇഷ്‌ടപുഷ്‌പമാണ്‌ നീലശംഖ്‌പുഷ്‌പം, കൃഷ്‌ണതുളസി മുതലായവ.   വെണ്ണ, അവില്‍, പഴം, പാല്‍പ്പായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍.   സൗമനസ്യം, കലാവിജയം, സന്താനലബ്‌ധി, ബുദ്ധി, സാമര്‍ത്ഥ്യം, അഭീഷ്‌ടസിദ്ധി, ദു:ഖനിവാരണം എന്നിവ ഫലം.  
ഓം ക്ലീം കൃഷ്‌ണായനമ:’
എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.

*മഹാലക്ഷ്‌മി*

മഹാലക്ഷ്‌മിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ വൈഷ്‌ണവസംബന്ധമായ എല്ലാ പുഷ്‌പങ്ങളും.   ശ്രീസൂക്‌താര്‍ച്ചനയാണ്‌ അര്‍ച്ചനയായി കഴിക്കേണ്ടത്‌.    ഫലം ഐശ്വര്യം, തേജസ്സ്‌ മുതലായവ.  പാല്‍പ്പായസം മുതലായവയാണ്‌ നിവേദ്യങ്ങള്‍.
‘ഓം ഹ്രീം മഹാലക്ഷ്‌മ്യൈനമ:’
എന്ന മൂലമന്ത്രം നിത്യേന നൂറ്റെട്ടുപ്രാവശ്യം ചൊല്ലുക.

*ദുര്‍ഗ്ഗാഭഗവതി*

ദുര്‍ഗ്ഗാഭഗവതിയുടെ ഇഷ്‌ടപുഷ്‌പമാണ്‌ കുങ്കുമപ്പൂവ്‌.   ലളിതാസഹസ്രനാമാര്‍ച്ചന, നാമാര്‍ച്ചന, അഷ്‌ടോത്തരശതനാമാര്‍ച്ചന, ത്രിശനി അര്‍ച്ചന തുടങ്ങിയ അര്‍ച്ചനകളാണ്‌ ദേവിക്ക്‌ തൃപ്‌തി നല്‍കുന്നത്‌.   പായസം, കൂട്ടുപായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍.   ദാമ്പത്യസുഖം, ഐശ്വര്യവര്‍ദ്ധനവ്‌ എന്നിവയാണ്‌ ഫലം.
‘ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ നമ:’
എന്ന്‌ നിത്യേന നൂറ്റിയെട്ട്‌ പ്രാവശ്യം ചെല്ലുക.

*ശ്രീപാര്‍വ്വതി*

ശ്രീപാര്‍വ്വതിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ ചെത്തി, ചെമ്പരത്തി എന്നിവ.   സ്വയംവരാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ്‌ നടത്താറുള്ളത്‌. ഫലമോ സന്താനസൗഖ്യം, ദാമ്പത്യസുഖം എന്നിവ.   പായസമാണ്‌ നിവേദ്യം.
‘ഓം ഹ്രീം ഉമായൈ നമ:’
എന്ന മൂലമന്ത്രം നൂറ്റിയെട്ട്‌ പ്രാവശ്യം ഉരുക്കഴിക്കുക.

*ഭദ്രകാളി, ചാമുണ്ഡി, രക്‌തേശ്വരി*

ഭദ്രകാളി, ചാമുണ്ഡി, രക്‌തേശ്വരി എന്നിവരുടെ ഇഷ്‌ടപുഷ്‌പമാണ്‌ ചെത്തി, ചെമ്പരത്തി, ചുവന്നപൂക്കള്‍ എന്നിവ. രക്‌തപുഷ്‌പാഞ്‌ജലി, ഭദ്രകാളി അഷ്‌ടോത്തരശതനാമാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ്‌ ചെയ്യേണ്ടത്‌.   കൂട്ടുപായസം, കടുംപായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍.   ശത്രുനാശം, ഊര്‍ജ്‌ജസ്വലത, രോഗനിവാരണം, ആലസ്യമുക്‌തി, കുജദോഷശാന്തി എന്നിവയാണ്‌ ഫലങ്ങള്‍.  
‘ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈനമ:’
എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ഉരുക്കഴിക്കുക.

*ഹനുമാൻ*

ഭക്‌തഹനുമാന്‌ കദളിപ്പഴം ആണ്  നിവേദ്യം.   വെറ്റിലമാലയാണ്‌ മറ്റ്‌ വഴിപാട്‌. വീര്യം, ഓജസ്സ്‌, കര്‍മ്മകുശലത, ശനിദോഷശാന്തി എന്നിവയാണ്‌ ഫലം.  
”ഓം നമോ ഭഗവതേ ആഞ്‌ജനേയായ മഹാബലായസ്വാഹാ, ഓം ഹം ഹനുമതേ നമ:”
എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.

*ശ്രീഅയ്യപ്പന്‍*

ശ്രീഅയ്യപ്പന്‍, ശ്രീധര്‍മ്മശാസ്‌താവ്‌ തുടങ്ങിയവര്‍ക്ക്‌ ചെത്തി മുതലായ പുഷ്‌പങ്ങളാണ്‌ പ്രാധാന്യം.   ഹരിഹരസൂക്‌താര്‍ച്ചന, ശാസ്‌തൃസൂക്‌താര്‍ച്ചന എന്നിവയാണ്‌ അര്‍ച്ചനകള്‍.   നാളികേരമുടയ്‌ക്കലാണ്‌ പ്രത്യേക വഴിപാട്‌.   നെയ്യഭിഷേകം, ഭസ്‌മാഭിഷേകം എന്നിവയാണ്‌ അഭിഷേകങ്ങള്‍. അരവണ, അപ്പം മുതലായവയാണ്‌ നിവേദ്യങ്ങള്‍. ശനിദോഷശാന്തി, ശത്രുനാശം, പാപനാശം, രോഗനാശം മുതലായവയാണ്‌ ഫലങ്ങള്‍.
‘ഓം ഘ്രും നമ: പരായ ഗോപ്‌ത്രേ’
എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.

*ശ്രീസുബ്രഹ്‌മണ്യൻ*

ശ്രീസുബ്രഹ്‌മണ്യ (മുരുകന്‍) സ്വാമിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ ചെത്തി, ചുവന്നപൂക്കള്‍ എന്നിവ.  കുമാരസൂക്‌താര്‍ച്ചനയാണ്‌ അര്‍ച്ചന.   പഞ്ചാമൃതം, പാല്‍ എന്നിവയാണ്‌ നിവേദ്യങ്ങള്‍.   പഞ്ചാമൃതം, ഭസ്‌മം എന്നിവയാണ്‌ പ്രധാന അഭിഷേകങ്ങള്‍.   ജ്യോതിഷപാണ്ഡിത്യം, ശത്രുനാശം, വിഘ്‌നനാശം, ഉദ്യോഗലബ്‌ധി, സന്താനഭാഗ്യം, ആരോഗ്യവര്‍ദ്ധന മുതലായവയാണ്‌ ഫലം. 
‘ഓം വചത്ഭുവേ നമ:’
എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.

*നാഗരാജാവ്‌ നാഗയക്ഷി*

നാഗരാജാവ്‌ നാഗയക്ഷി തുടങ്ങിയവര്‍ക്ക്‌ സര്‍പ്പസൂക്‌തപുഷ്‌പാഞ്‌ജലിയാണ്‌ അര്‍ച്ചന.   നൂറും പാലുമാണ്‌ അഭിഷേകം.   കവുങ്ങിന്‍പൂക്കുലയാണ്‌ നിവേദ്യം.   ഉരുളികമഴ്‌ത്തല്‍ ആണ്‌ പ്രത്യേക വഴിപാട്‌. സര്‍പ്പദോഷശാന്തിയാണ്‌ ഫലം.  
‘ഓം നമ: കാമരൂപിണേ മഹാബലായ നാഗാധിപതയേനമ:’
എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം നാഗരാജാവിനും,
‘ക്ലീം നാഗയക്ഷീ യക്ഷിണീസ്വാഹാ നമ:’ നാഗയക്ഷിക്കും ഉരുക്കഴിക്കുക.

*മത്സ്യമൂര്‍ത്തി*

മത്സ്യമൂര്‍ത്തിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പമാണ്‌ മന്ദാരം.   മലര്‍പ്പൊടിയാണ്‌ നിവേദ്യം.   ഭോഗസൗഖ്യം, കാര്യസാധ്യം എന്നിവഫലം.

*കൂര്‍മ്മമൂര്‍ത്തി*

കൂര്‍മ്മമൂര്‍ത്തിക്ക്‌ ഇഷ്‌ടപുഷ്‌പം ചെത്തിമൊട്ട്‌.   നിവേദ്യം ത്രിമധരം, അപ്പം മുതലായവ.   ഗൃഹലാഭം, ദീര്‍ഘായുസ്സ്‌, ഇന്ദ്രിയനിഗ്രഹം എന്നിവയാണ്‌ ഫലങ്ങള്‍.

*വരാഹമൂര്‍ത്തി*

വരാഹമൂര്‍ത്തിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പം തുളസിയും, നിവേദ്യം അപ്പവും, നെയ്‌പ്പായസവുമാണ്‌.   വേദപാണ്ഡിത്യം, ശാന്തി, ധനലാഭം എന്നിവയാണ്‌ ഫലം.

*നരസിംഹമൂര്‍ത്തി*

നരസിംഹമൂര്‍ത്തിയുടെ ഇഷ്‌ടപുഷ്‌പം ചുവന്ന ചെത്തിയും, നിവേദ്യം പായസവുമാണ്‌. ശത്രുനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം, ശൗര്യം, വീര്യം മുതലായവയാണ്‌ ഫലങ്ങള്‍.

*ദക്ഷിണാമൂര്‍ത്തി*

ദക്ഷിണാമൂര്‍ത്തിയുടെ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ കൂവളത്തിലയും, മറ്റ്‌ ശിവാരാധനാ പുഷ്‌പങ്ങളും.   രുദ്രസൂക്‌താര്‍ച്ചനയാണ്‌ അര്‍ച്ചന. രുദ്രാഭിഷേകമാണ്‌ അഭിഷേകം. രുദ്രഹോമമാണ്‌ ഹോമം.   അറിവ്‌, ദീര്‍ഘായുസ്സ്‌, മുക്‌തി എന്നിവയാണ്‌ ഫലങ്ങള്‍.

*നവഗ്രഹങ്ങള്‍*

നവഗ്രഹങ്ങള്‍ക്ക്‌ നവഗ്രഹമന്ത്രാര്‍ച്ചനയാണ്‌ അര്‍ച്ചന.   ഗ്രഹങ്ങള്‍ക്ക്‌ പറഞ്ഞിരിക്കുന്ന വസ്‌ത്രം, ധാന്യം, രത്നം തുടങ്ങിയവ സമര്‍പ്പിക്കലാണ്‌ പ്രത്യേക വഴിപാടുകള്‍.   ഗ്രഹദോഷശാന്തി, നാഗദോഷശാന്തി എന്നിവയാണ്‌ ഫലം.

*പരശുരാമൻ*

പരശുരാമന്‌ ഇഷ്‌ടപുഷ്‌പം രാമതുളസിയും, നിവേദ്യം ശര്‍ക്കരപ്പായസവുമാണ്‌.   ആയോധനകലകളില്‍ വിജയം, ശത്രുനാശം, പാപനാശം, കര്‍മ്മകുശലത തുടങ്ങിയവയാണ്‌ ഫലങ്ങള്‍.

*വാമനമൂര്‍ത്തി*

വാമനമൂര്‍ത്തിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പമാണ്‌ വാടാകുറിഞ്ഞിപ്പൂവ്‌.   കദളിപ്പഴം, പായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. വിനയം, സൗമനസ്യം, ബുദ്ധിസാമര്‍ത്ഥ്യം, വിഘ്‌നനാശം മുതലായവ ഫലം.

*ബലരാമൻ*

ബലരാമന്റെ ഇഷ്‌ടപുഷ്‌പം വെളുത്തശംഖ്‌പുഷ്‌പം.   നിവേദ്യം പായസം.   വ്യവഹാരവിജയം, കൃഷിലാഭം, വ്യവസായലാഭം എന്നിവയാണ്‌ ഫലങ്ങള്‍.

പരിശുദ്ധമായ ശരീരത്തോടും മനസ്സോടുംകൂടി ഭക്‌തിപുരസ്സരം മേലുദ്ധരിച്ച കാര്യങ്ങള്‍ അനുഷ്‌ഠിക്കുന്നവര്‍ക്ക്‌  സദ്‌ഫലം സുനിശ്‌ചയം.....

* ഹരി ഓം *

Tuesday, 19 May 2026

ബി. ബി. ഗോപകുമാർ എം എൽ എയ്ക്ക് ചാത്തന്നൂരിൽ ആവേശ്വജ്വല സ്വീകരണം

ബി. ബി. ഗോപകുമാർ എം എൽ എയ്ക്ക് ചാത്തന്നൂരിൽ ആവേശ്വജ്വല സ്വീകരണം 
ചാത്തന്നൂർ : എൻ ഡി എയുടെ 
വിജയാരവം മുഴക്കി ജനനായകൻ
എത്തി, ജനങ്ങൾ ഇരമ്പിയാർത്തു. 
ചാത്തന്നൂരിനെ ഇളക്കിമറിച്ച് ബി.ബി. ഗോപകുമാർ എം എൽ എയുടെ മണ്ഡലം പര്യടനം.ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ സ്വീകരണത്തിന്റെ സമാരംഭ സ്ഥലമായ കളിയാക്കുളത്ത് എം എൽ എ 
എത്തുമ്പോഴേക്കും പാർക്കും പരിസരവും ജനസഞ്ചയമായിരുന്നു തുടർന്ന് കോരിചൊരിയുന്ന മഴയെ വെല്ലുന്ന ആവേശത്താൽ ഒരോ സ്വീകരണസ്ഥലങ്ങളിലും 
എം എൽ എ 
എത്തിയപ്പോൾ ആവേശം അലതല്ലി.
 പായസം വച്ച് വിളമ്പിയും 
മധുരപലഹാരങ്ങൾ 
വിതരണം ചെയ്തും ചാത്തന്നൂരിലെ ജനങ്ങൾ ബിജെപിയുടെ വിജയം ആഘോഷിക്കുകയാണ് 
ചാത്തന്നൂർ പഞ്ചായത്തിന്റെ അൻപതോളം സ്ഥലങ്ങളിൽ നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മീനാട് അവസാനിച്ചു 
ചാത്തന്നൂർ സുരേഷ് സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു സി. രാജൻപിള്ള, പരവൂർസുനിൽ,
കളിയാക്കുളം ഉണ്ണി, കൃഷ്ണരാജ്,ശ്യാംമീനാട്, ശ്രീകുമാർ,അനിത്ത്കുമാർ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :കളിയാക്കുളം പാർക്കിൽ നൽകിയ സ്വീകരണയോഗത്തിൽ കളിയാക്കുളം ഉണ്ണി താമരപൂവ് നൽകി സ്വീകരിക്കുന്നു.



  

ബി. ബി. ഗോപകുമാറിന് സ്വീകരണം നൽകി

 ബി. ബി. ഗോപകുമാറിന് സ്വീകരണം നൽകി 

ചാത്തന്നൂർ: താഴം കാഞ്ഞിരത്തുംവിള അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ബി. ബി. ഗോപകുമാർ എം എൽ എയ്ക്ക് 
സ്വീകരണം നൽകി.പങ്കജ്ഷാജി  അധ്യക്ഷത വഹിച്ചു. മണമേൽ മണിലാൽ, അജയൻ പവിത്രൻ,വിജയൻപവിത്രൻ.. എന്നിവർ സംസാരിച്ചു.
ഫോട്ടോ : താഴം കാഞ്ഞിരത്തുംവിള അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ബി. ബി. ഗോപകുമാർ എം എൽ എയ്ക്ക് 
സ്വീകരണം നൽകിയപ്പോൾ 

ഉളിയനാട് സർക്കാർ ഹൈസ്കൂളിൽ ബി. ബി. ഗോപകുമാർ എം എൽ എ സന്ദർശിച്ചു

ഉളിയനാട് സർക്കാർ ഹൈസ്കൂളിൽ ബി. ബി. ഗോപകുമാർ എം എൽ എ സന്ദർശിച്ചു 

ചാത്തന്നൂർ : എസ് എസ് എൽ സി 
 പരീക്ഷയിൽ 100% വിജയം കൈവരിച്ച 
ചിറക്കര പഞ്ചായത്തിലെ 
ഉളിയനാട് ഗവൺമെന്റ് ഹൈസ്കൂളിൽ
ബി. ബി. ഗോപകുമാർ എം എൽ എ 
എത്തി ആശംസകൾ നേർന്നു. 
സ്കൂളിന്റെ ശോചനീയവസ്ഥ നേരിട്ട് കണ്ട് ബോധ്യപ്പെട്ട ബി.ബി.ഗോപകുമാർ 
മുടങ്ങി കിടക്കുന്ന 
നിർമ്മാണപ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീക്കരിക്കുമെന്ന് സ്കൂൾ അധികൃതർക്കും നാട്ടുകാർക്കും ഉറപ്പ് നൽകി.
ബിജെപി നേതാവ് രാജേഷ് മുല്ലശേരിയും മറ്റ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.

ഫോട്ടോ: ബി. ബി. ഗോപകുമാർ 
ഉളിയനാട് സ്കൂൾ സന്ദർശിക്കുന്നു 




പാരിപ്പള്ളി മെഡിക്കൽ കോളേജ് അടിസ്ഥാന സൗകര്യ വികസനം വിഷയമാക്കി. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ ബിജെപിയുടെ പ്രമേയം

പാരിപ്പള്ളി 
മെഡിക്കൽ കോളേജ് അടിസ്ഥാന സൗകര്യ വികസനം വിഷയമാക്കി. കല്ലുവാതുക്കൽ 
ഗ്രാമപഞ്ചായത്തിൽ ബിജെപിയുടെ പ്രമേയം 

ചാത്തന്നൂർ : പാരിപ്പള്ളി 
മെഡിക്കൽ കോളേജ് അടിസ്ഥാന സൗകര്യ വികസനം വിഷയമാക്കി. കല്ലുവാതുക്കൽ 
ഗ്രാമപഞ്ചായത്തിൽ ബിജെപിയുടെ ഗ്രാമപഞ്ചായത്ത്‌ അംഗം ദർശൻ.പി. നായരുടെ പ്രമേയം ഭരണസമിതി ഐകകണ്ടേന അംഗീകരിച്ചു 
പാരിപ്പള്ളി മെഡിക്കൽ കോളേജ് നിലവിൽ അഭിമുഖീകരിക്കുന്ന അടിസ്ഥാന വിഷയങ്ങളിൽ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബിജെപിയുടെ പ്രമേയം. നിലവിൽ മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റി പ്രവർത്തനം വളരെ ശോചനീയമാണ്. അടിയന്തിര ചികിത്സ ലഭിക്കേണ്ട ക്യാഷ്യാലിറ്റിയിൽ സീനിയർ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കണമെന്ന ആവശ്യമാണ് പ്രധാനമായും പ്രമേയത്തിലെ ആവശ്യം.
 24 മണിക്കൂറും സീനിയർ ഡോക്‌ടർമാരുടെ സേവനം ക്യാഷ്യാലിറ്റിയിൽ ലഭ്യമാക്കണം.
 ട്രോമ കെയർ യൂണിറ്റ് പ്രവർത്തനക്ഷമമാകണം.മലിന ജല ട്രീറ്റ്‌മെൻറ്റ് (എസ് ടി പി ) കാര്യക്ഷമമാകണം.
 പുതിയ പണിപൂർത്തിയായ ക്രിട്ടി 
ക്കൽ കെയർ യൂണിറ്റ് (സി സി യു ) കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്‌ത് സാധാരണക്കാരുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ഉപകരണ സംവിധാനങ്ങളും നഴ്സിംഗ് അസിസ്റ്റൻറ്റ് മാരെയും വിദഗ്ദ‌ ഡോക്ടേഴ്സിനേയും നിയമിച്ചുകൊണ്ട് മാതൃകാ പരമായ നിലയിലേക്ക് ഈ മെഡിക്കൽ കോളേജിനെ ഉയർത്തികൊണ്ടുവരണമെന്ന നിരവധി ആവശ്യങ്ങളാണ് പ്രമേയത്തിലുള്ളത്.
ആശുപത്രിയുടെ ദൈനംദിന 
മെയിൻറ്റൈൻസിലെ അപര്യാപ്തത,
ഡ്രോമ കെയർ യൂണിറ്റ് പ്രവർത്തന ക്ഷമം ആക്കുക 
കേന്ദ്രസർക്കാർ ഫണ്ടിൽ നിർമ്മാണം നടക്കുന്ന കൃട്ടിക്കൽ കെയർ യൂണിറ്റ് 
 അടിയന്തിരമായി ഉദ്ഘാടനം നടത്തി സേവനം ഉറപ്പ് വരുത്തണം.
എന്നി ആവശ്യങ്ങൾ ആണ് പ്രമേയത്തിൽ ഉൾപെടുത്തിയിട്ടുണ്ട്.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ ആരോഗ്യ സ്ഥാപനത്തെ അതിൻറ്റെ പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് കൊണ്ടു പോകാൻ കഴിയുന്ന നിലയിലേക്ക് എത്തിക്കേണ്ടത് അനിവാര്യമാണ് എന്നാണ് പാരിപ്പള്ളി ടൌൺ ഗ്രാമപഞ്ചായത്ത്‌ അംഗം ദർശൻ. ജി. നായരും ഗ്രാമപഞ്ചായത്ത്‌ അംഗംങ്ങളോടും ജന്മഭൂമിയോട് പറഞ്ഞു.





മഴയെത്തിയിട്ടും മഴക്കാലപൂർവ്വശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല

കൊല്ലം : മഴയെത്തിയിട്ടും മഴക്കാലപൂർവ്വശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല 
മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളും സർക്കാരും കാണിക്കുന്ന അലംഭാവത്തിന് പലപ്പോഴും വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകിയിട്ടും അനങ്ങാപാറനയം സ്വീകരിക്കുകയാണ് 
തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങൾ.
അടിസ്ഥാനപരമായി ഏറ്റവും വലിയ പ്രാധാന്യം കൊടുക്കേണ്ട വിഷയമാണ് മഴക്കാലത്തെ പകർച്ചവ്യാധികളിൽ നിന്ന് പൊതുസ മൂഹത്തെ രക്ഷിക്കുക എന്നത്. ഇന്നത്തെ സാഹചര്യത്തിൽ ജില്ല വൈറൽ രോഗങ്ങളുടെ പിടിയിൽ അകപ്പെട്ടിരിക്കുന്ന  സ്ഥിതിവിശേഷം നില നിൽക്കുന്നുണ്ട്.
ശുചിത്വ കേരളം ആരോഗ്യ കേരളം എന്ന മുദ്രാവാക്യമുയർത്തി ഓരോ വർഷവും നടന്നുവരുന്ന ശുചീകരണ പ്രവർത്തനങ്ങ ളാണ് ഇത്തരത്തിൽ ഇപ്പോൾ സ‌ംഭനാവസ്ഥയിലേക്ക് നീങ്ങിയിരിക്കുന്നത്.
കൊല്ലം കോർപ്പറേഷനിലും മുൻസിപ്പാലിറ്റികളിലും ശുചീകരണം നടക്കുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും അതിന്റെ ഫലപ്രാപ്തി എത്രത്തോളം ഉണ്ടെന്നുള്ളത് അതിനു ചുമതലപ്പെട്ടവർ തന്നെ പരിശോധിച്ചു ബോധ്യപ്പെടേ ണ്ടതാണ്. ജില്ലയിലെ ഭൂരിപക്ഷം 
പഞ്ചായത്തുകളിലും  നിലവിൽ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ല  എന്ന് മാത്രമല്ല ഒരു വഴിപാട് പോലെ ചിലയിടങ്ങളിൽ നടക്കുന്ന മഴക്കാ ലപൂർവ്വശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനത്തിലും സോഷ്യൽ മീഡിയയിലും ഒതുങ്ങുകയാണ്.പലയിടത്തും പ്രതിപക്ഷ കക്ഷികൾ പ്രതിക്ഷേധവുമായി രംഗത്തുണ്ട്.
ആരോഗ്യവകുപ്പ് 
ഇക്കാര്യത്തിൽ നൽകിയിട്ടുള്ള 
മുന്നറിയിപ്പുകൾ ഒരു പരിധിവരെ എങ്കിലും ഗൗരവപൂർവം ആയി കൈകാര്യം ചെയ്ത‌ില്ലെങ്കിൽ അതിനു വിലയായി പലപ്പോഴും മനുഷ്യജീവൻ തന്നെ കൊടുക്കേണ്ടിവരുന്ന ഒരു ദൗർഭാഗ്യകരമായ അവസ്ഥ ഇന്ന് നിലനിൽക്കുന്നുണ്ട് ഇക്കാര്യത്തിലെ ഗൗരവം അറിയാമെങ്കിലും ഫണ്ടില്ലെന്നും മതിയായ ജീവനക്കാർ അനുവദിക്കപ്പെട്ടിട്ടില്ലെന്നു മൊക്കെയുള്ള കാരണങ്ങൾ നിരത്തി പല തദ്ദേശസ്ഥാപ നങ്ങളും ഉദ്യോഗസ്ഥരും കൃത്യനിർവഹണത്തിൽ വീഴ്‌ച വരുത്തുന്നുണ്ട്. 

@ മാലിന്യനീക്കം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം 

ജൈവ അജൈവ മാലിന്യങ്ങൾ കുന്നുകൂടി യഥാസമയം നീക്കം ചെയ്യപ്പെടാതെ അവശേഷിക്കുന്നത് രോഗങ്ങളെ വേഗത്തിൽ ക്ഷണിച്ചു വരുത്തുന്നു. ജലം ഒഴുക്കിന് സാധ്യതയുള്ള പ്രദേശങ്ങൾ പ്രത്യേകിച്ച് ഓടകൾ അഴുക്കുചാലുകൾ എന്നിവ യഥാസമയം വൃത്തിയാക്കി സൂക്ഷിക്കാനും അവയിലെ മാലിന്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാനും തദ്ദേശസ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട ഏജൻസികളും തയ്യാറാകണം 
റസിഡൻസ് അസോസിയേഷനുകളെയും മ പൗരസമിതികളെയും ഉൾപ്പെടുത്തി .
 അതാത് പ്രദേശങ്ങളിൽ 
 സഹകരിച്ച് മാലിന്യ നീക്കം നടത്തണം 
മാലിന്യം നിർമ്മാജ്ജനത്തിൻ്റെ എല്ലാ ഉത്തരവാദിത്വവും സർക്കാർ ഏജൻസികൾക്ക്  വിട്ടു കൊടുക്കാതെ 
 പരിസരം വൃത്തികേടാക്കാതെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം പൗരസമിതികൾ കൂടി ഏറ്റെടുത്താൽ അത് നമ്മുടെ ശുചീകരണ യജ്ഞങ്ങളെ വിജയിപ്പിക്കും. എന്തായാലും ആരോഗ്യത്തിന്റെ അടിസ്ഥാനഘടകം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആണെന്നിരിക്കെ അടിന്തരമായി അതിനുള്ള നടപടികൾ കൈകൊള്ളണം 

@ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ സാധ്യത 

മുൻകാലങ്ങളിൽ ഒരുവിധം ഭംഗിയായി മഴക്കാല പൂർവ്വ ശുചീകരണ പ്രവർ ത്തനങ്ങൾ നടന്നപ്പോൾ പോലും പകർച്ചവ്യാധികൾ പടർന്നു പിടിച്ചിരുന്നു.
ഇത്തരത്തിൽ ഒരു ഭീഷണി നിലനിൽക്കു ഇപ്പോഴാണ് തദ്ദേശസ്ഥാപനങ്ങൾ അടക്കം ഇക്കാര്യത്തിൽ ഇത്തവണ വലിയ അലംഭാവം കാണിക്കുന്നത്.
ജില്ലാ ഭരണംകൂടവും 
തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.ആരോഗ്യരംഗത്തെ വിദഗ്‌ധർ അടക്കം നിരവധിപേർ ഇക്കാ ര്യങ്ങളിൽ മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ട് ദിവസങ്ങൾ ഏറെയായി. അവരുടെ ഉപദേശങ്ങളും മുന്നറിയിപ്പുകളും എല്ലാം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അവഗണിക്കുകയാണ്.വ്യക്തി ശുചിത്വം പോലെ തന്നെ പരിസര ശുചീകരണത്തിനും വളരെയധികം പ്രാധാന്യം നൽകിയി ല്ലെങ്കിൽ നാം ഏറെ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരും. 


@ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം 

ഇനി വരുന്നത് സ്‌കൂൾ തുറപ്പിന്റെ സമയം കൂടി ആയതിനാൽ ശുചീകരണ പ്രവർത്തനങ്ങൾ വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഇക്കാര്യത്തിലെ ഉദാസീന സമീപനം ഒരു രീതിയിലും അംഗീകരിച്ചു കൊടുക്കാൻ കഴിയുന്നതല്ല. 
സ്കൂളുകൾ സുരക്ഷിതത്വമാക്കി 
കുട്ടികളെ ബാധിക്കുന്ന നിരവധി രോഗങ്ങൾ മഴക്കാലങ്ങളിൽ സർവ്വ സാധാരണയായി പ്രത്യക്ഷപ്പെടാറുണ്ട് എന്നിരിക്കെ പ്രതിരോധശേഷി കുറഞ്ഞ കുഞ്ഞുങ്ങളെ സംരക്ഷിച്ച എടുക്കുക എന്നത് അതീവ ദുഷ്‌കരമായ ഒരു ദൗത്യമാണ്. കുട്ടികളെ ബാധിക്കുന്ന രോഗങ്ങളിൽ വലിയൊരു ശതമാനവും അവർ ഇടപഴകുന്ന പരിസരങ്ങളിൽ നിന്ന് പകർച്ചവ്യാധിയുടെ രൂപത്തിൽ എത്തുന്നതാണ്. വീടും പരിസരവും ശുചിയായി സൂക്ഷിച്ചാൽ തന്നെ കുട്ടികളെ ഇത്തരം രോഗബാധകളിൽ നിന്ന് നമുക്ക് രക്ഷിക്കാനാകും എന്നിരിക്കെ സ്കൂളുകൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി മഴക്കാലത്തിന് വളരെ മുമ്പ് തന്നെ നാം ഇക്കാര്യ ത്തിൽ സുരക്ഷിതത്വം കൈവരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്ത്.