Tuesday, 19 May 2026

ബി. ബി. ഗോപകുമാർ എം എൽ എയ്ക്ക് ചാത്തന്നൂരിൽ ആവേശ്വജ്വല സ്വീകരണം

ബി. ബി. ഗോപകുമാർ എം എൽ എയ്ക്ക് ചാത്തന്നൂരിൽ ആവേശ്വജ്വല സ്വീകരണം 
ചാത്തന്നൂർ : എൻ ഡി എയുടെ 
വിജയാരവം മുഴക്കി ജനനായകൻ
എത്തി, ജനങ്ങൾ ഇരമ്പിയാർത്തു. 
ചാത്തന്നൂരിനെ ഇളക്കിമറിച്ച് ബി.ബി. ഗോപകുമാർ എം എൽ എയുടെ മണ്ഡലം പര്യടനം.ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ സ്വീകരണത്തിന്റെ സമാരംഭ സ്ഥലമായ കളിയാക്കുളത്ത് എം എൽ എ 
എത്തുമ്പോഴേക്കും പാർക്കും പരിസരവും ജനസഞ്ചയമായിരുന്നു തുടർന്ന് കോരിചൊരിയുന്ന മഴയെ വെല്ലുന്ന ആവേശത്താൽ ഒരോ സ്വീകരണസ്ഥലങ്ങളിലും 
എം എൽ എ 
എത്തിയപ്പോൾ ആവേശം അലതല്ലി.
 പായസം വച്ച് വിളമ്പിയും 
മധുരപലഹാരങ്ങൾ 
വിതരണം ചെയ്തും ചാത്തന്നൂരിലെ ജനങ്ങൾ ബിജെപിയുടെ വിജയം ആഘോഷിക്കുകയാണ് 
ചാത്തന്നൂർ പഞ്ചായത്തിന്റെ അൻപതോളം സ്ഥലങ്ങളിൽ നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മീനാട് അവസാനിച്ചു 
ചാത്തന്നൂർ സുരേഷ് സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു സി. രാജൻപിള്ള, പരവൂർസുനിൽ,
കളിയാക്കുളം ഉണ്ണി, കൃഷ്ണരാജ്,ശ്യാംമീനാട്, ശ്രീകുമാർ,അനിത്ത്കുമാർ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :കളിയാക്കുളം പാർക്കിൽ നൽകിയ സ്വീകരണയോഗത്തിൽ കളിയാക്കുളം ഉണ്ണി താമരപൂവ് നൽകി സ്വീകരിക്കുന്നു.



  

ബി. ബി. ഗോപകുമാറിന് സ്വീകരണം നൽകി

 ബി. ബി. ഗോപകുമാറിന് സ്വീകരണം നൽകി 

ചാത്തന്നൂർ: താഴം കാഞ്ഞിരത്തുംവിള അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ബി. ബി. ഗോപകുമാർ എം എൽ എയ്ക്ക് 
സ്വീകരണം നൽകി.പങ്കജ്ഷാജി  അധ്യക്ഷത വഹിച്ചു. മണമേൽ മണിലാൽ, അജയൻ പവിത്രൻ,വിജയൻപവിത്രൻ.. എന്നിവർ സംസാരിച്ചു.
ഫോട്ടോ : താഴം കാഞ്ഞിരത്തുംവിള അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ബി. ബി. ഗോപകുമാർ എം എൽ എയ്ക്ക് 
സ്വീകരണം നൽകിയപ്പോൾ 

ഉളിയനാട് സർക്കാർ ഹൈസ്കൂളിൽ ബി. ബി. ഗോപകുമാർ എം എൽ എ സന്ദർശിച്ചു

ഉളിയനാട് സർക്കാർ ഹൈസ്കൂളിൽ ബി. ബി. ഗോപകുമാർ എം എൽ എ സന്ദർശിച്ചു 

ചാത്തന്നൂർ : എസ് എസ് എൽ സി 
 പരീക്ഷയിൽ 100% വിജയം കൈവരിച്ച 
ചിറക്കര പഞ്ചായത്തിലെ 
ഉളിയനാട് ഗവൺമെന്റ് ഹൈസ്കൂളിൽ
ബി. ബി. ഗോപകുമാർ എം എൽ എ 
എത്തി ആശംസകൾ നേർന്നു. 
സ്കൂളിന്റെ ശോചനീയവസ്ഥ നേരിട്ട് കണ്ട് ബോധ്യപ്പെട്ട ബി.ബി.ഗോപകുമാർ 
മുടങ്ങി കിടക്കുന്ന 
നിർമ്മാണപ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീക്കരിക്കുമെന്ന് സ്കൂൾ അധികൃതർക്കും നാട്ടുകാർക്കും ഉറപ്പ് നൽകി.
ബിജെപി നേതാവ് രാജേഷ് മുല്ലശേരിയും മറ്റ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.

ഫോട്ടോ: ബി. ബി. ഗോപകുമാർ 
ഉളിയനാട് സ്കൂൾ സന്ദർശിക്കുന്നു 




പാരിപ്പള്ളി മെഡിക്കൽ കോളേജ് അടിസ്ഥാന സൗകര്യ വികസനം വിഷയമാക്കി. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ ബിജെപിയുടെ പ്രമേയം

പാരിപ്പള്ളി 
മെഡിക്കൽ കോളേജ് അടിസ്ഥാന സൗകര്യ വികസനം വിഷയമാക്കി. കല്ലുവാതുക്കൽ 
ഗ്രാമപഞ്ചായത്തിൽ ബിജെപിയുടെ പ്രമേയം 

ചാത്തന്നൂർ : പാരിപ്പള്ളി 
മെഡിക്കൽ കോളേജ് അടിസ്ഥാന സൗകര്യ വികസനം വിഷയമാക്കി. കല്ലുവാതുക്കൽ 
ഗ്രാമപഞ്ചായത്തിൽ ബിജെപിയുടെ ഗ്രാമപഞ്ചായത്ത്‌ അംഗം ദർശൻ.പി. നായരുടെ പ്രമേയം ഭരണസമിതി ഐകകണ്ടേന അംഗീകരിച്ചു 
പാരിപ്പള്ളി മെഡിക്കൽ കോളേജ് നിലവിൽ അഭിമുഖീകരിക്കുന്ന അടിസ്ഥാന വിഷയങ്ങളിൽ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബിജെപിയുടെ പ്രമേയം. നിലവിൽ മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റി പ്രവർത്തനം വളരെ ശോചനീയമാണ്. അടിയന്തിര ചികിത്സ ലഭിക്കേണ്ട ക്യാഷ്യാലിറ്റിയിൽ സീനിയർ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കണമെന്ന ആവശ്യമാണ് പ്രധാനമായും പ്രമേയത്തിലെ ആവശ്യം.
 24 മണിക്കൂറും സീനിയർ ഡോക്‌ടർമാരുടെ സേവനം ക്യാഷ്യാലിറ്റിയിൽ ലഭ്യമാക്കണം.
 ട്രോമ കെയർ യൂണിറ്റ് പ്രവർത്തനക്ഷമമാകണം.മലിന ജല ട്രീറ്റ്‌മെൻറ്റ് (എസ് ടി പി ) കാര്യക്ഷമമാകണം.
 പുതിയ പണിപൂർത്തിയായ ക്രിട്ടി 
ക്കൽ കെയർ യൂണിറ്റ് (സി സി യു ) കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്‌ത് സാധാരണക്കാരുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ ഉപകരണ സംവിധാനങ്ങളും നഴ്സിംഗ് അസിസ്റ്റൻറ്റ് മാരെയും വിദഗ്ദ‌ ഡോക്ടേഴ്സിനേയും നിയമിച്ചുകൊണ്ട് മാതൃകാ പരമായ നിലയിലേക്ക് ഈ മെഡിക്കൽ കോളേജിനെ ഉയർത്തികൊണ്ടുവരണമെന്ന നിരവധി ആവശ്യങ്ങളാണ് പ്രമേയത്തിലുള്ളത്.
ആശുപത്രിയുടെ ദൈനംദിന 
മെയിൻറ്റൈൻസിലെ അപര്യാപ്തത,
ഡ്രോമ കെയർ യൂണിറ്റ് പ്രവർത്തന ക്ഷമം ആക്കുക 
കേന്ദ്രസർക്കാർ ഫണ്ടിൽ നിർമ്മാണം നടക്കുന്ന കൃട്ടിക്കൽ കെയർ യൂണിറ്റ് 
 അടിയന്തിരമായി ഉദ്ഘാടനം നടത്തി സേവനം ഉറപ്പ് വരുത്തണം.
എന്നി ആവശ്യങ്ങൾ ആണ് പ്രമേയത്തിൽ ഉൾപെടുത്തിയിട്ടുണ്ട്.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ ആരോഗ്യ സ്ഥാപനത്തെ അതിൻറ്റെ പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് കൊണ്ടു പോകാൻ കഴിയുന്ന നിലയിലേക്ക് എത്തിക്കേണ്ടത് അനിവാര്യമാണ് എന്നാണ് പാരിപ്പള്ളി ടൌൺ ഗ്രാമപഞ്ചായത്ത്‌ അംഗം ദർശൻ. ജി. നായരും ഗ്രാമപഞ്ചായത്ത്‌ അംഗംങ്ങളോടും ജന്മഭൂമിയോട് പറഞ്ഞു.





മഴയെത്തിയിട്ടും മഴക്കാലപൂർവ്വശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല

കൊല്ലം : മഴയെത്തിയിട്ടും മഴക്കാലപൂർവ്വശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല 
മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളും സർക്കാരും കാണിക്കുന്ന അലംഭാവത്തിന് പലപ്പോഴും വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകിയിട്ടും അനങ്ങാപാറനയം സ്വീകരിക്കുകയാണ് 
തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങൾ.
അടിസ്ഥാനപരമായി ഏറ്റവും വലിയ പ്രാധാന്യം കൊടുക്കേണ്ട വിഷയമാണ് മഴക്കാലത്തെ പകർച്ചവ്യാധികളിൽ നിന്ന് പൊതുസ മൂഹത്തെ രക്ഷിക്കുക എന്നത്. ഇന്നത്തെ സാഹചര്യത്തിൽ ജില്ല വൈറൽ രോഗങ്ങളുടെ പിടിയിൽ അകപ്പെട്ടിരിക്കുന്ന  സ്ഥിതിവിശേഷം നില നിൽക്കുന്നുണ്ട്.
ശുചിത്വ കേരളം ആരോഗ്യ കേരളം എന്ന മുദ്രാവാക്യമുയർത്തി ഓരോ വർഷവും നടന്നുവരുന്ന ശുചീകരണ പ്രവർത്തനങ്ങ ളാണ് ഇത്തരത്തിൽ ഇപ്പോൾ സ‌ംഭനാവസ്ഥയിലേക്ക് നീങ്ങിയിരിക്കുന്നത്.
കൊല്ലം കോർപ്പറേഷനിലും മുൻസിപ്പാലിറ്റികളിലും ശുചീകരണം നടക്കുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും അതിന്റെ ഫലപ്രാപ്തി എത്രത്തോളം ഉണ്ടെന്നുള്ളത് അതിനു ചുമതലപ്പെട്ടവർ തന്നെ പരിശോധിച്ചു ബോധ്യപ്പെടേ ണ്ടതാണ്. ജില്ലയിലെ ഭൂരിപക്ഷം 
പഞ്ചായത്തുകളിലും  നിലവിൽ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ല  എന്ന് മാത്രമല്ല ഒരു വഴിപാട് പോലെ ചിലയിടങ്ങളിൽ നടക്കുന്ന മഴക്കാ ലപൂർവ്വശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനത്തിലും സോഷ്യൽ മീഡിയയിലും ഒതുങ്ങുകയാണ്.പലയിടത്തും പ്രതിപക്ഷ കക്ഷികൾ പ്രതിക്ഷേധവുമായി രംഗത്തുണ്ട്.
ആരോഗ്യവകുപ്പ് 
ഇക്കാര്യത്തിൽ നൽകിയിട്ടുള്ള 
മുന്നറിയിപ്പുകൾ ഒരു പരിധിവരെ എങ്കിലും ഗൗരവപൂർവം ആയി കൈകാര്യം ചെയ്ത‌ില്ലെങ്കിൽ അതിനു വിലയായി പലപ്പോഴും മനുഷ്യജീവൻ തന്നെ കൊടുക്കേണ്ടിവരുന്ന ഒരു ദൗർഭാഗ്യകരമായ അവസ്ഥ ഇന്ന് നിലനിൽക്കുന്നുണ്ട് ഇക്കാര്യത്തിലെ ഗൗരവം അറിയാമെങ്കിലും ഫണ്ടില്ലെന്നും മതിയായ ജീവനക്കാർ അനുവദിക്കപ്പെട്ടിട്ടില്ലെന്നു മൊക്കെയുള്ള കാരണങ്ങൾ നിരത്തി പല തദ്ദേശസ്ഥാപ നങ്ങളും ഉദ്യോഗസ്ഥരും കൃത്യനിർവഹണത്തിൽ വീഴ്‌ച വരുത്തുന്നുണ്ട്. 

@ മാലിന്യനീക്കം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം 

ജൈവ അജൈവ മാലിന്യങ്ങൾ കുന്നുകൂടി യഥാസമയം നീക്കം ചെയ്യപ്പെടാതെ അവശേഷിക്കുന്നത് രോഗങ്ങളെ വേഗത്തിൽ ക്ഷണിച്ചു വരുത്തുന്നു. ജലം ഒഴുക്കിന് സാധ്യതയുള്ള പ്രദേശങ്ങൾ പ്രത്യേകിച്ച് ഓടകൾ അഴുക്കുചാലുകൾ എന്നിവ യഥാസമയം വൃത്തിയാക്കി സൂക്ഷിക്കാനും അവയിലെ മാലിന്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാനും തദ്ദേശസ്ഥാപനങ്ങളും ഇതുമായി ബന്ധപ്പെട്ട ഏജൻസികളും തയ്യാറാകണം 
റസിഡൻസ് അസോസിയേഷനുകളെയും മ പൗരസമിതികളെയും ഉൾപ്പെടുത്തി .
 അതാത് പ്രദേശങ്ങളിൽ 
 സഹകരിച്ച് മാലിന്യ നീക്കം നടത്തണം 
മാലിന്യം നിർമ്മാജ്ജനത്തിൻ്റെ എല്ലാ ഉത്തരവാദിത്വവും സർക്കാർ ഏജൻസികൾക്ക്  വിട്ടു കൊടുക്കാതെ 
 പരിസരം വൃത്തികേടാക്കാതെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം പൗരസമിതികൾ കൂടി ഏറ്റെടുത്താൽ അത് നമ്മുടെ ശുചീകരണ യജ്ഞങ്ങളെ വിജയിപ്പിക്കും. എന്തായാലും ആരോഗ്യത്തിന്റെ അടിസ്ഥാനഘടകം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആണെന്നിരിക്കെ അടിന്തരമായി അതിനുള്ള നടപടികൾ കൈകൊള്ളണം 

@ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ സാധ്യത 

മുൻകാലങ്ങളിൽ ഒരുവിധം ഭംഗിയായി മഴക്കാല പൂർവ്വ ശുചീകരണ പ്രവർ ത്തനങ്ങൾ നടന്നപ്പോൾ പോലും പകർച്ചവ്യാധികൾ പടർന്നു പിടിച്ചിരുന്നു.
ഇത്തരത്തിൽ ഒരു ഭീഷണി നിലനിൽക്കു ഇപ്പോഴാണ് തദ്ദേശസ്ഥാപനങ്ങൾ അടക്കം ഇക്കാര്യത്തിൽ ഇത്തവണ വലിയ അലംഭാവം കാണിക്കുന്നത്.
ജില്ലാ ഭരണംകൂടവും 
തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.ആരോഗ്യരംഗത്തെ വിദഗ്‌ധർ അടക്കം നിരവധിപേർ ഇക്കാ ര്യങ്ങളിൽ മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ട് ദിവസങ്ങൾ ഏറെയായി. അവരുടെ ഉപദേശങ്ങളും മുന്നറിയിപ്പുകളും എല്ലാം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അവഗണിക്കുകയാണ്.വ്യക്തി ശുചിത്വം പോലെ തന്നെ പരിസര ശുചീകരണത്തിനും വളരെയധികം പ്രാധാന്യം നൽകിയി ല്ലെങ്കിൽ നാം ഏറെ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരും. 


@ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം 

ഇനി വരുന്നത് സ്‌കൂൾ തുറപ്പിന്റെ സമയം കൂടി ആയതിനാൽ ശുചീകരണ പ്രവർത്തനങ്ങൾ വളരെയധികം പ്രാധാന്യമർഹിക്കുന്നു. ഇക്കാര്യത്തിലെ ഉദാസീന സമീപനം ഒരു രീതിയിലും അംഗീകരിച്ചു കൊടുക്കാൻ കഴിയുന്നതല്ല. 
സ്കൂളുകൾ സുരക്ഷിതത്വമാക്കി 
കുട്ടികളെ ബാധിക്കുന്ന നിരവധി രോഗങ്ങൾ മഴക്കാലങ്ങളിൽ സർവ്വ സാധാരണയായി പ്രത്യക്ഷപ്പെടാറുണ്ട് എന്നിരിക്കെ പ്രതിരോധശേഷി കുറഞ്ഞ കുഞ്ഞുങ്ങളെ സംരക്ഷിച്ച എടുക്കുക എന്നത് അതീവ ദുഷ്‌കരമായ ഒരു ദൗത്യമാണ്. കുട്ടികളെ ബാധിക്കുന്ന രോഗങ്ങളിൽ വലിയൊരു ശതമാനവും അവർ ഇടപഴകുന്ന പരിസരങ്ങളിൽ നിന്ന് പകർച്ചവ്യാധിയുടെ രൂപത്തിൽ എത്തുന്നതാണ്. വീടും പരിസരവും ശുചിയായി സൂക്ഷിച്ചാൽ തന്നെ കുട്ടികളെ ഇത്തരം രോഗബാധകളിൽ നിന്ന് നമുക്ക് രക്ഷിക്കാനാകും എന്നിരിക്കെ സ്കൂളുകൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി മഴക്കാലത്തിന് വളരെ മുമ്പ് തന്നെ നാം ഇക്കാര്യ ത്തിൽ സുരക്ഷിതത്വം കൈവരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്ത്.




ചാത്തന്നൂരിൽ സ്വയം വിമർശനവുമായി സിപിഐ അവലോകനയോഗങ്ങൾ

ചാത്തന്നൂരിൽ സ്വയം വിമർശനവുമായി സിപിഐ അവലോകനയോഗങ്ങൾ 

ചാത്തന്നൂർ :ചാത്തന്നൂരിൽ സ്വയം വിമർശനവുമായി സിപിഐ സ്ഥാനാർഥി നിർണ്ണയത്തിൽ പാളീച്ച പറ്റിയെന്ന് ഇരു മണ്ഡലം കമ്മിറ്റികളും.സംസ്ഥാന ഏക്സിക്യുട്ടിവ് അംഗവും സ്ഥാനാർഥിയുമായ ആർ. രാജേന്ദ്രൻ സംസ്ഥാന എക്സിക്യുട്ടിവ് അംഗമെന്ന നിലയിൽ സീറ്റ് ചോദിച്ചു വാങ്ങി  വന്ന് മത്സരിച്ചത് തെറ്റായിപോയി എന്ന് അവലോകനയോഗത്തിൽ നേതാക്കൾ ചൂണ്ടികാണിച്ചു. ജി. എസ്. ജയലാൽ മാറുമ്പോൾ പ്രാദേശികമായുള്ള സ്ഥാനാർഥി വേണമായിരുന്നു അതിന് പകരം മണ്ഡലംകമ്മിറ്റികളുടെ അഭിപ്രായത്തിന് ചെവികൊടുക്കാതെ സ്ഥാനാർഥിയെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിൽ നിശിതമായി വിമർശിച്ചു കൊണ്ടാണ് മണ്ഡലം എക്സിക്യുട്ടിവ് അംഗങ്ങൾ രംഗത്ത് വന്നത്.ഭരണവിരുദ്ധ വികാരം ചാത്തന്നൂരിൽ ബിജെപിയ്ക്ക് അനുകൂലമായി മാറി ഒപ്പം ബിജെപി പ്രവർത്തകരെ നിരീക്ഷിച്ചപ്പോൾ ആർ എസ് എസ് നടത്തിയ പ്രവർത്തനം കാണാതെ പോയി.പാർട്ടി അനുഭാവികൾ പോലും ബിജെപിയ്ക്ക് അനുകൂലമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് ഇ തിരഞ്ഞെടുപ്പിൽ വ്യക്തമായി എന്ന് ചൂണ്ടികാണിച്ചു സ്വയം വിമർശനം നടത്തുകയായിരുന്നു സിപിഐ നിയോജക മണ്ഡലം കമ്മിറ്റിയുടെ അവലോകന യോഗത്തിൽ.അംഗങ്ങൾ.

@ സി പി എമ്മിനെതിരെയും വിമർശനം 

സിപിഎം പ്രവർത്തകരുടെ നിസ്സഹകരണം ഇടതുശക്തികേന്ദ്രങ്ങളിൽ വൻതോതിൽ വോട്ട് ചോർന്നതായി സിപിഐ അവലോകന യോഗത്തിൽ അംഗങ്ങൾ പറഞ്ഞു പൂതക്കുളവും പരവൂരും ചിറക്കരയിലും ഉണ്ടായ വോട്ട് കുറവ് അതിന്റെ തെളിവാണ്. സിപിഎം ഒറ്റയ്ക്ക് ഭരിച്ചിരുന്ന പൂതക്കുളവും ഇരു പാർട്ടികളുടെയും. ശക്തികേന്ദ്രമായിരുന്ന ചിറക്കരയും കൈവിട്ട അവസ്ഥയിലാണ് രണ്ടിടത്തും പാർട്ടി പ്രവർത്തനം നിലച്ചിരിക്കുന്നു കമ്മിറ്റികൾ കടലാസ്സിൽ ഒതുങ്ങിയെന്നുമുള്ള സ്വയം വിമർശനം നടത്തി 

@ സ്ഥാനാർഥി സ്വന്തം നിലയിൽ നടത്തിയ പ്രവർത്തനം ദോഷമായി.

ഇടതുമുന്നണിയുമായി കൂടിയാലോചന ഇല്ലാതെ സ്ഥാനാർഥിയുടെ സ്വന്തം നിലയിലുള്ള പ്രവർത്തനം പാർട്ടിയ്ക്ക് ദോഷം ചെയ്തു.ബന്ധുക്കളെയും ബന്ധങ്ങളും ഉപയോഗിച്ച് കൊണ്ട് നടത്തിയ പ്രചരണത്തിൽ പാർട്ടിയിലെ ഒരു വിഭാഗം എതിരായതായി അംഗങ്ങൾ പറഞ്ഞു.
 കഴിഞ്ഞ തദേശതിരഞ്ഞെടുപ്പിൽ വിമതസ്ഥാനാർഥിയായി മത്സരിച്ച സിപിഎം 
വിമതപ്രവർത്തകനെ കൂട്ട് പിടിച്ചു പ്രചരണം നടത്തിയത് പാർട്ടി ശക്തികേന്ദ്രമായ 
ചാത്തന്നൂർ ഈസ്റ്റ് മേഖലയിലെ 
കാരംകോട് ഭാഗത്തെ അഞ്ചു പിന്നിൽ പോകുവാൻ കാരണമായി ചാത്തന്നൂരിൽ നിന്നുള്ള മണ്ഡലം ഏക്സിക്യുട്ടിവ് അംഗം ചൂണ്ടികാട്ടി.ബ്രാഞ്ച് കമ്മിറ്റികളെ നോക്ക് 
കുത്തിയാക്കി സിപിഎം വിമതനായ 
കരാറുകാരൻ പ്രവർത്തനം നടത്തിയപ്പോൾ സിപിഐ പ്രവർത്തകർ മാറി നിന്നു.

@ ജി. എസ്. ജയലാലിനെതിരെയും വിമർശനം 
മുൻ എം എൽ എ ജി.എസ്. ജയലാലിന് 
 എതിരെയും കടുത്ത വിമർശനമാണ് ഉയർന്നത്. പാർട്ടിയിലും ഭരണത്തിലും സൗകര്യങ്ങളും പദവികളും ലഭിച്ചവർ 
ആർ. രാജേന്ദ്രന്റെ 
അതിൽ ആനന്ദിച്ചെന്നും എന്നാൽ മുഴുവൻസമയവും പ്രസ്ഥാനത്തിനായി പ്രവർത്തിച്ചവർക്ക് ഒന്നുംകിട്ടാതെ വന്നപ്പോൾ അസ്വസ്ഥരായെന്നും 
ഒരു മണ്ഡലം കമ്മിറ്റി  അംഗത്തിന്റെ രൂക്ഷവിമർശം.പാർട്ടി അറിഹിക്കുന്നതിൽ കൂടുതൽ പരിഗണന കൊടുത്തപ്പോൾ 
പാർട്ടിയിൽ നിന്ന് അകന്നു വീണ്ടും വീണ്ടും സ്ഥാനാർഥിയാവണമെന്ന മോഹം ജയലാലിന് ഉണ്ടായി.ഇതിലുള്ള പ്രതിഷേധം വോട്ടിങ്ങിൽ പ്രതിഫലിച്ചതായി ചർച്ചയിൽ പറഞ്ഞു. നാലാംതവണയും എം എൽ എ ആവണമെന്നുള്ള ആഗ്രഹത്തിൽ നടന്ന ജയലാൽ പാർട്ടിയുമായി ആലോചിക്കാതെ സ്വന്തം നിലയിൽ പ്രചരണം തുടങ്ങുകയും സ്ഥാനാർഥി മാറിയതോടെ പ്രചരണം അവസാനിപ്പിക്കുകയുമാണ് ചെയ്തത് എന്ന ആരോപണം ഉയർത്തി കൊണ്ട് ശക്തമായ വിമർശനം ആണ് അംഗങ്ങൾ ഉയർത്തിയത്. എം എൽ എ ആയതിന് ശേഷം പാർട്ടിയെ നോക്ക് കുത്തിയാക്കി സ്വന്തം നിലയിൽ പ്രവർത്തനം നടത്തിയെന്ന് അംഗങ്ങൾ ഒന്നടങ്കം ആരോപിച്ചു പാർട്ടിസമ്മേളനങ്ങളിൽ മാത്രം ഒതുങ്ങി.
ബ്രാഞ്ച് മുതൽ മണ്ഡലം കമ്മിറ്റികളിൽ വരെ സ്വന്തം ആൾക്കാരെ തിരുകികയറ്റി 
പാർട്ടിയെ വരുതിയിലാക്കിയാപ്പോൾ പാർട്ടി പ്രവർത്തനം ഇല്ലാതായി  സമ്മേളനത്തിന് മാത്രം എത്തുന്ന വെറും ആൾക്കൂട്ടമായി മാറി പാർട്ടിയെ നിയോജക മണ്ഡലത്തിൽ തകർത്തുവെന്നും മണ്ഡലംകമ്മിറ്റി അംഗങ്ങൾ പറഞ്ഞു. അത് കൊണ്ട് തന്നെ തോൽവിയുടെ ഉത്തരവാദിത്വത്തിൽ നിന്നും ജി.എസ്.ജയലാലിന് ഒഴിഞ്ഞുമാറാൻ പറ്റില്ലെന്നും അംഗങ്ങൾ ചൂണ്ടികാട്ടി.
ഓരോ തിരഞ്ഞെടുപ്പ് കഴിയുംതോറും ഘട്ടംഘട്ടമായി വോട്ട് കുറഞ്ഞപ്പോൾ പാർട്ടിയുടെ മുന്നറിയിപ്പ് ജയലാൽ അവഗണിച്ചു.ഇടതുശക്തികേന്ദ്രങ്ങളായ 
സ്വന്തം പഞ്ചായത്തായ കല്ലുവാതുക്കലിലും തൊട്ടടുത്ത പഞ്ചായത്ത്‌ ആയ ചിറക്കരയിലും 
സ്വന്തം ബൂത്തിലും തുടർച്ചയായി പിന്നിൽ പോയിട്ടും പാർട്ടി വളർത്തുന്ന നടപടികൾ കൈകൊണ്ടില്ല പാർട്ടിയെ അവഗണിച്ചു സ്വന്തം നിലയിൽ വളരാൻ ആണ് ജയലാൽ ശ്രമിച്ചത് എന്ന് അംഗങ്ങൾ പറഞ്ഞു.

@ സിപിഐ സംസ്ഥാന നേതാക്കളിൽ അമ്പരപ്പ്

ഇടതുമുന്നണിയുടെ നെടുംതൂണുകളിൽ ഒന്നായ ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ചേർന്ന ആദ്യ 
അവലോകനയോഗത്തിൽ ബൂത്ത്‌ തല റിപ്പോർട്ടിൽ  നേതാക്കൾക്ക് അമ്പരപ്പ്. പാർട്ടി അണികൾക്ക് എന്തു സംഭവിച്ചു. നിയോജക മണ്ഡലത്തിൽ 
 ഇത്രയും വലിയ വോട്ടുചോർച്ചയുണ്ടായ കാരണങ്ങൾ തലനാരിഴ കീറി പരിശോധിക്കാൻ യോഗത്തിൽ തീരുമാനം. പാർട്ടി കോട്ടകളെ അമ്പരപ്പിച്ച ബിജെപി 
വിജയത്തിന് അനുഭാവികളുടെയും വർഗബഹുജന സംഘടനകളുടെയും പ്രവർത്തകരുടെയും സഹായം ലഭിച്ചിട്ടുണ്ടെന്ന് നേതൃത്വം വിലയിരുത്തി.  ലോക്കൽ, ബ്രാഞ്ച് കമ്മിറ്റിവരെ തിരഞ്ഞടുപ്പ് വിശകലനയോഗത്തിൽ അണികളുടെയും പ്രവർത്തകരുടെയും അഭിപ്രായം കേൾക്കും. മേൽക്കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ച് രണ്ടോ മൂന്നോ അംഗങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളിച്ച് ചർച്ച പൂർത്തിയാക്കുന്ന മുൻകാലങ്ങളിലെ ഏർപ്പാട് ഇത്തവണയുണ്ടാകില്ലഎന്ന് സംസ്ഥാന നേതാക്കൾ വ്യക്തമാക്കി.



Saturday, 16 May 2026

പ്രൈവറ്റ് ബസുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്.

പ്രൈവറ്റ് ബസുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്.

ചാത്തന്നൂർ : പ്രൈവറ്റ് ബസുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്.
കൊട്ടിയം രാജേന്ദ്രവിലാസത്തിൽ 
ശ്രുതിവർമ്മ(40),ചാത്തന്നൂർ ചരുവിളപുത്തൻവീട്ടിൽ ഗോപിനാഥൻപിള്ള(65),
പരവൂർ ശാരികയിൽ 
ശരത് (35), ബസ് ഡ്രൈവർ കണ്ണനല്ലൂർ സരികമൻസിലിൽ ഫിറോസ് (41),പെരുമ്പുഴ അവിട്ടത്തിൽ അഖില(33),മകൻ അധ്വത് (9),തിരുമുല്ലാവരം പേഴതിൽ വടക്കതിൽ വീട്ടിൽ മിനി (52), സുരേഷ്ബാബു 
കൽഹാര ബസിന്റെ ഡ്രൈവർ സന്ദീപ് (40)നെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ചാത്തന്നൂർ - പരവൂർ റോഡിൽ നെടുങ്ങോലം കോട്ടേക്കുന്ന് ക്ഷേത്രത്തിന് മുന്നിലെ കൊടുംവളവിൽ ഇന്നലെ വൈകുന്നേരം 6.15ഓടെ ബിസ്മില്ല -കൽഹാര എന്ന ബസുകൾ ആണ് കൂട്ടിയിടിച്ചത്. ചാത്തന്നൂർ ഭാഗത്ത് നിന്നും വന്ന പ്രൈവറ്റ് ബസ്സ് ഓട്ടോറിക്ഷയെ  മറികടക്കാൻ ശ്രമിക്കുമ്പോൾ എതിർ ദിശയിൽ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ബസിൽ കുടുങ്ങിയവരെ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്കും ഗുരുതരമായി പരിക്കേറ്റവരെ മെഡിക്ക കോളേജിലേക്കും മാറ്റുകയായിരുന്നു അപകടത്തെ തുടർന്ന് ചാത്തന്നൂർ -പരവൂർ റോഡിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു പോലിസ് വാഹനങ്ങൾ മറ്റ് റോഡുകൾ വഴി തിരിച്ചു വിട്ടു തുടർന്ന് ഫയർഫോഴ്സും പോലീസും ചേർന്ന് ബസുകൾ റോഡിൽ നിന്നും മാറ്റി 
ഒന്നര മണിക്കൂറിന് ശേഷം 
ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു പരവൂർ പോലിസ് കേസെടുത്തു.
ഫോട്ടോ :അപകടത്തിൽപ്പെട്ട വാഹനങ്ങൾ