സേനയുടെ മാലിന്യ നീക്കം കൃത്യമായി നടക്കുന്നില്ല
ഹരിതകർമ്മ സേനാംഗങ്ങളെ പ്രതിസന്ധിയിലാക്കി ഹരിതകർമ സേന അംഗങ്ങൾ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം
കൊണ്ട്എംസിഎഫുകൾ നിറഞ്ഞുകവിഞ്ഞിട്ടും റോഡ് സൈഡുകളിൽ ചാക്ക് കെട്ടുകൾ അട്ടിയട്ടിയായി കുന്ന് കുടിയിട്ടും മാലിന്യം പ്രധാന എം സി എഫിലേക്ക്
മാറ്റാൻ നടപടിയുണ്ടാകുന്നില്ല. പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഉൾപ്പെടെ വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകുകയാണ്. ഹരിതകർമ സേന അംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ വേർതിരിക്കാനായി എത്തിക്കുന്നത് നടയ്ക്കലിലെ പ്രധാന എംസിഎഫിലാണ് ഇവിടെയും മാലിന്യം കുന്ന് കുടി കിടക്കുന്ന അവസ്ഥയാണ്. മാലിന്യം കുന്ന് കൂടി കിടക്കുബോൾ തന്നെ വീണ്ടും വീണ്ടും മാലിന്യം ശേഖരിച്ച്
റോഡ് സൈഡിലുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ട അവസ്ഥയിലാണ് ഹരിത കർമ്മ
സേനാംഗങ്ങൾ. കൃത്യമായി മാലിന്യ നീക്കം നടത്തി പ്രധാന എം സി എഫിൽ തരം തിരിക്കുന്ന മാലിന്യങ്ങൾ തരംതിരിച്ച് കൃത്യമായി സംസ്കരിച്ച് ജനങ്ങളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ആരോഗ്യവകുപ്പ് അധികൃതരാകട്ടെ ഇവയൊന്നും കണ്ടില്ലെന്ന മട്ടിലുമാണെന്നാണ് നാട്ടുകാർ പറയുന്നത്. മഴക്കാലപൂർവ ശുചീകരണം പൂർണമായും പാളിയ പഞ്ചായത്തുകളിലൊന്നാണിത്. മഴ നനഞ്ഞ് കൊതുകൾ പെരുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ അടിയന്തരമായി നീക്കം ചെയ്യാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്നും അല്ലാത്തപക്ഷം ജനങ്ങളെഅണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
ഫോട്ടോ: പാരിപ്പള്ളി കൊടിമൂട്ടിൽ ക്ഷേത്രത്തിന് സമീപമായി ഹരിത കർമ്മസേന കുട്ടി വച്ചിരിക്കുന്ന പ്ളാസ്റ്റിക് മാലിന്യം