Monday, 6 July 2026

കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിർമ്മിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം പൂർത്തിയായി

കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച്  പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിർമ്മിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം പൂർത്തിയായി

ചാത്തന്നൂർ : കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച്  പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ നിർമ്മിക്കുന്ന 
 ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം 
പൂർത്തിയായി. പ്രധാനമന്ത്രി ആയുഷ്മാ ൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷ ന്റെ കീഴിൽ 50 കിടക്കകളുള്ള പുതിയ കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്.
4250 ചതുരശ്രമീറ്റർ വിസ്‌തൃതിയിൽ നിർമ്മിച്ച  കെട്ടിടത്തിന് 23.75 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാന സർക്കാർ പദ്ധതി നടത്തിപ്പിനായി കിറ്റ്കോ യെ ഏൽപിച്ചു. കിറ്റ്കോയുടെ നേതൃത്വത്തിലാണ് നിർമ്മാണപ്രവർത്തികൾ പൂർത്തീകരിച്ചിരിക്കുന്നത് 
നാഷനൽ ഹെൽത്ത് മിഷൻ്റെ വിദഗ്ധസംഘവും പരിശോധനകൾ പൂർത്തിയാക്കി മടങ്ങി. കേരളത്തിലെ മികച്ച മെഡിക്കൽ കോളജായി ഉയർ ത്തിക്കൊണ്ടുവരാൻ അടിസ്ഥാനസൗകര്യങ്ങളായ സ്ഥലവും കെട്ടിടങ്ങളുമുള്ള പാരിപ്പള്ളി മെഡിക്കൽ കോളജിൻ്റെ നിലവിലെ പോരായ്മകൾക്ക് ക്രിട്ടിക്കൽ കെയർ ബ്ലോക്ക് വരുന്നതോടെ ഒരുപരിധിവരെ പരിഹാരമാകുമായി മാറും 

ഇ.എസ്.ഐ കോർപറേഷൻ്റെ കീഴിലായിരു ന്ന മെഡിക്കൽ കോളജ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് സർക്കാർ മെഡിക്കൽ കോളജാ യി ഉയർത്തിയതോടെ കൊല്ലം ജില്ലയിലെയും സമീപപ്രദേശങ്ങളിലെയും സാധാരണക്കാരുടെ പ്രതീക്ഷയാണ്.
കോടികൾ ചെലവഴിച്ച് കെട്ടിടവും മറ്റ് അടി സ്ഥാനസൗകര്യങ്ങളും ഒരുക്കിയെങ്കിലും സർക്കാർ മെഡിക്കൽ കോളജ് പ്രവർത്തനം പൂർണമാക്കാനുള്ള ന്യൂറോസർജറി ഉൾപ്പെടെ പ്രധാനവിഭാഗങ്ങളും സി.ടി സ്‌കാൻ, റേഡിയോളജി സെന്ററുകളും ആരംഭിച്ചിട്ടില്ലാത്തതു കൊണ്ട് സാധാരണക്കാർക്ക് പ്രയോജനം ലഭിക്കു ന്നില്ല.ദേശീയപാതയോട്‌ ചേർന്നുള്ള മെഡിക്കൽ കോളജിൽ റോഡപകടങ്ങൾ സംഭവിച്ചും മറ്റ്അത്യാഹിതങ്ങളെത്തുടർന്നും ദിനംപ്രതി നിര വധി പേരാണ് എത്തുന്നത്. ഇവിടെ സ്കാനിങ്ങിനുള്ള സൗകര്യമില്ലാത്തതും ന്യൂറോ ഡോക്ടറുടെ അഭാവവും കാരണം റഫർ ചെയ്ത് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് വിടുകയാണ് പതിവ് ഇതിനെല്ലാം ഒരു പരിധി വരെ കൃട്ടിക്കൽ കെയർ യൂണിറ്റ് എത്തുമ്പോൾ പരിഹാരമാകും.
ഫോട്ടോ :നിർമ്മാണം പൂർത്തിയായ കൃട്ടിക്കൽ കെയർ യൂണിറ്റ് കെട്ടിടം 
.

 

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ സ്വകാര്യ ആശുപത്രികൾ തേടി പോകേണ്ട ഗതികേടിലാണ് സാധരണക്കാരായ രോഗികൾ

പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ 
ആരോഗ്യവകുപ്പ് മന്ത്രിയുടെ സന്ദർശനം ഇന്ന് 

ചാത്തന്നൂർ : പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പ് മന്ത്രിയുടെ സന്ദർശനം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക്. മന്ത്രിയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ നിരവധി കാര്യങ്ങളുണ്ട് ജനപ്രതിനിധികളും പൊതുസമൂഹവും അത് കൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മന്ത്രിയുടെ സന്ദർശനത്തെ കാണുന്നത്.
മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനു വേണ്ട അത്യാവശ്യം അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ഉണ്ടെങ്കിലും രോഗികൾക്ക് ചികിത്സ വേണമെങ്കിൽ മറ്റ് മാർഗങ്ങൾ തേടണം. കോടിക്കണക്കിനു രൂപ പത്ത് വർഷത്തിനിടയിൽ മെഡിക്കൽ കോളജിനായി സർക്കാർ ചെലവഴിച്ചിട്ടും 
ജനങ്ങൾക്ക് 
മികച്ച ചികിത്സ തേടി മറ്റിടങ്ങളിലേക്ക് പോകേണ്ട സ്ഥിതിയാണ്. 
കാർഡിയോളജി ഡിപ്പാർട്മെന്റിൽ ഡോക്ടർ ഇല്ല 
 കാത് ലാബ് സജ്‌ജമായിട്ടും പ്രവർത്തനരഹിതം,ഡോക്ടറില്ലാത്ത  ഡിപ്പാർട്മെന്റുകൾ,
സ്പെഷ്യൽറ്റി വിഭാഗങ്ങൾ  പ്രവർത്തിക്കുന്നില്ല, എൻഡോക്രൈനോളജി, ഗാസ്ട്രോ എൻട്രോളജി, ഓങ്കോളജി, റൂമറ്റോളജി, യൂറോളജി, റേഡിയോളജി, മെഡിസിൻ, നെഫ്രോളജി തുടങ്ങിയ 
വിവിധ ഡിപ്പാർട്മെന്റുകളിലെ ചികിത്സയ്ക്ക് വരുന്നവർ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മറ്റ് സ്വകാര്യ ആശുപത്രിയിലേക്കും പോകുന്നു.
എച്ച്ഒഡിമാർ ഇല്ലാത്ത ഡിപ്പാർട്മെന്റുകളാണ് കൂടുതലും 
ഗൈനക്കോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളിൽ എച്ച്ഒഡിമാർ ഇല്ലെങ്കിൽ, ഓർത്തോപീഡിക്സ്, ഇഎൻടി വിഭാഗങ്ങളിൽ തസ്തിക സൃഷ്ടിച്ചിട്ടുമില്ല. ഈ വിഭാഗങ്ങളിൽ  അസിസ്‌റ്റന്റ് പ്രഫസർമാരുടെയും അസോസിയറ്റ് പ്രഫസർമാരുടെയും ഒഴിവുണ്ട്. നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാരും പേരിനു മാത്രമാണ്  നഴ്സിങ് ഓഫിസർ ഗ്രേഡ് 1 തസ്തികയിൽ പത്തോളം പേരും 
 ഗ്രേഡ് 2 തസ്തികയിൽ 7 പേരും ഉൾപ്പെടെ
പതിനേഴ് പേരാണ് ഉള്ളത്.  നഴ്സിങ് അസിസ്റ്റന്റ് ഗ്രേഡ് 1, ഗ്രേഡ് 2 തസ്‌തികകളിലും സ്റ്റാഫ് പാറ്റേൺ കുറവാണു  ലാബ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ് എന്നീ തസ്‌തികകളിലും സ്റ്റാഫുകൾ കുറവാണ്.ലാബ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ് എന്നീ തസ്ത‌ികകളിലും ഒരു മെഡിക്കൽ കോളേജിന് വേണ്ട സ്റ്റാഫ് പറ്റേൺ ഇല്ല.
റോഡിയോളജി, ലാബ് ടെക്നിഷ്യൻ, അനസ്തെറ്റിസ്‌റ്റ് ടെക്‌നിഷ്യൻ, കാത് ലാബ് ടെക്നിഷ്യൻ, അറ്റൻഡർ, വാച്ചർ, സ്റ്റോർ കീപ്പർ, ഹൗസ് കീപ്പർ, ഫാർമസിസ്റ്റ് തുടങ്ങിയ തസ്തികകളിൽ കൂടുതൽ നിയമനങ്ങൾ നടത്തേണ്ടത് അനിവാര്യമാണ്. ആവശ്യത്തിനു ലാബ് ടെക്നിഷ്യൻമാർ ഇല്ലാത്തതിനാൽ ആധുനിക ആശുപത്രി ഉപകരണങ്ങൾ ഉണ്ടെങ്കിലും നിർധന രോഗികൾക്ക് സേവനം ലഭിക്കുന്നില്ല.അടിയന്തര ചികിത്സ സൗകര്യങ്ങൾ ഇവിടെ തീരെയില്ലെന്നതാണ് യാഥാർഥ്യം. ജനങ്ങൾക്ക് അത്യാവശ്യമുള്ള ചികിത്സ സൗകര്യമൊരുക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തിനാണ് മെഡിക്കൽ കോളേജ് എന്ന ചോദ്യമാണ് ഉയരുന്നത്.

ഫോട്ടോ :പരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി

@ പൊട്ടിതകർന്ന് സഞ്ചാരയോഗ്യമല്ല മെഡിക്കൽ കോളേജിനുള്ളിലെ റോഡുകൾ

@മെഡിക്കൽ കോളേജിനുള്ളിൽ രണ്ട് സർക്കാർ ആംബുലൻസ് സർവീസ് ഉണ്ടെങ്കിലും പൊതുസമൂഹത്തിന് അതിന്റെ സേവനം ലഭ്യമല്ല അത് കൊണ്ട് തന്നെ സൗജന്യ ആംബുലൻസ് സർവീസ് കൂടുതലായി മെഡിക്കൽ കോളേജിൽ ആവശ്യമാണ് എന്ന ആവശ്യമാണ് ശക്തമാകുന്നത്.

ഫോട്ടോ :തകർന്ന് കിടക്കുന്ന റോഡ് 

@ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 
വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ സ്വകാര്യ ആശുപത്രികൾ തേടി പോകേണ്ട ഗതികേടിലാണ് സാധരണക്കാരായ രോഗികൾ ദേശീയ പാതയോട് ചേർന്ന് പ്രവർത്തിക്കുന്ന അശുപത്രിയിൽ വാഹന അപകടത്തിൽപ്പെടുന്നവർക്ക് പോലും ചികിത്സ കൊടുക്കാൻ കഴിയുന്നില്ല. ആശുപത്രി വികസനം ആവശ്യപ്പെട്ട് നിരന്തര പ്രതിഷേങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. വൈകീട്ട് ആറ് മണിക്ക് ശേഷം സ്കാനിങ്ങ് നടത്താൻ ജീവനക്കാരുണ്ടാവില്ല. രാത്രികാലങ്ങളിൽ അത്യാഹിതമുണ്ടായി എത്തുന്നവർ സ്‌കാനിങ്ങിന് ആശ്രയിക്കുന്നത് പുറത്തുള്ള സ്വകാര്യ ലാബുകളെയാണ്. അപകടത്തിൽ പരിക്കേൽക്കുന്നവരെത്തിയാൽ പ്രാഥമിക ചികിത്സ നൽകി തിരുവന്തപുരത്തേക്ക് അയക്കുകയാണ് പതിവ്

@  മരുന്നുക്ഷാമം രൂക്ഷമായതോടെ രോഗികൾ വലയുന്നു.
 ഒ പി യിൽ ഡോക്ടർമാർ കുറിച്ചുകൊടുക്കുന്ന മരു ന്നുകളൊന്നും ആശുപത്രി ഫാർമസിയിൽ ഇ ല്ലെന്നാണ് പരാതി. പല മരുന്നുകളും പുറത്തു നിന്നും കൂടിയ തുകക്ക് വാങ്ങേണ്ട ഗതികേടിലാണ് രോഗികൾ. ശസ്ത്രക്രിയ കഴിഞ്ഞവർക്കും മറ്റ് ഗുരുതര രോഗമുള്ളവർക്കും കുറിച്ചു കൊടുക്കുന്ന മരുന്നുകൾക്കായി ഒ.പി ഫാർമസിയിൽ എത്തുമ്പോൾ അവയൊന്നും ഇല്ലെന്നാണ് മറുപടി. എവിടെ കിട്ടുമെന്നു ചോദിച്ചാൽ ഫാർമസിയിൽ നിൽക്കുന്നവർ കൈമലർ ത്തും. മണിക്കൂറുകൾ ക്യൂ നിന്ന് ഫാർമസിയുടെ മൂന്നിലെത്തുന്നവർക്കാണ് മരുന്ന് ഇല്ലെന്ന മറുപടി ലഭിക്കുന്നത്.
സർജറി കഴിഞ്ഞവർക്കുൾപ്പെടെ ആശുപത്രി ഒ പികളിൽ ഉള്ള മരുന്നുകളാണ് സാധാരണ ഡോക്ടർമാർ എഴുതിനൽകാറുള്ളത്. നിർധനരും സാധാരണക്കാരുമായ രോഗികളാണ് മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികി ത്സക്കെത്തുന്നത്. ഫാർമസി കൗണ്ടറുകളിൽ വേണ്ടത്ര ജീവനക്കാരില്ലാത്തതും രോഗികളെ ദുരിതത്തിലാക്കുന്നുണ്ട്. നൂറുകണക്കിന് രോഗികൾ മരുന്നിനായി ക്യൂ നിൽക്കുന്ന കൗണ്ടറിൽ ഒന്നോ രണ്ടോ ഫാർമസിസ്റ്റ് മാത്രമാണ് ഉണ്ടാവുക.

@ ഡോക്ടർമാരുടെ 
നിലവിൽ ആശുപത്രി പ്രവർത്തനം അവതാളത്തിലാണ് . പനിയും പകർച്ചവ്യാധികളും പടരുമ്പോഴാണ് ആവശ്യത്തിന് ഡോക്‌ടർമാരില്ലാത്ത അവസ്ഥ‌. ഡോക്ടർമാരുടെ കുറവ് രോഗികളെയും വലയ്ക്കുകയാണ്. ഒപിയിൽ മാത്രം ഒരു ദിവസം 1500 രോഗികളാണ് ചികിത്സയ്ക്ക് എത്തുന്നത്. അത്യാഹിത വിഭാഗത്തിൽ 300 പേരും. എന്നാൽ ഇത്രയും പേരെ ചികിത്സക്കാനുള്ള ഡോക്ടർമാരില്ല. കിടത്തിചികിത്സയിലും നൂറ് കണക്കിന് രോഗികളുണ്ടെന്നാണ് കണക്ക്.ജില്ലയിൽ ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ കൂടുന്ന സാഹചര്യത്തിൽ ഡോക്‌ടർമാരുടെ കുറവ് ജനറൽമെഡിൻ വിഭാഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ട് 
നിലവിൽ  അസിസ്‌റ്റൻ്റ് പ്രഫസർമാരുടെ ഒഴിവുകൾ ജനറൽ മെഡിസിൻ വിഭാഗത്തിൽ മാത്രമുണ്ട്. 10 സീനിയർ റെസിഡന്റുമാർ വേണ്ടയിടത്ത് 3 പേർ മാത്രമാണുള്ളത്. മഴയിൽ വാഹനാപകടങ്ങൾ വർധിച്ചതോടെ പരുക്കേറ്റ് എത്തുന്നവരെ അടിയന്തരമായി ശസ്ത്രക്രിയ ചെയ്യാൻ സീനിയർ ഡോക്‌ടരുമാരുമില്ല. 


വീട് കുത്തിതുറന്ന് ലക്ഷങ്ങൾ വിലവരുന്ന ഇലക്ട്രിക് പ്ലംബിംഗ് സാധനങ്ങൾ മോഷ്ടിച്ചു.

 വീട് കുത്തിതുറന്ന് 
 ലക്ഷങ്ങൾ വിലവരുന്ന ഇലക്ട്രിക് പ്ലംബിംഗ് സാധനങ്ങൾ മോഷ്ടിച്ചു.

 ചാത്തന്നൂർ : ആൾ താമസമില്ലാത്ത 
വീട് കുത്തിതുറന്ന്  ലക്ഷങ്ങൾ വിലവരുന്ന ഇലക്ട്രിക് പ്ലംബിംഗ് സാധനങ്ങൾ മോഷ്ടിച്ചു.കല്ലുവാതുക്കൽ ചിറക്കര ആയിരവല്ലി ക്ഷേത്രത്തിൽ സമീപം അഹല്യ നിവാസിൽ സുരേഷ് കുമാറിന്റെയും അശ്വതി കൃഷ്ണന്റെയും വീട്ടിലാണ് മോഷണം നടന്നത്..സുരേഷ് കുമാർ വിദേശത്തു ആയതിനാൽ അശ്വതിയും കുട്ടികളും പകൽകുറിയിലെ വീട്ടിലാണ് താമസം. കഴിഞ്ഞ തിങ്കളാഴ്ച മോഷണം നടന്ന വീട്ടിൽ വൈകുന്നേരം അഞ്ചു 
മണിയോടുകൂടി ശബ്ദം കേട്ടതിനെ തുടർന്ന് അയൽവാസികൾ വീടിനുമുന്നിൽ എത്തിയെങ്കിലും ഗേറ്റ് പൂട്ടി കിടന്നതിനാലും വീണ്ടും ശബ്ദം കേൾക്കാതിരുന്നതിനാലും 
തിരികെ പോവുകയായിരുന്നു.ഇന്നലെ 
വീട് വൃത്തിയാക്കുന്നതിനായി വീട്ടുകാർ 
വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്. തുടർന്ന് പോലിസിനെ അറിയിക്കുകയും വീടിന്റെ അകത്ത് കയറി പരിശോധിച്ചതിൽ എല്ലാ മുറികളുടെയും കതക് പൊളിച്ച്  നിലയിലായിരുന്നു. 
വീട്ടിലെ മുഴുവൻ സ്വിച്ച് ബോർഡുകളും ഇളക്കി മാറ്റി ഇലക്ട്രിക് വയറുകൾ പുറത്തെടുത്ത് അതിലെ കോപ്പർ മാത്രം മാറ്റിയ നിലയിലും വാഷ്ബേസൺ  ഉൾപ്പെടെയുള്ള പ്ലംബിംഗ് ഉപകരണങ്ങൾ അടിചുടച്ചു നശിപ്പിച്ച് അതിൽനിന്നും കോപ്പർ വേർതിരിച്ച് കൊണ്ടുപോയ നിലയിലായിരുന്നു. എല്ലാ വാതിലുകളുടെയും പൂട്ടുകൾ തകർത്ത നിലയിലുമാണ് 
വീട്ടിലുണ്ടായിരുന്ന നിലവിളക്കുകൾ ,കിണ്ടികൾ മറ്റ് ഓട്ടു പാത്രങ്ങൾ എന്നിവയെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. 
തൊട്ടടുത്ത 
ആയിരവല്ലി ക്ഷേത്രത്തിൽ നൽകുന്നതിനു വേണ്ടി വീട്ടിൽ സൂക്ഷിച്ചിരുന്ന വഞ്ചിയിൽ സൂക്ഷിച്ചിരുന്ന ആയിരത്തോളം 
അധികം രൂപയും കൊണ്ട് പോയിട്ടുണ്ട്.
ആക്രി വിലക്ക് നൽകാനുള്ള സാധനങ്ങൾ അല്ലാതെ വീട്ടിൽ വലിയ വിലപിടിപ്പുള്ള മറ്റു പല വസ്തുക്കളും ഉണ്ടായിട്ടും അതൊന്നും മോഷ്ടാക്കൾ കൊണ്ട് പോയിട്ടില്ല എന്നുള്ളത് മോഷണത്തിന്റെ ഒരു പ്രത്യേകതയാണ്.അഞ്ചു 
 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി 
വീട്ടുകാർ  പറഞ്ഞു.
 വീട്ടിനുള്ളിൽ മോഷ്ടാക്കൾ  ഉപയോഗിച്ചിരുന്ന മദ്യത്തിന്റെ കുപ്പികളും , ബീഡി, തമ്പാക്ക് എന്നിവയുടെ  പാക്കറ്റുകളും  കിടന്നുറങ്ങാൻ ഉപയോഗിച്ച ബെഡ് ഷീറ്റ് തലയിണ എന്നിവയും ഉണ്ടായിരുന്നു .പോലീസിന്റെ ഡോഗ് സ്കോഡ്, ഫിംഗർ പ്രിന്റ് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തുകയും  കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ട് ദിവസത്തിൽ കൂടുതൽ മോഷ്ടാക്കൾ ഈ വീട്ടിൽ തങ്ങിയിരുന്നു എന്നുള്ളതാണ് പോലീസിന്റെ നിഗമനം.കഴിഞ്ഞ ആറ് 
മാസങ്ങൾക്ക് മുൻപ് ഇപ്പോൾ മോഷണം നടന്ന വീടിന്റെ അയൽ വീട്ടിലെ കിണറിനു മുകളിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗ്രിൽ, മോട്ടോർ എന്നിവ മോഷണം പോയിരുന്നു.
പാരിപ്പള്ളി പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Sunday, 5 July 2026

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴങ്ങളിൽ ഇന്നും ഉറങ്ങിക്കിടപ്പുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വലിയ രഹസ്യമുണ്ട്

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴങ്ങളിൽ ഇന്നും ഉറങ്ങിക്കിടപ്പുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വലിയ രഹസ്യമുണ്ട്, അതാണ് കുമരിക്കണ്ടം എന്ന നഷ്ടപ്പെട്ട ഭൂഖണ്ഡം. നൂറ്റാണ്ടുകളായി ചരിത്രാന്വേഷികളെയും സാധാരണക്കാരെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന ഒരു മഹാത്ഭുതമാണിത്. 🌊

​ലോകത്തിലെ ആദ്യത്തെ മനുഷ്യൻ ജനിച്ചതും മനുഷ്യസംസ്കാരം ഉടലെടുത്തതും ഇവിടെയാണെന്നാണ് ഒരു കൂട്ടം ആളുകൾ വിശ്വസിക്കുന്നത്. പ്രാചീന തമിഴ് ഭാഷയുടെയും സംസ്കാരത്തിന്റെയും യഥാർത്ഥ ഈറ്റില്ലമായി കുമരിക്കണ്ടം എന്ന ഈ വിശാലമായ പ്രദേശം പരക്കെ കണക്കാക്കപ്പെടുന്നു. 📜

​കിഴക്ക് ഓസ്‌ട്രേലിയ മുതൽ പടിഞ്ഞാറ് മഡഗാസ്കർ വരെ നീണ്ടുകിടക്കുന്ന അതിവിശാലമായ ഒരു ഭൂഖണ്ഡമായിരുന്നു ഇതെന്നാണ് പ്രധാന ഐതിഹ്യങ്ങൾ പറയുന്നത്. ഇന്നത്തെ ഇന്ത്യയുടെ തെക്കേ അറ്റത്തുനിന്നും ആയിരക്കണക്കിന് കിലോമീറ്ററുകളോളം ഇത് സമുദ്രത്തിലേക്ക് വ്യാപിച്ചു കിടന്നിരുന്നുവത്രേ. 🗺️

​അതിപ്രതാപികളായ പാണ്ഡ്യ രാജാക്കന്മാരായിരുന്നു ഈ അതിവിശാലമായ സാമ്രാജ്യം ഭരിച്ചിരുന്നത് എന്ന് പഴയകാല രേഖകൾ അവകാശപ്പെടുന്നു. അതിപുരാതനമായ ആദ്യത്തെ രണ്ട് തമിഴ് സംഘങ്ങൾ (സാഹിത്യ സദസ്സുകൾ) ഇവിടെയാണ് നടന്നതെന്നും അവർ വിശ്വസിക്കുന്നു. 👑

​എന്നാൽ 'കടൽകോൾ' എന്ന് സംഘസാഹിത്യത്തിൽ വിശേഷിപ്പിക്കപ്പെടുന്ന അതിഭയാനകമായ സമുദ്രക്ഷോഭത്തിൽ ഈ ഭൂഖണ്ഡം ഒന്നാകെ കടലെടുത്തു പോയി എന്നാണ് പുരാതന തമിഴ് കൃതികളിൽ പരാമർശിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളും അമൂല്യമായ ഗ്രന്ഥങ്ങളും അതിസമ്പന്നമായ ഒരു സംസ്കാരവും ഈ ദുരന്തത്തിൽ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. 🌪️

​പത്തൊൻപതാം നൂറ്റാണ്ടിൽ ലെമൂർ കുരങ്ങുകളുടെ ഫോസിലുകളെക്കുറിച്ച് പഠിച്ച യൂറോപ്യൻ ശാസ്ത്രജ്ഞർ മുന്നോട്ടുവെച്ച 'ലെമൂറിയ' എന്ന സാങ്കൽപ്പിക ഭൂഖണ്ഡവുമായി കുമരിക്കണ്ടം പിന്നീട് കൂട്ടിവായിക്കപ്പെട്ടു. ഇതോടെ കുമരിക്കണ്ടം എന്ന ആശയത്തിന് വലിയ സ്വീകാര്യതയും പ്രചാരവും ലഭിച്ചു. 🐒

​അവിശ്വസനീയമായ പല ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഇതിനു ചുറ്റും പിന്നീട് രൂപപ്പെട്ടിട്ടുണ്ട്. അന്യഗ്രഹ ജീവികളുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നുവെന്നും, ഇന്നത്തെ കാലത്തെ പോലും വെല്ലുന്ന അത്യാധുനിക സാങ്കേതികവിദ്യകൾ അവർ ഉപയോഗിച്ചിരുന്നുവെന്നുമാണ് ചിലരുടെ വാദം. 🛸

​നാല്പത്തിയൊൻപത് നാടുകളായി (പ്രദേശങ്ങൾ) തിരിച്ചിരുന്ന ഈ ഭൂഖണ്ഡത്തിൽ പഹ്റുളി എന്ന വലിയ നദിയും കുമരി എന്ന പർവ്വതവും ഉണ്ടായിരുന്നുവെന്ന് ചിലർ വിശദമായി എഴുതിവെച്ചിട്ടുണ്ട്. രോഗങ്ങളോ ദുഃഖങ്ങളോ ഇല്ലാത്ത ഒരു അത്യുത്തമമായ സാമ്രാജ്യമായിരുന്നുവെന്നാണ് അവരുടെ വിശ്വാസം. ⛰️

​ദ്രാവിഡ സംസ്കാരത്തിന്റെ യഥാർത്ഥ പഴക്കവും മഹത്വവും ലോകത്തിൽ നിന്നും മറച്ചുവെക്കാൻ വേണ്ടി പാശ്ചാത്യ ശാസ്ത്രലോകം കുമരിക്കണ്ടത്തിന്റെ തെളിവുകൾ മനപ്പൂർവ്വം നശിപ്പിക്കുകയോ മൂടിവെക്കുകയോ ചെയ്യുന്നു എന്നാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഗൂഢാലോചനാ വാദം. 🤫

​പ്രകൃതിയുടെ കോപത്തിൽ കടലിനടിയിലായിപ്പോയ ഈ സുവർണ്ണഭൂമിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടവരാണ് പിന്നീട് ലോകമെമ്പാടും ചിതറിപ്പാർത്ത് ഇന്നത്തെ മനുഷ്യസമൂഹമായി മാറിയതെന്ന അതിശയോക്തി നിറഞ്ഞ വിശ്വാസവും ഇന്നും പലർക്കുമുണ്ട്. 💔

​ഇനി നമുക്ക് ഈ ഐതിഹ്യങ്ങൾക്ക് പിന്നിലെ യഥാർത്ഥ ശാസ്ത്രീയ വസ്തുതകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ആധുനിക ഭൂഗർഭശാസ്ത്രവും ചരിത്രവും കുമരിക്കണ്ടത്തെ തികച്ചും വ്യത്യസ്തമായ ഒരു കോണിലൂടെയാണ് കാണുന്നത്. 🔬

​പ്ലേറ്റ് ടെക്റ്റോണിക്സ് എന്ന ശാസ്ത്രീയ സിദ്ധാന്തപ്രകാരം കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയും മഡഗാസ്കറും ഗോണ്ട്വാന എന്ന ഒറ്റ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്നത് സത്യമാണ്. എന്നാൽ അന്ന് ഭൂമിയിൽ മനുഷ്യൻ എന്ന ജീവിവർഗ്ഗം ഉണ്ടായിട്ടുപോലുമില്ലായിരുന്നു എന്നതാണ് യാഥാർത്ഥ്യം. 🌍

​ശാസ്ത്രലോകം ഭൂഖണ്ഡങ്ങളുടെ സ്ഥാനചലനത്തെക്കുറിച്ചുള്ള (Continental Drift) സിദ്ധാന്തം അംഗീകരിക്കുന്നതിന് മുൻപ് മാത്രം നിലനിന്നിരുന്ന ഒന്നാണ് ലെമൂറിയ എന്ന ആശയം. ആധുനിക ശാസ്ത്രം ലെമൂറിയ എന്നൊരു ഭൂഖണ്ഡം മനുഷ്യചരിത്രത്തിൽ കടലിനടിയിൽ പോയിട്ടില്ല എന്ന് അസന്ദിഗ്ദ്ധമായി തെളിയിച്ചിട്ടുണ്ട്. 🦕

​ആധുനിക ഓഷ്യനോഗ്രഫി ഉപയോഗിച്ച് ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ട് പൂർണ്ണമായും മാപ്പ് ചെയ്തിട്ടുണ്ട്. എന്നാൽ ഒരു ഭൂഖണ്ഡം മുങ്ങിപ്പോയതിന്റെ യാതൊരുവിധ തെളിവുകളും സമുദ്രത്തിനടിയിൽ കണ്ടെത്താനായിട്ടില്ല എന്നത് ശാസ്ത്രം അടിവരയിട്ട് പറയുന്ന ഒരു യാഥാർത്ഥ്യമാണ്. 🚢

​എങ്കിലും സംഘസാഹിത്യത്തിലെ 'കടൽകോൾ' എന്ന പുരാതന പരാമർശത്തിന് പിന്നിൽ ഒരു ചരിത്രസത്യമുണ്ട്. അവസാനത്തെ ഹിമയുഗം അവസാനിച്ച സമയത്ത്, അതായത് ഏകദേശം പത്തൊൻപതിനായിരം വർഷങ്ങൾക്ക് മുൻപ് മുതൽ ലോകമെമ്പാടും സമുദ്രനിരപ്പ് ഗണ്യമായി ഉയരുകയുണ്ടായി. 🧊

​സമുദ്രനിരപ്പ് ക്രമാതീതമായി ഉയർന്ന ആ സമയത്ത് ഇന്ത്യയുടെ തെക്കൻ തീരപ്രദേശങ്ങളും ശ്രീലങ്കയുമായി ബന്ധിപ്പിച്ചിരുന്ന കരഭാഗങ്ങളും പൂർണ്ണമായും കടലിനടിയിലായി എന്നത് സത്യമാണ്. ഈ ഒരു പ്രാദേശിക പ്രതിഭാസത്തെക്കുറിച്ചുള്ള ഭയാനകമായ ഓർമ്മകളാകാം പിന്നീട് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. 🌊

​ചെറിയ തോതിലുള്ള കടലേറ്റങ്ങളോ സുനാമികളോ സൃഷ്ടിച്ച നാശനഷ്ടങ്ങൾ നൂറ്റാണ്ടുകളിലൂടെ വാമൊഴിയായി കൈമാറ്റം ചെയ്യപ്പെട്ടപ്പോൾ ഒരു വലിയ ഭൂഖണ്ഡം തന്നെ മുങ്ങിപ്പോയി എന്ന വലിയ ഐതിഹ്യമായി മാറിയതാകാനാണ് ശാസ്ത്രീയമായി ഏറ്റവും കൂടുതൽ സാധ്യതയുള്ളത്. 📖

​യഥാർത്ഥത്തിൽ കുമരിക്കണ്ടം എന്നത് ഭൗമശാസ്ത്രപരമായ ഒരു വലിയ സത്യമെന്നതിലുപരി തമിഴ് ജനതയുടെ സാംസ്കാരിക നഷ്ടബോധത്തിന്റെയും ഭാഷാഭിമാനത്തിന്റെയും പ്രതീകമായിട്ടാണ് ഇന്ന് പുരോഗമന ചരിത്രകാരന്മാർ വിലയിരുത്തുന്നത്. 🕊️

​കുമരിക്കണ്ടം പോലൊരു സാങ്കൽപ്പിക ഭൂഖണ്ഡത്തിന്റെ ആവശ്യമില്ലാതെ തന്നെ ദക്ഷിണേന്ത്യയുടെ ചരിത്രം വളരെ സമ്പന്നമാണ്. കീഴടി പോലെയുള്ള സ്ഥലങ്ങളിൽ നടക്കുന്ന പുതിയ പുരാവസ്തു ഖനനങ്ങൾ തമിഴ് സംസ്കാരത്തിന്റെ അതിപ്രാചീനതയും നാഗരികതയും ശാസ്ത്രീയമായി തന്നെ ഇന്ന് ലോകത്തിന് മുന്നിൽ തെളിയിക്കുന്നുണ്ട്. 🏺

​ചുരുക്കത്തിൽ, കുമരിക്കണ്ടം എന്നത് പണ്ടെന്നോ നടന്ന ചില കടലേറ്റങ്ങളുടെ ഓർമ്മകളും, കാലഹരണപ്പെട്ട ശാസ്ത്രസിദ്ധാന്തങ്ങളും, അടങ്ങാത്ത സാംസ്കാരിക അഭിമാനവും ചേർന്നൊരുക്കിയ അതിമനോഹരമായ ഒരു മിത്താണ്. എങ്കിലും അത് ചരിത്രാന്വേഷികൾക്ക് ഇന്നും ഒരു വലിയ കൗതുകമായി എന്നും നിലനിൽക്കും. ✨

Saturday, 4 July 2026

കർക്കടകം വരവായി കർക്കടകമാസം എങ്ങനെയാണ് ആചരിക്കേണ്ടത്?

കർക്കടകം വരവായി 
കർക്കടകമാസം എങ്ങനെയാണ് ആചരിക്കേണ്ടത്? 

മിഥുനം കർക്കടകം മാസങ്ങൾ പൊതുവെ ഇടവപ്പാതിക്കുശേഷം വരുന്ന സമയമാണ്.   ആന പോലും അടിതെറ്റുന്ന കാലാവസ്ഥയാണ്.  ദഹനപ്രക്രിയ കുറവുള്ള മാസമാണ്.   ആയതിനാൽ മത്സ്യമാംസാദികളും, ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും പൊതുവെ കുറയ്ക്കേണ്ട സമയമാണ്.   രണ്ടുനേരവും കുളി ആവശ്യമാണ്.   ക്ഷേത്രദർശനം നടത്തണം.   താങ്കളുടെ സൗകര്യാർത്ഥം അരി ആഹാരം ഉപേക്ഷിച്ച് ഗോതമ്പോ പഴവർഗ്ഗങ്ങളോ കഴിച്ച് സൗകര്യമുള്ള ദിവസങ്ങളിൽ ദാമ്പത്യസുഖകുറവിലും വ്രതമെടുക്കണം.   

രാവിലെയും വൈകിട്ടും 2 മുതൽ 7 വരെ തിരികളിട്ട് നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിച്ച് ഭദ്രദീപം തെളിയിച്ച് വടക്കോട്ട് നിന്നോ കിഴക്കോട്ടു നിന്നോ വേണം ദീപം കത്തിക്കാൻ.   11 പേരുള്ള അതായത് ശ്രീരാമൻ, സീത, വസിഷ്ഠൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, ഹനുമാൻ, മഹാഗണപതി, ബ്രഹ്മാവ്, മഹേശ്വരൻ, നാരദൻ എന്നിവരുൾപ്പെട്ട ശ്രീരാമപട്ടാഭിഷേക ചിത്രത്തിനു മുമ്പിൽ വടക്കോട്ട് ഇരുന്നു വേണം രാമായണപാരായണം തുടങ്ങാൻ.  

കർക്കടകത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം?

കർക്കടകത്തിന് ധാരാളം പ്രത്യേകതകൾ ഉണ്ട്.   ദക്ഷിണായണകാലം ആരംഭിക്കുന്നത് കർക്കടകത്തിലാണ്.   ഉത്തരായണം ദേവന്മാർക്ക് പകലും ദക്ഷിണായണം ദേവന്മാർക്ക് രാത്രിയുമാണ്.  രാത്രി തുടങ്ങുന്നതിലെ ആദ്യഘട്ടമാണ് കർക്കടകം ദേവസന്ധ്യയെന്നും വിശേഷിപ്പിക്കാം.   ഈ ദേവസന്ധ്യയിൽ അമൃതസ്വരൂപികളായ നമ്മൾ രാമന്റെ നാമങ്ങള് ചൊല്ലുന്നു.   ഇതിലൂടെ രാജ്യത്തിനും മനുഷ്യവാസ ഗ്രഹത്തിനും ദേവാലയങ്ങൾക്കും ദേവന്മാർക്കും മനുഷ്യർക്കും ഗുണം ഉണ്ടാകുന്നു.   ഭക്തിയും യുക്തിയും വിഭക്തിയും ചേർന്നതാണ് രാമായണം.  ഇതിഹാസമെന്ന നിലയിലാണ് രാമായണം മഹത്തരമായിരിക്കുന്നത്.   5–ാമത്തെ വേദമായിട്ടാണ് രാമായണം പരിഗണിച്ചിരിക്കുന്നത്.

ആധ്യാത്മികരഹസ്യങ്ങളും ധർമ്മതത്വങ്ങളുമാണ് രാമായണത്തിൽ പറയുന്നത്.   നിരവധി ധർമ്മതത്വങ്ങൾ ഉപദേശിക്കുന്ന ഗ്രന്ഥങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും ഉത്തമഗുണങ്ങളെ ഉദാഹരണങ്ങളിലൂടെ എങ്ങനെ വ്യത്യസ്തമായി പറയാം എന്നും രാമായണത്തിലുണ്ട്.   ധർമ്മങ്ങൾ എങ്ങനെ പാലിക്കപ്പെടണമെന്നും ധർമ്മം പാലിക്കാത്തവരുടെ പതനം ഏതു വിധത്തിലാകുമെന്നും രാമായണം പറയുന്നു.   ആയതിനാൽ കർക്കടകമാസം രാമായണമാസമായാണ് ആചരിക്കുന്നത്.   ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഈ സമയം കൃഷിക്കനുയോജ്യമല്ലാത്തതിനാലാണ് പുണ്യാത്മാക്കളായ പൂർവ്വികർ കർക്കടകമാസം ഈശ്വരജപത്തിനായി മാറ്റിവച്ചത്.   

ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലങ്ങൾ പെട്ടെന്ന് ഒഴിഞ്ഞുപോകുന്നതിനും പിതൃപ്രീതി ലഭിക്കുന്നതിനും അതായത് വെളുത്തവാവിന്റെ പിറ്റേദിവസം മുതൽ കറുത്തവാവു വരെയുള്ള 15 ദിവസം പിതൃക്കളാണ് നമ്മെ സംരക്ഷിക്കുന്നത്.   അവരുടെ ഓണമാണ് കർക്കടകവാവ്. പിള്ളേരോണമാണ് കർക്കടകത്തിലെ തിരുവോണം.   പിന്നെ ഇല്ലംനിറ, വല്ലംനിറ ആഘോഷിക്കുന്നത് കർക്കടകത്തിലാണ്. ഇങ്ങനെ പല പ്രാധാന്യങ്ങളുമുള്ള തത്വസമുദ്രം കടഞ്ഞെടുത്ത അമൃതായ രാമായണം സംസാര രോഗങ്ങൾ മാറാൻ അതിങ്ങനെ തന്നെ എടുത്തുകഴിച്ചാൽ മതി.   തത്വം അതിൽ അലിഞ്ഞു കിടപ്പുണ്ട്. മഹാവിഷ്ണു രാമനായും വേദം രാമായണമായും അവതരിച്ചു എന്നാണ് വിശ്വസിക്കുന്നത്.   വേദപാരായണ ഫലമാണ് രാമായണ പാരായണം കൊണ്ടും ലഭിക്കുന്നത്. 

ചിങ്ങമാസം മുതൽ ഐശ്വര്യപൂർണ്ണമാകുന്നതാണ്.   സൂര്യൻ ചന്ദ്രന്റെ ക്ഷേത്രമായ കർക്കടകത്തിൽ സഞ്ചരിക്കുമ്പോൾ പുണ്യാത്മാക്കൾക്ക് ബലക്ഷയം സംഭവിക്കും.   ഇതിനൊരു പരിഹാരമാണ് രാമായണപാരായണവും വ്രതവും.   വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പുണ്യകർമ്മങ്ങളും മൈഥുനവും ഒഴിവാക്കണമെന്ന് പറയുന്നതും ഇതുകൊണ്ടാണ്.   ചന്ദ്രന് ബലം സിദ്ധിക്കുന്ന സമയമാണ്.   ഈ സമയത്ത് വീട്ടിൽ കൊണ്ടുവരുന്ന ഒന്നിനും ക്ഷയം സംഭവിക്കില്ല.  പൂജയ്ക്കും, പുത്തരി ഇല്ലംനിറ തുടങ്ങിയവയ്ക്കും പ്രാധാന്യവും ഔഷധിയുടെ അധിപൻ ചന്ദ്രനായതുകൊണ്ടാണ് ഔഷധസേവയ്ക്കും ദശപുഷ്പങ്ങൾ ചാർത്താനും ഈ മാസം ഉത്തമമായത്.  നവഗ്രഹശാസ്ത്രത്തിൽ ചന്ദ്രന്റെ അതിദേവതയായി ദേവിയെ കണക്കാക്കുന്നു.   ഭഗവതിസേവക്കും, തൃകാലപൂജയ്ക്കും, ശ്രീചക്രപൂജയ്ക്കും, ചണ്ഡികാഹോമത്തിനും കർക്കടകത്തിൽ പ്രാധാന്യം കൽപിക്കുന്നത് മസ്തിഷ്കത്തിലെ നാഡീവ്യൂഹങ്ങളെ സചേതനമാക്കുകയാണ് ലക്ഷ്യം.   യാതൊരു പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല.   വളരെ പണചിലവുമില്ല.   ഭക്തിയെന്നൊരു നിഷ്ട മാത്രം മുഖ്യം.   ഭക്തിപൂർവ്വം രാമായണം പാരായണം ചെയ്യുമ്പോൾ ശരീരവും ഭവനങ്ങളും ദേവാലയങ്ങളും ഗ്രാമവും ശുദ്ധമാകുന്നു.   രോഗങ്ങളെല്ലാം മനസ്സിന്റെ തീവ്രത കൊണ്ടുണ്ടാകുന്ന അശുദ്ധിയാണ്.   മനസ്സ് ശുദ്ധമായിരുന്നാൽ എല്ലാ രോഗത്തിൽ നിന്നും മുക്തി ലഭിക്കുന്നു...

Wednesday, 1 July 2026

മയക്കുമരുന്ന് നിയമവഴിയില്‍ പ്രതികള്‍ സുരക്ഷിതര്‍

മയക്കുമരുന്ന് 
നിയമവഴിയില്‍ പ്രതികള്‍ സുരക്ഷിതര്‍

ചാത്തന്നൂർ : മയക്കുമരുന്ന് 
കടത്തിനും കച്ചവടത്തിനും ഉപയോഗത്തിനും പിടിയിലാവുന്നവര്‍ക്ക് നിയമത്തിന്റെ ആനുകൂല്യം വേണ്ടുവോളമുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായ മയക്കുമരുന്ന് കേസുകളിലെ പ്രതികൾ എല്ലാം ജാമ്യത്തിൽ ഇറങ്ങി വീണ്ടും കച്ചവടം നടത്തി വീണ്ടും അറസ്റ്റിൽ ആകുന്ന സ്ഥിതിയാണ്. മയക്കുമരുന്ന് കച്ചവടം നടത്തുന്ന കൊടുംകുറ്റവാളികൾ വരെ ഇപ്പോൾ പുറത്തിറങ്ങി പൂർവ്വാദികം ഭംഗിയോടെ കച്ചവടം നടത്തുന്ന കാഴ്ചയാണ് കാണുന്നത് എന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു.
"കഞ്ചാവുമായി ഒരു പ്രതി 
പിടിയിലാവുമ്പോള്‍ പ്രതിയുടെ കൈവശമുണ്ടായിരുന്നത് വെറും
20 ഗ്രാം കഞ്ചാവ്. നിയമപ്രകാരം രണ്ടുപേരുടെ ആള്‍ജാമ്യമുണ്ടെങ്കില്‍ പോലീസ് സ്റ്റേഷനില്‍നിന്നോ എക്സൈസ് ഓഫിസിൽ നിന്നോ  പുറത്തിറങ്ങാവുന്ന 'സിംപിള്‍' കുറ്റം എം ഡി എം എ ആയാലും മറ്റ് മയക്കുമരുന്നുകൾ ആയാലും ക്വണ്ടിറ്റി അനുസരിച്ചു ജാമ്യം സ്റ്റേഷനിൽ നിന്ന് തന്നെ ലഭിക്കും. കഞ്ചാവ് കേസില്‍ അറസ്റ്റിലാവുന്ന പ്രതിയില്‍നിന്ന് ഒരു കിലോയോ അതില്‍ക്കൂടുതലോ കഞ്ചാവ് കണ്ടെടുത്താല്‍ മാത്രമേ എന്‍ ഡി പി എസ് നിയമപ്രകാരം റിമാന്‍ഡ് ലഭിക്കൂ. ഇതില്‍ താഴെയാണെങ്കില്‍ നിയമത്തിലെ 20 ബി 2 വകുപ്പ് പ്രകാരം പ്രതിക്ക് സ്റ്റേഷനില്‍നിന്നുതന്നെ ജാമ്യം ലഭിക്കും. ഒറ്റില്‍ പിടിയിലായാല്‍ ഉടന്‍ പുറത്തിറങ്ങുന്ന പ്രതി സ്വാധീനവും ആള്‍ബലവും ഉപയോഗിച്ച് വിവരം ചോര്‍ത്തിക്കൊടുക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതും സ്ഥിരം സംഭവമാണ്. അതുകൊണ്ടുതന്നെ പോലീസിനോ എക്‌സൈസിനോ വിവരങ്ങള്‍ കൈമാറാനും നാട്ടുകാര്‍ക്കും ഭയമാണ്.മയക്കുമരുന്ന് കേസുകളിൽ 
പോലീസിന് പ്രതികൾ മൊഴി നല്‍കിയെങ്കിലും തുടരന്വേഷണത്തിനുള്ള കണ്ണികള്‍ ദുര്‍ബലമാണ്. ഒരു കിലോയോ അതില്‍ കൂടുതലോ കഞ്ചാവ് കയ്യില്‍നിന്ന് പിടികൂടിയാല്‍ മാത്രമേ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി പ്രതിയ്‌ക്കെതിരെ കേസെടുക്കാനാവൂ. നിയമത്തിലെ ഈ നൂലാമാലകളില്‍ കുരുങ്ങുന്ന കേസുകള്‍ക്ക് അധികം ആയുസ്സുമില്ല.കഞ്ചാവുമായി പിടികൂടുന്നത് ഇതരസംസ്ഥാന തൊഴിലാളിയെ ആണെങ്കില്‍ കഥ പറയാനുമില്ല. 
അടുത്തിടെ പോലീസ് അരകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ പിടികൂടി. ഭാഷയും സ്വദേശവും മാറ്റിപ്പറയുന്ന കൊല്‍ക്കത്തക്കാരന്‍ പ്രതിയുമായി പോലീസിന് വട്ടംകറങ്ങേണ്ടി വന്നത് ഒരാഴ്ച. ഒടുവില്‍ 10,000 രൂപയും രണ്ടുപേരുടെ ആള്‍ജാമ്യവും തരപ്പെടുത്തി കോടതിയില്‍നിന്ന് പ്രതി ജാമ്യം നേടി. അതുവരെ ആരും തിരിഞ്ഞുനോക്കാത്ത പ്രതിക്ക് കോടതിയിലെത്തിയപ്പോള്‍ കാശും ആള്‍ക്കാരും ഇഷ്ടംപോലെ അത് പോലെ തന്നെയാണ് കഞ്ചാവ് മയക്കുമരുന്ന് കേസുകളിൽ സ്ഥിരമായി അറസ്റ്റിൽ ആവുന്ന പ്രതികൾ എല്ലാം മയക്കുമരുന്ന് ശ്രംഖലയിൽ ഉള്ളവരാണ്.

 " കുറ്റം കഞ്ചാവ് വില്‍പ്പന അതും സ്‌കൂള്‍കുട്ടികള്‍ക്ക്. 500 രൂപ വിലയില്‍ അഞ്ച് ഗ്രാം കഞ്ചാവിന്റെ പായ്ക്കറ്റ് വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു പ്രധാന പണി. ആഴ്ചാവസാനം കുട്ടികള്‍ കാശ് കൊടുത്താല്‍ മതിയെന്ന ആനുകൂല്യവുമുണ്ട്. ഇത് കഞ്ചാവ് വലിക്കിടെ കയ്യോടെ പിടിക്കപ്പെട്ട കുട്ടികള്‍ പോലീസിന് നല്‍കിയ മൊഴി ഇ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കഞ്ചാവുമായി അറസ്റ്റ് ചെയ്തു പിടിച്ചെടുത്ത കഞ്ചാവിന്റെ ക്വണ്ടിറ്റി കുറവ് മൂലം പ്രതി സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം നടത്തുന്നു പരാതി എത്തിയതോടെ നിരീഷിക്കുകയാണ് എന്നാണ് പോലിസ് ഭാഷ്യം..





Tuesday, 30 June 2026

സേവഭാരതി ബഹുജനങ്ങളുടെ നന്മയ്ക്കും സഹായത്തിനുമുള്ള പദ്ധതികൾ ആവിഷ്കരിക്കണം - കെ.കൃഷ്ണൻകുട്ടി.

സേവഭാരതി ബഹുജനങ്ങളുടെ നന്മയ്ക്കും സഹായത്തിനുമുള്ള പദ്ധതികൾ ആവിഷ്കരിക്കണം -കെ.കൃഷ്ണൻകുട്ടി.

കൊട്ടിയം : സേവഭാരതി ബഹുജനങ്ങളുടെ നന്മയ്ക്കും സഹായത്തിനുമുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ആർ എസ് എസ് ദക്ഷിണ പ്രാന്ത കാര്യകാര്യ സദസ്യൻ. കൃഷ്ണൻകുട്ടി പറഞ്ഞു.
സേവാഭാരതി മയ്യനാട് യൂണിറ്റ് പുതുതായി വാങ്ങിയ ആംബുലൻസിസ് ഫ്ലാഗ് ഓഫ്‌ ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു 
പല മിന്നാമിന്നികൾ ഒരുമിച്ച് മിന്നുന്നതുപോലെ കാരുണ്യമുള്ള മനുഷ്യർ സേവഭാരതിയുടെ 
ബാനറിന് കീഴിൽ അണിനിരന്ന് പ്രവർത്തിച്ചാൽ പൊതുസമൂഹത്തിന് 
വലിയ പ്രയോജനമുണ്ടാകുമെന്നും ഓരോ പ്രവർത്തകരും പൊതുസമൂഹത്തിന് വെളിച്ചമായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സുരക്ഷിത ജീവിതവും വികസിത ഭാരതവും രൂപപ്പെടുത്തുവാനുള്ള യജ്ഞത്തിൽ  സേവാഭാരതിക്ക് വലിയൊരു പങ്ക് വഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ മുഖ്യപ്രഭാഷണം നടത്തി.സേവാഭാരതി യൂണിറ്റ്  പ്രസിഡന്റ് സതീഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വ്യക്തികളെയും ആദരിക്കുന്ന പ്രതിഭാ സംഗമവും അവാർഡ് ദാന ചടങ്ങും നടത്തി 
ചടങ്ങിൽ കൊട്ടിയം നഗർ സംഘചാലക് രാജീവ്, സേവാഭാരതി ജില്ലാ ട്രഷറർ ഗോപകുമാർ, സേവാഭാരതി മയ്യനാട്
യൂണിറ്റ് രക്ഷാധികാരി നാണുത്തമ്പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സേവാഭാരതി മയ്യനാട് സെക്രട്ടറി ഗുൽസാർ സ്വാഗതം 
ഐ.ടി കോർഡിനേറ്റർ രാഹുൽ വി.ടി കൃതജ്ഞതയും  രേഖപ്പെടുത്തി.