Friday, 19 June 2026

മഹാദേവനും_ഹനുമാനും_തമ്മിലുള്ള_ആത്മ_ബന്ധം

മഹാദേവനും_ഹനുമാനും_തമ്മിലുള്ള_ആത്മ_ബന്ധം

ഹിന്ദു പാരമ്പര്യത്തിൽ ശ്രീഹനുമാനും ഭഗവാൻ ശിവനും തമ്മിലുള്ള ബന്ധം അത്യന്തം പവിത്രവും ദിവ്യവുമാണ്. കാരണം, ശ്രീഹനുമാൻ ശിവന്റെ അവതാരമോ ദിവ്യാംശമോ ആയി അവതരിച്ച്, വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനെ സേവിക്കാൻ ഭൂമിയിലെത്തിയതാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഈ ചിത്രം മഹാദേവന്റെ സന്നിധിയിൽ കൈകൂപ്പി വിനയത്തോടെ മുട്ടുകുത്തി നിൽക്കുന്ന ഹനുമാനെ മനോഹരമായി ചിത്രീകരിക്കുന്നു. അത് ഭക്തിയുടെയും ദൈവത്വത്തിന്റെയും സമ്പൂർണ ഐക്യത്തെ പ്രതിനിധീകരിക്കുന്നു. അളവറ്റ ശക്തിയും ജ്ഞാനവും അത്ഭുതസിദ്ധികളും ഉണ്ടായിരുന്നിട്ടും, ഹനുമാൻ എക്കാലത്തെയും ആദർശഭക്തനായി നിലകൊള്ളുന്നു. വിനയം, സമർപ്പണം, അചഞ്ചലമായ വിശ്വാസം എന്നിവയുടെ ജീവിക്കുന്ന പ്രതീകമാണ് അദ്ദേഹം.
മഹായോഗിയും വൈരാഗ്യത്തിന്റെ മൂർത്തിരൂപവുമായ ശിവൻ, ശ്രീരാമന്റെ ദിവ്യദൗത്യത്തിൽ പങ്കുചേരാനും ഭക്തിയുടെ പരമോന്നത മാതൃക ലോകത്തിന് കാണിച്ചുതരാനുമായി ഹനുമാനായി അവതരിച്ചുവെന്നാണ് വിശ്വാസം. അവരുടെ ബന്ധം നമ്മെ പഠിപ്പിക്കുന്നത് യഥാർത്ഥ ആത്മീയശക്തി അഹങ്കാരത്തിൽ നിന്നല്ല, മറിച്ച് നിസ്വാർത്ഥ സേവനത്തിലും അർപ്പണബോധത്തിലും നിന്നാണ് ഉദ്ഭവിക്കുന്നതെന്ന സത്യമാണ്.
ഭക്തർ ശിവനെ ആന്തരിക പരിവർത്തനത്തിനും ആത്മജ്ഞാനത്തിനുമായി ആരാധിക്കുമ്പോൾ, ഹനുമാനെ ധൈര്യത്തിനും സംരക്ഷണത്തിനും അചഞ്ചലമായ വിശ്വാസത്തിനുമായി ആരാധിക്കുന്നു. ഇവരിൽ ഇരുവരിലും ഒരേ ദിവ്യചൈതന്യത്തിന്റെ പ്രതിഫലനം ഭക്തർ ദർശിക്കുന്നു.
ഒരുമിച്ച്, ശിവനും ഹനുമാനും ആത്മസാധകരെ അഹങ്കാരത്തെ ജയിക്കാനും ധർമ്മനിഷ്ഠരായി നിലകൊള്ളാനും ശക്തിയുടെയും ജ്ഞാനത്തിന്റെയും ദിവ്യസ്നേഹത്തിന്റെയും പാതയിൽ സഞ്ചരിക്കാനും പ്രചോദിപ്പിക്കുന്നു.

Wednesday, 17 June 2026

കല്ലുവാതുക്കൽ പഞ്ചായത്തിൽ പിൻവാതിൽ നിയമനം: ബി.ജെ.പി പ്രതിഷേധത്തിലേക്ക് :

 കല്ലുവാതുക്കൽ പഞ്ചായത്തിൽ പിൻവാതിൽ നിയമനം: ബി.ജെ.പി പ്രതിഷേധത്തിലേക്ക് :

ചാത്തന്നൂർ :കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനമില്ലാതെ താൽക്കാലിക ഡ്രൈവറെ നിയമിച്ചതിൽ പ്രതിഷേധം . 
ഇന്നലത്തെ പഞ്ചായത്ത് കമ്മിറ്റിയിൽ ഡ്രൈവറുടെ ശമ്പള സാധൂകരണ അജണ്ടയിലാണ് ഈ അനധികൃത  നിയമനങ്ങളെ കുറിച്ച് പഞ്ചായത്ത് അംഗങ്ങൾ അറിയുന്നത്. ഡി.വൈ.എഫ് ഐ ഏരിയ ജനറൽ സെക്രട്ടറി ആദർശിനാണ് അനധികൃത നിയമനം നൽകിയത് ഇതിനെ തുടർന്ന് പഞ്ചായത്ത്‌ കമ്മിറ്റിയിൽ ബഹളമായി ഭൂരിപക്ഷം അംഗങ്ങളും എതിർത്തിനെ തുടർന്ന് 
പഞ്ചായത്ത്‌ ഭരണക്കാർ വച്ച 
അജണ്ട പാസ്സാകാതെ തള്ളുകയാണുണ്ടായത്.തുടർന്ന് 
 പാരിപ്പള്ളി മാർക്കറ്റിലെ മാലിന്യം നീക്കം ചെയ്തതിൽ  തുക വകയിരുത്തിയതിൽ ക്രമകേട് കണ്ടതിനെ അംഗങ്ങൾ 
 അഴിമതി ആരോപിച്ച് രംഗത്ത് എത്തിയതോടെ  ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിൽ  ചർച്ച ചെയ്തിട്ട് ജനറൽ കമ്മിറ്റിയിൽ വന്നാൽ മതിയെന്ന് ബിജെപി പാർലമെൻ്ററി പാർട്ടി നേതാവ് രോഹിണി എസ് ആർ ആവശ്യപ്പെട്ടതോടെ ആ അജണ്ടയും മാറ്റിവെച്ചു 

@ പഞ്ചായത്ത്‌ ഭരണത്തിനെതിരെ വൈസ് പ്രസിഡന്റ്‌ രംഗതെത്തി 

പഞ്ചായത്തിലെ മാലിന്യ സംസ്‌കരണത്തിൽ അഴിമതി നടന്നതിൽ 
പ്രതിപക്ഷ അംഗങ്ങൾ അജണ്ട മാറ്റിവയ്ച്ചു
ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ  ചിലവിൽ നിഗൂഢത ഉണ്ടെന്നും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഇവയൊന്നും വരാറില്ലന്നും തുറന്നടിച്ച്  വൈസ് പ്രസിഡൻ്റ് സിന്ധു പറഞ്ഞത് ഭരണപക്ഷത്തെയും പ്രസിഡന്റിനെയും ഉദ്യോഗസ്ഥരെയും വെട്ടിലാക്കി.തുടർന്ന് ഭരണകക്ഷിയായ 
സിപിഎം സിപിഐ അംഗങ്ങൾ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് രംഗതെത്തിയതോടെ സിപിഎമ്മുകാരനായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രതികൂട്ടിലായി 
മാലിന്യ സംസ്കരണത്തിൽ അജൈവ മാലിന്യം വേർതിരിക്കുന്നതിന് മാത്രം  പതിനേഴായിരം രൂപയാണ് ചിലവ് കാണിച്ചിരിക്കുന്നത് മാലിന്യസംസ്കരണത്തിൽ 
 വലിയ അഴിമതിയാണ് നടന്നതെന്ന്ബി .ജെ.പി അംഗങ്ങൾ ആരോപിച്ചു 

കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവയ്ക്കണം - ബിജെപി 

പഞ്ചായത്ത്‌ കമ്മിറ്റി അറിയാതെ 
ഡ്രൈവറുടെ അനധികൃത നിയമനം അഴിമതിയും നിയമ ലംഘനവുമാണെന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ എസ് ആർ രോഹിണി ആരോപിച്ചു.
ഭരണസമിതിയുടെ അനുമതിയില്ലാതെ പഞ്ചായത്ത് വാഹനം ഡി വൈ എഫ് ഐ നേതാവ്  ഉപയോഗിച്ചതിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന്   രോഹിണി എസ്. ആർ അറിയിച്ചു .
ഇതിന് കൂടുനിന്ന പഞ്ചായത്ത് പ്രസിഡൻ്റ് സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്.
 രഹസ്യസ്വഭാവമുള്ള തീരുമാനങ്ങൾ ധനകാര്യത്തിൽ വിടേണ്ടതില്ലന്നാണ് പ്രസിഡൻ്റ് നിർദ്ദേശിച്ചത് സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയിരിക്കുന്നത് അത് കൊണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജയൻ രാജിവയ്ക്കണമെന്ന് എസ്. ആർ. രോഹിണി ആവശ്യപ്പെട്ടു.

ഓഫിസർ ഇല്ലാതെ വില്ലേജ് ഓഫിസ്, അപേക്ഷകളിൽ മെല്ലെപ്പോക്ക്

ഓഫിസർ ഇല്ലാതെ മീനാട് വില്ലേജ് ഒഫിസ്, അപേക്ഷകളിൽ മെല്ലെപ്പോക്ക്

@ സ്ഥാനക്കയറ്റം ലഭിച്ച വില്ലേജ് ഓഫിസർ സ്ഥലം മാറിപ്പോയിട്ട് ഒരു മാസമാകുന്നു 

@ സ്പെഷൽ വില്ലേജ് ഓഫിസർക്ക് പകരം ചുമതലയുണ്ടെങ്കിലും നിയന്ത്രിക്കാൻ പറ്റാത്ത വിധം അപേക്ഷകൾ എത്തുന്നതു പ്രതിസന്ധി

ചാത്തന്നൂർ : ഓഫിസർ ഇല്ലാത്തതിനാൽ മീനാട് വില്ലേജിൽ വിവിധ ആവശ്യങ്ങൾക്ക് അപേക്ഷ സമർപ്പിക്കുന്നവർക്ക് പെടാപ്പാട്. ഓൺലൈനിൽ സമർപ്പിക്കുന്ന അപേക്ഷകളിൽ സമയബന്ധിതമായി സർട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും കിട്ടാത്ത സ്‌ഥിതി. വില്ലേജ് ഓഫിസ് കയറിയിറങ്ങി വലയുകയാണ് ജനം. സ്ഥാനക്കയറ്റം ലഭിച്ച വില്ലേജ് ഓഫിസർ സ്ഥലം മാറിപ്പോയിട്ട് ഒരു മാസമാകുന്നു 
ഇതുവരെ പുതിയ ഓഫിസർ എത്തിയിട്ടില്ല.അത് കൊണ്ട് പഴയ ഓഫിസർ പോയിട്ടില്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

സ്പെഷൽ വില്ലേജ് ഓഫിസർക്ക് പകരം ചുമതലയുണ്ടെങ്കിലും അദ്ദേഹത്തിനു നിയന്ത്രിക്കാൻ പറ്റാത്ത വിധം അപേക്ഷകൾ എത്തുന്നതാണു പ്രതിസന്ധി. കോളജ് പ്രവേശനം ഉൾപ്പെടെ വിദ്യാഭ്യാസ
ആവശ്യങ്ങൾക്കും മറ്റുമായി വരുമാനം, ജാതി, നേറ്റിവിറ്റി, വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റുകൾക്ക് ഓൺലൈനിൽ അപേക്ഷിക്കുന്നവർ രണ്ടാഴ്ച  വരെ കാത്തിരിക്കേണ്ട സ്‌ഥിതി. കൈവശം, അനന്തരാവകാശം, കുടുംബ അംഗത്വം എന്നീ സർട്ടിഫിക്കറ്റുകൾ 
കിട്ടേണ്ടവരും വലയുന്നു. വില്ലേജ് ഓഫിസർ പരിശോധിച്ച് അനുമതി നൽകി തഹസിൽദാർ ഓഫിസിൽനിന്നു കിട്ടേണ്ട സർട്ടിഫിക്കറ്റുകളും വൈകുകയാണ്.
സർവേ സ്കെച്ച്, ലൊക്കേഷൻ സ്കെച്ച്, തണ്ടപ്പേര്, വിവിധ ചികിത്സാ ധനസഹായങ്ങൾക്കുള്ള അപേക്ഷകൾ എന്നീ ഫീൽഡ് തല പരിശോധനകളും സമയത്തിനു നടത്താനാകുന്നില്ല. ഡിജിറ്റൽ സർവ്വേയുടെ പരാതികളും പരിഹരിക്കണം എന്നിങ്ങിരിക്കെ ഒന്നരലക്ഷത്തോളം 
ജനസംഖ്യയുള്ള  വില്ലേജിൽ വർഷം ശരാശരി 23,000സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. ഏറെ വിസ്തൃതിയുള്ളതും ഒട്ടേറെ റവന്യൂ വിഷയങ്ങൾ അഭിമുഖീകരിക്കുന്നതുമായ വില്ലേജ് ഓഫിസിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും വെല്ലുവിളിയാണ്.

@ ഫ്രണ്ട് ഓഫീസ് പ്രവർത്തനം നിലച്ചു 

ജനപക്ഷം ചാത്തന്നൂരിന്റെ ഭാഗമായി 
വില്ലേജിൽ എത്തുന്നവർക്ക് ഡിജിറ്റൽ 
സേവനം സൗജന്യമായി നൽകുമെന്ന് കാണിച്ചു കൊണ്ട് കെട്ടിയാഘോഷിച്ചു 
റവന്യു മന്ത്രി എത്തി 
ഉദ്ഘാടനം നടത്തിയ സമ്പൂർണ്ണ ഡിജിറ്റൽ വില്ലേജിന്റെ ഭാഗമായുള്ള ഫ്രണ്ട് ഓഫീസ് ഇപ്പോൾ അടച്ചു പൂട്ടിയ നിലയിലാണ് 
മീനാട് സ്വദേശികളായ സ്വകാര്യവ്യക്തികൾ 
സ്പോർട്സർ ചെയ്ത
മിഷീൻ ഒരു സൈഡിലേക്ക് മാറ്റി വച്ച് 
ഡിജിറ്റൽ സേവനം അട്ടിമറിച്ച നിലയിലാണ്.

Tuesday, 16 June 2026

പരവൂർ കൂനയിൽ വ്യാസവിദ്യാമന്ദിർ സ്കൂളിൽ ജന്മഭൂമി അമൃതം മലയാളം പദ്ധതിക്ക് തുടക്കമായി

പരവൂർ കൂനയിൽ വ്യാസ
വിദ്യാമന്ദിർ സ്കൂളിൽ ജന്മഭൂമി അമൃതം മലയാളം പദ്ധതിക്ക് തുടക്കമായി

പരവൂർ: പരവൂർ കൂനയിൽ വ്യാസ
വിദ്യാമന്ദിർ സ്കൂളിൽ ജന്മഭൂമി അമൃതം മലയാളം പദ്ധതിക്ക് തുടക്കമായി.സ്കൂൾ രക്ഷാധികാരിയും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി. എസ് സന്തോഷ്‌കുമാർ പത്രം പ്രധാനാധ്യാപിക സുമ. ബി. നായർക്ക് കൈമാറി ഉദ്ഘാടനം ചെയ്തു വാർത്തമാന കാലഘട്ടത്തിൽ 
ജന്മഭൂമി ഉയർത്തി പിടിക്കുന്ന മാധ്യമധർമ്മത്തിന് പ്രസക്തി ഏറുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭാരതി ജില്ലാ ഉപാധ്യഷൻ രഞ്ജൻ 
 ആമുഖ പ്രഭാഷണം നടത്തി.
സ്കൂൾ സമിതി പ്രസിഡന്റ്‌ 
കെ. ആർ. രാഘവരാജ്, 
മുൻസിപ്പൽ കൗൺസിലർ അഡ്വ. അജിമോൾ, സ്കൂൾ സെക്രട്ടറി സുവർണ്ണൻ 
ജന്മഭൂമി ഏജന്റ് ഗോപാലകൃഷ്ണകുറുപ്പ് എന്നിവർ സംസാരിച്ചു.
ഫോട്ടോ :സ്കൂൾ രക്ഷാധികാരിയും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി. എസ് സന്തോഷ്‌കുമാർ പത്രം പ്രധാനാധ്യാപിക സുമ. ബി. നായർക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

Saturday, 13 June 2026

ഷിഗല്ല സംശയം രണ്ട് കുട്ടികൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടി

ചാത്തന്നൂർ : ജില്ലയിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിശോധനയിൽ 
ഷിഗെല്ല സ്ഥിരീകരിച്ച ഇരുവരും 
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ്.
പരവൂർ മുൻസിപ്പൽ ഏരിയയിൽ നിന്നും 
തിരുവനന്തപുരം നാവായിക്കുളം സ്വദേശിയായ കുട്ടിയുമാണ് ഷിഗല്ല സ്ഥിതികരിച്ചു ചികിത്സയിൽ ഉള്ളത്.ഇരുവരുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു സുഖമായി ഇരിക്കുന്നതായി മെഡിക്കൽകോളേജ് സൂപ്രണ്ട് അറിയിച്ചു.
പാരിപ്പള്ളി മെഡിക്കൽകോളേജിലെതീവ്രപരിചരണവിഭാഗത്തിലെ പ്രതേകം തയ്യാറാക്കിയ യൂണിറ്റിലാണ് ഇവരെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്.
ബുധനാഴ്ചയാണ് പരവൂർ മുൻസിപ്പൽ ഏരിയയിൽ നിന്നും സ്കൂൾ വിദ്യാർത്ഥി എത്തുന്നത് ഇന്നലെയാണ് തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളത്ത് നിന്നുമുള്ള കുട്ടിയെത്തിയത്. തുടർന്ന് ഷിഗല്ല ലക്ഷണങ്ങളുമായി കുട്ടികൾ എത്തിയെങ്കിലും പരിശോധനയിൽ സ്ഥിതികരിക്കാത്തതിനെ തുടർന്ന് ചികിത്സ നൽകി തിരിച്ചയച്ചു.

@ ആദ്യം എത്തിയത് പരവൂരിൽ നിന്നുള്ള കുട്ടി.

 പരവൂർ മുൻസിപ്പാലിറ്റിയിലെ നാലാം വാർഡിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിയുടെ മെഡിക്കൽ പരിശോധനയിൽ ഷിഗല്ല സ്ഥിതികരിച്ചത് കുട്ടിയോടൊപ്പം കുട്ടിയുടെ സഹോദരിയെയും രോഗലക്ഷണങ്ങളോടെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ഷിഗല്ല സ്ഥിതികരിക്കാത്തതിനെ തുടർന്ന് നിരീക്ഷണത്തിലാണ് രണ്ടാമത്തെ കുട്ടി തിരുവനന്തപുരം ജില്ലയിലെ നാവായികുളത്ത് നിന്നുമാണ് എത്തിയത് ആ കുട്ടിയ്ക്കും ഷിഗല്ല സ്ഥിതികരിച്ചിട്ടുണ്ട്
ഇരുവരുടെയും ആരോഗ്യസ്ഥിതി നല്ല രീതിയിൽ തുടരുന്നു.

@ ഷിഗല്ല (Shigella) ബാക്‌ടീരിയ മൂലമുണ്ടാകുന്ന വയറിളക്ക രോഗമാണ് ഷിഗല്ലോസിസ് (Shigellosis). മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും വ്യക്തിശുചിത്വക്കുറവിലൂടെയും ഇത് എളുപ്പത്തിൽ പടരുന്നു. കേരളത്തിൽ ചില പ്രദേശങ്ങളിൽ ഈ അണുബാധ സ്ഥിരീകരിക്കാറുണ്ട്.

@ ഷിഗല്ല ലക്ഷണങ്ങൾ

കടുത്ത വയറിളക്കം (ചിലപ്പോൾ രക്തവും കഫവും അടങ്ങിയത്)

@ ശക്തമായ വയറുവേദനയും മലബന്ധവും

@പനിയും ഛർദ്ദിയും

@ഓക്കാനം, കടുത്ത ക്ഷീണം 

രോഗം സ്ഥിരീകരിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ

@ ധാരാളം വെള്ളം കുടിക്കുക:

@ വയറിളക്കവും ഛർദ്ദിയും കാരണം ശരീരത്തിലെ ജലാംശം കുറയാൻ (Dehydration) സാധ്യതയുള്ളതിനാൽ
ധാരാളം വെള്ളം കുടിക്കുക

@ മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗെല്ലയ്ക്ക് കാരണം. കഠിനമായ പനി കൂടി വരുന്നത്കൊണ്ട് രോഗം മൂർച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ഛർദിയുമുണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക എന്നതാണ് രോഗത്തെ തടയാനുള്ള പ്രധാന - മുൻകരുതൽ. വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം എപ്പോഴും അടച്ച് വയ്ക്കാനും ശ്രദ്ധിക്കുക.

@ ശ്രദ്ധിക്കേണ്ടത്...

പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.

ഭക്ഷണം മൂടിവയ്ക്കുക.

ചിറക്കര പഞ്ചായത്തിൽ എൽ ഡി എഫ് സഹായത്തോടെ ആവിശ്വാസപ്രമേയത്തിന് നീക്കം തുടങ്ങി കോൺഗ്രസ്‌.

ചിറക്കര പഞ്ചായത്തിൽ 
എൽ ഡി എഫ് സഹായത്തോടെ 
ആവിശ്വാസപ്രമേയത്തിന് നീക്കം തുടങ്ങി കോൺഗ്രസ്‌

ചാത്തന്നൂർ :ചിറക്കര പഞ്ചായത്തിൽ 
എൽ ഡി എഫ് സഹായത്തോടെ 
ആവിശ്വാസപ്രമേയത്തിന് നീക്കം തുടങ്ങി കോൺഗ്രസ്‌. കഴിഞ്ഞ ഭരണസമിതിയും മുൻ ഇടതുഭരണസമിതികളും നടത്തിയ അഴിമതികൾക്കെതിരെ ഇപ്പോഴത്തെ ഭരണസമിതി പരാതിയുമായി വിജിലൻസിനെയും പോലീസിനെയും സമീപിച്ചതോടെയാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളും സിപിഎം നേതാക്കളും ചേർന്ന് ഇണ്ടി സഖ്യമായി പ്രസിഡന്റ്‌ സ്ഥാനം കോൺഗ്രസിനും വൈസ് പ്രസിഡന്റ്‌ സ്ഥാനം എൽ ഡി എഫിനും നൽകി ധാരണയായി മുന്നോട്ട് പോകാനുള്ള നീക്കം നടക്കുന്നത്.ഇതിന്റെ ഭാഗമായി സിപിഎം ചിറക്കര എൽ സി സെക്രട്ടറിയും മുൻ പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ്‌ കൂടിയായ ബ്ലോക്ക്‌ കോൺഗ്രസ്‌ നേതാവുമായി അവിശുദ്ധ ചർച്ചകൾ നടത്തുകയാണ് എന്ന് ഇരു പാർട്ടികളിലെയും പ്രവർത്തകർ ആരോപിക്കുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തും കോൺഗ്രസ്‌ നേതാക്കൾ സിപിഎമ്മിലെ വിമതർക്ക് പിന്തുണ നൽകി കൊണ്ടാണ് ഇടതുമുന്നണി ഭരണം അട്ടിമറിച്ചത് തുടർന്ന് സിപിഎം വിമതയെ പ്രസിഡന്റ്‌ ആക്കി കോൺഗ്രസ്‌ പിന്തുണയോടെ നടത്തിയ ഭരണം ചിറക്കര പഞ്ചായത്ത്‌ കണ്ട ഏറ്റവും വലിയ അഴിമതി ഭരണമായിരുന്നു വീണ്ടും സമാനരീതിയിൽ ഇടത് മുന്നണിയെ കൂട്ട് പിടിച്ചു സ്വതന്ത്രൻ പ്രസിഡന്റും ബിജെപി അംഗം വൈസ് പ്രസിഡന്റും ആയ ഭരണം അട്ടിമറിയ്ക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്. 

സൈക്കോ സോഷ്യൽ കൗൺസലർമാർ ഓടി തളരുകയാണ്.



കൊല്ലം :.വിദ്യാർഥികളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും ചോദിച്ചറിഞ്ഞ് അവരനുഭവിക്കുന്ന മാനസികസമ്മർദം കുറയ്ക്കാൻ കൗൺസലിങ് നൽകുന്ന ജീവനക്കാർ ആവശ്യത്തിന് നിയമിക്കാത്തത് മൂലം എല്ലായിടത്തും 
ഓടിയെത്താനാവാതെ സൈക്കോ സോഷ്യൽ കൗൺസലർമാർ ഓടി തളരുകയാണ്.വീടുകളിലും പുറത്തുമായി വിദ്യാർഥികൾ നേരിടുന്ന ചൂഷണങ്ങളുടെയും ലൈംഗികാതിക്രമങ്ങളുടെയും സത്യാവസ്ഥ വെളി​ച്ചത്തെത്തിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നവരാണ് കൗൺസലർമാർ. 
ജില്ലയിൽ ആവശ്യത്തിന് കൗൺസലർമാർ ഇല്ലാത്തതിനാൽ ഒന്നിലധികം സ്കൂളുകളുടെ ചുമതലയാണ് ഒരോ കൗൺസലർമാർക്കുമുള്ളത്. ഇത് ഇവരുടെ ജോലിഭാരവും മാനസികപിരിമുറുക്കവും വർധിപ്പിക്കുന്നതായി ഈ മേഖലയിൽ മൂന്നുവർഷമായി പ്രവർത്തിക്കുന്ന കൗൺസലർ സാക്ഷ്യപ്പെടുത്തുന്നു. കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇവരുടെ ജോലിയ്ക്ക് സ്ഥിരതയില്ലാത്തതും ഇവരെ പ്രയാസത്തിലാക്കുന്നു. നിലവിൽ ജില്ലയിലെ 150ഓളം സ്കൂളുകളിലായി 
അൻപതിൽ താഴെ 
 കൗൺസലർമാരാണുള്ളത്. 
കുട്ടികൾക്ക് 
 മാനസികപിന്തുണ നൽകേണ്ടതിന് കൗൺസലർമാരുടെ കുറവ് തടസ്സമാവുന്നുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിൽ സൈക്കോ സോഷ്യൽ കൗൺസലർമാരുടെ കുറവുണ്ടെന്ന് പുതിയ സർക്കാരുടെ മുന്നിൽ വിദ്യാഭ്യാസ വകുപ്പ് അതികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

@ ലക്ഷ്യം ഉള്ളറിഞ്ഞ് ശാക്തീകരണം

:കൗമാരപ്രായത്തിലുള്ള പെൺകുട്ടികളുടെ ശാക്തീകരണത്തിന് വനിതാ-ശിശുക്ഷേമവകുപ്പിന്റെ കീഴിലാണ് സൈക്കോ സോഷ്യൽ പദ്ധതിയിൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ കൗൺസലർമാരെ നിയമിക്കുന്നത്. കൗൺസലിങ്, മനശ്ശാസ്ത്രവിലയിരുത്തൽ, ഫലപ്രദമായ ഇടപെടൽ, കരിയർ ഗൈഡൻസ് എന്നിവയിലൂടെ കുട്ടികൾക്കാവശ്യമായ സാമൂഹിക, മാനസിക പിന്തുണ നൽകി അവരെ സ്വയംപര്യപ്തമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ബന്ധുക്കളിൽനിന്നും അടുപ്പക്കാരിൽനിന്നും വരെ പീഡനമേറ്റു. പോക്സോ വിഭാഗത്തിൽപ്പെടുത്താവുന്ന  കേസുകൾ പുറത്തുകൊണ്ടുവരുന്നതിന് നിർണായക ഇടപെടൽ നടത്തുന്ന സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ ഇടപെടൽ മൂലമാണ് 


@ താത്കാലികനിയമനത്തിലൂടെ വർഷങ്ങളായി ജോലിചെയ്യുന്ന ഇവരാണ് കുട്ടികൾക്കുനേരെയുണ്ടാവുന്ന പീഡനങ്ങൾ ആദ്യം അറിയുന്നത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ മാറ്റങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കുകയും അവർക്ക് കൗൺസലിങ് കൊടുക്കുകയും ചെയ്യുന്നതിനപ്പുറം സമൂഹത്തിൽ മാന്യതയുടെ മുഖംമൂടിയണിഞ്ഞ് കുട്ടികളെ ശാരീരിക പീഡനത്തിനിരയാക്കുന്നവരെ നിയമത്തിനുമുന്നിലെത്തിക്കാൻ ഇവർ നടത്തുന്ന പ്രവർത്തനവും വലുതാണ്.
പുതിയനിയമനങ്ങൾ നൽകാതെ നാമമാത്രമായ കൗൺസലർമാരെവെച്ചാണ് തദ്ദേശസ്ഥാപനങ്ങൾ കുട്ടികളുടെ കൗൺസലിങ്ങും മറ്റും നടത്തുന്നത്. അഭിമുഖം കഴിഞ്ഞിട്ടും കൗൺസലർ നിയമനം നടത്താത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്.

@ പോക്സോകേസുകളെ ബാധിക്കുന്നു

:പീഡനങ്ങൾ കൂടുകയും കൗൺസലിങ് കുറയുകയും ചെയ്യുന്ന സാഹചര്യം കുട്ടികളുടെ മാനസികാരോഗ്യത്തെയാണ് ബാധിക്കുന്നത്. കുട്ടികൾക്കിടയിൽ നല്ലരീതിയിലുള്ള കൗൺസലർമാരുടെ ഇടപെടൽ എത്തിയാൽ ഒരുപരിധിവരെ പോക്സോകേസുകൾ കണ്ടെത്താം.
മാസങ്ങളും വർഷങ്ങളും സമയമെടുത്താണ് പീഡനത്തിനിരയാക്കപ്പെട്ട കാര്യം കുട്ടികൾ പങ്കുവെക്കുക. കൃത്യസമയത്ത് കൗൺസലർമാർ തങ്ങളുടെ മുന്നിൽ എത്താത്തതും കുട്ടികൾ മനസ്സുതുറക്കാൻ വൈകുന്നതിനു കാരണമാവുന്നുണ്ട്