Thursday, 30 April 2026

തിരഞ്ഞെടുപ്പും ഭരണമാറ്റവും മൂലം സംസ്ഥാന സർക്കാരിന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി ജില്ലയിലെ സ്കൂളുകളിൽ നിർമ്മാണപ്രവർത്തികൾ വൈകുന്നു

കൊല്ലം:  തിരഞ്ഞെടുപ്പും ഭരണമാറ്റവും മൂലം സംസ്ഥാന സർക്കാരിന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി 
ജില്ലയിലെ സ്കൂളുകളിൽ നിർമ്മാണപ്രവർത്തികൾ വൈകുന്നു സ്കൂൾ തുറക്കാൻ ഇനി ഒരു മാസം മാത്രം. പതിവ് പോലെ സ്കൂൾ തുറക്കുന്നതിന് മുന്നൊരുക്കങ്ങൾക്കായി വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള സർക്കലുർ സർക്കാർ സ്കൂളുകളിലും എയ്ഡ്സ് സ്കൂളുകളിലും പ്രൈവറ്റ് സ്കൂളുകളിലും എത്തിച്ചിട്ടുണ്ട്.
അധ്യയന വർഷാരംഭത്തിൻ്റെ ഭാഗമായുള്ള ഒരുക്കങ്ങൾ തുടങ്ങുവാൻ സർക്കാർ സ്കൂളുകൾക്ക് സാമ്പത്തികമാണ് പ്രധാന തടസ്സമെന്ന് അധ്യാപകർ ചൂണ്ടികാട്ടുന്നു.
കുട്ടികളുടെ സുരക്ഷാ മുൻകരുതലുകളും മാർഗനിർദേശങ്ങളും സംബന്ധിച്ച് സർക്കാരിൻ്റെ മാന്വൽ പ്രകാരമുള്ള പ്രവർത്തനങ്ങൾക്ക് വൻതുക അനിവാര്യമാണ് സ്‌കൂളുകളുടെ ഫിറ്റ്നസിനുവേണ്ടിയുള്ള അറ്റകുറ്റപണി, പരിസര ശുചീകരണം, ബസുകളുടെ ഫിറ്റ്നസ് പരിശോധന തുടങ്ങിയവയാണ് പ്രധാനമായും ചെയ്യേണ്ടത്.  വൈദ്യുതി വകുപ്പ്, ജലഅതോറിട്ടി, വനംവകുപ്പ്, ഗതാഗത വകുപ്പ് തുടങ്ങിയവയുടെ പരിശോധനയ്ക്കുശേഷമാണ്
സ്കൂൾ അധികൃതർ  തദ്ദേശ സ്ഥാപനങ്ങളിൽ ഫിറ്റ്നസിനായി അപേക്ഷ നൽകുന്നത്. പക്ഷേ വർഷാവർഷം നടപ്പാക്കേണ്ട ഇ പരിശോധനകളെല്ലാം വഴിപാട് പോലെ നടത്തുന്ന പ്രക്രിയയാണെന്ന് അധ്യാപകർ തന്നെ സമ്മതിക്കുന്നു.സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി വാതിലുകൾ, ജനലുകൾ, സീലിങുകൾ എന്നിവയുടെ അറ്റകുറ്റപ്പണി, പഴയ കെട്ടിടങ്ങളുടെ ഫിറ്റ്നസ് എന്നിവ പരിശോധിക്കണമെന്നാണ് നിർദ്ദേശം പക്ഷേ അൻപത് വർഷത്തിന് മുകളിൽ പഴക്കമുള്ള കെട്ടിടങ്ങളാണ് ഭൂരിപക്ഷം സർക്കാർ സ്കൂളുകളിലും ഉള്ളത്.ഇതിലൊന്നും തന്നെ നിർമ്മാണപ്രവർത്തികൾ ഇക്കുറി തുടങ്ങിയിട്ടില്ല.വില്ലേജ് അധികാരികളെ കൊണ്ട് സ്‌കൂൾവക സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിർത്തി തിരിച്ച് ചുറ്റുമതിൽ കെട്ടി സാമൂഹ്യവിരുദ്ധർ, വന്യമൃഗങ്ങൾ, തെരുവുനായകൾ എന്നിവയിൽനിന്നും അനധികൃത കൈയേറ്റങ്ങളിൽ നിന്നും സംരക്ഷിക്കണമെന്നും സർക്കാർ നിർദേശിക്കുന്നുണ്ട്. കാടുപിടിച്ചുകിടക്കുന്ന സ്കൂ‌ൾ പരിസരം വൃത്തിയാക്കണമെന്നും ഇഴ ജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കണമെന്നും വനംവകുപ്പിന്റെ ഭാഗമായി നിർദേശമുണ്ട്. ഇ നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള സാമ്പത്തികം സർക്കാരിൽ നിന്നും കിട്ടുന്നതിനും നൂലാമാലകൾ ഉണ്ടെന്ന് അധ്യാപകർ പറയുന്നു പി ടി എ ഫണ്ട് ഉപയോഗിച്ച്  നിർമ്മാണപ്രവർത്തികൾ നടത്തി സർക്കാർ ഫണ്ട് വരുമ്പോൾ വക മാറ്റുകയാണ് ചെയ്യുന്നത് പി ടി എ ഫണ്ടുകൾ ഇല്ലാത്ത സ്കൂളുകളിൽ അധ്യാപകരുടെ കീശയിൽ നിന്നാണ് ഫണ്ട് ഇറങ്ങുന്നത് എന്ന് അധ്യാപകർ പറയുന്നു സ്കൂളുകളിൽ നടക്കുന്ന നിർമ്മാണപ്രവർത്തികൾക്ക് സമയബന്ധിതമായി ഫണ്ട് ലഭ്യമാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിലാണ് അധ്യയനവർഷാരംഭ ഒരുക്കങ്ങൾ എന്നത് അധ്യാപകർക്കിടയിൽ വെല്ലുവിളിയാകുന്നുണ്ട്. എങ്കിലും
മേയ് പകുതിയോടെ അധ്യയനവർഷാരംഭ ഒരുക്കങ്ങൾ പൂർത്തിയാക്കാനാണ്
 പരമാവധി വേഗത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശം.

@ ഇക്കുറി സ്കൂളുകളിൽ വൈദ്യുതി വകുപ്പിന്റെ പരിശോധനയും 

കഴിഞ്ഞവർഷം തേവലക്കരയിൽ വിദ്യാർഥി സ്കൂ‌ളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വൈദ്യുതി വകുപ്പിന്റെ പരിശോധന കർശനമാക്കുന്നത്. അപകടകരമായ രീതിയിലുള്ള വയറിങ്ങുകൾ, തൂങ്ങികിടക്കുന്ന വൈദ്യുതി ലൈനുകൾ തുടങ്ങിയവ അടിയന്തരമായി പരിഹരിക്കണം.

@ സ്കൂളുകളിൽ 
നിലവിൽ കുട്ടികൾക്കായി പഠന പിന്തുണ പ്രവർത്തനങ്ങൾ  അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂ‌ളുകളിൽ പുരോഗമിക്കുകയാണ്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകി ക്ലാസ് ഉൾപ്പെടെ നൽകുന്നതാണ് പദ്ധതി. കൊല്ലം ജില്ലയിൽ വേനൽച്ചൂട് രൂക്ഷമായതിനാൽ ഓൺലൈനായാണ് വിദ്യാർഥികൾക്ക് ക്ലാസുകൾ നൽകുന്നത് എന്ന് അധ്യാപകർ പറയുന്നു ഇതിന് വേണ്ടിയുള്ള സൗകര്യങ്ങളും വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടില്ല അദ്ധ്യാപകർ ചൂണ്ടികാണിക്കുന്നു 

@ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും കർശനമായി പാലിക്കണമെന്നും
 സ്കൂളുകൾക്കും മാനേജ്‌മെൻ്റുകൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. 

@ സ്‌കൂൾ ബസുകളിൽ ഇവ നിർബന്ധം

മോട്ടർ വാഹന വകുപ്പ് നൽകുന്ന ഫിറ്റ്നസ് സ്‌റ്റിക്കർ

വേഗപ്പൂട്ട്, ജിപിഎസ് സംവിധാനം

സുരക്ഷാ വാതിലും പ്രഥമ ശുശ്രൂഷ കിറ്റും

ഇരുവശങ്ങളിലും സ്കൂളിന്റെ പേരും ഫോൺ നമ്പറും

പിന്നിൽ ചൈൽഡ് ലൈൻ(1098), പൊലീസ് (100), ആംബുലൻസ് (102), ഫയർഫോഴ്സ് (101) എന്നിവരുടെ നമ്പറുകൾ.

വാഹനത്തിന്റെ ഇടത് ഭാഗത്ത് പുക പരിശോധന, ഇൻഷുറൻസ്, ഫിറ്റ്നസ് എന്നിവയുടെ കാലാവധിയും രേഖപ്പെടുത്തണം.


അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പിടികൂടി 

കൊല്ലം: ശക്തികുളങ്ങര മരിയാലയം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സന്നിധാനം  എന്ന ഹോട്ടലിൽ നിന്നും അനധിമായി 
മായി സൂക്ഷിച്ചിരുന്ന ഗാർഹിക പാചക വാതക സിലിണ്ടറുകൾ പിടികൂടി.
കൊല്ലം താലൂക്ക് സപ്ലൈ ഓഫിസർക്ക് ലഭിച്ച രഹസ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സപ്ലൈ ഓഫിസറുടെ നിർദ്ദേശാനുസരണം നടത്തി പരിശോധനയിലാണ് സിലിണ്ടറുകൾ കണ്ടെത്തിയത്. റെയ്ഡിൽ 
റേഷ‌നിംഗ് ഇൻസ്‌പെക്ടർമാരായ 
 ജി.ബിജുകുമാരകറുപ്പ്, എസ്. ശ്രീലത, കെ.ഐ അനില എന്നിവർ നേതൃമ്പം നൽ കി.

29.4.2028

Monday, 27 April 2026

പുറ്റിങ്ങൽ ദുരന്തത്തിന് പത്താണ്ട് തികഞ്ഞിട്ടും കാരണം കണ്ടെത്താൻ നാളിത് വരെ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷനുകൾക്ക് കഴിഞ്ഞിട്ടില്ല

പരവൂർ : പുറ്റിങ്ങൽ ദുരന്തത്തിന് പത്താണ്ട് തികഞ്ഞിട്ടും കാരണം കണ്ടെത്താൻ നാളിത് വരെ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷനുകൾക്ക് കഴിഞ്ഞിട്ടില്ല എന്ന സർക്കാർ സംവിധാനത്തിന്റെ ഒരു പരാജയം തന്നെയാണ്. ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായുള്ള വെടികെട്ട് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ആണ്  പൊടുന്നനെയുള്ള ദുരന്തം കടന്നെത്തിയത്.
2016 ഏപ്രിൽ 10 ന് പുലർച്ചെ 3.13 ന് പുറ്റിങ്ങൽ മൈതാനിയിൽ കത്തിയമർന്നത് 110 മനുഷ്യരാണ്. ഗുരുതരമായി പരിക്കേറ്റത് 656 പേർക്ക്. പരിക്കേറ്റവരിൽ പലർക്കും ഇത്രകാലമായിട്ടും ജീവിതം പഴയനിലയിലേക്ക് എത്തിയിട്ടില്ല.
അപകടമേൽപ്പിച്ച ശാരീരികവും മാനസികവുമായ ആഘാതത്തിന്റെ തീവ്രത കുറയുന്നുമില്ല.
മീനഭരണി ഉത്സവത്തിൻ്റെ സമാപനംകുറിച്ച് രാത്രി 12-നാണ് വെടിക്കെട്ട് തുടങ്ങിയത്.
പ്രശസ്‌തമായ വെടിക്കെട്ട് കാണാൻ മറ്റുനാടുകളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിനുപേരാണ് പരവൂരിലേക്ക് പുകിയെത്തിയത്. വെടിക്കെട്ട് ഏതാണ്ട് പൂർത്തിയായ ഘട്ടത്തിലാണ്
അപകടം ഉണ്ടായത്. വെടികെട്ട് ഏകദേശം പൂർത്തിയായിട്ടും ഇത്രയും വലിയ തോതിൽ വെടികോപ്പുകൾ അവിടെ ഉണ്ടായിരുന്നു എന്നതിനെ കുറിച്ച് യാതൊരു അന്വേഷണവും നടന്നിട്ടില്ല വെടികെട്ട് അപകടം ഉണ്ടായതിന് പിന്നാലെ ക്ഷേത്രത്തിൽ ഉണ്ടായ അതിക്രമങ്ങളെ കുറിച്ചും അന്വേഷണം നാളിതുവരെ വരെ നടന്നിട്ടില്ല  അപകടം ഉണ്ടായതിന് ശേഷം ക്ഷേത്രത്തിന്റെ മൂലസ്ഥാനം തകർത്ത സംഭവത്തിലും അന്വേഷണം നടന്നിട്ടില്ല.പത്ത് വർഷം പിന്നീടുമ്പോഴും ദുരന്തകാരണം കണ്ടെത്താനോ സമഗ്ര അന്വേഷണം നടത്തുന്നതിനോ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല.സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ ക്ഷേത്രത്തിന്റെ ഭാരവാഹികളെയും വെടികെട്ട് കരാറുകാരെയും ജോലിക്കാരെയും പ്രതികളാക്കി കേസ് കോടതിയിൽ എത്തിക്കുകയായിരുന്നു.ഇന്നും അപകടവും അതിനെ തുടർന്ന് ഉണ്ടായ ആക്രമണ സംഭവങ്ങളെ കുറിച്ചും യാതൊരു അന്വേഷണവും നടത്താൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല.ശാസ്ത്രീയ പരിശോധന അനിവാര്യമാണ് എന്ന വിവിധ ഹിന്ദു സംഘടനകളുടെ ആവശ്യവും അംഗീചാരിച്ചില്ല 

@ പുറ്റിങ്ങലിന് ശേഷം രാജ്യം മുഴുവൻ വെടിക്കെട്ട് സുരക്ഷയെക്കുറിച്ച് സംസാരിച്ചെങ്കിലും, പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ മുണ്ടത്തിക്കോട് മറ്റൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയാണ്.
ഈ ദുരന്തവും വിരൽ ചൂണ്ടുന്നത് ഗുരുതരമായ ചില പാളിച്ചകളിലേക്കാണ്. കഠിനമായ വേനൽച്ചൂടിൽ രാസവസ്‌തുക്കൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഇവിടെ ലംഘിക്കപ്പെട്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. വെടിക്കെട്ട് നിർമ്മാണശാലകൾ മുതൽ ഉത്സവപ്പറമ്പുകൾ വരെ കർശനമായ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാകേണ്ടതുണ്ട്. വേനൽച്ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ കരിമരുന്ന് കൈകാര്യം ചെയ്യുന്നതിന് പുതിയ പ്രോട്ടോക്കോളുകൾ അനിവാര്യമാണ്. ഇനിയൊരു വിസ്‌മയവും വിലാപമായി മാറാതിരിക്കാൻ, നിയമങ്ങൾ കടലാസിലൊതുങ്ങാതെ നടപ്പിലാക്കാനുള്ള ആർജ്ജവം അധികാരികൾ കാട്ടേണ്ടതുണ്ട്. പുറ്റിങ്ങൽ ദുരന്തത്തിന് സമാനമായ രീതിയിൽ  500 മീറ്റർ അകലെയുള്ള വീടുകൾക്ക് പോലും കേടുപാടുകൾ സംഭവിക്കണമെങ്കിൽ എത്രമാത്രം സ്ഫോടകവസ്തു‌ക്കളാണ് അവിടെ സംഭരിച്ചിരുന്നത് എന്നത് അന്വേഷിക്കണം.
ലൈസൻസുള്ള ഷെഡുകളിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ മരുന്നുപയോഗിച്ചോ എന്ന കാര്യത്തിൽ അന്വേഷണം നടക്കണം. കരിമരുന്ന് പ്രയോഗം ഒരു കലയാണെന്ന് നാം പറയുമ്പോഴും, അത് മരണത്തിന്റെ കച്ചവടമായി മാറാതിരിക്കാൻ ഇനിയെങ്കിലും കർശനമായ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്.

@ ഉത്സവസ്ഥലങ്ങളിൽ തീവ്രവാദ ബന്ധമുള്ള സംഘടനകൾ നുഴഞ്ഞുകയറിയോ എന്നുള്ള പരിശോധന അനിവാര്യമാണ് എന്നാണ് വാർത്തമാന കാലഘട്ടം തെളിയിക്കുന്നത്. ക്ഷേത്രങ്ങളുടെ ആചാരനുഷ്ടാനങ്ങൾ തകർക്കാനുള്ള ഗുഡ നിക്കങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ലാ എന്ന് ഭക്തജനങ്ങൾ തന്നെ ചൂണ്ടികാണിക്കുമ്പോൾ ഉത്സവങ്ങൾക്ക് ഭാവിയിൽ പഴുതടച്ച സുരക്ഷയൊരുക്കണം
ഒപ്പം തന്നെ ഇത് വരെ നടന്ന ദുരന്തങ്ങളെ കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന  ആവശ്യമാണ് ശക്തമാകുന്നത്.


@ ആകാശത്ത് വർണ്ണങ്ങൾ വിതറാൻ തയ്യാറാക്കിയ വിസ്മയങ്ങൾ ഒടുവിൽ ഒരു നാടിന്റെ കണ്ണീരായി മാറുന്നതിന് പിന്നിൽ എന്തെങ്കിലും അദൃശ്യകരങ്ങൾ ഉണ്ടോ എന്നുള്ള അന്വേഷണം പൂറ്റിങ്ങലിൽ നിന്നും തുടങ്ങേണ്ടതായിരുന്നു സമാനരീതിയിൽ 
 മുണ്ടത്തിക്കോടിനെ നടുക്കിയ വെടിക്കെട്ട് ദുരന്തം കേവലം ഒരു അപകടമല്ല, മറിച്ച് സുരക്ഷാ മാനദണ്ഡങ്ങളും വേനൽച്ചൂടും ചേർന്ന് സൃഷ്ടിച്ച ഒരു വൻ ദുരന്തമാണ്. 
എന്നതിന് അപ്പുറം അന്വേഷണം അനിവാര്യമാണ്.

@ പൂരം കാത്തിരുന്ന നാടിന് മുന്നിൽ ഇന്ന് കരിപുരണ്ട ഓർമ്മകൾ മാത്രം. ഉത്സവസ്ഥലങ്ങളിൽ 
വെടിക്കെട്ടുകൾ എന്നും ആവേശമാണ്. എന്നാൽ ആ ആവേശം പലപ്പോഴും വലിയ ദുരന്തങ്ങളിലേക്കാണ് വഴിമാറിയിട്ടുള്ളത്. ഓരോ വെടിക്കെട്ട് അപകടത്തിന് ശേഷവും നാം സുരക്ഷയെക്കുറിച്ച് സംസാരിക്കാറുണ്ടെങ്കിലും, ചരിത്രം പരിശോധിച്ചാൽ ചോരയിൽ മുങ്ങിയ ഒരുപിടി കറുത്ത ദിനങ്ങൾ നമുക്ക് കാണാം. പുറ്റിങ്ങൽ മുതൽ ഏറ്റവും ഒടുവിൽ മുണ്ടത്തിക്കോട് വരെ നീളുന്ന
ഓരോ വെടിക്കെട്ട് ദുരന്തവും ബാക്കിവെക്കുന്നത് കുറേ അനാഥ കുടുംബങ്ങളെയും തീരാത്ത കണ്ണീർപ്പാടുകളെയുമാണ്. 


@പ്രതേക കോടതിയിൽ വിചാരണ 

ജില്ലാ ഭരണകൂടം വെടിക്കെട്ട് നിരോധിച്ചതായി അറിയിച്ചിട്ടും ക്ഷേത്രക്കമ്മിറ്റിക്കാരും കമ്പക്കാരും ചേർന്ന് നിയമവിരുദ്ധമായി മത്സരം നടത്തിയെന്ന കേസിൻ്റെ വിചാരണ പ്രത്യേക കോടതിയിൽ നടന്നുവരികയാണ്. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ, വെടിക്കെട്ട് ആശാന്മാർ, ഇവരുടെ തൊഴിലാളികൾ, കരിമരുന്നുകച്ചവടക്കാർ തുടങ്ങിയവരുൾപ്പെടെ 59 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ 13 പേർ മരിച്ചു. ആയിരത്തിലേറെ പേജുകളടങ്ങിയതാണ് കുറ്റപത്രം. 1417 സാക്ഷികളും 1611 രേഖകളും 376 തൊണ്ടിസാധനങ്ങളുമുണ്ട്. പ്രത്യേക കോടതിയുണ്ടെങ്കിലും സ്ഥിരം ജഡ്‌ജിയെ നിയമിച്ചിട്ടില്ല. നാലാം ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജിക്ക് അധികച്ചുമതല നൽകിയിരിക്കുകയാണ്. ശനിയാഴ്ചകളിലാണ് കേസ് പരിഗണിക്കുന്നത്.

ചിറക്കര പഞ്ചായത്തിൽ വൃത്തിഹീനമായ ചുറ്റളവിൽ നടത്തുന്ന പന്നി ഫാമുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ചിറക്കര പഞ്ചായത്തിൽ 
വൃത്തിഹീനമായ ചുറ്റളവിൽ   നടത്തുന്ന പന്നി ഫാമുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ചാത്തന്നൂർ :ചിറക്കര പഞ്ചായത്തിൽ 
വൃത്തിഹീനമായ ചുറ്റളവിൽ  അനധികൃതമായി നടത്തുന്ന പന്നി ഫാമുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിലേക്ക്.ആദ്യപടിയെന്നോണം 
ചിറക്കര ഗ്രാമപഞ്ചായത്തിലെ 
ബിജെപിയുടെ പാർലമെന്ററി പാർട്ടി ലീഡർ 
ദേവിദാസ്  കണ്ണന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലാ കളക്ടർ ദേവീദാസിന് പൊതുജനങ്ങളുടെ ഒപ്പ് ശേഖരണം നടത്തി 
മാസ് പെറ്റീഷൻ നൽകി.പഞ്ചായത്തിന്റെ അനുവാദം ഇല്ലാതെ ഒരു ഫാമിന്റെ യാതൊരുവിധ മാന:ദണ്ടങ്ങളും പാലിക്കാതെ പഞ്ചായത്തിലെ 
കുഴുപ്പിൽ  വാർഡിൽ പ്രവർത്തിക്കുന്ന 
അനധികൃത പന്നി വളർത്തലും അതിനോടനുബന്ധിച്ച് അനധികൃതമായുള്ള  കശാപ്പുശാലകളും
മൂലം പ്രദേശത്ത് അതീവ ദുർഗന്ധവും 
ജനങ്ങൾക്ക് മാരകമായ രോഗങ്ങൾക്കും കാരണമായതിനാൽനടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇവിടെ പ്രവർത്തിക്കുന്ന  പന്നി ഫാമുകൾക്ക് ലൈസൻസ് വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റമോ ഇല്ലാതെയാണ് പ്രവർത്തിച്ചു വരുന്നത് ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 
പഞ്ചായത്തിൽ നിന്ന് സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും കുന്ന് കൂടികിടക്കുന്ന മാലിന്യം  മാറ്റാനും ഫാമധികൃതർ ശ്രമിച്ചിട്ടില്ല.നിലവിൽ മഞ്ഞപ്പിത്തം ബി,കോളറ തുടങ്ങിയ മാരക രോഗങ്ങൾ
പിടിപെട്ട് നിരവധി പേര് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.അടിയന്തിരമായ അനധികൃത ഫാമുകൾക്ക് എതിരെ ജില്ലാ കളക്ടർ ഇടപ്പെട്ട് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് 
ബിജെപിയുടെ പാർലമെന്ററി പാർട്ടി ലീഡർ 
ദേവിദാസ്  കണ്ണൻ പറഞ്ഞു.

ബസ് സ്റ്റോപ്പുകൾ ജനങ്ങൾക്ക് ഉപയോഗപ്രദമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണം - ജനകീയ വികസന സമിതി

ബസ് സ്റ്റോപ്പുകൾ ജനങ്ങൾക്ക് ഉപയോഗപ്രദമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണം - ജനകീയ വികസന സമിതി 

ചാത്തന്നൂർ : ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ചാത്തന്നൂർ ജംഗ്ഷന്റെ ഇരു സൈഡുകളിലും സ്ഥാപിച്ചിട്ടുള്ള ബസ്സ്റ്റോപ്പുകൾ ജനങ്ങൾക്ക് ഉപയോഗപ്രദമായതും സുരക്ഷിതവുമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ചാത്തന്നൂർ ജനകീയ വികസന സമിതി ആവശ്യപ്പെട്ടു.
കൊല്ലം ഭാഗത്തേക്കുള്ള  ബസ് സ്റ്റോപ്പ്  നിർമ്മിക്കുന്നത്  ജംഗ്ഷനിലെ ഫ്ലൈ ഓവറിന് തൊട്ടടുത്ത്  വളരെ ഇടുങ്ങിയ സ്ഥലത്താണ് ഇത് ഫ്ലൈ ഓവറിനു സമീപം വലിയ വാഹന കുരുക്ക് ഉണ്ടാക്കുകയും വാഹന അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്ന തെറ്റായ ഒരു തീരുമാനമാണിത്. ചിറക്കര ,ഉളിയനാട് ഭാഗത്ത് നിന്ന് -ചാത്തന്നൂർ എത്തിച്ചേരുന്ന  റോഡിലൂടെ  വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിൽ കടക്കുന്നതിന് ബുദ്ധിമുട്ട്  ഉണ്ടാകുകയും ഇടറോഡിലടക്കം വലിയ വാഹന കുരുക്കിന് ഇടയാക്കുകയും ചെയ്യും.
തികച്ചും അശാസ്ത്രീയവും യുക്തിരഹിതവുമായ  സമീപനമാണ് ദേശീയപാത അതോറിറ്റി സ്വീകരിച്ചിട്ടുള്ളത്.
ഏകപക്ഷീയമായ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലല്ല ബസ് സ്റ്റോപ്പ്കൾ സ്ഥാപിക്കേണ്ടത്.
ബന്ധപ്പെട്ട വകുപ്പുകളുടെ നിർദ്ദേശങ്ങളോടൊപ്പം
പ്രാദേശികമായ അഭിപ്രായ നിർദ്ദേങ്ങളും പ്രത്യേകതകളും  കുടി പരിഗണിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട്കൾ പരമാവധി പരിഹരിച്ച് കൊണ്ടാകണം.
ഒട്ടും സൗകര്യമില്ലാത്ത  ഒരു സ്ഥലത്ത്
വാഹന കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്ന തരത്തിൽ  ബസ് സ്റ്റോപ്പ് നിർമ്മിക്കുന്നത്  ഒഴിവാക്കി ചാത്തന്നൂർ പഞ്ചായത്ത് ഓഫീസിന് സമീപത്തേക്ക് സൗകര്യപ്രദമായി  ബസ് സ്റ്റോപ്പ്
മാറ്റി സ്ഥാപിക്കണമെന്ന് ദേശീയപാത അതോറിറ്റി അധികാരികളാട്  ചാത്തന്നൂർ വികസന സമിതി  ആവശ്യപ്പെടുകയുണ്ടായി.
ചാത്തന്നൂരും സമീപപ്രദേശങ്ങളിലും നടന്നു വരുന്ന  ബസ് സ്റ്റോപ്പ് നിർമ്മാണ പ്രവർത്തനങ്ങളിൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും വികസന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

ദേശീയപാത വികസനത്തിനായി കുത്തിപ്പൊളിച്ച റോഡ് പുനർനിർമ്മാണം നടത്താതെ അതികൃതർ പ്രതിക്ഷേധവുമായി നാട്ടുകാർ.


ചാത്തന്നൂർ: ദേശീയപാത വികസനത്തിനായി കുത്തിപ്പൊളിച്ച റോഡ് പുനർനിർമ്മാണം നടത്താതെ അതികൃതർ പ്രതിക്ഷേധവുമായി നാട്ടുകാർ.
ചാത്തന്നൂർ തിരുമുക്ക് ജങ്ഷനിൽ 
 നിന്ന് ആരംഭിക്കുന്ന ഇഎസ്ഐ റോഡ് ആണ് കഴിഞ്ഞ രണ്ട് 
 വർഷത്തിലേറെയായി തകർന്ന് കിടക്കുന്നത്. തിരുമുക്കിൽ നിന്ന് ആരംഭിച്ചു ചാത്തന്നൂർ തോടിനു സമീപം അവസാ നിക്കുന്ന  കോൺക്രീറ്റ് റോഡാണിത്. 75ലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന ഇ റോഡ് ദേശീയപാത വികസനത്തിന്റെ ഭാഗമായി രണ്ടു വർഷം മുൻപാണു കുത്തി പൊളിച്ചത്. ഇതോടെ വാഹനങ്ങൾക്ക് ഇടറോഡിൽ നിന്നു പ്രധാന പാതയിലേക്ക് കയറാനും ഇറങ്ങാനും കഴിയാത്ത അവസ്‌ഥയായി. പ്രധാന പാത ഉയർന്നു നിൽക്കുന്നതിനാൽ വാഹനങ്ങളുടെ അടിവശം റോഡിൽ ഇടിക്കും. ഒട്ടേറെ വാഹനങ്ങൾക്കു തകരാർ സംഭവിച്ചു. മറ്റ് ഇടറോഡുകൾ ദേശീയപാത അധികൃതർ 
ടാർ ചെയ്‌തു സഞ്ചാരയോഗ്യമാക്കി. എന്നാൽ, ഇഎ സ്ഐ റോഡിന്റെ കാര്യത്തിൽ അലംഭാവം തുടരുകയാണ്.അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

ചാത്തന്നൂരിൽ ബിജെപിയുടെ അഭിനന്ദൻ സമ്മേളനം

ചാത്തന്നൂരിൽ ബിജെപിയുടെ അഭിനന്ദൻ സമ്മേളനം 

ചാത്തന്നൂർ : ബിജെപി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഭിനന്ദൻ സമ്മേളനം ബിജെപി കൊല്ലം വെസ്റ്റ് പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു ജില്ലാ വൈസ് പ്രസിഡന്റ്‌ പരവൂർസുനിൽ അധ്യക്ഷത വഹിച്ചു.തിരുവനന്തപുരം മേഖല പ്രസിഡന്റ്‌ ബി.ബി.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി,ജില്ലാ ട്രഷറർ സി. രാജൻപിള്ള,ഹരിശങ്കർ, മൈലക്കാട് ഗോപാലകൃഷ്ണപിള്ള,എസ്. വി അനിത്ത്കുമാർ, ശാലു കൊട്ടാരക്കര എന്നിവർ സംസാരിച്ചു 
മണ്ഡലം ജനറൽ സെക്രട്ടറി കൊട്ടിയം സുനിൽ സ്വാഗതവും 
നന്ദിയും പറഞ്ഞു.
ഫോട്ടോ :ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു.