പരിശോധനയില്ലാതെ അതിര്‍ത്തി കടത്തുന്നത് ടണ്‍ കണക്കിന് ഇറച്ചിക്കോഴികള്‍
കൊല്ലം : സംസ്ഥാന അതിർത്തിയിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധനയില്ലാത്തത് മൂലം വിഷാംശം കുത്തിവച്ച ടണ്‍ കണക്കിന് ഇറച്ചിക്കോഴികളാണ് അതിർത്തി കടന്ന് എത്തുന്നത്. അതിർത്തിയിൽ യാതൊരു വിധ പരിശോധനയും ഇല്ലെന്ന് ഇറച്ചികോഴിയുമായി എത്തുന്ന ഡ്രൈവർമാർ പറയുന്നു. ജില്ലയിലെ
തമിഴ്നാട് അതിര്‍ത്തിയില്‍ കേരള വിപണി ലക്ഷ്യമിട്ട് നൂറുകണക്കിന് കോഴി ഫാമുകളാണ് പ്രവര്‍ത്തിക്കുന്നത്. കൃഷിക്കും, ചെറുകിട വ്യവസായങ്ങള്‍ക്കും പ്രോത്സാഹനം നല്കുന്ന തമിഴ്നാട് സര്‍ക്കാര്‍ മാരകമായവിഷം കുത്തി വച്ച് കേരളത്തിലേക്ക് കടത്തിവിടുന്ന
ഇറച്ചികോഴി വ്യാപാരത്തിനും ഇപ്പോള്‍ പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. കേരളത്തിലെ മൊത്ത വ്യാപാര കേന്ദ്രങ്ങള്‍ അതിര്‍ത്തി കേന്ദ്രീകരി ച്ച് ഇടനിലക്കാരെയും മൊബൈല്‍ ആഫീസ് സംവിധാനങ്ങളും വരെ സജ്ജീകരിക്കുന്നുണ്ട്. ആര്യങ്കാവില്‍ സംയുക്ത ചെക്ക് പോസ്റ്റും, തെന്മലയില് മൃഗ സംരക്ഷണ ചെക്ക്
പോസ്റ്റും നിലവിലുണ്ടെങ്കിലും വാഹന പരിശോധനകളും പേപ്പര്‍ പരിശോധനകളിലും മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. ആഹാരസാധനങ്ങളുടെ ക്വളിറ്റി പരിശോധനയില്ല.
തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തുന്ന ഇറച്ചികോഴികളുടെ ശരീര വളര്‍ച്ചകളുടെ വിവിധ ഘട്ടങ്ങളുടെ പ്രത്യേകതകള്‍ ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്.ഇ രീതി ജില്ലയിലെ പല കോഴി ഫാമുകളും പിന്തുടരുന്നു എന്നത് പരസ്യമായ രഹസ്യം. കോഴിക്കുഞ്ഞ് വിരിഞ്ഞ് പതിനാലാം ദിവസം ഇവയുടെ തൊലിക്കടിയില്‍ ഒരു ഇഞ്ചക്ഷന് കൊടുക്കും.കാളയുടെ കൊഴു പ്പ്, ഈസ്ട്രജന് ഹോര്‍മോണ്‍, കെമിക്കല്‍ സെ്റ്റബിലൈസറുകള് എന്നിവ അടങ്ങിയ ഇന്ജക്ഷന് നല്കുമ്പോള് രണ്ടാഴ്ച കൊണ്ട് ഇറച്ചികോഴി കുഞ്ഞുങ്ങള്‍ ബലൂണ്‍ പോലെ വീര്‍ക്കും.
ഇതിന് നടക്കാനോ, പറക്കാനോ പോലും കഴിയില്ല. ഇക്കാരണത്താല്‍ ഇരുപത് മുതല്‍ മുപ്പത് ദിവസം വരെ പ്രായമുള്ള കോഴികള്‍ക്ക് രണ്ടര മുതല്‍ മൂന്നര കിലോ വരെ തൂക്കം വരും. ഇത്തരം കോഴികളെ
ഒരു മാസത്തിനകം ഉപഭോക്താക്കളുടെ കൈകളിലെത്തിക്കും കാരണം നാല്‍പ്പത്തിയഞ്ച് ദിവസം കഴിഞ്ഞാല്‍ ഇന്‍ഞ്ചക്ഷന്റെ വീര്യം കുറഞ്ഞ് കോഴി ചത്ത് പോകും ആയതിനാൽ പല സമയത്തും കച്ചവടക്കാർ വില കുറച്ചു കച്ചവടം ചെയ്യുന്നത്. ഇവർ 40 ദിവസം പ്രായമായ കോഴികളെയാണു സാധാരണ കടകളിൽ വിൽക്കുന്നത്. എന്നാൽ ചൂടും
കോഴിയെ കിട്ടാനില്ലാത്ത അവസ്ഥയും
ചൂണ്ടികാണിച്ചു 30-34 ദിവസം പ്രായമാകുന്ന വിഷാoശം കുത്തിവച്ച
കോഴികളെയാണ് വിൽക്കുന്നത്.
വിവാഹങ്ങള്‍ക്കും മറ്റ് വിശേഷ ചടങ്ങുകള്‍ക്കും മൊത്തമായി വീട്ടുകളിലെത്തിക്കുന്ന ഇറച്ചികോഴികളില്‍ അടങ്ങിയിരിക്കുന്ന വിഷാംശം കണ്ടെത്തുന്നതിനോ, വിലക്ക് ഏര്‍പ്പെടുത്തുന്നതിനോ അധികൃതര്‍ക്ക് ആകുന്നില്ല. ഇത്തരത്തിലുള്ള കോഴികൾ
വലിയ കച്ചവടമുള്ള ഹോട്ടൽ മേഖലയിലും ചെറുകിട ഇറച്ചി മാര്‍ക്കറ്റ് ലക്ഷ്യമിട്ട് തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും വിരിയുന്ന ഇറച്ചിക്കോഴികള്‍ ദിവസവും ടണ്‍ കണക്കിനാണ് അതിര്‍ത്തി കടക്കുന്നത്.കൊല്ലം ജില്ലയിൽ തന്നെ ഇരുപതോളം മൊത്തകച്ചവടക്കാർ ഉണ്ട് ഇതിൽ തമിഴ്നാട്ടിൽ നിന്നുള്ള കോഴിഫാമുകളുമായി നേരിട്ട് ബന്ധമുള്ളവരും ഉണ്ട് തമിഴ്നാട് സ്വദേശികൾ നേരിട്ട് കച്ചവടം നടത്തുന്ന. കച്ചവട കേന്ദ്രങ്ങളും ഉണ്ട്.
ഇവരാണ് ജില്ലയിൽ ഇറച്ചി വിപണിയിൽ വില നിയന്ത്രിക്കുന്നത് എന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു
@ നിലവിൽ കോഴിയിറച്ചി വിപണിയിൽ നാൾക്കുനാൾ വില വർധിക്കുകയാണ്. എന്നാൽ ഇതിൻ്റെ ഗുണം ലഭിക്കുന്നത് ഇടനിലാക്കാർക്കാണെന്ന് മാത്രം. പച്ചക്കറി വിപണിയെയും വെല്ലുന്ന തരത്തിലേക്കാണ് കോഴിവിപണിയിൽ ഇടനിലക്കാരുടെ കളികൾ പൊയ്ക്കൊണ്ടിരിക്കുന്നത്.
വില നിയന്ത്രണത്തിനു സർക്കാർ ഇടപെടൽ വേണമെന്നു വ്യാപാരികളും ജനങ്ങളും ആവശ്യപ്പെടുന്നു. ഏകീകൃതവില ഏർപ്പെടുത്തണമെന്നാണു ജനങ്ങളുടെ ആവശ്യം. 6 മാസത്തിനുള്ളിൽ വിപണിയിൽ 20 മുതൽ 30 വരെ ശതമാനം വില വർധനയുണ്ടായി. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വീണ്ടും വില കൂടാനുള്ള സാധ്യതയുണ്ടെന്നു വ്യാപാരികൾ പറയുന്നു.
@ കോഴിവിപണിയിൽ 'ചൂട്' വില്ലൻ
130-134 രൂപയായിരുന്നു ഇന്നലെ കൊല്ലം വിപണിയിലെ കോഴിവില വിഷു വിപണിയിൽ കയറിയ വില കുറയ്ക്കാൻ വ്യാപാരികൾ തയ്യാറാകുന്നില്ല പല കടകളിലും പല രീതിയിലാണ് കച്ചവടം നടത്തുന്നത് ഏകീകൃത വിലയില്ലാത്തതും പ്രശ്നമായി മാറുന്നുണ്ട്. ചൂടു കൂടിയതോടെ കോഴികൾ കൂട്ടത്തോടെ ചാകുന്നതും വെള്ളം കിട്ടാത്തതും പ്രധാന പ്രശ്നങ്ങളാണെന്നു വ്യാപാരികൾ പറയുന്നു.
@ ഫാമുകളും പ്രതിസന്ധിയിൽ
ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിന് 52
മുതൽ 62രൂപ വരെയാണ്തമിഴ്നാട്ടിലെ ഫാമുകൾ ഈടാക്കുന്നത്. നേരത്തേ 32 രൂപ മാത്രമായിരുന്നു ഇവയുടെ വില. അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ വേണമെന്നു വ്യാപാരികൾ ആവശ്യപ്പെടുന്നു.