Sunday, 26 April 2026

നാടിൻ്റെ ജീവനാഡിയായ കുളമുടി തോട്

തലച്ചിറ കുളം വീണ്ടെടുത്ത് കുളമുടി തോട് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു 

ചാത്തന്നൂർ  നാടിൻ്റെ ജീവനാഡിയായ കുളമുടി തോട് വില്ലേജ് ഓഫിസിലെ 
കടലാസിലൊതുങ്ങി സംരക്ഷണമില്ലാതെ നശിക്കുന്നു. ചാത്തന്നൂർ -ചിറക്കര പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന തോട് കുളമുടി, മീനാട് ഏലാകളെ ജലസമൃദ്ധമാക്കിയിരുന്ന തോടായിരുന്നു. ചിറക്കര -ചാത്തന്നൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചിറക്കര ഗ്രാമപ്പഞ്ചായത്ത് കൊച്ചാലുംമൂട് വാർഡിലെ കോതേരി ജങ്ഷനു സമീപം 
കുളമുടി ഊറ്റുകുഴി കുളത്തിൽനിന്നാണ് 
 നിന്നുമാണ് കുളമുടി തോട് ഉദ്ഭവിക്കുന്നത്.
 ഇന്ന് ഊറ്റുകുഴി കുളത്തിൻ്റെ സ്ഥാനത്ത് ചെറിയ നീരുറവമാത്രമാണുള്ളത്. തലച്ചിറക്കുളം മണ്ണിട്ടുമൂടി. ഉദ്ഭവസ്ഥാനത്തുനിന്ന് മൂന്നുമീറ്ററോളം വീതിയിൽ തുടങ്ങുന്ന തോട് മുന്നോട്ട് പോകുംതോറും കൈയ്യേറ്റം കാരണം വീതികുറഞ്ഞു വരുന്നു.
ചില സ്ഥലങ്ങളിൽ ഒരുമീറ്റർപോലും വീതിയില്ലാത്ത അവസ്ഥയാണ് ബാക്കിയുള്ള സ്ഥലങ്ങൾ കാട് മൂടി തോട് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ.
നീർത്തടങ്ങളും ജലാശയങ്ങളും തോടുകളും സംരക്ഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒട്ടേറെ പദ്ധതികളുണ്ടെങ്കിലും തോടിന്റെ സംരക്ഷണത്തിന് ഇത് പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് ആക്ഷേപം. തലച്ചിറക്കുളം പൂർണമായി നികത്തുകയും തോടിന്റെ ഇരുവശവും  ൈകയേറുകയും ചെയ്‌തിട്ടും ബന്ധപ്പെട്ടവർ ഒരുനടപടിയും സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്.
അധികൃതർക്ക് നൽകിയ പരാതിയിൽ 2013-ൽ എൽ.ആർ.സബ് കളക്ട‌റുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി  കൈ യേറ്റം കണ്ടെത്തിയിരുന്നു. എന്നാൽ ഇതുവരെ ഒരുനടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഊറ്റുകുഴിയിൽ തുടങ്ങുന്ന തോട് ചിറക്കര- ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്ത് അതിർത്തിയിലൂടെ കിലോമീറ്ററുകളോളം ഒഴുകി പോളച്ചിറ ഏലായിലാണ് എത്തിച്ചേരുന്നത്. ആനന്ദഗിരി ക്ഷേത്രത്തിനു സമീപം തോടിന്റെ വശങ്ങളിലെ ഏലാ പൂർണമായും നികത്തി തോടിൻ്റെ സമീപത്തെ നീരുറവകൾ നശിപ്പിക്കുകയാണ്. പണ്ട് കുളിക്കടവുകളുണ്ടായിരുന്ന തോട്ടിൽ ഇപ്പോൾ മൃഗങ്ങളെ കുളിപ്പിക്കാൻ പോലും കഴിയാത്ത സ്ഥിതി. മൂന്ന് 
പതിറ്റാണ്ടു മുൻപുവരെ തോടിന്റെ ഇരു ഭാഗങ്ങളും വിശാലമായ നെൽപ്പാടങ്ങൾ ആയിരുന്നു. കാലക്രമേണെ കൃഷി കുറഞ്ഞു വയൽ നികത്തി കെട്ടിടങ്ങൾ വന്നതോടെ തോടിന്റെ പ്രാധാന്യം കുറഞ്ഞു. തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിലായപ്പോൾ നികത്തൽ കുറഞ്ഞെങ്കിലും കൃഷി പുനരാരംഭിച്ചില്ല. കൃഷിയില്ലാത്ത സമയത്തും തോടിന്റെ പല ഭാഗങ്ങളിലും കുളിക്കടവുകളുണ്ടായിരുന്നു ഇന്ന് അതെല്ലാം ഓർമ്മയായി അടിയന്തിരമായി തോടിന്റെ ഇരുഭാഗത്തുമുള്ള കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ചു തോട് വീതികൂട്ടി തലച്ചിറകുളവും സംരഷിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്ത്.


തൃക്കടവൂർ മഹാദേവ ക്ഷേത്രം

തൃക്കടവൂർ മഹാദേവ ക്ഷേത്രം 

കൊല്ലം നഗരത്തിനോട് ചേർന്ന് അഷ്ടമുടി കായലിന് സമീപം മൃത്യുഞ്ജയ ഭാവത്തോടെ സ്വയംഭൂവായ ശിവലിംഗ പ്രതിഷ്ഠയോട് കൂടിയ മഹാക്ഷേത്രമാണ് തൃക്കടവൂർ മഹാദേവ ക്ഷേത്രം...

എട്ട് കരകളിൽ പെട്ട ജനതയുടെ ദേശദേവൻ എന്ന നിലയിൽ അതിപ്രസിദ്ധമാണ് തൃക്കടവൂരപ്പന്റെ തിരുസന്നിധി... 

ദക്ഷയാഗവുമായി ബന്ധപ്പെട്ട ഐതിഹ്യത്തോട് കൂടിയ നിലയിലാണ് മഹാദേവ ക്ഷേത്രത്തിലെ ശിവസങ്കൽപ്പത്തെ ആരാധിച്ചു വരുന്നത്...

ദക്ഷയാഗ സ്ഥലത്ത് വെച്ച് പ്രിയ പത്നി സതീദേവി ജീവത്യാഗം ചെയ്ത വൃത്താന്തം ഗ്രഹിച്ച് ഉഗ്ര താണ്ഡവം ആടിയ സംഹാര മൂർത്തിയായ മഹാദേവൻ തന്റെ തിരുജഡ ഭൂമിയിൽ അടിച്ചു കൊണ്ട് ഭദ്രകാളിയെയും വീരഭദ്രനെയും  സൃഷ്ടിച്ച്, അവരെ അയച്ച് ദക്ഷൻ്റെ യാഗം വിഘ്നം വരുത്തി, അവനെ വധിച്ചു...

അങ്ങനെ ദക്ഷ വധത്തിനു ശേഷം ദേവന്മാരുടെ സ്തുതികളാൽ ശാന്തഭാവം കൈവരിച്ച് മൃത്യുഞ്ജയ ഭാവത്തോടെ കൂടിയിരുന്ന ദേവനായത് കൊണ്ടാണ് മഹാ മൃത്യുഞ്ജയ ഹോമം ഇവിടത്തെ പ്രധാനമായി മാറിയത്...
മഹാതാണ്ഡവ വേളയിൽ ഭഗവാൻ ജഡ കൊണ്ട് ഭൂമിയിൽ അടിച്ചപ്പോൾ ഉണ്ടായ ബൃഹത്തായ ചാലുകളാണ് പിൽക്കാലത്ത് ജലം നിറഞ്ഞ് അഷ്ടമുടി കായലായി തീർന്നത്...
ദക്ഷൻ്റെ യാഗ സ്ഥലത്ത് ഉണ്ടായിരുന്ന മഹർഷിമാർ മനസ്താപത്തോടെ പിൽക്കാലത്ത് കടവുകൾ കൊണ്ട് നിറഞ്ഞ പ്രദേശമായിരുന്ന ദേശത്ത് ശിവലിംഗം സ്ഥാപിച്ചതാണ് മഹാദേവൻ കുടികൊള്ളുന്ന ദേശം എന്ന നിലയിൽ തൃക്കടവൂർ എന്ന നിലയിൽ അറിയപ്പെട്ടത്..

ദക്ഷയാഗം നടന്ന സ്ഥലമെന്ന നിലയിൽ ആണ് പള്ളിവേട്ട ചിറയെ ദാക്ഷായണി ചിറ എന്ന പേരിൽ പണ്ടുമുതലേ വിളിച്ചു വരുന്നത്.. 
ഭഗവാൻ്റെ ജഡ പതിച്ച് ഉണ്ടായ അഷ്ടമുടിയുടെ തീരത്ത് വസിക്കുന്ന എട്ടു കരകളുടെ നാഥനായി ഭഗവാൻ അറിയപ്പെടുന്നു. 
കുംഭമാസത്തിലെ തിരുവാതിര നാളിൽ നടക്കുന്ന മഹോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന നെടുംകുതിര എടുപ്പ് മനോഹരമായ കാഴ്ച ആണ്.. അതിനോട് ഒപ്പം തന്നെ അഷ്ടമുടി കായലിലൂടെ തേവള്ളിക്കരക്കാരുടെ നെടുംകുതിരയെ വള്ളങ്ങൾ കൂട്ടിക്കെട്ടി അതിൽ കയറ്റി കായലിലൂടെ ആനയിച്ചു കൊണ്ട് വരുന്നത് അതിഗംഭീരമായ ഒന്നാണ്..

ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന മാതംഗ കേസരി തൃക്കടവൂർ ശിവരാജു എന്ന ആന കടവൂരപ്പന്റെ മാനസ പുത്രനായി അറിയപ്പെടുന്നു...

മറ്റൊരു ഐതീഹ്യ പ്രകാരം ഭക്ത മാർക്കണ്ഡേയ മുനി തന്റെ ആയുസ്സ് നഷ്ടപ്പെടാതെ ഇരിക്കുവാൻ, കാലനെ അതീജീവിക്കാൻ ശിവലിംഗത്തെ കെട്ടി പിടിച്ചു കൊണ്ട് അഭയം പ്രാപിച്ചപ്പോൾ മഹാദേവൻ പ്രത്യക്ഷപ്പെട്ട കടവാണ് തൃക്കടവൂർ എന്നായി മാറിയത് എന്നും, ആ ശിവലിംഗം തന്നെയാണ് സ്വയംഭൂവായ വിഗ്രഹം ആയി പൂജ ചെയ്ത് വരുന്നത് എന്നുമാണ്.. 

ക്ഷിപ്രപ്രസാദിയായ മഹാദേവ ദർശനം അതീവ പുണ്യം തന്നെ ആണ്...

ഓം നമഃ ശിവായ... ശിവായ നമഃ ഓം

ഉത്രം തിരുന്നാൾ മഹോത്സവം

ഉത്രം തിരുന്നാൾ മഹോത്സവം 
ചാത്തന്നൂർ :കളിയാക്കുളം ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിലെ ഉത്രംതിരുന്നാൾ മഹോത്സവം 26ന് തുടങ്ങി 28ന് അവസാനിക്കും.26ന് രാവിലെ 7ന് സമൂഹപൊങ്കാല, 7.30ന് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12ന് അന്നദാനം,വൈകുന്നേരം 6ന് ദേശവിളക്ക്, 7ന് സായാഹ്നഭക്ഷണം, 7.30ന് ഗാനമേള. 27ന് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 4.30ന് എടുപ്പ്കാള എഴുന്നള്ളത്ത്, 7ന് സായാഹ്നഭക്ഷണം, 7.30ന് കൈകൊട്ടികളി, ചിന്ത്‌ ഡാൻസ് രാത്രി 8.30ന് നൃത്തനൃത്യങ്ങൾ. 28ന് രാവിലെ 5.45ന് ഉരുൾനേർച്ച, 8.30ന് ആനയൂട്ട്, വൈകുന്നേരം 4ന് ഊര് ചുറ്റ് ഘോഷയാത്ര, ഗംഭീരകെട്ട്കാഴ്ച.

മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരു:ഉത്സവം

മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുഉത്സവം

കൊട്ടിയം : മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുഉത്സവം 27ന് തുടങ്ങി മെയ് 8ന് അവസാനിക്കും.27ന് തിരുവാഭരണഘോഷയാത്ര, 28ന് ഓലയിൽകാവ് ധർമ്മശാസ്തക്ഷേത്രത്തിൽ ഉത്തിരോത്സവം.29ന് രാവിലെ 8.30നും 9.15നും മധ്യ തൃക്കൊടിയേറ്റ്,ഉച്ചയ്ക്ക് 11ന് അന്നദാനം,രാത്രി. 9.30ന് കോമഡിഷോ. 
30ന് ഉച്ചയ്ക്ക് 10.30മുതൽ സമൂഹസദ്യ, ഉച്ചയ്ക്ക് 1ന് ചാക്യാർകൂത്ത്,
വൈകുന്നേരം 5.30ന് ഗജമേള, 6ന് ആൽത്തറമേളം, രാത്രി 10ന് ഭജൻസ്. മേയ് 1ന് രാവിലെ 8.30ന് നൃത്തസംഗീതാർച്ചന, രാവിലെ 10.30മുതൽ അന്നദാനം, ഉച്ചയ്ക്ക് 1ന് ചാക്യാർകൂത്ത്, വൈകുന്നേരം 5ന് തിരുവാതിര,
രാത്രി 9.30ന് ഗാനമേള. 2ന് രാവിലെ 8ന് ശ്രീഭൂതബലി, ഉച്ചയ്ക്ക് 11ന് അന്നദാനം, 1ന് ചാക്യാർകൂത്ത്,
രാത്രി 10ന് ഭജൻസ്, 
3ന് ഉച്ചയ്ക്ക് 11ന് അന്നദാനം,
12ന് ഉത്സവബലി, രാത്രി 9ന് നടനവിസ്മയം. 
4ന് രാവിലെ 9.30മുതൽ നാദസ്വരതവിൽ കച്ചേരി, ഉച്ചയ്ക്ക് 11ന് അന്നദാനം,
വൈകുന്നേരം 6.30ന് താലപ്പൊലിയും ചമയവിളക്കും, രാത്രി 10ന് ഗാനമേള. 
5ന് ഉച്ചയ്ക്ക് 12ന് ഉത്സവബലി, രാവിലെ 10മുതൽ യക്ഷിയമ്പലത്തിലും സർപ്പകാവിലും വിശേഷാൽപൂജ,11ന് അന്നദാനം, 12.30ന് ഉത്സവബലി,വൈകുന്നേരം 5ന് 
ഉത്സവഘോഷയാത്ര,
രാത്രി 10ന് കഥകളി തുടർന്ന് 
ആകാശവിസ്മയം, 6ന് രാവിലെ 10മുതൽ സമൂഹസദ്യ, ഉച്ചയ്ക്ക് 1ന് ഓട്ടൻത്തുള്ളൽ,
വൈകുന്നേരം 4ന് താലപ്പൊലിഘോഷയാത്ര, 
രാത്രി 10ന് ഗാനമേള.7ന് രാവിലെ 8.30ന് ശ്രീഭൂതബലി, 
ഉച്ചയ്ക്ക് 11ന് അന്നദാനം, 1ന് ഓട്ടൻത്തുള്ളൽ, വൈകുന്നേരം 4ന് തിരുവാതിര,9ന് നാടകം 11.45ന് പള്ളിവേട്ട. 8ന് രാവിലെ മണിമുതൽ ആനയൂട്ടും ആനനീരാട്ടും, 3.30മുതൽ ആൽത്തറമേളം, വൈകുന്നേരം 5ന് തിരു:ആറാട്ട് എഴുന്നള്ളത്ത്, 5.30ന് കെട്ട്കാഴ്ചയും ഗജമേളയും,
രാത്രി ഒരു മണിക്ക് തിരു:ആറാട്ട് വരവ് തുടർന്ന് തൃക്കൊടിയിറക്ക്.

കൊടും ചൂടിൽ വെന്തുരുകയാണ് ചാത്തന്നൂർ.

നമസ്തെ 
കൊടും ചൂടിൽ വെന്തുരുകയാണ് ചാത്തന്നൂർ. 40 ഡിഗ്രി സെൽഷ്യസിന്റെ അടുത്ത് വരെ താപനില എത്തിയിരിക്കുന്നു. സാധാരണഗതിയിൽ 33 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞാൽ തന്നെ കടുത്ത താപം അനുഭവപ്പെടുന്ന നമ്മുടെ നാട്ടിൽ ഇപ്പോൾ പൊടുന്നനെ 5 ഡിഗ്രിയോളം ഉയർന്ന ചൂട് അനുഭവപ്പെടു ന്നത് മനുഷ്യജീവിതം ദുസഹമാക്കി മാറ്റിയിരിക്കുന്നു. ചൂടിനെ പ്രതിരോധിക്കാൻ മനുഷ്യൻ മാത്രമല്ല മറ്റെല്ലാ ജീവജാലങ്ങളും അതിയായി കഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് നിലവിലുള്ളത്. ഈ നില രണ്ടാഴ്‌ച കൂടി തുടർന്നാൽ കടുത്ത ജലക്ഷാമം ഉൾപ്പെടെ  അനുഭവിക്കാനുള്ള സാഹചര്യം വന്നുചേരും എന്തു തന്നെയായാലും ഈ പ്രതികൂല സാഹചര്യത്തെ അതിജീവിക്കാനുള്ള ബാധ്യത നമുക്കുണ്ട്. സൂര്യതാപം ഏറ്റു ഒരു മരണം ഉണ്ടായിക്കഴിഞ്ഞ സാഹചര്യത്തിൽ അതീവ ജാഗ്രതയോടെ നാം ദിനചര്യകൾ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. പകൽ അനുഭവപ്പെടുന്ന അതേ ചൂട് തന്നെ ചെറിയൊരു അളവിൽ കുറവ് രേഖപ്പെടുത്തി കൊണ്ട് രാത്രിയും അനുഭവപ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇതുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദേശങ്ങൾ ഗൗരവത്തോടെ പരി ഗണിക്കേണ്ടതാണ്. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. പകൽ യാത്രകൾ കഴിവതും ഒഴിവാക്കുക, സൂര്യതാപം നേരിട്ട് ഏൽക്കുന്ന ജോലികളിൽ നിന്ന് വിട്ടുനിൽക്കുക, ദീർഘദൂര യാത്രകൾ മാറ്റിവയ്ക്കുക എന്നിങ്ങനെ ഇരുപതോളം നിർദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിൽ കുട്ടികളുടെ കാര്യമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത് സ്‌കൂൾ അവധിക്കാലം ആയതിനാൽ ധാരാളം സമയം കളികൾക്കും മറ്റുമായി ചെലവഴിക്കാൻ കുട്ടികൾ ശ്രമിച്ചേക്കും. എന്നാൽ വെയിലത്തുള്ള കായിക വിനോദങ്ങളിൽ നിന്ന് അവരെ കഴിയുന്നതും പിന്തിരിപ്പി ക്കുന്നത് നല്ലതാണ്. ഒപ്പം ധാരാളം വെള്ളം കുടിക്കാൻ അവരെ പ്രേരിപ്പിക്കുകയും വേണം. ശരീരത്തിൽ നിന്ന് ജലശോഷണം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് ധാരാളം ശുദ്ധജലം കുടിക്കാൻ നിർദ്ദേശിച്ചി ട്ടുള്ളത്. ഇതിനുപുറമേ കുട്ടികളെ സംബന്ധിച്ചിടത്തോളം വേനൽക്കാല രോഗങ്ങൾ അധികം ബാധിക്കാനുള്ള ഒരു സാധ്യത കൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്. കുറഞ്ഞത് 15 ദിവസം കൂടി ഇത്തരമൊരു കടുത്ത ചൂട് നിലനിൽക്കും എന്നതിനാൽ അതിനനുസരിച്ചുള്ള പദ്ധതികൾ കുട്ടികളുടെ കാര്യത്തിൽ ആവിഷ്‌കരിച്ച് അവരുടെ ആരോഗ്യത്തെ പൂർ ണമായി സംരക്ഷിക്കാൻ രക്ഷിതാക്കൾ ശ്രമിക്കേണ്ടതാണ് സമശീതോഷ്ണമേഖലയായിരുന്ന ഒരു പ്രദേശം വളരെ പെട്ടെന്ന് മരുഭൂമിയായി മാറുന്നതിന് തുല്യമായ രീതിയിൽ ചൂട് അനുഭവപ്പെട്ട തുടങ്ങിയതോടുകൂടി അതിനനുസരിച്ച് ജീവിതം പൊരുത്തപ്പെടുത്തി എടുക്കാൻ നാം ശീലിക്കേണ്ടിയിരിക്കുന്നു. ജല ഉപയോഗത്തിൻ്റെ കാര്യത്തിലും വൈദ്യുതി ഉപയോഗത്തിൻ്റെ കാര്യത്തിലും നാം ഇതുവരെ കാണിച്ച ഉദാസീന മനോഭാവം മാറ്റിവയ്ക്കുകയും വളരെ കരുതലോ ടെ മാത്രം ഇവ രണ്ടും കൈകാര്യം ചെയ്യാൻ ശീലിക്കുകയും വേണം. ജലം അമൂല്യമാണ് എന്ന പരസ്യം കൊണ്ടുമാത്രം കാര്യമില്ല മറിച്ച് ഓരോ പൗരന്മാരും അവരുടെ ജീവിതത്തിൽ ഈ ശീലം നടപ്പിലാക്കണം അതുപോലെതന്നെ ശുദ്ധജലം പാഴാക്കാനിടയാക്കുന്ന വാട്ടർ അതോറിറ്റിയുടെ ജാഗ്രത കുറവിനും അവസാനം ഉണ്ടാകേണ്ടിയിരിക്കുന്നു. നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കായലുകളും നദി കളും കുളങ്ങളും തോടുകളും ഉൾപ്പെടെ പറ്റി വരളുകയും പലതും വീണ്ടെടുക്കാൻ ആവാത്ത വിധം നശിച്ചു കൊണ്ടി രിക്കുകയും ചെയ്യുന്നു. ഈ അവസ്ഥ മാറി ജലാശയങ്ങളുടെ പുനരുജ്ജീവന പദ്ധതികൾക്ക് വീണ്ടും നാം മുൻകൈ എടു ക്കേണ്ടതുണ്ട് .ഗ്രാമ പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം അവയുടെ വ്യക്തമായ ഓഡിറ്റ് തദ്ദേശ തലത്തിൽ നിന്ന് തന്നെ ആരംഭിച്ച പുനരുജീവന പദ്ധതികൾ വ്യാപകമാക്കി വീണ്ടും ജലസമൃദ്ധിയിലേക്ക് നാം തിരിച്ചു വരേണ്ടതുണ്ട് കുളിക്കുമ്പോഴും തുണി അലക്കുമ്പോഴും പാഴാകുന്ന ജലം പോലും പുനരുപയോഗം ചെയ്യുന്ന രീതിയിലുള്ള പദ്ധതികൾ വിദേശരാജ്യങ്ങളിൽ അടക്കം നടപ്പിലാക്കി കഴിഞ്ഞു. അത്ത രത്തിലുള്ള മികച്ച ദീർഘവീക്ഷണം ഉള്ള പദ്ധതികൾ ജല ഉപയോഗത്തിന്റെ്റെ കാര്യത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചാൽ മാത്രമേ നമുക്ക് വരൾച്ച പോലുള്ള അപ്രതീക്ഷിത പ്രതി സന്ധികളെ അതിജീവിക്കാൻ ആവുകയുള്ളൂ. ഇനിയുള്ള കാലം ഇതിനുവേണ്ടി ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ നടപ്പിലാക്കി ഇല്ലെങ്കിൽ ജനജീവിതം ഇതിലും ദുസഹമായി മാറാനുള്ള സാഹചര്യം ആണ് മുന്നിലുള്ളത് മരങ്ങൾ വെട്ടിമുറിച്ചും പാറകൾ തുറന്നെടുത്തും മലയാള നാടിനെ മരുഭൂമിയാക്കിയതിനുള്ള പ്രതികാരമാണ് പ്രകൃതി നമ്മോട് ചെയ്യുന്നത് അതിന് ഇനിയും പശ്ചാത്തപിച്ചിട്ട് കാര്യമില്ല മറിച്ച് കൂടുതൽ വനവൽക്കരണം വ്യാപകമാ ക്കുക മാത്രമാണ് പ്രതിരോധ മാർഗം...അരുൺസതീശൻ ചാത്തന്നൂർ 

കൊടും വേനലിനെ പ്രതിരോധിക്കാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യം ശക്തമാകുന്നു.

കൊടും വേനലിനെ പ്രതിരോധിക്കാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യം ശക്തമാകുന്നു.
കൊടും വേനലിനെ പ്രതിരോധിക്കാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യം ശക്തമാകുന്നു.

കൊല്ലം : സമശീതോഷ്ണമേഖലയായിരുന്ന കൊല്ലം ജില്ല വളരെ പെട്ടെന്ന് മരുഭൂമിയായി മാറുന്നതിന് തുല്യമായ രീതിയിൽ ചൂട് അനുഭവപ്പെട്ട തുടങ്ങിയതോടുകൂടി അതിനനുസരിച്ച് ജീവിതം പൊരുത്തപ്പെടുത്തി എടുക്കാൻ നാം ശീലിക്കണമെന്ന മുന്നറിയിപ്പ് ആണ് പരിസ്ഥിതി വാദികൾ മുന്നോട്ട് വയ്ക്കുന്നത്.
ജില്ലയിൽ ചൂടിനെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങളും  അനിവാര്യമാണ് എന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടികാട്ടുന്നു.
ചൂടിനെ പ്രതിരോധിക്കാൻ മനുഷ്യൻ മാത്രമല്ല മറ്റെല്ലാ ജീവജാലങ്ങളും അതിയായി കഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് ജില്ലയിൽ നിലവിലുള്ളത്. ഈ നില രണ്ടാഴ്‌ച കൂടി തുടർന്നാൽ കടുത്ത ജലക്ഷാമം ഉൾപ്പെടെ  അനുഭവിക്കാനുള്ള സാഹചര്യം വന്നുചേരും എന്തു തന്നെയായാലും ഈ പ്രതികൂല സാഹചര്യത്തെ അതിജീവിക്കാനുള്ള ബാധ്യത നമുക്കുണ്ട് എന്ന മുന്നറിയിപ്പ് ആണ് പരിസ്ഥിതിവാദികൾ നൽകുന്നത്.

@ കൊല്ലം കൊടുംചൂടിൽ വെന്തുരുകയാണ്
 പ്രതേകിച്ചു പുനലൂർ 
40 ഡിഗ്രി സെൽഷ്യസിന്റെ അടുത്ത് വരെ താപനില എത്തിയിരിക്കുന്നു. സാധാരണഗതിയിൽ 33 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞാൽ തന്നെ കടുത്ത താപം അനുഭവപ്പെടുന്ന നമ്മുടെ നാട്ടിൽ ഇപ്പോൾ പൊടുന്നനെ 5 ഡിഗ്രിയോളം ഉയർന്ന ചൂട് അനുഭവപ്പെടുന്നത് മനുഷ്യജീവിതം ദുസഹമാക്കി മാറ്റിയിരിക്കുന്നു. ചൂടിനെ പ്രതിരോധിക്കാൻ  അതീവ ജാഗ്രതയോടെ നാം ദിനചര്യകൾ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. പകൽ അനുഭവപ്പെടുന്ന അതേ ചൂട് തന്നെ ചെറിയൊരു അളവിൽ കുറവ് രേഖപ്പെടുത്തി കൊണ്ട് രാത്രിയും അനുഭവപ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രാവും പകലും ഒരു പോലെ ചൂട് അനുഭവപ്പെടുന്നതിനാൽ അതിനെ പ്രതോരോധിക്കാൻ ജീവിതശൈലിയിലും മാറ്റം ഉണ്ടാവണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദേശങ്ങൾ ഗൗരവത്തോടെ പരി ഗണിക്കേണ്ടതാണ്. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. പകൽ യാത്രകൾ കഴിവതും ഒഴിവാക്കുക, സൂര്യതാപം നേരിട്ട് ഏൽക്കുന്ന ജോലികളിൽ നിന്ന് വിട്ടുനിൽക്കുക, ദീർഘദൂര യാത്രകൾ മാറ്റിവയ്ക്കുക എന്നിങ്ങനെ ഇരുപതോളം നിർദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 

@ കുട്ടികളുടെ കാര്യത്തിൽ ജാഗ്രത വേണം.

കുട്ടികളുടെ കാര്യത്തിൽ ജാഗ്രത വേണം 
 കുട്ടികളുടെ കാര്യമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആരോഗ്യവകുപ്പ് അതികൃതർ ചൂണ്ടികാട്ടുന്നു.
സ്‌കൂൾ അവധിക്കാലം ആയതിനാൽ ധാരാളം സമയം കളികൾക്കും മറ്റുമായി ചെലവഴിക്കാൻ കുട്ടികൾ ശ്രമിച്ചേക്കും. എന്നാൽ വെയിലത്തുള്ള കായിക വിനോദങ്ങളിൽ നിന്ന് അവരെ കഴിയുന്നതും പിന്തിരിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് അതിക്രതർ പറയുന്നു.
 ഒപ്പം ധാരാളം വെള്ളം കുടിക്കാൻ അവരെ പ്രേരിപ്പിക്കുകയും വേണം. ശരീരത്തിൽ നിന്ന് ജലശോഷണം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് ധാരാളം ശുദ്ധജലം കുടിക്കാൻ നിർദ്ദേശിച്ചി ട്ടുള്ളത്. ഇതിനുപുറമേ കുട്ടികളെ സംബന്ധിച്ചിടത്തോളം 
വേനൽക്കാല രോഗങ്ങൾ അധികം ബാധിക്കാനുള്ള ഒരു സാധ്യത കൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്. കുറഞ്ഞത് 15 ദിവസം കൂടി ഇത്തരമൊരു കടുത്ത ചൂട് നിലനിൽക്കും എന്ന് കാലാവസ്ഥ മുന്നറിയിപ്പ് ഉളളതിനാൽ 
 അതിനനുസരിച്ചുള്ള പദ്ധതികൾ കുട്ടികളുടെ കാര്യത്തിൽ ആവിഷ്‌കരിച്ച് അവരുടെ ആരോഗ്യത്തെ പൂർണമായി സംരക്ഷിക്കാൻ രക്ഷിതാക്കൾ ശ്രമിക്കണമെന്ന മുന്നറിയിപ്പ് ആണ് നൽകുന്നത്.

@ ജലം വൈദ്യുതി ജാഗ്രതയോടെ ഉപയോഗിക്കണം.

ജല ഉപയോഗത്തിൻ്റെ കാര്യത്തിലും വൈദ്യുതി ഉപയോഗത്തിൻ്റെ കാര്യത്തിലും നാം ഇതുവരെ കാണിച്ച ഉദാസീന മനോഭാവം മാറ്റിവയ്ക്കുകയും വളരെ കരുതലോടെ മാത്രം ഇവ രണ്ടും കൈകാര്യം ചെയ്യാൻ ശീലിക്കുകയും വേണം. 
ജലം അമൂല്യമാണ് എന്ന് കണ്ട് കൊണ്ട് തന്നെ ഓരോ പൗരന്മാരും അവരുടെ ജീവിതത്തിൽ ഈ ശീലം നടപ്പിലാക്കണം അതുപോലെതന്നെ ശുദ്ധജലം പാഴാക്കാനിടയാക്കുന്ന വാട്ടർ അതോറിറ്റിയുടെ ജാഗ്രത കുറവിനും അവസാനം ഉണ്ടാകേണ്ടിയിരിക്കുന്നു. 

@ കായലുകളും നദികളും കുളങ്ങളും തോടുകളും ഉൾപ്പെടെ പറ്റി വരളുകയും പലതും വീണ്ടെടുക്കാൻ ആവാത്ത വിധം നശിച്ചു കൊണ്ടി രിക്കുകയും ചെയ്യുന്നു. ഈ അവസ്ഥമാറി  ജലാശയങ്ങളുടെ പുനരുജ്ജീവന പദ്ധതികൾക്ക് വീണ്ടും നാം മുൻകൈ എടു ക്കേണ്ടതുണ്ട് .ഗ്രാമ പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം അവയുടെ വ്യക്തമായ ഓഡിറ്റ് തദ്ദേശ തലത്തിൽ നിന്ന് തന്നെ ആരംഭിച്ച പുനരുജീവന പദ്ധതികൾ വ്യാപകമാക്കി വീണ്ടും ജലസമൃദ്ധിയിലേക്ക് നാം തിരിച്ചു വരേണ്ടതുണ്ട് കുളിക്കുമ്പോഴും തുണി അലക്കുമ്പോഴും പാഴാകുന്ന ജലം പോലും പുനരുപയോഗം ചെയ്യുന്ന രീതിയിലുള്ള പദ്ധതികൾ നടപ്പിലാക്കണം.

@ കൊടുംചൂട് നേരിടാൻ സർക്കാർ 
പദ്ധതികൾ വേണമെന്ന ആവശ്യം ശക്തമാകുന്നു ദീർഘവീക്ഷണം ഉള്ള പദ്ധതികൾ ജല ഉപയോഗത്തിന്റെ്റെ കാര്യത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചാൽ മാത്രമേ നമുക്ക് വരൾച്ച പോലുള്ള അപ്രതീക്ഷിത പ്രതി സന്ധികളെ അതിജീവിക്കാൻ ആവുകയുള്ളൂ. ഇനിയുള്ള കാലം ഇതിനുവേണ്ടി ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ നടപ്പിലാക്കിയില്ലെങ്കിൽ ജനജീവിതം ഇതിലും ദുസഹമായി മാറാനുള്ള സാഹചര്യം ആണ് മുന്നിലുള്ളത്

@ കൊടുംചൂടിലും അതിനെയൊന്നും വകവയ്ക്കാതെ 
സർക്കാർ സംവിധാനത്തെ നോക്ക്കുത്തിയാക്കി 
മരങ്ങൾ വെട്ടിമുറിച്ചും പാറകൾ തുറന്നെടുത്തും കരമണ്ണ് ഖനനം നടത്തിയും 
തണ്ണീർതടങ്ങൾ നികത്തിയും നാടിനെ 
മരുഭൂമിയാക്കുന്ന പ്രക്രിയ തുടരുകയാണ് 

 

അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷനരി പിടികൂടി.

അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷനരി പിടികൂടി.
കൊല്ലം : പള്ളിത്തോട്ടം ക്യു 
എസ് എസ് കോളനിയിൽ  നിന്നും 
അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷനരി പിടികൂടി.അഞ്ച് ചാക്ക്  പുഴുക്കലരിയും ഒരു ചാക്ക് പച്ചരിയുമാണ് പിടികൂടിയത്.
 കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സപ്ലൈ ഓഫീസറുടെ 
 നിർദ്ദേശാനുസരണം നടത്തിയ റെയ്‌ഡിൽ   റേഷനിംഗ് ഇൻസ്പെക‌ടർമാരായ ബിജുകുമാരകുറുപ്പ്,അജിഷ് എസ് എന്നിവർ നേതൃത്വം നൽകി.