Wednesday, 15 April 2026

ചാത്തന്നൂർ ചിറക്കര പഞ്ചായത്തുകളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം കനാൽ തുറന്ന് വിടണമെന്ന ആവശ്യം ശക്തമാകുന്നു

ചാത്തന്നൂർ ചിറക്കര പഞ്ചായത്തുകളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം കനാൽ തുറന്ന് വിടണമെന്ന ആവശ്യം ശക്തമാകുന്നു 

ചാത്തന്നൂർ : വേനൽ കടുത്തു, കനാലിൽ
വെള്ളവുമില്ല,തോടുകളും നീരുറവകളും 
കിണറുകളും വറ്റി കുടിവെള്ളത്തിനായി ജനങ്ങൾനെട്ടോട്ടമോടുന്നു.ചൂട് കാലത്ത് 
കനാൽ ജലത്തെ ആശ്രയിക്കുന്ന ചാത്തന്നൂർ ചിറക്കര പഞ്ചായത്തുകളിലെ ജനങ്ങളാണ് കുടിവെള്ളത്തിനായി കേഴുന്നത്. മുൻവർഷങ്ങളിൽ കല്ലട ജലസേചന പദ്ധതിയുടെ കനാലിലൂടെ വെള്ളം എത്തിയതിനാൽ സമീപത്തുള്ള കിണറുകളിൽ ഉറവ ലഭിച്ചിരുന്നു. സമീപത്തുള്ള കൃഷിക്കും ഇത് ആശ്വാസം നൽകിയിരുന്നു. കനാൽ തകർന്നതോടെ അത് നിലച്ചു പുനർനിർമ്മാണം നടത്തിയെങ്കിലും ഇത് വരെയും വെള്ളം വന്ന് തുടങ്ങിയിട്ടില്ല മറ്റ് സ്ഥലങ്ങളിലെ അറ്റകുറ്റപണികളുടെ പേരിലാണ് ഇപ്പോൾ വെള്ളം വരാത്തത് കെ ഐ പി അധികൃതർ പറയുന്നു. കനാൽ ഇത് പഞ്ചായത്ത്‌ അധികൃതർ വൃത്തിയാക്കിയിട്ടുമില്ല.
കനാൽവെള്ളമെത്തുന്നതും നോക്കി കാത്തിരിക്കുന്നത് കർഷകരും കുടിവെള്ളം പോലും കിട്ടാതെ വിഷമിക്കുന്ന നാട്ടുകാരുമാണ്. വെള്ളം തുറന്ന് വിട്ടാൽ 
പ്രധാനമായും പ്രയോജനം . കുന്നത് കരിങ്ങാലി, മാവര പാടശേഖരങ്ങളിലെ കർഷകർക്കും വേനലിന്റെ ആരംഭത്തിൽത്തന്നെ കിണർ വറ്റുന്ന ഭാഗങ്ങളിലുള്ള നാട്ടുകാർക്കും പാടത്തും പറമ്പിലും വേനൽക്കാല പച്ചക്കറി കൃഷി നടത്തുന്ന കർഷകർക്കുമാണ്.
കനാലിന്റെ കൈവഴി പല ഭാഗത്തുകൂടിയും പോകുന്നതിനാൽ വെള്ളം ഒഴുകിത്തുടങ്ങിയാൽ മിക്ക കിണറുകളിലും ഉറവ കിട്ടുമെന്നതാണ് മെച്ചം.
കല്ലട ജലസേചന പദ്ധതിയുടെ കനാൽ 
അടിയന്തിരമായി വൃത്തിയാക്കി വെള്ളം തുറന്ന് വിടണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.വേനൽമഴയ്ക്കായി മാനത്ത് കാർമേഘം ഉരുണ്ടുകൂടുന്നതല്ലാതെ മഴ പെയ്യുന്നില്ല.
 ഒന്നുരണ്ടുദിവസം ചാറ്റൽമഴ മാത്രമാണുണ്ടായത്. 
ഇത്തിക്കരയാറ്റിൽ ജലനിരപ്പ് താഴ്ന്നതോടെ  ഇത്തവണ ആറ്റുതീരത്തുപോലും കുടിവെള്ളക്ഷാമം രൂക്ഷമായി. 






ഭാരതത്തിന്റെ ജനാധിപത്യത്തിൻ്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വിപ്ലവകരമായ ഒരു നിയമഭേദഗതിയാണ് വനിതാ സംവരണ ബിൽ - അഡ്വ. രൂപബാബു

 ഭാരതത്തിന്റെ 
ജനാധിപത്യത്തിൻ്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വിപ്ലവകരമായ ഒരു നിയമഭേദഗതിയാണ് വനിതാ സംവരണ ബിൽ - അഡ്വ. രൂപബാബു 

 കേന്ദ്രസർക്കാർ .പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ 50 ശതമാനം സ്ത്രീ സംവരണം ഏർപ്പെടുത്തണമെന്ന ദീർഘകാല ആവശ്യമാണ് വനിതാ സംവരണ നിയമഭേ ദഗതിയിലൂടെ മോഡി സർക്കാർ നടപ്പിൽ വരുത്താൻ ഒരുങ്ങുന്നത് .ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന വനിതാ വോട്ടർമാർ വെറും വോട്ട്കുത്തി യന്ത്രങ്ങളായി മാത്രം പരിഗണിക്കപ്പെടുന്ന ആ പഴയ കാഴ്‌ചപ്പാട് വലി ച്ചെറിഞ്ഞുകൊണ്ട് പുതിയ നിയമ ഭേദഗതി വരുമ്പോൾ പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ ദീർഘകാ ലമായി ആവശ്യപ്പെട്ടു കൊണ്ടിരുന്ന ഒരു കാര്യമാണ് എൻ ഡി എ സർക്കാർ നടപ്പാക്കുന്നത് എന്ന് മഹിളമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. രൂപബാബു പറഞ്ഞു.  നാരീശക്തി വന്ദൻഅധിനിയം എന്ന ഭേദഗതിയിലൂടെ 2029 ലെ പൊതു തെരഞ്ഞെടുപ്പിൽ ഏകദേശം 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെടുകയാണ് .സമകാലിക ഇന്ത്യ കണ്ട ഏറ്റവും വലിയ മാറ്റമായി ഇതു മാറും എന്ന കാര്യത്തിൽ സംശയം വേണ്ട.2027 സെൻസസ് പ്രകാരം 2030 ൽ നടപ്പാക്കേണ്ടിയിരുന്ന ഈ ഭേദഗതി 2011ലെ സെൻസസിൻ്റെ അടി സ്ഥാനത്തിൽ മണ്ഡല പുണർനിർണയം നടത്തി 2029 തന്നെ നടപ്പാക്കാനാണ് ഭേദഗതി ലക്ഷ്യമിടുന്നത് .ഇത് സൂചിപ്പിക്കുന്നത് ഇക്കാര്യത്തിൽ വളരെ വേഗത്തിൽ സർക്കാർ മുന്നോട്ടു പോകുന്നു എന്നാണ്.എന്ന ശാസ്ത്ര മേഖലയിലായാലും കായിക മേഖലയിലായാലും നിരവധി തൊഴിൽ മേഖലകളിലായാലും പുരുഷന് തുല്യം സ്ത്രീ എന്ന കാഴ്ച‌പ്പാട് വ്യാപകമാണ് .എല്ലാ മേഖലകളിലും മുന്നേറിക്കൊണ്ടിരിക്കുന്ന സ്ത്രീശക്തിയെ രാജ്യത്തിന് ഏറ്റവും ഫലപ്രദമായ രീതിയിൽ പ്രയോഗിക്കാൻ കഴിയുന്ന സന്ദർഭങ്ങൾ വിരളമാണ് എന്ന വസ്‌തുത ഇവിടെ നി ലനിൽക്കുന്നുണ്ട് .ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി നാം കാണേണ്ടത് എല്ലാ മേഖലകളിലും കുതിക്കുന്ന സ്ത്രീശക്തിക്ക് രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യം ലഭി ക്കുന്നില്ല എന്നതാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഗു ണനിലവാരവും അതിൻ്റെ വിവിധ അർത്ഥതലങ്ങളിലെ പ്രവർത്തനവും ശക്തിപ്പെടുത്തുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ അത്യന്താപേക്ഷിതമായി മാറുന്ന ഇ കാലഘട്ടത്തിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്യുകയാണ് എന്ന് അഡ്വ. രൂപബാബു പറഞ്ഞു.


വിഷുകണിയുടെ പ്രധാനമായ കൊന്നപ്പൂക്കൾക്കായി ജനങ്ങൾ ഓട്ടം തുടങ്ങി

ചാത്തന്നൂർ : വിഷുകണിയുടെ പ്രധാനമായ 
കൊന്നപ്പൂക്കൾക്കായി ജനങ്ങൾ ഓട്ടം തുടങ്ങി ഗ്രാമപ്രാദേശങ്ങളിൽ സർവ്വസാധാരണമാണെങ്കിലും പട്ടണപ്രാദേശങ്ങളിൽ വിപണിയിൽ നിന്നും പൊന്നുംവിലയ്ക്ക് വാങ്ങണം ഇത് മുതലെടുത്ത് കൊണ്ട് കച്ചവടക്കാർ ഗ്രാമപ്രദേശങ്ങളിൽ നിന്നും പൊന്നുംവിലയ്ക്ക് വാങ്ങി പട്ടണങ്ങളിലെത്തിച്ചു വില്പന നടത്തുകയാണ്.എന്നാൽ, പ്ലാസ്റ്റിക്കിലും തുണിയിലും തീർത്ത കൊന്നപ്പൂക്കൾ ഇതിനോടകം വിപണിയിലെത്തിയിട്ടുണ്ട്. 30 രൂപ മുതലാണ് ഇവയുടെ വില. ഇതിന് പുറമെ, ഓട്ടുരുളി, വാൽക്കണ്ണാടി, കസവ് മുണ്ട് എന്നിവയ്ക്കും ധാരാളം ആവശ്യക്കാരെത്തുന്നുണ്ട്. മയിൽപ്പീലിയുടെയും കൃഷ്ണന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത വസ്ത്രങ്ങളും വിപണിയിലെത്തിയിട്ടുണ്ട്. ഫാമിലി കോംബോ വസ്ത്രങ്ങളുമുണ്ട്. കണിക്കൊന്ന, തെയ്യം, കഥകളി തുടങ്ങിയവ പ്രിന്റ് ചെയ്ത വസ്ത്രങ്ങളാണ് വിഷു ട്രെൻഡ്.

കൊറ്റാഴംവിള ശിവസുബ്രഹ്മണ്യദേവീ ദേവസ്വം ക്ഷേത്രത്തിൽ സമൂഹ വിവാഹം

കൊറ്റാഴംവിള ശിവസുബ്രഹ്മണ്യദേവീ ദേവസ്വം ക്ഷേത്രത്തിൽ സമൂഹ വിവാഹം

പരവൂർ: ഊന്നിൻമൂട് കൊറ്റാഴംവിള ശിവസുബ്രഹ്മണ്യദേവീ ദേവസ്വം ക്ഷേത്രത്തിൽ സമൂഹ വിവാഹം നടന്നു. തിരുവോണം തിരുനാൾ മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ സമൂഹ വിവാഹത്തിൽ നാടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നാല് ജോഡി വധൂ വരൻമാർ ക്ഷേത്ര തിരുനടയിൽ  വിവാഹിതരായി.
ക്ഷേത്രം തന്ത്രി ജയകൃഷ്ണൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. മേൽശാന്തി അനൂപ് പോറ്റി  മുഖ്യകാർമികത്വo വഹിച്ചു. 
ജി.എസ്. ജയലാൽ എം എൽ എ 
ഉദ്ഘാടനം ചെയ്തു. 
എസ്. എൻ. ഡി. പി. ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി. ബി.ഗോപകുമാർ 
അദ്ധ്യക്ഷത വഹിച്ചു.
കൊറ്റാഴം വിള ക്ഷേത്രം പ്രസിഡന്റ് 
 ബി. പ്രേമാനന്ദ് 
വ്യാപാരി വ്യവസായി ഏകോപന സമിതി  ജില്ലാ പ്രസിഡന്റ് എസ് ദേവരാജൻ,  കെ.പി. സി.സി.ജനറൽ സെക്രട്ടറി സൂരജ് രവി, എസ്. എൻ. വി. ആർ. സി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു , ജില്ലാ പഞ്ചായത്തംഗം  കെ.എസ്. ബിനു, പഞ്ചായത്ത് പ്രസിഡന്റുമാരായ . പ്രദീപ്, വിജയൻ, ഉല്ലാസ്കൃഷ്ണൻ , ശ്രീധരകുമാർ , പരവൂർ നഗരസഭ കൗൺസിലർ.സുധീർ ചെല്ലപ്പൻ  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സജിനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഭാഷ് ബാബു,. വി. എസ്. സന്തോഷ് കുമാർ(അമ്മസന്തോഷ്‌ ), ആലപ്പാട് ശശി, ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ സുഗുണൻ നായർ,ഉത്സവ കമ്മിറ്റി  കമ്മിറ്റി കൺവീനർ ശീതൾ വിജയൻ,  പ്രകാശ്. ബി . പിള്ള, എന്നിവർ സംസാരിച്ചു.
ക്ഷേത്രട്രസ്റ്റ് സെക്രട്ടറി ബാബു നന്ദിയും പറഞ്ഞു.

അനധികൃത ഗ്യാസ് വിൽപ്പന കേന്ദ്രത്തിൽ റെയ്ഡ്

അനധികൃത ഗ്യാസ് വില്പനശാലയിൽ റെയ്ഡ് വാണിജ്യ സിലിണ്ടറുകൾ പിടിച്ചെടുത്തു 

ചാത്തന്നൂർ :അനധികൃത ഗ്യാസ് വിൽപ്പന കേന്ദ്രത്തിൽ റെയ്ഡ് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന മൂന്ന് നിറ വാണിജ്യ സിലിണ്ടറുകളും 35 കാലി വാണിജ്യ വാതക സിലിണ്ടറുകളും സിവിൽ സപ്ലൈസ്ഫോഴ്സ്മെന്റ് കോഡ് പിടിച്ചെടുത്തു. കല്ലുവാതുക്കൽ മീനമ്പലം 
 ചെന്നോട്ടിക്കാവ് ക്ഷേത്രത്തിന് അടുത്തായി ശ്രീരാജു എന്ന വ്യക്തിയുടെ  വീട്ടിനുള്ളിലും പരിസരത്തും വാഹനങ്ങളിലും അനധികൃതമായി
സൂക്ഷിച്ചിരുന്  ഗ്യാസ് സിലിണ്ടറുകളാണ് പിടിച്ചെടുത്തത്. ഇതിൽ ആറ് എണ്ണം ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെയും 32എണ്ണം ഐ ഒ സിയുടെയും സിലിണ്ടറുളാണ് ഇവിടെ നിന്നും കണ്ടെത്തിയത് എൻഫോഴ്സ്മെന്റ് ഓഫീസർ ജിഎസ് ഗോപകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ 
നടത്തിയ പരിശോധനയിലാണ് റെയ്ഡ് നടന്നത് പാരിപ്പള്ളി എഴിപ്പുറം 
ഐ ഒ സി പ്ലാന്റിലെ ട്രക്ക് ഡ്രൈവർമാർ സിലിണ്ടറുകൾ ഇവർക്ക് എത്തിച്ചു കൊടുക്കുകയും ഇവർ സമാന്തര ഏജൻസി പോലെ കടകൾക്കും മറ്റും വലിയ വിലയിൽ നൽകി വരുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർ വൈ. സാറാമ്മ റേഷൻ ഇൻസ്പെക്ടർമാരായ ബിജു കുമാരക്കുറുപ്പ്, ഷാനവാസ്, സനോജ്, ആശ എന്നിവരടങ്ങി സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. 
പാരിപ്പള്ളി ഐ ഒ സി പ്ലാന്റിലെ ട്രക്ക് ഡ്രൈവർമാരും ഏജൻസികളിൽ നിന്നും ഫീൽഡിൽ പോകുന്ന വാഹനങ്ങളിൽ നിന്നുമാണ് ഇവർ സിലിണ്ടറുകൾ സംഘടിപ്പിച്ചു വലിയ വിലയ്ക്ക് മറിച്ചു വിൽക്കുന്നത് പാരിപ്പള്ളി, മീനബലം,എഴിപ്പുറം പ്രദേശങ്ങളിലായി നിരവധി സമാന്തര ഗ്യാസ് ഏജൻസികൾ പ്രവർത്തിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഗ്യാസ് സിലിണ്ടറുകളുടെ 
 കരിഞ്ചന്ത വിൽപ്പന സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കൊല്ലം ജില്ലാ കളക്ടർ സമർപ്പിക്കുന്നതാണെന്ന് എൻഫോഴ്സ്മെന്റ് ഓഫീസർ അറിയിച്ചു. വരും ദിവസങ്ങളിൽ പോലീസിന്റെ സഹായത്തോടെ 
പരിശോധന കർശനമായി തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പൊള്ളും വിലയിലും വിഷു വിപണിയിൽ ജനസാന്നിധ്യം

ചാത്തന്നൂർ : പൊള്ളും വിലയിലും 
വിഷു വിപണിയിൽ ജനസാന്നിധ്യം 
കണിയൊരുക്കാനുള്ള സാധനങ്ങളും സദ്യക്കുള്ള പച്ചക്കറികളും മറ്റും വാങ്ങാനായി ഒട്ടേറെ ആളുകൾ മാർക്കറ്റിലെത്തിയിരുന്നു 
വിഷുക്കണിയിലെ പ്രധാനിയായ കണിവെള്ളരിയ്ക്കാണ് ആവശ്യക്കാർ കൂടുതൽ കിലോയ്ക്ക് 50 രൂപ നിരക്കിലാണ് വെള്ളരിയുടെ കച്ചവടം. മുന്തിരി, ആപ്പിൾ, ഓറഞ്ച് മുതലായവയ്ക്കും പയർ, വെണ്ട, കയ്‌പ തുടങ്ങിയ പച്ചക്കറികൾക്കും വിലയേറെയാണ്. വേനൽ കടുത്തതോടെ നാരങ്ങ, നെല്ലിക്ക എന്നിവയ്ക്കും ആവശ്യക്കാരുണ്ടായിരുന്നു.
 ഡിമാൻഡ് കൂടിയതോടെ ഒരുകിലോ നാരങ്ങയ്ക്ക് 150 രൂപയും നെല്ലിക്കയ്ക്ക് 80 രൂപയുമാണ് വില. 
സീസണായതിനാൽ മാങ്ങയ്ക്ക് ഇപ്പോൾ ചെലവ് കുറവാണെന്ന് കച്ചവടക്കാർ പറയുന്നു. പച്ചമാങ്ങയ്ക്ക് കിലോ 30 രൂപവരെയാണ് നിലവിലെ വില.  'റെഡിമെയ്ഡ് വിഷുക്കണി കിറ്റ്' ആണ് കൂടുതലും വിറ്റ് പോയത് 
സൂപ്പർ മാർക്കറ്റുകൾ മുതൽ 
തെരുവോരത്തെ  ചെറുകിട സംരംഭകർ വരെ ഈ 'വിഷുക്കണി ബിസിനസിൽ' സജീവമാണ്. 200 രൂപ മുതൽ 5000 രൂപ വരെയാണ് വില. നഗരവാസികൾക്ക് കൊന്നപ്പൂവടക്കം കിട്ടാൻ ബുദ്ധിമുട്ടായതിനാൽ പലരും കിറ്റിനെ ആശ്രയിക്കുന്നു. ഓൺലൈൻ ബുക്കിംഗിൽ റെഡിമെയ്ഡ് കിറ്റ് വാങ്ങിയവരും ഉണ്ട് 
പ്ലാസ്റ്റിക് കണിക്കൊന്നയടങ്ങിയ കിറ്റുകൾക്കും ആവശ്യക്കാരുണ്ട്. വീണ്ടും ഉപയോഗിക്കാം.

കിറ്റ് തന്നെ പലതരം ഉണ്ട് 


@ കൊന്നപ്പൂവ്, കണിവെള്ലരി, മാമ്പഴം, കസവുമുണ്ട്, കൃഷ്ണ വിഗ്രഹം.
പ്രീമിയം : പിച്ചളയിൽ തീർത്ത നിലവിളക്ക്, വാൽക്കണ്ണാടി, അഷ്ടമംഗല്യം, ഓട്ടുരുളി.
സദ്യ കിറ്റ്: പായസം മിക്സ് വരെയുള്ളവ കിറ്റിൽ ലഭ്യമാണ്.

Tuesday, 14 April 2026

വിഷുകണിയുടെ പ്രധാനമായ കൊന്നപ്പൂക്കൾക്കായി ജനങ്ങൾ ഓട്ടം തുടങ്ങി

ചാത്തന്നൂർ : വിഷുകണിയുടെ പ്രധാനമായ 
കൊന്നപ്പൂക്കൾക്കായി ജനങ്ങൾ ഓട്ടം തുടങ്ങി ഗ്രാമപ്രാദേശങ്ങളിൽ സർവ്വസാധാരണമാണെങ്കിലും പട്ടണപ്രാദേശങ്ങളിൽ വിപണിയിൽ നിന്നും പൊന്നുംവിലയ്ക്ക് വാങ്ങണം ഇത് മുതലെടുത്ത് കൊണ്ട് കച്ചവടക്കാർ ഗ്രാമപ്രദേശങ്ങളിൽ നിന്നും പൊന്നുംവിലയ്ക്ക് വാങ്ങി പട്ടണങ്ങളിലെത്തിച്ചു വില്പന നടത്തുകയാണ്.എന്നാൽ, പ്ലാസ്റ്റിക്കിലും തുണിയിലും തീർത്ത കൊന്നപ്പൂക്കൾ ഇതിനോടകം വിപണിയിലെത്തിയിട്ടുണ്ട്. 30 രൂപ മുതലാണ് ഇവയുടെ വില. ഇതിന് പുറമെ, ഓട്ടുരുളി, വാൽക്കണ്ണാടി, കസവ് മുണ്ട് എന്നിവയ്ക്കും ധാരാളം ആവശ്യക്കാരെത്തുന്നുണ്ട്. മയിൽപ്പീലിയുടെയും കൃഷ്ണന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത വസ്ത്രങ്ങളും വിപണിയിലെത്തിയിട്ടുണ്ട്. ഫാമിലി കോംബോ വസ്ത്രങ്ങളുമുണ്ട്. കണിക്കൊന്ന, തെയ്യം, കഥകളി തുടങ്ങിയവ പ്രിന്റ് ചെയ്ത വസ്ത്രങ്ങളാണ് വിഷു ട്രെൻഡ്.