Saturday, 21 February 2026

ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ മുസ്ലിംലീഗ് - -കോൺഗ്രസ്‌ ബന്ധം വഷളാകുന്നു സ്ഥാനാർഥിയെ നിർത്താൻ മുസ്ലിംലീഗ്

ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ 
മുസ്ലിംലീഗ് - -കോൺഗ്രസ്‌ ബന്ധം വഷളാകുന്നു സ്ഥാനാർഥിയെ നിർത്താൻ മുസ്ലിംലീഗ് 

ചാത്തന്നൂർ: ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ 
മുസ്ലിംലീഗ് - -കോൺഗ്രസ്‌ ബന്ധം വഷളാകുന്നു പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സ്വന്തം നിലയിൽ
സ്ഥാനാർഥിയെ നിർത്തി 
 മത്സരിക്കുമെന്ന് മുസ്ലിംലീഗ്. കഴിഞ്ഞ തദേശതിരഞ്ഞെടുപ്പിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ മുസ്ലിംലീഗും കോൺഗ്രസും പരസ്പരം മത്സരിച്ച് പരാജയപെട്ടിരുന്നു പരവൂർ മുൻസിപ്പാലിറ്റിയിൽ അഞ്ചു സീറ്റിലും ബ്ലോക്ക്‌ ഗ്രാമപഞ്ചായത്ത് സീറ്റുകളിലും 
മുസ്ലിംലീഗ് സ്വന്തം നിലയിൽ സ്ഥാനാർഥിയെ നിർത്തിയിരുന്നു ഇതിനെ തുടർന്ന് പരവൂർ മുൻസിപ്പാലിറ്റിയിലെ മുസ്ലിം മേഖലയിൽ യു ഡി എഫ് ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് മുസ്ലിംലീഗ് -കോൺഗ്രസ്‌ ബന്ധം ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ വഷളായിരുന്നു.ഇതിനെ തുടർന്ന് ഉണ്ടായ പ്രശ്നനങ്ങൾ യു ഡി എഫ് ചർച്ച ചെയ്യാഞ്ഞതിനെ തുടർന്ന് ആണ് മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി സ്വന്തം നിലയിൽ സ്ഥാനാർഥിയെ നിർത്തുവാനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നത്.

@ യു ഡി എഫ് നിയോജക മണ്ഡലം കൺവെൻഷനിൽ പരസ്പരം പോര് വിളിച്ചു കോൺഗ്രസ്‌ നേതാക്കൾ 

ചാത്തന്നൂർ : യു ഡി എഫ് നിയോജക മണ്ഡലം കൺവെൻഷനിൽ പരസ്പരം പോര് വിളിച്ചു കോൺഗ്രസ്‌ നേതാക്കൾ.
തദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥികളെ തോൽപ്പിക്കാൻ ശ്രമിച്ച
ഒരു വിഭാഗം ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികൾ സമ്മേളനഹാളിൽ എത്തിയതാണ് പ്രശ്നത്തിന് തുടക്കമായാത്. സ്ഥാനാർഥികളെ തോൽപ്പിക്കാൻ ശ്രമിച്ച നേതാക്കളെ 
സമ്മേളനഹാളിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ഒരു വലിയ വിഭാഗം രംഗതെത്തിയതോടെ മറുവിഭാഗവും സംഘടിക്കുകയായിരുന്നു പരസ്പരം പോർവിളി ആയതോടെ മുതിർന്ന നേതാക്കൾ ഇടപ്പെട്ട് രംഗം ശാന്തമാക്കുകയും ആരോപണവിധേയർ ഹാളിൽ നിന്നും വെളിയിൽ പോകാൻ നേതാക്കൾ ആവശ്യപ്പെടുവായിരുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ പഞ്ചായത്തിൽ കോൺഗ്രസ്‌ ദയനീയമായി പരാജയപ്പെടുകയും ഒരു സീറ്റിൽ ഒതുങ്ങി ഇതിനെ തുടർന്ന് കോൺഗ്രസിൽ ഉണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ ചാത്തന്നൂർ മണ്ഡലം നേതൃത്വം മാറണമെന്നും തോൽവിയ്ക്ക് കാരണക്കാരായ നേതാക്കൾക്ക് എതിരെ നടപടി വേണമെന്ന ആവശ്യത്തെ തുടർന്ന് ഉണ്ടായ ധാരണകൾ എല്ലാം അട്ടിമറിച്ചുകൊണ്ട് ആരോപണവിധേയരായ നേതാക്കളെ സമ്മേളനത്തിന് എത്തിച്ചതാണ് സമ്മേളനഹാളിൽ പ്രശ്നം ഉണ്ടാവാൻ കാരണം.എൻ.കെ. പ്രേമചന്ദ്രൻ ഉദ്ഘാടനപ്രസംഗം നടത്തുന്നതിനിടയിലാണ് പ്രശ്നങ്ങൾ ഉണ്ടായത്.


വേനൽമഴയിൽ നിർമ്മാണപ്രവർത്തി നടക്കുന്ന ദേശീയപാതയിൽ വെള്ളകെട്ടായി വാഹനങ്ങൾ കുടുങ്ങി.

ചാത്തന്നൂർ:വേനൽമഴയിൽ 
നിർമ്മാണപ്രവർത്തി നടക്കുന്ന ദേശീയപാതയിൽ വെള്ളകെട്ടായി വാഹനങ്ങൾ കുടുങ്ങി.കൊട്ടിയം, ചാത്തന്നൂർ, മേവറം,പാരിപ്പള്ളി എന്നിവടങ്ങളിൽ സർവീസ് റോഡും നിർമ്മാണം പൂർത്തിയായി വാഹനങ്ങൾ പോകുന്ന ആറ് വരി പാതയും വെള്ളകെട്ടായി വാഹനങ്ങൾ വെള്ളത്തിലായി ഇരുചക്രവാഹനങ്ങളും കാറുകളും വെള്ളത്തിലായി.
ദേശീയപാതയിൽ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തി പലയിടങ്ങളിലും വെള്ളക്കെട്ടായതോടെ ഗതാഗതം പൂർണ്ണമായും സ്തoഭിച്ചു.
ദേശീയപാത നവീകരണത്തിൻ്റെ ഭാഗമായി വെള്ളം ഒഴുകി പോകുന്നതിനുള്ള ഓവുകൾ അടഞ്ഞു പോയതാണ് വെള്ളകെട്ട് 
 രൂപപ്പെട്ടത് ഇത് മൂലം കാൽനടയും വാഹനയാത്രയും ദുഷ്കരമാണ്. രാത്രികളിൽ വാഹനങ്ങൾ കുഴിയിൽ വീഴുന്നതും പതിവാണ്. പലയിടങ്ങളിലും മുന്നറിയിപ്പ് ബോർഡുകളില്ല. അടിയന്തരമായി വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ ദേശീയപാത അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.മഴ ശക്തമായതോടെ ദേശീയപാതയിലുണ്ടായ വെള്ളക്കെട്ട് യാത്രാദുരിതം സൃഷ്‌ടിക്കും അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

Friday, 20 February 2026

ചന്ദ്രപ്രഭയിൽ പുതുമൺകലങ്ങളിൽ പതിനായിരങ്ങൾ വലിയകൂനമ്പായികുളത്തമ്മയ്ക്ക് ചന്ദ്രപൊങ്കാല

ചന്ദ്രപ്രഭയിൽ പുതുമൺകലങ്ങളിൽ പതിനായിരങ്ങൾ വലിയകൂനമ്പായികുളത്തമ്മയ്ക്ക് ചന്ദ്രപൊങ്കാല 

കൊട്ടിയം :ചന്ദ്രപ്രഭയിൽ പുതുമൺകലങ്ങളിൽ നിറഞ്ഞുതൂവിയതു ഭക്തമനസ്സുകളിലെ ആത്മനിർവൃതിയുടെ നിവേദ്യമായി മാറിയപ്പോൾ വലിയ കൂനമ്പായിക്കുളത്തമ്മയ്ക്കു ചന്ദ്ര പൊങ്കാല അർപ്പിച്ച് പതിനായിരങ്ങൾ സായൂജ്യം നേടി. കൂനമ്പായിക്കുളം ക്ഷേത്ര പരിസരത്തെയും പ്രധാനപാതകളെയും യാഗശാലയാക്കിയ പൊങ്കാലയിൽ ആയിരങ്ങളാണ് അടുപ്പു കൂട്ടി പൊങ്കാലയിട്ടത്.പൊങ്കാല അടുപ്പുകൾ ക്ഷേത്രചുറ്റളവിൽ 10 കിലോമീറ്ററോളം ചുറ്റളവിലാണ് നിരത്തിയത്.  സൂര്യാസ്‌തമയ വേളയിൽ  ക്ഷേത്രത്തിൽ തോറ്റംപാട്ടുകാർ പാട്ട് പാടിക്കഴിഞ്ഞതോടെ
വേദസൂക്ത‌ങ്ങൾ, മന്ത്രോച്ചാരണങ്ങൾ എന്നിവയാൽ മുഖരിതമായ അന്തരീക്ഷത്തിൽ 
 ക്ഷേത്രതന്ത്രി
ജിതിൻ ഗോപാൽ 
ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന്  ക്ഷേത്രത്തിന് മുന്നിൽ പ്രതേകം തയ്യാറാക്കിയ  പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്ന്  നാടിന്റെ നാനാഭാഗങ്ങളിൽ സജ്ജമാക്കിയ അടുപ്പിലേക്ക്‌പകർന്നു നൽകിയതോടെ ഒരാണ്ടായി ഭക്തർ കാത്തിരുന്ന പൊങ്കാലയ്ക്ക് തുടക്കമായി
ഇത്തവണ പാലത്തറ ദേവി ക്ഷേത്രം വരെയും കൊച്ചുകൂനമ്പായിക്കുളം വരെയും പള്ളിമുക്ക് റോഡ് തട്ടാമല 
 വരെയും തുടർന്ന് കൂനമ്പായകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്തർ ദേവിയ്ക്ക് പൊങ്കാല അർപ്പിച്ചു.തുടർന്ന് 
ഇരുനൂറ്റി അൻപതോളം ശാന്തിമാർ തീർഥം തളിച്ചതോടെ ചന്ദ്രപ്പൊങ്കലിനു സമാപ്തിയായി. ക്ഷേത്രത്തിന്റെ 10 കിലോമീറ്റർ 27 ബ്ലോക്കുകളായി തിരിച്ച് 100 പേർ വീതം 2700 സന്നദ്ധ സേവകരെ വിന്യസിച്ചിരുന്നു. പൊങ്കാലയിടാൻ എത്തിയവർക്കെല്ലാം അന്നദാനം, ലഘുഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്തു.കൊല്ലം 
കോർപറേഷൻ, ആരോഗ്യ വകുപ്പ്, പൊലീസ്, അഗ്നിരക്ഷാ സേന, കെഎസ്ആർടിസി, കുടുംബശ്രീ, ആംബുലൻസ് എന്നിവയ്ക്കൊപ്പം സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവരും ചന്ദ്രപ്പൊങ്കലിന്റെ വിജയകരമായ നടത്തിപ്പിനു ക്ഷേത ഭരണ സമിതിയുമായി കൈകോർത്തു. 10 ദിവസത്തെ കുംഭഭരണി ഉത്സവം 23നു സമാപിക്കും
പൊങ്കാല സമർപ്പിക്കുവാനെത്തിയ ഭക്തർക്ക് വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ലഘുഭക്ഷണം, കുടിവെളും, ആപ്പിൾ, ഓറഞ്ച് ,മുന്തിരി തുടങ്ങിയ ഭക്ഷണങ്ങൾ വിതരണം നടത്തി. 

Thursday, 19 February 2026

മഹാനൈവേദ്യ സമർപ്പണത്തിന് വലിയ കൂനമ്പായിക്കുളം ഒരുങ്ങി.

മഹാനൈവേദ്യ സമർപ്പണത്തിന് വലിയ കൂനമ്പായിക്കുളം ഒരുങ്ങി.

കൊട്ടിയം : വലിയകൂനമ്പായിക്കുളം ശ്രീഭദ്രകാളിക്ഷേത്രത്തിൽ ഇന്ന് ചന്ദ്രപൊങ്കാല ഭക്തജനങ്ങളെ വരവേൽക്കാൻ ക്ഷേത്രം ഒരുങ്ങി.
ആദിപരാശക്തി അമ്മ മഹാമായയായ കൂനമ്പായിക്കുളത്തമ്മയുടെ തിരുമുന്നിൽ ഭക്തിയാദരവോടെ ഓരോ ഭക്തനും ആത്മസമർപ്പണ ഭാവത്തോടെ നടത്തുന്ന 
മഹാനൈവേദ്യ സമർപ്പണമാണ് "ചന്ദ്രപ്പൊങ്കൽ".ത്രിഗുണാത്മക തത്വപ്രതീകമായ അടുപ്പിൽ ശരീരമാകുന്ന കലത്തിൽ മനസ്സാകുന്ന ജലത്തിൽ പ്രാരാബ്ധമായ ദ്രവ്യങ്ങൾ സമർപ്പിച്ച് സദ്‌കർമ്മമാകുന്ന പാൽ ഒഴിച്ച് മധുരമാകുന്ന വാസനകളെ ചേർത്ത് ജ്ഞാനമാകുന്ന അഗ്നിയാൽ ഭക്തിസാധനയിലൂടെ തയ്യാറാക്കുന്ന ആത്മസമർപ്പണമാണ് അമ്മയ്ക്ക് നൽകുന്ന മഹത്വപൂർണ്ണമായ ചന്ദ്രപ്പൊങ്കൽ.
വൈവിധ്യമാർന്ന ആചാരാനുഷ്‌ഠാനങ്ങളുടെ സംഗമസ്ഥാനമാണ് കൂനമ്പായിക്കുളം ക്ഷേത്രം. തോറ്റംപാട്ട്, കളമെഴുത്ത്പാട്ട്, വട്ടിപടുക്കസമർപ്പണം, തിരുമുമ്പിലെ നിറപറ സമർപ്പണം, വടക്കുംപുറത്ത് ഗുരുതി, ചന്ദ്രപ്പൊങ്കൽ, ഉത്സവബലി തുടങ്ങിയവ അതിൽപ്പെടുന്നവയാണ്. എങ്കിലും ഏറ്റവും പ്രധാനം സന്ധ്യാവേളയിലെ ആചാരാനുഷ്‌ഠാനങ്ങളിൽ കേരളത്തിലെ ഏറ്റവും കൂടുതൽ സ്ത്രീ ഭക്തജനങ്ങൾ പങ്കെടുക്കുന്ന ആചാരമെന്നനിലയിൽ പ്രസിദ്ധിനേടിയത് ചന്ദ്രപ്പൊങ്കാലയാണ്. ഈ പ്രപഞ്ചത്തിൻ്റെ ദേവനായ സൂര്യൻ പടിഞ്ഞാറ് അസ്‌തമിക്കുമ്പോൾ
വ്രതശുദ്ധിയുടേയും ഭക്തിയുടെയും യാഗാഗ്നി പൊങ്കാല അടുപ്പുകളിൽ നിന്നും ഉയരുന്നു. ഒപ്പം തന്നെ വിശ്വാസത്തിൻ്റെയും ഭക്തിയുടെയും മന്ത്രധ്വനികൾ കൂനമ്പായിക്കുളത്തമ്മയുടെ നാമങ്ങളായി പ്രകൃതിയിൽ ഉയർന്നു കേൾക്കുന്ന അസുലഭമുഹൂർത്തമാണ് ചന്ദ്രപ്പൊങ്കൽ. ചന്ദ്രപ്പൊങ്കൽ ഭക്തിയുടെ മാത്രമല്ല ദേശിംഗനാടിൻ്റെ സംസ്‌കാരത്തിൻ്റെയും മതസൗഹാർദ്ദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പ്രതീകമാണ്. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളില്ലാതെ നാടിൻ്റെ നാനാദേശത്ത് നിന്ന് പൊങ്കാല അർപ്പിക്കുവാനായി എത്തുന്ന ഭക്തജനങ്ങൾ കൂനമ്പായിക്കുളം
ക്ഷേത്രത്തിന്റെ 6 കിലോമീറ്റർ ചുറ്റളവിനെ ഒരു യാഗശാലയാക്കിമാറ്റുന്നു. ഈ ഭക്തർക്ക് കൂനമ്പായിക്കുളം ക്ഷേത്രഭരണസമിതിയോടൊപ്പം മറ്റ്
ക്ഷേത്രഭരണസമിതികൾ, മറ്റ് സഹോദരമതസ്ഥാപനങ്ങൾ, കുടുംബശ്രീ സ്വയംസഹായസംഘങ്ങൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ, സാമുദാ
യിക-സാംസ്‌കാരിക സംഘടനകൾ, ക്ലബ്ബുകൾ, തൊഴിലാളി സംഘടനകൾ, ഉത്സവാഘോഷ സമിതികൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ
തുടങ്ങിയവരെല്ലാം അന്നദാനം, സമൂഹസദ്യ, ശീതളപാനീയങ്ങൾ, വൈകിട്ട് 7ന് .യുവശക്തി ക്ലബ്ബ് അങ്കണത്തിൽ ലഘുഭക്ഷണം എന്നിവ
നൽകുന്നതിനോടൊപ്പം എല്ലാവിധത്തിലുള്ള സഹായസഹകരണങ്ങളും നൽകിവരുന്നു. പോലീസും ഫയർഫോഴ്‌സും, ക്ഷേത്രഭരണസമിതിയുടെ
നേതൃത്വത്തിലുള്ള 500 ഓളം വോളൻ്റിയർമാരും ഭക്തസഹസ്രങ്ങൾക്ക് എല്ലാവിധ സുരക്ഷയും നൽകുമ്പോൾ ആരോഗ്യവകുപ്പിന്റെയും
സ്വകാര്യആശുപത്രികളുടെയും സഹായത്താൽ ആരോഗ്യപരിപാലനവും ആംബുലൻസ് സർവ്വീസും നൽകുന്നു. ക്ഷേത്രത്തിൽ ഭദ്രദീപം തെളിച്ചതിന്
ശേഷം ക്ഷേത്രം തന്ത്രി പണ്ഡ‌ാര അടുപ്പിലേക്ക് അഗ്നി പകരുന്നതോടെ ചന്ദ്രപ്പൊങ്കാലയ്ക്ക് തുടക്കമാവുന്നു. പൊങ്കാല പാകമായിക്കഴിഞ്ഞാൽ
ക്ഷേത്രത്തിൽ നിന്നും 100 ഓളം ആചാര്യൻമാർ പൊങ്കാല അടുപ്പുകൾക്ക് സമീപമെത്തി പുണ്യാഹം തളിക്കുന്നതോടെ ഭക്തർ പൊങ്കാല ദേവിക്ക് സമർപ്പണം നടത്തും.ഏഴാം ഉത്സവമായ ഇന്ന് വൈകുന്നേരം 11.30ന് വടക്കുംപുറത്ത് ഗുരുതി ഉണ്ടായിരിക്കും.

പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളിക്ഷേത്രത്തിൽ ഉത്സവം

പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളിക്ഷേത്രത്തിൽ ഉത്സവം 

ചാത്തന്നൂർ : പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളിക്ഷേത്രത്തിൽ, 27ന് തുടങ്ങി മാർച്ച് 8ന് സമാപിക്കും. 27ന് രാവിലെ 9ന് കൊടിമൂട്ടിൽ പൊങ്കാല, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 4.30ന് കൊടിഊര്ചുറ്റ്, 5ന് ചികിത്സധനസഹായവിതരണം, 6മണി മുതൽ പടുക്ക സമർപ്പണം, വൈകുന്നേരം 7.50നും 8.30നും മധ്യ തൃക്കൊടിയേറ്റ്, രാത്രി 8.30ന് മേജർസെറ്റ് കഥകളി. 28ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5ന് ഭക്തിഗാനമേള, 6ന് പടുക്കസമർപ്പണം,
രാത്രി 8ന് ലയതരംഗം.മാർച്ച് ഒന്നിന് രാവിലെ 10ന് സമൂഹവിവാഹവും സമ്മേളനവും, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 6ന് പടുക്കസമർപ്പണം, രാത്രി 8ന് വീണാമൃതം. 2ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5ന് തിരുവാതിരകളി, 6ന് പടുക്കസമർപ്പണം, രാത്രി 8.30ന് നാടകം. 3ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5ന് നൃത്താർച്ചന, 6ന് പടുക്കസമർപ്പണം, രാത്രി 8ന് ഗാനമേള, 9ന് കളമെഴുത്തുംപാട്ടും.4ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5ന് കഥാപ്രസംഗം, 6ന് പടുക്കസമർപ്പണം, 6.45ന് നാടകം, 7.30ന് ഗാനമേള. 5ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5ന് നൃത്തസന്ധ്യ, 6ന് പടുക്കസമർപ്പണം, കൈകൊട്ടികളി, തുടർന്ന് സാംസ്‌കാരിക സമ്മേളനം, രാത്രി 8ന് നാടകം. 5ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 6ന് പടുക്കസമർപ്പണം, 7ന് സൂപ്പർഹിറ്റ് ഗാനമേള, രാത്രി 10ന് പടയണി. 6ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 4ന് കുത്തിയോട്ടം, 5ന് തിരുവാതിരക്കളി, 6ന് പടുക്കസമർപ്പണം,6.30ന് നൃത്താർച്ചന,8ന് 
നാടൻപാട്ട്, 10ന് മുടിയേറ്റ്. 8ന് തിരു:ഉത്സവം 
രാവിലെ 4ന് ശയനപ്രദഷിണം, വൈകുന്നേരം 5ന് കൊടിമൂട്ടിൽ ഗജമേള.

വരിഞ്ഞം പുല്ലരിക്കോടിന് ശാപമായി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംഭരണകേന്ദ്രം.

വരിഞ്ഞം പുല്ലരിക്കോടിന് ശാപമായി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംഭരണകേന്ദ്രം. 

ചാത്തന്നൂർ : വരിഞ്ഞം പുല്ലരിക്കോടിന് ശാപമായി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംഭരണകേന്ദ്രം. വർഷങ്ങൾക്ക് ചാത്തന്നൂർ പഞ്ചായത്ത്‌ വാങ്ങിയ ഭൂമിയിൽ ദിനവും ടൺ കണക്കിന് മാലിന്യം ആണ് 
ദിവസവും നിക്ഷേപിക്കുന്നത്. ഇവിടെ
വർഷങ്ങൾക്ക് മുൻപ് പഞ്ചായത്ത്‌ 
 സ്ഥാപിച്ചിരുന്ന പ്ലാന്റ് ഉപയോഗശൂന്യമായി നശിച്ചു.അത് കൊണ്ട് തന്നെ മാലിന്യ മുക്ത നവകേരള പ്രഖ്യാപനം നടത്തിയ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ സ്വന്തമായി മാലിന്യ സംസ്‌കരണ പ്ലാന്റ് ഇല്ലാത്ത അവസ്ഥയാണ്. ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പഞ്ചായത്ത്‌ വക ട്രാക്ടറിൽ ശേഖരിക്കുന്ന മാലിന്യം ദിവസവും രാവിലെ ഇവിടേക്ക് തള്ളുന്നു പിന്നാലെ പഞ്ചായത്തിൽ നിന്നും സ്റ്റാഫ് എത്തി പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിക്കുന്നത് അല്ലാതെ യാതൊരു പ്രക്രിയയും നടക്കുന്നില്ല.
എന്ന് പ്രദേശവാസികൾ പറയുന്നു. മാലിന്യം കൂടിക്കിടക്കുന്നത് പരിസരത്തെ താമസക്കാർക്കും സമീപത്തുള്ള പള്ളിയിൽ എത്തുന്നവർക്കും ഭീഷണിയായി മാറുന്നു. 
അതീവ ദുർഗന്ധത്താൽ മൂക്ക് പൊത്താതെ തൊട്ടടുത്തുള്ള പള്ളിയിൽ വിശ്വാസികൾക്ക് എത്താൻ പറ്റാത്ത അവസ്ഥയാണ്.
കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരത്തിനിടയിൽ ഇഴജന്തുക്കളും കാട്ട് പന്നി അടക്കമുള്ള വന്യമൃഗങ്ങളും മറ്റും താവളമാക്കിയിരിക്കുകയാണ്.
കൂടാതെ ഭക്ഷ്യാവശിഷ്ടങ്ങളും മറ്റും തിന്നുന്നതിന് വേണ്ടി തെരുവുനായ്ക്കളും കൂട്ടമായെത്തുന്നതും പറവകളും മറ്റും ഭക്ഷണാവശിഷ്ടങ്ങൾ കൊത്തിവലിച്ച് പുരപ്പുറങ്ങളിലും കുടിവെള്ളക്കിണറുകളിലും മറ്റ് ജലാശയങ്ങളിലും കൊണ്ടിടുന്നതും നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. മാലിന്യം ശാസ്ത്രീയമായി സംസ്ക്‌കരിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

@ മാലിന്യം നീക്കം ചെയ്യുന്നതിന്റെ മറവിൽ കടകളിൽ നിന്നും വൻപണപിരിവ്.

മാലിന്യം നീക്കം ചെയ്യുന്നതിന്റെ മറവിൽ
സിപിഐ നേതാവ് കൂടിയായ ഡ്രൈവർ 
 കടകളിൽ നിന്നും വൻപണപിരിവ് നടത്തുന്നുവെന്ന ആരോപണം ശക്തമാണ്.പഞ്ചായത്തിൽ നിന്നും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉള്ള താത്കാലിക ഡ്രൈവറും മറ്റ് താത്കാലിക ജീവനക്കാരും ശബളം കൂടാതെ കടകളിൽ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിനായാണ് പിരിവ് നടത്തുന്നത് ചാത്തന്നൂർ ജങ്ഷനിൽ പൈസ കൊടുക്കുന്ന കടകളിൽ നിന്നും മാലിന്യം നീക്കം ചെയ്തു കൊണ്ട് അനധികൃതമായി പൈസ പിരിക്കുന്ന സമീപനമാണ് കൈകൊള്ളുന്നത് എന്ന് കച്ചവടക്കാർ ആരോപിക്കുന്നു.മാലിന്യം റോഡിൽ കിടക്കുന്നത് കണ്ടാലും റോഡിലിട്ട് കത്തിക്കുന്നത് കണ്ടാലും ഭീഷണിപ്പെടുത്തുന്ന സമീപനവും ഇക്കൂട്ടർക്ക് ഉണ്ട് 


@ മാലിന്യ മുക്ത നവകേരളം എന്നത് പ്രഖ്യാപനത്തിൽ മാത്രം 

മാലിന്യ മുക്ത നവകേരളം എന്നത്
പ്രഖ്യാപനത്തിൽ മാത്രമൊതുക്കിയ ചാത്തന്നൂർ പഞ്ചായത്തിന്റെ ഉത്തരവാദിത്വം ഇല്ലാത്തതിന്റെ നേർകാഴ്ചയാണ് പുല്ലരിക്കോട് ക്രിസ്ത്യൻ പള്ളിയ്ക്ക് സമീപം കാണുന്നത്.
മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന സംസ്ഥാന സർക്കാരിന്റെ 
പ്രഖ്യാപനം ഒരു സൈഡിൽ നിൽക്കുമ്പോൾ.
തദ്ദേശസ്ഥാപനങ്ങളിൽ വാർറൂം പോർട്ടൽ ആരംഭിക്കണമെന്നും നിർദേശങ്ങൾ ഉള്ള സംസ്ഥാനത്ത് ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ എല്ലാം പേപ്പറിൽ ഒതുക്കി സർക്കാർ ഉത്തരവ് 
പാലിക്കാത്ത നിലപാടിലാണ് ഉദ്യോഗസ്ഥരും ചാത്തന്നൂർ പഞ്ചായത്ത്‌ ഭരണക്കാരും പഞ്ചായത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടറായി താത്കാലിക ജീവനക്കാരി ഉള്ള പഞ്ചായത്തിൽ ആണ് ഇ നിയമലംഘനം നടക്കുന്നത്. സർക്കാർ ഉത്തരവ് പാലിക്കാത്ത 
ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സർക്കാർ നിർദേശമുണ്ട്.

Wednesday, 18 February 2026

പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവനോട്ടീസ് പ്രകാശനം ചെയ്തു.

പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവ
നോട്ടീസ് പ്രകാശനം ചെയ്തു.

ചാത്തന്നൂർ: പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവ
നോട്ടീസ് പ്രകാശനം ചെയ്തു. ക്ഷേത്രം മേൽശാന്തി അനിൽലക്ഷമൺ ശ്രീകോവിലിൽ  പൂജിച്ചനോട്ടീസ് 
ഉത്സവ നോട്ടീസ് ക്ഷേത്രത്തിന് സമർപ്പിച്ച അമ്മ എന്റർപ്രൈസസ് ആന്റ് ഗോൾഡ് ലോൺ എം ഡിയും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി. എസ്. സന്തോഷ്‌കുമാറിന് കൈമാറി തുടർന്ന് 
ഉത്സവകമ്മിറ്റി ജനറൽ കൺവീനർ അനുവിജയന് കൈമാറി പ്രകാശനകർമ്മം നിർവഹിച്ചു 
ഉത്സവകമ്മിറ്റി എക്സിക്യുട്ടിവ് കമ്മിറ്റി അംഗം എൻ. ശശി അധ്യക്ഷത വഹിച്ചു
ട്രസ്റ്റ് അംഗം പ്രസേനൻ സ്വാഗതവും 
 ട്രസ്റ്റ് സെക്രട്ടറി പ്രകാശൻ കളത്തറ എന്നിവർ ആശംസകൾ അർപ്പിച്ചു 
ഫോട്ടോ :പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവ
നോട്ടീസ് അമ്മ എന്റർപ്രൈസസ് ആന്റ് ഗോൾഡ് ലോൺ എം ഡിയും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി. എസ്. സന്തോഷ്‌കുമാർ ഉത്സവകമ്മിറ്റി ജനറൽ കൺവീനർ അനുവിജയന് കൈമാറി പ്രകാശനകർമ്മം നിർവഹിക്കുന്നു