Tuesday, 9 June 2026

ട്രോളിംഗ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം കുതിച്ചുയരുന്ന് മത്സ്യവില പ്രതിസന്ധിയിലായി കച്ചവടക്കാരും തൊഴിലാളികളും

കൊല്ലം :  ട്രോളിംഗ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം  
കുതിച്ചുയർന്ന്മത്സ്യവില പ്രതിസന്ധിയിലായി കച്ചവടക്കാരും തൊഴിലാളികളും 
ട്രോളിംഗ് ആരംഭിക്കുന്നതോടെ മത്സ്യവിലയിൽ  വൻ വർദ്ധനവ്  ഉണ്ടാവുമെന്ന്
 കച്ചവടക്കാർ സൂചന നല്കുന്നു  ഇതോടെ സാധാരണക്കാരൻ്റെ തീൻമേശയിൽ മത്സ്യവിഭവങ്ങൾ അപ്രതൃഷമാകുന്ന സ്ഥിതിയാണ്.
നിലവിൽ മാസങ്ങളായി മത്സ്യം കിട്ടാത്ത സ്ഥിതിയുണ്ട്. അയലയും മത്തിയും പേരിന് മാത്രമാണിപ്പോൾ ലഭിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം മീനുകൾ ആഴക്കടലിലേക്ക് നീങ്ങിയതും തൊഴിലാളി ക്ഷാമവും ഇന്ധന ചെലവ് വർദ്ധിച്ചതുമെല്ലാമാണ് വിലക്കയറ്റത്തിന് കാരണങ്ങളായി തൊഴിലാളികളും കച്ചവടക്കാരും പറയുന്നത്.
ഗ്രാമീണ മാർക്കറ്റുകളിലും വഴിയോര വിൽപ്പന കേന്ദ്രങ്ങളിലും വില ഉയർന്ന് തന്നെ
 നത്തോലി മുതൽ അയക്കൂറക്ക് വരെ വില വർദ്ധിച്ചതായി വീട്ടമ്മമാർ പറയുന്നു. ജില്ലയിലെ വിവിധ ഹാർബറുകളിൽ  രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 150 രൂപയ്ക്ക് വിറ്റിരുന്ന മത്തി  ഇന്ന് ഒരു കിലോ ലഭിക്കണമെങ്കിൽ 200-300 മുതൽ 350 രൂപ വരെ നൽകണം. ചില്ലറ വിൽപന മാർക്കറ്റുകളിലെത്തുമ്പോൾ 10, 20 രൂപയോളം പിന്നെയും കൂടും. 
അയക്കൂറക്ക് കിലോ 1000 മുതൽ 1300 വരെയായി. അയല 300 മുതൽ 400 വരെയാണ്. ചെമ്മീനിന് 350 മുതൽ 500 രൂപവരെയും  കേരയ്ക്ക് 500 രൂപയുമാണ് വില
വലുപ്പത്തിനനുസരിച്ച് വിലയിൽ വ്യത്യാസം വരും.
 പൊതുവെ മാർക്കറ്റിൽ വലിയ ഡിമാൻഡുള ആവോലി  തുടങ്ങിയ വലിയ മീനുകളൊന്നും ഇപ്പോൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. മത്സ്യത്തിന്റെ വലുപ്പത്തിനനുസരിച്ച് വിലയിലും മാറ്റം വരും. ട്രോളിംഗ് നിരോധനം ആരംഭിക്കാനിരിക്കെ സംസ്ഥാനത്ത്  കടലിൽ നിന്നുള്ള മത്സ്യലഭ്യത കുറഞ്ഞതും ആവശ്യക്കാർ വർദ്ധിച്ചതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന വിലവർദ്ധനയ്ക്ക് ഇന്ധനച്ചെലവ്, തൊഴിലാളി വേതനം, ഗതാഗതച്ചെലവ് എന്നിവയുടെ വർദ്ധനയും കാരണമായതായി വ്യാപാരികൾ ചൂണ്ടിക്കാട്ടി. വിലക്കയറ്റം കാരണം പല കുടുംബങ്ങളും മത്സ്യം വാങ്ങുന്നത് കുറച്ചിരിക്കുകയാണ്. 9 മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതോടെ മത്സ്യലഭ്യത വീണ്ടും കുറയുമെന്ന ആശങ്കയുണ്ട്. നിരോധനകാലത്ത് പരമ്പരാഗത മത്സ്യബന്ധനത്തിന് അനുമതിയുണ്ടെങ്കിലും വിപണിയിലെ ആവശ്യത്തിനനുസരിച്ചുള്ല ലഭ്യത ഉറപ്പാക്കാനാകില്ല. ഇതോടെ വില ഇനിയും ഉയർന്നേക്കുമെന്ന് വ്യാപാരികൾ പറയുന്നു. വിലക്കയറ്റം സാധാരണക്കാരെയും കുറഞ്ഞ വരുമാനക്കാരെയുമാണ് കൂടുതൽ ബാധിക്കുന്നത്. ട്രോളിംഗ് നിരോധനം കൂടി പ്രാബല്യത്തിൽ വരുന്നതോടെ തീൻമേശയിൽ മത്സ്യവിഭവങ്ങൾ അന്യമാകുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. മത്സ്യവില നിയന്ത്രിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ആവശ്യം ശക്തമാകുകയാണ്.

@ മത്സ്യ ലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലാണ്. തമിഴ്‌നാട്ടിൽ നിന്നും മറ്റുമുള്ള ബോട്ടുകൾ എത്തുന്നത് ഇവിടെയുള്ള മത്സ്യബന്ധന ബോട്ടുകൾക്ക് തിരിച്ചടിയുമാകുന്നുണ്ട്. മാസങ്ങളായി  ഹാർബറുകളിൽ നിന്ന് കടലിൽ പോകുന്നവർക്ക് മത്സ്യം കിട്ടാത്ത സ്ഥിതിയാണ്. ബോട്ടുകളിൽ നിന്ന് കിട്ടുന്ന മത്സ്യത്തിൽ ആണെങ്കിൽ വലിയൊരു ഭാഗം കയറ്റി അയക്കുന്നതിനും മറ്റുമായി കമ്പനികൾ ഏറ്റെടുക്കും. ഫ്രീസറിലേക്ക് മാറ്റുന്ന മത്സ്യം മാറ്റി നിർത്തിയാൽ വിൽപനക്ക് ചെറിയൊരു ശതമാനമേ ഉണ്ടാവൂ. ഇതും വില കൂടാൻ കാരണമാവുകയാണ്. വർദ്ധിച്ചു വരുന്ന ഇന്ധന ചെലവും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണ്.
മത്സ്യക്ഷാമത്തിന് പുറമേ  മണ്ണെണ്ണ വില വർദ്ധനവ് ലിറ്ററിന് 103 രൂപയായിരുന്ന മണ്ണെണ്ണ വില ഇപ്പോൾ 165 രൂപയിലെത്തി നിൽക്കുകയാണ്. ഒരു വളളത്തിന് ലഭിക്കുന്നത് മാസത്തിൽ 129-179 ലിറ്റർ മണ്ണെണ്ണമാത്രമാണ്. എന്നാൽ, ഒരുദിവസം ശരാശരി വേണ്ടത് 300 ലിറ്റർ മണ്ണെണ്ണയാണ്.  കടംവാങ്ങി വളമിറക്കിയാൽ ആകെ ലഭിക്കുന്നത് ആകെ 300 രൂപ മാത്രമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഒരു വളമിറക്കുമ്പോൾ 30,000 രൂപയാണ് ചെലവാകുന്നത്. ലഭിക്കുന്നത് ആകെ 40,000 രൂപയും മാത്രം. വളമിറക്കിയാൽ പലപ്പോഴും ഡോൾഫിൻ കടൽമാക്രി എന്നിവയുടെ ശല്യംകാരണം വലകൾ കീറുന്നതും പതിവാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഓരോ വളത്തിലും 50ഓളം തൊഴിലാളികളാണ് മത്സ്യബന്ധനത്തിന് പോകുന്നത്. മത്സ്യബന്ധന ഉപകരണങ്ങൾ നശിക്കുന്നത് തുടങ്ങിയവ കാരണം മത്സ്യബന്ധന മേഖല വലിയ പ്രതിസന്ധിയിലാണ്. മേഖലയുടെ പുരോഗതിക്ക് സർക്കാർ നടപടിയെടുക്കണമെന്ന  ആവശ്യമാണ് ശക്തമാകുന്നത്.


മീൻവില (കിലോ)
മത്തി - 200-350
നത്തോലി - 200-250
മാന്തൾ - 300-400.
നെയ്മീൻ - 600 മുതൽ,
അയക്കൂറ - 1000-1300
അയല - 300-400
ചെമ്മീൻ - 350-500
കോര(കിളിമീൻ)- 300
കൊഴുവ 280 രൂപ
ചെമ്പല്ലി 300 രൂപ എന്നിങ്ങനെയാണ് വിറ്റഴിക്കുന്നത്.

Monday, 8 June 2026

രാത്രിയാണെങ്കിലും പകലാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ തെരുവുനായയുടെ കടി കിട്ടുമെന്ന അവസ്ഥയാണ്

രാത്രിയാണെങ്കിലും പകലാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ തെരുവുനായയുടെ കടി കിട്ടുമെന്ന അവസ്ഥയാണ്

ചാത്തന്നൂർ : രാത്രിയാണെങ്കിലും പകലാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ തെരുവുനായയുടെ കടി കിട്ടുമെന്ന അവസ്ഥയാണ് ചാത്തന്നൂരിന്റെ 
വിവിധ ഭാഗങ്ങളിൽ നഗരഗ്രാമവിത്യാസമില്ലാതെ 
.രാപകൽ വ്യത്യാസമില്ലാതെ തെരുവുനായകൾ കൂട്ടത്തോടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാഴ്ചയും ഇപ്പോൾ പതിവാണ്.  അജ്‌ഞാത കേന്ദ്രത്തിൽ നിന്നും പ്രദേശത്ത് കൊണ്ട് ഉപേക്ഷിച്ചവയാണു നായ്ക്കളെന്നാണു നാട്ടുകാർ പറയുന്നത്. നായ ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾക്ക് പുറത്തിറങ്ങി നടക്കാനാകുന്നില്ല. വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികൾക്കു നേരെയും നായ്ക്കൾ 
പാഞ്ഞടുക്കുന്നത് ബൈക്ക് യാത്രികർക്കാണ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ബൈക്കുകൾക്ക് പിന്നാലെ പാഞ്ഞ് അപകടം വരുത്തുന്നത് പതിവ്. വെട്ടിക്കുന്നുവിള ശ്രീനഗർ ഭാഗങ്ങളിൽ പ്രദേശത്തുള്ള വീടുകളിലൊന്നും കണ്ടിട്ടില്ലാത്ത നായകളെയാണു ഒരാഴ്‌ചയായി ഈ പ്രദേശത്ത് കണ്ട് വരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയപാതയിൽ പുതിയതായി നിർമ്മിച്ച 
 നടപ്പാതകൾ വരെ നായകൾ കൈയേറിയ അവസ്ഥയാണ്. സ്കൂൾ പരിസരങ്ങളിൽ തമ്പടിയ്ക്കുന്ന തെരുവ് നായകൾ കുട്ടികൾക്കും ഭീഷണിയാണ്.
അതിരാവിലെ ജോലിക്കു പോകുന്നവരും 
ട്യൂഷന് പോകുന്ന വിദ്യാർഥികളും ഇരുചക്ര വാഹനങ്ങളിൽ പോകുന്നവരുമൊക്കെ തെരുവുനായ ശല്യത്തിൽ വലയുകയാണ്. ഇരുചക്ര വാഹനങ്ങൾക്ക് മുൻപിലേക്ക് നായകൾ ചാടുകയും റോഡിന് കുറുകേ ഓടുകയും ചെയ്യുന്നത് അപകടഭീഷണി വർധിപ്പിക്കുകയാണ്. റോഡിൽ കൂടി 
നടക്കണമെങ്കിൽ വടി കൈയിൽ കരുതേണ്ട അവസ്ഥയാണ്.
ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിൽ 
 നായകൾ തമ്പടിക്കുന്നത് ബസ് കാത്തിരിക്കുന്നവർക്കും ബുദ്ധിമുട്ടാണ്. ഇപ്പോൾ പകലും റോഡിൽ കൂടി 
തെരുവുനായകൾ കൂട്ടത്തോടെ നടക്കുകയാണ്. രാത്രിയാണെങ്കിൽ റോഡരികിലും കടത്തിണ്ണകളിലും നടപ്പാതയിലുമൊക്കെയാണ് ഇവ കിടക്കുക. അതിരാവിലെയും തെരുവുനായകൾ ചാത്തന്നൂർ ടൗണിലും ടൗണിനോട് ചേർന്നുള്ള ഇടവഴികളിലുമെല്ലാം കൂട്ടത്തോടെയുണ്ടാവും. പോലിസ് സ്റ്റേഷൻ പരിസരത്താണ് തെരുവ് നായ്ക്കൾ ഏറ്റവും കൂടുതൽ ഉള്ളത്. പലപ്പോഴും ഇവ തമ്മിൽ കടിപിടി കൂടുകയും അക്രമാസക്തമാവുകയും ചെയ്യുന്നുണ്ട്.
വർധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഫോട്ടോ :ചാത്തന്നൂർ പോലിസ് സ്റ്റേഷൻ പരിസരത്ത് താവളമുറപ്പിക്കുന്ന തെരുവ് നായ്ക്കൾ 
ഫോട്ടോ : ചാത്തന്നൂർ കോതേരി റോഡിൽ നിന്നുള്ള ഫോട്ടോ 

@പരവൂർ ടൗൺ തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രം 

പരവൂർ :പരവൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് തെരുവുനായ്ക്കളുടെ എണ്ണം പെരുകിയിട്ടും നിയന്ത്രിക്കുന്നതിന് നടപടിയില്ല. റെയിൽവേ ട്രാക്കിൽ ഭക്ഷണ അവശിഷ്‌ടങ്ങളും മറ്റും തള്ളുന്നത് യഥാസമയം നീക്കാത്തതു മൂലമാണ് 
തെരുവ് നായകൾ ഇവിടെ കൂടുതലായി 
എത്തുന്നതിന് കാരണമാകുന്നു. റെയിൽവേ സ്‌റ്റേഷൻ മന്ദിരത്തിന്റെ മുൻഭാഗത്തെ പാർക്കിങ്ഗ്രൗ ണ്ടിലും തെരുവുനായ കൂട്ടം ഉണ്ട് .പരവൂർ ടൗണിലെ പ്രധാനഭാഗങ്ങളായ  ബസ് സ്റ്റാൻഡ്  പൊഴിക്കര കടപ്പുറം വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാർക്കറ്റ് എസ് എൻ വി സ്കൂൾ, കെ എച്ച് എസ് സ്കൂൾ 
പരിസരം എന്നിവടങ്ങളിലും  തെരുവുനായ്ക്കളുടെ എണ്ണം പെരുകി വരികയാണ്.


നാട്ടുകാർ പറയുന്നത്. രാവിലെയും വൈകിട്ടും സ്കൂ‌ളിലേക്ക് പോകാൻ നടന്ന് പോകുന്ന കുട്ടികളും, സ്കൂൾ വാൻ നോക്കി റോഡ് സൈഡിൽ നിൽക്കുന്ന കുട്ടികളും ഭീതിയിലാണ്. റോഡിന്റെ ഇരു വശങ്ങളിലും പുല്ല് വളർന്നതു കാരണം നായകൾ ഇതിനുള്ളിൽ പതുങ്ങി നിന്നാൽ പോലും അറിയാനാകാത്ത സ്‌ഥിതി. അഥവാ നായ ആക്രമിക്കാൻ എത്തിയാൽ റോഡ് സൈഡിലേയ്ക്ക് മാറാനും കഴിയാത്ത സ്ഥിതി. തെരുവ് നായ്ക്കളെ അമർച്ച ചെയ്യാൻ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.റോഡ് വക്കിൽ മാലിന്യം തള്ളുന്നതും പ്രദേശത്ത് തെരുവ് നായ വർധിക്കാൻ കാരണമായതായി നാട്ടുകാർ പരാതിപ്പെടുന്നു. 

ട്രോളിംഗ് നിരോധനം നാളെ അർദ്ധരാത്രി മുതൽ ആരംഭിക്കാനിരിക്കെ ജില്ലയിലെ ഭൂരിഭാഗം ബോട്ടുകളും കരക്കണഞ്ഞു

കൊല്ലം : ട്രോളിംഗ് നിരോധനം നാളെ അർദ്ധരാത്രി മുതൽ ആരംഭിക്കാനിരിക്കെ ജില്ലയിലെ ഭൂരിഭാഗം ബോട്ടുകളും കരക്കണഞ്ഞു.  52 ദിവസങ്ങൾ നീളുന്ന ട്രോളിംഗ് നി രോധനം നാളെ മുതൽ ജൂലൈ 31 അർ ധരാത്രി വരെയാണ് നിരോധനം.വളരെ ചെറിയ കണ്ണികളുള്ള ട്രോളിംഗ് വലകൾ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കാണു നിരോധനം. മൺസൂൺ കാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്. മത്സ്യസമ്പത്ത് വർധിപ്പിക്കാനും അതുവഴി മത്സ്യത്തൊഴിലാളി കളുടെ ഉപജീവനം ഉറപ്പുവരുത്താനും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവർധനവിനും വേണ്ടി  ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.
മൺസൂൺ കാലയളവാണ് മത്സ്യങ്ങളുടെ പ്രധാന പ്രജനനകാലം. തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ പ്രക്രിയയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമായതിനാൽ ട്രോളിംഗ് വഴി മത്സ്യമുട്ടകളും മത്സ്യക്കുഞ്ഞുങ്ങളും തള്ളമത്സ്യങ്ങളും നശിക്കു ന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണ്. സമുദ്രമത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനായാണ് ട്രോളിംഗ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വള്ളങ്ങളും ഇൻബോർഡ് ബോട്ടുകളും ഉപയോഗിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിംഗ് സമയത്തും കടലിൽ പോകാൻ അനുവാദമുണ്ട്. പരമ്പരാഗത വള്ളങ്ങൾക്ക് 22 കിലോമീറ്റർ, 12 നോട്ടിക്കൽ മൈൽ പരിധിയിൽ മീൻ പിടിക്കാം. അതുകൊണ്ട് തന്നെ ട്രോളിംഗ് നിരോധന സമയം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷയുടെ കാലമാണ്. ട്രോളിംഗ് നിരോധന സമയത്ത് മീൻ കുറവായതിനാൽ മത്സ്യവില കുതിച്ചുയരുന്നതാണ് കാരണം. ഇതോടെ ഇവരുടെ മത്സ്യ കൊയ്ത്തിന് ഡിമാൻഡ് ഏറുന്നു. അതിനാൽ വള്ളങ്ങളുടെയും വലയുടെയും കേടുപാടുകൾ തീർത്ത് ട്രോളിംഗ് കാലത്തെ മത്സ്യബന്ധനത്തിനായുള്ള തയാറെടുപ്പുകൾ നടത്തുകയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.

@ മത്സ്യലഭ്യത കുറയുകയും ചെലവ് വർദ്ധിക്കുകയും ചെയ്തതോടെ ബോട്ടുകൾ പലതും പൊളിച്ചു വിറ്റൊഴിവാക്കേണ്ട അവസ്ഥയിലാണെന്ന് ബോട്ടുടമകൾ പറയുന്നു. 
പതിനഞ്ച് വർഷം കഴിഞ്ഞ ബോട്ടുകൾക്ക് നിലവിൽ ലൈസൻസ് പുതുക്കി നൽകാത്തതും മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട് എന്ന് 
ബോട്ട് മുതലാളിമാർ പറയുന്നു  തൊഴിലാളികളിൽ നല്ലൊരുപങ്കും ഇതര സംസ്ഥാനക്കാരായിരുന്നു  ഇവരെല്ലാം നാട്ടിലേക്ക് മടങ്ങിയതും ട്രോളിംഗ് നിരോധനത്തിന് മുമ്പുതന്നെ മത്സ്യബന്ധന മേഖല നിശ്ചലമാകാനിടയാക്കി. ട്രോളിംഗ് കാലയളവ് മത്സ്യത്തൊഴിലാളികൾക്ക് പട്ടിണിക്കാലമാണ്. 47 ദിവസമായിരുന്ന ട്രോളിംഗ് കാലയളവ് ഇപ്പോൾ 52 ദിവസമാണ്. പല ബോട്ടുകളും കടുത്ത നഷ്ടം സഹിച്ചാണ് മേഖലയിൽ തുടരുന്നത്.ഡീസൽ വിലവർദ്ധനവ് മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചെറുബോട്ടുകൾക്ക് മൂന്നുദിവസത്തോളം കടലിൽ കഴിയാൻ 600 ലിറ്റർ വരെ ഡീസൽ വേണ്ടിവരും. ഒരാഴ്ച കടലിൽ കിടന്ന് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് രണ്ടായിരം ലിറ്റർ ഡീസൽ ആവശ്യമാണ്. എട്ട് തൊഴിലാളികൾ ചെറുബോട്ടിലും പന്ത്രണ്ട് മുതൽ പതിനാല് വരെ ജീവനക്കാർ വലിയ ബോട്ടുകളിലുമുണ്ടാവും. ഇവർ കടലിൽ കഴിയുന്ന ഒരുദിവസത്തിന് ഒരാൾക്ക് അഞ്ഞൂറ് രൂപ ബത്തയായി നൽകണം. മീൻ സൂക്ഷിക്കാനുള്ള ഐസ്, പലചരക്കു സാധനങ്ങൾ എന്നീ വകയിലും ചിലവ് വരും. ഇതെല്ലാം കഴിഞ്ഞു കൂലിയും കൊടുത്തു വേണം അറ്റകുറ്റപ്പണികൾക്കടക്കം ബോട്ട് ഉടമകൾക്ക് ചിലവ് വകയിരുത്താൻ. ചിലവ് കഴിഞ്ഞു ലാഭം കിട്ടുന്ന അവസ്ഥ പല ബോട്ട് ഉടമകൾക്കുമില്ലെന്ന് മാത്രമല്ല പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. പലപ്പോഴും തീരനിയമം തെറ്റിച്ചു കപ്പലുകൾ വരുന്നതും കാലാവസ്ഥ പ്രശ്നങ്ങൾ മൂലവും പല അപകടങ്ങൾ സംഭവിക്കുന്നതുമെല്ലാം മത്സ്യബന്ധന മേഖലയിലേക്ക് പുതുതായി തൊഴിലാളികൾ വരുന്നതിന് വിമുഖത കാണിക്കുന്നുണ്ട്. 


@ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മത്സ്യത്തൊഴിലാളികൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കുന്നു
സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ആധാർ കാർഡിന്റെ കോപ്പി നിർബന്ധമായും കൈവശം സൂക്ഷിക്കണം. ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.
ഇൻബോർഡ് വള്ളങ്ങൾ പോകുമ്പോൾ ഒരു കാരിയർ വള്ളം മാത്രമേ ഒപ്പം ഉപയോഗിക്കാൻ പാടുള്ളു. കടൽ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി ഔദ്യോഗിക പ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും പ്രതിനിധികളും ഉൾപ്പെടുന്ന സംയുക്ത സമിതി രൂപീകരിച്ചിട്ടുണ്ട്.
.ഈ സമിതി ആഴ്ചയിലൊരിക്കൽ ഓൺലൈൻ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. തീരദേശ മേഖലകളിലെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായി അഞ്ചോ ആറോ അംഗങ്ങൾ മാത്രമുള്ള ചെറിയ പ്രത്യേക സമിതികളും രൂപീകരിക്കും. ഇത്തരം സംയുക്ത നീക്കങ്ങളിലൂടെ തീരദേശത്തെ ആശങ്കകൾ പരിഹരിക്കാനും കൂടുതൽ സുരക്ഷിതമായ രീതിയിൽ മത്സ്യബന്ധന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും



 


കൊട്ടിയം പൗരവേദി പഠനോപകരണങ്ങൾ വിതരണം ചെയ്തു

കൊട്ടിയം പൗരവേദി പഠനോപകരണങ്ങൾ വിതരണം ചെയ്തു 

@ എംഎൽഎമാർക്ക്  സ്വീകരണം നൽകി.

കൊട്ടിയം : കൊട്ടിയം പൗരവേദിയുടെ ആഭിമുഖ്യത്തിൽ എം ഏൽ എ മാരായ ബി ബി ഗോപകുമാർ, അഡ്വ വിഷ്ണു മോഹൻ എന്നിവർക്ക് സ്വീകരണം നൽകുകയും കുട്ടികൾക്ക് പoനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
 200 ലധികം വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും, 2025 - 2026 കാലയളവിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവർക്ക്  മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു.
കൈത്താങ്ങ് 2026  എന്ന പേരിലുള്ള 
പഠനോപകരണ വിതരണം പരിപാടിയുടെ ഉദ്ഘാടനം ബി ബി ഗോപകുമാർ എംഎൽഎയും, മികവ് 2026 ന്റെ ഉദ്ഘാടനം അഡ്വ. വിഷ്ണു മോഹനും നിർവഹിച്ചു. കൊട്ടിയം മൊബിലിറ്റി ഹബിന്റെ പ്രൊജക്റ്റ്‌ പൗരവേദിയ്ക്ക് വേണ്ടി തയ്യാറാക്കിയ കാരുവേലിൽ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ ആയ അബിൻ കെ അനിൽ, എയ്ഞ്ചൽ ജോർജ്, ആഷിക്ക് എം, മുഹമ്മദ് എ എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു. ഡോൺബോസ്കോ കോളേജ് ഡയറക്ടർ ഫാദർ. ഫ്രാൻസിസ് കാരെക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. കൊട്ടിയം ജംഗ്ഷൻ അടിപ്പാതയിൽ, കൊട്ടിയം പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ അജിത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്‌വേർഡ്, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരസ്വതി, കൊട്ടിയം ട്രാൻസിറ്റ് ഹോം സബ് ഇൻസ്പെക്ടർ സുജിത് ജി നായർ, ഫ്രണ്ട്സ് ഓഫ് ഉമയനല്ലൂർ പ്രസിഡന്റ്  അഡ്വ നജിമുദീൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തസ്ബീന, സന്ധ്യ റാണി, രോഹിണി, പൗരവേദി ട്രഷറർ ജോൺ മോത്ത, വൈസ് പ്രസിഡന്റ് രാജു നന്ദനം, ഭാരവാഹികൾ ആയ ഗോപു കുഞ്ചന്റഴികം, സിനി ആനന്ദ്, രാജേഷ് എന്നിവർ എന്നിവർ സംസാരിച്ചു.

@ കൊട്ടിയത്ത് ഫയർ സ്റ്റേഷൻ സ്ഥാപിക്കും - അഡ്വ. വിഷ്ണു മോഹൻ 
കൊട്ടിയത്ത് ഫയർ സ്റ്റേഷന്റെ ആവശ്യകത കണക്കിലെടുത്ത് കൊട്ടിയത്തു ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ഇരവിപുരം എം ഏൽ എ അഡ്വ വിഷ്ണു മോഹൻ പറഞ്ഞു. ഇത് സംബന്ധിച്ചും, കൊട്ടിയത്തു മൊബിലിറ്റി ഹബ് സ്ഥാപിക്കണം എന്നും ആവശ്യപ്പെട്ടു പൗരവേദി ഭാരവാഹികൾ ചടങ്ങിൽ വച്ച് നിവേദനം നൽകിയിരുന്നു. പ്രൊജക്റ്റ്‌ പൗരവേദി നൽകിയ ശേഷം മൊബിലിറ്റി ഹബ് സംബന്ധിച്ച് പഠനം നടത്തി നടപടി സ്വീകരിയ്ക്കുവാൻ ശ്രമിക്കുമെന്നും എം ഏൽ എ ഉറപ്പ് നൽകി

ഒറ്റപ്ലാംമൂട് കൂടി ചേർത്ത് ടൂറിസം സർക്യൂട്ട് സ്ഥാപിക്കുന്നത് പരിശോധിക്കും - ബി ബി ഗോപകുമാർ 
 കൊട്ടിയം പൗരവേദി ഭാരവാഹികൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റപ്ലാംമൂട്, ചിറക്കര, പരവൂർ, താന്നി എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തു ടൂറിസം സർക്യൂട്ട് രൂപീകരിക്കുന്ന കാര്യം പരിശോധിക്കുമെന്നും അതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായം തേടുമെന്നും യോഗത്തിൽ വച്ചു ബി ബി ഗോപകുമാർ എം ഏൽ എ ഉറപ്പ് നൽകി.


വിദ്യാലയങ്ങളിൽ അധ്യാകപരില്ലാതെ പഠനം മുടങ്ങുന്നു.

വിദ്യാലയങ്ങളിൽ അധ്യാകപരില്ലാതെ പഠനം മുടങ്ങുന്നു. 

കൊല്ലം:  അധ്യാപകർ മറ്റ്  ജോലികളിൽ സർക്കാർ സ്കൂളുകളിൽ റെഗുലർ ക്ളാസുകൾ മുടങ്ങുന്നു. അധ്യാപകർ പരിശീലനം, സെൻസസ് വിവരശേഖരണം തുടങ്ങിയ വിവിധ ചുമതലകളിലായതിനാൽ സ്‌കൂൾ തുറന്നിട്ടും ജില്ലയിലെ വിദ്യാലയങ്ങളിൽ അധ്യാകപരില്ലാതെ പഠനം മുടങ്ങുന്നു. ഇതിനിടയിൽ എസ്‌എസ്എൽസി, പ്ലസ് ടു പരീക്ഷാഫലവുമായി ബന്ധപ്പെട്ട പുനർമൂല്യ നിർണയവും നടക്കുന്നുണ്ട്. ഒന്നിലേറെ ഡ്യൂട്ടി ലഭിച്ച അധ്യാപകരുമുണ്ട്. ഒരേ സ്‌കൂളിൽനിന്ന് പത്തിലധികം അധ്യാപകർവരെ പുനർമൂല്യ നിർണയ - സെൻസസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് പോയിട്ടുണ്ടെന്നുമാണ് വിവരം. എൽപി മുതൽ ഹൈസ്കൂൾവരെയുള്ള അധ്യാപകരെയാണ് ഇത്തരത്തിൽ വിവിധചുമതലകൾ നൽകി അയച്ചത്. ഹയർസെക്കൻഡറി വിഭാഗത്തിലെ അധ്യാപകർക്കാണ് സെൻസസ് മോണിറ്ററിങ് ഉൾപ്പെടെയുള്ള ചുമതലകൾ. അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ചെയ്തുതീർക്കേണ്ടുന്ന നിരവധി ചുമതല അവശേഷിക്കുന്നുമുണ്ട്. വിവിധ സ്കോളർഷിപ്പിന്റെയും ധനസഹായത്തിന്റെയും കണക്കുകൾ അടിയന്തരമായി ഓഫീസിൽ എത്തിക്കേണ്ട സമയമാണ്. വിദ്യാർഥികളുടെ കൃത്യമായ കണക്കെടുക്കാൻ സാധിച്ചിട്ടില്ല. പാഠപുസ്‌തക വിതരണത്തെവരെ ഇതു ബാധിച്ചിട്ടുണ്ട്. ഒപ്പം പ്രവൃത്തി ദിവസങ്ങളിലെ കണക്കുകളും കൊടുക്കണം. മുൻകാലങ്ങളിൽ വേനലവധിക്കാലത്തുതന്നെ പരിശീലനവും മറ്റു ക്രമീകരണങ്ങളും നടത്തിയിരുന്നു. പ്രൊമോഷൻ നടക്കാത്തതിനാൽ പല വിദ്യാലയങ്ങളിലും പ്രധാനാധ്യാപകരുടെ കുറവുണ്ട്.

ബിജെപി മെരിറ്റ് ഈവനിംഗ് നടത്തി.

ബിജെപി മെരിറ്റ് ഈവനിംഗ് നടത്തി. 

ചാത്തന്നൂർ : ബിജെപി 
കോയിപ്പാട് - പാലവിള വാർഡ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മെരിറ്റ് ഈവനിംഗ് നടത്തി. ബിജെപി വെസ്റ്റ് 
ജില്ലാ പ്രസിഡൻ്റ് എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു കുട്ടികളെ അനുമോദിച്ചു.
ബിജെപി ജില്ലാ ട്രഷറർ സി.രാജൻപിള്ള, പഞ്ചായത്ത് സമിതി പ്രസിഡൻ്റ് ശ്യാംരാജ് 
മണ്ഡലം സെക്രട്ടറി ബൈജു, യുവമോർച്ച ജില്ലാ സെക്രട്ടറി അഡ്വ അരുൺ , മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് സരിത, സ്കൂൾ
എസ് സി  മോർച്ച പ്രസിഡൻ്റ് ജീവൻ സുരേഷ്, പഞ്ചായത്ത്‌ സമിതി സെക്രട്ടറി സിനു,  കർഷക മോർച്ച മണ്ഡലം
ജനറൽ സെക്രട്ടറി സുരേഷ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ കോയിപ്പാട്, മോഹൻദാസ് എന്നിവർ സംസാരിച്ചു.
ഫോട്ടോ :ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് കുട്ടികളെ ആദരിക്കുന്നു.

Sunday, 7 June 2026

ചാത്തന്നൂരിൽ സ്വച്ച് ഭാരത് പരിപാടികൾക്ക് തുടക്കം കുറിച്ചു

ചാത്തന്നൂരിൽ സ്വച്ച് ഭാരത് പരിപാടികൾക്ക് തുടക്കം കുറിച്ചു 

ചാത്തന്നൂർ : എൻ ഡി എ സർക്കാരിന്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് സ്വച്ച് ഭാരത് പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട്  ബിജെപി ചാത്തന്നൂർ 
മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 
ചാത്തന്നൂർ സിവിൽ സ്റ്റേഷൻ പരിസരത്ത് ബി ജെ പി പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണരാജ് 
അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറർ സി. രാജൻപിള്ള, മണ്ഡലം ജനറൽ സെക്രട്ടറി കൊട്ടിയംസുനിൽ, ജില്ലാ കമ്മിറ്റി അംഗം ശ്യാംപ്രവീൺ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു.