Saturday, 27 June 2026

പരവൂരിൽ പനി കടുക്കുന്നു, പ്രതിരോധം പാളുന്നു

പരവൂരിൽ പനി കടുക്കുന്നു, പ്രതിരോധം പാളുന്നു

പരവൂർ : പരവൂർ മുൻസിപ്പൽ അതിർത്തിയിൽ പനി കടുക്കുന്നു, പ്രതിരോധം പാളുന്നു. അവധി ദിവസമായം
ഇന്നലെ പനി ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജ് അടക്കമുള്ള 
വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് നൂറ് കണക്കിന് പേരാണ് . ഇതിൽ 30പേർ കിടത്തി ചികിത്സയിലാണ്. ഡങ്കിപ്പനി ബാധിച്ച് അഞ്ചുപേരും സംശയിക്കുന്ന 16പേരും ചികിത്സയിലുണ്ട്. 
 ഹെപ്പറ്റൈറ്റിസ് ബാധിച്ചവരും 
എലിപ്പനിയും സ്ഥിരീകരിച്ചവരും 
നാലുപേർക്ക് ഇൻഫ്ലുൻസയും ബാധിച്ചു. നിലവിൽ ചികിത്സയിലുണ്ട്.ഷിഗെല്ല ബാധിച്ച കുട്ടികൾ സുഖമായതായി ആരോഗ്യവകുപ്പ് അതികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്ചകളിൽ പനി ബാധിച്ചവർ 
താരതമ്യേന കുറവായിരുന്നുവെങ്കിലും മഴക്കാലം തുടങ്ങിയതോടെ രോഗികളുടെ എണ്ണം കുതിച്ചുയർന്നു. ഇതിൽ പെരുമ്പുഴ ഭാഗം ഡെങ്കിയുടെ ഹോട്ട്സ്പോട്ട് ആയി കണ്ടെത്തിയിരുന്നു. കടൽകായൽ 
തീരപ്രദേശങ്ങളിലാണ്കൊ തുകിൻ്റെ പ്രധാന ഉറവിടം. ഫ്രിഡ്ജിന്റെ ട്രേ, ഇൻഡോർ പ്ലാന്റുകൾ വളർത്തുന്ന ചെടിച്ചെട്ടിയും ഡെങ്കു പരത്തുന്ന കൊതുകിൻ്റെ താവളമാണ്. കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള എല്ലാ ഉറവിടങ്ങളും ആഴ്ചതോറും കൃത്യമായി നീക്കണമെന്ന് 
ആരോഗ്യവകുപ്പ് അധികൃതർ 
അറിയിച്ചു. കൊതുകിന്റെ ഉറവിടങ്ങൾ കൃത്യമായി നീക്കിയില്ലെങ്കിൽ നിയമനടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

@ പേരിനായി യോഗങ്ങൾ നടത്തി

കിണറുകൾ ശുചീകരിക്കാൻ ആവശ്യമായ ബ്ലീച്ചിങ് പൗഡറുകളും മറ്റും വാർഡുകളിലെ കുടുംബശ്രീ അംഗങ്ങളെ ഏൽപിച്ചു. ഒരു കിണറ്റിൽ എത്ര ബ്ലീച്ചിങ് പൗഡറും ക്ലോറിനേഷൻ സാധനങ്ങളും ഇടണമെന്ന ധാരണ ഇവർക്കില്ല. പലപ്പോഴും കൂടിയ അളവിലാണ് ഇവ കിണറുകളിൽ നിക്ഷേപിക്കുന്നത്. ഇതുമൂലം കിണറ്റിലെ വെള്ളം കുടിക്കാനാവാത്ത അവസ്ഥയാണ്. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ മാസത്തിലൊരിക്കൽ സൗജന്യ മെഡിക്കൽ ക്യാന്പുകൾ നടത്തണമെന്ന സർക്കാർ 
നിർദേശവും നഗരസഭ പാലിക്കുന്നില്ല.

@ മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങൾ പരവൂർ മുൻസിപ്പാലിറ്റിയിൽ 
പ്രഹസനമായി മാറി -ബിജെപി 

മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങൾ പരവൂർ മുൻസിപ്പാലിറ്റിയിൽ 
പ്രഹസനമായി മാറിയതാണ് പകർച്ചപനികൾ പകർന്ന് പിടിക്കാൻ കാരണമായാത് എന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ പ്രദീപ്‌. ജി. കുറുമണ്ടൽ ആരോപിച്ചു.
ആരോഗ്യ വകുപ്പിൻ്റെയും നഗരസഭയുടെയും 
 ചുമതലയിലാണ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടത്. എന്നാൽ ഇത് നടക്കുന്നില്ല ഷിഗെല്ല റിപ്പോർട്ട് ചെയ്തിട്ടും മെല്ലെപോക്കിലാണ് മുൻസിപ്പാലിറ്റിയിലെ ആരോഗ്യവിഭാഗം പകർച്ചവ്യാദികൾ പടർന്നു പിടിക്കാതിരിക്കാനുള്ള അടിയന്തിര നടപടികൾ കൈകൊള്ളണമെന്നും പ്രദീപ്. ജി.കുറുമണ്ടൽ പറഞ്ഞു.

Friday, 26 June 2026

ശനി_ദോഷം_മാറ്റാൻ #ശനീശ്വരനെ പൂജിക്കാം

#ശനി_ദോഷം_മാറ്റാൻ 
#ശനീശ്വരനെ പൂജിക്കാം 

വൈശാഖമാസത്തിലെ അമാവാസിനാളിലാണ് ശനിദേവൻ ജനിച്ചത്. സൂര്യ പുത്രനായ ശനിദേവന്റെ ജന്മദിനം ശനിജയന്തി അഥവാ ശനിഅമാവാസി എന്ന് അറിയപ്പെടുന്നു. ആയുസ്സിന്റെ കാരകനാണ് ശനി🙏🙏

ജീവിതഗതി മാറ്റിമറിക്കപ്പെടുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ശനി ദോഷം അനുഭവിക്കാത്തവർ വിരളമാണ്.  സാക്ഷാൽ മഹാദേവന് പോലും ശനിദോഷം രണ്ടു നാഴിക നേരമായാൽ പോലും അലട്ടിയിട്ടുണ്ട്🙏🙏🙏

 മനപ്രയാസം, കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം എന്നിവയെല്ലാം ശനിദോഷസമയത്ത് സംഭവിക്കാം. ശനി ചാരവശാല്‍ അനിഷ്ട സ്ഥാനങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് തൊഴില്‍ അല്ലെങ്കില്‍ ഉപജീവന മേഖലയിലായിരിക്കും. അതിനാൽ ദോഷശാന്തി വരുത്തി ശനിപ്രീതി വരുത്തുവാന്‍ ശനി ജയന്തിയോളം പറ്റിയ ദിനം വേറെയില്ല. ജന്മദിനത്തില്‍ അതീവ  പ്രസന്നനായിരിക്കുന്ന ശനിദേവന് അന്നേദിവസം സമർപ്പിക്കുന്ന ജപങ്ങളും  പ്രാർഥനകളും ഫലപ്രാപ്തിയില്‍ എത്തിച്ചേരും എന്നാണ് വിശ്വാസം.

 ജാതകപ്രകാരം ശനിദശാദോഷമുള്ളവരും ചാരവശാൽ ശനി അനുകൂലമല്ലാത്ത സമയങ്ങളായ കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നീ ദോഷങ്ങൾ അനുഭവിക്കുന്നവരും ദോഷപരിഹാരത്തിന് ഏറ്റവും ഉത്തമമായ ദിനമാണ് ശനിജയന്തി.
ശനിജയന്തിദിനത്തിൽ വ്രതാനുഷ്ഠാനത്തോടെ ശനീശ്വരനെ പ്രാർഥിക്കുന്നത് അതീവ ഫലദായകമാണ് . ഒരിക്കൽ അനുഷ്ഠിച്ചു വ്രതം എടുത്ത്പ്രഭാതത്തിൽ  സ്‌നാനന്തരം ശനീശ്വരസ്തോത്രം ഒൻപതു തവണ  ജപിക്കുന്നത് ശനിപ്രീതികരമാണ്. ശനിദേവന്റെ  വാഹനമായ കാക്കയ്ക്ക് പച്ചരിയും എള്ളും നനച്ചുകൊടുക്കുന്നത് ശനിദോഷത്തിന് ഒരു പരിഹാരമാണ്. കറുത്ത വസ്ത്രം, എള്ളെണ്ണ എന്നിവ ദാനം ചെയ്യുന്നതും നന്ന്.

 ശനീശ്വരസ്തോത്രം അർഥം മനസ്സിലാക്കി വേണം ജപിക്കാൻ.

നീലാഞ്ജനസമാഭാസം
 രവിപുത്രം യമാഗ്രജം
ഛായാ മാര്‍ത്താണ്ഡ സംഭൂതം
 തം നമാമി ശനൈശ്ചരം

#അർഥം

നീലാഞ്ജനക്കല്ലിന്റെ ശോഭയുള്ളവനും യമന്റെ ജ്യേഷ്ഠനും ഛായാദേവിയുടെയും സൂര്യന്റെയും പുത്രനുമായ ശനിഭഗവാനെ ഞാൻ നമസ്കരിക്കുന്നു.

കഴിവതും മറ്റുള്ളവരെ ഒരു വാക്കുകൊണ്ട് പോലും നോവിക്കാതിരിക്കുക . പ്രത്യേകിച്ച് പ്രായമായവരെ. വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത കാണിക്കുക, മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടാതിരിക്കുക, പരദൂഷണം , കുശുമ്പ്  എന്നിവ ഒഴിവാക്കുക , അന്യരെ ഉപദ്രവിക്കാതെ കഴിയാവുന്ന രീതിയിൽ സഹായിക്കുക...എങ്കിൽ ശനിദോഷം അലട്ടുകയില്ല. കുടുംബത്തിലെ പ്രായമായവരെ വേണ്ട രീതിയിൽ പരിചരിക്കുന്നതും വസ്ത്രമോ കറുത്ത കുടയോ  നൽകി സന്തോഷിപ്പിക്കുന്നതും ശനി പ്രീതികരമായ കർമമത്രേ.
  നവഗ്രഹങ്ങളിൽ പേരിനൊപ്പം ഈശ്വരൻ എന്ന് ചേർത്തു വിളിക്കുന്നത് ശനിയെ മാത്രമാണ് 'ശനിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത് കണിശമായ നീതിയും ന്യായവും ധർമവും മൂലമാണ് അതാണ് ശനീശ്വരന്റെ വലിയ പ്രത്യേകതയും ' ആയുസ്സും ആരോഗ്യവും എല്ലാം ഈശ്വരാനുഗ്രഹമാണെങ്കിലും അതിന് ജാതകത്തിൽ ശനിയുടെ സ്ഥാനം ആനുകുലമായും  ശുഭമായും ഭവിക്കുകയും വേണമെന്നാണ്.

   ശനീശ്വരന്റ ദൃഷ്ടിക്ക് ആരോടും പ്രത്യേക മമതയോ ആരോടും കൂടുതലായി വിദ്വേഷമോ ഇല്ല. ധനവാൻ, ദരിദ്രൻ ,വലിയവൻ ചെറിയവൻ, രാജാവ് മന്ത്രി, തൊഴിലാളി, നേതാവ് എന്ന വ്യത്യാസമൊന്നും ശനിക്ക് ലവലേശമില്ല.. 
എല്ലാവരും ശനീശ്വരനുമ്പിൽ സമന്മാരാണ് 

    മനുഷ്യരെ മാത്രമല്ല ദൈവത്തെപോലും ശനീശ്വരൻ വെറുതെ വിടാറില്ല. 

     ശ്രീ പരമേശ്വരൻ രഹസ്യമായി ഗംഗാദേവിയെ വിവാഹം ചെയ്യുന്നതിന്  ആത്മാർത്ഥമായി ഒപ്പം നിന്ന് സഹായിച്ചത് ശനിയാണത്രെ.
 
     അതിൽ സംപ്രീതനായ പരമേശ്വരനാണ് ശനിക്ക് "ഈശ്വരസ്ഥാനം നൽകിയതെന്നാണ് കഥ. എന്നാൽ അതേ ശനി തന്നെയാണ്  
ഏഴരശ്ശനി ബാധിച്ചവേളയിൽ ശിവനെ ശനിപീഡയാൽ കഷ്ടപ്പെടുത്തുകയും ചെയ്തത്.

      ശനിയെ എല്ലാവർക്കും ഭയമാണ്.
വാസ്തവത്തിൽ അങ്ങിനെ പേടിക്കാനൊന്നുമില്ല. ശുദ്ധാത്മാക്കൾക്ക് ശനി നല്ലവനും ദുഷ്ടാത്മാക്കൾക്ക് ശനി പേടിക്കേണ്ടവനും
 ആണ്.
   ജ്യോതിഷഗണിതമനുസരിച്ച് ശനിയുടെ യാത്ര മറ്റു ഗ്രഹങ്ങളെപ്പോലെയല്ല സദ്ഗുണ സമ്പന്നനായ ശനി ഒരു രാശിയിൽ രണ്ടര വർഷക്കാലമുണ്ടാകും 12 രാശികളും തരണം ചെയ്ത് ഒരു പ്രാവശ്യം യഥാവിധി ചുറ്റി വരാൻ ശനിയ്ക്ക് ഏകദേശം 30 വർഷം വേണ്ടിവരുമെന്നർത്ഥം

        അതായത് നവഗ്രഹങ്ങളിൽ 
ഏറ്റവും മെല്ലെ സഞ്ചരിക്കുന്നത് ശനിയാണ്.
30 വർഷമെന്നത് ഒരു മനുഷ്യായുസ്സിൽ വലിയ കാലമാണ്. ജീവിതത്തിൽ പല സന്നിഗ്ദ ഘട്ടങ്ങളും ഈ കാലയളവിൽ തീർച്ചയായും തരണം ചെയ്യേണ്ടി വരുമല്ലോ.  അതാണ് ശനിയുടെ പ്രീതി എപ്പോഴുമുണ്ടാവണം എന്ന് പറയുന്നതിന്റെ മുഖ്യ കാരണം.

     ഏറ്റവും മെല്ലെ സഞ്ചരിക്കേണ്ടി വരാനിടയായത് ശനി മുടന്തനായത് കൊണ്ടാണത്രെ. 
അതിന് പിന്നിലുമുണ്ടൊരു കഥ .  
 
    ശനിയുടെ പ്രവർത്തിയിൽ കോപം പൂണ്ട രാവണൻ തന്റെ ചന്ദ്രഹാസം കൊണ്ട് ശനിയെ വെട്ടിയത്രെ. അങ്ങിനെയാണ് ശനി ' മുടന്തനായിപ്പോയത് എന്നാണാകഥ.  

     ശനിപ്പിഴയും ശനിദശയും ഒന്നല്ല രണ്ടും രണ്ടവസ്ഥയാണ്.
ശനിപ്പിഴ താൽക്കാലികമാണ് എന്നാൽ ശനിദശ ജാതകത്തിൽ ശനിയുടെ ദശ നടക്കുന്ന കാലം മുഴുവനും ആണ്. 
അത് 19 കൊല്ലം വരും'
  ശനിദോഷപരിഹാരത്തിന് ശനിമന്ത്രം, 
ശനിഗായത്രി എന്നിവ ജപിക്കാം '
ശനിദശാ കാലത്ത് നീല വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്. 
കാക്കയ്ക്ക് ചോറു കൊടുക്കുക 
നീലത്താമര, ശംഖുപുഷ്പം നീല ചെമ്പരത്തി എന്നിവ കൊണ്ട് ശാസ്താവിനെ പൂജിക്കണം'

    ശനിദോഷം ലഘൂകരിക്കാൻ ശിവനെ വില്വ പത്രങ്ങളിൽ (കുവളത്തില) പൂജിക്കുന്നതും ശനീശ്വര ക്ഷേത്രത്തിലും ശാസ്താ ക്ഷേത്രത്തിലും ശിവാംശമുള്ള മറ്റു ദേവതകളുടെ ക്ഷേത്രങ്ങളിലും ചെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യാം.

      നവഗ്രഹമുള്ള ക്ഷേത്രങ്ങളിൽ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറയാറുണ്ട് ശനിപ്പിഴയുള്ളപ്പോൾ മാത്രം ശനിയെ പ്രാർത്ഥിച്ചാൽ മതിയത്രെ.
ശനിയുടെ മുമ്പിൽ തല കുമ്പിടുകയോ,
കുമ്പിട്ടു നമസ്കരിക്കുകയോ വേണ്ടതില്ല. അങ്ങിനെ ചെയ്താൽ ശനി പുറത്തു കയറിയിരിക്കുമെന്നും പറയാറുണ്ട്.
ശനിയെ തൊഴുതുമടങ്ങുമ്പോൾ തിരിഞ്ഞു നോക്കിയാൽ ശനി കൂടെ പ്പോരാനിടയുണ്ടെന്ന വിശ്വാസവും ഉണ്ട്

  ഓം ശനീശ്വരായ നമഃ

Wednesday, 24 June 2026

ഇടത് മുന്നണിയ്ക്ക് ചാത്തന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയം ഉൾകൊള്ളാൻ കഴിയുന്നില്ല - എസ്.പ്രശാന്ത്

ഇടത് മുന്നണിയ്ക്ക് ചാത്തന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയം ഉൾകൊള്ളാൻ കഴിയുന്നില്ല - എസ്.പ്രശാന്ത് 

ചാത്തന്നൂർ  : ഇടത് മുന്നണിയ്ക്ക് ചാത്തന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയം ഉൾകൊള്ളാൻ കഴിയുന്നില്ലെന്ന് ബിജെപി കൊല്ലം ഈസ്റ്റ്  പ്രസിഡന്റ്‌ 
എസ്.പ്രശാന്ത് പറഞ്ഞു. കല്ലുവാതുക്കൽ പഞ്ചായത്ത്‌ കാര്യാലയത്തിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സംസ്ഥാന ഭരണവും എം എൽ എയും ഉള്ളപ്പോൾ ഭരണസംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് അഴിമതിയും പിൻവാതിൽ നിയമനവും നടത്തിയവർ 
 ഭരണം നഷ്ടപ്പെട്ടപ്പോഴും ഭരണസംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതാണ് കല്ലുവാതുക്കൽ പഞ്ചായത്തിൽ നടക്കുന്നത് എന്ന് എസ്. പ്രശാന്ത് ആരോപിച്ചു. ചാത്തന്നൂരിലെ 
ഭരണസംവിധാനങ്ങളിൽ നിന്നും ജനങ്ങൾ 
 ഇടത് മുന്നണിയെ 
പുറത്താക്കിയ കാര്യം ഉൾകൊള്ളാൻ സഖാക്കൾ തയ്യാറാകണം അന്ധമായ രാക്ഷ്ട്രീയവിരോധം ഒഴിവാക്കി ജനപ്രതിനിധികളെ അംഗീകരിക്കാൻ തയ്യാറാകണം ഇല്ലെങ്കിൽ ഭൂരിപക്ഷം ഇല്ലാതെ ഇടതുമുന്നണി ഭരിക്കുന്ന സ്ഥലങ്ങളിൽ നിന്നും പുറത്ത് പോകേണ്ട അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.പാരിപ്പള്ളി മേഖല പ്രസിഡന്റ്‌ സുരേഷ്ചന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു പരവൂർ മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്‌. ജി.കുറുമണ്ടൽ, സംസ്ഥാന സമിതി അംഗം രാജേന്ദ്രൻമാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബൈജുലക്ഷ്മൺ, വിഷ്ണുകുറുപ്പ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്‌ ഐശ്വര്യ, എന്നിവർ 
സംസാരിച്ചു ബിജെപി കല്ലുവാതുക്കൽ 
മേഖല പ്രസിഡന്റ്‌ ജസ്റ്റിൻജോൺ സ്വാഗതവും ബിജെപി പാർലമെന്ററി പാർട്ടി ലീഡർ എസ്. ആർ. രോഹിണി നന്ദിയും പറഞ്ഞു. കല്ലുവാതുക്കൽ നടയ്ക്കൽ റോഡിൽ നിന്നും പ്രകടനമായാണ് പഞ്ചായത്ത്‌ കാര്യാലയത്തിലേക്ക് മാർച്ച് ചെയ്തത് പഞ്ചായത്ത്‌ കാര്യലയത്തിന് സമീപം പോലിസ് ബാരിക്കേഡ് 
 കെട്ടി തടഞ്ഞു ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും ബിജെപി നേതാക്കളും പ്രകടനത്തിന് നേതൃത്വം നൽകി.

ഫോട്ടോ :ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് മാർച്ചിനെ അതിസംബോധന ചെയ്തു സംസാരിക്കുന്നു.


,

സിപിഐക്കാരനായ പഞ്ചായത്ത്‌ പ്രസിഡന്റിനെ ന്യായീകരിച്ചു യു ഡി എഫ് കൺവീനർ പരാതിയുമായി കോൺഗ്രസ്‌

സിപിഐക്കാരനായ പഞ്ചായത്ത്‌ പ്രസിഡന്റിനെ ന്യായീകരിച്ചു യു ഡി എഫ് കൺവീനർ പരാതിയുമായി കോൺഗ്രസ്‌ 

ചാത്തന്നൂർ : സിപിഐക്കാരനായ ആദിച്ചനല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റിനെ ന്യായികരിച്ചു കൊണ്ട്  യു ഡി എഫ് നേതാവ് രംഗത്ത് പരാതിയുമായി 
കോൺഗ്രസ്‌ അംഗങ്ങൾ.ആദിച്ചനല്ലൂർ പഞ്ചായത്ത്‌ സെക്രട്ടറി വാഹനം കൊടുക്കാഞ്ഞതിനെ തുടർന്ന് സൈക്കിൾ ചവിട്ടി കൊല്ലത്ത് പരിപാടിയ്ക്ക് പോയി പ്രതിക്ഷേധിച്ച സിപിഐ മണ്ഡലം കമ്മിറ്റി അംഗവും ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമായ എദ്വർഡിനെ സോഷ്യൽ മീഡിയയിലും അല്ലാതെയും ന്യായികരിച്ചു രംഗതെത്തിയ ആർ എസ് പി ജില്ലാ കമ്മിറ്റി അംഗം കൂടിയായ യുഡിഎഫ് നിയോജകമണ്ഡലം കൺവീനർക്കെതിരെ പരാതിയുമായി കോൺഗ്രസ്‌ പ്രവർത്തകർ രംഗതെത്തിയത്. കോൺഗ്രസ്‌ അനുകൂല സർവീസ് സംഘടനയിൽ അംഗമായ പഞ്ചായത്ത്‌ സെക്രട്ടറിയും ആദിച്ചനല്ലൂർ പഞ്ചായത്ത് ഭരിക്കുന്ന ഇടതുപക്ഷവുമായി ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ചർച്ചകൾക്കുമായി കോൺഗ്രസ് അംഗങ്ങളെ അവഗണിച്ചു കൊണ്ട് യു ഡി എഫ് സംവിധാനത്തിൽ ചർച്ചകൾ നടത്താതെ യു ഡി എഫ് കൺവീനർ നടത്തുന്ന ഇരട്ടതാപ്പ് നയത്തിനെതിരെയാണ് കോൺഗ്രസിന്റെ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ രംഗതെത്തിയിരിക്കുന്നത്.ജില്ലാ കോൺഗ്രസ്‌ നേതൃത്വത്തിനും യു ഡി എഫ് നേതൃത്വത്തിനും പരാതി നൽകുമെന്ന് കോൺഗ്രസ്‌ അംഗങ്ങൾ പറഞ്ഞു.യു ഡി എഫിന്റെ ഉന്നത പദവിയിൽ ഇരുന്ന് കൊണ്ട് കോൺഗ്രസ്‌ അംഗങ്ങളെയും പ്രവർത്തകരെയും തള്ളിപറഞ്ഞു കൊണ്ട് ഇടതുപക്ഷവമായി കൈകോർക്കുന്ന ആർ എസ് പി നേതാവിന്റെ നിലപാടുകൾക്ക് ആർ എസ് പി നേതൃത്വം ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

  

Tuesday, 23 June 2026

ഇന്ത്യൻ രാഷ്ട്രീയത്തെയും വ്യവസായ മേഖലയെയും ഒരുപോലെ പിടിച്ചുലച്ച ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കഥകളിലൊന്നാണ് 'കോൾഗേറ്റ്' എന്നറിയപ്പെടുന്ന കൽക്കരി കുംഭകോണം.

ഇന്ത്യൻ രാഷ്ട്രീയത്തെയും വ്യവസായ മേഖലയെയും ഒരുപോലെ പിടിച്ചുലച്ച ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കഥകളിലൊന്നാണ് 'കോൾഗേറ്റ്' എന്നറിയപ്പെടുന്ന കൽക്കരി കുംഭകോണം. ഒരു രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ എങ്ങനെയാണ് രാഷ്ട്രീയ-വ്യവസായ കൂട്ടുകെട്ടുകൾ വഴി ദുരുപയോഗം ചെയ്യപ്പെടുന്നതെന്ന് ലോകത്തിന് കാണിച്ചുതന്ന സംഭവമായിരുന്നു ഇത്. പൊതുഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ ഈ വിവാദം വർഷങ്ങളോളം രാജ്യത്തെ വാർത്തകളിൽ നിറഞ്ഞുനിന്നു. ⛏️

​നമ്മുടെ നാടിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച ഈ മഹാവിവാദത്തിന് പിന്നിലെ യഥാർത്ഥ വിവരങ്ങളും അതിലേക്ക് നയിച്ച സംഭവവികാസങ്ങളും എന്തൊക്കെയാണെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. കേവലം ഒരു സാമ്പത്തിക തിരിമറി എന്നതിലുപരിയായി രാജ്യത്തെ ഉന്നത നിയമവ്യവസ്ഥകളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും വെല്ലുവിളിച്ച ഒന്നായിരുന്നു ഈ കൽക്കരി കുംഭകോണം. പല വമ്പന്മാരുടെയും കസേര തെറിപ്പിച്ച, ഇന്ത്യൻ ജനാധിപത്യത്തെ മുൾമുനയിൽ നിർത്തിയ ആ ചരിത്രം ഇതാ ഇവിടെ വിശദമായി പങ്കുവെക്കുന്നു. 📜

​1992 മുതൽ 2010 വരെയുള്ള കാലഘട്ടത്തിലാണ് ഈ വലിയ കുംഭകോണത്തിന്റെ വിത്തുകൾ പാകിയതും വളർന്നതും. കൽക്കരി പൊതുമേഖലാ സ്ഥാപനങ്ങളായ കോൾ ഇന്ത്യയും സിംഗരേണി കമ്പനിയും നേരിട്ട് ഖനനം നടത്തിക്കൊണ്ടിരുന്നപ്പോൾ, സ്വകാര്യ കമ്പനികൾക്ക് കൽക്കരി ബ്ലോക്കുകൾ അനുവദിക്കാൻ തുടങ്ങിയതാണ് വിനയായത്. കൽക്കരി മേഖലയിൽ വലിയ തോതിൽ ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അനുമതി നൽകിയതെങ്കിലും, പിൽക്കാലത്ത് ഇത് ക്രമക്കേടുകളുടെ കേന്ദ്രമായി മാറി. 🏭

​1993 ഓടെ സ്വകാര്യ കമ്പനികൾക്കായി കൽക്കരി ബ്ലോക്കുകൾ അനുവദിക്കാൻ സർക്കാർ ഒരു പ്രത്യേക 'സ്ക്രീനിംഗ് കമ്മിറ്റി' രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു കമ്പനികൾക്ക് കൽക്കരി ഖനികൾ വീതംവെച്ചു നൽകിയിരുന്നത്. എന്നാൽ മത്സര ലേലത്തിലൂടെ ഉയർന്ന വില വാഗ്ദാനം ചെയ്യുന്നവർക്ക് ഖനികൾ നൽകുന്നതിന് പകരം തുച്ഛമായ തുകയ്ക്ക് ആവശ്യക്കാർക്ക് തോന്നിയതുപോലെ അനുവദിക്കുകയാണ് ചെയ്തത്. 📂

​സ്ക്രീനിംഗ് കമ്മിറ്റിയുടെ ഈ നയം കൽക്കരി ബ്ലോക്കുകൾ അനുവദിക്കുന്നതിൽ വലിയ തോതിലുള്ള പക്ഷപാതത്തിനും അഴിമതിക്കും വഴിവെച്ചു. ആർക്കൊക്കെ ഖനനം നടത്താൻ യോഗ്യതയുണ്ടെന്നോ എത്ര കൽക്കരി ഉണ്ടെന്നോ ഉള്ള വ്യക്തമായ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു ഈ വീതംവെപ്പ് നടന്നത്. രാഷ്ട്രീയ സ്വാധീനമുള്ള വൻകിട കമ്പനികൾക്ക് രാജ്യത്തിന്റെ വിലമതിക്കാനാവാത്ത ഈ പ്രകൃതിവിഭവം വളരെ നിസ്സാരമായി കൈമാറാൻ ഈ രീതി സഹായകമായി. 👥

​വർഷങ്ങളോളം മൂടിവെക്കപ്പെട്ട ഈ അഴിമതി ഒടുവിൽ വെളിച്ചത്തുവന്നത് 2012 മാർച്ചിലാണ്. അന്നത്തെ കോംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ തയ്യാറാക്കിയ കരട് റിപ്പോർട്ട് മാധ്യമങ്ങളിലൂടെ ചോർന്നത് രാജ്യത്ത് വലിയൊരു രാഷ്ട്രീയ ഭൂകമ്പത്തിന് തുടക്കം കുറിച്ചു. സർക്കാർ ഖനികൾ ലേലം ചെയ്യാതെ സ്വകാര്യ കമ്പനികൾക്ക് നേരിട്ട് അനുവദിച്ചതിലൂടെ വൻ ക്രമക്കേട് നടന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടായിരുന്നു. 📰

​സി.എ.ജിയുടെ ആ കരട് റിപ്പോർട്ടിലെ കണക്കുകൾ കേട്ട് രാജ്യം ഞെട്ടിത്തരിച്ചുപോയി. കൽക്കരി ബ്ലോക്കുകൾ ലേലം ചെയ്യാതെ നൽകിയതിലൂടെ സ്വകാര്യ കമ്പനികൾക്ക് 10.67 ലക്ഷം കോടി രൂപയുടെ അന്യായ ലാഭം ലഭിച്ചു എന്നായിരുന്നു ആദ്യത്തെ വിലയിരുത്തൽ. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു അഴിമതിക്കേസിലും ഇത്രയധികം തുകയുടെ ക്രമക്കേട് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നില്ല. 💰

​2012 മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങൾ ഇന്ത്യൻ വാർത്താമാധ്യമങ്ങളിലും പൊതുസമൂഹത്തിലും കോൾഗേറ്റ് വിവാദം ആളിക്കത്തിയ കാലമായിരുന്നു. രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം ഈ അഴിമതിയുടെ ഉള്ളുകള്ളികൾ ഒന്നൊന്നായി പുറത്തുവിട്ടു. വൻകിട രാഷ്ട്രീയ നേതാക്കൾക്കും ബിസിനസ്സ് പ്രമുഖർക്കുമെതിരെ ശക്തമായ ആരോപണങ്ങൾ ഉയരുകയും രാജ്യമൊട്ടാകെ ഇതിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കപ്പെടുകയും ചെയ്തു. 📺

​ഇതേ സമയത്തുതന്നെ പ്രതിപക്ഷമായ BJP ഈ വിഷയം ഏറ്റെടുക്കുകയും സർക്കാരിനെതിരെ ശക്തമായ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. പാർലമെന്റ് അലങ്കോലപ്പെടുകയും പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജിവെക്കണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തു. സി.ബി.ഐയും ആദായനികുതി വകുപ്പും കേസിൽ വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ഇതോടെ ശക്തമായി ഉയർന്നു. 🏛️

​വിവാദങ്ങൾ ശക്തമായതോടെ കേന്ദ്ര വിജിലൻസ് കമ്മീഷൻ ഇടപെടുകയും ബിജെപി എംപിമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിക്കാൻ സിബിഐയോട് ഉത്തരവിടുകയും ചെയ്തു. ഇതോടെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഈ അഴിമതിക്ക് പിന്നിലെ വലിയ സ്രാവുകളെ പിടികൂടാൻ കൽക്കരി മന്ത്രാലയത്തിന്റെ ഫയലുകൾ പരതാൻ ആരംഭിച്ചു. 🔍

​2012 ഓഗസ്റ്റിൽ കൽക്കരി കുംഭകോണം ഔദ്യോഗികമായി പാർലമെന്റിന്റെ മേശപ്പുറത്ത് എത്തി. സി.എ.ജിയുടെ അന്തിമ റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കപ്പെട്ടപ്പോൾ നഷ്ടത്തിന്റെ കണക്കുകൾ അല്പം പുതുക്കിയിരുന്നു. അന്തിമ റിപ്പോർട്ട് പ്രകാരം പൊതുഖജനാവിനുണ്ടായ നഷ്ടവും സ്വകാര്യ കമ്പനികൾക്ക് ലഭിച്ച അന്യായ ലാഭവും ഏകദേശം 1.86 ലക്ഷം കോടി രൂപയായിരുന്നു. എങ്കിലും ഈ തുകയും സാധാരണക്കാരന് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വലുതായിരുന്നു. 📉

​ഈ അന്തിമ റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പാർലമെന്റിൽ സി.എ.ജിയുടെ കണ്ടെത്തലുകളെ ശക്തമായി എതിർത്തുകൊണ്ട് രംഗത്തെത്തി. സി.എ.ജിയുടെ കണക്കുകൂട്ടലുകൾ തെറ്റാണെന്നും ഖനനം ഇതുവരെ പൂർണ്ണതോതിൽ ആരംഭിക്കാത്തതിനാൽ യഥാർത്ഥ നഷ്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. നിയമ മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരുകളുടെയും നിർദ്ദേശങ്ങൾ പരിഗണിച്ചാണ് നയപരമായ തീരുമാനങ്ങൾ എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു. 🎙️

​പ്രധാനമന്ത്രിയുടെ മറുപടി പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്തിയില്ലെന്ന് മാത്രമല്ല, പാർലമെന്റിന്റെ വർഷകാല സമ്മേളനം പൂർണ്ണമായി തടസ്സപ്പെടാൻ ഇത് കാരണമായി. ബിജെപി അംഗങ്ങൾ സഭാനടപടികൾ പൂർണ്ണമായും ബഹിഷ്കരിക്കുകയും പ്രധാനമന്ത്രി നേരിട്ട് കൽക്കരി വകുപ്പ് കൈകാര്യം ചെയ്ത കാലയളവിലാണ് വലിയ തോതിലുള്ള അഴിമതി നടന്നതെന്നതിനാൽ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു. 📣

​പാർലമെന്റ് പ്രതിസന്ധിയിലായതോടെ 2012 സെപ്റ്റംബറിൽ കേസ് സുപ്രീം കോടതിയുടെ മുൻപിലെത്തി. കൽക്കരി ബ്ലോക്ക് അലോട്ട്‌മെന്റുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ സാമൂഹ്യപ്രവർത്തകർ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു. ഇതോടെ സിബിഐ നടത്തുന്ന കൽക്കരി കുംഭകോണ അന്വേഷണം നേരിട്ട് നിരീക്ഷിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ⚖️

​2013 ൽ കേസിൽ സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലുകൾ കാണാൻ കഴിഞ്ഞു. അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് രാഷ്ട്രീയ നേതൃത്വങ്ങളുമായി സിബിഐ പങ്കുവെക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്ന് കോടതി സിബിഐയെ കഠിനമായി വിമർശിച്ചു. സിബിഐയെ കേന്ദ്ര സർക്കാരിന്റെ കയ്യിലെ 'കൂട്ടിലടച്ച തത്ത' എന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചത്, ഇത് വലിയ വിവാദമായി മാറി. 🦜

​ഇതേ വർഷം കൽക്കരി-സ്റ്റീൽ മേഖലയ്ക്കായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയും തങ്ങളുടെ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. 1993 നും 2008 നും ഇടയിൽ നടന്ന കൽക്കരി വിതരണമെല്ലാം തികച്ചും അനധികൃതമായിരുന്നെന്നും ഇതുവരെ ഉൽപ്പാദനം തുടങ്ങാത്ത എല്ലാ ഖനികളുടെയും അലോട്ട്മെന്റ് റദ്ദാക്കണമെന്നും ഈ കമ്മിറ്റി സർക്കാരിനോട് ശുപാർശ ചെയ്തു. 📑

​സിബിഐ അന്വേഷണം ശക്തമാക്കിയതോടെ രാഷ്ട്രീയ വമ്പന്മാരും പ്രമുഖ വ്യവസായികളും പ്രതിക്കൂട്ടിലായി. പ്രമുഖ വ്യവസായിയും കോൺഗ്രസ് മുൻ എംപിയുമായ നവീൻ ജിൻഡാൽ, മുൻ കേന്ദ്രമന്ത്രി ദാസരി നാരായണ റാവു എന്നിവർക്കെതിരെ സിബിഐ ആദ്യമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തുടർന്ന് പ്രശസ്ത വ്യവസായി കുമാർ മംഗലം ബിർള, മുൻ കൽക്കരി സെക്രട്ടറി പി.സി പരഖ് എന്നിവരും ഈ അന്വേഷണ വലയിലായി. 🏢

​2014 ആയപ്പോഴേക്കും സുപ്രീം കോടതി കൂടുതൽ കടുത്ത നടപടികളിലേക്ക് കടന്നു. കൽക്കരി വിതരണവുമായി ബന്ധപ്പെട്ട കേസുകൾ മാത്രം വേഗത്തിൽ വിചാരണ ചെയ്യുന്നതിനായി ഒരു പ്രത്യേക സിബിഐ കോടതി രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ബിർളയ്ക്കും മറ്റുമെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കേസുകൾ കോടതിയുടെ കർശന നിരീക്ഷണത്തിലായി. ⛓️

​2014 സെപ്റ്റംബർ 24 ന് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു വിധി സുപ്രീം കോടതി പ്രസ്താവിച്ചു. 1993 മുതൽ 2010 വരെയുള്ള കാലയളവിൽ വിവിധ സ്ക്രീനിംഗ് കമ്മിറ്റികൾ വഴി അനുവദിച്ച 218 കൽക്കരി ബ്ലോക്കുകളിൽ 214 എണ്ണത്തിന്റെ അലോട്ട്മെന്റും സുപ്രീം കോടതി പൂർണ്ണമായി റദ്ദാക്കി. ഈ അലോട്ട്മെന്റുകളെല്ലാം പൂർണ്ണമായും നിയമവിരുദ്ധവും ഏകപക്ഷീയവുമായിരുന്നു എന്ന് കോടതി കണ്ടെത്തി. 🔨

​സുപ്രീം കോടതി വിധിക്ക് പിന്നാലെ 2015 ൽ അധികാരത്തിലിരുന്ന പുതിയ സർക്കാർ 'കൽക്കരി ഖനി നിയമം' പാസാക്കുകയും റദ്ദാക്കിയ ഖനികൾ സുതാര്യമായ ഇ-ലേലത്തിലൂടെ വിതരണം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അടക്കമുള്ള പ്രമുഖർക്ക് ഈ കേസിൽ പ്രത്യേക സിബിഐ കോടതി സമൻസ് അയച്ചെങ്കിലും പിന്നീട് കോടതികൾ ഇതിൽ താല്കാലിക സ്റ്റേ അനുവദിച്ചു. 💻

​2015 ലെ ലേല പ്രക്രിയ സുതാര്യമായ രീതിയിൽ നടത്തിയപ്പോൾ അഴിമതിക്കെതിരെ ശക്തമായ ഒരു ബദലായി അത് മാറി. ആദ്യഘട്ടത്തിൽ ലേലം ചെയ്ത ഏതാനും ഖനികളിൽ നിന്ന് മാത്രം സർക്കാരിന് പതിനായിരക്കണക്കിന് കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. കൽക്കരി ശരിയായ രീതിയിൽ ലേലം ചെയ്തിരുന്നെങ്കിൽ രാജ്യത്തിന്റെ ഖജനാവിന് എത്ര വലിയ തുക ലഭിക്കുമായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു ഈ പുതിയ ലേല പ്രക്രിയ. 📈

​കൽക്കരി കുംഭകോണത്തിലെ ഏറ്റവും വിചിത്രവും സംശയമുണർത്തുന്നതുമായ ഒരു വശം കേസിനാവശ്യമായ പ്രധാന ഫയലുകൾ കാണാതായി എന്നതായിരുന്നു. 1993 മുതൽ 2004 വരെയുള്ള അലോട്ട്മെന്റുകളുടെ അപേക്ഷകളും യോഗങ്ങളുടെ മിനിട്സുകളും അടങ്ങുന്ന സുപ്രധാനമായ നൂറിലധികം ഫയലുകളാണ് കൽക്കരി മന്ത്രാലയത്തിൽ നിന്നും ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായത്. തെളിവുകൾ നശിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് വലിയ രീതിയിൽ ആരോപിക്കപ്പെട്ടു. 📂❌

​ഈ കുംഭകോണം നടന്ന ദീർഘമായ കാലയളവിൽ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുമാണ് കൽക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്നത്. പ്രധാനമന്ത്രി മൻമോഹൻ സിംഗ് (ചില കാലയളവുകളിൽ നേരിട്ട് ചുമതല വഹിച്ചു), ഷിബു സോറൻ, ദാസരി നാരായണ റാവു തുടങ്ങിയ പ്രമുഖർ ഈ സമയങ്ങളിൽ അധികാര കസേരകളിൽ ഇരുന്നവരായിരുന്നു. ഇവരിൽ പലരും പിന്നീട് നിയമനടപടികൾക്കും അന്വേഷണങ്ങൾക്കും വിധേയരായി. 👔

​രാജ്യത്തിന്റെ ഭരണസംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ ഈ അഴിമതി കാരണമായെങ്കിലും, ജനാധിപത്യ സ്ഥാപനങ്ങളുടെ ശക്തി തെളിയിക്കപ്പെട്ട ഒരു സംഭവം കൂടിയാണിത്. സ്വതന്ത്ര മാധ്യമപ്രവർത്തനം, സി.എ.ജിയുടെ കൃത്യമായ ഓഡിറ്റിങ്, സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലുകൾ എന്നിവയുണ്ടെങ്കിൽ എത്ര വലിയ അധികാരകേന്ദ്രങ്ങളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കുമെന്ന് കോൾഗേറ്റ് തെളിയിച്ചു. 🇮🇳

​ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നായ കൽക്കരി കുംഭകോണം ഇപ്പോഴും പ്രകൃതിവിഭവങ്ങളുടെ തുല്യവും സുതാര്യവുമായ വിതരണത്തെക്കുറിച്ചുള്ള വലിയ പാഠങ്ങൾ നമുക്ക് നൽകുന്നു. നിയമവ്യവസ്ഥയുടെ പോരാട്ടത്തിലൂടെ അഴിമതിക്കാരായ പ്രമുഖരെ ശിക്ഷിക്കാനും പ്രകൃതിവിഭവങ്ങൾ രാജ്യത്തിന്റെ വികസനത്തിനായി സുതാര്യമായി ഉപയോഗിക്കാനും കഴിഞ്ഞത് ഒരു വലിയ ചരിത്രപരമായ നേട്ടമായി അവശേഷിക്കുന്നു. 🌟

Monday, 22 June 2026

പോളച്ചിറയിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ച് നീക്കാൻ ചിറക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു

പോളച്ചിറയിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ച് നീക്കാൻ ചിറക്കര ഗ്രാമപഞ്ചായത്ത്

@ നടപടി ജന്മഭൂമി വാർത്തയെ തുടർന്ന്.

ചാത്തന്നൂർ :പോളച്ചിറയിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ച് നീക്കാൻ ചിറക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. പോളച്ചിറ ഏലയ്ക്ക് ഭീക്ഷണിയായി അനധികൃത റിസോർട്ടുകളുടെയും ഫാമുകളുടെയും നിർമ്മാണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടിയെടുക്കുന്നത്. കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം 
അട്ടിമറിച്ചു കൊണ്ട്  പോളച്ചിറയിൽ ഒരു നിർമ്മാണവും അനുവദിക്കില്ല എന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചിറക്കര ഉല്ലാസ് കൃഷ്ണൻ പറഞ്ഞു. മുൻ ഭരണസമിതികളുടെ കാലത്ത് നടത്തിയ നിർമ്മാണ പ്രവർത്തികൾക്കുള്ള അനുമതികൾ പരിശോധിച്ച് വരികയാണ്.
ചിറക്കര പഞ്ചായത്തും കൃഷി വകുപ്പും 
ചിറക്കരയുടെ  കാർഷിക മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി 
ലോല  പ്രദേശമായ പോളച്ചിറയിലെ പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിർത്തുന്നതിനുമുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി വരികയാണ് 
ശുദ്ധജല മത്സ്യങ്ങളുടെ ആവാസകേന്ദ്രമായ
പോളച്ചിറയിൽ ജലമലിനീകരണം അനുവദീയമല്ല എന്നും അദ്ദേഹം പറഞ്ഞു പോളച്ചിറയിൽ ഇ വർഷം 
കൃഷി തുടങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും ഉല്ലാസ്കൃഷ്ണൻ പറഞ്ഞു 







പോളച്ചിറ ഏലയ്ക്ക് ഭീക്ഷണിയായി അനധികൃത റിസോർട്ടുകളുടെ നിർമ്മാണം പ്രതിക്ഷേധവുമായി കർഷകർ

പോളച്ചിറ ഏലയ്ക്ക് ഭീക്ഷണിയായി അനധികൃത റിസോർട്ടുകളുടെ നിർമ്മാണം പ്രതിക്ഷേധവുമായി കർഷകർ

ചാത്തന്നൂർ:  കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം 
അട്ടിമറിച്ചു കൊണ്ട്  പോളച്ചിറയിൽ അനധികൃത റിസോർട്ട് നിർമ്മാണം പ്രതിക്ഷേധവുമായി കർഷകർ. ചിറക്കര പഞ്ചായത്തും കൃഷി വകുപ്പും 
ചിറക്കരയുടെ  കാർഷിക മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി 
ലോല  പ്രദേശമായ പോളച്ചിറയിലെ പാരിസ്ഥിതിക സംതുലനാവസ്ഥ നിലനിർത്തുന്നതിനുമുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി വരുമ്പോൾ ആണ് ഭൂമാഫിയ സംഘങ്ങൾ പഞ്ചായത്തിന്റെ അനുവാദമില്ലാതെ  റിസോർട്ടുകൾ 
കെട്ടിയുയർത്തുന്നത്  മുൻ ഭരണ സമിതിയുടെ കാലം മുതൽ പ്രവർത്തിച്ചു വരുന്ന 
 ഫാമുകൾ  പോളച്ചിറ ഏലയുടെ തീരങ്ങളിൽ വ്യവസായമായി വളർന്നതോടെ ജലമലിനീകരണം വഴി നെൽവയലുകളുടെ ആവാസവ്യവസ്ഥയ്ക്ക് കടുത്ത ഭീഷണിയുണ്ടായിട്ടുണ്ട് അതിന് പിന്നാലെയാണ് ഇപ്പോൾ റിസോർട്ടുകൾ കുടി രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ഏലയ്ക്ക് ചുറ്റുമുള്ള  ഉപയോഗ ശൂന്യമായ 
കരഭൂമി  കൈവശപ്പെടുത്തി ഉയരത്തിലുള്ള കമാനങ്ങൾ കെട്ടുകയാണ് ഭൂമാഫിയ ഇത് ദേശാടന പക്ഷികൾക്ക് ഭീക്ഷണിയാണ്. നെടുങ്ങോലം കേദ്രീകരിച്ചു  തീരദേശ സംരക്ഷണ നിയമങ്ങൾ അട്ടിമറിച്ചു ഇത്തിക്കരയാറിന്റെ തീരത്ത് ചിറക്കരയിലെ മുൻ ഭരണസമിതികളുടെ കാലത്ത്  നിർമിച്ച അനധികൃത റിസോർട്ടുകൾക്കെതിരെയും അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് ചിറക്കര പഞ്ചായത്ത്. മാലാക്കായൽ മേ
മേഖലയിലെ ഏതാനും റിസോർട്ടുകളുടെ നിർമാണം നിയമവിരുദ്ധമെന്നു തീരദേശ പരിപാലന അതോറിറ്റി കണ്ടെത്തിയതിനു പിന്നാലെയാണു  പോളച്ചിറ ഏലയുടെ തീരങ്ങൾ ലക്ഷ്യമിട്ട്  റിസോർട്ട് മാഫിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോയും  കോൺക്രീറ്റ്  നിർമ്മിതികൾക്ക് അനുമതിയും 
ഇല്ലാത്ത ഏലായുടെ തീരങ്ങളിൽ നടക്കുന്ന അനധികൃത നിർമ്മിതിയ്ക്ക് എതിരെ ശക്തമായ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് കർഷക സമിതി