Monday, 9 March 2026

നിയമസഭതിരഞ്ഞെടുപ്പ് പടിവാതില്ക്കൽ എത്തി നിൽക്കുമ്പോൾ കൊല്ലം ജില്ലയിലെ രാക്ഷ്ട്രീയ താപനില ഉയരുകയാണ്.

കൊല്ലം :: നിയമസഭതിരഞ്ഞെടുപ്പ് പടിവാതില്ക്കൽ എത്തി നിൽക്കുമ്പോൾ കൊല്ലം ജില്ലയിലെ രാക്ഷ്ട്രീയ താപനില ഉയരുകയാണ്. പരമ്പരാഗത വ്യവസായത്തിൽ ശവപറമ്പാണ് കൊല്ലം ഇ മേഖലയിൽ പണിയെടുത്തിരുന്ന 
 പരമ്പരാഗത തൊഴിലാളികൾ ഗതികേടിന്റെ നടുമുറ്റത്ത് നിൽക്കുന്ന രാക്ഷ്ട്രീയ സാഹചര്യത്തിൽ ഇവരെ വഴിയാധാരമാക്കിയ ഇടതുവലത് മുന്നണികൾക്കെതീരെ ഉയരുന്ന രാക്ഷ്ട്രീയ സാഹചര്യമാണ് ഇന്ന് ദേശിoഗനാട്ടിൽ  ഉയരുന്നത്. കേന്ദ്രസർക്കാരിനോട് തൊഴിലാളി സമൂഹം കാണിക്കുന്ന മമതയാണ് ഇരു മുന്നണികൾക്കും ഇപ്പോൾ ഭയം തോന്നുന്നതിനുള്ള പ്രധാന കാരണം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിളക്കമാർന്ന വിജയത്തെ തുടർന്ന് 
ബിജെപിയുടെ രാക്ഷ്ട്രീയപരമായുള്ള പ്രസക്തി ഉയരുമ്പോൾ ഇരു മുന്നണികളുടെയും നെഞ്ചിടിപ്പ് കൂടുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ഉണ്ടാക്കിയ 
മുന്നേറ്റം നിയമസഭതിരഞ്ഞെടുപ്പിൽ തുടരുകയാണെങ്കിൽ ഇരു മുന്നണികൾക്കും വെല്ലുവിളിയാകും എന്ന് രാക്ഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാണിക്കുന്നു.
അതെല്ലാം കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് അടുക്കും തോറും ജില്ലയിലെ 
 രാഷ്ട്രീയതാപനില ഉയരുകയാണ്.

@ സിപിഎമ്മിന്റെ കളിതട്ടായിരുന്ന 
കൊല്ലത്ത് കളിമാറും ബിജെപി ഉയർത്തുന്ന വെല്ലുവിളി ചുവപ്പു കോട്ടയില്‍ വിള്ളലുണ്ടാക്കിയെന്ന് രാക്ഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാട്ടുന്നു അത് കൊണ്ട് തന്നെ  കൊല്ലത്തെ മേൽകൊയ്മ ഇക്കുറി സിപിഎമ്മിന് നഷ്ടമാകുമോ? ഇടതു 
അണികളിൽ തന്നെയുള്ള ഭരണവിരുദ്ധ വികാരം ഇക്കുറി ജില്ലയിൽ ബിജെപിയ്ക്ക് അനുകൂലമായി മാറിയാൽ കൊല്ലം ജില്ലയിലെ രാഷ്ട്രീയ ചതുരംഗത്തില്‍ ഇത്തവണ കരുനീക്കങ്ങള്‍ പ്രവചനാതീതമാകും.കൊല്ലം പിടിക്കുന്നവര്‍ കേരളം ഭരിക്കും' എന്ന രാഷ്ട്രീയ സമവാക്യം തിരുത്താന്‍ ബി.ജെ.പി കച്ചമുറുക്കുമ്പോള്‍, കോട്ട കാക്കാന്‍ ഇടതുമുന്നണിയും നിലവിലുള്ള രണ്ട് സീറ്റ് നിലനിർത്താൻ 
സര്‍വ്വ സന്നാഹങ്ങളുമായി യു ഡി എഫും 
രംഗത്തുണ്ട്. കഴിഞ്ഞ തവണ 11ല്‍ 9  സീറ്റും എല്‍.ഡി.എഫിനൊപ്പമായിരുന്നെങ്കില്‍ 
ഇത്തവണ പതിനൊന്ന് 
മണ്ഡലങ്ങളിലും അതിശക്തമായ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എൻ ഡി എ സഖ്യം പ്രചരണത്തിൽ ബഹുദൂരം മുന്നിലാണ് തദേശതിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി നിയമസഭ തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങി കളി തുടങ്ങിയിരുന്നു ബൂത്ത്‌ തല കമ്മിറ്റികൾ സജ്ജമാക്കിയ ബിജെപി 
വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാനും ജില്ലയിൽ അട്ടിമറി നടത്താനും ലക്ഷ്യമിടുന്നു.
തിരുവനന്തപുരത്തിന് സമാനമായി കൊല്ലത്തും വോട്ടര്‍പട്ടികയിലെ ക്രമീകരണം മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്. തീരദേശ മേഖലകളിലും നഗരസഭാ പരിധിയിലും
ഇരട്ട വോട്ട് ഒഴിവാക്കിയപ്പോൾ  വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്ന കുറവ് ആരെ തുണയ്ക്കുമെന്നത് നിഗൂഢമാണ്. 
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് മുതൽ ഇങ്ങോട്ട് ബിജെപിയുടെ മുന്നേറ്റത്തെ ഭയപ്പാടോടെയാണ് ഇരു മുന്നണികളും നോക്കികാണുന്നത്. കൊട്ടാരക്കരയിൽ ഉണ്ടായ രാക്ഷ്ട്രീയ അട്ടിമറികൾ യു ഡി എഫ്- എൽ ഡി എഫ് പാളയങ്ങൾക്ക് ഒരുപോലെ തിരിച്ചടിയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ബിജെപി വലിയ മുന്നേറ്റമാണ് 

@ ആർ എസ് പി അകാല ചരമം അടയുമോ..?

കമ്മ്യുണിസ്റ്റ് പാരമ്പര്യം അവകാശപ്പെടുന്ന ആർ എസ് പി ഇ തിരഞ്ഞെടുപ്പോടെ രാക്ഷ്ട്രീയ ചിത്രത്തിൽ അപ്രത്യക്ഷമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.എൻ കെ.പ്രേമചന്ദ്രൻ എം. പിയുടെ അപ്രതീമാദിത്വം ആർ എസ് പി ചോദ്യം ചെയ്തു തുടങ്ങിയതാണ് ഇതിന് കാരണമായി ചൂണ്ടികാട്ടുന്നത്.അണികളില്ലാത്ത രാക്ഷ്ട്രീയ പാർട്ടിയ്ക്ക് ഇപ്പോൾ ആകെയുള്ള നേതാക്കൾ പോലും രണ്ട് ചേരിയായി നിന്ന് പോരാടിക്കുന്ന കാഴ്ചയാണ്. എൻ. കെ. പ്രേമചന്ദ്രൻ എം പി കോൺഗ്രസുമായി ചേർന്ന് നിൽക്കുകയാണ് നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതെ വരികയും യു ഡി എഫ് ഭരണത്തിൽ എത്താതിരിക്കുകയും ചെയ്‍താൽ ആർ എസ് പി എൻ. കെ. പ്രേമചന്ദ്രനിൽ ഒതുങ്ങുമെന്ന് രാക്ഷ്ട്രിയ നിരീക്ഷകർ ചൂണ്ടികാട്ടുന്നു.

 



'

വിളപ്പുറം ആനന്ദവിലാസം ഭഗവതിക്ഷേത്രത്തിലെ അശ്വതി തിരുന്നാൾ മഹോത്സവം

വിളപ്പുറം ആനന്ദവിലാസം ഭഗവതിക്ഷേത്രത്തിലെ അശ്വതി തിരുന്നാൾ മഹോത്സവം

ചാത്തന്നൂർ : വിളപ്പുറം ആനന്ദവിലാസം ഭഗവതിക്ഷേത്രത്തിലെ അശ്വതി തിരുന്നാൾ മഹോത്സവം 12ന് തുടങ്ങി 21ന് അവസാനിക്കും 12ന് രാവിലെ 5.15ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7ന് മഹാമൃത്യുജഞയഹോമം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 6.15നും 6.30നും മധ്യ തൃക്കൊടിയേറ്റ്, രാത്രി 7.50ന് തിരുവാതിര. 13ന് രാത്രി 7.30ന് നാടകം. 14ന് രാത്രി 7.15ന് ഗാനമേള.15ന് രാവിലെ 7.30ന് സമൂഹപൊങ്കാല, 7.35ന് ഭജൻസ്, 8ന് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7ന് കൈകൊട്ടികളി. 16ന് രാവിലെ 6.30ന് അഖണ്ടനാമജപയജഞo, 11.15ന് ആയില്യപൂജ, രാത്രി 7.30ന് നാടകം. 17ന് ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7.30ന് കൈകൊട്ടികളി. 18ന് രാത്രി 7.30ന് ഫോക്ക് മെഗാഷോ. 19ന് ഉച്ചയ്ക്ക് 12ന് ഉത്സവബലിദർശനം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, 6ന് പടുക്കഘോഷയാത്ര രാത്രി 7.30ന് നൃത്തസന്ധ്യ. 20ന് വൈകുന്നേരം 6ന് പടുക്കഘോഷയാത്ര, രാത്രി 7ന് കൈകൊട്ടികളി,8.15ന് ഭരതനാട്യo, രാത്രി 9.30ന് പള്ളിവേട്ട. 21ന് രാവിലെ 3.30ന് ഉരുൾഘോഷയാത്ര, 7ന് പ്രഭാതഭക്ഷണം,11ന് സർവ്വാശ്വര്യപൂജ വൈകുന്നേരം 3ന് ഘോഷയാത്ര, 6.30ന് ഗാനമേള, രാത്രി 9ന് തിരു:ആറാട്ട് പുറപ്പാട്, 11ന് തിരു:ആറാട്ട് തിരിച്ചു എഴുന്നള്ളത്ത് തുടർന്ന് കൊടിയിറക്ക്.


Saturday, 7 March 2026

പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സമൂഹ വിവാഹത്തിൽ ഏഴ് ജോഡി വധൂവരന്മാർ വിവാഹിതരായി.

 പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടന്ന  സമൂഹ വിവാഹം

ചാത്തന്നൂർ : പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടന്ന  സമൂഹ വിവാഹത്തിൽ ഏഴ് ജോഡി വധൂവരന്മാർ വിവാഹിതരായി. ക്ഷേത്രയോഗം ട്രസ്റ്റ്, ഉത്സവ സംഘാടക സമിതി എന്നിവയുടെ നേതൃത്വത്തിലാണ് സമൂഹ വിവാഹം നടന്നത്. പ്രമുഖ പ്രഭാഷകനായ 
ഡോ. എം.എം. ബഷീർ മുഖ്യകാർമ്മികത്വത്തിൽ നടന്ന സമൂഹവിവാഹത്തിൽ 
ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിലുള്ള ശാന്തിമാർ.
കാർമ്മികത്വം വഹിച്ചു.
തുടർന്ന് നടന്ന സമ്മേളനം 
ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു  കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്. വിജയൻ അധ്യക്ഷത വഹിച്ചു കൊടിമൂട്ടിൽ ശ്രീഭദ്രകാളീക്ഷേത്രയോഗം ട്രസ്റ്റ് പ്രസിഡന്റ്
കെ. ഗോപിനാഥൻ, ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി.ബി. ഗോപകുമാർ,പ്രേം ഫാഷൻ ജൂവലറിഎം ഡി 
ബി.പ്രേമാനന്ദ്, അമ്മ എൻ്റർപ്രൈസസ് & ഗോൾഡ് ലോൺസ് എം ഡി. വി. എസ്. സന്തോഷ്കുമാർ,രാജ് റെസിഡന്റ്സ് എം ഡി ഡി. ത്യാഗരാജൻ, രാജകുമാരിഗ്രൂപ്പ് എം ഡി ഷാജഹാൻ,
സമൂഹവിവാഹ സബ്‌കമ്മിറ്റി കൺവീനർ ജയചന്ദ്രൻ ചാനൽവ്യൂ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, കൊല്ലം ജില്ലാസെക്രട്ടറി ജി. രാജൻകുറുപ്പ്,
കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം 
കെ.എസ്. ബിനു, പത്മാലയം ആർ.രാധാകൃഷ്‌ണൻ പഞ്ചായത്ത് മെമ്പർമാരായ അഡ്വ: സിമ്മിലാൽ.എസ്.എസ്,
ദർശൻ.ജി.നായർ,ഡി. സുഭദ്രാമ്മ  
ഷാജി ശിവദാസൻ,ഉഷാരാജൻ, ജി. അശോകൻ എന്നിവർ സംസാരിച്ചു.
കൊടിമൂട്ടിൽ ശ്രീഭദ്രകാളീക്ഷേത്രയോഗം ട്രസ്റ്റ് സെക്രട്ടറി പ്രകാശൻ കളത്തറ സ്വാഗതവും ഉത്സവ സംഘാടക സമിതി ജനറൽ കൺവീനർ അനുവിജയൻ നന്ദിയും പറഞ്ഞു.തുടർന്ന് മംഗല്യസദ്യയും നടന്നു.

ഫോട്ടോ :സമൂഹവിവാഹത്തിൽ വിവാഹിതരായ വധൂവരന്മാർ വിശിഷ്ട അതിഥികൾക്കൊപ്പം 




ഉയരപാതയിൽ അപാകത പൊളിച്ചു പണിയുന്നത് തടഞ്ഞു സമരസമിതി പ്രവർത്തകർ.

ഉയരപാതയിൽ അപാകത പൊളിച്ചു പണിയുന്നത് തടഞ്ഞു സമരസമിതി പ്രവർത്തകർ.

ചാത്തന്നൂർ: ഉയരപാതയിൽ അപാകത പൊളിച്ചു പണിയുന്നത് തടഞ്ഞു നാട്ടുകാർ. .ചാത്തന്നൂർ ജംഗ്ഷനിൽ നിർമ്മാണം പൂർത്തിയാക്കിയ 
അടിപാതയോട് ചേർന്നുള്ള മണ്ണ് കൊണ്ട് നിർമ്മിച്ച ഉയരപ്പാതയിൽ ഉണ്ടായ അപാകതകൾ പരിഹരിക്കാൻ നിർമ്മാണ കമ്പനി അധികൃതർ നടത്തുന്ന നിർമ്മാണപ്രവർത്തികൾ ആണ് സമരസമിതി ഭാരവാഹികളും നാട്ടുകാരും ചേർന്ന് തടഞ്ഞത്. അടിപാതയോട് ചേർന്ന ഭാഗത്തെ നിർമ്മാണപ്രവർത്തികൾ പൂർത്തിയായെങ്കിലും ക്വളിറ്റി കൺട്രോളുടെ നിർദ്ദേശം ഇല്ലാത്തത് മൂലം പാലങ്ങൾ തമ്മിൽ ജോയിൻ ചെയ്തിരുന്നില്ല ഇതിനിടയിൽ ഉയരപാതയിൽ വിള്ളലുകൾ കാണുകയും പുറത്തേക്ക് തള്ളി നിൽക്കുകയും അടിക്കടി ആർ ഇ വാളുകളിൽ  പൊട്ടലുകളും ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ   ഫ്ലൈഓവറിനോട് ചേരുന്ന ഭാഗത്ത് ഉയര പാത പൊളിച്ചു മാറ്റി
യാതൊരു സുരക്ഷയുമില്ലാതെ
പുതുക്കിപ്പണിയാനുള്ള കരാർ കമ്പനിയുടെ അനധികൃത നീക്കം സമരസമിതി പ്രവർത്തകർ ഇടപെട്ട് നിർത്തിവയ്പ്പിച്ചതിനെ തുടർന്ന് 
സ്റ്റേഷൻ ഹൗസ് ഓഫീസർ അടക്കമുള്ള പോലീസ് അധികാരികൾ സ്ഥലത്തെത്തി സുരക്ഷാവീഴ്ച സംബന്ധിച്ച കാര്യങ്ങൾ  ബോദ്ധ്യപ്പെടുകയും തുടർന്ന് മേൽനടപടികൾ ഉണ്ടാവുന്നത് വരെ നിർമ്മാണപ്രവർത്തികൾ നിർത്തി വയ്പ്പിക്കുകയായിരുന്നു.
ചാത്തന്നൂർ മേഖലയിലെ മൺ ഉയരപ്പാത  നിർമ്മാണങ്ങളിൽ വലിയ തോതിലുള്ള അപാകതകൾ നാട്ടുകാർ നേരത്തേ തന്നെ ചൂണ്ടി കാണിക്കുകയും. നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ചാത്തന്നൂർ ജങ്ങഷനിൽ നിർമ്മിച്ച 
മൺ ഉയരപ്പാതകൾ ഒഴിവാക്കി  തൂണിന്മേൽഎലിവേറ്റഡ് പാത നിർമ്മിക്കണമെന്ന ആവശ്യം ഉയർത്തി ചാത്തന്നൂരിൽ വിവിധ സംഘടനകളുടെ 
പ്രതിഷേധ സമരം നടന്ന് വരികയാണ്.
ഫ്ലൈ ഓവറിന് കിഴക്കുഭാഗത്തായി മൺ ഉയരപ്പാതയിൽ നിർമ്മാണത്തിൽ അപാകതകൾ ഉണ്ടായത് കൊണ്ടാണ് കോൺക്രീറ്റ് സ്ലാബുകൾ എടുത്തു മാറ്റി
 പുതുക്കിപ്പണിയാനുള്ള അനധികൃതമായ ശ്രമം കരാർ കമ്പനി നടത്തിയത്.
 യാതൊരു സുരക്ഷയും ഒരുക്കാതെ 
നിർമ്മാണത്തിൽ നിരവധി അപാകതകൾ ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാതെ ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെയാണ്
പൊളിച്ച് മാറ്റലും പുതുക്കിപ്പണിയലും കമ്പനി നടത്തുന്നത്.
മൺ ഉയരപ്പാതയിലൂപയോഗിക്കുന്ന മണ്ണിലെ ഈർപ്പത്തിൻ്റെ തോത്  സംബന്ധിച്ച്  നിലവിലുള്ള മാനദണ്ഡങ്ങൾ മറികടന്ന് ടാങ്കറുകളിൽ വെള്ളം എത്തിച്ചു പ്രസ്തുത പ്രദേശങ്ങളിൽ വെള്ളം ഒഴിച്ച് മണ്ണ് അയഞ്ഞതാക്കി  കോൺക്രീറ്റ് സ്ലാബുകൾ ഊരിയെടുക്കാനുള്ള ശ്രമവും സുരക്ഷയ്ക്ക് ഭീഷണിയാണ്.
 നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന്  ഉത്തരവാദപ്പെട്ടവർ സ്ഥലത്തില്ലാത്ത അവസ്ഥ ആശങ്കയുണ്ടാക്കുന്നതാണെന്നും
നാട്ടുകാർ ആരോപിച്ചു.
ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർക്കും, ജില്ലാ കലക്ടർക്കും. അസിസ്റ്റൻ്റ് പോലീസ് കമ്മിഷണർക്കും
ഈ വിഷയത്തിൽ  നിരവധി നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്.എന്തൊക്കെ അപാകതകളാണ് പ്രസ്തുത പാതയിൽ കണ്ടെത്തിയതെന്നും ആരുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള  പൊളിച്ചു മാറ്റലും പുതുക്കിപ്പണിയലും നടക്കുന്നതെന്നും വ്യക്തമാക്കണമെന്ന ആവശ്യവും ഉയരുകയാണ്.
മൺ ഉയരപ്പാതകൾ ഒഴിവാക്കി തൂണിന്മേൽ എലിവേറ്റഡ് പാതകൾ നിർമ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യം അടിയന്തിരമായി പരിഗണിച്ചു കൊണ്ട് ഇപ്പോൾ നടക്കുന്ന നിർമ്മാണപ്രവർത്തികൾ നിർത്തിവയ്ക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഫോട്ടോ : പണി പൂർത്തിയായ മൺപാത പൊളിച്ചു നിർമ്മാണപ്രവർത്തികൾ നടക്കുന്നു 

സേവനമേഖലയ്ക്ക് മുൻതൂക്കം നൽകി കല്ലുവാതുക്കൽ പഞ്ചായത്ത്‌ ബഡ്ജറ്റ് വൈസ് പ്രസിഡന്റ്‌ കെ. സിന്ധു അവതരിപ്പിച്ചു.


ചാത്തന്നൂർ : സേവനമേഖലയ്ക്ക് മുൻതൂക്കം നൽകി കല്ലുവാതുക്കൽ പഞ്ചായത്ത്‌ ബഡ്ജറ്റ് വൈസ് പ്രസിഡന്റ്‌ കെ. സിന്ധു അവതരിപ്പിച്ചു.
2026-27 സാമ്പത്തിക വർഷം 87.31 കോടിരൂപയുടെ വരവും 85.05 കോടിരൂപയുടെ ചെലവും 2.25 കോടി രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 
ബജറ്റാണ്  വൈസ് പ്രസിഡന്റ്‌ സിന്ധു അവതരിപ്പിച്ചത്.  സേവനമേഖലയ്ക്ക് പുറമെ സാമൂഹിക സാമ്പത്തിക പുരോഗതി മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന പദ്ധതികൾക്ക് ബജറ്റിൽ മുൻതൂക്കം നൽകിയിട്ടുണ്ട്. റോഡുകളുടെ നവീകരണം, കുടിവെള്ള പദ്ധതികളുടെ വ്യാപനം, മഴവെള്ള സംഭരണ സംവിധാനം, ശുചിത്വ പ്രവർത്തനങ്ങൾ, കർഷകർക്ക് പിന്തുണാ പദ്ധതികൾ, ജൈവകൃഷി പ്രോത്സാഹനം, വനിതാ സ്വയം സഹായസംഘങ്ങളുടെ ഉത്പാദനയൂണിറ്റുകൾ, യുവാക്കൾക്ക് നൈപുണ്യ വികസനപരിശീലനങ്ങൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുള്ള ക്ഷേമ പദ്ധതികൾ, ലൈഫ് ഭവനപദ്ധതി ഉൾപ്പെടെയുള്ള പാർപ്പിട പദ്ധതികൾക്കും ബജറ്റിൽ മുൻതൂക്കം നൽകി 
തുക വകയിരുത്തിയിട്ടുണ്ട്.
അങ്കണവാടികൾ, സ്‌കൂളുകൾ എന്നിവയുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും ഉപകേന്ദ്രങ്ങളുടെയും ആയുർവ്വേദ ഹോമിയോ ആശുപത്രികളുടെയും സേവനനിലവാരം ഉയർത്തൽ, പ്രതിരോധ ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്കും ബജറ്റിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്.
ഉൽപാദനമേഖലയ്ക്ക് 2.5 കോടിരൂപയും സേവനമേഖലയ്ക്ക് 19.49 കോടിയും പശ്ചാത്തല മേഖലയ്ക്ക് 13 കോടി രൂപയും ആണ് വകയിരുത്തിയിട്ടുള്ളത് ആയതിൽ കൃഷി - അനുബന്ധ പ്രവർത്തനങ്ങൾക്ക് 86 ലക്ഷം രൂപയും മൃഗസംരക്ഷണം, ക്ഷീര വികസനത്തിന് 1.5 കോടി രൂപ വകയിരുത്തിയതിൽ ഡയറിഫാമുകളുടെ ആധുനിക വൽക്കരണത്തിന് 8 ലക്ഷം രൂപ
അനുവദിച്ചിട്ടുണ്ട്.  എ ബി സി പദ്ധതിക്കും കൂടാതെ മൊബൈൽ എ ബി സി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിനും തുക മാറ്റിവച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയക്ക് 71.5 ലക്ഷം രൂപയും
 സാമൂഹിക ക്ഷേമം, സാമൂഹിക സുരക്ഷിതത്വം എന്നീ മേഖലകളിലേക്ക് 1.97 കോടി രൂപയും അങ്കണവാടികൾക്ക് ഭൗതിക സാഹചര്യം, പോഷകാഹാരം എന്നിവ ഉൾപ്പെടെ 1.49 കോടി രൂപയും ആരോഗ്യ മേഖലയ്ക്ക് 1.16 കോടി രൂപയും കലാ-സാംസ്‌കാരിക-കായിക വികസനം, യുവജനക്ഷേമം എന്നിവയ്ക്കായി 19.5 ലക്ഷം രൂപ വകയിരുത്തി.
ഹാപ്പിനസ് പാർക്കുകൾ സ്ഥാപിക്കുന്നതിന് തുക മാറ്റിവച്ചിട്ടുള്ളതാണ്. കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് 12 ലക്ഷവും കുടിവെള്ളത്തിന് 2 കോടിയും മാലിന്യ നിർമ്മാർജ്ജനത്തിന് 1.17 കോടി രൂപയും വകയിരുത്തിയിട്ടുള്ളതാണ് . കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ സമഗ്രവികസനം ലക്ഷ്യമിട്ടും പുതിയ റോഡുകളുടെ നിർമ്മാണത്തിനും മെയിൻ്റനൻസിനും കൂടി 4.53 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പഞ്ചായത്തിനെസമ്പൂർണ്ണ എൽ ഇ ഡി ഗ്രാമം ആക്കുന്നതിനും പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനും മെയിൻ്റനൻസിനുമായി 58 ലക്ഷം രൂപയും വകയിരിത്തിയിട്ടുണ്ട്. സ്വയം തൊഴിൽ നൈപുണ്യ വികസനം എന്നിവയ്ക്ക് 19 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. പട്ടികജാതി ക്ഷേമത്തിനും ഉന്നമനത്തിനുമായി 2.53 കോടി ഉൾപ്പെടുത്തിയിട്ടുണ്ട്.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിന് ശ്മ‌ശാനത്തിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ മൊബൈൽ ഗ്യാസ് ക്രിമറ്റോറിയം (സഞ്ചരിക്കുന്ന) വാങ്ങുന്നതിന് തുക നീക്കിവച്ചിട്ടുണ്ട്. കല്ലുവാതുക്കൽ മാർക്കറ്റ് നവീകരണത്തിനും വിജ്ഞാനകേരളം തുടർ പ്രവർത്തനങ്ങൾക്കും യുവതി യുവാക്കൾക്ക് നൈപുണ്യ വികസനം നൽകി തൊഴിൽ സജ്ജരാക്കുന്നതിനും തുക മാറ്റിവച്ചിട്ടുള്ളതാണ്. ഗ്രാമപഞ്ചായത്തുകളിൽ കെ സ്‌മാർട്ട് സോഫ്റ്റ് വെയറിലൂടെ ഫയൽ സംവിധാനവും ഭരണ സംവിധാനവും പൂർണ്ണമായും ഓൺലൈൻ ആയ സാഹചര്യത്തിൽ ജനപ്രതിനിധികൾക്ക് ഫലപ്രദമായി പൊതു ജനങ്ങൾക്ക് സേവനം പ്രദാനം ചെയ്യുന്നതിനും ഭരണ നിർവ്വഹണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും കെ സ്‌മാർട്ട് സംവിധാനം ഉപയോഗിക്കുന്നതിനും ടാബുകൾ വാങ്ങുന്നതിന് വായ്‌പ അനുവദിക്കുന്നതിന് ബജറ്റിൽ തുക വകയിരുത്തിയിട്ടുള്ളതാണ്. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെൻ്റർ നിർമ്മാണത്തിന് 8 കോടി രൂപ വകയിരുത്തി. ഗ്രാമപഞ്ചായത്തിനെഭവനരഹിതരില്ലാത്ത പഞ്ചായത്ത് ആക്കി മാറ്റുക എന്ന ലക്ഷ്യത്തിനായി ലൈഫ് ഭവനപദ്ധതിക്ക് ഈ ബജറ്റിൽ 9.68 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഭവനനവീകരണത്തിനു ജനറൽ വിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനും തുക വകയിരുത്തിയിട്ടുണ്ട്.


@ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ ബജറ്റ് അവതരിപ്പിച്ചത് ഇംഗ്ലീഷ് ഭാഷയിൽ പ്രതിക്ഷേധവുമായി പ്രതിപക്ഷം 

@ഭരണഭാഷ മലയാളം 

ഭരണഭാഷ മലയാളം എന്നിരിക്കെ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ ബജറ്റ് തയ്യാറാക്കി അവതരിപ്പിച്ചത് ഇംഗ്ലീഷിൽ ബജറ്റിന്റെ ആമുഖം മാത്രം മലയാളത്തിൽ വായിച്ചതിന് ശേഷം ബാക്കിയുള്ള നികുതി സംമ്പന്ധമായ ഭാഗങ്ങൾ എല്ലാം ഇംഗ്ലീഷിൽവായിച്ചു തുടങ്ങിയതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി എണ്ണീക്കുകയായിരുന്നു തുടർന്ന് സെക്രട്ടറി മലയാള ഭാഷയുടെ സാങ്കെതിക വശങ്ങൾ ചൂണ്ടികാട്ടി ബജറ്റ് വൈസ് പ്രസിഡന്റ്‌ അവതരിപ്പിക്കുകയായിരുന്നു ഇംഗ്ലീഷിലും മലയാളത്തിലുമായി വൈസ് പ്രസിഡന്റ്‌ 
വഴിപാട് പോലെ ബജറ്റ് വായിച്ചു തീർക്കുകയായിരുന്നു.തുടർന്ന് ബജറ്റ് മലയാളത്തിലേക്ക് മാറ്റിയാൽ മതിയെന്ന പ്രതിപക്ഷ വാദത്തെ തുടർന്ന് മലയാളഭാഷയിലേക്ക് മാറ്റിയ കോപ്പി ഇന്നത്തേക്ക് വിതരണം ചെയ്തതിന് ശേഷം ചർച്ച നടത്തുമെന്ന് പ്രസിഡന്റ്‌ വിജയൻ അറിയിച്ചതിനെ തുടർന്ന് ചർച്ച ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

@മലയാളഭാഷയെ അവഗണിച്ചു കൊണ്ട് 
ഇംഗ്ലീഷ് ഭാഷയിൽ ബജറ്റ് തയ്യാറാക്കുകയും അത് അവതരിപ്പിക്കുകയും ചെയ്തത് മാതൃഭാഷയെ അവഗണിച്ചതിന് തുല്യമായി എന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ രോഹിണി പറഞ്ഞു മുൻകൂട്ടി ധാരണയില്ലാതെയാണ് ബജറ്റ് വൈസ് പ്രസിഡന്റ്‌ അവതരിപ്പിച്ചത്.
ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിൽ എടുത്ത തീരുമാനങ്ങൾ ഉദ്യോഗസ്ഥർ അട്ടിമറിയ്ക്കുകയും പ്രസിഡന്റും വൈസ് പ്രസിഡന്റും അതിന് കൂട്ട് നിൽക്കുകയും ചെയ്തുവെന്നും രോഹിണി പറഞ്ഞു. ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയെ നോക്ക് കുത്തിയാക്കി കൊണ്ട് 
പഞ്ചായത്ത്‌ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പോലും ബഡ്ജറ്റിൽ ഉൾപ്പെടുത്താൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല എന്നും രോഹിണി പറഞ്ഞു.

@ ബജറ്റ് സമ്മേളനത്തിൽ 
ബിജെപിയുടെ പ്രതിക്ഷേധം 

ബിജെപി അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ചു കൊണ്ടാണ് ബജറ്റ് സമ്മേളനത്തിൽ എത്തിയത്. പഞ്ചായത്ത്‌ കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ അട്ടിമറിയ്ക്കുന്ന 
ഭരണപക്ഷത്തിന്റെ
നിഷേധാത്മക നിലപാടിനെതീരെ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ബിജെപി അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ചു പ്ളേകാർഡുകളുമായാണ് ബജറ്റ് ആവതരിപ്പിക്കുന്ന ഹാളിൽ എത്തിയത്.
പ്ളേകാർഡുകൾ ഉയർത്തികാട്ടി ശക്തമായ പ്രതിക്ഷേധമാണ് ബിജെപി ഉയർത്തിയത്.
 



അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകി 2026-2027 വർഷത്തെ പരവൂർ നഗരസഭയുടെ ബജറ്റ്.

അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകി 
2026-2027 വർഷത്തെ പരവൂർ നഗരസഭയുടെ ബജറ്റ്.

പരവൂർ : അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകി 
2026-2027 വർഷത്തെ പരവൂർ നഗരസഭയുടെ ബജറ്റ്.
2026-27 കരട് ബഡ്‌ജറ്റിൽ 9,70,74,899/ (ഒൻപത് കോടി എഴുപത് ലക്ഷത്തി എഴുപത്തിനാലായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒൻപത്) രൂപ മുൻബാക്കിയും റവന്യൂ വരവ് 29,78,80,000/(ഇരുപത്തി ഒൻപത് കോടി എഴുപത്തി എട്ട് ലക്ഷത്തി എൺപതിനായിരം) രൂപയും മൂലധന വരവ് 37,13,32,957/ (മുപ്പത്തി ഏഴ് കോടി പതിമൂന്ന് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി തൊള്ളായിരത്തി അൻപത്തി ഏഴ്) രൂപയുമായി ആകെ വരവ് 76,62,87,856/ (എഴുപത്തി ആറ് കോടി അറുപത്തി രണ്ട് ലക്ഷത്തി എൺപത്തി ഏഴായിരത്തി എണ്ണൂറ്റി അൻപത്തി ആറ്) രൂപയും, ആകെ ചെലവ് 67,67,09,100/ (അറുപത്തി ഏഴ് കോടി അറുപത്തി ഏഴ് ലക്ഷത്തി ഒൻപതിനായിരത്ത ഒരുനൂറ്) രൂപയും 8,95,78,756/ (എട്ട് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷത്തി എഴുപത്തി എണ്ണായിരത്തി എഴുന്നൂറ്റി അൻപത്തി ആറ്) രൂപ നീക്കി ബാക്കിയും പ്രതീക്ഷിച്ചുകൊണ്ട് 2026-27 വർഷത്തേയ്ക്കുള്ള  ബഡ്‌ജറ്റാണ് 
വൈസ് ചെയർപേഴ്‌സൺ
ആമിന. എച്ച് അവതരിപ്പിച്ചത്.ബജറ്റിൽ 
ബസ്സ്റ്റാന്റ് ഷോപ്പിങ്ങ് കോംപ്ലക്‌സ് വികസനത്തിനായി 
90000000, റോഡ് വികസനത്തിനായി 
30739000,മത്സ്യമേഖലയ്ക്കായി 
1385000, മൃഗസംരക്ഷണത്തിനായി 
4306000, കൃഷി വികസനത്തിനായി 
4159620, ക്ഷീര വികസന മേഖലയിലേക്ക് 
2200000,പ്രധാനമന്ത്രി ആവാസ് യോജന
 ലൈഫ് ഭവനപദ്ധതിയ്ക്കായി 
12600000, ഷീ ലോഡ്‌ജ് 3400000,
 സ്‌കൂൾ കെട്ടിടങ്ങളുടെ നവീകരണം
1000000, സ്‌മാർട്ട് അംഗൻവാടിയ്ക്കായി 
70000, ടൂറിസം മേഖലയ്ക്ക്കായി 
1500000, വിദ്യാഭ്യാസസാംസ്‌കാരിക മേഖലയിലേക്ക് 2100000, വ്യവസായ മേഖലയിൽ 1420000, വാക്‌വേ
200000, ആരോഗ്യമേഖലയ്ക്കായി 8000000,
ദേവരാജൻ മാസ്റ്റർ, സി. കേശവൻ ആശാൻ, കെ.സി കേശവപിള്ള സാംസ്‌കാരിക കേന്ദ്രങ്ങൾക്കായി 1000000എന്നിങ്ങനെ അടിസ്ഥാന മേഖലയിലേക്ക് ഫണ്ട് അനുവദിച്ചു കൊണ്ടുള്ള ബജറ്റ് ആണിത് 
മുൻസിപ്പൽ ചെയർമാൻ ജയലാൽ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു 
 ബജറ്റിന് മേലുള്ള ചർച്ച ഇന്ന് നടക്കും.

ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ എൻ ഡി എ ചുവരെഴുത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ എൻ ഡി എ ചുവരെഴുത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു 

പരവൂർ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ  ചുവരെഴുതി എൻ ഡി എ 
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഇന്നലെ രാവിലെ പുറ്റിങ്ങൽ ക്ഷേത്രത്തിന് മുന്നിലുള്ള മതിലിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര വരച്ചു കൊണ്ട് ബിജെപി തിരുവനന്തപുരം മേഖല പ്രസിഡണ്ട്‌ ബി. ബി ഗോപകുമാർ ആണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.നിയോജക മണ്ഡലത്തിൽ 
എൻ ഡി എ യുടെ ബൂത്ത് തല പ്രവർത്തങ്ങൾക്ക് മുന്നോടിയായിട്ടുള്ള ബൂത്ത്‌ തല കമ്മിറ്റികൾ രൂപീകരിച്ചു കൊണ്ടുള്ള കൺവെൻഷനുകൾ നടന്ന് വരികയാണ്. ഇരു മുന്നണികളെയും പിന്നിലാക്കി നിയോജക മണ്ഡലത്തിൽ ശക്തമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി എൻ ഡി എ മുന്നോട്ട് പോകുകയാണ്. പരവൂരിൽ നടന്ന ചുവരെഴുത്ത് പ്രവർത്തനങ്ങൾക്ക് ബിജെപി മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്. ജി. കുറുമണ്ടൽ, ജില്ലാ വൈസ് പ്രസിഡന്റ്‌ പരവൂർസുനിൽ,ട്രഷറർ സി. രാജൻപിള്ള മേഖല പ്രസിഡന്റ്‌ വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ :ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ ചുവരെഴുതി തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നു.