Tuesday, 8 September 2026

ഭാര്യയെ പിന്തുടർന്ന് പോലിസ് സ്റ്റേഷനിൽ എത്തിയ യുവാവിൽ നിന്നും എം ഡി എം എ പിടികൂടി

ഭാര്യയെ പിന്തുടർന്ന് പോലിസ് സ്റ്റേഷനിൽ എത്തിയ ഭർത്താവിൽ 
നിന്നും എം ഡി എം എ പിടികൂടി

ചാത്തന്നൂർ : ഭാര്യയെ പിന്തുടർന്ന് പോലിസ് സ്റ്റേഷനിൽ എത്തിയ ഭർത്താവിൽ 
നിന്നും എം ഡി എം എ പിടികൂടി. ആറ്റിങ്ങൽ കോരാണി കെ.കെ.ഭവനിൽ കൃഷ്ണൻകുട്ടിയുടെ മകൻ 
സനൽകുമാർ (51)നെയാണ് 
 ചാത്തന്നൂർ സ്റ്റേഷൻ വളപ്പിൽ നിന്നും പോലിസ് പിടികൂടിയത്.
സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ് കഴിഞ്ഞ 6ന് 
ഭാര്യയുടെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി എത്തിയ ഇരുവരും ചടങ്ങ് കഴിഞ്ഞു തിരിച്ചു പോകുന്നതിനിടയിൽ വാക്ക് തർക്കം ഉണ്ടാവുകയും സനൽകുമാർ ഭാര്യയെ ക്രൂരമായി മർദ്ധിക്കുകയും തുടർന്ന് പരാതി നൽകാനായി ചാത്തന്നൂർ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയിൽ എത്തിയ ഭാര്യയെ പിന്തുടർന്ന് സ്റ്റേഷനിൽ ബൈക്കിൽ എത്തിയ സനൽകുമാർ ബൈക്കുമായി മറിഞ്ഞു വീഴുകയും പെട്ടെന്ന് 
അക്രമാസക്തമായ നിലയിൽ കാണപ്പെട്ട ഇയാളെ പോലീസ് സ്റ്റേഷനുളളിൽ തടഞ്ഞ് നിർത്തിയ ശേഷം നടത്തിയ ദേഹപരിശോധനയിൽ ഒമ്പത് ചെറിയ പാക്കറ്റുകളിലായി 1.10 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരന്നു. തുടർന്ന് എൻ.ഡി.പി.എസ് നിയമപ്രാകരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ സ്ത്രീയെ ചികിത്സയ്ക്കായി ചാത്തന്നൂരിലെ സ്വകാര്യ 
 ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചാത്തന്നൂർ പോലിസ് കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Monday, 7 September 2026

പുള്ളിമാൻ ചാത്തന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ

പുള്ളിമാൻ ചാത്തന്നൂരിൽ ഉണ്ട് തെരുവ് നായ്ക്കൾ പിന്നാലെ 

ചാത്തന്നൂർ : പുള്ളിമാൻ ചാത്തന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നു ആദ്യം കാണുന്ന സന്തോഷത്തോടെ ജനങ്ങളും ഓടികൂടുമ്പോൾ ഓടി പോകുകയാണ് മാൻ.
 മാനിന്റെ പിന്നാലെ തെരുവ് നായ്ക്കളും 
കൂട്ടമായി ഓടിയെത്തുന്നതോടെ പ്രാണഭയത്താൽ മാൻ ഓടി തളരുകയാണ്.
കഴിഞ്ഞ ആഴ്ച കാരംകോട് വിമല സെൻട്രൽ സ്കൂളിന്റെ ഭാഗത്ത് രാത്രിയിൽ കണ്ട പുള്ളിമാൻ ചാത്തന്നൂർ തോടിന്റെ തീരങ്ങളിലും വിവിധ പുരയിടങ്ങളിലും അലഞ്ഞു തിരിഞ്ഞ് നടക്കുന്നു.
ആൾക്കാരെ കാണുമ്പോൾ ഓടി പോകുന്ന മാനിന്റെ പിന്നാലെ തെരുവ് നായ്ക്കളും ഓടുന്നതോടെ ഭയന്ന് മാൻ സുരക്ഷിത സ്ഥാനങ്ങൾ തേടുകയാണ് ഇന്നലെ പുലർച്ചെ മുതൽ ചാത്തന്നൂർ തോടിന്റെ തീരങ്ങളിലും പുരയിടങ്ങളിലും പുള്ളിമാനിനെ കണ്ടിരുന്നു കണ്ടവർ അതാത് സമയങ്ങളിൽ തന്നെ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളെയും അറിയിക്കുന്നുണ്ട്.ഇന്നലെ വൈകുന്നേരത്തോടെ ചാത്തന്നൂർ തിരുമുക്കിന് സമീപമുള്ള പുരയിടത്തിൽ നിന്ന് പുല്ല് തിന്നുകയാണ് ആളനക്കം കേട്ടതോടെ ഓടി പോയതായി നാട്ടുകാർ പറഞ്ഞു.കഴിഞ്ഞ നാല് ദിവസമായി 
സംരഷിത മൃഗമായ പുള്ളിമാൻ ചാത്തന്നൂർ ഭാഗത്ത് എത്തിയിട്ടും വനം വകുപ്പ് അധികൃതരെ അറിയിച്ച് നടപടിയെടുക്കാൻ പഞ്ചായത്ത്‌ അധികൃതർ കൂട്ടാക്കാത്തതിൽ പ്രതിക്ഷേധം ശക്തമാകുകയാണ്.ഇതിനിടയിൽ നടയ്ക്കൽ ചാത്തന്നൂർ റോഡിൽ മുള്ളൻപന്നി ബൈക്കിന് കുറുക്ക് ചാടി രണ്ട് വയസുകാരനും പിതാവിനും പരിക്കേറ്റിരുന്നു.

@ ഇടനാട് ഭാഗത്ത് തെരുവ് നായ ആക്രമണം 

ചാത്തന്നൂർ പഞ്ചായത്തിലെ 
ഇടനാട് എൽ പി സ്കൂൾ പരിസരത്തും 
 കോഷ്ണക്കാവ് ഭാഗത്തും തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി നിരവധി പരാതികൾ ഉയർന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്തതിൽ നാട്ടുകാർ കടുത്ത പ്രതിക്ഷേധത്തിലാണ്.കുട്ടികൾക്ക് ഭീഷണിയായി സ്കൂളിന്റെ അകത്തും 
പുറത്തും തെരുവ് നായ്ക്കൾ താവളമാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ ഇടനാട് ബ്ലസി ഭവനിൽ സണ്ണികോശിയുടെ കാറും ഇരു ചക്ര വാഹനങ്ങളും തെരുവ് നായ്ക്കൾ കടിച്ചു 
നശിപ്പിച്ചു പതിനായിരക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായി വീട്ടുകാർ പറഞ്ഞു.
തൊട്ടടുത്ത് തന്നെയുള്ള കാട്ടുവിള വീട്ടിൽ സജിയുടെ എരുത്തിലിൽ കെട്ടിയിരുന്ന 
ആടിനെ നായ്ക്കൾ കടിച്ചു മൃതപ്രായമാക്കി 
രാത്രി 9 മണി കഴിഞ്ഞാൽ സ്കൂൾ പരിസരത്ത് നിന്നും കോഷ്ണക്കാവ് റോഡിൽ പ്രവേശിക്കാൻ പറ്റാത്ത വിധം തെരുവ് നായ്ക്കളാണ് ഇത് മൂലം നാട്ടുകാർ സന്ധ്യ മയങ്ങും മുൻപ് വീടുകളിൽ അഭയം തേടുകയാണ്. അടിയന്തിരമായി തെരുവ് നായ ശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.



Saturday, 5 September 2026

നാട്ടിലിറങ്ങിയപുള്ളിമാനെ ഒരു നോക്ക് കാണാൻ ആശയോടെ നാട്ടുകാർ

നാട്ടിലിറങ്ങിയ
പുള്ളിമാനെ ഒരു നോക്ക് കാണാൻ ആശയോടെ നാട്ടുകാർ 

ചാത്തന്നൂർ : നാട്ടിലിറങ്ങിയ
പുള്ളിമാനിനെ ഒരു നോക്ക് കാണാൻ 
ഇനിയും ഞങ്ങളുടെ വീട്ട് മുറ്റത്ത് 
വരുമെന്ന പ്രതീഷയോടെ കാരംകോട്, കണ്ണേറ്റനിവാസികൾ. കഴിഞ്ഞ  ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ തങ്ങളുടെ വീട്ട് മുറ്റത്ത് കൂടി തുള്ളി തുള്ളി പോയ മാനിനെ കാണാൻ ആശിച്ചു നടക്കുകയാണ് 
ചിറക്കരപഞ്ചായത്തിലെ കണ്ണേറ്റ നിവാസികളും പുള്ളിമാൻ ഓടി പോയി അഭയം തേടിയ ചാത്തന്നൂർ പഞ്ചായത്തിലെ കാരംകോട് ദേശക്കാരും
പുലർച്ചെ മൂന്ന് മണിയോടെയാണ് റബർ ടാപ്പിങ്ങിന് പോയ ഉളിയനാട് സ്വദേശിയായ 
പ്രശാന്ത്‌  സ്കൂട്ടറിൽ വരുമ്പോൾ ആണ് അപ്രതീക്ഷിതമായി മാനിനെ കാണുന്നത് ഉടൻ മൊബൈലിൽ പകർത്തുകയായിരുന്നു. വാഹനവും 
മനുഷ്യനെയും ലൈറ്റ് വെട്ടവും 
കണ്ടതോടെ കാരംകോട് ചിറയുടെ ഭാഗത്തേക്ക് കുതിച്ചു പാഞ്ഞ പുള്ളിമാനിനെ പിന്നെയാരും കണ്ടിട്ടില്ല. മാൻ അവിടെയുണ്ടെന്ന പ്രതീഷയിൽ നാട്ടുകാർ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല കാരംകോട് ചിറയുടെ 
ഭാഗങ്ങളും ചാത്തന്നൂർ തോടിന്റെ തീരങ്ങളും കനാൽ തീരങ്ങളും കാട് പിടിച്ചു കിടക്കുന്നു വന്യമൃഗങ്ങൾക്ക് ഒളിച്ചിരിക്കാൻ പറ്റിയ സ്ഥലമാണെന്ന് മാനിനെ കണ്ടവർ തന്നെ പറയുന്നു ആവശ്യത്തിന് പുല്ലും ഉണ്ട്.
അത് കൊണ്ട് തന്നെ പുള്ളിമാനിനെ കണ്ടെത്തുന്ന കാര്യം ദുക്ഷകരമാകും.കാരംകോട് റോഡിൽ മാൻ എത്തും മുൻപ് കണ്ണേറ്റ ഭാഗത്ത് മാനിനെ കണ്ടവർ ഉണ്ട്.പുള്ളിമാനിന്റെ പിന്നാലെ തെരുവ് നായ്ക്കളും ഉണ്ടായിരുന്നുവെന്ന് തെരുവ് നായ്ക്കളുടെ കുര കേട്ടാണ് പലരും ഉണർന്ന് ലൈറ്റ് ഇട്ടത് ലൈറ്റ് വെട്ടം കണ്ടതും എങ്ങോട്ട് എന്നല്ലാതെ ലൈറ്റ് വെട്ടം കണ്ട 
വഴിയിലൂടെ ഓടുകയായിരുന്നു പട്ടികൾക്ക് കൂടെയെത്താൻ പറ്റിയില്ല എന്ന് നാട്ടുകാർ പറഞ്ഞു.പട്ടികളിൽ നിന്ന്.രക്ഷപ്പെടുന്നതിനിടയിലാണ് കാരംകോട് ഭാഗത്തെ റോഡിൽ വച്ച് ടാപ്പിങ് തൊഴിലാളിയായ പ്രശാന്ത് കണ്ടതും വീഡിയോ എടുത്തതും കാട് പിടിച്ചു കിടക്കുന്ന ചാത്തന്നൂർ തോടിന്റെ ഭാഗത്തേക്ക് ഓടി പോയതും ചിറക്കര പഞ്ചായത്തിലെ വൃഷങ്ങൾ ഇടതൂർന്ന് നിൽക്കുന്ന ആയിരവില്ലി ക്ഷേത്രത്തിന്റെ 
ഭാഗത്ത് നിന്നും പ്ലാവറകുന്ന് വഴി 
കണ്ണേറ്റഭാഗത്ത് എത്തി അവിടെ നിന്നും തെരുവ് നായ്ക്കൾ ഓടിച്ചു 
കണ്ണേറ്റ ഭാഗം വഴി കാരംകോട് എത്തിയതാണ് എന്ന് കണ്ണേറ്റ നിവാസികൾ 
സൂചന നൽകുന്നു ചിറക്കര പഞ്ചായത്തിന്റെ വിനോദസഞ്ചാരകേന്ദ്രമായ
ആയിരവില്ലി ക്ഷേത്രത്തിന് സമീപമുള്ള പാറകൾക്ക് ഇടയിൽ വന്യമൃഗങ്ങളുടെ താവളമാണ് എന്ന് നാട്ടുകാർ പറയുന്നു.ഇവിടെ നിന്നും കണ്ണേറ്റ തോട് വഴി പന്നികളുടെയും കുറുനരികളുടെയും രാത്രി കാലയാത്രയുണ്ട്  ഇത് വഴി വന്നതാകാം എന്ന നിരീക്ഷണത്തിലാണ് നാട്ടുകാർ
അല്ലെങ്കിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന  വലിയ വാഹനങ്ങളിൽ കയറി ഇവിടെ എത്തിയപ്പോൾ ഇറങ്ങി ഓടിയത് ആവാനും സാധ്യതയുണ്ട്. വൻകാടുള്ള 
സ്പിന്നിംഗ് മിൽ ഭൂമിയിൽ നിന്നും ദേശീയപാത മറികടക്കാനുള്ള ബുദ്ധിമുട്ട് നാട്ടുകാർ ചൂണ്ടികാട്ടുന്നുണ്ട്.കനാൽ വഴി വന്നാൽദേശീയപാത മറികടക്കുന്ന അക്വഡേറ്റ് മറികടക്കാൻ മാനിനെ പോലെയുള്ള  മൃഗങ്ങൾക്ക് ബുദ്ധിമുട്ട് ആണെന്ന് മൃഗവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.ഇതെല്ലാം ജനങ്ങൾ ചൂണ്ടികാണിക്കുമ്പോൾ തന്നെ 
പഞ്ചായത്ത്‌ അധികൃതർ ഇതൊന്നും അറിഞ്ഞ മട്ട് കാണിച്ചിട്ടില്ല പൊതു സമൂഹം വന്യമൃഗങ്ങളെ പേടിച്ചു വീട്ടിനുള്ളിൽ ഇരിക്കുബോഴും വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെടാനുള്ള നടപടികൾ പോലും ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

@ പഞ്ചായത്ത്‌ അടിയന്തിര ഇടപെടൽ നടത്തണം - പ്രമോദ് കാരംകോട് 

വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായ കാരംകോട് ഭാഗത്ത് പഞ്ചായത്ത് 
അടിയന്തിര ഇടപെടൽ നടത്തി കനാലിൽ വളർന്ന് കിടക്കുന്ന കാട് ഫയർഫോഴ്സിന്റെ സഹായത്തോടെ വെട്ടിതെളിച്ച് ജനങ്ങളുടെ ഭീതി ഒഴിവാക്കണമെന്ന് മുൻ ഗ്രാമപഞ്ചായത്ത്‌ അംഗം പ്രമോദ് കാരംകോട് ആവശ്യപ്പെട്ടു.കരടി വന്നപ്പോൾ മുതൽ ജനങ്ങൾ ഭീതിയിലാണ്. മലപാമ്പ് മുതൽ രാജവെമ്പാല വരെയുള്ള വിഷസർപ്പങ്ങളും കാട്ട്പന്നികളും കുറുക്കന്മാരും നൂറ് കണക്കിന് തെരുവ് നായകളും കാടുകളിൽ ഉണ്ട് ഇവർക്ക് ആവശ്യമായ ഭക്ഷണവും എത്തുന്നുണ്ട് ഇതിനൊന്നും പരിഹാരം ഉണ്ടാക്കാൻ അധികൃതർക്ക് കഴിയുന്നില്ല അടിയന്തിരമായി ജനങ്ങളുടെ ഭീതിയകറ്റാൻ കാട് വെട്ടിതെളിക്കാൻ ഉള്ള നടപടി കൈകൊള്ളണമെന്ന് പ്രമോദ് കാരംകോട് ആവശ്യപ്പെട്ടു.

  

Thursday, 3 September 2026

ചാത്തന്നൂരിൽ വന്യമൃഗങ്ങൾ പെറ്റ് പെരുകുന്നു ഭീതിയോടെ ജനങ്ങൾ

ചാത്തന്നൂരിൽ വന്യമൃഗങ്ങൾ പെറ്റ് പെരുകുന്നു ഭീതിയോടെ ജനങ്ങൾ 

@ മാനിനെ കണ്ടതായി നാട്ടുകാർ വീഡിയോ പരന്നതോടെ ഭീതിയോടെ ജനങ്ങൾ 

ചാത്തന്നൂർ : ചാത്തന്നൂരിൽ വന്യമൃഗങ്ങൾ പെറ്റ് പെരുകുന്നു ഭീതിയോടെ ജനങ്ങൾ.ഇന്നലെ ചാത്തന്നൂർ കാരംകോട് ഭാഗത്ത് ചൊവ്വാഴ്ച പുലർച്ചെ വനങ്ങളിൽ മാത്രം കാണുന്ന മാനിനെ കണ്ടതോടെ 
 ജനങ്ങൾ ഭീതിയിലാണ്. മുന്ന് വർഷം മുമ്പ് അപ്രതീക്ഷിതമായി കരടി ചാത്തന്നൂരിലെത്തിയപ്പോൾ പലരും വിശ്വസിക്കാൻ പോലും തയ്യാറായില്ല. ഒടുവിൽ വനംവകുപ്പ് കൂടുവെച്ച് അതിനെ പിടികൂടിയതോടെയാണ് സംഭവം യാഥാർഥ്യമാണെന്ന് എല്ലാവർക്കും ബോധ്യമായത്.കരടിയെ പിടിച്ചു കൊണ്ട് പോയതിന് പിന്നാലെ കാട്ടുപന്നികളും മുള്ളൻപന്നികളും ഇപ്പോൾ ധാരാളമായി കാണുകയാണ് കുരങ്ങന്മാർ  കൂട്ടത്തോടെയെത്തുന്നു കുറുനരികൾ  പതിവ് കാഴ്ചയായി മാറിയപ്പോൾ ഇത്തിക്കരയാറ്റിന്റെ തീരങ്ങളിൽ  മയിലുകൾ പതിവ് സന്ദർശകരാണ്  ഇപ്പോഴിതാ മാനും എത്തിയിരിക്കുന്നു കാട്ടിൽ നിന്നും 
അറുപത് കിലോമീറ്ററോളം ഇപ്പുറമുള്ള 
ചാത്തന്നൂരിന്റെ നാട്ടുവഴികളിലേക്കും ജനവാസമേഖലകളിലേക്കും വന്യമൃഗങ്ങൾ ഒന്നൊന്നായി എത്തിക്കൊണ്ടിരിക്കുന്നു.
കാട്ടുമൃഗങ്ങൾ ഇപ്പോൾ ചാത്തന്നൂരിലെ 
ജനങ്ങളുടെ വീട്ടുമുറ്റത്ത് എത്തിയിരിക്കുന്നു ഒപ്പം വിഷസർപ്പങ്ങളും മലപാമ്പുകളും തെരുവ് നായ്ക്കളും നാട്ടിലിറങ്ങുന്നു ഇതോടെ ജനങ്ങൾ ഭീതിയിലായി 

@ ജനങ്ങൾ പറയുന്നു 
കാടുണ്ട് ഇവിടെ വന്യമൃഗങ്ങളും 

ദേശീയപാതയോരത്ത് 
സ്പിന്നിംഗ് മില്ലിനോട് ചേർന്നുള്ള  പത്ത് ഏക്കറോളം വരുന്ന സർക്കാർ 
 ഭൂമിയിൽ കാട് വളർന്ന് വന്യമൃഗങ്ങളുടെ താവളമായി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. മുപ്പത് അടിയോളം താഴ്ച്ചയുള്ള കനാലിൽ വൻ വൃഷങ്ങൾ ആണ് വളർന്ന് കൊടുംകാടായി മാറി
ചാത്തന്നൂർ പഞ്ചായത്തിലൂടെ വലിയ 
കനാൽ കടന്ന് പോകുന്ന അഞ്ചു  കിലോമീറ്റർ ദൂരം കാട് വളർന്ന് നിൽക്കുകയാണ് ഇത് മൂലം ജനങ്ങൾക്ക് കനാൽറോഡിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥ ചെറുതും വലുതുമായ പാതയോരങ്ങൾ കാട് മൂടി കിടക്കുന്നു ഇവിടെയെല്ലാം തന്നെ തെരുവ് നായ്ക്കളുടെ താവളമാണ്. സന്ധ്യ മയങ്ങിയാൽ വന്യമൃഗങ്ങൾ നാട് വാഴുന്ന അവസ്ഥ
ജനങ്ങൾ റോഡിൽ ഇറങ്ങുന്നില്ല തെരുവ് നായ്ക്കൾ ചാടി വീഴും 
കാട്ട് പന്നികൾ ഇറങ്ങി 
കൃഷി നശിപ്പിക്കുന്നത് മൂലം ജനങ്ങൾ കൃഷി മതിയാക്കി കുറുനരികളും കീരികളും കോഴികളെ പിടിച്ചു കൊണ്ട് പോകുന്നത് പോലും കോഴികളെ പോലും ജനങ്ങൾ വളർത്തുന്നില്ല.

@ വന്യമൃഗങ്ങൾക്കും തെരുവ് നായ്ക്കൾക്കും തിന്നാൻ മാലിന്യമെത്തുന്നു.

കാട് വളർന്ന് കിടക്കുന്ന 
കനാലിലും റോഡിന്റെ ഇരുവശങ്ങളിലും.
 അറവ് മാലിന്യം ഉൾപ്പെടെയുള്ളവ നിക്ഷേപിക്കുന്നത് പതിവാകുന്നു. ചാക്കു കളിലാക്കി അറവ് മാലിന്യം വലിച്ചെറിയുന്നതിനാൽ തെരുവ് നായ്ക്കൾക്കും വന്യമൃഗങ്ങൾക്കും ഭക്ഷണത്തിന് ഷാമമില്ലാത്ത അവസ്ഥയിലായി ഇത് മൂലം ഇവ പെറ്റ് 
പെരുകി ദൂരദേശങ്ങളിൽ നിന്ന് പോലും 
.ഇരുചക്ര വാഹനങ്ങളിലും ഗുഡ്സ് ഓട്ടോറിക്ഷകളിലുമെത്തി മാലിന്യം തള്ളുന്നത്. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കൂടുതൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

 







Tuesday, 1 September 2026

പാരിപ്പള്ളി പട്ടണത്തിന്റെ ഹൃദയഭാഗത്ത് ദേശിയപാതയോട് ചേർന്ന് നിൽക്കുന്ന കല്ലുവാതുക്കൽ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള ബഹുനില കെട്ടിടം അപകടാവസ്ഥയിൽ

കാലപ്പഴക്കമുള്ള പഞ്ചായത്തിന്റെ ബഹുനിലകെട്ടിടം അപകടാവസ്ഥയിൽ 

ചാത്തന്നൂർ :പാരിപ്പള്ളി പട്ടണത്തിന്റെ 
ഹൃദയഭാഗത്ത് ദേശിയപാതയോട് ചേർന്ന് നിൽക്കുന്ന കല്ലുവാതുക്കൽ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള ബഹുനില കെട്ടിടം അപകടാവസ്ഥയിൽ പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. കല്ലുവാതുക്കൽ 
ഗ്രാമപ്പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിന്റെ പില്ലറുകളും ബീമുകളും സ്ലാബും ഷെയ്ഡ് അടക്കം 
തകർന്ന് കെട്ടിടം അപകടാവസ്ഥയിലാണ്.
പില്ലറുകളുടെ കമ്പികൾ പുറത്തേക്ക് തള്ളി 
സ്റ്റെയർകെയ്സിന്റെ സ്ലാബുകൾ അടർന്ന് 
വീണ് ഭിത്തിയും അടിത്തറയും 
വിണ്ടുകീറി കോൺക്രീറ്റ് പാളികളടക്കം അടർന്നുവീഴുന്ന കെട്ടിടത്തിലെ 
മേൽക്കൂരയടക്കം ചോർന്ന് വെള്ളമിറങ്ങി ബലക്ഷയമുള്ളതിനാൽ
ഏത് നിമിഷവും കെട്ടിടം തകരുമെന്ന അവസ്ഥയിലാണ്. കൂടാതെ കടകളുടെ 
ഷട്ടറുകൾ എല്ലാം തുരുമ്പെടുത്തതിനു പുറമേ ചുമരുകളുടെ തേപ്പും മറ്റും 
ദിനവും പൊട്ടിയടരുന്നു.
മുകളിലെനില ചോർന്ന് കോൺക്രീറ്റിനിടയിലൂടെ വെള്ളം ഇറങ്ങിയതോടെയാണ് പല ഭാഗങ്ങളും അപകടാവസ്ഥയിലായത്.തുടർന്ന് പഞ്ചായത്ത്‌ അറ്റകുറ്റ പണികൾ നടത്തി ഷീറ്റ് ഇട്ടുവെങ്കിലും ഇപ്പോഴും കെട്ടിടത്തിൽ വെള്ളമിറങ്ങുന്നുണ്ട് എന്നാണ് കടക്കാർ പറയുന്നത്.പാരിപ്പള്ളി മടത്തറ റോഡിനോടും 
ദേശീയപാതയോടും 
 ചേർന്ന് നിൽക്കുന്ന ഇ കെട്ടിടത്തിന്റെ പിറകിൽ പാരിപ്പള്ളി മാർക്കറ്റ് ആണ് 
ദേശീയപാതയിൽ തിരുവനന്തപുരം ഭാഗത്തേക്ക് ജനങ്ങൾ വാഹനം കാത്ത് നിൽക്കുന്ന സ്ഥലവുമാണ്.
നിരന്തരമായി വാഹനങ്ങളും വഴിയാത്രക്കാരും ഇതിന് പുറമൈ ട്രാഫിക് തടസ്സവും ഉണ്ടാകുന്ന തിരക്കേറിയ ജംഗ്ഷനിൽ തകർച്ച ഭീഷണി നേരിടുന്ന 
ബഹുനില കെട്ടിടത്തിൽ നിരവധി കച്ചവട
 സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. 
സമീപത്തുള്ള മറ്റു കെട്ടിടങ്ങൾക്കും കച്ചവടക്കാർക്കും ജനങ്ങളുടെ ജീവനും ഭീഷണിയായ ഈ കെട്ടിടം പൊളിച്ചു നീക്കാൻ വേണ്ട നടപടികൾ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
വർഷങ്ങൾ പഴക്കമുള്ള കെട്ടിടം 
കാലപഴക്കം കൊണ്ടാണ് 
അപകടാവസ്ഥയിലായത്. നിരവധി തവണ 
അറ്റകുറ്റപ്പണികൾ നടത്തിയിട്ടുള്ള 
കെട്ടിടം പൊളിക്കണമെന്ന് പഞ്ചായത്ത് എൻജിനിയറിങ് വിഭാഗം  മുൻപ് നിർദേശിച്ചിട്ടുമുണ്ട്. നിലവിലെ കെട്ടിടം തകർന്നുവീണാൽ തന്നെ വലിയ അപകടമുണ്ടാകും അത് കൊണ്ട് തന്നെ കെട്ടിടം പൊളിച്ചു മാറ്റി ദേശീയപാതയുടെ ചട്ടങ്ങൾ പ്രകാരം പിറകിൽ ഉള്ള മാർക്കറ്റിന്റെ സ്ഥലവുമെടുത്ത് ആധുനിക രീതിയിൽ മാർക്കറ്റും ഷോപ്പിംഗ് കോoപ്ലക്സും പണിയണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഫോട്ടോ :റോഡിനോട് ചേർന്ന് നിൽക്കുന്ന കെട്ടിടം 
ഫോട്ടോ :കെട്ടിടത്തിന്റെ കിഴക്ക് ഭാഗത്തെ അടിത്തറ തകർന്ന നിലയിൽ 
ഫോട്ടോ :മേൽക്കൂരയുടെ ഭാഗങ്ങൾ പൊട്ടി തകർന്ന് കമ്പി പുറത്ത് കാണുന്നു.





Sunday, 30 August 2026

ഓരോ പഞ്ചായത്തും പ്രതിവർഷം വലിയൊരു തുകയാണ് വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും

ലക്ഷങ്ങൾ പ്രതിവർഷം ചിലവഴിച്ചിട്ടും തെരുവ് വിളക്കുകൾ അണഞ്ഞുകിടക്കുന്നു.

ചാത്തന്നൂർ : തെരുവ് വിളക്കുകൾ 
 സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി പ്രതിവർഷം
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ മുടക്കുന്നത് ലക്ഷങ്ങളാണ് എന്നിട്ടും 
വർഷത്തിൽ പകുതിയിലധികം ദിവസവും 
അണഞ്ഞു തന്നെ കിടക്കുന്ന അവസ്ഥയിലാണ്. എം പി മുതൽ പഞ്ചായത്ത്‌ അംഗം വരെയുള്ള 
ജനപ്രതിനിധികളുടെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ലക്ഷങ്ങൾ ചിലവഴിച്ചു 
അശാസ്ത്രീയമായി സ്ഥാപിക്കുന്ന വിളക്കുകൾ മാസങ്ങൾക്കുള്ളിൽ പ്രവർത്തനരഹിതമാകുന്നതോടെ ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. രണ്ടായിരം രൂപയ്ക്ക് മുകളിൽ വിലയുള്ള വിളക്കുകൾ കരാറുകാരെ ഏല്പിച്ചാണ് സ്ഥാപിക്കുന്നത്. മാസങ്ങൾക്കുള്ളിൽ 90 ശതമാനം വിളക്കുകളും പ്രവർത്തനരഹിതമാകും. ഓരോവർഷവും വഴിവിളക്കിനായി വലിയൊരു തുക പഞ്ചായത്തുകൾ മുടക്കുന്നതല്ലാതെ കാര്യമായ പ്രയോജനമില്ല.

@ എർത്തിങ് സംവിധാനമില്ല

പോസ്റ്റുകളിൽ സ്ഥാപിക്കുന്ന വഴിവിളക്കുകൾക്ക് എർത്തിങ് സംവിധാനമില്ലാത്തതാണ് വിളക്കിന്റെ ആയുസ്സ് കുറയുന്നതിന് പ്രധാന കാരണമെന്ന് പറയുമ്പോഴും അത് പരിഹരിക്കാൻ സംവിധാനം ഒരുക്കാറില്ല എന്നുള്ള പരാതിയാണ് വ്യാപകമാകുന്നത് 
 അമിതവൈദ്യുതിപ്രവാഹം ഉണ്ടാകുമ്പോഴും മിന്നലേറ്റുമാണ് വിളക്കുകൾ നശിക്കുന്നത്. വൈദ്യുതി ഉപഭോഗം കുറയ്ക്കാനായി എൽ ഇ ഡി  സംവിധാനമുള്ള വിളക്കുകളാണ് ഇപ്പോൾ സ്ഥാപിക്കുന്നത്. ലൈറ്റ് ഒന്നിന് 
 2000 മുതൽ 2500 രൂപവരെയാണ് വില. ഇത് സ്ഥാപിക്കാൻ മുന്നൂറുമുതൽ അഞ്ഞൂറ് രൂപവരെ പഞ്ചായത്ത് അധികമായി മുടക്കണം. ഇവയ്ക്ക് ഒരുവർഷ കാലാവധിയാണ് കമ്പനികൾ നൽകുന്നത്. എന്നാൽ മൂന്നുമാസത്തിനുള്ളിൽത്തന്നെ 80 ശതമാനം വിളക്കുകളും നശിക്കുകയാണ്.

@ പാഴാക്കിയത് ലക്ഷങ്ങൾ

വാർഷികപദ്ധതിയിൽ എല്ലാ പഞ്ചായത്തുകളും വലിയൊരു തുക തെരുവ് വിളക്കിനായി മാറ്റിവെയ്ക്കാറുണ്ട്. തെരുവ് വിളക്കുകൾ സ്ഥാപിച്ചാൽ 
ആറുമാസത്തിനുള്ളിൽത്തന്നെ വിളക്കുകൾ പൂർണമായി നശിക്കും. ലക്ഷങ്ങൾ പാഴാകുന്നതല്ലാതെ എന്ത് പ്രയോജനമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.

@ ഹൈമാസ്റ്റ് വിളക്കുകൾ ബാധ്യത

എ പി, എംഎൽ എ. ഫണ്ടുകളിൽനിന്ന്‌ ലക്ഷങ്ങൾ മുടക്കി പ്രതിവർഷം നിരവധി ഹൈമാസ്റ്റ് വിളക്കുകളാണ് സ്ഥാപിക്കുന്നത്. ഇത് വളരെപ്പെട്ടെന്ന് തകരാറിലാകും. ഇവയ്ക്ക് ഒരുവർഷത്തോളമാണ് വാറന്റി കാലാവധി. ഇതിനുശേഷം അറ്റകുറ്റപ്പണികൾ നടത്തുക പഞ്ചായത്തിന്റെ ചുമതലയാണ്. ഒരു ഉയര വിളക്ക് അറ്റകുറ്റപ്പണി നടത്താൻ 10,000 മുതൽ 25,000 രൂപവരെ ചെലവുണ്ട്. എന്നാൽ, ഇത്രയും വലിയ തുക കണ്ടെത്താൻ പഞ്ചായത്തുകൾക്ക് ഏറെ ബുദ്ധിമുട്ടാണ്. ഇതിനാലാണ് മിക്ക ഹൈമാസ്റ്റ് വിളക്കുകളും തകരാറിലായാൽ ഉപേക്ഷിക്കുന്നത്.
ഫോട്ടോ : ചാത്തന്നൂരിൽ ജി. എസ്. ജയലാൽ എം എൽ എയുടെ ഗ്രാമവെളിച്ചം പദ്ധതിയിൽ ഉൾപ്പെടുത്തി കെ എസ് ആർ ടി സി ഡിപ്പോ ജംഗഷനിൽ സ്ഥാപിച്ച ലൈറ്റുകൾ കേടായതിനെ തുടർന്ന് ശരിയാക്കാതെ പകരം വലിയ ബൾബ് തൂക്കിയിട്ടിരിക്കുന്നു.
ഫോട്ടോ :കെ എസ് ആർ ടി സി ഡിപ്പോ ജംഗഷനിൽ ചാത്തന്നൂർ പഞ്ചായത്ത്‌ സ്ഥാപിച്ച ഉയരവിളക്ക് അറ്റകുറ്റപണികൾ നടത്താത്തത് മൂലം നശിക്കുന്നു.

Friday, 28 August 2026

ശ്രീനാരായണ ഗുരുദേവൻ ലോകത്തിന് പറഞ്ഞുതന്നത് വിശ്വമാനവികതയുടെ ദർശനവും സന്ദേശങ്ങളുമാണ് - ബി.ബി. ഗോപകുമാർ എം എൽ എ

 

ശ്രീനാരായണ ഗുരുദേവൻ  ലോകത്തിന് പറഞ്ഞുതന്നത് വിശ്വമാനവികതയുടെ ദർശനവും സന്ദേശങ്ങളുമാണ് - ബി.ബി. ഗോപകുമാർ എം എൽ എ 

ചാത്തന്നൂർ : ശ്രീനാരായണ 
ഗുരുദേവൻ തന്റെ അനുപമമായ ജീവിതം കൊണ്ട്‌ ലോകത്തിന് പറഞ്ഞുതന്നത് 
വിശ്വമാനവികതയുടെ ദർശനവും സന്ദേശങ്ങളുമാണെന്ന് ബി.ബി. ഗോപകുമാർ എം എൽ എ പറഞ്ഞു 
ചാത്തന്നൂർ എസ് എൻ ഡി പി യൂണിയൻ സംഘടിപ്പിച്ച ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു.
ഗുരുദർശനം ഇന്നത്തെ മാത്രമല്ല ഏത് കാലത്തെയും ലോകത്തിനും മനുഷ്യകുല ത്തിനും പരമശാന്തിയുടെ തീർത്ഥവും അഭ്യന്നതിയുടെ അതിവിശിഷ്ടവും ശ്രേഷ്ഠവുമായ വെളിച്ചവുമാണ്. 
ഏത് ഇരുട്ടത്തിരുന്നാലും അവനവനിലുള്ള അറിവിൻറെ വെളിവിനെ ഇരുട്ടുബാധിക്കു കയില്ലെന്നതുപോലെ ഗുരുദർശനത്തിന്റെ ഉൾവെളിച്ചമെന്നും അദ്ദേഹം പറഞ്ഞു 
എവിടെയൊക്കെയാണോ മനുഷ്യത്വത്തിനും മാനവികതയ്ക്കും സ്വാതന്ത്ര്യത്തിനും അപ ചയം ഉണ്ടാകുന്നത്അവിടെയൊക്കെ മനുഷ്യർ തരംതിരിക്കപ്പെട്ടം. അല്ലെങ്കിൽ പാർശ്വവത്കരിക്കപ്പെടും. ഈ വിധമുള്ള വേർപിരിക്കലുകളിൽ നിന്നും അഥവാ
വേർതിരിക്കലുകളിൽനിന്നുമാണ‌ല്ലോ ലോകത്ത് എല്ലാ കലഹങ്ങളും വൈരങ്ങളും ഉച്ചനീചത്വങ്ങളും വിവേചനങ്ങളുമെല്ലാം ഉണ്ടായിട്ടുള്ളത്. അതിന്റെയെല്ലാം അതിജീവന മന്ത്രമാണ് ആർഷ ഭാരതം ലോക സമക്ഷം അവതരിപ്പിച്ചിട്ടുള്ള വ സുധൈവകുടുംബകം എന്ന മഹിതമായ ദർശനം.ഗുരുവിന്റെ സമദർശനത്തിന്റെ ഏറ്റവും ആധുനികവും മാനവികവും ഹൃദ്യവുമായഭാഷ്യമാണ് ഗുരുദേവന്റെ ഒരു ജാതി, ഒരുമതം, ഒരുദൈവം മനുഷ്യന് എന്ന വിശ്വസന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. തോട്ടം ഭുവനേന്ദ്രൻനായർ മുഖ്യപ്രഭാഷണം നടത്തി,
യൂണിയൻ വൈസ് പ്രസിഡന്റ് ഡി.സജീവ് അദ്ധ്യക്ഷത വഹിച്ചു. എസ് എൻ 
പോളിടെക്‌നിക് പ്രിൻസിപ്പാൾ
 വി. സന്ദീപ് പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. എസ് എൻ കോളേജ് പ്രിൻസിപ്പാൾ
 ഡോ. ഹരിലക്ഷ്മി. വി.എസ്, 
കൊട്ടിയം എസ് എൻ ഐ ടി സി പ്രിൻസിപ്പാൾ എസ്. കനകജ, എസ് എൻ ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ
ബി. രശ്മി, യൂണിയൻ കൗൺസിലർമാരായ 
പി. സോമരാജൻ,  കെ. സുജയ്കുമാർ,
 ആർ. ഗാന്ധി, കെ. ചിത്രാംഗദൻ, ആർ. ഷാജി,വി. പ്രശാന്ത്,
വനിതാസംഘം, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ചിത്രാ മോഹൻദാസ്,
സെക്രട്ടറി ബീനാ പ്രശാന്ത്,
പെൻഷനേഴ്സ് കൗൺസിൽ യൂണിയൻ പ്രസിഡന്റ്‌ ജയതിലക്, സെക്രട്ടറി ഉദയ കുമാർ എന്നിവർ സംസാരിച്ചു 
യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ
സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ നന്ദിയും പറഞ്ഞു.

ഫോട്ടോ :ബി.ബി.ഗോപകുമാർ എം എൽ എ ജയന്തിസമ്മേളനം ഉദ്ഘാടനം ചെയ്യുന്നു