Tuesday, 4 August 2026

ഇന്ത്യയുടെ 'അജ്ഞാതൻ' അവരെ കൊല്ലു ന്നു! അജ്ഞാതരുടെ ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടു, പിന്നിൽ ഇന്ത്യൻ ഏജൻസികൾ" ഭയന്ന് നിലവിളിച്ച് ലഷ്കർ ഭീകരൻ.

ഇന്ത്യയുടെ 'അജ്ഞാതൻ' അവരെ കൊല്ലു ന്നു! അജ്ഞാതരുടെ ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടു, പിന്നിൽ ഇന്ത്യൻ ഏജൻസികൾ"  ഭയന്ന് നിലവിളിച്ച്   ലഷ്കർ ഭീകരൻ.

ലോകം കണ്ട ഏറ്റവും വലിയ തിരിച്ചടിയുടെ കാലമാണിത്.

2004 മുതൽ 2014 വരെ ഇന്ത്യ കേട്ടിരുന്നത് ഒരു നിലവിളിയായിരുന്നു. "പാകിസ്ഥാൻ ഭീകരർ വന്ന് ഞങ്ങളെ കൊല്ലുന്നു" എന്ന് ലോകത്തോട് കരഞ്ഞു പറയുന്ന ഒരു പ്രധാനമന്ത്രിയുടെ ശബ്ദം. അവർക്ക് ചെയ്യാൻ കഴിഞ്ഞതോ? ഇന്ത്യ-പാക് ക്രിക്കറ്റ് കളി നിർത്തി. അതായിരുന്നു ആ പാവം പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ പ്രതികരണം!

ഓർക്കുന്നുണ്ടോ ആ കാലം?

ഇന്ത്യൻ സൈനികരെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത യാസിൻ മാലിക്കിനെ ചുവന്ന പരവതാനി വിരിച്ച് പ്രധാനമന്ത്രി യുടെ ഓഫീസിൽ സ്വീകരിച്ച കാലം. ഭീകരൻ ഗീലാനിയുടെ വീടിന്റെ വാതിൽക്കൽ മണിക്കൂറുകളോളം കാത്തുനിന്ന്, അകത്ത് നിന്ന് "ഇറങ്ങി പോടാ" എന്ന് പുറംകാലുകൊ ണ്ട് തട്ടിയിട്ടും അട്ടിപ്പേറായി കിടന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായന്മാരുടെ കാലം.

സ്വന്തം പതാക, സ്വന്തം നിയമം, സുപ്രീംകോ ടതിയുടെ നിയമം പോലും പുല്ലുവിലയായി രുന്ന കാശ്മീരിന്റെ കാലം.

നമ്മുടെ പട്ടാളത്തെ കല്ലെറിഞ്ഞോടിച്ച കാലം. "Indian Dogs, Go Back" എന്ന് കാശ്മീർ ഭരണകൂടം തന്നെ വിളിച്ച കാലം. ഹിന്ദുക്കൾ സ്വന്തം നാട്ടിൽ അഭയാർത്ഥികളായ കാലം.

എന്തിനേറെ...കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗമായ DYFI പോലും കാശ്മീ രിൽ 'ഇന്ത്യ' എന്ന പേര് പറയാൻ പേടിച്ച് 'JKDYF ജമ്മു കാശ്മീർ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ' എന്ന് പേര് മാറ്റി നടന്ന കാലം!

പിന്നെ 2014-ൽ ഇന്ത്യയ്ക്ക് ശരിക്കും സ്വാതന്ത്ര്യം കിട്ടി.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി. അദ്ദേഹം ആദ്യം ചെയ്തത് എന്താണെന്ന് അറിയാ മോ? ഒരു നിയമനം.ശ്രീ അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി.

ആ ഒറ്റ നിയമനത്തിൽ ഇന്ത്യയുടെ വിധി മാറി.

തുടർന്ന് പാകിസ്ഥാനിൽ 'അജ്ഞാതൻ' ഇറങ്ങി.

2026 ഓഗസ്റ്റ് 4 ...

ഭീകരരുടെ കുമ്പസാരം ... ലഷ്കറെ ത്വയ്ബ യുമായി അടുത്ത ബന്ധമുള്ള റിസ്‌വാൻ ഹനീഫ് എന്ന ഭീകരൻ്റെ ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അവൻ്റെ വാക്കുകളിൽ ഭയമാണ്, വിറയലാണ്.

"കഴിഞ്ഞ 3-4 വർഷത്തിനിടെ പാകിസ്ഥാനി ലും പാക് അധീന കാശ്മീരിലുമായി ഞങ്ങളുടെ 30-ലധികം സജീവ പ്രവർത്തകർ അജ്ഞാതരാൽ കൊല്ലപ്പെട്ടു. ഇതിന് പിന്നിൽ ഇന്ത്യൻ ഏജൻസികളാണ്."

പെഷവാർ, കറാച്ചി, റാവൽപിണ്ടി, റാവലാ ക്കോട്ട്, മുസഫറാബാദ്... പാകിസ്ഥാൻ്റെ ഉള്ളറകളിൽ പോലും അവർക്ക് ഇനി സുരക്ഷയില്ല. 

2008-ലെ മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരികളായ ലഷ്കർ ഇവിടെ ഇല്ല എന്ന് ലോകത്തോട് കള്ളം പറഞ്ഞ പാക് ഭരണകൂടത്തിൻ്റെ മുഖത്ത് നോക്കി, അവരുടെ സ്വന്തം ഭീകരൻ തന്നെ ഇത് സമ്മതിച്ചിരിക്കുന്നു. ഇത് ചരിത്രത്തിൽ ആദ്യമാണ്.

ഇത് എങ്ങനെ സംഭവിക്കുന്നു?

1. ഡോവൽ ഡോക്ട്രിൻ: ഇതിന് പേര് 'Offensive Defence' എന്നാണ്. നീ ഞങ്ങളെ തൊട്ടാൽ, ഞങ്ങൾ നിന്നെ നിൻ്റെ വീട്ടിൽ കയറി തൊടും. ഇനി ഡിഫൻസ് മാത്രമല്ല, ഓഫൻസും.

2. എന്തുകൊണ്ട് 'അജ്ഞാതൻ'? ഇന്ത്യ ഔദ്യോഗികമായി ഒന്നും ഏറ്റെടുക്കുന്നില്ല. ആക്രമിക്കുന്നവർക്ക് മുഖമില്ല, പേരില്ല, മതമില്ല. പാകിസ്ഥാൻ പോലീസിൽ കേസ് പോലും രജിസ്റ്റർ ചെയ്യാൻ കഴിയില്ല. കാരണം കൊന്നതാര് എന്ന് അവർക്കും അറിയില്ല. ഇതാണ് ഏറ്റവും വലിയ മനഃശാസ്ത്രപരമായ യുദ്ധം.

3. ലക്ഷ്യം ആരൊക്കെ? ഇത് വെറും ഭീകരരെ കൊല്ലലല്ല. ഇത് ഹൈ-വാല്യൂ ടാർഗറ്റ് ഹണ്ടിംഗ് ആണ്. ഇന്ത്യൻ എയർഫോഴ്സി ന്റെ പത്താൻകോട്ട് ആക്രമണത്തിലെ സൂത്രധാരൻ ഷാഹിദ് ലത്തീഫ് മുതൽ, മോഹൻലാലിൻ്റെ സിനിമയിലെ വില്ലനെ പോലെ ഇരുന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്തി യിരുന്നവർ വരെ ഈ 'അജ്ഞാതൻ' ലിസ്റ്റിൽ ഉണ്ട്.

4. സന്ദേശം വ്യക്തമാണ്.ഇനി കാശ്മീരിൽ വന്ന് കൊന്നിട്ട് പാകിസ്ഥാനിൽ പോയി സുഖമായി ഉറങ്ങാമെന്ന് കരുതേണ്ട. നിങ്ങളുടെ കിടപ്പുമുറിയിൽ പോലും ഇന്ത്യ എത്തും.

ഒരുകാലത്ത് ഇന്ത്യ കരയുമ്പോൾ ലോകം സഹതപിച്ചു. ഇന്ന് പാകിസ്ഥാനിലെ ഭീകരർ കരയുമ്പോൾ ലോകം ചിരിക്കുന്നു. അതാണ് മാറ്റം. അതാണ് പുതിയ ഇന്ത്യ. നരേന്ദ ഭാരതം..

ജയ് ഹിന്ദ്. വന്ദേ മാതരം...
ഇന്ത്യയുടെ 'അജ്ഞാതൻ' അവരെ കൊല്ലു ന്നു! അജ്ഞാതരുടെ ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടു, പിന്നിൽ ഇന്ത്യൻ ഏജൻസികൾ"  ഭയന്ന് നിലവിളിച്ച്   ലഷ്കർ ഭീകരൻ.

ലോകം കണ്ട ഏറ്റവും വലിയ തിരിച്ചടിയുടെ കാലമാണിത്.

2004 മുതൽ 2014 വരെ ഇന്ത്യ കേട്ടിരുന്നത് ഒരു നിലവിളിയായിരുന്നു. "പാകിസ്ഥാൻ ഭീകരർ വന്ന് ഞങ്ങളെ കൊല്ലുന്നു" എന്ന് ലോകത്തോട് കരഞ്ഞു പറയുന്ന ഒരു പ്രധാനമന്ത്രിയുടെ ശബ്ദം. അവർക്ക് ചെയ്യാൻ കഴിഞ്ഞതോ? ഇന്ത്യ-പാക് ക്രിക്കറ്റ് കളി നിർത്തി. അതായിരുന്നു ആ പാവം പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ പ്രതികരണം!

ഓർക്കുന്നുണ്ടോ ആ കാലം?

ഇന്ത്യൻ സൈനികരെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത യാസിൻ മാലിക്കിനെ ചുവന്ന പരവതാനി വിരിച്ച് പ്രധാനമന്ത്രി യുടെ ഓഫീസിൽ സ്വീകരിച്ച കാലം. ഭീകരൻ ഗീലാനിയുടെ വീടിന്റെ വാതിൽക്കൽ മണിക്കൂറുകളോളം കാത്തുനിന്ന്, അകത്ത് നിന്ന് "ഇറങ്ങി പോടാ" എന്ന് പുറംകാലുകൊ ണ്ട് തട്ടിയിട്ടും അട്ടിപ്പേറായി കിടന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായന്മാരുടെ കാലം.

സ്വന്തം പതാക, സ്വന്തം നിയമം, സുപ്രീംകോ ടതിയുടെ നിയമം പോലും പുല്ലുവിലയായി രുന്ന കാശ്മീരിന്റെ കാലം.

നമ്മുടെ പട്ടാളത്തെ കല്ലെറിഞ്ഞോടിച്ച കാലം. "Indian Dogs, Go Back" എന്ന് കാശ്മീർ ഭരണകൂടം തന്നെ വിളിച്ച കാലം. ഹിന്ദുക്കൾ സ്വന്തം നാട്ടിൽ അഭയാർത്ഥികളായ കാലം.

എന്തിനേറെ...കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗമായ DYFI പോലും കാശ്മീ രിൽ 'ഇന്ത്യ' എന്ന പേര് പറയാൻ പേടിച്ച് 'JKDYF ജമ്മു കാശ്മീർ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ' എന്ന് പേര് മാറ്റി നടന്ന കാലം!

പിന്നെ 2014-ൽ ഇന്ത്യയ്ക്ക് ശരിക്കും സ്വാതന്ത്ര്യം കിട്ടി.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി. അദ്ദേഹം ആദ്യം ചെയ്തത് എന്താണെന്ന് അറിയാ മോ? ഒരു നിയമനം.ശ്രീ അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി.

ആ ഒറ്റ നിയമനത്തിൽ ഇന്ത്യയുടെ വിധി മാറി.

തുടർന്ന് പാകിസ്ഥാനിൽ 'അജ്ഞാതൻ' ഇറങ്ങി.

2026 ഓഗസ്റ്റ് 4 ...

ഭീകരരുടെ കുമ്പസാരം ... ലഷ്കറെ ത്വയ്ബ യുമായി അടുത്ത ബന്ധമുള്ള റിസ്‌വാൻ ഹനീഫ് എന്ന ഭീകരൻ്റെ ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അവൻ്റെ വാക്കുകളിൽ ഭയമാണ്, വിറയലാണ്.

"കഴിഞ്ഞ 3-4 വർഷത്തിനിടെ പാകിസ്ഥാനി ലും പാക് അധീന കാശ്മീരിലുമായി ഞങ്ങളുടെ 30-ലധികം സജീവ പ്രവർത്തകർ അജ്ഞാതരാൽ കൊല്ലപ്പെട്ടു. ഇതിന് പിന്നിൽ ഇന്ത്യൻ ഏജൻസികളാണ്."

പെഷവാർ, കറാച്ചി, റാവൽപിണ്ടി, റാവലാ ക്കോട്ട്, മുസഫറാബാദ്... പാകിസ്ഥാൻ്റെ ഉള്ളറകളിൽ പോലും അവർക്ക് ഇനി സുരക്ഷയില്ല. 

2008-ലെ മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരികളായ ലഷ്കർ ഇവിടെ ഇല്ല എന്ന് ലോകത്തോട് കള്ളം പറഞ്ഞ പാക് ഭരണകൂടത്തിൻ്റെ മുഖത്ത് നോക്കി, അവരുടെ സ്വന്തം ഭീകരൻ തന്നെ ഇത് സമ്മതിച്ചിരിക്കുന്നു. ഇത് ചരിത്രത്തിൽ ആദ്യമാണ്.

ഇത് എങ്ങനെ സംഭവിക്കുന്നു?

1. ഡോവൽ ഡോക്ട്രിൻ: ഇതിന് പേര് 'Offensive Defence' എന്നാണ്. നീ ഞങ്ങളെ തൊട്ടാൽ, ഞങ്ങൾ നിന്നെ നിൻ്റെ വീട്ടിൽ കയറി തൊടും. ഇനി ഡിഫൻസ് മാത്രമല്ല, ഓഫൻസും.

2. എന്തുകൊണ്ട് 'അജ്ഞാതൻ'? ഇന്ത്യ ഔദ്യോഗികമായി ഒന്നും ഏറ്റെടുക്കുന്നില്ല. ആക്രമിക്കുന്നവർക്ക് മുഖമില്ല, പേരില്ല, മതമില്ല. പാകിസ്ഥാൻ പോലീസിൽ കേസ് പോലും രജിസ്റ്റർ ചെയ്യാൻ കഴിയില്ല. കാരണം കൊന്നതാര് എന്ന് അവർക്കും അറിയില്ല. ഇതാണ് ഏറ്റവും വലിയ മനഃശാസ്ത്രപരമായ യുദ്ധം.

3. ലക്ഷ്യം ആരൊക്കെ? ഇത് വെറും ഭീകരരെ കൊല്ലലല്ല. ഇത് ഹൈ-വാല്യൂ ടാർഗറ്റ് ഹണ്ടിംഗ് ആണ്. ഇന്ത്യൻ എയർഫോഴ്സി ന്റെ പത്താൻകോട്ട് ആക്രമണത്തിലെ സൂത്രധാരൻ ഷാഹിദ് ലത്തീഫ് മുതൽ, മോഹൻലാലിൻ്റെ സിനിമയിലെ വില്ലനെ പോലെ ഇരുന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്തി യിരുന്നവർ വരെ ഈ 'അജ്ഞാതൻ' ലിസ്റ്റിൽ ഉണ്ട്.

4. സന്ദേശം വ്യക്തമാണ്.ഇനി കാശ്മീരിൽ വന്ന് കൊന്നിട്ട് പാകിസ്ഥാനിൽ പോയി സുഖമായി ഉറങ്ങാമെന്ന് കരുതേണ്ട. നിങ്ങളുടെ കിടപ്പുമുറിയിൽ പോലും ഇന്ത്യ എത്തും.

ഒരുകാലത്ത് ഇന്ത്യ കരയുമ്പോൾ ലോകം സഹതപിച്ചു. ഇന്ന് പാകിസ്ഥാനിലെ ഭീകരർ കരയുമ്പോൾ ലോകം ചിരിക്കുന്നു. അതാണ് മാറ്റം. അതാണ് പുതിയ ഇന്ത്യ. നരേന്ദ ഭാരതം..

ജയ് ഹിന്ദ്. വന്ദേ മാതരം...🔥🔥

Monday, 3 August 2026

ക്വയിലോൺ മല്ലൂ സോൾജിയേഴ്സ്കാർഗിൽ വിജയ് ദിവസ് ആചരിച്ചു

ക്വയിലോൺ മല്ലൂ സോൾജിയേഴ്സ്
കാർഗിൽ വിജയ് ദിവസ് ആചരിച്ചു

കൊല്ലം: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാരെ അനുസ്മരിച്ച് 'കാർഗിൽ വിജയ് ദിവസ്' ദിനത്തിൽ കൊല്ലം ജില്ല സൈനിക കൂട്ടായ്മയായ  ക്വയിലോൺ മല്ലൂ സോൾജിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.
 പത്തനാപുരം നെടുവന്നൂരിലെ കാർഗിൽ യുദ്ധവീരനും വീരചക്ര ജേതാവുമായ സജീവ് ഗോപാലപിള്ളയുടെയും 
രജി.പി യുടെയും സ്മൃതിമണ്ഡപങ്ങളിൽ 
 പുഷ്പാർപ്പണം നടത്തുകയും അനുസ്മരണയോഗം നടത്തുകയും ചെയ്തു തുടർന്ന് സജീവ് ഗോപാലപിള്ളയുടെ  ഭവനം സന്ദർശിച്ച് മാതാവ് കുട്ടിയമ്മയെ പൊന്നാട അണിയിച്ചു, ഓണക്കോടി സമ്മാനച്ചു 
ചടങ്ങിൽ പത്തനാപുരം എം.എൽ.എ ജ്യോതികുമാർ ചാമക്കാല മുഖ്യാതിഥിയായി.തുടർന്ന് കാർഗിൽ യുദ്ധവീരനായ ക്വയിലോൺ മല്ലൂ സോൾജിയേഴ്സ് അംഗങ്ങൾ പുഷ്പാർപ്പണം നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ചടങ്ങിൽ ക്വയിലോൺ മല്ലൂ സോൾജിയേഴ്സ് പ്രസിഡന്റ് കിഷോർ അതിജീവൻ, വൈസ് പ്രസിഡന്റ്‌ രാഹുൽ കോട്ടവട്ടം, സെക്രട്ടറി ശ്യാം കടയ്ക്കൽ, ട്രഷറർ അനീഷ് ഫിലിപ്പ്, കോ-ഓർഡിനേഷൻ കമ്മിറ്റി ഹെഡ് വിനോദ് കടയ്ക്കൽ എന്നിവർ നേതൃത്വം നൽകി 

ആൾത്താമസമില്ലാത്തവീടുകൾ കള്ളന്മാരുടെ നിരീഷണത്തിലാണ്

ആൾത്താമസമില്ലാത്ത
വീടുകൾ കള്ളന്മാരുടെ നിരീഷണത്തിലാണ് 

ചാത്തന്നൂർ : ആൾത്താമസമില്ലാത്ത
വീടുകൾ കള്ളന്മാരുടെ നിരീക്ഷണത്തിലാണെങ്കിലും കള്ളന്മാരെ നിരീക്ഷിക്കാനുള്ള പോലിസ് 
സംവിധാനങ്ങൾക്ക് ശക്തി പോരായെന്ന് തുടരെതുടരെയുള്ള മോക്ഷണങ്ങൾ തെളിയിക്കുന്നു. ചാത്തന്നൂർ 
 പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ആൾ താമസമില്ലാത്ത വീടു കണ്ടെത്തി മോഷണം. വ്യാപകമായിരിക്കുന്നത്.ചാത്തന്നൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ അടുത്തടുത്ത രണ്ട് വീടുകളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത് 
തിരുമുക്കിന് സമീപമുള്ള 
അനൂപിന്റെ ഉടമസ്ഥതിയിലുള്ള 
റോസ് വില്ലയിലും തൊട്ടടുത്ത വീടായ 
 ടി. ടി വിഹാറിലുമാണ് മോഷണം നടന്നത് ദീർഘനാളായി ആൾതാമസമില്ലാതെ കിടന്ന വീടുകളാണിത്  കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാൻ ആളുകൾ എത്തിയപ്പോൾ ആണ് മോക്ഷണം നടന്നതായി അറിയുന്നത്. ഇരു വീടുകളും പൂർണ്ണമായും തകർത്ത് വയറിംഗ് സാധനങ്ങളും പ്ലമ്പിഗ്‌ സാധനങ്ങളും പൂർണ്ണമായും തകർത്ത് വീട്ടുപകരണങ്ങളും തകർത്ത് കൊണ്ട് പോയി. സമാനരീതിയിൽ കല്ലുവാതുക്കലിലെ ഒരു വീട്ടിലും 
ചാത്തന്നൂരിലെ ഒരു സ്ഥാപനത്തിലും രണ്ടാഴ്ച മുൻപ് മോക്ഷണം നടന്നിരുന്നു. ഇതിൽ മോക്ഷണം നടത്തിയ പ്രതിയെ പാരിപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു റിമാന്റ് ചെയ്തതിന് പിന്നാലെയാണ് വീണ്ടും മോക്ഷണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആൾ താമസമില്ലാത്തതുമായ വീടുകളിൽ മുൻകൂട്ടി നിരീക്ഷണം നടത്തിയ ശേഷമാണ് മോഷണം നടത്തുന്നതെന്നും വ്യക്‌തമായിട്ടുണ്ട്. ആദ്യ മോഷണം നടന്ന വീട്ടിൽ മോഷ്ടാക്കൾ ഏറെ സമയം വീട്ടിൽ തങ്ങിയതായി സൂചന ലഭിച്ചിരുന്നു. ഈ മോഷണം നടന്ന ശേഷം പ്രാദേശികമായ ചെറിയ മോഷ്ടാക്കൾക്കു നേരെയും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പ്രധാന റോഡരികിൽ മോഷണശ്രമം ആവർത്തിച്ചതോടെ വമ്പൻമാരായ മോഷ്ടാക്കളാണ് പിന്നിലെന്ന സംശയവും ബലപ്പെടുന്നു. സംഘം ചേർന്നുള്ള മോഷണമെന്നും സംശയിക്കുന്നുണ്ട്.
മോഷണവും മോഷണ ശ്രമവും നടന്ന വീടുകളിൽ അടുക്കള വാതിലും പ്രധാന വാതിലും പൊളിച്ച നിലയിലായിരുന്നു. അലമാരകളുടെ പൂട്ടുകൾ തകർത്ത് ഏറെ സമയം ചെലവഴിച്ച് സാധന സാമഗ്രികൾ വാരിവലിച്ചിട്ട് പരിശോധന നടത്തിയതായും കണ്ടെത്തിയിരുന്നു. നിരീക്ഷണ ക്യാമറ ഉണ്ടായിരുന്ന വീടുകളിൽ അത് പ്രവർത്തിക്കാതിരുന്നതും സമീപത്തെ ക്യാമറകളിൽ നിന്ന് മോഷ്ടാക്കളെ കുറിച്ച് മതിയായ സൂചന ലഭിക്കാഞ്ഞതും പൊലീസിനു വെല്ലുവിളിയായിട്ടുണ്ട്. ഇനി ശാസ്ത്രീയമായ തെളിവുകളുടെ അടിസ്‌ഥാനത്തിൽ മാത്രമേ അനേഷണം മുന്നോട്ടു പോകുകയുള്ളൂ.  
പൊലീസ് സ്റ്റേഷനുകളിലെ അംഗബലക്കുറവ്  പോലീസ് പട്രോളിങ്ങിനെയും അന്വേഷണത്തെയും ബാധിക്കുന്നുണ്ട്..

@ പരവൂരിലും മോഷണങ്ങൾ പതിവായിട്ടും തടയാനാകാതെ പോലീസ്. 
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി 
ക്ഷേത്രങ്ങളിലടക്കം നാലോളം സ്ഥാപനങ്ങളിൽനിന്നാണ് പണം കവർന്നത്. 
എസ് എൻ വി 
സമാജത്തിനു സമീപത്തെ പച്ചക്കറിക്കട, ദയാബ്‌ജി ജങ്ഷനിലെ കടകൾ,
 ആയിരവല്ലിക്കാവ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി, എസ്.എൻ.ഡി.പി.യോഗം ഒല്ലാൽ ശാഖാമന്ദിരം കാണിക്കവഞ്ചി, 
എസ് എൻ വി 
സമാജത്തിനു സമീപത്തെ തട്ടുകട എന്നിവിടങ്ങളിലാണ് മോഷണങ്ങൾ നടന്നത്. മഞ്ചാടിമൂട് ക്ഷേത്രത്തിലെ കാണിക്കവഞ്ചി തുറന്ന് മോഷണം നടത്തിയത് ഒരാഴ്ചമുൻപാണ്., റോഡ് സൈഡിൽ ഇരിക്കുന്ന വഞ്ചികൾ ആണ് കൂടുതലായും മോകഷ്ട്ടിക്കപ്പെട്ടത്.സി സി ടി വി ദൃശ്യങ്ങളിൽ സ്കൂട്ടറിൽ എത്തിയാണ് മോക്ഷണം നടത്തിയതായി കാണിക്കുന്നത് എങ്കിലും കള്ളന്മാരെ പിടിക്കാനായിട്ടില്ല 
മാസങ്ങൾക്കുമുൻപ് അശോകാ തിയേറ്ററിനു സമീപത്തെ ഫ്രണ്ട്സ് ഹോട്ടലിൽനിന്നു പണം കവർന്നിരുന്നു. ഈ ഹോട്ടലിൽ അതിനുമുൻപും രണ്ടുതവണ മോഷണം നടന്നിരുന്നു. സി.സി.ടി.വി.ദൃശ്യങ്ങളുൾ പ്പടെ ഉണ്ടായിട്ടും പരവൂർ പോലീസിന് മോഷ്ടാവിനെ കണ്ടെത്താനായില്ല.

ഇത്തിക്കര -ആയൂർ റോഡിൽ റോഡരികിൽ ശുചിത്വമിഷൻ ഫണ്ട് ഉപയോഗിച്ച് ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചു കുമ്മല്ലൂർ ജങ്ഷനിൽ

കുമ്മല്ലൂരിൽ വഴിയിടം വഴിയാധാരമായി തുറന്ന് പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു 

ചാത്തന്നൂർ : കുമ്മല്ലൂരിൽ വഴിയിടം വഴിയാധാരമായി തുറന്ന് പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു 
ഇത്തിക്കര -ആയൂർ റോഡിൽ 
റോഡരികിൽ ശുചിത്വമിഷൻ ഫണ്ട് ഉപയോഗിച്ച് ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചു 
കുമ്മല്ലൂർ ജങ്ഷനിൽ 
2022ൽ പൂർത്തിയാക്കിയ വഴിയിടം മാസങ്ങളായി അടഞ്ഞു കിടക്കുന്നു. ഇത്രയും വർഷത്തിനിടയിൽ 
പ്രവർത്തിച്ചത് ഉദ്ഘാടനദിവസം മാത്രം. കാട് പിടിച്ചു ആർക്കും വേണ്ടാത്ത അവസ്ഥയിലാണിപ്പോൾ.ഇന്നു തുറക്കും നാളെ തുറക്കും എന്നു പലവട്ടം അധികൃതർ ഉറപ്പ് നൽകി. പക്ഷേ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. മാലിന്യമുക്‌ത കേരളം പ്രഖ്യാപനം നടത്തിയ അധികൃതർ വഴിയിടത്തിലെ കാടും മാലിന്യവും കാണുന്നില്ലെന്നു നാട്ടുകാർ പറയുന്നു.നിർമ്മാണം പൂർത്തിയായ കെട്ടിടം ദീർഘനാൾ പൂട്ടിയിട്ടിരുന്നു തുടർന്ന് നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടർന്ന് പഞ്ചായത്ത്‌ ഇടപ്പെട്ട് അന്നത്തെ എം എൽ എ ജി. എസ്. ജയലാൽ ഉദ്ഘാടനം ചെയ്തുവെങ്കിലും ഉദ്ഘാടനം കഴിഞ്ഞു വീണ്ടും പൂട്ടിയിടുകയായിരുന്നു 
അടിസ്‌ഥാന സൗകര്യങ്ങൾ എല്ലാം 
 ഒരുക്കിയായിരുന്നു  ഉദ്ഘാടനം. ഇവിടെ 
യാത്രക്കാർക്ക് വിശ്രമിക്കാനുള്ള മുറി,
വനിതകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും പ്രത്യേക ശുചിമുറികൾ, ഭിന്നശേഷിക്കാർക്കു റാംപ് സൗകര്യം, ഫീഡിങ് റൂം,നാപ്‌കിൻ ഡിസ്ട്രോയർ, വസ്ത്രങ്ങൾ മാറുന്നതിനുള്ള സൗകര്യം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.വെള്ളം, വൈദ്യുതി ലഭ്യത ഉറപ്പു വരുത്തിയ കെട്ടിടത്തിൽ  ഇവയെല്ലാം ഇപ്പോൾ അടച്ചു പൂട്ടിയ അവസ്ഥയിൽ. കെട്ടിടത്തിനു ചുറ്റും കാട് കയറി കെട്ടിടം ഉപയോഗ ശൂന്യമായി 
നശിക്കുകയാണ്.
വഴിയോര വിശ്രമ കേന്ദ്രത്തിനൊപ്പം ലഘുഭക്ഷണശാലയ്ക്കുള്ള സൗകര്യവും ഇവിടെയുണ്ട്.തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും കേന്ദ്രസർക്കാരിന്റെ 
ശുചിത്വമിഷൻ ഫണ്ടുമാണ് പദ്ധതിക്കായി ഉപയോഗിച്ചിട്ടുള്ളത്.  ജില്ലയിലെ പ്രധാന അന്തർസംസ്ഥാന റോഡാണ് ഇത്തിക്കര -ആയൂർ റോഡ് ഒപ്പം തന്നെ ചാത്തന്നൂർ -മീയണ്ണൂർ റോഡും കടന്ന് പോകുന്ന കുമ്മല്ലൂർ ജങ്ഷനിലാണ് വഴിയിടം സ്ഥിതി ചെയ്യുന്നത് ദീർഘദൂരയാത്രക്കാരും നിരവധി ബസ് സർവീസും കടന്ന് പോകുന്ന റോഡിൽ അടിയന്തിരമായി വഴിയിടം തുറന്ന് പ്രവർത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ബിജെപി അംഗങ്ങളോട് അവഗണന പരവൂർ നഗരസഭ കൗൺസിൽ യോഗം ബഹീഷ്കരിച്ചു ബിജെപി

ബിജെപി അംഗങ്ങളോട് അവഗണന പരവൂർ നഗരസഭ കൗൺസിൽ യോഗം ബഹീഷ്കരിച്ചു ബിജെപി

പരവൂർ:  ബിജെപി അംഗങ്ങളോട് അവഗണന പരവൂർ നഗരസഭ കൗൺസിൽ യോഗം ബഹീഷ്കരിച്ചു ബിജെപി അംഗങ്ങൾ. നഗരസഭയുടെ സുപ്രധാന യോഗങ്ങളിലും അടിയന്തിര പ്രാധാന്യമുള്ള യോഗങ്ങളിലും ബിജെപി പ്രതിനിധികളെ ഒഴിവാക്കുന്ന പരവൂർ നഗരസഭ ചെയർ പേഴ്സൺ ജയലാൽ ഉണ്ണിത്താന്റെ നടപടികളിൽ പ്രതിക്ഷേധിച്ചു കൊണ്ടാണ് ബിജെപി അംഗങ്ങൾ കൗൺസിൽ യോഗം ബഹീഷ്കരിച്ചത് ഇന്നലെ നടന്ന അടിയന്തിര കൗൺസിൽ യോഗത്തിൽ  ബി ജെ പി പാർലമെന്ററി പാർട്ടി ലീഡർ പ്രദീപ്. ജി.കുറുമണ്ടൽ ബിജെപി അംഗങ്ങളോടുള്ള 
അവഗണന ചൂണ്ടികാട്ടിയതോടെയാണ് 
 പ്രശ്നങ്ങൾക്ക് തുടക്കമായാത്.പ്രധാനമന്ത്രിയും എം എൽ എ യും മന്ത്രിയും നിങ്ങളുടെ ആയിരുന്നാലും നഗരസഭയിൽ എന്ത് നടപ്പാക്കണം നഗരസഭയോഗങ്ങളിൽ ആരെ വിളിക്കണം എന്ന് ചെയർപേഴ്സൺ തീരുമാനിക്കുമെന്ന് പറഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങളോട് മര്യാദ വിട്ടുള്ള സംസാരിച്ചതോടെ ബിജെപി അംഗങ്ങൾ പ്രതിക്ഷേധവുമായി കൗൺസിൽ യോഗം ബഹീഷ്കരിച്ചു പുറത്തിറങ്ങി പ്രതിക്ഷേധമുയർത്തിയതോടെ നഗരസഭ സംഘർഷഭരിതമായി തുടർന്ന് ബിജെപി അംഗങ്ങൾ നഗരസഭ കവാടത്തിൽ നിലയുറപ്പിച്ചു പ്രതിക്ഷേധിച്ചു.
പ്രതിക്ഷേധസമരം പാർലമെന്ററി പാർട്ടി ലീഡർ പ്രദീപ്‌. ജി. കുറുമണ്ടൽ ഉദ്ഘാടനം ചെയ്തു സ്വർണ്ണമ്മസുരേഷ്, ഷീലസുനിൽ, അഡ്വ.അജിമോൾ, വിഷ്‌ണു.വി. എസ് എന്നിവർ നേതൃത്വം നൽകി.

@ മുൻസിപ്പൽ കൗൺസിലർമാരോട് ധാർഷ്ട്യത്തോടെ പെരുമാറുന്ന നഗരസഭ ചെയർപേഴ്സണിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ല -ബിജെപി 

മുൻസിപ്പൽ കൗൺസിലർമാരോട് ധാർഷ്ട്യത്തോടെ പെരുമാറുന്ന നഗരസഭ ചെയർപേഴ്സണിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ലായെന്ന് 
ബിജെപി പാർലമെന്ററി ലീഡർ പ്രദീപ്‌. ജി. കുറുമണ്ടൽ പറഞ്ഞു. പാർലമെന്ററി രംഗത്തെ മര്യാദ മറന്ന് കൊണ്ട് നഗരസഭയിലെ പ്രധാന പ്രതിപക്ഷമായ ബിജെപിയെ അകറ്റി നിർത്തി മുന്നോട്ട് പോകാൻ ശ്രമിച്ചാൽ ശക്തമായ സമരവുമായി ബിജെപി രംഗത്തിറങ്ങും.
കേട്ടുകേൾവിയും സമാനതകളുമില്ലാത്ത അഴിമതിയും സ്വജനപക്ഷപാതവും നടത്തി എൽഡിഎഫ് നേതൃത്വം കൊടുക്കുന്ന ഭരണസമിതി നഗരസഭയെ 
തകർക്കുകയാണ്‌. നഗരസഭയിലെ 
എല്ലാ ഡിപ്പാർട്ട് മെന്റുകളും 
വകുപ്പുകളും പൂർണ പരാജയമാണ്.  നഗരസഭ റോഡുകൾ തകർന്ന് കിടക്കുന്നു തെരുവ് വിളക്കുകൾ കത്തുന്നില്ല തെരുവോരങ്ങളിൽ നായകൾ പെറ്റ് പെരുകുന്നു എന്നിട്ടും നടപടിയെടുക്കാൻ 
ചെയർപേഴ്സൺ തയ്യാറാകുന്നില്ല 
ഇടതു മുന്നണി നേതൃത്വം കൊടുക്കുന്ന 
ഭരണത്തിൽ ജനങ്ങൾക്കു വിശ്വാസമില്ലാതായി. അഴിമതി നടത്താൻ മാത്രമായി പദ്ധതികൾ ആവിഷ്കരിക്കുന്നു എന്നിട്ടും 
കോൺഗ്രസ്‌ മൗനം പാലിക്കുന്നതു ദുരൂഹമാണ് കോൺഗ്രസ്‌ മൗനം വെടിയണമെന്നും പ്രദീപ്‌. ജി. കുറുമണ്ടൽ പറഞ്ഞു.

ഫോട്ടോ :പരവൂർ നഗരസഭകവാടത്തിൽ ബിജെപി കൗൺസിലർമാർ പ്രഗിക്ഷേധിക്കുന്നു.


ചാത്തന്നൂരിൻ്റെ ടൂറിസം സാധ്യത ലോക ശ്രദ്ധയിൽ എത്തിക്കും - ബിബി ഗോപകുമാർ

ചാത്തന്നൂരിൻ്റെ ടൂറിസം സാധ്യത ലോക ശ്രദ്ധയിൽ എത്തിക്കും - ബിബി ഗോപകുമാർ 

കൊല്ലം:  ചാത്തന്നൂരിൻ്റെ ടൂറിസം സാധ്യത ലോക ശ്രദ്ധയിൽ എത്തിക്കുമെന്ന് 
ബിബി ഗോപകുമാർ പറഞ്ഞു.
പരവൂർ നെടുങ്ങോലത്ത്  മാംഗ്രൂവ് ഇക്കോ ടൂറിസം അസോസിയേഷനും പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയും മംഗ്രോ അക്വാഞ്ചർ കരിയിലകല്ല് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കാർഗിൽ വിജയദിനാഘോഷവും അന്താരാഷ്ട്ര കണ്ടൽക്കാട് സംരക്ഷണ ദിനാചരണവും 
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
ചാത്തന്നൂർ മണ്ഡലത്തിലെ അനന്തമായ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി വിപുലമായ പദ്ധതികൾ ആവിഷ്കരിക്കും 
പരവൂർ, നെടുങ്ങോലം, ചിറക്കര മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന മാല കായലിലെ അതിമനോഹരമായ കണ്ടൽ കാടുകളും അവയ്ക്കുള്ളിലൂടെയുള്ള ഹരിതഗുഹകളും ഇവിടുത്തെ പ്രധാന ആകർഷണമാണ്. കണ്ടൽകാടുകൾ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയോടൊപ്പം മണ്ഡലത്തിലെ അനന്തമായ ടൂറിസം സാധ്യതകളെ ലോകത്തിൻറെ ശ്രദ്ധയിൽ എത്തിക്കുക എന്നുള്ളതാണ്  തന്റെ ലക്ഷ്യമെന്നും ബി ബി ഗോപകുമാർ എം ഏൽ എ പറഞ്ഞു. ചിറക്കര ഗ്രാമപഞ്ചായത്ത്, പരവൂർ മുനിസിപ്പാലിറ്റി തുടങ്ങി ചാത്തന്നൂർ മണ്ഡലത്തിലെ സാധ്യതയുള്ളയിടങ്ങൾ തൃതല പഞ്ചായത്തുകളുടെ കൂട്ടായ്മയിൽ ഒരു ടൂറിസം ഹബ് ആക്കി മാറ്റുകയാണ് ലക്ഷ്യം. വിവിധ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്താനുള്ള ശ്രമവും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു അതിന്റെ 
ആദ്യ ചുവടുവെയ്പ്പ് കൂടെയാണ് 
ആയിരത്തിലധികം കണ്ടൽ ചെടികൾ നട്ടു പിടിപ്പിക്കുന്ന പ്രവർത്തനത്തിനാണ്  തുടക്കം കുറിച്ചത്. എന്ന് അദ്ദേഹം പറഞ്ഞു.
കാർഗിൽ വിജയദിനാഘോഷത്തിൽ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം അന്തരാഷ്ട്ര കണ്ടൽക്കാട് സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ബി ബി ഗോപകുമാർ എം എൽ എ
യ്ക്കൊപ്പം ജനപ്രതിനിധികളും 
 പരിസ്ഥിതി പ്രവർത്തകരും കായലിലൂടെ യാത്ര ചെയ്തു 
ചിറക്കരയിലെ ടൂറിസം പദ്ധതികൾ ലോകമെമ്പാടുമുള്ള വിനോദ സഞ്ചരികളെ ആകർഷിക്കുന്ന തരത്തിലാകുമെന്ന് 
ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് 
ചിറക്കര 
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് കൃഷ്ണൻ പറഞ്ഞു. പരവൂർ മുനിസിപ്പാലിറ്റി ചെയർമാൻ ജയലാൽ ഉണ്ണിത്താൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ദിലീപ് കുമാർ, 
ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സുശീലദേവി, ചിറക്കര ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രമ്യ, ഗ്രാമപഞ്ചായത്ത്‌ അംഗം രജനി  
അസോസിയേഷൻ സെക്രട്ടറി വിനു  
തുടങ്ങിയവരോടൊപ്പം കണ്ടൽക്കാട് ശുചീകരണവും പരിസ്ഥിതി സംരക്ഷണ സന്ദേശ പ്രചാരണവുമായി കുട്ടികൾ ഉൾപ്പെടെ നിരവധിപേർ പരിപാടിയുടെ ഭാഗമായിരുന്നു.

ചാത്തന്നൂരിൽ ബിജെപി സമരം വിജയം കണ്ടു പുതിയ ഹെല്പ് ഡെസ്ക് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

ചാത്തന്നൂരിൽ ബിജെപി സമരം വിജയം കണ്ടു  പുതിയ 
ഹെല്പ് ഡെസ്ക് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു 

ചാത്തന്നൂർ : ചാത്തന്നൂർ പഞ്ചായത്തിൽ 
ഹെല്പ് ഡെസ്ക് പുന:സ്ഥാപിക്കാൻ ബിജെപി നടത്തി വന്ന സമരം വിജയിച്ചു പുതിയ ഹെല്പ് ഡെസ്ക് യൂണിറ്റിന്റെ പ്രവർത്തനത്തിനായി കുടുംബശ്രീയിൽ നിന്നും അപേക്ഷ ക്ഷണിച്ചതായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറിയിച്ചു.
രാക്ഷ്ട്രീയ ലക്ഷ്യം വച്ച് ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിലെ 
 കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ഹെല്പ് ഡെസ്കിന്റെ 
പ്രവർത്തനം നിർത്തി വയ്പ്പിച്ചു കുടുംബശ്രീ ജീവനക്കാരെ പറഞ്ഞു വിട്ട പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നടപടിയിൽ പ്രതിക്ഷേധിച്ചു കൊണ്ട് ബിജെപി അംഗങ്ങൾ പഞ്ചായത്ത്‌ കാര്യാലത്തിന് മുന്നിൽ പ്രതിക്ഷേധം നടത്തി വരവേയാണ് ഹെല്പ് ഡെസ്ക് നടത്തുന്നതിനുള്ള അപേക്ഷയുമായി പഞ്ചായത്ത്‌ രംഗതെത്തിയത് ഇതോടെ 
ഹെല്പ് ഡെസ്കിൽ രാഷ്ട്രിയം കലർത്തി ഇടതു അനുഭാവികളെ വച്ച് പ്രവർത്തനം 
നടത്താനുള്ള പഞ്ചായത്ത്‌ ഭരിക്കുന്ന ഇടതുമുന്നണിയുടെ നീക്കമാണ് ബിജെപിയുടെ പ്രതിഷേധം മൂലം ഇല്ലാതായത്. ഇത് ബിജെപിയുടെ സമരവിജയം ആണെന്ന് 
ബിജെപി പാർലമെന്ററി പാർടി ലീഡർ കളിയാക്കുളം ഉണ്ണി ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ഷീജ.ആർ, ശ്യാം മീനാട്, ഷീജ.എ, ശ്രീകുമാർ, ദിനേശ്,ജയപ്രിയ 
എന്നിവർ 

@ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ ഹെല്പ് ഡെസ്കിന് നേതൃത്വം നൽകി ബിജെപി അംഗങ്ങൾ.

പ്രവർത്തനം നിലച്ച ഹെല്പ് ഡെസ്കിന്റെ പ്രവർത്തനം ഇന്നലെ 
ബിജെപി അംഗങ്ങളായ ഷീജ. ആറും, ഷീജ എയും ചേർന്ന് ഏറ്റെടുക്കുകയായിരുന്നു. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തിയവരെ ഇരുവരും ചേർന്ന് അപേക്ഷ എഴുതി കൊടുത്ത് ജനങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുത്തതോടെ പലരും ഓടിയെത്തി ഇതിനിടയിൽ ബിജെപിയുടെ മറ്റ് അംഗങ്ങളും പ്രവർത്തകരും സ്ഥലതെത്തി ഇരുവർക്കും പിന്തുണ കൊടുത്തതോടെ പഞ്ചായത്ത്‌ കാര്യാലയത്തിനും ജീവൻ വച്ച് പ്രവർത്തനം സുഗമമായി മാറി പുതിയ ഹെല്പ് ഡെസ്കിന്റെ പ്രവർത്തനം ആരംഭിക്കുന്നത് വരെ ഇരുവരും ഹെല്പ് ഡെസ്കിൽ ഉണ്ടാകുമെന്ന് ഇരു മെമ്പർമാരും ജന്മഭൂമിയോട് പറഞ്ഞു.
ഫോട്ടോ : ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ ഹെല്പ് ഡെസ്കിന് നേതൃത്വം നൽകുന്ന ബിജെപി അംഗങ്ങൾ.