Monday, 20 July 2026

കല്ലുവാതുക്കൽ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ ഹരിതകർമ്മസേസേനയുടെ മാലിന്യ നീക്കം കൃത്യമായി നടക്കുന്നില്ല

കല്ലുവാതുക്കൽ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ ഹരിതകർമ്മസേ
സേനയുടെ മാലിന്യ നീക്കം കൃത്യമായി നടക്കുന്നില്ല

ചാത്തന്നൂർ: മാലിന്യ നീക്കം കൃത്യമായി നടക്കുന്നില്ല 
ഹരിതകർമ്മ സേനാംഗങ്ങളെ പ്രതിസന്ധിയിലാക്കി ഹരിതകർമ സേന അംഗങ്ങൾ   പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം
കൊണ്ട്എംസിഎഫുകൾ നിറഞ്ഞുകവിഞ്ഞിട്ടും റോഡ് സൈഡുകളിൽ  ചാക്ക് കെട്ടുകൾ അട്ടിയട്ടിയായി കുന്ന് കുടിയിട്ടും മാലിന്യം പ്രധാന എം സി എഫിലേക്ക് 
മാറ്റാൻ നടപടിയുണ്ടാകുന്നില്ല. പ്ലാസ്‌റ്റിക്‌ കുപ്പികളും കവറുകളും ഉൾപ്പെടെ വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകുകയാണ്. ഹരിതകർമ സേന അംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ വേർതിരിക്കാനായി എത്തിക്കുന്നത്  നടയ്ക്കലിലെ പ്രധാന എംസിഎഫിലാണ് ഇവിടെയും മാലിന്യം കുന്ന് കുടി കിടക്കുന്ന അവസ്ഥയാണ്. മാലിന്യം കുന്ന് കൂടി കിടക്കുബോൾ തന്നെ വീണ്ടും വീണ്ടും മാലിന്യം ശേഖരിച്ച്  
റോഡ് സൈഡിലുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ട അവസ്ഥയിലാണ് ഹരിത കർമ്മ
സേനാംഗങ്ങൾ. കൃത്യമായി മാലിന്യ നീക്കം നടത്തി പ്രധാന എം സി എഫിൽ തരം തിരിക്കുന്ന മാലിന്യങ്ങൾ  തരംതിരിച്ച് കൃത്യമായി സംസ്‌കരിച്ച് ജനങ്ങളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ആരോഗ്യവകുപ്പ് അധികൃതരാകട്ടെ ഇവയൊന്നും കണ്ടില്ലെന്ന മട്ടിലുമാണെന്നാണ് നാട്ടുകാർ പറയുന്നത്. മഴക്കാലപൂർവ ശുചീകരണം പൂർണമായും പാളിയ പഞ്ചായത്തുകളിലൊന്നാണിത്.  മഴ നനഞ്ഞ് കൊതുകൾ പെരുകുന്ന പ്ലാസ്‌റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ അടിയന്തരമായി നീക്കം ചെയ്യാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്നും അല്ലാത്തപക്ഷം ജനങ്ങളെഅണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
ഫോട്ടോ: പാരിപ്പള്ളി കൊടിമൂട്ടിൽ  ക്ഷേത്രത്തിന് സമീപമായി ഹരിത കർമ്മസേന കുട്ടി വച്ചിരിക്കുന്ന പ്ളാസ്റ്റിക് മാലിന്യം

പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൻ്റെ രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.


 കൊടിമൂട്ടിൽ 
ശ്രീഭദ്രകാളി ക്ഷേത്രത്തിൻ്റെ  പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.
ചാത്തന്നൂർ : പാരിപ്പള്ളി കൊടിമൂട്ടിൽ 
ശ്രീഭദ്രകാളി ക്ഷേത്രത്തിൻ്റെ രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.
ബി. ബി. ഗോപകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു 
ക്ഷേത്രയോഗം വൈസ് പ്രസിഡന്റ്‌സി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജയൻ,ജില്ലാ പഞ്ചായത്ത്‌ അംഗം കെ. എസ് ബിനു എന്നിവർ സംസാരിച്ചു.ക്ഷേത്ര യോഗം ട്രസ്റ്റ് സെക്രട്ടറി
 പ്രകാശൻ കളത്തറ
ക്ഷേത്ര പുനരുദ്ധാരണ പദ്ധതി.
വിശദീകരണം നടത്തി 
വേണു.സി. കിഴക്കനേല കൊടിമൂട്ടിൽ പ്രശോഭൻ അനുസ്മരണം നടത്തി
ബി. ബി. ഗോപകുമാർ എം എൽ എ രക്ഷാധികാരിയായും 
അനിൽകുമാർ കടുക്കറ ചെയർമാനും 
ജയചന്ദ്രൻ ചാനൽ വ്യൂ ജനറൽ കൺവീനറുമായ സമിതി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.
ഫോട്ടോ :ബി. ബി. ഗോപകുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു 

ബിരിയാണിയ്ക്ക് വില കുതിച്ചുയർന്നു ഹോട്ടലുകളിൽ കച്ചവടം കുറഞ്ഞു ഉത്പാദനം നിർത്തി കച്ചവടക്കാർ.

ബിരിയാണിയ്ക്ക് വില കുതിച്ചുയർന്നു ഹോട്ടലുകളിൽ 
കച്ചവടം കുറഞ്ഞു ഉത്പാദനം നിർത്തി കച്ചവടക്കാർ. 

കൊല്ലം : ബിരിയാണിയ്ക്ക് വില കുതിച്ചുയർന്നു ഹോട്ടലുകളിൽ 
കച്ചവടം കുറഞ്ഞു ഉത്പാദനം നിർത്തി കച്ചവടക്കാർ. അരിക്കും കോഴിക്കും  ഉൾപ്പെടെ അസംസ്കൃത വസ്തുക്കൾക്കുള്ള വില ഉയർന്നതോടെയാണ് ബിരിയാണിയ്ക്ക് വില ഉയർത്താൻ കച്ചവടക്കാർ നിർബന്ധിതരായത്. ബിരിയാണിക്കുള്ള സകല സാധനങ്ങൾക്കും
മൂന്നുമാസത്തിനിടെ നാൽപത് ശതമാനത്തോളമാണ് വിലക്കയറ്റം ഉണ്ടായത് തുടർന്ന് 
പിടിച്ചുനിൽക്കാനാവാതെ കാറ്ററിങ്
യൂണിറ്റുകൾ ഇരുപത് ശതമാനം വില
വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ
ഒരു വർഷത്തിനിടെ ഒന്നാം നിര ബ്രാൻഡ്
ബിരിയാണി അരിക്ക് 200 മുതൽ 215 രൂപ
വരെയായി. വിവിധ ബ്രാൻഡുകളുടെ അരി കിലോയ്ക്ക് 95-100 രൂപ വിലയിൽ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ 150 രൂപ മുതലാണു വില.  ഒരു വർഷം മുൻപ് 
ഇത് 130- 140 രൂപയായിരുന്നു. കോഴി വില 110 ൽ നിന്ന് 190 രൂപയായി. ജീവനുള്ള കോഴിയുടെ വില കിലോയ്ക്ക് 175 രൂപ മുതലാണ്.  പാചക വാതകത്തിന് സിലിണ്ടറിന് വില കൂടിയും കുറഞ്ഞും നിൽക്കുന്നു.ഒരു പിക്കപ്പ് വാൻ വിറകിന് 5,500 6,000 രൂപവരെയുണ്ടായിരുന്നത് 1500 രൂപയോളം കൂടി. കോഴിമുട്ടയ്ക്കും വില കൂടി. വലിയ ഉള്ളിക്ക് കിലോയ്ക്ക് 38 രൂപയാണു വില. ഇഞ്ചിയുടെ വില 220 രൂപയായി. വെളുത്തുള്ളിയുടെ ഉയർന്ന വില ഇനിയും കുറഞ്ഞിട്ടില്ല.പാലിനു വില വർധിപ്പിച്ചപ്പോൾ നെയ്യിന്റെയും തൈരിന്റെയും വില കൂടിയത് അമിത ഭാരമായി. വെളുത്തുള്ളി, തൈര്, നെയ്യ് തുടങ്ങി ബിരിയാണിയുടെ എല്ലാ ചേരുവൾക്കും കാര്യമായ വിലക്കയറ്റമുണ്ട്. മുട്ടയ്ക്ക് എട്ടുരൂപയായി മുട്ടയുടെ വില കയറിയതിനൊപ്പം ക്ഷാമവുമുണ്ട്. തമിഴ്നാട്ടിൽ നിന്നും മൃഗങ്ങളുടെ വരവ് കുറഞ്ഞതോടെ പോത്തിറച്ചിയ്ക്ക് 
 കടുത്ത ക്ഷാമവും വിലക്കയറ്റവുമാണ്. നല്ല പോത്തിറച്ചിയ്ക്ക്
480 മുതൽ 500 രൂപവരെയാണ് വില. മൂന്നുമാസം മുന്പ് 360 മുതൽ 400 രൂപവരെയായിരുന്നു. മട്ടനും മീനിനുമെല്ലാം സമാനമായ രീതിയിൽ 
വില വർധിച്ചു. പാചകവാതക വില വർധനക്കുപിന്നാലെ ഹോട്ടലുകൾ നേരത്തെ ബിരിയാണി വില വർധിപ്പിച്ചിരുന്നു. ഈ മാസം മുതലാണ് കാറ്ററിങ് യൂണിറ്റുകൾ വില കൂട്ടിയത്. 
പരിപാടികൾക്കും മറ്റ് 
പാർടികളിലും വൃത്തിയായി ബിരിയാണി വിളമ്പണമെങ്കിൽ 220 രൂപയെങ്കിലും വാങ്ങേണ്ടിവരും. അതല്ലെങ്കിൽ ഗുണനിലവാരത്തിൽ കണ്ണടക്കേണ്ടി വരും. എന്നാണ് കച്ചവടക്കാർ സൂചിപ്പിക്കുന്നത്.

@ ബിരിയാണിയ്ക്ക് വില കൂട്ടാതിരിക്കാൻ പറ്റില്ല 

നിർമിക്കാനുപയോഗിക്കുന്ന ഉൽപന്നങ്ങളുടെ ഗുണമേന്മയാണു ബിരിയാണിയുടെ രുചി. അതിൽ വിട്ടുവീഴ്ച ചെയ്താൽ ഹോട്ടലിൽ ആളു കുറയും. കട പൂട്ടേണ്ടി വരും. എല്ലാ പ്രതിസന്ധികളും ഒരുമിച്ചു വന്നതോടെ  ഹോട്ടൽ
കാറ്ററിംഗ് വ്യവസായികൾ കഷ്ടപ്പാടിലാണ്.

സജീവ് കണ്ണേറ്റ (കാറ്ററിംഗ് അസോസിയേഷൻ ചാത്തന്നൂർ )




നിർമ്മാണകമ്പനിയുടെ അനാസ്ഥ നടക്കാൻ വഴിയില്ലാത്ത നടപ്പാത :ജനം വലയുന്നു.

നിർമ്മാണകമ്പനിയുടെ അനാസ്ഥ 
നടക്കാൻ വഴിയില്ലാത്ത നടപ്പാത :ജനം വലയുന്നു.

 @ കൊല്ലം-കടമ്പാട്ടുകോണം നടപ്പാതകൾ ഉപയോഗശൂന്യം

ചാത്തന്നൂർ : ദേശീയപാത 66 ലെ കൊല്ലം മുതൽ കടമ്പാട്ടുകോണം വരെയുള്ള 
റീച്ചിൽ നടപ്പാത നിർമ്മാണം വഴിപാടായി പ്രതിക്ഷേധവുമായി ജനങ്ങൾ.
നിർമാണ കമ്പനി നിർമ്മിച്ച നടപ്പാതകൾ നിർമ്മിച്ച നടപ്പാതകൾ  ഭൂരിഭാഗം ഇടങ്ങളിലും  പൊട്ടിപ്പൊളിഞ്ഞും കാടു കയറിയും തടസ്സപ്പെട്ടും കിടക്കുകയാണ്. പലതവണ ദേശീയപാത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും പരിഹാരമായിട്ടില്ല എന്നാണ് ജനങ്ങളുടെ പരാതി.
നടപ്പാത  നിർമ്മിച്ചത് ജനങ്ങളുടെ യാത്രയ്ക്ക് ദുരിതപൂർണ്ണമായി മാറി 
ഇന്ന് കാൽനടക്കാർക്ക് ഏറ്റവും വലിയ കെണിയായി മാറിയിരിക്കുകയാണ്. നടപ്പാതയുടെ നേർ മധ്യത്തിലൂടെയാണ് വൈദ്യുതി തൂണുകളും കാത്തിരിപ്പ് കേന്ദ്രങ്ങളും സ്ഥാപിച്ചിരിക്കുന്നത്.
പലയിടങ്ങളിലും നടപ്പാതകൾ പൂർണ്ണമായി അടച്ച്  ട്രാൻസ്ഫോർമറുകളും സ്ഥാപിച്ചിരിക്കുകയാണ്. പലയിടത്തും അളവില്ലാതെ കയറിയും ഇറങ്ങിയും ഇടുങ്ങിയുമാണ് നടപ്പാത. റോഡ് കൈയ്യേറിയ സ്ഥലങ്ങളും ഉണ്ട് 
നല്ല വീതിയിൽ നിർമ്മാണപ്രവർത്തി 
തുടങ്ങി പെട്ടെന്ന് അവസാനിച്ച് 3 അടി കുഴിയിലേക്ക് ചെന്ന് നിൽക്കുന്ന 
സ്ഥലങ്ങളും ഉണ്ട്. നിർമ്മാണപ്രവർത്തി വഴിപാട് പോലെ നടത്തി ദിവസങ്ങൾക്കുള്ളിൽ 
 തന്നെ ഇന്റർലോക്ക് കട്ടകൾ ഇളകി. സംരക്ഷണ കമ്പിവേലി ഉൾപ്പെടെ മുഴുവൻ സ്ഥലവും പുല്ലും വള്ളിയും മൂടി കിടക്കുന്നു.
ഇതിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ചാത്തന്നൂർ,കല്ലുവാതുക്കൽ,പാരിപ്പള്ളി പോലുള്ള  ജംഗ്ഷനുകളിലെ വിദ്യാർത്ഥികളാണ്. ദിവസവും നൂറുകണക്കിന് കുട്ടികൾ ഈ വഴി സ്കൂളിലേക്ക് വരുകയും പോകുകയും ചെയ്യുന്നു എന്നാൽ നടപ്പാത തടസ്സപ്പെട്ട് കിടക്കുന്നതിനാൽ അവർക്ക് സർവീസ് റോഡിലൂടെ ജീവൻ പണയം വെച്ച് നടക്കേണ്ട ഗതികേടാണ്. 
യാത്രക്കാരുടെ അവസ്ഥയും സമാനമാണ്.നടപ്പാതയിൽ തന്നെയാണ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് ബസ് കാത്ത് നിൽക്കാൻ പോലും സ്ഥലമില്ലാതെ ആളുകൾ സർവീസ് റോഡിൽ തന്നെ നിൽക്കേണ്ടി വരുന്നു. 
കെഎസ്ഇബിയും  എൻഎച്ച്ഐയും കരാർ കമ്പനിയും തമ്മിലുള്ള ഏകോപനക്കുറവാണ് പ്രധാന കാരണമെന്നാണ് ആക്ഷേപമുയരുന്നത്.
യൂട്ടിലിറ്റി ഷിഫ്റ്റിംഗ് നടത്താതെയാണ് നടപ്പാത നിർമ്മിച്ചത്. കാൽനടക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി എന്ന് പറഞ്ഞ് തുടങ്ങിയ പദ്ധതി ഇന്ന് അവർക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. തടസ്സങ്ങൾ മാറ്റുക, പൊട്ടിയ ഭാഗങ്ങൾ നന്നാക്കുക,കാട് വെട്ടുക,തുടർച്ച നൽകുക എന്നിവയാണ് ജനത്തിന്റെ ആവശ്യം.

"₹1385 കോടിയുടെ പദ്ധതി, പക്ഷേ നടക്കാൻ സ്ഥലമില്ല"

 കഴിഞ്ഞ ഡിസംബറിൽ മൈലക്കാട് ഭാഗത്ത് എൻഎച്ച് 66 ൻ്റെ നിർമ്മാണഭാഗം തകർന്ന് സ്കൂൾ ബസ് അടക്കമുള്ള വാഹനങ്ങൾ സർവീസ് റോഡിൽ കുഴിയിൽ കുടുങ്ങിയിരുന്നു.അന്ന് നാട്ടുകാരും പൊലീസും ചേർന്നു കുട്ടികളെ രക്ഷിച്ചത് വലിയ വാർത്തയായിരുന്നു.ദേശീയപാത അതോറിറ്റി നിർമ്മാണ കമ്പനിയായ ശിവാലയക്കെതിരെ നടപടിയെടുത്തിട്ടും ജനത്തിന്റെ ബുദ്ധിമുട്ടിന് മാറ്റമില്ലെന്നാണ് ആരോപണം.കൊല്ലം-കടമ്പാട്ടുകോണം റീച്ച് 6 വരിയാക്കാൻ ₹1,385 കോടിയാണ് ചെലവ്. 6 ഓളം ഫ്ലൈഓവർ,10 ഓളം അണ്ടർപാസ്, 42 ഓളം കൾവർട്ട് എന്നിവയുടെ ഭാഗമായി നടപ്പാതകളും വന്നു. സ്കാഫോൾഡിംഗ് തകർന്ന് ₹9.55 ലക്ഷം പിഴ ശിവാല കമ്പനിക്ക് ചുമത്തിയ സംഭവവും ഉണ്ടായി. എന്നിട്ടും നടപ്പാതകളുടെ ഗുണനിലവാരം മെച്ചപ്പെട്ടില്ല.കോടികൾ മുടക്കി,പക്ഷേ ഒരു സാധാരണക്കാരന് നടക്കാൻ വഴിയില്ല" എന്നതാണ് നാട്ടുകാരുടെ പരാതി.

ജനജീവിതം ദുസ്സഹമാക്കി മുന്നറിയിപ്പ് ഇല്ലാതെ നിശ്ചിത സമയവും കാലവുമില്ലാതെ പവർക്കട്ട് ഏർപ്പെടുത്തിയതോടെ ജനങ്ങൾ വലഞ്ഞുതുടങ്ങി.

ചാത്തന്നൂർ : ജനജീവിതം ദുസ്സഹമാക്കി മുന്നറിയിപ്പ് ഇല്ലാതെ  നിശ്ചിത സമയവും കാലവുമില്ലാതെ പവർക്കട്ട് ഏർപ്പെടുത്തി
യതോടെ ജനങ്ങൾ വലഞ്ഞുതുടങ്ങി. 
സമസ്ത മേഖലയിലും പ്രതിസന്ധി രൂക്ഷമായി. രാത്രിയുള്ള അരമണിക്കൂറിനു പുറമെ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഉണ്ടാവുന്ന അപ്രഖ്യാപിത കട്ട് 
ആണ് പ്രധാനപ്രശ്നമെന്ന് ജനങ്ങൾ പറയുന്നു. നിലവിൽ
ഏതുനേരത്തും വൈദ്യുതി പോകാമെന്നസ്ഥിതിയാണ്  പകൽ സമയത്ത് നാലും അഞ്ചും തവണ വൈദ്യുതി മുടങ്ങുന്നത് പതിവാണ്. വൈദ്യുതി മുടക്കം കാരണം വ്യവസായ, വാണിജ്യസ്ഥാപനങ്ങളെല്ലാം പ്രതിസന്ധിയിലേക്ക് നീങ്ങിത്തുടങ്ങി. ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോൾ ഉണ്ടായതെന്ന്  കച്ചവടക്കാർ 
പറയുന്നു ഒപ്പം സാധാരണക്കാരുടെ ജീവിതത്തെയും ബാധിച്ചു. വീടുകളിൽ സ്‌കൂൾ വിദ്യാർഥികൾക്ക് പഠനത്തിനും മറ്റും അതും രാത്രി കാലങ്ങളിൽ 
വൈദ്യുതിയില്ലാത്തത് പ്രധാന 
 പ്രതിസന്ധിയായി. ഗൃഹോപകരണളുടെ പ്രവർത്തനത്തെയും വൈദ്യുതി മുടക്കം ദോഷകരമായി ബാധിക്കുന്നുണ്ട്.
വൈദ്യുതി ഉപയോഗിച്ച് പാചകം ചെയ്യുന്നവർ കൂടി വരുന്ന സമയത്ത് 
അടിക്കടി വൈദ്യുതി ഇല്ലാതാവുന്ന അവസ്ഥ വന്നതോടെ ഇൻവർട്ടർ, സോളാർ വിളക്കുകൾ തുടങ്ങിയവയ്ക്കും കടകളിൽ ആവശ്യക്കരേറി. വരുംദിവസങ്ങളിൽ വൈദ്യുതി നിയന്ത്രണം കൂടാനാണ് സാധ്യത. ഇത് മൂലം വ്യവസായ വാണിജ്യ 
സ്ഥാപനങ്ങൾ പ്രതിസന്ധിയിലാവും ഒരു ദിവസം അഞ്ചും ആറും തവണയാണ് വൈദ്യുതി മുടങ്ങുന്നത്. മുന്നറിയിപ്പും നൽകുന്നില്ല. കച്ചവടക്കാർക്ക് 
കൃത്യസമയത്ത് ജോലി നടത്താനാകാത്തതിനാൽ നിത്യ വരുമാനത്തിൽ പോലും കുറവുവന്നു തുടങ്ങി.
@ ചാത്തന്നൂരിൽ യുവമോർച്ചയുടെ പ്രതിക്ഷേധം 

വ്യാപാര വ്യവസായി സംഘത്തെ നെഞ്ചിലേറ്റി കല്ലുവാതുക്കൽ

വ്യാപാര വ്യവസായി സംഘത്തെ നെഞ്ചിലേറ്റി കല്ലുവാതുക്കൽ 

ചാത്തന്നൂർ :വ്യാപാര വ്യവസായി സംഘത്തെ നെഞ്ചിലേറ്റി കല്ലുവാതുക്കൽ ചെറുകാലഘട്ടത്തിൽ തന്നെ നൂറ്റിയൻപതോളം  പേർക്ക് മെബർഷിപ്പ് നൽകി സംഘടനയിൽ അംഗങ്ങളാക്കി മാറ്റി കൊണ്ട് കല്ലുവാതുക്കൽ പഞ്ചായത്തിന്റെ വ്യാപാരവ്യവസായ
മേഖലയിൽ വ്യാപാരി വ്യവസായി സംഘം അവഗണിക്കാൻ പറ്റാത്ത ശക്തിയായി മാറിയ കാഴ്ചയായിരുന്നു കല്ലുവാതുക്കൽ യൂണിറ്റ് സമ്മേളനം സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള ചെറുതും വലുതുമായ കച്ചവടക്കാരും വ്യവസായികളും അംഗത്വം എടുത്ത് ദേശീയതയുടെ ഭാഗമായി.
കല്ലുവാതുക്കൽ യൂണിറ്റ് സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ അജിത്കർത്താ ഉദ്ഘാടനം ചെയ്തു സംസ്ഥാന രക്ഷാധികാരി സദാശിവൻപിള്ള മുഖ്യപ്രഭാഷണം നടത്തി 
സംസ്ഥാന സെക്രട്ടറി പി. അനിൽ സംഘടന വിശദീകരണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ മനേഷ് പി അധ്യക്ഷത വഹിച്ചു 
ജില്ലാ പ്രസിഡന്റ്‌ ബി. സജൻലാൽ കുടുംബമിത്രം അംഗത്വവിതരണം നടത്തി 
ജില്ലാ സെക്രട്ടറി രമണൻ കായിക്കര ചികിത്സ ധനസഹായവിതരണം നടത്തി, സംസ്ഥാന സമിതി അംഗം വി. എസ് സന്തോഷ്‌കുമാർ മുതിർന്ന അംഗങ്ങളെ ആദരിച്ചു, ജില്ലാ വൈസ്പ്രസിഡന്റ്‌ കെ. മുരളീധരൻ മെബർഷിപ്പ് വിതരണം നടത്തി,
താലൂക്ക് പ്രസിഡന്റ്‌ സിജുമനോഹരൻ പാരിപ്പള്ളി യൂണിറ്റ് പ്രഖ്യാപനം നടത്തി, 
ജില്ലാ സംഘടന സെക്രട്ടറി 
ആവണിവിജയൻ,രാജേഷ്ബാബു, ബൈജുലക്ഷ്മൺ, തിലക് രാജ്, ലിജു. എം, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ജസ്റ്റിൻജയിംസ്, ദർശൻ,പ്രസീത എന്നിവർ സംസാരിച്ചു.ഷിബു വി  സ്വാഗതവും കെ. സന്തോഷ്കുമാർ നന്ദിയും പറഞ്ഞു.
ഫോട്ടോ :കല്ലുവാതുക്കൽ യൂണിറ്റ് സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ അജിത്കർത്താ ഭദ്രദീപപ്രകാശനം നടത്തി ഉദ്ഘാടനം ചെയ്യുന്നു.

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നേത്രരോഗ വിഭാഗത്തിൽ ഓപ്പറേഷൻ പുനരാരംഭിച്ചു

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 
നേത്രരോഗ വിഭാഗത്തിൽ ഓപ്പറേഷൻ 
പുനരാരംഭിച്ചു

ചാത്തന്നൂർ : പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നേത്രരോഗ വിഭാഗത്തിൽ 
ഓപ്പറേഷൻ പുന:രാരംഭിച്ചു ഓപ്പറേഷൻ തീയേറ്ററിൽ ശസ്ത്രക്രിയയ്ക്കുള്ള പുതിയ മിഷനറികളും ഉപകരണങ്ങളും സ്ഥാപിച്ചു കൊണ്ടാണ് പൂർണ്ണസ്ഥിതിയിലായത്. തിമിര ശസ്ത്രക്രിയ,നവജാത ശിശുക്കളുടെ തിമിര ശസ്ത്രക്രിയ, കണ്ണിനുള്ളിൽ ഇൻജക്ഷൻ എടുക്കുന്ന കോർണിയൽ ട്രാൻസാന്റ്റ് ശസ്ത്രക്രിയ, റെറ്റിന ശസ്ത്രക്രിയ,കോങ്കണ്ണ് ശസ്ത്രക്രിയ, കണ്ണിലെ സങ്കീർണമായ ശസ്ത്രക്രിയകൾ എന്നിവയാണ് പുന:രാരംഭിച്ചത്.കഴിഞ്ഞ ഏഴ് മാസമായി 
നിലച്ചിരുന്ന നേത്രരോഗ ശസ്ത്രക്രിയ
വിഭാഗം ഇതോടെ പുനരാരംഭിച്ചു. അതിസൂക്ഷ്മ‌വും സങ്കീർണവുമായ ശസ്ത്രക്രിയകൾ കൃത്യതയോടെ ചെയ്യുന്നതിനുള്ള ഓപ്പറേറ്റിങ് മൈക്രോസ്കോപ് എത്തിയതിനെ തുടർന്ന് നേത്ര രോഗവിഭാഗത്തിലെ രണ്ട് ഓപ്പറേഷൻ തിയറ്ററുകളുടെയും പ്രവർത്തനവും ഒ പി വിഭാഗവും ഇതോടെ 
പുനരാരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.ഇ എസ് ഐ കോർപ്പറേഷൻ സ്ഥാപിച്ച പത്തു വർഷത്തോളം പഴക്കമുള്ള ഓപ്പറേറ്റിങ് മൈക്രോ സ്കോപ് തകരാറിലായതിനെ തുടർന്ന് നേത്രരോഗവിഭാഗം നിർത്തി വച്ചിരിക്കുകയായിരുന്നു 
നേത്രരോഗ വിഭാഗവുമായി ബന്ധപ്പെട്ട് നവജാത ശിശുക്കളുടെ ഉൾപ്പെടെ എല്ലാവിധ അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ഉണ്ടെങ്കിലും ഓപ്പറേറ്റിങ് മൈക്രോസ്കോപ് ഇല്ലാത്തതിനാൽ പല ശസ്ത്രക്രിയകളും മുടങ്ങിയിരുന്നു. മാസത്തിൽ നൂറിലേറെ ശസ്ത്രക്രിയകൾ നടക്കുമായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.നേത്രരോഗവിഭാഗത്തിലെ പ്രധാന പ്രശ്നങ്ങൾ  ആരോഗ്യ വകുപ്പ് 
മന്ത്രിയ്ക്ക് മുന്നിൽ ബി. ബി ഗോപകുമാർ എം എൽ എ നിവേദനം നൽകുകയും മന്ത്രി ഉറപ്പ് നൽകുകയും ചെയ്തിരുന്നു. തുടർന്ന് 
റെറ്റിനൽ ഇമേജിങ് സിസ്റ്റം എന്ന ഉപകരണ വാങ്ങാൻ 1.15 കോടി രൂപയുടെ ഭരണാനുമതി സർക്കാരിൽ നിന്നു ലഭിച്ചിരുന്നു. ഈ തുക കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡിന് കൈമാറുകയും ചെയ്തു.
എന്നാൽ ഈ ഉപകരണം നിർബ ന്ധമല്ലെന്നും ഓപ്പറേറ്റിങ് മൈക്രോസ്കോപ് ആണ് അത്യാവശ്യമെന്നും വകുപ്പുമേധാവി നിർദേശിച്ചിരുന്നു. ഇതിന്റെ അടി സ്ഥാനത്തിൽ, അഡ്വാൻസ്‌ഡ് മൾട്ടിമോഡൽ റെറ്റിനൽ ഇമേജിങ് സിസ്‌റ്റത്തിന് അനുവദിച്ച തുക ഓപ്പറേറ്റിങ് മൈക്രോ സ്കോപ് വാങ്ങുന്നതിനായി ഉപ യോഗിക്കാമെന്ന് തീരുമാനിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഉപകരണം എത്തി നേത്രരോഗവിഭാഗം പുനരാരംഭിച്ചത്.