Friday, 14 August 2026

വാവുബലി: ആയിരങ്ങളെ സ്വീകരിക്കാൻ പരവൂർ ഒരുങ്ങുന്നു ബി. ബി. ഗോപകുമാർ എം എൽ എയുടെ നേത്രത്വത്തിൽ അവലോകനയോഗം നടത്തി.

വാവുബലി: ആയിരങ്ങളെ സ്വീകരിക്കാൻ 
പരവൂർ ഒരുങ്ങുന്നു ബി. ബി. ഗോപകുമാർ എം എൽ എയുടെ നേത്രത്വത്തിൽ അവലോകനയോഗം നടത്തി.

പരവൂർ : പരവൂരിലെ കർക്കിടക വാവുബലി അനുഷ്ഠാന കേന്ദ്രങ്ങളിൽ ബലിതർപ്പണം സുഗമമായ രീതിയിൽ നടത്തുന്നതിനായി 
ബി.ബി. ഗോപകുമാർ എം എൽ എയുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി.ബുധനാഴ്ച‌ നടക്കുന്ന കർക്കിടക വാവുബലിക്ക് പരവൂരിലെ വിവിധ ക്ഷേത്രങ്ങളിൽ എത്തുന്ന ആയിരക്കണക്കിന് ആളുകളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആണ് പൂർത്തിയാകുന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ക്ഷേത്രങ്ങളുടെ 
ഭരണസമിതികളും പരവൂർ 
മുനിസിപ്പാലിറ്റിയും വിവിധ സർക്കാർ വകുപ്പുകളും  ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 
ചൊവ്വാഴ്ച‌ വൈകുന്നേരത്തോടെ ഭക്തർ 
ക്ഷേത്രങ്ങളിൽ ഭക്തർക്ക് പിതൃതർപ്പണം നടത്തുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായാതായി പനമൂട്ടിൽ 
ക്ഷേത്രത്തിന്റെ ഭാരവാഹികൾ പറഞ്ഞു.
ഒരേ സമയം  500 ഓളം പേർക്ക് 
ബലിതർപ്പണം ചെയ്യാനുള്ള 
 ഒരു താൽക്കാലിക പന്തൽ സജ്ജീ കരിച്ചിരിച്ചിട്ടുണ്ട്. പ്രഭാതഭക്ഷണവും ലഘുഭഷണവും ചുക്ക് കാപ്പി അടക്കമുള്ള എല്ലാം സജജീകരിച്ചിട്ടുണ്ട് 
അടിയന്തര പ്രതികരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും 
പോലിസ് സ്റ്റേഷനിൽ 
സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ പ്രധാന വാവു ബാലി കേന്ദ്രങ്ങളിലും മതിയായ മെഡിക്കൽ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന്  മെഡിക്കൽ ഓഫീസർ പറഞ്ഞു.പരവൂരിൽ 
പൊഴിക്കര  കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററും നെടുങ്ങോലം താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ 
 സേവനങ്ങൾ ഏകോപിപ്പിക്കും. സേവഭാരതിയുടെ പ്രതേക ആംബുലൻസുകൾ അടക്കമുള്ള 
മെഡിക്കൽ സേവനങ്ങളും ലഭ്യമാക്കും.
കടൽക്ഷോഭം രൂക്ഷമായതിനാൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് കടൽ ത്തീരത്ത് അധിക സുരക്ഷാ ഗാർഡുകളെ 
വിന്യസിക്കും. എക്സൈസ്,കെഎസ്ഇബി
വകുപ്പുകൾ,പൊലീസ്,ഫയർ ആൻഡ് റെസ്‌ക്യൂ സർവീസുകൾ ഏകോപിപ്പിക്കുന്നതിനും  കൺട്രോൾ റൂമുകളിൽ  ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമായി അധിക വിളക്കുകൾ സ്ഥാപിക്കുന്നതിനും ഭക്തർക്കായി താൽക്കാലിക ടോയ്ലറ്റുകൾ സ്ഥാപിക്കുന്നതിനുമായി പരവൂർ മുനിസിപ്പാലിറ്റി പ്രത്യേക ക്ലീനിംഗ് ഡ്രൈവുകൾ നടത്തുകയാണ്.തിരക്ക് കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങ ളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ സംഘനകളും മുൻസിപ്പാലിറ്റിയും 
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പോലിസ് പറഞ്ഞു.ബി. ബി. ഗോപകുമാർ എം എൽ എയുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും, ക്ഷേത്രങ്ങളുടെ ഭാരവാഹികളും സന്നദ്ധസംഘടനകളുടെ ഭാരവാഹികളും പങ്കെടുത്തു.


ബസില്ല രാത്രിയിൽ വീട്ടിൽപ്പോകാനെന്തുചെയ്യും

ജനങ്ങൾ ചോദിക്കുന്നു 
ബസില്ല രാത്രിയിൽ വീട്ടിൽപ്പോകാനെന്തുചെയ്യും

ചാത്തന്നൂർ :ദേശിയപാതയടക്കമുള്ള 
 പ്രധാനപാതകളിൽ രാത്രിയിൽ ബസ് സർവീസ് ഇല്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.വൈകുന്നേരം ആറ് മണിക്ക് മുൻപായി കെ എസ് ആർ ടി സി ഓർഡിനറി ബസുകൾ ട്രിപ്പ്‌ അവസാനിപ്പിക്കുകയാണ്.പിന്നീട് നാമമാത്രമായ ഫാസ്റ്റ് സൂപ്പർഫാസ്റ്റ് ബസുകളാണ് ഉള്ളത് സാധാരണക്കാർ ഇത് മൂലം ബുദ്ധിമുട്ടുകയാണ്. കൊല്ലം ടൗണിൽ കടകളിൽ ജോലിയ്ക്ക് വരുന്നവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇവർ പലപ്പോഴും ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.കൊറോണ കാലഘട്ടത്തിന് 
 ശേഷം കെ എസ് ആർ ടി സി ഗ്രാമീണ മേഖലയിലേക്ക് ഉണ്ടായിരുന്ന പല ബസുകളും വർഷങ്ങൾക്ക് ഇപ്പുറവും 
പുനരാരംഭിച്ചിട്ടില്ല
 ദേശീയപാതയിൽ മാത്രമാണ് രാത്രി സർവീസുകളുള്ളത്. കൊല്ലം- കൊട്ടാരക്കര -പുനലൂർ റോഡിലാണ് 
രാത്രിയിൽ യാത്രാദുരിതം കൂടുതൽ. തിരക്കേറിയ കരുനാഗപ്പള്ളി -തിരുവനന്തപുരം ദേശിയപാതയിൽ 
 രാത്രി 7.30-നുശേഷം ബസ് സർവീസുകളില്ല.
കൊവിഡ് പ്രതിസന്ധിക്കുമുൻപ്‌ രാത്രിയിൽ   കെ എസ് ആർ ടി സി സർവീസുകൾ നടത്തിയിരുന്നു. കൂടാതെ രാത്രി ഒൻപതിനുശേഷം ഗ്രാമീണ മേഖലയിലേക്കും കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ നടത്തിയിരുന്നു.
ഇവയൊന്നും കൊവിഡ് പ്രതിസന്ധിക്കുശേഷം
ജനജീവിതം സാധാരണ ഗതിയിലായി വർഷങ്ങൾ കഴിഞ്ഞിട്ടും 
പുനരാരംഭിച്ചിട്ടില്ല.

@ റെയിൽവേസ്റ്റേഷനിൽ എത്തുന്നവരാണ് ഏറെയും വലയുന്നത്.കൊല്ലത്ത് നിന്നും 
 തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലേക്ക് ട്രെയിൻമാർഗം നിരവധിയാൾക്കാർ ദിവസവും ജോലിക്കുപോകുന്നുണ്ട്.
കൊല്ലം റെയിൽവേസ്റ്റേഷനിലെത്തുന്ന കൂടുതലാൾക്കാരും ബസ് സർവീസിനെ ആശ്രയിക്കുന്നവരാണ്.
എന്നാൽ, രാത്രി 7.30ന് ശേഷം ബസില്ലാത്തത് ഇവരെ വലയ്ക്കുന്നു. രാത്രിയിൽ ബസ് സ്റ്റോപ്പിൽ മണിക്കൂറുകളോളം കാത്തുനിന്നശേഷം ഓട്ടോയിലും മറ്റും വീടുകളിലേക്കു പോകുകയാണുചെയ്യുന്നത്.

@ കോവിഡ് കാലത്ത് നിർത്തലാക്കിയ രാത്രികാല ബസ് ഓർഡിനറി സർവീസുകൾ പുന:രാരംഭിച്ചു കൊണ്ട് ജനങ്ങളുടെ യാത്ര ദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.കൊല്ലം നഗരത്തിലെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ട്യുഷനും മറ്റ് ആവശ്യങ്ങൾക്കുമായി നഗരത്തിലെ ട്യുഷൻ സെന്ററുകളെയാണ് ആശ്രയിക്കുന്നത് കൂടാതെ നഗരത്തിലെ തുണികടകളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന ജോലികാർക്കും രാത്രികാല ബസ് സർവീസ് കൊണ്ട് പ്രയോജനമുണ്ടാകും കൂടാതെ വിവിധ ആവശ്യങ്ങൾക്കായി ദിവസവും ആയിരങ്ങൾ ജില്ലാ ആസ്ഥാനത്ത് യാത്ര ചെയ്യുന്നുണ്ട് ഇവരെല്ലാം ഇന്ന് വളരെയധികം ബുദ്ധിമുട്ടുകയാണ് രാത്രി 7ന്  മുൻപായി 
കെ എസ് ആർ ടി സി ബസുകൾ ഡിപ്പോകളിൽ ഒതുക്കി ഇടുകയാണ് ജീവനക്കാരില്ലായെന്ന ന്യായമാണ്
കെ എസ് ആർ ടി സിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

 

കശുവണ്ടി ഫാക്ടറിയുടെ ചൂള പൊളിച്ചു മാറ്റുന്നതിനിടയിൽ സമീപത്തുള്ള വീടിന്റെ മുകളിലേക്ക് വീണ് വീട് തകർന്നു.വീട്ടിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കശുവണ്ടി ഫാക്ടറിയുടെ ചൂള പൊളിച്ചു മാറ്റുന്നതിനിടയിൽ അപകടം വീട് തകർന്നു 

ചാത്തന്നൂർ : കശുവണ്ടി ഫാക്ടറിയുടെ ചൂള പൊളിച്ചു മാറ്റുന്നതിനിടയിൽ സമീപത്തുള്ള വീടിന്റെ മുകളിലേക്ക് വീണ് വീട് തകർന്നു.വീട്ടിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ചിറക്കര  ഡീസന്റ്ജംഗ്ഷനിൽ 
കശുവണ്ടി ഫാക്ടറിയ്ക്ക് സമീപമുള്ള 
തുളസിധരന്റെ വീട് ആണ് തകർന്നത്. ഇന്നലെ രാവിലെ പത്ത് മണിയോടെ എബി ക്യാഷ്യുസിന്റെ വർഷങ്ങൾ പഴക്കമുള്ള 
നാല്പത് അടി ഉയരമുള്ള ചിമ്മിനി കമ്പനി അതികൃതർ കൂറ്റൻ ക്രയിൻ ഉപയോഗിച്ച് പൊളിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ വടം പൊട്ടി വീടിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു.ഹുങ്കാര ശബ്ദത്തോടെ വീടിന്റെ മുകളിലേക്ക് ചിമ്മിനി തകർന്ന് വീണതോടെ വീടിനുള്ളിൽ ഉണ്ടായിരുന്ന ചന്ദുലാലും ഭാര്യ ആതിരയും  അത്ഭുതകരനായി പുറത്തേക്ക് ഓടി 
രക്ഷപ്പെടുകയായിരുന്നു.പാരിപ്പള്ളി പോലിസ് സ്ഥലതെത്തി മേൽനടപടികൾ സ്വീകരിച്ചു ചിറക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ്കൃഷ്ണനും വൈസ്പ്രസിഡന്റ്‌ രമ്യയും സംഭവസ്ഥലം സന്ദർശിച്ചു.
ഫോട്ടോ : ചിമ്മിനി 
വീടിന് മുകളിൽ വീണ് വീട് തകർന്ന് കിടക്കുന്നു.


 

കമ്യൂണിസ്റ്റ് പാർട്ടികളും മുസ്ലിം ലീഗും സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അട്ടിമറിക്കാൻ ബ്രിട്ടീഷുകാർക്കൊപ്പം അഞ്ചാം പത്തി പണിയെടുത്തു - ബി. ബി. ഗോപകുമാർ

കമ്യൂണിസ്റ്റ് പാർട്ടികളും മുസ്ലിം ലീഗും സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അട്ടിമറിക്കാൻ ബ്രിട്ടീഷുകാർക്കൊപ്പം അഞ്ചാം പത്തി പണിയെടുത്തു - ബി. ബി. ഗോപകുമാർ എം എൽ എ 

ചാത്തന്നൂർ : വർത്തമാനകാല ഭാരതത്തിൻ്റെ രാഷ്ട്രീയ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയും മുസ്ലിം ലീഗും സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അട്ടിമറിക്കാൻ ബ്രിട്ടീഷുകാർക്കൊപ്പം അഞ്ചാം പത്തി പണിയെടുത്തതും ചർച്ചയാവണമെന്ന് ബി. ബി. ഗോപകുമാർ എം എൽ എ പറഞ്ഞു ബിജെപി ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തിരoഗയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സ്വാതന്ത്ര്യസമരത്തെ തകർക്കാൻ വിവിധ ഘട്ടങ്ങളിൽ കുറുമുന്നണിയായി നിന്നവർ ഭാരത വിഭജനത്തിന് കളമൊരുക്കുന്നതിന് തത്വവും പ്രയോഗവും ഒരുമിപ്പിക്കുന്നതിലും സഖ്യകക്ഷികളായിരുന്നു.വിഭജനത്തിന്റെയും വിഘടനവാദത്തിൻ്റെയും പുതിയ മേച്ചിൽപ്പുറങ്ങൾ ഒരുക്കുന്നതിൽ നമുക്ക് ചുറ്റും ഇന്നും അവർ സജീവമാണ് എന്നും അദ്ദേഹം പറഞ്ഞു.സ്വാതന്ത്ര്യ സമര സേനാനികളെ ബ്രിട്ടീഷ് പോലീസിന് ഒറ്റുകൊടുക്കുകയായിരുന്നു കമ്യൂണിസ്റ്റുകാർ. അവർക്ക് കൂട്ടായി രാഷ്ട്ര വിഭജനത്തിന് കാരണക്കാരായ മുസ്ലിം ലീഗും ഉണ്ടായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്തെ സഹായിക്കുന്നതിൽ ഇവർ മത്സരിച്ചു. ലോക ജനതയുടെ മോചനത്തിനായി കൈക്കൊണ്ട നിലപാട് എന്നായിരുന്നു ഈ വഞ്ചനയെ അവർ അന്ന് വിശദീകരിച്ചത്.
സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ പ്രധാനസമരമായ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ അട്ടിമറിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ കൈക്കൊണ്ട നടപടികൾ എന്തെന്നുകൂടി ചർച്ച ചെയ്യേണ്ടതുണ്ട്. കേരള ഗാന്ധി കേളപ്പജിയെ രാഷ്ട്രീയമായും ശാരീരികമായും ഇല്ലാതാക്കാൻ ഒരുമിച്ച കമ്യൂണിസ്റ്റ് - മുസ്ലീം ലീഗ് സഖ്യം വിത്യസ്ത മുന്നണികളിൽ ആണെങ്കിലും കേരളത്തിലും  അദൃശ്യമായി 
ഐക്യമുന്നണിയായി നിലകൊള്ളുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണരാജിന് ദേശീയപതാക കൈമാറി ബി. ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു കോതേരിജംഗഷനിൽ നിന്നും 
ആരംഭിച്ച യാത്ര ചാത്തന്നൂരിൽ സമാപിച്ചു ജില്ലാ കമ്മിറ്റി അംഗം മൈലക്കാട് 
ഗോപാലകൃഷ്ണപിള്ള, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കൊട്ടിയംസുനിൽ,
രഞ്ജിത് മൈലക്കാട്,മഹിളാമോർച്ച സംസ്ഥാന കമ്മിറ്റി അംഗം 
ബീനരാജൻ, ശ്യാംരാജ് മീനാട് എന്നിവർ സംസാരിച്ചു.
ഫോട്ടോ : തിരoഗയാത്ര ഉദ്ഘാടനം ചെയ്തു കൊണ്ട് ബി. ബി. ഗോപകുമാർ എം എൽ എ സംസാരിക്കുന്നു 
 

ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്കെതിരെ ചാത്തന്നൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ

ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്കെതിരെ ചാത്തന്നൂർ താലൂക്ക് എൻഎസ്എസ് കരയോഗ  യൂണിയൻ

ചാത്തന്നൂർ : എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്കെതിരെ കെ.ബി ഗണേഷ് കുമാർ നടത്തിയ ആരോപണങ്ങൾ അപക്വവും,വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് എൻ എസ് എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ബി. ഐ ശ്രീനാഗേഷ് പറഞ്ഞു.
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നായക സഭയിൽ അംഗമായിരുന്നപ്പോൾ ജനറൽ സെക്രട്ടറിയെ അനുകൂലിച്ച് സംസാരിക്കുകയും, സ്വന്തം പ്രവർത്തി മൂലം എൻ എസ് എസ് ൽ നിന്നും  പുറത്തായപ്പോൾ അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നത് യുക്തിക്ക് നിരക്കാത്തതാണ്.  അഭിവന്ദ്യ ആചാര്യൻ മന്നത്ത് പത്മനാഭൻ പടുത്തുയർത്തിയ  ധീരമായ പ്രസ്ഥാന ത്തിന് നേതൃത്വം നൽകുന്ന എൻ.എസ്.എസ് ജനറൽ  സെക്രട്ടറിക്കെതിരെ അധിക്ഷേപങ്ങൾ തുടർന്നാൽ തെരുവിലിറങ്ങി പ്രതിഷേധിക്കാനും മടിക്കില്ലെന്നും  ബി. ഐ. ശ്രീനാഗേഷ് പറഞ്ഞു. എൻ എസ് എസിൽ നിന്നും പുറത്ത് പോയവർക്ക് ഒപ്പം നിന്ന് ഗണേഷ്കുമാർ നടത്തുന്ന 
ആരോപണങ്ങൾക്ക് എതിരെ  ചാത്തന്നൂർ എൻ.എസ്.എസ് താലൂക്ക് യൂണിയൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.എല്ലാ യൂണിയനിലും  പത്മമാ കഫേ  തുടങ്ങുമെന്ന ജനറൽ സെക്രട്ടറിയുടെ പ്രസ്താവന ചാത്തന്നൂർ എൻ.എസ്.എസ് താലൂക്ക് യൂണിയൻ സ്വാഗതം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ ബി ഐ ശ്രീനാഗേഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

Thursday, 13 August 2026

കുടുംബശ്രീയിൽ ഗുരുതരക്രമക്കേടുകൾ പരാതികളിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

കുടുംബശ്രീയിൽ ഗുരുതരക്രമക്കേടുകൾ പരാതികളിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂർ : കുടുംബശ്രീയിൽ 
ഗുരുതരക്രമക്കേടുകൾ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. കുടുംബശ്രീ അംഗങ്ങളുടെ രേഖകൾ ദുരുപയോഗം ചെയ്തു കൊണ്ട് അംഗങ്ങൾ അറിയാതെ ലോൺ എടുക്കുകയും.
ഒന്നിലധികം പേപ്പറിൽ ഒതുങ്ങുന്ന 
 വ്യാജകുടുംബശ്രീ യൂണിറ്റുകൾ വഴി
സബ്സിഡി ഉൾപ്പടെയുള്ള 
 കുടുംബശ്രീ ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയും ഉൾപ്പടെയുള്ള നിരവധി ക്രമകേടുകൾ നടന്നിട്ടും അതിന്മേൽ 
കുടുംബശ്രീ അംഗങ്ങൾ 
പരാതികൾ കൊടുത്തിട്ടും നാളിതുവരെ അന്വേഷണം ഉണ്ടായിട്ടില്ല എന്നാണ് അംഗങ്ങളുടെ പരാതി. പ്രായമായ 
വിരൽ പതിപ്പിക്കുന്ന
അമ്മമാരുടെ പേരിലും മരിച്ചു പോയവരുടെ പേരിലും ഇപ്പോഴും കുടുംബശ്രീ യൂണിറ്റുകൾ പ്രവർത്തിക്കുകയും അത് വഴി ലോൺ ഉണ്ടെന്നും  ലോൺ രേഖകൾ പരിശോധിക്കുന്ന വിവിധ ബാങ്ക് ഉദ്യോഗസ്ഥർ കുടുംബശ്രീയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടും രാക്ഷ്ട്രീയ ഇടപെടലിൽ പരാതികൾ അട്ടിമറിയ്ക്കുകയായിരുന്നു. ചാത്തന്നൂർ പഞ്ചായത്തിലെ ഒരു കുടുംബശ്രീ യൂണിറ്റിലെ ഏഴ് അംഗങ്ങളിൽ 
ആറ് അംഗങ്ങൾ രണ്ട് വർഷം മുൻപ് യൂണിറ്റിൽ നിന്നും പിന്മാറിയതായി കുടുംബശ്രീ മിഷന് കത്ത് നൽകിയിട്ടും ആ യൂണിറ്റ് മരവിപ്പിക്കാതെ അംഗങ്ങളുടെ ആധാർ കാർഡിന്റെ കോപ്പി 
അടക്കമുള്ള രേഖകൾ ദുരുപയോഗം ചെയ്തു രണ്ടര ലക്ഷം രൂപ ലോൺ എടുക്കുകയും അത് ദുരുപയോഗം ചെയ്ത് യൂണിറ്റ് പ്രസിഡന്റ്‌ കുടുംബശ്രീയിൽ മത്സരിക്കുകയും വൈസ്ചെയർപേഴ്സൺ ആകുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന കുടുംബശ്രീ മിഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രമകേടുകൾ കണ്ടെത്തിയിട്ടുണ്ട് ഇ സംഭവത്തിന്റെ അടിസ്ഥാനത്തിൽ പരാതിയുള്ള കുടുംബശ്രീ യൂണിറ്റുകളിൽ റീ ആഡിറ്റ് നടത്താൻ ഒരുങ്ങുകയാണ് ജില്ലാ കുടുംബശ്രീ മിഷൻ.ഇത്തരത്തിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ കുടുംബശ്രീ യൂണിറ്റുകളിൽ  സംഘടിതമായി വ്യാജരേഖകൾ ചമച്ചു കൊണ്ട് ചെറുതും വലുതുമായ ലോണുകൾ എടുത്തിട്ടുണ്ടെന്ന് പരാതിയും വ്യാപകമായിട്ടുണ്ട്. പരാതികളിന്മേൽ അന്വേഷണം നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

 
@ കുടുംബശ്രീഅംഗങ്ങളുടെ രേഖകൾ ദുരുപയോഗം ചെയ്യുന്നു.

വിവിധ കുടുംബശ്രീ യൂണിറ്റുകൾ എടുത്ത ലോണുകളിൽ നടത്തിയ തിരിമറികളും അംഗങ്ങളുടെ വ്യാജ ഒപ്പുകൾ ഇട്ട് വീണ്ടും വീണ്ടും ലോണുകൾ എടുക്കുകയും അതേ രേഖകൾ ഉപയോഗിച്ച് മൈക്രോഫിനാൻസ് യൂണിറ്റുകൾ വഴി ലോൺ എടുത്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് കുടുംബശ്രീ അംഗങ്ങൾ ചൂണ്ടി കാണിക്കുന്നു.പരാതികൾ ഉയരുമ്പോൾ ലോൺ എടുത്തയാൾ അടയ്ക്കുമെന്ന് കാണിച്ചു ഒത്ത് തീർപ്പ് ഉണ്ടാക്കി വീണ്ടും പഴയ പടി മുന്നോട്ട് പോകുമെന്ന് അംഗങ്ങൾ ചൂണ്ടി കാണിക്കുന്നു. 

@ കുടുംബശ്രീ പദ്ധതി ദുരുപയോഗം ചെയ്യുന്നു.

കുടുംബശ്രീവഴി ലഭിക്കുന്ന വിവിധ പദ്ധതികൾ ദുരുപയോഗം ചെയ്യുകയും അത് വഴി കരസ്ഥമാക്കുന്ന മിഷനറികൾ കുടുംബശ്രീ അറിയാതെ തന്നെ മറിച്ചു വിൽക്കുകയും മറ്റ് സ്വകാര്യ പദ്ധതികൾക്കായി ബാങ്കുകളെ കബളിപ്പിച്ചു കൊണ്ട് ലോൺ എടുക്കുകയും ചെയ്തിട്ടുള്ള സംഭവങ്ങൾ നിരവധിയുണ്ട്. ലോണുകൾക്കായി പദ്ധതികൾ ഉണ്ടാക്കുകയും ജനപ്രതിനിധികൾ 
 എത്തി ഉദ്ഘാടനവും നടത്തി ഒരു ദിവസം പോലും പ്രവർത്തിപ്പിക്കാതെ പൂട്ടിയിട്ട് ഇതേ സംരഭമുള്ള മറ്റൊരു യൂണിറ്റിനായി മിഷനറി മാറ്റുകയും ബോർഡ് മാത്രം അവശേഷിക്കുകയും ഇത്തരത്തിൽ 
ഒരു മിഷനറി ഉപയോഗിച്ചു നിരവധി പദ്ധതികൾ നടപ്പാക്കി ലോൺ വഴി കിട്ടുന്ന പൈസ തട്ടിയെടുക്കുന്ന സംഭവങ്ങളും നിലവിലുണ്ട് എന്ന് കുടുംബശ്രീ അംഗങ്ങൾ ചൂണ്ടി കാണിക്കുന്നു.

Wednesday, 12 August 2026

ഇത് ഒരു കഥയല്ല…ഇന്നലെ എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു യഥാർത്ഥ അനുഭവമാണ്.

നമസ്തെ ഇത് ഒരു കഥയല്ല…
ഇന്നലെ എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു യഥാർത്ഥ അനുഭവമാണ്.

അച്ഛനും അമ്മയ്ക്കും വേണ്ടി ബലിയിടാൻ വന്ന ആ പിഞ്ചുമോൾ…

ഇന്നലെ കർക്കടകവാവ്.
എല്ലാ വർഷത്തെയും പോലെ മാധ്യമ 
പ്രവർത്തനത്തിനായി കഴിഞ്ഞവർഷം പനമൂട്ടിൽ ആയിരുന്നു എങ്കിൽ 
ഞാൻ ഇക്കുറി തിരുമുല്ലാവരം കടപ്പുറത്ത് എത്തി എന്റെ അപ്പച്ചിയുടെ മോൾ നിർബന്ധിച്ച പ്രകാരം 
എന്റെ അമ്മയ്ക്ക് ബലിയിടണം 
ബലിതർപ്പണത്തിനായി ചാത്തന്നൂർക്കാനായ പോറ്റിയും 
 തിരുമേനിയുടെ സഹായിയായി നിന്നയാൾ എന്നെ വിളിച്ചു അപ്പോൾ ഞാൻ 
ബലിമഠത്തിൽ എത്തി
പുലർച്ചെ മുതൽ തന്നെ ഒരുപാട് ആളുകൾ ബലിതർപ്പണത്തിനായി എത്തിക്കൊണ്ടിരുന്നു. ഓരോരുത്തരും തങ്ങളുടെ പ്രിയപ്പെട്ടവരെ മനസ്സിൽ സ്മരിച്ച് കർമ്മങ്ങൾ ചെയ്ത് മടങ്ങിപ്പോകുന്നു. അവർക്കാവശ്യമായ സഹായങ്ങൾ ചെയ്തുകൊണ്ട് സേവഭാരതിയുടെ പ്രവർത്തകർ അവരുടെ കൂടെ 
അങ്ങനെ നിൽക്കുന്നതിനിടയിലാണ് എന്റെ മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത ഒരു കാഴ്ച ഞാൻ കണ്ടത്.
ഏകദേശം നാല് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞുമോൾ. കൂടെ അവളുടെ അമ്മൂമ്മയും.
തിരുമേനി  ആ കുഞ്ഞിനെ ഒന്ന് ഇരുത്തി, ബലികർമ്മങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുത്ത് സഹായിക്കാൻ കൂടെ ഉള്ളവരോട് പറഞ്ഞു ഇത് കണ്ട് 
ഞാനും ആ കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു. ആ മോളെ എടുത്ത് കസേരയിൽ ഇരുത്തി. മേശപ്പുറത്ത് ബലികർമ്മങ്ങൾ ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു.
അപ്പോഴാണ് ആ കുഞ്ഞിന്റെ കൂടെ വന്ന അമ്മൂമ്മ  തിരുമേനിയോട് പറഞ്ഞത് :
“മോനെ… മോളുടെ അച്ഛനും അമ്മയ്ക്കും വേണ്ടിയിട്ടാണ് മോളെ കൊണ്ടുവന്നത്.”
ആ വാക്ക് കേട്ട നിമിഷം എന്റെ ഹൃദയം ഒന്ന് തകർന്നുപോയതുപോലെ തോന്നി.
ഞാൻ ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി.
കൺമഷി എഴുതിയ ആ നിഷ്കളങ്കമായ മുഖം…
ഒന്നുമറിയാത്ത ആ കുഞ്ഞിക്കണ്ണുകൾ…
അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടതിന്റെ വേദന എന്താണെന്ന് പോലും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത പ്രായം.
എന്നിട്ടും ആ പിഞ്ചുമോൾ ഇന്ന് അച്ഛനും അമ്മയ്ക്കും വേണ്ടി ബലിയിടാൻ വന്നിരിക്കുന്നു.
ഒരു നിമിഷം എന്റെ മനസ്സിലൂടെ ഒരുപാട് ചിന്തകൾ കടന്നുപോയി.
അച്ഛനെയും അമ്മയെയും നഷ്ടപ്പെടുക എന്ന വേദന ഈ പിഞ്ചുമനസ്സ് എങ്ങനെയാണ് മനസ്സിലാക്കുക?
അമ്മൂമ്മയോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് അറിയുന്നത്—ആ കുഞ്ഞിന്റെ അച്ഛനും അമ്മയും ഒരു അപകടത്തിൽ മരണപ്പെട്ടതാണ്.
അതിനുശേഷം ഏകദേശം നാല് വയസ്സുള്ള ഈ കുഞ്ഞും അമ്മൂമ്മയും മാത്രമാണ്.
ഇന്ന് കർക്കടകവാവ് ആയതിനാൽ അമ്മൂമ്മ കുഞ്ഞിനെ കുളിപ്പിച്ച് ഒരുക്കി, കൺമഷിയൊക്കെ എഴുതി, അച്ഛനും അമ്മയ്ക്കും വേണ്ടി ബലിയിടാൻ കൊണ്ടുവന്നതാണ്.
ആ കുഞ്ഞിനെ നോക്കിയപ്പോൾ എന്റെ മനസ്സിൽ എന്തോ വല്ലാത്തൊരു വേദന നിറഞ്ഞു.
തിരുമേനി പറഞ്ഞുകൊടുത്തതനുസരിച്ച് ആ കുഞ്ഞ് എല്ലാ ബലികർമ്മങ്ങളും ചെയ്തു.
അവളുടെ കുഞ്ഞിക്കൈകൾ കൊണ്ട്…
അച്ഛനും അമ്മയ്ക്കുവേണ്ടി…
അവൾ ബലിയർപ്പിച്ചു.
ആ കാഴ്ച കണ്ടുനിൽക്കുമ്പോൾ എന്റെ മനസ്സ് എന്തോ പറയാനാകാത്ത ഒരു അവസ്ഥയിലായിരുന്നു.
കർമ്മങ്ങൾ കഴിഞ്ഞ് അവർ അവിടെനിന്ന് പോയി.
ഞാൻ വീണ്ടും കറങ്ങി 
മറ്റു കാര്യങ്ങളിലേക്ക്..
ആ കുഞ്ഞിന്റെ മുഖം എന്റെ മനസ്സിൽ നിന്ന് പോയില്ല.
കുറച്ചുകഴിഞ്ഞപ്പോൾ എന്നെ
സേവഭാരതി പ്രവർത്തകർ 
 പ്രഭാതഭക്ഷണം കഴിക്കാൻ വിളിച്ചു.
ഞാൻ അകത്തേക്ക് പോയി ഭക്ഷണം കഴിക്കാൻ ഇരുന്നു.
പക്ഷേ ഭക്ഷണത്തിനു മുന്നിൽ ഇരുന്നിട്ടും എനിക്ക് കഴിക്കാൻ കഴിഞ്ഞില്ല.
മനസ്സിൽ വീണ്ടും ആ കുഞ്ഞുമോൾ.
“ആ കുഞ്ഞ് രാവിലെ മുതൽ ഒന്നും കഴിച്ചിട്ടുണ്ടാകുമോ?”
രാവിലെ തന്നെ ഇവിടെ എത്തിയതായിരിക്കും.
ഭക്ഷണം കഴിച്ചിട്ടുണ്ടാകുമോ?
അവൾ ഇവിടെനിന്ന് പോയിക്കാണുമോ?
എനിക്ക് കിട്ടിയ ഈ ഭക്ഷണം എങ്ങനെയെങ്കിലും ആ കുഞ്ഞിന് എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…
പക്ഷേ എങ്ങനെ?
ഈ ചിന്തകൾ മനസ്സിനെ വല്ലാതെ അലട്ടിയതുകൊണ്ട് എനിക്ക് ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല.
ഞാൻ കൈ കഴുകാനായി പുറത്തേക്ക് ഇറങ്ങി.
അപ്പോഴാണ് സേവഭാരതിയുടെ ഓഫിസിന്റെ 
അടുക്കളയുടെ ഭാഗത്തുനിന്ന് തിരുമേനിയുടെ മകൾ ആരോടോ ചോദിക്കുന്നത് കേട്ടത്:
“പ്രഭാതഭക്ഷണം ഇനി ഇരിപ്പുണ്ടോ?”
മറ്റാരെങ്കിലും ഭക്ഷണം കഴിക്കാൻ ചോദിക്കുന്നതായിരിക്കും എന്ന് കരുതി ഞാൻ കൈ കഴുകി വീണ്ടും അകത്തേക്ക് വന്നു.
അവിടെ കണ്ട കാഴ്ചയാണ് ഇന്നത്തെ എന്റെ വിഷമത്തിനിടയിൽ എനിക്ക് ഏറ്റവും സന്തോഷം നൽകിയ നിമിഷം.
ആ കുഞ്ഞുമോളും അമ്മൂമ്മയും അവിടെ എത്തിയിരുന്നു.
തിരുമേനിയുടെ മകൾ അവരെ അകത്തേക്ക് കൊണ്ടുവന്ന് ഭക്ഷണം കൊടുക്കുകയായിരുന്നു.
ആ കാഴ്ച കണ്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞുപോയി.
കുറച്ചുമുമ്പ് ഞാൻ ഭക്ഷണം കഴിക്കാൻ കഴിയാതെ വിഷമിച്ചിരുന്നതിന്റെ ഉത്തരം അവിടെ എനിക്ക് ലഭിച്ചതുപോലെ തോന്നി.
ഞാൻ ആ കുഞ്ഞിന് ഭക്ഷണം എത്തിക്കണം എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ…
ദൈവം തന്നെ ആ ഭക്ഷണം അവളുടെ അടുത്തെത്തിച്ചിരുന്നു.
ഞാനും അവരുടെ കൂടെ കൂടി.
ആ കുഞ്ഞുമോളോട് സ്നേഹത്തോടെ സംസാരിച്ചു. അവളുടെ പിഞ്ചുമനസ്സിന് താങ്ങാകുന്ന വാക്കുകൾ പറഞ്ഞു. അമ്മൂമ്മയോടും സംസാരിച്ചു.
തിരുമേനിയുടെ മകളും ഞാനും ചേർന്ന് അവരെ ആശ്വസിപ്പിച്ചു.
“വിഷമിക്കേണ്ട… എല്ലാം ദൈവത്തിന് സമർപ്പിക്കാം…”
എന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിച്ച് യാത്രയാക്കി.
ഒടുവിൽ അവൾക്കും അമ്മൂമ്മയ്ക്കും ഭക്ഷണം കിട്ടുന്നത് കണ്ടപ്പോൾ എന്റെ മനസ്സിന് വലിയൊരു ആശ്വാസം തോന്നി.
ആ നിമിഷത്തിൽ എന്റെ മനസ്സിൽ നിന്ന് അറിയാതെ ഒരു പ്രാർത്ഥന ഉയർന്നു:
“അച്ഛനും അമ്മയും ഇല്ലാതെ വളരേണ്ടി വരുന്ന ഈ കുഞ്ഞിന് ഇനി ഒരിക്കലും സ്നേഹത്തിന്റെ കുറവ് ഉണ്ടാകരുതേ… അവളുടെ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ…”
ഇപ്പോൾ രാത്രി സമയം 12-20 ആയിട്ടും ആ കുഞ്ഞുമോളുടെ മുഖം എന്റെ മനസ്സിൽ നിന്ന് മായുന്നില്ല.
ഇന്ന് ഞാൻ എന്റെ അമ്മയ്ക്കും അച്ഛനും എല്ലാവർക്കും ആ ഓർമ്മയിൽ റിയായുടെ അച്ഛനും അമ്മയും എല്ലാം വന്നു..അവർക്കെല്ലാം 
 ബലിയിടാനാണ് പോയത്.
എന്നാൽ, ഈ കർക്കടകവാവിൽ ഞാൻ കണ്ട ആ പിഞ്ചുമോൾ എന്റെ മനസ്സിൽ മറ്റൊരു ഓർമ്മയായി മാറി.
അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടതിന്റെ ആഴം അറിയാത്ത പ്രായത്തിൽ…
അവർക്കുവേണ്ടി ബലിയിടാൻ എത്തിയ ആ കുഞ്ഞ്…
അവളുടെ നിഷ്കളങ്കമായ മുഖം…
കൺമഷി എഴുതിയ ആ കുഞ്ഞിക്കണ്ണുകൾ…
അച്ഛനും അമ്മയ്ക്കും വേണ്ടി ബലിയർപ്പിച്ച ആ കുഞ്ഞിക്കൈകൾ…
ഇതൊന്നും എന്റെ മനസ്സിൽ നിന്ന് മായുന്നില്ല.
ചില കാഴ്ചകൾ നമ്മൾ വെറുതെ കാണുന്നതല്ല.
അത് നമ്മൾ ഹൃദയം കൊണ്ട് അനുഭവിക്കുകയാണ്.
ഇന്ന് ആ കുഞ്ഞിനെ കണ്ടപ്പോൾ എനിക്ക് തോന്നിയത് അതാണ്.
ഇത് ഒരു കഥയല്ല.
ഇന്ന് കർക്കടകവാവിൽ ഞാൻ നേരിട്ട് കണ്ടതും അനുഭവിച്ചതുമായ ഒരു യഥാർത്ഥ നിമിഷമാണ്.
ഒരുപക്ഷേ ആ കുഞ്ഞുമോളെ ഞാൻ ഇനി എപ്പോൾ കാണുമെന്ന് എനിക്കറിയില്ല.
പക്ഷേ ഇന്ന് കണ്ട ആ നിമിഷം മുതൽ…
ആ കുഞ്ഞുമോൾ എന്റെ ജീവിതത്തിലെ ഒരു ഓർമ്മ മാത്രമല്ല, എന്റെ ഹൃദയത്തിൽ ഇടം നേടിയ ഒരാളായി മാറിയിരിക്കുന്നു.
അവളുടെ നിഷ്കളങ്കമായ മുഖവും, കൺമഷി എഴുതിയ ആ കുഞ്ഞിക്കണ്ണുകളും, അച്ഛനും അമ്മയ്ക്കും വേണ്ടി ബലിയിട്ട ആ കുഞ്ഞിക്കൈകളും ഇനി എന്റെ ഓർമ്മകളിൽ എന്നും ഉണ്ടാകും.
ഇന്ന് കർക്കടകവാവിൽ എന്റെ അമ്മയ്ക്ക് ബലിയിടാൻ പോയപ്പോൾ, അറിയാതെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു പിഞ്ചുമനസ്സ്…
ഇനി എന്റെ ജീവിതത്തിലെ ഓർമ്മകളിൽ ആ കുഞ്ഞുമോൾക്കും ഒരു സ്ഥാനമുണ്ട്.
ഈ കർക്കടകവാവ് കഴിഞ്ഞുപോകും.
ആ ദിവസം കണ്ട ഒരുപാട് മുഖങ്ങൾ ഒരുപക്ഷേ കാലം കഴിയുമ്പോൾ മറന്നുപോകും.
പക്ഷേ…
ആ ഒരു പിഞ്ചുമുഖം…
എന്റെ ഹൃദയത്തിൽ നിന്ന് മായില്ല.
അച്ഛനും അമ്മയ്ക്കും വേണ്ടി ബലിയിടാൻ വന്ന ആ പിഞ്ചുമോൾ…
ഇനി എന്റെ ജീവിതത്തിലെ ഒരു കർക്കടകവാവ് ഓർമ്മ മാത്രമല്ല;
എന്റെ മനസ്സിൽ എന്നും സൂക്ഷിക്കുന്ന ഒരു കുഞ്ഞുമോളായിരിക്കും.
അവൾ എവിടെയായിരുന്നാലും…
അവളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയട്ടെ.
അവളുടെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം എന്നും അവളുടെ കൂടെയുണ്ടാകട്ടെ.
ദൈവം ആ കുഞ്ഞിനെ എന്നും കാത്തുകൊള്ളട്ടെ...അരുൺസതീശൻ ചാത്തന്നൂർ