Friday, 29 May 2026

ദേശീയപാത നിർമ്മാണപ്രവർത്തിയിലെ അപാകത ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായി വ്യാപാരികൾ

ദേശീയപാത നിർമ്മാണപ്രവർത്തിയിലെ അപാകത ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായി വ്യാപാരികൾ 

ചാത്തന്നൂർ : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സർവീസ് റോഡും അനുബന്ധ 
ഓടകളും നിർമ്മിച്ചതിലെ അപാകതകൾ കാരണം വ്യാപാരികൾക്ക് ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഉണ്ടാവുന്നത്.
ചാത്തന്നൂർ ഊറാംവിള ജംഗ്ഷൻ മുതൽ 
തിരുമുക്ക് വരെയുള്ള റോഡിന്റെ വടക്ക് ഭാഗത്ത് നിരവധി കച്ചവടസ്ഥാപനങ്ങളിലും വ്യാപാര സമുച്ചയങ്ങളിലും വീടുകളിലും മഴ വെള്ളം ഒഴുകിയെത്തി നാശനഷ്ടങ്ങൾ ദിനംപ്രതി ഉണ്ടാവുകയാണ് 
കഴിഞ്ഞ രണ്ട് വർഷ കാലത്തിനിടയിൽ  നാലുതവണയിലധികം മഴവെള്ളം ഇരച്ചു  വ്യാപാര സ്ഥാപനങ്ങളിലും നിരവധി വീടുകളിലും വെള്ളംകയറിയ സാഹചര്യം ഉണ്ടായിട്ടും ഇത് ഒഴിവാക്കുവാൻ നാളിതുവരെ നാഷണൽ അതോറിറ്റി ഓഫ് ഇന്ത്യക്കോ നിർമ്മാണ കമ്പനികൾക്കോ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കോ 
 കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴക്കെടുതിയിൽ നിരവധി വ്യാപാര
 സ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷകണക്കിന് രൂപയുടെ 
 നഷ്ടം സംഭവിച്ചിട്ടുണ്ട്. മഴവെള്ളകെടുതിമൂലം നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകേണ്ട ഉത്തരവാദിത്വം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കുണ്ട് എന്നിരിക്കെ വ്യാപരികളുടെ പരാതിയ്ക്കെതിരെ മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് റവന്യു അധികാരികൾ കച്ചവടക്കാരുടെ 
 നഷ്ടം കണക്കാക്കി നൽകുവാൻ 
റവന്യു അധികാരികൾ 
തയ്യാറാകുന്നില്ല. ജനപ്രതിനിധികളുടെയും പഞ്ചായത്ത്‌ അധികാരികളുടെ ഭാഗത്ത് നിന്നും നിസ്സഹകരണമാണ് ഉണ്ടാവുന്നത് എന്ന് വ്യാപരികൾ പറയുന്നു.ഓരോ തവണ വെള്ളം കയറുമ്പോഴും ജനപ്രതിനിധികളും 
ഉദ്യോഗസ്ഥരും നേരിൽകണ്ട് ബോധ്യപ്പെട്ടി ട്ടുണ്ടെങ്കിലും നാളിതുവരെ ശാശ്വത പരിഹാരമായിട്ടില്ല. നഷ്ടം സംഭവിച്ച വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുവാനും തുടർന്ന് ഇത്തരത്തിലുള്ള നിർമിതി മൂലമുള്ള ദുരന്തങ്ങൾ ഒഴിവാക്കുവാനും അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.


സ്കൂൾ പ്രവേശനോത്സവം പടിവാതിലിൽ എങ്ങുമെത്താതെ മുന്നൊരുക്കങ്ങൾ

സ്കൂൾ പ്രവേശനോത്സവം പടിവാതിലിൽ എങ്ങുമെത്താതെ മുന്നൊരുക്കങ്ങൾ 

കൊല്ലം : സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴും സർക്കാർ വിദ്യാലയങ്ങളിൽ പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങൾ എങ്ങുമെത്താത്ത അവസ്ഥയിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഒപ്പം സംസ്ഥാനത്ത് ഉണ്ടായ ഭരണമാറ്റവും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു ഇടതു അധ്യാപക സംഘടനകളുടെ ആധിപത്യത്തിന് തിരിച്ചടി നേരിട്ടതോടെ പല സ്കൂളുകളിലും മെല്ലെപോക്ക് നയത്തിലാണ്. ഒരു വിഭാഗം അധ്യാപകരുടെ നിസഹകരണവും പി ടി എ കമ്മിറ്റികൾ സമയബന്ധിതമായി വിളിച്ചു കൂട്ടാത്തതും സ്കൂളുകളുടെ ചുമതലയുള്ള തദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമില്ലായ്മയും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. പലയിടത്തും പുതിയതായി നിർമ്മിച്ച കെട്ടിടങ്ങളുടെ പോലും നിർമാണം പൂർത്തിയായിട്ടില്ല, പലയിടത്തും അറ്റകുറ്റപണികൾ നടന്നിട്ടില്ല ഇനി ദിവസങ്ങൾ ദിവസങ്ങൾ മാത്രമുള്ളപ്പോൾ 
അറ്റകുറ്റപണികളും നിർമ്മാണപ്രവർത്തികളും പൂർത്തിയാകുകയുമില്ല എന്നിരിക്കെ 
തട്ടികൂട്ട് പ്രവേശനോത്സവം നടത്തി 
ഇപ്പോഴും കണ്ണടച്ച് ഇരുട്ടാക്കുകയാണ് സ്കൂൾ അധികൃതർ.

@ സ്കൂളുകൾക്ക് 
സുരക്ഷാ മാന:ദണ്ടങ്ങൾ നിർബന്ധമാണ് 

മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി 
17 സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാലേ സ്കൂളുകൾക്ക് ഫിറ്റ്നസ് നൽകൂ എന്നാണ് സർക്കാരിന്റെ വിദ്യാഭ്യാസ നയം എന്നിരിക്കെ ഭൂരിപക്ഷം സർക്കാർ സ്കൂളുകളും ഫിറ്റ്നസിന് അർഹതയില്ലാ എന്ന് വിദ്യഭ്യാസ വകുപ്പ് അധികൃതർ സമ്മതിക്കുന്നുണ്ട്. ഇ വർഷം മുതൽ പ്രധാനമായും രണ്ടുകാര്യങ്ങൾ ഉറപ്പാക്കിയെങ്കിലേ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകൂ. അപകടസാധ്യതയുള്ള വൈദ്യുതിത്തൂണോ ഇലക്ട്രിക് വയറോ സ്‌കൂൾ കെട്ടിടത്തോടു ചേർന്നുണ്ടാവാൻ പാടില്ല. കൂടാതെ, ഇല്ലെന്ന് ട്രാൻസ്ഫോർമറും അധികൃതർ ഉറപ്പാക്കി കെ.എസ്.ഇ.ബി.യിൽ നിന്നും എതിർപ്പില്ലാരേഖ വാങ്ങണം. സ്കൂൾ ഫിറ്റ്നസ് കൂടാതെ ചുറ്റുമതിൽ ബലപ്പെടുത്തൽ, പാമ്പിനെ ചെറുക്കാൻ മാളങ്ങൾ അടയ്ക്കൽ തുടങ്ങിയുള്ള 
സുരക്ഷാമാനദണ്ഡങ്ങൾ കൂടി കർശനമായി പാലിച്ചിരിക്കണം.

@ ലഹരിവിരുദ്ധ ജനജാഗ്രതസമിതികൾ രൂപീകരിക്കണം 

സ്കൂൾ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും 
ലഹരിവിരുദ്ധ ജനജാഗ്രതസമിതികൾ രൂപീകരിക്കണമെന്നിരിക്കെ ഇതിനുള്ള നടപടികളും എങ്ങും ഇത്തിയിട്ടില്ല പലയിടത്തും പി ടി എ യോഗം പോലും വിളിച്ചുചേർത്തിട്ടില്ല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായുള്ള ജില്ലാതല സമിതിയും സ്കൂൾ തലത്തിലുള്ള സമിതികളും ഇപ്പോൾ നിർജീവാസ്ഥയിലാണ്.
 സ്‌കൂൾ തല ജനജാഗ്രത സമിതിയിൽ പി ടി എ പ്രസിഡന്റ് അധ്യക്ഷനും പ്രിൻസിപ്പാൾ/പ്രധാനാധ്യാപകൻ കൺവീനറായും പ്രവർത്തിക്കുന്നുണ്ട് ഇതെങ്കിലും കൂടണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.


അദ്ധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിദ്യാർതഞ്ഞഥികൾക്ക് സുരക്ഷിതമായ സ്കൂൾയാത്രയ്ക്ക് നടപടികൾ ആരംഭിച്ച് മോട്ടോർ വാഹനവകുപ്പ്

വിദ്യാർതഥികൾക്ക് സുരക്ഷിതമായ സ്കൂൾയാത്രയ്ക്ക് നടപടികൾ ആരംഭിച്ച് മോട്ടോർ വാഹനവകുപ്പ്

കൊല്ലം : കുട്ടികളുടെ സുരക്ഷിതയാത്ര ഒരുക്കാൻ സ്കൂളുകൾക്ക് മാർഗ്ഗനിർദ്ദേശങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. സ്കൂ‌ൾ ബസുകളുടെ പരമാവധി വേഗത അൻപത് കിലോമീറ്റർ ആണ് അതിനായി വേഗപ്പൂട്ട് ഉണ്ടാവണം.
 സ്കൂളുകളും രക്ഷാകർത്താക്കളുമായുള്ള കമ്മ്യുണിക്കേഷന് വിദ്യാവാഹൻ ആപ്പ് ഉപയോഗിക്കണം എന്ന പ്രധാന നിർദ്ദേശമുണ്ട്. രക്ഷകർത്താക്കൾക്ക് സ്‌കൂൾ വാഹനം എവിടെ എത്തി എന്ന് അറിയുന്നതിനും ജീവനക്കാരെ ബന്ധപ്പെടുന്നതിനുമുള്ള മൊബൈൽ ആപ്പ് ആണിത്. സ്കൂൾ അധികൃതർ വാഹനത്തിന്റെയും മറ്റും വിവരങ്ങൾ രേഖപ്പെടുത്തി രക്ഷാകർത്താക്കൾക്ക് ഈ ആപ്പ് ഉപയോഗപ്പെടുത്താൻ സാഹചര്യം ഒരുക്കണമെന്നതാണ് പ്രധാന നിർദ്ദേശം..
സ്‌കൂൾ ബസ്, ഡ്രൈവർമാരുടെ മുൻകാല ചരിത്രം എന്നിവയെല്ലാം സ്കൂൾ അധികൃതർ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നാണ് നിർദ്ദേശം. സ്കൂ‌ൾ ബസ് ഡ്രൈവറായി പ്രവർത്തിക്കുന്നവർക്ക് കുറഞ്ഞത് 10വർഷത്തെ ഡ്രൈവിംഗ് പരിശീലനം ഉണ്ടായിരിക്കണം.മദ്യപിച്ചു വാഹനം ഓടിച്ചതിനോ അപകടകരമായോ അമിത വേഗതയിലോ വാഹനം ഓടിച്ചതിന് ശിക്ഷിക്കപ്പെട്ടവരോ ആവരുത്. വെളുത്ത നിറത്തിലുള്ള ഷർട്ടും കറുത്ത ഗോൾഡൻ യല്ലോ കളറിലുള്ള 
താവണം സ്കൂൾ, കോളേജ് ബസ് ഡ്രൈവർമാരുടെ വേഷം.
എല്ലാ സ്‌കൂൾ ബസിലും വേഗനിയന്ത്രണ സംവിധാനം (എസ് എൽ ഡി) ഘടിപ്പിച്ചിരിക്കണം. മണിക്കൂറിൽ 50 കിലോമീറ്ററാണ് നിശ്ചയിച്ചിരിക്കുന്ന പരമാവധി വേഗത. സ്കൂൾ മേഖലകളിൽ 30 കിലോമീറ്റർ മാത്രമേ പാടുള്ളൂ. എല്ലാ സ്‌കൂൾ ബസുകളിലും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് സ്ഥാപിക്കണം. സ്കൂളിന്റെ പേരും മേൽവിലാസവും ലഭ്യമാകുന്ന ഫോൺ നമ്പറും (വാഹനങ്ങളുടെ ചുമതലയുള്ള നോഡൽ ഓഫീസറുടെ മൊബൈൽ നമ്പർ ഉൾപ്പെടെ) ബസിന്റെ വശങ്ങളിലും പിന്നിലും രേഖപ്പെടുത്തിയിരിക്കണം. കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും റോഡ് മുറിച്ചു കടക്കുന്നതിനും അവശ്യഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകുന്നതിനും പരിശീലനം ലഭിച്ച ആയ/ ഡോർ അറ്റൻഡർ വാഹനത്തിലെ വാതിലിന്റെ എണ്ണത്തിനനുസരിച്ച് സ്കൂൾ ബസുകളിൽ ഉണ്ടായിരിക്കണം.കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുന്ന പ്രൈവറ്റ് വാഹനങ്ങളിൽ 'ഓൺ സ്കൂൾ ഡ്യൂട്ടി' എന്ന് രേഖപ്പെടുത്തണം.വാതിൽ തുറന്നുവച്ച അവസ്ഥയിൽ ബസ് സർവീസ് നടത്തരുത്. സഡൻ ബ്രേക്കും സഡൻ ആക്സിലറേറ്റും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
യാത്രചെയ്യുന്ന കുട്ടികളുടെ പേരും മേൽവിലാസവും രക്ഷകർത്താവിന്റെ ഫോൺ നമ്പറും വാഹനത്തിൽ പ്രദർശിപ്പിക്കണം.വാഹനത്തിൻ്റെ രേഖകൾ 
കൃത്യമായി സൂക്ഷിക്കണം. എം പരിവാർ, ഡിജിലോക്കർ എന്നീ ആപ്പുകൾ മുഖേന ഡിജിറ്റലായും സൂക്ഷിക്കണം സ്കൂൾ വാഹനങ്ങളിൽ വിദ്യാർത്ഥികളെ നിറുത്തിയുള്ള യാത്ര പാടില്ലെന്ന് മോട്ടോർ വാഹനവകുപ്പ് നിർദ്ദേശം നൽകി
വിദ്യാർതഥികൾക്ക് സുരക്ഷിതമായ സ്കൂൾയാത്രയ്ക്ക് നടപടികൾ ആരംഭിച്ച് 
സ്‌കൂളുകൾക്കും ഡ്രൈവർമാർക്കും നിർദ്ദേശങ്ങൾ രേഖ മൂലം 
നൽകിത്തുടങ്ങിയിട്ടുണ്ട്  ഇവ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർവാഹനവകുപ്പ് മുന്നറിയിപ്പ് നൽകി.


പരവൂർ പൊഴിക്കര ദേവീക്ഷേത്ര കവാടത്തിൽ വാഹനം ഇടിച്ചു കയറിയുള്ള അപകടം

പൊഴിക്കര ദേവിക്ഷേത്രത്തിന്റെ 
 കവാടത്തിലേക്ക് കാർ ഇടിച്ചു കയറി കവാടത്തിന് കേട്പാടുകൾ സംഭവിച്ചു 

പരവൂർ: പൊഴിക്കര ദേവിക്ഷേത്രത്തിന്റെ 
 കവാടത്തിലേക്ക് കാർ ഇടിച്ചു കയറി വഞ്ചി തകർന്നു ആർക്കും പരിക്കില്ല. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ പരവൂർ ഭാഗത്ത് നിന്നും അമിതവേഗത്തിൽ വന്ന കാർ ക്ഷേത്രത്തിന് മുന്നിലെ വളവിൽ വച്ച് നിയന്ത്രണം വിട്ട് ക്ഷേത്രത്തിന്റെ കവാടത്തിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വഞ്ചി തകരുകയും കവാടത്തിന് കേട് പാടുകൾ സംഭവിക്കുകയും ചെയ്തു.കാർ യാത്രക്കാർക്ക് പരിക്കില്ല. ക്ഷേത്രത്തിന്റെ ഉപദേശകസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരവൂർ പോലിസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

@ പരവൂർ -പൊഴിക്കര റോഡിലെ 
കൊടും വളവ് ഡ്രൈവർമാരുടെ പേടിസ്വപ്നമാവുന്നു

 പരവൂർ -പൊഴിക്കര റോഡിലെ 
കൊടും വളവ് ഡ്രൈവർമാരുടെ പേടിസ്വപ്നമാവുന്നു.  പരവൂർ നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്നവർ ആശ്രയിക്കുന്ന പരവൂർ -കൊല്ലം തീരദേശ റോഡിലെ പൊഴിക്കര ക്ഷേത്രത്തിന് മുന്നിലെ വലിയ വളവായ 
എൽ ' ഷേപ് വളവാണ് ഇത് 
ഇവിടെ നിന്നാണ് തീരദേശ റോഡിലേക്ക് 
 തിരിയുന്നതും.പരവൂർ ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ തീരദേശ 
റോഡിലേക്ക് പ്രവേശിക്കുമ്പോഴാണ് പതിവായി അപകടം ഉണ്ടാകുന്നത്. അതോടൊപ്പം തിരിച്ചു തീരദേശ റോഡിൽ നിന്നും പരവൂർ  റോഡിലേക്ക് പ്രവേശിക്കുമ്പോഴും അപകടം പതിവാണ്. വളവായതിനാൽ എതിർദിശയിൽ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതാണ് പ്രധാന പ്രശ്‌നം. സൂചന ബോർഡുകൾ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമായി മാറുന്നുണ്ട്. വളവ് നിവർത്താൻ സ്ഥലം ഏറ്റെടുക്കുകയാണ് ഏക പോംവഴി. പിഡബ്ല്യുഡി റോഡ് വിഭാഗം ഇതിനുള്ള നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് 
നാട്ടുകാർ നിവേദനം നൽകിയെങ്കിലും 
അധികാരികൾ തിരിഞ്ഞു നോക്കിയിട്ടില്ല 
കൂടുതൽ അപകടങ്ങൾ ഉണ്ടാവാതിരിക്കാനുള്ള സുരക്ഷാ നടപടികൾ ഉണ്ടാവണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

 



 

ചാത്തന്നൂരിൽ വെള്ളക്കെട്ട് തുടർകഥയാകുന്നു പരിഹാരം അകലെ.

ചാത്തന്നൂർ ജങ്ഷനിൽ 
 വെള്ളക്കെട്ട് തുടർകഥയാകുന്നു പരിഹാരം
ഉണ്ടാവണമെന്ന ആവശ്യം ശക്തമാകുന്നു 

ചാത്തന്നൂർ : ചാത്തന്നൂർ ജങ്ഷനിൽ 
 വെള്ളക്കെട്ട് തുടർകഥയാകുന്നു ദേശീയപാത അതോറിറ്റി ഓട നിർമ്മാണത്തിന് ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന് പണം അനുവദിച്ചിട്ടും പരിഹാരം അകലെ. 
ഇന്നലെ ഉണ്ടായ മഴയിലും ദേശീയപാതയുടെ സർവീസ് റോഡിൽ 
 വെള്ളക്കെട്ടായി  റോഡിനരികിലുള്ള  നിരവധി സ്ഥാപനങ്ങളിൽ വെള്ളം കയറി.
 ദേശീയപാതയുടെ ഉയരപാതയിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളവും സർവീസ് റോഡിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളവും ദേശീയപാതയിൽ നിന്നും ഉയർന്ന് കിടക്കുന്ന ചാത്തന്നൂർ -കൊട്ടാരക്കര റോഡിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളവും 
 ഇടറോഡുകളിൽ നിന്നും വരുന്ന വെള്ളവുമെല്ലാം ദേശീയപാതയോരത്തുള്ള 
സർവീസ് റോഡിലേക്കാണ് വന്ന് ചേരുന്നത്. ഇത് സർവീസ് റോഡിലെ താഴ്ന്ന ഭാഗങ്ങളിൽ എത്തി  പ്രളയ സമാനമായ ഒരു അവസ്ഥ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഏറ്റവുമൊടുവിൽ കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ മഴയിൽ കടകളിലും വീടുകളിലും വെള്ളം കയറി ഫർണിച്ചറുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും  വ്യാപാരസ്ഥാപനങ്ങളിൽ സൂക്ഷിച്ചിരുന്ന സാധന സാമഗ്രികൾക്കും 
കേട്പാടുകൾ പറ്റിയിരുന്നു.
 ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്.ഇന്നലെ പെയ്ത മഴയിലും സമാനരീതിയിലുള്ള വെള്ളകെട്ടാണ് ഉണ്ടായത്.
ഒരു മഴ വന്നാൽ ഇത് സ്ഥിരം കാഴ്ചയായി മാറുകയാണ്. ഇത് മൂലം നിരവധി കടകൾ പൂട്ടിപോയി കടകളിൽ ആൾക്കാർ എത്തുന്നില്ല ബാങ്കുകളിൽ ഇടപാട്കാർക്ക് എത്താൻ കഴിയുന്നില്ല. ഒരു ചെറിയ മഴ പോലും ചാത്തന്നൂരിനെ സമ്പൂർണ്ണമായി വെള്ളത്തിനടിയിൽ ആക്കുന്ന അവസ്ഥയ്ക്ക് കഴിഞ്ഞ രണ്ട് വർഷമായി 
 യാതൊരു മാറ്റവും  ഉണ്ടായിട്ടില്ല. ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച നാൾ മുതൽ ചാത്തന്നൂരിലെ ജനങ്ങളും വ്യാപാരികളും ഈ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ഇതിന് പരിഹാരം ഉണ്ടാവണമെന്ന ആവശ്യമാണ് ശക്തമാകുന്നത്

@ കരാർകമ്പനിയുടെ നിർമ്മാണപ്രവർത്തികൾ മെല്ലെപോക്കിൽ 

ജനങ്ങളുടെ നിരന്തരമായ പരാതിയെ തുടർന്ന് 
ദേശീയപാത അതോറിറ്റി നിർദ്ദേശാനുസരണം കരാർകമ്പനി പ്രതിനിധികൾ ചാത്തന്നൂരിലെത്തി സ്ഥലങ്ങൾ സന്ദർശിക്കുകയും വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആവശ്യമായ ചില നടപടികൾ  സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.
പക്ഷേ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കരാർ കമ്പനിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. മഴക്കാലമായതോടെ നിർമ്മാണപ്രവർത്തികൾ മെല്ലെപോക്കിലായി.
കൊല്ലം - തിരുവനന്തപുരം ഭാഗത്തേക്ക് ഉള്ള ഫുട്പാത്ത് നിർമ്മാണത്തിന് വേണ്ടി ഡ്രെയിനേജിനോട്  ചേർന്നുള്ള സ്ഥലങ്ങൾ കുഴിച്ചിട്ടിട്ട് മാസങ്ങൾ ഏറെയായി ഒരു തുടർനടപടികളും കരാർ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തത്  വെള്ളക്കെട്ടിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിന് സഹായകമായിട്ടുണ്ട്. 
ഡ്രയിനേജിന്റെ മുകളിലെ ചെറിയ സുഷിരങ്ങൾ തുറക്കുകയും ഗ്രേറ്റിംഗ്സ് സ്ഥാപിക്കുകയും ചെയ്യുന്ന  ഒരു പ്രവർത്തനം മാത്രമാണ് ഇപ്പോൾ കരാർ കമ്പനി ചെയ്തുകൊണ്ടിരിക്കുന്നത് അതുകൊണ്ട് മാത്രം ഈ പ്രശ്നങ്ങൾക്ക്  ശാശ്വതമായ പരിഹാരം ഉണ്ടാക്കാൻ കഴിയില്ല.

@ ദേശീയപാത അതോറിറ്റി സാമ്പത്തികം നൽകിയിട്ടും നടപടി ഉണ്ടാവുന്നില്ല 

ദേശീയപാതയ്ക്ക് അനുബന്ധിച്ചുള്ള 
 റോഡുകളിൽ ഓടകൾ നിർമ്മിച്ച് മഴവെള്ളത്തെ ദേശീയപാതയോരത്തുള്ള 
 പ്രധാന ഡ്രെയിനേജിലേക്ക് എത്തിക്കുന്നതിന്  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ദേശീയപാത അതോറിറ്റി സാമ്പത്തികം നൽകുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇ ഫണ്ട് ഉപയോഗിച്ച് ചാത്തന്നൂരിലെ ഇടറോഡുകളിൽ നിന്നും ദേശീയപാതയിലേക്ക് എത്തുന്ന വെള്ളം 
ഓടകൾ നിർമ്മിച്ച് പ്രധാന ഡ്രൈയിനേജിലേക്ക് എത്തിക്കാൻ ആവശ്യമായ അടിയന്തിരനടപടികൾ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് തലത്തിൽ സ്വീകരിക്കുകയാണ് വേണ്ടത് ഇതിനുള്ള നടപടികൾ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ സ്വീകരിച്ചിട്ടില്ല.

@ കളക്ടർ അടിയന്തിരയോഗം വിളിക്കണം 

വെള്ളകെട്ടിന് ശാശ്വതമായ 
പരിഹാരം കാണാൻ ജനപ്രതിനിധികളുടെയും.
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ അധികാരികളുടെയും കരാർ കമ്പനി അധികൃതരുടെയുംയോഗം 
ജില്ലാ കലക്ടർ  അടിയന്തിരമായി വിളിച്ച് ചേർത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണം. തുടർപ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തി പൊത്ജനങ്ങളുടെയും വ്യാപാരികളുടെയും  ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തയ്യാറാകണമെന്ന് വികസന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഫോട്ടോ :ഇന്നലത്തെ മഴയിൽ ഉണ്ടായ വെള്ളകെട്ട്.








നിർമ്മാണപ്രവർത്തികൾ വേഗത്തിലാക്കി ഇത്തിക്കരയിലെ ഗതാഗതകുരുക്കിന് പരിഹാരം ഉണ്ടാക്കണം

നിർമ്മാണപ്രവർത്തികൾ വേഗത്തിലാക്കി ഇത്തിക്കരയിലെ ഗതാഗതകുരുക്കിന് പരിഹാരം ഉണ്ടാക്കണം 

ചാത്തന്നൂർ : കൊല്ലം -തിരുവനന്തപുരം ദേശീയപാതയിൽ ഇത്തിക്കരയിലെ ഗതാഗതകുരുക്കിന് പരിഹാരം ഉണ്ടാവണമെന്ന ആവശ്യം ശക്തമാകുന്നു.
ദേശീയപാതയിൽ കൊല്ലം ചെങ്കോട്ട റോഡിൻറെ പ്രവേശന കവാടമായ ഇത്തിക്കരയിലെ നിർമ്മാണപ്രവർത്തികളുടെ മെല്ലെപോക്കും ജല അതോറിറ്റി ദേശീയപാതയിൽ നിന്ന് 
കുടിവെള്ള പൈപ്പ് ഇടാനായി കുഴികളും മൂലം കാൽനടയാത്ര പോലും ദുക്ഷരാമായ അവസ്ഥയിലാണ്.മഴക്കാലമായതിനാൽ ചാലുപോലെയുള്ള വലിയ കുഴിയിൽ നിരവധി ടൂവീലർ ഉൾപ്പെടെ അപകടത്തിൽപ്പെട്ട് യാത്രക്കാർ ആശുപത്രിയിൽ ആയിട്ടും കരാറുകാർ അനങ്ങാപാറ നയം സ്വീകരിക്കുകയാണ്.
റോഡിൻറെ ശോചനീയാവസ്ഥ മൂലം ഇത്തിക്കര മുതൽ മൈലക്കാട് ഇറക്കം വരെ രാവിലെയും വൈകിട്ടും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ് കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി കുഴിച്ച കുഴികൾ പാലത്തിൻറെ ഇരുവശങ്ങളിലും അപകടകരയായി നിലകൊള്ളുകയാണ് കൂടാതെ പാലത്തിൻറെ നടപ്പാതയിൽ പൈപ്പുകൾ സ്ഥാപിച്ചിട്ട് സ്ലാബുകൾ ഇട്ട് മൂടാത്ത അവസ്ഥയിലാണ് അതിനാൽ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു ദേശീയപാത അതോറിറ്റിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 
ഉദ്യോഗസ്ഥർ ദേശീയപാതനിർമ്മാണ കമ്പനിയായ ശിവാലയ കൺസ്ട്രേഷൻസിന്റെയും 
ജല അതോറിറ്റിയുടെ നിർമ്മാണ കമ്പനി അധികൃതരെയും നിർമ്മാണപ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മെല്ലെപോക്ക് തുടരുകയാണ്.
വലിയ ട്രെയിലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോകുന്ന ഇത്തിക്കര വളവ് ഒരു അപകട കെണിയായി നിലകൊള്ളുകയാണ് ഇതിന് അധികൃതരുടെ ഭാഗത്തുനിന്ന് കർശനമായ നടപടികൾ ഉണ്ടാവണമെന്ന് 
ഇത്തിക്കര ആക്ഷൻ കൗൺസിൽ നേതാവ് ഷാലു വി ദാസ് അറിയിച്ചു.
ഫോട്ടോ :ഇത്തിക്കരയിൽ ഗതാഗതകുരുക്ക് 
ഫോട്ടോ :നിർമ്മാണപ്രവർത്തികൾ മുടങ്ങി കിടക്കുന്നു.

Thursday, 28 May 2026

ഒഴുകുപാറ 2235 നമ്പർ ഗുരു മന്ദിരത്തിൽ ഗുരുധർമ്മ പ്രചരണ സഭയുടെ പന്ത്രണ്ടാമത് സ്ഥാപക ദിനമായ ഇന്ന് പതാകദിനമായി ആചരിച്ചു.

നെടുങ്ങോലം ഒഴുകുപാറ ഗുരു മന്ദിരത്തിൽ 
 ഗുരുധർമ്മ പ്രചരണ സഭയുടെ പന്ത്രണ്ടാമത് സ്ഥാപക ദിനത്തിൽ പതാകദിനം ആചരിച്ചു.