Monday, 11 May 2026

പാചകവാതകത്തിന്റെ പേരിൽ അവശ്യസാധനങ്ങൾക്കും ഹോട്ടൽ ബേക്കറി ഭക്ഷണസാധനങ്ങൾക്കും വിലയുയർത്തി

ഭക്ഷണസാധനങ്ങൾക്ക് 
വിലയുയർത്തി വ്യാപാരികൾ നട്ടം തിരിഞ്ഞു ജനങ്ങൾ 

കൊല്ലം : പാചകവാതകത്തിന്റെ പേരിൽ 
അവശ്യസാധനങ്ങൾക്കും ഹോട്ടൽ ബേക്കറി ഭക്ഷണസാധനങ്ങൾക്കും വിലയുയർത്തി വ്യാപാരികൾ. ഒരു നിയന്ത്രണവും ഇല്ലാതെ ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണത്തിന് നിത്യേന വില വർധിപ്പിക്കുകയാണ്. പാചകവാതകം ആവശ്യമില്ലാതെ ഉണ്ടാക്കുന്ന 
ഉൽപന്നങ്ങൾക്കും വില വർധിപ്പിക്കുകയാണ്. രോഗികൾ, യാത്രക്കാർ, തൊഴിലാളികൾ തുടങ്ങി പൊതുസമൂഹത്തിൻ്റെ വലിയൊരു വിഭാഗത്തിന് ഭക്ഷണം നൽകുന്ന  സേവനമേഖലയാണ് ഹോട്ടലുകൾ കഴിവതും വില ഉയർത്താതെ നോക്കേണ്ടതിന് പകരം കുടുംബ ബജറ്റുകളെ താളം തെറ്റിക്കുന്ന വില വർധന ജനങ്ങളെ പട്ടിണിയിലേക്ക് തള്ളി വിടുകയാണ് എന്നാണ് ജനങ്ങൾ പറയുന്നത്.പൊതുവിപണിയിലെ 
അനിയന്ത്രികമായ വിലകയറ്റം തടയാൻ 
സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും 
 നടപടിയില്ലാത്തതാണ് വിലവർദ്ധനവിനുള്ള പ്രധാന കാരണം.വിലനിലവാര പട്ടിക പ്രദർശിപ്പിക്കാതെയാണ് അവശ്യസാധനങ്ങൾക്കും ഹോട്ടലുകളിൽ ഭക്ഷണങ്ങൾക്കും അധിക വില ഈടാക്കുന്നത്. വിലവർധന ചൂണ്ടിക്കാട്ടിയാൽ പാചകവാചക പ്രതിസന്ധിയാണ് വ്യാപാരികളും ഹോട്ടലുടമകളും പറയുന്നത്. പത്തുരൂപക്ക് കിട്ടിയിരുന്ന ചായക്ക് പന്ത്രണ്ട് മുതൽ ഉയർത്തി പതിനഞ്ചും ഇരുപതും രൂപയാണ് വാങ്ങിക്കുന്നത്. പലഹാരങ്ങൾക്കും അതുപോലെതന്നെയാണ്.ചായയുടെ കൂടെയുള്ള ചെറുകടികൾക്കും 
 വലിയ വിലവർധനവുണ്ടായി. പാചകവാതകം വേണ്ടാത്ത കൂൾബാറുകളിലെ അവസ്ഥയും ഇതുതന്നെയാണ്. നാരങ്ങാവെള്ളത്തിന് 
 ഇരുപത്തി അഞ്ചും മുപ്പതും രൂപയാണ് വാങ്ങിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ 
വിൽക്കുന്ന സോഡയ്ക്കും കുപ്പി സോഫ്റ്റ് ഡ്രിങ്ക്സുകൾക്ക് പത്തുരൂപയായിരുന്നു വില ഉണ്ടായിരുന്നത്. ഇപ്പോൾ പതിനഞ്ചു രൂപയിലേക്ക് എത്തി. കുട്ടികൾക്ക് പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡ് വിഭവങ്ങൾക്കും വില വളരെയേറെ വർധിച്ചിട്ടുണ്ട്. . ഹോട്ടലുകളിൽ ഗ്യാസ് ക്ഷാമമില്ല പക്ഷേ 
വാണിജ്യ ഗ്യാസിന് സർക്കാർ നിശ്ചയിച്ച തുകയിൽനിന്ന് കൂടുതൽ ഏജൻസികൾ വാങ്ങിക്കുന്നുവെന്ന് കടയുടമകൾ വ്യക്തമാക്കുന്നു.

@  ഹോട്ടലുകൾക്ക് മാർഗനിർദേശവുമായി കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ. ഹോട്ടലുകളിൽ വിഭവങ്ങൾ കുറച്ച്, മെനു പരിഷ്കരിക്കണമെന്നും സാധ്യമായ ഇടങ്ങളിൽ വിറകടുപ്പ് ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.
ഹോട്ടലുകൾ തമ്മിൽ പരസ്‌പര സഹകരണത്തോടെ പൊതുസ്ഥലത്ത് പാചകം ചെയ്യാനുള്ള സംവിധാനങ്ങളൊരുക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഹോട്ടലുകളുടെ പ്രവർത്തന സമയത്തിലും ക്രമീകരണങ്ങൾ വരുത്തണമെന്നും അസോസിയേഷൻ നിർദ്ദേശമുണ്ട്.

@ കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ പ്രധാന നിർദേശങ്ങൾ,

പരമ്പരാഗത പാചക മാർഗമായ വിറക് അടുപ്പ് തുടങ്ങിയ സംവിധാനങ്ങൾ സാധ്യമായിടത്ത് ഉപയോഗപ്പെടുത്തുക

വൈദ്യുതി പാചക ഉപകരണങ്ങൾ ഉൾപ്പെടെ മറ്റ് ബദൽ മാർഗങ്ങൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുവാൻ ശ്രമിക്കുക

ഓരോ പ്രദേശത്തേയും ഹോട്ടലുകൾ തമ്മിൽ സഹകരിച്ച് ഒരു പൊതുസ്ഥലത്ത് ഭക്ഷണം പാചകം ചെയ്ത്‌് സമീപ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യുന്ന സംവിധാനം ഒരുക്കാനുള്ള സാധ്യതകൾ പരിശോധിക്കുക.

പരമാവധി വിഭവങ്ങൾ കുറച്ച് മെനു പരിഷ്ക്കരിക്കുക.

സ്ഥാപനങ്ങളുടെ പ്രവർത്തന സമയംപുന:ക്രമീകരിക്കുക 
എന്നിങ്ങനെയാണ്.



അംഗൻവാടി കുട്ടികൾക്ക് ഭീഷണിയായി തെരുവ് നായ്ക്കൾ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു

അംഗൻവാടി കുട്ടികൾക്ക് ഭീഷണിയായി തെരുവ് നായ്ക്കൾ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു 
ചാത്തന്നൂർ :പിഞ്ചു കുട്ടികൾക്ക് ഭീഷണിയായി അംഗൻവാടി പരിസരത്ത്
തെരുവ് നായ്ക്കൾ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
 മയ്യനാട് പഞ്ചായത്തിലെ 
മുക്കം പന്ത്രണ്ടാം വാർഡിലെ അംഗനവാടിയുടെ പരിസരത്താണ്‌ 
തെരുവ് നായ്ക്കൾ തബടിച്ചിരിക്കുന്നത്.
അംഗൻവാടിയുടെ വരാന്തകളിൽ തെരുവ് നായ്ക്കൾ പ്രസവിച്ച് കുട്ടികളുമായി 
ഇവിടെ തബടിച്ചിരിക്കുന്നത്.
പരിസരത്തെ നിരവധി കുട്ടികളാണ് ഇവിടെ അംഗനവാടിയിൽ ഉള്ളത്. കുട്ടികളുടെ സംരക്ഷണത്തിനായി 
നായ്ക്കളെയും നായ്ക്കുട്ടികളെയും
അംഗൻവാടി പരിസരത്ത് നിന്നും 
ഓടിച്ചു വിടലാണ് ഇവിടുത്തെ ജീവനക്കാരുടെ പ്രധാന ജോലി 
നായ്ക്കുട്ടികളെ കാണുന്നതോടെ കൗതുകത്തോടെ അംഗനവാടിയിലെ കുട്ടികൾ നായ്ക്കളുടെ അടുത്തേക്ക് പോകുന്നതും വലിയ നായ്ക്കൾ കുരച്ചുകൊണ്ട് വരുന്നതും പതിവാണ്. തെരുവുനായ്ക്കളുടെ വന്ദീകരണം കടലാസിൽ മാത്രമായി ഒതുങ്ങിയതോടെയാണ് ഇത്തരത്തിൽ അംഗൻവാടികളിലേക്കും സ്കൂളുകളിലും ഈ കാഴ്ചകൾ നിത്യസംഭവമായി മാറുന്നത്.

Friday, 8 May 2026

ചാത്തന്നൂർ തോടിന്റെ തീരം കൈയ്യേറി മതിൽകെട്ടി അടച്ചതായി പരാതി.

തോടിന്റെ തീരം കൈയ്യേറി സർക്കാർ ഭൂമി 
മതിൽകെട്ടി അടച്ചതായി പരാതി

ചാത്തന്നൂർ തോടിന്റെ തീരം കൈയ്യേറി സർക്കാർ ഭൂമി 
മതിൽകെട്ടി അടച്ചതായി പരാതി
ചാത്തന്നൂർ :ചാത്തന്നൂർ തോടിന്റെ തീരം കൈയ്യേറി സർക്കാർ ഭൂമി 
മതിൽകെട്ടി അടച്ചതായി പരാതി. മീനാട് കിഴക്കുംകര ഭാഗത്ത് മീനാട് ഏലായോട് ചേർന്ന് ഒഴുകുന്ന ചാത്തന്നൂർ തോടിന്റെ തീരമാണ് അനധികൃതമായി കൈയ്യേറി മതിൽകെട്ടി അടച്ചിരിക്കുന്നത്. തീരം കൈയ്യേറിയതായി കാണിച്ചുകൊണ്ട് നാട്ടുകാർ പഞ്ചായത്തിലും വില്ലേജ് അധികൃതർക്കും പരാതി നൽകിയിരിക്കുകയാണ്.അടിയന്തിരമായി റീസർവേ നടത്തി ഭൂമി അളന്നു തിരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഫോട്ടോ ചാത്തന്നൂർ തോടിന്റെ സൈഡിൽ സർക്കാർ ഭൂമി കൈയ്യേറി മതിൽ കെട്ടിയിരിക്കുന്നു.

കൊല്ലം - കൊട്ടിയം റോഡിൽ രൂക്ഷമായ ഗതാഗത കുരുക്ക് ഉണ്ടാക്കി നിയന്ത്രണമില്ലാതെ വഴിയോരവാണിഭം നടപടിയെടുക്കാതെ കോർപ്പറേഷനും പോലീസും.

കൊല്ലം :  കൊല്ലം - കൊട്ടിയം റോഡിൽ 
രൂക്ഷമായ ഗതാഗത കുരുക്ക് ഉണ്ടാക്കി 
നിയന്ത്രണമില്ലാതെ വഴിയോരവാണിഭവും റോഡ് കൈയ്യേറിയുള്ള അനധികൃത പാർക്കിങ്ങും നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.കൊല്ലം കോർപ്പറേഷന്റെ പഴയ ഭരണസമിതിയ്ക്കും പുതിയ ഭരണസമിതിയ്ക്കും 
നാട്ടുകാരും കച്ചവട സ്ഥാപനങ്ങളും 
വ്യാപാരസംഘടനകളും 
നിരവധി തവണ പരാതി നൽകിയിട്ടും 
നടപടിയെടുക്കാതെ കോർപ്പറേഷനും പോലീസും.ലക്ഷങ്ങൾ വാടകയും ഡിപ്പോസിറ്റും നൽകി 
വ്യാപരികൾ കടകൾ തുറന്നിരിക്കുമ്പോൾ വഴിയരികിൽ ഹൈടെക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഷവർമകട മുതൽ 
ഇറച്ചി വില്പനശാലകളുമടക്കം
നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ വരെയുണ്ട്.
അനധികൃത കച്ചവട കേന്ദ്രങ്ങളിൽ സാധനങ്ങൾ വാങ്ങാൻ നിർത്തുന്ന വാഹനങ്ങളും ജനങ്ങളുടെ 
യാത്രയ്ക്ക് ഇടങ്കോലിടുന്നുണ്ട്.
തട്ടുകടക്കാരും മറ്റും വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ 
ചിലയിടങ്ങളിൽ
റോഡിലേക്ക് ഇറക്കി കസേരയും
മേശയും നിരത്തുന്നുണ്ട്. വഴിയോര
കച്ചവട കേന്ദ്രങ്ങൾ 
അനധികൃതമായി പ്രവർത്തിക്കുകയാണെന്നു ബോധ്യമായിട്ടും പൊലീസും കോർപറേഷനും 
മത രാഷ്ട്രിയ സംഘടനകളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന 
ഉന്നതരുടെ തട്ടുകടകളിലും വഴിയോര കച്ചവടകേന്ദ്രങ്ങളിലും തൊടാൻ കൈ വിറയ്ക്കുന്നു.ഒരു പ്രതേക മതസംഘടനയോടെ പിന്തുണയോടെ പ്രവർത്തിക്കുന്ന കച്ചവടകേന്ദ്രങ്ങൾക്ക് കോർപ്പറേഷൻ ഭരണം മാറിയിട്ടും പൂർണ്ണ പിന്തുണ കിട്ടുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.ഇത് മൂലം മേവറം മുതൽ കന്റോൺമെന്റ് വരെയുള്ള ദേശീയപാതയുടെ ഭാഗമായുള്ള റോഡിന്റെ പുനർനിർമ്മാണം നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ് 

@ ഗതാഗതക്കുരുക്കില്ലാതെ കൊല്ലം ചിന്നകട മുതൽ മേവറം വരെയുള്ള  റോഡ് 
കടക്കാൻ ഇനിയും എത്രനാൾ കാത്തിരിക്കണം?

ഓരോദിവസം കഴിയുംതോറും ഇവിടുത്തെ ഗതാഗതക്കുരുക്ക് വർധിച്ചുവരുകയാണ്.
കോളേജ് ജങ്ഷൻ മുതൽ തുടങ്ങുന്ന 
 വാഹനങ്ങളുടെ നീണ്ട നിര മേവറം വരെ നീളും വാഹനത്തിരക്കുമൂലം സ്വകാര്യ ബസുകൾക്ക് സമയക്രമം പാലിച്ച് 
നഗരത്തിൽ പ്രവേശിക്കാൻ കഴിയുന്നില്ല. ഇതിനേത്തുടർന്ന് ബസുകൾ ട്രിപ്പുകൾ റദ്ദാക്കുന്നതും മത്സരയോട്ടം നടത്തുന്നതും 
 സംഘർഷങ്ങൾക്ക് ഇടയാക്കുന്നു. 
കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്നും 
പാരിപ്പള്ളി തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലേക്ക് പോകുന്ന 
 നൂറുകണക്കിന് ആംബുലൻസുകളാണ് 
പലപ്പോഴും ഇ റോഡിലെ ഗതാഗതക്കുരുക്കിൽപ്പെടുന്നത്.
ജനങ്ങൾക്ക് 
കാൽ നടയാത്രക്കാർക്കായി നടപ്പാത ഇല്ലാത്തതും വാഹനങ്ങളുടെ തലങ്ങും വിലങ്ങുമുളള പാർക്കിങ്ങും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
റോഡ് കയ്യേറിയുള്ള ടൂ വീലർ ഷോറൂമുകളുടെയും വർക്ഷോപ്പുകൾ
ഗൃഹോപകരണ സ്ഥാപനങ്ങളുടെ വാഹന പാർക്കിങ്  കാൽനടയാത്രക്കാർക്ക് തടസ്സം ഉണ്ടാക്കുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട് 

@ കോളജ് ജങ്ഷനിൽ കടകൾക്ക് മുന്നിലുള്ള അനധികൃത പാർക്കിങ് മൂലം വിദ്യാർത്ഥികളെ കയറ്റാൻ ബസ് റോഡ് സൈഡിൽ നിർത്തിയിടാൻ പോലും പറ്റാത്ത അവസ്ഥയാണ്. കപ്പലണ്ടി മുക്കിൽ മാത്രമാണ് ട്രാഫിക് സംവിധാനം പ്രവർത്തിക്കുന്നത് പോളയത്തോട്, മാടൻനട,പള്ളിമുക്ക് എന്നിവടങ്ങളിൽ 
കൃത്യമായ ഗതാഗത ക്രമീകരണവും ട്രാഫിക് സർക്കിളും ഇല്ലാത്തത് മൂലം ബസുകൾ അടക്കം വലിയ വാഹനങ്ങൾ എത്തിയാൽ അപകടം ഒഴിവാക്കാൻ മാറി നിൽക്കുക മാത്രമാണ് ആശ്രയം.പള്ളിമുക്കിൽ പല ഘട്ടങ്ങളായി സ്ഥാപിച്ച 
സിഗ്നൽ സംവിധാനങ്ങൾ എല്ലാം തകരാറിലായി മറ്റ് പ്രധാന 
ജാങ്ഷനുകളിലും 
തിരക്കിന് ആനുപാതികമായി റോഡിന് വിസ്തൃതി ഇല്ലാത്തതും വിവിധ റോഡുകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് കൃത്യമായ ശാസ്ത്രീയ ക്രമീകരണം ഇല്ലാത്തതും റോഡരികിലെ പാർക്കിങ്ങും മൂലം ഗതാഗത കുരുക്ക് ഏറെ സമയം തുടരുന്നു.

@ പരസ്പ്‌പരം പഴിചാരി പൊലീസും കോർപറേഷനും

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് കൊണ്ട് 
 നടപ്പാതയും റോഡും കയ്യേറിയാണ് വഴിയോര വാണിഭം പൊടിപൊടിക്കുന്നത് 
എന്നിട്ടും പൊലീസ് അനങ്ങുന്നില്ല. അനധികൃത കടകൾ ഒഴിപ്പിക്കേണ്ടത് കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെയും ഉദ്യോഗസ്ഥർക്ക് സുരക്ഷ ഒരുക്കേണ്ടതു പൊലീസിന്റെയും ചുമതലയാണ്. ഭക്ഷണത്തിന്റെ ഗുണ നിലവാരം പരിശോധിക്കേണ്ട ഭക്ഷ്യ സുരക്ഷാ വകുപ്പും കണ്ട ഭാവം നടിക്കുന്നില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടൽ കാരണം ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

@ കൊല്ലം നഗര റോഡ് വികസന പദ്ധതിയായ സി ആർ ഐ പി (സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പ്രൊജക്റ്റ്‌ ) ൽ ഉൾപ്പെടുത്തി റോഡ് നിർമ്മാണം നടത്തണമെന്ന ആവശ്യത്തിന് നേരെ മുഖം തിരിക്കുകയാണ് പുതിയ കോർപ്പറേഷൻ ഭരണകൂടവും.റോഡ് നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചു ഭരണാധിനുമതി നൽകിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയിൽ മുന്നോട്ട് പോയില്ല  കൊല്ലം സിറ്റി റോഡ്‌ ഇംപ്രൂവ്‌മെന്റ്‌ പ്രോജക്ടിൽ ഉൾപ്പെടുത്തി കേരള റോഡ്‌ ഫണ്ട്‌ ബോർഡാണ്‌ (കെആർഎഫ്‌ബി) പദ്ധതി നടപ്പാക്കുന്നത്‌. ഭരണാനുമതി ലഭിച്ചുകഴിഞ്ഞ പദ്ധതിയുടെ തുടർനടപടികൾ പിന്നീട് പുരോഗമിച്ചിട്ടില്ല. 
മേവറം –- കാവനാട്‌ (പഴയ എൻഎച്ച്‌ 47) 13.15 കിലോമീറ്റർ വീതിയുണ്ട് ഇവിടെ നാല് വരി പാതയിൽ ആണ് വികസിപ്പിക്കേണ്ടത്.
മേവറത്ത് ദേശീയപാതയുമായി ബന്ധിപ്പിച്ച് 
 ആരംഭിക്കുന്ന റോഡ്‌ പോളയത്തോട്‌, എസ്‌എൻ കോളേജ്‌ ജങ്‌ഷൻ, ചിന്നക്കട, സിവിൽ സ്റ്റേഷൻ വഴി  കാവനാട്‌ എത്തും.
പൊതുമരാമത്ത്‌ വകുപ്പ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയറാണ്‌ പദ്ധതിയുടെ പ്രോജക്ട്‌ കോ–- ഓർഡിനേറ്റർ. കുണ്ടറ സ്‌പെഷ്യൽ തഹസിൽദാർ പദ്ധതിയുടെ ലാൻഡ്‌ അക്വിസിഷൻ ഓഫീസറാണ്‌.
കടലാസ്സിൽ ഉറങ്ങുന്ന ഈ പദ്ധതി ഇനിയെങ്കിലും യഥാർഥ്യമാക്കാൻ ശ്രമിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചു വരുന്നില്ല തൊഴിൽ മേഖലയിൽ പ്രതിസന്ധി

അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചു വരുന്നില്ല തൊഴിൽ മേഖലയിൽ പ്രതിസന്ധി 

ചാത്തന്നൂർ : തൊഴിൽ മേഖലയിൽ പ്രതിസന്ധി വോട്ട് ചെയ്യാൻ പോയ അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങി വരുന്നില്ല തൊഴിൽ മേഖലയിൽ പ്രതിസന്ധി.
ബംഗാളിലേക്കും അസമിലേക്കും 
വോട്ട് ചെയ്യാൻ പോയ പതിനായിരകണക്കിന്  അതിഥിത്തൊഴിലാളികളാണ് തിരിച്ചു വരാൻ കൂട്ടാക്കാത്തത്. നിരവധി തൊഴിലാളികളുടെ ഫോൺ ഓഫ്‌ ആണെങ്കിൽ ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ വരാൻ കൂട്ടാക്കുന്നില്ല 
തിരികെ വരാൻ വിമാന ടിക്കറ്റ് അടക്കം എടുത്തു നൽകാമെന്നു കരാറുകാർ 
വാഗ്ദാനം ചെയ്തിട്ടും പലരും കൂട്ടാക്കുന്നില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കെട്ടിട നിർമാണമേഖലയിൽ ജോലി ചെയ്‍തവർ, ഹോട്ടൽ ബേക്കറി മേഖല, പഴം പച്ചക്കറി, മീൻ, ഇറച്ചി വ്യാപാര ശാലകൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന ബംഗാളിലേക്കും ആസാമിലേക്കും പോയവരാണ് തിരികെ വരാത്തത് ആസാമിലേക്ക് പോയവരുടെ ഭൂരിപക്ഷപേരുടെയും മൊബൈൽ ഓഫ്‌ ആയി എങ്കിൽ ബംഗാളിൽ നിന്നുള്ളവർ മാറിയ രാക്ഷ്ട്രീയ സാഹചര്യത്തിൽ തിരികെ വരാൻ കൂട്ടാക്കുന്നില്ല. പലരും വിവിധ തൊഴിൽ മേഖലയിൽ ജോലി ചെയ്തിരുന്നവർ ആണ് ഇവരുടെ അഭാവം തൊഴിൽ മേഖലയിൽ പ്രതിസന്ധിയിലാക്കുന്നുണ്ട് എന്ന് കരാറുകാരും കടയുടമകളും പറയുന്നുണ്ട്.പലരും വർഷങ്ങളായി ജോലി ചെയ്തു വൈദ്യഗ്ദ്യം നേടിയവർ ആണ് പലരും ബംഗാദേശിൽ നിന്നും വന്നവരാകാം എന്നാണ് അതാണ് മൊബൈൽ ഓഫ്‌ ആയത് എന്ന് ഇവിടെയുള്ള മറ്റ് തൊഴിലാളികൾ ചൂണ്ടികാണിക്കുന്നുണ്ട്.മാറിയ രാക്ഷ്ട്രീയ സാഹചര്യത്തിൽ പുതിയ പദ്ധതികൾ ബംഗാളിൽ എത്താൻ സാധ്യത കണ്ട് കൊണ്ടാണ് പലരും തിരിച്ചു വരാത്തത് ഒപ്പം ബംഗ്ലാദേശികളുടെ കൂട്ടപാലായനവും തൊഴിൽ മേഖലയിൽ ഉണർവ് ഉണ്ടാക്കിയെന്ന് തൊഴിലാളികൾ ചൂണ്ടി കാണിക്കുന്നു.അത് കൊണ്ട് തന്നെ വോട്ട് ചെയ്യാൻ പോകാതിരുന്നവർ തിരിച്ചു പോകുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
കെട്ടിട നിർമാണ കരാറുകാരും തൊഴിൽ ഉടമകളുമാണ് അതിഥിത്തൊഴിലാളികൾക്കു കുടുംബസമേതം ജന്മനാട്ടിലേക്കുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റും ട്രെയിൻ ടിക്കറ്റും നൽകി. വോട്ട് ചെയ്ത
ശേഷം വേഗം തിരിച്ചുവരണമെന്നു പറഞ്ഞാണയച്ചത്. തിരികെ എത്തുന്നതിനു വിമാന ടിക്കറ്റ് നൽകാമെന്നും പറഞ്ഞിരുന്നു എന്നിട്ടും ഇപ്പോൾ പലരും വരാൻ കൂട്ടാക്കുന്നില്ല എന്നത് അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചിരുന്ന സ്ഥാപന ഉടമകളെപ്രതിസന്ധിയിലാക്കിയിട്ടുണ്ട്.തദേശീയരായ തൊഴിലാളികളെ അവഗണിച്ചവർ ഇപ്പോൾ അവരെ തേടി ഓടുന്ന അവസ്ഥയാണ് യൂണിയൻ നേതാക്കൾ ചൂണ്ടി കാണിക്കുന്നു.


Wednesday, 6 May 2026

കടകളിൽ നിന്നും വിവിധ ബ്രാന്റ്റുകളിൽ കിട്ടുന്ന കുടിവെള്ളം പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കൊല്ലം : കടകളിൽ നിന്നും വിവിധ ബ്രാന്റ്റുകളിൽ കിട്ടുന്ന കുടിവെള്ളം പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എല്ലാ കുപ്പിവെള്ളവും നല്ലതാണോ എന്ന ചോദ്യമാണ് ജനങ്ങൾ ഉയർത്തുന്നത്.കുപ്പിവെള്ളം വാങ്ങി കുടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
 കുപ്പിയിൽ വില്പനയ്ക്കായി എത്തുന്ന 
കുടിവെള്ളം ഗോഡൌണുകളിൽ  
സൂക്ഷിക്കുന്നതിനും വിതരണത്തിനും 
കടകളിൽ സൂക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങളുണ്ട്. കുപ്പിവെള്ളത്തിൽ 
 ഐ എസ് ഐ മുദ്രയുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നതാണ് പ്രധാനം. പ്ലാസ്റ്റിക് ബോട്ടിലിൻ്റെ സീൽ പൊട്ടിച്ചില്ലെന്നും ഉറപ്പാക്കണം.വലിയ കാനുകളിലെ കുടിവെള്ളത്തിലും 
 സീൽ ഉണ്ടെന്ന് ഉറപ്പാക്കണം.ഒപ്പം 
വെയിൽ ഏൽക്കാൻ പാടില്ലെന്ന നിർദ്ദേശവും ഉണ്ട്. കുപ്പിവെള്ളത്തിന്റെ കുപ്പിയിലുള്ള സ്റ്റിക്കറിൽ തന്നെ വ്യക്തമായി ഇതെല്ലാം എഴുതിയിട്ടുണ്ട്.എന്നാൽ ഹൈടെക് രീതിയിൽ പ്രവർത്തിക്കുന്ന ബേക്കറികൾ ഹോട്ടലുകൾ മുതൽ 
 തെരുവോര കച്ചവടക്കാർ വരെയുള്ള 
 മിക്ക വ്യാപാരികളും വെയിലത്താണ് കുപ്പിവെള്ളം വെയ്ക്കുന്നതും വിൽക്കുന്നതും ഇങ്ങനെ വെയിലത്ത് വച്ച് വിൽക്കുന്ന വെള്ളം വാങ്ങി കുടിക്കുന്നത് ആരോഗ്യത്തിന് തന്നെ ഭീഷണിയാണെന്നാണ് ആരോഗ്യരംഗത്തെ 
വിദഗ്ധർ നൽകുന്ന നിർദ്ദേശം. വെയിലേൽക്കുമ്പോൾ കെമിക്കൽ ലീക്ക് ഉണ്ടാകാനുള്ള സാദ്ധ്യതയാണ് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. തുറന്ന വാഹനങ്ങളിൽ കുപ്പിവെള്ളവും മറ്റ് പാനീയങ്ങളും കൊണ്ടുപോകരുതെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശവും പലയിടത്തും ലംഘിക്കപ്പെടുന്നുണ്ട്.
ചെറുതും വലുതുമായ 
വിവിധ വ്യാപാര സ്ഥാപനങ്ങളിൽ അലക്ഷ്യമായി കുപ്പിവെള്ളം വില്പനയ്ക്ക് വെക്കാറുണ്ട്. കയറ് കൊണ്ട് കെട്ടിത്തൂക്കി വെയിലേൽക്കുന്ന വിധത്തിലാണ്    കുപ്പിവെള്ള വില്പന. വാഹനങ്ങളിൽ പ്ലാസ്റ്റിക് കാൻ ഉൾപ്പെടെയുള്ള വസ്തുക്കൾ കൊണ്ടുപോകുമ്പോൾ സൂര്യപ്രകാശം ഏൽക്കാതെ ശ്രദ്ധിക്കണമെന്നാണ് പക്ഷേ ഭൂരിപക്ഷം വിതരണക്കാരും മൂടിയില്ലാത്ത വാഹനങ്ങളിലാണ് വിതരണം ചെയ്യുന്നത്.

@ശുദ്ധജലം ഉത്പാധിപ്പുക്കുന്നതും വിതരണം ചെയ്യുന്നതും വിൽക്കുന്നതിനും ശുചിത്വപൂർണ്ണമായിരിക്കണം.
ശുദ്ധജല വിതരണത്തിനായി ഉപയോഗിക്കുന്ന ടാങ്കുകൾ ഫുഡ്ഗ്രേഡ്, തുരുമ്പെടുക്കാത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചതായിരിക്കണം. കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ ചെയ്യുകയും വേണം. അല്ലെങ്കിൽ അംഗീകൃത സാനിറ്റൈസറുകൾ ഉപയോഗിച്ച് ടാങ്കുകൾ വൃത്തിയാക്കി അണുവിമുക്തമാക്കണമെന്നുമാണ് നിർദ്ദേശം എന്നാൽ ഇതൊന്നും തന്നെ ശുദ്ധജല വിതരണ കമ്പനികൾ ശ്രദ്ധിക്കാറില്ല.റോഡിൽ കൂടി ദിനവും കൊണ്ട് പോകുന്ന കുടിവെള്ള വിതരണ വാഹനങ്ങളിൽ പരിശോധന നടത്തുവാനും ആരോഗ്യവകുപ്പ് അധികൃതർ മെനകെടാറില്ല.

@ ഭക്ഷ്യസുരക്ഷയിൽ കുടിവെള്ളത്തിന് മുൻഗണനയാണ് ചൂട് കാലമായതിനാൽ 
 ഒരോ 10 മിനിട്ട് ഇടവേളകളിൽ വെള്ളം കുടിക്കണമെന്ന് പറയുമ്പോൾ ഏറ്റവുമധികം ഉപയോഗിക്കുന്നത്. കടകളിൽ നിന്ന് വാങ്ങി കുടിക്കുന്ന കുപ്പിവെള്ളമാണ്. നിലവിൽ കുടിവെള്ളത്തെ കുറിച്ചുള്ള 
ആശങ്കകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ 
ആരോഗ്യവകുപ്പ് സുരക്ഷാമുന്നറിയിപ്പ് നൽക്കുകയാണ്. 
കുപ്പിവെള്ളം അപകടസാദ്ധ്യതയുള്ള ഭക്ഷണവിഭാഗമായി എഫ്.എസ്.എസ്.എ.ഐ (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ 2024 നവംബർ 29ന് പ്രഖ്യാപിച്ചിരുന്നു. ഉത്പന്നത്തിന്റെ മോശം പാക്കേജിംഗ്, ഉയർന്ന മലിനീകരണതോത്, മോശം സ്റ്റോറേജിംഗ്, കൈകാര്യം ചെയ്യുന്നതിലെ അലംഭാവം എന്നിവ കുടിവെള്ളത്തിന്റെ കാര്യത്തിൽ ഉണ്ടാവാൻ പാടില്ല എന്നുള്ള മുന്നറിയിപ്പ് ആണ് ആരോഗ്യവകുപ്പ് നൽകുന്നത്.




Sunday, 3 May 2026

ഭാരതീയ വ്യാപാരി വ്യവസായ സംഘം.കൊല്ലം ജില്ലാ സമ്മേളനം

ഭാരതീയ വ്യാപാരി വ്യവസായ സംഘം.കൊല്ലം ജില്ലാ സമ്മേളനം

പരവൂർ :ഭാരതീയ വ്യാപാരി വ്യവസായ സംഘം.കൊല്ലം ജില്ലാ സമ്മേളനം പുത്തൻകുളത്ത് നടന്നു. സംസ്ഥാന പ്രസിഡന്റ്‌ അജിത്കർത്താ ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി ചെങ്കൽ രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ ബി. സജൻലാൽ അധ്യക്ഷത വഹിച്ചു സംസ്ഥാന ട്രഷറർ ഹരിശങ്കർ പുതിയ ജില്ലാ  ഭാരവാഹികളെ പ്രഖ്യാപിച്ചു ജില്ലാ സെക്രട്ടറി ജയശങ്കർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ രക്ഷാധികാരി വിളക്കുടി ചന്ദ്രൻ, ഹരീഷ് തെക്കടം എന്നിവർ സംസാരിച്ചു 
ജില്ലാ സെക്രട്ടറി ജയശങ്കർ സ്വാഗതവും സിജുമനോഹരൻ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി വിളക്കുടി ചന്ദ്രൻ (രക്ഷാധികാരി), ബി. സജൻലാൽ(പ്രസിഡന്റ്‌), വൈസ് പ്രസിഡന്റുമാരായി സുരേഷ്മോഹൻ, ഗിരിജകുമാരി, അജിമോൻ, കെ. മുരളീധരൻ, കെ. ബി. അജയകുമാർ, അനിമോൻ. കെ. രമണൻ (ജനറൽ സെക്രട്ടറി) സെക്രട്ടറിമാരായി മായസൂര്യ, ആലഞ്ചേരിജയചന്ദ്രൻ, രമ്യസുനിൽ, രാജീവ് കൊല്ലം, രഞ്ജിത് കുന്നത്തൂർ,ജയശങ്കർ, രാജേഷ്ബാബു, ഹരീഷ് തെക്കടം(ട്രഷറർ)
ഫോട്ടോ :ഭാരതീയ വ്യാപാരി വ്യവസായ സംഘം.കൊല്ലം ജില്ലാ സമ്മേളനം
സംസ്ഥാന പ്രസിഡന്റ്‌ അജിത്കർത്താ ഉദ്ഘാടനം ചെയ്യുന്നു.

സത്യസന്ധതയും കൃത്യനിഷ്ഠയുമായിരിക്കണം കച്ചവടത്തിന്റെ മുഖമുദ്ര -ചെങ്കൽ രാജശേഖരൻ 

സത്യസന്ധതയും കൃത്യനിഷ്ഠയുമായിരിക്കണം കച്ചവടത്തിന്റെ മുഖമുദ്രയെന്ന് വ്യാപാരി വ്യവസായ സംഘം സംസ്ഥാന രക്ഷാധികാരി ചെങ്കൽ രാജശേഖരൻ പറഞ്ഞു വ്യാപാരി
വ്യവസായ സംഘം ജില്ലാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം സത്യസന്ധമായ കച്ചവടം ചെയ്യുന്നവരെ ആർക്കും തകർക്കാൻ കഴിയുകില്ല എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വ്യാപാര-വ്യവസായ മേഖല അതീവ സങ്കീർണ്ണമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കൊവിഡിന് ശേഷമുള്ള സാമ്പത്തിക മാന്ദ്യം, ഓൺലൈൻ വ്യാപാരത്തിൽ നിന്നുള്ള വെല്ലുവിളികൾ, വർദ്ധിച്ചുവരുന്ന നികുതിഭാരം എന്നിവ കാരണം കേരളത്തിൽ വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാണ് അവരെ കരകയറ്റാനുള്ള നടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.