Thursday, 13 August 2026

കുടുംബശ്രീയിൽ ഗുരുതരക്രമക്കേടുകൾ പരാതികളിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

കുടുംബശ്രീയിൽ ഗുരുതരക്രമക്കേടുകൾ പരാതികളിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂർ : കുടുംബശ്രീയിൽ 
ഗുരുതരക്രമക്കേടുകൾ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. കുടുംബശ്രീ അംഗങ്ങളുടെ രേഖകൾ ദുരുപയോഗം ചെയ്തു കൊണ്ട് അംഗങ്ങൾ അറിയാതെ ലോൺ എടുക്കുകയും.
ഒന്നിലധികം പേപ്പറിൽ ഒതുങ്ങുന്ന 
 വ്യാജകുടുംബശ്രീ യൂണിറ്റുകൾ വഴി
സബ്സിഡി ഉൾപ്പടെയുള്ള 
 കുടുംബശ്രീ ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയും ഉൾപ്പടെയുള്ള നിരവധി ക്രമകേടുകൾ നടന്നിട്ടും അതിന്മേൽ 
കുടുംബശ്രീ അംഗങ്ങൾ 
പരാതികൾ കൊടുത്തിട്ടും നാളിതുവരെ അന്വേഷണം ഉണ്ടായിട്ടില്ല എന്നാണ് അംഗങ്ങളുടെ പരാതി. പ്രായമായ 
വിരൽ പതിപ്പിക്കുന്ന
അമ്മമാരുടെ പേരിലും മരിച്ചു പോയവരുടെ പേരിലും ഇപ്പോഴും കുടുംബശ്രീ യൂണിറ്റുകൾ പ്രവർത്തിക്കുകയും അത് വഴി ലോൺ ഉണ്ടെന്നും  ലോൺ രേഖകൾ പരിശോധിക്കുന്ന വിവിധ ബാങ്ക് ഉദ്യോഗസ്ഥർ കുടുംബശ്രീയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടും രാക്ഷ്ട്രീയ ഇടപെടലിൽ പരാതികൾ അട്ടിമറിയ്ക്കുകയായിരുന്നു. ചാത്തന്നൂർ പഞ്ചായത്തിലെ ഒരു കുടുംബശ്രീ യൂണിറ്റിലെ ഏഴ് അംഗങ്ങളിൽ 
ആറ് അംഗങ്ങൾ രണ്ട് വർഷം മുൻപ് യൂണിറ്റിൽ നിന്നും പിന്മാറിയതായി കുടുംബശ്രീ മിഷന് കത്ത് നൽകിയിട്ടും ആ യൂണിറ്റ് മരവിപ്പിക്കാതെ അംഗങ്ങളുടെ ആധാർ കാർഡിന്റെ കോപ്പി 
അടക്കമുള്ള രേഖകൾ ദുരുപയോഗം ചെയ്തു രണ്ടര ലക്ഷം രൂപ ലോൺ എടുക്കുകയും അത് ദുരുപയോഗം ചെയ്ത് യൂണിറ്റ് പ്രസിഡന്റ്‌ കുടുംബശ്രീയിൽ മത്സരിക്കുകയും വൈസ്ചെയർപേഴ്സൺ ആകുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന കുടുംബശ്രീ മിഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രമകേടുകൾ കണ്ടെത്തിയിട്ടുണ്ട് ഇ സംഭവത്തിന്റെ അടിസ്ഥാനത്തിൽ പരാതിയുള്ള കുടുംബശ്രീ യൂണിറ്റുകളിൽ റീ ആഡിറ്റ് നടത്താൻ ഒരുങ്ങുകയാണ് ജില്ലാ കുടുംബശ്രീ മിഷൻ.ഇത്തരത്തിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ കുടുംബശ്രീ യൂണിറ്റുകളിൽ  സംഘടിതമായി വ്യാജരേഖകൾ ചമച്ചു കൊണ്ട് ചെറുതും വലുതുമായ ലോണുകൾ എടുത്തിട്ടുണ്ടെന്ന് പരാതിയും വ്യാപകമായിട്ടുണ്ട്. പരാതികളിന്മേൽ അന്വേഷണം നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

 
@ കുടുംബശ്രീഅംഗങ്ങളുടെ രേഖകൾ ദുരുപയോഗം ചെയ്യുന്നു.

വിവിധ കുടുംബശ്രീ യൂണിറ്റുകൾ എടുത്ത ലോണുകളിൽ നടത്തിയ തിരിമറികളും അംഗങ്ങളുടെ വ്യാജ ഒപ്പുകൾ ഇട്ട് വീണ്ടും വീണ്ടും ലോണുകൾ എടുക്കുകയും അതേ രേഖകൾ ഉപയോഗിച്ച് മൈക്രോഫിനാൻസ് യൂണിറ്റുകൾ വഴി ലോൺ എടുത്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് കുടുംബശ്രീ അംഗങ്ങൾ ചൂണ്ടി കാണിക്കുന്നു.പരാതികൾ ഉയരുമ്പോൾ ലോൺ എടുത്തയാൾ അടയ്ക്കുമെന്ന് കാണിച്ചു ഒത്ത് തീർപ്പ് ഉണ്ടാക്കി വീണ്ടും പഴയ പടി മുന്നോട്ട് പോകുമെന്ന് അംഗങ്ങൾ ചൂണ്ടി കാണിക്കുന്നു. 

@ കുടുംബശ്രീ പദ്ധതി ദുരുപയോഗം ചെയ്യുന്നു.

കുടുംബശ്രീവഴി ലഭിക്കുന്ന വിവിധ പദ്ധതികൾ ദുരുപയോഗം ചെയ്യുകയും അത് വഴി കരസ്ഥമാക്കുന്ന മിഷനറികൾ കുടുംബശ്രീ അറിയാതെ തന്നെ മറിച്ചു വിൽക്കുകയും മറ്റ് സ്വകാര്യ പദ്ധതികൾക്കായി ബാങ്കുകളെ കബളിപ്പിച്ചു കൊണ്ട് ലോൺ എടുക്കുകയും ചെയ്തിട്ടുള്ള സംഭവങ്ങൾ നിരവധിയുണ്ട്. ലോണുകൾക്കായി പദ്ധതികൾ ഉണ്ടാക്കുകയും ജനപ്രതിനിധികൾ 
 എത്തി ഉദ്ഘാടനവും നടത്തി ഒരു ദിവസം പോലും പ്രവർത്തിപ്പിക്കാതെ പൂട്ടിയിട്ട് ഇതേ സംരഭമുള്ള മറ്റൊരു യൂണിറ്റിനായി മിഷനറി മാറ്റുകയും ബോർഡ് മാത്രം അവശേഷിക്കുകയും ഇത്തരത്തിൽ 
ഒരു മിഷനറി ഉപയോഗിച്ചു നിരവധി പദ്ധതികൾ നടപ്പാക്കി ലോൺ വഴി കിട്ടുന്ന പൈസ തട്ടിയെടുക്കുന്ന സംഭവങ്ങളും നിലവിലുണ്ട് എന്ന് കുടുംബശ്രീ അംഗങ്ങൾ ചൂണ്ടി കാണിക്കുന്നു.

Wednesday, 12 August 2026

ഇത് ഒരു കഥയല്ല…ഇന്നലെ എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു യഥാർത്ഥ അനുഭവമാണ്.

നമസ്തെ ഇത് ഒരു കഥയല്ല…
ഇന്നലെ എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു യഥാർത്ഥ അനുഭവമാണ്.

അച്ഛനും അമ്മയ്ക്കും വേണ്ടി ബലിയിടാൻ വന്ന ആ പിഞ്ചുമോൾ…

ഇന്നലെ കർക്കടകവാവ്.
എല്ലാ വർഷത്തെയും പോലെ മാധ്യമ 
പ്രവർത്തനത്തിനായി കഴിഞ്ഞവർഷം പനമൂട്ടിൽ ആയിരുന്നു എങ്കിൽ 
ഞാൻ ഇക്കുറി തിരുമുല്ലാവരം കടപ്പുറത്ത് എത്തി എന്റെ അപ്പച്ചിയുടെ മോൾ നിർബന്ധിച്ച പ്രകാരം 
എന്റെ അമ്മയ്ക്ക് ബലിയിടണം 
ബലിതർപ്പണത്തിനായി ചാത്തന്നൂർക്കാനായ പോറ്റിയും 
 തിരുമേനിയുടെ സഹായിയായി നിന്നയാൾ എന്നെ വിളിച്ചു അപ്പോൾ ഞാൻ 
ബലിമഠത്തിൽ എത്തി
പുലർച്ചെ മുതൽ തന്നെ ഒരുപാട് ആളുകൾ ബലിതർപ്പണത്തിനായി എത്തിക്കൊണ്ടിരുന്നു. ഓരോരുത്തരും തങ്ങളുടെ പ്രിയപ്പെട്ടവരെ മനസ്സിൽ സ്മരിച്ച് കർമ്മങ്ങൾ ചെയ്ത് മടങ്ങിപ്പോകുന്നു. അവർക്കാവശ്യമായ സഹായങ്ങൾ ചെയ്തുകൊണ്ട് സേവഭാരതിയുടെ പ്രവർത്തകർ അവരുടെ കൂടെ 
അങ്ങനെ നിൽക്കുന്നതിനിടയിലാണ് എന്റെ മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത ഒരു കാഴ്ച ഞാൻ കണ്ടത്.
ഏകദേശം നാല് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞുമോൾ. കൂടെ അവളുടെ അമ്മൂമ്മയും.
തിരുമേനി  ആ കുഞ്ഞിനെ ഒന്ന് ഇരുത്തി, ബലികർമ്മങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞുകൊടുത്ത് സഹായിക്കാൻ കൂടെ ഉള്ളവരോട് പറഞ്ഞു ഇത് കണ്ട് 
ഞാനും ആ കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു. ആ മോളെ എടുത്ത് കസേരയിൽ ഇരുത്തി. മേശപ്പുറത്ത് ബലികർമ്മങ്ങൾ ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു.
അപ്പോഴാണ് ആ കുഞ്ഞിന്റെ കൂടെ വന്ന അമ്മൂമ്മ  തിരുമേനിയോട് പറഞ്ഞത് :
“മോനെ… മോളുടെ അച്ഛനും അമ്മയ്ക്കും വേണ്ടിയിട്ടാണ് മോളെ കൊണ്ടുവന്നത്.”
ആ വാക്ക് കേട്ട നിമിഷം എന്റെ ഹൃദയം ഒന്ന് തകർന്നുപോയതുപോലെ തോന്നി.
ഞാൻ ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി.
കൺമഷി എഴുതിയ ആ നിഷ്കളങ്കമായ മുഖം…
ഒന്നുമറിയാത്ത ആ കുഞ്ഞിക്കണ്ണുകൾ…
അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടതിന്റെ വേദന എന്താണെന്ന് പോലും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത പ്രായം.
എന്നിട്ടും ആ പിഞ്ചുമോൾ ഇന്ന് അച്ഛനും അമ്മയ്ക്കും വേണ്ടി ബലിയിടാൻ വന്നിരിക്കുന്നു.
ഒരു നിമിഷം എന്റെ മനസ്സിലൂടെ ഒരുപാട് ചിന്തകൾ കടന്നുപോയി.
അച്ഛനെയും അമ്മയെയും നഷ്ടപ്പെടുക എന്ന വേദന ഈ പിഞ്ചുമനസ്സ് എങ്ങനെയാണ് മനസ്സിലാക്കുക?
അമ്മൂമ്മയോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് അറിയുന്നത്—ആ കുഞ്ഞിന്റെ അച്ഛനും അമ്മയും ഒരു അപകടത്തിൽ മരണപ്പെട്ടതാണ്.
അതിനുശേഷം ഏകദേശം നാല് വയസ്സുള്ള ഈ കുഞ്ഞും അമ്മൂമ്മയും മാത്രമാണ്.
ഇന്ന് കർക്കടകവാവ് ആയതിനാൽ അമ്മൂമ്മ കുഞ്ഞിനെ കുളിപ്പിച്ച് ഒരുക്കി, കൺമഷിയൊക്കെ എഴുതി, അച്ഛനും അമ്മയ്ക്കും വേണ്ടി ബലിയിടാൻ കൊണ്ടുവന്നതാണ്.
ആ കുഞ്ഞിനെ നോക്കിയപ്പോൾ എന്റെ മനസ്സിൽ എന്തോ വല്ലാത്തൊരു വേദന നിറഞ്ഞു.
തിരുമേനി പറഞ്ഞുകൊടുത്തതനുസരിച്ച് ആ കുഞ്ഞ് എല്ലാ ബലികർമ്മങ്ങളും ചെയ്തു.
അവളുടെ കുഞ്ഞിക്കൈകൾ കൊണ്ട്…
അച്ഛനും അമ്മയ്ക്കുവേണ്ടി…
അവൾ ബലിയർപ്പിച്ചു.
ആ കാഴ്ച കണ്ടുനിൽക്കുമ്പോൾ എന്റെ മനസ്സ് എന്തോ പറയാനാകാത്ത ഒരു അവസ്ഥയിലായിരുന്നു.
കർമ്മങ്ങൾ കഴിഞ്ഞ് അവർ അവിടെനിന്ന് പോയി.
ഞാൻ വീണ്ടും കറങ്ങി 
മറ്റു കാര്യങ്ങളിലേക്ക്..
ആ കുഞ്ഞിന്റെ മുഖം എന്റെ മനസ്സിൽ നിന്ന് പോയില്ല.
കുറച്ചുകഴിഞ്ഞപ്പോൾ എന്നെ
സേവഭാരതി പ്രവർത്തകർ 
 പ്രഭാതഭക്ഷണം കഴിക്കാൻ വിളിച്ചു.
ഞാൻ അകത്തേക്ക് പോയി ഭക്ഷണം കഴിക്കാൻ ഇരുന്നു.
പക്ഷേ ഭക്ഷണത്തിനു മുന്നിൽ ഇരുന്നിട്ടും എനിക്ക് കഴിക്കാൻ കഴിഞ്ഞില്ല.
മനസ്സിൽ വീണ്ടും ആ കുഞ്ഞുമോൾ.
“ആ കുഞ്ഞ് രാവിലെ മുതൽ ഒന്നും കഴിച്ചിട്ടുണ്ടാകുമോ?”
രാവിലെ തന്നെ ഇവിടെ എത്തിയതായിരിക്കും.
ഭക്ഷണം കഴിച്ചിട്ടുണ്ടാകുമോ?
അവൾ ഇവിടെനിന്ന് പോയിക്കാണുമോ?
എനിക്ക് കിട്ടിയ ഈ ഭക്ഷണം എങ്ങനെയെങ്കിലും ആ കുഞ്ഞിന് എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…
പക്ഷേ എങ്ങനെ?
ഈ ചിന്തകൾ മനസ്സിനെ വല്ലാതെ അലട്ടിയതുകൊണ്ട് എനിക്ക് ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല.
ഞാൻ കൈ കഴുകാനായി പുറത്തേക്ക് ഇറങ്ങി.
അപ്പോഴാണ് സേവഭാരതിയുടെ ഓഫിസിന്റെ 
അടുക്കളയുടെ ഭാഗത്തുനിന്ന് തിരുമേനിയുടെ മകൾ ആരോടോ ചോദിക്കുന്നത് കേട്ടത്:
“പ്രഭാതഭക്ഷണം ഇനി ഇരിപ്പുണ്ടോ?”
മറ്റാരെങ്കിലും ഭക്ഷണം കഴിക്കാൻ ചോദിക്കുന്നതായിരിക്കും എന്ന് കരുതി ഞാൻ കൈ കഴുകി വീണ്ടും അകത്തേക്ക് വന്നു.
അവിടെ കണ്ട കാഴ്ചയാണ് ഇന്നത്തെ എന്റെ വിഷമത്തിനിടയിൽ എനിക്ക് ഏറ്റവും സന്തോഷം നൽകിയ നിമിഷം.
ആ കുഞ്ഞുമോളും അമ്മൂമ്മയും അവിടെ എത്തിയിരുന്നു.
തിരുമേനിയുടെ മകൾ അവരെ അകത്തേക്ക് കൊണ്ടുവന്ന് ഭക്ഷണം കൊടുക്കുകയായിരുന്നു.
ആ കാഴ്ച കണ്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞുപോയി.
കുറച്ചുമുമ്പ് ഞാൻ ഭക്ഷണം കഴിക്കാൻ കഴിയാതെ വിഷമിച്ചിരുന്നതിന്റെ ഉത്തരം അവിടെ എനിക്ക് ലഭിച്ചതുപോലെ തോന്നി.
ഞാൻ ആ കുഞ്ഞിന് ഭക്ഷണം എത്തിക്കണം എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ…
ദൈവം തന്നെ ആ ഭക്ഷണം അവളുടെ അടുത്തെത്തിച്ചിരുന്നു.
ഞാനും അവരുടെ കൂടെ കൂടി.
ആ കുഞ്ഞുമോളോട് സ്നേഹത്തോടെ സംസാരിച്ചു. അവളുടെ പിഞ്ചുമനസ്സിന് താങ്ങാകുന്ന വാക്കുകൾ പറഞ്ഞു. അമ്മൂമ്മയോടും സംസാരിച്ചു.
തിരുമേനിയുടെ മകളും ഞാനും ചേർന്ന് അവരെ ആശ്വസിപ്പിച്ചു.
“വിഷമിക്കേണ്ട… എല്ലാം ദൈവത്തിന് സമർപ്പിക്കാം…”
എന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിച്ച് യാത്രയാക്കി.
ഒടുവിൽ അവൾക്കും അമ്മൂമ്മയ്ക്കും ഭക്ഷണം കിട്ടുന്നത് കണ്ടപ്പോൾ എന്റെ മനസ്സിന് വലിയൊരു ആശ്വാസം തോന്നി.
ആ നിമിഷത്തിൽ എന്റെ മനസ്സിൽ നിന്ന് അറിയാതെ ഒരു പ്രാർത്ഥന ഉയർന്നു:
“അച്ഛനും അമ്മയും ഇല്ലാതെ വളരേണ്ടി വരുന്ന ഈ കുഞ്ഞിന് ഇനി ഒരിക്കലും സ്നേഹത്തിന്റെ കുറവ് ഉണ്ടാകരുതേ… അവളുടെ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ…”
ഇപ്പോൾ രാത്രി സമയം 12-20 ആയിട്ടും ആ കുഞ്ഞുമോളുടെ മുഖം എന്റെ മനസ്സിൽ നിന്ന് മായുന്നില്ല.
ഇന്ന് ഞാൻ എന്റെ അമ്മയ്ക്കും അച്ഛനും എല്ലാവർക്കും ആ ഓർമ്മയിൽ റിയായുടെ അച്ഛനും അമ്മയും എല്ലാം വന്നു..അവർക്കെല്ലാം 
 ബലിയിടാനാണ് പോയത്.
എന്നാൽ, ഈ കർക്കടകവാവിൽ ഞാൻ കണ്ട ആ പിഞ്ചുമോൾ എന്റെ മനസ്സിൽ മറ്റൊരു ഓർമ്മയായി മാറി.
അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടതിന്റെ ആഴം അറിയാത്ത പ്രായത്തിൽ…
അവർക്കുവേണ്ടി ബലിയിടാൻ എത്തിയ ആ കുഞ്ഞ്…
അവളുടെ നിഷ്കളങ്കമായ മുഖം…
കൺമഷി എഴുതിയ ആ കുഞ്ഞിക്കണ്ണുകൾ…
അച്ഛനും അമ്മയ്ക്കും വേണ്ടി ബലിയർപ്പിച്ച ആ കുഞ്ഞിക്കൈകൾ…
ഇതൊന്നും എന്റെ മനസ്സിൽ നിന്ന് മായുന്നില്ല.
ചില കാഴ്ചകൾ നമ്മൾ വെറുതെ കാണുന്നതല്ല.
അത് നമ്മൾ ഹൃദയം കൊണ്ട് അനുഭവിക്കുകയാണ്.
ഇന്ന് ആ കുഞ്ഞിനെ കണ്ടപ്പോൾ എനിക്ക് തോന്നിയത് അതാണ്.
ഇത് ഒരു കഥയല്ല.
ഇന്ന് കർക്കടകവാവിൽ ഞാൻ നേരിട്ട് കണ്ടതും അനുഭവിച്ചതുമായ ഒരു യഥാർത്ഥ നിമിഷമാണ്.
ഒരുപക്ഷേ ആ കുഞ്ഞുമോളെ ഞാൻ ഇനി എപ്പോൾ കാണുമെന്ന് എനിക്കറിയില്ല.
പക്ഷേ ഇന്ന് കണ്ട ആ നിമിഷം മുതൽ…
ആ കുഞ്ഞുമോൾ എന്റെ ജീവിതത്തിലെ ഒരു ഓർമ്മ മാത്രമല്ല, എന്റെ ഹൃദയത്തിൽ ഇടം നേടിയ ഒരാളായി മാറിയിരിക്കുന്നു.
അവളുടെ നിഷ്കളങ്കമായ മുഖവും, കൺമഷി എഴുതിയ ആ കുഞ്ഞിക്കണ്ണുകളും, അച്ഛനും അമ്മയ്ക്കും വേണ്ടി ബലിയിട്ട ആ കുഞ്ഞിക്കൈകളും ഇനി എന്റെ ഓർമ്മകളിൽ എന്നും ഉണ്ടാകും.
ഇന്ന് കർക്കടകവാവിൽ എന്റെ അമ്മയ്ക്ക് ബലിയിടാൻ പോയപ്പോൾ, അറിയാതെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഒരു പിഞ്ചുമനസ്സ്…
ഇനി എന്റെ ജീവിതത്തിലെ ഓർമ്മകളിൽ ആ കുഞ്ഞുമോൾക്കും ഒരു സ്ഥാനമുണ്ട്.
ഈ കർക്കടകവാവ് കഴിഞ്ഞുപോകും.
ആ ദിവസം കണ്ട ഒരുപാട് മുഖങ്ങൾ ഒരുപക്ഷേ കാലം കഴിയുമ്പോൾ മറന്നുപോകും.
പക്ഷേ…
ആ ഒരു പിഞ്ചുമുഖം…
എന്റെ ഹൃദയത്തിൽ നിന്ന് മായില്ല.
അച്ഛനും അമ്മയ്ക്കും വേണ്ടി ബലിയിടാൻ വന്ന ആ പിഞ്ചുമോൾ…
ഇനി എന്റെ ജീവിതത്തിലെ ഒരു കർക്കടകവാവ് ഓർമ്മ മാത്രമല്ല;
എന്റെ മനസ്സിൽ എന്നും സൂക്ഷിക്കുന്ന ഒരു കുഞ്ഞുമോളായിരിക്കും.
അവൾ എവിടെയായിരുന്നാലും…
അവളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയട്ടെ.
അവളുടെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം എന്നും അവളുടെ കൂടെയുണ്ടാകട്ടെ.
ദൈവം ആ കുഞ്ഞിനെ എന്നും കാത്തുകൊള്ളട്ടെ...അരുൺസതീശൻ ചാത്തന്നൂർ 

അമ്മയെയും മകനെയും വീടിനുള്ളിൽ തീ പിടിച്ചു മരിച്ച നിലയിൽ കണ്ടെത്തി

അമ്മയെയും മകനെയും വീടിനുള്ളിൽ തീ പിടിച്ചു മരിച്ച നിലയിൽ കണ്ടെത്തി

പരവൂർ : അമ്മയെയും മകനെയും വീടിനുള്ളിൽ തീ പിടിച്ചു മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻകുളം ഗോകുലത്തിൽ പരേതനായ വിദ്യാധരന്റെ ഭാര്യ തങ്കമ്മ(98)മകൻ ഇടയാടി സുഷി കോട്ടേജിൽ ശിവദാസൻ(78)എന്നിവരാണ് മരിച്ചത്. വൈകുന്നേരം മൂന്ന് മണിയോടെ 
 വലിയ ശബ്ദത്തിടെ വീട്ടിൽ നിന്നും തീ ആളിപടരുന്നത് കണ്ട് നാട്ടുകാരും അയൽവാസികളും ഓടികൂടി
രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വീടിനകത്തേക്ക് കയറാൻ കഴിഞ്ഞില്ല. വീട് അകത്ത്പൂട്ടിയിരിക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാർ പോലീസിനെയും ഫയർഫോഴ്സിനെയും അറിയിക്കുകയും പരവൂരിൽ നിന്നും ഫയർഫോഴ്സ് എത്തി തീയ്യണയ്ക്കുകയായിരുന്നു അപ്പോഴേക്കും മൃതദേഹങ്ങൾ പൂർണ്ണമായും കത്തികരിഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ് ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ പുത്തൻകുളം - ഊന്നിൻമൂട് റോഡിൽ തലകുളത്തിന് സമീപം 
 മകളുടെ വീട്ടിൽ താമസിക്കുന്ന മാതാവിന്റെ അടുത്തേക്ക് കാറിൽ ശിവദാസൻ എത്തി വീടിനുള്ളിൽ കയറി വീട് പൂട്ടിയ ശേഷം ഗ്യാസ് തുറന്ന് വിട്ട് കെമിക്കൽവെള്ളം ഉപയോഗിച്ച് തീകൊളുത്തിയതാവാം എന്ന സംശയത്തിലാണ് പോലിസ്.ഐ എൻ എ പെൻഷൻ കിട്ടുന്ന മാതാവുമായും സഹോദരങ്ങളുമായും മറ്റും 
സാമ്പത്തികം വീതം വയ്ക്കുന്നത് സംമ്പന്ധിച്ചുള്ള തർക്കങ്ങൾ നിലനിൽക്കുന്നതായും മറ്റ് വിഷയങ്ങൾ ഉണ്ടോയെന്നും പോലിസ് അന്വേഷണം നടത്തി വരികയാണ് ഒപ്പം തന്നെ 
തീ പിടിച്ചതെങ്ങനെയെന്ന് വ്യക്തമായ വിവരവും പോലീസിന് 
ലഭിച്ചിട്ടില്ല. ഫോറൻസിക് വിദഗ്ദർ സ്ഥലത്ത് ശാസ്ത്രീയ പരിശോധനയുൾപ്പെടെ പൂർത്തിയായാലെ തീകൊളുത്താൻ ഉപയോഗിച്ച രാസവസ്തുക്കൾ 
കണ്ടെത്താനാവൂ എന്ന് പൊലീസ് അറിയിച്ചു. പരവൂർ പോലിസ് മേൽനടപടികൾ സ്വീകരിച്ചു മൃതദേഹങ്ങൾ
നെടുങ്ങോലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും 
ശിവദാസന്റെ ഭാര്യ സുഗന്ധി മക്കൾ:, സുജിത്,സുജിമോൾ.
മരിച്ച തങ്കമ്മയുടെ മക്കൾ :പരേതരായ ശിവദാസൻ(പരേതൻ), സദാശിവൻ(പരേതൻ),
പ്രസന്ന,അശോകൻ, പ്രഭ,പ്രദീപ്‌



Sunday, 9 August 2026

ശർക്കരയിൽ മായം നിയമനടപടിയുമായി ഭഷ്യസുരക്ഷാ വകുപ്പ്


ശർക്കരയിൽ മായം നിയമനടപടിയുമായി ഭഷ്യസുരക്ഷാ വകുപ്പ് 

@ഓണക്കാല പരിശോധനയുമായി ഭഷ്യസുരക്ഷാ വകുപ്പ് 

ചാത്തന്നൂർ : ശർക്കരയിൽ കൃത്രിമ നിറം ലേബൽ വിവരം ഇല്ലാത്തതും ബിൽ ഇല്ലാത്തതുമായ ശർക്കര എടുത്തു വിൽപ്പന നടത്തരുത് എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്.മുന്നറിയിപ്പ് നൽകി. ഭക്ഷ്യസുരക്ഷ വകുപ്പ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച ഇരുപത് സാമ്പിളുകളിൽ അഞ്ചെണ്ണം കൃതൃമ നിറമുളളതായി റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭഷ്യസുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ടാർട്ടസിൻ  സൺസെറ്റ് യെല്ലോ,  ബ്രില്ലിയൻറ് ബ്ലൂ തുടങ്ങിയ കൃത്രിമങ്ങളാണ് ശർക്കരയിൽ ചേർത്തതായി റിപ്പോർട്ട് ലഭിച്ചിട്ടുള്ളത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 
കൃതൃമ നിറമുള്ള  ശർക്കര വിൽപ്പനക്കാർക്ക് എതിരെ
ഭഷ്യസുരക്ഷാ വകുപ്പ് നിയമനടപടികൾ ആരംഭിച്ചു.  കൊട്ടിയം, നെടുങ്ങോലം, കുളത്തൂപ്പുഴ, പാരിപ്പള്ളി, വെസ്റ്റ് കല്ലട എന്നീ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച ശർക്കരയാണ് കൃത്രിമ നിറമുള്ളതായി റിപ്പോർട്ടു ലഭിച്ചത്. ചാക്കിൽ ലേബൽ വിവരങ്ങൾ ഇല്ലാത്തതിനാൽ ഉൽപ്പാദകരെ  കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ലേബൽ വിവരം ഇല്ലാത്തതും ബില്ലില്ലാത്തതുമായ ശർക്കര വിൽക്കുന്നതിനാൽ റീട്ടെയിൽ വ്യാപാരി മാത്രമാകും പ്രതി. ശർക്കരയിൽ വ്യാപകമായി കൃത്രിമം ചേർക്കുന്നതിനാൽ വ്യാപാരികൾ ലേബൽ വിവരം ഇല്ലാത്തതും ബിൽ ഇല്ലാത്തതുമായ ശർക്കര എടുത്ത് വിൽപ്പന നടത്തരുത് എന്ന് ഭക്ഷൃ സുരക്ഷ വകുപ്പ് അറിയിച്ചു. ഭക്ഷൃ സുരക്ഷാ നിയമ പ്രകാരം  ചാക്കുകളിൽ ഉല്പാദകരുടെ പേര് വിവരവും ലൈസൻസ് നമ്പരും രേഖപ്പെടുത്തേണ്ടതാണ്.എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ഇതിനിടയിൽ 
ഭക്ഷൃ  സുരക്ഷ വകുപ്പ് ഓണക്കാല പരിശോധന ശക്തമാക്കി.  ജില്ലയിൽ ആറ് 
 സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. ഭക്ഷൃ സുരക്ഷ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിർത്തിവെപ്പിച്ച് നിയമനടപടി സ്വീകരിക്കാൻ ഭക്ഷൃ സുരക്ഷ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഹോട്ടലുകൾ, പലചരക്ക് കടകൾ, പച്ചക്കറികടകൾ, പഴക്കടകൾ, തട്ട്കടകൾ 
തുടങ്ങിയവ പരിശോധനയിൽപ്പെടും ക
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 
 288 സ്ഥാപനങ്ങൾ  പരിശോധിച്ചു.  42 സ്ഥാപനങ്ങൾക്ക് ന്യൂനത പരിഹരിക്കുന്നതിനുളള നോട്ടീസും 20 സ്ഥാപനങ്ങൾക്ക് ഫൈൻ അടക്കുന്നതിനുളള നോട്ടീസും നൽകി.  87 ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് അനലിറ്റിക്കൽ ലാബിൽ പരിശോധനക്ക് അയച്ചു. റിസൾട്ട് വരുന്ന മുറയ്ക്ക് നിയമനടപടികൾ സ്വീകരിക്കുന്നതാണ് എന്ന് ഭക്ഷൃ സുരക്ഷ വകുപ്പ് അറിയിച്ചു.  ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 1800 425 1225 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ് എന്ന് 
ഫുഡ് സേഫ്റ്റി  അസി. കമ്മീഷണർ  സക്കീർ ഹുസൈൻ എ അറിയിച്ചു.
   

Saturday, 8 August 2026

പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർന്നില്ല ഓണപരീക്ഷ പ്രതിസന്ധിയിൽ

പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർന്നില്ല ഓണപരീക്ഷ പ്രതിസന്ധിയിൽ 

ചാത്തന്നൂർ : ഓണപരീക്ഷ പടിവാതില്ക്കൽ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർന്നില്ല കുട്ടികൾ പ്രതിസന്ധിയിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു.വിദ്യാർത്ഥി സമരംമൂലവും അല്ലാതെയും അടുത്തടുത്ത് വന്ന അവധികളും അധ്യാപകർ സെൻസസ് ഡ്യുട്ടിയിൽ ആയിരുന്നത് മൂലവും 
ഉണ്ടായ പഠനമുടക്കവും സർക്കാർ സ്കൂളുകളിൽ കഴിഞ്ഞ ജൂലൈ വരെയുള്ള പാഠഭാഗങ്ങൾ പോലും പഠിപ്പിച്ചു തീർക്കാൻ പറ്റാത്ത അവസ്ഥയാണ് എന്ന്  വിദ്യാർത്ഥികൾ ചൂണ്ടി കാണിക്കുന്നു.
മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി
ഇത്തവണ ഓണം നേരത്തെയാണ് ഇത് മൂലം ഓണ പരീക്ഷ 13മുതൽ 20വരെയാണ് സർക്കാർ നിശച്ചയിച്ചിരിക്കുന്നത് ജൂലൈ അവസാനം വരെ പഠിപ്പിച്ചു തീർക്കേണ്ട പോഷനിൽ നിന്നാണ് പരീക്ഷ സിലബസിൽ വരേണ്ട ചോദ്യങ്ങൾ എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പക്ഷേ ഓണ പരീക്ഷയ്ക്ക് വേണ്ട പാoഭാഗങ്ങൾ പൂർണ്ണമായും പഠിപ്പിച്ചു തീർക്കാൻ അധ്യാപകർക്ക് കഴിഞ്ഞിട്ടില്ല എന്ന് അധ്യാപകർ തന്നെ സമ്മതിക്കുന്നു ഒപ്പം അധ്യായനവർഷം തുടങ്ങി വളരെ വൈകിയാണ് പല പാഠപുസ്തകങ്ങളും 
വിദ്യാർത്ഥികൾക്ക് കൊടുത്തതും വിദ്യാർത്ഥികളുടെ അധ്യാപനത്തിന് തടസ്സമായി.. കാലവർഷകെടുതി മൂലം 
തിരുവനന്തപുരം കൊല്ലം ജില്ലകൾ ഒഴിച്ചുള്ള സ്കൂളുകളിൽ വെള്ളപ്പൊക്കത്തിന്റെ 
അവധിയും ക്യാമ്പുകളും ഒപ്പം സ്കൂളുകൾ പോലും വെള്ളത്തിനടിയിലായതും കുട്ടികളുടെ പഠനത്തിന് തടസ്സമായി മാറിയിട്ടുണ്ട് ഇത് മൂലം സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ ഓണപരീക്ഷ പ്രതിസന്ധിയിലായി മാറിയിട്ടുണ്ട്.

@ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ 
സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാ
സമാണ് മുടക്കമില്ലാതെ മുന്നോട്ട് പോകുന്നത് മൂലം ഒരു വിഭാഗം കുട്ടികൾക്ക് പരീക്ഷ എഴുതുന്നതിന് പ്രയാസമുണ്ടാവില്ല പക്ഷേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും സ്കൂളുകളിലും ഹോസ്റ്റലിലും മറ്റും നിന്ന് പഠിക്കുന്ന പട്ടികജാതി വർഗ്ഗ വിഭാഗത്തിലെ കുട്ടികൾക്കും പരീക്ഷ എഴുതുന്നതിന് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് അധ്യാപകർ തന്നെ ചൂണ്ടികാണിക്കുന്നു ഇ പ്രതിസന്ധി മറികടക്കാൻ അധ്യാപകർ
ഓൺലൈൻ വഴി പരമാവധി ക്ലാസുകൾ എടുക്കാൻ ശ്രമിക്കുകയാണ്.


 

Tuesday, 4 August 2026

ഇന്ത്യയുടെ 'അജ്ഞാതൻ' അവരെ കൊല്ലു ന്നു! അജ്ഞാതരുടെ ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടു, പിന്നിൽ ഇന്ത്യൻ ഏജൻസികൾ" ഭയന്ന് നിലവിളിച്ച് ലഷ്കർ ഭീകരൻ.

ഇന്ത്യയുടെ 'അജ്ഞാതൻ' അവരെ കൊല്ലു ന്നു! അജ്ഞാതരുടെ ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടു, പിന്നിൽ ഇന്ത്യൻ ഏജൻസികൾ"  ഭയന്ന് നിലവിളിച്ച്   ലഷ്കർ ഭീകരൻ.

ലോകം കണ്ട ഏറ്റവും വലിയ തിരിച്ചടിയുടെ കാലമാണിത്.

2004 മുതൽ 2014 വരെ ഇന്ത്യ കേട്ടിരുന്നത് ഒരു നിലവിളിയായിരുന്നു. "പാകിസ്ഥാൻ ഭീകരർ വന്ന് ഞങ്ങളെ കൊല്ലുന്നു" എന്ന് ലോകത്തോട് കരഞ്ഞു പറയുന്ന ഒരു പ്രധാനമന്ത്രിയുടെ ശബ്ദം. അവർക്ക് ചെയ്യാൻ കഴിഞ്ഞതോ? ഇന്ത്യ-പാക് ക്രിക്കറ്റ് കളി നിർത്തി. അതായിരുന്നു ആ പാവം പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ പ്രതികരണം!

ഓർക്കുന്നുണ്ടോ ആ കാലം?

ഇന്ത്യൻ സൈനികരെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത യാസിൻ മാലിക്കിനെ ചുവന്ന പരവതാനി വിരിച്ച് പ്രധാനമന്ത്രി യുടെ ഓഫീസിൽ സ്വീകരിച്ച കാലം. ഭീകരൻ ഗീലാനിയുടെ വീടിന്റെ വാതിൽക്കൽ മണിക്കൂറുകളോളം കാത്തുനിന്ന്, അകത്ത് നിന്ന് "ഇറങ്ങി പോടാ" എന്ന് പുറംകാലുകൊ ണ്ട് തട്ടിയിട്ടും അട്ടിപ്പേറായി കിടന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായന്മാരുടെ കാലം.

സ്വന്തം പതാക, സ്വന്തം നിയമം, സുപ്രീംകോ ടതിയുടെ നിയമം പോലും പുല്ലുവിലയായി രുന്ന കാശ്മീരിന്റെ കാലം.

നമ്മുടെ പട്ടാളത്തെ കല്ലെറിഞ്ഞോടിച്ച കാലം. "Indian Dogs, Go Back" എന്ന് കാശ്മീർ ഭരണകൂടം തന്നെ വിളിച്ച കാലം. ഹിന്ദുക്കൾ സ്വന്തം നാട്ടിൽ അഭയാർത്ഥികളായ കാലം.

എന്തിനേറെ...കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗമായ DYFI പോലും കാശ്മീ രിൽ 'ഇന്ത്യ' എന്ന പേര് പറയാൻ പേടിച്ച് 'JKDYF ജമ്മു കാശ്മീർ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ' എന്ന് പേര് മാറ്റി നടന്ന കാലം!

പിന്നെ 2014-ൽ ഇന്ത്യയ്ക്ക് ശരിക്കും സ്വാതന്ത്ര്യം കിട്ടി.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി. അദ്ദേഹം ആദ്യം ചെയ്തത് എന്താണെന്ന് അറിയാ മോ? ഒരു നിയമനം.ശ്രീ അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി.

ആ ഒറ്റ നിയമനത്തിൽ ഇന്ത്യയുടെ വിധി മാറി.

തുടർന്ന് പാകിസ്ഥാനിൽ 'അജ്ഞാതൻ' ഇറങ്ങി.

2026 ഓഗസ്റ്റ് 4 ...

ഭീകരരുടെ കുമ്പസാരം ... ലഷ്കറെ ത്വയ്ബ യുമായി അടുത്ത ബന്ധമുള്ള റിസ്‌വാൻ ഹനീഫ് എന്ന ഭീകരൻ്റെ ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അവൻ്റെ വാക്കുകളിൽ ഭയമാണ്, വിറയലാണ്.

"കഴിഞ്ഞ 3-4 വർഷത്തിനിടെ പാകിസ്ഥാനി ലും പാക് അധീന കാശ്മീരിലുമായി ഞങ്ങളുടെ 30-ലധികം സജീവ പ്രവർത്തകർ അജ്ഞാതരാൽ കൊല്ലപ്പെട്ടു. ഇതിന് പിന്നിൽ ഇന്ത്യൻ ഏജൻസികളാണ്."

പെഷവാർ, കറാച്ചി, റാവൽപിണ്ടി, റാവലാ ക്കോട്ട്, മുസഫറാബാദ്... പാകിസ്ഥാൻ്റെ ഉള്ളറകളിൽ പോലും അവർക്ക് ഇനി സുരക്ഷയില്ല. 

2008-ലെ മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരികളായ ലഷ്കർ ഇവിടെ ഇല്ല എന്ന് ലോകത്തോട് കള്ളം പറഞ്ഞ പാക് ഭരണകൂടത്തിൻ്റെ മുഖത്ത് നോക്കി, അവരുടെ സ്വന്തം ഭീകരൻ തന്നെ ഇത് സമ്മതിച്ചിരിക്കുന്നു. ഇത് ചരിത്രത്തിൽ ആദ്യമാണ്.

ഇത് എങ്ങനെ സംഭവിക്കുന്നു?

1. ഡോവൽ ഡോക്ട്രിൻ: ഇതിന് പേര് 'Offensive Defence' എന്നാണ്. നീ ഞങ്ങളെ തൊട്ടാൽ, ഞങ്ങൾ നിന്നെ നിൻ്റെ വീട്ടിൽ കയറി തൊടും. ഇനി ഡിഫൻസ് മാത്രമല്ല, ഓഫൻസും.

2. എന്തുകൊണ്ട് 'അജ്ഞാതൻ'? ഇന്ത്യ ഔദ്യോഗികമായി ഒന്നും ഏറ്റെടുക്കുന്നില്ല. ആക്രമിക്കുന്നവർക്ക് മുഖമില്ല, പേരില്ല, മതമില്ല. പാകിസ്ഥാൻ പോലീസിൽ കേസ് പോലും രജിസ്റ്റർ ചെയ്യാൻ കഴിയില്ല. കാരണം കൊന്നതാര് എന്ന് അവർക്കും അറിയില്ല. ഇതാണ് ഏറ്റവും വലിയ മനഃശാസ്ത്രപരമായ യുദ്ധം.

3. ലക്ഷ്യം ആരൊക്കെ? ഇത് വെറും ഭീകരരെ കൊല്ലലല്ല. ഇത് ഹൈ-വാല്യൂ ടാർഗറ്റ് ഹണ്ടിംഗ് ആണ്. ഇന്ത്യൻ എയർഫോഴ്സി ന്റെ പത്താൻകോട്ട് ആക്രമണത്തിലെ സൂത്രധാരൻ ഷാഹിദ് ലത്തീഫ് മുതൽ, മോഹൻലാലിൻ്റെ സിനിമയിലെ വില്ലനെ പോലെ ഇരുന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്തി യിരുന്നവർ വരെ ഈ 'അജ്ഞാതൻ' ലിസ്റ്റിൽ ഉണ്ട്.

4. സന്ദേശം വ്യക്തമാണ്.ഇനി കാശ്മീരിൽ വന്ന് കൊന്നിട്ട് പാകിസ്ഥാനിൽ പോയി സുഖമായി ഉറങ്ങാമെന്ന് കരുതേണ്ട. നിങ്ങളുടെ കിടപ്പുമുറിയിൽ പോലും ഇന്ത്യ എത്തും.

ഒരുകാലത്ത് ഇന്ത്യ കരയുമ്പോൾ ലോകം സഹതപിച്ചു. ഇന്ന് പാകിസ്ഥാനിലെ ഭീകരർ കരയുമ്പോൾ ലോകം ചിരിക്കുന്നു. അതാണ് മാറ്റം. അതാണ് പുതിയ ഇന്ത്യ. നരേന്ദ ഭാരതം..

ജയ് ഹിന്ദ്. വന്ദേ മാതരം...
ഇന്ത്യയുടെ 'അജ്ഞാതൻ' അവരെ കൊല്ലു ന്നു! അജ്ഞാതരുടെ ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടു, പിന്നിൽ ഇന്ത്യൻ ഏജൻസികൾ"  ഭയന്ന് നിലവിളിച്ച്   ലഷ്കർ ഭീകരൻ.

ലോകം കണ്ട ഏറ്റവും വലിയ തിരിച്ചടിയുടെ കാലമാണിത്.

2004 മുതൽ 2014 വരെ ഇന്ത്യ കേട്ടിരുന്നത് ഒരു നിലവിളിയായിരുന്നു. "പാകിസ്ഥാൻ ഭീകരർ വന്ന് ഞങ്ങളെ കൊല്ലുന്നു" എന്ന് ലോകത്തോട് കരഞ്ഞു പറയുന്ന ഒരു പ്രധാനമന്ത്രിയുടെ ശബ്ദം. അവർക്ക് ചെയ്യാൻ കഴിഞ്ഞതോ? ഇന്ത്യ-പാക് ക്രിക്കറ്റ് കളി നിർത്തി. അതായിരുന്നു ആ പാവം പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ പ്രതികരണം!

ഓർക്കുന്നുണ്ടോ ആ കാലം?

ഇന്ത്യൻ സൈനികരെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത യാസിൻ മാലിക്കിനെ ചുവന്ന പരവതാനി വിരിച്ച് പ്രധാനമന്ത്രി യുടെ ഓഫീസിൽ സ്വീകരിച്ച കാലം. ഭീകരൻ ഗീലാനിയുടെ വീടിന്റെ വാതിൽക്കൽ മണിക്കൂറുകളോളം കാത്തുനിന്ന്, അകത്ത് നിന്ന് "ഇറങ്ങി പോടാ" എന്ന് പുറംകാലുകൊ ണ്ട് തട്ടിയിട്ടും അട്ടിപ്പേറായി കിടന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായന്മാരുടെ കാലം.

സ്വന്തം പതാക, സ്വന്തം നിയമം, സുപ്രീംകോ ടതിയുടെ നിയമം പോലും പുല്ലുവിലയായി രുന്ന കാശ്മീരിന്റെ കാലം.

നമ്മുടെ പട്ടാളത്തെ കല്ലെറിഞ്ഞോടിച്ച കാലം. "Indian Dogs, Go Back" എന്ന് കാശ്മീർ ഭരണകൂടം തന്നെ വിളിച്ച കാലം. ഹിന്ദുക്കൾ സ്വന്തം നാട്ടിൽ അഭയാർത്ഥികളായ കാലം.

എന്തിനേറെ...കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗമായ DYFI പോലും കാശ്മീ രിൽ 'ഇന്ത്യ' എന്ന പേര് പറയാൻ പേടിച്ച് 'JKDYF ജമ്മു കാശ്മീർ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ' എന്ന് പേര് മാറ്റി നടന്ന കാലം!

പിന്നെ 2014-ൽ ഇന്ത്യയ്ക്ക് ശരിക്കും സ്വാതന്ത്ര്യം കിട്ടി.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി. അദ്ദേഹം ആദ്യം ചെയ്തത് എന്താണെന്ന് അറിയാ മോ? ഒരു നിയമനം.ശ്രീ അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി.

ആ ഒറ്റ നിയമനത്തിൽ ഇന്ത്യയുടെ വിധി മാറി.

തുടർന്ന് പാകിസ്ഥാനിൽ 'അജ്ഞാതൻ' ഇറങ്ങി.

2026 ഓഗസ്റ്റ് 4 ...

ഭീകരരുടെ കുമ്പസാരം ... ലഷ്കറെ ത്വയ്ബ യുമായി അടുത്ത ബന്ധമുള്ള റിസ്‌വാൻ ഹനീഫ് എന്ന ഭീകരൻ്റെ ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അവൻ്റെ വാക്കുകളിൽ ഭയമാണ്, വിറയലാണ്.

"കഴിഞ്ഞ 3-4 വർഷത്തിനിടെ പാകിസ്ഥാനി ലും പാക് അധീന കാശ്മീരിലുമായി ഞങ്ങളുടെ 30-ലധികം സജീവ പ്രവർത്തകർ അജ്ഞാതരാൽ കൊല്ലപ്പെട്ടു. ഇതിന് പിന്നിൽ ഇന്ത്യൻ ഏജൻസികളാണ്."

പെഷവാർ, കറാച്ചി, റാവൽപിണ്ടി, റാവലാ ക്കോട്ട്, മുസഫറാബാദ്... പാകിസ്ഥാൻ്റെ ഉള്ളറകളിൽ പോലും അവർക്ക് ഇനി സുരക്ഷയില്ല. 

2008-ലെ മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരികളായ ലഷ്കർ ഇവിടെ ഇല്ല എന്ന് ലോകത്തോട് കള്ളം പറഞ്ഞ പാക് ഭരണകൂടത്തിൻ്റെ മുഖത്ത് നോക്കി, അവരുടെ സ്വന്തം ഭീകരൻ തന്നെ ഇത് സമ്മതിച്ചിരിക്കുന്നു. ഇത് ചരിത്രത്തിൽ ആദ്യമാണ്.

ഇത് എങ്ങനെ സംഭവിക്കുന്നു?

1. ഡോവൽ ഡോക്ട്രിൻ: ഇതിന് പേര് 'Offensive Defence' എന്നാണ്. നീ ഞങ്ങളെ തൊട്ടാൽ, ഞങ്ങൾ നിന്നെ നിൻ്റെ വീട്ടിൽ കയറി തൊടും. ഇനി ഡിഫൻസ് മാത്രമല്ല, ഓഫൻസും.

2. എന്തുകൊണ്ട് 'അജ്ഞാതൻ'? ഇന്ത്യ ഔദ്യോഗികമായി ഒന്നും ഏറ്റെടുക്കുന്നില്ല. ആക്രമിക്കുന്നവർക്ക് മുഖമില്ല, പേരില്ല, മതമില്ല. പാകിസ്ഥാൻ പോലീസിൽ കേസ് പോലും രജിസ്റ്റർ ചെയ്യാൻ കഴിയില്ല. കാരണം കൊന്നതാര് എന്ന് അവർക്കും അറിയില്ല. ഇതാണ് ഏറ്റവും വലിയ മനഃശാസ്ത്രപരമായ യുദ്ധം.

3. ലക്ഷ്യം ആരൊക്കെ? ഇത് വെറും ഭീകരരെ കൊല്ലലല്ല. ഇത് ഹൈ-വാല്യൂ ടാർഗറ്റ് ഹണ്ടിംഗ് ആണ്. ഇന്ത്യൻ എയർഫോഴ്സി ന്റെ പത്താൻകോട്ട് ആക്രമണത്തിലെ സൂത്രധാരൻ ഷാഹിദ് ലത്തീഫ് മുതൽ, മോഹൻലാലിൻ്റെ സിനിമയിലെ വില്ലനെ പോലെ ഇരുന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്തി യിരുന്നവർ വരെ ഈ 'അജ്ഞാതൻ' ലിസ്റ്റിൽ ഉണ്ട്.

4. സന്ദേശം വ്യക്തമാണ്.ഇനി കാശ്മീരിൽ വന്ന് കൊന്നിട്ട് പാകിസ്ഥാനിൽ പോയി സുഖമായി ഉറങ്ങാമെന്ന് കരുതേണ്ട. നിങ്ങളുടെ കിടപ്പുമുറിയിൽ പോലും ഇന്ത്യ എത്തും.

ഒരുകാലത്ത് ഇന്ത്യ കരയുമ്പോൾ ലോകം സഹതപിച്ചു. ഇന്ന് പാകിസ്ഥാനിലെ ഭീകരർ കരയുമ്പോൾ ലോകം ചിരിക്കുന്നു. അതാണ് മാറ്റം. അതാണ് പുതിയ ഇന്ത്യ. നരേന്ദ ഭാരതം..

ജയ് ഹിന്ദ്. വന്ദേ മാതരം...🔥🔥

Monday, 3 August 2026

ക്വയിലോൺ മല്ലൂ സോൾജിയേഴ്സ്കാർഗിൽ വിജയ് ദിവസ് ആചരിച്ചു

ക്വയിലോൺ മല്ലൂ സോൾജിയേഴ്സ്
കാർഗിൽ വിജയ് ദിവസ് ആചരിച്ചു

കൊല്ലം: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാരെ അനുസ്മരിച്ച് 'കാർഗിൽ വിജയ് ദിവസ്' ദിനത്തിൽ കൊല്ലം ജില്ല സൈനിക കൂട്ടായ്മയായ  ക്വയിലോൺ മല്ലൂ സോൾജിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.
 പത്തനാപുരം നെടുവന്നൂരിലെ കാർഗിൽ യുദ്ധവീരനും വീരചക്ര ജേതാവുമായ സജീവ് ഗോപാലപിള്ളയുടെയും 
രജി.പി യുടെയും സ്മൃതിമണ്ഡപങ്ങളിൽ 
 പുഷ്പാർപ്പണം നടത്തുകയും അനുസ്മരണയോഗം നടത്തുകയും ചെയ്തു തുടർന്ന് സജീവ് ഗോപാലപിള്ളയുടെ  ഭവനം സന്ദർശിച്ച് മാതാവ് കുട്ടിയമ്മയെ പൊന്നാട അണിയിച്ചു, ഓണക്കോടി സമ്മാനച്ചു 
ചടങ്ങിൽ പത്തനാപുരം എം.എൽ.എ ജ്യോതികുമാർ ചാമക്കാല മുഖ്യാതിഥിയായി.തുടർന്ന് കാർഗിൽ യുദ്ധവീരനായ ക്വയിലോൺ മല്ലൂ സോൾജിയേഴ്സ് അംഗങ്ങൾ പുഷ്പാർപ്പണം നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ചടങ്ങിൽ ക്വയിലോൺ മല്ലൂ സോൾജിയേഴ്സ് പ്രസിഡന്റ് കിഷോർ അതിജീവൻ, വൈസ് പ്രസിഡന്റ്‌ രാഹുൽ കോട്ടവട്ടം, സെക്രട്ടറി ശ്യാം കടയ്ക്കൽ, ട്രഷറർ അനീഷ് ഫിലിപ്പ്, കോ-ഓർഡിനേഷൻ കമ്മിറ്റി ഹെഡ് വിനോദ് കടയ്ക്കൽ എന്നിവർ നേതൃത്വം നൽകി