Wednesday, 1 July 2026

മയക്കുമരുന്ന് നിയമവഴിയില്‍ പ്രതികള്‍ സുരക്ഷിതര്‍

മയക്കുമരുന്ന് 
നിയമവഴിയില്‍ പ്രതികള്‍ സുരക്ഷിതര്‍

ചാത്തന്നൂർ : മയക്കുമരുന്ന് 
കടത്തിനും കച്ചവടത്തിനും ഉപയോഗത്തിനും പിടിയിലാവുന്നവര്‍ക്ക് നിയമത്തിന്റെ ആനുകൂല്യം വേണ്ടുവോളമുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായ മയക്കുമരുന്ന് കേസുകളിലെ പ്രതികൾ എല്ലാം ജാമ്യത്തിൽ ഇറങ്ങി വീണ്ടും കച്ചവടം നടത്തി വീണ്ടും അറസ്റ്റിൽ ആകുന്ന സ്ഥിതിയാണ്. മയക്കുമരുന്ന് കച്ചവടം നടത്തുന്ന കൊടുംകുറ്റവാളികൾ വരെ ഇപ്പോൾ പുറത്തിറങ്ങി പൂർവ്വാദികം ഭംഗിയോടെ കച്ചവടം നടത്തുന്ന കാഴ്ചയാണ് കാണുന്നത് എന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു.
"കഞ്ചാവുമായി ഒരു പ്രതി 
പിടിയിലാവുമ്പോള്‍ പ്രതിയുടെ കൈവശമുണ്ടായിരുന്നത് വെറും
20 ഗ്രാം കഞ്ചാവ്. നിയമപ്രകാരം രണ്ടുപേരുടെ ആള്‍ജാമ്യമുണ്ടെങ്കില്‍ പോലീസ് സ്റ്റേഷനില്‍നിന്നോ എക്സൈസ് ഓഫിസിൽ നിന്നോ  പുറത്തിറങ്ങാവുന്ന 'സിംപിള്‍' കുറ്റം എം ഡി എം എ ആയാലും മറ്റ് മയക്കുമരുന്നുകൾ ആയാലും ക്വണ്ടിറ്റി അനുസരിച്ചു ജാമ്യം സ്റ്റേഷനിൽ നിന്ന് തന്നെ ലഭിക്കും. കഞ്ചാവ് കേസില്‍ അറസ്റ്റിലാവുന്ന പ്രതിയില്‍നിന്ന് ഒരു കിലോയോ അതില്‍ക്കൂടുതലോ കഞ്ചാവ് കണ്ടെടുത്താല്‍ മാത്രമേ എന്‍ ഡി പി എസ് നിയമപ്രകാരം റിമാന്‍ഡ് ലഭിക്കൂ. ഇതില്‍ താഴെയാണെങ്കില്‍ നിയമത്തിലെ 20 ബി 2 വകുപ്പ് പ്രകാരം പ്രതിക്ക് സ്റ്റേഷനില്‍നിന്നുതന്നെ ജാമ്യം ലഭിക്കും. ഒറ്റില്‍ പിടിയിലായാല്‍ ഉടന്‍ പുറത്തിറങ്ങുന്ന പ്രതി സ്വാധീനവും ആള്‍ബലവും ഉപയോഗിച്ച് വിവരം ചോര്‍ത്തിക്കൊടുക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതും സ്ഥിരം സംഭവമാണ്. അതുകൊണ്ടുതന്നെ പോലീസിനോ എക്‌സൈസിനോ വിവരങ്ങള്‍ കൈമാറാനും നാട്ടുകാര്‍ക്കും ഭയമാണ്.മയക്കുമരുന്ന് കേസുകളിൽ 
പോലീസിന് പ്രതികൾ മൊഴി നല്‍കിയെങ്കിലും തുടരന്വേഷണത്തിനുള്ള കണ്ണികള്‍ ദുര്‍ബലമാണ്. ഒരു കിലോയോ അതില്‍ കൂടുതലോ കഞ്ചാവ് കയ്യില്‍നിന്ന് പിടികൂടിയാല്‍ മാത്രമേ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി പ്രതിയ്‌ക്കെതിരെ കേസെടുക്കാനാവൂ. നിയമത്തിലെ ഈ നൂലാമാലകളില്‍ കുരുങ്ങുന്ന കേസുകള്‍ക്ക് അധികം ആയുസ്സുമില്ല.കഞ്ചാവുമായി പിടികൂടുന്നത് ഇതരസംസ്ഥാന തൊഴിലാളിയെ ആണെങ്കില്‍ കഥ പറയാനുമില്ല. 
അടുത്തിടെ പോലീസ് അരകിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ പിടികൂടി. ഭാഷയും സ്വദേശവും മാറ്റിപ്പറയുന്ന കൊല്‍ക്കത്തക്കാരന്‍ പ്രതിയുമായി പോലീസിന് വട്ടംകറങ്ങേണ്ടി വന്നത് ഒരാഴ്ച. ഒടുവില്‍ 10,000 രൂപയും രണ്ടുപേരുടെ ആള്‍ജാമ്യവും തരപ്പെടുത്തി കോടതിയില്‍നിന്ന് പ്രതി ജാമ്യം നേടി. അതുവരെ ആരും തിരിഞ്ഞുനോക്കാത്ത പ്രതിക്ക് കോടതിയിലെത്തിയപ്പോള്‍ കാശും ആള്‍ക്കാരും ഇഷ്ടംപോലെ അത് പോലെ തന്നെയാണ് കഞ്ചാവ് മയക്കുമരുന്ന് കേസുകളിൽ സ്ഥിരമായി അറസ്റ്റിൽ ആവുന്ന പ്രതികൾ എല്ലാം മയക്കുമരുന്ന് ശ്രംഖലയിൽ ഉള്ളവരാണ്.

 " കുറ്റം കഞ്ചാവ് വില്‍പ്പന അതും സ്‌കൂള്‍കുട്ടികള്‍ക്ക്. 500 രൂപ വിലയില്‍ അഞ്ച് ഗ്രാം കഞ്ചാവിന്റെ പായ്ക്കറ്റ് വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു പ്രധാന പണി. ആഴ്ചാവസാനം കുട്ടികള്‍ കാശ് കൊടുത്താല്‍ മതിയെന്ന ആനുകൂല്യവുമുണ്ട്. ഇത് കഞ്ചാവ് വലിക്കിടെ കയ്യോടെ പിടിക്കപ്പെട്ട കുട്ടികള്‍ പോലീസിന് നല്‍കിയ മൊഴി ഇ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കഞ്ചാവുമായി അറസ്റ്റ് ചെയ്തു പിടിച്ചെടുത്ത കഞ്ചാവിന്റെ ക്വണ്ടിറ്റി കുറവ് മൂലം പ്രതി സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം നടത്തുന്നു പരാതി എത്തിയതോടെ നിരീഷിക്കുകയാണ് എന്നാണ് പോലിസ് ഭാഷ്യം..





Tuesday, 30 June 2026

സേവഭാരതി ബഹുജനങ്ങളുടെ നന്മയ്ക്കും സഹായത്തിനുമുള്ള പദ്ധതികൾ ആവിഷ്കരിക്കണം - കെ.കൃഷ്ണൻകുട്ടി.

സേവഭാരതി ബഹുജനങ്ങളുടെ നന്മയ്ക്കും സഹായത്തിനുമുള്ള പദ്ധതികൾ ആവിഷ്കരിക്കണം -കെ.കൃഷ്ണൻകുട്ടി.

കൊട്ടിയം : സേവഭാരതി ബഹുജനങ്ങളുടെ നന്മയ്ക്കും സഹായത്തിനുമുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ആർ എസ് എസ് ദക്ഷിണ പ്രാന്ത കാര്യകാര്യ സദസ്യൻ. കൃഷ്ണൻകുട്ടി പറഞ്ഞു.
സേവാഭാരതി മയ്യനാട് യൂണിറ്റ് പുതുതായി വാങ്ങിയ ആംബുലൻസിസ് ഫ്ലാഗ് ഓഫ്‌ ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു 
പല മിന്നാമിന്നികൾ ഒരുമിച്ച് മിന്നുന്നതുപോലെ കാരുണ്യമുള്ള മനുഷ്യർ സേവഭാരതിയുടെ 
ബാനറിന് കീഴിൽ അണിനിരന്ന് പ്രവർത്തിച്ചാൽ പൊതുസമൂഹത്തിന് 
വലിയ പ്രയോജനമുണ്ടാകുമെന്നും ഓരോ പ്രവർത്തകരും പൊതുസമൂഹത്തിന് വെളിച്ചമായി മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സുരക്ഷിത ജീവിതവും വികസിത ഭാരതവും രൂപപ്പെടുത്തുവാനുള്ള യജ്ഞത്തിൽ  സേവാഭാരതിക്ക് വലിയൊരു പങ്ക് വഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ മുഖ്യപ്രഭാഷണം നടത്തി.സേവാഭാരതി യൂണിറ്റ്  പ്രസിഡന്റ് സതീഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വ്യക്തികളെയും ആദരിക്കുന്ന പ്രതിഭാ സംഗമവും അവാർഡ് ദാന ചടങ്ങും നടത്തി 
ചടങ്ങിൽ കൊട്ടിയം നഗർ സംഘചാലക് രാജീവ്, സേവാഭാരതി ജില്ലാ ട്രഷറർ ഗോപകുമാർ, സേവാഭാരതി മയ്യനാട്
യൂണിറ്റ് രക്ഷാധികാരി നാണുത്തമ്പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സേവാഭാരതി മയ്യനാട് സെക്രട്ടറി ഗുൽസാർ സ്വാഗതം 
ഐ.ടി കോർഡിനേറ്റർ രാഹുൽ വി.ടി കൃതജ്ഞതയും  രേഖപ്പെടുത്തി.


Monday, 29 June 2026

സ്കൂൾ മതിൽ അപകടാവസ്ഥയിൽ പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാകുന്നു.

സ്കൂൾ മതിൽ അപകടാവസ്ഥയിൽ പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂർ : സ്കൂൾ മതിൽ അപകടാവസ്ഥയിൽ പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാകുന്നു.ചാത്തന്നൂർ സർക്കാർ ഹയർസെക്കന്ററി സ്കൂളിന്റെ നാല് 
 മീറ്ററിലേറെ ഉയരത്തിലുള്ള 
ഏതുസമയവും നിലംപതിക്കാവുന്നവിധമുള്ള ചെങ്കൽ മതിൽ പലപ്പോഴും ഭയപ്പെടുത്തുന്നതാണ് 
വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച മതിലിന്റെ 
കരിങ്കല്ല് കൊണ്ട് നിർമ്മിച്ച അടിത്തറ 
പൂർണ്ണമായും തകർന്ന നിലയിലാണ് 
ഇരുഭാഗവും സിമന്റ് തേച്ച മതിലായതിനാലാണ് കല്ലുകൾ ഓരോന്നായി അടർന്നുവീഴാതെ നിൽക്കുന്നത്. സ്കൂൾ കുട്ടികളും നാട്ടുകാരും കൂടുതലായി യാത്ര ചെയ്യുന്ന കൊട്ടാരക്കര -ചാത്തന്നൂർ റോഡിലാണ് അപകടാവസ്ഥയിലുള്ള ഇ മതിൽ സ്ഥിതി ചെയ്യുന്നത്.
 കൊട്ടാരക്കര റോഡിലെ 
 ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് വിദ്യാർഥികളും വയോധികരും ഉൾപ്പെടെയുള്ള യാത്രക്കാർ മതിൽ ഇടിഞ്ഞു വീഴുമെന്ന ഭീതിമൂലം റോഡിന്റെ 
മറുഭാഗത്ത് കൂടിയാണ് യാത്ര ചെയ്യുന്നത്. 
ഒപ്പം തന്നെ ദേശീയപാതയ്ക്ക് സ്ഥലമെടുത്ത ഭാഗത്ത് ഷീറ്റ് കൊണ്ട് മറച്ച നിലയിലാണ് ഇവിടെ ട്രാൻസ്ഫോർമറും സ്ഥിതി ചെയ്യുന്നുണ്ട്. അടിയന്തിരമായി സ്കൂളിന്റെ മതിൽ പുനർനിർമ്മാണം നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഫോട്ടോ : മതിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ഭാഗം 


Sunday, 28 June 2026

പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പ് മന്ത്രി എത്തുന്നു.

പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പ് മന്ത്രി എത്തുന്നു.

@ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ നഴ്സിംഗ് കോളേജിന് സ്ഥലമേറ്റെടുക്കാൻ സ്പെഷ്യൽ താഹസീൽദാറെ നിയോഗിച്ചു 

ചാത്തന്നൂർ : പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ 6ന് വൈകുന്നേരം മൂന്നിന് 
ആശുപത്രിയിൽ എത്തുമെന്ന് ബി.ബി. ഗോപകുമാർ എം എൽ എ അറിയിച്ചു.
പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥയെ കുറിച്ച് 
നിയമസഭയിൽ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലും മെഡിക്കൽ കോളേജിനെ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട്  ബി. ബി. ഗോപകുമാർ എം എൽ എ മന്ത്രിയ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ സന്ദർശനം  പാരിപ്പള്ളി മെഡിക്കൽ കോളേജിനെ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തുകയാണ് ലക്‌ഷ്യമെന്ന് എം എൽ എ പറഞ്ഞു.
പാരിപ്പള്ളി മെഡിക്കൽ കോളേജിലെ നഴ്സിംഗ് കോളേജുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കുന്നതിനു കളക്ടറുമായി എം എൽ എ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ 
നാലര ഏക്കറോളം 
സ്ഥലം ഏറ്റെടുക്കുന്നതിന്  സ്പെഷ്യൽ തഹസിൽദാറെ ചുമതലപ്പെടുത്തിയതായി 
കളക്ടർ ഉത്തരവും വന്നിട്ടുണ്ട് സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായാൽ സമയബന്ധിതമായി നഴ്സിംഗ് കോളേജ് നിർമ്മാണപ്രവർത്തികൾ ആരംഭിക്കുമെന്നും ബി. ബി. ഗോപകുമാർ എം എൽ എ അറിയിച്ചു.

Saturday, 27 June 2026

പരവൂരിൽ പനി കടുക്കുന്നു, പ്രതിരോധം പാളുന്നു

പരവൂരിൽ പനി കടുക്കുന്നു, പ്രതിരോധം പാളുന്നു

പരവൂർ : പരവൂർ മുൻസിപ്പൽ അതിർത്തിയിൽ പനി കടുക്കുന്നു, പ്രതിരോധം പാളുന്നു. അവധി ദിവസമായം
ഇന്നലെ പനി ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജ് അടക്കമുള്ള 
വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് നൂറ് കണക്കിന് പേരാണ് . ഇതിൽ 30പേർ കിടത്തി ചികിത്സയിലാണ്. ഡങ്കിപ്പനി ബാധിച്ച് അഞ്ചുപേരും സംശയിക്കുന്ന 16പേരും ചികിത്സയിലുണ്ട്. 
 ഹെപ്പറ്റൈറ്റിസ് ബാധിച്ചവരും 
എലിപ്പനിയും സ്ഥിരീകരിച്ചവരും 
നാലുപേർക്ക് ഇൻഫ്ലുൻസയും ബാധിച്ചു. നിലവിൽ ചികിത്സയിലുണ്ട്.ഷിഗെല്ല ബാധിച്ച കുട്ടികൾ സുഖമായതായി ആരോഗ്യവകുപ്പ് അതികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്ചകളിൽ പനി ബാധിച്ചവർ 
താരതമ്യേന കുറവായിരുന്നുവെങ്കിലും മഴക്കാലം തുടങ്ങിയതോടെ രോഗികളുടെ എണ്ണം കുതിച്ചുയർന്നു. ഇതിൽ പെരുമ്പുഴ ഭാഗം ഡെങ്കിയുടെ ഹോട്ട്സ്പോട്ട് ആയി കണ്ടെത്തിയിരുന്നു. കടൽകായൽ 
തീരപ്രദേശങ്ങളിലാണ്കൊ തുകിൻ്റെ പ്രധാന ഉറവിടം. ഫ്രിഡ്ജിന്റെ ട്രേ, ഇൻഡോർ പ്ലാന്റുകൾ വളർത്തുന്ന ചെടിച്ചെട്ടിയും ഡെങ്കു പരത്തുന്ന കൊതുകിൻ്റെ താവളമാണ്. കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള എല്ലാ ഉറവിടങ്ങളും ആഴ്ചതോറും കൃത്യമായി നീക്കണമെന്ന് 
ആരോഗ്യവകുപ്പ് അധികൃതർ 
അറിയിച്ചു. കൊതുകിന്റെ ഉറവിടങ്ങൾ കൃത്യമായി നീക്കിയില്ലെങ്കിൽ നിയമനടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

@ പേരിനായി യോഗങ്ങൾ നടത്തി

കിണറുകൾ ശുചീകരിക്കാൻ ആവശ്യമായ ബ്ലീച്ചിങ് പൗഡറുകളും മറ്റും വാർഡുകളിലെ കുടുംബശ്രീ അംഗങ്ങളെ ഏൽപിച്ചു. ഒരു കിണറ്റിൽ എത്ര ബ്ലീച്ചിങ് പൗഡറും ക്ലോറിനേഷൻ സാധനങ്ങളും ഇടണമെന്ന ധാരണ ഇവർക്കില്ല. പലപ്പോഴും കൂടിയ അളവിലാണ് ഇവ കിണറുകളിൽ നിക്ഷേപിക്കുന്നത്. ഇതുമൂലം കിണറ്റിലെ വെള്ളം കുടിക്കാനാവാത്ത അവസ്ഥയാണ്. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ മാസത്തിലൊരിക്കൽ സൗജന്യ മെഡിക്കൽ ക്യാന്പുകൾ നടത്തണമെന്ന സർക്കാർ 
നിർദേശവും നഗരസഭ പാലിക്കുന്നില്ല.

@ മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങൾ പരവൂർ മുൻസിപ്പാലിറ്റിയിൽ 
പ്രഹസനമായി മാറി -ബിജെപി 

മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനങ്ങൾ പരവൂർ മുൻസിപ്പാലിറ്റിയിൽ 
പ്രഹസനമായി മാറിയതാണ് പകർച്ചപനികൾ പകർന്ന് പിടിക്കാൻ കാരണമായാത് എന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ പ്രദീപ്‌. ജി. കുറുമണ്ടൽ ആരോപിച്ചു.
ആരോഗ്യ വകുപ്പിൻ്റെയും നഗരസഭയുടെയും 
 ചുമതലയിലാണ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടത്. എന്നാൽ ഇത് നടക്കുന്നില്ല ഷിഗെല്ല റിപ്പോർട്ട് ചെയ്തിട്ടും മെല്ലെപോക്കിലാണ് മുൻസിപ്പാലിറ്റിയിലെ ആരോഗ്യവിഭാഗം പകർച്ചവ്യാദികൾ പടർന്നു പിടിക്കാതിരിക്കാനുള്ള അടിയന്തിര നടപടികൾ കൈകൊള്ളണമെന്നും പ്രദീപ്. ജി.കുറുമണ്ടൽ പറഞ്ഞു.

Friday, 26 June 2026

ശനി_ദോഷം_മാറ്റാൻ #ശനീശ്വരനെ പൂജിക്കാം

#ശനി_ദോഷം_മാറ്റാൻ 
#ശനീശ്വരനെ പൂജിക്കാം 

വൈശാഖമാസത്തിലെ അമാവാസിനാളിലാണ് ശനിദേവൻ ജനിച്ചത്. സൂര്യ പുത്രനായ ശനിദേവന്റെ ജന്മദിനം ശനിജയന്തി അഥവാ ശനിഅമാവാസി എന്ന് അറിയപ്പെടുന്നു. ആയുസ്സിന്റെ കാരകനാണ് ശനി🙏🙏

ജീവിതഗതി മാറ്റിമറിക്കപ്പെടുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ശനി ദോഷം അനുഭവിക്കാത്തവർ വിരളമാണ്.  സാക്ഷാൽ മഹാദേവന് പോലും ശനിദോഷം രണ്ടു നാഴിക നേരമായാൽ പോലും അലട്ടിയിട്ടുണ്ട്🙏🙏🙏

 മനപ്രയാസം, കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം എന്നിവയെല്ലാം ശനിദോഷസമയത്ത് സംഭവിക്കാം. ശനി ചാരവശാല്‍ അനിഷ്ട സ്ഥാനങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് തൊഴില്‍ അല്ലെങ്കില്‍ ഉപജീവന മേഖലയിലായിരിക്കും. അതിനാൽ ദോഷശാന്തി വരുത്തി ശനിപ്രീതി വരുത്തുവാന്‍ ശനി ജയന്തിയോളം പറ്റിയ ദിനം വേറെയില്ല. ജന്മദിനത്തില്‍ അതീവ  പ്രസന്നനായിരിക്കുന്ന ശനിദേവന് അന്നേദിവസം സമർപ്പിക്കുന്ന ജപങ്ങളും  പ്രാർഥനകളും ഫലപ്രാപ്തിയില്‍ എത്തിച്ചേരും എന്നാണ് വിശ്വാസം.

 ജാതകപ്രകാരം ശനിദശാദോഷമുള്ളവരും ചാരവശാൽ ശനി അനുകൂലമല്ലാത്ത സമയങ്ങളായ കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നീ ദോഷങ്ങൾ അനുഭവിക്കുന്നവരും ദോഷപരിഹാരത്തിന് ഏറ്റവും ഉത്തമമായ ദിനമാണ് ശനിജയന്തി.
ശനിജയന്തിദിനത്തിൽ വ്രതാനുഷ്ഠാനത്തോടെ ശനീശ്വരനെ പ്രാർഥിക്കുന്നത് അതീവ ഫലദായകമാണ് . ഒരിക്കൽ അനുഷ്ഠിച്ചു വ്രതം എടുത്ത്പ്രഭാതത്തിൽ  സ്‌നാനന്തരം ശനീശ്വരസ്തോത്രം ഒൻപതു തവണ  ജപിക്കുന്നത് ശനിപ്രീതികരമാണ്. ശനിദേവന്റെ  വാഹനമായ കാക്കയ്ക്ക് പച്ചരിയും എള്ളും നനച്ചുകൊടുക്കുന്നത് ശനിദോഷത്തിന് ഒരു പരിഹാരമാണ്. കറുത്ത വസ്ത്രം, എള്ളെണ്ണ എന്നിവ ദാനം ചെയ്യുന്നതും നന്ന്.

 ശനീശ്വരസ്തോത്രം അർഥം മനസ്സിലാക്കി വേണം ജപിക്കാൻ.

നീലാഞ്ജനസമാഭാസം
 രവിപുത്രം യമാഗ്രജം
ഛായാ മാര്‍ത്താണ്ഡ സംഭൂതം
 തം നമാമി ശനൈശ്ചരം

#അർഥം

നീലാഞ്ജനക്കല്ലിന്റെ ശോഭയുള്ളവനും യമന്റെ ജ്യേഷ്ഠനും ഛായാദേവിയുടെയും സൂര്യന്റെയും പുത്രനുമായ ശനിഭഗവാനെ ഞാൻ നമസ്കരിക്കുന്നു.

കഴിവതും മറ്റുള്ളവരെ ഒരു വാക്കുകൊണ്ട് പോലും നോവിക്കാതിരിക്കുക . പ്രത്യേകിച്ച് പ്രായമായവരെ. വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത കാണിക്കുക, മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടാതിരിക്കുക, പരദൂഷണം , കുശുമ്പ്  എന്നിവ ഒഴിവാക്കുക , അന്യരെ ഉപദ്രവിക്കാതെ കഴിയാവുന്ന രീതിയിൽ സഹായിക്കുക...എങ്കിൽ ശനിദോഷം അലട്ടുകയില്ല. കുടുംബത്തിലെ പ്രായമായവരെ വേണ്ട രീതിയിൽ പരിചരിക്കുന്നതും വസ്ത്രമോ കറുത്ത കുടയോ  നൽകി സന്തോഷിപ്പിക്കുന്നതും ശനി പ്രീതികരമായ കർമമത്രേ.
  നവഗ്രഹങ്ങളിൽ പേരിനൊപ്പം ഈശ്വരൻ എന്ന് ചേർത്തു വിളിക്കുന്നത് ശനിയെ മാത്രമാണ് 'ശനിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത് കണിശമായ നീതിയും ന്യായവും ധർമവും മൂലമാണ് അതാണ് ശനീശ്വരന്റെ വലിയ പ്രത്യേകതയും ' ആയുസ്സും ആരോഗ്യവും എല്ലാം ഈശ്വരാനുഗ്രഹമാണെങ്കിലും അതിന് ജാതകത്തിൽ ശനിയുടെ സ്ഥാനം ആനുകുലമായും  ശുഭമായും ഭവിക്കുകയും വേണമെന്നാണ്.

   ശനീശ്വരന്റ ദൃഷ്ടിക്ക് ആരോടും പ്രത്യേക മമതയോ ആരോടും കൂടുതലായി വിദ്വേഷമോ ഇല്ല. ധനവാൻ, ദരിദ്രൻ ,വലിയവൻ ചെറിയവൻ, രാജാവ് മന്ത്രി, തൊഴിലാളി, നേതാവ് എന്ന വ്യത്യാസമൊന്നും ശനിക്ക് ലവലേശമില്ല.. 
എല്ലാവരും ശനീശ്വരനുമ്പിൽ സമന്മാരാണ് 

    മനുഷ്യരെ മാത്രമല്ല ദൈവത്തെപോലും ശനീശ്വരൻ വെറുതെ വിടാറില്ല. 

     ശ്രീ പരമേശ്വരൻ രഹസ്യമായി ഗംഗാദേവിയെ വിവാഹം ചെയ്യുന്നതിന്  ആത്മാർത്ഥമായി ഒപ്പം നിന്ന് സഹായിച്ചത് ശനിയാണത്രെ.
 
     അതിൽ സംപ്രീതനായ പരമേശ്വരനാണ് ശനിക്ക് "ഈശ്വരസ്ഥാനം നൽകിയതെന്നാണ് കഥ. എന്നാൽ അതേ ശനി തന്നെയാണ്  
ഏഴരശ്ശനി ബാധിച്ചവേളയിൽ ശിവനെ ശനിപീഡയാൽ കഷ്ടപ്പെടുത്തുകയും ചെയ്തത്.

      ശനിയെ എല്ലാവർക്കും ഭയമാണ്.
വാസ്തവത്തിൽ അങ്ങിനെ പേടിക്കാനൊന്നുമില്ല. ശുദ്ധാത്മാക്കൾക്ക് ശനി നല്ലവനും ദുഷ്ടാത്മാക്കൾക്ക് ശനി പേടിക്കേണ്ടവനും
 ആണ്.
   ജ്യോതിഷഗണിതമനുസരിച്ച് ശനിയുടെ യാത്ര മറ്റു ഗ്രഹങ്ങളെപ്പോലെയല്ല സദ്ഗുണ സമ്പന്നനായ ശനി ഒരു രാശിയിൽ രണ്ടര വർഷക്കാലമുണ്ടാകും 12 രാശികളും തരണം ചെയ്ത് ഒരു പ്രാവശ്യം യഥാവിധി ചുറ്റി വരാൻ ശനിയ്ക്ക് ഏകദേശം 30 വർഷം വേണ്ടിവരുമെന്നർത്ഥം

        അതായത് നവഗ്രഹങ്ങളിൽ 
ഏറ്റവും മെല്ലെ സഞ്ചരിക്കുന്നത് ശനിയാണ്.
30 വർഷമെന്നത് ഒരു മനുഷ്യായുസ്സിൽ വലിയ കാലമാണ്. ജീവിതത്തിൽ പല സന്നിഗ്ദ ഘട്ടങ്ങളും ഈ കാലയളവിൽ തീർച്ചയായും തരണം ചെയ്യേണ്ടി വരുമല്ലോ.  അതാണ് ശനിയുടെ പ്രീതി എപ്പോഴുമുണ്ടാവണം എന്ന് പറയുന്നതിന്റെ മുഖ്യ കാരണം.

     ഏറ്റവും മെല്ലെ സഞ്ചരിക്കേണ്ടി വരാനിടയായത് ശനി മുടന്തനായത് കൊണ്ടാണത്രെ. 
അതിന് പിന്നിലുമുണ്ടൊരു കഥ .  
 
    ശനിയുടെ പ്രവർത്തിയിൽ കോപം പൂണ്ട രാവണൻ തന്റെ ചന്ദ്രഹാസം കൊണ്ട് ശനിയെ വെട്ടിയത്രെ. അങ്ങിനെയാണ് ശനി ' മുടന്തനായിപ്പോയത് എന്നാണാകഥ.  

     ശനിപ്പിഴയും ശനിദശയും ഒന്നല്ല രണ്ടും രണ്ടവസ്ഥയാണ്.
ശനിപ്പിഴ താൽക്കാലികമാണ് എന്നാൽ ശനിദശ ജാതകത്തിൽ ശനിയുടെ ദശ നടക്കുന്ന കാലം മുഴുവനും ആണ്. 
അത് 19 കൊല്ലം വരും'
  ശനിദോഷപരിഹാരത്തിന് ശനിമന്ത്രം, 
ശനിഗായത്രി എന്നിവ ജപിക്കാം '
ശനിദശാ കാലത്ത് നീല വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്. 
കാക്കയ്ക്ക് ചോറു കൊടുക്കുക 
നീലത്താമര, ശംഖുപുഷ്പം നീല ചെമ്പരത്തി എന്നിവ കൊണ്ട് ശാസ്താവിനെ പൂജിക്കണം'

    ശനിദോഷം ലഘൂകരിക്കാൻ ശിവനെ വില്വ പത്രങ്ങളിൽ (കുവളത്തില) പൂജിക്കുന്നതും ശനീശ്വര ക്ഷേത്രത്തിലും ശാസ്താ ക്ഷേത്രത്തിലും ശിവാംശമുള്ള മറ്റു ദേവതകളുടെ ക്ഷേത്രങ്ങളിലും ചെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യാം.

      നവഗ്രഹമുള്ള ക്ഷേത്രങ്ങളിൽ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറയാറുണ്ട് ശനിപ്പിഴയുള്ളപ്പോൾ മാത്രം ശനിയെ പ്രാർത്ഥിച്ചാൽ മതിയത്രെ.
ശനിയുടെ മുമ്പിൽ തല കുമ്പിടുകയോ,
കുമ്പിട്ടു നമസ്കരിക്കുകയോ വേണ്ടതില്ല. അങ്ങിനെ ചെയ്താൽ ശനി പുറത്തു കയറിയിരിക്കുമെന്നും പറയാറുണ്ട്.
ശനിയെ തൊഴുതുമടങ്ങുമ്പോൾ തിരിഞ്ഞു നോക്കിയാൽ ശനി കൂടെ പ്പോരാനിടയുണ്ടെന്ന വിശ്വാസവും ഉണ്ട്

  ഓം ശനീശ്വരായ നമഃ

Wednesday, 24 June 2026

ഇടത് മുന്നണിയ്ക്ക് ചാത്തന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയം ഉൾകൊള്ളാൻ കഴിയുന്നില്ല - എസ്.പ്രശാന്ത്

ഇടത് മുന്നണിയ്ക്ക് ചാത്തന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയം ഉൾകൊള്ളാൻ കഴിയുന്നില്ല - എസ്.പ്രശാന്ത് 

ചാത്തന്നൂർ  : ഇടത് മുന്നണിയ്ക്ക് ചാത്തന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയം ഉൾകൊള്ളാൻ കഴിയുന്നില്ലെന്ന് ബിജെപി കൊല്ലം ഈസ്റ്റ്  പ്രസിഡന്റ്‌ 
എസ്.പ്രശാന്ത് പറഞ്ഞു. കല്ലുവാതുക്കൽ പഞ്ചായത്ത്‌ കാര്യാലയത്തിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സംസ്ഥാന ഭരണവും എം എൽ എയും ഉള്ളപ്പോൾ ഭരണസംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് അഴിമതിയും പിൻവാതിൽ നിയമനവും നടത്തിയവർ 
 ഭരണം നഷ്ടപ്പെട്ടപ്പോഴും ഭരണസംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതാണ് കല്ലുവാതുക്കൽ പഞ്ചായത്തിൽ നടക്കുന്നത് എന്ന് എസ്. പ്രശാന്ത് ആരോപിച്ചു. ചാത്തന്നൂരിലെ 
ഭരണസംവിധാനങ്ങളിൽ നിന്നും ജനങ്ങൾ 
 ഇടത് മുന്നണിയെ 
പുറത്താക്കിയ കാര്യം ഉൾകൊള്ളാൻ സഖാക്കൾ തയ്യാറാകണം അന്ധമായ രാക്ഷ്ട്രീയവിരോധം ഒഴിവാക്കി ജനപ്രതിനിധികളെ അംഗീകരിക്കാൻ തയ്യാറാകണം ഇല്ലെങ്കിൽ ഭൂരിപക്ഷം ഇല്ലാതെ ഇടതുമുന്നണി ഭരിക്കുന്ന സ്ഥലങ്ങളിൽ നിന്നും പുറത്ത് പോകേണ്ട അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.പാരിപ്പള്ളി മേഖല പ്രസിഡന്റ്‌ സുരേഷ്ചന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു പരവൂർ മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്‌. ജി.കുറുമണ്ടൽ, സംസ്ഥാന സമിതി അംഗം രാജേന്ദ്രൻമാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബൈജുലക്ഷ്മൺ, വിഷ്ണുകുറുപ്പ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്‌ ഐശ്വര്യ, എന്നിവർ 
സംസാരിച്ചു ബിജെപി കല്ലുവാതുക്കൽ 
മേഖല പ്രസിഡന്റ്‌ ജസ്റ്റിൻജോൺ സ്വാഗതവും ബിജെപി പാർലമെന്ററി പാർട്ടി ലീഡർ എസ്. ആർ. രോഹിണി നന്ദിയും പറഞ്ഞു. കല്ലുവാതുക്കൽ നടയ്ക്കൽ റോഡിൽ നിന്നും പ്രകടനമായാണ് പഞ്ചായത്ത്‌ കാര്യാലയത്തിലേക്ക് മാർച്ച് ചെയ്തത് പഞ്ചായത്ത്‌ കാര്യലയത്തിന് സമീപം പോലിസ് ബാരിക്കേഡ് 
 കെട്ടി തടഞ്ഞു ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും ബിജെപി നേതാക്കളും പ്രകടനത്തിന് നേതൃത്വം നൽകി.

ഫോട്ടോ :ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് മാർച്ചിനെ അതിസംബോധന ചെയ്തു സംസാരിക്കുന്നു.


,