റോഡിന്റെ പണി പൂർത്തിയാക്കി പാലം തുറന്ന് കൊടുക്കാൻ ഉള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോകുന്നത്.നാല് വരിയുള്ള പാലം തുറന്ന് കൊടുത്താൽ ഇപ്പോൾ ഉള്ള ഗതാഗതകുരുക്കിനും പരിഹാരമാകും.പാലത്തിന്റെ ഇരു സൈഡിലും സർവീസ് റോഡ് ഇല്ലെങ്കിലും പുതിയ പാലത്തിന്റെ വടക്ക് സൈഡിൽ പഴയപാലത്തിൽ കൂടി സർവീസ് റോഡ് പോലെ വാഹനങ്ങൾ ആയൂർ റോഡിൽ നിന്നും വന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകാൻ കഴിയും എന്ന പ്രത്യേകത കൂടിയുണ്ട്.അത് കൊണ്ട് തന്നെ ഇത്തിക്കരപഴയപാലത്തിൽ കൂടി എന്നും വാഹനങ്ങൾ ഓടും.
@ പഴയ പാലം ചരിത്രമായി മാറും
അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി
മന്ത്രി ടി.കെ ദിവാകരന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര വ്യൂഹം
കടത്തിവിട്ടു ഉദ്ഘാടനം ചെയ്യപ്പെട്ട പാലമാണിത് ഭാരതത്തിൽ തന്നെ ഇങ്ങനെ ഉദ്ഘാടനം ചെയ്യപ്പെട്ട ഒരു പാലം ഉണ്ടാവില്ല
പൊതുമരാമത് വകുപ്പ് മന്ത്രിയായിരുന്ന ടി കെ ദിവാകരന്റെ വലിയ ഒരു സ്വപ്നം ആയിരുന്നു ഇത്തിക്കരയിലെ പുതിയ പാലം.അദ്ദേഹം മന്ത്രിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം തന്നെ തറകല്ലിട്ട്
പാലം പണി തുടങ്ങി പണി പൂര്‍ത്തിയായി. 20-1-1976 ചൊവ്വാഴ്ച പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ തീരുമാനിയ്ക്കുന്നു.ഉത്ഘാടകന്‍ ആയി മന്ത്രി ടി കെ ദിവാകരന്‍ തന്നെ മതി എന്നും നിശ്ചയിച്ചു. എന്നാല്‍ അതിനു ആഴ്ച്ചകൾക്ക് മുന്നേ അദ്ദേഹം അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടു. ഉത്ഘാടകന ദിനത്തിന്റെ തലേന്ന് 19-1-1976 തിങ്കളാഴ്ച അദ്ദേഹം മരണമടഞ്ഞു.
ഉത്സവ ലഹരിയിലായിരുന്ന ഇത്തിക്കര പ്രദേശം ശോക മൂകമായി. മറ്റാരെയെങ്കിലും കൊണ്ട് ഉത്ഘാടനം നടത്താനുള്ള തീരുമാനം ആയി, പക്ഷെ അവിടത്തെ ജനങ്ങള്‍ ഒന്നടങ്കം അതിനെ എതിര്‍ത്തതോടെ അന്നത്തെ ചാത്തന്നൂർ പഞ്ചായത്ത് ഭരണസമിതിയും ജനപ്രതിനിധികളും പാലത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ
ടി.കെ ദിവാകാരന്റെ വിലാപയാത്ര തിരുവനന്തപുരത്ത് നിന്നും ചാത്തന്നൂർ എത്തിയപ്പോൾ മൃതദേഹം വഹിച്ചു കൊണ്ടുള്ള വാഹനം മുന്നിലായി
പാലത്തിലൂടെ കടന്നു പോയി ഉദ്ഘാടനം
അങ്ങനെ 20-01-1976 ന്
പാലത്തിന് കുറുകേ കെട്ടിയ കറുപ്പു നാടയെ ഭേദിച്ചുനീക്കിക്കൊണ്ട് അദ്ദേഹത്തിന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വാഹനം ആദ്യമായി ഇത്തിക്കര പുതിയ പാലത്തിലൂടെ കടന്നു പോയി പാലം ഉത്ഘാടനം ചെയ്യപ്പെട്ടു,
ഫോട്ടോ : Opened for traffic on 20.01.1976 with the passage of the cortege of ministar T.K.Divakaran, എന്ന് ആ ചരിത്രം രേഖപ്പെടുത്തിയ ഈ ശിലാഫലകം
ഫോട്ടോ :ഇത്തിക്കരയിലെ പുതിയ പാലം