കുപ്പിയിൽ വില്പനയ്ക്കായി എത്തുന്ന
കുടിവെള്ളം ഗോഡൌണുകളിൽ
സൂക്ഷിക്കുന്നതിനും വിതരണത്തിനും
കടകളിൽ സൂക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങളുണ്ട്. കുപ്പിവെള്ളത്തിൽ
ഐ എസ് ഐ മുദ്രയുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നതാണ് പ്രധാനം. പ്ലാസ്റ്റിക് ബോട്ടിലിൻ്റെ സീൽ പൊട്ടിച്ചില്ലെന്നും ഉറപ്പാക്കണം.വലിയ കാനുകളിലെ കുടിവെള്ളത്തിലും
സീൽ ഉണ്ടെന്ന് ഉറപ്പാക്കണം.ഒപ്പം
വെയിൽ ഏൽക്കാൻ പാടില്ലെന്ന നിർദ്ദേശവും ഉണ്ട്. കുപ്പിവെള്ളത്തിന്റെ കുപ്പിയിലുള്ള സ്റ്റിക്കറിൽ തന്നെ വ്യക്തമായി ഇതെല്ലാം എഴുതിയിട്ടുണ്ട്.എന്നാൽ ഹൈടെക് രീതിയിൽ പ്രവർത്തിക്കുന്ന ബേക്കറികൾ ഹോട്ടലുകൾ മുതൽ
തെരുവോര കച്ചവടക്കാർ വരെയുള്ള
മിക്ക വ്യാപാരികളും വെയിലത്താണ് കുപ്പിവെള്ളം വെയ്ക്കുന്നതും വിൽക്കുന്നതും ഇങ്ങനെ വെയിലത്ത് വച്ച് വിൽക്കുന്ന വെള്ളം വാങ്ങി കുടിക്കുന്നത് ആരോഗ്യത്തിന് തന്നെ ഭീഷണിയാണെന്നാണ് ആരോഗ്യരംഗത്തെ
വിദഗ്ധർ നൽകുന്ന നിർദ്ദേശം. വെയിലേൽക്കുമ്പോൾ കെമിക്കൽ ലീക്ക് ഉണ്ടാകാനുള്ള സാദ്ധ്യതയാണ് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. തുറന്ന വാഹനങ്ങളിൽ കുപ്പിവെള്ളവും മറ്റ് പാനീയങ്ങളും കൊണ്ടുപോകരുതെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശവും പലയിടത്തും ലംഘിക്കപ്പെടുന്നുണ്ട്.
ചെറുതും വലുതുമായ
വിവിധ വ്യാപാര സ്ഥാപനങ്ങളിൽ അലക്ഷ്യമായി കുപ്പിവെള്ളം വില്പനയ്ക്ക് വെക്കാറുണ്ട്. കയറ് കൊണ്ട് കെട്ടിത്തൂക്കി വെയിലേൽക്കുന്ന വിധത്തിലാണ് കുപ്പിവെള്ള വില്പന. വാഹനങ്ങളിൽ പ്ലാസ്റ്റിക് കാൻ ഉൾപ്പെടെയുള്ള വസ്തുക്കൾ കൊണ്ടുപോകുമ്പോൾ സൂര്യപ്രകാശം ഏൽക്കാതെ ശ്രദ്ധിക്കണമെന്നാണ് പക്ഷേ ഭൂരിപക്ഷം വിതരണക്കാരും മൂടിയില്ലാത്ത വാഹനങ്ങളിലാണ് വിതരണം ചെയ്യുന്നത്.
@ശുദ്ധജലം ഉത്പാധിപ്പുക്കുന്നതും വിതരണം ചെയ്യുന്നതും വിൽക്കുന്നതിനും ശുചിത്വപൂർണ്ണമായിരിക്കണം.
ശുദ്ധജല വിതരണത്തിനായി ഉപയോഗിക്കുന്ന ടാങ്കുകൾ ഫുഡ്ഗ്രേഡ്, തുരുമ്പെടുക്കാത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചതായിരിക്കണം. കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ ചെയ്യുകയും വേണം. അല്ലെങ്കിൽ അംഗീകൃത സാനിറ്റൈസറുകൾ ഉപയോഗിച്ച് ടാങ്കുകൾ വൃത്തിയാക്കി അണുവിമുക്തമാക്കണമെന്നുമാണ് നിർദ്ദേശം എന്നാൽ ഇതൊന്നും തന്നെ ശുദ്ധജല വിതരണ കമ്പനികൾ ശ്രദ്ധിക്കാറില്ല.റോഡിൽ കൂടി ദിനവും കൊണ്ട് പോകുന്ന കുടിവെള്ള വിതരണ വാഹനങ്ങളിൽ പരിശോധന നടത്തുവാനും ആരോഗ്യവകുപ്പ് അധികൃതർ മെനകെടാറില്ല.
@ ഭക്ഷ്യസുരക്ഷയിൽ കുടിവെള്ളത്തിന് മുൻഗണനയാണ് ചൂട് കാലമായതിനാൽ
ഒരോ 10 മിനിട്ട് ഇടവേളകളിൽ വെള്ളം കുടിക്കണമെന്ന് പറയുമ്പോൾ ഏറ്റവുമധികം ഉപയോഗിക്കുന്നത്. കടകളിൽ നിന്ന് വാങ്ങി കുടിക്കുന്ന കുപ്പിവെള്ളമാണ്. നിലവിൽ കുടിവെള്ളത്തെ കുറിച്ചുള്ള
ആശങ്കകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ
ആരോഗ്യവകുപ്പ് സുരക്ഷാമുന്നറിയിപ്പ് നൽക്കുകയാണ്.
കുപ്പിവെള്ളം അപകടസാദ്ധ്യതയുള്ള ഭക്ഷണവിഭാഗമായി എഫ്.എസ്.എസ്.എ.ഐ (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ 2024 നവംബർ 29ന് പ്രഖ്യാപിച്ചിരുന്നു. ഉത്പന്നത്തിന്റെ മോശം പാക്കേജിംഗ്, ഉയർന്ന മലിനീകരണതോത്, മോശം സ്റ്റോറേജിംഗ്, കൈകാര്യം ചെയ്യുന്നതിലെ അലംഭാവം എന്നിവ കുടിവെള്ളത്തിന്റെ കാര്യത്തിൽ ഉണ്ടാവാൻ പാടില്ല എന്നുള്ള മുന്നറിയിപ്പ് ആണ് ആരോഗ്യവകുപ്പ് നൽകുന്നത്.