Sunday, 24 May 2026

ശിവാലയ_പുണ്യം_തേടി #ഗുരുവായൂരിന്റെ മണ്ണിലേക്ക്

#ശിവാലയ_പുണ്യം_തേടി 
#ഗുരുവായൂരിന്റെ 
മണ്ണിലേക്ക്...🙏

ഭാരതീയ പുരാണങ്ങളിൽ കേരളസ്രഷ്ടാവായി വാഴ്ത്തപ്പെടുന്ന ശ്രീ പരശുരാമൻ പ്രതിഷ്ഠ നടത്തിയ നൂറ്റെട്ട് (108) പ്രശസ്ത ശിവക്ഷേത്രങ്ങളിൽ വളരെ പ്രധാനപ്പെട്ട നാല് ക്ഷേത്രങ്ങളാണ്  പുണ്യനഗരമായ ഗുരുവായൂരിൽ സ്ഥിതിചെയ്യുന്നത്. ഗുരുവായൂർ ക്ഷേത്രത്തിന് ചുറ്റുമായി ഈ ക്ഷേത്രങ്ങൾ നിലകൊള്ളുന്നു.
 ഗുരുവായൂരപ്പനെ ദർശിക്കാൻ എത്തുന്ന ഭക്തലക്ഷങ്ങൾക്ക് ഒരേസമയം വൈഷ്ണവ-ശൈവ ചൈതന്യങ്ങൾ ഒരുപോലെ തൊഴുതു മടങ്ങാൻ സാധിക്കുന്ന അപൂർവ്വമായ പുണ്യഭൂമിയാണിത്. ഈ ക്ഷേത്രങ്ങളുടെ ചരിത്രവഴികളിലൂടെയും സവിശേഷതകളിലൂടെയും ഒരു ആത്മീയ യാത്ര.

1. മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം (Mammiyur Sri Mahadeva Temple)

പ്രത്യേകത: 
ഗുരുവായൂർ ദർശനം പൂർത്തിയാകണമെങ്കിൽ മമ്മിയൂർ ദർശനം കൂടി നടത്തണം എന്നാണ് വിശ്വാസം. ഗുരുവായൂരപ്പന് പ്രതിഷ്ഠ നടത്താനായി ഭഗവാൻ ശിവൻ തന്റെ വാസസ്ഥലം മാറി നൽകി ഇവിടെ വന്ന് കുടികൊണ്ടു എന്നാണ് ഐതിഹ്യം.
ദൂരം: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും വെറും 1 കിലോമീറ്റർ .
ഭാവം: ഉമാമഹേശ്വര ഭാവം (ശിവനും വിഷ്ണുവിനും തുല്യ പ്രാധാന്യമുള്ള അപൂർവ്വ ക്ഷേത്രം).

2. ചൊവ്വല്ലൂർ ശ്രീ മഹാദേവ ക്ഷേത്രം (Chowalloor Mahadeva Temple)

പ്രത്യേകത:
 ആയിരത്തിലധികം 
വർഷം പഴക്കമുള്ളതും പരശുരാമൻ പ്രതിഷ്ഠിച്ചതുമായ ക്ഷേത്രമാണിത്. ഇവിടുത്തെ വട്ടശ്രീകോവിലും ചുമർചിത്രങ്ങളും ഏറെ പ്രസിദ്ധമാണ്.
ദൂരം: ഗുരുവായൂർ കിഴക്കേ നടയിൽ നിന്നും ഏകദേശം 3 കിലോമീറ്റർ.
ഭാവം: പടിഞ്ഞാറോട്ട് ദർശനമായി ശിവലിംഗവും, കിഴക്കോട്ട് ദർശനമായി പാർവ്വതി ദേവിയും കുടികൊള്ളുന്നു. മംഗല്യഭാഗ്യത്തിന് ഈ ക്ഷേത്രദർശനം ഉത്തമമായി കരുതപ്പെടുന്നു.

3. ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രം (Sree Perumthatta Siva Temple)

പ്രത്യേകത: 
പരശുരാമൻ ത്രേതായുഗത്തിൽ പ്രതിഷ്ഠ നടത്തി എന്ന് വിശ്വസിക്കപ്പെടുന്ന മറ്റൊരു പുരാതന ക്ഷേത്രം. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് സാമൂതിരി രാജാവ് ഈ ക്ഷേത്രം സംരക്ഷിച്ചതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നു.
ദൂരം: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും ഏകദേശം 1.5 കിലോമീറ്റർ മാറി പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
ഘടന: ഇരുനിലകളിലുള്ള വട്ടശ്രീകോവിൽ ഇവിടുത്തെ പ്രത്യേകതയാണ്.

4. പേരാകം മഹാദേവ ക്ഷേത്രം (Perakam Mahadeva Temple)

പ്രത്യേകത: 
108 ശിവക്ഷേത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതും പ്രകൃതിരമണീയവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നതുമായ ക്ഷേത്രമാണിത്.
ദൂരം: ഗുരുവായൂരിൽ നിന്നും ഏകദേശം 4 കിലോമീറ്റർ 
.പ്രാധാന്യം: ശാന്തസുന്ദരമായ അന്തരീക്ഷവും ഭക്തർക്ക് ഏറെ മാനസിക സമാധാനവും നൽകുന്ന പുണ്യസങ്കേതം.

ബിജെപി പ്രവർത്തകന് നേരെ ഡി വൈ എഫ് ഐ ആക്രമണം ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ

 ബിജെപി പ്രവർത്തകന് നേരെ ഡി വൈ എഫ് ഐ ആക്രമണം ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ 

ചാത്തന്നൂർ : ബിജെപി പ്രവർത്തകന് നേരെ 
ഡി വൈ എഫ് ഐ ഗുണ്ടാ ആക്രമണം 
ഗുരുതര പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ബിജെപി നേതാവും ഫോട്ടോ ഗ്രാഫറുമായ
ചാത്തന്നൂർ വരിഞ്ഞം സുന്ദരം മുക്കിന് സമീപം പുത്തൻവിള വീട്ടിൽ രാജീവ്(36)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 7.50ഓടെ സ്റ്റുഡിയോ അടച്ചു തൊട്ടടുത്തുള്ള വീട്ടിലേക്ക് പോകുമ്പോൾ യാതൊരു പ്രകോപനവും കൂടാതെ അത് വഴി സംഘമായി വന്ന ഡി വൈ എഫ് ഐ പ്രവർത്തകനായ മൊട്ടവിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.രാജീവിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ആക്രമിസംഘം ഓടിപോയി തുടർന്ന് നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Saturday, 23 May 2026

കോയിപ്പാട് വരികുളം തോടിലെ കൈയ്യേറ്റം ഒഴിപ്പിച്ചു

കോയിപ്പാട് 
വരികുളം തോടിലെ കൈയ്യേറ്റം ഒഴിപ്പിച്ചു 

ചാത്തന്നൂർ : സർക്കാർ ഭൂമി കൈയ്യേറി വഴി നിർമ്മിച്ച സ്വകാര്യ വ്യക്തിയുടെ കയ്യേറ്റം ഒഴിപ്പിച്ച് റവന്യു വകുപ്പ്.ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ കോയിപ്പാട് വാർഡിലെ പ്രമുഖ ഏലായായ വരികുളം ഏലായുടെ ഹൃദയഭാഗത്ത് കൂടി ഇത്തിക്കരയാറ്റിലേക്ക് 
ഒഴുകുന്ന വരികുളം തോടിന്റെ ഒഴുക്ക് തടസപ്പെടുത്തി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് മണ്ണിട്ട് നിർമ്മിച്ച വഴിയാണ് റവന്യു അധികൃതർ പൊളിച്ചു മാറ്റിയത്. 2011ലാണ് ഭൂമാഫിയ സംഘം 
വരികുളം തോടിന്റെ ഭാഗത്ത് 
വസ്തുവാങ്ങി കെട്ടിടം കെട്ടി തോടിന് കുറുകെ മണ്ണിട്ട് നികത്തി സ്തുവിലേക്ക്
വഴി വെട്ടിയത് തുടർന്ന് ബിജെപി പ്രവർത്തകർ പരാതിയുമായി രംഗത്ത് വരികയും നിർമ്മാണപ്രവർത്തികൾക്ക് പഞ്ചായത്ത്‌ സ്റ്റോപ്പ്‌ മെമ്മോ നൽകിയിരുന്നു തുടർന്ന് പതിനാല് വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ പഞ്ചായത്ത്‌ റവന്യു അധികാരികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ 
ഭൂമി പൂർവ്വസ്ഥിതിയിലാക്കിയത് കൊല്ലം താലൂക്ക് തഹസീൽദാർ ജയപ്രസാദ്,
 മീനാട് വില്ലേജ് ഓഫിസർ സുനിൽകുമാർ, 
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ 
ഒ.മഹേശ്വരി, പഞ്ചായത്ത്‌ സെക്രട്ടറി ബിജുകുമാർ,താലൂക്ക് സർവേയർ സുജിത് 
എന്നിവരുടെ നേതൃത്വത്തിൽ പോലിസ് സംഘം എത്തിയാണ് ജെ സി ബി ഉപയോഗിച്ച് ഭൂമി പൂർവ്വസ്ഥിതിയിലാക്കിയത്.
ഫോട്ടോ :ജെ സി ബി ഉപയോഗിച്ച് നിർമ്മാണപ്രവർത്തികൾ നടത്തി ഭൂമി പൂർവ്വസ്ഥിതിയിലാക്കുന്നു.

*വഴിപാടുകളും മൂലമന്ത്രങ്ങളും*

*വഴിപാടുകളും മൂലമന്ത്രങ്ങളും*

ദേവീദേവന്മാര്‍ക്കോരോരുത്തര്‍ക്കും ചെയ്യേണ്ട പ്രധാന വഴിപാടുകളും മൂലമന്ത്രങ്ങളും ഭാരതീയ പൈതൃകം നമുക്ക്‌ നല്‍കിയിട്ടുണ്ട്‌.   വരും തലമുറയ്‌ക്ക് ഗുണകരമായിട്ടുള്ള ആചാരാനുഷ്‌ഠാനങ്ങളേ അവര്‍ താളിയോലകളില്‍ ആലേഖനം ചെയ്‌തിട്ടുള്ളൂ.    അവ പൂര്‍ണ്ണ വിശ്വാസത്തോടെ ഭക്‌തിപൂര്‍വ്വം ആചരിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും കൈവരും.

*ഗണപതി*

ഗണപതിഭഗവാന്‌ പൂജയ്‌ക്ക് വയ്‌ക്കേണ്ട പ്രധാന പുഷ്‌പമാണ്‌ കറുകപ്പുല്ല്‌.    നിവേദ്യം അപ്പവും, മോദകവും.   അഷ്‌ടോത്തരാര്‍ച്ചന, ഗണപതിസൂക്‌താര്‍ച്ചന മുതലായ അര്‍ച്ചനകളാണ്‌ പ്രധാനം.   ഗണപതിഹോമം നടത്തിയാലോ ഫലം വിഘ്‌നനാശനം.   ഗണപതിഭഗവാനുള്ള പ്രത്യേക വഴിപാടാണ്‌ നാളികേരമുടയ്‌ക്കല്‍.
ചൊല്ലേണ്ട മൂലമന്ത്രം
‘ഓം ഗം ഗണപതയേ നമ:’
നിത്യേന നൂറ്റെട്ട്‌ പ്രാവശ്യം ഈ മന്ത്രം ഉരുക്കഴിക്കുക.

*ശ്രീമഹാവിഷ്‌ണു*

ശ്രീമഹാവിഷ്‌ണുവിന്‌ പ്രിയപ്പെട്ട പുഷ്‌പങ്ങളാണ്‌ തുളസി, ചെത്തി, മന്ദാരം, പിച്ചകം തുടങ്ങിയവ.   വിഷ്‌ണുസഹസ്രനാമസ്‌തോത്രം, വിഷ്‌ണുസൂക്‌തം, ഭാഗ്യസൂക്‌തം, പുരുഷസൂക്‌തം തുടങ്ങിയവകൊണ്ടുള്ള അര്‍ച്ചനയാണ്‌ ചെയ്യേണ്ടത്‌.   ഭഗവാന്‌ സുദര്‍ശനഹോമമാണ്‌ മുഖ്യം.  തൊഴില്‍ലാഭം, ആയുരാരോഗ്യസൗഖ്യം, ഐശ്വര്യവര്‍ദ്ധനവ്‌, ശത്രുനാശം, ബുദ്ധിവികാസം തുടങ്ങിയവയാണ്‌ ഫലങ്ങള്‍.
‘ഓം നമോ നാരായണായ’
(അഷ്‌ടാക്ഷരമന്ത്രം),
‘ഓം നമോ ഭഗവതേ വാസുദേവായ’
(ദ്വാദശാക്ഷരമന്ത്രം)
എന്നിവയാണ്‌ മൂലമന്ത്രങ്ങള്‍.  
ഇവ നിത്യേന നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.

*ശ്രീപരമശിവൻ*
ശ്രീപരമശിവന്‌ ഇഷ്‌ട പുഷ്‌പം കൂവളത്തിലയാണ്‌.   ആയുര്‍സൂക്‌താര്‍ച്ചന, സ്വയംവരപുഷ്‌പാഞ്‌ജലി, മംഗല്യപുഷ്‌പാഞ്‌ജലി, ഉമാമഹേശ്വരപുഷ്‌പാഞ്‌ജലി എന്നീ അര്‍ച്ചനകള്‍ മുഖ്യം.   ഭസ്‌മാഭിഷേകം, ധാര തുടങ്ങിയവയാണ്‌ അഭിഷേകങ്ങളില്‍ പ്രധാനപ്പെട്ടവ.    ശിവഭഗവാന്‌ രുദ്രഹോമം, മഹാമൃത്യുഞ്‌ജയഹോമം, മൃത്യുഞ്‌ജയഹോമം തുടങ്ങിയ ഹോമങ്ങളാണ്‌ നടത്തേണ്ടത്‌.   ഫലം ദീര്‍ഘായുസ്സ്‌, ആയുരാരോഗ്യസൗഖ്യം, വിദ്യാഗുണം, മനോനിയന്ത്രണം, ദാമ്പത്യസുഖം, ഈശ്വരാധീനം തുടങ്ങിയവ.
ശിവന്റെ മൂലമന്ത്രമായ
‘ഓം നമ:ശിവായ’
നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.

*ശ്രീരാമചന്ദ്രസ്വാമി*

ശ്രീരാമചന്ദ്രസ്വാമിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ രാമതുളസി, മുല്ലമൊട്ട്‌ എന്നിവ.   പാല്‍പ്പായസം, അവില്‍, പഴം എന്നിവയാണ്‌ നിവേദ്യം.   ശ്രീരാമചന്ദ്രനെ നിത്യം ധ്യാനിച്ചാല്‍ ഏകപത്നീവ്രതം, ശാന്തത, ശൗര്യം, ജ്‌ഞാനപ്രാപ്‌തി, വിവാഹലബ്‌ധി, നേതൃപാടവം എന്നിവ ഫലം.
നിത്യേന നൂറ്റെട്ടുപ്രാവശ്യം
‘ഹരേ രാമ, ഹരേരാമ, രാമരാമ ഹരേ ഹരേ…..
ഹരേ കൃഷ്‌ണ, ഹരേകൃഷ്‌ണ, കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ’…..
ചൊല്ലുക.

*സരസ്വതീദേവി*

സരസ്വതീദേവിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട പുഷ്‌പമാണ്‌ താമര.   ത്രിമധുരം, പഞ്ചാമൃതം, പഴം എന്നിവയാണ്‌ നിവേദ്യം.   സരസ്വതീ പുഷ്‌പാഞ്‌ജലിയാണ്‌ അര്‍ച്ചന.   ഫലം വിദ്യാഗുണം,
‘ഓം ഹ്രീം ഹ്രീം സരസ്വത്യൈ സ്വാഹാ’ എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം ഉരുക്കഴിക്കുക.  
(ആവാഹനത്തിനായി സ്വാഹാ എന്നും മറ്റു സന്ദര്‍ഭങ്ങളില്‍ നമ: എന്നും മന്ത്രത്തോടൊപ്പം ചേര്‍ക്കുന്നു.)

*ശ്രീകൃഷ്‌ണൻ*

ഭഗവാന്‍ ശ്രീകൃഷ്‌ണന്റെ ഇഷ്‌ടപുഷ്‌പമാണ്‌ നീലശംഖ്‌പുഷ്‌പം, കൃഷ്‌ണതുളസി മുതലായവ.   വെണ്ണ, അവില്‍, പഴം, പാല്‍പ്പായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍.   സൗമനസ്യം, കലാവിജയം, സന്താനലബ്‌ധി, ബുദ്ധി, സാമര്‍ത്ഥ്യം, അഭീഷ്‌ടസിദ്ധി, ദു:ഖനിവാരണം എന്നിവ ഫലം.  
ഓം ക്ലീം കൃഷ്‌ണായനമ:’
എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.

*മഹാലക്ഷ്‌മി*

മഹാലക്ഷ്‌മിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ വൈഷ്‌ണവസംബന്ധമായ എല്ലാ പുഷ്‌പങ്ങളും.   ശ്രീസൂക്‌താര്‍ച്ചനയാണ്‌ അര്‍ച്ചനയായി കഴിക്കേണ്ടത്‌.    ഫലം ഐശ്വര്യം, തേജസ്സ്‌ മുതലായവ.  പാല്‍പ്പായസം മുതലായവയാണ്‌ നിവേദ്യങ്ങള്‍.
‘ഓം ഹ്രീം മഹാലക്ഷ്‌മ്യൈനമ:’
എന്ന മൂലമന്ത്രം നിത്യേന നൂറ്റെട്ടുപ്രാവശ്യം ചൊല്ലുക.

*ദുര്‍ഗ്ഗാഭഗവതി*

ദുര്‍ഗ്ഗാഭഗവതിയുടെ ഇഷ്‌ടപുഷ്‌പമാണ്‌ കുങ്കുമപ്പൂവ്‌.   ലളിതാസഹസ്രനാമാര്‍ച്ചന, നാമാര്‍ച്ചന, അഷ്‌ടോത്തരശതനാമാര്‍ച്ചന, ത്രിശനി അര്‍ച്ചന തുടങ്ങിയ അര്‍ച്ചനകളാണ്‌ ദേവിക്ക്‌ തൃപ്‌തി നല്‍കുന്നത്‌.   പായസം, കൂട്ടുപായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍.   ദാമ്പത്യസുഖം, ഐശ്വര്യവര്‍ദ്ധനവ്‌ എന്നിവയാണ്‌ ഫലം.
‘ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ നമ:’
എന്ന്‌ നിത്യേന നൂറ്റിയെട്ട്‌ പ്രാവശ്യം ചെല്ലുക.

*ശ്രീപാര്‍വ്വതി*

ശ്രീപാര്‍വ്വതിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ ചെത്തി, ചെമ്പരത്തി എന്നിവ.   സ്വയംവരാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ്‌ നടത്താറുള്ളത്‌. ഫലമോ സന്താനസൗഖ്യം, ദാമ്പത്യസുഖം എന്നിവ.   പായസമാണ്‌ നിവേദ്യം.
‘ഓം ഹ്രീം ഉമായൈ നമ:’
എന്ന മൂലമന്ത്രം നൂറ്റിയെട്ട്‌ പ്രാവശ്യം ഉരുക്കഴിക്കുക.

*ഭദ്രകാളി, ചാമുണ്ഡി, രക്‌തേശ്വരി*

ഭദ്രകാളി, ചാമുണ്ഡി, രക്‌തേശ്വരി എന്നിവരുടെ ഇഷ്‌ടപുഷ്‌പമാണ്‌ ചെത്തി, ചെമ്പരത്തി, ചുവന്നപൂക്കള്‍ എന്നിവ. രക്‌തപുഷ്‌പാഞ്‌ജലി, ഭദ്രകാളി അഷ്‌ടോത്തരശതനാമാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ്‌ ചെയ്യേണ്ടത്‌.   കൂട്ടുപായസം, കടുംപായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍.   ശത്രുനാശം, ഊര്‍ജ്‌ജസ്വലത, രോഗനിവാരണം, ആലസ്യമുക്‌തി, കുജദോഷശാന്തി എന്നിവയാണ്‌ ഫലങ്ങള്‍.  
‘ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈനമ:’
എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ഉരുക്കഴിക്കുക.

*ഹനുമാൻ*

ഭക്‌തഹനുമാന്‌ കദളിപ്പഴം ആണ്  നിവേദ്യം.   വെറ്റിലമാലയാണ്‌ മറ്റ്‌ വഴിപാട്‌. വീര്യം, ഓജസ്സ്‌, കര്‍മ്മകുശലത, ശനിദോഷശാന്തി എന്നിവയാണ്‌ ഫലം.  
”ഓം നമോ ഭഗവതേ ആഞ്‌ജനേയായ മഹാബലായസ്വാഹാ, ഓം ഹം ഹനുമതേ നമ:”
എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.

*ശ്രീഅയ്യപ്പന്‍*

ശ്രീഅയ്യപ്പന്‍, ശ്രീധര്‍മ്മശാസ്‌താവ്‌ തുടങ്ങിയവര്‍ക്ക്‌ ചെത്തി മുതലായ പുഷ്‌പങ്ങളാണ്‌ പ്രാധാന്യം.   ഹരിഹരസൂക്‌താര്‍ച്ചന, ശാസ്‌തൃസൂക്‌താര്‍ച്ചന എന്നിവയാണ്‌ അര്‍ച്ചനകള്‍.   നാളികേരമുടയ്‌ക്കലാണ്‌ പ്രത്യേക വഴിപാട്‌.   നെയ്യഭിഷേകം, ഭസ്‌മാഭിഷേകം എന്നിവയാണ്‌ അഭിഷേകങ്ങള്‍. അരവണ, അപ്പം മുതലായവയാണ്‌ നിവേദ്യങ്ങള്‍. ശനിദോഷശാന്തി, ശത്രുനാശം, പാപനാശം, രോഗനാശം മുതലായവയാണ്‌ ഫലങ്ങള്‍.
‘ഓം ഘ്രും നമ: പരായ ഗോപ്‌ത്രേ’
എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.

*ശ്രീസുബ്രഹ്‌മണ്യൻ*

ശ്രീസുബ്രഹ്‌മണ്യ (മുരുകന്‍) സ്വാമിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ ചെത്തി, ചുവന്നപൂക്കള്‍ എന്നിവ.  കുമാരസൂക്‌താര്‍ച്ചനയാണ്‌ അര്‍ച്ചന.   പഞ്ചാമൃതം, പാല്‍ എന്നിവയാണ്‌ നിവേദ്യങ്ങള്‍.   പഞ്ചാമൃതം, ഭസ്‌മം എന്നിവയാണ്‌ പ്രധാന അഭിഷേകങ്ങള്‍.   ജ്യോതിഷപാണ്ഡിത്യം, ശത്രുനാശം, വിഘ്‌നനാശം, ഉദ്യോഗലബ്‌ധി, സന്താനഭാഗ്യം, ആരോഗ്യവര്‍ദ്ധന മുതലായവയാണ്‌ ഫലം. 
‘ഓം വചത്ഭുവേ നമ:’
എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.

*നാഗരാജാവ്‌ നാഗയക്ഷി*

നാഗരാജാവ്‌ നാഗയക്ഷി തുടങ്ങിയവര്‍ക്ക്‌ സര്‍പ്പസൂക്‌തപുഷ്‌പാഞ്‌ജലിയാണ്‌ അര്‍ച്ചന.   നൂറും പാലുമാണ്‌ അഭിഷേകം.   കവുങ്ങിന്‍പൂക്കുലയാണ്‌ നിവേദ്യം.   ഉരുളികമഴ്‌ത്തല്‍ ആണ്‌ പ്രത്യേക വഴിപാട്‌. സര്‍പ്പദോഷശാന്തിയാണ്‌ ഫലം.  
‘ഓം നമ: കാമരൂപിണേ മഹാബലായ നാഗാധിപതയേനമ:’
എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം നാഗരാജാവിനും,
‘ക്ലീം നാഗയക്ഷീ യക്ഷിണീസ്വാഹാ നമ:’ നാഗയക്ഷിക്കും ഉരുക്കഴിക്കുക.

*മത്സ്യമൂര്‍ത്തി*

മത്സ്യമൂര്‍ത്തിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പമാണ്‌ മന്ദാരം.   മലര്‍പ്പൊടിയാണ്‌ നിവേദ്യം.   ഭോഗസൗഖ്യം, കാര്യസാധ്യം എന്നിവഫലം.

*കൂര്‍മ്മമൂര്‍ത്തി*

കൂര്‍മ്മമൂര്‍ത്തിക്ക്‌ ഇഷ്‌ടപുഷ്‌പം ചെത്തിമൊട്ട്‌.   നിവേദ്യം ത്രിമധരം, അപ്പം മുതലായവ.   ഗൃഹലാഭം, ദീര്‍ഘായുസ്സ്‌, ഇന്ദ്രിയനിഗ്രഹം എന്നിവയാണ്‌ ഫലങ്ങള്‍.

*വരാഹമൂര്‍ത്തി*

വരാഹമൂര്‍ത്തിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പം തുളസിയും, നിവേദ്യം അപ്പവും, നെയ്‌പ്പായസവുമാണ്‌.   വേദപാണ്ഡിത്യം, ശാന്തി, ധനലാഭം എന്നിവയാണ്‌ ഫലം.

*നരസിംഹമൂര്‍ത്തി*

നരസിംഹമൂര്‍ത്തിയുടെ ഇഷ്‌ടപുഷ്‌പം ചുവന്ന ചെത്തിയും, നിവേദ്യം പായസവുമാണ്‌. ശത്രുനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം, ശൗര്യം, വീര്യം മുതലായവയാണ്‌ ഫലങ്ങള്‍.

*ദക്ഷിണാമൂര്‍ത്തി*

ദക്ഷിണാമൂര്‍ത്തിയുടെ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ കൂവളത്തിലയും, മറ്റ്‌ ശിവാരാധനാ പുഷ്‌പങ്ങളും.   രുദ്രസൂക്‌താര്‍ച്ചനയാണ്‌ അര്‍ച്ചന. രുദ്രാഭിഷേകമാണ്‌ അഭിഷേകം. രുദ്രഹോമമാണ്‌ ഹോമം.   അറിവ്‌, ദീര്‍ഘായുസ്സ്‌, മുക്‌തി എന്നിവയാണ്‌ ഫലങ്ങള്‍.

*നവഗ്രഹങ്ങള്‍*

നവഗ്രഹങ്ങള്‍ക്ക്‌ നവഗ്രഹമന്ത്രാര്‍ച്ചനയാണ്‌ അര്‍ച്ചന.   ഗ്രഹങ്ങള്‍ക്ക്‌ പറഞ്ഞിരിക്കുന്ന വസ്‌ത്രം, ധാന്യം, രത്നം തുടങ്ങിയവ സമര്‍പ്പിക്കലാണ്‌ പ്രത്യേക വഴിപാടുകള്‍.   ഗ്രഹദോഷശാന്തി, നാഗദോഷശാന്തി എന്നിവയാണ്‌ ഫലം.

*പരശുരാമൻ*

പരശുരാമന്‌ ഇഷ്‌ടപുഷ്‌പം രാമതുളസിയും, നിവേദ്യം ശര്‍ക്കരപ്പായസവുമാണ്‌.   ആയോധനകലകളില്‍ വിജയം, ശത്രുനാശം, പാപനാശം, കര്‍മ്മകുശലത തുടങ്ങിയവയാണ്‌ ഫലങ്ങള്‍.

*വാമനമൂര്‍ത്തി*

വാമനമൂര്‍ത്തിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പമാണ്‌ വാടാകുറിഞ്ഞിപ്പൂവ്‌.   കദളിപ്പഴം, പായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. വിനയം, സൗമനസ്യം, ബുദ്ധിസാമര്‍ത്ഥ്യം, വിഘ്‌നനാശം മുതലായവ ഫലം.

*ബലരാമൻ*

ബലരാമന്റെ ഇഷ്‌ടപുഷ്‌പം വെളുത്തശംഖ്‌പുഷ്‌പം.   നിവേദ്യം പായസം.   വ്യവഹാരവിജയം, കൃഷിലാഭം, വ്യവസായലാഭം എന്നിവയാണ്‌ ഫലങ്ങള്‍.

പരിശുദ്ധമായ ശരീരത്തോടും മനസ്സോടുംകൂടി ഭക്‌തിപുരസ്സരം മേലുദ്ധരിച്ച കാര്യങ്ങള്‍ അനുഷ്‌ഠിക്കുന്നവര്‍ക്ക്‌  സദ്‌ഫലം സുനിശ്‌ചയം.....

* ഹരി ഓം *

Tuesday, 19 May 2026

ബി. ബി. ഗോപകുമാർ എം എൽ എയ്ക്ക് ചാത്തന്നൂരിൽ ആവേശ്വജ്വല സ്വീകരണം

ബി. ബി. ഗോപകുമാർ എം എൽ എയ്ക്ക് ചാത്തന്നൂരിൽ ആവേശ്വജ്വല സ്വീകരണം 
ചാത്തന്നൂർ : എൻ ഡി എയുടെ 
വിജയാരവം മുഴക്കി ജനനായകൻ
എത്തി, ജനങ്ങൾ ഇരമ്പിയാർത്തു. 
ചാത്തന്നൂരിനെ ഇളക്കിമറിച്ച് ബി.ബി. ഗോപകുമാർ എം എൽ എയുടെ മണ്ഡലം പര്യടനം.ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ സ്വീകരണത്തിന്റെ സമാരംഭ സ്ഥലമായ കളിയാക്കുളത്ത് എം എൽ എ 
എത്തുമ്പോഴേക്കും പാർക്കും പരിസരവും ജനസഞ്ചയമായിരുന്നു തുടർന്ന് കോരിചൊരിയുന്ന മഴയെ വെല്ലുന്ന ആവേശത്താൽ ഒരോ സ്വീകരണസ്ഥലങ്ങളിലും 
എം എൽ എ 
എത്തിയപ്പോൾ ആവേശം അലതല്ലി.
 പായസം വച്ച് വിളമ്പിയും 
മധുരപലഹാരങ്ങൾ 
വിതരണം ചെയ്തും ചാത്തന്നൂരിലെ ജനങ്ങൾ ബിജെപിയുടെ വിജയം ആഘോഷിക്കുകയാണ് 
ചാത്തന്നൂർ പഞ്ചായത്തിന്റെ അൻപതോളം സ്ഥലങ്ങളിൽ നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മീനാട് അവസാനിച്ചു 
ചാത്തന്നൂർ സുരേഷ് സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു സി. രാജൻപിള്ള, പരവൂർസുനിൽ,
കളിയാക്കുളം ഉണ്ണി, കൃഷ്ണരാജ്,ശ്യാംമീനാട്, ശ്രീകുമാർ,അനിത്ത്കുമാർ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :കളിയാക്കുളം പാർക്കിൽ നൽകിയ സ്വീകരണയോഗത്തിൽ കളിയാക്കുളം ഉണ്ണി താമരപൂവ് നൽകി സ്വീകരിക്കുന്നു.



  

ബി. ബി. ഗോപകുമാറിന് സ്വീകരണം നൽകി

 ബി. ബി. ഗോപകുമാറിന് സ്വീകരണം നൽകി 

ചാത്തന്നൂർ: താഴം കാഞ്ഞിരത്തുംവിള അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ബി. ബി. ഗോപകുമാർ എം എൽ എയ്ക്ക് 
സ്വീകരണം നൽകി.പങ്കജ്ഷാജി  അധ്യക്ഷത വഹിച്ചു. മണമേൽ മണിലാൽ, അജയൻ പവിത്രൻ,വിജയൻപവിത്രൻ.. എന്നിവർ സംസാരിച്ചു.
ഫോട്ടോ : താഴം കാഞ്ഞിരത്തുംവിള അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ബി. ബി. ഗോപകുമാർ എം എൽ എയ്ക്ക് 
സ്വീകരണം നൽകിയപ്പോൾ 

ഉളിയനാട് സർക്കാർ ഹൈസ്കൂളിൽ ബി. ബി. ഗോപകുമാർ എം എൽ എ സന്ദർശിച്ചു

ഉളിയനാട് സർക്കാർ ഹൈസ്കൂളിൽ ബി. ബി. ഗോപകുമാർ എം എൽ എ സന്ദർശിച്ചു 

ചാത്തന്നൂർ : എസ് എസ് എൽ സി 
 പരീക്ഷയിൽ 100% വിജയം കൈവരിച്ച 
ചിറക്കര പഞ്ചായത്തിലെ 
ഉളിയനാട് ഗവൺമെന്റ് ഹൈസ്കൂളിൽ
ബി. ബി. ഗോപകുമാർ എം എൽ എ 
എത്തി ആശംസകൾ നേർന്നു. 
സ്കൂളിന്റെ ശോചനീയവസ്ഥ നേരിട്ട് കണ്ട് ബോധ്യപ്പെട്ട ബി.ബി.ഗോപകുമാർ 
മുടങ്ങി കിടക്കുന്ന 
നിർമ്മാണപ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീക്കരിക്കുമെന്ന് സ്കൂൾ അധികൃതർക്കും നാട്ടുകാർക്കും ഉറപ്പ് നൽകി.
ബിജെപി നേതാവ് രാജേഷ് മുല്ലശേരിയും മറ്റ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.

ഫോട്ടോ: ബി. ബി. ഗോപകുമാർ 
ഉളിയനാട് സ്കൂൾ സന്ദർശിക്കുന്നു