Monday, 27 April 2026

പുറ്റിങ്ങൽ ദുരന്തത്തിന് പത്താണ്ട് തികഞ്ഞിട്ടും കാരണം കണ്ടെത്താൻ നാളിത് വരെ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷനുകൾക്ക് കഴിഞ്ഞിട്ടില്ല

പരവൂർ : പുറ്റിങ്ങൽ ദുരന്തത്തിന് പത്താണ്ട് തികഞ്ഞിട്ടും കാരണം കണ്ടെത്താൻ നാളിത് വരെ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷനുകൾക്ക് കഴിഞ്ഞിട്ടില്ല എന്ന സർക്കാർ സംവിധാനത്തിന്റെ ഒരു പരാജയം തന്നെയാണ്. ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായുള്ള വെടികെട്ട് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ആണ്  പൊടുന്നനെയുള്ള ദുരന്തം കടന്നെത്തിയത്.
2016 ഏപ്രിൽ 10 ന് പുലർച്ചെ 3.13 ന് പുറ്റിങ്ങൽ മൈതാനിയിൽ കത്തിയമർന്നത് 110 മനുഷ്യരാണ്. ഗുരുതരമായി പരിക്കേറ്റത് 656 പേർക്ക്. പരിക്കേറ്റവരിൽ പലർക്കും ഇത്രകാലമായിട്ടും ജീവിതം പഴയനിലയിലേക്ക് എത്തിയിട്ടില്ല.
അപകടമേൽപ്പിച്ച ശാരീരികവും മാനസികവുമായ ആഘാതത്തിന്റെ തീവ്രത കുറയുന്നുമില്ല.
മീനഭരണി ഉത്സവത്തിൻ്റെ സമാപനംകുറിച്ച് രാത്രി 12-നാണ് വെടിക്കെട്ട് തുടങ്ങിയത്.
പ്രശസ്‌തമായ വെടിക്കെട്ട് കാണാൻ മറ്റുനാടുകളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിനുപേരാണ് പരവൂരിലേക്ക് പുകിയെത്തിയത്. വെടിക്കെട്ട് ഏതാണ്ട് പൂർത്തിയായ ഘട്ടത്തിലാണ്
അപകടം ഉണ്ടായത്. വെടികെട്ട് ഏകദേശം പൂർത്തിയായിട്ടും ഇത്രയും വലിയ തോതിൽ വെടികോപ്പുകൾ അവിടെ ഉണ്ടായിരുന്നു എന്നതിനെ കുറിച്ച് യാതൊരു അന്വേഷണവും നടന്നിട്ടില്ല വെടികെട്ട് അപകടം ഉണ്ടായതിന് പിന്നാലെ ക്ഷേത്രത്തിൽ ഉണ്ടായ അതിക്രമങ്ങളെ കുറിച്ചും അന്വേഷണം നാളിതുവരെ വരെ നടന്നിട്ടില്ല  അപകടം ഉണ്ടായതിന് ശേഷം ക്ഷേത്രത്തിന്റെ മൂലസ്ഥാനം തകർത്ത സംഭവത്തിലും അന്വേഷണം നടന്നിട്ടില്ല.പത്ത് വർഷം പിന്നീടുമ്പോഴും ദുരന്തകാരണം കണ്ടെത്താനോ സമഗ്ര അന്വേഷണം നടത്തുന്നതിനോ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല.സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ ക്ഷേത്രത്തിന്റെ ഭാരവാഹികളെയും വെടികെട്ട് കരാറുകാരെയും ജോലിക്കാരെയും പ്രതികളാക്കി കേസ് കോടതിയിൽ എത്തിക്കുകയായിരുന്നു.ഇന്നും അപകടവും അതിനെ തുടർന്ന് ഉണ്ടായ ആക്രമണ സംഭവങ്ങളെ കുറിച്ചും യാതൊരു അന്വേഷണവും നടത്താൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല.ശാസ്ത്രീയ പരിശോധന അനിവാര്യമാണ് എന്ന വിവിധ ഹിന്ദു സംഘടനകളുടെ ആവശ്യവും അംഗീചാരിച്ചില്ല 

@ പുറ്റിങ്ങലിന് ശേഷം രാജ്യം മുഴുവൻ വെടിക്കെട്ട് സുരക്ഷയെക്കുറിച്ച് സംസാരിച്ചെങ്കിലും, പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ മുണ്ടത്തിക്കോട് മറ്റൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയാണ്.
ഈ ദുരന്തവും വിരൽ ചൂണ്ടുന്നത് ഗുരുതരമായ ചില പാളിച്ചകളിലേക്കാണ്. കഠിനമായ വേനൽച്ചൂടിൽ രാസവസ്‌തുക്കൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഇവിടെ ലംഘിക്കപ്പെട്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. വെടിക്കെട്ട് നിർമ്മാണശാലകൾ മുതൽ ഉത്സവപ്പറമ്പുകൾ വരെ കർശനമായ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാകേണ്ടതുണ്ട്. വേനൽച്ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ കരിമരുന്ന് കൈകാര്യം ചെയ്യുന്നതിന് പുതിയ പ്രോട്ടോക്കോളുകൾ അനിവാര്യമാണ്. ഇനിയൊരു വിസ്‌മയവും വിലാപമായി മാറാതിരിക്കാൻ, നിയമങ്ങൾ കടലാസിലൊതുങ്ങാതെ നടപ്പിലാക്കാനുള്ള ആർജ്ജവം അധികാരികൾ കാട്ടേണ്ടതുണ്ട്. പുറ്റിങ്ങൽ ദുരന്തത്തിന് സമാനമായ രീതിയിൽ  500 മീറ്റർ അകലെയുള്ള വീടുകൾക്ക് പോലും കേടുപാടുകൾ സംഭവിക്കണമെങ്കിൽ എത്രമാത്രം സ്ഫോടകവസ്തു‌ക്കളാണ് അവിടെ സംഭരിച്ചിരുന്നത് എന്നത് അന്വേഷിക്കണം.
ലൈസൻസുള്ള ഷെഡുകളിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ മരുന്നുപയോഗിച്ചോ എന്ന കാര്യത്തിൽ അന്വേഷണം നടക്കണം. കരിമരുന്ന് പ്രയോഗം ഒരു കലയാണെന്ന് നാം പറയുമ്പോഴും, അത് മരണത്തിന്റെ കച്ചവടമായി മാറാതിരിക്കാൻ ഇനിയെങ്കിലും കർശനമായ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്.

@ ഉത്സവസ്ഥലങ്ങളിൽ തീവ്രവാദ ബന്ധമുള്ള സംഘടനകൾ നുഴഞ്ഞുകയറിയോ എന്നുള്ള പരിശോധന അനിവാര്യമാണ് എന്നാണ് വാർത്തമാന കാലഘട്ടം തെളിയിക്കുന്നത്. ക്ഷേത്രങ്ങളുടെ ആചാരനുഷ്ടാനങ്ങൾ തകർക്കാനുള്ള ഗുഡ നിക്കങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ലാ എന്ന് ഭക്തജനങ്ങൾ തന്നെ ചൂണ്ടികാണിക്കുമ്പോൾ ഉത്സവങ്ങൾക്ക് ഭാവിയിൽ പഴുതടച്ച സുരക്ഷയൊരുക്കണം
ഒപ്പം തന്നെ ഇത് വരെ നടന്ന ദുരന്തങ്ങളെ കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന  ആവശ്യമാണ് ശക്തമാകുന്നത്.


@ ആകാശത്ത് വർണ്ണങ്ങൾ വിതറാൻ തയ്യാറാക്കിയ വിസ്മയങ്ങൾ ഒടുവിൽ ഒരു നാടിന്റെ കണ്ണീരായി മാറുന്നതിന് പിന്നിൽ എന്തെങ്കിലും അദൃശ്യകരങ്ങൾ ഉണ്ടോ എന്നുള്ള അന്വേഷണം പൂറ്റിങ്ങലിൽ നിന്നും തുടങ്ങേണ്ടതായിരുന്നു സമാനരീതിയിൽ 
 മുണ്ടത്തിക്കോടിനെ നടുക്കിയ വെടിക്കെട്ട് ദുരന്തം കേവലം ഒരു അപകടമല്ല, മറിച്ച് സുരക്ഷാ മാനദണ്ഡങ്ങളും വേനൽച്ചൂടും ചേർന്ന് സൃഷ്ടിച്ച ഒരു വൻ ദുരന്തമാണ്. 
എന്നതിന് അപ്പുറം അന്വേഷണം അനിവാര്യമാണ്.

@ പൂരം കാത്തിരുന്ന നാടിന് മുന്നിൽ ഇന്ന് കരിപുരണ്ട ഓർമ്മകൾ മാത്രം. ഉത്സവസ്ഥലങ്ങളിൽ 
വെടിക്കെട്ടുകൾ എന്നും ആവേശമാണ്. എന്നാൽ ആ ആവേശം പലപ്പോഴും വലിയ ദുരന്തങ്ങളിലേക്കാണ് വഴിമാറിയിട്ടുള്ളത്. ഓരോ വെടിക്കെട്ട് അപകടത്തിന് ശേഷവും നാം സുരക്ഷയെക്കുറിച്ച് സംസാരിക്കാറുണ്ടെങ്കിലും, ചരിത്രം പരിശോധിച്ചാൽ ചോരയിൽ മുങ്ങിയ ഒരുപിടി കറുത്ത ദിനങ്ങൾ നമുക്ക് കാണാം. പുറ്റിങ്ങൽ മുതൽ ഏറ്റവും ഒടുവിൽ മുണ്ടത്തിക്കോട് വരെ നീളുന്ന
ഓരോ വെടിക്കെട്ട് ദുരന്തവും ബാക്കിവെക്കുന്നത് കുറേ അനാഥ കുടുംബങ്ങളെയും തീരാത്ത കണ്ണീർപ്പാടുകളെയുമാണ്. 


@പ്രതേക കോടതിയിൽ വിചാരണ 

ജില്ലാ ഭരണകൂടം വെടിക്കെട്ട് നിരോധിച്ചതായി അറിയിച്ചിട്ടും ക്ഷേത്രക്കമ്മിറ്റിക്കാരും കമ്പക്കാരും ചേർന്ന് നിയമവിരുദ്ധമായി മത്സരം നടത്തിയെന്ന കേസിൻ്റെ വിചാരണ പ്രത്യേക കോടതിയിൽ നടന്നുവരികയാണ്. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ, വെടിക്കെട്ട് ആശാന്മാർ, ഇവരുടെ തൊഴിലാളികൾ, കരിമരുന്നുകച്ചവടക്കാർ തുടങ്ങിയവരുൾപ്പെടെ 59 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ 13 പേർ മരിച്ചു. ആയിരത്തിലേറെ പേജുകളടങ്ങിയതാണ് കുറ്റപത്രം. 1417 സാക്ഷികളും 1611 രേഖകളും 376 തൊണ്ടിസാധനങ്ങളുമുണ്ട്. പ്രത്യേക കോടതിയുണ്ടെങ്കിലും സ്ഥിരം ജഡ്‌ജിയെ നിയമിച്ചിട്ടില്ല. നാലാം ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജിക്ക് അധികച്ചുമതല നൽകിയിരിക്കുകയാണ്. ശനിയാഴ്ചകളിലാണ് കേസ് പരിഗണിക്കുന്നത്.

ചിറക്കര പഞ്ചായത്തിൽ വൃത്തിഹീനമായ ചുറ്റളവിൽ നടത്തുന്ന പന്നി ഫാമുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ചിറക്കര പഞ്ചായത്തിൽ 
വൃത്തിഹീനമായ ചുറ്റളവിൽ   നടത്തുന്ന പന്നി ഫാമുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ചാത്തന്നൂർ :ചിറക്കര പഞ്ചായത്തിൽ 
വൃത്തിഹീനമായ ചുറ്റളവിൽ  അനധികൃതമായി നടത്തുന്ന പന്നി ഫാമുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിലേക്ക്.ആദ്യപടിയെന്നോണം 
ചിറക്കര ഗ്രാമപഞ്ചായത്തിലെ 
ബിജെപിയുടെ പാർലമെന്ററി പാർട്ടി ലീഡർ 
ദേവിദാസ്  കണ്ണന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലാ കളക്ടർ ദേവീദാസിന് പൊതുജനങ്ങളുടെ ഒപ്പ് ശേഖരണം നടത്തി 
മാസ് പെറ്റീഷൻ നൽകി.പഞ്ചായത്തിന്റെ അനുവാദം ഇല്ലാതെ ഒരു ഫാമിന്റെ യാതൊരുവിധ മാന:ദണ്ടങ്ങളും പാലിക്കാതെ പഞ്ചായത്തിലെ 
കുഴുപ്പിൽ  വാർഡിൽ പ്രവർത്തിക്കുന്ന 
അനധികൃത പന്നി വളർത്തലും അതിനോടനുബന്ധിച്ച് അനധികൃതമായുള്ള  കശാപ്പുശാലകളും
മൂലം പ്രദേശത്ത് അതീവ ദുർഗന്ധവും 
ജനങ്ങൾക്ക് മാരകമായ രോഗങ്ങൾക്കും കാരണമായതിനാൽനടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇവിടെ പ്രവർത്തിക്കുന്ന  പന്നി ഫാമുകൾക്ക് ലൈസൻസ് വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റമോ ഇല്ലാതെയാണ് പ്രവർത്തിച്ചു വരുന്നത് ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 
പഞ്ചായത്തിൽ നിന്ന് സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും കുന്ന് കൂടികിടക്കുന്ന മാലിന്യം  മാറ്റാനും ഫാമധികൃതർ ശ്രമിച്ചിട്ടില്ല.നിലവിൽ മഞ്ഞപ്പിത്തം ബി,കോളറ തുടങ്ങിയ മാരക രോഗങ്ങൾ
പിടിപെട്ട് നിരവധി പേര് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.അടിയന്തിരമായ അനധികൃത ഫാമുകൾക്ക് എതിരെ ജില്ലാ കളക്ടർ ഇടപ്പെട്ട് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് 
ബിജെപിയുടെ പാർലമെന്ററി പാർട്ടി ലീഡർ 
ദേവിദാസ്  കണ്ണൻ പറഞ്ഞു.

ബസ് സ്റ്റോപ്പുകൾ ജനങ്ങൾക്ക് ഉപയോഗപ്രദമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണം - ജനകീയ വികസന സമിതി

ബസ് സ്റ്റോപ്പുകൾ ജനങ്ങൾക്ക് ഉപയോഗപ്രദമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണം - ജനകീയ വികസന സമിതി 

ചാത്തന്നൂർ : ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ചാത്തന്നൂർ ജംഗ്ഷന്റെ ഇരു സൈഡുകളിലും സ്ഥാപിച്ചിട്ടുള്ള ബസ്സ്റ്റോപ്പുകൾ ജനങ്ങൾക്ക് ഉപയോഗപ്രദമായതും സുരക്ഷിതവുമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ചാത്തന്നൂർ ജനകീയ വികസന സമിതി ആവശ്യപ്പെട്ടു.
കൊല്ലം ഭാഗത്തേക്കുള്ള  ബസ് സ്റ്റോപ്പ്  നിർമ്മിക്കുന്നത്  ജംഗ്ഷനിലെ ഫ്ലൈ ഓവറിന് തൊട്ടടുത്ത്  വളരെ ഇടുങ്ങിയ സ്ഥലത്താണ് ഇത് ഫ്ലൈ ഓവറിനു സമീപം വലിയ വാഹന കുരുക്ക് ഉണ്ടാക്കുകയും വാഹന അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്ന തെറ്റായ ഒരു തീരുമാനമാണിത്. ചിറക്കര ,ഉളിയനാട് ഭാഗത്ത് നിന്ന് -ചാത്തന്നൂർ എത്തിച്ചേരുന്ന  റോഡിലൂടെ  വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിൽ കടക്കുന്നതിന് ബുദ്ധിമുട്ട്  ഉണ്ടാകുകയും ഇടറോഡിലടക്കം വലിയ വാഹന കുരുക്കിന് ഇടയാക്കുകയും ചെയ്യും.
തികച്ചും അശാസ്ത്രീയവും യുക്തിരഹിതവുമായ  സമീപനമാണ് ദേശീയപാത അതോറിറ്റി സ്വീകരിച്ചിട്ടുള്ളത്.
ഏകപക്ഷീയമായ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലല്ല ബസ് സ്റ്റോപ്പ്കൾ സ്ഥാപിക്കേണ്ടത്.
ബന്ധപ്പെട്ട വകുപ്പുകളുടെ നിർദ്ദേശങ്ങളോടൊപ്പം
പ്രാദേശികമായ അഭിപ്രായ നിർദ്ദേങ്ങളും പ്രത്യേകതകളും  കുടി പരിഗണിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട്കൾ പരമാവധി പരിഹരിച്ച് കൊണ്ടാകണം.
ഒട്ടും സൗകര്യമില്ലാത്ത  ഒരു സ്ഥലത്ത്
വാഹന കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്ന തരത്തിൽ  ബസ് സ്റ്റോപ്പ് നിർമ്മിക്കുന്നത്  ഒഴിവാക്കി ചാത്തന്നൂർ പഞ്ചായത്ത് ഓഫീസിന് സമീപത്തേക്ക് സൗകര്യപ്രദമായി  ബസ് സ്റ്റോപ്പ്
മാറ്റി സ്ഥാപിക്കണമെന്ന് ദേശീയപാത അതോറിറ്റി അധികാരികളാട്  ചാത്തന്നൂർ വികസന സമിതി  ആവശ്യപ്പെടുകയുണ്ടായി.
ചാത്തന്നൂരും സമീപപ്രദേശങ്ങളിലും നടന്നു വരുന്ന  ബസ് സ്റ്റോപ്പ് നിർമ്മാണ പ്രവർത്തനങ്ങളിൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും വികസന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

ദേശീയപാത വികസനത്തിനായി കുത്തിപ്പൊളിച്ച റോഡ് പുനർനിർമ്മാണം നടത്താതെ അതികൃതർ പ്രതിക്ഷേധവുമായി നാട്ടുകാർ.


ചാത്തന്നൂർ: ദേശീയപാത വികസനത്തിനായി കുത്തിപ്പൊളിച്ച റോഡ് പുനർനിർമ്മാണം നടത്താതെ അതികൃതർ പ്രതിക്ഷേധവുമായി നാട്ടുകാർ.
ചാത്തന്നൂർ തിരുമുക്ക് ജങ്ഷനിൽ 
 നിന്ന് ആരംഭിക്കുന്ന ഇഎസ്ഐ റോഡ് ആണ് കഴിഞ്ഞ രണ്ട് 
 വർഷത്തിലേറെയായി തകർന്ന് കിടക്കുന്നത്. തിരുമുക്കിൽ നിന്ന് ആരംഭിച്ചു ചാത്തന്നൂർ തോടിനു സമീപം അവസാ നിക്കുന്ന  കോൺക്രീറ്റ് റോഡാണിത്. 75ലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന ഇ റോഡ് ദേശീയപാത വികസനത്തിന്റെ ഭാഗമായി രണ്ടു വർഷം മുൻപാണു കുത്തി പൊളിച്ചത്. ഇതോടെ വാഹനങ്ങൾക്ക് ഇടറോഡിൽ നിന്നു പ്രധാന പാതയിലേക്ക് കയറാനും ഇറങ്ങാനും കഴിയാത്ത അവസ്‌ഥയായി. പ്രധാന പാത ഉയർന്നു നിൽക്കുന്നതിനാൽ വാഹനങ്ങളുടെ അടിവശം റോഡിൽ ഇടിക്കും. ഒട്ടേറെ വാഹനങ്ങൾക്കു തകരാർ സംഭവിച്ചു. മറ്റ് ഇടറോഡുകൾ ദേശീയപാത അധികൃതർ 
ടാർ ചെയ്‌തു സഞ്ചാരയോഗ്യമാക്കി. എന്നാൽ, ഇഎ സ്ഐ റോഡിന്റെ കാര്യത്തിൽ അലംഭാവം തുടരുകയാണ്.അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

ചാത്തന്നൂരിൽ ബിജെപിയുടെ അഭിനന്ദൻ സമ്മേളനം

ചാത്തന്നൂരിൽ ബിജെപിയുടെ അഭിനന്ദൻ സമ്മേളനം 

ചാത്തന്നൂർ : ബിജെപി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഭിനന്ദൻ സമ്മേളനം ബിജെപി കൊല്ലം വെസ്റ്റ് പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു ജില്ലാ വൈസ് പ്രസിഡന്റ്‌ പരവൂർസുനിൽ അധ്യക്ഷത വഹിച്ചു.തിരുവനന്തപുരം മേഖല പ്രസിഡന്റ്‌ ബി.ബി.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി,ജില്ലാ ട്രഷറർ സി. രാജൻപിള്ള,ഹരിശങ്കർ, മൈലക്കാട് ഗോപാലകൃഷ്ണപിള്ള,എസ്. വി അനിത്ത്കുമാർ, ശാലു കൊട്ടാരക്കര എന്നിവർ സംസാരിച്ചു 
മണ്ഡലം ജനറൽ സെക്രട്ടറി കൊട്ടിയം സുനിൽ സ്വാഗതവും 
നന്ദിയും പറഞ്ഞു.
ഫോട്ടോ :ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു.

കടുത്ത ചൂടിൽ നാടും നഗരവും ലോക്ക് ഡൌൺ സമാന്തരമായ അന്തരീക്ഷം

കടുത്ത ചൂടിൽ നാടും 
നഗരവും ലോക്ക് ഡൌൺ സമാന്തരമായ അന്തരീക്ഷം

കൊല്ലം : കടുത്ത ചൂടിൽ ഇന്നലെ നാടും 
നഗരവും ലോക്ക് ഡൌൺ സമാന്തരമായ അന്തരീക്ഷം ഒഴിഞ്ഞു കിടക്കുന്ന റോഡ് 
 കാലിയായ കമ്പോളങ്ങൾ, പ്രതീക്ഷയറ്റ് തെരുവോര കച്ചവടം, യാത്രക്കാർ കുറഞ്ഞ ബസുകൾ കടുത്ത ചൂടിൽ നാടിന്റെ പകൽചിത്രം മാറിമറിയുകയാണ്. ഇന്നലെ ഞായറാഴ്ച അവധി ആയതിനാൽ 
രാവിലെ 11 മുതൽ വൈകുന്നേരം നാല് വരെ മിനി ലോക്ഡൗൺ രീതിയിലേക്കു മാറിയിരിക്കുകയാണ് നാട് 
പതിവ് ശീലങ്ങളിൽ നിന്നും ജനങ്ങൾ വ്യതിചലിച്ചു തുടങ്ങിയിരിക്കുന്നു.ഇന്നലെ ജനങ്ങൾ പുറത്തിറങ്ങാഞ്ഞത് കൊണ്ട് തന്നെ പലയിടത്തും കച്ചവട സ്ഥാപനങ്ങൾ അവധിയായിരുന്നു ചായകടകളും ഹോട്ടലുകളും രാവിലെയും വൈകുന്നേരവും തുറന്ന് പ്രവർത്തിച്ചു കടകബോളങ്ങൾ കൂടുതലും വൈകുന്നേരമാണ് തുറന്നത്.
കടുത്ത ചൂടിൽ ആരോഗ്യ പ്രശ്നനങ്ങളും തളർച്ചയും ക്ഷീണവുമെല്ലാം പതിവായി മാറിയതോടെ ജനങ്ങൾ പരമാവധി പൊതുഇടങ്ങളിൽ നിന്നും റോഡുകളിൽ നിന്നും പുറംജോലികളിൽ നിന്നു രാവിലെ 10 മുതൽ വൈകിട്ട് 4 വരെ മാറിനിൽക്കുന്ന കാഴ് ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

@ ജനങ്ങളുടെ ജീവിതചര്യയിൽ മാറ്റം 

 ദൈനംദിന രീതികളിൽ നിന്നും വ്യതിചലിച്ചു കൊണ്ട് ജനങ്ങൾ ജീവിതചര്യയിൽ മാറ്റം
വരുത്തി തുടങ്ങി.വെയിൽ ശക്തമാകുന്നതിനു മുൻപ് തന്നെ ജോലിസ്ഥലങ്ങളിലേക്കും മറ്റും എത്തുന്നതിനായി ആളുകൾ നേരത്തേ 
വീടുകളിൽ നിന്നും 
പുറത്തിറങ്ങിത്തുടങ്ങി. 10 മണിയോടെ ഈ തിരക്കിനു കുറവു വരും.
12 ആകുമ്പോഴേക്കും ചൂടു ശക്തമാകുന്നതോടെ പതി യെ റോഡുകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജനങ്ങൾ വീടുകളിലേക്കും സുരക്ഷിതമായ സ്ഥാനങ്ങളിലേക്കും മാറുന്നു. ഇ സമയത്തു കച്ചവടവും കുത്ത നെ കുറഞ്ഞതിനാൽ കടപൂട്ടി 3 മണി വരെ വിശ്രമിക്കുന്നവരും കുറവല്ല. ഉച്ച സമ യങ്ങളിൽ റോഡിലൂടെ നടക്കുന്നവരെല്ലാം ഒന്നുകിൽ കുട ഉപയോഗിക്കുകയോ അല്ലെങ്കിൽ വസ്ത്രം ഉപയോഗിച്ചു തലയും മുഖവും മറയ്ക്കുകയോ ചെയ്തിട്ടുണ്ടാവും.
ചെറുമരത്തിന്റെ തണലെങ്കിലുമുള്ള ഇടങ്ങളിലാണ് മിക്കവരും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ബീച്ച് അടക്കമുള്ള മേഖലകൾ ഉച്ചയ്ക്കു വിജനമാണ്. ചൂട് കനത്തതോടെ നിർമാണ മേഖലയിൽ ഉച്ച സമയങ്ങളിൽ വിശ്രമം അനുവദിക്കുന്നുണ്ട്. ഉച്ചയോടെ നിർമാണ പ്രവർത്തനങ്ങൾ അവസാനിക്കുന്ന സ്ഥലനങ്ങളും ഉണ്ട്.
സംസ്ഥാന സർക്കാർ 
തൊഴിൽ സമയം പുനഃക്രമീകരിച്ചെങ്കിലും മാർക്കറ്റുകളിലും മറ്റും ചുമട്ടുതൊഴിലാളികൾ തങ്ങളുടെ ജോലി ഈ കടുത്ത വെയിലിനിടയിലും തുടരു ന്നുണ്ട്. ഇടയ്ക്കിടക്കു വെള്ളം കുടിച്ചും തണലിലേക്കു മാറി നിന്നുമാണ് ചൂടിനെ ഇവർ പ്രതിരോധിക്കുന്നത്.


കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്ത് ദേവവൃഷങ്ങളാൽ ‘പച്ചക്കുട’ നിവർത്തി പ്രകൃതിയെന്ന ദേവന്മാർ അനുഗ്രഹവർഷം ചൊരിഞ്ഞു നിൽക്കുന്ന പരിപാവനമായമായൊരു ക്ഷേത്ര സന്നിധിയാണ് വാളത്തുംഗൽ കാവ്

കൊല്ലം : കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്ത് ദേവവൃഷങ്ങളാൽ  
ചുറ്റിപിണഞ്ഞു വനദുർഗ്ഗയും 
പ്രകൃതിയെന്ന ദേവന്മാരും 
അനുഗ്രഹവർഷം ചൊരിഞ്ഞു നിൽക്കുന്ന പരിപാവനമായമായൊരു ക്ഷേത്ര സന്നിധിയാണ് വാളത്തുംഗൽ കാവ്. കത്തുന്ന വെയിലിലും കുളിർമയേകുന്ന അന്തരീക്ഷമാണ് കൊല്ലം വാളത്തുംഗൽ കാവിലേക്ക് കടന്നുചെല്ലുമ്പോൾ. 
സൂര്യപ്രകാശം മണ്ണിലേക്ക് എത്താൻ മടിക്കുന്ന തരത്തിൽ ഇടതൂർന്ന് വളർന്ന് വള്ളിപ്പടർപ്പുകളും ചെടികളുംകൊണ്ട് സമ്പന്നമാണ് ദേവഗണങ്ങൾ കുടികൊള്ളുന്ന സർപ്പകാവ്. ഇരവിപുരം തിരുമുക്ക് പുത്തൻചന്തയിൽനിന്ന് 200 മീറ്ററോളം ഉള്ളിലേക്ക് മാറിയാണ് ഈ കാവ് സ്ഥിതിചെയ്യുന്നത്. വാളരാം കാവ്, വാളത്തുങ്കൽ കാവ്, അമ്പൂക്കാവ്, ചേരൂർ കാവ് എന്നിങ്ങനെ പേരുകളിൽ അറിയപ്പെടുന്ന കാവിൽ 
കാട്ടുവള്ളി പടർപ്പുകൾ നിറഞ്ഞ ശ്രീകോവിലിൽ കുടികൊള്ളുന്നത് വനദുർഗയാണ് ഇവിടെ 
 നിത്യപൂജയും ആചാരങ്ങളുമെല്ലാം മുടങ്ങാതെ നടത്തുന്നു. വർഷങ്ങളുടെ പഴക്കത്തോടെ തലയുയർത്തി നിൽക്കുന്ന വലിയൊരു വടവൃക്ഷത്തെ 'ആകാശ യക്ഷി മരം' എന്ന പേരിൽ ഇവിടെ ആരാധിക്കുന്നുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപേ വൃക്ഷത്തിന് മുൻപിൽ തിരികൊളുത്താൻ ഉപയോഗിച്ചിരുന്ന കൽമണ്ഡപവും കാണാം. മരങ്ങളെ പൂജിക്കുന്ന കാവിൽ നിന്ന് മരം മുറിച്ചുമാറ്റുക എന്നൊന്ന് കേട്ടുകേൾവി പോലുമില്ലെന്ന് എല്ലാവരും പറയുന്നു. ചെറിയൊരു പുൽക്കൊടിയെ പോലും വിശുദ്ധമായാണ് ഇവിടെ സംരഷിക്കുന്നത്.
കാവിലെ വള്ളിപ്പടർപ്പുകൾ പോലെ പ്രകൃതിയും ഭക്തിയും
ഐതിഹ്യങ്ങളും ഇവിടെ പരസ്‌പരം കെട്ടുപിണഞ്ഞു കിടക്കുകയാണ്.
സാമൂതിരിയുടെ സാമന്തന്മാരിൽ പലരും മലബാറിൽനിന്ന് തിരുവിതാംകൂറിലേക്ക് കുടിയേറി. അന്ന് അവരിൽ ചിലരുടെ കുലദൈവമായിരുന്ന കാടാമ്പുഴദേവിയുടെ ചൈതന്യത്തെ ആവാഹിച്ച് കൊണ്ടുവന്ന ഇവർ വാളത്തുങ്കലിൽ മണൽ പരപ്പായിരുന്ന ഒരിടത്ത് പ്രതിഷ്‌ഠിച്ചു എന്നാണ് വിശ്വാസം കാലക്രമേണ ആ മണൽപ്പരപ്പ് കാവായ് വളർന്നുവെന്നാണ് പ്രദേശത്തെ പ്രായമായവരുടെ വിശ്വാസം. അന്ന് സ്വയരക്ഷയ്ക്കായി സാമന്തന്മാർ കൊണ്ടുവന്ന വാളുകളും ആയുധങ്ങളും ഇവിടെ ഉപേക്ഷിച്ചു എന്നും കാലക്രമേണ വാളേറാം കാവ് എന്ന പേര് ഈ കാവിനു പേര് വരികയുംചെയ്‌തു. ചേരൂർ മൂലകുടുംബം സ്ഥാപിച്ച ട്രസ്റ്റിന് കീഴിലാണ് വാളത്തുംഗൽക്കാവും ക്ഷേത്രവും 
ഔഷധസസ്യങ്ങളും വള്ളിച്ചെടികളും വിവിധതരം കൂറ്റൻ മരങ്ങൾ കാവിനുള്ളിൽ സമ്പുഷ്ടമായി വളരുന്നുണ്ട്. 
ഈ കാവ് പ്രകൃതി സംരക്ഷണത്തിന്റെ കാമ്പുള്ള ഉദാഹരണമാണ്. കറുത്ത ഓടൽ, കാട്ടുഞാവൽ, അകിൽ, കരിഞ്ഞോട്ട, മയില, ഇല പൊങ്ങ്, ചേര്, ചെറുതാലി, താന്നി വെറ്റിലക്കൊടി, ആനച്ചുവടി, ഇത്തി കാട്ടുപുളി എന്നിങ്ങനെ പല വിധ മരങ്ങളാണ് കാവിലുള്ളത്. വള്ളിപ്പൂച്ച ഉൾപ്പെടെ വംശനാശ ഭീഷണിയിലായ ജീവജാലങ്ങൾക്കു ആവാസവ്യവസ്ഥയൊരുക്കി നൽകുന്നുണ്ട്ഇവിടം. 
ഒപ്പം അപൂർവയിനം ഔഷധസസ്യങ്ങളും സൂക്ഷ്മ‌സസ്യങ്ങളും വിവിധതരം പായലുകളും ഇവിടെ ജൈവവൈവിധ്യം തീർക്കുന്നു. വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകൾ, ഓന്ത്, അണ്ണാൻ, വവ്വാൽ, വള്ളിപ്പൂച്ചകൾ, ചെറു കുറുനരികൾ എന്നിവയുടെ ആവാസകേന്ദ്രംകൂടിയാണ് ഇവിടം. സൂര്യൻ നാല്പത് ഡിഗ്രിയിൽ കത്തിജ്വലിച്ചു നിൽക്കുന്ന 
 നേരത്തും നല്ല തണുപ്പും തണലുമാണ്. സൂര്യപ്രകാശത്തെ വലിയ മരച്ചില്ലകൾ കുട പോലെ തടുത്തു നിർത്തുകയാണിവിടെ. നഗരച്ചൂടിൽ നിന്ന് പ്രകൃതിയുടെ മടിയിലേക്ക് ഇറങ്ങുന്ന അവസ്‌ഥയാണ് ഇ ദേവഭൂമിയിൽ എത്തിയാൽ.