ArunSatheesan4ever
Saturday, 14 February 2026
താഴം കാഞ്ഞിരത്തുംവിള ശ്രീഭദ്രകാളി അന്നപൂർണ്ണേശ്വരി ദേവി ക്ഷേത്രത്തിൽ രോഹിണി മഹോത്സവം
ഏറം മാടൻകാവ് ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ചുറ്റമ്പലം സമർപ്പിച്ചു.
സമർപ്പിച്ചു.
സമർപ്പണം നടത്തി. ക്ഷേത്രം തന്ത്രി പെരുമ്പുഴ അർജുനൻതന്ത്രി ഭദ്രദീപ പ്രകാശനം നടത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു എസ് എൻ ഡി ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, ഏറം 578-)o നമ്പർ എസ് എൻ ഡി പി ശാഖ പ്രസിഡന്റ് കെ.ആർ.വലലൻ, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് വി.സണ്ണി,
സെക്രട്ടറി സുന്ദരേശൻ.പി, ട്രഷറർ ബൈജു. ടി, എസ് എൻ ഡി പി യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, ക്ഷേത്രം മേൽ ശാന്തി നിശാന്ത് ശാന്തി ശശിധരൻ കോയിപ്പാട് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:ഏറം മാടൻകാവ് ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ചുറ്റമ്പലം ക്ഷേത്രം തന്ത്രി പെരുമ്പുഴ അർജുനൻതന്ത്രി ഭദ്രദീപ പ്രകാശനം നടത്തി സമർപ്പണം നടത്തുന്നു.
Thursday, 12 February 2026
ദേശീയപാതയിൽ നിർമ്മാണപ്രവർത്തിയുടെ ഭാഗമായുള്ളപൊടിശല്യം രൂക്ഷമായി കണ്ടില്ലെന്ന് നടിച്ചു നിർമ്മാണ കമ്പനി അധികൃതർ
പൊടിശല്യം രൂക്ഷമായി കണ്ടില്ലെന്ന് നടിച്ചു നിർമ്മാണ കമ്പനി അധികൃതർ
ചാത്തന്നൂർ: ദേശീയപാതയിൽ നിർമ്മാണപ്രവർത്തിയുടെ ഭാഗമായുള്ള
പൊടിശല്യം രൂക്ഷമായി കണ്ടില്ലെന്ന് നടിച്ചു നിർമ്മാണ കമ്പനി അധികൃതർ.കടുത്ത
ചൂടിനൊപ്പം നിർമ്മാണ പ്രവർത്തനങ്ങൾ ധ്രുതഗതിയിൽ മുന്നോട്ട് പോകുമ്പോൾ പൊടിപടലങ്ങൾ ഉയർന്ന് ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമായി മാറുകയാണ്.
ഇരുചക്ര വാഹനക്കാർക്കും കാൽനടയാത്രക്കാർക്കുമാണ് പൊടി ശല്യം കൂടുതൽ അപകട ഭീഷണിയുണ്ടാക്കുന്നത്.
റോഡിൽ പൊടിനിറഞ്ഞു നിൽക്കുകയാണ്.
ലോറികളും ബസുകളുമുൾപ്പെടെ വലിയ വാഹനങ്ങൾ കടന്നു പോകുമ്പോഴാണ് അവസ്ഥ രൂക്ഷമാവുന്നത്. ഇവയുടെ പിന്നാലെ ഇരുചക്ര വാഹനങ്ങളിൽ പോകാനാവാത്ത അവസ്ഥയാണ്. ബസിൽ യാത്ര ചെയ്താലും സ്ഥിതി മറിച്ചല്ല. നിർമ്മാണപ്രവർത്തികൾ തുടങ്ങിയ സമയം മുതൽ പരാതിയുമായി ജനങ്ങൾ രംഗത്തുണ്ട് പ്രതിഷേധം കടുക്കുമ്പോൾ ഒന്നോ രണ്ടോ ദിവസം വെള്ളം ഒഴിക്കും പിന്നെ വീണ്ടും പഴയപടിയാണ് എന്നാണ് നാട്ടുകാർ പറയുന്നത്. കാവനാട് മുതൽ പാരിപ്പള്ളിവരെ നിർമ്മാണപ്രവർത്തി ഏറ്റെടുത്തിരിക്കുന്ന കരാർ കമ്പനിയുടെ ഉദ്യോഗസ്ഥർ ജനങ്ങളുടെ ആവശ്യത്തിന് എതിരെ മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ്. ദേശീയപാത വികസനം നടക്കുന്ന ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ ഇടറോഡുകളിലും ഇതാണവസ്ഥ. സ്റ്റോപ്പുകളിലും മറ്റും ബസുകൾ നിറുത്തുമ്പോൾ യാത്രക്കാർക്ക് ഒന്ന് ശ്വാസമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
വ്യാപാര സ്ഥാപനങ്ങളുടെ പുറത്ത് ഡിസ്പ്ലേ വയ്ക്കുന്ന സാധനങ്ങൾ പൊടി മൂടി. തട്ടുകടകളിലെ ഭക്ഷണങ്ങളും ഇക്കാരണത്താൽ മലിനമാകുന്നു. റോഡിൽ വാഹനങ്ങളും മറ്റും പാർക്ക് ചെയ്താൽ നിമിഷനേരം കൊണ്ട് പൊടിയിൽ കുളിക്കും ഇത് മൂലം ദേശീയപാതയോരത്ത് താമസിക്കുന്നവർക്കും കടകളിൽ ജോലി ചെയ്യുന്നവർക്കും സ്ഥിരമായി യാത്ര ചെയ്യുന്ന കുട്ടികൾക്കും മുതിർന്നവരുമെല്ലാം പനി, അലർജി ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങളുടെ ഭീഷണിയിലാണ്.
കുട്ടികളിൽ പനി, വിട്ടുമാറുത്ത ചുമ, ശ്വാസതടസം എന്നിവയും വ്യാപകമാണ്.
ജനങ്ങളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൂടിവരുന്നതിൻ്റെ പ്രധാന വില്ലനും ഇ പൊടിയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടി കാണിക്കുന്നു.നിർമ്മാണ പ്രവൃത്തികൾ കഴിയുമ്പോഴേക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നിത്യരോഗികളായി മാറുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.
@ ഇത്തിക്കരയിൽ കോൺക്രീറ്റ് പ്ലാന്റ് ഇവിടെ പൊടിപടലം മൂടൽമഞ്ഞു പോലെ
ദേശീയപാത നിർമ്മാണകമ്പനിയുടെ കോൺക്രീറ്റ് പ്ലാന്റും യാർഡും സ്ഥിതി ചെയ്യുന്ന ഇത്തിക്കരയിൽ പൊടിപടലം നിറഞ്ഞു മൂടൽമഞ്ഞു പോലെയായിട്ട് വർഷം രണ്ട് കഴിഞ്ഞു രാവെന്നോ പകലെന്നോ ഇല്ലാതെ കോൺക്രീറ്റ് മിക്സിങ് നടക്കുന്നതിനാൽ ഇവിടെ
പൊടിപടലം നിറഞ്ഞു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയാണ്.
ജനങ്ങളുടെ പ്രതിഷേധം പോലും അവഗണിച്ചു കൊണ്ടാണ് ഇവിടെ നിർമ്മാണകമ്പനിയുടെ പ്രവർത്തികൾ എന്ന് ജനങ്ങൾ ഒന്നടങ്കം പറയുന്നു.
ഇത്തിക്കരയിൽ ഭൂഗർഭഅടിപ്പാതയുടെ നിർമ്മാണത്തിലെ അപാകത വിദഗ്ദ സംഘം പരിശോധന നടത്തി
ഇതിന് പരിഹാരമായി സർവീസ് റോഡ് അടി പാതയുമായി ബന്ധിപ്പിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.ഇതിന് പരിഹാരം ഉണ്ടാകുമെന്ന് വിദഗ്ദ സംഘം അറിയിച്ചു.സമരസമിതി ചെയർമാൻ മൈലക്കാട് രാജുവിന്റെ നേതൃത്വത്തിൽ വിദഗ്ദ സംഘവുമായി ചർച്ച നടത്തി.
ദേശീയപാതനിർമ്മാണം തടസ്സപ്പെടുത്തുന്നഇടത് വലത് രാക്ഷ്ട്രീയ ഗൂഡാലോചന തുറന്ന് കാട്ടി ബിജെപി
ഇടത് വലത് രാക്ഷ്ട്രീയ ഗൂഡാലോചന തുറന്ന് കാട്ടി ബിജെപി
ചാത്തന്നൂരിൽ വിശദീകരണയോഗം നടത്തി ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് യോഗം ഉദ്ഘാടനം ചെയ്തു ബിജെപി തിരുവനന്തപുരം മേഖല അധ്യക്ഷൻ ബി.ബി. ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി, മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത് മൈലക്കാട് അധ്യക്ഷത വഹിച്ചു, ദക്ഷിണ മേഖല സെക്രട്ടറി നെടുമ്പനശിവൻ, ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി, ട്രഷറർ സി. രാജൻപിള്ള, സഹകരണസെൽ ജില്ലാ കൺവീനർ എസ്. വി. അനിത്ത്കുമാർ എന്നിവർ സംസാരിച്ചു മണ്ഡലം ജനറൽ സെക്രട്ടറി കൊട്ടിയംസുനിൽ സ്വാഗതവും ചാത്തന്നൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്യാംമീനാട് നന്ദിയും പറഞ്ഞു.
ഫോട്ടോ :ബിജെപി കൊല്ലം വെസ്റ്റ് പ്രസിഡന്റ് എസ്. പ്രശാന്ത് രാക്ഷ്ട്രിയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുന്നു.
തേങ്ങവില ദിനംപ്രതി വർദ്ധിക്കുന്നു കുടുംബങ്ങളും ഹോട്ടലുകൾ അടക്കമുള്ള ഭക്ഷണനിർമ്മാണ യൂണിറ്റുകളും പ്രതിസന്ധിയിലേക്ക്
കൊല്ലം : തേങ്ങവില ദിനംപ്രതി വർദ്ധിക്കുന്നു കുടുംബങ്ങളും ഹോട്ടലുകൾ അടക്കമുള്ള ഭക്ഷണനിർമ്മാണ യൂണിറ്റുകളും പ്രതിസന്ധിയിലേക്ക്. തേങ്ങ വില അനിയന്ത്രികമായി വർദ്ധിച്ചതിന് ഒപ്പം തന്നെ വെളിച്ചണ്ണയുടെ വിലയും കുതിച്ചുയർന്നതോടെ കുടുംബ ബഡ്ജറ്റും താളം തെറ്റി മറ്റ് ആഹാര സാധനങ്ങൾക്ക് ഒപ്പം തേങ്ങയും എണ്ണയും
വാങ്ങിക്കേണ്ട അവസ്ഥ. മൂന്നുമാസം മുൻപ് വരെ കിലോയ്ക്ക് 200രൂപയിൽ താഴെ വിലയുണ്ടായിരുന്ന വെളിച്ചെണ്ണയുടെ ചില്ലറ വില്പന 450കഴിഞ്ഞു. പച്ച തേങ്ങയുടെ വില കിലോയ്ക്ക് 55 രൂപയും ഉണക്ക തേങ്ങയ്ക്ക് കിലോ 60രൂപയുമായി.
വെളിച്ചെണ്ണ വില ഇരട്ടിയിലധികമായതോടെ വർദ്ധന സാരമായി ബാധിച്ചത് ഹോട്ടൽ, തട്ടുകട, കാറ്ററിംഗ്, പലഹാര നിർമ്മാണ മേഖലകളെയാണ്. 10രൂപക്ക് പലഹാരങ്ങൾ നൽകിയിരുന്ന തട്ടുകടയ്ക്ക് വിലവർദ്ധന അനിവാര്യമായിട്ടുണ്ട്. 35 രൂപയിൽ നിന്നും കിലോയ്ക്ക് 85 രൂപ വരെ കടന്നത് ദിവസങ്ങൾ കൊണ്ട് മാത്രമാണ്. വെളിച്ചെണ്ണ, തേങ്ങ എന്നിവയുടെ വില വർദ്ധന കാരണം ശരാശരി 3000ത്തോളം രൂപ ദിവസവും അധിക ചെലവേറുന്നതിനാൽ വെളിച്ചെണ്ണ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നത് നഷ്ടത്തിലാണെന്ന് വ്യാപാരികൾ പറയുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കെത്തുന്ന തേങ്ങയുടെ വിപണി നിയന്ത്രിക്കുന്നത് തമിഴ്നാട് ഏജന്റ്മാരാണ്. നാളീകേര കർഷകർ
കൂടുതലും കരിക്ക് വില്പനയിലേക്ക് ചുവട് മാറിയതും വില വർദ്ധനയ്ക്ക് പ്രധാന കാരണമായി കർഷകർക്ക്തെങ്ങ് കൃഷിയോട് താത്പര്യം കുറഞ്ഞതും കെട്ടിടനിർമ്മാണങ്ങൾക്കായി വൻതോതിൽ തെങ്ങുകൾ മുറിച്ചുമാറ്റിയതും നാളികേര ഉത്പാദനത്തിൽ വൻ ഇടിവ് സൃഷ്ടിക്കുന്നുണ്ട്.
@ ചൂട് കൂടി കരിക്കിനും വില വർദ്ധിച്ചു
ചൂട് കൂടിയതോടെ കരിക്കിനും ആവശ്യക്കാർ കൂടി അതോടെ കരിക്കിനും വില വർദ്ധിച്ചു
ഒരാഴ്ച മുമ്പ് 35 രൂപ മുതൽ 40 രൂപ വരെയുണ്ടായിരുന്ന ഇളനീരിന് ഇപ്പോൾ 50 രൂപയായി. വേനൽച്ചൂടിൽ ഇളനീർ വില്പന വർദ്ധിച്ചതാണ്പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണമായത് വലിയ ഇളനീരിന് 60 രൂപ വരെ നൽകണം. മുൻ വർഷത്തെ അപേക്ഷിച്ച് 10 മുതൽ 15 രൂപ വരെയാണ് വർദ്ധിച്ചത്. മാസങ്ങളായി നാളികേരവില ഉയർന്നു നിൽക്കുകയാണ്. തേങ്ങയ്ക്കും ഇളനീരിനും വൻ ക്ഷാമം നേരിടുന്നതായി കച്ചവടക്കാർ പറയുന്നു. തമിഴ്നാട് ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും വരവ് കുറവാണ്. പൊളാച്ചിയിൽനിന്ന് ഇളനീർ എത്തുന്നുണ്ടെങ്കിലും ഗതാഗതച്ചെലവ് കൂടുതലാണ്. വേനൽച്ചൂട് കൂടുന്നതോടെ കച്ചവടവും കൂടും. വേനൽക്കാല അസുഖങ്ങൾ കൂടിയതും കൂടുതൽ പേർ ഇളനീർ തേടിവരുന്നതിന് കാരണമാകുന്നുണ്ട്. രണ്ടു മാസം കൂടി ചൂട് തുടരുമെന്നതിനാൽ ഇളനീർ വില ഉടനൊന്നും കുറയാൻ സാദ്ധ്യതയില്ലെന്നും കച്ചവടക്കാർ പറയുന്നു.
@ വെളിച്ചണ്ണയ്ക്കും ഡിമാന്റേറിയതോടെ വിപണിയിൽ വ്യാജ വെളിച്ചെണ്ണയും സുലഭമായി
വെളിച്ചെണ്ണ വിപണിയിൽ ഉയർന്നതോടെ വിപണിയിൽ വ്യാജ വെളിച്ചെണ്ണ ബ്രാൻഡുകൾ സുലഭമായി മാറി. പലചരക്ക് വ്യാപരകേന്ദ്രങ്ങളിലും മാർജിൻ ഫ്രീ മാർക്കറ്റുകളിലുമെല്ലാം അന്തർ സംസ്ഥാന ബ്രാൻഡുകളായ വെളിച്ചെണ്ണയാണ് വലിയ തോതിൽ വിറ്റഴിക്കപ്പെടുന്നത്. തട്ടുകടകളിലും ബേക്കിംഗ് ഹൗസുകളിലുമെല്ലാം വ്യാജ എണ്ണകളുടെ ഉപയോഗം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. വെളിച്ചെണ്ണയുടെ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ വ്യാജ എണ്ണലോബികൾക്കെതിരെ സർക്കാർ കർശ്ശന നടപടി സ്വീകരിക്കാതെ പൊജുജനാരോഗ്യ സംവിധാനത്തെ തകർക്കുകയാണെന്നും ആക്ഷേപമുയരുന്നു.
തഴുത്തല മുരുക്കുംകാവ് ദേവസ്വം ഭഗവതി ക്ഷേത്രത്തിലെ അശ്വതി തിരുന്നാൾ മഹോത്സവം
കൊട്ടിയം : തഴുത്തല മുരുക്കുംകാവ് ദേവസ്വം ഭഗവതി ക്ഷേത്രത്തിലെ അശ്വതി തിരുന്നാൾ മഹോത്സവം ഇന്ന് തുടങ്ങി 22ന് അവസാനിക്കും ഇന്ന് രാവിലെ 9.15നും 10നും മധ്യ തൃകൊടിയേറ്റ്, ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 7.30ന് നാടകം. 14ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 7.30ന് നാടകം. 15ന് ശിവരാത്രി മഹോത്സവം
ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 7ന് കീബോർഡ്, രാത്രി 7.30ന് കൈകൊട്ടികളി തുടർന്ന് തിരുവാതിര. 16ന്
ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 7.30ന് നാടൻപാട്ട്. 17ന് രാവിലെ 7മുതൽ അഖണ്ഡനാമജപം,ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 7.30ന് കരോക്കെ ഗാനമേള. 18ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 7.30ന് കൈകൊട്ടികളി തുടർന്ന് തിരുവാതിര. 19ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 6ന് വട്ടിപടുക്കസമർപ്പണം, രാത്രി 7.30ന് സർപ്പബലി, 9ന് കൈകൊട്ടികളി തുടർന്ന് തിരുവാതിര. 20ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 6ന് വട്ടിപടുക്ക. സമർപ്പണം തുടർന്ന് ദീപകാഴ്ച, 6.45ന് കൈകൊട്ടികളി, രാത്രി 7.30ന് ഡാൻസ്. 21ന് രാവിലെ 5.15ന് ഉരുൾ മഹോത്സവം,ഉച്ചയ്ക്ക് 11.30ന് അന്നദാനം, 6ന് വട്ടിപടുക്ക സമർപ്പണം, രാത്രി 7.30ന് ശ്രീഭൂതബലി തുടർന്ന് പള്ളിവേട്ട. 22ന് അശ്വതി തിരുന്നാൾ മഹോത്സവം വൈകുന്നേരം 4മണിമുതൽ കെട്ട് കാഴ്ച.
Subscribe to:
Comments (Atom)