Wednesday, 18 February 2026

പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവനോട്ടീസ് പ്രകാശനം ചെയ്തു.

പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവ
നോട്ടീസ് പ്രകാശനം ചെയ്തു.

ചാത്തന്നൂർ: പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവ
നോട്ടീസ് പ്രകാശനം ചെയ്തു. ക്ഷേത്രം മേൽശാന്തി അനിൽലക്ഷമൺ ശ്രീകോവിലിൽ  പൂജിച്ചനോട്ടീസ് 
ഉത്സവ നോട്ടീസ് ക്ഷേത്രത്തിന് സമർപ്പിച്ച അമ്മ എന്റർപ്രൈസസ് ആന്റ് ഗോൾഡ് ലോൺ എം ഡിയും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി. എസ്. സന്തോഷ്‌കുമാറിന് കൈമാറി തുടർന്ന് 
ഉത്സവകമ്മിറ്റി ജനറൽ കൺവീനർ അനുവിജയന് കൈമാറി പ്രകാശനകർമ്മം നിർവഹിച്ചു 
ഉത്സവകമ്മിറ്റി എക്സിക്യുട്ടിവ് കമ്മിറ്റി അംഗം എൻ. ശശി അധ്യക്ഷത വഹിച്ചു
ട്രസ്റ്റ് അംഗം പ്രസേനൻ സ്വാഗതവും 
 ട്രസ്റ്റ് സെക്രട്ടറി പ്രകാശൻ കളത്തറ എന്നിവർ ആശംസകൾ അർപ്പിച്ചു 
ഫോട്ടോ :പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവ
നോട്ടീസ് അമ്മ എന്റർപ്രൈസസ് ആന്റ് ഗോൾഡ് ലോൺ എം ഡിയും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി. എസ്. സന്തോഷ്‌കുമാർ ഉത്സവകമ്മിറ്റി ജനറൽ കൺവീനർ അനുവിജയന് കൈമാറി പ്രകാശനകർമ്മം നിർവഹിക്കുന്നു 


കാരംകോട് ശീമാട്ടി ജംഗഷനിൽ അപകട ഭീഷണി ഉയർത്തി മരങ്ങൾ

കാരംകോട് ശീമാട്ടി ജംഗഷനിൽ അപകട ഭീഷണി ഉയർത്തി മരങ്ങൾ 

ചാത്തന്നൂർ :കാരംകോട് ശീമാട്ടി ജങ്ഷനിൽ കൂറ്റൻ മരങ്ങൾ അപകടാവസ്ഥയിൽ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.പല മരങ്ങളുടെയും അടിഭാഗം ദ്രവിച്ച് അപകടാവസ്ഥയിലാണ് കാറ്റടിക്കുബോൾ ശിഖരങ്ങൾ ഒടിഞ്ഞു വീഴുന്നത് സ്ഥിരം കാഴ്ചയാണ് പലപ്പോഴും അപകടം ഒഴിവാകുന്നത് തലനാരിഴയ്ക്കാണ്. കൂറ്റൻ മരങ്ങളിൽ 
റോഡിലേക്കു ചാഞ്ഞ് അപകടാവസ്‌ഥയിൽ നിൽക്കുന്ന പാലമരം കടുത്ത അപകടഭീഷണി ഉയർത്തുന്നു. തായ്തടിക്കും ശിഖരങ്ങൾക്കും ബലം കുറഞ്ഞ ഇനത്തിൽ പെട്ട മരമാണിത്. ശക്ത‌മായി കാറ്റടിച്ചാൽ ശിഖരങ്ങൾ അടർന്നു വീഴും. കഴിഞ്ഞ മഴസമയത്ത്സ്കൂ ട്ടർ യാത്രക്കാരൻ തലനാരിഴയ്ക്കാണു അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. ദേശീയപാതയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള  പ്രധാന വഴി എന്ന നിലയിൽ ഓരോ മിനിറ്റിലും ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. നാട്ടുകാർ നിരവധി പരാതികൾ പൊതുമരാമത്ത് വകുപ്പിനും പഞ്ചായത്ത്‌ അധികൃതർക്കും നാട്ടുകാർ നിരവധി പരാതി നൽകിയെങ്കിലും അനങ്ങാപാറ നയം സ്വീകരിക്കുകയാണ് പൊതുമരാമത്ത് റോഡിൽ നിൽക്കുന്ന മരങ്ങൾ ആയതിനാൽ ഉണ്ടാകുന്ന നൂലാമാലകൾ ആണെന്ന് ഗ്രാമപഞ്ചായത്ത്‌ അധികൃതർ പറയുബോൾ പഞ്ചായത്ത്‌ അധികൃതർ തന്നെ അപകടാവസ്‌ഥ ചൂണ്ടിക്കാട്ടി പൊതുമരാമത്തു വകുപ്പിനു പരാതി നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല അടിയന്തിരമായി ഇ മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഫോട്ടോ :അപകടഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ.


ബിജെപി ജില്ലാ കളക്ടർക്ക് നിവേദനം നൽകി


ബിജെപി ജില്ലാ കളക്ടർക്ക് നിവേദനം നൽകി 
കൊട്ടിയം : ജനങ്ങൾക്ക് സഞ്ചരിക്കാൻ 
സമാന്തര ഗതാഗസൗകര്യം ഉറപ്പാക്കിയതിനു ശേഷം മാത്രം അയത്തിൽ - കല്ലുംതാഴം റോഡ് പൂർണ്ണമായും അടച്ചിടാവുമെന്ന് ആവശ്യപ്പെട്ട്  ബിജെപി കിളികൊല്ലൂർ മണ്ഡലം കമ്മിറ്റി കളക്ടർക്ക് കത്ത് നൽകി.
ദേശീയപാത നിർമ്മാണവുമായി 
ബന്ധപ്പെട്ട് കൊല്ലം - കൊട്ടാരക്കര റോഡിലെ പ്രധാന ജാങ്ഷനായ  കല്ലുംതാഴം ജംഗ്ഷനിൽ പുതിയ റെയിൽവേ മേൽപ്പാലം സ്ഥാപിക്കുന്നതിനും അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനും ആയി ബന്ധപ്പെട്ടുള്ള 
നിർമ്മാണപ്രവർത്തികൾക്കായി 
കല്ലുംതാഴം - അയത്തിൽ റോഡ് ഒരുമാസകാലം അടച്ചിടുന്നത് മൂലം വൻ ഗതാഗതക്കുരുക്കാണ് ഈ പ്രദേശങ്ങളിൽ ഉണ്ടാകാൻ പോകുന്നത് അതുകൊണ്ട് മറ്റു സമാന്തര റോഡുകളുടെ അറ്റകുറ്റപ്പണികൾ തീർത്തു ഗതാഗതയോഗ്യമാക്കുകയും 
പുളിയത്തൂമുക്കിൽ നിന്നും കല്ലുംതാഴത്തേക്ക് പോകുന്ന റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും 
പൂർത്തീകരിക്കുകയും,
നിലവിൽ കൊല്ലത്തു നിന്നും കണ്ണനല്ലൂർ ഭാഗത്തേക്ക് മാത്രമാണ് അയത്തിൽ അണ്ടർ പാസ്സേജിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത് എന്നാൽ കണ്ണനല്ലൂരിൽ നിന്നും കൊല്ലത്തേക്ക് പോകുന്ന വാഹനങ്ങൾ ജംഗ്ഷനിൽ നിന്നും നേരിട്ട് തന്നെ പാലത്തിനടിയിലൂടെ കടത്തിവിട്ടുകൊണ്ടും യാത്ര തടസ്സങ്ങൾ ഒഴിവാക്കി സുഗമമായ ഗതാഗത സൗകര്യം ഒരുക്കണമെന്നും കണ്ണനല്ലൂർ അയത്തിൽ പുളിയത്തുമുക്ക് കല്ലുംതാഴം ചെമ്മാമുക്ക് കടപ്പാക്കട കപ്പലണ്ടിമുക്ക് കോളേജ് ജംഗ്ഷൻ പുതിയകാവ് റെയിൽവേ സ്റ്റേഷൻ ചിന്നക്കട കല്ലുവാതുക്കൽ ഹൈസ്കൂൾ ജംഗ്ഷൻ കളക്ടറേറ്റ് എന്നിവിടങ്ങളിൽ പരിചയ സമ്പന്നനായ ട്രാഫിക് വാർഡന്മാരെ ആവശ്യത്തിന് നിയമിക്കുകയും ചെയ്തു കൊണ്ട് ജനങ്ങളുടെ യാത്ര സുഗമമാക്കിയതിന് ശേഷം മാത്രമേ  കല്ലുംതാഴം - അയത്തിൽ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും 
നിർത്തി വയ്ക്കാവൂമെന്ന് ബിജെപി 
 കിളികൊല്ലൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിക്ക് വേണ്ടി മണ്ഡലം പ്രസിഡന്റ് എ.അനീഷ് കുമാറും സംസ്ഥാന കമ്മിറ്റി അംഗം ആയത്തിൽ അപ്പുക്കുട്ടനും കളക്ടർക്ക് നിവേദനം 
 നൽകുകയും തുടർന്ന് നടന്ന ചർച്ചയിൽ  വിശദമായ പരിശോധനയ്ക്ക് ശേഷം  മാത്രമേ റോഡ് അടച്ചിടുന്നതിനെ കുറിച്ച് അന്തിമ തീരുമാനം ഉണ്ടാവുക ഉള്ളു എന്ന് കളക്ടർ ഉറപ്പു നൽകുകയും ചെയ്തു.

ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ ഭരണകക്ഷി അംഗങ്ങൾ തമ്മിൽ അഭിപ്രായവിത്യാസം ഭരണം പ്രതിസന്ധിയിൽ

ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ ഭരണകക്ഷി അംഗങ്ങൾ തമ്മിൽ അഭിപ്രായവിത്യാസം ഭരണം പ്രതിസന്ധിയിൽ

ചാത്തന്നൂർ : ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ ഭരണകക്ഷി അംഗങ്ങൾ തമ്മിൽ അഭിപ്രായവിത്യാസം ഭരണം പ്രതിസന്ധിയിൽ. ഇടത് മുന്നണി ഭരിക്കുന്ന ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലാണ് ഭരണകക്ഷി അംഗങ്ങൾ തമ്മിലുള്ള അഭിപ്രായവിത്യാസം മൂലം സുപ്രധാന തീരുമാനങ്ങൾ പോലും
തീരുമാനമെടുക്കാതെ മാറ്റി വയ്ക്കുന്ന അവസ്ഥയിലായത്.മുൻ ഭരണസമിതിയുടെ ധൂർത് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിനെ കരകയറ്റാനുള്ള നടപടികൾ ഒന്നും തന്നെ ഇപ്പോഴത്തെ ഭരണസമിതി മുന്നോട്ട് വച്ചിട്ടുമില്ല.
വരുന്ന സാമ്പത്തിക വർഷം തുടങ്ങുന്നതിന് മുൻപ് സമയബന്ധിതമായി 
തീർക്കേണ്ട പദ്ധതികൾക്ക് ഒന്നും തന്നെ ഫണ്ടില്ലാത്ത അവസ്ഥയിൽ പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ്. നിരവധി പദ്ധതികൾ പൂർത്തിയാക്കിയ കരാറുകാർ 
ചെയ്ത പണികളുടെ ബില്ലിനായി കാത്ത് നിൽക്കുകയാണ് ചെയ്ത പണിയുടെ ബിൽ മാറി കിട്ടാതെ പുതിയ നിർമ്മാണപ്രവർത്തികൾ ചെയ്യില്ലെന്ന നിലപാടിലാണ് കരാറുകാർ.
 കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന പഞ്ചായത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അടക്കമുള്ള ഭരണകക്ഷി അംഗങ്ങൾ 
രാക്ഷ്ട്രീയ തീരുമാനം പോലും എടുക്കാതെയുള്ള നിരുത്തരവാദിത്വപരമായ സമീപനം മൂലം 
കടുത്ത പ്രതിസന്ധിയിലൂടെയാണ് പഞ്ചായത്ത്‌ ഭരണം കടന്ന് പോകുന്നത്. 
പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
വൈസ് പ്രസിഡന്റ്‌ അടക്കമുള്ള ഭരണകക്ഷി അംഗങ്ങളോടും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരോടും സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരോടും 
യാതൊരു കൂടിയാലോചനയും നടത്തില്ല എന്ന് മാത്രമല്ല  പ്രസിഡന്റ്‌ സ്വന്തം നിലയിൽ പോലും തീരുമാനങ്ങൾ എടുക്കുന്നില്ല എന്നാണ് ഉദ്യോഗസ്ഥർ പോലും പറയുന്നത്. 
പുതിയ ഭരണസമിതി കയറി മാസങ്ങൾ കഴിഞ്ഞിട്ടും പഞ്ചായത്തിന്റെ വികസനത്തിനായി 
നയപരമായ തീരുമാനങ്ങൾ പോലും എടുത്തിട്ടില്ല അത് കൊണ്ട് തന്നെ വരുന്ന ബജറ്റ് അവതരണം പോലും കടുത്ത പ്രതിസന്ധിയിലാകും എന്ന് ഉദ്യോഗസ്ഥർ ചൂണ്ടികാണിക്കുന്നു. മുൻ ഭരണസമിതിയിലെ വൈസ് പ്രസിഡന്റ്‌ കൂടിയായിരുന്ന ഇപ്പോഴത്തെ പ്രസിഡന്റ്‌ ഇടത് മുന്നണിയുടെ മുൻ ഭരണസമിതി നടത്തിയ അഴിമതിയും ധൂർത്തും മൂടിവയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്തിന്റെ തനത് ഫണ്ട് ധൂർത്തടിച്ചു പഞ്ചായത്തിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതിൽ ഇപ്പോഴത്തെ പ്രസിഡന്റിനും കൈയ്യുണ്ടെന്ന് ഭരണകക്ഷി അംഗങ്ങളും ആരോപിക്കുന്നു.


Tuesday, 17 February 2026

ജലഅതോറിറ്റിയുടെ അനാസ്ഥ കാരംകോട് ശീമാട്ടി ജംഗഷനിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

ജലഅതോറിറ്റിയുടെ അനാസ്ഥ കാരംകോട് ശീമാട്ടി ജംഗഷനിൽ 
പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

ചാത്തന്നൂർ :  ജലഅതോറിറ്റിയുടെ അനാസ്ഥ കാരംകോട് ശീമാട്ടി ജംഗഷനിൽ 
പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു 
നിത്യേന നഷ്ടമാകുന്നത് ലക്ഷക്കണക്കിനു ലീറ്റർ ശുദ്ധജലം. ശീമാട്ടി ജംഗഷനിൽ ദേശീയപാതയിലേക്ക് എത്തുന്ന ലിങ്ക് റോഡിൽ  അടുത്തടുത്ത രണ്ട് സ്ഥലങ്ങളിലാണ് കഴിഞ്ഞ ഒരുവർഷമായി കുടിവെള്ളം പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത്. പൈപ്പ് ലൈൻ പൊട്ടി ജലം പാഴായിട്ടും ജലഅതോറിറ്റി അധികൃതർ ചോർച്ച പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നാലു പതിറ്റാണ്ടുകൾ പഴക്കമുള്ള പൈപ്പ്ലൈൻ അടിക്കടി പൊട്ടി ജലവിതരണം താറുമാറായിട്ടും ഇവിടെ പൈപ്പ് ലൈൻ മാറ്റി പുതിയത് സ്ഥാപിക്കാൻ ജലഅതോറിറ്റി തയ്യാറാകാത്തതിൽ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്. അടിയന്തിരമായി പൈപ്പ് ലൈനിന്റെ പൊട്ടൽ പരിഹരിച്ചു പ്രാദേശത്തെ ശുദ്ധജലക്ഷാമത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.
ഫോട്ടോ :പൈപ്പ് പൊട്ടി വെള്ളം കെട്ടികിടക്കുന്നു 



മഹാശിവരാത്രി നാളെ ക്ഷേത്രങ്ങൾ ഒരുങ്ങി

മഹാശിവരാത്രി നാളെ ക്ഷേത്രങ്ങൾ ഒരുങ്ങി

ചാത്തന്നൂർ : ഇക്കൊല്ലത്തെ മഹാശിവരാത്രി നാളെ. ശിവരാത്രിയെ വരവേൽക്കാൻ ക്ഷേത്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കുംഭമാസത്തിലെ കൃഷ്ണചതുർദ്ദശി തിഥിയിലാണ് ശിവരാത്രി വരുന്നത്. നാളെ 15ന് രാത്രിയിലാണ് ഉറക്കമൊഴിയേണ്ടത്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ ഐശ്വര്യവും അഭിവൃദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം.
പാലാഴി മഥനം നടന്നപ്പോൾ രൂപംകൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം മഹാദേവൻ പാനം ചെയ്തു. ഈ വിഷം ഉള്ലിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ വിഷ്ണു ഭഗവാൻ വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും പരമേശ്വരന് നീലകണ്ഠൻ എന്നു പേരുവരികയും ചെയ്തു. ശിവനുവേണ്ടി പാർവതീദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രിയെന്നാണ് ഐതീഹ്യം.

@ ചാത്തന്നൂർ ചേന്നമത്ത് ശ്രീമഹാദേവക്ഷേത്രത്തിൽ രാവിലെ 5ന് ഉരുൾ, 5.40ന് നവകം, 6.30ന് രുദ്രപൂജ, 7ന് സോപാനസംഗീതം, വൈകുന്നേരം 4.45ന് ഗാനമേള, രാത്രി 8ന് ശ്രീഭൂതബലി, 9.30ന് നാടൻപാട്ട്, രാത്രി 1.30ന് നാടകം.

@ പരവൂർ ഒല്ലാൽ ശിവക്ഷേത്രത്തിൽ രാവിലെ 8ന് സമൂഹപൊങ്കൽ, ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 7.30ന് ഡാൻസ് തുടർന്ന് തിരു :ആറാട്ട്, 9.30ന് സിനിവിഷ്വൽ സ്റ്റേജ്  ഡ്രാമ, രാത്രി 12ന് ഭക്തിഗാനമേള,

@മൈലക്കാട് ശ്രീകണ്ടേശ്വരം മഹാദേവക്ഷേത്രത്തിൽ രാവിലെ 6.45ന് ഉരുൾഘോഷയാത്ര, വൈകുന്നേരം 5.30ന് കെട്ട്കാഴ്ച,5.45ന് നന്ദികേശപ്രദഷിണം, 6ന് നെടുംകുതിരയെടുപ്പ്, 7.30ന് ആറാട്ടും ചമയവിളക്കും തുടർന്ന് തൃക്കൊടിയിറക്ക്, രാത്രി 11.30ന് ആനന്ദസംഗീതം, രാത്രി 12ന് അഷ്ടദ്രവ്യശിവദാര, 2ന് ആനന്ദഗാനലയം 

@പരവൂർ പൊഴിക്കര പനമൂട് കുടുംബമഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം രാവിലെ 7.20ന് സമൂഹപൊങ്കാല, 10.30ന് ആയില്യപൂജ,
11.30ന് സമൂഹസദ്യ, വൈകുന്നേരം 4. 30മുതൽ എഴുന്നള്ളത്ത് ഘോഷയാത്ര, 5ന് കുട്ടികളുടെ കൈകൊട്ടികളി, 6ന് തിരുവാതിര, 7ന് കൈകൊട്ടികളി തുടർന്ന് നൃത്തനാടകം, രാത്രി 11ന് ആറാട്ടെഴുന്നള്ളത്തും വിളക്കും തുടർന്ന് തൃക്കൊടിയിറക്ക്.

@ വ്രതമെടുക്കുമ്പോൾ
ആരോഗ്യം കരുതണം

വ്രതമെടുക്കുന്നവർ ആരോഗ്യസ്ഥിതി കൂടി പരിഗണിക്കണം. ശിവരാത്രിയുടെ തലേന്ന് വൈകിട്ട് അരിയാഹാരം പാടില്ല. പകലുറക്കം, എണ്ണതേച്ചുകുളി, തലേന്നത്തെ ആഹാരം എന്നിവ പാടില്ല. ശിവരാത്രി നാളിൽ രാവിലെ ശരീരശുദ്ധി വരുത്തി 'ഓം നമഃശിവായ' മന്ത്രം ജപിച്ച് ശിവക്ഷേത്രദർശനം നടത്തണം. പകൽ പൂർണ ഉപവാസമെടുക്കുന്നവരുണ്ട്. ക്ഷേത്രത്തിൽ നിന്നുള്ല നേദ്യമോ കരിക്കിൻ വെള്ലമോ പഴമോ കഴിക്കാം. അമിത ഭക്ഷണം പാടില്ല. രാത്രി പൂർണമായി ഉറക്കമിളയ്ക്കണം. പിറ്റേന്ന് കുളിച്ച് ക്ഷേത്രത്തിലെ തീർത്ഥം സേവിച്ച് പാരണ വിടാം. ശേഷം പകലുറക്കം പാടില്ല. 

Saturday, 14 February 2026

താഴം കാഞ്ഞിരത്തുംവിള ശ്രീഭദ്രകാളി അന്നപൂർണ്ണേശ്വരി ദേവി ക്ഷേത്രത്തിൽ രോഹിണി മഹോത്സവം

താഴം കാഞ്ഞിരത്തുംവിള ശ്രീഭദ്രകാളി അന്നപൂർണ്ണേശ്വരി ദേവി ക്ഷേത്രത്തിൽ രോഹിണി മഹോത്സവം

ചാത്തന്നൂർ :താഴം കാഞ്ഞിരത്തുംവിള ശ്രീഭദ്രകാളി അന്നപൂർണ്ണേശ്വരി ദേവി ക്ഷേത്രത്തിലെ രോഹിണി മഹോത്സവം 16 ന് തുടങ്ങി 24 ന് അവസാനിക്കും.19ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,20ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, 21ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,വൈകുന്നേരം 6ന് പടുക്കഘോഷയാത്ര, വൈകുന്നേരം 7ന് കൈകൊട്ടികളി. 23ന് വൈകുന്നേരം 6ന് ചമയവിളക്കും ദീപകാഴ്ചയും, രാത്രി 7.30ന് നൃത്തോത്സവം.24ന് രാവിലെ 6ന് സമൂഹപൊങ്കാല, വൈകുന്നേരം 4ന് ഊര് ചുറ്റ്ഘോഷയാത്ര, 5ന് കഥാപ്രസംഗം, രാത്രി 8ന് സ്റ്റാർവാർ.