Saturday, 22 August 2026

ഹരിത കർമസേന അംഗങ്ങൾക്ക്ഉത്സവബത്ത ഇത്തവണയില്ല പ്രതിക്ഷേധമുയരുന്നു

ഹരിതകർമസേന അംഗങ്ങൾക്ക്
ഉത്സവബത്തയില്ല പ്രതിക്ഷേധമുയരുന്നു 

ചാത്തന്നൂർ : ഹരിതകർമ്മസേനയ്ക്ക് 
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ വഴി നൽകുന്ന ഉത്സവബത്ത ഇത്തവണയില്ല പ്രതിക്ഷേധമുയരുന്നു. വിവിധ 
വിശേഷ ദിനങ്ങളിൽ ഹരിത കർമസേന അംഗങ്ങൾക്ക് സംസ്ഥാന സർക്കാർ കഴിഞ്ഞ മൂന്ന് വർഷമായി നൽകി വരുന്ന ഉത്സവബത്തയാണ് ഇക്കുറി ഇല്ലെന്നുള്ള സൂചന നൽകിയിരിക്കുന്നത്.വിവിധ മേഖലയിലെ തൊഴിലാളികൾക്ക് സംസ്ഥാന 
സർക്കാർ ഉത്സവബത്ത പ്രഖ്യാപിച്ചപ്പോൾ ഹരിതകർമ സേനയെ അവഗണിച്ചതായുള്ള പരാതിയാണ് 
തൊഴിലാളികൾ ഉയർത്തുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി വിശേഷ ദിനങ്ങളിൽ ഹരിതകർമ സേനയ്ക്ക് സംസ്ഥാന സർക്കാർ ഉത്സവബത്ത നൽകിവരുന്നുണ്ട്. ആദ്യ രണ്ട് വർഷങ്ങളിൽ 1000 രൂപയും കഴിഞ്ഞ വർഷം 1250 രൂപയുമാണ് നൽകി
വന്നിരുന്നത്  അതാണ് ഇത്തവണ ഇല്ല എന്ന് സർക്കാർ പറയുന്നത് 
ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി ആയിരത്തിലധികം 
ഹരിതകർമ സേനാംഗങ്ങളുണ്ട്. 
കൊല്ലം കോർപ്പറേഷനിൽ  നൂറിലേറെയും 
ഒരു പഞ്ചായത്തിൽ വാർഡ് എണ്ണം അനുസരിച്ചു അറുപതുവരെയും അംഗങ്ങളുണ്ട്. രണ്ടുപേർ വീതമാണ് ഓരോ വാർഡുകളിലും. വീടുകളിൽനിന്നും അജൈവ മാലിന്യം കൃത്യമായ ഇടവേളകളിൽ ശേഖരിച്ച് അവ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി കേന്ദ്രത്തിൽ എത്തിക്കുകയാണ് കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിലുള്ള ഹരിതകർമസേനചെയ്യുന്നത്. ഇവിടെനിന്നും മാലിന്യം തരംതിരിച്ച് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി കേന്ദ്രത്തിലേക്ക് അയയ്ക്കുന്നു.
രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയാൽ വൈകുന്നേരം വരെ ഒരു സുരക്ഷയും ഇല്ലാതെ  ജോലിയിൽ ഏർപ്പെടുന്നവരാണ് 
വീടുകളിൽനിന്ന് 50 രൂപയും സ്ഥാപനങ്ങളിൽനിന്ന് 100 രൂപയുമാണ് ഹരിതകർമ സേനക്ക് യൂസർ ഫീയായി ലഭിക്കുക. മാസത്തിൽ എട്ടുമുതൽ 15 ദിവസംവരെ ഇവർക്ക് വീടുകൾ കയറിയിറങ്ങണം. ബാക്കിയുള്ള ദിവസങ്ങളിലാണ് ഇവ തരംതിരിക്കുക. മാലിന്യം ശേഖരിക്കേണ്ടതിനെക്കുറിച്ച് കലണ്ടറുമുണ്ട്. തുച്ഛമായ തുക മാത്രമാണ് ഇവരുടെ പ്രതിഫലം. വിശേഷ ദിനങ്ങളിൽ ലഭിക്കുന്ന ഉത്സവബത്ത
വലിയ ആശ്വാസമായിരുന്നു. വെയിലും മഴയും അവഗണിച്ച് നാടിൻ്റെ ആരോഗ്യത്തിന് കാവലാളാകുന്ന ആയിരക്കണക്കിന് ഹരിതകർമ സേനാംഗങ്ങളായ
സ്ത്രീകളെയാണ് സർക്കാർ കണ്ടില്ലെന്ന് നടിച്ചത് തെറ്റായിപോയി എന്നുള്ള പരാതിയാണ് ഉയരുന്നത്.

ചാത്തന്നൂരിൽ മോക്ഷണ പരമ്പര രാത്രികാല പെട്രോളിംഗ് ശക്തമാക്കണം

ചാത്തന്നൂരിൽ മോക്ഷണ പരമ്പര  രാത്രികാല പെട്രോളിംഗ് ശക്തമാക്കണം 

ചാത്തന്നൂർ ::  ചാത്തന്നൂരിൽ മോക്ഷണ പരമ്പര രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അവസാനമായി 
ഇന്നലെ പുലർച്ചെ ചാത്തന്നൂർ മീനാട് പാലമൂട് മീനാട് കിഴക്ക് ഭാഗങ്ങളിൽ നാലോളം വീടുകളിൽ മോക്ഷണം നടന്നു 
കൊല്ലാക്കുഴി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ വീട്ട് മുറ്റത്ത് ലോക്ക് ചെയ്തു വച്ചിരുന്ന ബൈക്ക് പൂട്ട് തകർത്ത് കൊണ്ട് പോയി വീടുകളിലും മോക്ഷണം നടത്തി. കഴിഞ്ഞ ഒരു മാസകാലമായി നിരവധി 
ക്ഷേത്രങ്ങളിലും റോഡ് സൈഡിലിരിക്കുന്ന 
 വഞ്ചികളും തകർത്തു മോക്ഷണ സംഘങ്ങൾ. കഴിഞ്ഞദിവസം ചാത്തന്നൂർ മീനാട് പാലമുക്ക് മാടൻനട കൃഷ്ണ ആൽത്തറയ്ക്കു മുന്നിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം കവർന്നതാണ് ഒടുവിലത്തെ സംഭവം. അഞ്ചോളം കടകളുടെ പൂട്ടുകൾ തകർത്ത് മോക്ഷണം നടത്തി. ആളില്ലാത്ത വീടുകൾ മുൻകൂട്ടി നിരീക്ഷിച്ചാണ് മോഷ്ടാക്കൾ പദ്ധതി തയ്യാറാക്കുന്നത്  എന്ന് 
മോക്ഷണത്തിന്റെ സ്വഭാവരീതിയിൽ മനസ്സിലാകുന്നുണ്ട് 
ചാത്തന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തിരുമുക്കിനു സമീപം രണ്ട് വീടുകൾ പൂർണമായും തകർത്ത് വയറിങ് സാമഗ്രിക ളും പ്ലംബിങ് ഉപകരണങ്ങളും വീട്ടുപകരണങ്ങളും മോഷ്ടിച്ചിരുന്നു.
സമാനരീതിയിൽ കല്ലുവാതുക്കലിലെ ഒരു വീട്ടിലും സമാനരീതിയിൽ മോക്ഷണം നടന്നിട്ടുണ്ട്. ആളില്ലാത്ത് വീടുകളിൽ ക്യാമ്പ് ചെയ്തു വയറിംഗ് ഉപകരണങ്ങളും പ്ലമ്പിങ്ങ് സാധനങ്ങളും കടത്തിയിട്ടും ഒരാളെ മാത്രമാണ് പോലിസ് അറസ്റ്റ് ചെയ്തത് ഒന്നിലധികം പ്രതികൾ ഉണ്ടെന്ന് പോലിസ് പറയുമ്പോഴും ബാക്കി പ്രതികളെ കണ്ടെത്താൻ പോലീസിന് ആയിട്ടില്ല.പാരിപ്പള്ളി കുളമടയിലടക്കം നടന്ന മോക്ഷണങ്ങൾക്ക് സി സി ടി വി ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിന് ആയിട്ടില്ല. 
ഓണകാലമായതോടെ 
ദിനംപ്രതി ചെറുതും വലുതുമായ മോക്ഷണങ്ങൾ നടക്കുകയാണ്. ഉൾപ്രദേശങ്ങളിൽ കയറാതെ 
 പ്രധാനപാതയോരങ്ങളിലും പാതകളോട് ചേർന്നഇടവഴികളിലുമുള്ള വീടുകൾ തിരഞ്ഞെടുത്താണ് മോക്ഷണം നടക്കുന്നത്. ഓണകാലമായതോടെ 
രാത്രികാല പോലീസ് പട്രോളിങ്  പേരിനുമാത്രമായി ചുരുങ്ങിയതാണ് കവർച്ചക്കാർക്കു തുണയാകുന്നത്. തുടർച്ചയായി മോഷണങ്ങൾ നടന്നിട്ടും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭി ക്കാത്തത് നാട്ടുകാരിൽ ആശങ്ക പടർത്തുന്നുണ്ട്. രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും മോഷ്ടാക്കളെ ഉടൻ പിടി കൂടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

@ പോലിസ് പരിശോധന ഊർജിതം 

ആൾത്താമസമില്ലാത്ത വീടുകൾ കള്ളന്മാരുടെ നിരീക്ഷണത്തിലാണെങ്കിലും കള്ളന്മാരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾക്ക് ശക്‌തി പോരാ എന്ന് അടുത്തിടെ നടന്ന  മോക്ഷണ പരമ്പരയിൽ നിന്നും വ്യക്തമാകുന്നു. ആദ്യ മോഷണം നടന്ന ശേഷം അന്വേഷണം തുടരുന്നതിനിടയിലാണ് ആൾ താമസമില്ലാത്ത വീടുകളിൽ വീണ്ടും വീണ്ടും മോക്ഷണം നടക്കുന്നത്.നിരീക്ഷണ ക്യാമറ ഉണ്ടായിരുന്ന വീടുകളിൽ അത് പ്രവർത്തിക്കാതിരുന്നതും സമീപത്തെ ക്യാമറകളിൽ നിന്ന് മോഷ്ടാക്കളെ കുറിച്ച് മതിയായ സൂചന ലഭിക്കാഞ്ഞതും പൊലീസിനു വെല്ലുവിളിയായിട്ടുണ്ട്. ഇനി ശാസ്ത്രീയമായ തെളിവുകളുടെ അടിസ്‌ഥാനത്തിൽ മാത്രമേ അനേഷണം മുന്നോട്ടു പോകുകയുള്ളൂ. അടച്ചിട്ടിരിക്കുന്നതും ആൾ താമസമില്ലാത്തതുമായ വീടുകളിൽ മുൻകൂട്ടി നിരീക്ഷണം നടത്തിയ ശേഷമാണ് മോഷണം നടത്തുന്നതെന്നും വ്യക്‌തമായിട്ടുണ്ട്. മോഷണം നടന്ന വീടുകളിൽ  മോഷ്ടാക്കൾ ഏറെ സമയം വീട്ടിൽ തങ്ങിയതായി സൂചന ലഭിച്ചിട്ടുണ്ട്.
 മോഷണം നടന്ന ശേഷം പ്രാദേശികമായ ചെറിയ മോഷ്ടാക്കൾക്കു നേരെയും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പ്രധാന റോഡരികിൽ തന്നെ മോഷണങ്ങൾ ആവർത്തിച്ചതോടെ വമ്പൻമാരായ മോഷ്ടാക്കളാണ് പിന്നിലെന്ന സംശയവും ബലപ്പെടുന്നു. സംഘം ചേർന്നുള്ള മോഷണമെന്നും സംശയിക്കുന്നുണ്ട്.
മോഷണവും മോഷണ ശ്രമവും നടന്ന വീടുകളിൽ അടുക്കള വാതിലും പ്രധാന വാതിലും പൊളിച്ച നിലയിലായിരുന്നു. അലമാരകളുടെ പൂട്ടുകൾ തകർത്ത് ഏറെ സമയം ചെലവഴിച്ച് സാധന സാമഗ്രികൾ വാരിവലിച്ചിട്ട് പരിശോധന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ ആളുകളുടെ ശ്രദ്ധ പതിയാത്ത വീടുകൾ കണ്ടുപിടിച്ചാണ് മോഷണം. മോഷണ ശ്രമം വർധിക്കുന്നതിനാൽ പൊലീസ് പട്രോളിങ് ഊർജിതമാക്കിയിട്ടുണ്ട്.പൊലീസ് സ്റ്റേഷനിലെ അംഗബലക്കുറവും പൊലീസ് പട്രോളിങ്ങിനെയും അന്വേഷണത്തെയും ബാധിക്കുന്നുണ്ട്. 


Tuesday, 18 August 2026

ചരിത്രത്തെ വായിക്കുമ്പോൾ മനസ്സിലുള്ള പല വിഗ്രഹങ്ങളും ഉടഞ്ഞു വീഴുക എന്നത് സ്വാഭാവികമാണ്...!!

ചരിത്രത്തെ വായിക്കുമ്പോൾ മനസ്സിലുള്ള പല വിഗ്രഹങ്ങളും ഉടഞ്ഞു വീഴുക എന്നത് സ്വാഭാവികമാണ്...!!

 ഇന്ത്യയും പാകിസ്ഥാനും വിഭജി ക്കപ്പെട്ട സമയത്ത്  അവിഭക്ത ഇന്ത്യൻ സർക്കാരിന്റെ കൈവശമുണ്ടായിരുന്ന ക്യാഷ് ബാലൻസ് ഏകദേശം 375 മുതൽ 400 കോടി രൂപ വരെയായിരുന്നു.

 ഇന്ത്യ–പാകിസ്താൻ സാമ്പത്തിക വിഭജന കരാർ പ്രകാരം ഇതിൽ 75 കോടി രൂപ പാകിസ്താന്റെ വിഹിതമായി കൊടുക്കാൻ ആണ് ഗാന്ധിജി നേതാവ് ആയിരുന്ന കമ്മറ്റി നിച്ഛയിച്ചിരുന്നത്...!

 ഇതിൽ 20 കോടി രൂപ 1947 ഓഗസ്റ്റ് 14-15 തീയതികളിൽ തന്നെ നൽകുകയും ചെയ്തിരുന്നു. എന്നാൽ ബാക്കി നിൽക്കുന്ന 55 കോടി രൂപ പിന്നീട് നൽകേണ്ടതായിരുന്നു.
​ഈ ഘട്ടത്തിലാണ് കശ്മീർ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്.  യുദ്ധസാഹചര്യത്തിൽ, പാകിസ്താന് നൽകാനുള്ള ഈ 55 കോടി രൂപ കൊടുത്താൽ അവർ ഇന്ത്യക്കെതിരെയുള്ള യുദ്ധത്തിന് അത് ഉപയോഗിച്ചേക്കുമെന്ന ശക്തമായ ആശങ്ക ഇന്ത്യൻ സർക്കാരിൽ നിന്ന് ഉയർന്നു വന്നു. 1948 ജനുവരി 12-ന് അന്നത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭഭായി പട്ടേലും ധനമന്ത്രി ആർ. കെ. ഷൺമുഖം ചെട്ടിയും ചേർന്ന് നടത്തിയ പ്രസ്താവനയിലൂടെ ഈ ആശങ്ക പരസ്യമാക്കി. ഇന്ത്യയുമായി ഒരു ആയുധസംഘർഷം നിലനിൽക്കുമ്പോൾ പാകിസ്താന് ഇത്രയും വലിയ തുക നൽകുന്നത് ന്യായീകരിക്കാനാകില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്.
​പക്ഷെ  ​സർക്കാരിന്റെ ഈ തീരുമാനത്തോട് മഹാത്മാഗാന്ധിയും അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും വിയോജിച്ചു. 1948 ജനുവരി 11-ന് നെഹ്‌റുവിന്റെ സുഹൃത്തായിരുന്ന മൗണ്ട് പ്രഭു, പാകിസ്താൻ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാനോട് ഈ തുക താൽക്കാലികമായി തടഞ്ഞുവെച്ചതിന്റെ കാരണങ്ങൾ വിശദീകരിച്ചിരുന്നു. എങ്കിലും കരാർ പ്രകാരമുള്ള ബാക്കി തുക എത്രയും വേഗം നൽകണമെന്ന നിലപാടിലായിരുന്നു ഗാന്ധിജി.​സർക്കാരിന്റെ മേൽ ഈ ആവശ്യത്തിനായി സമ്മർദ്ദം ചെലുത്താൻ 1948 ജനുവരി 14-ന് ഗാന്ധിജി നിരാഹാരം ആരംഭിച്ചു.
​ഗാന്ധിജി നിരാഹാരം ആരംഭിച്ചതുമുതൽ രാഷ്ട്രീയ നേതൃത്വം കടുത്ത സമ്മർദ്ദത്തിലായി. ജനുവരി 14-ന് നെഹ്‌റുവും പട്ടേലും ഗാന്ധിജിയെ നേരിട്ട് സന്ദർശിച്ചു. പാകിസ്താന് നൽകാനുള്ള 55 കോടി രൂപ എത്രയും വേഗം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഗാന്ധിജി തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.
​ഗാന്ധിജിയുടെ ആരോഗ്യസ്ഥിതി മുൻനിർത്തി, ജനുവരി 15-ന് നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ തന്റെ മുൻ തീരുമാനം മാറ്റിയെഴുതി. പാകിസ്താന് നൽകാനുള്ള 55 കോടി രൂപ ഉടൻ കൈമാറാൻ സർക്കാർ ഔദ്യോഗികമായി തീരുമാനിക്കുകയാണുണ്ടായത്. 

അങ്ങനെ ഗാന്ധിജി പാകിസ്ഥാന് വേണ്ടി നിരാഹാരം കിടന്ന ആദ്യത്തെയും അവസാനത്തെയും ഇന്ത്യക്കാരൻ ആയി

Friday, 14 August 2026

വാവുബലി: ആയിരങ്ങളെ സ്വീകരിക്കാൻ പരവൂർ ഒരുങ്ങുന്നു ബി. ബി. ഗോപകുമാർ എം എൽ എയുടെ നേത്രത്വത്തിൽ അവലോകനയോഗം നടത്തി.

വാവുബലി: ആയിരങ്ങളെ സ്വീകരിക്കാൻ 
പരവൂർ ഒരുങ്ങുന്നു ബി. ബി. ഗോപകുമാർ എം എൽ എയുടെ നേത്രത്വത്തിൽ അവലോകനയോഗം നടത്തി.

പരവൂർ : പരവൂരിലെ കർക്കിടക വാവുബലി അനുഷ്ഠാന കേന്ദ്രങ്ങളിൽ ബലിതർപ്പണം സുഗമമായ രീതിയിൽ നടത്തുന്നതിനായി 
ബി.ബി. ഗോപകുമാർ എം എൽ എയുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി.ബുധനാഴ്ച‌ നടക്കുന്ന കർക്കിടക വാവുബലിക്ക് പരവൂരിലെ വിവിധ ക്ഷേത്രങ്ങളിൽ എത്തുന്ന ആയിരക്കണക്കിന് ആളുകളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആണ് പൂർത്തിയാകുന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ക്ഷേത്രങ്ങളുടെ 
ഭരണസമിതികളും പരവൂർ 
മുനിസിപ്പാലിറ്റിയും വിവിധ സർക്കാർ വകുപ്പുകളും  ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 
ചൊവ്വാഴ്ച‌ വൈകുന്നേരത്തോടെ ഭക്തർ 
ക്ഷേത്രങ്ങളിൽ ഭക്തർക്ക് പിതൃതർപ്പണം നടത്തുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായാതായി പനമൂട്ടിൽ 
ക്ഷേത്രത്തിന്റെ ഭാരവാഹികൾ പറഞ്ഞു.
ഒരേ സമയം  500 ഓളം പേർക്ക് 
ബലിതർപ്പണം ചെയ്യാനുള്ള 
 ഒരു താൽക്കാലിക പന്തൽ സജ്ജീ കരിച്ചിരിച്ചിട്ടുണ്ട്. പ്രഭാതഭക്ഷണവും ലഘുഭഷണവും ചുക്ക് കാപ്പി അടക്കമുള്ള എല്ലാം സജജീകരിച്ചിട്ടുണ്ട് 
അടിയന്തര പ്രതികരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും 
പോലിസ് സ്റ്റേഷനിൽ 
സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ പ്രധാന വാവു ബാലി കേന്ദ്രങ്ങളിലും മതിയായ മെഡിക്കൽ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന്  മെഡിക്കൽ ഓഫീസർ പറഞ്ഞു.പരവൂരിൽ 
പൊഴിക്കര  കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററും നെടുങ്ങോലം താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ 
 സേവനങ്ങൾ ഏകോപിപ്പിക്കും. സേവഭാരതിയുടെ പ്രതേക ആംബുലൻസുകൾ അടക്കമുള്ള 
മെഡിക്കൽ സേവനങ്ങളും ലഭ്യമാക്കും.
കടൽക്ഷോഭം രൂക്ഷമായതിനാൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് കടൽ ത്തീരത്ത് അധിക സുരക്ഷാ ഗാർഡുകളെ 
വിന്യസിക്കും. എക്സൈസ്,കെഎസ്ഇബി
വകുപ്പുകൾ,പൊലീസ്,ഫയർ ആൻഡ് റെസ്‌ക്യൂ സർവീസുകൾ ഏകോപിപ്പിക്കുന്നതിനും  കൺട്രോൾ റൂമുകളിൽ  ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമായി അധിക വിളക്കുകൾ സ്ഥാപിക്കുന്നതിനും ഭക്തർക്കായി താൽക്കാലിക ടോയ്ലറ്റുകൾ സ്ഥാപിക്കുന്നതിനുമായി പരവൂർ മുനിസിപ്പാലിറ്റി പ്രത്യേക ക്ലീനിംഗ് ഡ്രൈവുകൾ നടത്തുകയാണ്.തിരക്ക് കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങ ളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ സംഘനകളും മുൻസിപ്പാലിറ്റിയും 
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പോലിസ് പറഞ്ഞു.ബി. ബി. ഗോപകുമാർ എം എൽ എയുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും, ക്ഷേത്രങ്ങളുടെ ഭാരവാഹികളും സന്നദ്ധസംഘടനകളുടെ ഭാരവാഹികളും പങ്കെടുത്തു.


ബസില്ല രാത്രിയിൽ വീട്ടിൽപ്പോകാനെന്തുചെയ്യും

ജനങ്ങൾ ചോദിക്കുന്നു 
ബസില്ല രാത്രിയിൽ വീട്ടിൽപ്പോകാനെന്തുചെയ്യും

ചാത്തന്നൂർ :ദേശിയപാതയടക്കമുള്ള 
 പ്രധാനപാതകളിൽ രാത്രിയിൽ ബസ് സർവീസ് ഇല്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.വൈകുന്നേരം ആറ് മണിക്ക് മുൻപായി കെ എസ് ആർ ടി സി ഓർഡിനറി ബസുകൾ ട്രിപ്പ്‌ അവസാനിപ്പിക്കുകയാണ്.പിന്നീട് നാമമാത്രമായ ഫാസ്റ്റ് സൂപ്പർഫാസ്റ്റ് ബസുകളാണ് ഉള്ളത് സാധാരണക്കാർ ഇത് മൂലം ബുദ്ധിമുട്ടുകയാണ്. കൊല്ലം ടൗണിൽ കടകളിൽ ജോലിയ്ക്ക് വരുന്നവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇവർ പലപ്പോഴും ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.കൊറോണ കാലഘട്ടത്തിന് 
 ശേഷം കെ എസ് ആർ ടി സി ഗ്രാമീണ മേഖലയിലേക്ക് ഉണ്ടായിരുന്ന പല ബസുകളും വർഷങ്ങൾക്ക് ഇപ്പുറവും 
പുനരാരംഭിച്ചിട്ടില്ല
 ദേശീയപാതയിൽ മാത്രമാണ് രാത്രി സർവീസുകളുള്ളത്. കൊല്ലം- കൊട്ടാരക്കര -പുനലൂർ റോഡിലാണ് 
രാത്രിയിൽ യാത്രാദുരിതം കൂടുതൽ. തിരക്കേറിയ കരുനാഗപ്പള്ളി -തിരുവനന്തപുരം ദേശിയപാതയിൽ 
 രാത്രി 7.30-നുശേഷം ബസ് സർവീസുകളില്ല.
കൊവിഡ് പ്രതിസന്ധിക്കുമുൻപ്‌ രാത്രിയിൽ   കെ എസ് ആർ ടി സി സർവീസുകൾ നടത്തിയിരുന്നു. കൂടാതെ രാത്രി ഒൻപതിനുശേഷം ഗ്രാമീണ മേഖലയിലേക്കും കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ നടത്തിയിരുന്നു.
ഇവയൊന്നും കൊവിഡ് പ്രതിസന്ധിക്കുശേഷം
ജനജീവിതം സാധാരണ ഗതിയിലായി വർഷങ്ങൾ കഴിഞ്ഞിട്ടും 
പുനരാരംഭിച്ചിട്ടില്ല.

@ റെയിൽവേസ്റ്റേഷനിൽ എത്തുന്നവരാണ് ഏറെയും വലയുന്നത്.കൊല്ലത്ത് നിന്നും 
 തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലേക്ക് ട്രെയിൻമാർഗം നിരവധിയാൾക്കാർ ദിവസവും ജോലിക്കുപോകുന്നുണ്ട്.
കൊല്ലം റെയിൽവേസ്റ്റേഷനിലെത്തുന്ന കൂടുതലാൾക്കാരും ബസ് സർവീസിനെ ആശ്രയിക്കുന്നവരാണ്.
എന്നാൽ, രാത്രി 7.30ന് ശേഷം ബസില്ലാത്തത് ഇവരെ വലയ്ക്കുന്നു. രാത്രിയിൽ ബസ് സ്റ്റോപ്പിൽ മണിക്കൂറുകളോളം കാത്തുനിന്നശേഷം ഓട്ടോയിലും മറ്റും വീടുകളിലേക്കു പോകുകയാണുചെയ്യുന്നത്.

@ കോവിഡ് കാലത്ത് നിർത്തലാക്കിയ രാത്രികാല ബസ് ഓർഡിനറി സർവീസുകൾ പുന:രാരംഭിച്ചു കൊണ്ട് ജനങ്ങളുടെ യാത്ര ദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.കൊല്ലം നഗരത്തിലെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ട്യുഷനും മറ്റ് ആവശ്യങ്ങൾക്കുമായി നഗരത്തിലെ ട്യുഷൻ സെന്ററുകളെയാണ് ആശ്രയിക്കുന്നത് കൂടാതെ നഗരത്തിലെ തുണികടകളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന ജോലികാർക്കും രാത്രികാല ബസ് സർവീസ് കൊണ്ട് പ്രയോജനമുണ്ടാകും കൂടാതെ വിവിധ ആവശ്യങ്ങൾക്കായി ദിവസവും ആയിരങ്ങൾ ജില്ലാ ആസ്ഥാനത്ത് യാത്ര ചെയ്യുന്നുണ്ട് ഇവരെല്ലാം ഇന്ന് വളരെയധികം ബുദ്ധിമുട്ടുകയാണ് രാത്രി 7ന്  മുൻപായി 
കെ എസ് ആർ ടി സി ബസുകൾ ഡിപ്പോകളിൽ ഒതുക്കി ഇടുകയാണ് ജീവനക്കാരില്ലായെന്ന ന്യായമാണ്
കെ എസ് ആർ ടി സിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

 

കശുവണ്ടി ഫാക്ടറിയുടെ ചൂള പൊളിച്ചു മാറ്റുന്നതിനിടയിൽ സമീപത്തുള്ള വീടിന്റെ മുകളിലേക്ക് വീണ് വീട് തകർന്നു.വീട്ടിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കശുവണ്ടി ഫാക്ടറിയുടെ ചൂള പൊളിച്ചു മാറ്റുന്നതിനിടയിൽ അപകടം വീട് തകർന്നു 

ചാത്തന്നൂർ : കശുവണ്ടി ഫാക്ടറിയുടെ ചൂള പൊളിച്ചു മാറ്റുന്നതിനിടയിൽ സമീപത്തുള്ള വീടിന്റെ മുകളിലേക്ക് വീണ് വീട് തകർന്നു.വീട്ടിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ചിറക്കര  ഡീസന്റ്ജംഗ്ഷനിൽ 
കശുവണ്ടി ഫാക്ടറിയ്ക്ക് സമീപമുള്ള 
തുളസിധരന്റെ വീട് ആണ് തകർന്നത്. ഇന്നലെ രാവിലെ പത്ത് മണിയോടെ എബി ക്യാഷ്യുസിന്റെ വർഷങ്ങൾ പഴക്കമുള്ള 
നാല്പത് അടി ഉയരമുള്ള ചിമ്മിനി കമ്പനി അതികൃതർ കൂറ്റൻ ക്രയിൻ ഉപയോഗിച്ച് പൊളിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ വടം പൊട്ടി വീടിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു.ഹുങ്കാര ശബ്ദത്തോടെ വീടിന്റെ മുകളിലേക്ക് ചിമ്മിനി തകർന്ന് വീണതോടെ വീടിനുള്ളിൽ ഉണ്ടായിരുന്ന ചന്ദുലാലും ഭാര്യ ആതിരയും  അത്ഭുതകരനായി പുറത്തേക്ക് ഓടി 
രക്ഷപ്പെടുകയായിരുന്നു.പാരിപ്പള്ളി പോലിസ് സ്ഥലതെത്തി മേൽനടപടികൾ സ്വീകരിച്ചു ചിറക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ്കൃഷ്ണനും വൈസ്പ്രസിഡന്റ്‌ രമ്യയും സംഭവസ്ഥലം സന്ദർശിച്ചു.
ഫോട്ടോ : ചിമ്മിനി 
വീടിന് മുകളിൽ വീണ് വീട് തകർന്ന് കിടക്കുന്നു.


 

കമ്യൂണിസ്റ്റ് പാർട്ടികളും മുസ്ലിം ലീഗും സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അട്ടിമറിക്കാൻ ബ്രിട്ടീഷുകാർക്കൊപ്പം അഞ്ചാം പത്തി പണിയെടുത്തു - ബി. ബി. ഗോപകുമാർ

കമ്യൂണിസ്റ്റ് പാർട്ടികളും മുസ്ലിം ലീഗും സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അട്ടിമറിക്കാൻ ബ്രിട്ടീഷുകാർക്കൊപ്പം അഞ്ചാം പത്തി പണിയെടുത്തു - ബി. ബി. ഗോപകുമാർ എം എൽ എ 

ചാത്തന്നൂർ : വർത്തമാനകാല ഭാരതത്തിൻ്റെ രാഷ്ട്രീയ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയും മുസ്ലിം ലീഗും സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അട്ടിമറിക്കാൻ ബ്രിട്ടീഷുകാർക്കൊപ്പം അഞ്ചാം പത്തി പണിയെടുത്തതും ചർച്ചയാവണമെന്ന് ബി. ബി. ഗോപകുമാർ എം എൽ എ പറഞ്ഞു ബിജെപി ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തിരoഗയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സ്വാതന്ത്ര്യസമരത്തെ തകർക്കാൻ വിവിധ ഘട്ടങ്ങളിൽ കുറുമുന്നണിയായി നിന്നവർ ഭാരത വിഭജനത്തിന് കളമൊരുക്കുന്നതിന് തത്വവും പ്രയോഗവും ഒരുമിപ്പിക്കുന്നതിലും സഖ്യകക്ഷികളായിരുന്നു.വിഭജനത്തിന്റെയും വിഘടനവാദത്തിൻ്റെയും പുതിയ മേച്ചിൽപ്പുറങ്ങൾ ഒരുക്കുന്നതിൽ നമുക്ക് ചുറ്റും ഇന്നും അവർ സജീവമാണ് എന്നും അദ്ദേഹം പറഞ്ഞു.സ്വാതന്ത്ര്യ സമര സേനാനികളെ ബ്രിട്ടീഷ് പോലീസിന് ഒറ്റുകൊടുക്കുകയായിരുന്നു കമ്യൂണിസ്റ്റുകാർ. അവർക്ക് കൂട്ടായി രാഷ്ട്ര വിഭജനത്തിന് കാരണക്കാരായ മുസ്ലിം ലീഗും ഉണ്ടായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്തെ സഹായിക്കുന്നതിൽ ഇവർ മത്സരിച്ചു. ലോക ജനതയുടെ മോചനത്തിനായി കൈക്കൊണ്ട നിലപാട് എന്നായിരുന്നു ഈ വഞ്ചനയെ അവർ അന്ന് വിശദീകരിച്ചത്.
സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ പ്രധാനസമരമായ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ അട്ടിമറിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ കൈക്കൊണ്ട നടപടികൾ എന്തെന്നുകൂടി ചർച്ച ചെയ്യേണ്ടതുണ്ട്. കേരള ഗാന്ധി കേളപ്പജിയെ രാഷ്ട്രീയമായും ശാരീരികമായും ഇല്ലാതാക്കാൻ ഒരുമിച്ച കമ്യൂണിസ്റ്റ് - മുസ്ലീം ലീഗ് സഖ്യം വിത്യസ്ത മുന്നണികളിൽ ആണെങ്കിലും കേരളത്തിലും  അദൃശ്യമായി 
ഐക്യമുന്നണിയായി നിലകൊള്ളുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണരാജിന് ദേശീയപതാക കൈമാറി ബി. ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു കോതേരിജംഗഷനിൽ നിന്നും 
ആരംഭിച്ച യാത്ര ചാത്തന്നൂരിൽ സമാപിച്ചു ജില്ലാ കമ്മിറ്റി അംഗം മൈലക്കാട് 
ഗോപാലകൃഷ്ണപിള്ള, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കൊട്ടിയംസുനിൽ,
രഞ്ജിത് മൈലക്കാട്,മഹിളാമോർച്ച സംസ്ഥാന കമ്മിറ്റി അംഗം 
ബീനരാജൻ, ശ്യാംരാജ് മീനാട് എന്നിവർ സംസാരിച്ചു.
ഫോട്ടോ : തിരoഗയാത്ര ഉദ്ഘാടനം ചെയ്തു കൊണ്ട് ബി. ബി. ഗോപകുമാർ എം എൽ എ സംസാരിക്കുന്നു