Saturday, 16 May 2026

പ്രൈവറ്റ് ബസുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്.

പ്രൈവറ്റ് ബസുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്.

ചാത്തന്നൂർ : പ്രൈവറ്റ് ബസുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്.
കൊട്ടിയം രാജേന്ദ്രവിലാസത്തിൽ 
ശ്രുതിവർമ്മ(40),ചാത്തന്നൂർ ചരുവിളപുത്തൻവീട്ടിൽ ഗോപിനാഥൻപിള്ള(65),
പരവൂർ ശാരികയിൽ 
ശരത് (35), ബസ് ഡ്രൈവർ കണ്ണനല്ലൂർ സരികമൻസിലിൽ ഫിറോസ് (41),പെരുമ്പുഴ അവിട്ടത്തിൽ അഖില(33),മകൻ അധ്വത് (9),തിരുമുല്ലാവരം പേഴതിൽ വടക്കതിൽ വീട്ടിൽ മിനി (52), സുരേഷ്ബാബു 
കൽഹാര ബസിന്റെ ഡ്രൈവർ സന്ദീപ് (40)നെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ചാത്തന്നൂർ - പരവൂർ റോഡിൽ നെടുങ്ങോലം കോട്ടേക്കുന്ന് ക്ഷേത്രത്തിന് മുന്നിലെ കൊടുംവളവിൽ ഇന്നലെ വൈകുന്നേരം 6.15ഓടെ ബിസ്മില്ല -കൽഹാര എന്ന ബസുകൾ ആണ് കൂട്ടിയിടിച്ചത്. ചാത്തന്നൂർ ഭാഗത്ത് നിന്നും വന്ന പ്രൈവറ്റ് ബസ്സ് ഓട്ടോറിക്ഷയെ  മറികടക്കാൻ ശ്രമിക്കുമ്പോൾ എതിർ ദിശയിൽ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ബസിൽ കുടുങ്ങിയവരെ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്കും ഗുരുതരമായി പരിക്കേറ്റവരെ മെഡിക്ക കോളേജിലേക്കും മാറ്റുകയായിരുന്നു അപകടത്തെ തുടർന്ന് ചാത്തന്നൂർ -പരവൂർ റോഡിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു പോലിസ് വാഹനങ്ങൾ മറ്റ് റോഡുകൾ വഴി തിരിച്ചു വിട്ടു തുടർന്ന് ഫയർഫോഴ്സും പോലീസും ചേർന്ന് ബസുകൾ റോഡിൽ നിന്നും മാറ്റി 
ഒന്നര മണിക്കൂറിന് ശേഷം 
ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു പരവൂർ പോലിസ് കേസെടുത്തു.
ഫോട്ടോ :അപകടത്തിൽപ്പെട്ട വാഹനങ്ങൾ 


 

പരവൂർ -ചാത്തന്നൂർ റോഡിലെ കോട്ടേകുന്ന് കയറ്റത്തിലെ അപകടവളവിൽ സുരക്ഷിതത്വം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.

പരവൂർ -ചാത്തന്നൂർ റോഡിലെ കോട്ടേകുന്ന് കയറ്റത്തിലെ 
അപകടവളവിൽ സുരക്ഷിതത്വം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂർ : പരവൂർ -ചാത്തന്നൂർ റോഡിലെ കോട്ടേകുന്ന് കയറ്റത്തിലെ 
അപകടവളവിൽ സുരക്ഷിതത്വം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.
മീനാട് പാലത്തിനും നെടുങ്ങോലം വടക്കേമുക്കിനുമിടയിൽ 
ചെറിയതോതിൽ കയറ്റവും അടുത്തടുത്തായി രണ്ടു കൊടുംവളവുകളും ഒരു കൊടുംവളവിന് സമീപം നാല്പ്പതടിയോളം താഴ്ചയും അതേ സൈഡിൽ മുപ്പത് അടിയോളം ഉയർന്ന പ്രാദേശമാണിത്.റോഡ് അത്യാധുനിക നിർമ്മിച്ചുവെങ്കിലും വേണ്ടത്ര സുരക്ഷിതത്വം ഒരുക്കാൻ സർക്കാർ സംവിധാനങ്ങൾക്കായിട്ടില്ല. പരവൂർ -ചാത്തന്നൂർ റോഡിൽ വീതി കുറഞ്ഞ പ്രാദേശമാണിത് പരമാവദി രണ്ട് വലിയ വാഹനങ്ങൾ കടന്ന് പോകാൻ തന്നെ പ്രയാസമുള്ള ഇവിടെ കാൽനടയാത്ര പോലും ദുഃഷ്കരമാണ് രണ്ട് ബസുകൾ ഇരുസൈഡിൽ നിന്നും വന്നാൽ ഒഴിഞ്ഞു നിൽക്കാൻ പോലും പറ്റില്ല.സ്ഥിരം അപകടമേഖലയായ ഇവിടെ പ്രൈവറ്റ് ബസുകൾ യാത്രക്കാരെ കുത്തിനിറച്ച് അമിതവേഗത്തിൽ കുതിച്ചു പായുന്നത്. പ്രൈവറ്റ് ബസുകളെ അമിതവേഗതയാണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിന്റെ പ്രധാനകാരണം ഇ അമിത വേഗതയിൽ ഒരു ഓട്ടോറിക്ഷയും അതിനുള്ളിലെ യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സ്‌ഥിരമായി കടന്നുപോകുന്ന പ്രൈവറ്റ് ബസുകളുടെ ഡ്രൈവർമാർക്ക്  റോഡിൻ്റെ അവസ്‌ഥ അറിയാവുന്നതിനാൽ ഈ ഭാഗത്ത് എത്തുമ്പോൾ വേഗം കുറച്ച് വളരെ ശ്രദ്ധയോടെയാണ് പോകാറുള്ളത്. റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതിനാൽ വേഗത്തിൽ എത്തുന്ന വാഹനങ്ങൾക്ക് വളവിൽ എത്തുമ്പോഴാണ് അപകടാവസ്‌ഥ മനസ്സിലാക്കുക. ഇത്തരം സാഹചര്യത്തിൽ എതിർ ദിശയിൽനിന്ന് വാഹനം ഇല്ലാത്തതിനാലാണ് പലരും രക്ഷപ്പെടുന്നത്. കൊടുംവളവായിട്ടും സുരക്ഷാ മുന്നറിയിപ്പുകൾ സ്‌ഥാപിക്കാനോ, സ്പീഡ് ബ്രേക്കറുകൾ സ്‌ഥാപിച്ച് വേഗം കുറച്ചു പോകുന്നതിനോ സംവിധാനം ഒരുക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്

@ കൊടുംവളവിൽ യാതൊരു സുരക്ഷയും ഒരുക്കാൻ നാളിതുവരെ സർക്കാർ സംവിധാനങ്ങൾക്കായിട്ടില്ല.
@ റോഡിന്റെ വീതി കൂട്ടി ഡിവൈഡർ സ്ഥാപിച്ചു കൊണ്ട് രണ്ട് ഭാഗത്ത് നിന്നും കടന്ന് വരുന്ന വാഹനങ്ങൾ വൺവേ സംവിധാനത്തിൽ കടന്ന് പോകുവാൻ അവസരം ഒരുക്കണം ഒപ്പം ഇരു സൈഡിലും കാൽനടയാത്രകാർക്ക് നടന്ന പോകുന്നതിന് നടപ്പാത ഒരുക്കണം 
@ ഈ വളവുകളിൽ അപകടസാധ്യതയുടെ സൂചന നൽകുന്ന ബോർഡുകൾ സ്ഥാപിക്കണമെന്നും ആവശ്യമായ തെരുവിളക്കുകൾ ഉറപ്പാക്കണം 
@ചിറക്കര പഞ്ചായത്തിൽ 
ഉൾപ്പെട്ട പ്രദേശമാണ് ഇവിടെ പഞ്ചായത്ത്‌ ഇടപ്പെട്ട് നെടുങ്ങോലം വടക്കേമുക്ക് മുതൽ മീനാട് പാലം വരെയുള്ള ഇവിടെ 
കൂടുതൽ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം 

@ കുത്തനെയുള്ള താഴ്ചയുള്ള ഭാഗത്ത് 
റോഡിൽ സംരക്ഷണഭിത്തി നിർമിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ഉയർച്ചയുള്ള ഭാഗത്ത് കുന്ന് ഇടിഞ്ഞു വീഴാതിരിക്കാൻ സംരക്ഷണഭിത്തി നിർമ്മിക്കുകയും വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത് 




 

ഹരിതകർമ്മ സേനാംഗങ്ങളുടെ പരാതി കേൾക്കാതെ കല്ലുവാതുക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രതിക്ഷേധവുമായി ബിജെപി

ഹരിതകർമ്മ സേനാംഗങ്ങളുടെ പരാതി കേൾക്കാതെ കല്ലുവാതുക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രതിക്ഷേധവുമായി ബിജെപി 

ചാത്തന്നൂർ : ഹരിതകർമ്മ സേനാംഗങ്ങളുടെ പരാതി കേൾക്കാതെ സിപിഎം കല്ലുവാതുക്കൽ പഞ്ചായത്ത്‌ ഭരണസമിതി പ്രതിഷേധവുമായി ബിജെപി.
ഹരിതകർമ സേനയുടെ കൺസോഷ്യം മീറ്റിങ്ങിൽ ഹരിതകർമ്മ സേന അംഗങ്ങളുടെ പരാതി പരിഹരിക്കാതെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ. രജനി കമ്മിറ്റിയിൽ നിന്നും ഇറങ്ങിപ്പോയതാണ് വിവാദമായിരിക്കുന്നത്.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ കോൺഫെറൻസ് ഹാളിൽ വച്ച് നടന്ന  മീറ്റിംഗിൽ സ്വന്തം വാർഡിൽ മാതൃകപരമായി സേവനം നടത്തുന്ന 
നിലവിൽ കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി വാർഡിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹരിതകർമ്മ സേനയുടെ അംഗത്തോട് ഒരു കാരണവും കൂടാതെ വാർഡ്‌മെമ്പർ കൂടിയായ എൽ. രജനി തുടർന്ന് പ്രവർത്തിക്കേണ്ട എന്ന് വാക്കാൽ പറയുകയുകയായിരുന്നു ഇതിനെതിരെ ഹരിതകർമ്മസേനാംഗങ്ങൾ ഒന്നാകെ രംഗത്ത് വരികയും. എൽ രജനി 
അവരെ മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുവെന്ന ഹരിതകർമ്മസേന അംഗത്തിന്റെ പരാതി 
സിപിഎമ്മുകാരനായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പരിഗണിക്കവെ പ്രശ്നപരിഹാരം ഉണ്ടാക്കാതെ  സിപിഎം നേതാവ് കൂടിയായ 
ചെയർപേഴ്സൺ എൽ. രജനി കമ്മിറ്റിയിൽ നിന്നുംഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് ബിജെപി പ്രവർത്തകരും ഹരിതകർമ്മസേനാംഗങ്ങളും രംഗത്ത് വന്നതോടെ ഹരിതകർമ്മ സേനാഗങ്ങളുടെ പരാതിയ്ക്ക് ചെവികൊടുക്കാതെ  പഞ്ചായത്തു പ്രെസിഡന്റ് എസ്. വിജയൻ തൽസ്ഥിതി തുടരട്ടെ എന്ന ഏകപക്ഷീയമായ തീരുമാനമെടുത്ത് 
കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു.

@ ഹരിതകർമ്മസേന അംഗങ്ങൾക്ക് ജോലി സുരക്ഷിതത്വം ഉറപ്പ് വരുത്തണം -ബിജെപി 

ഹരിതകർമ്മസേന അംഗങ്ങൾ ജോലി സ്ഥലത്ത്  അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ 
പരിഹരിക്കാൻ ഭരണസമിതി  തയ്യാറാകണമെന്ന് ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു.കൃത്യമായി ജോലി ചെയ്യുന്ന 
 അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കികൊടുക്കണമെന്നും അവരെ ഭീഷണിപ്പെടുത്തി  മാനസികമായി 
തകർക്കുന്ന സിപിഎം മെമ്പർമാരുടെയും അവർക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന നടപടി പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും ബിജെപിയുടെ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ ആവശ്യപ്പെട്ടു.

.

കല്ലുവാതുക്കലിൽ അഴുകുന്ന മാലിന്യം നാറുന്ന ഭരണം

കല്ലുവാതുക്കലിൽ 
അഴുകുന്ന മാലിന്യം നാറുന്ന ഭരണം

@മഴക്കാല പൂർവ്വശുചീക്കരണങ്ങൾ സോഷ്യൽ മീഡിയയിലെ പ്രചരണമായി മാറി 
 
ചാത്തന്നൂർ : കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ്വശുചീക്കരണ പ്രവർത്തനങ്ങൾ പ്രഖ്യാപനത്തിൽ ഒതുങ്ങി പ്രതിഷേധവുമായി ജനങ്ങൾ.
കല്ലുവാതുക്കലിലും പാരിപ്പള്ളിയിലുമുള്ള 
പബ്ലിക് മാർക്കറ്റുകളും പരിസരവും മാലിന്യക്കൂമ്പാരമായി മാറിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പഞ്ചായത്ത്‌ ഭരണക്കാർക്ക് എതിരെ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.
 പാരിപ്പള്ളിയുടെ ഹൃദയഭാഗത് സ്ഥിതിചെയ്യുന്ന പബ്ലിക് മാർക്കറ്റിലെ പുഴുവരിച്ച മാലിന്യകൂമ്പാരത്തിലെ ദുർഗന്ധം കാരണം ജനങ്ങൾ മൂക്കുപൊത്തിയാണ് പാരിപ്പള്ളി ജങ്ഷനിൽ കൂടി നടക്കുന്നത്. ഗ്രാമപഞ്ചായത്തിലെ സ്ഥിരം ഭരണ സമിതി അംഗമായ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയ 
വാർഡ് മെമ്പറുടെ വാർഡിലാണ് പബ്ലിക് മാർക്കറ്റും പരിസരവും സ്ഥിതിചെയ്യുന്നത് കൂടാതെ ജനങളുടെ ആരോഗ്യം ഉറപ്പുവരുത്തേണ്ട ഹെൽത്ത് ഇൻസ്‌പെക്ടറുടെ മൂക്കിന് താഴെ ഉള്ള ഈ മാർക്കറ്റിലോട്ടു ഹെൽത്ത് ഇൻസ്‌പെക്ടർ തിരിഞ്ഞു നോക്കാറുപോലും ഇല്ല എന്ന് നാട്ടുകാർ ചൂണ്ടികാണിക്കുന്നു.
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ അട്ടിമറിയ്ക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.
മാലിന്യമുക്ത നവകേരളം മഴക്കാല പൂർവ ശുചീകരണം* മെയ് 11 തിങ്കളാഴ്ച "പാരിപ്പള്ളി മാർക്കറ്റ് വൃത്തിയാക്കൽ" എന്ന പേരിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ 
ഫ്ളക്സ് അടിച്ചു സോഷ്യൽ മീഡിയയിലെ പ്രചരണത്തിൽ ഒതുക്കിയെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുൻകാല സിപിഎം ഭരണസമിതികളെ പോലെ 
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉൾപ്പെടുന്ന ഭരണസമിതി നോക്കുകുത്തിയായി മാറിയെന്ന് പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം ആരോപിക്കുന്നു. മെഡിക്കൽ കോളേജും പരിസരവും ശുചീക്കരണ പ്രവർത്തനങ്ങൾ നടത്തേണ്ട പഞ്ചായത്ത്‌ ഇപ്പോഴും ആങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.ഇനിയും മഴക്കാലപൂർവ്വ ശുചീക്കരണ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ 
മഴക്കാലം തുടങ്ങിയാൽ സാംക്രമിക രോഗങ്ങളിൽപെട്ട് ജനങ്ങൾ  വലയുമെന്ന് ബിജെപി അംഗങ്ങൾ പറഞ്ഞു.
 സാധാരണക്കാരായ പൊതുജനങളുടെ ആരോഗ്യത്തിന് പുല്ലുവില പോലും കൽപ്പിക്കാത്ത ഭരണമാണ് ഇപ്പോൾ നടക്കുന്നത് അതിന് മാറ്റമുണ്ടാവണം ഇല്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭവുമായി ബിജെപി മുന്നോട്ട് പോകുമെന്ന് ബിജെപി അംഗങ്ങൾ മുന്നറിയിപ്പ് നൽകി.

ഫോട്ടോ :പാരിപ്പള്ളി പബ്ലിക് മാർക്കറ്റിലെ മാലിന്യ കൂമ്പാരം 

ദമ്പതികളെ ശിക്ഷിച്ചു

ദമ്പതികളെ ശിക്ഷിച്ചു

ചാത്തന്നൂർ : ചാത്തന്നൂർ : അയൽവാസിയും വയോധികയുമായ വീട്ടമ്മയിൽ നിന്നും അഞ്ച് ലക്ഷം രൂപ കടം വാങ്ങിയ ശേഷം വണ്ടി ചെക്ക് നല്‌കിയ കേസിൽ പ്രതികളായ ദമ്പതികൾ ചാത്തന്നൂർ വരിഞ്ഞം സെൻ്റ് തോമസ് ഹൗസിൽ തോമസ് കുട്ടിയെയും ഭാര്യ ആനി തോമസ് കുട്ടിയെയും ഒൻപത് ലക്ഷത്തി പതിനാറായിരത്തി ഇരുനൂറ്റി അൻപത് രൂപയ്ക്കും മൂന്ന് മാസം വീതം തടവിനും ശിക്ഷിച്ച് പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ജഡ്ജി ചിത്രലേഖ എൻ.എസ് വിധി പുറപ്പെടുവിച്ചു.
2016 ലാണ് കേസിലെ വാദിയായ ഐ.വി വിഹാറിൽ ഇന്ദിരാഭായി അമ്മയിൽ നിന്നും പ്രതികൾ അഞ്ച് ലക്ഷം രൂപ കടമായി വാങ്ങിയത്. വാദിയ്ക്ക് വേണ്ടി അഡ്വക്കേറ്റ് ചാത്തന്നൂർ എ.ആർ. സജ്ജു കോടതി മുമ്പാകെ ഹാജരായി.


മഹാഭാരതത്തിലെ ഏറ്റവും സവിശേഷവും എന്നാൽ പലപ്പോഴും അധികം ചർച്ച ചെയ്യപ്പെടാതെ പോയതുമായ ഒരു കഥാപാത്രമാണ് പാണ്ഡവരിൽ അഞ്ചാമനായ സഹദേവൻ.

മഹാഭാരതത്തിലെ ഏറ്റവും സവിശേഷവും എന്നാൽ പലപ്പോഴും അധികം ചർച്ച ചെയ്യപ്പെടാതെ പോയതുമായ ഒരു കഥാപാത്രമാണ് പാണ്ഡവരിൽ അഞ്ചാമനായ സഹദേവൻ. ശൗര്യം കൊണ്ട് ഭീമനും അർജുനനും, ധർമ്മം കൊണ്ട് യുധിഷ്ഠിരനും മുന്നിൽ നിൽക്കുമ്പോൾ, ശാന്തത, അഗാധമായ ജ്ഞാനം, ത്രികാലജ്ഞാനം (ഭൂതവും ഭാവിയും വർത്തമാനവും അറിയാനുള്ള കഴിവ്) എന്നിവയാൽ സമ്പന്നനായിരുന്നു സഹദേവൻ.

​പാണ്ഡു മഹാരാജാവിന്റെ രണ്ടാമത്തെ ഭാര്യയായ മാദ്രിയുടെ പുത്രനാണ് സഹദേവൻ. അശ്വിനിദേവന്മാരിൽ മൂത്തവനായ ദസ്രന്റെ അനുഗ്രഹത്താലാണ് മാദ്രിക്ക് സഹദേവൻ ജനിക്കുന്നത്. (അശ്വിനിദേവന്മാരിൽ ഇളയവനായ നാസത്യന്റെ പുത്രനാണ് ഇരട്ട സഹോദരനായ നകുലൻ).

​കുന്തിയുടെ മക്കളായ യുധിഷ്ഠിരൻ, ഭീമൻ, അർജുനൻ എന്നിവരെപ്പോലെ തന്നെ മാദ്രിയുടെ പുത്രന്മാരും പാണ്ഡുവിനും കുന്തിക്കും ഒരുപോലെ പ്രിയപ്പെട്ടവരായിരുന്നു. പാണ്ഡുവിന്റെയും മാദ്രിയുടെയും വേർപാടിനുശേഷം കുന്തിദേവിയാണ് നകുലനെയും സഹദേവനെയും സ്വന്തം മക്കളെപ്പോലെ വളർത്തിയത്. തന്റെ സ്വന്തം മക്കളേക്കാൾ കൂടുതൽ സ്നേഹവും കരുതലും കുന്തി ഇവർക്ക് നൽകിയിരുന്നു എന്ന് മഹാഭാരതത്തിൽ പറയുന്നുണ്ട്.

പാണ്ഡവരിൽ ഏറ്റവും ശാന്തനും മിതഭാഷിയുമായിരുന്നു സഹദേവൻ. അനാവശ്യമായി സംസാരിക്കാനോ തന്റെ കഴിവുകൾ പ്രകടിപ്പിക്കാനോ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.

​സഹദേവൻ ജനിച്ചതേ അസാധാരണമായ ജ്ഞാനത്തോടെയായിരുന്നു. ഭൂതകാലവും വർത്തമാനകാലവും ഭാവികാലവും ഒരുപോലെ ദർശിക്കാനുള്ള 'ത്രികാലജ്ഞാനം' സഹദേവനുണ്ടായിരുന്നു. ഇതിനെക്കുറിച്ച് ഒരു ഉപകഥയുണ്ട്: പാണ്ഡു മഹാരാജാവ് മരണപ്പെടുന്നതിന് മുൻപ് തന്റെ മക്കളോട് തന്റെ മസ്തിഷ്കം (തലച്ചോറ്) ഭക്ഷിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. പിതാവിന്റെ ജ്ഞാനം മക്കൾക്ക് ലഭിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാൽ സഹദേവൻ മാത്രമേ അത് ചെയ്യാൻ തയ്യാറായുള്ളൂ. പിതാവിന്റെ മസ്തിഷ്കത്തിൽ നിന്ന് മൂന്ന് കഷണങ്ങൾ സഹദേവൻ കഴിച്ചു.

ആദ്യത്തെ കഷണം കഴിച്ചപ്പോൾ ഭൂതകാലത്തെക്കുറിച്ചുള്ള അറിവ് ലഭിച്ചു.​രണ്ടാമത്തെ കഷണം കഴിച്ചപ്പോൾ വർത്തമാനകാലത്തെ കാര്യങ്ങൾ മനസ്സിലായി.
​മൂന്നാമത്തെ കഷണം കഴിച്ചപ്പോൾ ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ (മഹാഭാരത യുദ്ധം ഉൾപ്പെടെ) സഹദേവൻ മുൻകൂട്ടി കണ്ടു.എന്നാൽ, ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ മറ്റാരോടെങ്കിലും വെളിപ്പെടുത്തിയാൽ സഹദേവന്റെ തല പൊട്ടിത്തെറിച്ച് മരിച്ചുപോകും എന്ന് ശപിക്കുകയോ വിലക്കുകയോ ചെയ്തിരുന്നു. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന വലിയ വിനാശങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും സഹദേവന് അത് രഹസ്യമായി സൂക്ഷിക്കേണ്ടി വന്നു.

മഹാഭാരതത്തിലെ ഏറ്റവും മികച്ച ജ്യോതിഷിയായിരുന്നു സഹദേവൻ. ഗ്രഹങ്ങളുടെ ചലനങ്ങളെക്കുറിച്ചും അവയുടെ സ്വാധീനത്തെക്കുറിച്ചും കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. മഹാഭാരത യുദ്ധം തുടങ്ങുന്നതിന് മുൻപ്, കൗരവപക്ഷത്തായിരുന്നിട്ടുകൂടി ശകുനിയും ദുര്യോധനനും യുദ്ധം ജയിക്കാൻ ഏറ്റവും അനുയോജ്യമായ മുഹൂർത്തം കുറിച്ചു വാങ്ങാൻ സമീപിച്ചത് ശത്രുപക്ഷത്തുള്ള സഹദേവനെയായിരുന്നു! തങ്ങളെ നശിപ്പിക്കാൻ വരുന്ന ശത്രുവാണെന്ന് അറിഞ്ഞിട്ടും, ഒരു ജ്യോതിഷിയുടെ ധർമ്മം മറക്കാതെ സഹദേവൻ കൗരവർക്ക് യുദ്ധം ജയിക്കാനുള്ള ഏറ്റവും നല്ല മുഹൂർത്തം കുറിച്ചുകൊടുത്തു (പിന്നീട് ഭഗവാൻ കൃഷ്ണൻ ഇടപെട്ടാണ് ഈ മുഹൂർത്തത്തിൽ മാറ്റം വരുത്തിയത്).

പാണ്ഡവരുടെ പന്ത്രണ്ട് വർഷത്തെ വനവാസത്തിന് ശേഷമുള്ള ഒരു വർഷത്തെ അജ്ഞാതവാസം വിരാട രാജാവിന്റെ കൊട്ടാരത്തിലായിരുന്നു. ഈ സമയത്ത് പാണ്ഡവർ ഓരോരുത്തരും വേഷപ്രച്ഛന്നരായി വ്യത്യസ്ത ജോലികളാണ് ചെയ്തത്.

​സഹദേവൻ 'തന്തിപാലൻ' എന്ന പേരിൽ ഒരു ഗോപാലകനായി (പശുക്കളെ നോക്കുന്നവൻ) ആണ് വിരാടരാജാവിന്റെ കൊട്ടാരത്തിൽ കഴിഞ്ഞത്. രാജാവിന്റെ കൊട്ടാരത്തിലെ ആയിരക്കണക്കിന് പശുക്കളെയും കന്നുകാലികളെയും പരിപാലിക്കുകയും, അവയുടെ രോഗങ്ങൾ ചികിത്സിച്ചു മാറ്റുകയും ചെയ്തുകൊണ്ട് സഹദേവൻ തന്റെ അജ്ഞാതവാസക്കാലം വിജയകരമായി പൂർത്തിയാക്കി.

​ശാന്തസ്വഭാവക്കാരനായിരുന്നെങ്കിലും യുദ്ധക്കളത്തിൽ സഹദേവൻ ഭയങ്കരനായ ഒരു പോരാളിയായിരുന്നു. പാണ്ഡവ സൈന്യത്തിന്റെ പ്രധാനപ്പെട്ട വ്യൂഹങ്ങൾ ചമയ്ക്കുന്നതിൽ സഹദേവൻ വലിയ പങ്കുവഹിച്ചു.​യുദ്ധത്തിൽ ശകുനിയെ കൂടാതെ കൗരവപക്ഷത്തെ പ്രമുഖരായ അനേകം രാജാക്കന്മാരെയും സൈന്യങ്ങളെയും സഹദേവൻ പരാജയപ്പെടുത്തി.

യുദ്ധവിജയത്തിന് ശേഷം യുധിഷ്ഠിരൻ ഹസ്തിനപുരിയുടെ രാജാവായി വാഴിച്ചപ്പോൾ, സഹദേവനെ രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളുടെ ഭരണാധികാരിയായും രാജാവിന്റെ പ്രധാന ഉപദേശകനായും നിയമിച്ചു.

​മഹാഭാരതത്തിന്റെ അവസാന പർവ്വമായ 'മഹാപ്രസ്ഥാന പർവ്വത്തിൽ', പാണ്ഡവർ രാജ്യം പരീക്ഷിത്ത് മഹാരാജാവിന് കൈമാറിയ ശേഷം ദ്രൗപദിയോടൊപ്പം ഹിമാലയം വഴി സ്വർഗ്ഗാരോഹണത്തിനായി യാത്ര തിരിക്കുന്നു. ഈ യാത്രയ്ക്കിടയിൽ ഓരോരുത്തരായി വീണു മരിക്കുകയാണ് ചെയ്യുന്നത്.​ദ്രൗപദിക്ക് ശേഷം ആദ്യം വീണു മരിക്കുന്നത് സഹദേവനാണ്. 

മഹാഭാരതത്തിൽ അധികം കോലാഹലങ്ങൾ ഉണ്ടാക്കാത്ത, എപ്പോഴും പശ്ചാത്തലത്തിൽ മാത്രം നിൽക്കുന്ന ഒരു കഥാപാത്രമാണ് സഹദേവൻ. എന്നാൽ പാണ്ഡവരുടെ വിജയത്തിന് പിന്നിൽ സഹദേവന്റെ നിശബ്ദമായ പിന്തുണയും ബുദ്ധിയും ജ്യോതിഷ ജ്ഞാനവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ജ്ഞാനത്തിന്റെ പ്രതീകമായാണ് വ്യാസഭഗവാൻ സഹദേവനെ മഹാഭാരതത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.

#SGOG #viral

സിപിഎമ്മിനെ കരകയറ്റാൻ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന അവലോകനയോഗങ്ങൾ വിമർശകരും രംഗത്ത്

സിപിഎമ്മിനെ കരകയറ്റാൻ 
സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന അവലോകനയോഗങ്ങൾ വിമർശകരും രംഗത്ത്

കൊല്ലം : സിപിഎമ്മിനെ കരകയറ്റാൻ 
സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന അവലോകനയോഗങ്ങൾ വിമർശകരും രംഗത്ത്.തിരഞ്ഞെടുപ്പ് പരാജയം 
തലനാരിഴ കീറി പരിശോധിക്കാൻ സിപിഎം 
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ
വോട്ടിംഗ് പാറ്റേൺ പരിഗണിച്ചു കൊണ്ടും പാർലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേണും ഇപ്പോൾ നിയമസഭ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടിംഗ് പാറ്റേൺ പരിശോധിക്കാൻ ആണ് ജില്ലാ കമ്മിറ്റിയുടെ നീക്കം. നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വ്യാപകമായി വോട്ടുകൾ ചോർന്നുപോയ സംഭവം ആഴത്തിൽ അന്വേഷിക്കാൻ ഓരോ ഏരിയകമ്മിറ്റിയിലും പ്രതേക കമ്മീഷനെ വച്ച് പരിശോധന നടത്താനാണ് നീക്കം.
ഇതുവരെ കണ്ടിട്ടില്ലാത്ത വോട്ടുചോർച്ചയാണ് ജില്ലയിൽ 
ഇക്കുറി സംഭവിച്ചതെന്ന് പാർട്ടി ജില്ലാ നേതൃത്വം വിലയിരുത്തുന്നു.ഭരണവിരുദ്ധ വികാരം ഇല്ലെന്ന് സംസ്ഥാന നേതൃത്വം പറയുമ്പോഴും പരാജയം ഭരണവിരുദ്ധവികാരത്തിൽ നിന്നും ഉണ്ടായത് എന്ന കണക്ക് കൂട്ടലിലാണ് അണികളും പാർട്ടി മെമ്പർമാരും തിരഞ്ഞെടുപ്പ് അവലോകനം നടത്തിയ പല ഘടകങ്ങളിലും രൂക്ഷമായ വിമർശനമാണ് ഉയർത്തിയത് നഗരഹൃദയം ഉൾപ്പെടുന്ന 
ചവറ,കുണ്ടറ, ഇരവിപുരം, കൊല്ലം എന്നിവടങ്ങളിലെ തോൽവി പാർട്ടിയ്ക്ക് കിട്ടി കൊണ്ടിരുന്ന വരുമാനത്തെ സാരമായി ബാധിക്കും ചിന്തയാണ് സിപിഎം ജില്ലാ നേതൃത്വത്തിനുള്ളത് ചടയമംഗലം, ചാത്തന്നൂർ, കരുനാഗപ്പള്ളി എന്നിവടങ്ങളിൽ സിപിഐ സ്ഥാനാർഥികൾ ആണ് തോറ്റത് എങ്കിലും പാർട്ടി സംഘടന സംവിധാനത്തിൽ ഗുരുതരവീഴ്ച ഉണ്ടായിട്ടുണ്ട്. മറ്റ് സീറ്റുകൾ തിരിച്ചു പിടിച്ചാലും ചാത്തന്നൂർ സീറ്റ് തിരിച്ചുപിടിക്കാൻ ഇനി പാടാണ് എന്ന കണക്ക് കൂട്ടലിലാണ് സിപിഎം
പാർട്ടി ശക്തി കേന്ദ്രമായ
ചിറക്കരയിലെ ബിജെപിയുടെ വളർച്ച സിപിഎമ്മിന്റെ പതനത്തിൽ നിന്നാണ് എന്ന് ചാത്തന്നൂരിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗം ചൂണ്ടികാട്ടുന്നു.ഇരവിപുരത്തും കൊല്ലത്തും ചവറയിലും  ഒരിക്കലും ഇത്രയും വലിയ തോൽവി പ്രതീക്ഷിച്ചിരുന്നില്ലെന്നും, എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും പാർട്ടി ഏരിയ കമ്മിറ്റികളുടെ നേതൃത്വം ആവശ്യപ്പെടുന്നു. ചർച്ച ചെയ്യേണ്ട കാര്യങ്ങൾ ജില്ലാ കമ്മിറ്റി സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ എത്തിച്ചിട്ടുണ്ട്.
സംസ്ഥാനസമിതിയുടെ മാനദണ്ടങ്ങൾ അനുസരിച്ചാണ് ജില്ലാതല ചർച്ചകൾ നടത്തേണ്ടത് 15ന് ശേഷം ജില്ലാ സെക്രട്ടേറിയറ്റ് ചേരും തുടർന്ന് . ജില്ലാ കമ്മിറ്റി യോഗം നടക്കും. തുടർന്ന് ഏരിയ കമ്മിറ്റികളും കീഴ്ഘടകങ്ങളും ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. യോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുക്കും. ഇരവിപുരം, ചവറ, കൊല്ലം എന്നിവ 
 പ്രത്യേകം പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചാത്തന്നൂർ, കുണ്ടറ എന്നിവടങ്ങളിൽ നിന്നുള്ള റിപ്പോർട്ട് വരുന്ന മുറയ്ക്ക് ചർച്ച ചെയ്യും കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂർ എന്നിവിടങ്ങളിലും ഗണ്യമായ വോട്ടുചോർച്ചയാണുണ്ടായത്.
 പുനലൂരിൽ ചിത്രം വ്യത്യസ്തമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിൽ ഭരണവിരുദ്ധ വികാരം മറികടന്നാണ് 
സ്ഥാനാർത്ഥി വിജയിച്ചത് സി.പി.എമ്മിന് ആശ്വാസമാണ്. ഇവിടെ സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവവും പാർട്ടിയുടെ
പ്രവർത്തനശൈലിയും നിർണായകമായെന്നാണ് പാർട്ടി വിലയിരുത്തൽ.വരും ദിവസങ്ങളിൽ നടക്കുന്ന അവലോകന യോഗങ്ങളിൽ 
ജില്ലയിലെ ഏരിയകമ്മിറ്റികളിൽ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന സെന്റട്രൽ കമ്മിറ്റി അംഗവും പാർട്ടി ജില്ലാ സെക്രട്ടറിയും പങ്കെടുക്കും ഇവർ പങ്കെടുക്കുന്ന യോഗങ്ങളിൽ വിമർശനങ്ങൾ തുറന്നു പറയാൻ കഴിയുമോ എന്ന ആശങ്ക പാർട്ടി വൃത്തങ്ങളിൽ ഉയർന്നിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി ഗോവിന്ദന്റെ ചില നിലപാടുകളിൽ ജില്ലയിലെ നേതാക്കൾക്ക് കടുത്ത വിമർശനം പങ്കുവയ്ക്കാനുണ്ട്. എന്നാൽ തുറന്ന ചർച്ചയ്ക്ക് ഒന്നും തടസ്സമാകില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ ആസൂത്രിതമായി പ്രവർത്തിച്ചവരെ കണ്ടെത്തുക എന്നതും ഈ ചർച്ചകളുടെ പ്രധാന ലക്ഷ്യമാണ് എന്നിരിക്കെ പാർട്ടി നേതൃയോഗങ്ങൾ വഴി പാർട്ടിയെ കരകയറ്റാൻ കഴിയുമോ എന്നാണ് അണികൾക്ക് ആശങ്ക.