Sunday, 13 September 2026

പനമൂട് കുടുംബ മഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി

പനമൂട്  കുടുംബ മഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർത്ഥി

പരവൂർ : പൊഴിക്കര കോങ്ങാൽ പനമൂട് കുടുംബ മഹാദേവക്ഷേത്രത്തിൽ വിനായക ചതുർത്ഥി 15ന് നടക്കും.
പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ലക്ഷ്മി വിനായക പൂജ, ഉണ്ണിയപ്പം നിവേദ്യം, അഷ്ടോത്തര മന്ത്രാർച്ചന എന്നിവ നടക്കും 
ക്ഷേത്ര മേൽശാന്തി : ധനേഷിന്റെയും  ശാന്തി അമലിന്റെയും കാർമികത്വത്തിൽ നടക്കും . 

Saturday, 12 September 2026

പാരിപ്പള്ളി സ്വദേശിയായ യുവ സൈനികന്‍ രാഹുല്‍രാജിവിന്റെ അവയവങ്ങള്‍ ആറുപേര്‍ക്ക് പുതുജീവനാകും

രാഹുല്‍രാജിവിന്റെ അവയവങ്ങള്‍ ആറുപേര്‍ക്ക് പുതുജീവനാകും

ചാത്തന്നൂർ : രാഹുല്‍രാജിവിന്റെ അവയവങ്ങള്‍ ആറുപേര്‍ക്ക് പുതുജീവനാകും കല്ലുവാതുക്കൽ  പൊയ്കമുക്ക് പടിഞാറെ വിളയിൽ രാജീവിന്റെയും സുനിതയുടെയും മകൻ രാജീവ് (30)ന്റെ അവയവങ്ങള്‍ ഏഴ് പേര്‍ക്ക് പുതുജീവനാകും.കഴിഞ്ഞ ബുധനാഴ്ച്ച വൈകുന്നേരം വീട്ടിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് വീട്ടുകാർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ചികിത്സയിലിരിക്കെയാണ് രാഹുലിന് മസ്‌തിഷ്‌ക മരണം സംഭവിച്ചത്. തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സമ്മതപത്രം നൽകിവൃക്കകൾ, ഹൃദയ വാൽവ്, കരൾ, കോർണിയ, ചർമം എന്നിവയാണ് ദാനം ചെയ്യുന്നത്. ഹിമാചൽ പ്രദേശിൽ സൈനിക സേവനത്തിലായിരുന്ന രാഹുൽ അവധിക്കായി നാട്ടിലെത്തിയതാണ് 

ഭാര്യ :രേവതി

പൊഴിക്കര ശ്രീനാരായണ സമാജത്തിന്റെ ഭജനമഠം സമർപ്പണം 13ന്


പൊഴിക്കര ശ്രീനാരായണ സമാജത്തിന്റെ 
ഭജനമഠം സമർപ്പണം 13ന് 

പരവൂർ: പുനർനിർമ്മാണം നടത്തിയ 
പൊഴിക്കര ശ്രീനാരായണ സമാജത്തിന്റെ 
ഭജനമഠം സമർപ്പണം 13ന് രാവിലെ 9ന് 
നടക്കും.ശ്രീനാരായണഗുരുവിൻ്റെ പാദസ്‌പർശത്താൽ പവിത്രമായതും നാരായണ ഗുരുകുലം സ്ഥാപകനും നാരായണ ഗുരുവിൻ്റെ ഉത്തമ സന്യാസി ശിഷ്യന്മാരായ നടരാജഗുരു, സ്വാമി നാരായണ തീർത്ഥർ എന്നിവർ സന്ദർശിക്കുകയും ചെയ്‌ത ചരിത്ര പ്രസിദ്ധവും ചിരപുരാതനവുമായ  പരവൂർ പൊഴിക്കര കോങ്ങാൽ ശ്രീനാരായണ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള ഭജനമടത്തിന്റെ പുനർനിർമ്മാണം നടത്തിയ കെട്ടിടമാണ് സമർപ്പിക്കുന്നത്.
100 വർഷത്തിലേറെ പഴക്കമുണ്ടായിരുന്ന സമാജം കെട്ടിടം പഴയ പ്രൗഢിയോടെ പുനർനിർമ്മിക്കുന്നതിന് 2025 മാർച്ച് 30 ന് ശിവഗിരി മഠത്തിലെ ഋതംഭരാനന്ദ സ്വാമികൾ ശിലാസ്ഥാപനം നടത്തിയ മന്ദിരം സമയബന്ധിതമായി പൂർത്തിയാക്കിയത് 
പുനർനിർമ്മാണം പൂർത്തിയാക്കിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രി ഡോ. സച്ചിദാനന്ദ സ്വാമികൾ  നടത്തും ശ്രീനാരായണ ഗുരുകുലത്തിലെ മന്ത്രചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും ബി. ബി. ഗോപകുമാർ എം എൽ എയെ ചടങ്ങിൽ ആദരിക്കുമെന്ന് സമാജം പ്രസിഡന്റ്
റ്റി. വി. സുഗതനും സെക്രട്ടറി എസ്. സുജനും അറിയിച്ചു.

Friday, 11 September 2026

പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ഭൂമിയും കെട്ടിടങ്ങളും സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി

പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ഭൂമിയും കെട്ടിടങ്ങളും സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി 

ചാത്തന്നൂർ : പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ ഭൂമിയും കെട്ടിടങ്ങളും സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ഇന്നലെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിയ മന്ത്രി ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം ഉണ്ടായത്. നിലവിൽ 
മെഡിക്കൽ കോളജിന്റെ ഭൂമിയും കെട്ടിടങ്ങളും ഇ എസ് ഐ കോർപ്പറേഷനുമായുള്ള പാട്ടകരാർ വ്യവസ്‌ഥയിലാണ് ഇത് മൂലം ആശുപത്രിയുടെ വികസനപ്രവർത്തനങ്ങൾക്കും അറ്റകുറ്റപണികൾക്കും തടസം നേരിടുകയാണ് അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരും ഇ എസ് ഐ കോർപ്പറേഷനുമായി ബന്ധപ്പെട്ടു കൊണ്ട് റവന്യു വകുപ്പ് ഭൂമി ഏറ്റെടുത്ത് കൊണ്ട് നിർമ്മാണപ്രവർത്തികൾ തടസം കൂടാതെ നടത്തുന്നതിനായി 
പൊതുമരാമത്ത് വകുപ്പിന് കൈമാറാനുള്ള നടപടികൾക്കാണ് തുടക്കം കുറിയ്ക്കുന്നത്  അതിനാൽ അത് ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും നടത്തി അതിനായി 
റവന്യു പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരുകയും മന്ത്രി ഫോണിൽ ചർച്ച നടത്തി കൊണ്ട് തുടക്കം കുറിച്ചു.ആശുപത്രി അടിസ്ഥാന 
വികസനത്തിനായി ഇരുപത് ഏക്കർ ഭൂമി ഏറ്റെടുക്കാനും നേഴ്സിംഗ് കോളേജിനായി അഞ്ചു ഏക്കർ ഭൂമി മെഡിക്കൽ കോളേജിനോട് ചേർന്ന് ഏറ്റെടുക്കാനും ആശുപത്രിയിൽ നടിക്കുന്ന നിർമ്മാണ പ്രവർത്തികൾ പെട്ടെന്ന് പൂർത്തിയാക്കാനും കേന്ദ്രസർക്കാർ ഫണ്ടിൽ നിർമ്മാണം നടക്കുന്ന ഡ്രാമകെയർ യൂണിറ്റിന്റെ പ്രവർത്തനം അടിയന്തിരമായി പൂർത്തിയാക്കാനും നാടിന് സമർപ്പിക്കുവാനും തീരുമാനമായി മെഡിക്കൽ കോളേജിൽ സ്ഥാപിക്കുവാനുള്ള പുതിയ എക്യുപ്മെന്റസ് ഒക്ടോബറിൽ സ്ഥാപിക്കുവാനും ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും എണ്ണം കൂട്ടി ഇരുപത്തിനാല് മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പിച്ചു കൊണ്ട് മെഡിക്കൽ കോളജിന്റെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
കാത്ത് ലാബിന്റെ പ്രവർത്തനങ്ങൾ പൂർണ്ണതോതിൽ സജ്ജമാക്കുന്നതിന്റെയും 
എംആർഐ സ്കാൻ സ്ഥാപിക്കുന്നതിനുമായുള്ള നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ് 
സെൻട്രലൈസ്‌ഡ് എസിയുടെ കാര്യത്തിൽ  സാങ്കേതിക വിദഗ്ധരുമായി ചർച്ച പുരോഗമിക്കുന്നു അത്യാവശ്യമായി ഉള്ള സ്ഥലങ്ങളിൽ സ്പ്ളിറ്റ് എ സി സ്ഥാപിച്ചു കഴിഞ്ഞു. ബാക്കിയുള്ള സ്ഥലങ്ങളിൽ 
വിദഗ്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നു എസിയുടെ പ്രശ്നങ്ങൾക്ക് അടിയന്തിരമായി തന്നെ പരിഹാരം ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി.





Wednesday, 9 September 2026

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എങ്ങോട്ട് നോക്കിയാലും ക്യു മാത്രം

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എങ്ങോട്ട് നോക്കിയാലും ക്യു മാത്രം 

ചാത്തന്നൂർ :  പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എങ്ങോട്ട് നോക്കിയാലും ക്യു മാത്രം ഡോക്ടറെ കാണാൻ ആശുപത്രിയിൽ അതിരാവിലെയെത്തി ക്യൂ നിൽക്കേണ്ട മഹാ ദുരിതത്തിന് ഇനിയെന്ന് അവസാനമെന്നാണ് ഇവിടെയെത്തുന്ന രോഗികൾ ചോദിക്കുന്നത്. ദിവസവും ആയിരത്തോളം രോഗികൾ ഒ.പി വഴിയുള്ള സേവനം ഇവിടെ ഉപയോഗിക്കുന്നുണ്ട്.
പുലർച്ചെയെത്തി ഒ പിയിൽ സെക്യുരിറ്റി നൽകുന്ന ടോക്കൺ സ്ലിപ്പുകളുമായി ഒ പി കൗണ്ടറിൽ എത്തി ക്യു  നിന്ന് കിട്ടുന്ന ഒപി ടിക്കറ്റുമായി തങ്ങൾക്ക് ആവശ്യമുള്ള 
ഒ പിയുടെ മുന്നിൽ എത്തി ഒ പി കാർഡ് അകത്ത് കൊടുത്താൽ പിന്നെയും ക്യു നിന്ന് വേണം ഡോക്ടറെ കാണാൻ സെക്യുരിറ്റിയുടെ സൗകര്യം അനുസരിച്ചു വിളിച്ചു 
ഡോക്ടറെ കണ്ടാലോ ഡോക്ടർ കുറിച്ച് നൽകുന്ന മറ്റ് പരിശോധനകൾക്കായി വീണ്ടും എല്ലായിടത്തും ക്യു നിൽക്കണം എക്സ് റേ, രക്തപരിശോധന, ഇ സി ജി തുടങ്ങി എല്ലാ മേഖലയിലും പൈസ അടയ്ക്കുന്ന ക്യാഷ് കൗണ്ടർ മുതൽ പരിശോധന നടത്തുന്ന സ്ഥലം വരെ 
 ക്യു നിന്ന് റിസൾട്ടുമായി വീണ്ടും ഡോക്ടറെ കാണാൻ എത്തുമ്പോൾ പലപ്പോഴും ഡോക്ടർ ഒ പി കഴിഞ്ഞു പോയിരിക്കും വീണ്ടും അടുത്ത ദിവസം രോഗി സമാനമായ ക്യു നിന്ന് ഡോക്ടറെ കാണേണ്ട അവസ്ഥ ഓപ്പറേഷൻ ചെയ്യാൻ എത്തുന്ന രോഗികൾക്ക് ഒന്നിലധികം ഡോക്ടർമാരെ കാണണം എന്നുണ്ടെങ്കിൽ ദിവസങ്ങൾ എടുക്കും പരിശോധനയും റിസൾട്ടും അടക്കമുള്ള കാര്യങ്ങൾക്ക് ഇതെല്ലാം കഴിഞ്ഞു ഡോക്ടറെ കണ്ട് മരുന്ന് വാങ്ങാൻ ചെന്നാൽ ഫാർമസിയ്ക്ക് മുന്നിൽ ക്യു നിൽക്കേണ്ട അവസ്ഥ ഫാർമസിയിൽ 
ക്യു നിന്നാൽ പലപ്പോഴും മരുന്ന് കാണില്ല.പ്രായമുള്ള രോഗികൾ ആണ് ഇതിൽ കൂടുതലായും വലയുന്നത്. കിടപ്പ് രോഗികളെ കൊണ്ട് വന്നാൽ മണിക്കൂറുകൾ സ്‌ട്രക്ച്ചറിലും വീൽ ചെയറുകളിലും ആശുപത്രി വരാന്തയിൽ കിടക്കേണ്ട അവസ്ഥ. 

@ കൈയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ 

ഒ പി സ്ലിപ് കൊടുക്കുന്നത് മുതൽ ഡോക്ടറുടെ അടുത്ത് ഫയൽ എത്തുന്നത് വരെ ഒരു ക്യുവും നിൽക്കാതെ ആശുപത്രി സ്റ്റാഫുകൾ വിചാരിച്ചാൽ നടക്കുമെന്ന് ഇവിടെയെത്തുന്ന സാധാരണക്കാരായ രോഗികൾ ചൂണ്ടികാണിക്കുന്നു മണിക്കൂറുകൾ ക്യു നിന്ന് രോഗികളെ കാണാൻ എത്തുമ്പോൾ ഒരു ക്യുവും ഇല്ലാതെ സ്ലിപ് എടുക്കാതെ അകത്ത്‌ നിന്നും സെക്യുരിറ്റി ഡോക്ടറെ കാണിച്ചു വിടുന്ന സംവിധാനമാണ് ഇവിടെ നടക്കുന്നത് എന്ന് രോഗികൾ പറയുന്നു ഇത് പലപ്പോഴും വഴക്കുകൾക്കും സംഘർഷങ്ങൾക്കും കാരണമായിട്ടുണ്ട്.കാർഡിയോളജി അടക്കമുള്ള സ്പെഷ്യലിറ്റി ഒ പി ഉള്ള ദിവസം എത്ര രാവിലെ ചെന്നാലും ഒന്ന് മുതൽ അൻപത് വരെയുള്ള ടോക്കൺ സ്ലിപ്പുകൾ കിട്ടില്ല നിശ്ചിത രോഗികൾക്കായി പരിമിതപ്പെടുത്തിയിട്ടുള്ളത് മൂലം 
ടോക്കൺ സ്ലിപ്പുകൾ കൈവശപ്പെടുത്തി ആശുപത്രി സ്റ്റാഫുകൾ തന്നെ അവരുടെ വേണ്ടപ്പെട്ടവർക്കായി മാറ്റിയിരിക്കുമെന്ന് ഇവിടെ തുടർച്ചയായി ചികിത്സയ്ക്ക് എത്തുന്ന രോഗികൾ പറയുന്നു.

@ ഇളക്ട്രോണിക്സ് ടോക്കൺ ഒരുക്കണം 

 ക്യൂ  നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒരു ആധുനിക ഡിജിറ്റൽ സംവിധാനമായ 
ഇലക്ട്രോണിക്‌സ് ടോക്കൺ സിസ്റ്റം 
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സ്ഥാപിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത് രോഗികൾ 
നീണ്ട വരികളിൽ കാത്തുനിൽക്കുന്നത് ഒഴിവാക്കാനും സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കാനും ഇത് സഹായിക്കുന്നു.
ടോക്കൺ വഴിയുള്ള സമയക്രമത്തിൽ ഒരു രോഗിക്ക് സമയബന്ധിതമായി ഡോക്ടറെ കണ്ട് ചികിത്സ തേടുവാനും  
കിയോസ്‌ക്  മെഷീനിൽ നിന്നും തങ്ങൾക്ക് ആവശ്യമുള്ള സേവനം തിരഞ്ഞെടുത്ത് ഒരു ഡിജിറ്റൽ ടോക്കൺ നമ്പർ വഴി 
ക്യു ഒഴിവാക്കി ഡോക്ടറെ കാണുവാനും ചികിത്സ തേടുവാനും മറ്റ് പരിശോധനകൾക്കും കഴിയും 
ഫോട്ടോ : ഒ പി ടിക്കറ്റ് എടുക്കാനുള്ള ക്യു 
ഫോട്ടോ :ലാബ് പരിശോധനയ്ക്കായി പൈസ അടയ്ക്കുന്ന സ്ഥലത്തെ ക്യു 
ഫോട്ടോ :ഫാർമസിയിലെ ക്യു 
ഫോട്ടോ :ഒ പിയിലെ തിരക്ക് 




Tuesday, 8 September 2026

ഭാര്യയെ പിന്തുടർന്ന് പോലിസ് സ്റ്റേഷനിൽ എത്തിയ യുവാവിൽ നിന്നും എം ഡി എം എ പിടികൂടി

ഭാര്യയെ പിന്തുടർന്ന് പോലിസ് സ്റ്റേഷനിൽ എത്തിയ ഭർത്താവിൽ 
നിന്നും എം ഡി എം എ പിടികൂടി

ചാത്തന്നൂർ : ഭാര്യയെ പിന്തുടർന്ന് പോലിസ് സ്റ്റേഷനിൽ എത്തിയ ഭർത്താവിൽ 
നിന്നും എം ഡി എം എ പിടികൂടി. ആറ്റിങ്ങൽ കോരാണി കെ.കെ.ഭവനിൽ കൃഷ്ണൻകുട്ടിയുടെ മകൻ 
സനൽകുമാർ (51)നെയാണ് 
 ചാത്തന്നൂർ സ്റ്റേഷൻ വളപ്പിൽ നിന്നും പോലിസ് പിടികൂടിയത്.
സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ് കഴിഞ്ഞ 6ന് 
ഭാര്യയുടെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി എത്തിയ ഇരുവരും ചടങ്ങ് കഴിഞ്ഞു തിരിച്ചു പോകുന്നതിനിടയിൽ വാക്ക് തർക്കം ഉണ്ടാവുകയും സനൽകുമാർ ഭാര്യയെ ക്രൂരമായി മർദ്ധിക്കുകയും തുടർന്ന് പരാതി നൽകാനായി ചാത്തന്നൂർ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയിൽ എത്തിയ ഭാര്യയെ പിന്തുടർന്ന് സ്റ്റേഷനിൽ ബൈക്കിൽ എത്തിയ സനൽകുമാർ ബൈക്കുമായി മറിഞ്ഞു വീഴുകയും പെട്ടെന്ന് 
അക്രമാസക്തമായ നിലയിൽ കാണപ്പെട്ട ഇയാളെ പോലീസ് സ്റ്റേഷനുളളിൽ തടഞ്ഞ് നിർത്തിയ ശേഷം നടത്തിയ ദേഹപരിശോധനയിൽ ഒമ്പത് ചെറിയ പാക്കറ്റുകളിലായി 1.10 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരന്നു. തുടർന്ന് എൻ.ഡി.പി.എസ് നിയമപ്രാകരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ സ്ത്രീയെ ചികിത്സയ്ക്കായി ചാത്തന്നൂരിലെ സ്വകാര്യ 
 ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചാത്തന്നൂർ പോലിസ് കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Monday, 7 September 2026

പുള്ളിമാൻ ചാത്തന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ

പുള്ളിമാൻ ചാത്തന്നൂരിൽ ഉണ്ട് തെരുവ് നായ്ക്കൾ പിന്നാലെ 

ചാത്തന്നൂർ : പുള്ളിമാൻ ചാത്തന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നു ആദ്യം കാണുന്ന സന്തോഷത്തോടെ ജനങ്ങളും ഓടികൂടുമ്പോൾ ഓടി പോകുകയാണ് മാൻ.
 മാനിന്റെ പിന്നാലെ തെരുവ് നായ്ക്കളും 
കൂട്ടമായി ഓടിയെത്തുന്നതോടെ പ്രാണഭയത്താൽ മാൻ ഓടി തളരുകയാണ്.
കഴിഞ്ഞ ആഴ്ച കാരംകോട് വിമല സെൻട്രൽ സ്കൂളിന്റെ ഭാഗത്ത് രാത്രിയിൽ കണ്ട പുള്ളിമാൻ ചാത്തന്നൂർ തോടിന്റെ തീരങ്ങളിലും വിവിധ പുരയിടങ്ങളിലും അലഞ്ഞു തിരിഞ്ഞ് നടക്കുന്നു.
ആൾക്കാരെ കാണുമ്പോൾ ഓടി പോകുന്ന മാനിന്റെ പിന്നാലെ തെരുവ് നായ്ക്കളും ഓടുന്നതോടെ ഭയന്ന് മാൻ സുരക്ഷിത സ്ഥാനങ്ങൾ തേടുകയാണ് ഇന്നലെ പുലർച്ചെ മുതൽ ചാത്തന്നൂർ തോടിന്റെ തീരങ്ങളിലും പുരയിടങ്ങളിലും പുള്ളിമാനിനെ കണ്ടിരുന്നു കണ്ടവർ അതാത് സമയങ്ങളിൽ തന്നെ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളെയും അറിയിക്കുന്നുണ്ട്.ഇന്നലെ വൈകുന്നേരത്തോടെ ചാത്തന്നൂർ തിരുമുക്കിന് സമീപമുള്ള പുരയിടത്തിൽ നിന്ന് പുല്ല് തിന്നുകയാണ് ആളനക്കം കേട്ടതോടെ ഓടി പോയതായി നാട്ടുകാർ പറഞ്ഞു.കഴിഞ്ഞ നാല് ദിവസമായി 
സംരഷിത മൃഗമായ പുള്ളിമാൻ ചാത്തന്നൂർ ഭാഗത്ത് എത്തിയിട്ടും വനം വകുപ്പ് അധികൃതരെ അറിയിച്ച് നടപടിയെടുക്കാൻ പഞ്ചായത്ത്‌ അധികൃതർ കൂട്ടാക്കാത്തതിൽ പ്രതിക്ഷേധം ശക്തമാകുകയാണ്.ഇതിനിടയിൽ നടയ്ക്കൽ ചാത്തന്നൂർ റോഡിൽ മുള്ളൻപന്നി ബൈക്കിന് കുറുക്ക് ചാടി രണ്ട് വയസുകാരനും പിതാവിനും പരിക്കേറ്റിരുന്നു.

@ ഇടനാട് ഭാഗത്ത് തെരുവ് നായ ആക്രമണം 

ചാത്തന്നൂർ പഞ്ചായത്തിലെ 
ഇടനാട് എൽ പി സ്കൂൾ പരിസരത്തും 
 കോഷ്ണക്കാവ് ഭാഗത്തും തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി നിരവധി പരാതികൾ ഉയർന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്തതിൽ നാട്ടുകാർ കടുത്ത പ്രതിക്ഷേധത്തിലാണ്.കുട്ടികൾക്ക് ഭീഷണിയായി സ്കൂളിന്റെ അകത്തും 
പുറത്തും തെരുവ് നായ്ക്കൾ താവളമാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ ഇടനാട് ബ്ലസി ഭവനിൽ സണ്ണികോശിയുടെ കാറും ഇരു ചക്ര വാഹനങ്ങളും തെരുവ് നായ്ക്കൾ കടിച്ചു 
നശിപ്പിച്ചു പതിനായിരക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായതായി വീട്ടുകാർ പറഞ്ഞു.
തൊട്ടടുത്ത് തന്നെയുള്ള കാട്ടുവിള വീട്ടിൽ സജിയുടെ എരുത്തിലിൽ കെട്ടിയിരുന്ന 
ആടിനെ നായ്ക്കൾ കടിച്ചു മൃതപ്രായമാക്കി 
രാത്രി 9 മണി കഴിഞ്ഞാൽ സ്കൂൾ പരിസരത്ത് നിന്നും കോഷ്ണക്കാവ് റോഡിൽ പ്രവേശിക്കാൻ പറ്റാത്ത വിധം തെരുവ് നായ്ക്കളാണ് ഇത് മൂലം നാട്ടുകാർ സന്ധ്യ മയങ്ങും മുൻപ് വീടുകളിൽ അഭയം തേടുകയാണ്. അടിയന്തിരമായി തെരുവ് നായ ശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.