കൊട്ടിയം രാജേന്ദ്രവിലാസത്തിൽ
ശ്രുതിവർമ്മ(40),ചാത്തന്നൂർ ചരുവിളപുത്തൻവീട്ടിൽ ഗോപിനാഥൻപിള്ള(65),
പരവൂർ ശാരികയിൽ
ശരത് (35), ബസ് ഡ്രൈവർ കണ്ണനല്ലൂർ സരികമൻസിലിൽ ഫിറോസ് (41),പെരുമ്പുഴ അവിട്ടത്തിൽ അഖില(33),മകൻ അധ്വത് (9),തിരുമുല്ലാവരം പേഴതിൽ വടക്കതിൽ വീട്ടിൽ മിനി (52), സുരേഷ്ബാബു
കൽഹാര ബസിന്റെ ഡ്രൈവർ സന്ദീപ് (40)നെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ചാത്തന്നൂർ - പരവൂർ റോഡിൽ നെടുങ്ങോലം കോട്ടേക്കുന്ന് ക്ഷേത്രത്തിന് മുന്നിലെ കൊടുംവളവിൽ ഇന്നലെ വൈകുന്നേരം 6.15ഓടെ ബിസ്മില്ല -കൽഹാര എന്ന ബസുകൾ ആണ് കൂട്ടിയിടിച്ചത്. ചാത്തന്നൂർ ഭാഗത്ത് നിന്നും വന്ന പ്രൈവറ്റ് ബസ്സ് ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിർ ദിശയിൽ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ബസിൽ കുടുങ്ങിയവരെ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്കും ഗുരുതരമായി പരിക്കേറ്റവരെ മെഡിക്ക കോളേജിലേക്കും മാറ്റുകയായിരുന്നു അപകടത്തെ തുടർന്ന് ചാത്തന്നൂർ -പരവൂർ റോഡിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു പോലിസ് വാഹനങ്ങൾ മറ്റ് റോഡുകൾ വഴി തിരിച്ചു വിട്ടു തുടർന്ന് ഫയർഫോഴ്സും പോലീസും ചേർന്ന് ബസുകൾ റോഡിൽ നിന്നും മാറ്റി
ഒന്നര മണിക്കൂറിന് ശേഷം
ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു പരവൂർ പോലിസ് കേസെടുത്തു.
ഫോട്ടോ :അപകടത്തിൽപ്പെട്ട വാഹനങ്ങൾ
No comments:
Post a Comment