Wednesday, 6 May 2026

കടകളിൽ നിന്നും വിവിധ ബ്രാന്റ്റുകളിൽ കിട്ടുന്ന കുടിവെള്ളം പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കൊല്ലം : കടകളിൽ നിന്നും വിവിധ ബ്രാന്റ്റുകളിൽ കിട്ടുന്ന കുടിവെള്ളം പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എല്ലാ കുപ്പിവെള്ളവും നല്ലതാണോ എന്ന ചോദ്യമാണ് ജനങ്ങൾ ഉയർത്തുന്നത്.കുപ്പിവെള്ളം വാങ്ങി കുടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
 കുപ്പിയിൽ വില്പനയ്ക്കായി എത്തുന്ന 
കുടിവെള്ളം ഗോഡൌണുകളിൽ  
സൂക്ഷിക്കുന്നതിനും വിതരണത്തിനും 
കടകളിൽ സൂക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങളുണ്ട്. കുപ്പിവെള്ളത്തിൽ 
 ഐ എസ് ഐ മുദ്രയുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നതാണ് പ്രധാനം. പ്ലാസ്റ്റിക് ബോട്ടിലിൻ്റെ സീൽ പൊട്ടിച്ചില്ലെന്നും ഉറപ്പാക്കണം.വലിയ കാനുകളിലെ കുടിവെള്ളത്തിലും 
 സീൽ ഉണ്ടെന്ന് ഉറപ്പാക്കണം.ഒപ്പം 
വെയിൽ ഏൽക്കാൻ പാടില്ലെന്ന നിർദ്ദേശവും ഉണ്ട്. കുപ്പിവെള്ളത്തിന്റെ കുപ്പിയിലുള്ള സ്റ്റിക്കറിൽ തന്നെ വ്യക്തമായി ഇതെല്ലാം എഴുതിയിട്ടുണ്ട്.എന്നാൽ ഹൈടെക് രീതിയിൽ പ്രവർത്തിക്കുന്ന ബേക്കറികൾ ഹോട്ടലുകൾ മുതൽ 
 തെരുവോര കച്ചവടക്കാർ വരെയുള്ള 
 മിക്ക വ്യാപാരികളും വെയിലത്താണ് കുപ്പിവെള്ളം വെയ്ക്കുന്നതും വിൽക്കുന്നതും ഇങ്ങനെ വെയിലത്ത് വച്ച് വിൽക്കുന്ന വെള്ളം വാങ്ങി കുടിക്കുന്നത് ആരോഗ്യത്തിന് തന്നെ ഭീഷണിയാണെന്നാണ് ആരോഗ്യരംഗത്തെ 
വിദഗ്ധർ നൽകുന്ന നിർദ്ദേശം. വെയിലേൽക്കുമ്പോൾ കെമിക്കൽ ലീക്ക് ഉണ്ടാകാനുള്ള സാദ്ധ്യതയാണ് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. തുറന്ന വാഹനങ്ങളിൽ കുപ്പിവെള്ളവും മറ്റ് പാനീയങ്ങളും കൊണ്ടുപോകരുതെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശവും പലയിടത്തും ലംഘിക്കപ്പെടുന്നുണ്ട്.
ചെറുതും വലുതുമായ 
വിവിധ വ്യാപാര സ്ഥാപനങ്ങളിൽ അലക്ഷ്യമായി കുപ്പിവെള്ളം വില്പനയ്ക്ക് വെക്കാറുണ്ട്. കയറ് കൊണ്ട് കെട്ടിത്തൂക്കി വെയിലേൽക്കുന്ന വിധത്തിലാണ്    കുപ്പിവെള്ള വില്പന. വാഹനങ്ങളിൽ പ്ലാസ്റ്റിക് കാൻ ഉൾപ്പെടെയുള്ള വസ്തുക്കൾ കൊണ്ടുപോകുമ്പോൾ സൂര്യപ്രകാശം ഏൽക്കാതെ ശ്രദ്ധിക്കണമെന്നാണ് പക്ഷേ ഭൂരിപക്ഷം വിതരണക്കാരും മൂടിയില്ലാത്ത വാഹനങ്ങളിലാണ് വിതരണം ചെയ്യുന്നത്.

@ശുദ്ധജലം ഉത്പാധിപ്പുക്കുന്നതും വിതരണം ചെയ്യുന്നതും വിൽക്കുന്നതിനും ശുചിത്വപൂർണ്ണമായിരിക്കണം.
ശുദ്ധജല വിതരണത്തിനായി ഉപയോഗിക്കുന്ന ടാങ്കുകൾ ഫുഡ്ഗ്രേഡ്, തുരുമ്പെടുക്കാത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചതായിരിക്കണം. കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ ചെയ്യുകയും വേണം. അല്ലെങ്കിൽ അംഗീകൃത സാനിറ്റൈസറുകൾ ഉപയോഗിച്ച് ടാങ്കുകൾ വൃത്തിയാക്കി അണുവിമുക്തമാക്കണമെന്നുമാണ് നിർദ്ദേശം എന്നാൽ ഇതൊന്നും തന്നെ ശുദ്ധജല വിതരണ കമ്പനികൾ ശ്രദ്ധിക്കാറില്ല.റോഡിൽ കൂടി ദിനവും കൊണ്ട് പോകുന്ന കുടിവെള്ള വിതരണ വാഹനങ്ങളിൽ പരിശോധന നടത്തുവാനും ആരോഗ്യവകുപ്പ് അധികൃതർ മെനകെടാറില്ല.

@ ഭക്ഷ്യസുരക്ഷയിൽ കുടിവെള്ളത്തിന് മുൻഗണനയാണ് ചൂട് കാലമായതിനാൽ 
 ഒരോ 10 മിനിട്ട് ഇടവേളകളിൽ വെള്ളം കുടിക്കണമെന്ന് പറയുമ്പോൾ ഏറ്റവുമധികം ഉപയോഗിക്കുന്നത്. കടകളിൽ നിന്ന് വാങ്ങി കുടിക്കുന്ന കുപ്പിവെള്ളമാണ്. നിലവിൽ കുടിവെള്ളത്തെ കുറിച്ചുള്ള 
ആശങ്കകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ 
ആരോഗ്യവകുപ്പ് സുരക്ഷാമുന്നറിയിപ്പ് നൽക്കുകയാണ്. 
കുപ്പിവെള്ളം അപകടസാദ്ധ്യതയുള്ള ഭക്ഷണവിഭാഗമായി എഫ്.എസ്.എസ്.എ.ഐ (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ 2024 നവംബർ 29ന് പ്രഖ്യാപിച്ചിരുന്നു. ഉത്പന്നത്തിന്റെ മോശം പാക്കേജിംഗ്, ഉയർന്ന മലിനീകരണതോത്, മോശം സ്റ്റോറേജിംഗ്, കൈകാര്യം ചെയ്യുന്നതിലെ അലംഭാവം എന്നിവ കുടിവെള്ളത്തിന്റെ കാര്യത്തിൽ ഉണ്ടാവാൻ പാടില്ല എന്നുള്ള മുന്നറിയിപ്പ് ആണ് ആരോഗ്യവകുപ്പ് നൽകുന്നത്.




Sunday, 3 May 2026

ഭാരതീയ വ്യാപാരി വ്യവസായ സംഘം.കൊല്ലം ജില്ലാ സമ്മേളനം

ഭാരതീയ വ്യാപാരി വ്യവസായ സംഘം.കൊല്ലം ജില്ലാ സമ്മേളനം

പരവൂർ :ഭാരതീയ വ്യാപാരി വ്യവസായ സംഘം.കൊല്ലം ജില്ലാ സമ്മേളനം പുത്തൻകുളത്ത് നടന്നു. സംസ്ഥാന പ്രസിഡന്റ്‌ അജിത്കർത്താ ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി ചെങ്കൽ രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ ബി. സജൻലാൽ അധ്യക്ഷത വഹിച്ചു സംസ്ഥാന ട്രഷറർ ഹരിശങ്കർ പുതിയ ജില്ലാ  ഭാരവാഹികളെ പ്രഖ്യാപിച്ചു ജില്ലാ സെക്രട്ടറി ജയശങ്കർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ രക്ഷാധികാരി വിളക്കുടി ചന്ദ്രൻ, ഹരീഷ് തെക്കടം എന്നിവർ സംസാരിച്ചു 
ജില്ലാ സെക്രട്ടറി ജയശങ്കർ സ്വാഗതവും സിജുമനോഹരൻ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി വിളക്കുടി ചന്ദ്രൻ (രക്ഷാധികാരി), ബി. സജൻലാൽ(പ്രസിഡന്റ്‌), വൈസ് പ്രസിഡന്റുമാരായി സുരേഷ്മോഹൻ, ഗിരിജകുമാരി, അജിമോൻ, കെ. മുരളീധരൻ, കെ. ബി. അജയകുമാർ, അനിമോൻ. കെ. രമണൻ (ജനറൽ സെക്രട്ടറി) സെക്രട്ടറിമാരായി മായസൂര്യ, ആലഞ്ചേരിജയചന്ദ്രൻ, രമ്യസുനിൽ, രാജീവ് കൊല്ലം, രഞ്ജിത് കുന്നത്തൂർ,ജയശങ്കർ, രാജേഷ്ബാബു, ഹരീഷ് തെക്കടം(ട്രഷറർ)
ഫോട്ടോ :ഭാരതീയ വ്യാപാരി വ്യവസായ സംഘം.കൊല്ലം ജില്ലാ സമ്മേളനം
സംസ്ഥാന പ്രസിഡന്റ്‌ അജിത്കർത്താ ഉദ്ഘാടനം ചെയ്യുന്നു.

സത്യസന്ധതയും കൃത്യനിഷ്ഠയുമായിരിക്കണം കച്ചവടത്തിന്റെ മുഖമുദ്ര -ചെങ്കൽ രാജശേഖരൻ 

സത്യസന്ധതയും കൃത്യനിഷ്ഠയുമായിരിക്കണം കച്ചവടത്തിന്റെ മുഖമുദ്രയെന്ന് വ്യാപാരി വ്യവസായ സംഘം സംസ്ഥാന രക്ഷാധികാരി ചെങ്കൽ രാജശേഖരൻ പറഞ്ഞു വ്യാപാരി
വ്യവസായ സംഘം ജില്ലാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം സത്യസന്ധമായ കച്ചവടം ചെയ്യുന്നവരെ ആർക്കും തകർക്കാൻ കഴിയുകില്ല എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വ്യാപാര-വ്യവസായ മേഖല അതീവ സങ്കീർണ്ണമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കൊവിഡിന് ശേഷമുള്ള സാമ്പത്തിക മാന്ദ്യം, ഓൺലൈൻ വ്യാപാരത്തിൽ നിന്നുള്ള വെല്ലുവിളികൾ, വർദ്ധിച്ചുവരുന്ന നികുതിഭാരം എന്നിവ കാരണം കേരളത്തിൽ വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാണ് അവരെ കരകയറ്റാനുള്ള നടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




Thursday, 30 April 2026

തിരഞ്ഞെടുപ്പും ഭരണമാറ്റവും മൂലം സംസ്ഥാന സർക്കാരിന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി ജില്ലയിലെ സ്കൂളുകളിൽ നിർമ്മാണപ്രവർത്തികൾ വൈകുന്നു

കൊല്ലം:  തിരഞ്ഞെടുപ്പും ഭരണമാറ്റവും മൂലം സംസ്ഥാന സർക്കാരിന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി 
ജില്ലയിലെ സ്കൂളുകളിൽ നിർമ്മാണപ്രവർത്തികൾ വൈകുന്നു സ്കൂൾ തുറക്കാൻ ഇനി ഒരു മാസം മാത്രം. പതിവ് പോലെ സ്കൂൾ തുറക്കുന്നതിന് മുന്നൊരുക്കങ്ങൾക്കായി വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള സർക്കലുർ സർക്കാർ സ്കൂളുകളിലും എയ്ഡ്സ് സ്കൂളുകളിലും പ്രൈവറ്റ് സ്കൂളുകളിലും എത്തിച്ചിട്ടുണ്ട്.
അധ്യയന വർഷാരംഭത്തിൻ്റെ ഭാഗമായുള്ള ഒരുക്കങ്ങൾ തുടങ്ങുവാൻ സർക്കാർ സ്കൂളുകൾക്ക് സാമ്പത്തികമാണ് പ്രധാന തടസ്സമെന്ന് അധ്യാപകർ ചൂണ്ടികാട്ടുന്നു.
കുട്ടികളുടെ സുരക്ഷാ മുൻകരുതലുകളും മാർഗനിർദേശങ്ങളും സംബന്ധിച്ച് സർക്കാരിൻ്റെ മാന്വൽ പ്രകാരമുള്ള പ്രവർത്തനങ്ങൾക്ക് വൻതുക അനിവാര്യമാണ് സ്‌കൂളുകളുടെ ഫിറ്റ്നസിനുവേണ്ടിയുള്ള അറ്റകുറ്റപണി, പരിസര ശുചീകരണം, ബസുകളുടെ ഫിറ്റ്നസ് പരിശോധന തുടങ്ങിയവയാണ് പ്രധാനമായും ചെയ്യേണ്ടത്.  വൈദ്യുതി വകുപ്പ്, ജലഅതോറിട്ടി, വനംവകുപ്പ്, ഗതാഗത വകുപ്പ് തുടങ്ങിയവയുടെ പരിശോധനയ്ക്കുശേഷമാണ്
സ്കൂൾ അധികൃതർ  തദ്ദേശ സ്ഥാപനങ്ങളിൽ ഫിറ്റ്നസിനായി അപേക്ഷ നൽകുന്നത്. പക്ഷേ വർഷാവർഷം നടപ്പാക്കേണ്ട ഇ പരിശോധനകളെല്ലാം വഴിപാട് പോലെ നടത്തുന്ന പ്രക്രിയയാണെന്ന് അധ്യാപകർ തന്നെ സമ്മതിക്കുന്നു.സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി വാതിലുകൾ, ജനലുകൾ, സീലിങുകൾ എന്നിവയുടെ അറ്റകുറ്റപ്പണി, പഴയ കെട്ടിടങ്ങളുടെ ഫിറ്റ്നസ് എന്നിവ പരിശോധിക്കണമെന്നാണ് നിർദ്ദേശം പക്ഷേ അൻപത് വർഷത്തിന് മുകളിൽ പഴക്കമുള്ള കെട്ടിടങ്ങളാണ് ഭൂരിപക്ഷം സർക്കാർ സ്കൂളുകളിലും ഉള്ളത്.ഇതിലൊന്നും തന്നെ നിർമ്മാണപ്രവർത്തികൾ ഇക്കുറി തുടങ്ങിയിട്ടില്ല.വില്ലേജ് അധികാരികളെ കൊണ്ട് സ്‌കൂൾവക സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതിർത്തി തിരിച്ച് ചുറ്റുമതിൽ കെട്ടി സാമൂഹ്യവിരുദ്ധർ, വന്യമൃഗങ്ങൾ, തെരുവുനായകൾ എന്നിവയിൽനിന്നും അനധികൃത കൈയേറ്റങ്ങളിൽ നിന്നും സംരക്ഷിക്കണമെന്നും സർക്കാർ നിർദേശിക്കുന്നുണ്ട്. കാടുപിടിച്ചുകിടക്കുന്ന സ്കൂ‌ൾ പരിസരം വൃത്തിയാക്കണമെന്നും ഇഴ ജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കണമെന്നും വനംവകുപ്പിന്റെ ഭാഗമായി നിർദേശമുണ്ട്. ഇ നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള സാമ്പത്തികം സർക്കാരിൽ നിന്നും കിട്ടുന്നതിനും നൂലാമാലകൾ ഉണ്ടെന്ന് അധ്യാപകർ പറയുന്നു പി ടി എ ഫണ്ട് ഉപയോഗിച്ച്  നിർമ്മാണപ്രവർത്തികൾ നടത്തി സർക്കാർ ഫണ്ട് വരുമ്പോൾ വക മാറ്റുകയാണ് ചെയ്യുന്നത് പി ടി എ ഫണ്ടുകൾ ഇല്ലാത്ത സ്കൂളുകളിൽ അധ്യാപകരുടെ കീശയിൽ നിന്നാണ് ഫണ്ട് ഇറങ്ങുന്നത് എന്ന് അധ്യാപകർ പറയുന്നു സ്കൂളുകളിൽ നടക്കുന്ന നിർമ്മാണപ്രവർത്തികൾക്ക് സമയബന്ധിതമായി ഫണ്ട് ലഭ്യമാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിലാണ് അധ്യയനവർഷാരംഭ ഒരുക്കങ്ങൾ എന്നത് അധ്യാപകർക്കിടയിൽ വെല്ലുവിളിയാകുന്നുണ്ട്. എങ്കിലും
മേയ് പകുതിയോടെ അധ്യയനവർഷാരംഭ ഒരുക്കങ്ങൾ പൂർത്തിയാക്കാനാണ്
 പരമാവധി വേഗത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശം.

@ ഇക്കുറി സ്കൂളുകളിൽ വൈദ്യുതി വകുപ്പിന്റെ പരിശോധനയും 

കഴിഞ്ഞവർഷം തേവലക്കരയിൽ വിദ്യാർഥി സ്കൂ‌ളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വൈദ്യുതി വകുപ്പിന്റെ പരിശോധന കർശനമാക്കുന്നത്. അപകടകരമായ രീതിയിലുള്ള വയറിങ്ങുകൾ, തൂങ്ങികിടക്കുന്ന വൈദ്യുതി ലൈനുകൾ തുടങ്ങിയവ അടിയന്തരമായി പരിഹരിക്കണം.

@ സ്കൂളുകളിൽ 
നിലവിൽ കുട്ടികൾക്കായി പഠന പിന്തുണ പ്രവർത്തനങ്ങൾ  അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂ‌ളുകളിൽ പുരോഗമിക്കുകയാണ്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകി ക്ലാസ് ഉൾപ്പെടെ നൽകുന്നതാണ് പദ്ധതി. കൊല്ലം ജില്ലയിൽ വേനൽച്ചൂട് രൂക്ഷമായതിനാൽ ഓൺലൈനായാണ് വിദ്യാർഥികൾക്ക് ക്ലാസുകൾ നൽകുന്നത് എന്ന് അധ്യാപകർ പറയുന്നു ഇതിന് വേണ്ടിയുള്ള സൗകര്യങ്ങളും വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടില്ല അദ്ധ്യാപകർ ചൂണ്ടികാണിക്കുന്നു 

@ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും കർശനമായി പാലിക്കണമെന്നും
 സ്കൂളുകൾക്കും മാനേജ്‌മെൻ്റുകൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. 

@ സ്‌കൂൾ ബസുകളിൽ ഇവ നിർബന്ധം

മോട്ടർ വാഹന വകുപ്പ് നൽകുന്ന ഫിറ്റ്നസ് സ്‌റ്റിക്കർ

വേഗപ്പൂട്ട്, ജിപിഎസ് സംവിധാനം

സുരക്ഷാ വാതിലും പ്രഥമ ശുശ്രൂഷ കിറ്റും

ഇരുവശങ്ങളിലും സ്കൂളിന്റെ പേരും ഫോൺ നമ്പറും

പിന്നിൽ ചൈൽഡ് ലൈൻ(1098), പൊലീസ് (100), ആംബുലൻസ് (102), ഫയർഫോഴ്സ് (101) എന്നിവരുടെ നമ്പറുകൾ.

വാഹനത്തിന്റെ ഇടത് ഭാഗത്ത് പുക പരിശോധന, ഇൻഷുറൻസ്, ഫിറ്റ്നസ് എന്നിവയുടെ കാലാവധിയും രേഖപ്പെടുത്തണം.


അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പിടികൂടി 

കൊല്ലം: ശക്തികുളങ്ങര മരിയാലയം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സന്നിധാനം  എന്ന ഹോട്ടലിൽ നിന്നും അനധിമായി 
മായി സൂക്ഷിച്ചിരുന്ന ഗാർഹിക പാചക വാതക സിലിണ്ടറുകൾ പിടികൂടി.
കൊല്ലം താലൂക്ക് സപ്ലൈ ഓഫിസർക്ക് ലഭിച്ച രഹസ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സപ്ലൈ ഓഫിസറുടെ നിർദ്ദേശാനുസരണം നടത്തി പരിശോധനയിലാണ് സിലിണ്ടറുകൾ കണ്ടെത്തിയത്. റെയ്ഡിൽ 
റേഷ‌നിംഗ് ഇൻസ്‌പെക്ടർമാരായ 
 ജി.ബിജുകുമാരകറുപ്പ്, എസ്. ശ്രീലത, കെ.ഐ അനില എന്നിവർ നേതൃമ്പം നൽ കി.

29.4.2028

Monday, 27 April 2026

പുറ്റിങ്ങൽ ദുരന്തത്തിന് പത്താണ്ട് തികഞ്ഞിട്ടും കാരണം കണ്ടെത്താൻ നാളിത് വരെ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷനുകൾക്ക് കഴിഞ്ഞിട്ടില്ല

പരവൂർ : പുറ്റിങ്ങൽ ദുരന്തത്തിന് പത്താണ്ട് തികഞ്ഞിട്ടും കാരണം കണ്ടെത്താൻ നാളിത് വരെ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷനുകൾക്ക് കഴിഞ്ഞിട്ടില്ല എന്ന സർക്കാർ സംവിധാനത്തിന്റെ ഒരു പരാജയം തന്നെയാണ്. ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായുള്ള വെടികെട്ട് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ആണ്  പൊടുന്നനെയുള്ള ദുരന്തം കടന്നെത്തിയത്.
2016 ഏപ്രിൽ 10 ന് പുലർച്ചെ 3.13 ന് പുറ്റിങ്ങൽ മൈതാനിയിൽ കത്തിയമർന്നത് 110 മനുഷ്യരാണ്. ഗുരുതരമായി പരിക്കേറ്റത് 656 പേർക്ക്. പരിക്കേറ്റവരിൽ പലർക്കും ഇത്രകാലമായിട്ടും ജീവിതം പഴയനിലയിലേക്ക് എത്തിയിട്ടില്ല.
അപകടമേൽപ്പിച്ച ശാരീരികവും മാനസികവുമായ ആഘാതത്തിന്റെ തീവ്രത കുറയുന്നുമില്ല.
മീനഭരണി ഉത്സവത്തിൻ്റെ സമാപനംകുറിച്ച് രാത്രി 12-നാണ് വെടിക്കെട്ട് തുടങ്ങിയത്.
പ്രശസ്‌തമായ വെടിക്കെട്ട് കാണാൻ മറ്റുനാടുകളിൽ നിന്നുൾപ്പെടെ ആയിരക്കണക്കിനുപേരാണ് പരവൂരിലേക്ക് പുകിയെത്തിയത്. വെടിക്കെട്ട് ഏതാണ്ട് പൂർത്തിയായ ഘട്ടത്തിലാണ്
അപകടം ഉണ്ടായത്. വെടികെട്ട് ഏകദേശം പൂർത്തിയായിട്ടും ഇത്രയും വലിയ തോതിൽ വെടികോപ്പുകൾ അവിടെ ഉണ്ടായിരുന്നു എന്നതിനെ കുറിച്ച് യാതൊരു അന്വേഷണവും നടന്നിട്ടില്ല വെടികെട്ട് അപകടം ഉണ്ടായതിന് പിന്നാലെ ക്ഷേത്രത്തിൽ ഉണ്ടായ അതിക്രമങ്ങളെ കുറിച്ചും അന്വേഷണം നാളിതുവരെ വരെ നടന്നിട്ടില്ല  അപകടം ഉണ്ടായതിന് ശേഷം ക്ഷേത്രത്തിന്റെ മൂലസ്ഥാനം തകർത്ത സംഭവത്തിലും അന്വേഷണം നടന്നിട്ടില്ല.പത്ത് വർഷം പിന്നീടുമ്പോഴും ദുരന്തകാരണം കണ്ടെത്താനോ സമഗ്ര അന്വേഷണം നടത്തുന്നതിനോ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല.സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ ക്ഷേത്രത്തിന്റെ ഭാരവാഹികളെയും വെടികെട്ട് കരാറുകാരെയും ജോലിക്കാരെയും പ്രതികളാക്കി കേസ് കോടതിയിൽ എത്തിക്കുകയായിരുന്നു.ഇന്നും അപകടവും അതിനെ തുടർന്ന് ഉണ്ടായ ആക്രമണ സംഭവങ്ങളെ കുറിച്ചും യാതൊരു അന്വേഷണവും നടത്താൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല.ശാസ്ത്രീയ പരിശോധന അനിവാര്യമാണ് എന്ന വിവിധ ഹിന്ദു സംഘടനകളുടെ ആവശ്യവും അംഗീചാരിച്ചില്ല 

@ പുറ്റിങ്ങലിന് ശേഷം രാജ്യം മുഴുവൻ വെടിക്കെട്ട് സുരക്ഷയെക്കുറിച്ച് സംസാരിച്ചെങ്കിലും, പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ മുണ്ടത്തിക്കോട് മറ്റൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയാണ്.
ഈ ദുരന്തവും വിരൽ ചൂണ്ടുന്നത് ഗുരുതരമായ ചില പാളിച്ചകളിലേക്കാണ്. കഠിനമായ വേനൽച്ചൂടിൽ രാസവസ്‌തുക്കൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഇവിടെ ലംഘിക്കപ്പെട്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. വെടിക്കെട്ട് നിർമ്മാണശാലകൾ മുതൽ ഉത്സവപ്പറമ്പുകൾ വരെ കർശനമായ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാകേണ്ടതുണ്ട്. വേനൽച്ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ കരിമരുന്ന് കൈകാര്യം ചെയ്യുന്നതിന് പുതിയ പ്രോട്ടോക്കോളുകൾ അനിവാര്യമാണ്. ഇനിയൊരു വിസ്‌മയവും വിലാപമായി മാറാതിരിക്കാൻ, നിയമങ്ങൾ കടലാസിലൊതുങ്ങാതെ നടപ്പിലാക്കാനുള്ള ആർജ്ജവം അധികാരികൾ കാട്ടേണ്ടതുണ്ട്. പുറ്റിങ്ങൽ ദുരന്തത്തിന് സമാനമായ രീതിയിൽ  500 മീറ്റർ അകലെയുള്ള വീടുകൾക്ക് പോലും കേടുപാടുകൾ സംഭവിക്കണമെങ്കിൽ എത്രമാത്രം സ്ഫോടകവസ്തു‌ക്കളാണ് അവിടെ സംഭരിച്ചിരുന്നത് എന്നത് അന്വേഷിക്കണം.
ലൈസൻസുള്ള ഷെഡുകളിൽ അനുവദനീയമായതിലും കൂടുതൽ അളവിൽ മരുന്നുപയോഗിച്ചോ എന്ന കാര്യത്തിൽ അന്വേഷണം നടക്കണം. കരിമരുന്ന് പ്രയോഗം ഒരു കലയാണെന്ന് നാം പറയുമ്പോഴും, അത് മരണത്തിന്റെ കച്ചവടമായി മാറാതിരിക്കാൻ ഇനിയെങ്കിലും കർശനമായ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്.

@ ഉത്സവസ്ഥലങ്ങളിൽ തീവ്രവാദ ബന്ധമുള്ള സംഘടനകൾ നുഴഞ്ഞുകയറിയോ എന്നുള്ള പരിശോധന അനിവാര്യമാണ് എന്നാണ് വാർത്തമാന കാലഘട്ടം തെളിയിക്കുന്നത്. ക്ഷേത്രങ്ങളുടെ ആചാരനുഷ്ടാനങ്ങൾ തകർക്കാനുള്ള ഗുഡ നിക്കങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ലാ എന്ന് ഭക്തജനങ്ങൾ തന്നെ ചൂണ്ടികാണിക്കുമ്പോൾ ഉത്സവങ്ങൾക്ക് ഭാവിയിൽ പഴുതടച്ച സുരക്ഷയൊരുക്കണം
ഒപ്പം തന്നെ ഇത് വരെ നടന്ന ദുരന്തങ്ങളെ കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന  ആവശ്യമാണ് ശക്തമാകുന്നത്.


@ ആകാശത്ത് വർണ്ണങ്ങൾ വിതറാൻ തയ്യാറാക്കിയ വിസ്മയങ്ങൾ ഒടുവിൽ ഒരു നാടിന്റെ കണ്ണീരായി മാറുന്നതിന് പിന്നിൽ എന്തെങ്കിലും അദൃശ്യകരങ്ങൾ ഉണ്ടോ എന്നുള്ള അന്വേഷണം പൂറ്റിങ്ങലിൽ നിന്നും തുടങ്ങേണ്ടതായിരുന്നു സമാനരീതിയിൽ 
 മുണ്ടത്തിക്കോടിനെ നടുക്കിയ വെടിക്കെട്ട് ദുരന്തം കേവലം ഒരു അപകടമല്ല, മറിച്ച് സുരക്ഷാ മാനദണ്ഡങ്ങളും വേനൽച്ചൂടും ചേർന്ന് സൃഷ്ടിച്ച ഒരു വൻ ദുരന്തമാണ്. 
എന്നതിന് അപ്പുറം അന്വേഷണം അനിവാര്യമാണ്.

@ പൂരം കാത്തിരുന്ന നാടിന് മുന്നിൽ ഇന്ന് കരിപുരണ്ട ഓർമ്മകൾ മാത്രം. ഉത്സവസ്ഥലങ്ങളിൽ 
വെടിക്കെട്ടുകൾ എന്നും ആവേശമാണ്. എന്നാൽ ആ ആവേശം പലപ്പോഴും വലിയ ദുരന്തങ്ങളിലേക്കാണ് വഴിമാറിയിട്ടുള്ളത്. ഓരോ വെടിക്കെട്ട് അപകടത്തിന് ശേഷവും നാം സുരക്ഷയെക്കുറിച്ച് സംസാരിക്കാറുണ്ടെങ്കിലും, ചരിത്രം പരിശോധിച്ചാൽ ചോരയിൽ മുങ്ങിയ ഒരുപിടി കറുത്ത ദിനങ്ങൾ നമുക്ക് കാണാം. പുറ്റിങ്ങൽ മുതൽ ഏറ്റവും ഒടുവിൽ മുണ്ടത്തിക്കോട് വരെ നീളുന്ന
ഓരോ വെടിക്കെട്ട് ദുരന്തവും ബാക്കിവെക്കുന്നത് കുറേ അനാഥ കുടുംബങ്ങളെയും തീരാത്ത കണ്ണീർപ്പാടുകളെയുമാണ്. 


@പ്രതേക കോടതിയിൽ വിചാരണ 

ജില്ലാ ഭരണകൂടം വെടിക്കെട്ട് നിരോധിച്ചതായി അറിയിച്ചിട്ടും ക്ഷേത്രക്കമ്മിറ്റിക്കാരും കമ്പക്കാരും ചേർന്ന് നിയമവിരുദ്ധമായി മത്സരം നടത്തിയെന്ന കേസിൻ്റെ വിചാരണ പ്രത്യേക കോടതിയിൽ നടന്നുവരികയാണ്. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ, വെടിക്കെട്ട് ആശാന്മാർ, ഇവരുടെ തൊഴിലാളികൾ, കരിമരുന്നുകച്ചവടക്കാർ തുടങ്ങിയവരുൾപ്പെടെ 59 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ 13 പേർ മരിച്ചു. ആയിരത്തിലേറെ പേജുകളടങ്ങിയതാണ് കുറ്റപത്രം. 1417 സാക്ഷികളും 1611 രേഖകളും 376 തൊണ്ടിസാധനങ്ങളുമുണ്ട്. പ്രത്യേക കോടതിയുണ്ടെങ്കിലും സ്ഥിരം ജഡ്‌ജിയെ നിയമിച്ചിട്ടില്ല. നാലാം ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജിക്ക് അധികച്ചുമതല നൽകിയിരിക്കുകയാണ്. ശനിയാഴ്ചകളിലാണ് കേസ് പരിഗണിക്കുന്നത്.

ചിറക്കര പഞ്ചായത്തിൽ വൃത്തിഹീനമായ ചുറ്റളവിൽ നടത്തുന്ന പന്നി ഫാമുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ചിറക്കര പഞ്ചായത്തിൽ 
വൃത്തിഹീനമായ ചുറ്റളവിൽ   നടത്തുന്ന പന്നി ഫാമുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ചാത്തന്നൂർ :ചിറക്കര പഞ്ചായത്തിൽ 
വൃത്തിഹീനമായ ചുറ്റളവിൽ  അനധികൃതമായി നടത്തുന്ന പന്നി ഫാമുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിലേക്ക്.ആദ്യപടിയെന്നോണം 
ചിറക്കര ഗ്രാമപഞ്ചായത്തിലെ 
ബിജെപിയുടെ പാർലമെന്ററി പാർട്ടി ലീഡർ 
ദേവിദാസ്  കണ്ണന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലാ കളക്ടർ ദേവീദാസിന് പൊതുജനങ്ങളുടെ ഒപ്പ് ശേഖരണം നടത്തി 
മാസ് പെറ്റീഷൻ നൽകി.പഞ്ചായത്തിന്റെ അനുവാദം ഇല്ലാതെ ഒരു ഫാമിന്റെ യാതൊരുവിധ മാന:ദണ്ടങ്ങളും പാലിക്കാതെ പഞ്ചായത്തിലെ 
കുഴുപ്പിൽ  വാർഡിൽ പ്രവർത്തിക്കുന്ന 
അനധികൃത പന്നി വളർത്തലും അതിനോടനുബന്ധിച്ച് അനധികൃതമായുള്ള  കശാപ്പുശാലകളും
മൂലം പ്രദേശത്ത് അതീവ ദുർഗന്ധവും 
ജനങ്ങൾക്ക് മാരകമായ രോഗങ്ങൾക്കും കാരണമായതിനാൽനടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇവിടെ പ്രവർത്തിക്കുന്ന  പന്നി ഫാമുകൾക്ക് ലൈസൻസ് വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റമോ ഇല്ലാതെയാണ് പ്രവർത്തിച്ചു വരുന്നത് ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 
പഞ്ചായത്തിൽ നിന്ന് സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും കുന്ന് കൂടികിടക്കുന്ന മാലിന്യം  മാറ്റാനും ഫാമധികൃതർ ശ്രമിച്ചിട്ടില്ല.നിലവിൽ മഞ്ഞപ്പിത്തം ബി,കോളറ തുടങ്ങിയ മാരക രോഗങ്ങൾ
പിടിപെട്ട് നിരവധി പേര് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.അടിയന്തിരമായ അനധികൃത ഫാമുകൾക്ക് എതിരെ ജില്ലാ കളക്ടർ ഇടപ്പെട്ട് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് 
ബിജെപിയുടെ പാർലമെന്ററി പാർട്ടി ലീഡർ 
ദേവിദാസ്  കണ്ണൻ പറഞ്ഞു.

ബസ് സ്റ്റോപ്പുകൾ ജനങ്ങൾക്ക് ഉപയോഗപ്രദമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണം - ജനകീയ വികസന സമിതി

ബസ് സ്റ്റോപ്പുകൾ ജനങ്ങൾക്ക് ഉപയോഗപ്രദമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണം - ജനകീയ വികസന സമിതി 

ചാത്തന്നൂർ : ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ചാത്തന്നൂർ ജംഗ്ഷന്റെ ഇരു സൈഡുകളിലും സ്ഥാപിച്ചിട്ടുള്ള ബസ്സ്റ്റോപ്പുകൾ ജനങ്ങൾക്ക് ഉപയോഗപ്രദമായതും സുരക്ഷിതവുമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ചാത്തന്നൂർ ജനകീയ വികസന സമിതി ആവശ്യപ്പെട്ടു.
കൊല്ലം ഭാഗത്തേക്കുള്ള  ബസ് സ്റ്റോപ്പ്  നിർമ്മിക്കുന്നത്  ജംഗ്ഷനിലെ ഫ്ലൈ ഓവറിന് തൊട്ടടുത്ത്  വളരെ ഇടുങ്ങിയ സ്ഥലത്താണ് ഇത് ഫ്ലൈ ഓവറിനു സമീപം വലിയ വാഹന കുരുക്ക് ഉണ്ടാക്കുകയും വാഹന അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്ന തെറ്റായ ഒരു തീരുമാനമാണിത്. ചിറക്കര ,ഉളിയനാട് ഭാഗത്ത് നിന്ന് -ചാത്തന്നൂർ എത്തിച്ചേരുന്ന  റോഡിലൂടെ  വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിൽ കടക്കുന്നതിന് ബുദ്ധിമുട്ട്  ഉണ്ടാകുകയും ഇടറോഡിലടക്കം വലിയ വാഹന കുരുക്കിന് ഇടയാക്കുകയും ചെയ്യും.
തികച്ചും അശാസ്ത്രീയവും യുക്തിരഹിതവുമായ  സമീപനമാണ് ദേശീയപാത അതോറിറ്റി സ്വീകരിച്ചിട്ടുള്ളത്.
ഏകപക്ഷീയമായ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലല്ല ബസ് സ്റ്റോപ്പ്കൾ സ്ഥാപിക്കേണ്ടത്.
ബന്ധപ്പെട്ട വകുപ്പുകളുടെ നിർദ്ദേശങ്ങളോടൊപ്പം
പ്രാദേശികമായ അഭിപ്രായ നിർദ്ദേങ്ങളും പ്രത്യേകതകളും  കുടി പരിഗണിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട്കൾ പരമാവധി പരിഹരിച്ച് കൊണ്ടാകണം.
ഒട്ടും സൗകര്യമില്ലാത്ത  ഒരു സ്ഥലത്ത്
വാഹന കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്ന തരത്തിൽ  ബസ് സ്റ്റോപ്പ് നിർമ്മിക്കുന്നത്  ഒഴിവാക്കി ചാത്തന്നൂർ പഞ്ചായത്ത് ഓഫീസിന് സമീപത്തേക്ക് സൗകര്യപ്രദമായി  ബസ് സ്റ്റോപ്പ്
മാറ്റി സ്ഥാപിക്കണമെന്ന് ദേശീയപാത അതോറിറ്റി അധികാരികളാട്  ചാത്തന്നൂർ വികസന സമിതി  ആവശ്യപ്പെടുകയുണ്ടായി.
ചാത്തന്നൂരും സമീപപ്രദേശങ്ങളിലും നടന്നു വരുന്ന  ബസ് സ്റ്റോപ്പ് നിർമ്മാണ പ്രവർത്തനങ്ങളിൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും വികസന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

ദേശീയപാത വികസനത്തിനായി കുത്തിപ്പൊളിച്ച റോഡ് പുനർനിർമ്മാണം നടത്താതെ അതികൃതർ പ്രതിക്ഷേധവുമായി നാട്ടുകാർ.


ചാത്തന്നൂർ: ദേശീയപാത വികസനത്തിനായി കുത്തിപ്പൊളിച്ച റോഡ് പുനർനിർമ്മാണം നടത്താതെ അതികൃതർ പ്രതിക്ഷേധവുമായി നാട്ടുകാർ.
ചാത്തന്നൂർ തിരുമുക്ക് ജങ്ഷനിൽ 
 നിന്ന് ആരംഭിക്കുന്ന ഇഎസ്ഐ റോഡ് ആണ് കഴിഞ്ഞ രണ്ട് 
 വർഷത്തിലേറെയായി തകർന്ന് കിടക്കുന്നത്. തിരുമുക്കിൽ നിന്ന് ആരംഭിച്ചു ചാത്തന്നൂർ തോടിനു സമീപം അവസാ നിക്കുന്ന  കോൺക്രീറ്റ് റോഡാണിത്. 75ലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന ഇ റോഡ് ദേശീയപാത വികസനത്തിന്റെ ഭാഗമായി രണ്ടു വർഷം മുൻപാണു കുത്തി പൊളിച്ചത്. ഇതോടെ വാഹനങ്ങൾക്ക് ഇടറോഡിൽ നിന്നു പ്രധാന പാതയിലേക്ക് കയറാനും ഇറങ്ങാനും കഴിയാത്ത അവസ്‌ഥയായി. പ്രധാന പാത ഉയർന്നു നിൽക്കുന്നതിനാൽ വാഹനങ്ങളുടെ അടിവശം റോഡിൽ ഇടിക്കും. ഒട്ടേറെ വാഹനങ്ങൾക്കു തകരാർ സംഭവിച്ചു. മറ്റ് ഇടറോഡുകൾ ദേശീയപാത അധികൃതർ 
ടാർ ചെയ്‌തു സഞ്ചാരയോഗ്യമാക്കി. എന്നാൽ, ഇഎ സ്ഐ റോഡിന്റെ കാര്യത്തിൽ അലംഭാവം തുടരുകയാണ്.അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

ചാത്തന്നൂരിൽ ബിജെപിയുടെ അഭിനന്ദൻ സമ്മേളനം

ചാത്തന്നൂരിൽ ബിജെപിയുടെ അഭിനന്ദൻ സമ്മേളനം 

ചാത്തന്നൂർ : ബിജെപി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഭിനന്ദൻ സമ്മേളനം ബിജെപി കൊല്ലം വെസ്റ്റ് പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു ജില്ലാ വൈസ് പ്രസിഡന്റ്‌ പരവൂർസുനിൽ അധ്യക്ഷത വഹിച്ചു.തിരുവനന്തപുരം മേഖല പ്രസിഡന്റ്‌ ബി.ബി.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി,ജില്ലാ ട്രഷറർ സി. രാജൻപിള്ള,ഹരിശങ്കർ, മൈലക്കാട് ഗോപാലകൃഷ്ണപിള്ള,എസ്. വി അനിത്ത്കുമാർ, ശാലു കൊട്ടാരക്കര എന്നിവർ സംസാരിച്ചു 
മണ്ഡലം ജനറൽ സെക്രട്ടറി കൊട്ടിയം സുനിൽ സ്വാഗതവും 
നന്ദിയും പറഞ്ഞു.
ഫോട്ടോ :ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു.

കടുത്ത ചൂടിൽ നാടും നഗരവും ലോക്ക് ഡൌൺ സമാന്തരമായ അന്തരീക്ഷം

കടുത്ത ചൂടിൽ നാടും 
നഗരവും ലോക്ക് ഡൌൺ സമാന്തരമായ അന്തരീക്ഷം

കൊല്ലം : കടുത്ത ചൂടിൽ ഇന്നലെ നാടും 
നഗരവും ലോക്ക് ഡൌൺ സമാന്തരമായ അന്തരീക്ഷം ഒഴിഞ്ഞു കിടക്കുന്ന റോഡ് 
 കാലിയായ കമ്പോളങ്ങൾ, പ്രതീക്ഷയറ്റ് തെരുവോര കച്ചവടം, യാത്രക്കാർ കുറഞ്ഞ ബസുകൾ കടുത്ത ചൂടിൽ നാടിന്റെ പകൽചിത്രം മാറിമറിയുകയാണ്. ഇന്നലെ ഞായറാഴ്ച അവധി ആയതിനാൽ 
രാവിലെ 11 മുതൽ വൈകുന്നേരം നാല് വരെ മിനി ലോക്ഡൗൺ രീതിയിലേക്കു മാറിയിരിക്കുകയാണ് നാട് 
പതിവ് ശീലങ്ങളിൽ നിന്നും ജനങ്ങൾ വ്യതിചലിച്ചു തുടങ്ങിയിരിക്കുന്നു.ഇന്നലെ ജനങ്ങൾ പുറത്തിറങ്ങാഞ്ഞത് കൊണ്ട് തന്നെ പലയിടത്തും കച്ചവട സ്ഥാപനങ്ങൾ അവധിയായിരുന്നു ചായകടകളും ഹോട്ടലുകളും രാവിലെയും വൈകുന്നേരവും തുറന്ന് പ്രവർത്തിച്ചു കടകബോളങ്ങൾ കൂടുതലും വൈകുന്നേരമാണ് തുറന്നത്.
കടുത്ത ചൂടിൽ ആരോഗ്യ പ്രശ്നനങ്ങളും തളർച്ചയും ക്ഷീണവുമെല്ലാം പതിവായി മാറിയതോടെ ജനങ്ങൾ പരമാവധി പൊതുഇടങ്ങളിൽ നിന്നും റോഡുകളിൽ നിന്നും പുറംജോലികളിൽ നിന്നു രാവിലെ 10 മുതൽ വൈകിട്ട് 4 വരെ മാറിനിൽക്കുന്ന കാഴ് ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

@ ജനങ്ങളുടെ ജീവിതചര്യയിൽ മാറ്റം 

 ദൈനംദിന രീതികളിൽ നിന്നും വ്യതിചലിച്ചു കൊണ്ട് ജനങ്ങൾ ജീവിതചര്യയിൽ മാറ്റം
വരുത്തി തുടങ്ങി.വെയിൽ ശക്തമാകുന്നതിനു മുൻപ് തന്നെ ജോലിസ്ഥലങ്ങളിലേക്കും മറ്റും എത്തുന്നതിനായി ആളുകൾ നേരത്തേ 
വീടുകളിൽ നിന്നും 
പുറത്തിറങ്ങിത്തുടങ്ങി. 10 മണിയോടെ ഈ തിരക്കിനു കുറവു വരും.
12 ആകുമ്പോഴേക്കും ചൂടു ശക്തമാകുന്നതോടെ പതി യെ റോഡുകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജനങ്ങൾ വീടുകളിലേക്കും സുരക്ഷിതമായ സ്ഥാനങ്ങളിലേക്കും മാറുന്നു. ഇ സമയത്തു കച്ചവടവും കുത്ത നെ കുറഞ്ഞതിനാൽ കടപൂട്ടി 3 മണി വരെ വിശ്രമിക്കുന്നവരും കുറവല്ല. ഉച്ച സമ യങ്ങളിൽ റോഡിലൂടെ നടക്കുന്നവരെല്ലാം ഒന്നുകിൽ കുട ഉപയോഗിക്കുകയോ അല്ലെങ്കിൽ വസ്ത്രം ഉപയോഗിച്ചു തലയും മുഖവും മറയ്ക്കുകയോ ചെയ്തിട്ടുണ്ടാവും.
ചെറുമരത്തിന്റെ തണലെങ്കിലുമുള്ള ഇടങ്ങളിലാണ് മിക്കവരും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ബീച്ച് അടക്കമുള്ള മേഖലകൾ ഉച്ചയ്ക്കു വിജനമാണ്. ചൂട് കനത്തതോടെ നിർമാണ മേഖലയിൽ ഉച്ച സമയങ്ങളിൽ വിശ്രമം അനുവദിക്കുന്നുണ്ട്. ഉച്ചയോടെ നിർമാണ പ്രവർത്തനങ്ങൾ അവസാനിക്കുന്ന സ്ഥലനങ്ങളും ഉണ്ട്.
സംസ്ഥാന സർക്കാർ 
തൊഴിൽ സമയം പുനഃക്രമീകരിച്ചെങ്കിലും മാർക്കറ്റുകളിലും മറ്റും ചുമട്ടുതൊഴിലാളികൾ തങ്ങളുടെ ജോലി ഈ കടുത്ത വെയിലിനിടയിലും തുടരു ന്നുണ്ട്. ഇടയ്ക്കിടക്കു വെള്ളം കുടിച്ചും തണലിലേക്കു മാറി നിന്നുമാണ് ചൂടിനെ ഇവർ പ്രതിരോധിക്കുന്നത്.


കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്ത് ദേവവൃഷങ്ങളാൽ ‘പച്ചക്കുട’ നിവർത്തി പ്രകൃതിയെന്ന ദേവന്മാർ അനുഗ്രഹവർഷം ചൊരിഞ്ഞു നിൽക്കുന്ന പരിപാവനമായമായൊരു ക്ഷേത്ര സന്നിധിയാണ് വാളത്തുംഗൽ കാവ്

കൊല്ലം : കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്ത് ദേവവൃഷങ്ങളാൽ  
ചുറ്റിപിണഞ്ഞു വനദുർഗ്ഗയും 
പ്രകൃതിയെന്ന ദേവന്മാരും 
അനുഗ്രഹവർഷം ചൊരിഞ്ഞു നിൽക്കുന്ന പരിപാവനമായമായൊരു ക്ഷേത്ര സന്നിധിയാണ് വാളത്തുംഗൽ കാവ്. കത്തുന്ന വെയിലിലും കുളിർമയേകുന്ന അന്തരീക്ഷമാണ് കൊല്ലം വാളത്തുംഗൽ കാവിലേക്ക് കടന്നുചെല്ലുമ്പോൾ. 
സൂര്യപ്രകാശം മണ്ണിലേക്ക് എത്താൻ മടിക്കുന്ന തരത്തിൽ ഇടതൂർന്ന് വളർന്ന് വള്ളിപ്പടർപ്പുകളും ചെടികളുംകൊണ്ട് സമ്പന്നമാണ് ദേവഗണങ്ങൾ കുടികൊള്ളുന്ന സർപ്പകാവ്. ഇരവിപുരം തിരുമുക്ക് പുത്തൻചന്തയിൽനിന്ന് 200 മീറ്ററോളം ഉള്ളിലേക്ക് മാറിയാണ് ഈ കാവ് സ്ഥിതിചെയ്യുന്നത്. വാളരാം കാവ്, വാളത്തുങ്കൽ കാവ്, അമ്പൂക്കാവ്, ചേരൂർ കാവ് എന്നിങ്ങനെ പേരുകളിൽ അറിയപ്പെടുന്ന കാവിൽ 
കാട്ടുവള്ളി പടർപ്പുകൾ നിറഞ്ഞ ശ്രീകോവിലിൽ കുടികൊള്ളുന്നത് വനദുർഗയാണ് ഇവിടെ 
 നിത്യപൂജയും ആചാരങ്ങളുമെല്ലാം മുടങ്ങാതെ നടത്തുന്നു. വർഷങ്ങളുടെ പഴക്കത്തോടെ തലയുയർത്തി നിൽക്കുന്ന വലിയൊരു വടവൃക്ഷത്തെ 'ആകാശ യക്ഷി മരം' എന്ന പേരിൽ ഇവിടെ ആരാധിക്കുന്നുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപേ വൃക്ഷത്തിന് മുൻപിൽ തിരികൊളുത്താൻ ഉപയോഗിച്ചിരുന്ന കൽമണ്ഡപവും കാണാം. മരങ്ങളെ പൂജിക്കുന്ന കാവിൽ നിന്ന് മരം മുറിച്ചുമാറ്റുക എന്നൊന്ന് കേട്ടുകേൾവി പോലുമില്ലെന്ന് എല്ലാവരും പറയുന്നു. ചെറിയൊരു പുൽക്കൊടിയെ പോലും വിശുദ്ധമായാണ് ഇവിടെ സംരഷിക്കുന്നത്.
കാവിലെ വള്ളിപ്പടർപ്പുകൾ പോലെ പ്രകൃതിയും ഭക്തിയും
ഐതിഹ്യങ്ങളും ഇവിടെ പരസ്‌പരം കെട്ടുപിണഞ്ഞു കിടക്കുകയാണ്.
സാമൂതിരിയുടെ സാമന്തന്മാരിൽ പലരും മലബാറിൽനിന്ന് തിരുവിതാംകൂറിലേക്ക് കുടിയേറി. അന്ന് അവരിൽ ചിലരുടെ കുലദൈവമായിരുന്ന കാടാമ്പുഴദേവിയുടെ ചൈതന്യത്തെ ആവാഹിച്ച് കൊണ്ടുവന്ന ഇവർ വാളത്തുങ്കലിൽ മണൽ പരപ്പായിരുന്ന ഒരിടത്ത് പ്രതിഷ്‌ഠിച്ചു എന്നാണ് വിശ്വാസം കാലക്രമേണ ആ മണൽപ്പരപ്പ് കാവായ് വളർന്നുവെന്നാണ് പ്രദേശത്തെ പ്രായമായവരുടെ വിശ്വാസം. അന്ന് സ്വയരക്ഷയ്ക്കായി സാമന്തന്മാർ കൊണ്ടുവന്ന വാളുകളും ആയുധങ്ങളും ഇവിടെ ഉപേക്ഷിച്ചു എന്നും കാലക്രമേണ വാളേറാം കാവ് എന്ന പേര് ഈ കാവിനു പേര് വരികയുംചെയ്‌തു. ചേരൂർ മൂലകുടുംബം സ്ഥാപിച്ച ട്രസ്റ്റിന് കീഴിലാണ് വാളത്തുംഗൽക്കാവും ക്ഷേത്രവും 
ഔഷധസസ്യങ്ങളും വള്ളിച്ചെടികളും വിവിധതരം കൂറ്റൻ മരങ്ങൾ കാവിനുള്ളിൽ സമ്പുഷ്ടമായി വളരുന്നുണ്ട്. 
ഈ കാവ് പ്രകൃതി സംരക്ഷണത്തിന്റെ കാമ്പുള്ള ഉദാഹരണമാണ്. കറുത്ത ഓടൽ, കാട്ടുഞാവൽ, അകിൽ, കരിഞ്ഞോട്ട, മയില, ഇല പൊങ്ങ്, ചേര്, ചെറുതാലി, താന്നി വെറ്റിലക്കൊടി, ആനച്ചുവടി, ഇത്തി കാട്ടുപുളി എന്നിങ്ങനെ പല വിധ മരങ്ങളാണ് കാവിലുള്ളത്. വള്ളിപ്പൂച്ച ഉൾപ്പെടെ വംശനാശ ഭീഷണിയിലായ ജീവജാലങ്ങൾക്കു ആവാസവ്യവസ്ഥയൊരുക്കി നൽകുന്നുണ്ട്ഇവിടം. 
ഒപ്പം അപൂർവയിനം ഔഷധസസ്യങ്ങളും സൂക്ഷ്മ‌സസ്യങ്ങളും വിവിധതരം പായലുകളും ഇവിടെ ജൈവവൈവിധ്യം തീർക്കുന്നു. വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകൾ, ഓന്ത്, അണ്ണാൻ, വവ്വാൽ, വള്ളിപ്പൂച്ചകൾ, ചെറു കുറുനരികൾ എന്നിവയുടെ ആവാസകേന്ദ്രംകൂടിയാണ് ഇവിടം. സൂര്യൻ നാല്പത് ഡിഗ്രിയിൽ കത്തിജ്വലിച്ചു നിൽക്കുന്ന 
 നേരത്തും നല്ല തണുപ്പും തണലുമാണ്. സൂര്യപ്രകാശത്തെ വലിയ മരച്ചില്ലകൾ കുട പോലെ തടുത്തു നിർത്തുകയാണിവിടെ. നഗരച്ചൂടിൽ നിന്ന് പ്രകൃതിയുടെ മടിയിലേക്ക് ഇറങ്ങുന്ന അവസ്‌ഥയാണ് ഇ ദേവഭൂമിയിൽ എത്തിയാൽ.

മുഖത്തല ശ്രീകൃഷ്ണസ്വാമിയ്ക്ക് ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്രയ്ക്ക് നാടെങ്ങും ഭക്തിനിർഭരമായ സ്വീകരണം

കൊട്ടിയം : മുഖത്തല ശ്രീകൃഷ്ണസ്വാമിയ്ക്ക് ചാർത്താനുള്ള
 തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്രയ്ക്ക് നാടെങ്ങും ഭക്തിനിർഭരമായ സ്വീകരണം. ഇന്നലെ 
വൈകുന്നേരം മൂന്ന് മണിയോടെ കൊല്ലം 
ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്നും 
നൂറുകണക്കിന് ബാലികമാരുടെ താലപ്പൊലി, ഗജവീരന്മാർ, നിശ്ചലദൃശ്യങ്ങൾ, വിവിധ വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ 
ആരംഭിച്ച തിരുവാഭരണ ഘോഷയാത്രയ്ക്ക് ദേശവഴികളിൽ റോഡിന് ഇരുവശവും ഭക്തർ നിലവിളക്ക് തെളിച്ച് നെൽപ്പറകൾ നിറച്ച് താലപൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ 
ഭക്തിനിർഭരമായ സ്വീകരണമാണ് ഒരുക്കിയത്.ആനന്ദവല്ലീശ്വരത്തുനിന്നും പത്ത് കിലോമീറ്ററോളം കാൽനടയായാണ് ഘോഷയാത്ര മുഖത്തല ശ്രീകൃഷ്ണസ്വാമി 
ക്ഷേത്രത്തിയത്.


Sunday, 26 April 2026

നാടിൻ്റെ ജീവനാഡിയായ കുളമുടി തോട്

തലച്ചിറ കുളം വീണ്ടെടുത്ത് കുളമുടി തോട് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു 

ചാത്തന്നൂർ  നാടിൻ്റെ ജീവനാഡിയായ കുളമുടി തോട് വില്ലേജ് ഓഫിസിലെ 
കടലാസിലൊതുങ്ങി സംരക്ഷണമില്ലാതെ നശിക്കുന്നു. ചാത്തന്നൂർ -ചിറക്കര പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന തോട് കുളമുടി, മീനാട് ഏലാകളെ ജലസമൃദ്ധമാക്കിയിരുന്ന തോടായിരുന്നു. ചിറക്കര -ചാത്തന്നൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചിറക്കര ഗ്രാമപ്പഞ്ചായത്ത് കൊച്ചാലുംമൂട് വാർഡിലെ കോതേരി ജങ്ഷനു സമീപം 
കുളമുടി ഊറ്റുകുഴി കുളത്തിൽനിന്നാണ് 
 നിന്നുമാണ് കുളമുടി തോട് ഉദ്ഭവിക്കുന്നത്.
 ഇന്ന് ഊറ്റുകുഴി കുളത്തിൻ്റെ സ്ഥാനത്ത് ചെറിയ നീരുറവമാത്രമാണുള്ളത്. തലച്ചിറക്കുളം മണ്ണിട്ടുമൂടി. ഉദ്ഭവസ്ഥാനത്തുനിന്ന് മൂന്നുമീറ്ററോളം വീതിയിൽ തുടങ്ങുന്ന തോട് മുന്നോട്ട് പോകുംതോറും കൈയ്യേറ്റം കാരണം വീതികുറഞ്ഞു വരുന്നു.
ചില സ്ഥലങ്ങളിൽ ഒരുമീറ്റർപോലും വീതിയില്ലാത്ത അവസ്ഥയാണ് ബാക്കിയുള്ള സ്ഥലങ്ങൾ കാട് മൂടി തോട് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ.
നീർത്തടങ്ങളും ജലാശയങ്ങളും തോടുകളും സംരക്ഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒട്ടേറെ പദ്ധതികളുണ്ടെങ്കിലും തോടിന്റെ സംരക്ഷണത്തിന് ഇത് പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് ആക്ഷേപം. തലച്ചിറക്കുളം പൂർണമായി നികത്തുകയും തോടിന്റെ ഇരുവശവും  ൈകയേറുകയും ചെയ്‌തിട്ടും ബന്ധപ്പെട്ടവർ ഒരുനടപടിയും സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്.
അധികൃതർക്ക് നൽകിയ പരാതിയിൽ 2013-ൽ എൽ.ആർ.സബ് കളക്ട‌റുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി  കൈ യേറ്റം കണ്ടെത്തിയിരുന്നു. എന്നാൽ ഇതുവരെ ഒരുനടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഊറ്റുകുഴിയിൽ തുടങ്ങുന്ന തോട് ചിറക്കര- ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്ത് അതിർത്തിയിലൂടെ കിലോമീറ്ററുകളോളം ഒഴുകി പോളച്ചിറ ഏലായിലാണ് എത്തിച്ചേരുന്നത്. ആനന്ദഗിരി ക്ഷേത്രത്തിനു സമീപം തോടിന്റെ വശങ്ങളിലെ ഏലാ പൂർണമായും നികത്തി തോടിൻ്റെ സമീപത്തെ നീരുറവകൾ നശിപ്പിക്കുകയാണ്. പണ്ട് കുളിക്കടവുകളുണ്ടായിരുന്ന തോട്ടിൽ ഇപ്പോൾ മൃഗങ്ങളെ കുളിപ്പിക്കാൻ പോലും കഴിയാത്ത സ്ഥിതി. മൂന്ന് 
പതിറ്റാണ്ടു മുൻപുവരെ തോടിന്റെ ഇരു ഭാഗങ്ങളും വിശാലമായ നെൽപ്പാടങ്ങൾ ആയിരുന്നു. കാലക്രമേണെ കൃഷി കുറഞ്ഞു വയൽ നികത്തി കെട്ടിടങ്ങൾ വന്നതോടെ തോടിന്റെ പ്രാധാന്യം കുറഞ്ഞു. തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിലായപ്പോൾ നികത്തൽ കുറഞ്ഞെങ്കിലും കൃഷി പുനരാരംഭിച്ചില്ല. കൃഷിയില്ലാത്ത സമയത്തും തോടിന്റെ പല ഭാഗങ്ങളിലും കുളിക്കടവുകളുണ്ടായിരുന്നു ഇന്ന് അതെല്ലാം ഓർമ്മയായി അടിയന്തിരമായി തോടിന്റെ ഇരുഭാഗത്തുമുള്ള കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ചു തോട് വീതികൂട്ടി തലച്ചിറകുളവും സംരഷിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്ത്.


തൃക്കടവൂർ മഹാദേവ ക്ഷേത്രം

തൃക്കടവൂർ മഹാദേവ ക്ഷേത്രം 

കൊല്ലം നഗരത്തിനോട് ചേർന്ന് അഷ്ടമുടി കായലിന് സമീപം മൃത്യുഞ്ജയ ഭാവത്തോടെ സ്വയംഭൂവായ ശിവലിംഗ പ്രതിഷ്ഠയോട് കൂടിയ മഹാക്ഷേത്രമാണ് തൃക്കടവൂർ മഹാദേവ ക്ഷേത്രം...

എട്ട് കരകളിൽ പെട്ട ജനതയുടെ ദേശദേവൻ എന്ന നിലയിൽ അതിപ്രസിദ്ധമാണ് തൃക്കടവൂരപ്പന്റെ തിരുസന്നിധി... 

ദക്ഷയാഗവുമായി ബന്ധപ്പെട്ട ഐതിഹ്യത്തോട് കൂടിയ നിലയിലാണ് മഹാദേവ ക്ഷേത്രത്തിലെ ശിവസങ്കൽപ്പത്തെ ആരാധിച്ചു വരുന്നത്...

ദക്ഷയാഗ സ്ഥലത്ത് വെച്ച് പ്രിയ പത്നി സതീദേവി ജീവത്യാഗം ചെയ്ത വൃത്താന്തം ഗ്രഹിച്ച് ഉഗ്ര താണ്ഡവം ആടിയ സംഹാര മൂർത്തിയായ മഹാദേവൻ തന്റെ തിരുജഡ ഭൂമിയിൽ അടിച്ചു കൊണ്ട് ഭദ്രകാളിയെയും വീരഭദ്രനെയും  സൃഷ്ടിച്ച്, അവരെ അയച്ച് ദക്ഷൻ്റെ യാഗം വിഘ്നം വരുത്തി, അവനെ വധിച്ചു...

അങ്ങനെ ദക്ഷ വധത്തിനു ശേഷം ദേവന്മാരുടെ സ്തുതികളാൽ ശാന്തഭാവം കൈവരിച്ച് മൃത്യുഞ്ജയ ഭാവത്തോടെ കൂടിയിരുന്ന ദേവനായത് കൊണ്ടാണ് മഹാ മൃത്യുഞ്ജയ ഹോമം ഇവിടത്തെ പ്രധാനമായി മാറിയത്...
മഹാതാണ്ഡവ വേളയിൽ ഭഗവാൻ ജഡ കൊണ്ട് ഭൂമിയിൽ അടിച്ചപ്പോൾ ഉണ്ടായ ബൃഹത്തായ ചാലുകളാണ് പിൽക്കാലത്ത് ജലം നിറഞ്ഞ് അഷ്ടമുടി കായലായി തീർന്നത്...
ദക്ഷൻ്റെ യാഗ സ്ഥലത്ത് ഉണ്ടായിരുന്ന മഹർഷിമാർ മനസ്താപത്തോടെ പിൽക്കാലത്ത് കടവുകൾ കൊണ്ട് നിറഞ്ഞ പ്രദേശമായിരുന്ന ദേശത്ത് ശിവലിംഗം സ്ഥാപിച്ചതാണ് മഹാദേവൻ കുടികൊള്ളുന്ന ദേശം എന്ന നിലയിൽ തൃക്കടവൂർ എന്ന നിലയിൽ അറിയപ്പെട്ടത്..

ദക്ഷയാഗം നടന്ന സ്ഥലമെന്ന നിലയിൽ ആണ് പള്ളിവേട്ട ചിറയെ ദാക്ഷായണി ചിറ എന്ന പേരിൽ പണ്ടുമുതലേ വിളിച്ചു വരുന്നത്.. 
ഭഗവാൻ്റെ ജഡ പതിച്ച് ഉണ്ടായ അഷ്ടമുടിയുടെ തീരത്ത് വസിക്കുന്ന എട്ടു കരകളുടെ നാഥനായി ഭഗവാൻ അറിയപ്പെടുന്നു. 
കുംഭമാസത്തിലെ തിരുവാതിര നാളിൽ നടക്കുന്ന മഹോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന നെടുംകുതിര എടുപ്പ് മനോഹരമായ കാഴ്ച ആണ്.. അതിനോട് ഒപ്പം തന്നെ അഷ്ടമുടി കായലിലൂടെ തേവള്ളിക്കരക്കാരുടെ നെടുംകുതിരയെ വള്ളങ്ങൾ കൂട്ടിക്കെട്ടി അതിൽ കയറ്റി കായലിലൂടെ ആനയിച്ചു കൊണ്ട് വരുന്നത് അതിഗംഭീരമായ ഒന്നാണ്..

ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന മാതംഗ കേസരി തൃക്കടവൂർ ശിവരാജു എന്ന ആന കടവൂരപ്പന്റെ മാനസ പുത്രനായി അറിയപ്പെടുന്നു...

മറ്റൊരു ഐതീഹ്യ പ്രകാരം ഭക്ത മാർക്കണ്ഡേയ മുനി തന്റെ ആയുസ്സ് നഷ്ടപ്പെടാതെ ഇരിക്കുവാൻ, കാലനെ അതീജീവിക്കാൻ ശിവലിംഗത്തെ കെട്ടി പിടിച്ചു കൊണ്ട് അഭയം പ്രാപിച്ചപ്പോൾ മഹാദേവൻ പ്രത്യക്ഷപ്പെട്ട കടവാണ് തൃക്കടവൂർ എന്നായി മാറിയത് എന്നും, ആ ശിവലിംഗം തന്നെയാണ് സ്വയംഭൂവായ വിഗ്രഹം ആയി പൂജ ചെയ്ത് വരുന്നത് എന്നുമാണ്.. 

ക്ഷിപ്രപ്രസാദിയായ മഹാദേവ ദർശനം അതീവ പുണ്യം തന്നെ ആണ്...

ഓം നമഃ ശിവായ... ശിവായ നമഃ ഓം

ഉത്രം തിരുന്നാൾ മഹോത്സവം

ഉത്രം തിരുന്നാൾ മഹോത്സവം 
ചാത്തന്നൂർ :കളിയാക്കുളം ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിലെ ഉത്രംതിരുന്നാൾ മഹോത്സവം 26ന് തുടങ്ങി 28ന് അവസാനിക്കും.26ന് രാവിലെ 7ന് സമൂഹപൊങ്കാല, 7.30ന് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12ന് അന്നദാനം,വൈകുന്നേരം 6ന് ദേശവിളക്ക്, 7ന് സായാഹ്നഭക്ഷണം, 7.30ന് ഗാനമേള. 27ന് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 4.30ന് എടുപ്പ്കാള എഴുന്നള്ളത്ത്, 7ന് സായാഹ്നഭക്ഷണം, 7.30ന് കൈകൊട്ടികളി, ചിന്ത്‌ ഡാൻസ് രാത്രി 8.30ന് നൃത്തനൃത്യങ്ങൾ. 28ന് രാവിലെ 5.45ന് ഉരുൾനേർച്ച, 8.30ന് ആനയൂട്ട്, വൈകുന്നേരം 4ന് ഊര് ചുറ്റ് ഘോഷയാത്ര, ഗംഭീരകെട്ട്കാഴ്ച.

മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരു:ഉത്സവം

മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുഉത്സവം

കൊട്ടിയം : മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുഉത്സവം 27ന് തുടങ്ങി മെയ് 8ന് അവസാനിക്കും.27ന് തിരുവാഭരണഘോഷയാത്ര, 28ന് ഓലയിൽകാവ് ധർമ്മശാസ്തക്ഷേത്രത്തിൽ ഉത്തിരോത്സവം.29ന് രാവിലെ 8.30നും 9.15നും മധ്യ തൃക്കൊടിയേറ്റ്,ഉച്ചയ്ക്ക് 11ന് അന്നദാനം,രാത്രി. 9.30ന് കോമഡിഷോ. 
30ന് ഉച്ചയ്ക്ക് 10.30മുതൽ സമൂഹസദ്യ, ഉച്ചയ്ക്ക് 1ന് ചാക്യാർകൂത്ത്,
വൈകുന്നേരം 5.30ന് ഗജമേള, 6ന് ആൽത്തറമേളം, രാത്രി 10ന് ഭജൻസ്. മേയ് 1ന് രാവിലെ 8.30ന് നൃത്തസംഗീതാർച്ചന, രാവിലെ 10.30മുതൽ അന്നദാനം, ഉച്ചയ്ക്ക് 1ന് ചാക്യാർകൂത്ത്, വൈകുന്നേരം 5ന് തിരുവാതിര,
രാത്രി 9.30ന് ഗാനമേള. 2ന് രാവിലെ 8ന് ശ്രീഭൂതബലി, ഉച്ചയ്ക്ക് 11ന് അന്നദാനം, 1ന് ചാക്യാർകൂത്ത്,
രാത്രി 10ന് ഭജൻസ്, 
3ന് ഉച്ചയ്ക്ക് 11ന് അന്നദാനം,
12ന് ഉത്സവബലി, രാത്രി 9ന് നടനവിസ്മയം. 
4ന് രാവിലെ 9.30മുതൽ നാദസ്വരതവിൽ കച്ചേരി, ഉച്ചയ്ക്ക് 11ന് അന്നദാനം,
വൈകുന്നേരം 6.30ന് താലപ്പൊലിയും ചമയവിളക്കും, രാത്രി 10ന് ഗാനമേള. 
5ന് ഉച്ചയ്ക്ക് 12ന് ഉത്സവബലി, രാവിലെ 10മുതൽ യക്ഷിയമ്പലത്തിലും സർപ്പകാവിലും വിശേഷാൽപൂജ,11ന് അന്നദാനം, 12.30ന് ഉത്സവബലി,വൈകുന്നേരം 5ന് 
ഉത്സവഘോഷയാത്ര,
രാത്രി 10ന് കഥകളി തുടർന്ന് 
ആകാശവിസ്മയം, 6ന് രാവിലെ 10മുതൽ സമൂഹസദ്യ, ഉച്ചയ്ക്ക് 1ന് ഓട്ടൻത്തുള്ളൽ,
വൈകുന്നേരം 4ന് താലപ്പൊലിഘോഷയാത്ര, 
രാത്രി 10ന് ഗാനമേള.7ന് രാവിലെ 8.30ന് ശ്രീഭൂതബലി, 
ഉച്ചയ്ക്ക് 11ന് അന്നദാനം, 1ന് ഓട്ടൻത്തുള്ളൽ, വൈകുന്നേരം 4ന് തിരുവാതിര,9ന് നാടകം 11.45ന് പള്ളിവേട്ട. 8ന് രാവിലെ മണിമുതൽ ആനയൂട്ടും ആനനീരാട്ടും, 3.30മുതൽ ആൽത്തറമേളം, വൈകുന്നേരം 5ന് തിരു:ആറാട്ട് എഴുന്നള്ളത്ത്, 5.30ന് കെട്ട്കാഴ്ചയും ഗജമേളയും,
രാത്രി ഒരു മണിക്ക് തിരു:ആറാട്ട് വരവ് തുടർന്ന് തൃക്കൊടിയിറക്ക്.

കൊടും ചൂടിൽ വെന്തുരുകയാണ് ചാത്തന്നൂർ.

നമസ്തെ 
കൊടും ചൂടിൽ വെന്തുരുകയാണ് ചാത്തന്നൂർ. 40 ഡിഗ്രി സെൽഷ്യസിന്റെ അടുത്ത് വരെ താപനില എത്തിയിരിക്കുന്നു. സാധാരണഗതിയിൽ 33 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞാൽ തന്നെ കടുത്ത താപം അനുഭവപ്പെടുന്ന നമ്മുടെ നാട്ടിൽ ഇപ്പോൾ പൊടുന്നനെ 5 ഡിഗ്രിയോളം ഉയർന്ന ചൂട് അനുഭവപ്പെടു ന്നത് മനുഷ്യജീവിതം ദുസഹമാക്കി മാറ്റിയിരിക്കുന്നു. ചൂടിനെ പ്രതിരോധിക്കാൻ മനുഷ്യൻ മാത്രമല്ല മറ്റെല്ലാ ജീവജാലങ്ങളും അതിയായി കഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് നിലവിലുള്ളത്. ഈ നില രണ്ടാഴ്‌ച കൂടി തുടർന്നാൽ കടുത്ത ജലക്ഷാമം ഉൾപ്പെടെ  അനുഭവിക്കാനുള്ള സാഹചര്യം വന്നുചേരും എന്തു തന്നെയായാലും ഈ പ്രതികൂല സാഹചര്യത്തെ അതിജീവിക്കാനുള്ള ബാധ്യത നമുക്കുണ്ട്. സൂര്യതാപം ഏറ്റു ഒരു മരണം ഉണ്ടായിക്കഴിഞ്ഞ സാഹചര്യത്തിൽ അതീവ ജാഗ്രതയോടെ നാം ദിനചര്യകൾ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. പകൽ അനുഭവപ്പെടുന്ന അതേ ചൂട് തന്നെ ചെറിയൊരു അളവിൽ കുറവ് രേഖപ്പെടുത്തി കൊണ്ട് രാത്രിയും അനുഭവപ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇതുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദേശങ്ങൾ ഗൗരവത്തോടെ പരി ഗണിക്കേണ്ടതാണ്. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. പകൽ യാത്രകൾ കഴിവതും ഒഴിവാക്കുക, സൂര്യതാപം നേരിട്ട് ഏൽക്കുന്ന ജോലികളിൽ നിന്ന് വിട്ടുനിൽക്കുക, ദീർഘദൂര യാത്രകൾ മാറ്റിവയ്ക്കുക എന്നിങ്ങനെ ഇരുപതോളം നിർദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിൽ കുട്ടികളുടെ കാര്യമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത് സ്‌കൂൾ അവധിക്കാലം ആയതിനാൽ ധാരാളം സമയം കളികൾക്കും മറ്റുമായി ചെലവഴിക്കാൻ കുട്ടികൾ ശ്രമിച്ചേക്കും. എന്നാൽ വെയിലത്തുള്ള കായിക വിനോദങ്ങളിൽ നിന്ന് അവരെ കഴിയുന്നതും പിന്തിരിപ്പി ക്കുന്നത് നല്ലതാണ്. ഒപ്പം ധാരാളം വെള്ളം കുടിക്കാൻ അവരെ പ്രേരിപ്പിക്കുകയും വേണം. ശരീരത്തിൽ നിന്ന് ജലശോഷണം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് ധാരാളം ശുദ്ധജലം കുടിക്കാൻ നിർദ്ദേശിച്ചി ട്ടുള്ളത്. ഇതിനുപുറമേ കുട്ടികളെ സംബന്ധിച്ചിടത്തോളം വേനൽക്കാല രോഗങ്ങൾ അധികം ബാധിക്കാനുള്ള ഒരു സാധ്യത കൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്. കുറഞ്ഞത് 15 ദിവസം കൂടി ഇത്തരമൊരു കടുത്ത ചൂട് നിലനിൽക്കും എന്നതിനാൽ അതിനനുസരിച്ചുള്ള പദ്ധതികൾ കുട്ടികളുടെ കാര്യത്തിൽ ആവിഷ്‌കരിച്ച് അവരുടെ ആരോഗ്യത്തെ പൂർ ണമായി സംരക്ഷിക്കാൻ രക്ഷിതാക്കൾ ശ്രമിക്കേണ്ടതാണ് സമശീതോഷ്ണമേഖലയായിരുന്ന ഒരു പ്രദേശം വളരെ പെട്ടെന്ന് മരുഭൂമിയായി മാറുന്നതിന് തുല്യമായ രീതിയിൽ ചൂട് അനുഭവപ്പെട്ട തുടങ്ങിയതോടുകൂടി അതിനനുസരിച്ച് ജീവിതം പൊരുത്തപ്പെടുത്തി എടുക്കാൻ നാം ശീലിക്കേണ്ടിയിരിക്കുന്നു. ജല ഉപയോഗത്തിൻ്റെ കാര്യത്തിലും വൈദ്യുതി ഉപയോഗത്തിൻ്റെ കാര്യത്തിലും നാം ഇതുവരെ കാണിച്ച ഉദാസീന മനോഭാവം മാറ്റിവയ്ക്കുകയും വളരെ കരുതലോ ടെ മാത്രം ഇവ രണ്ടും കൈകാര്യം ചെയ്യാൻ ശീലിക്കുകയും വേണം. ജലം അമൂല്യമാണ് എന്ന പരസ്യം കൊണ്ടുമാത്രം കാര്യമില്ല മറിച്ച് ഓരോ പൗരന്മാരും അവരുടെ ജീവിതത്തിൽ ഈ ശീലം നടപ്പിലാക്കണം അതുപോലെതന്നെ ശുദ്ധജലം പാഴാക്കാനിടയാക്കുന്ന വാട്ടർ അതോറിറ്റിയുടെ ജാഗ്രത കുറവിനും അവസാനം ഉണ്ടാകേണ്ടിയിരിക്കുന്നു. നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കായലുകളും നദി കളും കുളങ്ങളും തോടുകളും ഉൾപ്പെടെ പറ്റി വരളുകയും പലതും വീണ്ടെടുക്കാൻ ആവാത്ത വിധം നശിച്ചു കൊണ്ടി രിക്കുകയും ചെയ്യുന്നു. ഈ അവസ്ഥ മാറി ജലാശയങ്ങളുടെ പുനരുജ്ജീവന പദ്ധതികൾക്ക് വീണ്ടും നാം മുൻകൈ എടു ക്കേണ്ടതുണ്ട് .ഗ്രാമ പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം അവയുടെ വ്യക്തമായ ഓഡിറ്റ് തദ്ദേശ തലത്തിൽ നിന്ന് തന്നെ ആരംഭിച്ച പുനരുജീവന പദ്ധതികൾ വ്യാപകമാക്കി വീണ്ടും ജലസമൃദ്ധിയിലേക്ക് നാം തിരിച്ചു വരേണ്ടതുണ്ട് കുളിക്കുമ്പോഴും തുണി അലക്കുമ്പോഴും പാഴാകുന്ന ജലം പോലും പുനരുപയോഗം ചെയ്യുന്ന രീതിയിലുള്ള പദ്ധതികൾ വിദേശരാജ്യങ്ങളിൽ അടക്കം നടപ്പിലാക്കി കഴിഞ്ഞു. അത്ത രത്തിലുള്ള മികച്ച ദീർഘവീക്ഷണം ഉള്ള പദ്ധതികൾ ജല ഉപയോഗത്തിന്റെ്റെ കാര്യത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചാൽ മാത്രമേ നമുക്ക് വരൾച്ച പോലുള്ള അപ്രതീക്ഷിത പ്രതി സന്ധികളെ അതിജീവിക്കാൻ ആവുകയുള്ളൂ. ഇനിയുള്ള കാലം ഇതിനുവേണ്ടി ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ നടപ്പിലാക്കി ഇല്ലെങ്കിൽ ജനജീവിതം ഇതിലും ദുസഹമായി മാറാനുള്ള സാഹചര്യം ആണ് മുന്നിലുള്ളത് മരങ്ങൾ വെട്ടിമുറിച്ചും പാറകൾ തുറന്നെടുത്തും മലയാള നാടിനെ മരുഭൂമിയാക്കിയതിനുള്ള പ്രതികാരമാണ് പ്രകൃതി നമ്മോട് ചെയ്യുന്നത് അതിന് ഇനിയും പശ്ചാത്തപിച്ചിട്ട് കാര്യമില്ല മറിച്ച് കൂടുതൽ വനവൽക്കരണം വ്യാപകമാ ക്കുക മാത്രമാണ് പ്രതിരോധ മാർഗം...അരുൺസതീശൻ ചാത്തന്നൂർ 

കൊടും വേനലിനെ പ്രതിരോധിക്കാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യം ശക്തമാകുന്നു.

കൊടും വേനലിനെ പ്രതിരോധിക്കാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യം ശക്തമാകുന്നു.
കൊടും വേനലിനെ പ്രതിരോധിക്കാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യം ശക്തമാകുന്നു.

കൊല്ലം : സമശീതോഷ്ണമേഖലയായിരുന്ന കൊല്ലം ജില്ല വളരെ പെട്ടെന്ന് മരുഭൂമിയായി മാറുന്നതിന് തുല്യമായ രീതിയിൽ ചൂട് അനുഭവപ്പെട്ട തുടങ്ങിയതോടുകൂടി അതിനനുസരിച്ച് ജീവിതം പൊരുത്തപ്പെടുത്തി എടുക്കാൻ നാം ശീലിക്കണമെന്ന മുന്നറിയിപ്പ് ആണ് പരിസ്ഥിതി വാദികൾ മുന്നോട്ട് വയ്ക്കുന്നത്.
ജില്ലയിൽ ചൂടിനെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങളും  അനിവാര്യമാണ് എന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടികാട്ടുന്നു.
ചൂടിനെ പ്രതിരോധിക്കാൻ മനുഷ്യൻ മാത്രമല്ല മറ്റെല്ലാ ജീവജാലങ്ങളും അതിയായി കഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് ജില്ലയിൽ നിലവിലുള്ളത്. ഈ നില രണ്ടാഴ്‌ച കൂടി തുടർന്നാൽ കടുത്ത ജലക്ഷാമം ഉൾപ്പെടെ  അനുഭവിക്കാനുള്ള സാഹചര്യം വന്നുചേരും എന്തു തന്നെയായാലും ഈ പ്രതികൂല സാഹചര്യത്തെ അതിജീവിക്കാനുള്ള ബാധ്യത നമുക്കുണ്ട് എന്ന മുന്നറിയിപ്പ് ആണ് പരിസ്ഥിതിവാദികൾ നൽകുന്നത്.

@ കൊല്ലം കൊടുംചൂടിൽ വെന്തുരുകയാണ്
 പ്രതേകിച്ചു പുനലൂർ 
40 ഡിഗ്രി സെൽഷ്യസിന്റെ അടുത്ത് വരെ താപനില എത്തിയിരിക്കുന്നു. സാധാരണഗതിയിൽ 33 ഡിഗ്രി സെൽഷ്യസ് കഴിഞ്ഞാൽ തന്നെ കടുത്ത താപം അനുഭവപ്പെടുന്ന നമ്മുടെ നാട്ടിൽ ഇപ്പോൾ പൊടുന്നനെ 5 ഡിഗ്രിയോളം ഉയർന്ന ചൂട് അനുഭവപ്പെടുന്നത് മനുഷ്യജീവിതം ദുസഹമാക്കി മാറ്റിയിരിക്കുന്നു. ചൂടിനെ പ്രതിരോധിക്കാൻ  അതീവ ജാഗ്രതയോടെ നാം ദിനചര്യകൾ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. പകൽ അനുഭവപ്പെടുന്ന അതേ ചൂട് തന്നെ ചെറിയൊരു അളവിൽ കുറവ് രേഖപ്പെടുത്തി കൊണ്ട് രാത്രിയും അനുഭവപ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രാവും പകലും ഒരു പോലെ ചൂട് അനുഭവപ്പെടുന്നതിനാൽ അതിനെ പ്രതോരോധിക്കാൻ ജീവിതശൈലിയിലും മാറ്റം ഉണ്ടാവണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദേശങ്ങൾ ഗൗരവത്തോടെ പരി ഗണിക്കേണ്ടതാണ്. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. പകൽ യാത്രകൾ കഴിവതും ഒഴിവാക്കുക, സൂര്യതാപം നേരിട്ട് ഏൽക്കുന്ന ജോലികളിൽ നിന്ന് വിട്ടുനിൽക്കുക, ദീർഘദൂര യാത്രകൾ മാറ്റിവയ്ക്കുക എന്നിങ്ങനെ ഇരുപതോളം നിർദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 

@ കുട്ടികളുടെ കാര്യത്തിൽ ജാഗ്രത വേണം.

കുട്ടികളുടെ കാര്യത്തിൽ ജാഗ്രത വേണം 
 കുട്ടികളുടെ കാര്യമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആരോഗ്യവകുപ്പ് അതികൃതർ ചൂണ്ടികാട്ടുന്നു.
സ്‌കൂൾ അവധിക്കാലം ആയതിനാൽ ധാരാളം സമയം കളികൾക്കും മറ്റുമായി ചെലവഴിക്കാൻ കുട്ടികൾ ശ്രമിച്ചേക്കും. എന്നാൽ വെയിലത്തുള്ള കായിക വിനോദങ്ങളിൽ നിന്ന് അവരെ കഴിയുന്നതും പിന്തിരിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് അതിക്രതർ പറയുന്നു.
 ഒപ്പം ധാരാളം വെള്ളം കുടിക്കാൻ അവരെ പ്രേരിപ്പിക്കുകയും വേണം. ശരീരത്തിൽ നിന്ന് ജലശോഷണം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് ധാരാളം ശുദ്ധജലം കുടിക്കാൻ നിർദ്ദേശിച്ചി ട്ടുള്ളത്. ഇതിനുപുറമേ കുട്ടികളെ സംബന്ധിച്ചിടത്തോളം 
വേനൽക്കാല രോഗങ്ങൾ അധികം ബാധിക്കാനുള്ള ഒരു സാധ്യത കൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്. കുറഞ്ഞത് 15 ദിവസം കൂടി ഇത്തരമൊരു കടുത്ത ചൂട് നിലനിൽക്കും എന്ന് കാലാവസ്ഥ മുന്നറിയിപ്പ് ഉളളതിനാൽ 
 അതിനനുസരിച്ചുള്ള പദ്ധതികൾ കുട്ടികളുടെ കാര്യത്തിൽ ആവിഷ്‌കരിച്ച് അവരുടെ ആരോഗ്യത്തെ പൂർണമായി സംരക്ഷിക്കാൻ രക്ഷിതാക്കൾ ശ്രമിക്കണമെന്ന മുന്നറിയിപ്പ് ആണ് നൽകുന്നത്.

@ ജലം വൈദ്യുതി ജാഗ്രതയോടെ ഉപയോഗിക്കണം.

ജല ഉപയോഗത്തിൻ്റെ കാര്യത്തിലും വൈദ്യുതി ഉപയോഗത്തിൻ്റെ കാര്യത്തിലും നാം ഇതുവരെ കാണിച്ച ഉദാസീന മനോഭാവം മാറ്റിവയ്ക്കുകയും വളരെ കരുതലോടെ മാത്രം ഇവ രണ്ടും കൈകാര്യം ചെയ്യാൻ ശീലിക്കുകയും വേണം. 
ജലം അമൂല്യമാണ് എന്ന് കണ്ട് കൊണ്ട് തന്നെ ഓരോ പൗരന്മാരും അവരുടെ ജീവിതത്തിൽ ഈ ശീലം നടപ്പിലാക്കണം അതുപോലെതന്നെ ശുദ്ധജലം പാഴാക്കാനിടയാക്കുന്ന വാട്ടർ അതോറിറ്റിയുടെ ജാഗ്രത കുറവിനും അവസാനം ഉണ്ടാകേണ്ടിയിരിക്കുന്നു. 

@ കായലുകളും നദികളും കുളങ്ങളും തോടുകളും ഉൾപ്പെടെ പറ്റി വരളുകയും പലതും വീണ്ടെടുക്കാൻ ആവാത്ത വിധം നശിച്ചു കൊണ്ടി രിക്കുകയും ചെയ്യുന്നു. ഈ അവസ്ഥമാറി  ജലാശയങ്ങളുടെ പുനരുജ്ജീവന പദ്ധതികൾക്ക് വീണ്ടും നാം മുൻകൈ എടു ക്കേണ്ടതുണ്ട് .ഗ്രാമ പ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം അവയുടെ വ്യക്തമായ ഓഡിറ്റ് തദ്ദേശ തലത്തിൽ നിന്ന് തന്നെ ആരംഭിച്ച പുനരുജീവന പദ്ധതികൾ വ്യാപകമാക്കി വീണ്ടും ജലസമൃദ്ധിയിലേക്ക് നാം തിരിച്ചു വരേണ്ടതുണ്ട് കുളിക്കുമ്പോഴും തുണി അലക്കുമ്പോഴും പാഴാകുന്ന ജലം പോലും പുനരുപയോഗം ചെയ്യുന്ന രീതിയിലുള്ള പദ്ധതികൾ നടപ്പിലാക്കണം.

@ കൊടുംചൂട് നേരിടാൻ സർക്കാർ 
പദ്ധതികൾ വേണമെന്ന ആവശ്യം ശക്തമാകുന്നു ദീർഘവീക്ഷണം ഉള്ള പദ്ധതികൾ ജല ഉപയോഗത്തിന്റെ്റെ കാര്യത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചാൽ മാത്രമേ നമുക്ക് വരൾച്ച പോലുള്ള അപ്രതീക്ഷിത പ്രതി സന്ധികളെ അതിജീവിക്കാൻ ആവുകയുള്ളൂ. ഇനിയുള്ള കാലം ഇതിനുവേണ്ടി ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ നടപ്പിലാക്കിയില്ലെങ്കിൽ ജനജീവിതം ഇതിലും ദുസഹമായി മാറാനുള്ള സാഹചര്യം ആണ് മുന്നിലുള്ളത്

@ കൊടുംചൂടിലും അതിനെയൊന്നും വകവയ്ക്കാതെ 
സർക്കാർ സംവിധാനത്തെ നോക്ക്കുത്തിയാക്കി 
മരങ്ങൾ വെട്ടിമുറിച്ചും പാറകൾ തുറന്നെടുത്തും കരമണ്ണ് ഖനനം നടത്തിയും 
തണ്ണീർതടങ്ങൾ നികത്തിയും നാടിനെ 
മരുഭൂമിയാക്കുന്ന പ്രക്രിയ തുടരുകയാണ് 

 

അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷനരി പിടികൂടി.

അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷനരി പിടികൂടി.
കൊല്ലം : പള്ളിത്തോട്ടം ക്യു 
എസ് എസ് കോളനിയിൽ  നിന്നും 
അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷനരി പിടികൂടി.അഞ്ച് ചാക്ക്  പുഴുക്കലരിയും ഒരു ചാക്ക് പച്ചരിയുമാണ് പിടികൂടിയത്.
 കൊല്ലം താലൂക്ക് സപ്ലൈ ഓഫീസർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സപ്ലൈ ഓഫീസറുടെ 
 നിർദ്ദേശാനുസരണം നടത്തിയ റെയ്‌ഡിൽ   റേഷനിംഗ് ഇൻസ്പെക‌ടർമാരായ ബിജുകുമാരകുറുപ്പ്,അജിഷ് എസ് എന്നിവർ നേതൃത്വം നൽകി.

Saturday, 25 April 2026

മയക്കുമരുന്ന് മാഫിയ സംഘങ്ങളുടെ താവളമാകുന്ന ഉളിയനാട്

സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്ന് മാഫിയസംഘങ്ങളുടെയും കേന്ദ്രമായി മാറുന്ന ഉളിയനാട് പ്രദേശത്ത് ശക്തമായ പോലിസ് നടപടി വേണമെന്ന ആവശ്യംശക്തമാകുന്നു.
ചാത്തന്നൂർ : സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്ന് മാഫിയസംഘങ്ങളുടെയും കേന്ദ്രമായി മാറുന്ന ഉളിയനാട് പ്രദേശത്ത് ശക്തമായ പോലിസ് നടപടി വേണമെന്ന ആവശ്യംശക്തമാകുന്നു. ദിവസവും കുറ്റകൃത്യങ്ങൾ പെരുകി പരസ്യമദ്യപാനവും കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങളുടെ താവളവുമായി ഉളിയനാട് പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളും സ്കൂളിന്റെ പരിസരവും മാറിയിട്ടും പോലീസിന്റെയും എക്സൈസിന്റെയും നിരുത്തരവാദിത്വപരമായ നിലപാടിനെതിരെയാണ് പ്രതിക്ഷേധം ശക്തമാകുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ്  ഉളിയനാട് ഹൈസ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായത് ദിവസവും ഉളിയനാട് സ്കൂൾ പരിസരത്ത് തമ്പടിക്കുന്ന മദ്യപാന സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ദിവസവും ഇ സംഘം സ്കൂളിനുള്ളിൽ കയറി ഇവിടെ തമ്പടിക്കാറുണ്ട് മുൻപും നിരവധി തവണ ഇവർ ആക്രമണം നടത്തിയിട്ടുണ്ട് അന്നും പരാതി കൊടുക്കുന്നത് അല്ലാതെ പരാതിയിന്മേൽ അന്വേഷണം ഉണ്ടാവില്ല പ്രതികൾ ഇത് ആവർത്തിക്കുകയാണ് ചെയ്യുന്നത് എന്ന് അധ്യാപകരും നാട്ടുകാരും ഒരു പോലെ പറയുന്നു.കൊലപാതകമടക്കമുള്ള 
നിരവധി ആക്രമണസംഭവങ്ങളാണ് ഉളിയനാടും പരിസരത്തുമായി ദിനവും റിപ്പോർട്ട് ചെയ്യുന്നത് അടുത്തിടെയാണ് കൊട്ടിയത്തുള്ള ഒരു യുവാവിനെ വാടകവീട്ടിൽ വിളിച്ചു വരുത്തി കൊലചെയ്തത് ഗ്രാമപ്രദേശമായതിനാൽ ദൂരദേശത്ത് നിന്നുള്ള ക്രിമിനൽ സംഘങ്ങൾ വീട് വാടകയ്ക്ക് എടുത്തു ഇവിടെ താമസമാക്കി മയക്കുമരുന്ന് കച്ചവടവും 
മറ്റ് നിയമവിരുദ്ധ പ്രവർത്തികളും 
നടത്തുന്നുണ്ട് എന്ന് നാട്ടുകാർ പറയുന്നു.ചാരായം വാറ്റുന്ന സംഘങ്ങളും വിദേശമദ്യം കൊണ്ട് വന്ന് ചില്ലറ വില്പന നടത്തുന്ന സംഘങ്ങളും ഇവിടെയുണ്ട് ഇതെല്ലാം തന്നെ പരസ്യമായാണ് നടത്തുന്നത് എന്ന് നാട്ടുകാർ പറയുന്നു പോലീസിന്റെ പെട്രോളിംഗ് കുറവായതാണ് പ്രധാനകാരണമെന്ന് നാട്ടുകാർ പറയുന്നു. ആക്രമണസംഭവങ്ങൾ നാടന്ന് പോലീസിനെ അറിയിച്ചാൽ തന്നെ പരാതി എത്തട്ടെയെന്നന്നിലപാടിലാണ് പോലിസ് സംഭവ സ്ഥലതെത്താൻ പോലിസ് കൂട്ടാക്കില്ല എന്ന് നാട്ടുകാർ പറയുന്നു അത് കൊണ്ട് തന്നെ ആക്രമണസംഭവങ്ങൾ ദിനംപ്രതി വർധിക്കുകയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു.

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചു ബൈക്ക് യാത്രക്കാർ മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചു ബൈക്ക് യാത്രക്കാർ മരിച്ചു

ചാത്തന്നൂർ: ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചു ബൈക്ക് യാത്രക്കാർ മരിച്ചു.കല്ലുവാതുക്കൽ വിലവൂർക്കോണം ചെന്തിപ്പിൽ വിശാഖ് ഭവനിൽ ബൈജുവിൻ്റെ മകൻ ബി.എസ്.വിശാഖ് (29),നടയ്ക്കൽ കുഴിവേലി കിഴക്കുംകര ചരുവിള പുത്തൻവീട്ടിൽ അരവിന്ദൻ്റെ മകൻ അജീഷ് (27) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച 
രാത്രി 9.45ന് കല്ലുവാതുക്കൽ -ചിറക്കര റോഡിൽ കല്ലുവാതുക്കൽ ഭാഗത്ത് നിന്നും ചിറക്കര ഭാഗത്തേക്കു വന്ന ബൈക്ക് 
ശാസ്ത്രിമുക്കിലെ 
ടർഫിനു സമീപം വൈദ്യുതി പോ സ്‌റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ വൈദ്യുതി പോസ്‌റ്റ് ഒടിഞ്ഞു.അപകടത്തിൽ 
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെ 
പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു പാരിപ്പള്ളി പോലിസ് കേസെടുത്തു.


Friday, 24 April 2026

ഉളിയനാട് സർക്കാർ ഹൈ സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അക്രമംലക്ഷകണക്കിന് രൂപയുടെ നഷ്ടം

ഉളിയനാട് സർക്കാർ ഹൈ 
സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അക്രമം
ലക്ഷകണക്കിന് രൂപയുടെ നഷ്ടം

ചാത്തന്നൂർ : ഉളിയനാട് സർക്കാർ ഹൈ 
സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അക്രമം
ലക്ഷകണക്കിന് രൂപയുടെ നഷ്ടം.കഴിഞ്ഞ ദിവസം രാത്രിയിൽ സ്കൂളിൽ അതിക്രമിച്ചു കയറിയ അക്രമികൾ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ച് പുതുതായി ജില്ലാ പഞ്ചായത്ത് പണി കഴിപ്പിച്ച സ്കൂൾ കെട്ടിടത്തിന്റെ ജനൽ ഗ്ലാസുകൾ തകർക്കുകയും പ്ലംബിംഗ് വർക്കുകൾ നശിപ്പിക്കുകയും ബാത്ത്റൂമിലെ നിരവധി ക്ലോസ്സറ്റുകളും യൂറിനൽസും വാഷ് ബെയ്സനുകളും തകർക്കുകയും ജനൽ തകർത്ത് അകത്ത്‌ കയറിയ സംഘം 
 സ്കൂൾഫർണിച്ചറുകൾ 
അടിച്ച് തകർക്കുകയും നിർമ്മാണ. പ്രവർത്തനത്തിലിരിക്കുന്ന കെട്ടിടത്തിനാവശ്യത്തിന് ഇറക്കി വച്ച
ഓടുകൾ തകർക്കുകയും ചെയ്തു.
പൊതു വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ നടത്തുന്ന അക്രമത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി മേൽനടപടികൾ സ്വീകരിച്ചു.ചിറക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് കൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ രമ്യ, ജില്ലാ പഞ്ചായത്ത് അംഗം ആർ. ദിലീപ്കുമാർ  എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു 
 സ്കൂളിൽ നടന്ന സാമൂഹ്യ വിരുദ്ധരുടെ അക്രമത്തെ പി ടി എന കമ്മിറ്റി അപലപിച്ചു. കുറ്റവാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പി ടി എ
കമ്മിറ്റി ആവശ്യപ്പെട്ടു.
ഫോട്ടോ :സ്കൂളിലെ ഉപകരണങ്ങൾ തകർത്ത നിലയിൽ.

അനധികൃത ഫാമുകൾക്ക് എതിരെ കർശനനടപടിയുമായി ചിറക്കര ഗ്രാമപഞ്ചായത്ത്‌.

അനധികൃത ഫാമുകൾക്ക് എതിരെ കർശനനടപടിയുമായി ചിറക്കര ഗ്രാമപഞ്ചായത്ത്‌.
ചാത്തന്നൂർ : അനധികൃത ഫാമുകൾക്ക് എതിരെ കർശനനടപടിയുമായി ചിറക്കര ഗ്രാമപഞ്ചായത്ത്‌. ഗ്രാമപഞ്ചായത്ത് 
പരിധിയിലുള്ള ലൈസൻസ് ഇല്ലാത്തതും  പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതും ശരിയായ മാലിന്യസംസ്കരണ സംവിധാനം ഇല്ലാത്തതുമായ ഫാo ഹൌസുകൾക്ക് എതിരെയാണ് നടപടിയെടുക്കുന്നത് 
തോടുകളിലേക്കും വയൽഎലകളിലേക്കും മാലിന്യം ഒഴിക്കി വിട്ട് പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുകയും 
ജനങ്ങൾക്ക് ദോഷമായി ബാധിക്കുന്നതും ആയ എല്ലാ അനധികൃത കോഴി, പന്നി, പശു, പോത്ത് തുടങ്ങിയ ഫാമുകൾക്കും എതിരെ നടപടി സ്വീകരിക്കുയും അവയുടെ പ്രവർത്തനം നിർത്തിവയ്ക്കുവാൻ നോട്ടീസ് നൽകിയെന്നും  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഉല്ലാസ്കൃഷ്ണൻ അറിയിച്ചു.പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കും എതിരെ ജനങ്ങൾ ജാഗ്രത പുലർത്തണം എന്നും മഴക്കാല പുർവ്വ ശുചീകരണ പ്രവർത്തനത്തിൽ എല്ലാവരും പങ്കാളി ആകണം എന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഉല്ലാസ് കൃഷ്ണൻ അറിയിച്ചു

Thursday, 23 April 2026

ഇത്തിക്കര - കുമ്മല്ലൂർ റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷം

ഇത്തിക്കര  - കുമ്മല്ലൂർ റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷം

ചാത്തന്നൂർ : കെ എസ് ആർ ടി സി 
ബസ് സർവീസ് ഷെഡ്യുൾ വെട്ടികുറച്ചു 
ഇത്തിക്കര - കുമ്മല്ലൂർ - ഓയൂർ - ആയൂർ റൂട്ടിൽ യാത്രാക്ലേശം അതിരൂക്ഷം.
കെ എസ് ആർ ടി സിയുടെ 
കൊട്ടിയം - അഞ്ചൽ ചെയിൻ സർവീസിൽ സമയവ്യത്യാസം വരുത്തി ഡ്യൂട്ടി പരിഷ്കരണം  നടപ്പാക്കിയതോടെ
ബസുകളുടെ ട്രിപ്പുകളുടെ എണ്ണം കുറയുകയും, ട്രിപ്പുകൾ തമ്മിലുള്ള ഇടവേള കൂടുകയും ചെയ്തതോടെ ആദിച്ചനല്ലൂർ, കുമ്മല്ലൂർ, കട്ടച്ചൽ പ്രദേശത്തെ യാത്രക്കാരുടെ യാത്രാക്ലേശം അതിരൂക്ഷമായി.അതിരാവിലെയും രാത്രിയിലും ഈ മേഖലയിലൂടെ ബസ് സർവീസുകൾ നാമമാത്രമാണ് എന്ന് നാട്ടുകാർ പറയുന്നു.
ഇത്തിക്കര - ആയൂർ റൂട്ടിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ളത് ആദിച്ചനല്ലൂർ കുമ്മല്ലൂർ മേഖലയിൽ ആണെന്നിരിക്കെയാണ് ഈ പരിഷ്കാരം വഴി ഇ മേഖലയിലെ 
ജനങ്ങളെയാണ് കൂടുതൽ 
ദുരിതത്തിലാക്കിയിരിക്കുന്നത്. കെ എസ് ആർ ടി സി യുടെ വരുമാനത്തിലും ഇതിനാൽ കാര്യമായ ഇടിവുണ്ടായി.
കൂടുതൽ ബസുകൾ അനുവദിച്ചു കൊണ്ട് 
ട്രിപ്പുകൾ തുടങ്ങിയാൽ ഈ റൂട്ടിലെ യാത്രാക്ളേശം പരിഹരിക്കാൻ കഴിയും. . ചടയമംഗലം, ചാത്തന്നൂർ ഡിപ്പോകളിൽനിന്ന് ഏഴു ബസുകൾ വീതമാണ് നിലവിൽ സർവീസ് നടത്തുന്നത് ഈ പതിന്നാല് ബസുകൾ ഉപയോഗിച്ച് ദിവസം തൊണ്ണൂറ്റൊമ്പത് ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്ത സ്ഥലത്ത് ഇപ്പോൾ പകുതി പോലും ബസുകൾ ഒപ്പറേറ്റ് ചെയ്യുന്നില്ല. ജനങ്ങളുടെ 
യാത്രാക്ലേശം പരിഹരിക്കാൻ  കൊട്ടിയം-അഞ്ചൽ ചെയിൻ സർവീസുകൾ കൂടുതൽ പഴയ സമയക്രമത്തിൽ 
എല്ലാ ട്രിപ്പും  നിലനിർത്തി കൊണ്ട് 
ഇത്തിക്കര - ആദിച്ചനല്ലൂർ - കുമ്മല്ലൂർ റൂട്ടിൽ ബസുകൾ ഓടിക്കുകയും 
കുമ്മല്ലൂർ പാലം വഴി  രാവിലെയും രാത്രിയിലും ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും 
അഡിഷണൽ ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്യുകയും വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.


കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി വയോധികന്റെ മരണം കൊലപാതകം

കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി വയോധികന്റെ മരണം കൊലപാതകം 

ചാത്തന്നൂർ : കല്ലുവാതുക്കലിൽ 
നിർമ്മാണത്തിലിരിക്കുന്ന 
കെട്ടിടത്തിൽ വയോധികനെ 
മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയം പാരിപ്പള്ളി പോലിസ് അന്വേഷണം ആരംഭിച്ചു. പാരിപ്പള്ളി പുലിക്കുഴി കല്ലറകോണം ചരുവിളവീട്ടിൽ  രവീന്ദ്രൻ (68)നെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പോലിസ് അന്വേഷണം ആരംഭിച്ചത്.തലയ്ക്ക് ഉണ്ടായ ആഴത്തിലുള്ള മുറിവിൽ നിന്നുണ്ടായ രക്തസ്രാവം ആണ് മരണകാരണം എന്ന്  പോസ്റ്റ്‌ മാർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രദേശത്തെ സി സി ടി വികൾ കേന്ദ്രീകരിച്ചും സംശയമുള്ളവരെ കേന്ദ്രീകരിച്ചുമാണ് പോലിസ് അന്വേഷണം നടത്തുന്നത്. കല്ലുവാതുക്കൽ പഞ്ചായത്ത്‌ കാര്യാലയത്തിന് സമീപം ദേശീയപാതയോരത്തുള്ള 
കെട്ടിടത്തിൽ രാവിലെയുള്ള സ്ഥിരം സന്ദർശനത്തിനെത്തിയ 
കെട്ടിടം ഉടമയാണ് മൃതദേഹം കണ്ടെത്തിയത്. നിർമ്മാണപ്രവർത്തി നടക്കുന്നതിനാൽ തുറന്ന് കിടക്കുന്ന കെട്ടിടത്തിന്റെ ആദ്യ നിലയിൽ രക്തം ഒലിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.പോലീസിന്റെ ഡോഗ് സ്ക്വഡും ഫോറൻസിക് വിദ്ഗദരും സ്ഥലതെത്തി പരിശോധന നടത്തിയിരുന്നു.



Wednesday, 22 April 2026

ആംബുലൻസും കാറും കൂട്ടിയിടിച്ചു അപകടം


ആംബുലൻസും കാറും കൂട്ടിയിടിച്ചു അപകടം 

ചാത്തന്നൂർ : ആംബുലൻസ് കാറിലിടിച്ച് 
നിയന്ത്രണം വിട്ട കാർ അടുത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം ഒഴിവായത് തലനാരിഴയ്ക്ക്.
ആംബുലൻസ് ഡ്രൈവർ 
നന്ദുലാൽ (21)നെ പരിക്കുകളോടെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാറിലുണ്ടായിരുന്നവർ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ്  
ഇന്നലെ രാവിലെ പത്ത് മണിയോടെ കൊല്ലം -തിരുവനന്തപുരം ദേശീയപാതയിൽ ഊറാംവിള അടിപാതയ്ക്ക് വടക്ക് ഭാഗത്ത് 
 കൊല്ലത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറിൽ അടിപാതയിലൂടെ കെ. എസ്. ആർ ടി സി ഡിപ്പോ ഭാഗത്ത് നിന്നും അമിത വേഗത്തിൽ എത്തിയ ആംബുലൻസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തൊട്ടടുത്ത 
മതിൽ തകർത്ത് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.കടയിൽ ആൾക്കാർ ഉണ്ടായിരുന്നു എങ്കിലും ഓടി മാറിയതിനാൽ അപകടം ഒഴിവായി. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണ് ഇതെന്ന് നാട്ടുകാർ പറഞ്ഞു.
ദേശീയപാത നിർമ്മാണം പൂർത്തിയായ ഇവിടെ അമിത വേഗത്തിൽ വരുന്ന വാഹനങ്ങളാണ് അപകടം ഉണ്ടാക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു. ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ല 
ചാത്തന്നൂർ പോലിസ് കേസെടുത്ത് ഇരു വാഹനങ്ങളും പോലിസ് സ്റ്റേഷനിലക്ക് മാറ്റി.
ഫോട്ടോ :അപകടത്തിൽപ്പെട്ട കാറും ആംബുലസും 

പത്താമുദയം ഒരു ശുഭ മുഹൂർത്തം

പത്താമുദയം ഒരു ശുഭ മുഹൂർത്തം
⚜️🪔🪔🪔🪔🪔 🪔🪔🪔🪔⚜️
 ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
നാളെ കൊല്ലവർഷം 1201 ആണ്ട്
 മേടം 10 വ്യാഴം ആഴ്ച്ച പത്താമുദയം
ഏത് ശുഭകാര്യവും ആരംഭിക്കാവാൻ
ഉത്തമ ദിനമാണിത്.
പ്രപഞ്ചത്തിന്റെ നില നിൽ പിൻെറ 
ആധാരവും പ്രത്യക്ഷ ദൈവവുമാ
യാണ് സൂര്യദേവനെ കരുതി പോരു
ന്നത്. കശ്യപപ്രജാപതിയുടെയും
അദിതിയുടെയും പുത്രനായ സൂര്യ
ഭഗവാൻ നവഗ്രഹങ്ങളിൽ നായക
നും പ്രധാനിയുമാണ്. നിത്യവും സൂര്യ
ദേവനെ പ്രാർത്ഥിച്ചാൽഎല്ലാവിധ
രോഗ ദുരിത ശാന്തിക്കും സൂര്യഭജനം ഉത്തമമാണെന്നാണ് വിശ്വാസം. 
നിത്യേന ജപിക്കാൻ സാധിക്കാത്ത
വർ സൂര്യഭഗവാന് പ്രാധാന്യമുള്ള 
ഞായറാഴ്ച ദിവസം രാവിലെ സൂര്യ
ഹോരയിൽ ജപിക്കുന്നത് നന്ന് . 
അന്നേ ദിവസം ഓറഞ്ചു നിറത്തി
ലുള്ള വസ്ത്രം ധരിക്കുന്നതും വിള
ക്കുകൊളുത്തി കിഴക്കഭിമുഖമായി
രുന്ന് ജപിക്കുന്നതും ഉത്തമം.

ത്രിമൂർത്തീ ചൈതന്യം നിറഞ്ഞ സൂര്യ
ഭഗവാനെ നിത്യേന വന്ദിക്കുന്നവർക്ക്
ജീവിത പ്രശ്നങ്ങളെ അഭിമുഖീകരി
ക്കാനുള്ള ശക്തി വർധിക്കുമെന്നാണ് 
വിശ്വാസം. അതു പോലെ ഗായത്രി
മന്ത്രം നിത്യേന ജപിച്ചു പോരുന്നവരു
ടെ മനസ്സ് തെളിഞ്ഞതും,ബുദ്ധി പ്രകാ
ശിച്ചും സൂര്യനെപ്പോലെ ശോഭയുള്ളതു മാകും. ഗ്രഹപ്പിഴാ ദോഷങ്ങളിൽ നിന്ന് 
മുക്തി നേടാനും ബുദ്ധി തെളിയുവാനും 
സൂര്യഭജനത്തിലൂടെയും ഗായത്രിയിലൂ
ടെയും സാധിക്കും.

സൂര്യപ്രീതിക്കായി  ആദിത്യഹൃദയം,
സൂര്യസ്തോത്രം , ഗായത്രിമന്ത്രം എന്നി
വയാണ് ജപിക്കേണ്ടത്.  പ്രഭാതത്തിൽ 
ശരീര ശുദ്ധി വരുത്തിയ ശേഷം മാത്ര
മേ സൂര്യ പ്രീതികരമായ മന്ത്രങ്ങൾ 
ജപിക്കാവൂ. നിത്യവും ഒരേ സമയത്ത് 
അതായത് രാവിലെ സൂര്യ ഉദയശേഷം 
ഒരു മണിക്കൂറിനുള്ളിൽ ജപിക്കുന്നത്
ഉത്തമമാണ്. അസ്തമയ ശേഷം സൂര്യ
പ്രീതികരമായ മന്ത്രങ്ങൾ, ആദിത്യഹൃ
ദയം എന്നിവ ജപിക്കാൻ പാടില്ല..
ശത്രുക്ഷയത്തിന് ഉത്തമമായ ഒരു
മന്ത്രം കൂടിയാണ് ആദിത്യഹൃദയം.
ആദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡ
ത്തിലെ ഒരു ഭാഗമാണ് ആദിത്യഹൃദയം.
ശത്രുക്ഷയം വരുത്തുന്നതിനായി അഗ
സ്ത്യമുനി ശ്രീരാമദേവന് ഉപദേശിച്ച 
മന്ത്രമാണിത് . ആപത്തിലും ഭയത്തി
ലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് 
രക്ഷ ലഭിക്കുമെന്നാണ്  സ്തോത്രത്തി
ന്റെ ഫലശ്രുതി.

നാളെ കൊല്ലവർഷം 1201 ആണ്ട് മേടം
10 തിയ്യതി വ്യാഴാഴ്ച (23-04-2026) 
എല്ലാവർഷവും മേടം പത്തിനാണു 
പത്താമുദയം. അതായത് ജ്യോതിഷ നിരീക്ഷണത്തിൽ മേടം 10 നാണ് സൂര്യ
ൻ അത്യുച്ച രാശിയിൽ വരുന്നത്. 
മേടരാശി സൂര്യൻെറ ഉച്ചക്ഷേത്രമായി
ജ്യോതിഷത്തിൽ നിഗമിക്കുന്നു. സൂര്യൻ ഏറ്റവും പ്രബലവാനായി വരുന്നത് ഈ  ദിവസമാണ്. അതായത് 100° പവർ   അത്യുച്ചം. ഇതിന്റെ നേരെ വിപരീതമാ
ണു തുലാം പത്ത്. അന്ന് സൂര്യൻ അതി
നീചമാകുന്നു. 0° പവർ.സൂര്യൻെറ ഏറ്റ
വും ബലഹീനനാകുന്നത് തുലാപ്പത്തി
നാണ്. സൂര്യൻ അതിനീചനാകുബോൾ
സൂര്യൻെറ കാരകത്വങ്ങൾ ജാതകൻ 
അനുഭവിക്കാതെ വരികയോ ബാധി
പ്പടയുകയോ ചെയ്യാം എന്നാണു ജ്യോ
തിഷത്തിൽ   ഇതിനെ പറയുന്നത്.  
എന്നാൽ പത്താമുദയത്തിൽ ഏതു
ശുഭകാര്യവും ആരംഭിക്കാവാൻ
 ഉത്തമ ദിനമാണിത്. ശുഭകാര്യം തുട
ങ്ങുന്നതിനു  മുന്നേ ഗണപതിഹവനം 
നടത്തുന്നതും സൂര്യദേവനെ സ്മരിക്കു
ന്നതും കാര്യസാധ്യത്തിന് ഉത്തമമാണ്.
പത്താമുദയ ദിനത്തിൽ സൂര്യോദയ
ത്തിനു മുന്നെ കുളിച്ചു ശുദ്ധിയായി 
നിലവിളക്കു കൊളുത്തി ദീപം കണി 
കാണുന്നത് ശുഭമാണ്.ദീര്‍ഘകാല
ത്തെ കർമ്മങ്ങള്‍ക്ക്‌ തുടക്കമിടുന്ന
വർക്ക് അന്നത്തെ നക്ഷത്രം ഊൺ
നാളായും, ഊർദ്ദമുഖ നക്ഷത്രവുമാ
യി യോജിച്ചുവന്നാൽ ഏത് കർമ്മം
ചെയ്താലും ഉയർന്നുയർന്നുവരും
അത്രക്കും ശ്രേഷ്ഠമായ ശുഭദിനം 
കൂടിയാണ് പത്താമുദയം. 

സൂര്യഭഗവാന് ഏറ്റവും പ്രാധാന്യമുള്ള ദിനമായതുകൊണ്ട് തന്നെ പത്താമുദ
യ ദിനത്തിൽ ഭക്തിയോടെ  സൂര്യദേ
വനെ സ്മരിച്ചാൽ രോഗദുരിതങ്ങൾ 
അകന്നുപോവും എന്നാണ് ഹൈന്ദവ 
വിശ്വാസം. പ്രപഞ്ചനിലനിൽപ്പിന്റെയും
ഊർജ്ജത്തിന്റെ യും ഉറവിടമായ 
സൂര്യദേവൻ നവഗ്രഹങ്ങളുടെ നായ
കനാണ്.ത്രിമൂർത്തീചൈതന്യം നിക്ഷി
പ്തവു മായിരിക്കുന്ന സൂര്യദേവനെ ശിവനായി ജ്യോതിഷികൾ കരുതിവരു
ന്നു. സൂര്യദേവനെ ഭജിക്കുന്ന വർക്ക് 
ജീവിത പ്രശ്നങ്ങളെ അധിജീവിക്കു
വാനുളള ആത്മവീര്യം വർദ്ധിക്കും.
ഗ്രഹദോഷങ്ങളുടെ കാഠിന്യം  കുറയ്
ക്കുവാൻ എല്ലാവരും സൂര്യഭജനം 
ചെയ്യുന്നത് ഉത്തമാണ്.അതുവഴി തൊ
ഴിൽ അഭിവൃദ്ധിയും ഐശ്വര്യവും 
വർദ്ധിക്കും ശത്രുദോഷങ്ങളും കുറ
യും.ജ്യോതിഷികൾ ദിനവും സൂര്യഭഗ
വാന്റെ ഏറ്റവും ശക്തിയേറിയ മന്ത്ര
മായ ആദിത്യഹൃദയം,ഗായത്രി മന്ത്രം 
ദിവസേന 21 തവണയെങ്കിലും ജപി
ക്കുകയാണെങ്കിൽ ജ്യോതിഷത്തിൽ
ഉയർന്നുവരാം. കുട്ടികൾ ഈ മന്ത്രം 
നിത്യവും രാവിലെ ഒരു പ്രാവശ്യമെങ്കി
ലും ജപിച്ചുവന്നാൽ അജ്ഞതയും
വിഷാദവും അലസതയുമകന്ന്,ഓർ
മ്മശക്തി യും ഹൃദയശുദ്ധിയും കൈ
വരും.ജീവിതത്തിൽ നിത്യവിജയിയാ
വാൻ സാധിക്കും എന്നതിൽ സംശയം 
വേണ്ട...അത്രക്കും ശക്തിയേറിയ 
മന്ത്രമാണിത്.കൂടാതെ ഈ മന്ത്രജപ
ത്തിലൂടെ ത്വക്കുരോഗം,നേത്രരോഗം,
അസ്ഥി സംബന്ധമായ രോഗങ്ങൾ
എന്നിവയ്ക്കു ശമനമുണ്ടാകുമെന്നാ
ണ് വിശ്വാസം.ഏത് ആപത്തിലും,ഭയ
ത്തിലും സൂര്യകീർത്തനം ചൊല്ലുന്ന
വർക്ക് രക്ഷ കിട്ടുമെന്നാണ് സ്തോ
ത്രത്തിന്റെ ഫലശ്രുതി. ഏത് മന്ത്രം
തിരഞ്ഞെടുത്താലും ആദ്യം ഗായത്രി 
മന്ത്രം ജപിക്കണം ഗായത്രി കൂടാതെ
യുള്ള ഒരു മന്ത്ര ജപത്തിനും ഫല
സിദ്ധി ലഭിക്കില്ലെന്നാണ് ആചാര്യ 
മതം.

💥ആദിത്യ ഗായത്രി💥
🔔💥🔔💥🔔💥🔔💥🔔
"ഓം ആദിത്യായ വിദ്മഹേ
ദിവാകരായ ധീമഹീ
തന്വാേ സൂര്യപ്രചോദയാത്"

💥ആദിത്യ ധ്യാനം മന്ത്രം💥
🌼💥🌼💥🌼💥🌼💥🌼💥🌼
" പത്മാസ: പത്മ കരോ ദ്വിബാഹു:
പത്മ ദ്യുതി: സപ്ത തുരംഗം വാഹന:
ദിവാകരോ ലോക ഗുരു: കിരീടി
മയി പ്രസാദം വിദധാതു ദേവ:

💥സൂര്യസ്തോത്രം💥
🌼🌼🌼🌼🌼🌼🌼🌼
ജപാകുസുമസങ്കാശം 
കാശ്യപേയം മഹാദ്യുതിം 
തമോരീം സര്‍വ്വപാപഘ്നം 
പ്രണതോസ്മി ദിവാകരം...

💥ആദിത്യഹൃദയം💥
🌼🌼🌼🌼🌼🌼🌼🌼🌼
സന്താപനാശകരായ നമോനമഃ 
അന്ധകാരാന്തകരായ നമോനമഃ.
ചിന്താമണേ! ചിദാനന്ദായ തേ നമഃ  
നീഹാരനാശകരായ നമോനമഃ.
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ 
സത്വപ്രധാനായ തത്ത്വായ തേ നമഃ 
സത്യസ്വരൂപായ നിത്യം നമോ നമഃ.

. 💥ഗായത്രിമന്ത്രം🔥
🌼🔔🌼🔔🌼🔔🌼
എല്ലാ മന്ത്രങ്ങളുടെയും മാതാവാണു
ഗായത്രി മന്ത്രം. ഋഗ്വേദം മൂന്നാം മണ്ഡ
ലത്തിൽ ആറാം സൂത്രത്തിലെ പത്താ
മത്തെ മന്ത്രമാണ് ഗായത്രിമന്ത്രം.മന്ത്ര
ങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠ
മായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർഥനയാണിത്.

‘ഓം ഭൂർ ഭുവഃ സ്വഃ
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത് ’’

സാരം: "ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോ
ലെ നമ്മുടെ ബുദ്ധിയെയും പ്രകാശി
പ്പിക്കട്ടെ."

അർഥം  മനസ്സിലാക്കി ജപിക്കുന്നത് ഇരട്ടിഫലം നൽകും .ഈ മന്ത്രത്തെ
 വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കണം. ഗായത്രി മന്ത്രം തുടർച്ച
യായി ജപിച്ചു പോന്നാൽ മന:ശുദ്ധിയും മനോബലവും വർദ്ധിക്കും. ശരീരത്തി
ന്റെ ബലം വർദ്ധിക്കും. അപരിമിതമാ
യ ഓർമ്മ ശക്തിയും ലഭിക്കും. ഗായത്രി
മന്ത്രം ജപിക്കുമ്പോൾ ഏതു ഇഷ്ട ദേവ
തയേയും ധ്യാനിക്കാം. ഗായത്രി ശക്തി വഴിപാടിനുള്ള മന്ത്രമായിട്ടാണ് പലരും
ഈ മന്ത്രത്തെ കരുതുന്നത്. എന്നാല്‍
ആര്‍ക്കും ഏത് ഈശ്വര രൂപത്തെയും ധ്യാനിച്ച് ഗായത്രി മന്ത്രം ജപിക്കാം. ഏകാഗ്രതയോടെ ഗായത്രി മന്ത്രം ജപി
ച്ചാൽ ജീവിതത്തിൽ സർവ്വ നന്മകളു
മുണ്ടാവും.

  💥Astrologer💥

🔺ജ്യോതിഷ ആചാര്യ നന്ദകുമാർ🔺
   തളിക്കുളം, സ്നേഹതീരം റോഡ്,
     Thrissur, ☎️ Mob: 9526983697
    ॐ❁♨️═══♨️═══♨️═══♨️❁ॐ

Tuesday, 21 April 2026

ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ കാർ ഇടിച്ച് രണ്ട് പേര് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു

ദേശീയപാതയിൽ 
നിർത്തിയിട്ടിരുന്ന വാഹനത്തിൽ കാർ ഇടിച്ച് രണ്ട് പേര് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു 

കൊട്ടിയം : ദേശീയപാതയിൽ 
നിർത്തിയിട്ടിരുന്ന വാഹനത്തിൽ കാർ ഇടിച്ച് രണ്ട് പേര് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു ലോറി ഡ്രൈവർ ഗുരുതരാവസ്ഥയിൽ.
പരവൂർ കലയ്ക്കോട് പാലവിള തെക്കത്തിൽ ഷാജിയുടെ ജാസ്മിന്റെയും 
മകൻ ചാൾസ് ഷാജി (22), തൊടിയിൽ വീട്ടിൽ സെട്രിക്കിന്റെയും എലിസബത്തിന്റെയും മകൻ 
 മകൻ സൻജോസെട്രിക് (22) എന്നിവരണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ നിർമ്മാണം പൂർത്തിയായ കൊല്ലം -തിരുവനന്തപുരം ദേശിയ പാതയിൽ കൊട്ടിയം പട്ടര് മുക്കിന് സമീപമാണ് അപകടം ഉണ്ടായത് കൊട്ടിയം ഭാഗത്ത് നിന്നും വന്ന കാർ നിർമ്മാണം പൂർത്തിയായ ദേശീയപാതയിലൂടെ അമിതവേഗത്തിൽ പോകവേ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന നിർമ്മാണ കമ്പനിയുടെ ടോറസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ലോറിയിൽ ഇടിക്കാതിരിക്കാനായി അൻപത് മീറ്റർ അകലെ വച്ച് ബ്രേക്ക് പിടിച്ചെങ്കിലും കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു.ലോറി ഡ്രൈവർ ഗ്ലാസ്സ് ക്ലീൻ ചെയ്തു കൊണ്ട് ലോറിയുടെ ഫ്രണ്ടിൽ നിൽക്കുകയായിരുന്നു 
ഇടിയുടെ ആഘാതത്തിൽ ലോറി ഡ്രൈവറെയും ഇടിച്ചു കൊണ്ട് 
കാർ ലോറിയ്ക്ക് അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.കാർ ലോറിയ്ക്ക് അടിയിൽ കുരുങ്ങിയതോടെ നാട്ടുകാരും കൊട്ടിയം പോലീസും സ്ഥലതെത്തി ലോറിയും കാറും വെട്ടിപൊളിച്ചു 
മൂന്ന് പേരെയും  പുറത്തെടുക്കുകയായിരുന്നു തുടർന്ന് മൂവരെയും മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും 
 ഇരുവരും മരിച്ചിരുന്നു ലോറി ഡ്രൈവറുടെ 
കാൽ രണ്ടും തകർന്ന് നില ഗുരുതരമായി തുടരുന്നു ചാൾസ് ഷാജിയുടെ സഹോദരങ്ങൾ ഷിജിൻ, ഷിജി, സാൻജോയുടെ സഹോദരൻ സെവന്യു 

ദേശിയപാത നിർമ്മാണപ്രവർത്തി ഗതാഗതകുരുക്ക്

ദേശിയപാത നിർമ്മാണപ്രവർത്തി 
 ഗതാഗതകുരുക്ക് 

ചാത്തന്നൂർ: കൊല്ലം -തിരുവനന്തപുരം 
ദേശീയപാതയിൽ ചാത്തന്നൂർ മുതൽ കൊട്ടിയം വരെ ട്രാഫിക് ബ്ലോക്ക്‌ നിയന്ത്രിക്കാനാകാതെ പോലീസും ഇത്തിക്കരയിൽ നടക്കുന്ന അടിപാത നിർമ്മാണത്തിന്റെ ഭാഗമായി ഉണ്ടായ ഗതാഗതനിയന്ത്രണമാണ് കുരുക്കഴിക്കാൻ വയ്യാത്ത ഗതാഗതകുരുക്കിലേക്ക് മാറിയത്.
ഇത്തിക്കരയിൽ രണ്ട് വരിപാതയിലൂടെ പൊയ്ക്കോണ്ടിരുന്ന വാഹനങ്ങൾ ഇത്തിക്കരയിൽ ഒറ്റവരിപാതയിൽ ട്രാഫിക് നിയന്ത്രണം ഇല്ലാതെ വാഹനങ്ങൾ കടത്തിവിട്ടതോടെ ഗതാഗതകുരുക്കായി മാറി.കൊല്ലത്തോട്ടു പോകുന്ന വാഹനങ്ങളുടെ ക്യു ചാത്തന്നൂർ വരെയും കൊല്ലം ഭാഗത്ത് നിന്നും വരുന്നവരുടെ ക്യു കൊട്ടിയം വരെയും നീണ്ടതോടെ പോലിസിനും നിയന്ത്രിക്കാൻ പറ്റാതായി.
തിരുമുക്കിൽ പരവൂർ ഭാഗത്ത് നിന്നും വന്ന വാഹനങ്ങൾ കൂടി തിരുമുക്ക് അടിപാതയിൽ കുരുങ്ങിയതോടെ ചാത്തന്നൂർ ജങ്ഷൻ വരെ രൂക്ഷമായ ഗതാഗതകുരുക്കായി മാറി നിരവധി 
പ്രൈവറ്റ് ബസുകൾ ട്രിപ്പ്‌ ഉപേക്ഷിച്ചു ട്രാൻസ്പോർട്ട്‌ ബസുകൾ മണിക്കൂറുകൾ വൈകിയാണ് ഓടിയത് ഇത്തിക്കരപാലത്തിന് സമീപമായതിനാൽ വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചു വിടാനാകാതെ പോലീസും വലഞ്ഞു.ഇന്നലെ രാവിലെ തുടങ്ങിയ ഗതാഗതകുരുക്ക് രാത്രിയും തുടരുകയാണ് കൊടുംചൂടിൽ ഉയരുന്ന  പൊടിപടലങ്ങളും കൂടിയായതോടെ വാഹനയാത്രക്കാർ വലഞ്ഞു ജനങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാതെ യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കാതെ നടക്കുന്ന നിർമ്മാണ പ്രവർത്തികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

കാരംകോട് തലച്ചിറകുളവും ചാത്തന്നൂർ തോടും അവഗണനയിൽ

കാരംകോട് തലച്ചിറകുളവും ചാത്തന്നൂർ തോടും അവഗണനയിൽ 


ചാത്തന്നൂർ : ഒരു കാലത്ത് ചാത്തന്നൂർ പഞ്ചായത്തിന്റെ നെല്ലറകളായിരുന്ന അഞ്ച് ഏലാകളെ ജലസമൃദ്ധമാക്കിയിരുന്ന ചാത്തന്നൂർ തോടിന്റെ ഉദ്‌ഭവസ്ഥാനമായ തലച്ചിറക്കുളവും വിസ്മൃതിയിലേക്ക്.നാടിന് കുടിവെള്ളം നൽകിയിരുന്ന തലച്ചിറ 
 ഇന്ന് പായലും മാലിന്യവുമായി നശിക്കുകയാണ്. കുളം നവീകരിക്കണമെന്ന് പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതൊന്നും കണ്ടമട്ടില്ല അധികൃതർ.
ചാത്തന്നൂർ പഞ്ചായത്തിന്റെ കിഴക്കേ അറ്റമായ കാരംകോട്  വാർഡിലാണ് 
രണ്ടേക്കർ വിസ്ത്രിതിയുള്ള 
.ചിറയുടെ നാല് 
ചുറ്റും കാടും പടർപ്പും, കുളം നിറയെ പായലും, ഇതാണ് അവസ്ഥ. പതിനഞ്ച് അടി ആഴമുള്ള കുളത്തിൽ പത്തടിയോളം 
വെള്ളമുള്ള ഇ  തലച്ചിറക്കുളത്തിന്റെ കുറച്ചുഭാഗം പൂർണമായും നികത്തിയിരിക്കുകയാണിപ്പോൾ. ഇവിടെ വാഴയും കാടുകളും വളന്നുനിൽക്കുന്നു. വിശാലമായിക്കിടന്ന കുളമിപ്പോൾ പായൽമൂടി വെള്ളം വറ്റിക്കൊണ്ടിരിക്കുന്നു. തലച്ചിറക്കുളത്തിനെ ചാത്തന്നൂർ തോടുമായി ബന്ധിപ്പിച്ചിരുന്ന കൈവഴിയും കാണാനില്ല.
വർഷങ്ങൾക്കുമുൻപ് തലച്ചിറക്കുളം വൃത്തിയാക്കുന്നതിനായി ടെൻഡർ നൽകി ചെളി കോരിമാറ്റിയിരുന്നു. എന്നാൽ
ടെണ്ടർ പിടിച്ച സിപിഎം നേതാവ് 
 സമയബന്ധിതമായി ചെളി കോരിമാറ്റുകയോ ടെൻഡർ പ്രകാരമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയോ ചെയ്തില്ല എന്ന് മാത്രമല്ല നിർമ്മാണപ്രവർത്തികൾ അട്ടിമറിയ്ക്കുകയും ചെയ്തു.
കുളം വൃത്തിയാക്കൽ നടക്കാതെ പോയതിന്റെ പിറകെ തലച്ചിറക്കുളത്തിന് സംരക്ഷണഭിത്തി നിർമിക്കുന്നതിനായി ജി. എസ്. ജയലാൽ 
എം.എൽ.എ.യുടെ ഫണ്ടിൽ നിന്ന്‌
പതിനഞ്ചു ലക്ഷം  തുക അനുവദിച്ചെങ്കിലും നിർമാണപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. കാടുമൂടി നശിക്കുന്ന തലച്ചിറക്കുളം സംരക്ഷിക്കാൻ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ നിരവധി 
പദ്ധതികൾ പലതും തയ്യാറാക്കിയെങ്കിലും ഒന്നും ഇതുവരെ നടപ്പായില്ല എന്ന് മാത്രമല്ല ഫണ്ടുകൾ പൂർണ്ണമായും മാറി പോകുകയും ചെയ്തു.കുളം വൃത്തിയാക്കൽ ചെളികോരി വിറ്റ്‌  കാശുവാങ്ങുന്നതിനുള്ള മറയാണെന്ന്‌ ആക്ഷേപമുണ്ട്. കുളം സംരക്ഷണത്തിന് ഗ്രാമപ്പഞ്ചായത്ത് ഓരോവർഷവും പദ്ധതിയിൽ തുക വകയിരുത്തും. ലക്ഷങ്ങൾ പാഴാകുന്നതുതന്നെ മിച്ചം.
ചെളി നീക്കംചെയ്യൽ, നീർച്ചാൽ തെളിക്കൽ, നീരുറവ സംരക്ഷിക്കൽ എന്നിവയ്ക്കാണ് തുക അനുവദിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത്‌ ഭരണസമിതിയുടെ 
 പ്രോജക്ടിലും  ലക്ഷകണക്കിന് രുപ തോടിന്റെ സംരക്ഷണത്തിനായി വകയിരുത്തിയിട്ടുണ്ട്. ചാത്തന്നൂർ തോടിന്റെ ഉദ്‌ഭവസ്ഥാനത്തെ നീരുറവ സംരക്ഷിക്കാൻ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

@ ചാത്തന്നൂർ തോടും നാശത്തിന്റെ വക്കിൽ 

ചാത്തന്നൂർ തോടും നാശത്തിന്റെ വക്കിൽ
ചാത്തന്നൂരിന്റെ പ്രധാന ജലസ്രോതസ്‌ ആയി കാരംകോട് തലച്ചിറമുതൽ പോളച്ചിറവരെ ഒഴുകുന്ന ചാത്തന്നൂർ തോടിന് ഏകദേശം ഒൻപതരക്കിലോമീറ്റർ നീളമുണ്ട്. ജലസമൃദ്ധമായിരുന്ന തോട് കുളിക്കാനും കാലികളെ കുളിപ്പിക്കാനും പ്രയോജനപ്പെട്ടിരുന്നു.
ദേശീയപാതയോരത്തെ ഹോട്ടലുകളിലെ മാലിന്യങ്ങൾ ഒഴുക്കിയും വസർജ്യങ്ങൾ തള്ളിയും ഇതിനെ മലിനമാക്കി. വെള്ളത്തിലിറങ്ങാൻ കഴിയാത്ത അവസ്ഥയായി ഇന്ന് ചാത്തന്നൂർ പഞ്ചായത്തിലെ പല വ്യവസായസ്ഥാപനങ്ങളിലെയും മാർക്കറ്റിലെയും മലിനജലവും കക്കൂസ് മാലിന്യങ്ങളും ഒഴുക്കിവിടാനുള്ള അഴുക്കുചാലായി ചാത്തന്നൂർ തോടിനെ മാറ്റിയിരിക്കുന്നു. ചാത്തന്നൂർ തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തിന് നിറവിത്യാസവും ദുർഗന്ധവും ജനങ്ങൾക്കിടയിൽ ആശങ്ക പരത്തുകയാണ്. നിരന്തരമായ പ്രക്ഷോഭങ്ങളും നിവേദനങ്ങളും കൊണ്ട് ഫലമില്ലാതെ വന്നതോടെ നാട്ടുകാർ നിസഹായ അവസ്ഥയിലാണ്. വറ്റിവരണ്ട്, അറവുശാലകളിലെയും വീടുകളിലെയും ടൗണിലെ കടകളുടെയെല്ലാം മാലിന്യവും പേറി ഒഴുകുന്ന തോട് കാണുമ്പോൾ ആരും കരഞ്ഞുപോകും. പലഭാഗത്തും. ഒപ്പം കൈയേറ്റങ്ങളും തോടിന്റെ വിസ്തൃതി ചുരുക്കി നീരുറവകൾ അടഞ്ഞു. കാട്ടുചെടികളും കാട്ടുചേമ്പും വളർന്നു. തോട്ടിൻകരയിലുള്ള വരമ്പ്‌ കൈയേറ്റക്കാർക്ക് സ്വന്തമായി. നീരൊഴുക്ക് നിലച്ചതോടെ തോടിന്റെ തീരത്തെ ഏലാകൾ നികത്തിത്തുടങ്ങി.
നെൽക്കൃഷി ഇല്ലാതായി. ജലദൗർലഭ്യംതന്നെ കൃഷി മുടങ്ങാൻ ഒരു കാരണം. കാരംകോട്, ഏറം ഏലാകൾ പൂർണമായും നികത്തിക്കഴിഞ്ഞു. താഴം കൊച്ചുപാലം ഭാഗത്തെ ഏലാ അപ്രത്യക്ഷമായി. താഴം ഏലായുടെ മുക്കാൽഭാഗവും നികത്തിക്കഴിഞ്ഞു. കൊല്ലാക്കുഴിഭാഗത്തെ ഏലാ തരിശിട്ടിരിക്കുകയാണ്. മീനാട് ഏലായിൽമാത്രമാണ് നാമമാത്രമായെങ്കിലും കൃഷിയുള്ളത്. തോടിന്റെ ഇരുവശത്തുമുള്ള കൈയേറ്റം ഒഴിപ്പിക്കുന്നതിനുവേണ്ടി തോടിന്റെ വീതി അളന്നുതിരിക്കണമെന്ന് താലൂക്ക് സർവേ വിഭാഗത്തിനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.ഇരുകരകളിലുമായി സ്വകാര്യവ്യക്തികൾ തോടിന്റെ ഭൂമി 
കവർന്നെടുത്തതോടെ തോടിന്റെ പതനം പൂർത്തിയായി ഇന്ന് 
തണ്ണീർതടങ്ങളും നീരൊഴുക്കുകളും ഭൂമാഫിയ മണ്ണിട്ട് നികത്തിയതോടെ തോടിലെ നീരൊഴുക്ക് നഷ്ടപെട്ടു. ഇതാകട്ടെ ചാത്തന്നൂരും പരിസരങ്ങളിലുമുള്ള കിണറുകൾ ഉൾപ്പെടെ ജലസ്രോതസുകൾ വറ്റിവരളുന്നതിനും കാരണമായി. ഇതോടെ കൃഷിയും നശിച്ചു. ക്ഷീരകർഷകരും വെള്ളമില്ലാതെ ദുരിതത്തിലായി. ഇതുമൂലം തോട്ടിൽ പോളകളും കാടുകളും വളർന്നു. തോടിന്റെ വരമ്പുകൾ ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറി. അൽപ്പം വെള്ളമുള്ള സ്ഥലത്ത് ചാത്തന്നൂർ ടൗണിലെ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ കൊണ്ട് നാശമായി. ഇപ്പോൾ വെള്ളമുള്ള ഭാഗത്ത് പോലും ഇറങ്ങാൻ നാട്ടുകാർക്ക് ഭയമാണ്. ചാത്തന്നൂർ തോട് സംരക്ഷിക്കണമെന്നും മാലിന്യവിമുക്തമാക്കണമെന്നും ചെറുതും വലുതുമായ കൈയേറ്റം പൂർണ്ണമായും ഒഴിപ്പിക്കണമെന്നും നാട്ടുകാർ ഒന്നടങ്കം ആവശ്യപെടുന്നു.

@ നാട്ടുകാരുടെ ആവശ്യം

തലച്ചിറകുളം 
വൃത്തിയാക്കി കൽഭിത്തികൾ കെട്ടി 
അരികുകൾ സംരക്ഷിക്കണം. ഒപ്പം തോടിന്റെ കൈയ്യേറ്റങ്ങൾ നടപടിയെടുത്ത് അളന്നു തിരിച്ചു തോടിന്റെ വീതി കൂട്ടി സംരഷിക്കണം മാലിന്യം നിക്ഷേപിക്കുന്നതിന് തടയിടണം .

@ ജലപ്രതിസന്ധി പരിഹരിക്കാൻ  കേന്ദ്ര സർക്കാരിന്റെ അമൃത് സരോവർ പദ്ധതിയിൽ  ഉൾപ്പെടുത്തി കാരംകോട് 
തലച്ചിറയും ചാത്തന്നൂർ തോടും സംരഷിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

@   രണ്ട് ഏക്കർ വിസ്തൃതി.

തലച്ചിറ 
കുളം നവീകരണത്തിന് നിരവധി തവണ 
ജനങ്ങൾ  അധികാരികൾക്ക് പരാതി നൽകിയിരുന്നു. കുടിവെള്ള ക്ഷാമമുള്ള സ്ഥലമാണിത്. ഇത്രയും ജല സമൃദ്ധമായ ഒരുകുളം ഉണ്ടായിട്ടും നടപടിയില്ലാത്തത് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു.പുറത്തു നിന്നുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുളത്തിലേക്ക് തളുന്നതിനാൽ ജലത്തിന്റെ ഗുണനിലവാരം പൂർണമായും തകരാറിലായി. കൊതുകുകളുടെ കേന്ദ്രമായി ഇവിടം മാറിയതോടെ, ആരോഗ്യപ്രശ്നങ്ങൾക്കും സാദ്ധ്യത കൂടിയിട്ടുണ്ട്. സംരക്ഷണഭിത്തി തകർന്നതോടെ കരഭാഗങ്ങൾ ഇടിഞ്ഞ് കുളത്തിലേക്ക് പതിക്കുന്ന അവസ്ഥയുണ്ടായത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. 

@ ഇഴജന്തുക്കളും

 ഇപ്പോൾ ഇഴജന്തുക്കളുടെ ആവാസമേഖലയായി മാറിയത് നാട്ടുകാരുടെ സ്വൈരം കെടുത്തുന്നു. കുളം പുതുക്കിപ്പണിതാൽ നീന്തൽ പരിശീലനം ഉൾപ്പെടെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പ്രവർത്തനങ്ങൾ നടത്താമെന്നും അതിനായി ചാത്തന്നൂർ ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

ഫോട്ടോ : ചാത്തന്നൂർ തോടിന്റെ ഉദ്ഭവസ്ഥാനമായ തലച്ചിറക്കുളം

ഫോട്ടോ :തോട് പൂർണ്ണമായും നീരോഴുക്ക് നിലച്ച നിലയിൽ 

ഫോട്ടോ :കൈയ്യേറ്റം മൂലം തോട് ചുരുങ്ങിയ നിലയിൽ.



Monday, 20 April 2026

ദേശീയപാതയൊരത്തെ പാതയോരങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതിനാൽ യാത്രക്കാര് പൊള്ളുന്ന വെയിലിൽ ഉരുകുന്നു.

ദേശീയപാതയൊരത്തെ 
പാതയോരങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല യാത്രക്കാര് പൊള്ളുന്ന വെയിലിൽ ഉരുകുന്നു

കൊട്ടിയം : ദേശീയപാതയൊരത്തെ 
പാതയോരങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതിനാൽ യാത്രക്കാര് പൊള്ളുന്ന വെയിലിൽ ഉരുകുന്നു.ദേശീയപാത നിർമ്മാണം പൂർത്തിയായ മേവറം മുതൽ പാരിപ്പള്ളി വരെയുള്ള പ്രധാന ജങ്ഷനുകളായ കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി തുടങ്ങിയ പ്രധാന ജങ്ഷനുകളിലും ചെറുതും വലുതുമായ മറ്റ് ജംഗഷനുകളിലുമാണ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തത് പുതിയ കാത്തിരിപ്പ് കേന്ദ്രങ്ങൾ ദേശിയപാത നിർമ്മാണപ്രവർത്തിയുടെ ഭാഗമായി നിർമ്മിച്ചുവെങ്കിലും പലതും ജനങ്ങൾ ബസ് കാത്ത് നിൽക്കുന്ന സ്ഥലങ്ങളിൽ അല്ല ഇത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 
കെ. എസ് ആർ ടി സി ഡിപ്പോ ജങ്ഷനിൽ റോഡിന്റെ വടക്ക് ഭാഗത്ത് നിർമ്മിച്ചപ്പോൾ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റോഡിന്റെ തെക്ക് ഭാഗത്ത് ഇനിയും നിർമ്മിച്ചിട്ടില്ല.ജനങ്ങൾ ബസ് കാത്ത് നിൽക്കുന്ന പല ജംഗ്ഷനുകളിലെയും 
സ്ഥിതി വ്യത്യസ്ത‌മല്ല എല്ലായിടത്തും 
കടത്തിണ്ണകളാണ് യാത്രക്കാർക്ക് ആശ്രയം കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തത് മൂലം 
 എവിടെ നിന്ന് ബസ് കയറണമെന്നറിയാതെ ആളുകൾ നെട്ടോട്ടത്തിലാണ്. റോഡ് നവീകരണത്തിൻ്റെ ഭാഗമായി ജനപ്രതിനിധികൾ സ്ഥാപിച്ച  ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ പൊളിച്ചു നീക്കിയത് ദേശീയപാത നിർമാണം പൂർത്തിയായിമാസങ്ങൾ കഴിഞ്ഞിട്ടും പുനർനിർമ്മിക്കാൻ തദേശസ്വയംഭരണസ്ഥാപനങ്ങൾ 
തയ്യാറാകുന്നില്ല ദൂര സ്ഥലങ്ങളിൽ നിന്ന് ടൗണിലെത്തുന്ന യാത്രക്കാർക്ക് ഒന്ന് ഇരിക്കണമെങ്കിൽ ഏതെങ്കിലും കടത്തിണ്ണ തിരയേണ്ട ഗതികേടാണ്. ഇത്തിക്കര, കല്ലുവാതുക്കൽ, മേവറം, ഉമയനല്ലൂർ 
 എന്നിവിടങ്ങളിലാണ് യാത്രക്കാർക്ക് കൂടുതൽ ദുരിതം.തദേശസ്വയം ഭരണസ്ഥാപനങ്ങൾ ദേശീയപാത അതോറിറ്റിയുമായി ചർച്ച നടത്തി പ്രധാന ജാങ്ഷനുകളിൽ ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

ഭഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്ലവിപണിയില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ സുലഭം

ഭഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്ല
വിപണിയില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ സുലഭം
കൊല്ലം : വെളിച്ചെണ്ണയുടെ ആവിശ്യകതയും വിലയും കൂടിയതോടെ മായം ചേർത്തുള്ള എണ്ണയുടെ വരവും കൂടി.കഴിഞ്ഞ
 ഓണം സീസണിൽ കുതിച്ചുയർന്ന വെളിച്ചെണ്ണ വിലയ്ക്ക് ഒപ്പം വ്യാജ വെളിച്ചെണ്ണയും വിപണിയിൽ സർവ്വസാധാരണമായി മാറിയിരുന്നു തുടർന്ന് നടന്ന പരിശോധനയിൽ വൻതോതിൽ  ബ്രാന്റ് കവറിൽ പായ്ക്ക് ചെയ്ത വ്യാജവെളിച്ചെണ്ണ പിടിച്ചെടുത്തിരുന്നു തുടർന്ന് മാസങ്ങൾക്കിപ്പുറം ഭഷ്യസുരക്ഷാവകുപ്പിന്റെ 
 പരിശോധന ഇല്ലാതായതോടെ വീണ്ടും വ്യാജവെളിച്ചെണ്ണ വിപണിയിൽ സുലഭമായി മാറുകയാണ്.തമിഴ്നാട്ടിൽ നിന്നും എത്തുന്ന വ്യാജവെളിച്ചെണ്ണ കൂടാതെ കേരളത്തിലെ പ്രമുഖ ബ്രാന്റുകളുടെ കവറുകളിൽ 
കര്‍ണര്‍ ഓയിലും തേങ്ങ എണ്ണയും ചേര്‍ത്താണ് വെളിച്ചെണ്ണയെന്ന പേരില്‍ കച്ചവടം നടത്തുന്നത്. എന്നാല്‍, ചില്ലറവില്‍പന നടത്തുന്ന പലയിടങ്ങളിലും വെളിച്ചെണ്ണക്കൊപ്പം സൂര്യകാന്തി എണ്ണയും ചേര്‍ത്ത് കച്ചവടം നടത്തുന്നതായും
പറയുന്നു.വെളിച്ചെണ്ണയുടെ ശുദ്ധമായ മണം കിട്ടാന്‍ റോസ്റ്റ് എണ്ണ കൂടി ചേര്‍ത്താണ് കവറുകളില്‍ എണ്ണ നിറക്കുന്നത്. നൂറുകിലോ വെളിച്ചെണ്ണക്കൊപ്പം 35 മുതല്‍ 45 കിലോ വരെ കര്‍ണര്‍ ഓയില്‍ ചേര്‍ത്താണ് കച്ചവടം നടത്തുന്നതത്രെ. കൊപ്ര കരിച്ച് ഉണക്കി ആട്ടുന്ന എണ്ണയാണ് റോസ്റ്റ് എണ്ണയെന്ന പേരില്‍ വെളിച്ചെണ്ണയില്‍ ചേര്‍ക്കാന്‍ മാഫിയ ഉപയോഗിക്കുന്നത്. 
ജില്ലയിലെ ഇണ്ടസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന സർക്കാർ ലൈസൻസ് ഉള്ള ചില മില്ലുകളിലാണ് റോസ്റ്റ് എണ്ണ കച്ചവടം നടത്തുന്നത്.ഇത്തരത്തിലുള്ള ഇരുപതോളം മില്ലുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടെന്ന് ഭഷ്യസുരക്ഷ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്.
ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന കര്‍ണര്‍ ഓയില്‍ തമിഴ്‌നാട്ടിലെ കാങ്കയം സേലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ജില്ലയിൽ 
എത്തിക്കുന്നത് കര്‍ണര്‍ ഓയിലിനു പുറമെ കൊപ്രയും ഇവിടെ നിന്ന് എത്തുന്നു. കേരളത്തില്‍ കൊപ്രയ്ക്കുള്ള കടുത്ത ക്ഷാമം കാരണമാണ് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നതെന്ന് വെളിച്ചെണ്ണ കച്ചവടക്കാര്‍ തന്നെ പറയുന്നു. വെളിച്ചെണ്ണവില കുതിച്ചെങ്കിലും കേരകര്‍ഷകന് തേങ്ങക്ക് ഇപ്പോഴും ന്യായവില ലഭിക്കുന്നില്ല.
അതുകൊണ്ട് തന്നെ തെങ്ങ് കൃഷിയില്‍നിന്ന് കേരളീയര്‍ അകന്നുതുടങ്ങി. മായം കലര്‍ത്തിയ വെളിച്ചെണ്ണ വില്‍പന പൊടിപൊടിക്കുമ്പോഴും ഇത് തടയാനോ ഗുണനിലവാരം പരിശോധിക്കാനോ തയാറാകാത്തതാണ് ഇത്തരം മാഫിയാ സംഘങ്ങള്‍ വളരുന്നതിന് കാരണമെന്ന് പരാതിയുണ്ട്. ഉത്സവസീസണുകളിൽ 
 ലക്ഷക്കണക്കിന് രൂപക്കാണ് മായം ചേര്‍ത്ത വെളിച്ചെണ്ണ കവറുകളില്‍ നിറച്ചും അല്ലാതെയും വിറ്റത്. ഹോട്ടലുകളിലും മറ്റും ആരോഗ്യവകുപ്പ് പരിശോധനകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ വെളിച്ചെണ്ണ നിര്‍മാണ കേന്ദ്രങ്ങളില്‍ നടക്കുന്ന മായം ചേര്‍ക്കലും മായം ചേര്‍ത്ത വെളിച്ചെണ്ണ വില്‍പനയും പരിശോധിക്കാന്‍ തയാറാകാത്തതിനെതിരെ പരക്കെ പ്രതിക്ഷേധമുണ്ട്.

ചാത്തന്നൂരിൽ ബി ജെ പി.യുടെ വോട്ട് കൃത്യമായി വിലയിരുത്താൻ കഴിയുന്നില്ലെന്ന് സി പി എം


ചാത്തന്നൂരിൽ ബി ജെ പി.യുടെ വോട്ട് കൃത്യമായി വിലയിരുത്താൻ കഴിയുന്നില്ലെന്ന് സി പി എം
ചാത്തന്നൂർ : നിയമസഭ തിരഞ്ഞെടുപ്പിൽ 
ബി.ജെ.പി.ക്ക് ലഭിക്കുന്ന വോട്ട് സംബന്ധിച്ച് യാഥാർഥ്യബോധത്തോടെ വിലയിരുത്താൻ പാർട്ടിക്ക് കഴിയുന്നില്ലെന്ന് സി പി എം ഏരിയ കമ്മിറ്റിയുടെ റിപ്പോർട്ട്.ഇടത് മുന്നണിയുടെ ചാത്തന്നൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് സമിതിയുടെ റിപ്പോർട്ടിന് ബദലായി സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയ്ക്ക് നൽകിയ റിപ്പോർട്ടിൽ
സമർപ്പിച്ച സംഘടന റിപ്പോർട്ടിലാണ് ഇ സൂചനയുള്ളത് ഇത് ഗൗരവമായി കാണണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ മൂന്ന് 
നിയമസഭാ തിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബി.ജെ.പി. ക്രമാനുഗതമായ വളർച്ച കൈവരിച്ചു. 
2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 
ചാത്തന്നൂരിൽ 71 ബൂത്തുകളിൽ അവർ ഒന്നാമതെത്തിയതും 113 ഇടങ്ങളിൽ രണ്ടാംസ്ഥാനത്ത് വന്നെങ്കിൽ ഇക്കുറി എല്ലാബൂത്തുകളിലും പത്ത് മുതൽ നൂറ് വോട്ടുകൾ വരെ വർദ്ധിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു ബിജെപി 100മുതൽ 120ബൂത്തുകളിൽ വരെ ലീഡ് ചെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടി കാട്ടുന്നു ഇത് ഗൗരവമേറിയ കാര്യമാണ്. ഇത് ബൂത്ത് അടിസ്ഥാനത്തിൽ പ്രത്യേകം പരിശോധിക്കപ്പെടണമെന്നും റിപ്പോർട്ട് പറയുന്നു.തിരഞ്ഞെടുപ്പ് പ്രചരണത്തിൽ എല്ലാ ബൂത്തിലും ഇടതുമുന്നണിയുടെ കമ്മിറ്റികൾ ഉണ്ടായിട്ടും പ്രചരണത്തിൽ 
തുടക്കത്തിൽ തന്നെ മുന്നിലെത്തിയ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തെ പ്രതിരോധിക്കാൻ ഇടതുമുന്നണിയുടെ 
സംഘടന സംവിധാനത്തിന് കഴിഞ്ഞില്ല.
സിപിഎം തന്നെ നേതൃത്വം കൊടുത്ത
മണ്ഡലം കമ്മിറ്റിക്ക് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വേണ്ടത്ര ഏകോപാനം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന സ്വയം 
വിമർശനവും റിപ്പോർട്ടിലുണ്ട്. 
തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും ബി ജെ പി ജയിക്കുമെന്ന പ്രതീതി ഉണ്ടാക്കാൻ അവരുടെ പ്രചാരണത്തിന് കഴിഞ്ഞു. ഇവിടെ ഇടതു വോട്ടുകളും ബി ജെ പി യിലേക്ക് പോകുന്ന സാഹചര്യമുണ്ടായി.സ്ഥാനാർഥി നിർണ്ണയത്തിൽ ഉണ്ടായ വീഴ്ചയും
തദേശതിരഞ്ഞെടുപ്പിൽ  റിബൽ സ്ഥാനാർഥിയായി മത്സരിച്ചവരെയും പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയവരെയും 
തിരഞ്ഞെടുപ്പ് ചുമതലയിൽ കൊണ്ട് വന്നതു മൂലം പ്രാദേശിക തലത്തിൽ 
 സിപിഐ നേതാക്കളുടെ നിസഹകരണത്തിനു കാരണമായതായി 
 റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു.

@ സി പി ഐ ക്കും വിമർശനം

സി പി ഐ യിൽ നിലനിൽക്കുന്ന കടുത്ത 
വിഭാഗീയതയും പടലപിണക്കവും ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ഇടതുമുന്നണിയുടെ വോട്ട് ചോർച്ചയ്ക്കും  പ്രധാന കാരണമായെന്നും വിലയിരുത്തുന്നുണ്ട്. പ്രാദേശിക പിന്തുണയുള്ള സ്ഥാനാർഥിയെ സിപിഐ പ്രാദേശിക നേതൃത്വം 
ഉയർത്തി കാട്ടിയിട്ടും സിപിഐ സംസ്ഥാന നേതൃത്വം അവഗണിച്ചതും അഡ്വ.ആർ.രാജേന്ദ്രന്റെ 
 സ്ഥാനാർഥിത്വത്തെ ചൊല്ലി സിപിഐയുടെ പാർട്ടിഘടകങ്ങളിൽ അഭിപ്രായഭിന്നതയുണ്ടായത് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. 
സ്ഥാനാർഥിയുടെ പഴയ സി എം പി ബന്ധവും സിപിഎം വിമതർ സിപിഐ പിന്തുണയോടെ തിരഞ്ഞെടുപ്പിൽ പ്രചരണത്തിന് ഇറങ്ങിയതും തിരിച്ചടിയായി.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുതിർന്ന 
സിപിഐ നേതാക്കൾ വീഴ്ചവരുത്തിയെന്നും  ഗൗരവമായി കാണണമെന്നും റിപ്പോർട്ടിൽ പറയുന്നു