വേണമെന്ന ആവശ്യം ശക്തമാകുന്നു
ചാത്തന്നൂർ: കാരംകോട് - ജെ എസ് എം ജംഗ്ഷൻ റോഡിൽ ചാത്തന്നൂർ
തോടിന്റെ സമീപത്തെ വിജനമായ ഭാഗങ്ങളിൽ ലഹരി കേന്ദ്രമായി മാറിയിരിക്കുകയാണ്. സന്ധ്യ കഴിഞ്ഞാൽ കൂട്ടമായി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ചിലർ ഈ ഭാഗത്ത് തമ്പടിക്കുന്നതായി പരക്കെ ആരോപണമുയരുന്നു. തോടിന്
സമീപം രാത്രികാലങ്ങളിൽ പരിചിതരല്ലാത്ത പലരും തമ്പടിച്ച് പുലർച്ചയാണ് മടങ്ങിപ്പോകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ലഹരി സംഘത്തെ ചോദ്യം ചെയ്താൽ ഭീഷണി പതിവായതിനാൽ ഭീതിയോടെയാണ് നാട്ടുകാർ കഴിയുന്നത്. നാട്ടുകാരിൽ ചിലരുടെ സഹായവും ലഹരി സംഘങ്ങൾക്ക് ലഭിക്കുന്നുണ്ട്. അടുത്തിടെയാണ് മയക്കുമരുന്ന് കച്ചവടക്കാരനെ എം ഡി എം എ യുമായി ഈ റോഡിൽ നിന്നും പേ പോലീസ് പിടികൂടിയത് ചാത്തന്നൂർ തോടിന്റെ കുറുകെയുള്ള പാലത്തിന് ഇരുവശത്തുമായി വിജനമായ വഴിയാണ് തെരുവ് വിളക്കുകളും കുറവാണ് ഈ ഭാഗത്തെ ലഹരി വിൽപനയും ഉപയോഗവും പല തവണ രഹസ്യാന്വേഷണ വിഭാഗം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഒരു നടപടിയും കൈകൊണ്ടിട്ടില്ല. പൊലിസിൻ്റെ വരവ് മുൻകൂട്ടി അറിയിക്കുന്ന ഒരു സംഘത്തിന്റെ പിൻബലവും ലഹരി സംഘങ്ങൾക്ക് ലഭിക്കുന്നുണ്ട്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും അപകടത്തിലാക്കും വിധമാണ് ലഹരിമാഫിയ ഇവിടെ തടിക്കുന്നത് അടിയന്തിരമായി പോലീസും എക്സൈസും പെട്രോളിങ്ങ് നടത്തി ലഹരി ഉപയോഗിക്കുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.