ചാത്തന്നൂർ : സ്കൂൾ മതിൽ അപകടാവസ്ഥയിൽ പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാകുന്നു.ചാത്തന്നൂർ സർക്കാർ ഹയർസെക്കന്ററി സ്കൂളിന്റെ നാല്
മീറ്ററിലേറെ ഉയരത്തിലുള്ള
ഏതുസമയവും നിലംപതിക്കാവുന്നവിധമുള്ള ചെങ്കൽ മതിൽ പലപ്പോഴും ഭയപ്പെടുത്തുന്നതാണ്
വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച മതിലിന്റെ
കരിങ്കല്ല് കൊണ്ട് നിർമ്മിച്ച അടിത്തറ
പൂർണ്ണമായും തകർന്ന നിലയിലാണ്
ഇരുഭാഗവും സിമന്റ് തേച്ച മതിലായതിനാലാണ് കല്ലുകൾ ഓരോന്നായി അടർന്നുവീഴാതെ നിൽക്കുന്നത്. സ്കൂൾ കുട്ടികളും നാട്ടുകാരും കൂടുതലായി യാത്ര ചെയ്യുന്ന കൊട്ടാരക്കര -ചാത്തന്നൂർ റോഡിലാണ് അപകടാവസ്ഥയിലുള്ള ഇ മതിൽ സ്ഥിതി ചെയ്യുന്നത്.
കൊട്ടാരക്കര റോഡിലെ
ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് വിദ്യാർഥികളും വയോധികരും ഉൾപ്പെടെയുള്ള യാത്രക്കാർ മതിൽ ഇടിഞ്ഞു വീഴുമെന്ന ഭീതിമൂലം റോഡിന്റെ
മറുഭാഗത്ത് കൂടിയാണ് യാത്ര ചെയ്യുന്നത്.
ഒപ്പം തന്നെ ദേശീയപാതയ്ക്ക് സ്ഥലമെടുത്ത ഭാഗത്ത് ഷീറ്റ് കൊണ്ട് മറച്ച നിലയിലാണ് ഇവിടെ ട്രാൻസ്ഫോർമറും സ്ഥിതി ചെയ്യുന്നുണ്ട്. അടിയന്തിരമായി സ്കൂളിന്റെ മതിൽ പുനർനിർമ്മാണം നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഫോട്ടോ : മതിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ഭാഗം
No comments:
Post a Comment