Saturday, 30 August 2025

നാട്ടിൻപുറങ്ങളിൽ ഓണത്തിൻ്റെ വരവറിയുന്നത്ഓണപ്പന്തുകൾ വരുന്നതോടെയാണ്


കൊല്ലം : ചിങ്ങം പിറന്നു ഇനി തിരുവോണത്തെ വരവേല്ക്കാനുള്ള ഒരുക്കങ്ങളുമായി നാടൊരുങ്ങുകയാണ്.ചിങ്ങം 20 - നാണ് തിരുവോണം. എന്നാൽ  ചിങ്ങം പിറന്നതോടെ
 ജനങ്ങളും വിപണിയും ഒരുങ്ങിക്കഴിഞ്ഞു. ഓണക്കാലത്തിന്റെ സവിശേഷതയായ തിരക്കും ഉത്സാഹവും പതുക്കെ അങ്ങിങ്ങായി കണ്ടുതുടങ്ങി. തീർത്തും വിട്ടുമാറാത്ത മഴ ഓണമെത്തുന്നതോടെ നേർക്കുമെന്നാണ് പ്രതീക്ഷ.
ആകർഷകമായ വിലക്കിഴിവുകളോടെയും സമ്മാനപദ്ധതികളോടെ മേളകളുടെ മുന്നൊരുക്കങ്ങളുമായി.പഴയകാലത്തെ അപേക്ഷിച്ച് ചിങ്ങ പിറവിയോടെ
സ്ഥാപനങ്ങളും സംഘടനകളും പൂക്കള മത്സരങ്ങൾ സംഘടിപ്പിച്ചുതുടങ്ങിയതോടെ ഇപ്പോൾ പൂവിന് ഡിമാൻഡ് ഏറെയാണ്. പണ്ട്  മാത്രം ഉണർന്നിരുന്ന പൂ വിപണി ഇപ്പോൾ  തന്നെ സജീവമാണ്.കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലെ ഖാദി ഷോറൂമുകളിൽ ഓണത്തോടനുബന്ധിച്ച് ഖാദി ഓണം മേളകൾ ആരംഭിച്ചു കഴിഞ്ഞു.

 @ നാട്ടിൻപുറങ്ങളിൽ ഓണത്തിൻ്റെ വരവറിയുന്നത്
ഓണപ്പന്തുകൾ വരുന്നതോടെയാണ്. ഇക്കുറിയും ഓണപ്പന്തുകൾ വിപണികീഴടക്കിത്തുടങ്ങി. പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയതോടെ നേർത്ത റബർ പന്തുകളും അനുവദനീയമായ റബർ പന്തുകളുമാണുള്ളത്. പല വലിപ്പത്തിലും നിറത്തിലുമുള്ള പന്തുകൾ കടകളിൽ നിറഞ്ഞുകഴിഞ്ഞു. ഇരുപത് രൂപ മുതൽ നൂറ് രൂപ വരെയുള്ള പന്തുകൾ വിപണിയിലുണ്ട്. ഓണമാകുന്നതോടെ ബന്ധുക്കളും അയൽക്കാരുമായ കുട്ടികൾക്ക് ഒക്കെ മുതിർന്നവർ ഓണ സമ്മാനമായി നൽകുന്നതും പന്തുകൾ തന്നെ. ഓണത്തിന് ഇനിയും ദിവസങ്ങളുണ്ടെങ്കിലും കടകളിൽ പന്ത് കച്ചവടം ആരംഭിച്ചു.


ശ്രീകൃഷ്ണ ജയന്തി സ്വാഗതസംഘം രൂപീകരിച്ചു

ശ്രീകൃഷ്ണ ജയന്തി സ്വാഗതസംഘം രൂപീകരിച്ചു
ചാത്തന്നൂർ: ബാലഗോകുലം  ചാത്തന്നൂർ മണ്ടൽശ്രീകൃഷ്ണജയന്തി ആഘോഷ സ്വാഗത സംഘം രൂപീകരിച്ചു.രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്തിയ വ്യവസ്ഥ പ്രമുഖ് രാജൻകരൂർ ഉത്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം  ചാത്തന്നൂർ മണ്ടൽ
കാര്യവാഹ്  മീനാട് പ്രസാദ് അദ്ധ്യക്ഷനായി. ബാലഗോകുലം കൊല്ലം മഹാനഗർ സഹകാര്യദർശി രതീഷ്  മുഖ്യപ്രഭാഷണം നടത്തി, രാഷ്ട്രീയ സ്വയംസേവക സംഘം
ചാത്തന്നൂർ നഗർ സഹകാര്യവാഹ് വി.കെ.സജികുമാർ സംസാരിച്ചു ചാത്തന്നൂർ സാജൻ സ്വാഗതവും കോയിപ്പാട്.ആർ.സജീവ് നന്ദിയും പറഞ്ഞു.ആഘോഷ സമിതി സി.രാജൻപിള്ള(രക്ഷാധികാരി),കളിയാക്കുളം ഉണ്ണി (ഉപരക്ഷാധികാരി)
എസ്.വി.അനിത്കുമാർ
(ജനറൽസെക്രട്ടറി ), കോയിപ്പാട് സജീവ് (ആഘോഷ പ്രമുഖ് )എന്നിവർ അടങ്ങുന്ന ആഘോഷകമ്മിറ്റി രൂപീകരിച്ചു.
ഫോട്ടോ:ബാലഗോകുലം  ചാത്തന്നൂർ മണ്ടൽശ്രീകൃഷ്ണജയന്തി ആഘോഷ സ്വാഗത സംഘം രൂപീകരണ യോഗം.രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്തിയ വ്യവസ്ഥ പ്രമുഖ് രാജൻകരൂർ ഉത്ഘാടനം ചെയ്യുന്നു.


ഏറം മാടൻകാവ് ക്ഷേത്രത്തിലെചുറ്റമ്പല നിർമ്മാണത്തിന്റെ ശിലാസ്ഥാപനകർമ്മം നടത്തി.

ഏറം മാടൻകാവ് ക്ഷേത്രത്തിലെ
ചുറ്റമ്പല നിർമ്മാണത്തിന്റെ ശിലാസ്ഥാപനകർമ്മം നടത്തി.

ചാത്തന്നൂർ : ചാത്തന്നൂർ ഏറം മാടൻകാവ് ക്ഷേത്രത്തിലെ ചുറ്റമ്പല നിർമ്മാണത്തിന്റെ ശിലാസ്ഥാപനകർമ്മം ക്ഷേത്രം തന്ത്രി പെരുമ്പുഴ അർജുനൻ
തന്ത്രിയുടെ മുഖ്യ കാർമ്മികതത്വത്തിൽ
നടന്നു. ക്ഷേത്രം ശാന്തിമാരായ പ്രശാന്ത് ശാന്തി,കോയിപ്പാട് ശശിധരൻ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
ചാത്തന്നൂർ എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ മുഖ്യാ തിഥിയായി, ഏറം 578-)o നമ്പർ എസ് എൻ ഡി പി ശാഖ പ്രസിഡന്റ്‌ കെ. ആർ. വലലൻ പ്രമുഖ വ്യവസായി പിബുവിന് 
ചുറ്റമ്പല നിർമ്മാണത്തിന്റെ 
നോട്ടീസ് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. പ്രൊഫ.സുഭദ്രസുധാകരൻ
 ചുറ്റമ്പല നിർമ്മാണത്തിനുള്ള ആദ്യ തുക കൈമാറി.എസ് എൻ ഡി പി ചാത്തന്നൂർ യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ,
ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ വി. സണ്ണി,സെക്രട്ടറി സുന്ദരേശൻ, ട്രഷറർ ബൈജു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
 

ടൗണിൽ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിൽ ; ഭീതിയോടെ ജനങ്ങൾ. നിയന്ത്രിക്കാതെ നിയമപാലകർ..

കൊല്ലം ടൗണിൽ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിൽ ഭീതിയോടെ ജനങ്ങൾ. നിയന്ത്രിക്കാതെ നിയമപാലകർ..

കൊല്ലം : കൊല്ലം ടൗണിൽ ഓണാ ഘോഷത്തിന്റെ തിരക്ക് മൂലം ഉണ്ടാവുന്ന വാഹനങ്ങളുടെ തിക്കും തിരക്കിനുമിടയിൽ അമിത വേഗതയിൽ പാഞ്ഞെത്തി മറ്റുള്ള വാഹങ്ങളെ ഇടിച്ചുതെറുപ്പിക്കുന്ന തരത്തിലാണ് സ്വകാര്യ ബസ്സിലെ ഡ്രൈവർമാർ വാഹനം ഓടിക്കുന്നത്. നിരത്തിലൂടെ പോകുന്ന മറ്റു വാഹനങ്ങൾ ജീവനിൽ പേടിച്ചാണ് ഒഴിഞ്ഞുമാറുന്നത്. ഗുണ്ടായിസം പോലെയാണ് സ്വകാര്യ ബസ്സുകൾ നിരത്തിലൂടെ പോകുന്നത്. ഈ സ്വകാര്യ ബസിനുള്ളിൽ നിന്ന് യാത്രചെയ്യുന്നവരുടെ അവസ്ഥ ഇതിലും ഗതികേടാണ്. 

പെർമി​റ്റും വൺ​വേയും ലംഘി​ച്ച് സ്വകാര്യബസുകൾ തലങ്ങും വിലങ്ങും പാഞ്ഞിട്ടും കർശന നടപടി ഇല്ലാത്തത് പ്രോത്സാഹനമാകുന്നു. ചെറി​യ വാഹനങ്ങളെ അവഗണി​ച്ചുള്ള മരണപ്പാച്ചിലിനിടെ ഹോണടി​ച്ച് ഭയപ്പെടുത്തുന്നത് പതി​വായിട്ടും അധി​കൃതരുടെ ഇടപെടൽ ഉണ്ടാവുന്നി​ല്ല.

ചവറ പെർമിറ്റുള്ള മിക്ക ബസുകളും രാത്രിയായാൽ കാവനാട്, വേട്ടുതറ, പരിമണം എന്നിവിടങ്ങളിൽ സർവീസ് അവസാനിപ്പിച്ച് യാത്രക്കാരെ പെരുവഴിയിലിറക്കും. കൊല്ലം-കണ്ണനല്ലൂർ വഴി കുണ്ടറ റൂട്ടിൽ ഓടുന്ന ബസുകളും പാതിവഴിയിൽ സർവീസ് നിറുത്തി യാത്രക്കാരെ പിന്നാലെ വരുന്ന ബസുകളിൽ കയറ്റിവിടും. സമയം പാലി​ക്കാനെന്നോണം, സ്ഥിരം റൂട്ട് വിട്ട് ഇടറോഡുകളിലൂടെ കുതി​ക്കുന്നതും പതി​വാണ്.

നഗരപരിധി വിട്ടുകഴി​ഞ്ഞാൽ ഇടറോഡുകളിൽ വാതിൽ തുറന്നിട്ടാണ് ഭൂരിഭാഗം ബസുകളും സർവീസ് നത്തുന്നത്. മെയിൻ റോഡുകളിലേക്ക് കടക്കുമ്പോൾ സ്ഥിരം ചെക്കിംഗ് ഉണ്ടാവാറുള്ള സ്ഥലങ്ങളി​ലെത്തുമ്പോഴാണ് വാതിൽ അടയ്ക്കാറുള്ളത്. ബസ് നിറുത്തിയ ശേഷം വാതിൽ തുറക്കണമെന്ന നിയമം പാലിച്ചാൽ സമയം നഷ്ടമാകുമെന്നാണ് ജീവനക്കാർ പറയുന്നത്. യാത്രക്കാർ കയറുന്നതിന് മുമ്പേ ബസ് മുന്നോട്ടടുക്കുന്നതും കയറാൻ ബുദ്ധി​മുട്ടുള്ള വൃദ്ധരോട് ക്ഷോഭി​ക്കുന്നതും പുതി​യ കാര്യമല്ല.

ഓടിയെത്താൻ മരണപ്പാച്ചിൽ

@ സമയനഷ്ടം ഓടിത്തീർക്കാൻ മത്സരയോട്ടം

@ ഡ്രൈവറുടെ അശ്രദ്ധ പരാതിപ്പെടാം

@ മോട്ടോർ വാഹനവകുപ്പിന്റെ 9188961002 എന്ന വാട്സ് ആപ്പ് നമ്പർ ഉപയോഗിക്കാം

@ നിയമലംഘനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അയക്കാം

@ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെയും ബസ് ഉടമയുടെയും നമ്പർ ഡ്രൈവർ സീറ്റിന് പിന്നിലുണ്ടാവും

@ ഈ നമ്പരുകളിലും പരാതി അറിയിക്കാം

@ ആധികാരികത പരിശോധിക്കും;

നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് വാട്സ് ആപ്പിൽ ലഭിക്കുന്ന വീഡിയോകളുടെയും ചിത്രങ്ങളുടെയും ആധികാരികത ആദ്യം പരിശോധിക്കും. തുടർന്ന് തെറ്റിന്റെ തീവ്രത അനുസരിച്ച് പിഴയോ കടുത്ത നടപടികളോ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു  വാർഷിക പരിശോധനയ്ക്ക് എത്തിക്കുന്ന ബസുകളിൽ മോട്ടോർ വാഹനവകുപ്പ് നമ്പരെഴുതിയ സ്റ്റിക്കർ പതിക്കും.പെർമിറ്റ് തെറ്റിച്ചോടുന്നത് ഗുരുതര കുറ്റമാണ്. അത്തരം കുറ്റങ്ങൾ തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും. സ്പെഷ്യൽ ഡ്രൈവ് ഉടൻ നടത്തുമെന്നും കൊല്ലം എൻഫോഴ്മെന്റ് ആർ ടി ഒ ഉദ്യോഗസ്ഥർ അറിയിച്ചു..




ഓണം കളറാക്കാനൊരുങ്ങി കുടുംബശ്രീ

ചാത്തന്നൂർ: ചാത്തന്നൂരിൽ ഓണം കളറാക്കാനൊരുങ്ങി കുടുംബശ്രീ വിപണനമേള തുടങ്ങി. തിരുവോണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഉപ്പ് മുതൽ കർപ്പൂരം വരെ തയ്യാറാക്കിയാണ് കുടുംബശ്രീയുടെ വിപണിസജീവമായത്.സെപ്റ്റംബർ നാലു വരെ  സംഘടിപ്പിക്കുന്ന സിഡിഎസ് തല വിപണന മേളയാണിത്  കർഷകരുടെ ഉല്പന്നങ്ങൾ എത്തിക്കഴിഞ്ഞു. കാർഷിക ഗ്രൂപ്പുകളുടെ പച്ചക്കറികൾ പലചരക്ക് അരി മുതൽ പപ്പടം വരെയും ശർക്കര, ചിപ്‌സ്, കറിപൗഡർ, കശുവണ്ടി, അച്ചാർ തുടങ്ങിയ ഒട്ടനേകം ഇനങ്ങളുമുണ്ട് ഉണ്ണിയപ്പവും വിവിധതരം അച്ചാറുകളുമാണ് മേളയിലെ ഹൈലൈറ്റ്.
ധാന്യപ്പൊടികൾ, കറിപ്പൊടികൾ, മസാലപ്പൊടികൾ, വെളിച്ചെണ്ണ,
അരിപ്പൊടി, മറ്റ് ധാന്യപ്പൊടികൾ, അച്ചാറുകൾ, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, അരി, വസ്ത്രങ്ങൾ, പലഹാരങ്ങൾ തുടങ്ങി പോഷകാഹാരങ്ങൾ വരെ വിൽപ്പനയ്ക്കായി എത്തുന്നുണ്ട്. പ്രധാന ഉത്സവ സീസണുകളിലാണ് ഇത്തരം സംരംഭങ്ങളുടെ ഉത്പന്നങ്ങൾ കൂടുതൽ വിറ്റുപോകുന്നതെന്ന് അധികൃതർ അറിയിച്ചു.

@ ഓണാഘോഷത്തിന് നിറം പകരാൻ കുടുംബശ്രീയുടെ പൂക്കളുമുണ്ട്
ഓണ വിപണി ലക്ഷ്യമിട്ട്  നടപ്പാക്കുന്ന 'നിറപ്പൊലിമ' പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്ന ജമന്തി, മുല്ല, ചെണ്ടുമല്ലി, താമര തുടങ്ങിയ പൂക്കളാണ് വിപണിയിലേക്കൊഴുകുന്നത്. അപേക്ഷിച്ച് പൂവ് കൃഷി ചെയ്യുന്ന കർഷക സംഘങ്ങളുടെ എണ്ണത്തിലും വിസ്തൃതിയിലും ഇക്കുറി വലിയ വർധനവുണ്ടായിട്ടുണ്ട്. 

@ കുടുംബശ്രീയുടെ നാനോ മാർക്കറ്റുകളും സജീവമായി

പൊതുവിപണിയെക്കാൾ വിലക്കുറവിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന
കുടുംബശ്രീയുടെ നാനോ മാർക്കറ്റുകളും സജീവമായിട്ടുണ്ട്.
അതത് സി ഡി എസു (കമ്യൂണിറ്റി ഡെവലപ്മെന്റ്റ് സൊസൈറ്റി) കൾക്കാണ് കൗണ്ടറുകളുടെ ചുമതല. സ്വകാര്യ സൂപ്പർ മാർക്കറ്റുകളിൽ 10 ശതമാനം കമ്മിഷൻ വ്യവസ്ഥയിലാണ് വിപണനം നടക്കുന്നത്. കുടുംബശ്രീ ഉത്പന്നങ്ങൾ മാത്രമേ ഇത്തരത്തിൽ വിൽക്കാൻ പാടുള്ളൂ. കൃത്യമായ പാക്കിങ്, ലേബൽ, നിർമാണ ദിവസം തുടങ്ങി എല്ലാ വിവരങ്ങളും ഉത്പന്നങ്ങളിൽ ഉണ്ടായിരിക്കും.
പ്രാദേശിക കുടുംബശ്രീ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി വിവിധ സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങൾ, പഞ്ചായത്ത്/കോർപറേഷൻ ഓഫീസുകൾ, പ്രാദേശിക സൂപ്പർമാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ വിപണന സാധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ഷെൽഫ് സ്പേസ്/അലമാരയാണ് നാനോ മാർക്കറ്റുകൾ. കുടുംബശ്രീ സംരംഭകർക്ക് പ്രാദേശിക വിപണി ഒരുക്കുക, സംരംഭകരുടെ ഉത്പന്ന ഉത്പാദനശേഷി വർധിപ്പിക്കുക, കൂടുതൽ സാമ്പത്തിക ലാഭം ലഭ്യമാക്കുക, വിഷരഹിത ഉത്പന്നങ്ങൾ കൂടുതൽ വിപണിയിൽ എത്തിക്കുക, കൂടുതൽ സംരംഭകരെ സൃഷ്‌ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് നാനോ മാർക്കറ്റുകൾക്കുള്ളത്.




Thursday, 28 August 2025

കേരളത്തിന്റെ പൊതുമണ്ഡലനിർമിതിയിൽ മറ്റേത് സാംസ്കാരികനായകരെക്കാളും വലിയ പങ്കുവഹിച്ചത് മഹാത്മാഅയ്യൻകാളി

#മഹാത്മാഅയ്യൻകാളി
#കേരളത്തിന്റെ പൊതുമണ്ഡലനിർമിതിയിൽ മറ്റേത് സാംസ്കാരികനായകരെക്കാളും വലിയ പങ്കുവഹിച്ചത് #മഹാത്മാഅയ്യൻകാളി ആണെന്നത് സംശയമേതുമില്ലാതെ ചരിത്രരേഖകൾ തെളിയിക്കുന്നു.അയ്യൻകാളി 'തൻ്റെ' ജനതയുടെ അവകാശങ്ങൾ മാത്രമാണ് നേടിയെടുത്തതെന്നും 'സ്വന്തം ജനം' അനുഭവിച്ചിരുന്ന ജാതിവിവേചനങ്ങൾക്കെതിരേ മാത്രമാണ് അദ്ദേഹം പൊരുതിയതെന്നും ആരെങ്കിലും തെറ്റിദ്ധരിച്ചാൽ അത് കേരളം ഇന്നുവരെ ആ മഹാത്മാവിനെ മനസ്സിലാക്കാത്തതുകൊണ്ടാണ്.
അന്റോണിയോ ഗ്രാംഷിയുടെ സിദ്ധാന്തത്തിൽ, ഒരു പ്രത്യേക സാമൂഹികവിഭാഗത്തിൽ(പ്രത്യേകിച്ച് ഒരു കീഴാള, അല്ലെങ്കിൽ അടിച്ചമർത്തപ്പെട്ട വർഗം)നിന്ന് ഉയർന്നുവന്ന് അവരുമായി ബന്ധപ്പെട്ടിരിക്കുന്ന വ്യക്തികളാണ് ജൈവബുദ്ധിജീവികൾ. അവർ വിമോചനപരമോ പരിവർത്തനപരമോ ആയ ലോകവീക്ഷണം ആവിഷ്‌കരിക്കുകയും അതുവഴി കീഴാള ബൗദ്ധികനേതാക്കളായി പ്രവർത്തിക്കുകയുംചെയ്യുന്നു. സാധാരണയായി ഉയർന്ന അല്ലെങ്കിൽ വരേണ്യ വിഭാഗങ്ങളിൽനിന്നുള്ള പരമ്പരാഗതബുദ്ധിജീവികളിൽനിന്ന് അവർ വ്യത്യസ്‌തരാണ്; പരമ്പരാഗതബുദ്ധിജീവികൾ പലപ്പോഴും നിലവിലുള്ള സ്ഥിതി സംരക്ഷിക്കാനോ അധികാരത്തിലിരിക്കുന്നവരുടെ താത്‌പര്യങ്ങൾ സംരക്ഷിക്കാനോ ശ്രമിക്കുന്നു. നിലവിലുള്ള ശ്രേണികൾക്ക് ഒരു 'പ്രതി-ആധിപത്യ' (counter-hegemony) സ്ഥാനം വാഗ്ദാനംചെയ്യുക എന്നതാണ് ജൈവബുദ്ധിജീവികളുടെ ഏറ്റവും പ്രധാനപ്പെട്ട പങ്ക്. ജൈവബുദ്ധിജീവികൾ അവരുടെ വർഗത്തിനുള്ളിൽ അവബോധവും കൂട്ടായ ബോധവും വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നു, ഇത് പ്രബലവർഗത്തിൻ്റെ മേധാവിത്വസംസ്‌കാരത്തെ വെല്ലുവിളിക്കാനും ധാർമികവും ബൗദ്ധികവുമായ പരിഷ്‌കരണത്തിലൂടെ 'പ്രതി-ആധിപത്യം' വളർത്തിയെടുക്കാനും സഹായിക്കുന്നു. കേരളത്തിലെ ജൈവബുദ്ധിജീവിയുടെ സാരാംശമാണ് അയ്യൻകാളി എന്നതിൽ സംശയമില്ല. അദ്ദേഹത്തിൻന്റെ ദർശനം കേരളത്തിന്റെ സാമൂഹികനവോത്ഥാനത്തെ രൂപപ്പെടുത്തുകമാത്രമല്ല, അത് വെറും 'മതപരിഷ്‌കരണ'ത്തിലേക്ക് കൂപ്പുകുത്തുന്നതിൽനിന്ന് സംരക്ഷിക്കുകയുംചെയ്‌തു. #കേരളത്തിൻ്റെ ആധുനികതയുടെ എൻജിൻ #അയ്യൻകാളിയുടെ വില്ലുവണ്ടിയായിരുന്നു, മനുഷ്യാവകാശങ്ങൾ, പൊതുധാർമികത, പൗരബോധം, പൊതുപ്രവേശനം എന്നിവയുടെ ചിതറിക്കിടക്കുന്ന കഷണങ്ങളെ ഒരു ആധുനികസ്വത്വത്തിലേക്ക് കെട്ടിച്ചമച്ചത് അദ്ദേഹത്തിന്റെ ഇടപെടലുകളാണ്.

#വില്ലുവണ്ടിയുടെവിപ്ലവം

കേരളസമൂഹം ജാതിനിബദ്ധമായി വിഭജിക്കപ്പെട്ടിരുന്ന പത്തൊൻപതാംനൂറ്റാണ്ടിൻ്റെ ആദ്യപകുതിവരെയുള്ള കാലഘട്ടത്തിൽ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും സ്ഥലപരമായ രൂപകല്പന (spatial layout) സാമുദായിക-ജാതി അടിസ്ഥാനത്തിലായിരുന്നു. മനുഷ്യാലയചന്ദ്രിക (15-16 നൂറ്റാണ്ട്), വിശ്വകർമീയം (16-17 നൂറ്റാണ്ട്) തുടങ്ങിയ വാസ്തുശാസ്ത്രഗ്രന്ഥങ്ങളിൽപ്പോലും പുലയർക്കും പറയർക്കും നായർക്കും നമ്പൂതിരിക്കും വെവ്വേറെ ഇടങ്ങൾ നിർദേശിക്കപ്പെട്ടിരുന്നു. മൺറോ പരിഷ്കാരങ്ങൾ (Monroe Reforms) നടപ്പാക്കുന്നതുവരെ തിരുവിതാംകൂറിൽ നിയമത്തിന്റെ അധികാരം ഉണ്ടായിരുന്നത് പതിനാറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട 'വ്യവഹാരമാല' എന്ന ഗ്രന്ഥത്തിനായിരുന്നു. ഈ ഗ്രന്ഥം രാജാവിനോട് അധികാരശ്രേണി നിലനിർത്തണമെന്നും പഞ്ചമരെ രാജകീയപാതകളിൽ പ്രവേശിക്കാനോ നഗര-ഇടങ്ങൾ ഉപയോഗിക്കാനോ അനുവദിക്കരുതെന്നും കർശനമായി അനുശാസിക്കുന്നു. ജാതിമാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്നവർക്ക് അതിക്രൂരമായ ശിക്ഷകൾ രാജാവ് നൽകണമെന്നും രാജധർമം നിർദേശിച്ചു.

#കേരളത്തിലെ ഇടങ്ങളെ സവർണ-അവർണ ഇടങ്ങളായി ധർമശാസ്ത്രപരമായി വിഭജിക്കുന്നത് (ചെറിയ ലംഘനങ്ങൾക്കുപോലും കഠിനമായ ശിക്ഷകൾ ഉൾപ്പെടെ) കേരളത്തെ സംബന്ധിച്ചിടത്തോളം പൊതുപ്രവേശനവും പൊതുമണ്ഡലവും എന്ന ആശയത്തെ അസാധ്യമായ ദൗത്യങ്ങളാക്കി. ഇങ്ങനെ നീതികേറാക്കള്ളികളായി വിഭജിക്കപ്പെട്ടിരുന്ന കേരളത്തിലേക്കാണ് എല്ലാ മനുഷ്യർക്കും ഉപയോഗിക്കാനുള്ളതാണ് പൊതുവഴികൾ എന്ന ജനാധിപത്യചിന്ത #വില്ലുവണ്ടിസമരത്തിലൂടെ #അയ്യൻകാളി കൊണ്ടുവരുന്നത്. അതുകൊണ്ട്, അയ്യൻകാളി പൊതു ഇടങ്ങളിൽ അവർണർക്ക് പ്രവേശനം നേടിക്കൊടുത്തു എന്ന് അവകാശപ്പെടുന്നത് തെറ്റാണ്, പകരം മഹാത്മാ #അയ്യൻകാളി സവർണപാതകളെ എല്ലാവർക്കും പ്രാപ്യമായ പൊതുപാതകളാക്കി മാറ്റി എന്നുപറയേണ്ടിവരും! അങ്ങനെ അദ്ദേഹം എല്ലാ കേരളീയർക്കും ഒരു പൊതുസ്വത്വത്തിനും ഒരു പൊതുമണ്ഡലത്തിനും അടിത്തറ പാകി. ജനാധിപത്യ ഇന്ത്യയിൽപ്പോലും ഇന്ന് ഭരണകൂടത്തെ വെല്ലുവിളിക്കാൻ പോയിട്ട് ചോദ്യംചെയ്യാൻപോലും മടിക്കുന്ന സാംസ്‌കാരിക/രാഷ്ട്രീയ നായകരുമായി താരതമ്യംചെയ്യുമ്പോൾ പൗരാവകാശങ്ങളോ മൗലികാവകാശങ്ങളോ ഭരണഘടനയിൽ ആസ്‌പദമായ നീതിന്യായവ്യവസ്ഥയോ ഇല്ലാതിരുന്നപ്പോഴാണ് പൊതുവഴി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവരുടേതുമാണ് എന്ന മൂർത്തമായ പ്രഖ്യാപനം മഹാത്മാ അയ്യൻകാളി നടത്തിയത് എന്ന് നാം ഓർക്കേണ്ടതുണ്ട്. ഒരു ശരാശരി തിരുവിതാംകൂർ പ്രജയ്ക്ക് സങ്കല്പിക്കാവുന്നതിലുമപ്പുറമുള്ള ചിന്തയും പ്രവൃത്തിയുമായിരുന്നു #അയ്യൻകാളിയുടെ വില്ലുവണ്ടിയാത്രകൾ.

#മനുഷ്യാവകാശപോരാട്ടങ്ങൾ

ജാതി അധികാരങ്ങളാൽ നിർമിക്കപ്പെട്ട പ്രിവിലേജിൻ്റെ കൂമ്പാരത്തെയാണ് മഹാത്മാ അയ്യൻകാളി വെല്ലുവിളിച്ചത്. എന്നാൽ, ഈ വെല്ലുവിളികൾ ജാതിയുടെ ഉച്ചനീചത്വങ്ങളാൽ പൊതിയപ്പെട്ടിരുന്നതുകൊണ്ടുതന്നെ പലപ്പോഴും ജാതികലാപങ്ങളായിമാത്രമാണ് ചിത്രീകരിക്കപ്പെട്ടത്. ഊരൂട്ടമ്പലംസമരം, കല്ലമാലസമരം തുടങ്ങിയവപോലുള്ള ജനകീയജനാധിപത്യ പ്രക്ഷോഭങ്ങളെ ജാതിവിരുദ്ധപ്രസ്ഥാനങ്ങളായി മാത്രമല്ല, മനുഷ്യ-പൗരാവകാശ പോരാട്ടങ്ങളായാണ് കാണേണ്ടത്.
ചാലിയത്തെരുവ് സംഘട്ടനവും (1893-94) പെരുന്ന പ്രക്ഷോഭവും (1915) മണക്കാട് സംഘർഷവും തുടങ്ങി മഹാത്മാ അയ്യൻകാളി നയിച്ച ഓരോ വിപ്ലവവും അന്ന് നിലനിന്നിരുന്ന ജാതി എന്ന വ്യവസ്ഥാപിത അനീതിയോടുള്ള നിശിതമായ കലഹമായിരുന്നു. പക്ഷേ, പലപ്പോഴും അദ്ദേഹത്തിന്റെയും പൊയ്കയിൽ ഗുരുദേവന്റെയും പ്രവൃത്തികളെ അയിത്തജാതിസംരക്ഷണമെന്ന ശീർഷകത്തിൽ പലരും ചുരുക്കാറുണ്ട്.
മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യത്തിന്റെയും സാർവത്രികവത്കരണത്തിനായുള്ള പോരാട്ടത്തെ ഒരു പ്രത്യേക ജാതിവിഭാഗത്തിൻ്റെ താത്പര്യസംരക്ഷണമായി മുദ്രകുത്തുന്നത് ഒരു സവർണതന്ത്രമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. തിരുവിതാംകൂറിലും അതിനെത്തുടർന്ന് കേരളമൊട്ടാകെയും സർവജനങ്ങളുടെയും, പ്രത്യേകിച്ച് സാധാരണക്കാരുടെ അവകാശങ്ങൾ കൂടുതൽ വിശാലമായത് മേൽപ്പറഞ്ഞ സമരങ്ങൾക്കുശേഷമാണ്. റോഡുകൾ, അങ്ങാടികൾ, ഓഫീസുകൾ, വിദ്യാലയങ്ങൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവ എല്ലാവർക്കും പ്രവേശനമുള്ള ഇടങ്ങളായി രൂപാന്തരപ്പെട്ടു. ആധുനികതയുടെ മൂല്യങ്ങളായ മതേതരത്വവും സമത്വവും കേരള സാമൂഹികഭൂമികയിലേക്ക് അല്പം ബലപ്രയോഗത്തിലൂടെയെങ്കിലും എത്തിച്ചത് ഈ പോരാട്ടങ്ങളാണ്.

#കല്ലമാലയുംകല്ലമാലസമരവും

1915 ഡിസംബറിൽ കൊല്ലത്തെ പീരങ്കിമൈതാനത്ത് രമാബായി എന്ന ഒരു സ്ത്രീയുടെ സർക്കസ് കൂടാരത്തിൽ നൂറുകണക്കിന് ദളിത് സ്ത്രീകൾ ഒത്തുകൂടിയ ഒരു യോഗത്തിൽ അവരുടെ കല്ലമാലകൾ ഉപേക്ഷിക്കാനും മേൽമുണ്ട് ധരിക്കാനുള്ള അവകാശം ഉയർത്തിപ്പിടിക്കാനുമുള്ള പ്രഖ്യാപനം അയ്യൻകാളി നടത്തി. ദളിത് സ്ത്രീകളുടെ ഈ അവകാശങ്ങൾ അംഗീകരിക്കാൻ അദ്ദേഹം മറ്റുജാതിക്കാരോട് ആവശ്യപ്പെട്ടു.

യോഗത്തിൽ ഒത്തുകൂടിയ നൂറുകണക്കിന് സ്ത്രീകൾ ജാതിയുടെ ചങ്ങലകളിൽനിന്ന് സ്വയം മോചിതരാകുന്നതിൻ്റെ അടയാളമായി കല്ലമാലകൾ പൊട്ടിച്ച് വലിച്ചെറിഞ്ഞു. ('കല്ല' എന്നത് ജാതി അടയാളമായി അവർ ധരിക്കേണ്ടിവന്നിരുന്ന കല്ലും ചുട്ട കളിമണ്ണും കുപ്പിച്ചില്ലും ചിലപ്പോൾ വൈക്കോലും ഓലയും ചേർത്ത് കോർത്ത മാലയുടെ പേരായിരുന്നു. അതിനെയാണ് ചരിത്രകാരർ തെറ്റായി 'കല്ലുമാല' എന്ന് ഇന്നും വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്).

ഇത് കേരളത്തിലെ ജാതിവിരുദ്ധപ്പോരാട്ടത്തിലെ ഒരു ചരിത്രസംഭവം മാത്രമല്ല, മറിച്ച് ദക്ഷിണേന്ത്യയിലെ ജെൻഡർചരിത്രത്തിന്റെയും മനുഷ്യാവകാശചരിത്രത്തിൻ്റെയും ഒരു നാഴികക്കല്ലാണ്. സതിക്കെതിരേ പ്രവർത്തിച്ച രാജാറാം മോഹൻ റോയിയെക്കുറിച്ച് നാം പാഠപുസ്‌തകങ്ങളിൽ പഠിക്കുമ്പോഴും ദളിത്‌സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി ജീവൻ പണയപ്പെടുത്തിയ മഹാത്മാ അയ്യൻകാളിയും പുലയ-പറയ സ്ത്രീകളും അവഗണിക്കപ്പെടുന്നു.

#അയ്യൻകാളിഎന്നസാമാജികൻ

1912 ഫെബ്രുവരി 27-ന് തിരുവനന്തപുരത്തുള്ള വിജെടി ഹാളിൽ സമ്മേളിച്ച ശ്രീമൂലം പ്രജാസഭയിലെ തന്റെ ആദ്യത്തെ പ്രസംഗത്തിൽ അയ്യൻകാളി പുതുവൽഭൂമിയെക്കുറിച്ചാണ് സംസാരിച്ചത്. ദളിതരെ ഹിംസിക്കുകയും അവരെ തങ്ങളുടെ പാർപ്പിടങ്ങളിൽനിന്ന് വെളിയിലാക്കുകയുംചെയ്ത പരിസരനിവാസികളെമാത്രമല്ല അവർക്ക് ഒത്താശചെയ്ത റവന്യൂ ജീവനക്കാരെയും അദ്ദേഹം തന്റെ പ്രസംഗത്തിൽ നിശിതമായി വിമർശിച്ചു. ദളിതർ ഉത്പാദനക്ഷമമാക്കിയ ഭൂമികളിൽനിന്ന് അവരെ പുറത്താക്കിയ 'ചില ധനികരെയും വനങ്ങളിലുള്ള ദളിതരുടെ കുടിലുകളിൽനിന്ന് അവരെ പുറന്തള്ളാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരെയുംകുറിച്ച് അദ്ദേഹം സഭയെ ബോധ്യപ്പെടുത്തുകയുംചെയ്‌തു. അയ്യൻകാളി സ്വതസ്സിദ്ധമായ ശൈലിയിൽ, ദളിത് ജനത അനുഭവിച്ചിരുന്ന ചൂഷണങ്ങളെക്കുറിച്ച് ശക്തമായി ആദ്യദിവസംതന്നെ സഭയിൽ അവതരിപ്പിച്ചത് ദിവാനും മറ്റ് അംഗങ്ങൾക്കും പുതിയൊരു അനുഭവമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ കുന്നുകുഴി എസ്. മണി പരാമർശിക്കുന്നു (കുന്നുകുഴി എസ് മണി, അയ്യൻകാളിയുടെ പ്രസംഗങ്ങൾ, 2016,p.21).
സമൂലമായി ജാതിയെ പ്രതിരോധിക്കാൻ മഹാത്മാ അയ്യൻകാളിയെയും മറ്റ് അടിസ്ഥാനജനവിഭാഗങ്ങളുടെ നേതാക്കളെയും വീണ്ടെടുക്കുക എന്നുള്ള
ചരിത്രപ്രക്രിയയിലൂടെമാത്രമേ സാധ്യമാകൂ. സമത്വമെന്ന ആശയം യാഥാർഥ്യമാക്കാൻ ചരിത്രബോധമുള്ള ഒരു തലമുറയ്ക്കേ സാധിക്കൂ.#ArunSatheesan4ever

Tuesday, 26 August 2025

തകർന്ന റോഡും കത്താത്ത തെരുവ് വിളക്കുകളും പരവൂർ -തെക്കുംഭാഗം - കാപ്പിൽ റോഡിൽ യാത്രദുരിതം.

പരവൂർ : തകർന്ന റോഡും കത്താത്ത തെരുവ് വിളക്കുകളും പരവൂർ -തെക്കുംഭാഗം - കാപ്പിൽ റോഡിൽ യാത്രദുരിതം. കുഴികൾ നിറഞ്ഞ് പൂർണ്ണമായും തകർന്ന് കിടക്കുന്ന കാപ്പിൽ - പരവൂർ റോഡിൽ തെരുവുവിളക്കുകളും  തകരാറിലായതോടെ പരവൂർ തെക്കുംഭാഗം കാപ്പിൽ മേഖല പൂർണമായും ഇരുട്ടിലായി . കാപ്പിൽ ബീച്ചിന് സമീപം 
.തെക്കുംഭാഗം പള്ളി മുതൽ  കാപ്പിൽ ബീച്ച് ഉൾപ്പടെയുള്ള  കടൽ തീരമാണ് 
 ഇരുട്ടിലമർന്നത്. ഈ മേഖലയിലെ ഉയരവിളക്കുകൾ ഉൾപ്പെടെയുള്ളവ പ്രവർത്തനരഹിതമാണ്. ഓണക്കാലം  വിനോദ സഞ്ചാരികൾ ധാരാളമായി എത്തുന്നതിനാൽ  ഭയാനകമായ ഇരുട്ട് മൂലം സ്ഥിതി രൂക്ഷമാകുകയാണ്.
ബീച്ച് ഭാഗത്തെ ഉയരവിളക്കുകൾ മാസങ്ങളായി അണഞ്ഞുകിടക്കുകയാണ്. ബീച്ചിലെത്തുന്ന സഞ്ചാരികൾ സന്ധ്യമയങ്ങുംമുൻപ് മടങ്ങേണ്ട സ്ഥിതിയാണ്. ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിലാണ്. അവധിദിവസങ്ങളിൽ തെക്കുംഭാഗം കാപ്പിൽ ബീച്ചിൽ വിദേശികളടക്കം ആയിരക്കണക്കിന് സന്ദർശകരെത്താറുണ്ട്. വിജനമായ സ്ഥലമായതിനാൽ മാലിന്യം തള്ളുന്നത് മൂലം തെരുവുനായശല്യവും ഇവിടെയെത്തുന്നവരെ വലയ്ക്കുന്നുണ്ട്. വെളിച്ചമില്ലാതായതോടെ മാലിനും തള്ളൽ  വർധിച്ചിട്ടുണ്ട്. മോഷ്‌ടാക്കളുടെയും ലഹരിമാഫിയയുടെയും ശല്യവും അമിത 
വേഗത്തിൽ ഇരുചക്ര വാഹനങ്ങളിൽ എത്തി  ഭീതിപ്പെടുത്തുന്ന സംഘവും പ്രദേശത്ത് തബടിച്ചിട്ടുണ്ട്.  ഒപ്പം തെക്കുംഭാഗം  റോഡും തകർന്നുകിടക്കുകയാണ്. കുഴികളിൽവീണ് ഇരുചക്രവാഹനയാത്രികർക്ക് പരിക്കേൽക്കുന്ന സംഭവങ്ങളുണ്ട്. വെളിച്ചമില്ലാത്തതിനാൽ അടുത്തെത്തുമ്പോൾ മാത്രമാണ് കുഴികൾ കാണാനാകുക ഇത് അപകടകാരണമാകുന്നുണ്ട്.

നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിൽ സാബത്തിക പ്രതിസന്ധി പ്രതിസന്ധിയിലായി ഇടപാടുകാർ.

പരവൂർ: നെടുങ്ങോലം  സർവീസ് സഹകരണ ബാങ്കിൽ സാബത്തിക പ്രതിസന്ധി 
 ഇടപാടുകാർ നെട്ടോട്ടമോടുന്നു.സി പി എം നേതൃത്വം  ഭരണസമിതി ഭരിക്കുന്ന 
നെടുങ്ങോലം സർവ്വീസ് ബാങ്കിൽ സാബത്തിക പ്രതിസന്ധി രൂക്ഷമായതോടെ പണം ആവശ്യപ്പെട്ട് കൂടുതൽ നിക്ഷേപകർ എത്തി തുടങ്ങിയതോടെ വെള്ളിയാഴ്‌ച വലിയതിരക്കാണ് അനുഭവപ്പെട്ടത്. ചെറിയ  തുക പോലും ഇടപാടുകാർക്ക് നല്കാൻ പറ്റാത്ത സാഹചര്യമാണെന്ന് ബാങ്കിലെ ജീവനക്കാർ ചൂണ്ടി കാട്ടുന്നു. വൻ തുകകൾ നിക്ഷേപം നടത്തിയിട്ടുള്ളവർ ഇടപാടുകൾക്ക്  എത്തുമ്പോൾ  10000 രൂപ നൽകി പറഞ്ഞുവിടുകയാണ്. ദൈനംദിന ഇടപാട് നടത്തി കൊണ്ടിരുന്ന കച്ചവടക്കാർ പലരും ഇടപാടുകൾ മതിയാക്കി  പൈസ കുറേശ്ശെ പിൻവലിച്ചതും ബിനാമി ലോണുകളുടെ തിരിച്ചടവ് ഇല്ലാത്തതുമാണ് കടുത്ത സാബത്തിക പ്രതിസന്ധിയ്ക്ക് കാരണം. ജില്ലാ സഹകരണ രജ്‌സ്ട്രാറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരവൂർ 
പോലീസ് കേസെടുത്ത് അന്വേഷണം നടക്കുന്ന ബാങ്ക് ആണിത്. വായ്‌പ കുടിശ്ശികയെ തുടർന്ന് സഹകരണ വകുപ്പും അന്വേഷണം  നടത്തി വരികയാണ്. സി പി എം ഏരിയ കമ്മിറ്റി അംഗം പ്രസിഡന്റ്  ആയിരുന്ന മുൻ ഭരണ സമിതിയുടെ കാലത്ത് 
ബിനാമി പേരുകളിൽ പലരും ലോണുകൾ എടുത്തിട്ടുള്ളതായി ജീവനക്കാർ പറയുന്നു ഈ 
ലോണുകളുടെ തിരിച്ചടവ് നടന്നിട്ടില്ല.നൂറ്  കോടിയുടെ നിക്ഷേപമുള്ള സഹകരണ ബാങ്കാണിത്. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്  സഹകാരികൾ ജോയന്റ് രജിസ്ട്രാർക്ക്  പരാതി നൽകിയിട്ടുണ്ട്. സാമ്പത്തിക തകർച്ചയിൽനിന്നും ബാങ്കിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും രംഗത്തുണ്ട്.


@  വായ്പ തിരിച്ചടവ് മുടങ്ങിയത് സാബത്തിക പ്രതിസന്ധിയ്ക്ക് കാരണം.

ഭരണസമിതി അറിയാതെ ചെറിയ വസ്തുക്കളിൽ വലിയ വായ്മകൾ പാസാക്കി അവ പിന്നീട് മിനുറ്റ്സിൽ എഴുതിച്ചേർക്കുകയായിരുന്നുവെന്ന് മുൻ ഭരണസമിതിയിലെ
 ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ പറയുന്നു. "വലിയ വായ്പകളിലൊന്നും ഇവർ ഒപ്പിട്ടിരുന്നില്ല. അഞ്ചു ലക്ഷത്തിനുമുകളിലുള്ള വായ്പകളുടെ രേക രേഖകൾ കണ്ടിട്ടില്ല. ഇവ രഹസ്യമായാണ് പാസാക്കിയത്. ഇവ പ്രസിഡന്റ് മാത്രം ഒപ്പിട്ട് സൂത്രത്തിൽ മിനിറ്റ്സിൽ എഴുതിച്ചേർക്കുകയായിരുന്നു" എന്ന് ഇവർ പറയുന്നു.
ഒരേ വസ്തുവകകൾ ഉപയോഗിച്ച് ഒന്നിലധികം വായ്പയെടുത്ത സംഭവങ്ങൾ നിരവധിയാണ്. എന്നാൽ, തുക പോയത് വായ്പ അനുവദിക്കപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്കല്ല. ഈടു വച്ച ഭൂമിയുടെ യഥാർഥ കമ്പോളവിലയുടെ അനേക ഇരട്ടിയായിരിക്കും വായ്പാതുക. വായ്പകൾക്ക് ഈടായി വച്ച ഭൂമി ബാങ്ക് അറിയാതെ വിറ്റുപോയ സംഭവങ്ങളും ഇവിടെയുണ്ട് ഇവർ ഒരു രൂപ പോലും തിരിച്ചടച്ചില്ലെന്നുമാത്രമല്ല, ഈടുവച്ച ഭൂരേഖകൾ ഉപയോഗിച്ച് സ്ഥലം വിൽപന നടത്തുകയും ചെയ്തു. ഇതിൽ ഒരാളുടെ ഭൂമി വിലക്കുവാങ്ങിയ ആൾ പുതിയ ആധാരം ഉപയോഗിച്ച് ഇതേ ബാങ്കിൽനിന്ന്  വീണ്ടും വായ്പ എടുത്ത സംഭവങ്ങളും ഉണ്ട്.

@ പ്രതി സി.പി.എം

നെടുങ്ങോലം സർവ്വീസ് സഹകരണ ബാങ്കിലെ സഹകരണ 
കൊള്ളയിലെ ഒന്നാം പ്രതി, ദശകങ്ങളായി ബാങ്കിനെ നിയന്ത്രിച്ചുവരുന്ന സി.പി.എം ആണ്. പല ബാങ്കുകളിലും നടക്കുന്നതുപോലെ, പ്രാദേശിക പാർട്ടി പ്രവർത്തകരുടെയോ ബാങ്ക് ഭരണസമിതിയുടെയോ മാത്രം ഒത്താശയിൽ നടന്ന തട്ടിപ്പല്ല; മറിച്ച്, പാർട്ടി ജില്ലാ നേതൃത്വത്തിൻ്റെയും ചില സംസ്ഥാന തല നേതാക്കളുടെയും അറിവും മൗനാനുവാദവും ഇതിനു പുറകിലുണ്ട് എന്ന വിശ്വാസ്യയോഗ്യമായ ആരോപണം, പ്രശ്‌നത്തെ ഗൗരവകരമാക്കുന്നു. തുടക്കത്തിൽ അറിഞ്ഞിട്ടും തട്ടിപ്പ് മുടിവക്കാനും പാർട്ടി അന്വേഷണം പ്രഖ്യാപിച്ച് കുറ്റക്കാരെ സംരക്ഷിക്കാനുമാണ് സി.പി.എം ശ്രമിച്ചത്. 
തട്ടിപ്പ് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ സി.പി.എം, അതിന് ഉത്തരവാദികളായ പാർട്ടി അംഗങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാതെ സാബത്തിക പ്രതിസന്ധി ഉണ്ടാക്കിയവരെ സംരക്ഷിക്കുന്ന നിലപാടാണ് സി പി എം സ്വീകരിച്ചത്
സി.പി.എം ചാത്തന്നൂർ ഏരിയ സെക്രട്ടേറിയേറ്റിലെ നേതാക്കൾ തന്നെയാണ് ബാങ്കിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. 

അത്തം പിറക്കുന്നതിന് മണിക്കൂറുകൾ മാത്രം ഉള്ളപ്പോൾ തന്നെ ജില്ലയിൽ പൂ വിപണി സജീവമായിക്കഴിഞ്ഞു

കൊല്ലം:  അത്തം പിറക്കുന്നതിന് മണിക്കൂറുകൾ മാത്രം ഉള്ളപ്പോൾ തന്നെ 
 ജില്ലയിൽ പൂ വിപണി സജീവമായിക്കഴിഞ്ഞു. ജില്ലയിലെ ഏറ്റവും പ്രധാന വിപണിയായ 
വിവിധ മൊത്ത വ്യാപാര കേന്രങ്ങളിൽ പൂവിൽപന തകൃതിയായി നടക്കുകയാണ്. ഇത്തവണയും  അന്യ സംസ്ഥനങ്ങളെ ആശ്രയിച്ചു തന്നെയാണ് പൂവിപണിയും 
വിനായകചതുർഥിയും അത്തം നക്ഷത്രവുമുള്ളതു കാരണം 2 ദിവസമായി പൂക്കളുടെ ലോഡ് എത്തി. സ്‌കൂളുകളിലും കോളജുകളിലും ഓണപ്പരീക്ഷ കഴിയുന്ന ദിവസമാണ് ഓണാഘോഷവും പൂക്കളമത്സരവും. ജില്ലയിലെ ഒട്ടുമിക്ക സ്‌ഥാപനങ്ങളിലും പൂക്കളമിടാൻ മുൻകൂട്ടി ഓർഡർ നൽകിയതായി കച്ചവടക്കാർ പറഞ്ഞു.കെ
കൊല്ലം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂമൊത്തക്കച്ചവടവും ചില്ലറ കച്ചവടവും സജീവമാണ്.പൂക്കൾ വാങ്ങാൻ നല്ല തിരക്ക് അനുഭവപ്പെടുന്നതായി  കച്ചവടക്കാർ 
പറഞ്ഞു. ഇന്നലത്തെ വിപണിവില അനുസരിച്ച് 250 രൂപയാണ് ചുവന്ന പനിനീർപ്പൂവിന്. 200 രൂപയുടെയും 180 രൂപയുടെയും പൂക്കളുമുണ്ട്. മഞ്ഞ ചെട്ടിപ്പൂവിന് ശരാശരി 80 രൂപയും ഓറഞ്ച് ചെട്ടിപ്പൂവിന് ശരാശരി 300 രൂപയുമാണ് ഇന്നലത്തെ നിരക്ക്. ഓരോ ദിവസവും വരുന്ന ലോഡിന് അനുസരിച്ചാണ് വിപണിവിലയിലും വ്യത്യാസമുണ്ടാകുകയെന്ന് കച്ചവടക്കാർ പറഞ്ഞു.
മുല്ല - 1500,പിച്ചി - 1600.മഞ്ഞ ബന്തി- 130, ഓറഞ്ച് ബന്തി - 140, വാടാമല്ലി - 200  അരളി (പിങ്ക്) - 300,വൈറ്റ് - 450,റെഡ് 450, ചാലയിലെ ഇന്നലത്തെ വിലനിലവാരമാണിത്. 

യാത്രാദുരിതത്തിൽ വലഞ്ഞ് ജനങ്ങൾ തകർന്ന് കിടക്കുന്ന മീനാട് പാലമൂട് - കാപെക്സ് ജംഗ്ഷൻ റോഡ് പുനർ നിർമ്മാണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂർ: യാത്രാദുരിതത്തിൽ വലഞ്ഞ് ജനങ്ങൾ തകർന്ന് കിടക്കുന്ന  മീനാട് 
പാലമൂട് - കാപെക്സ് ജംഗ്ഷൻ റോഡ്  പുനർ നിർമ്മാണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയപാതയെ പരവൂർ- ചാത്തന്നൂർ റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. പൊതു മരാമത്ത് വകുപ്പ് കോടികൾ  ചിലവഴിച്ച് 6 വർഷം മുൻപ് പുനർ നിർമ്മാണം നടത്തിയ റോഡാണ് ഇപ്പോൾ പൂർണ്ണമായും തകർന്ന് കിടക്കുന്നത്. ചാത്തന്നൂർ - ചിറക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡിലേക്ക് 
പത്തോളം പ്രധാന റോഡുകൾ വന്ന് ചേരുന്നുണ്ട് അത് കൊണ്ട് തന്നെ  ചാത്തന്നൂർ നിയോജക മണ്ടലത്തിലെ പ്രധാന റോഡാണിത്.നിരവധി സ്കൂളുകളും കോളേജുകളിലെയും വിദ്യാർത്ഥികൾ ആശ്രയിക്കുന്ന ഈ റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. റോഡിലെ കുഴിയിൽ വീണ് ദുരിതംപേറുകയാണ് യാത്രക്കാർ  പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട് ഇത് മൂലം
പലയിടത്തും കാൽനടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ് കൂടാതെ അപകടങ്ങളും പെരുകുകയാണ്. ഇരുചക്രവാഹന യാത്രക്കാർ കുഴിയിൽവീണ് പരിക്കുപറ്റുന്നത് ഇവിടെ പതിവ് കാഴ്‌യാണ് അപകട മരണങ്ങളും ഉണ്ടായിട്ടുണ്ട്.വെള്ളമൊഴുകി 
പോകാൻ ഓടകൾ ഇല്ലാത്തത് മൂലം മഴക്കാലത്ത് റോഡിൽ വെള്ളം കെട്ടി നില്ക്കുന്ന അവസ്ഥയാണ്. വെള്ളം കെട്ടി നില്ക്കുന്നത് മൂലം റോഡിലെ കുഴികളറിയാതെ വഴിയാത്രക്കാർ പലപ്പോഴും അപകടത്തിൽപെടുന്നു. റോഡ് നന്നാക്കാൻ ഉടൻ നടപടി വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

@ കൊല്ലാക്കുഴി പാലം അപകടാവസ്ഥയിൽ
മീനാട്  പാലമൂട് - കാപെക്സ് ജംഗ്ഷൻ റോഡിലെ പ്രധാന പാലമാണ് ചാത്തന്നൂർ 
റോഡിന് കുറുകെയുള്ള കൊല്ലാക്കുഴി പാലം ഇത് അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 60 വർഷത്തിലേറെ പഴക്കമുള്ള പാലം ഏത് നിമിഷവും തകർന്നുവീഴാമെന്ന രീതിയിലാണ് നിൽക്കുന്നത്. ഈ ഭീതിയിലാണ് പ്രദേശവാസികൾ. നൂറുകണക്കിന് വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന പാതയിലെ പ്രധാന ഭാഗമാണ് അപകടാവസ്ഥയിലായ ഈ പാലം. പാലത്തിന്റെ അടിഭാഗത്തെ പലയിടത്തും അടർന്ന് വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. പാലത്തിന്റെ കോൺക്രീറ്റ് പലേടത്തും അടർന്നുവീണു. കമ്പികൾ തുരുമ്പെടുത്തു വെളിയിൽ കാണാവുന്ന സ്ഥിതിയിലാണ്.
കൈവരികൾ  നശിച്ച അവസ്ഥയിലാണ് ഉള്ളത്. കാലപ്പഴക്കം കാരണം പാലത്തിന് വലിയ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. അപകടസാധ്യത മുന്നിൽ കണ്ട് പാലം പുതുക്കിപ്പണിയാൻ ഉടൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

@  റോഡ് പുനർ നിർമ്മാണം നടത്തിയതിൽ നടന്നത് ഗുരുതര അഴിമതി.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2019 - ലാണ്  റോഡ്  പുനർനിർമ്മാണം നടത്തിയത് എന്ന് പൊതുമരാമത്ത്  രേഖകളിൽ ഉണ്ടെങ്കിലും പുനർനിർമ്മാണം നടന്നിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു. പുനർ നിർമ്മാണത്തിന്   ടെൻഡർ നൽകിയ പദ്ധതി 
പൂർത്തീകരിക്കാതെ അനിശ്ചിതത്വത്തിൽ നീളുന്നത് മൂലം ഉണ്ടായ ജനകീയ പ്രതിക്ഷേധത്തിന്റെ മറവിൽ റോഡ്  ടാറിംഗ് ചെയ്ത്  നിർമ്മാണം പൂർത്തിയാക്കി നിർമ്മാണ കബനി മടങ്ങി ദിവസങ്ങൾക്കകം തന്നെ റോഡ് വീണ്ടും തകർന്ന് തുടങ്ങി
കരാർപ്രകാരം ടെൻഡർ നടപടികളിലുള്ള നിർമ്മാണ പ്രവൃത്തികൾ ഒന്നും തന്നെ പൂർത്തിയാക്കിയില്ല റോഡ് ടാറിംഗ് മാത്രമാണ് നടത്തിയത് ഗുരതരമായ അഴിമതിയാണ് 
റോഡ്  നിർമ്മാണത്തിൽ നടന്നത് എന്ന് നാട്ടുകാർ പറയുന്നു. റോഡ്  നിർമ്മാണത്തിൽ നടന്ന അഴിമതി അന്വേഷിക്കണമെന്ന  ആവശ്യമാണ് ശക്തമാകുന്നത്.


ഓണസദ്യയിയ്ക്ക് മാറ്റ് കൂട്ടാൻ പപ്പട വിപണി ഉണർന്നുകഴിഞ്ഞു.



പരവൂർ: ഓണസദ്യയിയ്ക്ക്  മാറ്റ് കൂട്ടാൻ പപ്പട വിപണി ഉണർന്നുകഴിഞ്ഞു. 
പരിപ്പും പപ്പടവും നെയ്യും ചേർന്ന കോംബിനേഷൻ സദ്യയുടെ ഹൈ ലൈറ്റ് ആണ്. പ്രഥമനോടൊപ്പവും പപ്പടം ചേരും. അതാണ് പപ്പടത്തിന്റെ പെരുമ. പപ്പടം ഇല്ലാതെ സദ്യ ഇല്ല.ഓണക്കാലം പപ്പട നിർമ്മാണ കുടുംബങ്ങൾക്ക് പ്രതീക്ഷയുടെ നാളുകളാണ്. മുൻപ് നിരവധി കുടുംബങ്ങൾ പപ്പട നിർമ്മാണം നടത്തി ഉപജീവനമാർഗം നടത്തിയിരുന്നെങ്കിൽ ഇപ്പോൾ അത് വളരെ കുറച്ച് മാത്രമായി ചുരുങ്ങി  എന്നാലും  പപ്പട വിപണിയിൽ കൈവയ്ക്കാൻ തമിഴ് നാടിന് കഴിഞ്ഞിട്ടില്ല. ഓണമെത്തിയതോടെ പപ്പട കവടക്കാർ 
വലിയ പ്രതീക്ഷയിലാണ്. 20 മുതൽ 50 രൂപ വരെയുള പായ്ക്കറ്റുകളാണ് വിപണിയിലെത്തുന്നത്. ആദ്യകാലങ്ങളിൽ 20 രൂപയുടെ പായ്ക്കറ്റിൽ 15 - 18 പപ്പടങ്ങൾ ഉണ്ടായിരുന്നതിപ്പോൾ 10-12 എണ്ണമായി കുറഞ്ഞു. 
ഒരു കിലോ ചെറിയ പപ്പടത്തിന് കടകളിൽ 180 മുതൽ 200 രൂപവരെ വിലയാണ്. ഓണം സ്പെഷ്യൽ പപ്പടം കിലോയ്ക്ക് 250 രൂപ മുതൽ 300 രൂപ വരെയുമാണ്. 
വൻകിട കമ്പനികൾ മെഷിനറി ഉപയോഗിച്ച് വൻതോതിൽ പപ്പടം നിർമ്മാണം നടത്തുന്നുണ്ടെങ്കിലും പ്രാദേശികമായി വീടുകളിൽ തന്നെ ഉണ്ടാക്കുന്ന പപ്പടങ്ങൾക്ക് ആവശ്യക്കാരേറെയാണ്.തൊട്ടാൽ പൊടിയും എങ്കിലും നിർമാണം അത്ര നിസ്സാരമല്ല. മാവ് കുഴച്ച് ഉരുളയാക്കിയ ശേഷം റബർ ഷീറ്റ് പോലെ പരത്തും. പിന്നെ റോളറിലൂടെ കടത്തി വിട്ടാണ് പപ്പട നിർമാണം. തമ്മിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ അരിമാവ് വിതറും. ഇതൊക്കെ പരമ്പരാഗതമായി കൈകൊണ്ടാണ് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ മാവ് കുഴയ്ക്കുന്നതു മുതൽ അരിമാവ് വിതറുന്നതു വരെ യന്ത്ര സഹായത്തോടെയാണ്. പിന്നെ ചണച്ചാക്കിൽ നിരത്തി പാകത്തിന് ഉണക്കിയെടുക്കും. ചണച്ചാക്കിൽ പപ്പടം നിരത്തുന്നത് ഒരു കലയാണ്. ഉഴുന്ന് പൊടി, ഉപ്പ്, പപ്പടക്കാരം, എണ്ണ, അരിപ്പൊടി എന്നിവയാണ് അസംസ്കൃത വസ്‌തുക്കൾ. മായാ ചേർക്കാതെയും വെളിച്ചെണ്ണ ഉപയോഗിച്ചും ആണ് പപ്പടം തയ്യാറാക്കുന്നതെന്ന് നിർമാതാവായ പരവൂരിലെ പാരബര്യ പപ്പട നിർമ്മാണ യൂണിറ്റ് ഉടമ ബിജു ജന്മഭൂമിയോട് പറഞ്ഞു. വലിപ്പമുള്ള പപ്പടങ്ങൾക്കാണ് ഓണവിപണിയിൽ ആവശ്യക്കാരെന്ന് ബിജു പറയുന്നു. പക്ഷേ, പപ്പടത്തിന് വലുപ്പം കൂടുതോറും ഉണക്കിയെടുക്കാൻ പ്രയാസമാണ്. ഉണക്കുന്നതു മുതൽ പായ്ക്ക് ചെയ്യുന്നതു വരെയെല്ലാം കൈ കൊണ്ടാണ് ചെയ്യുന്നത്. ചെറുതും വലുതുമായി സാധാരണ പപ്പടങ്ങൾക്ക് പുറമെ മസാല പപ്പടം പോലുള്ളവിവിധ രുചിയിലുള പപ്പടങ്ങളും വിപണിയിലുണ്ട്. വീടുകളിൽ ഉണ്ടാക്കി ഉണക്കിയെടുക്കുന്ന പപ്പടം പായ്ക്കറ്റുകളിലായി കടകളിലും ഹോട്ടലുകളിലും നൽകുന്നതിന് പുറമെ കാറ്ററിംഗ് കമ്പനികൾക്ക് വൻതോതിൽ നിർമ്മിച്ചുനൽകുന്ന സംഘങ്ങളും ജില്ലയിലുണ്ട്.സാധാരണയുള്ള വില്പനയുടെ ഇരട്ടിവില്പനയാണ് ഓണക്കാലത്ത്. ഓണാഘോഷങ്ങളിലേക്ക് നാടുണർന്നതോടെ ഓണസദ്യയ്ക്കുള്ള പപ്പടം തയ്യാറാക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. ഓണം, വിഷുക്കാലമാണ് ഇവർക്ക് ഭേദപ്പെട്ട വരുമാനം ലഭിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ വിപണിയെ വിലവർദ്ധനവ് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ 3 മാസത്തിനിടയിൽ ഒരു ചാക്ക് ഉഴുന്ന് പൊടിക്ക് 1000 രൂപയുടെ വർധന ഉണ്ടായി. മറ്റ് അസംസ്‌കൃത വസ്‌തുക്കൾക്കും വില കൂടി. അതുകൊണ്ടു ഉൽപാദന ചെലവും വിലയും തമ്മിൽ കൂട്ടിമുട്ടിക്കാൻ നിർമാതാക്കൾ ബുദ്ധിമുട്ടുന്നുണ്ട്.
ഉത്രാടനാളിലാണ് ഏറ്റവും കൂടുതൽ പപ്പട വില്പന നടക്കുന്നത്. തിരുവോണത്തിന്
പരിപ്പും പപ്പടവും നെയ്യും ചേർന്ന കോംബിനേഷൻ സദ്യയുടെ ഹൈ ലൈറ്റ് ആണ്. പ്രഥമനോടൊപ്പവും പപ്പടം ചേരും. അതാണ് പപ്പടത്തിന്റെ പെരുമ. പപ്പടം ഇല്ലാതെ സദ്യ ഇല്ല.










Wednesday, 20 August 2025

കല്ലട ഇറിഗേഷൻ പദ്ധതിയുടെ ഇടത് കര കനാൽ കാട് മൂടി മാലിന്യം നിറഞ്ഞ് ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും താവളമായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ.

ചാത്തന്നൂർ: കല്ലട ഇറിഗേഷൻ പദ്ധതിയുടെ ഇടത് കര കനാൽ കാട് മൂടി മാലിന്യം നിറഞ്ഞ് ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും താവളമായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. ചാത്തന്നൂർ പഞ്ചായത്തിലെ കനാൽ കടന്ന് പോകുന്ന  വിവിധ ഭാഗങ്ങളിലാണ് കൂറ്റൻ പാഴ് മരങ്ങൾ വളർന്ന്  കാട് മൂടി വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും താവളമായി മാറിയിരിക്കുന്നത്.
കനാൽ  കടന്ന് പോകുന്ന  കാരം കോട് ഏറം വാർഡുകളിൽ 40 അടി താഴ്ചയിലാണ് കാട് വളർന്ന് നിൽക്കുന്നത് ഇതിൽ ആളൊഴിഞ്ഞ ആളൊഴിഞ്ഞ തീരപ്രദേശമാകെ മാലിന്യം കുന്നുകൂടി കിടക്കുകയാണ്. തീരത്തോടു ചേർന്നു ചുരുക്കം ചില ഭാഗത്തെ ആൾപ്പാർപ്പുളളൂ. കുറ്റിക്കാടുകൾ, നാശോന്മുഖമായി കിടക്കുന്ന  ഭാഗം 
കനാൽ തീരത്തു കൂടിയുള്ള പാതയോരം എന്നിവിടങ്ങളിലാണ് പ്ലാസ്‌റ്റിക്കിലാക്കിയ മാലിന്യം കുന്നുകൂടി കിടക്കുന്നത്. വീടുകളിലെയും വലിയ സ്‌ഥാപനങ്ങളിലെയും മാലിന്യം രാപകൽ വ്യത്യാസമില്ലാതെ ഇവിടങ്ങളിൽ പതിവായി കൊണ്ടിടുന്നെന്ന് പരിസരവാസികൾ പറഞ്ഞു. പെരുംപാബ് ഉഗ്രവിഷമുള്ള ചെറുതും വലുതുമായ രാജവെബാല അടക്കമുള്ള പാബുകളും മുള്ളൻപന്നി, കാട്ടുപന്നി, കീരി, മരപ്പട്ടി തുടങ്ങിയ വന്യമൃഗങ്ങളും ഈ ഭാഗത്ത്  ധാരാളമായി ഉണ്ടെന്ന് നാട്ടുകാർ പറയുന്നു ഇത് കൂടാതെയാണ്  തെരുവ് നായകളുടെ ശല്യവും മാലിന്യം തിന്നാൻ എത്തുന്ന തെരുവ് നായ്ക്കൾ പകൽ സമയം കാടുകളിൽ കിടക്കുന്ന സംഘം രാത്രിയാവുന്നതോടെ റോഡിലിറങ്ങി ജനങ്ങൾക്ക് നേരെ കുതിച്ച് ചാടുമെന്നും നാട്ടുകാർ പറയുന്നു ഇത് മൂലം ജനങ്ങൾ രാത്രിയാത്ര ഒഴിവാക്കുകയാണ് കാട് പിടിച്ച് കിടക്കുന്ന ഈ പ്രദേശത്ത് ഭീതിയോടെയാണ് ജനങ്ങൾ വസിക്കുന്നത്. 

കനാലിലെ കാട് വെട്ടി തെളിച്ച് 
മാലിന്യമുക്‌തമാക്കാൻ നടപടി വേണം - ബി.ജെ.പി 

കാടു പിടിച്ചു കിടക്കുന്ന കനാൽ വൃത്തിയാക്കാൻ ആരുമില്ലാത്തതിനാലാണ് മാലിന്യം കൂടുതലായി ഇവിടേക്കു വലിച്ചെറിയുന്നത്. ഈ ഭാഗം പഞ്ചായത്ത് അധികൃതർ ശുചീകരിക്കാറില്ല. കനാൽ കല്ലട ഇറിഗേഷൻ്റെ ഭാഗമായതിനാൽ അവരെത്തി ശുചീകരിക്കട്ടെ എന്നാണ് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് അധികൃതരുടെ നിലപാട്. പഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികളും സന്നദ്ധ സംഘടനാ പ്രവർത്തകരും ഇവിടേക്കു തിരിഞ്ഞു നോക്കാറില്ല അടിയന്തിരമായി കാട് വെട്ടി തെളിച്ച് ജനങ്ങളുടെ ജീവന്. സംരക്ഷണം ഒരുക്കണമെന്ന് ബി ജെ പി ജില്ലാ ട്രഷറർ രാജൻ പിള്ള ആവശ്യപ്പെട്ടു.

വികസിത ഭാരതത്തിന് കേന്ദ്ര സർക്കാരിന്റെ സാബത്തിക നയത്തിന് അനുസൃതമായി ജനങ്ങളുടെ സാബത്തിക ഉന്നമനത്തിനുള്ള കൂടുതൽ പദ്ധതികൾ ആവീഷ്കരിക്കും-ആൾ ഇൻഡ്യ നിധി ഫൗണ്ടേഷൻ

വികസിത ഭാരതത്തിന് കേന്ദ്ര സർക്കാരിന്റെ സാബത്തിക നയത്തിന് അനുസൃതമായി ജനങ്ങളുടെ  സാബത്തിക ഉന്നമനത്തിനുള്ള കൂടുതൽ പദ്ധതികൾ ആവീഷ്കരിക്കും-ആൾ ഇൻഡ്യ നിധി ഫൗണ്ടേഷൻ 

പരവൂർ: വികസിത ഭാരതത്തിന് കേന്ദ്ര സർക്കാരിന്റെ സാബത്തിക നയത്തിന് അനുസൃതമായി ആൾ ഇൻഡ്യ നിധി ഫൗണ്ടേഷൻ  ജനങ്ങളുടെ  സാബത്തിക ഉന്നമനത്തിനുള്ള കൂടുതൽ പദ്ധതികൾ ആവീഷ്കരിക്കുമെന്ന് ആൾ ഇൻഡ്യ നിധി ഫൗണ്ടേഷൻ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. ജനങ്ങളുടെ വ്യവസായ സംരംഭകത്വം ശക്തിപ്പെടുത്തുന്നതിനായുള്ള പദ്ധതികൾ ആവിഷ്കരിച്ച് ജനങ്ങളുടെ 
 സാങ്കേതിക ബിസിനസ്സ് ആശയം പിന്തുടരുന്നതിനായി അഭിലാഷമുള്ളതോ വളർന്നുവരുന്നതോ ആയ സംരംഭകർക്ക് പ്രോത്സാഹനം നൽകുകയും സ്ത്രീകൾക്ക് അത്തരം സംരംഭങ്ങൾ സൃഷ്ടിക്കുന്നതിനും നിലനിർത്തുന്നതിനും സഹായിക്കുന്ന ഒരു ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള പദ്ധതികൾ ആവീഷ്കരിക്കുകയും ചെയ്യുമെന്ന്  സമ്മേളനം ഉറപ്പ് നല്കി. പൊതു വിപണിയെ കൈപിടിച്ച്  ഉയർത്താൻ പുത്തൻ സാബത്തിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൽപ്പന്നങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള വഴികൾ സമ്മേളനം ചർച്ച ചെയ്തു.സാബത്തിക അറിവ് അടിസ്ഥാനമാക്കിയുള്ളതും സാങ്കേതികവിദ്യാധിഷ്‌ഠിതവുമായ ആശയങ്ങളും നൂതനാശയങ്ങളും വിജയകരമായ സ്റ്റാർട്ടപ്പുകളായി പരിപോഷിപ്പിക്കുന്നതിനുള്ള ഒരു 
സ്റ്റാർട്ടപ്പുകളുടെ ആവാസവ്യവസ്ഥ പ്രാപ്തമാക്കുന്നതിന് ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ (ടിബിഐ), സെൻ്റർ ഓഫ് എക്സലൻസ്, നിധി  സപ്പോർട്ട് സിസ്റ്റം  ഗ്രാൻഡ് ചലഞ്ചുകൾ, എന്റർപ്രണേഴ്‌സ്-ഇൻ-റെസിഡൻസ് (ഇഐആർ) & ആക്സ‌ിലറേറ്റർ പ്രോഗ്രാം  തുടങ്ങിയ മറ്റ് പ്രോഗ്രാമുകൾ  നിധികളുടെ കീഴിൽ നടപ്പാക്കും 
 വ്യവസ്ഥാപിതമായി നിധികളുമായി സാബത്തിക ഇടപാടുകൾ നല്കുന്നവർക്ക് 
ഫെലോഷിപ്പുകൾ  നല്കുകയും അതേസമയം, ഒരു നൂതന ആശയം ഒരു പ്രോട്ടോടൈപ്പിലേക്ക് വിവർത്തനം ചെയ്യുന്ന യുവ സാങ്കേതിക സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും പിന്തുണ നൽകും.
സംരംഭകരുടെ ഒരു ശൃംഖല സൃഷ്ട‌ിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി സ്റ്റാൻഡ്-അപ്പ്, സ്റ്റാർട്ട്-അപ്പ് & മെയ്ക്ക് ഇൻ ഇന്ത്യ പോലുള്ള ദേശീയ പരിപാടികളുമായി പൊരുത്തപ്പെടുന്നതിന്  വ്യത്യസ്‌ത പരിപാടികൾ ആവിഷ്കരിക്കാനും സമ്മേളനം തീരുമാനിച്ചു. വനിതാ സംരംഭകർ അവരുടെ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് ചർച്ച ചെയ്തു. സാങ്കേതികവിദ്യയുമായി സമീപിക്കുന്ന  സരംഭകർക്ക് വിപണിയിൽ പിന്തുണ നല്കി മെൻ്റർമാർ, സംരംഭകർ, നിക്ഷേപകർ എന്നിവരുമായുള്ള ആശയവിനിമയം നടത്തി അവർക്ക് ആവശ്യമായ
പ്രോത്സാഹനം നൽകാനും ആൾ ഇൻഡ്യ നിധി ഫൗണ്ടേഷൻ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. വിവിധ വിക്ഷയങ്ങളെ അടിസ്ഥാനമാക്കി
സെമിനാറുകളും നടത്തി.പരവൂർ എസ് എൻ വി സമാജം ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് സന്തോഷ്.കെ.നായർ ഉദ്ഘാടനം ചെയ്തു. കെ.ജി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു,ആർ എസ് എസ് പ്രാന്തിയ കാര്യ കാര്യ സദസ്യൻ വി. മുരളീധരൻ സംഘടനാ സന്ദേശം നല്കി, ബി ജെ പി തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി.ബി. ഗോപകുമാർ മുഖ്യപ്രഭാക്ഷണം നടത്തി. സേ
ഡോ.കെ.യു. ഷാജിശർമ്മ,അഡ്വ. രശ്മിവർമ്മ,ഗണേഷ്  അരങ്ങമാനം, ജി.ബാലചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളായി 

കായികമേളകളുടെ ഭാഗമായി കൈയ്യിൽ നിന്ന് ചിലവായ തുക ലഭിക്കാതെ കായിക അദ്ധ്യാപകർ,

കൊല്ലം: കായികമേളകളുടെ ഭാഗമായി കൈയ്യിൽ നിന്ന് ചിലവായ തുക ലഭിക്കാതെ കായിക അദ്ധ്യാപകർ. കൊല്ലം ജില്ലയിലെ അദ്ധ്യാപകർക്ക്  മാത്രം ലക്ഷകണക്കിന് രൂപ കുടിശ്ശികയായിട്ടുണ്ട് എന്ന് കായിക അധ്യാപകർ പറയുന്നു 
കുടിശ്ശിക ലഭിക്കാൻ ഡി ഡി ഇ ഓഫിസുകൾ കയറിയിങ്ങുകയാണ് കായിക അദ്ധ്യാപകർ. സംസ്ഥാനത്തെ മുപ്പതോളം വരുന്ന റവന്യൂ ജില്ലാ സെക്രട്ടറിമാരായ കായിക അദ്ധ്യാപകർക്കാണ് ഈ ദുരവസ്ഥ. സംസ്ഥാനത്തെ പത്ത് റവന്യൂ ജില്ലകളിലെ കായിക അദ്ധ്യാപകർക്ക് ലഭിക്കാനുള്ളത് 70 ലക്ഷത്തോളം രൂപയാണ്. കഴിഞ്ഞ മൂന്നു വർഷത്തെ കായികമേളകൾ നടത്തിയതിന്റെ മാത്രം കുടിശികയാണിത്.
അതാത് ജില്ലകളിലെ ഡി ഡി ഇമാരും കായിക അദ്ധ്യാപകരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരു റവന്യൂ സെക്രട്ടറിയുമാണ് ഒരു അക്കാഡമിക് ഇയറിലെ മുഴുവൻ കായിക മത്സരങ്ങളും സംഘടിപ്പിക്കുന്നത്. സബ് ജില്ല മുതൽ സംസ്ഥാന തലം വരെയുക്ല മേളകൾ സംഘടിപ്പിക്കണം. ഇതിന് വലിയ തുക ചെലവുണ്ട്, സാധാരണ ശാസ്ത്രമേള, കലാമേള, കായികമേള എന്നിവയുടെ നടത്തിപ്പിന് സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും നിശ്ചിത തുക നൽകും, ബാക്കി സർക്കാരും നൽകും. എന്നാൽ കായികമേളകൾ വരുമ്പോൾ ഇത് കായിക അദ്ധ്യാപകരുടെ മാത്രം ചുമതലയാവുകയാണ്.
കലാ,ശാസ്ത്രമേളകൾ  അദ്ധ്യാപക സംഘടനകൾ ഒരുമിച്ച് നടത്തുമ്പോൾ കായികമേളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കായിക അദ്ധ്യാപകൻ തനിച്ച് തന്നെ ചെയ്യണം. കുട്ടികളെ കായിക മത്സരങ്ങൾക്ക് എത്തിക്കാനുല്ല യാത്രാചെലവ്, അവർക്കുള്ള ഭക്ഷണം. ഏതെങ്കിലും കുട്ടിക്ക് പരിക്ക് പറ്റിയാൽ ആശുപത്രി ചെലവ് തുടങ്ങിയവയെല്ലാം കായിക അദ്ധ്യാപകന്റെ കൈയിൽ നിന്ന് ചെലവാകും. സാധാരണ ഇത്തരത്തിൽ ചെലവാകുന്ന തുക പിന്നീട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് ലഭിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ മൂന്നുവർഷമായി ഇത് കുടിശിക വന്നത്. സ്പെഷ്യൽ ഫണ്ട് പാസാകാനുണ്ടെന്നും ഉടൻ തുക ലഭിക്കുമെന്നും പറയുന്നതല്ലാതെ പണം നൽകാനുള്ള നടപടിയൊന്നും സർക്കാർ എടുക്കുന്നില്ല. കലോത്സവങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം സ്കൂ‌ൾ കായിക മേളയ്ക്ക് ലഭിക്കുന്നില്ല എന്ന പ്രശ്‌നവും അദ്ധ്യാപകർ പറഞ്ഞു. വലിയ തുക ചെലവാക്കി കലോത്സവങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോൾ കായികമേളയെ അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്.
സ്വന്തം നിലയിൽ പണം കണ്ടെത്തിയാണ് കായിക അദ്ധ്യാപകർ കായികമേള നടത്തുന്നത്.ഫണ്ട് കുടിശിക വന്നത് വലിയ പ്രതിസന്ധിക്കിടയാക്കുകയാണ്. സർക്കാർ അനുകൂല നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

ഓണ വിപണി ലക്ഷ്യമാക്കി ലാഭം കൊയ്യാൻ തമിഴ്‌നാടും കർണാടകയും, എത്തിക്കുന്ന പച്ചക്കറിയിൽ ഭൂരിപക്ഷത്തിലും വിഷാംശം, കൂടുതലും ഇവയിൽ

പച്ചക്കറിയിൽ  വിഷാംശം പരിശോധന വേണമെന്ന ആവശ്യം ശക്തമാകുന്നു.


ചാത്തന്നൂർ : ഓണ വിപണി ലക്ഷ്യമാക്കി ലാഭം കൊയ്യാൻ തമിഴ്‌നാടും കർണാടകയുമടക്കമുള്ള അന്യ സംസ്ഥാന ങ്ങളിൽ നിന്നും ദിനവും എത്തിക്കുന്ന പച്ചക്കറിയിൽ ഭൂരിപക്ഷത്തിലും വിഷാംശം പരിശോധന വേണമെന്ന ആവശ്യം ശക്തമാകുന്നു.
മുൻ വർഷങ്ങളിൽ ഓണം സീസൺ എത്തും മുൻപ് ഭഷ്യ സുരക്ഷ വകുപ്പിന്റെ
എൻഡമോളജി വിഭാഗം വിവിധ കേന്ദ്രങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിച്ച് നടത്തുന്ന പരിശോധനയിൽ
 പുറത്തുനിന്നെത്തുന്ന പച്ചക്കറികളിൽ വലിയ തോതിൽ കീടനാശിനികളുടെ അംശം കണ്ടെത്തിയിരുന്നു എന്നാൽ ഇ വർഷം അത്തരം ഒരു പരിശോധന നടക്കുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്ന പച്ചക്കറികളിൽ നാടനായാലും വിദേശിയായാലും കീടനാശിനി തളിക്കാത്തതായി വളരെ കുറച്ച് ഐറ്റങ്ങൾ മാത്രമേയുള്ളൂവെന്ന് കച്ചവടക്കാർ തന്നെ സൂചിപ്പിക്കുന്നുണ്ട്.
വെണ്ട, പയർ, പാവക്ക, വഴുതന, തക്കാളി, കോവക്ക, ചീര എന്നിവയിലാണ് കൂടുതൽ വിഷാംശം കണ്ടെത്തിയിട്ടുള്ളത്. ഇഞ്ചി, ചേമ്പ്, ചേന, മത്തൻ കിഴങ്ങ് എന്നിവയാണ് കൂടുതൽ സുരക്ഷിതമായിട്ടുള്ള 
പച്ചക്കറികൾ.വിഷാംശം അടങ്ങിയ പഴ വർഗ്ഗങ്ങളുടെയും അവസ്ഥ ഒട്ടും ഭിന്നമല്ല. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മുന്തിരി, മാങ്ങ, പപ്പായ, ഓറഞ്ച്, മുസoമ്പി എന്നിവയിലുംമറ്റു പഴവർഗ്ഗങ്ങളിലും കീടനാശിനിയുടെ അളവ് കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.
ആരോഗ്യത്തിന് കടുത്ത ഭീഷണി ഉയർത്തുന്ന ഏറെ മാരകമായ കീട നാശിനികളാണ് അടുത്ത കാലത്തായി 
കർഷകർ കൃഷിക്കായി
ഉയോഗിക്കപ്പെടുന്നത്. വളർച്ചയെത്തിയ ചെടിയിൽ ഒറ്റ പ്രാവശ്യം തളിച്ചാൽ തന്നെ വിളവെടുപ്പ്കഴിയുന്നതുവരെ വീര്യം നിലനിൽക്കുന്നവയാണ് മിക്കതും ഇത് പരിശോധനയിൽ തെളിഞ്ഞിട്ടുമുണ്ട്.
 ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാത്ത ജൈവ കീടനാശിനിയെ കൃഷി വകുപ്പ് പ്രോൽസാഹിപ്പിക്കുന്നുണ്ടെങ്കിലും ആഭ്യന്തര കർഷകർ പോലും അത് ഉപയോഗിക്കുന്നില്ല.കൃഷി വകുപ്പിന്റെയും സർക്കാരിന്റെയും ഇടപെടലിലൂടെ മാരക കീടനാശിനി നിരോധിച്ചാൽ തന്നെ അതേ വസ്തു മറ്റൊരു പേരിൽ വിപണിയിലെത്തുമെന്ന് കർഷകർ തന്നെ പറയുന്നു. ഓണം പോലുള്ള  വിശേഷ നാളുകളിൽ സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറികളിൽ 65 ശതമാനവും വരുന്നത് പുറത്തു നിന്നാണ്. കേരളത്തിലെ സീസൺ കാലത്ത് തമിഴ് നാട്ടിലും കർണ്ണാടകയിലും കേരളത്തെ ലക്ഷ്യമാക്കിയാണ് കൃഷിയിറക്കുന്നത്. അതിനാൽ തന്നെ വളർച്ചയും ഭംഗിയും കൂട്ടുന്നതിന് കീടനാശിനി നിർബ്ബന്ധമാണ് എന്ന് മൊത്ത കച്ചവടക്കാർ ചൂണ്ടി കാട്ടുന്നു. ആഘോഷ വേളകളിലും മറ്റും ഉയോഗിക്കുന്നതിന് സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി വ്യാപിച്ചിട്ടുണ്ടെങ്കിലും ലക്ഷ്യത്തിന്റെ കാൽഭാഗമെത്തുന്നില്ല എന്നതാണ് പരാതി.

Tuesday, 19 August 2025

പൊതുമരാമത്ത് റോഡ് കൈയേറിയുള്ള അനധികൃത കച്ചവടം വീണ്ടും പൊടിപൊടിക്കുന്നു പ്രതിക്ഷേധ വുമായി വ്യാപാരികൾ.


കൊട്ടിയം : പൊതുമരാമത്ത് റോഡ് കൈയേറിയുള്ള അനധികൃത കച്ചവടം വീണ്ടും പൊടിപൊടിക്കുന്നു പ്രതിക്ഷേധ വുമായി വ്യാപാരികൾ.
കൊട്ടിയം - കണ്ണനല്ലൂർ.. റോഡിൽ പുതുതായി പണിത ഫുട്പാത്തും റോഡും കൈയ്യേറി തെരുവോര വാണിഭം ജനങ്ങൾ വലയുന്നു. പുതിയതായി പുനർ നിർമ്മാണം നടത്തിയ ഫുട്പാത്തിൽ
കാൽനടയാത്രക്കു പോലും തടസ്സമായാണ്‌ വഴിയോര കച്ചവടക്കാർ റോഡ് കൈയടക്കിയിരിക്കുന്നത്.
 പാതയോരത്തെ നടപ്പാത പൂർണമായി കൈയേറിയാണ് പല കടകളും പ്രവർത്തിക്കുന്നത്. 
പഴയ വാഹനങ്ങളിലും ചെറു പെട്ടിക്കടകളിലും താൽക്കാലിക ടാർപോളിൻ ഷീറ്റുകൾ കെട്ടിയും
റോഡ് വശത്ത് കുറ്റൻ പെട്ടികൾ ഉയരത്തിൽ അടുക്കിയുമാണ് കച്ചവടം.
നടത്തുന്നത്. റോഡ് സൈഡിലുള്ള 
പച്ചക്കറി കടകളിൽ സാധനങ്ങൾ ഇറക്കുന്നതും ചെറിയ വാഹനങ്ങളിൽ കയറ്റുന്നതും പാതയോരങ്ങളിൽ തന്നെയായതിനാൽ ഇത് പ്രദേശത്ത് വലിയ ഗതാഗത തടസത്താണ് ഇടയാക്കുകയാണ്. ഇത് കൂടാതെ ചില 
വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ ടാറിങ്ങിലേക്ക് കയറ്റിയാണ് പച്ചക്കറി ഉത്പന്നങ്ങൾ ഇറക്കുന്നതും തരം തിരിക്കുന്നതും ചില്ലറ വിൽപനയ്ക്കായി വാഹനങ്ങളിൽ നിറയ്ക്കുന്നതും. ഉത്പന്നങ്ങൾ ഇവിടെ നിരത്തിയിട്ടിരിക്കുന്നതിനു പുറമെ ഒട്ടേറെ ചെറു വാഹനങ്ങളും ഇതോട് ചേർന്ന് പാർക്ക് ചെയ്യുന്നതിനാൽ മറ്റു വാഹനങ്ങളുടെ സഞ്ചാരത്തിന് തടസം നേരിടുകയാണ്. ഇതു മൂലം ഡ്രൈവർമാരുടെ കാഴ്ച മറയുമെന്നതിനാൽ അപകട സാധ്യതയും കൂടുതലാണ്.ചിലയിടങ്ങളിൽ
മറ്റ് സ്ഥാപനങ്ങളുടെ 
പാർക്കിങ് സ്ഥലം ഉൾപ്പെടെ കൈയേറിയാണ് കച്ചവടം നടത്തുന്നതിനാൽ മറ്റു ആവശ്യങ്ങൾക്ക് വരുന്ന യാത്രക്കാർക്ക് വാഹനം പാർക്ക് ചെയ്യാൻ കഴിയില്ല. ഇത് മൂലം 
രാവിലെയും വൈകുന്നേരവും രൂക്ഷമായ ഗതാഗത കുരുക്ക് ആണ് കൊട്ടിയം-കണ്ണനല്ലൂർ റോഡിൽ ഉണ്ടാവുന്നത്. ഗതാഗതക്കുരുക്ക് രുക്ഷമാവുബോൾ  അപകടങ്ങൾ ഉണ്ടാകുന്നതും പതിവായി മാറിയിട്ടുണ്ട്.
 പല കച്ചവടക്കാരും തങ്ങളുടെ താത്കാലിക സ്ഥാപനങ്ങൾ എന്ന പോലെയാണ് കച്ചവടം നടത്തുന്നത്
തട്ടുകടകളും,ലോട്ടറി വിൽപ്പന തട്ടുകളും അടക്കം അമ്പതോളം കടകൾ
കൊട്ടിയം മുതൽ കണ്ണനല്ലൂർ വരെയുള്ള
 പാതയോരങ്ങളിലുള്ളത്.
നിരവധി തവണ പ്രദേശത്തെ വ്യാപാരി വ്യവസായികളും സമീപവാസികളും പഞ്ചായത്ത്‌ അധികൃതർക്കും പൊതു മരാമത്ത് അധികൃതർ ക്കും
പരാതി നൽകിയെങ്കിലും നടപടിയില്ല. 

 ഫോട്ടോ :റോഡ് കൈയേറിയുള്ള വഴിയോര കച്ചവടം





Thursday, 14 August 2025

ഓണ വിപണി മുന്നിൽക്കണ്ട് വ്യാജ വെളിച്ചെണ്ണയുടെ ഒഴുക്ക് തുടരുന്നു

കൊല്ലം : ഓണ വിപണി മുന്നിൽക്കണ്ട് വ്യാജ വെളിച്ചെണ്ണയുടെ ഒഴുക്ക്  തുടരുന്നു. വിവിധ ബ്രാന്റുകളിൽ ദിനം പ്രതി തമിഴ്നാട്ടിൽ നിന്നും വ്യാജ വെളിച്ചെണ്ണയുടെ വരുന്നുണ്ട് എന്ന് കച്ചവടക്കാർ തന്നെ സാക്ഷ്യപ്പെടുത്തുണ്ട്.
കേര ഫെഡിന്റെ കേര വെളിച്ചെണ്ണയെന്ന് തെറ്റിദ്ധരിപ്പിച്ച് 41 ബ്രാൻഡുകൾ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുമ്പോൾ യാതൊരു വ്യത്യാസവും കേര വെളിച്ചെണ്ണയുടെ കവറിൽ തന്നെ വ്യാജ വെളിച്ചെണ്ണ വിപണിയിൽ ഉണ്ടെന്ന് ഉദ്യോഗസ്ഥരും പറയുന്നുണ്ട് ഇത് കച്ചവടക്കാരുടെ അറിവോടെ തന്നെയെന്ന്  ഭഷ്യ സുരക്ഷ വിഭാഗം പറയുന്നു.
കേര ഫെഡിന്റെ കേര വെളിച്ചെണ്ണയെന്ന് തെറ്റിദ്ധരിപ്പിച്ചുള്ള വ്യാജ ബ്രാൻഡുകൾ കണ്ടെത്തി നിരോധിച്ചതാണെങ്കിലും ഇത്  തന്നെ മറ്റ് ബ്രാൻഡുകളിൽ ഇറക്കുകയാണ്. വെളിച്ചെണ്ണയുടെ ഫ്ലേവറോടെ തന്നെ ശുദ്ധമായ ചക്കിലാട്ടിയ എണ്ണ എന്ന ബോർഡ് വച്ചും വ്യാജ കച്ചവടം തുടങ്ങിയിട്ടുണ്ട് ഇത്തരത്തിൽ കച്ചവടം ചെയ്യുന്ന നൂറ് കണക്കിന് കച്ചവടക്കാർ ജില്ലയിലുണ്ട്.
ഒരു കമ്പനിക്ക്  ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാൻ അനുവാദമുള്ളൂ എന്നിരിക്കെ കഴിഞ്ഞ ദിവസം കൊല്ലം ഉമയനല്ലൂരിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയ വ്യാജ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയ്ക്ക്
ആറ് ബ്രാന്റ് പേരിൽ വെളിച്ചെണ്ണയാണ്‌ അവിടെ നിന്നും കണ്ടെത്തിയത്.ഇത് പോലെ നിരവധി കമ്പനികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്.
ബ്രാൻഡ് രജിസ്ട്രേഷൻ ഇല്ലാത്ത വെളിച്ചെണ്ണയുടെ വില്പന തടയാനും പിടിച്ചെടുത്ത് നിയമ നടപടിയ്ക്ക് വിധേയമാക്കാനുമുള്ള പരിശോധന ഭഷ്യ സുരക്ഷാ വകുപ്പ് തുടരുകയാണ്.
തുടർ പരിശോധനയ്ജ്കായി സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും,  സർവൈലൻസ് സാമ്പിളുകളും ശേഖരിച്ചു വരികയാണ് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

@  ക്യാൻസർ പരത്തും ലിക്വിഡ് പാരഫിൻ
ലിറ്ററിന് 60 രൂപ വിലയുള്ള ലിക്വിഡ് പാരാഫിൻ എന്ന രാസ പദാർത്ഥത്തിൽ നാളികേരത്തിന്റെ ഫ്ലേവർ ചേർത്താണ് വ്യാജ വെളിച്ചെണ്ണ നിർമ്മിക്കുന്നത്. മധുര, കോയമ്പത്തൂർ, ബംഗളൂരു തുടങ്ങിയിടങ്ങളിലെ വൻകിട മരുന്നു നിർമ്മാണ ശാലകളിൽ നിന്ന് ഉപയോഗ്യ ശൂന്യമായ ലിക്വിഡ് പാരഫിൻ ലഭിക്കും. ഇവ ത്വക്ക് രോഗങ്ങൾക്ക് പുറമേ മാത്രം പുരട്ടാൻ ഉപയോഗിക്കുന്നതാണ്. പാരഫിൻ ഉള്ളിൽ ചെന്നാൽ കുടൽ ക്യാൻസറിന് ഉൾപ്പെടെ സാദ്ധ്യതയുണ്ട്.

@ മായം കണ്ടെത്താം
ചില്ലു ഗ്ലാസിൽ വെളിച്ചെണ്ണയെടുത്ത് അര മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കണം ശുദ്ധ വെളിച്ചെണ്ണയാണെങ്കിൽ കട്ടയാകും. നിറം ഉണ്ടാകില്ല. മറ്റ് എണ്ണകൾ കലർന്നിട്ടുണ്ടെങ്കിൽ വേറിട്ടു നിൽക്കും. നിറവ്യത്യാസം കാണിക്കും. 

@ വെളിച്ചെണ്ണ കവറിൻ്റെ പിൻഭാഗത്തെ എണ്ണയിലെ ഘടകങ്ങളും സർട്ടിഫിക്കേഷനുകളും എക്സ്‌പയറി ഡേറ്റും പരിശോധിക്കുക. വിലക്കുറവ് നോക്കി വാങ്ങരുത്. രൂക്ഷമായ മണമോ എണ്ണയിൽ വെള്ള നിറത്തിലുള്ള പതയോ മായത്തിന്റെ ലക്ഷണമാണ്.

@ മായം കലർന്നതെന്നു സംശയം തോന്നിയാൽ ടോൾ ഫ്രീ നമ്പറായ 1800425 1125ൽ അറിയിക്കണം.


Wednesday, 13 August 2025

പരവൂർ തെക്കുംഭാഗം കടപ്പുറത്ത് വളളംമുങ്ങി മത്സ്യ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

പരവൂർ : പരവൂർ തെക്കുംഭാഗം കടപ്പുറത്ത് വളളംമുങ്ങി മത്സ്യ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം.പരവൂർ തെക്കുംഭാഗം അമാനുള്ള മൻസിലിൽ 
മുഹമ്മദ്‌ ഇബ്രാഹിമിന്റെ മകൻ
എ.അമാനുള്ള (72)ആണ് മരിച്ചത്.ഇന്നലെ  രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം ഉണ്ടായത് പരമ്പരാഗതമത്സ്യതൊഴിലാളികളായ എട്ടുപേരായിരുന്നു വളളത്തിലുണ്ടായിരുന്നത്. ശക്തമായ തിരയില്‍പെട്ടു വളളം മറിയുകയായിരുന്നു. മറ്റുളളവര്‍ നീന്തിരക്ഷപെട്ടു. ഒപ്പമുണ്ടായിരുന്നവർ തന്നെ അമാനുളളയെ രക്ഷപെടുത്തി നെടുങ്ങോലം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 ഭാര്യ: അയിഷാബീവി
മക്കള്‍: റഹ്മത്തലി,റഹ്മാന്‍,റഹീന

Saturday, 9 August 2025

തദ്ദേശ തിരഞ്ഞെടുപ്പ്: ഇരു മുന്നണികളും അങ്കലാപ്പിൽ

തദ്ദേശ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികളെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി 

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ്  ആസന്നമായിരിക്കേ പരമാവധി സീറ്റ്   പിടിക്കാൻ ജില്ലയിൽ രാഷ്ട്രീയ പാർട്ടികൾ അണിയറ നീക്കം തുടങ്ങി. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നും വിഭിന്നമായി  എൻ ഡി എ ഉയർത്തുന്ന വെല്ലുവിളിയാണ് ഇരു മുന്നണികൾക്കും ഭീഷണിയാകുന്നത്. സംസ്ഥാനത്തെ
ഇടത് ഭരണത്തിന്റെ കഴിവ്കേട് പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന പേടിയിലാണ് ഇടത് മുന്നണിയെങ്കിൽ ദുർബലമായ 
സംഘടന സംവിധാനമാണ് യു ഡി എഫ് സംവിധാനത്തെ അലട്ടുന്നത്.ദേശിയ രാക്ഷ്ട്രീയത്തിന്റെ ചുവട് പിടിച്ചു സംഘടന സംവിധാനത്തിൽ കെട്ടുറപ്പ് ഉണ്ടാക്കിയാണ്  ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. ഇ തിരഞ്ഞെടുപ്പോട് കൂടി 
ജില്ലയിൽ മാത്രമുള്ള പ്രാദേശിക രാക്ഷ്ട്രീയ പാർട്ടികളായ
ആർ എസ്  പിയും കേരള കോൺഗ്രസ്സ് (ബി)യും രാക്ഷ്ട്രീയമായി അപ്രസക്തമാകുമെന്ന് രാക്ഷ്ട്രീയ നിരീഷകർ ചൂണ്ടി കാണിക്കുന്നു.
 കൊല്ലം നഗരസഭാ ഭരണം വീണ്ടും  കൈയിലൊതുക്കുന്നതിന്   ഇടതുമുന്നണി കാര്യമായ കരുക്കൾ നീക്കി തുടങ്ങിയെങ്കിലും നഗരഭരണ ത്തിൽ നടമാടിയ അഴിമതിയും വികസനമുരടിപ്പും ഇടത് മുന്നണിയെ അലട്ടുന്ന പ്രധാന പ്രശ്നങ്ങൾ സിപിഎമ്മിനുള്ളിലെ പാളയത്തിൽ പടയും സിപിഐ ഉയർത്തുന്ന ഭിന്ന സ്വരവും ഇടതു മുന്നണിയുടെ കെട്ടുറ പ്പിനെ ബാധിക്കുമെങ്കിലും എല്ലാം മൂടി വച്ച് കോർപ്പറേഷനിൽ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടത് മുന്നണി നേതൃത്വം ഒരുങ്ങുന്നത്.വീണ്ടും
വിജയം തങ്ങളുടെ വരുതിയിൽ നിർത്തുക എന്നത് സി.പി.എമ്മിന്റെ അഭിമാന പ്രശ്നമാണ്. ലോകസഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ മുറിവ് ഉണങ്ങും മുമ്പേയാണ് തദ്ദേശ തിരഞ്ഞെടുപ്പ് വരുന്നത്. ജില്ലയിൽ പാർട്ടിയുടെ ശക്തി അടിയുറച്ചതാണെന്ന് തെളിയിക്കേണ്ട ബാദ്ധ്യതയുംകൂടിയാകുമ്പോൾ എങ്ങനെ വിജയം കൈവരിക്കാമെന്നതിനെപ്പറ്റി  സി.പി.എം കൂലങ്കഷമായി ചിന്തിച്ചു തുടങ്ങി. തോൽക്കുകയാണെങ്കിൽ അത് അത് ഭരണ വിരുദ്ധ വികാരമായിരിക്കും എന്ന് സിപിഎം പ്രാദേശിക നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു ഒപ്പം ജനങ്ങൾ
നൽകുന്ന മറ്റൊരു തിരിച്ചടി കൂടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തും. ഈ സാഹചര്യത്തിൽ ഓരോ പ്രദേശത്തും ജനസ്വാധീനമുള്ളവരെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്.
കൊല്ലം നഗരസഭാ  ഭരണം കൈയാളുന്ന  ഇടത് മുന്നണിക്ക് ഭരണനേട്ടം ചൂണ്ടിക്കാട്ടി  വിജയിക്കാനാവില്ല എന്നത് അവർക്ക് തന്നെ നന്നായി അറിയാം നഗരസഭയിലെ
അഴിമതി നിറഞ്ഞ ഭരണം  ഉണ്ടാക്കിയ ജനരോഷവും അത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ദുരിതവും വരുന്ന തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് പാർട്ടി നേതൃത്വത്തിന് തന്നെ അറിയാം. 
ബിജെപി നഗരസഭയിൽ പ്രധാന പ്രതി പക്ഷമായി മാറിയതും കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സംഘടന സംവിധാനം ശക്തമാക്കി
 ബിജെപി എല്ലാ ഡിവിഷനുകളിലും നിർണ്ണായക ശക്തിയായി മാറിയതും സിപിഎം നേതൃത്വത്തിനെ  ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടിയുടെ പ്രവർത്തകരെ മാത്രം സ്ഥാനാർത്ഥിയാക്കിയാൽ ജയിക്കാൻ പറ്റില്ലെന്ന് പാർട്ടി നേതൃത്വം കണക്കാക്കുന്നു. ജനസ്വാധീനമുളളതും വിവിധ മേഖലകളിൽ ശോഭിച്ചവരുമായവരെ സ്ഥാനാർത്ഥിയാക്കി ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള കണക്ക്കൂട്ടലുകളാണ് സി.പി.എം നടത്തുന്നത്. ബിജെപി ഉയർത്തുന്ന വെല്ലുവിളി യു ഡി എഫ് സംഘടന സംവിധാനത്തിനെ ശിതിലമാക്കിയ നിലയിലാണ് കൊല്ലം കോർപ്പറേഷനിൽ പല ഡിവിഷനുകളിലും നഗരഭരണ ത്തിന് പരോഷ പിന്തുണ നൽകിയ യു ഡി എഫ് സംവിധാനത്തിനെതിരെ കോൺഗ്രസ്‌ അണികൾ കടുത്ത വിമർശനം ഉന്നയിക്കുമ്പോൾ തന്നെ 
യു ഡി എഫിൽ സ്ഥാനാർത്ഥിത്വ മോഹികളുടെ   വലിയൊരു നിരതന്നെയുണ്ട്. ഇതിൽ ആർക്കൊക്കെ സീറ്റ് നൽകണമെന്നതിനെപ്പറ്റി ചർച്ച നടക്കുന്നതിന് മുമ്പേ പലരും സീറ്റ് ഉറപ്പിച്ച മട്ടാണ്. ഒരു ഡിവിഷനിൽ മൂന്നും നാലും സ്ഥാനാർഥികൾ ഇപ്പോൾ തന്നെ രംഗത്തുണ്ട്. ആർ എസ് പിയ്ക്കും മുസ്ലിം ലീഗിനും ഒപ്പം പി ഡി പി, എസ് ഡി പി ഐ വർഗീയ കക്ഷികളെ കൂടെ കൂട്ടി 
ഇക്കുറി നഗരസഭാ ഭരണം പിടിച്ചെടുക്കുന്നതിനുള്ള തന്ത്രങ്ങളാണ് കോൺഗ്രസ് മെനയുക.ഇങ്ങനെ വന്നാൽ കോൺഗ്രസ് കഴിഞ്ഞ പ്രാവശ്യം മത്സരിച്ച സീറ്റുകളിൽ ചിലത് ഇനിയും ഘടകകക്ഷികൾക്ക്
വിട്ട് നൽകേണ്ടി വരും. അതുസംബന്ധിച്ച കണക്കുകൂട്ടലുകൾ  അണിയറയിൽ നടന്നുവരികയാണ്.അതേസമയം ആർ. എസ്.പിയാകട്ടെ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും. കോൺഗ്രസ് വിട്ട് കൊടുക്കുമോ എന്നത് തർക്കത്തിൽ എത്തിയേക്കാം.നിലവിലുള്ള ആർ എസ് പി യുടെ സീറ്റുകളിൽ കോൺഗ്രസ്‌ നേതാക്കളും ലക്ഷ്യമിടുന്നുണ്ട്. പാളയത്തിൽ ഉണ്ടാവുന്ന വിമത സ്വരങ്ങൾ ആണ് യു ഡി എഫ് സംവിധാനത്തിന്റെ ശാപമായി മാറിയിരിക്കുന്നത്. വിട്ടുവീഴ്ചകൾ അനിവാര്യമായ തിരഞ്ഞെടുപ്പിനാണ് കൊല്ലം കാതോർക്കുന്നത്.
നഗരസഭയിലെ ചിത്രം ഈ രീതിയിലാണെങ്കിൽ ജില്ലയിലെ മുനിസിപ്പാലിറ്റികളിലെയും ജില്ലാ -ബ്ളോക്ക് -ഗ്രാമ പഞ്ചായത്തുകളിലെയും  സീറ്റുകളിൽ  കൊള്ളാവുന്നവരെ നിർത്തി ഭരണം പിടിച്ച് നിർത്താനും തിരിച്ച് പിടിക്കാനുമുള്ള നീക്കങ്ങളാണ്  
മൂന്ന് മുന്നണികളും നടത്തുന്നത്.

നഗരത്തിലെ നരകമായി പോളയത്തോട് ശ്മശാനം

കൊല്ലം:കൊല്ലം നഗരത്തിലെ നരകമായി പോളയത്തോട് ശ്മശാനം സംസ്കാരം നടത്തുന്നത് പോലും മൃതദേഹങ്ങ
ളോട് അനാധരവ്
 @പോളയത്തോട് ശ്മശാനത്തിൽ സംസ്കാരം നടക്കുന്ന ഷെഡ്
@ സംസ്കാര ചടങ്ങുകൾക്ക് ശുദ്ധജലമില്ല
@ബന്ധുജനങ്ങൾക്ക് വിശ്രമ സൗകര്യമില്ല
@ഗ്യാസ് ക്രിമിറ്റോറിയം നോക്കുകുത്തി
@ സംസ്കാരം പരമ്പാരഗത ശൈലിയിൽ
@ ശുദ്ധജലത്തിന് പരക്കംപായണം
@ കിണർ ശുചീകരിച്ചിട്ട് നാളേറെയായി
@ കുടിവെള്ള ടാപ്പും പരക്കെ പണിമുടക്കും

കൊല്ലം: നഗരസഭയുടെ തുടർച്ചയായ അവഗണനയിൽ നഗരത്തിലെ നരകമായി മാറുകയാണ് പോളയത്തോട് ശ്മശാനം. മൃതദേഹവുമായി എത്തുന്നവർ ഉറ്റവരുടെ വേർപാടിനേക്കാൾ വലിയ വേദനയുമായാണ് സംസ്കാരം കഴിഞ്ഞു ഇവിടെ നിന്ന് മടങ്ങുന്നത്. ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച ഗ്യാസ് ക്രിമിറ്റോറിയം നോക്കുകുത്തിയായിട്ട് വർഷങ്ങളായി.
ഇപ്പോൾ  ഷെഡുകളിലായി പരമ്പരാഗത ശൈലിയിലാണ് സംസ്കാരം നടക്കുന്നത്. ഒരു ചിത അണയും മുൻപേയാണ് തൊട്ടടുത്ത് അടുത്ത സംസ്കാരം നടക്കുന്നത്. സമീപത്തെ അണയാത്ത ചിതയിൽ നിന്നും ഉയരുന്ന തീയും ചൂടുമേറ്റും ചാരത്തിൽ ചവിട്ടിയുമാണ് ബന്ധുജനങ്ങൾ ഉറ്റവരുടെ സംസ്കാര ക്രിയകൾ ചെയ്യുന്നത്. ചടങ്ങുകളുടെ ഭാഗമായുള്ള കുടം ഉടയ്ക്കാനുള്ള ശുദ്ധജലം ബന്ധുക്കൾ വീട്ടിൽ നിന്ന് കൊണ്ടുവരേണ്ട അവസ്ഥയാണ്. ശ്മശാനം വളപ്പിലെ കിണർ ശുചീകരിച്ചിട്ട് വർഷങ്ങളായി. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ടാപ്പുണ്ടെങ്കിലും വെള്ളം വലപ്പോഴുമേ വെള്ളം കാണൂ. ഇങ്ങനെ നീളുന്നു പ്രശ്നങ്ങൾ. സംസ്കാര ചടങ്ങുകൾക്ക് എത്തുന്നവർക്ക്  വെയിലും മഴയും എൽക്കാതിരിക്കാനുള്ള സംവിധാനങ്ങൾ പോലും നഗരസഭയ്ക്ക് സജ്ജമാക്കാനായിട്ടില്ല. 

@ മനുഷ്യനും മൃഗത്തിനും ഒരേയിടം

ഹൈന്ദവ വിശ്വാസ പ്രകാരം അച്ഛനമ്മമാർ ജീവിച്ചിരിക്കെ മരണമടയുന്നവരെ ദഹിപ്പിക്കുന്നതിന് പകരം മണ്ണിൽ അടക്കം ചെയ്യുകയാണ് പതിവ്. ഇത്തരം സംസ്കാരവും റോഡരികിൽ ചത്ത് കിടക്കുന്ന മൃഗങ്ങളെ കുഴിച്ചിടുന്നതും പോളയത്തോട് ശ്മശാനത്തിൽ ഒരേ സ്ഥലത്താണ്. എതിർപ്പുയർന്നതിനെ തുടർന്ന് ഇടയ്ക്ക് മൃഗങ്ങളെ മാറ്റിക്കുഴിച്ചിട്ടിരുന്നു. എന്നാൽ ഇപ്പോൾ നഗരസഭാ ജീവനക്കാർ തോന്നുന്നിടത്താണ് മൃഗങ്ങളെയും സംസ്കരിക്കുന്നത്.

@ നൂറ്റാണ്ടുകളുടെ ചരിത്രം

ഏകദേശം മൂന്നൂറ് വർഷത്തിലേറെ പഴക്കമുള്ളതാണ് പോളയത്തോട് ശ്മശാനം. വാണിജ്യത്തിനായി ഇവിടെ വന്ന് മരണപ്പെടുന്ന ഊരും പേരുമറിയാത്തവരെയാണ് അക്കാലത്ത് ഇവിടെ സംസ്കരിച്ചിരുന്നത്. വേലുത്തമ്പിയുടെ ഭരണകാലത്ത് കന്റോൺമെന്റ് മൈതാനത്ത് തമ്പടിച്ചിരുന്ന ബ്രിട്ടീഷ് പട്ടാളത്തിലെ ഹിന്ദുമത വിശ്വാസികളെ ഇവിടെയാണ് സംസ്കരിച്ചത്. പിന്നീട് മുനിസിപ്പാലിറ്റി ശ്മശാനം ഏറ്റെടുത്ത് ചുറ്റുമതിലും ചില കെട്ടിടങ്ങളും നിർമ്മിച്ചതല്ലാതെ കാലത്തിനൊത്ത ഒരുമാറ്റവും ഇവിടെ ഉണ്ടായിട്ടില്ല.

@ ഗ്യാസ് ക്രിമറ്റോറിയങ്ങളും ചരമഗീതം മുഴക്കി

@ പോളയത്തോട് ശ്മശാനത്തിൽ
 2008ലും 2010ലും ഗ്യാസ് ക്രിമറ്റോറിയങ്ങൾ സ്ഥാപിച്ചു

 ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച ഇലക്ട്രിക് ക്രിമറ്റോറിയം പോലെ പോളയത്തോട് ശ്മശാനത്തിൽ സ്ഥാപിച്ച രണ്ട് ഗ്യാസ് ഫർണസുകളും ദിവസങ്ങൾക്കുള്ളിൽ കട്ടപ്പുറത്തായി. കമ്മിഷൻ ലക്ഷ്യമിട്ട് ഫർണസിന് ഉണ്ടായിരിക്കേണ്ട മേന്മകൾ കരാർ ഉറപ്പിച്ചപ്പോൾ അവഗണിച്ചതാണ് ഇവയേയും അകാല ചരമത്തിലേക്ക് നയിച്ചത്. ഇലക്ട്രിക് ക്രിമറ്റോറിയം ഉപേക്ഷിച്ച് 2000ലാണ്
 നഗരസഭ ശ്മശാനത്തിൽ ഗ്യാസ് ക്രിമറ്റോറിയം സ്ഥാപിക്കാൻ തീരുമാനിച്ചത്. തുടർന്നാണ്
ഇതിനായി ആചാരങ്ങൾക്ക് വിരുദ്ധമായി നിർമ്മിച്ച കെട്ടിടത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് മാറ്റങ്ങൾ വരുത്തി. 2006ൽ ടെണ്ടർ നടപടി തുടങ്ങി. ഒരു വർഷം ഗ്യാരണ്ടി, ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ള സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ടുള്ള ഉപകരണങ്ങൾ എന്നീ നിസാര മേന്മമകൾ മാത്രമേ മുന്നോട്ടു വച്ചുള്ളൂ. ലഭിച്ച ആറ് ടെണ്ടറുകളിൽ കുറഞ്ഞ നിരക്ക് മുന്നോട്ടു വച്ച സർക്കാർ നിയന്ത്രണത്തിലുള്ള റെയ്ഡ്കോയേയും കെൽട്രോണിനെയും അവഗണിച്ച് ഹൈടെക്ക് എന്ന സ്വകാര്യ ഏജൻസിയുമായി 14.70 ലക്ഷത്തിന് കരാർ ഉറപ്പിച്ച് 2008ൽ നിർമ്മാണം പൂർത്തീകരിച്ചു. എന്നാൽ സ്റ്റെയിൻലെസ് സ്റ്റീലിന് പകരം കുറഞ്ഞ സ്റ്റീലാണ് ഉപയോഗിച്ചത്. ഇത് മൂലം 3.10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഓഡിറ്റിൽ കണ്ടെത്തിയിരുന്നു.
ഒരു മൃതദേഹം ദഹിപ്പിക്കാൻ 45 മിനിറ്റും 10 മുതൽ 12 കിലോ ഗ്യാസും മതിയെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. എന്നാൽ 3 മണിക്കൂറും 16 കിലോ ഗ്യാസും ഇതിനായി വേണ്ടി വന്നു. ഒരു മണിക്കൂറിനുള്ളിൽ ചിതാഭസ്മം ലഭിക്കേണ്ടിടത്ത് ഫർണസ് തണുത്ത് അടുത്ത സംസ്കാരത്തിന് സജ്ജമാകാൻ 14 മണിക്കൂറെടുത്തു. ഒരു ദിവസം അഞ്ച് മൃതദേഹം ദഹിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിടത്ത് ഒരെണ്ണം പോലും നടക്കാതെയായി. ഇതിന് പുറമെ ക്രിമറ്രോറിയത്തിനുള്ളിലെ വായു സമ്മർദ്ദം വർദ്ധിപ്പിക്കാനും പുക പുറന്തള്ളാനും കൂടുതൽ വൈദ്യുതി ആവശ്യമായി വന്നു. പരീക്ഷണാർത്ഥം പ്രവർത്തിക്കവെ വൈദ്യുതി നിലച്ചപ്പോൾ പരിസരത്താകെ അസഹ്യമായ ദുർഗന്ധമുള്ള പുക വ്യാപിച്ചു. സമീപവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അഞ്ചരലക്ഷം രൂപ ചെലവിൽ ജനറേറ്റർ സ്ഥാപിച്ചെങ്കിലും വൈകാതെ ഗ്യാസ് ക്രിമറ്റോറിയം നിശ്ചലമായി.

2010ൽ വീണ്ടുമൊരു ഗ്യാസ് ഫർണസ് കൂടി സ്ഥാപിച്ചെങ്കിലും ജനറേറ്റർ ഇടയ്ക്കിടെ പണിമുടക്കി സംസ്കാരം പാതിവഴിയിൽ മുടങ്ങിയതോടെ പ്രവർത്തനം നിലച്ചു. പുകക്കുഴലിന് ആവശ്യമായ ഉയരമില്ലാത്തതിനാൽ ദുർഗന്ധം വ്യാപിക്കുക പതിവായി. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച ഈ രണ്ട് ഗ്യാസ് ഫർണസുകളിലായി കഷ്ടിച്ച് 500 മൃതദേഹം പോലും സംസ്കരിക്കാനായിട്ടില്ല. പിന്നീട് വന്ന ഭരണസമിതികൾ അറ്റകുറ്റപ്പണി നടത്താനും തയ്യാറായിട്ടില്ല.

@ മൃതദേഹങ്ങൾക്ക് മേൽ കട്ടകൾ പതിച്ചു

ആദ്യ ഗ്യാസ് ക്രിമറ്രോറിയം പരീക്ഷണാർത്ഥം പ്രവർത്തിക്കവെ ഒരുനാൾ സംസ്കാരത്തിനിടയിൽ വലിയ ശബ്ദമുണ്ടായി. സ്ഥത്തുണ്ടായിരുന്ന കൗൺസിലർ അടക്കമുള്ള ബന്ധുക്കൾ ഫർണസ് തുറക്കണമെന്ന് ആവശ്യപ്പെട്ടു. നടത്തിപ്പുകാർ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് തുറന്നപ്പോൾ മൃതദേഹത്തിന്റെ നെഞ്ചിൽ ഫർണസിന്റെ കട്ടകൾ ഇളകി വീണ നിലയിലായിരുന്നു. വീണ്ടും സമാനമായ സംഭവം ആവർത്തിച്ചതോടെയാണ് ആദ്യ ഗ്യാസ് ക്രിമറ്റോറിയത്തിന്റെ പ്രവർത്തനം നിലച്ചത്.

മീനാട് എൻ എസ് എസ് കരയോഗത്തിന്റെ പുതിയ ഭാരവാഹികൾ എൻ എസ് എസ് ചാത്തന്നൂർ യൂണിയൻ ആസ്ഥാനത്ത് എത്തി മന്ദം പ്രതിമയ്ക്ക് മുന്നിൽ പ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.

ചാത്തന്നൂർ : മീനാട് എൻ എസ് എസ് കരയോഗത്തിന്റെ പുതിയ ഭാരവാഹികൾ എൻ എസ് എസ് ചാത്തന്നൂർ യൂണിയൻ ആസ്ഥാനത്ത് എത്തി മന്ദം പ്രതിമയ്ക്ക് മുന്നിൽ പ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. യൂണിയൻ വൈസ് പ്രസിഡന്റ്‌പരവൂർ മോഹൻദാസ് ഭദ്ര ദീപപ്രകാശനം കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. യൂണിയൻ സെക്രട്ടറി പി. എം പ്രകാശ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
എസ്. വി. അനിത്ത് കുമാർ(പ്രസിഡന്റ്‌ ), രതീഷ് ചന്ദ്രൻ (വൈസ് പ്രസിഡന്റ്‌ ), മനോജ്‌ മീനാട് (സെക്രട്ടറി ), ശ്യാംരാജ് (ജോയിന്റ് സെക്രട്ടറി ), ഗോപാലകൃഷ്ണപിള്ള (ട്രഷറർ)ജനാർദ്ദനൻപിള്ള. കെ, സിനു എസ്, വിശാഖ്,ശരത്ചന്ദ്രൻ, ബൈജു. എസ്, രാഹുൽരാജ്, വിമൽകുമാർ. ടി, സതീഷ്. എസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
ഫോട്ടോ : മീനാട് എൻ എസ് എസ് കരയോഗം ഭാരവാഹികൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിൽ കയറുന്നു 

Friday, 8 August 2025

അമ്മ ഫിനാൻസ് ആന്റ് എന്റെർ പ്രൈസസ് - ജന്മഭൂമി അമൃതം മലയാളം പദ്ധതിയ്ക്ക് പരവൂർ കോട്ടപ്പുറം ഹൈസ്കൂളിൽ തുടക്കമായി

അമ്മ ഫിനാൻസ് ആന്റ് എന്റെർ പ്രൈസസ് - ജന്മഭൂമി അമൃതം മലയാളം പദ്ധതിയ്ക്ക് പരവൂർ കോട്ടപ്പുറം ഹൈസ്കൂളിൽ തുടക്കമായി 

പരവൂർ: അമ്മ ഫിനാൻസ് ആന്റ് എന്റെർ പ്രൈസസ് - ജന്മഭൂമി അമൃതം മലയാളം പദ്ധതിയ്ക്ക് പരവൂർ കോട്ടപ്പുറം ഹൈസ്കൂളിൽ തുടക്കമായി. ബി.ജെ പി തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി.ബി.ഗോപകുമാർ പത്രം പ്രഥമാധ്യാപകൻ വിജയകൃഷ്ണൻ നായർക്ക് നൽകി ഉത്ഘാടനം ചെയ്തു.
മലയാള ഭാഷക്കും സംസ്ക്കാരത്തിനും ഊന്നൽ നൽകുന്ന മാധ്യമങ്ങൾക്ക്  സ്കൂളുകളിൽ പ്രാധാന്യം നൽകണമെന്ന്  ബി.ബി ഗോപകുമാർ പറഞ്ഞു രാഷ്ട്രീയമോ സാമുദായികമോ ഭരണപരമായ സ്വാധീനമോ ഇല്ലാതെ  കഴിഞ്ഞ അൻപത് വർഷമായി 
കേരള ജനമനസുകളിൽ ഇടം നേടാൻ ജന്മഭൂമിക്കു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
അധ്യാപകനായ മുഹമ്മദ് യാസിൻ പദ്ധതി വിശദീകരണം നടത്തി,
ബി ജെ പി പരവൂർ മണ്ടലം പ്രസിഡന്റ് പ്രദീപ്.ജി. കുറുമണ്ടൽ ജന്മഭൂമി ഏജന്റ് 
ഗോപാലകൃഷ്ണ കറുപ്പ് ,ജന്മഭൂമി ലേഖകൻ അരുൺ സതീശൻ എന്നിവർ ആശംസകൾ അർപ്പിച്ചു.അമ്മ ഫിനാൻസ് ആന്റ് എന്റെർ പ്രൈസസ്  ഉടമ അമ്മ സന്തോഷ് കുമാർ ആണ് പത്രങ്ങൾ സ്പോൺസർ ചെയ്തത്.

സിപിഎം ഭരിക്കുന്ന നടയക്കൽ സർവീസ് സഹകരണബാങ്കിൽ വായ്‌പ തിരിമറി മുൻ പ്രസിഡന്റ് സെക്രട്ടറിയടക്കം വായ്പ തട്ടിപ്പ് നടത്തിയവർക്ക് എതിരെ പരാതി

ചാത്തന്നൂർ: സിപിഎം ഭരിക്കുന്ന  നടയക്കൽ സർവീസ് സഹകരണബാങ്കിൽ വായ്‌പ തിരിമറി മുൻ പ്രസിഡന്റ് സെക്രട്ടറിയടക്കം വായ്പ തട്ടിപ്പ് നടത്തിയവർക്ക് എതിരെ പരാതി.കടയ്ക്കൽ സ്വദേശിയും പ്രവാസിയുമായ എം. താജുദ്ദീനാണ് 
പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.
കരിക്കോട് സ്വദേശി
അനീസ്,
കടപ്പാക്കട സ്വദേശി
ശംഭു മോഹൻ, കരിക്കോട് സ്വദേശികളായ
അബിദുൽ ലത്തീഫ്, ,മനാഫുദ്ദീൻ,നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി, മുൻ ബാങ്ക് പ്രസിഡന്റ്‌ ഗണേഷ്, അക്കൗണ്ടന്റ്
വിജയകുറുപ്പ് എന്നിവരെ പ്രതികൾ ആക്കിയാണ് പാരിപ്പള്ളി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.സംഭവത്തെ കുറിച്ച്
എം. താജുദ്ദീൻ പരാതിയിൽ പറഞ്ഞത് ഇങ്ങനെയാണ്.2018ൽ 
താജുദീന്റെ ഉടമസ്ഥതയിൽ കടയ്ക്കൽ വില്ലേജിലെ 
സ്ഥലവും  വീടും എൻ്റെ മകൻ്റെ വിദ്യാഭ്യാസ ആവശ്യത്തിനായി വിൽക്കുന്ന വിവരം  വസ്‌തു ബ്രോക്കർമാർ മുഖേന അറിഞ്ഞ പ്രതികൾ  68 ലക്ഷം എന്ന് നിജപ്പെടുത്തി പരസ്‌പര സമ്മതവസ്‌തു വിലകരാറിൽ കരാറിൽ വയ്ക്കുകയും  അൻപ്തിനായിരം രൂപ അഡ്വവാൻസ് തുക നൽകിയിരുന്നു.
തുടർന്ന് വസ്തു കൈമാറ്റം ചെയ്യാതെ തന്നെ നാല്പത് ലക്ഷം രൂപ  താജുദീന്റെ പേരിൽ നടയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽ  ലോൺ വയ്ക്കുകയും വില്പന ഉടമ്പടി
 കാലാവധിയ്ക്ക് മുൻപായി
വസ്തു എഴുതുമെന്ന് തെറ്റീധരിപ്പിച്ചു കൊണ്ട് താജുദീന്റെ  പ്രമാണം കൈവശപ്പെടുത്തി
വസ്തു വച്ച് ലോൺ എടുക്കുകയായിരുന്നു തുടർന്ന് ഉടമ്പടി കാലാവധി കഴിഞ്ഞുവെങ്കിലും വസ്തു എഴുതിയിരുന്നില്ല തുടർന്ന് ഭീഷണി പ്പെടുത്തുകയും അപായപ്പെടുത്തുമെന്ന്
ഭയന്ന് പുറത്ത് പറയാതെ ഇരിക്കുക യായിരുന്നു. വർഷങ്ങളോളം
ഇ ലോണിന്മേൽ ഒരു രൂപാപോലും നാളിതുവരെ പലിശയിനത്തിൽ പോലും തിരിച്ചടച്ചിട്ടില്ല എന്നത് ബാങ്ക് രേഖകളിൽ വ്യക്തമാക്കിയിട്ടുണ്ട്.
 നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് അധികാരികൾകൂടി ചേർന്ന് കൃത്രിമ മാർഗ്ഗത്തിലൂടെ ലോൺ എഗ്രിമെൻ്റ് എന്ന പേരിൽ ബാങ്കിൽ പ്രതികൾ വിളിപ്പിച്ച് ധാരാളം പ്രിൻ്റഡ് പേപ്പറുകളിൽ ഒപ്പിടുവിച്ചിട്ടുള്ളതാണ്.  രേഖകളിൽ കൃത്രിമമായി പിന്നീട് പ്രതികൾ കൂട്ടായി ചേർന്ന് എഴുതി ചേർത്ത് ഞാൻ പണം കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു.നിലവിൽ വസ്തുവിന്മേലുള്ള ലോണി ന്റെ അടിസ്ഥാനത്തിൽ പലിശ യും പിഴ പലിശയും വലിയ തുക ലോണി ന്മേൽ ആയിട്ടുണ്ട് ഇ ലോണിന്മേൽ ഒരു രൂപയും അടച്ചിട്ടില്ല ഇപ്പോൾ ജപ്തി ഭീഷണിയിലും വസ്തു നഷ്ടമാകുന്ന സ്ഥിതിയിൽ എത്തിയപ്പോൾ ആണ് താജുദ്ധീൻ പരാതി യുമായി രംഗത്ത് എത്തിയിരിക്കുന്നത്.

 

 

പണമിടപാട് തർക്കം മരിച്ച് പോയ സി പി എം നേതാവിന്റെ സഹോദരന്റെ വീട്ടിലെത്തി സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി.

പണമിടപാട് തർക്കം മരിച്ച് പോയ സി പി എം നേതാവിന്റെ സഹോദരന്റെ വീട്ടിലെത്തി
 സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി. 

ചാത്തന്നൂർ: കരമണ്ണുമായി ബന്ധപ്പെട്ട പണമിടപാട് തർക്കം മരിച്ച് പോയ സി പി എം നേതാവിന്റെ സഹോദരന്റെ വീട്ടിലെത്തി മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി.ഗിരികുമാർ ആണ് ഇന്നലെ പുലർച്ചെ ആറ് മണിയോടെ താഴം സ്വദേശി അനിൽ കുമാറിന്റെ വീട്ടിലെത്തി ഭീക്ഷണിപ്പെടുത്തിയത്. കരാറുകാരനായ അനിൽകുമാർ നിർമ്മാണ പ്രവർത്തികൾക്കായി ഇറക്കിയ കരമണ്ണിന്റെയും മണലിന്റെയും പൈസ കൊടുക്കാൻ വൈകിയതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് ഭീക്ഷണിപ്പെടുത്തുന്നതിന് ആധാരമായത് എന്ന് അനിൽകുമാർ പറയുന്നു. പൈസ കൊടുക്കാൻ ഇല്ലെങ്കിൽ ഡി. ഗിരികുമാർ ബോർഡ് മെബർ അയ  ചാത്തന്നൂർ സർവീസ് അർബൻ ബാങ്കിൽ നിന്നും 
ലോൺ ശരിയാക്കി അതിൽ നിന്നും പൈസ ഈടാക്കുന്നതിനായി പ്രമാണം ആവശ്യപ്പെട്ടതായും അനിൽകുമാർ പറഞ്ഞു.ലോൺ ശരിയാക്കാൻ കമ്മീഷൻ ആവശ്യപ്പെടുകയും ചെയ്തതായി അനിൽകുമാർ ആരോപിക്കുന്നു. കരമണ്ണ് മണൽ കള്ളകടത്തുമായി ബന്ധപ്പെട്ടുള്ള  പ്രശ്നങ്ങൾ സി പി എം നേതാക്കളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് അന്തരിച്ച സി പി എം നേതാവിന്റെ സഹോദരന്റെ വീട്ടിലെത്തി മുൻ ബ്ളോക്ക് പഞ്ചായത്ത് അംഗവും നിലവിൽ ഇ.ഡി അന്വേഷണം നേരിടുന്ന ചാത്തന്നൂർ സർവീസ് അർബൻ ബാങ്ക് ബോർഡ് മെബറും സിവിൽ സ്റ്റേഷൻ ബ്രാഞ്ച് സെക്രട്ടറിയുമായ ഗിരികുമാറിനെതിരെ സി പി എം നേതാവിന്റെ കുടുംബം പരാതിയുമായി രംഗതെത്തിയിരിക്കുന്നത്. വീട്ടിൽ എത്തി ഭീക്ഷണിപ്പെടുത്തുന്ന വീഡിയോ അനിൽകുമാർ പുറത്ത് വിട്ടതോടെ സി പി എം നേതൃത്വം പ്രതിരോധത്തിലായി. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അനിൽകുമാർ പറഞ്ഞു.

Wednesday, 6 August 2025

പട്ടികജാതി വിഭാഗങ്ങൾ തിങ്ങി പാർക്കുന്ന ചിറക്കര പഞ്ചായത്തിലെ പോളച്ചിറ പട്ടികജാതി കോളനി ഉൾപ്പെടുന്ന ഒഴുകുപാറ രാമൻകുട്ടി നഗറിലെ പൊതു കിണറുംപമ്പ് ഹൗസും കാട് മൂടി പ്രവർത്തന രഹിതമായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ പഞ്ചായത്ത്‌ അധികൃതർ.

ചാത്തന്നൂർ : പട്ടികജാതി വിഭാഗങ്ങൾ തിങ്ങി പാർക്കുന്ന ചിറക്കര പഞ്ചായത്തിലെ 
പോളച്ചിറ പട്ടികജാതി കോളനി ഉൾപ്പെടുന്ന ഒഴുകുപാറ രാമൻകുട്ടി നഗറിലെ പൊതു കിണറും
പമ്പ് ഹൗസും കാട് മൂടി പ്രവർത്തന രഹിതമായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ പഞ്ചായത്ത്‌ അധികൃതർ.  ജനങ്ങൾ ലൈൻ പൈപ്പിൽ വെള്ളം ഇല്ലാത്ത സമയങ്ങളിൽ ഉപയോഗിക്കുന്ന പഞ്ചായത്ത് കിണറാണ് കാടുമൂടി കിടക്കുന്നത്. പമ്പ് സെറ്റ് കേടായതിനുശേഷം ഇതുവരെയും അത് റിപ്പയർ ചെയ്തു വേണ്ട രീതിയിൽ ഉപയോഗിക്കുവാൻ സാധിച്ചിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ 
സ്വന്തം വാർഡ്‌ ആയിട്ട് പോലും അവഗണന യാണ്‌ എന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തിരമായി ഇവിടെ കാട് തെളിച്ചു പമ്പ് ഹൌസിന്റെ അറ്റകുറ്റപണികൾ നടത്തി കിണർ ശുചീകരണം നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.



തിരുമുക്ക് അടിപ്പാതപ്രതിരോധം ഉയർത്തിജനകീയ ധർണ്ണ

 
തിരുമുക്ക് അടിപ്പാത
പ്രതിരോധം ഉയർത്തി
ജനകീയ  ധർണ്ണ 

ചാത്തന്നൂർ:ചാത്തന്നൂർ തിരുമുക്കിൽ  വികസന സമിതി സംഘടിപ്പിച്ചിട്ടുള്ള ജനകീയ റിലേ ധർണ്ണയുടെ രണ്ടാം ദിവസം  വികസന സമിതി  അംഗങ്ങളാണ് ധർണ്ണയിൽ പങ്കെടുത്തത്. ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിച്ച് കൊണ്ട് ജനകീയറിലേ ധർണ്ണ തുടരുകയാണ്.
തിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന തരത്തിൽ അടിപ്പാത  പുതുക്കിപ്പണിയുക,
പരവൂർ കൊട്ടിയം ഭാഗങ്ങളിൽ നിന്ന് വരുന്ന എല്ലാ സ്വകാര്യ ബസുകളും ചാത്തന്നൂരിൽ എത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് 
ചാത്തന്നൂർ വികസന സമിതിയാണ് ജനകീയ റിലേധർണ്ണ സംഘടിപ്പിച്ചിട്ടുള്ളത്.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.ശ്രീകുമാർ ധർണ്ണ
ഉദ്ഘാടനം ചെയ്തു. 
വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അദ്ധ്യക്ഷം വഹിച്ചു.
വി.സണ്ണി 
സുഭാഷ് പുളിക്കൽ എസ്.വി.അനിത്കുമാർ
ഗുരുധർമ്മ പ്രചരണ സഭ പ്രതിനിധി ഷാജി. 
ഡി. സുധീന്ദ്ര ബാബു,
സന്തോഷ് മാനവം,അരുൺ, രാജൻ തട്ടാമല, പി.കെ.സനു, ജോൺ എബ്രഹാം
വികസന സമിതി കൺവീനർ
 ജി.പി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
 സമരസമിതി കൺവീനർ കെ.കെ.നിസാർ സ്വാഗതവും വി.എ.മോഹൻലാൽ നന്ദിയും പറഞ്ഞു.

ഫോട്ടോ: ചാത്തന്നൂർ വികസന സമിതി ജനകീയറിലേ ധർണ്ണ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പൂതക്കുളത്ത് കാർ തീ വച്ചു നശിപ്പിക്കുകയും, യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ .

പരവൂർ :പൂതക്കുളത്ത്
 കാർ തീ വച്ചു നശിപ്പിക്കുകയും, യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ .പൂതക്കുളം മിനി സ്റ്റേഡിയത്തിനു സമീപം ലത മന്ദിരത്തിൽ താമസിക്കുന്ന തിരുവനന്തപുരം കാച്ചാണി ജോസഫ് ലൈൻ 34 ൽ ശ്രീരുദ്രയിൽ ബാലൻ നായരുടെ മകൻ സന്ദേശ് എസ്.നായർ എന്ന ശംഭു( 28 ) ആണ് അറസ്റ്റിലായത്. പൊലീസ് പറയുന്നത്ഇങ്ങനെയാണ്‌ കല്ലമ്പലം സ്വദേശിയായ ആദർശും പ്രതിയായ സന്ദേശും സുഹൃത്തുക്കൾ ആണ്. ആദർശ് തന്റെ മറ്റൊരു സുഹൃത്തായ ജയ കണ്ണനോടൊപ്പം സന്ദേശിനെ കാണാനായി പൂതക്കുളത്ത് എത്തുകയായിരുന്നു. സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ ഇവർ മദ്യപിച്ചതായും പറയുന്നു. ആദർശും സന്ദേശും പ്രതികളായിട്ടുള്ള ഒരു കഞ്ചാവ് കേസ് കൊല്ലം വെസ്റ്റ് പൊലീസിൽ നിലവിലുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ വാക്ക് തർക്കമുണ്ടായി. ജയ കണ്ണൻ ഇടപെട്ട് അക്രമണത്തിനു മുതിർന്ന ഇരുവരേയും പിൻ തിരിപ്പിക്കുകയും ആദർശിനേയും കൂട്ടി തിരികെ പോകാൻ ശ്രമിച്ചെങ്കിലും മറ്റൊരു യുവാവുമായി പിന്നാലെ എത്തിയ സന്ദേശ് ജയകണ്ണനെ ആക്രമിക്കുകയും ഇവർ സഞ്ചരിച്ചിരുന്ന കാർ ഗ്ലാസുകളും മറ്റും വെട്ടുകത്തി ഉപയോഗിച്ച് അടിച്ചു പൊട്ടിക്കുകയും ശേഷം തീയിടുകയുമായിരുന്നു. പിന്നീട് ഒളിവിൽ പോയ പ്രതിയെ ബാംഗ്ലൂരിലേക്ക് കടക്കാൻ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടയിൽ  
ചിറക്കര പഞ്ചായത്തിലെ
പോളച്ചിറയിലെ പൊന്തക്കാട്ടിൽ നിന്നും സാഹസികമായി പിടികൂടുകയായിരുന്നു. അക്രമത്തിനു ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയ ശേഷം ഒളിവിൽ പോയ സന്ദേശിനെ തന്റെ ഫോൺ വീണ്ടും ഓൺ ചെയ്തപ്പോൾ കിട്ടിയ ടവർ ലൊക്കേഷൻ പിൻതുടർന്നാണ് പിടികൂടിയത്. ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പുകൾ നടത്തി. വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നും ഉടൻ തന്നെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

Monday, 4 August 2025

കോട്ടുവാതുക്കൽ വാർഡിലെ വലുതും ചെറുതുമായ റോഡുകൾ പൂർണ്ണമായും തകർന്നടിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ പഞ്ചായത്ത് അധികൃതർ.



ചാത്തന്നൂർ: കോട്ടുവാതുക്കൽ  വാർഡിലെ വലുതും ചെറുതുമായ റോഡുകൾ പൂർണ്ണമായും തകർന്നടിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ പഞ്ചായത്ത് അധികൃതർ.
നടക്കാനും വാഹനങ്ങൾക്കു പോകാനും കഴിയാത്ത വിധമാണ്  റോഡുകൾ തകർന്ന് കിടക്കുന്നത്. ചാത്തന്നൂർ  ഗ്രാമ പഞ്ചായത്തിലെ  പതിനെട്ടാം വാർഡിലെ ഇത്തിക്കര-
തോട്ടവാരം - പാലമൂട് റോഡും, കോട്ടുവാതുക്കൽ - പാലമൂട് റോഡുമാണ് സഞ്ചാരയോഗ്യമല്ലാതെ  തകർന്ന് കിടക്കുന്നത്. ചാത്തന്നൂർ - പരവൂർ 
റോഡിനെയും  കൊല്ലം - തിരുവനന്തപുരം ദേശീയപാതയേയും ബന്ധിപ്പിക്കുന്ന 
 ബന്ധിപ്പിക്കുന്ന ബൈപാസ് റോഡുകളാണിത്. 10വർഷത്തിലധികമായി സഞ്ചാരയോഗ്യമല്ലാതെയാതെയാണ് റോഡ് കിടക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു.
ഇത്തിക്കര പാലത്തിന്റെ തീരത്ത് കൂടിയുള്ള ഇത്തിക്കര-തോട്ടവാരം - പാലമൂട് 
 റോഡിൻ്റെ വശങ്ങൾ കാടു വളർന്നു കിടക്കുന്നതു മൂലം ഇഴജന്തുക്കളെ പേടിച്ചാണു ജനങ്ങളുടെ യാത്ര. ഓട്ടോകൾക്കും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കും ഇതിലൂടെ പോകാനാവാത്ത അവസ്‌ഥയിലാണ്.പരവൂരിൽ നിന്നും വരുന്ന വാഹനങ്ങൾ തിരുമുക്കിൽ എത്താതെ ഇത്തിക്കരയിൽ എത്തിചേരുന്ന പ്രധാന റോഡുകളാണിത്. 
ഈ റോഡുകൾക്ക് സമീപമായി സർക്കാർ പുറബോക്ക്  ധാരാളമായി ഉള്ളതിനാൽ റോഡിന്റെ വീതി കുട്ടി സഞ്ചാരയോഗ്യമാക്കണമെന്ന  ആവശ്യമാണ് ശക്തമാകുന്നത്.
ഫോട്ടോ:  തകർന്ന് കിടക്കുന്ന കോട്ടുവാതുക്കൽ - പാലമൂട് റോഡ്

പൂതക്കുളത്ത് പട്ടാപകൽ ലഹരി വിപണന സംഘങ്ങൾ ഏറ്റുമുട്ടി കാർ കത്തിച്ചു

പരവൂർ: പൂതക്കുളത്ത് പട്ടാപകൽ ലഹരി വിപണന സംഘങ്ങൾ ഏറ്റുമുട്ടി കാർ കത്തിച്ചു ആക്രമണത്തിൽ പരിക്കേറ്റ ഒരാളെ പോലീസ്  പിടികൂടി. ഇന്നലെ പകൽ പതിന്നൊര മണിയോടെ പൂതക്കുളം - ഊന്നിൻമൂട് റോഡിൽ ആശാരിമുക്ക് ജംഗഷന് സമീപമാണ് ഏറ്റ്  മുട്ടൽ നടന്നത്. ഊന്നിൻ മൂട് ഭാഗത്ത് നിന്നും മാരുതി കാറിൽ എത്തിയ നാലംഗ സംഘവും പ്രദേശത്തുള്ള മയക്കുമരുന്ന് സംഘവുമായി ഉണ്ടായ സംഘർഷമാണ് കാർ കത്തിക്കുന്നതിൽ കലാശിച്ചത്. സംഭവത്തെ കുറിച്ച് പോലീസ്  പറയുന്നത് ഇങ്ങനെയാണ്. മയക്കുമരുന്ന് കച്ചവടത്തിനിടയിലുള്ള തർക്കം പറഞ്ഞു തീർക്കാനായി വർക്കലയിൽ നിന്നുള്ള സംഘം ഇവിടെ എത്തുകയും 
സംസരത്തിനിടയിൽ ഉണ്ടായ തർക്കം മാരകായുധങ്ങളുമായുള്ള ഏറ്റ് മുട്ടലിൽ കലാശിക്കുകയും ഇതിനിടയിൽ കാറിൽ എത്തിയ മൂന്നു പേർ ഓടി രക്ഷപ്പെടുകയും 
ചെയ്തു ഒരാൾക്ക്  ഗുരുതരമായി പരിക്കേറ്റതിനാൽ ഓടാൻ കഴിയാതെ 
റോഡിൽ വീഴുകയായിരുന്നു ഇതിനിടയിൽ പ്രദേശത്ത് ഭീകരാന്തരീഷം സൃഷ്ടിച്ചു 
കൊണ്ട്  രണ്ടംഗ സംഘം കാർ അടിച്ചു തകർത്ത്  പെട്രോൾ ടാങ്കിന് തീ കൊളുത്തുകയായിരുന്നു. തീ 
കൊളുത്തിയതിന് ശേഷം ആക്രമണ സംഘത്തിൽപ്പെട്ടവരും ഓടി രക്ഷപ്പെട്ടു 
തീ  ആളിപടർന്നതോടെ നാട്ടുകാർ പോലീസിനെയും  ഫയർഫോഴ്സിനെയും അറിയിക്കുകയായിരുന്നു ഫയർഫോഴ്സ് സംഘം  എത്തി തീയണച്ചുവെങ്കിലും കാർ പൂർണ്ണമായും കത്തിനശിച്ചിരുന്നു. തിരുവനന്തപുരം കല്ലബലം വട
ശ്ശേരിക്കോണം സ്വദേശി ജയകണ്ണൻ(30)നെ പോലീസ്  നെടുങ്ങോലം താലൂക്ക് അശുപത്രിയിൽ  പ്രവേശിപ്പിച്ചിട്ടുണ്ട്.ഇവർക്കിടയിൽ നിലനിന്നിരുന്ന മുൻവൈരാഗ്യമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ  കസ്റ്റഡിയിൽ എടുത്ത്  ചോദ്യം ചെയ്‌താൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ എന്നും പൊലീസ് പറഞ്ഞു. പ്രദേശത്ത് നേരത്തെയും ഗുണ്ടാ ആക്രമണങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടായിട്ടുണ്ട് എന്ന് നാട്ടുകാർ പറഞ്ഞു പരവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Sunday, 3 August 2025

പോലീസ് - എക്സൈസ് സംവിധാനത്തെ നോക്കുകുത്തിയാക്കി ചാത്തന്നൂർ - പരവൂർ മേഖലയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു.


ചാത്തന്നൂർ : പോലീസ് - എക്സൈസ് സംവിധാനത്തെ നോക്കുകുത്തിയാക്കി ചാത്തന്നൂർ - പരവൂർ മേഖലയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു. കഞ്ചാവിൽ തുടങ്ങി അതീവ ഗുരുതരമായ രാസലഹരി വിഭാഗത്തിൽ ഉൾപ്പെടുന്ന എം ഡി എം എ
ഉൾപ്പെടെയുള്ള മയക്കുമരുന്നിൻ്റെ വില്പനയും ഉപയോഗവും വ്യാപകമാകുമ്പോഴും ചെറുമീനുകളെ പിടികൂടി കൃത്യനിർവഹണത്തിൽ നിർവൃതി കൊല്ലുകയാണ് എക്സൈസ് വകുപ്പ്.   ചാത്തന്നൂർ, ചിറക്കര പഞ്ചായത്തിന്റെ വിവിധ 
മേഖലയിലുള്ള നിരവധി യുവാക്കൾ രാസലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞു. മക്കൾ ക്രിമിനൽ കേസുകളിൽ പിടിക്കപ്പെടുമ്പോഴോ വീട്ടിൽ അതിക്രമം കാണിച്ചു തുടങ്ങുമ്പോഴാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്. 
പരാതി വ്യാപകമാകുമ്പോൾ സ്ഥിരം കഞ്ചാവിന് അടിമകൾ ആയിട്ടുള്ലവരുടെ ലിസ്റ്റ് പരിശോധിച്ച് അവരിൽ ചിലരെ ചെറിയ കഞ്ചാവ് പൊതികളുമായി പിടികൂടി ലഹരി വേട്ട നടത്തുന്ന രീതിയാണ് എക്സൈസ് സംഘം സ്വീകരിച്ചുവരുന്നത്. രാസലഹരി ഉൾപ്പെടെയുള്ള മാരക മയക്കുമരുന്ന് എത്തിക്കുന്നവരെയും ഇതിൻ്റെ ഉറവിടവും കണ്ടെത്തി നടപടി എടുത്താൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകൂ.അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ പാൻമസാലകളും കഞ്ചാവും ഗ്രാമീണ മേഖലയിലേക്ക് എത്തുന്നുണ്ട്. അമിത ലാഭം ലഭിക്കുന്നതിനാൽ യുവസംഘങ്ങൾ ലഹരി വില്പനയ്ക്കായി പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് സജീവമായി പ്രവർത്തിക്കുന്നുണ്ട്. പൊലീസും എക്സൈസും കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇക്കൂട്ടരെ അമർച്ച ചെയ്യാൻ സാധിച്ചിട്ടില്ല. കഞ്ചാവ് വില്പനക്കാരെ പിടികൂടണമെന്നാവശ്യപ്പെട്ട് അനവധി തവണ നാട്ടുകാർ പരാതി നൽകിയിട്ടും യാതൊരു ഫലവുമുണ്ടായില്ല. പൊലീസും എക്സൈസും ചിലരെ പിടികൂടിയെങ്കിലും വില്പന ഇപ്പോഴും തകൃതിയായി തന്നെ നടക്കുകയാണ്. മദ്യത്തിനൊപ്പം ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വൻതോതിൽ വർദ്ധിച്ചതായാണ് വിവരം.

@ ഓണം വിപണി ലക്ഷ്യമാക്കി പരവൂരിൽ കഞ്ചാവ് ഒഴുകുന്നു.
ഒരുകാലത്ത് വ്യാജവാറ്റും ചാരായക്കച്ചവടവും വ്യാപകമായിരുന്ന പരവൂരിൽ പുതിയതരം 'ലഹരി' കച്ചവട മാഫിയ രൂപപ്പെടുന്നത്. കായൽ തീരങ്ങളിലും 
ചെറുതുരുത്തുകളിലും സ്‌പിരിറ്റ് കടത്തിന്റെ തട്ടകമായിരുന്ന നാട്ടിലാണ്ഇപ്പോൾ
 'കഞ്ചാവ് ഹബ്ബായി' മാറിയിരിക്കുന്നത്. പുതിയ തലമുറയുടെ ലഹരിരീതി മാറിയതോടെയാണ് കച്ചവട സ്വഭാവത്തിലെയും മാറ്റം. പഴയ സ്പിരിറ്റ് കടത്തുകാരും കച്ചവടക്കാരും എല്ലാം ഉപേക്ഷിച്ച് വിശ്രമ ജീവിതത്തിലേക്ക് കടന്നതോടെ പുതിയ സംഘങ്ങളാണ് രംഗത്ത്. നേരത്തേ സ്‌പിരിറ്റ് കടത്തും തീരാദേശഗ്രാമീണ പ്രദേശങ്ങളിലെ ചാരായ വാറ്റുമായിരുന്നു അധികൃതർക്ക് തലവേദന സൃഷ്ടിച്ചിരുന്നത്. ഈ സ്ഥാനത്താണ് കണ്ടെത്താനാവാത്ത തരത്തിൽ കഞ്ചാവ് കച്ചവട സംഘങ്ങൾ പിടിമുറുക്കുന്നത്.
ടൂറിസത്തിന്റെ മറവിലാണ് ഇവിടെ കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നത് കാശ്മീരിൽ നിന്നടക്കം രാസലഹരി എത്തിച്ച് വില്പന നടത്തുന്ന വിവരമാണ് പുറത്തുവരുന്നത്.ജില്ലയിലെ ആദ്യ ഹൈബ്രിട് കഞ്ചാവ് കേസും പരവൂരിൽ നിന്നാണ് രാസലഹരി ഇടപാടിൻ്റെ ജില്ലയിലെ ഹബ്ബായി ഇതിനകം പരവൂർ 
 മാറിയിട്ടുണ്ട്. 

@ വിദ്യാർത്ഥികളെയും കുരുക്കിലാക്കുന്നു

സ്കൂളുകളിൽ ലഹരി മാഫിയ പിടിമുറുക്കുന്നു. മാസങ്ങളായി കഞ്ചാവ് വില്പന തകൃതിയായി നടക്കുകയാണ്. മദ്യത്തെക്കാൾ കഞ്ചാവിനും എം.ഡി.എം.എയ്ക്കുമാണ് കൂടുതൽ ഡിമാൻഡ്. കഞ്ചാവിന്റെയും പാൻമസാലകളുടെയും വില്പന വ്യാപകമാകുമ്പോഴും യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സ്കൂളുകൾക്ക് ഉള്ളിലും 
കഞ്ചാവ് മാഫിയ സംഘം വേരുറപ്പിച്ചു കഴിഞ്ഞു.
ചാത്തന്നൂർ  വിദ്യാഭ്യാസ ഉപജില്ലയിലെ മിക്ക സ്‌കൂൾ പരിസരങ്ങളിലും ഇപ്പോൾ ലഹരി പദാർത്ഥങ്ങളുടെ വില്പന സജീവമാണ്. വിദ്യാർത്ഥികളും യുവാക്കളുമാണ് കഞ്ചാവ് ലോബിയുടെ ഇഷ്ടക്കാർ. വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിച്ചതായി അധികൃതർക്ക് സൂചന ലഭിച്ചിട്ടുണ്ട്. അടുത്തിടെ ഊന്നിൻമൂട്  സ്കൂളിന് സമീപത്ത് നിന്നും
വിദ്യാർത്ഥികളെ ലഹരി ഉപയോഗിക്കുന്നതിനിടയിൽ പിടികൂടിയിരുന്നു. 
മയക്കുമരുന്ന് ഉപയോഗിച്ച് മൂന്ന്  പത്താം ക്ലാസ് .വിദ്യാർത്ഥികൾ  ജില്ലാ അതിർത്തിയായ 
ഊന്നിൻമൂട് ജംഗ്ഷനിൽ  സ്കൂളിന് സമീപമുള്ള കടത്തിണ്ണയിൽ  സ്കൂൾ സമയത്ത്  ബഹളം വയ്ക്കുന്ന വീഡിയോ നാട്ടുകാർ പിടിച്ച് സോഷ്യൽ മീഡിയയിൽ പരന്നതോടെയാണ് സ്കൂളുകളിൽ മയക്കുമരുന്ന് ശക്തമായതായി അറിയുന്നത്. ചാത്തന്നൂരിലെ സർക്കാർ സ്കൂളിൽ പടിക്കുന്ന വിദ്യാർത്ഥികൾ കിലോമീറ്ററുകൾക്ക് അപ്പുറമുള്ള ചെബകശ്ശേരി  സ്കൂളിന് സമീപമെത്തി അവിടുത്തെ വിദ്യാർത്ഥിയോടൊപ്പമാണ് കണ്ടെത്തിയത്. ഒരാൾ ഊന്നിൻമൂട് സ്കൂളിലെ യൂണിഫോം അണിഞ്ഞിരുന്നു മറ്റ് രണ്ട് പേർക്കും യൂണിഫോം ഇല്ലായിരുന്നു വീഡിയോ പരന്നതോടെ മറ്റ് രണ്ട് പേരെയും തിരിച്ചറിയുകയും ചാത്തന്നൂരിലെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾ ആണെന്ന് തിരിച്ചറിയുയായിരുന്നു. ചാത്തനൂരിലെ സ്കൂളിൽ നിന്നും പത്താം ക്ളാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്കൂൾ സമയത്ത് 
കിലോമിറ്ററുകൾക്ക് അപ്പുറം എത്തി മയക്കുമരുന്ന് ഉപയോഗിച്ച് സാമൂഹ്യ പ്രശ്നമായി മാറിയിട്ടും സ്കൂൾ  അധികൃതർ അറിയാത്തതിൽ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.വിദ്യാർത്ഥികളെ ചൂഷണം നടത്തി കഞ്ചാവ് മാഫിയ കൈയിലെടുത്തിരിക്കുന്നു എന്നുതന്നെ പറയാം.  സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ലഹരിക്കെതിരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.

@ ബൈക്കുകളിൽ പറന്ന് കഞ്ചാവ് വില്പന

മികച്ച വരുമാനം ലഭിക്കുന്നതിനാൽ ലഹരി വില്പനയ്ക്കായി ബൈക്കുകളുമായി യുവ സംഘങ്ങൾ ചീറിപ്പായുകയാണ്. ഇത്തരം സംഘങ്ങളുടെ അമിതവേഗം മൂലം വഴി നടക്കാൻ കഴിയാത്ത അവസ്ഥയായിട്ടുണ്ട്. കഞ്ചാവുമായി ബൈക്കിൽ കറങ്ങിനടന്ന് വില്പന നടത്തുന്നതിനിടയിൽ അനവധി യുവാക്കളെ എക്സൈസും പൊലീസും പിടികൂടിയിരുന്നു. കഞ്ചാവ് സംഘം വില്പനയ്ക്കായി ചില മേഖലകളിൽ സ്ത്രീകളെ വരെ കളത്തിലിറക്കിയിട്ടുണ്ട്. നിർദ്ധനരായ യുവതികളെയും പെൺകുട്ടികളെയും പണവും ലഹരിയും നൽകി ചൂഷണം നടത്തിയാണ് വില്പനയ്ക്കായി രംഗത്തിറക്കുന്നത്. 

479 വർഷമായി കത്തിക്കൊണ്ടിരിക്കുന്ന ഏറ്റുമാനൂരപ്പന്റെ കെടാവിളക്ക്.

#479 #വർഷമായി കത്തിക്കൊണ്ടിരിക്കുന്ന  #ഏറ്റുമാനൂരപ്പന്റെ കെടാവിളക്ക്.
ഏറ്റുമാനൂർ ക്ഷേത്രം അഗ്നിക്കിരയായ ശേഷം 1542 കുംഭം 20ന് തെക്കുംകൂർ രാജാവായിരുന്ന ആദിത്യൻ വർമ്മൻ മണികണ്ഠന്റെ കാലത്ത് അനുഞ്ജവാങ്ങി പണി ആരംഭിക്കുകയും  1546 മീനം ഇരുപതിന് പണി പൂർത്തിയാക്കി കുംഭാഭിഷേകം നടത്തുകയും ചെയ്തു.
 പുന:പ്രതിഷ്ഠ കഴിഞ്ഞ് നാലാം കലശ ദിവസം പടിഞ്ഞാറെ നടയിൽ ഊരാൺമക്കാരായ നമ്പൂതിരിമാർ സഭ കൂടി ഇരുന്ന സമയം ഒരു വൃദ്ദൻ അതുവഴി വരികയും തന്റെ കയ്യിലുള്ള വിളക്ക് കാണിച്ചിട്ട് ഇത് ഇവിടുത്തേയ്ക്ക് എടുക്കണം പകരമായി പണ്ടമോ പണമോ ഇന്നത്തേയ്ക്കുള്ള ആഹാരമോ തരണമെന്ന് നമ്പൂതിരിമാരോട് പറഞ്ഞു.

ഈ വിളക്ക് ആര് നടയിൽ തൂക്കും?ഒഴിക്കാനുള്ള എണ്ണ ആര് കൊണ്ടുവരും ആര് കത്തിക്കും എന്ന് ഊരായ്മ്മക്കാർ വൃദ്ദനോട് തിരിച്ച് ചോദിച്ചു.ഭഗവാൻ വിചാരിച്ചാൽ വിളക്ക് താനേ കത്തിയേക്കുമെന്ന് വൃദ്ദൻ പറഞ്ഞതായി കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയിരിക്കുന്നു.വിളക്ക് ഇവിടെ വേണ്ട എന്ന് നമ്പൂതിരിമാർ അശേഷം പറഞ്ഞു.വിളക്ക് പടിഞ്ഞാറെ നടയ്ക്ക് പുറത്ത് സമർപ്പിച്ചിട്ട് വൃദ്ദൻ വ്യസനത്തോടെ മടങ്ങി.അൽപ്പസമയത്തിനുള്ളിൽ ഊരാൺമക്കാരിലൊരാൾ ബാധകേറിയതുപോലെ ഉറഞ്ഞുതുള്ളി ബലിക്കൽപുരയിലേക്ക് ഓടി ഈ വിളക്ക് ഉടൻ കത്തിക്കണം എന്ന് പറഞ്ഞു.എണ്ണയും തിരിയും ഇട്ടപ്പോഴേക്കും അതിഭയങ്കരമായ ഇടിമിന്നൽ ഉണ്ടാവുകയും ഏറ്റുമാനൂരപ്പന്റെ കൃപാകടാക്ഷത്താൽ വിളക്ക് താനെ കത്തിയെന്നുമാണ് വിശ്വാസം.അന്ന് ജ്വലിച്ച വിളക്ക് ഇപ്പോഴും കെടാവിളക്കായി ബലിക്കല്ലിനുമുന്നിൽ അഭംഗുരം ജ്വലിച്ച് നിൽക്കുന്നു.ഭഗവാന് ഇഷ്ടവഴിപാടാണ് വലിയവിളക്കിൽ എണ്ണ ഒഴിക്കുക എന്നത്.ഭക്തർ ഒഴിക്കുന്ന എണ്ണ എപ്പോഴും തുളുമ്പിക്കൊണ്ടിരിക്കുന്നു.ഇത് ബലിക്കൽപുരയുടെ ഇടതു ഭാഗത്തെ അണ്ടർഗ്രൗണ്ട് ടാങ്കിൽ ശേഖരിക്കപ്പെടുന്നു.കോട്ടയം ജില്ലയിലെ മറ്റു ക്ഷേത്രങ്ങളിലേക്ക് നിത്യനിദാനത്തിനും ഉൽസവാദി അടിയന്തിരങ്ങൾക്കും ഈ എണ്ണ ഉപയോഗിച്ച് വരുന്നു.
ഓം നമ: ശിവായ 🙏

Saturday, 2 August 2025

മയക്കുമരുന്ന് മാഫിയ സംഘാങ്ങത്തിന്റെ ആക്രമണം വിമുക്തഭടനും ഭാര്യയ്ക്കും പരിക്ക്

മയക്കുമരുന്ന് മാഫിയ സംഘാങ്ങത്തിന്റെ ആക്രമണം 
വിമുക്തഭടനും ഭാര്യയ്ക്കും പരിക്ക്

ചാത്തന്നൂർ : മയക്കുമരുന്ന് മാഫിയ സംഘാങ്ങത്തിന്റെ ആക്രമണം 
വിമുക്തഭടനും ഭാര്യയ്ക്കും പരിക്ക് പ്രതിയെ പോലിസ് പിടികൂടി.
കാരംകോട് കിണറു മുക്ക് ചരുവിള വീട്ടിൽ വിക്രമന്റെ മകൻ രാഹുൽ
എന്ന് വിളിക്കുന്ന വി. അനന്തു (31)നെയാണ്‌ ചാത്തന്നൂർ പോലിസ് പിടികൂടിയത്. വിമുക്തഭടനും ചാത്തന്നൂരിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന ഉളിയനാട് സ്വദേശി ഫ്രാൻസിസ് (44)നാണ് പരിക്കേറ്റത്.ഒപ്പമുണ്ടായിരുന്ന ഭാര്യ ബൈക്കിൽ നിന്നും വീണെങ്കിലും നിസാര പരിക്കുകളോടെ രക്ഷപെടുക യായിരുന്നു. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ്‌ 
 ഭാര്യയുമൊത്ത് 
വ്യാഴാഴ്ച രാത്രി 9മണിയോടെ ശീമാട്ടിയിലെ ബന്ധു വീട്ടിലേക്ക് പോകുമ്പോൾ  കാരംകോട് കിണറ് മുക്കിന് സമീപം പ്രതിയുടെ വീട്ടിന് മുന്നിൽ വച്ച് യാതൊരു പ്രകോപനവും കൂടാതെ സ്കൂട്ടർ തടഞ്ഞു നിർത്തി വെട്ടിയും കുത്തിയും പരിക്കേല്പിക്കുകയായിരുന്നു.
മയക്കു മരുന്ന് ഉപയോഗിച്ചിരുന്ന പ്രതി
സ്വന്തം വീട്ടിൽ മാരകയുധവുമായി ആക്രമണം നടത്തിയ ശേഷം റോഡിൽ ഇറങ്ങിയപ്പോൾ ആണ് ഫ്രാൻസിസ് ഭാര്യ യ്ക്ക് ഒപ്പം ബൈക്കിൽ വരുന്നത് കണ്ട് തടഞ്ഞു നിർത്തി ആക്രമിച്ചത് എന്ന് പോലിസ് പറഞ്ഞു. ചാത്തന്നൂർ കെ എസ് ആർ ടി സി ഡിപ്പോ യിൽ ബസുകൾ അടിച്ചു തകർത്തതിലും വീടുകളിൽ കയറി ആക്രമണം നടത്തിയ കേസുകൾ ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലും, മയക്കു മരുന്ന് വിപണന കേസുകളിലും പ്രതിയാണ് ചാത്തന്നൂർ പോലിസ് കേസ് എടുത്തു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.