കൊച്ചി കോർപ്പറേഷനിലെ പല സോണൽ ഓഫിസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടർന്ന് വിജിലൻസ് പ്രത്യേകം പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് സ്വപ്ന കൈക്കൂലി വാങ്ങാനെത്തുന്ന വിവരം ലഭിച്ചത്. സ്വന്തം വാഹനത്തിലായിരുന്നു സ്വപ്ന കൈക്കൂലി വാങ്ങാൻ എത്തിയത്. കൊച്ചി കോർപ്പറേഷന്റെ വൈറ്റില സോണൽ ഓഫിസിലെ ബിൽഡിങ് ഇൻസ്പെക്ടറായ സ്വപ്ന തൃശ്ശൂർ സ്വദേശിയാണ്.
കേരളത്തിൽ കൈക്കൂലി (corruption) ഒരു ഗുരുതരമായ പ്രശ്നമാണ്. വിവിധ സർക്കാരുതല സ്ഥാപനങ്ങളിലെയും സർക്കാർ ഓഫീസുകളിലെയും ചില ഉദ്യോഗസ്ഥർ സർക്കാർ സേവനങ്ങൾ നൽകുന്നതിന് പകരം അനധികൃതമായി പണം ആവശ്യപ്പെടുന്നത് കണ്ടുവരുന്നുണ്ട്.
വ്യക്തികൾക്കോ സംരംഭങ്ങൾക്കോ ഒരു ലൈസൻസ്, സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ അനുമതി ലഭിക്കേണ്ടിയിരിക്കുന്ന സാഹചര്യമുള്ളിടത്താണ് ഇടപാടുകളുടെ സാധ്യത കൂടുതലായി കാണപ്പെടുന്നത്. വിഘടിത നടപടികൾ, കാര്യക്ഷമമല്ലാത്ത ഓൺലൈൻ സംവിധാനങ്ങൾ, ഉദ്യോഗസ്ഥർക്ക് വേണ്ട നിയന്ത്രണങ്ങളുടെ കുറവ് തുടങ്ങിയവയും ഈ പ്രശ്നത്തെ വളർത്തുന്നു.
കൃത്യമായ ജനസഹകരണവും നിഷേധാത്മക മാനസികതയ്ക്കെതിരെ ശക്തമായ പ്രതിരോധവും ഇല്ലാതെ ഇതിന് സ്ഥിരമായ പരിഹാരമുണ്ടാകാൻ പ്രയാസമാണ്. ഇങ്ങനെയുള്ളവരെ സമൂഹത്തിന്റെ
മുന്നിലും മീഡിയയുടെ മുന്നിലും എത്തിക്കുക.
ഒരു കാര്യം മനസ്സിലാക്കണം - ഈ കൈക്കൂലി മേടിച്ച പണം വാഴത്തില്ല. അത് ഇരട്ടി പണി ഉണ്ടാക്കും. അതൊരു അനുഗ്രഹമല്ല. ശാപമാണ്.
ഇവിടെ ഒരു യുവതി മക്കളുമായി കൈക്കൂലി മേടിക്കാൻ സ്വന്തം
കാറിൽ. മക്കളെയും പബ്ലിക്കായി കക്കാൻ പഠിപ്പിക്കുന്ന അമ്മ... എന്താ എല്ലെ?? പാവപ്പെട്ടവന്റെ അന്നത്തിൽ കൈ ഇട്ടു വാരി മക്കളെ ഷോപ്പിങ്ങിനു കൊണ്ടുപോകുന്ന
സർക്കാർ ഉദ്യോഗസ്ഥ.....
കൈക്കൂലി സംവിധാനം തുലയട്ടെ..
No comments:
Post a Comment