ജോലി തരൂ സർക്കാരെ യുവമോർച്ചയുടെ കളക്ട്രേറ്റ് മാർച്ച്
@ യുവജനങ്ങളോട് വാക്ക് പാലിക്കാൻ പറ്റാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത് - കെ. ഗണേഷ്
കളക്ട്രേറ്റ് മാർച്ച്. പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനൽകുക, അനധികൃത നിയമനങ്ങൾ അവസാനിപ്പിക്കുക, പി എസ് സി ഉദ്യോഗർത്തികൾക്ക് നീതി ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
കൊച്ചു കൊടുങ്ങല്ലൂർ ദേവീ ക്ഷേത്രത്തിന് മുന്നിൽ നിന്നും ആരംഭിച്ച മാർച് കളക്ടറേറ്റിന്റെ പ്രധാന ഗേറ്റിൽ പോലിസ് തടഞ്ഞു തുടർന്ന് പോലിസ്
അഞ്ചു റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. പോലിസ് പ്രവർത്തകർക്ക് ബലപ്രയോഗം നടത്തി
തുടർന്ന് യുവമോർച്ച സംസ്ഥാന ജനറൽ ജനറൽ സെക്രട്ടറി
കെ. ഗണേഷ് മാർച്ച് ഉത്‌ഘാടനം ചെയ്തു. ഭരണത്തിൽ കയറിയ നാൾ മുതൽ നാളിതുവരെ യുവജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിയാതെ പരാജിതനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന്കെ.ഗണേഷ് പറഞ്ഞു.സെക്രട്ടറിയേറ്റിനു മുന്നിൽ ആഴ്ചകളായി സമരം നടത്തുന്ന റാങ്ക്ഹോൾഡേഴ്സ് പ്രതിനിധികളു മായി ചർച്ചയ്ക്ക് പോലും തയാറാകാത്ത യുവജന വിരുദ്ധനായ ഭരണാധികാരിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് അദ്ദേഹം ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് വിഷ്ണുപട്ടത്താനം അദ്ധ്യക്ഷനായി.ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.അഖിൽ, അജിത് എന്നിവർ പ്രസംഗിച്ചു.ജില്ലാ ഭാരവാഹികളായ ജമുൻജാഹാംഗീർ,നവീൻകൃഷ്ണ,ഗോകുൽ,ദീപുരാജ്, ബബുൽദേവ്, ചിപ്പി,മഹേഷ്, രാഹുൽ,മീഡിയ സെൽ കൺവീനർ, ഐടി സെൽ കൺവീനർ അർജുൻമോഹൻ, മണ്ഡലം പ്രസിഡന്റ്‌മാരായ ശംഭു,അരുൺപന്മന,പ്രണവ്താമരക്കുളം,സന്ദീപ്,കൃഷ്ണ രാജ്,സനൽ,അഖിൽ,സിനുഇളമാട് എന്നിവർ നേതൃത്വം നൽകി.
സമരം പ്രവർത്തകർക്ക് നേരെ പോലീസ് അഞ്ചു റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു.മണിക്കൂറുകളോളം പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
PSC റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനൽകുക, അനധികൃത നിയമനങ്ങൾ അവസാനിപ്പിക്കുക, PSC ഉദ്യോഗർത്തികൾക്ക് നീതി ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
No comments:
Post a Comment