നിർമ്മാണപ്രവർത്തി നടക്കുന്ന ദേശീയപാതയിൽ വെള്ളകെട്ടായി വാഹനങ്ങൾ കുടുങ്ങി.കൊട്ടിയം, ചാത്തന്നൂർ, മേവറം,പാരിപ്പള്ളി എന്നിവടങ്ങളിൽ സർവീസ് റോഡും നിർമ്മാണം പൂർത്തിയായി വാഹനങ്ങൾ പോകുന്ന ആറ് വരി പാതയും വെള്ളകെട്ടായി വാഹനങ്ങൾ വെള്ളത്തിലായി ഇരുചക്രവാഹനങ്ങളും കാറുകളും വെള്ളത്തിലായി.
ദേശീയപാതയിൽ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തി പലയിടങ്ങളിലും വെള്ളക്കെട്ടായതോടെ ഗതാഗതം പൂർണ്ണമായും സ്തoഭിച്ചു.
ദേശീയപാത നവീകരണത്തിൻ്റെ ഭാഗമായി വെള്ളം ഒഴുകി പോകുന്നതിനുള്ള ഓവുകൾ അടഞ്ഞു പോയതാണ് വെള്ളകെട്ട്
രൂപപ്പെട്ടത് ഇത് മൂലം കാൽനടയും വാഹനയാത്രയും ദുഷ്കരമാണ്. രാത്രികളിൽ വാഹനങ്ങൾ കുഴിയിൽ വീഴുന്നതും പതിവാണ്. പലയിടങ്ങളിലും മുന്നറിയിപ്പ് ബോർഡുകളില്ല. അടിയന്തരമായി വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ ദേശീയപാത അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.മഴ ശക്തമായതോടെ ദേശീയപാതയിലുണ്ടായ വെള്ളക്കെട്ട് യാത്രാദുരിതം സൃഷ്‌ടിക്കും അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
No comments:
Post a Comment