യതോടെ ജനങ്ങൾ വലഞ്ഞുതുടങ്ങി.
സമസ്ത മേഖലയിലും പ്രതിസന്ധി രൂക്ഷമായി. രാത്രിയുള്ള അരമണിക്കൂറിനു പുറമെ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഉണ്ടാവുന്ന അപ്രഖ്യാപിത കട്ട്
ആണ് പ്രധാനപ്രശ്നമെന്ന് ജനങ്ങൾ പറയുന്നു. നിലവിൽ
ഏതുനേരത്തും വൈദ്യുതി പോകാമെന്നസ്ഥിതിയാണ് പകൽ സമയത്ത് നാലും അഞ്ചും തവണ വൈദ്യുതി മുടങ്ങുന്നത് പതിവാണ്. വൈദ്യുതി മുടക്കം കാരണം വ്യവസായ, വാണിജ്യസ്ഥാപനങ്ങളെല്ലാം പ്രതിസന്ധിയിലേക്ക് നീങ്ങിത്തുടങ്ങി. ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോൾ ഉണ്ടായതെന്ന് കച്ചവടക്കാർ
പറയുന്നു ഒപ്പം സാധാരണക്കാരുടെ ജീവിതത്തെയും ബാധിച്ചു. വീടുകളിൽ സ്‌കൂൾ വിദ്യാർഥികൾക്ക് പഠനത്തിനും മറ്റും അതും രാത്രി കാലങ്ങളിൽ
വൈദ്യുതിയില്ലാത്തത് പ്രധാന
പ്രതിസന്ധിയായി. ഗൃഹോപകരണളുടെ പ്രവർത്തനത്തെയും വൈദ്യുതി മുടക്കം ദോഷകരമായി ബാധിക്കുന്നുണ്ട്.
വൈദ്യുതി ഉപയോഗിച്ച് പാചകം ചെയ്യുന്നവർ കൂടി വരുന്ന സമയത്ത്
അടിക്കടി വൈദ്യുതി ഇല്ലാതാവുന്ന അവസ്ഥ വന്നതോടെ ഇൻവർട്ടർ, സോളാർ വിളക്കുകൾ തുടങ്ങിയവയ്ക്കും കടകളിൽ ആവശ്യക്കരേറി. വരുംദിവസങ്ങളിൽ വൈദ്യുതി നിയന്ത്രണം കൂടാനാണ് സാധ്യത. ഇത് മൂലം വ്യവസായ വാണിജ്യ
സ്ഥാപനങ്ങൾ പ്രതിസന്ധിയിലാവും ഒരു ദിവസം അഞ്ചും ആറും തവണയാണ് വൈദ്യുതി മുടങ്ങുന്നത്. മുന്നറിയിപ്പും നൽകുന്നില്ല. കച്ചവടക്കാർക്ക്
കൃത്യസമയത്ത് ജോലി നടത്താനാകാത്തതിനാൽ നിത്യ വരുമാനത്തിൽ പോലും കുറവുവന്നു തുടങ്ങി.
@ ചാത്തന്നൂരിൽ യുവമോർച്ചയുടെ പ്രതിക്ഷേധം
No comments:
Post a Comment