Saturday, 11 July 2026

ഉസ്ബെക്കിസ്ഥാനിൽ മെഡിക്കൽ പഠനത്തിനിടെ മലയാളി വിദ്യാർത്ഥിനി സാവരിയ ബസന്ത് ദാരുണമായി മരണപ്പെട്ട സംഭവത്തിൽ രാജ്യാന്തര അന്വേഷണം അനിവാര്യം - കെ പി ശശികലടീച്ചർ

ഉസ്ബെക്കിസ്ഥാനിൽ മെഡിക്കൽ പഠനത്തിനിടെ മലയാളി വിദ്യാർത്ഥിനി സാവരിയ ബസന്ത് ദാരുണമായി മരണപ്പെട്ട സംഭവത്തിൽ രാജ്യാന്തര അന്വേഷണം അനിവാര്യം - കെ പി ശശികലടീച്ചർ 

@ ഉസ്ബെക്കിസ്ഥാനിലെ മെഡിക്കൽകോളേജിന്റെ നടത്തിപ്പിൽ ദുരൂഹതയുണ്ട് 

കൊട്ടിയം :ഉസ്ബെക്കിസ്ഥാനിൽ മെഡിക്കൽ പഠനത്തിനിടെ മലയാളി വിദ്യാർത്ഥിനി സാവരിയ ബസന്ത് ദാരുണമായി മരണപ്പെട്ട സംഭവത്തിൽ രാജ്യാന്തര അന്വേഷണം അനിവാര്യമാണെന്ന് കെ പി ശശികലടീച്ചർ ആവശ്യപ്പെട്ടു. ഹിന്ദു ഏകത സാംസ്കാരിക സമിതി തൃക്കോവിൽവട്ടം പഞ്ചായത്ത്‌ സമിതിയുടെ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കെ.പി 
ശശികല ടീച്ചർ. ലാംപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു എന്ന രീതിയിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നതെങ്കിലും, ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീ-പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിലാകമാനം ഗുരുതരമായ ചതവുകളും, മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി ക്രൂരമായ മാനസിക ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന റിപ്പോർട്ടുകളാണ് ഇതിലൂടെ വ്യക്തമാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കുടുംബവും കേരളത്തിലെ ഹിന്ദുസമൂഹവും 
ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങൾ അതീവ ഗൗരവത്തോടെ അന്വേഷിക്കപ്പെടണം.അതിക്രൂരമായ മർദ്ദനവും പീഡനവും ഏറ്റാണ് സാവരിയ ഈ ലോകത്തോട് വിടപറഞ്ഞത്. ശരീരത്തിൻ്റെ ഓരോ ഇഞ്ചും മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സാദറുൽ അനാമിൻ്റെ മർദ്ദനമേറ്റ് ചതഞ്ഞിട്ടുണ്ട്. ഹൃദയം ഉള്ള ഒരാൾക്കും ആ ചിത്രങ്ങൾ കണ്ടിരിക്കാൻ ആവില്ല. പെട്ടെന്നുണ്ടായ പ്രകോപനം കൊണ്ടല്ല കൊലപാതകം എന്ന് ഉറപ്പാണ്. മതം മാറാൻ ആവശ്യപ്പെട്ടായിരുന്നു ഈ മർദ്ദനം എന്നത് ഏറെ ഗുരുതരമാണ്. മാത്രവുമല്ല കൊലപാതകത്തിന് പിന്നിൽ വേറെയും ശക്തികൾ ഉണ്ട്. കേസ് ഒത്തുതീർപ്പാക്കണം
കൊലപാതകത്തിന് പിന്നിൽ വേറെയും ശക്തികൾ ഉണ്ട്. കേസ് ഒത്തുതീർപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ഉസ്ബെക്കിസ്ഥാൻകാരായ ചിലയാളുകൾ ബന്ധുവിനെ സമീപിച്ചത് ഈ സംശയം ബലപ്പെടുത്തുന്നു. അനാമിൻ്റെ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുകയും വേണം. മാത്രവുമല്ല മർദ്ദനത്തിന് ഉപയോഗിച്ച ലാപ്ടോപ് കസ്റ്റഡിയിൽ എടുക്കാൻ പോലും ഉസ്ബക് പൊലീസ് തയ്യാറായിട്ടുമില്ല തെളിവുകൾ നശിപ്പിച്ചിരിക്കുന്നു, മരണസമയം ഇട്ടിരുന്ന ഡ്രസുകൾ കഴുകി നാട്ടിലേക്ക് അയച്ചു.
കൊലപാതകിയുടെ മാതാവ് നിരവധി തവണ മരിച്ച പെൺകുട്ടിയെ വിളിച്ചിരിക്കുന്നു ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികളുടെ ഇടപെടൽ അനിവാര്യമാണ്. കോളേജിനെ കുറിച്ചും ഏജൻസികളെ കുറിച്ചും അന്വേഷിക്കണം കോളേജിന്റെ വിവിധ പരസ്യങ്ങളിൽ പണക്കാട് തങ്ങളുടെ ചിത്രമുണ്ട് കേരളത്തിന്റെ പല സ്ഥലങ്ങളിലും പല രീതിയിൽ പരസ്യം നൽകിയിരിക്കുന്നു മെഡിക്കൽ വിദ്യാഭ്യാസത്തിന് എത്തുന്ന ഹിന്ദുക്കളായ വിദ്യാർത്ഥി മതം മാറ്റാനുള്ള കേന്ദ്രങ്ങളായി വിദേശപഠനത്തിനായുള്ള കോളേജുകൾ ഉപയോഗിക്കുന്നതായി അന്വേഷണം അനിവാര്യമാണ് എന്നും കെ പി.ശശികലടീച്ചർ പറഞ്ഞു. ആർ എസ് ഭാസ്കരനുണ്ണി അധ്യക്ഷത വഹിച്ചു 
ബി.ബി. ഗോപകുമാർ എം എൽ എ 
പഠനോപകരണങ്ങൾ വിതരണം ചെയ്തു കൊട്ടിയം നഗർ സംഘചാലക് രാജീവ്‌ സംസാരിച്ചു അനിൽ മേലേവിള സ്വാഗതവും ഉണ്ണി. ബി നന്ദിയും പറഞ്ഞു 
ഫോട്ടോ :ഹിന്ദുഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചർ 
ഹിന്ദു ഏകത സാംസ്കാരിക സമിതി ഉദ്ഘാടനം ചെയ്യുന്നു 

No comments:

Post a Comment