Saturday, 22 August 2026

ഹരിത കർമസേന അംഗങ്ങൾക്ക്ഉത്സവബത്ത ഇത്തവണയില്ല പ്രതിക്ഷേധമുയരുന്നു

ഹരിതകർമസേന അംഗങ്ങൾക്ക്
ഉത്സവബത്തയില്ല പ്രതിക്ഷേധമുയരുന്നു 

ചാത്തന്നൂർ : ഹരിതകർമ്മസേനയ്ക്ക് 
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ വഴി നൽകുന്ന ഉത്സവബത്ത ഇത്തവണയില്ല പ്രതിക്ഷേധമുയരുന്നു. വിവിധ 
വിശേഷ ദിനങ്ങളിൽ ഹരിത കർമസേന അംഗങ്ങൾക്ക് സംസ്ഥാന സർക്കാർ കഴിഞ്ഞ മൂന്ന് വർഷമായി നൽകി വരുന്ന ഉത്സവബത്തയാണ് ഇക്കുറി ഇല്ലെന്നുള്ള സൂചന നൽകിയിരിക്കുന്നത്.വിവിധ മേഖലയിലെ തൊഴിലാളികൾക്ക് സംസ്ഥാന 
സർക്കാർ ഉത്സവബത്ത പ്രഖ്യാപിച്ചപ്പോൾ ഹരിതകർമ സേനയെ അവഗണിച്ചതായുള്ള പരാതിയാണ് 
തൊഴിലാളികൾ ഉയർത്തുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി വിശേഷ ദിനങ്ങളിൽ ഹരിതകർമ സേനയ്ക്ക് സംസ്ഥാന സർക്കാർ ഉത്സവബത്ത നൽകിവരുന്നുണ്ട്. ആദ്യ രണ്ട് വർഷങ്ങളിൽ 1000 രൂപയും കഴിഞ്ഞ വർഷം 1250 രൂപയുമാണ് നൽകി
വന്നിരുന്നത്  അതാണ് ഇത്തവണ ഇല്ല എന്ന് സർക്കാർ പറയുന്നത് 
ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി ആയിരത്തിലധികം 
ഹരിതകർമ സേനാംഗങ്ങളുണ്ട്. 
കൊല്ലം കോർപ്പറേഷനിൽ  നൂറിലേറെയും 
ഒരു പഞ്ചായത്തിൽ വാർഡ് എണ്ണം അനുസരിച്ചു അറുപതുവരെയും അംഗങ്ങളുണ്ട്. രണ്ടുപേർ വീതമാണ് ഓരോ വാർഡുകളിലും. വീടുകളിൽനിന്നും അജൈവ മാലിന്യം കൃത്യമായ ഇടവേളകളിൽ ശേഖരിച്ച് അവ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി കേന്ദ്രത്തിൽ എത്തിക്കുകയാണ് കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിലുള്ള ഹരിതകർമസേനചെയ്യുന്നത്. ഇവിടെനിന്നും മാലിന്യം തരംതിരിച്ച് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി കേന്ദ്രത്തിലേക്ക് അയയ്ക്കുന്നു.
രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയാൽ വൈകുന്നേരം വരെ ഒരു സുരക്ഷയും ഇല്ലാതെ  ജോലിയിൽ ഏർപ്പെടുന്നവരാണ് 
വീടുകളിൽനിന്ന് 50 രൂപയും സ്ഥാപനങ്ങളിൽനിന്ന് 100 രൂപയുമാണ് ഹരിതകർമ സേനക്ക് യൂസർ ഫീയായി ലഭിക്കുക. മാസത്തിൽ എട്ടുമുതൽ 15 ദിവസംവരെ ഇവർക്ക് വീടുകൾ കയറിയിറങ്ങണം. ബാക്കിയുള്ള ദിവസങ്ങളിലാണ് ഇവ തരംതിരിക്കുക. മാലിന്യം ശേഖരിക്കേണ്ടതിനെക്കുറിച്ച് കലണ്ടറുമുണ്ട്. തുച്ഛമായ തുക മാത്രമാണ് ഇവരുടെ പ്രതിഫലം. വിശേഷ ദിനങ്ങളിൽ ലഭിക്കുന്ന ഉത്സവബത്ത
വലിയ ആശ്വാസമായിരുന്നു. വെയിലും മഴയും അവഗണിച്ച് നാടിൻ്റെ ആരോഗ്യത്തിന് കാവലാളാകുന്ന ആയിരക്കണക്കിന് ഹരിതകർമ സേനാംഗങ്ങളായ
സ്ത്രീകളെയാണ് സർക്കാർ കണ്ടില്ലെന്ന് നടിച്ചത് തെറ്റായിപോയി എന്നുള്ള പരാതിയാണ് ഉയരുന്നത്.

No comments:

Post a Comment