Tuesday, 3 February 2026

അമ്മയുടെ കാരുണ്യത്തിൽരണ്ട് യുവതികൾ സുമംഗലികളായി

അമ്മയുടെ കാരുണ്യത്തിൽ
രണ്ട് യുവതികൾ സുമംഗലികളായി

ചാത്തന്നൂർ: അമ്മ ചാരിറ്റബിൾ ട്രസ്റ്റ് കല്ലുവാതുക്കലിന്റെ കാരുണ്യത്തിൽ കാഞ്ഞിരംവിള ഭഗവതി ക്ഷേത്രസന്നിധിയിൽ രണ്ട് യുവതികൾ സുമംഗലികളായി. ദേവിമാരുടെ അനുഗ്രഹവും ശിവഗിരി മഠാധിപതി  സച്ചിതാനന്ദസ്വാമിയുടെ ആശീർവാദവും നവ ദമ്പതിമാർക്ക് ഭാഗ്യമായെത്തി. ചാത്തന്നൂർ കാഞ്ഞിരംവിള ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് രണ്ട് നിർധന യുവതികളുടെ വിവാഹം നടത്തിയത്. വധു - വരന്മാർക്ക് താലിമാലയും വിവാഹ വസ്ത്രങ്ങളും എല്ലാം അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ് കുമാറാണ് സമ്മാനിച്ചത്. ശിവഗിരി
ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ്‌
 സച്ചിതാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.സ്വന്തം വരുമാന ത്തിന്റെ ഭൂരിഭാഗവും പലവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്ന അമ്മ എന്റർപ്രൈസസ് ആന്റ് ഗോൾഡ് ലോൺസ് ഉടമ സന്തോഷ്കുമാർ സമൂഹത്തിന് മാതൃകാപരമായ സന്ദേശമാണ് നല്കുന്നതെന്നും ശിവഗിരി മഠാധിപതി പറഞ്ഞു. ഇത്തരം ദൗത്യങ്ങൾ ഏറ്റെടുത്ത കാഞ്ഞിരംവിള ഭഗവതി ക്ഷേത്രഭാരവാഹികളെയും സ്വാമി പ്രകീർത്തിച്ചു. ക്ഷേത്രത്തിന്റെ മാതൃരാപരമായ പ്രവർത്തനങ്ങൾക്ക് ശിവഗിരി മഠത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും സ്വാമികൾ അറിയിച്ചു.
കല്ലുവാതുക്കൽ അടുതല ഒരിപ്പുറത്ത് ചരുവിള വീട്ടിൽ അനിയുടെയും മഞ്ചുവിന്റെയും മകൾ അറിതയും കരു കോൺ ചേരാറ്റുകുഴി പടിഞ്ഞാറ്റിൻകര പുത്തൻ വീട്ടിൽ ബാബുവിന്റെയും ഉഷയുടെയും മകൻ വിഷ്ണുവും ചാത്തന്നൂർ താഴം വടക്ക് വിളയിൽ വീട്ടിൽ വരദരാജന്റെയും രാധാമണിയുടെയും മകൾ ഗോപി കാരാജനും കോഴിക്കോട് വട്ടോളി ബസാർ മീതലെ വീട്ടിൽ സുനിൽ കുമാറിന്റെയും ഷേർളിയുടെയും മകൻ നിതിൻ ലാലുമാണ്  ക്ഷേത്ര സന്നിധിയിൽ ആചാരപ്രകാരം വിവാഹിതരായത്. ക്ഷേത്രം മേൽശാന്തി ഹരിപോറ്റി കർമ്മങ്ങൾക്ക് നേതൃത്വം നല്കി. വിവാഹ സദ്യയും ഒരുക്കിയിരുന്നു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി, ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ. ദിലീപ് കുമാർ , ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. മഹേശ്വരി , അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ്കുമാർ , കബീർ പാരിപ്പള്ളി, ക്ഷേത്രഭാരവാഹികളായ പി.ബിജു ലാൽ , ലാൽജി പി.ബി. ഗിരിലാൽ എസ്.എ, നടരാജൻ, കരുണാകരൻ തുടങ്ങിയവർ വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഫോട്ടോ : വിവാഹിതരായ വധൂവരന്മാർ 

മൈലക്കാട് തിരു:ആറാട്ട് മാടൻനടയിലെ ഉച്ചാര മഹോത്സവത്തിന് തുടക്കമായി

മൈലക്കാട് തിരു:ആറാട്ട് മാടൻനടയിലെ ഉച്ചാര മഹോത്സവത്തിന് തുടക്കമായി 

ചാത്തന്നൂർ : മൈലക്കാട് തിരു:ആറാട്ട് മാടൻനടയിലെ ഉച്ചാര മഹോത്സവത്തിന് തുടക്കമായി പ്രശ്സത സിനിമതാരം വിവേക് ഗോപൻ ഭദ്രദീപപ്രകാശനം ചെയ്തു ഉദ്ഘാടനം ചെയ്തു എൻ എസ് എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ബി.ഐ. ശ്രീനാഗേഷ് മുഖ്യ പ്രഭാഷണം നടത്തി,ദേവസ്വം പ്രസിഡന്റ്‌ എസ്.സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു 
 ദേവസ്വം സെക്രട്ടറി
മൈലക്കാട് രാജു,എൻ എസ് എസ് കരയോഗം പ്രസിഡന്റ്
മൈലക്കാട് ഗോപാലകൃഷ്ണപിള്ള 
പ്രോഗ്രാം കമ്മിറ്റി കൺവീനർ
വിദുമുരളി, സുരേഷ് കുമാർ, ഗ്രാമപഞ്ചായത്ത്‌ അംഗം
രഘുനാഥൻ പിള്ള, ദിലീപ് കുമാർ,
സച്ചു,അരുൺകുമാർ എന്നിവർ സംസാരിച്ചു.
ഫോട്ടോ :പ്രശസ്ത സിനിമ സീരിയൽ താരം വിവേക് ഗോപൻ ഭദ്രദീപപ്രകാശനം നടത്തുന്നു.

വേളമാനൂർ സ്വദേശിയായ പട്ടികജാതി യുവാവ് തൊഴിൽ സ്ഥലത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം നേതാവിനെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പാരിപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു

കൊല്ലം: വേളമാനൂർ സ്വദേശിയായ പട്ടികജാതി യുവാവ് തൊഴിൽ സ്ഥലത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം നേതാവിനെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പാരിപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ സ്വദേശി ജാഫർ (46)നെയാണ് അറസ്റ്റ് ചെയ്തത്.

ജെ സി ബി ഓപ്പറേറ്റർ ആയിരുന്ന 

തൊഴിൽ സ്ഥലത്ത് ഉണ്ടായ മാനസിക സമ്മർദ്ദവും ശാരീരിക പീഡനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.


സമഗ്രമായി അന്വേഷിക്കണമെന്ന് ബി.ജെ.പി തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു.


ഇക്കഴിഞ്ഞ 23ന് മുതുപുറത്ത് മുകളിലെ വീട്ടിലാണ് ഇരുപത്തിയൊന്നുകാരനായ ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹിറ്റാച്ചി ഡ്രൈവറായ ആദ്യത്യൻ ക്രൂര മർദ്ദത്തനത്തിന് ഇരയായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. മർദ്ദനം സംബന്ധിച്ച് ആദിത്യൻ പള്ളിക്കൽ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്. 

 ഇത് സംബന്ധിച്ച് പൊലീസിന് നൽകിയ പരാതിയിന്മേൽ നീതിപൂർവ്വമായ അന്വേഷണം നടത്തി  കുറ്റവാളികളെ  കണ്ടെത്തണമെന്നും ബി.ബി. ഗോപകുമാർ പറഞ്ഞു.

പരവൂർ ഒല്ലാൽ മേല്പാലം നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കുന്നതിന് ഭരണാനുമതി നൽകി റവന്യൂ വകുപ്പ് ഉത്തരവായി.



പരവൂർ ഒല്ലാൽ  മേല്പാലം നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കുന്നതിന് ഭരണാനുമതി നൽകി റവന്യൂ വകുപ്പ് ഉത്തരവായി. 

@ ആകെ ഏറ്റെടുക്കേണ്ടത് 87.20 ആർസ് ഭൂമി

പരവൂർ : പരവൂർ ഒല്ലാൽ റെയിൽവെ ലെവൽക്രോസിൽ മേല്പാലം നിർമ്മാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതി നൽകി റവന്യൂ വകുപ്പ് ഉത്തരവായി. പരവൂർ നഗരസഭയിലെ പരവൂർ, കോട്ടപ്പുറം വില്ലേജുകളിൽ ഉൾപ്പെട്ട 87.20 ആർസ് ഭൂമിയാണ് (0 .8720 ഹെക്ടർ )ഒല്ലാൽ മേൽപ്പാലം നിർമ്മാണത്തിനായി ആകെ ഏറ്റെടുക്കേണ്ടത്. പരവൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 33 ൽ ഉൾപ്പെട്ട 393, 394,396,397,399 , 400,401 എന്നീ സർവ്വേ നമ്പരുകളിലുള്ള വസ്തുക്കളും കോട്ടപ്പുറം വില്ലേജിൽ ഉൾപ്പെട്ട ബ്ലോക്ക് നമ്പർ 34 ലെ 237, 242,245,246, 247,249 ,250, 251 , 258 എന്നീ സർവ്വേ നമ്പരുകളിലുള്ള വസ്തുക്കളുമാണ് ഏറ്റെടുക്കേണ്ടതായുള്ളത്. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് ഉടൻ വിജ്ഞാപനം നടത്തുന്നതാണ്. . മേൽപ്പാലം നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് റവന്യു വകുപ്പ് തീയതിയാണ് ഭരണാനുമതി നൽകിയത്.  ആർ.എഫ്.സി. ടി. എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരമാണ് ആണ് പരവൂർ ഒല്ലാൽ മേല്പാലം നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നത്.  അതുപോലെ തന്നെ സ്ഥലമേറ്റെടുക്കുന്നതിന് സ്പെഷ്യൽ തഹസീൽദാറെ നിയമിച്ച് ഉത്തരവായിട്ടുണ്ട്. പാലത്തിൻ്റെ അലൈൻമെൻ്റ് അതിർത്തികളിൽ സർവ്വേ നടത്തി കല്ലുകൾ സ്ഥാപിക്കുന്നതിന് കേരള സർവ്വേ ആൻ്റ് അതിരടയാള ആക്ട് 1961 വകുപ്പ് 6 (1) പ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ ഉടനുണ്ടാകുന്നതാണ്.
    
   പരവൂർ ഒല്ലാൽ റെയിൽവേ മേല്പാലത്തിൻ്റെ പുതുക്കിയ അലൈൻമെൻ്റിന് 2025 സെപ്റ്റംബർ ആദ്യവാരം റയിൽവെ അംഗീകാരം നൽകിയിരുന്നു. അതിനു ശേഷം ആർ.ബി. ഡി.സി. കെ സ്ഥലമേറ്റെടുക്കൽ നടപടികൾക്കായി  സ്ഥലമേറ്റെടുക്കൽ രൂപരേഖ തയാറാക്കി അംഗീകാരം നേടി. അതിനെ തുടർന്ന് ആർ.ബി. ഡി. സി.കെ കൊല്ലം ജില്ലാകളക്ടർക്ക് മേല്പാലം നിർമ്മാണത്തിനായുള്ള സ്ഥലമേറ്റെടുക്കുന്നതിന് അർത്ഥനാ പത്രം നൽകി. തുടർന്ന് ജില്ലാ കളക്ടർ ഒല്ലാൽ മേല്പാലത്തിനായുള്ള സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച് റവന്യു വകുപ്പിന് വിശദമായ റിപ്പോർട്ട് നൽകുകയും അതിൻ്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് ഇപ്പോൾ ഒല്ലാൽ മേല്പാലം നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കുന്നതിന് ഭരണാനുമതി നൽകുകയുമായിരുന്നു. 
  ജാഗ്രതയോടെയുള്ള എം.എൽ.എ യുടെ ഇടപെടലുകളാണ് ഒല്ലാൽ മേല്പാലം സംബന്ധിച്ച ഫയലുകളിൽ വേഗത്തിൽ തീർപ്പുണ്ടാകുന്നതിന് വലിയ സഹായമായിത്തീർന്നത്.'
    ജനങ്ങളുടെ ദശാബ്ദങ്ങളായുള്ള ആവശ്യമായിരുന്നു പരവൂർ ഒല്ലാൽ ലെവൽക്രോസിൽ മേല്പാലം നിർമ്മിക്കുക എന്നത് . കിഫ്ബി വഴി 36.75 കോടി രൂപ അനുവദിച്ചിരുന്നു. നിർവ്വഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ വിശദമായ ഡി.പി.ആർ തയാറാക്കി സമർപ്പിച്ചതിനെ തുടർന്ന്
 ഒല്ലാൽ റെയിൽവെ മേല്പാലം നിർമ്മാണം റെയിൽവെയുടെ വർക്ക് പ്ലാനിൽ ഉൾപ്പെടുത്തുന്നതിനുള്ള ഔദ്യോഗിക നടപടികൾക്കായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെയും ആർ.ബി.ഡി.സി.കെ എം.ഡി.യെയും ചുമതലപ്പെടുത്തുകയായിരുന്നു. അതിനെ തുടർന്ന് പ്രസ്തുത പ്രവൃത്തി റെയിൽവെ വർക്ക് പ്ലാനിൽ ഉൾപ്പെടുത്തുകയും ജനറൽ അലൈൻമെൻ്റ് ഡ്രോയിംഗ് തയാറാക്കുന്നതിന് ആർ.ബി. ഡി.സി. കെയ്ക്ക് അനുമതി നൽകുകയും ചെയ്തു. 
.അതിനെ തുടർന്നാണ് സെപ്റ്റംബർ മാസത്തിൽ റെയിൽവെ മേല്പാലത്തിൻ്റെ അലൈൻമെൻ്റിന് അംഗീകാരം നൽകിയത്. . ഇനി മേല്പാലത്തിനാവശ്യമായ സ്ഥലമേറ്റെടുക്കൽ നടപടി കൂടി പൂർത്തിയായാൽ പരവൂർ ഒല്ലാൽ മേല്പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയും.

നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ വൻ അഗ്നിബാധ

നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ വൻ അഗ്നിബാധ 

പരവൂർ: നെടുങ്ങോലം താലൂക്ക് ആശുപത്രി കോബോണ്ടിൽ വൻ അഗ്നിബാധ അഗ്നിരക്ഷാ സേന എത്തി അഗ്നി നിയന്ത്രണ വിധേയമാക്കി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ആശുപത്രിയുടെ പിറക് വശത്തുള്ള കാടിന് തീപിടിച്ചത്. പെട്ടെന്നു തന്നെ
 ഘട്ടം ഘട്ടമായി തീ ആളിപടരുകയായിരുന്നു. തീ
പടർന്നതോടെ അന്തരീക്ഷമാകെ കറുത്ത പുക നിറയുകയായിരുന്നു.
ആശുപത്രി കോമ്പോണ്ടിൽ
 മാത്രമായി ഉയർന്നിരുന്ന പുക സമീപ പ്രദേശത്തെല്ലാം വ്യാപിച്ചു. മണിക്കൂറുകളോളം നഗരമാകെ പുക നിറഞ്ഞു.കത്തിയതിൽ പ്ലാസ്‌റ്റികും മെഡിക്കൽ മാലിന്യവും  ഉണ്ടായിരുന്നതിനാൽ
 കറുത്ത പുകയ്ക്കൊപ്പം രൂക്ഷമായ ഗന്ധവും ഉണ്ടായി. ആശുപത്രിയിൽ ഉണ്ടായിരുന്ന
ചിലർക്ക് പുക ശ്വസിച്ച് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. തീയാളി പടർന്നതോടെ ആശുപത്രി അധികൃതർ പോലീസിനെയും ഫയർ ഫോഴ്സ് അധികൃതരെയും അറിയിക്കുകയായിരുന്നു.പരവൂരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ് സ് യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമായതായി അഗ്നിരക്ഷാ സേന അധികൃതർ അറിയിച്ചു. അനുകൂലകാലാവസ്ഥയായിരുന്നതിനാലാണ് തീ നിയന്ത്രിക്കാനായത് എന്ന് ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു. ഫയർ ഫോഴ്സ് അധികൃതരുടെ നിർദ്ദേശപ്രകാരം പരവൂർ പോലിസ് കേസെടുത്തു.


 
.

Sunday, 1 February 2026

തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ തോൽവിയും പിന്നാലെനേതാക്കളുടെ കൊഴിഞ്ഞു പോക്കുംജില്ലയിൽ സിപിഎമ്മിന് അടിതെറ്റുന്നു

കൊല്ലം : തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ തോൽവിയും പിന്നാലെ
നേതാക്കളുടെ കൊഴിഞ്ഞു പോക്കും
ജില്ലയിൽ സിപിഎമ്മിന് അടിതെറ്റുന്നു.
പാർട്ടിപ്രവർത്തകർക്കിടയിൽ ഉണ്ടായി വരുന്ന അസ്വസ്തതയും ജില്ലയിലെ നേതാക്കൾക്കിടയിൽ ഉണ്ടാവുന്ന ഭിന്ന തയും പാർട്ടിയിൽ ഉണ്ടാക്കുന്ന പ്രതിസന്ധി വലുതാണ് എന്നിരിക്കെ ജില്ലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതാക്കൾ തന്നെ രംഗത്തുണ്ട്.
തിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തിനു ശേഷം പാർട്ടി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യാൻ കൂടിയ ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കൊല്ലം കോർപ്പറേഷാനിലെ മേയർ സ്ഥാനാർഥി ഇറങ്ങി പോയതിന് ശേഷം ഉണ്ടയാ പ്രശ്നങ്ങൾ ചർച്ച ചെയ്യാനിരീക്കെ മുൻ എം എൽ എ ഐഷപോറ്റി പാർട്ടിയ്ക്ക് പുറത്ത് പോയത് കൊട്ടാരക്കരയിൽ പാർട്ടിയ്ക്കും മന്ത്രി കെ.എൻ.ബാലഗോപാലിനും ഭീഷണി യായി മാറിയതും പിന്നാലെ ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം ഒന്നും പറയാതെ ജില്ലാ കമ്മിറ്റി അംഗം മുസ്ലിം ലീഗിന് കൈകൊടുത്തു പുനലൂരിൽ ലീഗ് സ്ഥാനാർഥിയായി എത്തുന്നതും സിപിഎം നേതൃത്വത്തിന് അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടികളായി മാറിയതിന് പിന്നാലെ പാർട്ടിയുടെ തന്നെ അഭിഭാഷകനും ചാനൽ ചർച്ചകളിൽ പാർട്ടിയുടെ മുഖമായിരുന്ന ഹസ്‌ക്കർ ആർ എസ് പി യുമായി ബന്ധം സ്ഥാപിച്ചു കൊണ്ട് പാർട്ടി വിടുന്നതും ജില്ലയിൽ സിപിഎം നേതൃത്വത്തിന് തലവേദനയായി മാറുന്നുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ നിൽക്കെ പാർട്ടിയിൽ  നിന്നും മുൻ എം എൽ എ അടക്കമുള്ള വരുടെ കൊഴിഞ്ഞു പോക്ക് ഉണ്ടായ പ്രതിസന്ധിയിൽ പുറത്തുകടക്കാൻ സി.പി.എം തലപുകയ്ക്കുകയാണ് നേതാക്കൾക്ക് പോലും പരസ്പരം വിശ്വാസമില്ലാത്ത അവസ്ഥ അതിനിടയിൽ തദേശത്തിലെ തോൽവിയന്മേലുള്ള നടപടി കൾ നിർത്തി വയ്ക്കാൻ ജില്ലാ കമ്മിറ്റി നിർബന്ധിതമായി
തീർന്നിരിക്കുന്നു.തദേശ ത്തിലെ തോൽവി യ്ക്ക് പിന്നാലെയുള്ള  നിർണായകമായ ഘട്ടത്തിൽ പാർട്ടിയെ പ്രതിസന്ധിയിലേക്ക് തളിവിട്ട കാല് മാറ്റ രാക്ഷ്ട്രീയ ത്തിൽ ജില്ലയിലെ ചില നേതാക്കൾക്ക് പങ്കുണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്. പുതിയ രാക്ഷ്ട്രീയ പശ് ചാതലത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് നിരവധി തവണ കൂടി കഴിഞ്ഞു  ജില്ലാ കമ്മിറ്റിയും യോഗവും ഉടൻ ചേരാനുള്ള നീക്കത്തിലാണ്. ജില്ലയിലെ സിപിഎം നേതൃത്വത്തിന് തന്നെ ഭീഷണിയായി നിൽക്കുന്ന പഴയ വി. എസ് പക്ഷം 
കളം പിടിക്കുന്നതിനുള്ള നീക്കവും ഇപ്പോൾ ഉള്ള പ്രതിസന്ധി യ്ക്ക് കാരണമായി സംസ്ഥാന നേതൃത്വം നിരീക്ഷിക്കുന്നു വരും ദിനങ്ങൾ സംസ്ഥാന നേതാക്കൾ ഏരിയതലത്തിൽ യാത്ര ചെയ്തു പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.


കാറിൽ ഇടിച്ചു നിയന്ത്രണം വിട്ട് ഇലട്രിക് പോസ്റ്റ്‌ ഇടിച്ചു തകർത്ത് ക്ഷേത്രത്തിന്റെ വഞ്ചിയിൽ ഇടിച്ചു


ചാത്തന്നൂർ : നിയന്ത്രണം വിട്ട കാർ കാറിൽ ഇടിച്ചു  ഇലട്രിക് പോസ്റ്റ്‌ ഇടിച്ചു തകർത്ത് ക്ഷേത്രത്തിന്റെ വഞ്ചിയിൽ ഇടിച്ചു നിന്നു. ചാത്തന്നൂർ -കട്ടച്ചൽ റോഡിൽ കോയിപ്പാട് രണ്ടാലും മൂട്ടിലാണ് ഇന്നലെ രാവിലെ ഒൻപത് മണിയോടെ അപകടം ഉണ്ടായത്. ചാത്തന്നൂർ ഭാഗത്ത് നിന്നും കട്ടച്ചൽ ഭാഗത്തേക്ക്  പോകുകയായിരുന്ന കാർ കോയിപ്പാട് ഇറക്കത്ത് വച്ച് എതിർ ദിശയിൽ വന്ന കാറിൽ ഇടിച്ചതിന് ശേഷം നിയന്ത്രണം വിട്ട് ഇളക്ട്രിക് പോസ്റ്റിൽ ഇടിച്ചു അടുത്തുള്ള ഓടയിലേക്ക് മറിഞ്ഞു വഞ്ചിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. തുടർന്ന് പോലിസ് സ്ഥലതെത്തി കെ എസ് ഇ ബി അധികൃതരെ അറിയിക്കുകയും വൈദ്യുതി ബന്ധം വിചെദ്ധിക്കുകയായിരുന്നു. കെ എസ് ഇ ബി അധികൃതരുടെ നിർദ്ദേശപ്രകാരം
ചാത്തന്നൂർ പോലിസ് കേസെടുത്തു.