Tuesday, 3 February 2026

അമ്മയുടെ കാരുണ്യത്തിൽരണ്ട് യുവതികൾ സുമംഗലികളായി

അമ്മയുടെ കാരുണ്യത്തിൽ
രണ്ട് യുവതികൾ സുമംഗലികളായി

ചാത്തന്നൂർ: അമ്മ ചാരിറ്റബിൾ ട്രസ്റ്റ് കല്ലുവാതുക്കലിന്റെ കാരുണ്യത്തിൽ കാഞ്ഞിരംവിള ഭഗവതി ക്ഷേത്രസന്നിധിയിൽ രണ്ട് യുവതികൾ സുമംഗലികളായി. ദേവിമാരുടെ അനുഗ്രഹവും ശിവഗിരി മഠാധിപതി  സച്ചിതാനന്ദസ്വാമിയുടെ ആശീർവാദവും നവ ദമ്പതിമാർക്ക് ഭാഗ്യമായെത്തി. ചാത്തന്നൂർ കാഞ്ഞിരംവിള ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് രണ്ട് നിർധന യുവതികളുടെ വിവാഹം നടത്തിയത്. വധു - വരന്മാർക്ക് താലിമാലയും വിവാഹ വസ്ത്രങ്ങളും എല്ലാം അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ് കുമാറാണ് സമ്മാനിച്ചത്. ശിവഗിരി
ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ്‌
 സച്ചിതാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.സ്വന്തം വരുമാന ത്തിന്റെ ഭൂരിഭാഗവും പലവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്ന അമ്മ എന്റർപ്രൈസസ് ആന്റ് ഗോൾഡ് ലോൺസ് ഉടമ സന്തോഷ്കുമാർ സമൂഹത്തിന് മാതൃകാപരമായ സന്ദേശമാണ് നല്കുന്നതെന്നും ശിവഗിരി മഠാധിപതി പറഞ്ഞു. ഇത്തരം ദൗത്യങ്ങൾ ഏറ്റെടുത്ത കാഞ്ഞിരംവിള ഭഗവതി ക്ഷേത്രഭാരവാഹികളെയും സ്വാമി പ്രകീർത്തിച്ചു. ക്ഷേത്രത്തിന്റെ മാതൃരാപരമായ പ്രവർത്തനങ്ങൾക്ക് ശിവഗിരി മഠത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും സ്വാമികൾ അറിയിച്ചു.
കല്ലുവാതുക്കൽ അടുതല ഒരിപ്പുറത്ത് ചരുവിള വീട്ടിൽ അനിയുടെയും മഞ്ചുവിന്റെയും മകൾ അറിതയും കരു കോൺ ചേരാറ്റുകുഴി പടിഞ്ഞാറ്റിൻകര പുത്തൻ വീട്ടിൽ ബാബുവിന്റെയും ഉഷയുടെയും മകൻ വിഷ്ണുവും ചാത്തന്നൂർ താഴം വടക്ക് വിളയിൽ വീട്ടിൽ വരദരാജന്റെയും രാധാമണിയുടെയും മകൾ ഗോപി കാരാജനും കോഴിക്കോട് വട്ടോളി ബസാർ മീതലെ വീട്ടിൽ സുനിൽ കുമാറിന്റെയും ഷേർളിയുടെയും മകൻ നിതിൻ ലാലുമാണ്  ക്ഷേത്ര സന്നിധിയിൽ ആചാരപ്രകാരം വിവാഹിതരായത്. ക്ഷേത്രം മേൽശാന്തി ഹരിപോറ്റി കർമ്മങ്ങൾക്ക് നേതൃത്വം നല്കി. വിവാഹ സദ്യയും ഒരുക്കിയിരുന്നു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി, ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ. ദിലീപ് കുമാർ , ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. മഹേശ്വരി , അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്.സന്തോഷ്കുമാർ , കബീർ പാരിപ്പള്ളി, ക്ഷേത്രഭാരവാഹികളായ പി.ബിജു ലാൽ , ലാൽജി പി.ബി. ഗിരിലാൽ എസ്.എ, നടരാജൻ, കരുണാകരൻ തുടങ്ങിയവർ വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഫോട്ടോ : വിവാഹിതരായ വധൂവരന്മാർ 

മൈലക്കാട് തിരു:ആറാട്ട് മാടൻനടയിലെ ഉച്ചാര മഹോത്സവത്തിന് തുടക്കമായി

മൈലക്കാട് തിരു:ആറാട്ട് മാടൻനടയിലെ ഉച്ചാര മഹോത്സവത്തിന് തുടക്കമായി 

ചാത്തന്നൂർ : മൈലക്കാട് തിരു:ആറാട്ട് മാടൻനടയിലെ ഉച്ചാര മഹോത്സവത്തിന് തുടക്കമായി പ്രശ്സത സിനിമതാരം വിവേക് ഗോപൻ ഭദ്രദീപപ്രകാശനം ചെയ്തു ഉദ്ഘാടനം ചെയ്തു എൻ എസ് എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ബി.ഐ. ശ്രീനാഗേഷ് മുഖ്യ പ്രഭാഷണം നടത്തി,ദേവസ്വം പ്രസിഡന്റ്‌ എസ്.സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു 
 ദേവസ്വം സെക്രട്ടറി
മൈലക്കാട് രാജു,എൻ എസ് എസ് കരയോഗം പ്രസിഡന്റ്
മൈലക്കാട് ഗോപാലകൃഷ്ണപിള്ള 
പ്രോഗ്രാം കമ്മിറ്റി കൺവീനർ
വിദുമുരളി, സുരേഷ് കുമാർ, ഗ്രാമപഞ്ചായത്ത്‌ അംഗം
രഘുനാഥൻ പിള്ള, ദിലീപ് കുമാർ,
സച്ചു,അരുൺകുമാർ എന്നിവർ സംസാരിച്ചു.
ഫോട്ടോ :പ്രശസ്ത സിനിമ സീരിയൽ താരം വിവേക് ഗോപൻ ഭദ്രദീപപ്രകാശനം നടത്തുന്നു.

വേളമാനൂർ സ്വദേശിയായ പട്ടികജാതി യുവാവ് തൊഴിൽ സ്ഥലത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം നേതാവിനെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പാരിപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു

കൊല്ലം: വേളമാനൂർ സ്വദേശിയായ പട്ടികജാതി യുവാവ് തൊഴിൽ സ്ഥലത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം നേതാവിനെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പാരിപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ സ്വദേശി ജാഫർ (46)നെയാണ് അറസ്റ്റ് ചെയ്തത്.

ജെ സി ബി ഓപ്പറേറ്റർ ആയിരുന്ന 

തൊഴിൽ സ്ഥലത്ത് ഉണ്ടായ മാനസിക സമ്മർദ്ദവും ശാരീരിക പീഡനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.


സമഗ്രമായി അന്വേഷിക്കണമെന്ന് ബി.ജെ.പി തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു.


ഇക്കഴിഞ്ഞ 23ന് മുതുപുറത്ത് മുകളിലെ വീട്ടിലാണ് ഇരുപത്തിയൊന്നുകാരനായ ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹിറ്റാച്ചി ഡ്രൈവറായ ആദ്യത്യൻ ക്രൂര മർദ്ദത്തനത്തിന് ഇരയായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. മർദ്ദനം സംബന്ധിച്ച് ആദിത്യൻ പള്ളിക്കൽ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്. 

 ഇത് സംബന്ധിച്ച് പൊലീസിന് നൽകിയ പരാതിയിന്മേൽ നീതിപൂർവ്വമായ അന്വേഷണം നടത്തി  കുറ്റവാളികളെ  കണ്ടെത്തണമെന്നും ബി.ബി. ഗോപകുമാർ പറഞ്ഞു.

പരവൂർ ഒല്ലാൽ മേല്പാലം നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കുന്നതിന് ഭരണാനുമതി നൽകി റവന്യൂ വകുപ്പ് ഉത്തരവായി.



പരവൂർ ഒല്ലാൽ  മേല്പാലം നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കുന്നതിന് ഭരണാനുമതി നൽകി റവന്യൂ വകുപ്പ് ഉത്തരവായി. 

@ ആകെ ഏറ്റെടുക്കേണ്ടത് 87.20 ആർസ് ഭൂമി

പരവൂർ : പരവൂർ ഒല്ലാൽ റെയിൽവെ ലെവൽക്രോസിൽ മേല്പാലം നിർമ്മാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതി നൽകി റവന്യൂ വകുപ്പ് ഉത്തരവായി. പരവൂർ നഗരസഭയിലെ പരവൂർ, കോട്ടപ്പുറം വില്ലേജുകളിൽ ഉൾപ്പെട്ട 87.20 ആർസ് ഭൂമിയാണ് (0 .8720 ഹെക്ടർ )ഒല്ലാൽ മേൽപ്പാലം നിർമ്മാണത്തിനായി ആകെ ഏറ്റെടുക്കേണ്ടത്. പരവൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 33 ൽ ഉൾപ്പെട്ട 393, 394,396,397,399 , 400,401 എന്നീ സർവ്വേ നമ്പരുകളിലുള്ള വസ്തുക്കളും കോട്ടപ്പുറം വില്ലേജിൽ ഉൾപ്പെട്ട ബ്ലോക്ക് നമ്പർ 34 ലെ 237, 242,245,246, 247,249 ,250, 251 , 258 എന്നീ സർവ്വേ നമ്പരുകളിലുള്ള വസ്തുക്കളുമാണ് ഏറ്റെടുക്കേണ്ടതായുള്ളത്. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് ഉടൻ വിജ്ഞാപനം നടത്തുന്നതാണ്. . മേൽപ്പാലം നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് റവന്യു വകുപ്പ് തീയതിയാണ് ഭരണാനുമതി നൽകിയത്.  ആർ.എഫ്.സി. ടി. എൽ.എ.ആർ.ആർ ആക്ട് 2013 പ്രകാരമാണ് ആണ് പരവൂർ ഒല്ലാൽ മേല്പാലം നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നത്.  അതുപോലെ തന്നെ സ്ഥലമേറ്റെടുക്കുന്നതിന് സ്പെഷ്യൽ തഹസീൽദാറെ നിയമിച്ച് ഉത്തരവായിട്ടുണ്ട്. പാലത്തിൻ്റെ അലൈൻമെൻ്റ് അതിർത്തികളിൽ സർവ്വേ നടത്തി കല്ലുകൾ സ്ഥാപിക്കുന്നതിന് കേരള സർവ്വേ ആൻ്റ് അതിരടയാള ആക്ട് 1961 വകുപ്പ് 6 (1) പ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ ഉടനുണ്ടാകുന്നതാണ്.
    
   പരവൂർ ഒല്ലാൽ റെയിൽവേ മേല്പാലത്തിൻ്റെ പുതുക്കിയ അലൈൻമെൻ്റിന് 2025 സെപ്റ്റംബർ ആദ്യവാരം റയിൽവെ അംഗീകാരം നൽകിയിരുന്നു. അതിനു ശേഷം ആർ.ബി. ഡി.സി. കെ സ്ഥലമേറ്റെടുക്കൽ നടപടികൾക്കായി  സ്ഥലമേറ്റെടുക്കൽ രൂപരേഖ തയാറാക്കി അംഗീകാരം നേടി. അതിനെ തുടർന്ന് ആർ.ബി. ഡി. സി.കെ കൊല്ലം ജില്ലാകളക്ടർക്ക് മേല്പാലം നിർമ്മാണത്തിനായുള്ള സ്ഥലമേറ്റെടുക്കുന്നതിന് അർത്ഥനാ പത്രം നൽകി. തുടർന്ന് ജില്ലാ കളക്ടർ ഒല്ലാൽ മേല്പാലത്തിനായുള്ള സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച് റവന്യു വകുപ്പിന് വിശദമായ റിപ്പോർട്ട് നൽകുകയും അതിൻ്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് ഇപ്പോൾ ഒല്ലാൽ മേല്പാലം നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കുന്നതിന് ഭരണാനുമതി നൽകുകയുമായിരുന്നു. 
  ജാഗ്രതയോടെയുള്ള എം.എൽ.എ യുടെ ഇടപെടലുകളാണ് ഒല്ലാൽ മേല്പാലം സംബന്ധിച്ച ഫയലുകളിൽ വേഗത്തിൽ തീർപ്പുണ്ടാകുന്നതിന് വലിയ സഹായമായിത്തീർന്നത്.'
    ജനങ്ങളുടെ ദശാബ്ദങ്ങളായുള്ള ആവശ്യമായിരുന്നു പരവൂർ ഒല്ലാൽ ലെവൽക്രോസിൽ മേല്പാലം നിർമ്മിക്കുക എന്നത് . കിഫ്ബി വഴി 36.75 കോടി രൂപ അനുവദിച്ചിരുന്നു. നിർവ്വഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ വിശദമായ ഡി.പി.ആർ തയാറാക്കി സമർപ്പിച്ചതിനെ തുടർന്ന്
 ഒല്ലാൽ റെയിൽവെ മേല്പാലം നിർമ്മാണം റെയിൽവെയുടെ വർക്ക് പ്ലാനിൽ ഉൾപ്പെടുത്തുന്നതിനുള്ള ഔദ്യോഗിക നടപടികൾക്കായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെയും ആർ.ബി.ഡി.സി.കെ എം.ഡി.യെയും ചുമതലപ്പെടുത്തുകയായിരുന്നു. അതിനെ തുടർന്ന് പ്രസ്തുത പ്രവൃത്തി റെയിൽവെ വർക്ക് പ്ലാനിൽ ഉൾപ്പെടുത്തുകയും ജനറൽ അലൈൻമെൻ്റ് ഡ്രോയിംഗ് തയാറാക്കുന്നതിന് ആർ.ബി. ഡി.സി. കെയ്ക്ക് അനുമതി നൽകുകയും ചെയ്തു. 
.അതിനെ തുടർന്നാണ് സെപ്റ്റംബർ മാസത്തിൽ റെയിൽവെ മേല്പാലത്തിൻ്റെ അലൈൻമെൻ്റിന് അംഗീകാരം നൽകിയത്. . ഇനി മേല്പാലത്തിനാവശ്യമായ സ്ഥലമേറ്റെടുക്കൽ നടപടി കൂടി പൂർത്തിയായാൽ പരവൂർ ഒല്ലാൽ മേല്പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയും.

നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ വൻ അഗ്നിബാധ

നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ വൻ അഗ്നിബാധ 

പരവൂർ: നെടുങ്ങോലം താലൂക്ക് ആശുപത്രി കോബോണ്ടിൽ വൻ അഗ്നിബാധ അഗ്നിരക്ഷാ സേന എത്തി അഗ്നി നിയന്ത്രണ വിധേയമാക്കി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ആശുപത്രിയുടെ പിറക് വശത്തുള്ള കാടിന് തീപിടിച്ചത്. പെട്ടെന്നു തന്നെ
 ഘട്ടം ഘട്ടമായി തീ ആളിപടരുകയായിരുന്നു. തീ
പടർന്നതോടെ അന്തരീക്ഷമാകെ കറുത്ത പുക നിറയുകയായിരുന്നു.
ആശുപത്രി കോമ്പോണ്ടിൽ
 മാത്രമായി ഉയർന്നിരുന്ന പുക സമീപ പ്രദേശത്തെല്ലാം വ്യാപിച്ചു. മണിക്കൂറുകളോളം നഗരമാകെ പുക നിറഞ്ഞു.കത്തിയതിൽ പ്ലാസ്‌റ്റികും മെഡിക്കൽ മാലിന്യവും  ഉണ്ടായിരുന്നതിനാൽ
 കറുത്ത പുകയ്ക്കൊപ്പം രൂക്ഷമായ ഗന്ധവും ഉണ്ടായി. ആശുപത്രിയിൽ ഉണ്ടായിരുന്ന
ചിലർക്ക് പുക ശ്വസിച്ച് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. തീയാളി പടർന്നതോടെ ആശുപത്രി അധികൃതർ പോലീസിനെയും ഫയർ ഫോഴ്സ് അധികൃതരെയും അറിയിക്കുകയായിരുന്നു.പരവൂരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ് സ് യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമായതായി അഗ്നിരക്ഷാ സേന അധികൃതർ അറിയിച്ചു. അനുകൂലകാലാവസ്ഥയായിരുന്നതിനാലാണ് തീ നിയന്ത്രിക്കാനായത് എന്ന് ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു. ഫയർ ഫോഴ്സ് അധികൃതരുടെ നിർദ്ദേശപ്രകാരം പരവൂർ പോലിസ് കേസെടുത്തു.


 
.

Sunday, 1 February 2026

തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ തോൽവിയും പിന്നാലെനേതാക്കളുടെ കൊഴിഞ്ഞു പോക്കുംജില്ലയിൽ സിപിഎമ്മിന് അടിതെറ്റുന്നു

കൊല്ലം : തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ തോൽവിയും പിന്നാലെ
നേതാക്കളുടെ കൊഴിഞ്ഞു പോക്കും
ജില്ലയിൽ സിപിഎമ്മിന് അടിതെറ്റുന്നു.
പാർട്ടിപ്രവർത്തകർക്കിടയിൽ ഉണ്ടായി വരുന്ന അസ്വസ്തതയും ജില്ലയിലെ നേതാക്കൾക്കിടയിൽ ഉണ്ടാവുന്ന ഭിന്ന തയും പാർട്ടിയിൽ ഉണ്ടാക്കുന്ന പ്രതിസന്ധി വലുതാണ് എന്നിരിക്കെ ജില്ലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതാക്കൾ തന്നെ രംഗത്തുണ്ട്.
തിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തിനു ശേഷം പാർട്ടി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യാൻ കൂടിയ ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കൊല്ലം കോർപ്പറേഷാനിലെ മേയർ സ്ഥാനാർഥി ഇറങ്ങി പോയതിന് ശേഷം ഉണ്ടയാ പ്രശ്നങ്ങൾ ചർച്ച ചെയ്യാനിരീക്കെ മുൻ എം എൽ എ ഐഷപോറ്റി പാർട്ടിയ്ക്ക് പുറത്ത് പോയത് കൊട്ടാരക്കരയിൽ പാർട്ടിയ്ക്കും മന്ത്രി കെ.എൻ.ബാലഗോപാലിനും ഭീഷണി യായി മാറിയതും പിന്നാലെ ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം ഒന്നും പറയാതെ ജില്ലാ കമ്മിറ്റി അംഗം മുസ്ലിം ലീഗിന് കൈകൊടുത്തു പുനലൂരിൽ ലീഗ് സ്ഥാനാർഥിയായി എത്തുന്നതും സിപിഎം നേതൃത്വത്തിന് അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടികളായി മാറിയതിന് പിന്നാലെ പാർട്ടിയുടെ തന്നെ അഭിഭാഷകനും ചാനൽ ചർച്ചകളിൽ പാർട്ടിയുടെ മുഖമായിരുന്ന ഹസ്‌ക്കർ ആർ എസ് പി യുമായി ബന്ധം സ്ഥാപിച്ചു കൊണ്ട് പാർട്ടി വിടുന്നതും ജില്ലയിൽ സിപിഎം നേതൃത്വത്തിന് തലവേദനയായി മാറുന്നുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പ് തൊട്ടുമുന്നിൽ നിൽക്കെ പാർട്ടിയിൽ  നിന്നും മുൻ എം എൽ എ അടക്കമുള്ള വരുടെ കൊഴിഞ്ഞു പോക്ക് ഉണ്ടായ പ്രതിസന്ധിയിൽ പുറത്തുകടക്കാൻ സി.പി.എം തലപുകയ്ക്കുകയാണ് നേതാക്കൾക്ക് പോലും പരസ്പരം വിശ്വാസമില്ലാത്ത അവസ്ഥ അതിനിടയിൽ തദേശത്തിലെ തോൽവിയന്മേലുള്ള നടപടി കൾ നിർത്തി വയ്ക്കാൻ ജില്ലാ കമ്മിറ്റി നിർബന്ധിതമായി
തീർന്നിരിക്കുന്നു.തദേശ ത്തിലെ തോൽവി യ്ക്ക് പിന്നാലെയുള്ള  നിർണായകമായ ഘട്ടത്തിൽ പാർട്ടിയെ പ്രതിസന്ധിയിലേക്ക് തളിവിട്ട കാല് മാറ്റ രാക്ഷ്ട്രീയ ത്തിൽ ജില്ലയിലെ ചില നേതാക്കൾക്ക് പങ്കുണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്. പുതിയ രാക്ഷ്ട്രീയ പശ് ചാതലത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് നിരവധി തവണ കൂടി കഴിഞ്ഞു  ജില്ലാ കമ്മിറ്റിയും യോഗവും ഉടൻ ചേരാനുള്ള നീക്കത്തിലാണ്. ജില്ലയിലെ സിപിഎം നേതൃത്വത്തിന് തന്നെ ഭീഷണിയായി നിൽക്കുന്ന പഴയ വി. എസ് പക്ഷം 
കളം പിടിക്കുന്നതിനുള്ള നീക്കവും ഇപ്പോൾ ഉള്ള പ്രതിസന്ധി യ്ക്ക് കാരണമായി സംസ്ഥാന നേതൃത്വം നിരീക്ഷിക്കുന്നു വരും ദിനങ്ങൾ സംസ്ഥാന നേതാക്കൾ ഏരിയതലത്തിൽ യാത്ര ചെയ്തു പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.


കാറിൽ ഇടിച്ചു നിയന്ത്രണം വിട്ട് ഇലട്രിക് പോസ്റ്റ്‌ ഇടിച്ചു തകർത്ത് ക്ഷേത്രത്തിന്റെ വഞ്ചിയിൽ ഇടിച്ചു


ചാത്തന്നൂർ : നിയന്ത്രണം വിട്ട കാർ കാറിൽ ഇടിച്ചു  ഇലട്രിക് പോസ്റ്റ്‌ ഇടിച്ചു തകർത്ത് ക്ഷേത്രത്തിന്റെ വഞ്ചിയിൽ ഇടിച്ചു നിന്നു. ചാത്തന്നൂർ -കട്ടച്ചൽ റോഡിൽ കോയിപ്പാട് രണ്ടാലും മൂട്ടിലാണ് ഇന്നലെ രാവിലെ ഒൻപത് മണിയോടെ അപകടം ഉണ്ടായത്. ചാത്തന്നൂർ ഭാഗത്ത് നിന്നും കട്ടച്ചൽ ഭാഗത്തേക്ക്  പോകുകയായിരുന്ന കാർ കോയിപ്പാട് ഇറക്കത്ത് വച്ച് എതിർ ദിശയിൽ വന്ന കാറിൽ ഇടിച്ചതിന് ശേഷം നിയന്ത്രണം വിട്ട് ഇളക്ട്രിക് പോസ്റ്റിൽ ഇടിച്ചു അടുത്തുള്ള ഓടയിലേക്ക് മറിഞ്ഞു വഞ്ചിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. തുടർന്ന് പോലിസ് സ്ഥലതെത്തി കെ എസ് ഇ ബി അധികൃതരെ അറിയിക്കുകയും വൈദ്യുതി ബന്ധം വിചെദ്ധിക്കുകയായിരുന്നു. കെ എസ് ഇ ബി അധികൃതരുടെ നിർദ്ദേശപ്രകാരം
ചാത്തന്നൂർ പോലിസ് കേസെടുത്തു.

Friday, 30 January 2026

ചാത്തന്നൂർ: പോലീസിന്റെ പെറ്റിയടി പ്രതിഷേധവുമായി ജനങ്ങൾ.

ചാത്തന്നൂരിൽ പോലീസിന്റെ പെറ്റിയടി പ്രതിഷേധവുമായി ജനങ്ങൾ.

ചാത്തന്നൂർ: പോലീസിന്റെ പെറ്റിയടി പ്രതിഷേധവുമായി ജനങ്ങൾ. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ചാത്തന്നൂർ ജങ്ഷനിൽ ട്രാഫിക് നിയമങ്ങൾ ഇല്ലാത്തത്
മൂലം റോഡ് സൈഡിൽ നിർത്തിയിട്ടി രിക്കുന്ന വാഹനങ്ങളുടെയും വ്യാപര സ്ഥാപനങ്ങളിൽ സാധനങ്ങൾ  വാങ്ങാൻ വരുന്നവരുടെയും ഫോട്ടോ എടുത്തു പെറ്റിയടിയ്ക്കുന്ന പോലീസിന്റെ നടപടിയ്ക്ക് എതിരെയാണ് ചാത്തന്നൂരിൽ പ്രതിഷേധം ശക്തമാകുന്നത്.
നിയമപരമായ അറിയിപ്പ് ബോർഡുകൾ ഓരോ ദിവസവും എൻ എച്ച് നിർമ്മാണ കമ്പനി റോഡിൽ പ്രദർശിപ്പിക്കുന്നുണ്ട്. ആയതു പ്രകാരം വാഹനങ്ങൾ പാർക്ക് ചെയ്യു ന്നതിനു ഫൈൻ ഈടാക്കുന്നതിനു വ്യവസ്ഥ ഇല്ലായെന്നിരിക്കെ ചാത്തന്നൂർ ജങ്ഷനിൽ ട്രാഫിക് ഡ്യുട്ടിക്ക് നിയോഗിച്ചിരി ക്കുന്ന ട്രാഫിക് വാർഡന്മാരും ഹൈവേ പോലിസ് ഉദ്യോഗസ്ഥരുമുൾപ്പടെയാണ് ഇരു ചക്രവാഹനങ്ങളുടെയടക്കം ഫോട്ടോ എടുത്തു മോട്ടോർ വഹിക്കിൾ ഉദ്യോഗസ്ഥർ ക്കും പോലിസ് ഉദ്യോഗസ്ഥർക്കും അയച്ചു കൊടുത്തു പെറ്റിയടിക്കുന്നത്. 

സർവീസ് റോഡുകളുടെയും വശത്തെ നടപ്പാതയുടെയും പണി പൂർത്തിയാക്കി കൈവരി വച്ചു നൽകാതെയാണ് നിർമ്മാണ കമ്പനി അതിവേഗപാത നിർമ്മാണം നടത്തുന്നത്. വാഹന പാർക്കിങ്കിന് സ്ഥലവും ഇല്ല ഒപ്പം തന്നെ 
 നടന്നു വന്നു സാധനം വാങ്ങാൻ നടപ്പാതയും ഇല്ലാത്തതിനാൽ കച്ചവട സ്ഥാപന ഉടമകൾ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ വേണ്ട ഇടം കണ്ടെത്തി നിർമാണങ്ങൾ നടത്തിവരികയാണ്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചു കൊണ്ട്
റോഡ് സൈഡിലെ  ഓടക്കു മുകളിൽ വാഹനം നിർത്തി കടകളിൽ നിന്നും സാധനം വാങ്ങുന്നവർക്ക് പിഴ ഈടാക്കി വരുന്ന പതിവ് രീതിയാണ് പോലിസ് പിന്തുടരുന്നത്. പിഴയിടുന്നത് മൂലം
കച്ചവട സ്ഥാപനങ്ങളിൽ  സാധനം വാങ്ങാൻ ആർക്കും തയ്യാറാകാത്ത സ്ഥിതിയിൽ കഴിഞ്ഞ ചെറിയ കാലയളവിൽ തന്നെ എഴുപതോളം
കച്ചവട സ്ഥാപനങ്ങൾ നിർത്തി പോയി. ചാത്തന്നൂർ തിരുമുക്കിൽ നോഎൻട്രി ബോർഡ് സ്ഥാപിച്ചിട്ടുള്ള അടിപാതയിലൂടെ വലിയ വാഹനങ്ങൾ കടന്നു പോകുന്നതിന് പിഴ ഈടാക്കുന്നില്ല. ഇരുന്നൂറോളം
അധികം കടമുറികൾ കച്ചവടക്കാരെ കാത്ത് പരസ്യബോർഡ് വച്ചിരിക്കുന്ന കാഴ്ചയാണുള്ളത്. വ്യാപാര വ്യവസായ മേഖലയാണ് ഗവൺമെൻറ്റിൻ്റെ സാമ്പത്തിക സ്രോതസ്സ് എന്നിരിക്കെ കച്ചവടക്കാരെ ഉപദ്രവിക്കുന്ന സമീപന ത്തിൽ നിന്നും പോലിസ് പിന്മാറണ മെന്ന ആവശ്യമാണ് ശക്തമാകുന്നത്
100 രൂപയുടെ സാധനം വാങ്ങാൻ കച്ചവട സ്ഥാപനങ്ങളിൽ എത്തുന്നവർക്ക്
500 രൂപ നൽകേണ്ടിവരുന്ന സ്ഥിതി ഒഴിവാക്കിയില്ലെങ്കിൽ ചാത്തന്നൂർ കമ്പോളം ഇല്ലാതാകും. നൂറുകണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടും. ചുമട്ടുതൊഴിലാളികൾക്ക് പണി ഇല്ലാതാകും. അതുപോലെ തന്നെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ കുടുംബം പട്ടിണിയാകും എന്നാണ് ജനങ്ങളുടെ യടക്കം പരാതി.


NH 66 വികസനവുമായി ബന്ധപ്പെട്ട് വ്യാപാരസ്ഥാ പനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന വാഹന ങ്ങൾക്ക് ഫൈൻ ചുമത്തുന്നത് സംബന്ധിച്ച്.

@ പരിഹാര നിർദ്ദേശങ്ങളുമായി വ്യാപാരികളും വികസനസമിതി ഭാരവാഹികളും രംഗത്ത്

ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന
സർവീസ് റോഡിന്റെ ഭാഗമായുള്ള നടപ്പാതയുടെയും ഡിവൈഡറുകളുടെയും പണി പൂർത്തിയാകും വരെ കടകൾക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്തു സാധനം വാങ്ങുന്നതിനുള്ള സ്ഥിതിയുണ്ടാകണമെന്ന ആവശ്യമാണ് വ്യാപരികൾ ചൂണ്ടി കാണിക്കുന്നത്.
നോ പാർക്കിംഗ് ബോർഡുകൾ നിർമ്മാണ കമ്പനിയോ പോലീസോ പഞ്ചായത്ത്‌ അധികൃതരോ സ്ഥാപിച്ചിട്ടില്ലാത്ത ഇടങ്ങളിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക് ചുമത്തിയ പിഴ ഒഴിവാക്കുക. റോഡ് നിർമ്മാണം പൂർത്തിയാകും മുമ്പ് വലിയ വ്യാപാര സ്ഥാപനങ്ങൾ 200 മീറ്റർ ചുറ്റളവിൽ പാർക്കിംഗ് സൗകര്യം ഒരുക്കാനുള്ള സാവകാശം നൽകുക. പഞ്ചായത്ത് മുൻകൈയെടുത്ത് തരിശുഭൂമികൾ കണ്ടെത്തി വാഹന പാർക്കിംഗ് സൗകര്യം ഒരുക്കുക. പഞ്ചായത്ത് തല ട്രാഫിക് സമിതി രൂപീകരിച്ചു. മാസത്തിലൊരിക്കൽ കമ്മറ്റി കുടി സ്ഥിതിഗതികൾ വിലയിരുത്തി പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തി നടപ്പിലാക്കി വ്യാപാര സൗഹൃദ പഞ്ചായത്ത് ആക്കി മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ
 കാലതാമസമില്ലാതെ പരിഹരിച്ചു നൽകുകയും ചാത്തന്നൂരിൻ്റെ വ്യാപാര മേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിനുള്ള നടപടികൾ കൈ കൊള്ളണമെന്ന ആവശ്യമാണ് ഉയരുന്നത്.

@ പോലിസ് നടപടി ചെറുകിട കച്ചവടക്കാർക്ക് തിരിച്ചടി

ഒരു കടയിൽ കയറാൻ ഒരാൾ വണ്ടി നിർത്തിയാൽ അപ്പൊൾ തന്നെ ഫോട്ടോ എടുത്തു  അനധികൃത പാർക്കിങ് ഫൈൻ. 
ഈടാക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഫോട്ടോ എടുക്കാൻ വേണ്ടി പാഞ്ഞു നടക്കുന്ന പോലീസും ട്രാഫിക് വാർഡനും ആണ് എവിടെ നോക്കിയാലും . വണ്ടിയുടെ ടയർ റോഡിൽ ആണ് എന്നും പറഞ്ഞു അപ്പൊൾ വരും ഫൈൻ നോ പാർക്കിംഗ് ബോർഡ്‌ ഉണ്ടാവണം എന്നില്ല , റോഡിൽ വര പോലും വേണം എന്നുപോലുമില്ല ഇത് മൂലം
ചെറുകിട കച്ചവടക്കാർ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
 മാളുകളും പാർക്കിങ് ഉള്ള വലിയ കടകളും കച്ചവടം കൊണ്ട് പോയി കഴിഞ്ഞുവെന്ന് വ്യാപരികൾ ചൂണ്ടി കാണിക്കുന്നു.


എൻ എസ് എസ് സമൂഹത്തിലെ പാവപ്പെട്ടവർക്കായി നിലകൊള്ളുന്ന സംഘടന - ചിതറ.എസ്.രാധാകൃഷ്ണൻനായർ

എൻ എസ് എസ് സമൂഹത്തിലെ പാവപ്പെട്ടവർക്കായി നിലകൊള്ളുന്ന സംഘടന -  ചിതറ.എസ്.രാധാകൃഷ്ണൻനായർ

ചാത്തന്നൂർ:  എൻ എസ് എസ് സമൂഹത്തിലെ പാവപ്പെട്ടവർക്കായി നിലകൊള്ളുന്ന സംഘടനയാണെന്ന് 
നായർ സർവീസ് സോസൈറ്റിയെന്ന്
 എൻ എസ് എസ് നായകസഭാoഗം ചിതറ.എസ്.രാധാകൃഷ്ണൻനായർ പറഞ്ഞു. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കൈപിടിച്ചു യർത്താൻ വേണ്ടിയാണ്  സാമ്പത്തിക സംവരണത്തിനായി എൻ എസ് എസ് വാദിക്കുന്നത് ചാത്തന്നൂർ താലൂക്ക് എൻ.എസ്.എസ്‌ കരയോഗ യൂണിയൻ  പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
വിവിധ സമുദായങ്ങൾ തമ്മിലും മതവിഭാഗങ്ങൾ തമ്മിലുമുള്ള സൗഹാർദ്ദം, മത-സമുദായ വിഭാഗങ്ങളുടെയും രാജ്യത്തിൻ്റെ തന്നെയും പുരോഗതിക്കാവശ്യമായ അടിസ്ഥാന ഘടകങ്ങളിലൊന്നാണെന്നാണ് എൻ.എസ്.എസ്. എക്കാലവും കരുതിയിട്ടുണ്ട്. നായർ സമുദായോന്നതിക്കായി പ്രവർത്തിക്കുകയാണ് മുഖ്യലക്ഷ്യമെങ്കിലും ഇതരസമുദായങ്ങൾക്ക് ക്ഷോഭകരമായി യാതൊന്നും ചെയ്യുകയില്ല എന്ന സമുദായാചാര്യൻ്റെ പ്രതിജ്ഞാവാക്യത്തിൽ ഊന്നി നിന്നുകൊണ്ടാണ് എൻ.എസ്.എസ്. പ്രവർത്തിക്കുന്നത്. ചിലപ്പോൾ ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ടെങ്കിൽ, അതിനെ കോടതികളിൽ ചോദ്യംചെയ്യുക എന്ന ന്യായയുക്തമായ സമ്പ്രദായമേ സർവീസ് സൊസൈറ്റി സ്വീകരിച്ചിട്ടുള്ളൂ. സമുദായസൗഹാർദ്ദം നിലനിർത്താനുള്ള മാർഗ്ഗം അതാണെന്നാണ് സർവീസ് സൊസൈറ്റിയുടെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പരസഹായത്തിൽ നിന്ന് സ്വയംസഹായ പ്രസ്ഥാനത്തിലേക്ക് സമുദായാംഗങ്ങളെ ആനയിക്കുക, സമുദായത്തെ സ്വയംപര്യാപ്തമാക്കുക ആദിയായ ലക്ഷ്യങ്ങളോടെ പ്രവർത്തനം നടത്തുന്ന ഈ പ്രസ്ഥാനം ചെറുതും വലുതുമായ തൊഴിൽരംഗങ്ങളിൽ പ്രവർത്തിക്കാനുള്ള താല്പര്യവും സന്നദ്ധതയും സമുദായാംഗങ്ങളിൽ വളർത്താൻ ശ്രമിക്കുന്നുണ്ട്.
 ഓരോ കരയിലെയും മുതിർന്നവർ മാത്രം പങ്കെടുത്തിരുന്ന നായർ കരയോഗങ്ങളിൽ ഇന്ന് ചെറുപ്പക്കാരും സ്ത്രീകളും ബാലജനങ്ങളും ഓരോവിധത്തിൽ ഭാഗഭാക്കാകുന്നുണ്ട്. വനിതാ-ബാല സമാജങ്ങളുടെ രൂപീകരണത്തോടെയാണ് ഇത് സാദ്ധ്യമായത് എന്നും അദ്ദേഹം പറഞ്ഞു ഹൈന്ദവ സമൂഹത്തിന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരഷിക്കാൻ എന്നും എക്കാലത്തും എൻ എസ് എസ് മുൻനിരയിൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ പ്രസിഡൻ്റ് ബിഐ ശ്രീനാഗേഷ് അദ്ധ്യക്ഷത വഹിച്ചു.
 എൻ.എസ്.എസ് ഹൈസ്‌കൂൾ അങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ മഠത്തിൽ ശിവദാസൻപിള്ള സാന്ത്വനസ്പർശം ചികിത്സ ധനസഹായവും വിതരണം ചെയ്തു. എൻ.എസ്.എസ് പ്രതിനിധി സഭാമെമ്പർമാരും യൂണിയൻ ഭരണസമിതി അംഗങ്ങളും വനിതായൂണിയൻ ഭരവാഹികളും ചടങ്ങിന് നേതൃത്വം നൽകി. യൂണിയൻ വൈസ് പ്രസിഡൻ്റ് എൻ.റ്റി.പ്രദീപ്‌കുമാർ സ്വാഗതവും യൂണിയൻ സെക്രട്ടറി പി.എം.പ്ര കാശ്‌കുമാർ കൃതജ്ഞതയും പറഞ്ഞു.
സിവിൽ സർവ്വീസ് പരീക്ഷയിൽ 95 -ാം മത് റാങ്ക് നേടിയ
ദേവിക പ്രിയദർശിനിയേയും,
 സിബിഎസ്ഇ, പ്ലസ് ടു വിനും ഓൾ ഇന്ത്യ ലെവലിൽ 6ത് റാങ്ക് നേടിയ  ദേവിക.എ സ്.പിള്ളയേയും,പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടിയ  നീരജ.ഡി.എസ് നേയും കലാകായിക പ്രാവിണ്യം തെളിയിച്ച 51 കുട്ടികളെയും,പുതിയതായി ജോലി ലഭിച്ച 43 ഉദ്യോഗസ്ഥരെയും സംഘടന പരമായി മികച്ച പ്രവർത്തനംകാഴ്ച വച്ച കരയോഗം ഭാരവാഹികളെയും ചടങ്ങിൽ ആധരിച്ചു.

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വയോജന ക്ഷേമപദ്ധതികൾ അട്ടിമറിയ്ക്കു ന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വയോജന ക്ഷേമപദ്ധതികൾ അട്ടിമറിയ്ക്കു ന്നു.

സ്വയംഭരണ സ്ഥാപനങ്ങൾ വയോജന ക്ഷേമപദ്ധതികൾക്കായുള്ള 
ഫണ്ടുകൾ വകമാറ്റി അട്ടിമറിയ്ക്കുന്നു
ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സാമൂഹികനീതി വകുപ്പ് വഴി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന വയോജന ക്ഷേമ പദ്ധതികൾ ഉദ്ഘാടനത്തിലൊതുക്കി വെറും കടലാസ് പദ്ധതികളാക്കി അട്ടിമറിയ്ക്കുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 60 വയസ് പൂർത്തിയായ വയോജനങ്ങൾക്കായുള്ള വിവിധ ആനുകൂല്യങ്ങളും അടിയന്തിര സാമ്പത്തിക സഹായവും ചികിത്സയും പരിചരണവും കൗൺസിലിംഗും നൽകുന്ന പദ്ധതികൾക്കായി കേന്ദ്ര സംസ്ഥാന 
സർക്കാരുകൾ വർഷാവർഷം കോടി കണക്കിന് രൂപയാണ് വകയിരുത്തുന്നത്. കേന്ദ്രസർക്കാർ വകയിരുത്തുന്ന ഫണ്ടിനൊപ്പം സംസ്ഥാന സർക്കാർ വിഹിതവും ഉൾപ്പെടുന്ന ഫണ്ട്
 സംസ്ഥാന സർക്കാർ വഴിയാണ് 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എത്തുന്നത് ഇ ഫണ്ട് ഉപയോഗിച്ച് സംസ്ഥാന സർക്കാർ ആവീഷ്കരിക്കുന്ന
 പല പദ്ധതികളും വയോജനങ്ങളിൽ എത്തുന്നില്ലെന്നതാണ് പ്രധാന പരാതി യായി ഉയരുന്നത്.ഇ ഫണ്ട് 
പെയിൻ ആൻഡ് പാലിയേറ്റീവ് എന്ന പേരുകൂടി എഴുതി ചേർത്താണ് വയോജന ക്ഷേമത്തിനായി വിനിയോഗിക്കേണ്ടുന്ന ഫണ്ട്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
വഴിമാറ്റുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അഞ്ച് ശതമാനം തുക വയോജന ക്ഷേമത്തിനായി മാറ്റിവെച്ചാണ് മൊത്തം പദ്ധതികൾക്ക് അംഗീകാരം വാങ്ങിക്കുന്നത്. മാനദണ്ഡ പ്രകാരം അഞ്ച് ശതമാനം തുക വൃദ്ധജനങ്ങളുടെ ക്ഷേമത്തിനായി വകയിരുത്തിയില്ലെങ്കിൽ പദ്ധതികൾക്ക് അംഗീകാരം ലഭിക്കില്ലെന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ വിവിധ പേരുകളിൽ  പ്രവർത്തിക്കുന്ന 
വയോജന പരിപാലന കേന്ദ്രങ്ങൾ 2024-ൽ അധിക സൗകര്യം നൽകി വികസിപ്പിക്കാൻ
സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം
 സായംപ്രഭ ഹോമുകളായി ഉയർത്തിയിരുന്നു. വയോജനങ്ങൾക്ക് ഒത്തുചേരുന്നതിനും മാനസിക ശാരീരിക ഉല്ലാസത്തിനും ചികിത്സ, മരുന്നുകൾ, ആംബുലൻസ്, വിജ്ഞാന ക്ളാസുകൾ, കൗൺസിലിംഗ് എന്നിവ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് സാമൂഹികനീതി വകുപ്പ് സായംപ്രഭഹോമുകൾ ആരംഭിച്ചത്. പകൽനേര വിശ്രമത്തിനും വിനോദത്തിനുമുള്ള സൗകര്യം ഏർപ്പെടുത്തുമെന്നാണ് പ്രഖ്യാപനമെങ്കിലും അടിസ്ഥാനപരമായ സൗകര്യങ്ങൾ പോലും ഏർപ്പെടുത്തിയില്ല പലതും ഉദ്ഘാടനത്തിൽ ഒതുങ്ങി അത് കൊണ്ട് തന്നെ 
പഞ്ചായത്തുകൾ തോറും വൃദ്ധജനങ്ങൾക്കായി തുടങ്ങിയ വയോജന സൗഹൃദ കേന്ദ്രങ്ങളായ പകൽ വീടുകൾ ഇപ്പോൾ നോക്കുകുത്തിയാണ്. ലക്ഷകണക്കിന് രൂപയുടെ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച സ്ഥാപനങ്ങൾ കാട് പിടിച്ചു സാമൂഹ്യ വിരുദ്ധരുടെ താവള lമായി
കെട്ടിടങ്ങൾ കാലപഴക്കം മൂലം നശിച്ചു അതിനുള്ളിലെ സാധനങ്ങളും നശിച്ചു കിടക്കുകയാണ് ചാത്തന്നൂരിലെ 
വയോജന പരിപാലന കേന്ദ്രമായ പകൽ വീട് ഉപയോഗമില്ലാതെ  കിടക്കാൻ തുടങ്ങിയിട്ട് ആറ് വർഷമായി. പഞ്ചായത്ത്‌ അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല
ജില്ലാ കളക്ടർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും ഇതുവരെയും നടപടി ഒന്നും ഉണ്ടായിട്ടില്ല. എന്നാണ് നാട്ടുകാരുടെ പരാതി സമാന രീതിയിലാണ് ജില്ലയിലെ തദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പകൽ വീടുകൾ എന്ന് നാട്ടുകാർ ആരോപിക്കുന്നു.




Thursday, 22 January 2026

പൂതക്കുളം ഗ്രാമപഞ്ചായത്തിലെ തെരുവ് വിളക്കുകൾ കണ്ണടച്ചുപ്രതിഷേധവുമായി ജനങ്ങൾ

പൂതക്കുളം ഗ്രാമപഞ്ചായത്തിലെ തെരുവ് വിളക്കുകൾ കണ്ണടച്ചുപ്രതിഷേധവുമായി ജനങ്ങൾ

പരവൂർ : പൂതക്കുളം ഗ്രാമപഞ്ചായത്തിലെ തെരുവ് വിളക്കുകൾ കണ്ണടച്ചു. അറ്റകുറ്റ പണികൾ നടത്തി മാസം അഞ്ചു തികയും മുൻപേ മിക്ക വാർഡുകളിലെയും പകുതിയിലേറെ തെരുവ് വിളക്കുകൾ പ്രവർത്തനരഹിതമായി മാറിയിട്ടും അനങ്ങാപാറ നയം സ്വീകരിക്കുകയാണ് അധികൃതർ കഴിഞ്ഞ സമ്പത്തിക വർഷം അനുവദിച്ച  തുക പൂർണമായി വിനിയോഗിച്ചതോടെ  പുതിയ പഞ്ചായത്ത്‌ ഭരണസമിതി തെരുവ് വിളക്കുകൾ എന്ന് പ്രവർത്തനക്ഷമം ആകുമെന്ന് ഉറപ്പ് നൽകുന്നതും ഇല്ല. ഉൾ പ്രദേശങ്ങളിലെ റോഡുകളിൽ കൂടി സഞ്ചരിക്കുന്നവർക്ക് സന്ധ്യയായാൽ ആശ്രയം തെരുവ് വിളക്കുകളാണ്. ഇവ മിഴി പൂട്ടിയതോടെ രാത്രി യാത്രികർ ബുദ്ധിമുട്ടിലായി. ജോലി കഴിഞ്ഞും പഠനം കഴിഞ്ഞും വീട്ടിലേക്ക് 
പോകുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർ
ടോർച്ച് തെളിച്ച് വരേണ്ട സ്ഥിതി. സന്ധ്യയായാൽ തെരുവ്
നായകളും ഇഴ ജന്തുക്കളും റോഡ് കയ്യടക്കും. കാൽനടയായി വരുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.വർഷം തോറും ലക്ഷങ്ങളാണ് തെരുവ് വിളക്കുകളുടെ പരിപാലനത്തിനു പൂതക്കുളം പഞ്ചായത്ത് ചെലവഴിക്കുന്നത്.  ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ നടത്താനും ഇതിനു കഴിയാത്ത വിളക്കുകൾ മാറ്റി പുതിയത് സ്ഥാപിക്കാനും ആണ് ഓരോ വർഷവും കരാർ നൽകുന്നത്.
ഓരോ വാർഡിലും പുതിയത് സ്ഥാപിക്കുന്നതും അറ്റകുറ്റപ്പണികൾ നടത്തുന്നതും സംബന്ധിച്ച് വാർഡ് അംഗങ്ങൾ നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ കരാറുകാരനു പണം നൽകുന്നത് ഇത് പലപ്പോഴും അട്ടിമറിക്കുകയാണ് ഭരണക്കാർ ചെയുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.ഓരോ വാർഡിലും കേടായ വിളക്കുകൾ അറ്റകുറ്റപ്പണികൾ നടത്താതെ തെളിയാത്ത വിളക്കുകൾ പൂർണമായി മാറ്റി പുതിയത് സ്‌ഥാപിച്ചതാണ് പണം പെട്ടെന്ന് ചെലവാക്കാനുള്ള കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു
പഞ്ചായത്ത് പരിധിയിൽ രണ്ടായിരത്തോളം ലൈറ്റുകൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ ബഹു ഭൂരിപക്ഷവും കത്താത്ത അവസ്ഥ യിലാണ്.

@ പ്രക്ഷോഭവുമായി ബിജെപി 
പൂതക്കുളം പഞ്ചായത്തിലെ തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാൻ. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിജെപിയുടെ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ ആവശ്യപ്പെട്ടു
പഞ്ചായത്തിൽ നടന്ന ആദ്യ കമ്മറ്റിയിൽ വിഷയം ഉന്നയിച്ചെങ്കിലും. പുതിയ ഭരണസമിതി അധികാരത്തിൽ വന്ന ഒരു മാസമായി. തെരുവ് വിളക്കുകൾ കത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ല. 
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ
. സജീഷ് മാങ്കൂട്ടം, വി. കെ. സുനിൽകുമാർ പാലോട്ടുകാവ് ശിവ, റാംരാജ് രാമൻ. ശ്രീജ. ചിപ്പി ചന്ദ്രൻ. എന്നിവർ പഞ്ചായത്ത് സെക്രട്ടറിക്കും  പ്രസിഡണ്ടിനും നേരിട്ട് പരാതി നൽകി. അടിയന്തരമായി തെരുവിളക്ക് കത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ. ശക്തമായ. സമരങ്ങളും ആയി മുന്നോട്ടു പോകേണ്ടി വരുമെന്ന്. പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു





ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് വധഭീഷണിമുഴക്കി വാഹനം കൊണ്ട് ഇടിച്ചു കൊല്ലാൻ ശ്രമിച്ചതായി പരാതി

ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച്  വധഭീഷണി
മുഴക്കി വാഹനം കൊണ്ട് ഇടിച്ചു കൊല്ലാൻ ശ്രമിച്ചതായി പരാതി

ചാത്തന്നൂർ : ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച്  വധഭീഷണി
മുഴക്കി വാഹനം കൊണ്ട് ഇടിച്ചു കൊല്ലാൻ ശ്രമിച്ചതായി കോൺഗ്രസ്‌ നേതാവിനെതിരെ പരാതി. മുൻ കോൺഗ്രസ്‌ നേതാവിന്റെ മകനും പ്രമുഖ കരാറുകാരനുമായ ബിനു.യു ആണ് ചാത്തന്നൂർ പോലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ ചാത്തന്നൂർ മുരളിയ്ക്കും മകനും നിരവധി കേസുകളിൽ പ്രതിയായ സിനോയ്ക്കും എതിരെയാണ് ചത്തന്നൂർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.സംഭവത്തെ കുറിച്ച് ചാത്തന്നൂർ പോലിസ് പറയുന്നത്.
ഇന്നലെ രാവിലെ 9 മണിയോടെ
കോൺഗ്രസ്‌ നേതാവ് ചാത്തന്നൂർ മുരളിയുടെ വീടിന് മുന്നിൽ റോഡിന്റെ എതിർദിശയിൽ കാർ പാർക്കിങ് ചെയ്തതിനെ തുടർന്ന് ഉണ്ടായ തർക്കം ആണ് സംഘർഷത്തിൽ കലാശിച്ചത് എന്ന് പോലിസ് പറയുന്നത്. കോൺഗ്രസ്‌ നേതാവ് ചാത്തന്നൂർ മുരളിയും മകനും കാർ യാത്ര ക്കാരനുമായി ഉണ്ടായ തർക്കത്തിനിടയിൽ കരമണ്ണ് മാഫിയയുമായി ബന്ധപ്പെട്ട ആൾക്കാരെ വിളിച്ചു വരുത്തി സംഘർഷം ഉണ്ടാക്കിയതാണ് എന്ന് പോലിസ് പറയുന്നു ചാത്തന്നൂർ പോലിസ് പരാതിയന്മേൽ അന്വേഷണം തുടങ്ങി.

ഭാരതീയ വ്യാപാരി വ്യവസായ സംഘം കാര്യാലയം ഉദ്ഘാടനം ചെയ്തു

ഭാരതീയ വ്യാപാരി വ്യവസായ സംഘം 
കാര്യാലയം ഉദ്ഘാടനം ചെയ്തു
ചാത്തന്നൂർ : ഭാരതീയ വ്യാപാരി വ്യവസായ സംഘം കല്ലുവാതുക്കൽ യൂണിറ്റിന്റെ 
കാര്യാലയം പ്രമുഖ വ്യവസായിയായ കനകാംബരൻ കനകശ്രീ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. 
രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് ബൗദ്ധിക്ക് പ്രമുഖ് പ്രശാന്ത് 
ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സംഘടന സെക്രട്ടറി രവികുമാർ, ജില്ലാ പ്രസിഡണ്ട് സജൻലാൽജി ജി ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ ജനറൽ സെക്രട്ടറി ജയൻ താലൂക്ക് പ്രസിഡന്റ് സിജുമനോഹർ താലൂക്ക് ജനറൽ സെക്രട്ടറി രാജേഷ് ബാബു, താലൂക്ക് വൈസ് പ്രസിഡണ്ട് തിലകരാജ് യൂണിറ്റ് പ്രസിഡണ്ട് മനേഷ് കുമാർ ജനറൽ സെക്രട്ടറി ഷിബു യൂണിറ്റസ് ട്രഷറർ മണികണ്ഠൻ ജില്ലാ സംഘടനാ സെക്രട്ടറി എന്നിവർ സംസാരിച്ചു.

ചിറക്കരയിൽ സിപിഎം നേതാക്കൾക്ക് എതിരെ കൂട്ട നടപടി.

ചിറക്കരയിൽ സിപിഎം നേതാക്കൾക്ക് 
എതിരെ കൂട്ട നടപടി.സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയർത്തി അണികൾ.

ചാത്തന്നൂർ: ചിറക്കരയിൽ 
യനീയപരാജയം സിപിഎം സംഘടനാ നടപടി ആരംഭിച്ചു ആദ്യഘട്ടമായിമുതിർന്ന സിപിഎം നേതാക്കൾക്കെതിരെ കൂട്ടനടപടി. സിപിഎം ജില്ലാ  സെക്രട്ടറിയേറ്റ് അംഗം ബി തുളസീധരക്കുറുപ്പിന്റെ സാന്നിധ്യത്തിൽ ചേർന്ന ലോക്കൽ കമ്മിറ്റിയിലാണ് നേതാക്കൾക്ക് എതിരെയുള്ള നടപടി പ്രഖ്യാപിച്ചത്. ലോക്കൽ കമ്മിറ്റിയിലെ പകുതിയോളം അംഗങ്ങൾക്കെതിരെയും
ബ്രാഞ്ച് തലത്തിൽ പ്രവർത്തിക്കുന്ന
അമ്പതോളം പാർട്ടി മെബർമാർക്ക് എതിരെയുമായുള്ള നടപടിയാണ് സിപിഎം പ്രഖ്യാപിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രവർത്തന രംഗത്ത് നിന്ന് മനഃപൂർവ്വം മാറി നിന്നെന്ന പേരിൽ 
നിലവിലുള്ള സിപിഎം ചിരക്കരയിലെ
ലോക്കൽ കമ്മിറ്റി അംഗങ്ങളായ 
 എൽ വിജയൻ, മുൻ ഗ്രാമപഞ്ചായത്ത്‌ അംഗം ബി. സുദർശനൻ പിള്ള, ചാലിൽ ബ്രാഞ്ച് സെക്രട്ടറിയായ പ്രവീന്ദ്രൻ എന്നിവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്  നൽകി ലോക്കൽ കമ്മിറ്റി യിൽ നിന്നും പ്രവർത്തനത്തിൽ നിന്നും
 മാറ്റി നിർത്തുവാനും.ചിറക്കര സർവീസ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും
വ്യവസായ പ്രമുഖനും ചിറക്കര ക്ഷേത്രം ബി ബ്രാഞ്ച് മെമ്പറുമായ പഴവിള വിനുകുമാറിനെ പാർട്ടി മെമ്പർഷിപ്പിൽ നിന്ന് ഒഴിവാക്കി പാർട്ടിയിൽ നിന്നും പുറത്താക്കാനും, വിവിധ ബ്രാഞ്ചുകളിൽ തെരഞ്ഞെടുപ്പ് രംഗത്ത് ഇല്ലായിരുന്ന അമ്പതോളം പാർട്ടി മെമ്പർമാരെ ബ്രാഞ്ചുകൾ കൂടി വിശദീകരണം ചോദിച്ചു മെബർഷിപ്പിൽ നിന്നും നീക്കം ചെയ്യുവാനും തീരുമാനിച്ചു. പാർട്ടി ലോക്കൽ കമ്മിറ്റി യോഗം ബി മധുസൂാനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു എന്തിയ കമ്മിറ്റിയംഗം സഖാവ് എൻ ശശി റിപ്പോർട്ട് അവതരിപ്പിച്ചു.

@ ചിറക്കരയിൽ സിപിഎം വീണ്ടും പ്രതിസന്ധിയിലേക്ക്.
നിയമസഭ തിരഞ്ഞെടുപ്പ് പടി വാതിൽക്കൽ എത്തി നിൽക്കുമ്പോൾ ചിറക്കര ലോക്കൽ കമ്മിറ്റിയിലെ പാർട്ടി മെബർമാർക്കെതിരെയുള്ള നടപടി 
സിപിഎമ്മിന്റെ പ്രവർത്തനത്തെ സാരമായി
ബാധിക്കുമെന്ന് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ ചൂണ്ടി കാട്ടുന്നു.ചിറക്കര ലോക്കൽ കമ്മിറ്റിയിലെ ഇരുപതോളം ബ്രാഞ്ച് കമ്മിറ്റികളിലായി മുന്നൂറ്റിയൻ പതോളം വരുന്ന പാർട്ടി മെബർമാരിൽ അമ്പതോളം വരുന്ന പാർട്ടി മെബർമാർക്ക് എതിരെയും എട്ട് ബ്രാഞ്ച് സെക്രട്ടറിമാർക്ക് എതിരെയും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്ക് എതിരെയുമുള്ള നടപടിയെ രൂക്ഷമായി വിമർശിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇടതു മുന്നണി ഭരിക്കുന്ന ചിറക്കര സർവീസ് ബാങ്കിലെ സിപിഎമ്മിന്റെ ഏഴ് ഡയറക്ടർമാർ ഇതിനിടയിൽ പാർട്ടിയിലെ മെബർഷിപ്പ് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടതും പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്.





കൊട്ടിയം പറക്കുളത്ത് ദേശീയപാത നിർമ്മാണത്തിലെ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ച പുറത്ത്.

കൊട്ടിയം പറക്കുളത്ത് ദേശീയപാത നിർമ്മാണത്തിലെ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ച പുറത്ത്.

കൊട്ടിയം: ദേശീയപാതയിൽ വൻ സുരക്ഷാ വീഴ്ച ആർ ഇ വാളിന് ഉള്ളിലും 
 വിള്ളൽ നിർമ്മാണപ്രവർത്തി തുടരാൻ നിർമ്മാണകമ്പനി പ്രതിഷേധവുമായി നാട്ടുകാർ. പലപ്പോഴായി മൺ മതിലിനുള്ളിലെ റോഡിൽ രൂപപ്പെട്ട   വിള്ളലുകൾ പരിഹരിക്കാനായി പോലീസ് സന്നാഹത്തോടെ കമ്പനി നടത്തിയ പരിശോധനയിലാണ് മതിലിനുള്ളിലെ ആഴത്തിലുള്ള വിള്ളലുകൾ കണ്ടെത്തിയത്. വിള്ളൽ അടയ്ക്കുന്നതിനായി രണ്ടടി താഴ്ചയിൽ മണ്ണുനീക്കിയപ്പോൾ അതിനടിയിലും മൺമതിൽ  നെടുകെ പിളർന്ന നിലയിലാണ്.
രണ്ടാഴ്ചയ്ക്ക് മുൻപാണ് നാഷണൽ ഹൈവേ പണിയുന്നതിന്റെ  പാർശ്വഭിത്തികൾ  ഇളകിയതായും  റോഡിൽ വിള്ളലുകൾ രൂപപ്പെട്ടതായും ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്  തുടർന്ന് ഇവർ കളക്ടർ മുഖേന നാഷണൽ ഹൈവേ അതോറിറ്റിയെ കാര്യങ്ങൾ ധരിപ്പിക്കുകയും സമരസമിതി അംഗങ്ങളുമായി കളക്ടർ നടത്തിയ ചർച്ചയുടെയും ഭാഗമായി നിർമ്മാണ പ്രവർത്തനം നിർത്തിവച്ചിരിക്കുകയായിരുന്നു. 
ഇന്നലെ  രാവിലെ പതിനൊന്ന്മണിയോടെയാണ് വൻ പോലീസ് സന്നാഹത്തോടെ എൻ എച്ച് എ ഐയുടെ കരാർ കമ്പനിയുടെ ജോലിക്കാർ പറക്കുളം ഭാഗത്തെ
നിലവിലുള്ള വിള്ളലുകൾ അടയ്ക്കാൻ എത്തിയത്. എന്നാൽ സമരസമിതി നേതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗതെത്തി. ഉന്നതതല സുരക്ഷാ പരിശോധന  നടത്തുന്നതിന് മുൻപ് വിള്ളലുകൾ മൂടിവെച്ച് തെളിവ് നശിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് സമരസമിതി പ്രവർത്തകർ 
ആരോപിച്ചു. ഇതിനിടയിൽ തൊഴിലാളികൾ 
പുറമേയുള്ള മണ്ണുമാറ്റിയപ്പോഴാണ് വെളിയിൽ കാണുന്നതിനേക്കാൾ  വലിയ വിള്ളലുകൾ മതിലിന് താഴെ കണ്ടെത്തിയത്. നിർമ്മാണത്തിലെ അപാകത പൂർണ്ണമായും ബോധ്യപ്പെട്ടിട്ടും  പണി നിർത്തിവെക്കാൻ അധികൃതർ തയ്യാറായില്ല. മൈലക്കാട് ഭാഗത്ത് മതിൽ തകർന്നു വീണതും, ഇപ്പോൾ പറക്കുളത്ത് അടിത്തറയിൽ വിള്ളലുകൾ കണ്ടെത്തിയതും നിർമ്മാണത്തിലെ അശാസ്ത്രീയതയുടെ തെളിവാണ്. 40 അടി ഉയരത്തിൽ ലക്ഷക്കണക്കിന് ടൺ മണ്ണ് നിറച്ച ഈ മതിൽ തകർന്നാൽ ഉള്ള ഭവ്യ ഷിത്തുകൾ  സമരസമിതി നേതാക്കൾ ചൂണ്ടിക്കാട്ടി. ഈ പുതിയ സാഹചര്യത്തിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ഉമാ ശങ്കർ ഐ.എ.എസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി സമരസമിതി നേതാക്കൾ ബന്ധപ്പെടുകയും തുടർന്ന് നിർമ്മാണപ്രവർത്തികൾ നിർത്തി വയ്ക്കുകയായിരുന്നു.കേന്ദ്ര സർക്കാർ ഉത്തരവ് അട്ടിമറി യ്ക്കുന്ന നിർമ്മാണ കമ്പനി അധികൃതരുടെ നടപടിയ്ക്ക് എതിരെ പ്രതിഷേധം ശക്തമാകുകയാണ്.
സുരക്ഷാ പരിശോധന പൂർത്തിയാകാതെയും, മൺമതിൽ പൊളിച്ച് തൂൺപാലം  നിർമ്മിക്കാൻ ഉത്തരവാകാതെയും ഇനി പണി തുടരാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ.  പണി നിർത്തിവച്ചിരുന്ന സ്ഥലത്ത്  നിർമ്മാണ പ്രവർത്തനം പുനരാരംഭിക്കാനുള്ള കരാർ കമ്പനിയുടെ നീക്കം സംഘർഷത്തിലേക്ക് വഴി മാറുക യാണ്. പോലീസിന്റെ സംരക്ഷണയിൽ
നിർമ്മാണകമ്പനി അധികൃതർ പണി
 പുനരാരംഭിക്കാനുള്ള  നീക്കം മൂലം
സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.  മൈലക്കാട് സംഭവിച്ചത് പോലെ ഇവിടെയും റോഡ് ഇടിയും എന്നാണ് പ്രദേശവാസികളുടെ ആശങ്ക.കൊട്ടിയം സിഐ  പ്രദീപിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്..

Sunday, 18 January 2026

ചാത്തന്നൂരിന് കിൻഫ്ര പാർക്ക് ഇന്നുമൊരു സ്വപ്നം മാത്രമാകുമോ

ചാത്തന്നൂരിന് കിൻഫ്ര പാർക്ക് ഇന്നുമൊരു സ്വപ്നം മാത്രമാകുമോ 

ചാത്തന്നൂർ :ചിറക്കര ഗ്രാമപ്പഞ്ചായത്തിന് കിൻഫ്ര പാർക്ക് ഇന്നുമൊരു സ്വപ്നം മാത്രമാണ്. പതിനഞ്ചു വർഷത്തിലേറെയായി കാണുന്ന സ്വപ്നം. 2008-2009 സാമ്പത്തികവർഷമാണ് ഗ്രാമപ്പഞ്ചായത്ത് കിൻഫ്ര പാർക്കിനായി ശ്രമം തുടങ്ങിയത്. ഏഴുവർഷംമുൻപ്‌ സാറ്റലൈറ്റ് സർവേയിലൂടെ ടൂറിസം, ഐ.ടി. പാർക്കിനായി കിൻഫ്ര കണ്ടെത്തിയ സ്ഥലം സാങ്കേതിക, വകുപ്പുതല തർക്കങ്ങളിൽ കുടുങ്ങി.

ചാത്തന്നൂർ മണ്ഡലത്തിലെ ചിറക്കര ഗ്രാമപ്പഞ്ചായത്തിൽ പരവൂർ, ചിറക്കര വില്ലേജുകളിലായി കിടക്കുന്ന സ്ഥലമാണ് കിൻഫ്ര പദ്ധതിക്കായി കണ്ടെത്തിയത്. പോളച്ചിറ ഏലായുടെ തെക്കുഭാഗത്തായി കോട്ടേക്കുന്ന് ക്ഷേത്രംമുതൽ തെങ്ങുവിളവരെയുള്ള 110-ഓളം ഏക്കറാണ് പദ്ധതിക്കായി സർവേ നടത്തി കണ്ടെത്തിയത്.

പൊക്കാളി പാടശേഖരങ്ങളിൽ (സമുദ്രനിരപ്പിൽനിന്നു താഴ്ന്ന പ്രദേശം) ഒന്നായ പോളച്ചിറയുടെ തീരത്ത് അന്തരീക്ഷതാപനില അനുകൂലമായതിനാലാണ് കിൻഫ്ര ഈ പ്രദേശം സർവേയിലൂടെ തിരഞ്ഞെടുത്തത്. മാത്രമല്ല, പദ്ധതി പ്രദേശം 95 ശതമാനവും ജനവാസമേഖല അല്ലാത്തതതും അനുകൂലമായി. പദ്ധതിപ്രദേശത്തു വരുന്ന ഒഴുകുപാറ ഏലായ്ക്ക് രൂപമാറ്റം വരുത്താതെയാണ് കിൻഫ്ര പദ്ധതി തയ്യാറാക്കുന്നത്. അടിസ്ഥാനസൗകര്യങ്ങളായ റോഡ്, വൈദ്യുതി, വെള്ളം, ആധുനിക വാർത്താവിനിമയ സംവിധാനം തുടങ്ങിയവയും മറ്റ് അനുകൂല ഘടകങ്ങളും ഒരുക്കി സംരംഭകർക്കു കൈമാറുകയാണ് കിൻഫ്ര ചെയ്യുന്നത്. പദ്ധതി നടപ്പായാൽ നൂറുകണക്കിന് സ്ഥാപനങ്ങളിലൂടെ ആയിരക്കണക്കിനുപേർക്ക് നേരിട്ടും അതിലേറെപ്പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.

ഒഴുകുപാറ ഏലായുടെ ഭാഗമായി വരുന്ന ഇരുപത് ഏക്കർ സ്ഥലം പദ്ധതിപ്രദേശത്ത് ഉൾപ്പെട്ടിരിക്കുന്നതാണ് സാങ്കേതിക തടസ്സം. ഇതിനായി കൃഷി വകുപ്പും റവന്യൂ വകുപ്പും വ്യവസായ വകുപ്പും തമ്മിൽ ചർച്ചകൾ നടന്നു. ഇതിനിടെ പദ്ധതിക്കായി ഫണ്ട് കണ്ടെത്താൻ മാർഗമില്ലെന്നു പറഞ്ഞ് തുടർ നടപടികളും തടസ്സപ്പെട്ടു.
വരുന്ന ബജറ്റിൽ തുക വകയിരുത്താനുള്ള ശ്രമം ബന്ധപ്പെട്ടവർ നടത്തിയാൽ മാത്രമെ കിൻഫ്ര പാർക്ക് പദ്ധതി നടപ്പാക്കാൻ കഴിയൂ. ഒപ്പം തന്നെ നബാർഡിന്റെ കൃഷി അനുബന്ധ സമഗ്രവികസന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പോളച്ചിറ ഏലാ സംരക്ഷിക്കണം.

@ കൃഷി അനുബന്ധ സ്ഥാപനങ്ങൾക്ക് പ്രാമുഖ്യം നൽകണം.

@ ദേശാടനപ്പക്ഷികൾക്കു പേരുകേട്ട പോളച്ചിറ ഏലായിൽ അവയുടെ ആവാസവ്യവസ്ഥ സംരക്ഷിച്ച് നിർദിഷ്ട പാർക്കിൽ പക്ഷിനീരീക്ഷണ കേന്ദ്രം സ്ഥാപിച്ചാൽ ടൂറിസം രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിക്കാം

Thursday, 15 January 2026

തഴുത്തല ഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുന്നാൾ മഹോത്സവത്തിന് കൊടിയേറി

തഴുത്തല ഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുന്നാൾ മഹോത്സവത്തിന് കൊടിയേറി

കൊട്ടിയം : തഴുത്തല ഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുന്നാൾ മഹോത്സവത്തിന് കൊടിയേറി ക്ഷേത്രം തന്ത്രി പട്ടത്താനം തടത്തിൽ മഠം ചന്ദ്രശേഖ രൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്തിൽ തൃകൊടിയേറ്റ് കർമ്മം നടന്നു തുടർന്ന് തങ്കയങ്കി ചാർത്തി ദർശനം ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ഉച്ചയ്ക്ക് 
 രാവിലെ 5.30ന്അഷ്ടദ്രവ്യഗണപതിഹോമം, ഗണേശസഹസ്രനാമജപയഞജo തുടക്കം 11.30ന് അന്നദാനം,രാത്രി 7ന് തിരുവാതിര തുടർന്ന് കൈകൊട്ടികളി 8ന് നാടകം.13ന് 
ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 7ന് തിരുവാതിര, കൈകൊട്ടികളി, 14ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 6ന് ദേശവിളക്ക്രാത്രി 7ന് നൃത്തനൃത്യങ്ങൾ തുടർന്ന് കൈകൊട്ടികളി, 8ന് നാടകം. 15ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 6ന് ദേശവിളക്ക്, രാത്രി 7ന് നൃത്തനൃത്യങ്ങൾ, 8ന് നാടകം. 16ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 6ന് ദേശവിളക്ക്, 8ന് ഗാനമേള. 17ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 6ന് ദേശവിളക്ക്, 8ന് കലഅർപ്പണം 2026.18ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 7.30ന് നൂറുംപാലും, രാത്രി 8.30ന് ഗാനമേള. 19ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 8ന് മെഗാഷോ, 11ന് പള്ളിവേട്ട. 20ന് രാവിലെ 8.30ന് ആനയൂട്ട്, വൈകുന്നേരം 4ന് ഓട്ടൻത്തുള്ളൽ,4.30മുതൽ കെട്ട്കാഴ്ചയും എഴുന്നെള്ളത്തും രാത്രി 8മണി മുതൽ കുടമാറ്റം ക്ഷേത്രസന്നിധിയിൽ. തിരു ആറാ ട്ട്,തുടർന്ന് തൃകൊടിയിറക്ക്.
ഫോട്ടോ :ക്ഷേത്രം തന്ത്രി പട്ടത്താനം തടത്തിൽ മഠം ചന്ദ്രശേഖരൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്തിൽ തൃകൊടിയേറ്റ് കർമ്മം നടക്കുന്നു.

ചാത്തന്നൂരിൽ രണ്ടിടത്ത് അഗ്നിബാധ

ചാത്തന്നൂരിൽ രണ്ടിടത്ത് അഗ്നിബാധ
ജനങ്ങൾ പരിഭ്രാന്തിയിൽ.

ചാത്തന്നൂർ : ചാത്തന്നൂരിൽ രണ്ടിടത്ത് അഗ്നിബാധ ജനങ്ങൾ പരിഭ്രാന്തിയിൽ.
ചിറക്കര പഞ്ചായത്തിലെ പാണിയിൽ
ഉച്ചയ്ക്ക് 12.30ഓടെ  സ്വകാര്യ വ്യക്തിയുടെ 
മൂന്നര ഏക്കറോളം വരുന്ന 
കാട് പിടിച്ചു കിടന്ന പുരയിടത്തിലും
2.50ഓടെ ചാത്തന്നൂർ ശ്രീനാരായണ കോളേജ് ഗ്രൗണ്ടിലെ പുല്ലിലുമാണ് തീപ്പിടിത്തം ഉണ്ടായത്. പാണിയിൽ ഉണ്ടായ തീപ്പിടിത്തം കാടിന് സാമൂഹ്യവിരുദ്ധർ 
തീയ്യിട്ടതാണ് എന്ന സംശയത്തിലാണ് നാട്ടുകാരും പോലീസും ഇവിടെ നിമിഷങ്ങൾ കൊണ്ട് തീ ആകാശം മുട്ടെ ആളിപടരുക യായിരുന്നു ഫയർഫോഴ്സ് രണ്ട് മണിക്കൂർ എടുത്തു തീയ്യണയ്ക്കാൻ.ഇവിടെ തീയ്യണ ച്ചു പരവൂർ എത്തി വെള്ളം നിറയ്ക്കുന്നതിനിടയിൽ അടുത്ത തീപ്പിടിത്തം എസ്. എൻ കോളേജിൽ ഉണ്ടായത്. എസ് എൻ കോളേജ് ഗ്രൗണ്ടിൽ എല്ലാ വർഷവും ചൂട് കൂടുമ്പോൾ ഉണ്ടായ സ്വഭാവിക തീപിടിത്തമാണ് ഉണ്ടായത്എന്ന നിഗമനത്തിലാണ് പോലീസും ഫയർ ഫോഴ്സും. രണ്ടിടത്തും 
പരവൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി തീയ്യണയ്ക്കുകയായിരുന്നു.ഫയർ ഫോഴ്സ് അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ പോലിസ് കേസെടുത്തു. സാമൂഹ്യ വിരുദ്ധർ കാട് പിടിച്ച വസ്തുക്കൾക്ക് തീയ്യിടുന്നത് ജനങ്ങളിൽ പരിഭ്രാന്തി പടർത്തിയിട്ടുണ്ട്.

ചാത്തന്നൂരിൽ പോസ്റ്റ്‌ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂരിൽ പോസ്റ്റ്‌ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂർ : ചാത്തന്നൂരിൽ പോസ്റ്റ്‌ ഓഫീസിന് കെട്ടിടം കെട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ചാത്തന്നൂരിൽ നിലവിലുണ്ടായിരുന്ന പോസ്റ്റാഫീസ് കെട്ടിടം പൊളിച്ച് മാറ്റിയതിനെ തുടർന്ന്  പോസ്റ്റാഫീസ് വാടക കെട്ടിടത്തിൽ താൽക്കാലികമായി പ്രവർത്തിച്ച് വരികയാണ് . ദേശീയപാതയോരത്ത് തന്നെ വസ്തു ഉള്ള നിലയ്ക്ക്  
പോസ്റ്റാഫീസിന് പഴയ കെട്ടിടം നിന്ന സ്ഥലത്ത് തന്നെ  പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്  വേണ്ടിയുള്ള നടപടികൾ ആരംഭിക്കണമെന്നാവശ്യമുയരുകയാണ്.
സ്വന്തം കെട്ടിടത്തിൽ പോസ്റ്റാഫീസ് പ്രവർത്തിക്കുകയെന്നത് 
ചാത്തന്നൂരിൻ്റെ ഒരു പ്രധാന വികസന ആവശ്യമാണ്.
ആയതിനാൽ പോസ്റ്റാഫീസിന് ചാത്തന്നൂരിൽ കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ സത്വരനടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും  
പോസ്റ്റാഫീസിൻ്റെ സേവന പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി ചാത്തന്നൂർ പോസ്റ്റ് ഓഫീസിന്റെ പദവി കുറച്ചു കൊണ്ടുവരാനുള്ള ബോധപൂർവ്വമായ ശ്രമത്തിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ട് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് ചാത്തന്നൂർ വികസന സമിതി നിവേദനം സമർപ്പിച്ചു. കൊല്ലം സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസിൽ നേരത്തെ നിവേദനം സമർപ്പിച്ചുവെങ്കിലും നാളിതുവരെയും
യാതൊരു നടപടികളും
ആരംഭിക്കാഞ്ഞതിനാലാണ്.ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് നിവേദനം സമർപ്പിച്ചത്.


ചാത്തന്നൂർ ജല അതോറിറ്റിയുടെ അനാസ്ഥ പൈപ്പ് പൊട്ടി ലക്ഷകണക്കിന് ലിറ്റർ വെള്ളം പാഴാകുന്നു.

ജല അതോറിറ്റിയുടെ അനാസ്ഥ പൈപ്പ് പൊട്ടി ലക്ഷകണക്കിന് ലിറ്റർ വെള്ളം പാഴാകുന്നു.

ചാത്തന്നൂർ : ചാത്തന്നൂർ ജല അതോറിറ്റിയുടെ അനാസ്ഥ പൈപ്പ് പൊട്ടി ലക്ഷകണക്കിന് ലിറ്റർ വെള്ളം പാഴാകുന്നു.
ചാത്തന്നൂർ സെക്ഷൻ ഓഫീസ് പരിധിയിൽ
അടിക്കടിയുള്ള പൈപ്പ് പൊട്ടലും അനന്തമായി നീളുന്ന അറ്റകുറ്റ പണികളും മൂലം ദിനവും പതിനായിരകണക്കിന് ലിറ്റർ വെള്ളം പാഴാവുകയാണ്. സമയബന്ധിതമായി പൈപ്പ് പൊട്ടുന്ന സ്ഥലങ്ങളിൽ നിർമ്മാണപ്രവർത്തികൾ നടത്താതത് മൂലം  റോഡുകൾ തകർന്ന നിലയിലാണ്.പുതിയതായി നിർമ്മിച്ച റോഡുകളിൽ പോലും വീണ്ടും അറ്റകുറ്റപണികൾ നടത്തേണ്ട അവസ്ഥ യാണ്. അത്യാധുനിക രീതിയിൽ നിർമ്മാണം പൂർത്തിയാക്കിയ പാരിപ്പള്ളി -പരവൂർ-ചാത്തന്നൂർ റോഡിൽ നിരവധി സ്ഥലങ്ങളിൽ പൈപ്പുകളുടെ അറ്റകുറ്റപണികൾ മൂലം റോഡിൽ കുഴികൾ രൂപം കൊണ്ട നിലയിലാണ്.
ജല അതോറിറ്റിയുടെ ഉത്തര വാദിത്വം ഇല്ലാത്ത അറ്റകുറ്റപണികൾ മൂലം
റോഡുകളിലൂടെയുള്ള യാത്ര അതീവ ദുഷ്കരമാണ് അറ്റകുറ്റ പണികൾ നടത്തിയ  സ്ഥലങ്ങളിൽ മണ്ണ് കൂട്ടിയിട്ടിരുക്കുന്നതും, കുഴികൾ മൂടാ ത്തതും കാരണം അപകടങ്ങൾ പതിവാകുന്നു. പൈപ്പ് പൊട്ടുന്ന സ്ഥലങ്ങളിൽ തന്നെ  സ്ഥിരമായി പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്.
പൈപ്പിന്റെ ക്വളിറ്റിയില്ലായ്മയും നിർമ്മാണപ്രവർത്തികളുടെ അപാകതയും
 മൂലമാണ് അടിക്കടി പൈപ്പ് പൊട്ടുന്നത് എന്ന് ഉദ്യോഗസ്ഥർ പറയുന്നു.ഒന്നിലധികം തവണ പൊട്ടുന്ന സ്ഥലങ്ങളിൽ
പഴയ പൈപ്പ് മാറ്റി സ്ഥാപിക്കാൻ അനുമതിയില്ലാത്തതാണ് പൈപ്പുകൾ അടിക്കടി പൊട്ടുന്നതിന്റെ പ്രധാന കാരണം.
പൈപ്പ് പൊട്ടുന്നതോടുകൂടി പ്രദേശത്തുള്ള ജലവിതരണവും നടക്കുന്നില്ല. പൈപ്പ് പൊട്ടിയൊഴുകുന്നത് അധിക്യതരെ അറിയിച്ചാലും യഥാസമയം അറ്റകുറ്റപണികൾ നടത്താൻ എത്താറില്ലന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധി കളുടെയും പരാതി.
ജല അതോറിറ്റിയുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന കരാറുകാർക്കു പണം കുടിശികയായ മൂലം പൊട്ടിയ പൈപ്പ് നന്നാക്കാൻ കരാറുകാർക്കും മടിയാണ്.
ചാത്തന്നൂർ ജല അതോറിറ്റിയുടെ പരിധിയിൽ മാത്രം ഇരുന്നോറോളം
 സ്ഥലങ്ങളിൽ  പൈപ്പ് പൊട്ടി ലക്ഷകണക്കിന് ലിറ്റർ വെള്ളം പാഴാകുന്നുണ്ട്.ഇത് മൂലം
 ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തുന്നില്ല ഇത് മൂലം  ശുദ്ധജലം മുട്ടിയിട്ട് മാസങ്ങളായി.വേനൽ കാലമായതോടെ രൂക്ഷമായ ശുദ്ധജലക്ഷാമമാണ് അതിനിടയിലാണ് അടിക്കടിയുള്ള പൈപ്പ് പൊട്ടൽ അടിയന്തിരമായി ജനങ്ങൾ കൊടുത്തിട്ടുള്ള പരാതികൾ മുൻഗണന പ്രകാരം അറ്റകുറ്റപണികൾ നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.








Tuesday, 13 January 2026

കാഞ്ഞിരംവിള ശ്രീഭഗവതി ക്ഷേത്രത്തിൽതോറ്റം പാട്ട് തുടങ്ങി

കാഞ്ഞിരംവിള ശ്രീഭഗവതി ക്ഷേത്രത്തിൽ
തോറ്റം പാട്ട് തുടങ്ങി

ചാത്തന്നൂർ : കാഞ്ഞിരംവിള ശ്രീഭഗവതി ക്ഷേത്രത്തിൽ മകരഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള തോറ്റം പാട്ട് തുടങ്ങി ഇന്നലെ ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിലെ ശ്രീ കോവിലിൽ നിന്നും ക്ഷേത്രം മേൽശാന്തി ഹരിപോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ
പള്ളിവാളിൽ 
ദേവിയെ ആവാഹിച്ചു വാദ്യമേളങ്ങള്‍, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ഭഗവതിയെ ശ്രീകോവിലില്‍നിന്ന് എഴുന്നള്ളിച്ച് പാട്ടുപുരയില്‍  
പാട്ട് പാടി കാപ്പുകെട്ടി കുടിയിരുത്തിയതോടെയാണ് 
 ഈ വർഷത്തെ 
തോറ്റം പാട്ട് തുടങ്ങിയത്.ചാത്തന്നൂർ കാഞ്ഞിരംവിള ശ്രീ ഭഗവതി ക്ഷേത്രത്തിലെ 
 ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നാണ് ഏഴ് ദിവസം നീണ്ടു നിൽക്കുന്ന തോറ്റം പാട്ട് 17ന് അവസാനിക്കും 18ന് ഉത്സവത്തിന് തൃക്കൊടിയേറ്റ്. അയിലം ശിവം ഭദ്രകാളി തോറ്റംപാട്ട് സംഘമാണ് തോറ്റം പാട്ട് പാടുന്നത്.
ഫോട്ടോ: തോറ്റം പാട്ട്


വേനൽകടുത്തോടെ ജില്ലയിൽ പലയിടത്തും തീകത്തി പടരുന്നത് ഭീഷണിയാകുന്നു.

വേനൽകടുത്തോടെ ജില്ലയിൽ പലയിടത്തും തീകത്തി പടരുന്നത് ഭീഷണിയാകുന്നു. 

കൊട്ടിയം : വേനൽകടുത്തോടെ ജില്ലയിൽ പലയിടത്തും തീകത്തി പടരുന്നത് ഭീഷണിയാകുന്നു. തുടർച്ചയായി അടി ക്കുന്ന കാറ്റിൽ തീ ആളിപടരുന്നതും നിത്യ സംഭവങ്ങളായി മാറിയിട്ടുണ്ട്. 
മലയോര മേഖലകളിലും ജനവാസം കുറഞ്ഞ സ്ഥലങ്ങളിലുമാണ് തീ വ്യാപനം കൂടുതൽ.  സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഭൂമികളിൽ കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങളിൽ എളുപ്പത്തിനായി 
കാടിന് തീ ഇടുന്നത് പതിവായി മാറിയിട്ടുണ്ട് അങ്ങനെ തീയിട്ടപ്പോൾ ആണ് ഇന്നലെ മുഖത്തലയിൽ വീടിന്റെ ഉടമസ്ഥൻ അഗ്നിബാധയിൽ മരിച്ചത്. അശ്രദ്ധമായി ഇട്ട തീ അണയ്ക്കാൻ ശ്രമിച്ചതാണ്അദ്ദേഹത്തിന്റെ ദേഹത്തേക്ക് തീ പടരാൻ കാരണം. വേനൽ കടുക്കുന്ന സാഹചര്യത്തിൽ തീ പടരുന്നത് തടയാൻ ജാഗ്രത പാലിക്കണം. ഉണങ്ങിയ പുല്ലിന് അശ്രദ്ധമായി തീയിടുന്നത് ജീവികൾക്കും പരിസ്ഥിതിക്കും വലിയ ഭീഷണിയാണ്.
തീയിടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലിസും ഫയർഫോഴ്സ്ഉദ്യോഗസ്ഥരും പറയുന്നു.

@ ഫയർ ഫോഴ്സ്മുന്നറിയിപ്പ്

തദ്ദേശസ്‌ഥാപന ജനപ്രതിനിധികൾ ഇടപ്പെട്ട്
പൊതുനിരത്തുകളിലെ പുല്ലും കുറ്റിച്ചെടികളും നീക്കാൻ തദ്ദേശസ്‌ഥാപനങ്ങൾ നടപടിയെടുക്കണമെന്ന് അഗ്നിരക്ഷാ സേന നിർദേശിക്കുന്നു. സ്വകാര്യ പ്ലോട്ടുകളിലെ അപകടാവസ്‌ഥ ഒഴിവാക്കാൻ ഉടമകളും ജാഗ്രത പുലർത്തണം. അപകടസാധ്യത കൂടിയ സ്ഥലങ്ങളിലേക്കുള്ള റോഡുകളുടെ വീതിക്കുറവും കേബിൾ കുരുക്കുള്ള മേഖലകളിൽ ആ പ്രശ്‌നവും പരിഹരിച്ച് ഫയർ എൻജിനുകൾക്കു കടന്നുപോകാനും മുൻകൂട്ടി സൗകര്യം ഒരുക്കണം. തീപിടിത്ത സാധ്യതയുള്ള സ്ഥ‌ലങ്ങൾ കണ്ടെത്തുകയും ഫയർലൈൻ ഒരുക്കാനും ശ്രമം വേണം. 
 അഗ്നിരക്ഷാ സംവിധാനങ്ങൾ സ്‌ഥാപിച്ച കെട്ടിടങ്ങളിൽ അവ പ്രവർത്തനക്ഷമമെന്ന് ഉറപ്പാക്കേണ്ടത് കെട്ടിടഉടമകൾ തന്നെയാണ്. ഫ്ലാറ്റുകളിലും അപാർട്മെന്റുകളിലും മാലിന്യം കൂട്ടിയിട്ടു കത്തിക്കരുത്. കൃത്യമായ മാലിന്യ സംസ്ക‌രണ രീതികൾ ഒരുക്കണം. എളുപ്പം തീപിടിക്കുന്ന സാധനങ്ങൾ സൂക്ഷിക്കുന്ന സ്‌ഥാപനങ്ങൾ, സംഭരണശാലകൾ, കടകൾ എന്നിവിടങ്ങളിൽ തീപിടിത്തമുണ്ടായാൽ അണയ്ക്കാനുള്ള ഉപകരണങ്ങൾ സജ്ജമാക്കി സൂക്ഷിക്കണം. കരിയിലകളും ചപ്പുചവറുകളും അശാസ്ത്രീയമായി കത്തിക്കരുത്. ഇലക്ട്രിക് ലൈനിലേക്കു വീഴുന്ന രീതിയിൽ ഓലകളോ മരച്ചില്ലകളോ ഉണ്ടെങ്കിൽ കെഎസ്ഇബിയുമായി ബന്ധപ്പെട്ട് അതു മുറിക്കണം. അടിയന്തര ഘട്ടങ്ങളിൽ സ്ഥലത്തെത്താൻ വ്യക്തവും
കൃത്യവുമായ സ്‌ഥലവിവരവും വഴിയും ബന്ധപ്പെടാനുള്ള ഫോൺ നമ്പറും അഗ്നിരക്ഷാ സേനയ്ക്കു നൽകണം.

@  സാമൂഹിക വിരുദ്ധർ റോഡ് സൈഡിലും ആളില്ലാത്ത പുരയിടങ്ങളിലും
മനഃപൂർവം തീയിട്ടു' നാട്ടുകാരെയും അഗ്നിശമന സേനയെയും ഒരേപോലെ വലയ്ക്കുന്നുണ്ട്. റെയിൽവേ ട്രാക്കുകളോടു ചേർന്നുള്ള പുൽക്കാടുകളാണ് മിക്കപ്പോഴും ഇത്തരക്കാരുടെ 'ഇഷ്‌ടയിടങ്ങൾ'. റെയിൽവേ ട്രാക്കുകളുടെ സമീപത്തിരുന്നു ലഹരി ഉപയോഗിച്ച ശേഷം തീയിട്ടതിന് ശേഷമാകും ഇത്തരക്കാർ മടങ്ങുക. മനഃപൂർവം അപകടമുണ്ടാക്കുന്ന വിധം സാമൂഹിക വിരുദ്ധർ തീയിടുന്നതു ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസിനെ വിവരം അറിയിക്കണം 

അശാസ്ത്രീയമായ മൺമതിൽ കൊട്ടിയത്ത് ഇന്ന് മനുഷ്യചങ്ങല

അശാസ്ത്രീയമായ മൺമതിൽ കൊട്ടിയത്ത് ഇന്ന് മനുഷ്യചങ്ങല

കൊട്ടിയം: അശാസ്ത്രീയമായ മൺമതിൽ നിർമ്മാണത്തിലൂടെ കൊട്ടിയം നഗരത്തെ മരണച്ചുഴിയിലാക്കുന്ന അധികൃത നിലപാടിനെതിരെ കൊട്ടിയം സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഇന്ന്
 വമ്പിച്ച പ്രതിഷേധവും മനുഷ്യ ചങ്ങലയും സംഘടിപ്പിക്കുന്നു. മേവറം, ഉമയനല്ലൂർ, പറക്കുളം മൈലക്കാട് തുടങ്ങിയ ജനകീയ സമര സമിതികൾ സംയുക്തമായാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. കൊട്ടിയത്തിൻ്റെ നിലനിൽപ്പിനായുള്ള സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ, വയോധികർ, കുടുംബങ്ങൾ, ആശുപത്രി ജീവനക്കാർ, പ്രവാസി കുടുംബങ്ങൾ, ഓട്ടോ-ടാക്സി-ബസ് തൊഴിലാളികൾ തുടങ്ങി ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ളവർ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ കണ്ണികളാകും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട് നാല് മണി വരെ കൊട്ടിയത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് ചങ്ങലയിൽ പങ്കുചേരാൻ കൊട്ടിയം മർച്ചന്റ്റ് അസോസിയേഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്. നഗര വികസനത്തിനായി യാതൊരുവിധ ടൗൺ പ്ലാനിംഗും നടത്താതെയും ബസ് ബേകൾ, കാത്തിരുപ്പ് കേന്ദ്രങ്ങൾ, ടാക്സി സ്റ്റാൻഡുകൾ എന്നിവ ഉറപ്പാക്കാതെയും നടത്തുന്ന ഈ നിർമ്മാണം കൊട്ടിയത്തെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ചതുപ്പുനിലമായ ഇവിടെ മൺമതിൽ ഉയരുന്നത് മൂലം വരാനിരിക്കുന്ന വെള്ളപ്പൊക്ക ഭീഷണിയും പ്രകൃതി ദുരന്ത സാധ്യതയും ഒട്ടും തള്ളിക്കളയാനാവില്ല. നഗരം വാണിജ്യപരമായി തകർന്നതിന് പുറമെ, വിദ്യാർത്ഥികളും രോഗികളും അത്യാവശ്യ ഘട്ടങ്ങളിൽ പോലും കിലോമീറ്ററുകളോളം അധികം സഞ്ചരിക്കേണ്ടി വരുന്ന ദുരവസ്ഥയാണുള്ളത്.
കൊട്ടിയം വഴി കടന്നുപോകുന്ന വാഹനങ്ങളിൽ 80 ശതമാനവും കൊട്ടിയം നഗരത്തെ ആശ്രയിക്കുന്നവയാണ്, തൂണിൽ മേൽപാലം പുനർനിർമിച്ച് അടിവശം പാർക്കിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വിനിയോഗിക്കാതെ നഗരത്തിലെ തിരക്കിന് പരിഹാരമാകില്ല. ഒരു വൻകിട നഗരമായി വളർന്നു പന്തലിക്കേണ്ട കൊട്ടിയത്തെ ഇല്ലാതാക്കുന്ന ഈ 'മരണമതിൽ' പൊളിച്ചുമാറ്റി ശാസ്ത്രീയമായ തൂൺപാലം ( നിർമ്മിക്കുന്നത് വരെ വിശ്രമമില്ലാത്ത പോരാട്ടം തുടരുമെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.
ഇന്ന്  വൈകിട്ട് 3:30 ന് മനുഷ്യ ചങ്ങല തീർത്ത് പ്രതിജ്ഞ ചൊല്ലും.
തുടർന്ന് സമരവേദിയിൽനടക്കുന്ന പൊതുസമ്മേളനം പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. കൊട്ടിയത്തെ പുനഃ സൃഷ്ടിക്കാൻ നടക്കുന്ന പ്രക്ഷോഭത്തിൽ മുഴുവൻ നാട്ടുകാരും പങ്കെടുക്കണമെന്ന് സംയുക്ത സമര സമിതി അഭ്യർത്ഥിക്കുന്നതായി പത്ര സമ്മേളനത്തിൽ സമര സമിതി ചെയർമാൻ എസ് കബീർ, കൺവീനർ എസ് പളനി ട്രഷറർ ബിജു സൂര്യ, രക്ഷാധികാരികൾ ആയ അഡ്വ കൊട്ടിയം എൻ അജിത്കുമാർ, അലോഷ്യസ് റൊസാരിയോ, വിവിധ സമര സമിതി നേതാക്കളും പങ്കെടുത്തു.

Sunday, 11 January 2026

തെക്കേ വിളയിൽഡിവിഷൻ കാര്യാലയം ഉദ്ഘാടനം ചെയ്തു

തെക്കേ വിളയിൽ
ഡിവിഷൻ കാര്യാലയം ഉദ്ഘാടനം ചെയ്തു

കൊട്ടിയം : കൊല്ലം കോർപ്പറേഷനിലെ
തെക്കേവിള ഡിവിഷനിൽ വിജയിച്ച 
കൗൺസിലർ ദീപിക പ്രമോജിന്റെ ഡിവിഷൻ കാര്യലയം ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൺവീനർ പ്രദീപ് ശിവൻ അധ്യക്ഷതവഹിച്ചു. ബിജെപി ദക്ഷിണ മേഖല ജനറൽ സെക്രട്ടറി എ.ജി. ശ്രീകുമാർ ഇരവിപുരം മണ്ഡലം പ്രസിഡന്റ്‌
നിഷ പദ്മകുമാർ, കൗൺസിലർ മാരായ ബി.ഷൈലജ, പ്രവീൺ, ടെസ്റ്റിമോണ എന്നിവർ പങ്കെടുത്തു.
ഫോട്ടോ :ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഓഫീസ് കാര്യാലയം ഉദ്ഘാടനം ചെയ്യുന്നു.

തഴുത്തല ഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുന്നാൾ മഹോത്സവം

തഴുത്തല ഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുന്നാൾ മഹോത്സവം 

കൊട്ടിയം : തഴുത്തല ഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുന്നാൾ മഹോത്സവം 11ന് തുടങ്ങി 20ന് അവസാനിക്കും. 9ന് തങ്കയങ്കി ഘോഷയാത്ര
ഉച്ചയ്ക്ക് 12ന് അന്നദാനം,
വൈകുന്നേരം 5ന് മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഗണപതി ക്ഷേത്രത്തിൽ എത്തി ചേരുന്നു.10ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 3.30ന് കൊടിമരഘോഷയാത്ര, വൈകുന്നേരം 6ന് മാനവീയം, 11ന് രാവിലെ 9നും 9.30നും മധ്യ തൃകൊടിയേറ്റ് തുടർന്ന് തങ്കയങ്കി ചാർത്തി ദർശനം, കൊടിയേറ്റ് സദ്യ, രാത്രി 8ന് ഗാനമേള. 12ന് രാവിലെ 5.30ന് അഷ്ടദ്രവ്യഗണപതിഹോമം, ഗണേശസഹസ്രനാമജപയഞജo തുടക്കം 11.30ന് അന്നദാനം,രാത്രി 7ന് തിരുവാതിര തുടർന്ന് കൈകൊട്ടികളി 8ന് നാടകം.13ന് 
ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 7ന് തിരുവാതിര, കൈകൊട്ടികളി, 14ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 6ന് ദേശവിളക്ക്രാത്രി 7ന് നൃത്തനൃത്യങ്ങൾ തുടർന്ന് കൈകൊട്ടികളി, 8ന് നാടകം. 15ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 6ന് ദേശവിളക്ക്, രാത്രി 7ന് നൃത്തനൃത്യങ്ങൾ, 8ന് നാടകം. 16ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 6ന് ദേശവിളക്ക്, 8ന് ഗാനമേള. 17ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, വൈകുന്നേരം 6ന് ദേശവിളക്ക്, 8ന് കലഅർപ്പണം 2026.18ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 7.30ന് നൂറുംപാലും, രാത്രി 8.30ന് ഗാനമേള. 19ന് ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 8ന് മെഗാഷോ, 11ന് പള്ളിവേട്ട. 20ന് രാവിലെ 8.30ന് ആനയൂട്ട്, വൈകുന്നേരം 4ന് ഓട്ടൻത്തുള്ളൽ,4.30മുതൽ കെട്ട്കാഴ്ചയും എഴുന്നെള്ളത്തും രാത്രി 8മണി മുതൽ കുടമാറ്റം ക്ഷേത്രസന്നിധിയിൽ. തിരു ആറാ ട്ട്,തുടർന്ന് തൃകൊടിയിറക്ക്.

Saturday, 10 January 2026

തീൻമേശകളിൽ നിന്നും ചിക്കൻ വിഭവങ്ങൾ ഒഴിവാക്കേണ്ടി വരുമോ..?

തീൻമേശകളിൽ നിന്നും ചിക്കൻ വിഭവങ്ങൾ ഒഴിവാക്കേണ്ടി വരുമോ..?

കൊല്ലം:  തീൻമേശകളിൽ നിന്നും ചിക്കൻ വിഭവങ്ങൾ ഒഴിവാക്കേണ്ടി വരുമോ എന്ന വീട്ടമ്മമാരെ ആശങ്കയിലാക്കും വിധം
ഇറച്ചിക്കോഴി വില കുതിക്കുന്നു വിപണിയിൽ ഇടപെടാതെ സർക്കാർ സംവിധാനങ്ങൾ.കോഴിക്കുഞ്ഞുങ്ങളുടെയും കോഴിതീറ്റയുടെയും വിലയിലുണ്ടായ
വർദ്ധനവ് മൂലം ചെറുകിട കർഷകർ ഉൽപാദനം കുറച്ചത് മൂലമാണ്
 പെട്ടെന്നുള്ള വില കയറ്റത്തിന് കാരണമായി ചൂണ്ടി കാട്ടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇറച്ചിക്കോഴിവില ഘട്ടം ഘട്ട മായി കിലോയ്ക്ക് 50 രൂപയോളം വർധിച്ചു. ഇന്നലെ കിലോയ്ക്ക് 180 രൂപ വരെയാണ് ചില്ലറ വിൽപന. പലയിടത്തും 
കോഴി ഇറച്ചിയുടെ വില കിലോയ്ക്ക് 270 രൂപയോളമെത്തി. ഫാമുകളിൽ നിന്ന് കർഷകർ വിൽക്കുന്ന കോഴിയുടെ മൊത്ത വില കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലാണെന്നും വ്യാപാരികൾ പറയുന്നു.
കർഷകർ പറയുന്നത് ഇങ്ങനെയാണ് 
സാധാരണമുപ്പത് മുതൽ നാല്പത് രൂപ വരെയാണ് കോഴിക്കുഞ്ഞുങ്ങൾക്ക് വിലയുണ്ടാകുന്നത്. അടുത്ത കാലത്ത് ഇത് 50 രൂപയ്ക്ക് മുകളിലെത്തുകയും ഒപ്പം കോഴിത്തീറ്റയുടെ വിലയും വർധിക്കുകയും. 
കാലാവസ്ഥ വ്യതിയാനം മൂലം
കുഞ്ഞുങ്ങൾക്കുണ്ടായ രോഗബാധയും തിരിച്ചടിയായി.തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതലായും എത്തുന്നത്. കേരളത്തിലെ ഫാമുകളിൽ കോഴി ഉത്പാദനം കുറഞ്ഞതോടെ
തമിഴ്‌നാട്ടിലെ ഫാം ഉടമകളും വില കൂട്ടിയെന്ന് വ്യാപാരികൾ പറയുന്നു.
കൃത്രിമക്ഷാമം സൃഷ്‌ടിച്ച് ഫാമുടമകൾ വില വർധിപ്പിക്കുകയാണെന്നാണ് കച്ചവടക്കാർ പറയുന്നത്. ക്രിസ്മസ്, ന്യൂ ഇയർ,സ്കൂ‌ൾ അവധിഎന്നിവയുടെ മറവിലാണ് വില വർധിപ്പിച്ചത് ഇപ്പോൾ അത് പിടിച്ചു നിർത്താൻ ആവാത്ത വിധമാക്കി എന്നും കച്ചവടക്കാർ പറയുന്നു.കോഴിയിറച്ചിയുടെ വില ഇത്തരത്തിൽ വർധിക്കുമ്പോഴും ചിക്കൻ വിഭവങ്ങളുടെ വില കൂട്ടണമോ എന്ന ആശയക്കുഴപ്പത്തിലാണ് ഹോട്ടൽ
കാറ്ററിംഗ് വ്യവസായ മേഖലയിൽ
 വില കൂട്ടിയാൽ ആളുകൾ വരാതെയാകുമെന്ന ആശങ്കയാണ് ഹോട്ടലുകളുംതട്ടുകടകളും നടത്തുന്ന ചെറുകിട കച്ചവടക്കാർക്ക് ഉള്ളത്.  ലാഭത്തിൽ വിട്ടുവീഴ്ച്ച ചെയ്യാം എന്നതാണ് പലരുടെയും കണക്കുകൂട്ടൽ.കോഴി വിലയ്ക്ക് ഒപ്പം തന്നെ കോഴിമുട്ട വിലയും പിടിവിട്ട് കുതിക്കുന്നത് ഉപഭോക്താക്കളിൽ ആശങ്ക സൃഷ്ടിക്കുന്നു.




ചാത്തന്നൂരിൽ തിരിച്ചു വരവ് ഇല്ലാത്ത കോൺഗ്രസ്‌ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ തേടുകയാണ്




ചാത്തന്നൂരിൽ തിരിച്ചു വരവ് ഇല്ലാത്ത കോൺഗ്രസ്‌ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ തേടുകയാണ് 

ചാത്തന്നൂർ : ചാത്തന്നൂരിലെ കോൺഗ്രസിനെ  ഒന്ന് കുളിപ്പിച്ച് കുട്ടപ്പനാക്കി നന്നാക്കിയെടുക്കണമെന്ന കലശലായ മോഹം കോൺഗ്രസ്‌ നേതാക്കൾക്ക് തോന്നിത്തുടങ്ങിയിട്ട് നാളേറെയായി. അതിനുള്ള വഴികള്‍ പലതും തേടിയിട്ടും ഒന്നുമങ്ങ് ശരിയാകുന്ന മട്ടില്ല. ഇപ്പോഴത്തെ "മുഖസൗന്ദര്യം' വച്ച് 
നിയമസഭ
തെരഞ്ഞെടുപ്പിനെങ്ങാനും ഇറങ്ങിയാല്‍ ഉടുമുണ്ടുകൂടി നഷ്ടപ്പെടുമെന്ന ഭയം കാരണം കോൺഗ്രസ്‌ നേതാക്കൾക്ക്
 അടുത്തകാലത്തായി തീരെ ഉറങ്ങാനും കഴിയുന്നില്ല. നിയമസഭ തിരഞ്ഞെടുപ്പ്
 പടിവാതില്‍ക്കലുണ്ട് പക്ഷേ ആർക്കും ചാത്തന്നൂർ സീറ്റ് വേണ്ട 
തദേശ തിരഞ്ഞെടുപ്പിൽ എട്ട് നിലയിൽ പൊട്ടിയതോടെ കാര്യങ്ങളുടെ പോക്ക് ഒരു നിലയ്ക്കും പന്തിയല്ല.അതിന്റെ പിന്നാലെ യാണ് നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ തേടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ  വിജയിച്ച കോൺഗ്രസ്‌ മെബർമാർ പുതിയ മേച്ചിൽ പുറങ്ങൾ തേടുന്ന തിരക്കിലാണ് സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ നേതാക്കളുടെ വാക്കിന് പുല്ലുവില കൊടുക്കാതെ തോന്നുന്നത് പോലെ വോട്ട് ചെയ്തു ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥ.
തദേശതിരഞ്ഞെടുപ്പിൽ പരാജയപെട്ടാൽ നേതാക്കളുടെ രാജി ആവശ്യപ്പെട്ടുള്ള പതിവ് കലാ പരിപാടികൾ ഇപ്പോൾ കോൺഗ്രസിൽ ഇല്ല 
അത് കൊണ്ട് തന്നെ ദയനീയപരാജയം ഏറ്റു വാങ്ങിയ ചാത്തന്നൂർ പഞ്ചായത്തിൽ തോറ്റ കോൺഗ്രസ്‌ സ്ഥാനാർഥികൾ മറ്റ് പാർട്ടി കളിലേക്ക് ചേക്കേറുന്ന  കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇനി വീതം വയ്പ്  രാക്ഷ്ട്രിയം
ചാത്തന്നൂരിൽ സുഗമമായി നടക്കാറില്ലെന്നതാണ് ഇവർ ചൂണ്ടി കാണിക്കുന്നത്.പല കോൺഗ്രസ്‌ സ്ഥാനാർഥികളെയും കോൺഗ്രസുകാർ തന്നെ കാല് വാരി ഇതിൽ ഉണ്ടായ
നിരാശ  പ്രതികാരമായി മാറുകയാണ്
നിയമസഭ തിരഞ്ഞെടുപ്പിൽ ആര് വന്നാലും അവരെ കാല് വരാനും വലിച്ചിറക്കാനും താഴെയിടാനുമുള്ള തന്ത്രങ്ങള്‍ ഉപശാലകളില്‍ രൂപപ്പെട്ടു തുടങ്ങി 
തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി അതങ്ങ് പൊടിപൊടിക്കുകയാണ്.
ചാത്തന്നൂരിൽ യുഡിഎഫിന്റെ മുഖസൗന്ദര്യം നഷ്ടമാകുന്നത് കാല് വാരൽ എന്ന  കലാപരിപാടിക്കിടെയാണെന്ന് അണികൾ ചൂണ്ടി കാട്ടുന്നു.
അതിനെന്ത് പരിഹാരമെന്ന് അന്വേഷണം തുടങ്ങിയിട്ടും നാളുകളായി എന്നിട്ടും പരിഹാരമില്ല. അടുത്തിടെ തദേശ ത്തിന് മുൻപ്എൻ. കെ. പ്രേമ ചന്ദ്രൻ യു ഡി എഫ്പ്രവർത്തകരുടെ
 യോഗം വിളിച്ച് സൗമനസ്യത്തോടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഭിന്നതയുടെ മുഷിഞ്ഞ ഉടയാടകളൊക്കെ ഊരിമാറ്റി പുത്തനുടുപ്പൊക്കെയിട്ട് വെളുക്കെ ചിരിച്ചുനടക്കണം എന്ന് കോണ്‍ഗ്രസ്കാരെ 
 പലവട്ടം ഉപദേശിച്ചുനോക്കി. ആരു കേള്‍ക്കാന്‍. അടിപിടിക്ക് കുറവൊന്നുമില്ലെന്നു മാത്രമല്ല ശക്തി കൂടുകയുമാണ് ഉണ്ടായത്
യുഡിഎഫിനെ എങ്ങനെയും നന്നാക്കിയെടുക്കാതെവയ്യ എന്ന ചിന്തയില്‍ നാല് പേരുള്ള ആർ എസ് പി യ്ക്ക്
 ഇരിക്കപ്പൊറുതി തന്നെ ഇല്ലാതായിരിക്കുകയാണ്. കോണ്‍ഗ്രസ് അണികൾ കുറച്ച് കൂടുതല്‍ വിട്ടുവീഴ്ച ചെയ്ത് കാര്യങ്ങള്‍ നേരെയാക്കണമെന്ന നിര്‍ദ്ദേശമാണ് ആർ എസ് പി മുന്നോട്ട് വയ്ക്കുന്നത്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് ബിന്ദുകൃഷ്ണ ചാത്തന്നൂർ ക്കാരിയാണ് ബിന്ദുകൃഷ്ണയും
ചാത്തന്നൂരിലെ നെടുങ്ങോലം കോണ്‍ഗ്രസും തമ്മിലുള്ള കീരിയുംപാമ്പും കളി തുടങ്ങിയിട്ട് കാലം ഒരുപാടായി കീരിയേയും പാമ്പിനേയും സ്നേഹമന്ത്രങ്ങള്‍ മാത്രംഉരുവിടുന്ന കൂടെപ്പിറപ്പുകളാക്കുന്ന മാന്തികവിദ്യ പ്രയോഗിക്കാമെന്ന് പലവട്ടം മുതിർന്ന കോൺഗ്രസ്‌ നേതാക്കളും എൻ. കെ പ്രേമചന്ദ്രനും പറഞ്ഞിട്ടും കീരിക്കും പാമ്പിനും അത് മനസിലാവുന്നില്ല. ഇതുകൊണ്ടുണ്ടായതും ഇനി ഉണ്ടാവാനിരിക്കുന്നുതമായ ദുരന്തങ്ങള്‍  എൻ. കെ പ്രേമചന്ദ്രൻ എം പി
 അക്കമിട്ട് പറഞ്ഞു ഒത്ത് തീർപ്പ് ആക്കിയാണ് തദേശത്തിൽ മത്സരത്തിൽ ഇറങ്ങിയത് എന്നിട്ടും ചാത്തന്നൂരിൽ 
 യുഡിഎഫ് വൃത്തിയായി തോറ്റു. 
 കോണ്‍ഗ്രസിന്റെ വോട്ടുകള്‍ വീഴേണ്ട പെട്ടിയിലല്ല വീണത്. തോറ്റ് മാനവും പോയി  
യു ഡി എഫ് മെബർമാർ  പലരും കൈയില്‍നിന്ന് വഴുതാന്‍ പോവുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ കുറേക്കുടി വഷളാകാനാണ് സാധ്യത. ചാത്തന്നൂരിലെ
കോൺഗ്രസ്‌ നേതാക്കളുടെ പരിദേവനങ്ങളും മുന്നറിയിപ്പുകളും ചെന്നുപതിക്കുന്നത് സംസ്ഥാന ജില്ലാ കോൺഗ്രസ്‌ നേതാക്കളുടെ ബധിരകര്‍ണങ്ങളിലാണ്. "എന്നെ തല്ലണ്ട, ഞാന്‍ നന്നാവില്ല' എന്ന് ആരെങ്കിലും വാശിപിടിച്ചാല്‍ പിന്നെ എൻ. കെ. പ്രേമ ചന്ദ്രന്റെ  ഒറ്റമൂലികൊണ്ട് എന്തുഫലം. 
ഈ ചുറ്റുപാടില്‍ നിന്നും കര കയറാൻ
 ഒരു വഴിയേയുള്ളു. ആത്മനൊമ്പരങ്ങള്‍ പങ്കു വയ്ക്കാൻ ഒരു സ്ഥാനാർഥി വേണം
ആരായാലും തോൽക്കും ഒപ്പം   വരാനിരിക്കുന്ന ദുരന്തങ്ങളെ കൈനീട്ടി സ്വീകരിക്കാന്‍ സ്വയം തയ്യാറെടുക്കാം. വിധിയെ തടുക്കാന്‍ കഴിയില്ലല്ലോ എന്ന ചിന്ത യിൽ ആണ് ചാത്തന്നൂരിലെ കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും


തഴുത്തല ഗണപതി ക്ഷേത്രത്തിൽ തങ്കയങ്കി ഘോഷയാത്ര ഭക്തി നിർഭരമായി

തഴുത്തല ഗണപതി ക്ഷേത്രത്തിൽ 
തങ്കയങ്കി ഘോഷയാത്ര ഭക്തി നിർഭരമായി

കൊട്ടിയം: തഴുത്തല ഗണപതി ക്ഷേത്രത്തിൽ ഉത്സവത്തിന് ഗണപതിയ്ക്ക്
ചാർത്താനുളള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്രയ്ക്ക്
നാടെങ്ങും ഭക്തിനിർഭരമായ സ്വീകരണം. 
ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ
മുഖത്തല ശ്രീ കൃഷ്ണ സ്വാമി 
ക്ഷേത്രത്തിൽ നിന്നും
തങ്കയങ്കി ഘോഷയാത്ര ആരംഭിച്ചത് 
മൗട്ടത്ത് രാജേന്ദ്രൻ തിടമ്പേറ്റി ഉണ്ണിമങ്ങാട് ഗണപതിയും ഉണ്ണിമങ്ങാട് കണ്ണനും അകമ്പടിയായി വിവിധ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ച് മുഖത്തല സ്കൂ‌ൾ ജംഗ്ഷൻ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് റോഡ് വഴി കൊച്ചുവീട്ടിൽ മായാദേവി ക്ഷേത്രം, പാറപ്പുറം ശ്രീ ഭദ്രകാളീക്ഷേത്രം, ചെമ്പകശ്ശേരി മാത്തിലഴികത്ത് ദേവീക്ഷേത്രം, വള്ളുവന്തറ ദേവീക്ഷേത്രം, സെന്റ്ജോർജ്ജ് കുരിശ്ശടി, പി.കെ. ജംഗ്ഷൻ, മണ്ണഞ്ചേരി ക്ഷേത്രം, കുറ്റിക്കാട് ദേവീ ക്ഷേത്രം, ശ്രീമഹാഗണപതി ക്ഷേത്ര ആറാട്ടുകുളം, അനന്തകൃഷ്ണ കോവളം, പേരയം ശ്രീ ഭൂതനാഥസ്വാമി ക്ഷേത്രത്തിൽ എത്തി അവിടെ നിന്നും താലപ്പൊലി, ചമയവിളക്ക്, മുത്തുക്കുട എന്നിവയുടെയും ഭക്തജന സഹസ്രങ്ങളുടെയും അകമ്പടിയോടുകൂടി വഞ്ചിമുക്ക് ജംഗ്ഷൻ വഴി തഴുത്തല ശ്രീമഹാഗണപതി ക്ഷേത്ര സന്നിധിയിൽ രാത്രിയോടെ എത്തിച്ചേർന്നു.ഘോഷയാത്ര ആരംഭിച്ചത് മുതൽ ഭക്തരുടെ പ്രവാഹമായിരുന്നു. 
തുടർന്ന്  രണ്ട് ഗജ വീരന്മാരുടെ അകമ്പടി യോടെ  ഘോഷയാത്രയെ  റോഡിന് ഇരുവശവും ഭക്തർ നിലവിളക്ക് തെളിച്ച് നെൽപ്പറകൾ നിറച്ച് ഘോഷയാത്രയെ വരവേറ്റു. ഇന്ന് വൈകുന്നേരം 3.30ന് കൊടി മരഘോഷയാത്ര വൈകുന്നേരം 6ന് മാന വീയം നാളെ രാവിലെ 9നും 9.30നും മധ്യ തൃക്കൊടിയേറ്റ്.


കാഞ്ഞിരംവിള ശ്രീഭഗവതി ക്ഷേത്രത്തിലെ മകരഭരണി ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന സമൂഹംവിവാഹത്തിനുള്ള വധൂവരന്മാർ ക്കുള്ള കല്യാണപുടവകൾ നൽകുന്നു.

കാഞ്ഞിരംവിള ശ്രീഭഗവതി ക്ഷേത്രത്തിൽ മംഗല്യം കല്യാണപുടവകൾ നൽകി. 

ചാത്തന്നൂർ: കാഞ്ഞിരംവിള ശ്രീഭഗവതി ക്ഷേത്രത്തിലെ മകരഭരണി ഉത്സവത്തിന്റെ ഭാഗമായി ഏഴാം ഉത്സവദിനമായ 24ന് 
നടക്കുന്ന മംഗല്യത്തിനുള്ള
 വധൂവരന്മാർക്കുള്ള  കല്യാണപുടവകൾ നൽകി. മംഗല്യ ത്തിന്റെ മുഴുവൻ ചെലവുകളും വഹിക്കുന്ന അമ്മ എന്റർ പ്രൈസസ് ആന്റു ഗോൾഡ് ലോൺ
 എം ഡി വി. എസ്. സന്തോഷ്‌ കുമാർ വധൂവരന്മാർക്ക് പുടവകൾ നൽകി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ ബിജുലാൽ.പി,സെക്രട്ടറി ലാൽജി.പി.ബി, ഉത്സവകമ്മിറ്റി കൺവീനർ ഗിരിലാൽ.എസ്. എ, ട്രഷറർ നടരാജൻ
എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

ഫോട്ടോ:അമ്മ ഫിനാൻസ് ആന്റ് എന്റർപ്രൈസസ് എം ഡി. വി.എസ്. സന്തോഷ്‌ കുമാർ 
 വധൂവരന്മാർക്ക് പുടവകൾ നൽകുന്നു.

Friday, 9 January 2026

പ്രൗഡ ഗംഫീര ചടങ്ങുകളോടെ ചാത്തന്നുരിൽ യുദ്ധസ്മാരക സമർപ്പണം

പ്രൗഡ ഗംഫീര ചടങ്ങുകളോടെ ചാത്തന്നുരിൽ യുദ്ധസ്മാരക സമർപ്പണം

ചാത്തന്നൂർ: മാതൃരാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ വീരസ്മരണയ്ക്കായി ചാത്തന്നൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ചാത്തന്നൂർ യൂണിറ്റ്നിർമ്മാണം നടത്തി സമർപ്പിച്ച യുദ്ധസ്മാരകം 
എൻ സി സി കൊല്ലത്തിന്റെ ഗ്രൂപ്പ്‌ കമാണ്ടർ 
ബ്രിഗേഡിയർ കെ. ലോഗനാഥൻ 
യുദ്ധസ്‌മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു ദേശീയ പതാക ഉയർത്തി നാടിന്
സമർപ്പിച്ചു. എൻ സി സി മിലിട്ടറി ബാന്റിന്റെ അകമ്പടി യോടെ എൻ സി സി വിദ്യാർത്ഥികൾ റൂട്ട്മാർച്ച് നടത്തി കമാണ്ടർ
കെ. ലോഗനാഥൻ സല്യൂട്ട് സ്വീകരിച്ചു 
തുടർന്ന് നടന്ന പൊതു സമ്മേളനം
ജി. എസ്. ജയലാൽ എം എൽ എ ഉദ്ഘാടനം ചെയ്തു. എസ് പി സി,
റെഡ്ക്രോസ്സ്സ്കൗഡ്സ് തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ.. ആർ ദിലീപ്,ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.മഹേശ്വരി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ബിജു എന്നിവർ സംസാരിച്ചു.കേരള സ്റ്റേറ്റ് എക്‌സ് സർവ്വീസസ് ലീഗ് യൂണിറ്റ് പ്രസിഡന്റ്‌
 ഗീവർഗ്ഗീസ്. ഡി,സെക്രട്ടറി കെ. സുഗുണൻ, ട്രഷറർ ജോൺതോംസൺ,ജോയിന്റ് സെക്രട്ടറി ലാൽജി.പി.ബി,അഡ്വ. പ്രദീപ്‌കുമാർ,വൈസ് പ്രസിഡന്റ്‌ 
രാധാ കൃഷ്ണൻനായർ, ചന്ദ്രബാബു എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:കമാണ്ടർ
കെ. ലോഗനാഥൻ യുദ്ധ സ്മാരകം സമർപ്പണം നടത്തുന്നു.

Sunday, 4 January 2026

വെള്ളാപ്പള്ളിക്കെതിരെയുള്ള നീക്കത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കും - ചാത്തന്നൂർ യൂണിയൻ.

വെള്ളാപ്പള്ളിക്കെതിരെയുള്ള നീക്കത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കും - ചാത്തന്നൂർ യൂണിയൻ.

ചാത്തന്നൂർ:  കേരളത്തിൽ കഴിഞ്ഞ 30 വർഷക്കാലമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന വെള്ളാപ്പള്ളി നടേശൻ കേരളത്തിൽ സാമൂഹ്യ നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് നാളിതുവരെ നടത്തിയിട്ടുള്ളത്.സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ആരുടെ മുന്നിലും സധൈര്യം തുറന്നു പറയുന്നതിൽ അദ്ദേഹം കാണിച്ചിട്ടുള്ള ആർജ്ജവം വേറിട്ടതാണ്.സാമൂഹ്യനീതിക്ക് വേണ്ടി പറയുമ്പോൾ അദ്ദേഹത്തെ വർഗീയവാദിയാക്കാൻ ശ്രമിക്കുന്ന ആസൂത്രിതമായ നീക്കം ചില കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുന്നു. വെള്ളാപ്പള്ളിക്കെതിരെയുള്ള ഇത്തരം നീക്കങ്ങളെ ചെറുത്ത് തോൽപ്പിക്കാനുള്ള സംഘടനാ ശേഷി യോഗം പ്രവർത്തകർക്ക് ഉണ്ട്. വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രകടനം ഏറം ശാഖാ ഓഫീസ് അങ്കണത്തിൽ നിന്ന്  ആരംഭിച്ച് ഹൈവേ ചുറ്റി  ചാത്തന്നൂർ കെഎസ്ആർടിസി ബസ് സ്റ്റേഷൻ സമീപം അവസാനിച്ചു.തുടർന്ന് ജനറൽ സെക്രട്ടറി യുടെ മുഖത്ത് കരിഓയിൽ ഒഴി ക്കു മെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവ നേതാവിന്റെ കോലത്തിൽ  കരിഓയിൽ
ഒഴിച്ച് കോലം കത്തിച്ചു.  തുടർന്ന് നടന്ന
പ്രതിഷേധ യോഗം
 യൂണിയൻ പ്രസിഡന്റ്ബി. ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.പ്രകടനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ്‌ ഡി. സജ്ജീവ്, സെക്രട്ടറി കെ. വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, കൌൺസിൽ അംഗങ്ങൾ ആയ പ്രശാന്ത്. വി, ആർ. ഗാന്ധി, കെ. ചിത്രംഗതൻ, വനിതാ സംഘം പ്രസിഡന്റ്‌ ചിത്ര മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.

Saturday, 3 January 2026

സുബ്രഹ്മണ്യന്റെ_വൈദികരഹസ്യം

സുബ്രഹ്മണ്യന്റെ_വൈദികരഹസ്യം


സുബ്രഹ്മണ്യനെക്കുറിച്ച് ആദ്യമായി പറയുന്നത് വേദങ്ങളിലാണ്. ഋഗ്വേദത്തില്‍ പലയിടത്തും ദേവസേനാനിയായ സുബ്രഹ്മണ്യനെക്കുറിച്ച് പറയുന്നുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്:

”അഗ്നിയെപ്പോലെ തേജസ്വിയും ദുഷ്ടന്മാരെ കരയിപ്പിക്കുന്ന ശക്തിയുമായ രുദ്രന്റെ പുത്രനായ മരുത്ത് – മഹാശക്തിശാലി – ആര്‍ക്കുംതന്നെ എതിര്‍ത്തുപറയാന്‍ കഴിയാത്തത്ര ആജ്ഞാശക്തിയുടെ അധിപതി, സിംഹത്തെപ്പോലെ ഗര്‍ജിച്ച് സര്‍വദാതാവായി സര്‍വജ്ഞാതാവായി എല്ലാം കീഴടക്കുന്നു” (3.26.5). ഇവിടെ അഗ്നിയെപ്പോലെ എന്ന പ്രയോഗം ഏറെ പ്രാധാന്യമുള്ളതാണ്. ഈശ്വരന്റെ അഗ്നിഗുണമാണ് സുബ്രഹ്മണ്യതത്ത്വം പ്രകടമാക്കുന്നത്. ഈ അഗ്നിയെ സ്തുതിച്ചുകൊണ്ടാണ് ഋഗ്വേദം ആരംഭിക്കുന്നതുതന്നെ. അഗ്നി എന്നാല്‍ കേവലം തീ എന്നല്ല അര്‍ഥം. ‘അഗ്നിഃ കസ്മാത് അഗ്രണീര്‍ഭവതി’ എന്ന് യാസ്‌കമഹര്‍ഷി നിരുക്തത്തില്‍ പറയുന്നു. അതായത് മുന്നോട്ടു നയിക്കുന്ന ഈശ്വരന്റെ നാമമാണ് അഗ്നി. അത് ഈശ്വരന്റെ നേതൃപാടവത്തെക്കുറിക്കുന്നു.

അഗ്നി, മയില്‍ വാഹനമാണെന്നും വൈദികസാഹിത്യത്തില്‍ പറയുന്നുണ്ട്. ”ശീഖീന്‍… മയൂരഃ അഗ്നിഃ…കുക്കുടഃ” (ശബ്ദകല്പദ്രുമം). അഗ്നിജ്വാല അഗ്നിയുടെ ശിഖകളാണ്. ശിഖകളുള്ളത് ശിഖി. ശിഖിക്ക് മയില്‍ എന്നും പേരുണ്ട്. എന്നു മാത്രമല്ല, സുബ്രഹ്മണ്യന്‍ പാമ്പിനു മുകളില്‍ ചവിട്ടിയാണ് നില്‍ക്കുന്നത്. ഇക്കാര്യവും അഥര്‍വവേദത്തിലുണ്ട്. ”സൂര്യന്റെ അടയാളവും അരുണവര്‍ണമായ കൊടിയുമുള്ള ദേവസേനന്‍ സര്‍പ്പത്തെ അമര്‍ത്തിച്ചവിട്ടി നില്‍ക്കുന്നു.”
അഥര്‍വമന്ത്രമിങ്ങനെ:

”ഉത്തിഷ്ഠത സം നഹ്യധ്വമുദാരാഃ 
കേതുഭിഃ സഹ.
സര്‍പാ ഇതരജനാ രക്ഷാംസ്യമിത്രാനനു ധാവത. (11.10.1)

സൂര്യനാണ് കൊടി. (‘ഏതാ ദേവസേനാ സൂര്യകേതവഃ’ (അഥര്‍വം 5.21.12)). പാമ്പിനെ ചവിട്ടി സൂര്യനെ കൊടിയാക്കി എന്നതിന്റെ ശരിയായ അര്‍ഥമെന്തെന്നു നാം കണ്ടെത്തേണ്ടിയിരിക്കുന്നു. നമ്മുടെ ശരീരത്തിലെ കുണ്ഡലിനീശക്തിയെ സര്‍പ്പശക്തി എന്നാണ് വിളിക്കാറ്. അതു നമ്മുടെ മൂലാധാരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മൂലാധാരത്തില്‍, അതായത് സുബ്രഹ്മണ്യന്റെ കാല്‍ച്ചുവട്ടിലാണ് ഈ ആഗ്നേയതത്ത്വം ഉറങ്ങിക്കിടക്കുന്നത്. അതിനെ ഉണര്‍ത്തിയാല്‍ ഏറ്റവും ഒടുവില്‍ എവിടെ ചെന്നുനില്‍ക്കും? സൂര്യന്‍ കൊടിയാകുമ്പോള്‍- കൊടിയുണ്ടാകേണ്ടത് ഏറ്റവും മുകൡലാണ് എന്നു നാം ഓര്‍ക്കണം. നമ്മുടെ ശരീരത്തിന്റെ ഏറ്റവും അടിയില്‍ സര്‍പ്പമുണ്ടെങ്കില്‍ അതിനെ ഉണര്‍ത്തി സൂര്യനെപ്പോലെ കൊടിയാക്കുന്നുവെങ്കില്‍ നാം ശിരസ്സിലാണ് ഈ സൂര്യനെ ധരിക്കേണ്ടത്. ഇതാണ് ആയിരം ഇതളുള്ള താമരയില്‍ സഹസ്രാരദളപത്മത്തില്‍ ആയിരം സൂര്യന്മാര്‍ ഒന്നിച്ച് ഉദിച്ചുയര്‍ന്ന പ്രകാശമെന്നു പ്രാചീനഗ്രന്ഥങ്ങളില്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.

അങ്ങനെ മൂലാധാരം മുതല്‍ സഹസ്രാരദളപത്മം വരെ തന്റെ ഉള്ളിലെ സര്‍പ്പിളശക്തിയെ ഉണര്‍ത്തിവിടുന്നതിന്റെ ദേവനാണ് ഋഗ്വേദത്തിലും അഥര്‍വത്തിലും വിവരിക്കുന്ന ‘സുബ്രഹ്മണ്യന്‍.’ ആ ഷണ്‍മുഖനെ ഉപാസിക്കുന്നവര്‍ ദക്ഷിണേന്ത്യയില്‍ വളരെപ്പേരുണ്ട്. വേദങ്ങളിലെ ഓരോ ദേവതകളും ഈശ്വരന്റെ വിഭിന്നമുഖങ്ങളാണെന്നു മുമ്പേ പറഞ്ഞുവല്ലോ. ഈ അഗ്നിയെ സ്മരിക്കുന്നതാണ് കാവിവസ്ത്രം. പഴനിയില്‍ ഏറ്റവും പ്രധാനമായുള്ളതാകട്ടെ പഞ്ചാമൃതമാണ്. പഞ്ചാമൃതം നിവേദ്യമല്ല. മറിച്ച് അഭിഷേകദ്രവ്യമാണ്. ആയിരമിതളുള്ള താമരയില്‍ സൂര്യന്‍ കൊടിയായി നില്‍ക്കുമ്പോള്‍ ആ ശിരസ്സില്‍ അമൃതധാരയായി പ്രവഹിക്കുന്നതാണ് പഞ്ചാമൃതം. കാവടിയാകട്ടെ ഈ സഹസ്രാരപത്മത്തിന്റെ തന്നെ പ്രതീകമത്രെ. അവിടെ കുംഭത്തിലുളളതും ഈ അമൃതാധാരതന്നെ.

സുബ്രഹ്മണ്യന്റെ ജനനവുമായി ബന്ധപ്പെട്ട കഥകളില്‍ ഒട്ടേറെ ജ്യോതിഷരഹസ്യങ്ങളും അടങ്ങിയിട്ടുണ്ട്. കാര്‍ത്തികയുടെ പുത്രനായതിനാലാണ് സുബ്രഹ്മണ്യനെ കാര്‍ത്തികേയന്‍ എന്നു വിളിക്കുന്നത്്. ആറു നക്ഷത്രങ്ങളോടുകൂടിയ നക്ഷത്രസമൂഹമാണ് കാര്‍ത്തിക. പ്രാചീന യജുര്‍വേദവ്യാഖ്യാനമായ ശതപഥബ്രാഹ്മണത്തില്‍ കാര്‍ത്തികാനക്ഷത്രത്തില്‍ യജ്ഞം ചെയ്യേണ്ടതിനെക്കുറിച്ച് വിവരിക്കുന്നതിന്റെ സംക്ഷിപ്തമിങ്ങനെയാണ്.

‘കൃത്തിക (കാര്‍ത്തിക) അഗ്നിയുടെ നക്ഷത്രമാകുന്നു. അതിനാല്‍ കൃത്തികാ നക്ഷത്രത്തില്‍ അഗ്ന്യാധാനം ചെയ്യേണ്ടതാകുന്നു. മറ്റുള്ള നക്ഷത്രങ്ങള്‍ കിഴക്കുദിശയില്‍ നിന്ന് അകന്നുപോകുമ്പോള്‍ കൃത്തികമാത്രം അകലാതെ നില്‍ക്കുന്നു. അതിനാല്‍ രണ്ടുതരം അഗ്നികളും (ഗാര്‍ഹപത്യവും ആഹവനീയവും) കിഴക്കില്‍ സ്ഥാപിക്കേണ്ടതാകുന്നു. എന്നാല്‍ ചിലര്‍ പറയുന്നു, കൃത്തികയില്‍ അഗ്ന്യാധാനം ചെയ്യരുതെന്ന്, കാരണം കൃത്തിക മുന്‍പ് സപ്തര്‍ഷികളുടെ പത്‌നികളായിരുന്നു. എന്നാല്‍ അവര്‍ക്കിടയില്‍ മൈഥുനത്തിന്റെ അഭാവമുള്ളതിനാല്‍, വടക്ക് സപ്തര്‍ഷികളുദിക്കുമ്പോള്‍ കിഴക്കാണ് കൃത്തികാ നക്ഷത്രങ്ങള്‍ ഉദിക്കുന്നത്. അതിനാല്‍ കൃത്തികയില്‍ അഗ്ന്യാധാനം ചെയ്യരുത് എന്നാണവരുടെ പക്ഷം.

എന്നാല്‍ യഥാര്‍ഥത്തില്‍ കൃത്തികയില്‍ അഗ്ന്യാധാനം ചെയ്യാവുന്നതാണ്. കാരണം അഗ്നി കൃത്തികയുടെ ഇണയാകുന്നു. അഗ്നിയോടുചേരുമ്പോഴേ കൃത്തികയ്ക്ക് വൃദ്ധിയുണ്ടാകുകയുള്ളൂ. അതിനാല്‍ കൃത്തികയില്‍ അഗ്ന്യാധാനം ചെയ്യേണ്ടതാണ്.’ (ശതപഥബ്രാഹ്മണം 2.1.2.1-5)
കാര്‍ത്തിക സപ്തര്‍ഷികളുടെ പത്‌നിമാരായിരുന്നു എന്നത് ഒരു ആലങ്കാരിക വര്‍ണനയാണ്. ഏഴു നക്ഷത്രങ്ങളോടുകൂടിയ ഒരു നക്ഷത്രസമൂഹമാണ് സപ്തര്‍ഷികള്‍. അതില്‍ രണ്ടാമതിരിക്കുന്ന വസിഷ്ഠന്‍ എന്ന നക്ഷത്രത്തിന് ഒരു പ്രത്യേകത ഉണ്ട്. അതെപ്പോഴും അരുന്ധതി എന്ന മറ്റൊരു നക്ഷത്രത്തോടു ചേര്‍ന്നിരിക്കുന്നു. എപ്പോഴും ചേര്‍ന്നിരിക്കുന്ന ഇവരെ ദമ്പതികളായി ഋഷിമാര്‍ വര്‍ണിച്ചു. അപ്പോള്‍ സപ്തര്‍ഷികളില്‍ വസിഷ്ഠനൊഴികെയുള്ള മറ്റ് ആറു നക്ഷത്രങ്ങള്‍ തങ്ങളുടെ പത്‌നിമാരെ ഉപേക്ഷിച്ചവരാണെന്നു വരുന്നു. ഈ ഉപേക്ഷിക്കപ്പെട്ട (അരുന്ധതി ഒഴികേയുള്ള) ആറു നക്ഷത്രങ്ങളെയാണ് അവര്‍ കാര്‍ത്തിക നക്ഷത്രസമൂഹത്തിലെ ആറു നക്ഷത്രങ്ങളായി വര്‍ണിച്ചത്. ഇതില്‍നിന്നുമാണ് കാര്‍ത്തികേയന്റെ ജന്മകഥ രൂപംകൊള്ളുന്നത്.

മഹാഭാരതം വനപര്‍വത്തില്‍ കടന്നുവരുന്ന കഥയില്‍ സ്വാഹാ എന്ന സ്ത്രീ സപ്തര്‍ഷിമാരുടെ പത്‌നികളുടെ രൂപം കൈക്കൊള്ളുകയും, അങ്ങനെ അവരില്‍ അഗ്നിക്കു പിറന്ന സന്തതിയായാണ് കാര്‍ത്തികേയനെ വിവരിക്കുന്നത്. എന്നാല്‍ അവിടെ അരുന്ധതിയുടെ പാതിവ്രത്യംകൊണ്ട് സ്വാഹായ്ക്ക് അരുന്ധതീരൂപം ധരിക്കാന്‍ കഴിയാതെ വരികയും മറ്റ് ആറ് പത്‌നിമാരുടെ രൂപത്തില്‍ സ്വാഹാ അഗ്നിയെ സമീപിക്കുകയും ചെയ്യുന്നു. ആറു സ്ത്രീരൂപത്തില്‍ നിന്നുണ്ടായതിനാല്‍ ആറുമുഖനായി (ഷണ്‍മുഖനായി) ആ പുത്രന്‍ ജനിക്കുകയും ചെയ്തുവത്രേ. എന്നാല്‍ ഇതറിഞ്ഞ സപ്തര്‍ഷികള്‍ തങ്ങളുടെ (അരുന്ധതി ഒഴികെയുള്ള) പത്‌നിമാരെ തെറ്റിധരിക്കുകയും അവരെ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് കഥ. ഇങ്ങനെ അഗ്നിയുടെ ഇണകളും സപ്തര്‍ഷികളാല്‍ ഉപേക്ഷിക്കപ്പെട്ട പത്‌നികളുമായ കാര്‍ത്തികമാരും അവരുടെ സന്തതിയായ, അഗ്നിരൂപിയായ കാര്‍ത്തികേയനുമെല്ലാം പ്രാചീന ഭാരതത്തിന്റെ ജ്യോതിശ്ശാസ്ത്രമഹിമയെയും വിളിച്ചോതുന്നു.

കടപ്പാട് : ആചാര്യശ്രീ രാജേഷ്
☀️നമ്മുടെ സംസ്കാരത്തെ തൊട്ടറിഞ്ഞ് നമ്മുടെ കുട്ടികള്‍ വളരട്ടെ...
നമുക്ക് അവരുടെ വഴികാട്ടികളാകാം...
ഭാരത സംസ്കാരം

ചാത്തന്നൂർ തോട്ടിലെ കുളികടവ് വൃത്തിയാക്കി ബിജെപി പ്രവർത്തകർ.

ചാത്തന്നൂർ തോട്ടിലെ കുളികടവ് വൃത്തിയാക്കി ബിജെപി പ്രവർത്തകർ.

ചാത്തന്നൂർ :ചാത്തന്നൂർ തോട്ടിലെ കുളികടവ് വൃത്തിയാക്കി ബിജെപി പ്രവർത്തകർ. ബ്ലോക്ക്‌ വാർഡിൽ ലക്ഷവീടിന് സമീപമുള്ള ഊറ്റ്കുഴി ഭാഗത്തെ കുളി കടവ് ആണ് വൃത്തിയാക്കിയത്. മൂന്ന് മാസം മുൻപ് കക്കൂസ് മാലിന്യം ഒഴുക്കിയത് മൂലം വൃത്തിഹീനമായി കിടക്കുകയായിരുന്നു. ചൂട് കാലം ആയതോടെ തോട്ടിൽ നീരോഴുക്ക് കുറയുകയും ചെയ്തതോടെയാണ് ബിജെപി പ്രവർത്തകർ ശുചീകരണവുമായി രംഗതെത്തിയത്. ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ഷീജ,ശ്രീകുമാർ, മുൻ ഗ്രാമപഞ്ചായത്ത്‌ അംഗം ആർ.സന്തോഷ് ബിജെപി മണ്ഡലം സെക്രട്ടറി ശശാന്ത്‌, യുവ മോർച്ച മണ്ഡലം കമ്മിറ്റി അംഗം കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :ബിജെപി പ്രവർത്തകർ വൃത്തിയാക്കിയ കുളികടവ്.

Thursday, 1 January 2026

ക്ഷീരോല്പാദന സഹകരണ സംഘ ത്തിൽ ക്ഷീരകർഷകന്റെ പാൽ എടുത്തില്ല പാൽ ദേഹത്ത് ഒഴിച്ച് കർഷകന്റെ പ്രർഷേധം


ക്ഷീരോല്പാദന സഹകരണ സംഘ ത്തിൽ ക്ഷീരകർഷകന്റെ പാൽ എടുത്തില്ല പാൽ ദേഹത്ത് ഒഴിച്ച് കർഷകന്റെ പ്രർഷേധം

പരവൂർ: ക്ഷീരോല്പാദന സഹകരണ സംഘ ത്തിൽ ക്ഷീരകർഷകന്റെ പാൽ എടുത്തില്ല പാൽ ദേഹത്ത് ഒഴിച്ച് കർഷകന്റെ പ്രർഷേധം.ഇന്നലെ രാവിലെ എട്ട് മണിയോടെ പരവത്ത് തൊടിയിൽ വീട്ടിൽ
കൂനയിൽ സ്വദേശിയായ വിഷ്ണു എന്ന യുവക്ഷീരകർഷകൻ പാലുമായി സംഘത്തിൽ എത്തിയപ്പോൾ ആണ് പാൽ എടുക്കില്ല എന്ന് ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പാൽ ദേഹത്തിൽ ഒഴിച്ച് പ്രതിഷേധിച്ചത്.
സംഭവത്തെ കുറിച്ച് വിഷ്ണു പറയുന്നത് ഇങ്ങനെയാണ് ആറ് വർഷത്തോളമായി പശുവിൻ ഫാo നടത്തി പാൽ വിറ്റും പശു ക്കളെ വളർത്തി വില്പന നടത്തി
ഉപജീവനമാർഗ്ഗം തേടുന്ന വിഷ്ണു സ്ഥിരമായി ഇ ഷീരസംഘത്തിൽ പാൽ കൊടുക്കുകയും ഷീരകർഷക സംബദ്ധമായ ഇടപാടുകൾ നടത്തി വരികയാണ്. ദിവസംവും ഇരുപത് മുതൽ അൻപത് ലിറ്റർ വരെ പാൽ ഇവിടെ കൊടുക്കുകയും ഒപ്പം തന്നെ വീടിന്റെ സമീപപ്രദേശങ്ങളിൽ വില്പന നടത്തി വരികയാണ്. സംഘത്തിൽ
വിഷ്ണു കൊടുക്കുന്ന പാൽ മറ്റൊരു ഇടപാടുകാരന്റെ പേരിൽ ബിൽ എഴുതി വിഷ്ണുവിന് കിട്ടുന്ന ആനുകൂല്യങ്ങൾ അദ്ദേഹത്തിന് പോകുന്ന അവസ്ഥയായതിനെ തുടർന്ന് വിഷ്ണു അത് ചോദ്യം ചെയ്യുകയും സ്വന്തം പേരിൽ പാൽ ബിൽ ചെയ്യണമെന്ന് 
 ആവശ്യപ്പെട്ടതിനെ തുടർന്ന് ഉണ്ടായ പ്രശ്നങ്ങൾ ആണ് വിഷ്ണുവിന്റെപാൽ എടുക്കാതിരിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടി കാട്ടുന്നത്.
പാൽ പരിശോധന നടത്താനുള്ള എല്ലാ ഉപകരണങ്ങളും ഉള്ള സോസൈറ്റിയാണിത്.പാൽ പരിശോധന നടത്തി മാത്രമേ പാൽ മിൽമയുടെ കാനിലേക്ക് പകരാവൂ എന്ന നിബന്ധനകൾ പൂർണ്ണമായും പാലിക്കുന്ന സഹകരണ സംഘത്തിൽ വിഷ്ണു പാൽ കൊടുത്തു മണിക്കൂറുകൾ കഴിഞ്ഞു സംഘത്തിൽ നിന്നും അറിയിപ്പ് വരും പാൽ ചീത്തയായി എന്നുള്ള അറിയിപ്പ് വരുന്നത്. പരിശോധന നടത്തി ബിൽ ചെയ്തു പാൽ എടുത്തു കഴിഞ്ഞാൽ മറ്റ് നടപടി ക്രമങ്ങൾ ഇല്ലെന്നിരിക്കെ പാൽ കേടായി എന്ന സംഘം അതിക്രതരുടെ വാദത്തിന് പ്രസക്തിയില്ല
എന്നിരിക്കെ തുടർന്ന് ദിവസവും പാൽ നഷ്ടം വന്നതോടെ മേൽഘടകങ്ങളിൽ പരാതി കൊടുത്തിട്ടും നടപടി ഉണ്ടാവാതെ വരികയും പാൽ മുന്നറിയിപ്പ് ഇല്ലാതെ എടുക്കാതെയിരിക്കുകയും ചെയ്തതോടെ പാൽ ബന്ധുക്കൾക്കും മറ്റും കൊടുക്കേണ്ടി വന്നതോടെ ദിവസവും നാല്പ്പത് ലിറ്റർ രാവിലെയും വൈകുന്നേരവും നഷ്ടം വരാറുണ്ടെന്ന് വിഷ്ണു പറഞ്ഞു. സിപിഎം നേതാക്കൾ നേതൃത്വം കൊടുക്കുന്ന ഭരണസമിതിയാണ് സംഘത്തിന് നേതൃത്വം നൽകുന്നത് എന്ന് നാട്ടുകാർ പറഞ്ഞു.കർഷകർ കൊണ്ട് വരുന്ന പാൽ കർഷകർ അല്ലാത്ത പാർട്ടി നേതാക്കളുടെ പേരിൽ ബിൽ ചെയ്തു ആനുകൂല്യങ്ങൾ അവർക്ക് നൽകുന്നത് ഒട്ട് മിക്ക ഷീരസംഘങ്ങളിലും നടക്കുന്നതാണ് എന്ന് ഷീരകർഷകർ പറയുന്നു. കർഷകകർക്കുള്ള ആനുകൂല്യങ്ങൾ അട്ടിമറിയ്ക്കുന്ന ഇത്തരം പ്രവണതകൾ അന്വേഷണവിധേയമാക്കണമെന്നും കർഷകർ പറയുന്നു.

ചിറക്കര സ്കൂളിലെഎസ് പി സി കേഡറ്റുകളുടെ ക്യാമ്പ്

ചിറക്കര സ്കൂളിലെ
എസ് പി സി കേഡറ്റുകളുടെ ക്യാമ്പ്

ചാത്തന്നൂർ :ചിറക്കര ഗവൺമെൻ്റ് ഹൈസ്കൂളിലെ എസ് പി സി
 കേഡറ്റുകളുടെ മൂന്ന് ദിവസത്തെ 
സാഹവാസ ക്യാമ്പ് ഗ്രാമപഞ്ചായത്ത്‌ അംഗം ആര്യ ഉദ്ഘാടനം ചെയ്തു.
 സ്കൂൾ പിടിഎ പ്രസിഡൻ്റ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു, സീനിയർ അസിസ്റ്റൻ്റ് സോണി ,എസ് എം സി ചെയർപേഴ്സൺ സരിത, എസ് പി സി പ്രസിഡൻ്റ് രതീഷ് എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജയ ട സ്വാഗതവും എസ് പി ഒ ബീ നന്ദിയും
പറഞ്ഞു.
ഫോട്ടോ :ചിറക്കര ഗവൺമെൻ്റ് ഹൈസ്കൂളിലെ എസ് പി സി
 കേഡറ്റുകളുടെ മൂന്ന് ദിവസത്തെ 
സാഹവാസ ക്യാമ്പ് ഗ്രാമപഞ്ചായത്ത്‌ അംഗം ആര്യ ചെയ്യുന്നു.

നമസ്‌തെ.. ശുഭദിനം.. അശുഭവാർത്ത

നമസ്‌തെ.. ശുഭദിനം.. അശുഭവാർത്ത
പുതുവർഷത്തലേന്ന് കഠിനംകുളം പൊലീസ് ‌സ്റ്റേഷൻ പരിധിയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്‌ടറടക്കം ഏഴു പേർ പിടിയിൽ. കൊല്ലത്തുനിന്ന് ലഹരിമരുന്നു വിതരണം ചെയ്തെത്തിയ സംഘമാണ് പിടിയിലായത്. കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തൻ (34), പാലോട് സ്വദേശിനി അൻസിയ (37), കൊട്ടാരക്കര സ്വദേശിനി ബിഡിഎസ് വിദ്യാർഥി ഹലീന (27), കൊല്ലം ആയൂർ സ്വദേശിയും ഐടി ജീവനക്കാരനുമായ അവിനാഷ് (29), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29), നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29), തൊളിക്കോട് സ്വദേശി അജിത്ത് (30) എന്നിവരാണ് പിടിയിലായത്. കണിയാപുരം തോപ്പിൽ ഭാഗത്ത് വാടക വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘം ലഹരിമരുന്നു വിതരണം ചെയ്യുന്നതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘങ്ങൾ സംയുക്‌തമായാണ് പരിശോധന നടത്തിയത്. അസിം, അജിത്ത്, അൻസിയ എന്നിവർ മുൻപ് നിരവധി ലഹരി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. അസിമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പിടികൂടാൻ ശ്രമിച്ചപ്പോൾ പൊലീസ് ജീപ്പിൽ കാറിടിച്ചശേഷം കടന്നു കളയുകയായിരുന്നു. പിന്നാലെ പിന്തുടർന്നെത്തിയ ഡാൻസാഫ് സംഘം വെളുപ്പിന് വീടുവളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു. നാലു ഗ്രാം എംഡിഎംഎയും ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവും 100 ഗ്രാം സാധാരണ കഞ്ചാവും കണ്ടെടുത്തു. രണ്ടു കാറുകളും രണ്ട് ബൈക്കുകളും പത്ത് മൊബൈൽ ഫോണുകളും പിടികൂടി.