Friday, 20 March 2026

എൻ ഡി എ തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്തു.

എൻ ഡി എ തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്തു.

ചാത്തന്നൂർ : എൻ ഡി എ ചാത്തന്നൂർ നിയോജകമണ്ഡലം 
തിരഞ്ഞെടുപ്പ് കാര്യാലയം ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു സ്ഥാനാർഥി ബി. ബി. ഗോപകുമാർ, ചിറക്കര ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡന്റ്  രമ്യ, സംസ്ഥാന സമിതി അംഗം രാജേന്ദ്രൻമാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി, ജില്ലാ ട്രഷറർ സി. രാജൻപിള്ള,മണ്ഡലം പ്രസിഡന്റുമാരായ കൃഷ്ണരാജ്, പ്രദീപ്‌. ജി. കുറുമണ്ടൽ,ജനറൽമാരായ കൊട്ടിയംസുനിൽ, മൈലക്കാട് രഞ്ജിത്, ബൈജുലക്ഷമൺ, വിഷ്ണുകുറുപ്പ്,
സംസ്ഥാന കൗൺസിൽ അംഗങ്ങളായ മൈലക്കാട് ഗോപാലകൃഷ്ണപിള്ള, സജീഷ് മാങ്കൂട്ടം,ഹരിശങ്കർ, മഹിള മോർച്ച ജില്ലാ പ്രസിഡന്റ് ഐശ്വര്യ എന്നിവർ സംസാരിച്ചു.
ഫോട്ടോ :എൻ ഡി എ ചാത്തന്നൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കാര്യാലയം ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു.

എന്റെ മക്കളുടെ അധ്യാപകൻ ആണ് വല്യ വോട്ടിന് ജയിക്കും

എന്റെ മക്കളുടെ അധ്യാപകൻ ആണ് വല്യ വോട്ടിന് ജയിക്കും 
ചാത്തന്നൂർ :അപരിചിതർ ആരുമില്ല, എല്ലാവർക്കും ബി. ബി. ഗോപകുമാർ 
തങ്ങളുടെ സ്വന്തം നേതാവാണ്. അധ്യാപകനാണ് എന്റെ മക്കളുടെ സാർ ആണ് വല്യവോട്ടിന് സാർ ജയിക്കും നടമുക്കിലെ തട്ടൂസ് ഹോട്ടലിലെ ജയ ഗോപൻ സാറിനോട്‌ പറഞ്ഞു ഹോട്ടൽ നടത്തുന്ന ജയയുടെ വാക്കുകളിലുണ്ട് ബി.ബി. ഗോപകുമാർ എന്ന സ്ഥാനാർഥിയുടെ ജനകീയ ബന്ധം.തുടർന്ന് തൊട്ടടുത്ത പൂക്കടയിൽ എത്തിയപ്പോൾ പൂക്കൾ നൽകിയാണ് പൂക്കടയിലെ 
ശകുന്തള ചേച്ചി സ്വീകരിച്ചത് എന്നെ പഠിപ്പിച്ചത് സാറിന്റെ അമ്മയാണ് എന്റെ മക്കളെ പഠിപ്പിച്ചത് ഗോപകുമാർ സാർ ആണ് ഞങ്ങൾക്ക് വിദ്യാഭ്യാസം പകർന്ന ആധ്യാപകനാണ് ഞങ്ങൾക്ക് വലുത് സാറിനാണ് കഴിഞ്ഞു രണ്ടു വട്ടവും വോട്ട് ചെയ്തത് ഇക്കുറിയും സാറിന് തന്നെ മാറ്റമില്ലാത്ത വോട്ട് ആണ് ഞങ്ങളുടെ വോട്ട് എന്ന് പറഞ്ഞു വിജയാശംസകൾ നേരുകയാണ് ആ കുടുംബം.
പൊതു സ്വീകരണം ആരംഭിച്ചില്ലെങ്കിലും മിക്ക കേന്ദ്രങ്ങളിലും ഹർഷാരവത്തോടെയാണ് 
എൻ ഡി എ  സ്ഥനാർഥിയെ സ്വീ
കരിക്കുന്നത്. എന്നും നാടിന്റെ എല്ലാ പ്രശ്‌നങ്ങളിലും കൂടെയുണ്ടാകുന്ന 
ഗോപകുമാർ സാറിനെ 
ചാത്തന്നൂരിലെ ജനങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങുന്ന കാഴ്‌ചയാണെങ്ങും. അധ്യാപകനായിരിക്കുമ്പോഴും ജനപ്രതിനിധിയായിരിക്കുമ്പോഴും 
കർമണ്ഡലമായ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ഗോപകുമാർ സാറിനെ 
ആർക്കുംപരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു വീട്ടിലും ആമുഖങ്ങളോ പരിചയപ്പെടുത്തലിൻ്റെയോ ആവശ്യമില്ല. 
നമ്മുടെ ഗോപകുമാർ സാർ അല്ലേ 
 ജയിക്കാതെ പിന്നെ. മിക്ക വീട്ടുകാരുടെയും മറുപടി ഇങ്ങനെതന്നെ. ഓരോവ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും പേരെടുത്തുപറഞ്ഞാണ് വോട്ടഭ്യർഥന സാർ പഠിപ്പിക്കാത്ത വിദ്യാർത്ഥികൾ ഇല്ലാത്ത സ്ഥലങ്ങൾ ചുരുക്കമാണ് രാക്ഷ്ട്രീയക്കാരനായും സമുദായനേതാവായും അദ്ധ്യാപകൻ ആണ് സാമൂഹ്യപ്രവർത്തകനായും ചാത്തന്നൂരിന് സുപരിചിതനാണ് ബി.ബി. ഗോപകുമാർ 



Wednesday, 11 March 2026

ജില്ലാ പഞ്ചായത്ത്‌ റോഡിന്റെ പേര് പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് പ്രതിഷേധവുമായി നാട്ടുകാർ

ജില്ലാ പഞ്ചായത്ത്‌ റോഡിന്റെ പേര് 
പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് പ്രതിഷേധവുമായി നാട്ടുകാർ 

ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിലെ മീനാട് കിഴക്ക് വാർഡിൽ 
ജില്ലാ പഞ്ചായത്ത്‌ നിർമ്മിച്ച റോഡിന്റെ പേര് പാകിസ്ഥാൻമുക്ക് -മാടൻനട റോഡ്.
മീനാട് കിഴക്ക് വാർഡിൽ മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്ന ഭാഗത്ത് നിന്നും തുടങ്ങി മാടൻനട ക്ഷേത്രം അവസാനിക്കുന്ന ഭാഗം വരെ നിർമ്മിച്ച റോഡിനാണ് പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് എന്ന് സർക്കാർ രേഖകളിൽ കാണിച്ചിരിക്കുന്നത്.ചാത്തന്നൂർ പഞ്ചായത്ത്‌ ഉദ്യോഗസ്ഥർക്ക് മുന്നിൽ ജില്ലാ പഞ്ചായത്ത്‌ നൽകി അംഗീകരിച്ച പദ്ധതി രേഖയിലും പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് എന്നാണ് എന്ന് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.സർക്കാർ രേഖകളിൽ പോലും പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് എന്ന് എഴുതി വച്ച് പദ്ധതി നടപ്പാക്കിയ ഉദ്യോഗസ്ഥർക്ക് എതിരെയും അനുവാദം നൽകിയ ഇടത് ജനപ്രതിനിധികൾക്ക് എതിരെയും നടപടി വേണമെന്ന ആവശ്യം ശക്തമാണ്.അടിയന്തിരമായി സർക്കാർ രേഖകളിലും ബോർഡിലും പേര് മാറ്റിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
ഫോട്ടോ :പാകിസ്ഥാൻമുക്ക് -മാടൻനട റോഡ് എന്ന് എഴുതിയ ജില്ലാ പഞ്ചായത്ത്‌ ബോർഡ്.


Monday, 9 March 2026

നിയമസഭതിരഞ്ഞെടുപ്പ് പടിവാതില്ക്കൽ എത്തി നിൽക്കുമ്പോൾ കൊല്ലം ജില്ലയിലെ രാക്ഷ്ട്രീയ താപനില ഉയരുകയാണ്.

കൊല്ലം :: നിയമസഭതിരഞ്ഞെടുപ്പ് പടിവാതില്ക്കൽ എത്തി നിൽക്കുമ്പോൾ കൊല്ലം ജില്ലയിലെ രാക്ഷ്ട്രീയ താപനില ഉയരുകയാണ്. പരമ്പരാഗത വ്യവസായത്തിൽ ശവപറമ്പാണ് കൊല്ലം ഇ മേഖലയിൽ പണിയെടുത്തിരുന്ന 
 പരമ്പരാഗത തൊഴിലാളികൾ ഗതികേടിന്റെ നടുമുറ്റത്ത് നിൽക്കുന്ന രാക്ഷ്ട്രീയ സാഹചര്യത്തിൽ ഇവരെ വഴിയാധാരമാക്കിയ ഇടതുവലത് മുന്നണികൾക്കെതീരെ ഉയരുന്ന രാക്ഷ്ട്രീയ സാഹചര്യമാണ് ഇന്ന് ദേശിoഗനാട്ടിൽ  ഉയരുന്നത്. കേന്ദ്രസർക്കാരിനോട് തൊഴിലാളി സമൂഹം കാണിക്കുന്ന മമതയാണ് ഇരു മുന്നണികൾക്കും ഇപ്പോൾ ഭയം തോന്നുന്നതിനുള്ള പ്രധാന കാരണം. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിളക്കമാർന്ന വിജയത്തെ തുടർന്ന് 
ബിജെപിയുടെ രാക്ഷ്ട്രീയപരമായുള്ള പ്രസക്തി ഉയരുമ്പോൾ ഇരു മുന്നണികളുടെയും നെഞ്ചിടിപ്പ് കൂടുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ഉണ്ടാക്കിയ 
മുന്നേറ്റം നിയമസഭതിരഞ്ഞെടുപ്പിൽ തുടരുകയാണെങ്കിൽ ഇരു മുന്നണികൾക്കും വെല്ലുവിളിയാകും എന്ന് രാക്ഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാണിക്കുന്നു.
അതെല്ലാം കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് അടുക്കും തോറും ജില്ലയിലെ 
 രാഷ്ട്രീയതാപനില ഉയരുകയാണ്.

@ സിപിഎമ്മിന്റെ കളിതട്ടായിരുന്ന 
കൊല്ലത്ത് കളിമാറും ബിജെപി ഉയർത്തുന്ന വെല്ലുവിളി ചുവപ്പു കോട്ടയില്‍ വിള്ളലുണ്ടാക്കിയെന്ന് രാക്ഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാട്ടുന്നു അത് കൊണ്ട് തന്നെ  കൊല്ലത്തെ മേൽകൊയ്മ ഇക്കുറി സിപിഎമ്മിന് നഷ്ടമാകുമോ? ഇടതു 
അണികളിൽ തന്നെയുള്ള ഭരണവിരുദ്ധ വികാരം ഇക്കുറി ജില്ലയിൽ ബിജെപിയ്ക്ക് അനുകൂലമായി മാറിയാൽ കൊല്ലം ജില്ലയിലെ രാഷ്ട്രീയ ചതുരംഗത്തില്‍ ഇത്തവണ കരുനീക്കങ്ങള്‍ പ്രവചനാതീതമാകും.കൊല്ലം പിടിക്കുന്നവര്‍ കേരളം ഭരിക്കും' എന്ന രാഷ്ട്രീയ സമവാക്യം തിരുത്താന്‍ ബി.ജെ.പി കച്ചമുറുക്കുമ്പോള്‍, കോട്ട കാക്കാന്‍ ഇടതുമുന്നണിയും നിലവിലുള്ള രണ്ട് സീറ്റ് നിലനിർത്താൻ 
സര്‍വ്വ സന്നാഹങ്ങളുമായി യു ഡി എഫും 
രംഗത്തുണ്ട്. കഴിഞ്ഞ തവണ 11ല്‍ 9  സീറ്റും എല്‍.ഡി.എഫിനൊപ്പമായിരുന്നെങ്കില്‍ 
ഇത്തവണ പതിനൊന്ന് 
മണ്ഡലങ്ങളിലും അതിശക്തമായ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എൻ ഡി എ സഖ്യം പ്രചരണത്തിൽ ബഹുദൂരം മുന്നിലാണ് തദേശതിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി നിയമസഭ തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങി കളി തുടങ്ങിയിരുന്നു ബൂത്ത്‌ തല കമ്മിറ്റികൾ സജ്ജമാക്കിയ ബിജെപി 
വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാനും ജില്ലയിൽ അട്ടിമറി നടത്താനും ലക്ഷ്യമിടുന്നു.
തിരുവനന്തപുരത്തിന് സമാനമായി കൊല്ലത്തും വോട്ടര്‍പട്ടികയിലെ ക്രമീകരണം മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്. തീരദേശ മേഖലകളിലും നഗരസഭാ പരിധിയിലും
ഇരട്ട വോട്ട് ഒഴിവാക്കിയപ്പോൾ  വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്ന കുറവ് ആരെ തുണയ്ക്കുമെന്നത് നിഗൂഢമാണ്. 
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് മുതൽ ഇങ്ങോട്ട് ബിജെപിയുടെ മുന്നേറ്റത്തെ ഭയപ്പാടോടെയാണ് ഇരു മുന്നണികളും നോക്കികാണുന്നത്. കൊട്ടാരക്കരയിൽ ഉണ്ടായ രാക്ഷ്ട്രീയ അട്ടിമറികൾ യു ഡി എഫ്- എൽ ഡി എഫ് പാളയങ്ങൾക്ക് ഒരുപോലെ തിരിച്ചടിയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ബിജെപി വലിയ മുന്നേറ്റമാണ് 

@ ആർ എസ് പി അകാല ചരമം അടയുമോ..?

കമ്മ്യുണിസ്റ്റ് പാരമ്പര്യം അവകാശപ്പെടുന്ന ആർ എസ് പി ഇ തിരഞ്ഞെടുപ്പോടെ രാക്ഷ്ട്രീയ ചിത്രത്തിൽ അപ്രത്യക്ഷമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.എൻ കെ.പ്രേമചന്ദ്രൻ എം. പിയുടെ അപ്രതീമാദിത്വം ആർ എസ് പി ചോദ്യം ചെയ്തു തുടങ്ങിയതാണ് ഇതിന് കാരണമായി ചൂണ്ടികാട്ടുന്നത്.അണികളില്ലാത്ത രാക്ഷ്ട്രീയ പാർട്ടിയ്ക്ക് ഇപ്പോൾ ആകെയുള്ള നേതാക്കൾ പോലും രണ്ട് ചേരിയായി നിന്ന് പോരാടിക്കുന്ന കാഴ്ചയാണ്. എൻ. കെ. പ്രേമചന്ദ്രൻ എം പി കോൺഗ്രസുമായി ചേർന്ന് നിൽക്കുകയാണ് നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാതെ വരികയും യു ഡി എഫ് ഭരണത്തിൽ എത്താതിരിക്കുകയും ചെയ്‍താൽ ആർ എസ് പി എൻ. കെ. പ്രേമചന്ദ്രനിൽ ഒതുങ്ങുമെന്ന് രാക്ഷ്ട്രിയ നിരീക്ഷകർ ചൂണ്ടികാട്ടുന്നു.

 



'

വിളപ്പുറം ആനന്ദവിലാസം ഭഗവതിക്ഷേത്രത്തിലെ അശ്വതി തിരുന്നാൾ മഹോത്സവം

വിളപ്പുറം ആനന്ദവിലാസം ഭഗവതിക്ഷേത്രത്തിലെ അശ്വതി തിരുന്നാൾ മഹോത്സവം

ചാത്തന്നൂർ : വിളപ്പുറം ആനന്ദവിലാസം ഭഗവതിക്ഷേത്രത്തിലെ അശ്വതി തിരുന്നാൾ മഹോത്സവം 12ന് തുടങ്ങി 21ന് അവസാനിക്കും 12ന് രാവിലെ 5.15ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7ന് മഹാമൃത്യുജഞയഹോമം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 6.15നും 6.30നും മധ്യ തൃക്കൊടിയേറ്റ്, രാത്രി 7.50ന് തിരുവാതിര. 13ന് രാത്രി 7.30ന് നാടകം. 14ന് രാത്രി 7.15ന് ഗാനമേള.15ന് രാവിലെ 7.30ന് സമൂഹപൊങ്കാല, 7.35ന് ഭജൻസ്, 8ന് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7ന് കൈകൊട്ടികളി. 16ന് രാവിലെ 6.30ന് അഖണ്ടനാമജപയജഞo, 11.15ന് ആയില്യപൂജ, രാത്രി 7.30ന് നാടകം. 17ന് ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7.30ന് കൈകൊട്ടികളി. 18ന് രാത്രി 7.30ന് ഫോക്ക് മെഗാഷോ. 19ന് ഉച്ചയ്ക്ക് 12ന് ഉത്സവബലിദർശനം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, 6ന് പടുക്കഘോഷയാത്ര രാത്രി 7.30ന് നൃത്തസന്ധ്യ. 20ന് വൈകുന്നേരം 6ന് പടുക്കഘോഷയാത്ര, രാത്രി 7ന് കൈകൊട്ടികളി,8.15ന് ഭരതനാട്യo, രാത്രി 9.30ന് പള്ളിവേട്ട. 21ന് രാവിലെ 3.30ന് ഉരുൾഘോഷയാത്ര, 7ന് പ്രഭാതഭക്ഷണം,11ന് സർവ്വാശ്വര്യപൂജ വൈകുന്നേരം 3ന് ഘോഷയാത്ര, 6.30ന് ഗാനമേള, രാത്രി 9ന് തിരു:ആറാട്ട് പുറപ്പാട്, 11ന് തിരു:ആറാട്ട് തിരിച്ചു എഴുന്നള്ളത്ത് തുടർന്ന് കൊടിയിറക്ക്.


Saturday, 7 March 2026

പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സമൂഹ വിവാഹത്തിൽ ഏഴ് ജോഡി വധൂവരന്മാർ വിവാഹിതരായി.

 പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടന്ന  സമൂഹ വിവാഹം

ചാത്തന്നൂർ : പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടന്ന  സമൂഹ വിവാഹത്തിൽ ഏഴ് ജോഡി വധൂവരന്മാർ വിവാഹിതരായി. ക്ഷേത്രയോഗം ട്രസ്റ്റ്, ഉത്സവ സംഘാടക സമിതി എന്നിവയുടെ നേതൃത്വത്തിലാണ് സമൂഹ വിവാഹം നടന്നത്. പ്രമുഖ പ്രഭാഷകനായ 
ഡോ. എം.എം. ബഷീർ മുഖ്യകാർമ്മികത്വത്തിൽ നടന്ന സമൂഹവിവാഹത്തിൽ 
ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിലുള്ള ശാന്തിമാർ.
കാർമ്മികത്വം വഹിച്ചു.
തുടർന്ന് നടന്ന സമ്മേളനം 
ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു  കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്. വിജയൻ അധ്യക്ഷത വഹിച്ചു കൊടിമൂട്ടിൽ ശ്രീഭദ്രകാളീക്ഷേത്രയോഗം ട്രസ്റ്റ് പ്രസിഡന്റ്
കെ. ഗോപിനാഥൻ, ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി.ബി. ഗോപകുമാർ,പ്രേം ഫാഷൻ ജൂവലറിഎം ഡി 
ബി.പ്രേമാനന്ദ്, അമ്മ എൻ്റർപ്രൈസസ് & ഗോൾഡ് ലോൺസ് എം ഡി. വി. എസ്. സന്തോഷ്കുമാർ,രാജ് റെസിഡന്റ്സ് എം ഡി ഡി. ത്യാഗരാജൻ, രാജകുമാരിഗ്രൂപ്പ് എം ഡി ഷാജഹാൻ,
സമൂഹവിവാഹ സബ്‌കമ്മിറ്റി കൺവീനർ ജയചന്ദ്രൻ ചാനൽവ്യൂ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, കൊല്ലം ജില്ലാസെക്രട്ടറി ജി. രാജൻകുറുപ്പ്,
കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം 
കെ.എസ്. ബിനു, പത്മാലയം ആർ.രാധാകൃഷ്‌ണൻ പഞ്ചായത്ത് മെമ്പർമാരായ അഡ്വ: സിമ്മിലാൽ.എസ്.എസ്,
ദർശൻ.ജി.നായർ,ഡി. സുഭദ്രാമ്മ  
ഷാജി ശിവദാസൻ,ഉഷാരാജൻ, ജി. അശോകൻ എന്നിവർ സംസാരിച്ചു.
കൊടിമൂട്ടിൽ ശ്രീഭദ്രകാളീക്ഷേത്രയോഗം ട്രസ്റ്റ് സെക്രട്ടറി പ്രകാശൻ കളത്തറ സ്വാഗതവും ഉത്സവ സംഘാടക സമിതി ജനറൽ കൺവീനർ അനുവിജയൻ നന്ദിയും പറഞ്ഞു.തുടർന്ന് മംഗല്യസദ്യയും നടന്നു.

ഫോട്ടോ :സമൂഹവിവാഹത്തിൽ വിവാഹിതരായ വധൂവരന്മാർ വിശിഷ്ട അതിഥികൾക്കൊപ്പം 




ഉയരപാതയിൽ അപാകത പൊളിച്ചു പണിയുന്നത് തടഞ്ഞു സമരസമിതി പ്രവർത്തകർ.

ഉയരപാതയിൽ അപാകത പൊളിച്ചു പണിയുന്നത് തടഞ്ഞു സമരസമിതി പ്രവർത്തകർ.

ചാത്തന്നൂർ: ഉയരപാതയിൽ അപാകത പൊളിച്ചു പണിയുന്നത് തടഞ്ഞു നാട്ടുകാർ. .ചാത്തന്നൂർ ജംഗ്ഷനിൽ നിർമ്മാണം പൂർത്തിയാക്കിയ 
അടിപാതയോട് ചേർന്നുള്ള മണ്ണ് കൊണ്ട് നിർമ്മിച്ച ഉയരപ്പാതയിൽ ഉണ്ടായ അപാകതകൾ പരിഹരിക്കാൻ നിർമ്മാണ കമ്പനി അധികൃതർ നടത്തുന്ന നിർമ്മാണപ്രവർത്തികൾ ആണ് സമരസമിതി ഭാരവാഹികളും നാട്ടുകാരും ചേർന്ന് തടഞ്ഞത്. അടിപാതയോട് ചേർന്ന ഭാഗത്തെ നിർമ്മാണപ്രവർത്തികൾ പൂർത്തിയായെങ്കിലും ക്വളിറ്റി കൺട്രോളുടെ നിർദ്ദേശം ഇല്ലാത്തത് മൂലം പാലങ്ങൾ തമ്മിൽ ജോയിൻ ചെയ്തിരുന്നില്ല ഇതിനിടയിൽ ഉയരപാതയിൽ വിള്ളലുകൾ കാണുകയും പുറത്തേക്ക് തള്ളി നിൽക്കുകയും അടിക്കടി ആർ ഇ വാളുകളിൽ  പൊട്ടലുകളും ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ   ഫ്ലൈഓവറിനോട് ചേരുന്ന ഭാഗത്ത് ഉയര പാത പൊളിച്ചു മാറ്റി
യാതൊരു സുരക്ഷയുമില്ലാതെ
പുതുക്കിപ്പണിയാനുള്ള കരാർ കമ്പനിയുടെ അനധികൃത നീക്കം സമരസമിതി പ്രവർത്തകർ ഇടപെട്ട് നിർത്തിവയ്പ്പിച്ചതിനെ തുടർന്ന് 
സ്റ്റേഷൻ ഹൗസ് ഓഫീസർ അടക്കമുള്ള പോലീസ് അധികാരികൾ സ്ഥലത്തെത്തി സുരക്ഷാവീഴ്ച സംബന്ധിച്ച കാര്യങ്ങൾ  ബോദ്ധ്യപ്പെടുകയും തുടർന്ന് മേൽനടപടികൾ ഉണ്ടാവുന്നത് വരെ നിർമ്മാണപ്രവർത്തികൾ നിർത്തി വയ്പ്പിക്കുകയായിരുന്നു.
ചാത്തന്നൂർ മേഖലയിലെ മൺ ഉയരപ്പാത  നിർമ്മാണങ്ങളിൽ വലിയ തോതിലുള്ള അപാകതകൾ നാട്ടുകാർ നേരത്തേ തന്നെ ചൂണ്ടി കാണിക്കുകയും. നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ചാത്തന്നൂർ ജങ്ങഷനിൽ നിർമ്മിച്ച 
മൺ ഉയരപ്പാതകൾ ഒഴിവാക്കി  തൂണിന്മേൽഎലിവേറ്റഡ് പാത നിർമ്മിക്കണമെന്ന ആവശ്യം ഉയർത്തി ചാത്തന്നൂരിൽ വിവിധ സംഘടനകളുടെ 
പ്രതിഷേധ സമരം നടന്ന് വരികയാണ്.
ഫ്ലൈ ഓവറിന് കിഴക്കുഭാഗത്തായി മൺ ഉയരപ്പാതയിൽ നിർമ്മാണത്തിൽ അപാകതകൾ ഉണ്ടായത് കൊണ്ടാണ് കോൺക്രീറ്റ് സ്ലാബുകൾ എടുത്തു മാറ്റി
 പുതുക്കിപ്പണിയാനുള്ള അനധികൃതമായ ശ്രമം കരാർ കമ്പനി നടത്തിയത്.
 യാതൊരു സുരക്ഷയും ഒരുക്കാതെ 
നിർമ്മാണത്തിൽ നിരവധി അപാകതകൾ ഉണ്ടായിട്ടും അതൊന്നും പരിഗണിക്കാതെ ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെയാണ്
പൊളിച്ച് മാറ്റലും പുതുക്കിപ്പണിയലും കമ്പനി നടത്തുന്നത്.
മൺ ഉയരപ്പാതയിലൂപയോഗിക്കുന്ന മണ്ണിലെ ഈർപ്പത്തിൻ്റെ തോത്  സംബന്ധിച്ച്  നിലവിലുള്ള മാനദണ്ഡങ്ങൾ മറികടന്ന് ടാങ്കറുകളിൽ വെള്ളം എത്തിച്ചു പ്രസ്തുത പ്രദേശങ്ങളിൽ വെള്ളം ഒഴിച്ച് മണ്ണ് അയഞ്ഞതാക്കി  കോൺക്രീറ്റ് സ്ലാബുകൾ ഊരിയെടുക്കാനുള്ള ശ്രമവും സുരക്ഷയ്ക്ക് ഭീഷണിയാണ്.
 നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന്  ഉത്തരവാദപ്പെട്ടവർ സ്ഥലത്തില്ലാത്ത അവസ്ഥ ആശങ്കയുണ്ടാക്കുന്നതാണെന്നും
നാട്ടുകാർ ആരോപിച്ചു.
ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർക്കും, ജില്ലാ കലക്ടർക്കും. അസിസ്റ്റൻ്റ് പോലീസ് കമ്മിഷണർക്കും
ഈ വിഷയത്തിൽ  നിരവധി നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്.എന്തൊക്കെ അപാകതകളാണ് പ്രസ്തുത പാതയിൽ കണ്ടെത്തിയതെന്നും ആരുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള  പൊളിച്ചു മാറ്റലും പുതുക്കിപ്പണിയലും നടക്കുന്നതെന്നും വ്യക്തമാക്കണമെന്ന ആവശ്യവും ഉയരുകയാണ്.
മൺ ഉയരപ്പാതകൾ ഒഴിവാക്കി തൂണിന്മേൽ എലിവേറ്റഡ് പാതകൾ നിർമ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യം അടിയന്തിരമായി പരിഗണിച്ചു കൊണ്ട് ഇപ്പോൾ നടക്കുന്ന നിർമ്മാണപ്രവർത്തികൾ നിർത്തിവയ്ക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഫോട്ടോ : പണി പൂർത്തിയായ മൺപാത പൊളിച്ചു നിർമ്മാണപ്രവർത്തികൾ നടക്കുന്നു 

സേവനമേഖലയ്ക്ക് മുൻതൂക്കം നൽകി കല്ലുവാതുക്കൽ പഞ്ചായത്ത്‌ ബഡ്ജറ്റ് വൈസ് പ്രസിഡന്റ്‌ കെ. സിന്ധു അവതരിപ്പിച്ചു.


ചാത്തന്നൂർ : സേവനമേഖലയ്ക്ക് മുൻതൂക്കം നൽകി കല്ലുവാതുക്കൽ പഞ്ചായത്ത്‌ ബഡ്ജറ്റ് വൈസ് പ്രസിഡന്റ്‌ കെ. സിന്ധു അവതരിപ്പിച്ചു.
2026-27 സാമ്പത്തിക വർഷം 87.31 കോടിരൂപയുടെ വരവും 85.05 കോടിരൂപയുടെ ചെലവും 2.25 കോടി രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 
ബജറ്റാണ്  വൈസ് പ്രസിഡന്റ്‌ സിന്ധു അവതരിപ്പിച്ചത്.  സേവനമേഖലയ്ക്ക് പുറമെ സാമൂഹിക സാമ്പത്തിക പുരോഗതി മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന പദ്ധതികൾക്ക് ബജറ്റിൽ മുൻതൂക്കം നൽകിയിട്ടുണ്ട്. റോഡുകളുടെ നവീകരണം, കുടിവെള്ള പദ്ധതികളുടെ വ്യാപനം, മഴവെള്ള സംഭരണ സംവിധാനം, ശുചിത്വ പ്രവർത്തനങ്ങൾ, കർഷകർക്ക് പിന്തുണാ പദ്ധതികൾ, ജൈവകൃഷി പ്രോത്സാഹനം, വനിതാ സ്വയം സഹായസംഘങ്ങളുടെ ഉത്പാദനയൂണിറ്റുകൾ, യുവാക്കൾക്ക് നൈപുണ്യ വികസനപരിശീലനങ്ങൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കുള്ള ക്ഷേമ പദ്ധതികൾ, ലൈഫ് ഭവനപദ്ധതി ഉൾപ്പെടെയുള്ള പാർപ്പിട പദ്ധതികൾക്കും ബജറ്റിൽ മുൻതൂക്കം നൽകി 
തുക വകയിരുത്തിയിട്ടുണ്ട്.
അങ്കണവാടികൾ, സ്‌കൂളുകൾ എന്നിവയുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും ഉപകേന്ദ്രങ്ങളുടെയും ആയുർവ്വേദ ഹോമിയോ ആശുപത്രികളുടെയും സേവനനിലവാരം ഉയർത്തൽ, പ്രതിരോധ ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്കും ബജറ്റിൽ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്.
ഉൽപാദനമേഖലയ്ക്ക് 2.5 കോടിരൂപയും സേവനമേഖലയ്ക്ക് 19.49 കോടിയും പശ്ചാത്തല മേഖലയ്ക്ക് 13 കോടി രൂപയും ആണ് വകയിരുത്തിയിട്ടുള്ളത് ആയതിൽ കൃഷി - അനുബന്ധ പ്രവർത്തനങ്ങൾക്ക് 86 ലക്ഷം രൂപയും മൃഗസംരക്ഷണം, ക്ഷീര വികസനത്തിന് 1.5 കോടി രൂപ വകയിരുത്തിയതിൽ ഡയറിഫാമുകളുടെ ആധുനിക വൽക്കരണത്തിന് 8 ലക്ഷം രൂപ
അനുവദിച്ചിട്ടുണ്ട്.  എ ബി സി പദ്ധതിക്കും കൂടാതെ മൊബൈൽ എ ബി സി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിനും തുക മാറ്റിവച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയക്ക് 71.5 ലക്ഷം രൂപയും
 സാമൂഹിക ക്ഷേമം, സാമൂഹിക സുരക്ഷിതത്വം എന്നീ മേഖലകളിലേക്ക് 1.97 കോടി രൂപയും അങ്കണവാടികൾക്ക് ഭൗതിക സാഹചര്യം, പോഷകാഹാരം എന്നിവ ഉൾപ്പെടെ 1.49 കോടി രൂപയും ആരോഗ്യ മേഖലയ്ക്ക് 1.16 കോടി രൂപയും കലാ-സാംസ്‌കാരിക-കായിക വികസനം, യുവജനക്ഷേമം എന്നിവയ്ക്കായി 19.5 ലക്ഷം രൂപ വകയിരുത്തി.
ഹാപ്പിനസ് പാർക്കുകൾ സ്ഥാപിക്കുന്നതിന് തുക മാറ്റിവച്ചിട്ടുള്ളതാണ്. കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് 12 ലക്ഷവും കുടിവെള്ളത്തിന് 2 കോടിയും മാലിന്യ നിർമ്മാർജ്ജനത്തിന് 1.17 കോടി രൂപയും വകയിരുത്തിയിട്ടുള്ളതാണ് . കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ സമഗ്രവികസനം ലക്ഷ്യമിട്ടും പുതിയ റോഡുകളുടെ നിർമ്മാണത്തിനും മെയിൻ്റനൻസിനും കൂടി 4.53 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പഞ്ചായത്തിനെസമ്പൂർണ്ണ എൽ ഇ ഡി ഗ്രാമം ആക്കുന്നതിനും പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനും മെയിൻ്റനൻസിനുമായി 58 ലക്ഷം രൂപയും വകയിരിത്തിയിട്ടുണ്ട്. സ്വയം തൊഴിൽ നൈപുണ്യ വികസനം എന്നിവയ്ക്ക് 19 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. പട്ടികജാതി ക്ഷേമത്തിനും ഉന്നമനത്തിനുമായി 2.53 കോടി ഉൾപ്പെടുത്തിയിട്ടുണ്ട്.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിന് ശ്മ‌ശാനത്തിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ മൊബൈൽ ഗ്യാസ് ക്രിമറ്റോറിയം (സഞ്ചരിക്കുന്ന) വാങ്ങുന്നതിന് തുക നീക്കിവച്ചിട്ടുണ്ട്. കല്ലുവാതുക്കൽ മാർക്കറ്റ് നവീകരണത്തിനും വിജ്ഞാനകേരളം തുടർ പ്രവർത്തനങ്ങൾക്കും യുവതി യുവാക്കൾക്ക് നൈപുണ്യ വികസനം നൽകി തൊഴിൽ സജ്ജരാക്കുന്നതിനും തുക മാറ്റിവച്ചിട്ടുള്ളതാണ്. ഗ്രാമപഞ്ചായത്തുകളിൽ കെ സ്‌മാർട്ട് സോഫ്റ്റ് വെയറിലൂടെ ഫയൽ സംവിധാനവും ഭരണ സംവിധാനവും പൂർണ്ണമായും ഓൺലൈൻ ആയ സാഹചര്യത്തിൽ ജനപ്രതിനിധികൾക്ക് ഫലപ്രദമായി പൊതു ജനങ്ങൾക്ക് സേവനം പ്രദാനം ചെയ്യുന്നതിനും ഭരണ നിർവ്വഹണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും കെ സ്‌മാർട്ട് സംവിധാനം ഉപയോഗിക്കുന്നതിനും ടാബുകൾ വാങ്ങുന്നതിന് വായ്‌പ അനുവദിക്കുന്നതിന് ബജറ്റിൽ തുക വകയിരുത്തിയിട്ടുള്ളതാണ്. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെൻ്റർ നിർമ്മാണത്തിന് 8 കോടി രൂപ വകയിരുത്തി. ഗ്രാമപഞ്ചായത്തിനെഭവനരഹിതരില്ലാത്ത പഞ്ചായത്ത് ആക്കി മാറ്റുക എന്ന ലക്ഷ്യത്തിനായി ലൈഫ് ഭവനപദ്ധതിക്ക് ഈ ബജറ്റിൽ 9.68 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഭവനനവീകരണത്തിനു ജനറൽ വിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനും തുക വകയിരുത്തിയിട്ടുണ്ട്.


@ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ ബജറ്റ് അവതരിപ്പിച്ചത് ഇംഗ്ലീഷ് ഭാഷയിൽ പ്രതിക്ഷേധവുമായി പ്രതിപക്ഷം 

@ഭരണഭാഷ മലയാളം 

ഭരണഭാഷ മലയാളം എന്നിരിക്കെ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ ബജറ്റ് തയ്യാറാക്കി അവതരിപ്പിച്ചത് ഇംഗ്ലീഷിൽ ബജറ്റിന്റെ ആമുഖം മാത്രം മലയാളത്തിൽ വായിച്ചതിന് ശേഷം ബാക്കിയുള്ള നികുതി സംമ്പന്ധമായ ഭാഗങ്ങൾ എല്ലാം ഇംഗ്ലീഷിൽവായിച്ചു തുടങ്ങിയതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി എണ്ണീക്കുകയായിരുന്നു തുടർന്ന് സെക്രട്ടറി മലയാള ഭാഷയുടെ സാങ്കെതിക വശങ്ങൾ ചൂണ്ടികാട്ടി ബജറ്റ് വൈസ് പ്രസിഡന്റ്‌ അവതരിപ്പിക്കുകയായിരുന്നു ഇംഗ്ലീഷിലും മലയാളത്തിലുമായി വൈസ് പ്രസിഡന്റ്‌ 
വഴിപാട് പോലെ ബജറ്റ് വായിച്ചു തീർക്കുകയായിരുന്നു.തുടർന്ന് ബജറ്റ് മലയാളത്തിലേക്ക് മാറ്റിയാൽ മതിയെന്ന പ്രതിപക്ഷ വാദത്തെ തുടർന്ന് മലയാളഭാഷയിലേക്ക് മാറ്റിയ കോപ്പി ഇന്നത്തേക്ക് വിതരണം ചെയ്തതിന് ശേഷം ചർച്ച നടത്തുമെന്ന് പ്രസിഡന്റ്‌ വിജയൻ അറിയിച്ചതിനെ തുടർന്ന് ചർച്ച ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

@മലയാളഭാഷയെ അവഗണിച്ചു കൊണ്ട് 
ഇംഗ്ലീഷ് ഭാഷയിൽ ബജറ്റ് തയ്യാറാക്കുകയും അത് അവതരിപ്പിക്കുകയും ചെയ്തത് മാതൃഭാഷയെ അവഗണിച്ചതിന് തുല്യമായി എന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ രോഹിണി പറഞ്ഞു മുൻകൂട്ടി ധാരണയില്ലാതെയാണ് ബജറ്റ് വൈസ് പ്രസിഡന്റ്‌ അവതരിപ്പിച്ചത്.
ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിൽ എടുത്ത തീരുമാനങ്ങൾ ഉദ്യോഗസ്ഥർ അട്ടിമറിയ്ക്കുകയും പ്രസിഡന്റും വൈസ് പ്രസിഡന്റും അതിന് കൂട്ട് നിൽക്കുകയും ചെയ്തുവെന്നും രോഹിണി പറഞ്ഞു. ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയെ നോക്ക് കുത്തിയാക്കി കൊണ്ട് 
പഞ്ചായത്ത്‌ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പോലും ബഡ്ജറ്റിൽ ഉൾപ്പെടുത്താൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല എന്നും രോഹിണി പറഞ്ഞു.

@ ബജറ്റ് സമ്മേളനത്തിൽ 
ബിജെപിയുടെ പ്രതിക്ഷേധം 

ബിജെപി അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ചു കൊണ്ടാണ് ബജറ്റ് സമ്മേളനത്തിൽ എത്തിയത്. പഞ്ചായത്ത്‌ കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ അട്ടിമറിയ്ക്കുന്ന 
ഭരണപക്ഷത്തിന്റെ
നിഷേധാത്മക നിലപാടിനെതീരെ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ബിജെപി അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ചു പ്ളേകാർഡുകളുമായാണ് ബജറ്റ് ആവതരിപ്പിക്കുന്ന ഹാളിൽ എത്തിയത്.
പ്ളേകാർഡുകൾ ഉയർത്തികാട്ടി ശക്തമായ പ്രതിക്ഷേധമാണ് ബിജെപി ഉയർത്തിയത്.
 



അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകി 2026-2027 വർഷത്തെ പരവൂർ നഗരസഭയുടെ ബജറ്റ്.

അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകി 
2026-2027 വർഷത്തെ പരവൂർ നഗരസഭയുടെ ബജറ്റ്.

പരവൂർ : അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകി 
2026-2027 വർഷത്തെ പരവൂർ നഗരസഭയുടെ ബജറ്റ്.
2026-27 കരട് ബഡ്‌ജറ്റിൽ 9,70,74,899/ (ഒൻപത് കോടി എഴുപത് ലക്ഷത്തി എഴുപത്തിനാലായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ഒൻപത്) രൂപ മുൻബാക്കിയും റവന്യൂ വരവ് 29,78,80,000/(ഇരുപത്തി ഒൻപത് കോടി എഴുപത്തി എട്ട് ലക്ഷത്തി എൺപതിനായിരം) രൂപയും മൂലധന വരവ് 37,13,32,957/ (മുപ്പത്തി ഏഴ് കോടി പതിമൂന്ന് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി തൊള്ളായിരത്തി അൻപത്തി ഏഴ്) രൂപയുമായി ആകെ വരവ് 76,62,87,856/ (എഴുപത്തി ആറ് കോടി അറുപത്തി രണ്ട് ലക്ഷത്തി എൺപത്തി ഏഴായിരത്തി എണ്ണൂറ്റി അൻപത്തി ആറ്) രൂപയും, ആകെ ചെലവ് 67,67,09,100/ (അറുപത്തി ഏഴ് കോടി അറുപത്തി ഏഴ് ലക്ഷത്തി ഒൻപതിനായിരത്ത ഒരുനൂറ്) രൂപയും 8,95,78,756/ (എട്ട് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷത്തി എഴുപത്തി എണ്ണായിരത്തി എഴുന്നൂറ്റി അൻപത്തി ആറ്) രൂപ നീക്കി ബാക്കിയും പ്രതീക്ഷിച്ചുകൊണ്ട് 2026-27 വർഷത്തേയ്ക്കുള്ള  ബഡ്‌ജറ്റാണ് 
വൈസ് ചെയർപേഴ്‌സൺ
ആമിന. എച്ച് അവതരിപ്പിച്ചത്.ബജറ്റിൽ 
ബസ്സ്റ്റാന്റ് ഷോപ്പിങ്ങ് കോംപ്ലക്‌സ് വികസനത്തിനായി 
90000000, റോഡ് വികസനത്തിനായി 
30739000,മത്സ്യമേഖലയ്ക്കായി 
1385000, മൃഗസംരക്ഷണത്തിനായി 
4306000, കൃഷി വികസനത്തിനായി 
4159620, ക്ഷീര വികസന മേഖലയിലേക്ക് 
2200000,പ്രധാനമന്ത്രി ആവാസ് യോജന
 ലൈഫ് ഭവനപദ്ധതിയ്ക്കായി 
12600000, ഷീ ലോഡ്‌ജ് 3400000,
 സ്‌കൂൾ കെട്ടിടങ്ങളുടെ നവീകരണം
1000000, സ്‌മാർട്ട് അംഗൻവാടിയ്ക്കായി 
70000, ടൂറിസം മേഖലയ്ക്ക്കായി 
1500000, വിദ്യാഭ്യാസസാംസ്‌കാരിക മേഖലയിലേക്ക് 2100000, വ്യവസായ മേഖലയിൽ 1420000, വാക്‌വേ
200000, ആരോഗ്യമേഖലയ്ക്കായി 8000000,
ദേവരാജൻ മാസ്റ്റർ, സി. കേശവൻ ആശാൻ, കെ.സി കേശവപിള്ള സാംസ്‌കാരിക കേന്ദ്രങ്ങൾക്കായി 1000000എന്നിങ്ങനെ അടിസ്ഥാന മേഖലയിലേക്ക് ഫണ്ട് അനുവദിച്ചു കൊണ്ടുള്ള ബജറ്റ് ആണിത് 
മുൻസിപ്പൽ ചെയർമാൻ ജയലാൽ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു 
 ബജറ്റിന് മേലുള്ള ചർച്ച ഇന്ന് നടക്കും.

ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ എൻ ഡി എ ചുവരെഴുത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ എൻ ഡി എ ചുവരെഴുത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു 

പരവൂർ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ  ചുവരെഴുതി എൻ ഡി എ 
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഇന്നലെ രാവിലെ പുറ്റിങ്ങൽ ക്ഷേത്രത്തിന് മുന്നിലുള്ള മതിലിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര വരച്ചു കൊണ്ട് ബിജെപി തിരുവനന്തപുരം മേഖല പ്രസിഡണ്ട്‌ ബി. ബി ഗോപകുമാർ ആണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.നിയോജക മണ്ഡലത്തിൽ 
എൻ ഡി എ യുടെ ബൂത്ത് തല പ്രവർത്തങ്ങൾക്ക് മുന്നോടിയായിട്ടുള്ള ബൂത്ത്‌ തല കമ്മിറ്റികൾ രൂപീകരിച്ചു കൊണ്ടുള്ള കൺവെൻഷനുകൾ നടന്ന് വരികയാണ്. ഇരു മുന്നണികളെയും പിന്നിലാക്കി നിയോജക മണ്ഡലത്തിൽ ശക്തമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി എൻ ഡി എ മുന്നോട്ട് പോകുകയാണ്. പരവൂരിൽ നടന്ന ചുവരെഴുത്ത് പ്രവർത്തനങ്ങൾക്ക് ബിജെപി മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്. ജി. കുറുമണ്ടൽ, ജില്ലാ വൈസ് പ്രസിഡന്റ്‌ പരവൂർസുനിൽ,ട്രഷറർ സി. രാജൻപിള്ള മേഖല പ്രസിഡന്റ്‌ വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ :ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ ചുവരെഴുതി തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നു.

നെടുംകുതിരയെടുപ്പിന്റെ ആചാരപെരുമയിൽ മീനാട് ധർമ്മശാസ്താക്ഷേത്രത്തിലെ ഉത്രം തിരുന്നാൾ മഹോത്സവം

നെടുംകുതിരയെടുപ്പിന്റെ ആചാരപെരുമയിൽ മീനാട് ധർമ്മശാസ്താക്ഷേത്രത്തിലെ ഉത്രം തിരുന്നാൾ മഹോത്സവം 

ചാത്തന്നൂർ : നെടുംകുതിരയെടുപ്പിന്റെ ആചാരപെരുമയിൽ മീനാട് ധർമ്മശാസ്താക്ഷേത്രത്തിലെ ഉത്രം തിരുന്നാൾ മഹോത്സവത്തിന് സമാപനം.ഉത്സവത്തിന്റെ അവസാനദിവസമായ ഇന്നലെ മീനാട് ധർമ്മശാസ്താവിന്റെ തിടമ്പ് ഏറ്റിയ മീനാട് വിനായകൻ ദേശം ചുറ്റി കൊയ്ത്ത് കഴിഞ്ഞ മീനാട് ഏലായിൽ എത്തിയതോടെ നെടുംകുതിരയെടുപ്പിന് തുടക്കമായി 
 ആചാരനുഷ്ടാനങ്ങൾ കൊണ്ട് പ്രശ്സ്തമായ ക്ഷേത്രത്തിൽ പ്രധാന ആചാരമാണ് നെടുകുതിരയെടുപ്പ് ക്ഷേത്രത്തിൽ ചെറിയ നെടുംകുതിരയും മീനാട് ഏലായിൽ വലിയ നെടുംകുതിരയും എടുത്തു കൊണ്ട് ധർമ്മശാസ്താവിന് ദർശനം നൽകി സമർപ്പണം നടത്തിയാണ് ഉത്സവത്തിന് സമാപനം കുറിക്കുന്നത്. മീനാടിന്റെ ചുറ്റുമുള്ള ആറ് കരകളിൽ നിന്നുള്ള ഭക്തജനങ്ങൾ വൃതമെടുത്ത് 
നേർച്ചയായാണ്നെടുംകുതിരയെടുക്കുന്നത്
ഫോട്ടോ :മീനാട് ഏലായിൽ നടന്ന നെടുംകുതിരയെടുപ്പ്.
 

ആചാരാനഷ്ടാന നിറവിൽ കൊടിമൂട്ടിൽ ശ്രീഭദ്രകാളിക്ഷേത്രം

ആചാരാനഷ്ടാന നിറവിൽ 
കൊടിമൂട്ടിൽ ശ്രീഭദ്രകാളിക്ഷേത്രം ഭക്തി നിർഭരമായ ചടങ്ങുകളോടെ  ജീവിത എഴുന്നുള്ളിപ്പും പടയണിയും

ചാത്തന്നൂർ : ആചാരാനഷ്ടാന നിറവിൽ 
കൊടിമൂട്ടിൽ ശ്രീഭദ്രകാളിക്ഷേത്രം ഭക്തി നിർഭരമായ ചടങ്ങുകളോടെ  ജീവിത എഴുന്നുള്ളിപ്പും പടയണിയും.കൊടിമൂട്ടിൽ ഭദ്രകാളിക്ഷേത്രത്തിൽ ആദ്യമായാണ് ജീവിതയെഴുന്നിള്ളിപ്പ് നടക്കുന്നത്.
 ഒരു ഭദ്രകാളിക്ഷേത്രത്തിലെ  ഉത്സവത്തിലെ ഏറ്റവും ഭക്തിനിർഭരമായ മുഹൂർത്തമാണ് 
ദേശത്തിന് അനുഗ്രഹം ചൊരിയാൻ  
ജീവതയിൽ ദേവിയുടെ എഴുന്നള്ളത്ത്. 
കൊടിമൂട്ടിൽ ഭദ്രകാളിയുടെ രഥമാണ് തോളിലേറ്റുന്ന ജീവത. അതിൽ ദേവി കുടികൊള്ളുന്നു എന്നാണു സങ്കൽപം. വലിയൊരു ആലിലയെക്കാൾ വലുപ്പമുള്ള 19 കണ്ണാടികളും സ്വർണത്തിൽ തീർത്ത ഒട്ടേറെ കുമിളകളും ജീവതയിലുണ്ട്. തോളിൽ വയ്ക്കുന്ന തണ്ടിൽ പിച്ചളക്കെട്ടുണ്ട്. ജീവത തോളിലേറ്റുന്ന തിരുമേനി ജീവതയിലെ ഭദ്രകാളിയെ നോക്കി ചുവടുവച്ചു കളിപ്പിക്കുക എന്നതാണ് ജീവതയെടുക്കുന്ന തിരുമേനി തല മേലോട്ട് വച്ച് ചരിഞ്ഞു ദേവിയെ നോക്കിയാണു കളിപ്പിക്കുന്നത്.  ദേവി ജീവതയിൽ എഴുന്നള്ളുമ്പോൾ രണ്ട് വീക്കുചെണ്ട, രണ്ട് ഉരുട്ടുചെണ്ട, മദ്ദളം, ഇലത്താളം, ചുക്കുവിളക്ക്, പാണിവിളക്ക്, രാത്രിയാണെങ്കിൽ കുത്തുവിളക്ക്, രണ്ട് മെഴുവട്ടം തുടങ്ങിയവ അകമ്പടിയായി ഉണ്ടായിരുന്നു.പറയ്ക്കെഴുന്നള്ളത്തിന് അൻപൊലിയുള്ള വീടുകളിൽ മൂന്നു തരം ചുവടാണു ജീവതയുമായി കളിക്കുക. ഏകതാളം, പതിഞ്ഞ താളം, ഓട്ടപ്രദക്ഷിണം എന്നിവയാണത്. വീക്കുചെണ്ടയുടെ താളത്തിനനുസരിച്ച് ജീവത എഴുന്നള്ളിക്കുന്ന തിരുമേനി ചുവടുവയ്ക്കും. വീക്കുചെണ്ടയുടെ താളത്തിൽ ദേവിയുമായി ജീവതയാടുന്നതാണ് ഏകതാളം. ആദ്യം വലത്തോട്ട്, പിന്നെ ഇടത്തോട്ട്, വീണ്ടും വലത്തോട്ട് എന്ന മട്ടിൽ തോളിൽ നിന്നു ജീവതയുമായി മൂന്നു വട്ടം ചരിയുന്നതാണ് ഏകതാളം.എന്നിങ്ങനെയിരിക്കെ കൊടിമൂട്ടിൽ ക്ഷേത്രത്തിൽ ഭദ്രകാളി 
എഴുന്നെള്ളിയത് ഏകതാളത്തിലാണു ചുവട് വച്ചത്. കരകൾക്കും കരക്കാർക്കും ലോകത്തിനും അനുഗ്രഹവർഷം ചൊരിഞ്ഞു കൊണ്ട് 
ഇക്കുറി ജീവിതയിൽ പറയ്ക്കെഴുന്നള്ളത്ത് നടത്തി ആചാരാനുഷ്ടാനങ്ങൾ പൂർവാധികം ഭംഗിയോടെ  തുടരുകയായിരുന്നു വൈകുന്നേരം നാല് മണിയോടെ ക്ഷേത്രത്തിൽ നിന്നും 
നാല് ജീവിതകൾ പുറപ്പെട്ട് 
 നാല് കരകളിൽ പോയി പറയെടുപ്പ് നടത്തി തിരിച്ചു നാല് ജീവിതകളും ഒരുമിച്ച് 
പാരിപ്പള്ളി ജവഹർ ജങ്ഷനിൽ സംഘമിച്ചു ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എത്തി അൻപൊലി സമർപ്പണം നടത്തി 
തുടർന്ന് ക്ഷേത്രത്തിൽ ഭദ്രകാളിക്ഷേത്രങ്ങളിൽ പ്രധാനമായ പടയണിയും നടന്നു.


ചിറക്കര ഗ്രാമപഞ്ചായത്തിൻ്റെ 2026-2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ്


കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി 
ചിറക്കര ഗ്രാമപഞ്ചായത്തിൻ്റെ  ബജറ്റ്

ചാത്തന്നൂർ :കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി 
ചിറക്കര ഗ്രാമപഞ്ചായത്തിൻ്റെ 2026-2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ്‌ രമ്യ. എം അവതരിപ്പിച്ചു.
പതിനാലാം പഞ്ചവത്സര പദ്ധതി വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുതകുന്ന തരത്തിലും 
വികേന്ദ്രീകാസൂത്രണത്തിന്റെ അന്തസത്ത പൂർണ്ണമായും ഉൾക്കൊണ്ടുമാണ് ആകെ 45,14,86,183 (നാൽപ്പത്തിയഞ്ച് കോടി പതിനാലുലക്ഷത്തി എൺപ്പത്തിയാറാ യിരത്തി നൂറ്റിഎൺപ്പത്തിമൂന്ന് രൂപ) വരവും 43,60,37,428 (നാൽപ്പത്തിമൂന്ന് കോടി അറുപതുലക്ഷത്തി മുപ്പത്തിഏഴായിരത്തിനാന്നൂറ്റി ഇരുപത്തിയെട്ടു രൂപ) ചെലവും 1,54,48,755 (ഒരുകോടി അൻപത്തിനാലുലക്ഷത്തി നാൽപ്പത്തിഎണ്ണായിരത്തിഎഴുനൂറ്റിഅൻപത്തിയഞ്ച് രൂപ) നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റാണ് രമ്യ. എം അവതരിപ്പിച്ചത് 
ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തോടൊപ്പം തന്നെ പൊതുജന സേവനത്തിനും നാം മുന്തിയ പരിഗണനയാണ് നൽകി കൊണ്ട്  ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പഞ്ചായത്തിൽ എത്താതെ തന്നെ എല്ലാവിധ സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് കെസ്‌മാർട്ട് - സോഫ്റ്റ് വെയർ നടപ്പാക്കി കൊണ്ട്  തീരെ അശരണരായവർക്കുമായി വാതിൽപ്പടി സേവനവും ഉറപ്പാക്കി 
ചിറക്കര ഗ്രാമപഞ്ചായത്തിലെ മുഖഛായ മാറ്റുന്ന പദ്ധതിയായി വില്ലേജ് ടൂറിസം പദ്ധതി നടപ്പിലാക്കാനും പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമാക്കി മുഴുവൻ സമയവും പ്രവർത്തിപ്പിക്കാനും കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടിയിലൂടെ ഗ്രാമപഞ്ചായത്തിലേക്കുള്ള ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനും ലൈഫ് പി.എം.എ.വൈ ഭവനനിർമ്മാണ പദ്ധതിയ്ക്കൊപ്പം സ്വപ്‌നമാളിക എന്ന ഭവന പദ്ധതി നടപ്പിലാക്കാനും കുടുംബശ്രീയിൽ പുതിയ പദ്ധതികൾ ഏറ്റെടുക്കാനും വനിത, ശിശു, ഭിന്നശേഷി, വയോജന സൗഹൃദ പഞ്ചായത്ത് നടപ്പിലാക്കാനും ഏലാകളും തരിശു ഭൂമികളും കൃഷിയോഗ്യമാക്കാനും മത്സ്യകൃഷി വർദ്ധിപ്പിക്കാനും കുടിവെള്ളം ആരോഗ്യം വിദ്യാഭ്യാസം പട്ടികജാതി വിക സനം മാലിന്യ സംസ്‌കരണം യുവജന സാംസ്‌കാരിക പ്രവർത്തനങ്ങൾ പുതിയ മാതൃക സൃഷ്ടിക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നതായി വൈസ് പ്രസിഡന്റ്‌ അവതരിപ്പിച്ച ബഡ്ജറ്റിൽ ചൂണ്ടി കാണിക്കുന്നു. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവയ്ക്ക് ഊന്നൽ നൽകി കൊണ്ട് കാർഷിക മേഖലയിലെ പ്രശ്‌നങ്ങളെ മികച്ച രീതിയിൽ തരണം ചെയ്യുന്നതിനും, കൃഷി, മൃഗസംരക്ഷണം, ക്ഷീരോൽപാദന മേഖലകളിൽ നവീന സാങ്കേതികത കൊണ്ടു വന്ന് 
 ഗ്രാമീണ സമ്പദ്ഘടനയുടെ അടിസ്‌ഥാന ഘടകമായ കാർഷിക മേഖലയുടെ ഉന്നമനത്തിനായ പ്രത്യേക പരിഗണന നൽകി കൊണ്ട് കാർഷിക മേഖലയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ കണ്ടറിഞ്ഞ് പരിഹാരമാർഗങ്ങൾ നിർദേശിച്ചു കൊണ്ട് 
നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി, കിഴങ്ങ് വിളകൾ എന്നീ കൃഷികളുടെ വികസനത്തിന് ആവിശ്യമായ തുക വകയിരുത്തി ജൈവ പച്ചക്കറി കൃഷി പോത്സാഹനത്തോടൊപ്പം ഹരിത ഗ്രാമപഞ്ചായത്താക്കി മാറ്റുന്നതിന് 
 ഊന്നൽ നൽകി കൊണ്ട് 
തരിശായിക്കിടക്കുന്ന ഭൂമികളിൽ കൃഷിയിറക്കുന്നതിനായി 
ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സാദ്ധ്യതകൾ ഉപയോഗിച്ചു കൊണ്ട് 
പദ്ധതി ആവിഷ്കരിച്ചും 
പോളച്ചിറ ഏലായിൽ ഒരുമീനും ഒരു നെല്ലും പദ്ധതി നടപ്പിലാക്കാനും, ചിറക്കര ഉളിയനാട് കുഴുപ്പിൽ ഏലാകളിൽ നെൽകൃഷി നടപ്പിലാക്കാനും, തരിശു ഭൂമികളിൽ കിഴങ്ങ് പയറു വർഗ്ഗ കൃഷികൾ നടപ്പിലാക്കാനും, മാലാക്കായൽ പോളച്ചിറ പ്രദേശങ്ങളിൽ ചെമ്മീൻ, കരിമീൻ നാടൻ മത്സ്യങ്ങൾ എന്നിവയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാനും, ചിറക്കര ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും, ബ്രാൻഡ് ഉൽപ്പന്നങ്ങളുടെ വിതരണത്തിനായി മിനി മാർജിൻഫ്രീ മാർക്കറ്റുകൾ സ്‌ഥാപിക്കാനും ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നതായി ബജറ്റിൽ പറയുന്നു. ഉൽപാദന മേഖലയിൽ സുപ്രധാനപങ്ക് വഹിക്കുന്ന മൃഗസംരക്ഷണ, ക്ഷീരവികസന മേഖലയ്ക്കായി കാലിത്തീറ്റ വിതരണം, കന്നുകുട്ടി പരിപാലനം, പാലിന് സബ്‌സിഡി, വീട്ടമ്മമാർക്കും വനിതകൾക്കും സാമ്പത്തിക സ്വയംപര്യാപ്‌തതക്കായി പശുവളർത്തൽ, മുട്ടക്കോഴി വളർത്തൽ, കറവപശുക്കൾക്ക് ധാതുലവണ മിശ്രിതം വിതരണം, മുട്ടഗ്രാമം പദ്ധതി എന്നിവ നടപ്പിലാക്കും. കൂടാതെ മൃഗസംരക്ഷണത്തിന് ആവിശ്യമായ മരുന്നുകളും മറ്റ് അടിസ്‌ഥാന സൗകര്യങ്ങളും ഉറപ്പാക്കും. കൂടാതെ ശുദ്ധജല മത്സ്യകൃഷിയുടെ പ്രോത്സാഹനത്തിലൂടെ വരുമാന വർദ്ധനവും ലക്ഷ്യമിടുന്നുണ്ട് ഇതിനായി 
കൃഷി, മൃഗസംരക്ഷണ, ക്ഷീര വികസന മേഖലക്കായി ഒരു കോടി 72 ലക്ഷം രൂപ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

@ ചെറുകിട വ്യവസായം

പ്രാദേശികമായ മാർക്കറ്റുകളിൽ കൂടുതൽ സാർത്ഥകമായ ഇടപെടലുകളിൽ കൂടി മാത്രമേ ഗ്രാമത്തിൻ്റെ സുസ്‌ഥിരമായ വികസന വും അതുവഴി ജനങ്ങളുടെ സാമ്പത്തിക സ്‌ഥിരതയും സാദ്ധ്യമാക്കുകയുള്ളു. ഈ കാഴ്‌ചപാടോടെ കുടുംബശ്രീ യൂണിറ്റുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും കൂടുതൽ വരുമാന വർദ്ധന യൂണിറ്റുകൾ ആരംഭിക്കാനും അർഹരായവർക്ക് സഹായം ലഭ്യമാക്കും. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള ചെറുകിട സംരഭങ്ങളെ പ്രോത്സഹിപ്പിക്കുന്നതിന് ഒപ്പം 
വനിതകൾക്ക് തൊഴിൽ പരിശീലനവും നൈപുണ്യ വികസനത്തിനും 
 ഒട്ടോറെ സംരഭകർകർക്ക് വിപണന ആവിശ്യമായ അടിസ്‌ഥാന സൗകര്യം ഉറപ്പാക്കുന്നതിന് സാദ്ധ്യമാകുന്നതാണ്. ചിറക്കര ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനും ടൂറിസം മേഖലകളിൽ ഫുഡ്കോർട്ടുകൾ സ്‌ഥാപിക്കാനും കുടുംബശ്രീയ്ക്കായി പദ്ധതികൾ ബജറ്റിൽ പറയുന്നുണ്ട്.

@ ആരോഗ്യം, കുടിവെള്ളം, ശുചിത്വം

 ആരോഗ്യമുള്ള ജനതയാണ് ആരോഗ്യമുള്ള ഒരു രാഷ്ട്രത്തെ സൃഷ്ടിക്കുന്നത്. മഹാമാരികളുടെ സാദ്ധ്യത മുന്നിൽകണ്ട് ആരോഗ്യമേഖലയ്ക്ക് മുന്തിയ പരിഗണന നൽകിയാണ് ഗ്രാമപഞ്ചായത്ത് പദ്ധിതികൾ ഏറ്റെടുത്തിട്ടുള്ളത്.
ആരോഗ്യ മേഖലയിലെ  അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നിവയെ കൂട്ടി യോജിപ്പി ച്ചുകൊണ്ടുള്ള ഒരു സംയോജിത പ്രവർത്തനം ബഡ്‌ജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. 
പാലിയേറ്റീവ് കെയർ പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കും. നിലവിലെ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റി മുഴുവൻ സമയവും പ്രവർത്തനസജ്ജമാക്കും. അടുത്ത കാലത്തായി വലിയ തോതിൽ വർദ്ധിച്ചിട്ടുള്ള ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പദ്ധതികൾ നടപ്പിലാക്കും, അമ്മമാർക്കായി ആയുർവ്വേദ മേഖലയിൽ കേന്ദ്രസർക്കാരിന്റെ മാതൃവന്ദനം പദ്ധതി നടപ്പിലാക്കും.

@കുടിവെളള പദ്ധതി പ്രകാരം ഈ വർഷം പരമാവധി കുടുംബങ്ങളിൽ കുടിവെള്ള പൈപ്പ് ലൈൻ കണക്ഷനുകൾ നൽകുന്നതിനുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
 പൊതുകിണറുകളുടെയും, കുളങ്ങളുടേയും നവീകരണം നടത്തുന്നതാണ്. രാവണം പൊയ്‌കയിലെ പഴയ കുടിവെള്ള പദ്ധതി പരിഷ്കരിച്ച് ചിറക്കര ഗ്രാമപഞ്ചായത്തിലേയ്ക്ക് മുഴുവൻ സമയവും ശുദ്ധജലം ലഭിക്കത്തക്ക വിധം സംസ്‌ഥാന സർക്കാരുമായി ചേർന്ന് പു തിയ പദ്ധതി ആരംഭിക്കും.

@ ചിറക്കര ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ശുചിത്വം ഉറപ്പു വരുത്തുന്നതിനായി സമഗ്ര മാലിന്യ നിർമ്മാർജ്ജന പദ്ധതി നടപ്പിലാക്കും. എം.സി.എഫുകളുടെയും ആർ.ആർ.എഫിൻ്റേയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും, ഹരിതകർമ്മ സേന ശേഖരിക്കുന്ന പ്ലാസ്‌റ്റിക്ക് ഉപയോഗിച്ച് പ്ലാസ്‌റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കും. ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്‌കരിക്കുന്നതിന് പുതിയ പദ്ധതി കൾ ആവിഷ്‌കരിക്കും. പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും ബയോബിൻ ലഭ്യമാക്കും. പൊതു സ്‌ഥലങ്ങളിൽ ജൈലമാലിന്യം സംസ്‌കരിക്കുന്നതിനും പൊതു സ്‌ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനും പദ്ധതികൾ ഏറ്റെടുക്കും.

@ ദാരിദ്ര ലഘുകരണം ഭവന നിർമ്മാണം

 പി.എം.എ.വൈ പദ്ധതിയുടെ പൂർത്തീകരണത്തിനും ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച പുതിയ ഭവന പദ്ധതിയായ സ്വപ്‌നമാളിക പദ്ധതിയ്ക്കുമായി 2026- 27 സാമ്പത്തിക വർഷം 6 കോടി 74 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്, സ്വപ്‌നമാളിക പദ്ധതിയിൽ ഭവന നിർമ്മാണത്തിന് 5 ലക്ഷം രൂപയും പുനരുദ്ധാരണത്തിന് 2 ലക്ഷം രൂപയും നൽകും. സി.എസ്.ആർ ഫണ്ടുകളും സംഭാവനകളി ലൂടേയും പദ്ധതി നടപ്പിലാക്കും. ദാരിദ്ര ലഘൂകരണം ലക്ഷ്യമിട്ട് ആരംഭിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആസ്തി വികസന പദ്ധതികൾകൂടി ഉൾപ്പെടുത്തി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കും. പരമാവധി ആളുകൾക്ക് 100 ദിനം തൊഴിൽ ലഭ്യമാക്കു ന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്. തൊഴിലുറപ്പ് പദ്ധതിയിലൂടെ നെല്ല് കിഴങ്ങ് പയറു വർഗ്ഗങ്ങൾ ഉൽപ്പാദിപ്പിക്കാനും ചിറക്കര ബ്രാൻഡ് ഉൽപ്പന്നങ്ങളായും വിപണിയിലെത്തിക്കാനും ലാഭം തൊഴിലാളികൾക്കും ഭൂഉടമകൾക്കും ലഭ്യമാക്കാനും നടപടികൾ സ്വീകരിക്കും. കൂടാതെ ദാരിദ്ര ലഘൂകരണം ലക്ഷ്യമിട്ട് ഉത്പാദന മേഖലയിലും പദ്ധതികൾക്ക് ആനുപാതിക വകയിരുത്തലുകൾ നടത്തിയിട്ടുണ്ട്.

@ പട്ടികജാതി, പട്ടികവർഗ്ഗ വികസനം

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലെ ആളുകളെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് എത്തിക്കാനും അവരുടെ വിദ്യാഭ്യാസ, തൊഴിൽ
നൈപുണ്യം വർദ്ധിപ്പിക്കുന്നതിനും പദ്ധതികൾ തയ്യാറാക്കും 
 അർഹരായ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, ലാപ്ടോപ്പ്, മേശ കസേര എന്നിവ നൽകുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്. 

@ വനിതാ ശിശുക്ഷേമം

സ്ത്രീ ശാക്തീകരണം എന്നത്തേക്കാളധികം പ്രാധാന്യമുള്ള വിഷയമാക്കുന്ന ഒരു ലോക ക്രമത്തിൽ സ്ത്രീകൾക്കായി മുന്തിയ പരി ഗണന ഈ ബഡ്‌ജറ്റിലും നൽകിയിട്ടുണ്ട്. പുതു തലമുറയെ ബൗദ്ധികമായും ശാരീരികമായും ശക്തിയുള്ളവരായി വാർത്തെടുക്കാൻ വേണ്ട പദ്ധതികളും ബഡ്‌ജറ്റിലുണ്ട്. സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകിയ കുടുംബശ്രീ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ആവിശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്. സ്ത്രീസംരംഭക യൂണിറ്റുകൾക്കാവിശ്യമായ പ്രോത്സാഹനവും സബ്‌സിഡിയും നൽകുന്നതിനുള്ള തുക വകയിരുത്തി കൊണ്ട്  ജൻ്റർ റിസോഴ്‌സ് സെൻ്റർ, ജാഗ്രത സമിതി എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതാണ്. വനിതകൾക്കായി തൊഴിൽ പ്രാപ്‌തിക്കുവേണ്ടി അധിക പരിശീലനം, ആർജ്ജിത വൈദഗ്‌ദ്യത്തിന് അംഗീകാരം, അധിക നൈപുണ്യവും പുനർനൈപുണ്യവും എന്നീ പദ്ധതികൾ നടപ്പാക്കും. വനിതകൾക്കായി ഓട്ടോറിക്ഷ, ക്യാൻ്റീൻ, ഫുഡ്കോർട്ടുകൾ തുടങ്ങിയ പ്രധാന പദ്ധതികളും ഏറ്റെടുക്കും. വനിതകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി വനിത ശിശു സൗഹൃദ പഞ്ചായത്താക്കി മാറ്റുമെന്നും 
അംഗൻവാടികൾ വഴി കുട്ടികൾ, കൌമാരക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർക്ക് പോഷകാഹാര ലഭ്യത ഉറപ്പുവ രുത്തുന്നതിനാവിശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ്കൃഷ്ണൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുശീലദേവി, ജില്ലാ പഞ്ചായത്ത്‌ അംഗം ബിനു എന്നിവർ ആശംസകൾ അർപ്പിച്ചു പഞ്ചായത്ത്‌ സെക്രട്ടറി നന്ദി പറഞ്ഞു 

Saturday, 28 February 2026

കൊടിമൂട്ടിലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ആയിരങ്ങൾ

പാരിപ്പള്ളിയെ യാഗശാലയാക്കി 
കൊടിമൂട്ടിലമ്മയ്ക്ക് 
പൊങ്കാലയർപ്പിച്ച് ആയിരങ്ങൾ

ചാത്തന്നൂർ  : ജപമന്ത്രങ്ങളുടെയും പ്രാർത്ഥനകളുടെയും പുണ്യാന്തരീക്ഷത്തിൽ പാരിപ്പള്ളിയെ യാഗശാലയാക്കി കൊടിമൂട്ടിലമ്മയ്ക്ക് 
ആയിരങ്ങൾ പൊങ്കാലയർപ്പിച്ചു. ഇന്നലെ 
രാവിലെ 9 മണിയോടെ ക്ഷേത്ര ശ്രീകോവിലിൽ നിന്നും 
 നിന്നും കൊളുത്തിയ തിരിനാളം ക്ഷേത്രമുറ്റത്ത് പ്രതേകം തയ്യാറാക്കിയ 
പണ്ടാര അടുപ്പിലേക്ക് ക്ഷേത്രം മേൽശാന്തി അനിൽലക്ക്ഷമൺ തന്ത്രി അഗ്നി തെളിച്ചതോടെ പൊങ്കാലയ്ക്ക് തുടക്കമായി. തുടർന്ന് പാരിപ്പള്ളിയിലെ തെരുവ് വീഥികളിൽ ആയിരക്കണക്കിന് ഭക്തരുടെ അടുപ്പുകളിലേക്കും തീപകർന്നു. അക്ഷാരാർത്ഥത്തിൽ ക്ഷേത്രത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവ്  ഒരു യാഗശാലയായിമാറി. 
10 ന് ശേഷം നൈവേദ്യ ചടങ്ങുകൾ പൂർത്തിയായി തുടർന്ന് വൈകുന്നേരം അഞ്ചു മണിക്ക് ചികിത്സ ധനസഹായവിതരണവും നടന്നു 6മണിയോടെ പടുക്കസമർപ്പണത്തിന് തുടക്കമായി തൃസന്ധ്യനേരത്ത് കൊടിമൂട്ടിൽ ശ്രീഭദ്രകാളിയോഗം ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റി കെ.ഗോപിനാഥൻ തൃക്കൊടിയേറ്റ് കർമ്മം നിർവഹിച്ചു കൊണ്ട് ഉത്സവത്തിന് തുടക്കമായി ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ സമൂഹലളിതസഹസ്രനാമം, ഉച്ചയ്ക്ക് 12ന് അന്നദാനം, 12.30ന് പ്രഭാഷണം, വൈകുന്നേരം 5ന് ഭക്തിഗാനമേള, 6ന് നൃത്തനൃത്യങ്ങൾ,6.30ന് പടുക്കസമർപ്പണം, രാത്രി 8ന് ലയതരംഗം 




Wednesday, 25 February 2026

കൊട്ടിയത്ത് മൺമതിൽ അപകടവസ്ഥയിലെന്ന് എന്ന് പോലീസ് റിപ്പോർട്ട്

കൊട്ടിയത്ത് മൺമതിൽ അപകടവസ്ഥയിലെന്ന് എന്ന് പോലീസ് റിപ്പോർട്ട് 

കൊട്ടിയം: ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് കൊട്ടിയത്ത് നിർമ്മിക്കുന്ന 40 അടി ഉയരമുള്ള മൺമതിൽ അതീവ അപകടാവസ്ഥയിലെന്ന് പോലീസിന്റെ മുന്നറിയിപ്പ്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് കൊട്ടിയം സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) ജില്ലാ കളക്ടർക്ക് നൽകിയ രഹസ്യ റിപ്പോർട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

കൊട്ടിയം ടൗണിലും പരിസരപ്രദേശങ്ങളിലും നിർമ്മിച്ചിരിക്കുന്ന കോൺക്രീറ്റ് മതിൽ ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണെന്ന് പോലീസ് കളക്ടറെ അറിയിച്ചു. 
കൊട്ടിയം പട്ടരുമുക്ക് ടൊയോട്ട ഷോറൂമിന് മുന്നിലും, കൊട്ടിയം മാർക്കറ്റിന് സമീപത്തും മൺമതിലിനായി സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നതും ഇളകിമാറിയതും അതീവ അപകടകരമാണെന്നും, 
കനത്ത മഴ പെയ്യുമ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും ഈ മതിൽ തകർന്ന് താഴെ സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും മേൽ വീഴാൻ സാധ്യതയുണ്ടെന്നും, പ്രദേശത്തെ കച്ചവടക്കാരും നാട്ടുകാരും വലിയ ഭീതിയിലാണെന്നും പോലീസ് സാക്ഷ്യപ്പെടുത്തുന്നു.

ബ്രദേഴ്‌സ് കോസ്മെറ്റിക്സ് ഷോപ്പിന് സമീപം മതിൽപാളികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് നിർമ്മാണത്തിലെ അശാസ്ത്രീയതയ്ക്കും സുരക്ഷാ വീഴ്ചയ്ക്കും തെളിവാണ്. ഈ സാഹചര്യത്തിൽ മൺമതിൽ തുടരുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് റിപ്പോർട്ടിൽ അടിവരയിടുന്നു.

പറക്കുളം ഭാഗത്തെ മൺമതിൽ തള്ളിനിൽക്കുന്നതും, കൊട്ടിയം എച്ച്.പി പെട്രോൾ പമ്പിന് സമീപം വിള്ളലുകൾ രൂപപ്പെട്ടതും സംബന്ധിച്ച് പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ റിപ്പോർട്ടും ഈ വിവരാവകാശ രേഖയിൽ ഉൾപ്പെടുന്നു. മൈലക്കാട് നിർമ്മാണത്തിലിരുന്ന മൺമതിൽ തകർന്നതിനെത്തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ പി.ഡബ്ല്യു.ഡി എൻ.എച്ച് ഡിവിഷനും ജിയോളജിസ്റ്റും ചേർന്ന് സമർപ്പിച്ച റിപ്പോർട്ടുകൾ പ്രൊജക്ട് ഡയറക്ടർക്ക് കൈമാറിയിരുന്നു. എന്നാൽ ഈ അപകടസാധ്യതകൾ പരിഗണിക്കാതെ നിർമ്മാണവുമായി മുന്നോട്ടുപോകുന്നതിനെതിരെ ജനരോഷം ശക്തമാണ്.

മൺമതിലിനെതിരെ 63 ദിവസമായി കൊട്ടിയത്ത് നടന്നു വരുന്ന ജനകീയ സമരത്തിന് ഈ പോലീസ് റിപ്പോർട്ട് പുതിയ ഊർജ്ജം നൽകിയിരിക്കുകയാണ്. മതിൽ സുരക്ഷിതമാണെന്ന ദേശീയപാത അതോറിറ്റിയുടെ വാദങ്ങൾ പച്ചക്കള്ളമാണെന്ന് പോലീസ് റിപ്പോർട്ടിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും ഇത്രയേറെ സുരക്ഷാ വീഴ്ചകളും അപകട ഭീഷണിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടും നാഷണൽ ഹൈവേ അധികൃതർ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല 
 ഇത് അനീതിയാണെന്നും, വേനൽമഴയിൽ സർവീസ് റോഡുകളിൽ വാഹനങ്ങൾ കുടുങ്ങിയതും ജനങ്ങൾ മതിൽ തകരുമെന്ന ഭീതിയിൽ വഴിമാറി സഞ്ചരിച്ചതും പോലീസിന്റെ മുന്നറിയിപ്പിനെ ശരിവെക്കുന്നതാണെന്നും കൊട്ടിയം സമരസമിതി വ്യക്താക്കൾ പറഞ്ഞു.
നിലവിലെ അവസ്ഥയിൽ കൊട്ടിയം പ്രദേശത്തു പൂർണമായും വയഡക്ട് അല്ലാതെ മറ്റ് പരിഹാരങ്ങളില്ല എന്നും സമര സമിതി ചൂണ്ടി കാണിച്ചു 

പൊതുമരാമത്ത് വകുപ്പും കൊല്ലം മൈനിംഗ് ആൻഡ് ജീയോളജി വകുപ്പും ഗ്രൗണ്ട് വാട്ടർ അതോറിറ്റി എന്നിവർ ചേർന്നു നടത്തിയ പഠനവും പോലീസും ഒരേപോലെ സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ച സാഹചര്യത്തിൽ, അപകടകരമായ മൺമതിൽ പൊളിച്ചുമാറ്റി തൂണുകളിൽ നിൽക്കുന്ന മേൽപ്പാലം  അനുവദിക്കണമെന്ന ആവശ്യം ശക്തമായി. എൻ.കെ. പ്രേമചന്ദ്രൻ എം.പി. നേരത്തെ ഉന്നയിച്ച കേന്ദ്ര നയപരമായ മാറ്റങ്ങളും, പി.ഡബ്ല്യു.ഡി റിപ്പോർട്ടിലെ 'സാമൂഹിക പരിഗണനകളും' നിലനിൽക്കെ, കളക്ടർക്ക് ലഭിച്ച ഈ പോലീസ് റിപ്പോർട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് മുന്നിൽ എത്തിച്ച് അടിയന്തിര പരിഹാരം കാണാനാണ് സമരസമിതിയുടെ തീരുമാനം. ഇതേ ആവശ്യം ഉന്നയിച്ച് കൊട്ടിയം സംയുക്ത സമര സമിതി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്

സി പി എം ഇടപെടൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടുംബശ്രീ തിരഞ്ഞെടുപ്പ് മാനദണ്ടങ്ങൾ അട്ടിമറിച്ചു

സി പി എം ഇടപെടൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടുംബശ്രീ തിരഞ്ഞെടുപ്പ് മാനദണ്ടങ്ങൾ അട്ടിമറിച്ചു 

ചാത്തന്നൂർ: സി പി എം ഇടപെടൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടുംബശ്രീ തിരഞ്ഞെടുപ്പ് മാനദണ്ടങ്ങൾ അട്ടിമറിച്ചു നടത്തിയെന്ന് ആരോപിച്ച്  പരാതിയുമായി അംഗങ്ങൾ. കുടുംബശ്രീ സംഘടനാസംവിധാനത്തിൽനിന്നുള്ള ലിങ്കേജ് വായ്പ്‌, ബൾക്ക് വായ്‌പ, സിഡിഎസിൽനിന്നുള്ള വായ്‌പ എന്നിവയിൽ കുടിശ്ശിക വരുത്തിയവർക്ക് മത്സരിക്കാൻ കഴിയില്ല എന്നിരിക്കെ  സി പി എം നേതൃത്വം കൊടുത്ത  മുൻ കുടുംബശ്രീ
ഭരണസമിതി  ഇതെല്ലാം മറച്ച് മച്ച് കുടുംബശ്രീയിൽ നിന്നും ക്ളിയറൻസ്  സർട്ടിഫിക്കറ്റ് നല്കിയെന്ന ആരോപണമാണ്  ഇടതു അനുഭാവികളായ ഒരു വിഭാഗം സി ഡി എസ് അംഗങ്ങൾ ഉയർത്തുന്നത്.  കുടുംബശ്രീ വഴി മുറ്റത്തെ മുല്ലയിലും കുടുംബശ്രീ വഴിയുള്ള മറ്റ് വിവിധ  ലോണുകളും എടുത്തവർ സി ഡി എസ് തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചിട്ടുണ്ട് എന്ന് അംഗങ്ങൾ ചൂണ്ടികാണിക്കുന്നു. സി പി എം അനുഭാവി യൂണിയനുകളിലെ ആർ ഒ യെ സ്വാദീനിച്ച് കൊണ്ട് എ.പി എൽ - ബി പി എൽ മാനദണ്ടങ്ങളും എസ് സി മാനദണ്ടങ്ങളും തരം പോലെ ഉപയോഗിച്ചും സിപി എം പ്രവർത്തകർക്ക് ഇളവ് നല്കിയും മറ്റ് രാക്ട്രിയ പാർട്ടി പ്രവർത്തകരെ വെട്ടിമാറ്റിയും 
സി പി എം നേതാക്കൾ ഭീക്ഷണിപ്പെടുത്തിയും തിരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിച്ചും തിരഞ്ഞെടുപ്പ് നടത്തിയത് എന്ന ആരോപണമുയർത്തി വലിയ വിഭാഗം ഇടത് അനുകൂല കുടുംബശ്രീ പ്രവർത്തകർ രംഗതെത്തിയിട്ടുണ്ട്. പഞ്ചായത്തിലെ 
കാരംകോട്  അടക്കമുള്ള പല വാർഡുകളിലെയും തിരഞ്ഞെടുപ്പ് നിയമാനുസ്യതമായല്ല
നടന്നതെന്നും അപ്പീൽ പോകുമെന്നും  അംഗങ്ങൾ ആരോപിക്കുന്നു.


@കുടുംബശ്രീ പോര് ചാത്തന്നൂരിൽ സിപിഎം സിപിഐ തർക്കം 

 കുടുംബശ്രീ തിരഞ്ഞെടുപ്പിൽ 
ചാത്തന്നൂർ പഞ്ചായത്തിൽ സിപിഎം - സിപിഐ പോര് ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു വിഭാഗവും രംഗതെത്തി. ചെയർ പേഴ്സണും വൈസ് ചെയർ ചെയർപേഴ്സണും സിപിഎം കൈവശപ്പെടുത്തിയതിന് പിന്നാലെയാണ് സിപിഎമ്മിനെതീരെ സിപിഐയുടെ പ്രവർത്തകർ രംഗതെത്തിയത്.ഇടത് മുന്നണിയുടെ ധാരണകൾ അട്ടിമറിച്ചു കൊണ്ട് ചെയർപേഴ്സൺ സ്ഥാനത്തിന് പിന്നാലെ വൈസ് ചെയർപേഴ്സൺ സ്ഥാനവും യാതൊരു ചർച്ചകളും കൂടാതെ സിപിഎം നോമിനിയെ തിരഞ്ഞെടുത്തതാണ് പുതിയ പ്രശ്നത്തിന് കാരണം.മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സിനിഅജയൻ തിരഞ്ഞെടുത്തതിന് പിന്നാലെ വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് സിപിഐ നോമിനിയെ നിർദ്ദേശിക്കുന്നതിന് പകരം സിപിഎമ്മിന്റെ സി ഡി എസ് അംഗങ്ങൾ സിപിഎമ്മിന്റെ ഉഷസുദേവനെ നിർദ്ദേശിച്ചു കൊണ്ട് സിപിഎം ഏകപക്ഷിയമായി കുടുംബശ്രീ കൈയ്യടക്കുകയായിരുന്നു എന്ന് സിപിഐ പ്രവർത്തകർ ആരോപിക്കുന്നു.


ഇരവിപുരം സീറ്റിൽ ആർ എസ് പിയിൽ തർക്കം രൂക്ഷമാകുന്നു.

ഇരവിപുരം സീറ്റിൽ 
ആർ എസ് പിയിൽ തർക്കം രൂക്ഷമാകുന്നു

കൊട്ടിയം : ഇരവിപുരം സീറ്റിൽ 
ആർ എസ് പിയിൽ തർക്കം രൂക്ഷമാകുന്നു.ആർ എസ് പി യുടെ സീറ്റിൽ പ്രാദേശിക കോൺഗ്രസ്‌ നേതൃത്വം പരസ്യ ഇടപെടൽ നടത്തിയതാണ് തർക്കം രൂക്ഷമാകാൻ കാരണം. ആർ എസ് പിയുടെ ആഭ്യന്തരകാര്യങ്ങളിൽ കോൺഗ്രസ്‌ ഇടപെടൽ നടത്തിയത് യു ഡി എഫ് സംവിധാനത്തെ ബാധിക്കുമെന്ന് ആർ എസ് പിയുടെ ഒരു വിഭാഗം മുന്നറിയിപ്പ് നൽകുമ്പോൾ പ്രേമചന്ദ്രന്റെ മൗനപിന്തുണയോടെയാണ് കോൺഗ്രസ്‌ നേതൃത്വം കാർത്തികിനായി നിലകൊള്ളുന്നത് എന്ന് ആർ.എസ്.പിയിലെ "കാരണവന്മാർ" എന്ന് വിളിക്കുന്ന മുതിർന്ന നേത്രത്വം ആരോപിക്കുന്നു.കാർത്തിക്കിന്റെ പേരിനോട് എ.എ. അസീസ് നടത്തിയ പരാമർശങ്ങൾ പാർട്ടിക്കുള്ളിൽ വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്ന സാഹചര്യത്തിൽ  കരുത്തുറ്റ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കത്തിനിടെ, എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രൻ ഉൾപ്പെടെ അഞ്ച് പേരുടെ പട്ടികയാണ് ഇപ്പോൾചർച്ചാവിഷയമായിരിക്കുന്നത്.ഇരവിപുരം മണ്ഡലം യോഗത്തിൽ വോട്ടിംഗിലേക്ക് നീങ്ങിയ തർക്കം: മണ്ഡലം കമ്മിറ്റിയിൽ പേരുകൾ വോട്ടിനിട്ടപ്പോൾ കടുത്ത മത്സരമാണ് നടന്നത്.നിലവിലുള്ള 
 മണ്ഡലം സെക്രട്ടറി എൻ. നൗഷാദിന് എട്ട് പേരുടെ പിന്തുണ ലഭിച്ചപ്പോൾ, കാർത്തിക്കിനും എം.എസ്. ഗോപകുമാറിനും ഏഴ് 
പേർ വീതം പിന്തുണ ലഭിച്ചു മണ്ഡലം സെക്രട്ടറി വോട്ട് ഇട്ടില്ല.കോൺഗ്രസ്‌ 
യൂത്ത് കോൺഗ്രസ് നിലപാട് നോക്കി സ്ഥാനാർഥിയെ നിർണ്ണയിക്കാൻ കഴിയില്ല എന്ന നിലപാടിലാണ് എ എ. അസീസ്.
ഇരവിപുരത്ത് യുവസ്ഥാനാർത്ഥി വേണമെന്ന ഉറച്ച നിലപാടിലാണ് യൂത്ത് കോൺഗ്രസ് നേതൃത്വം 
മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നുണ്ട്.
 ആർ.എസ്.പിക്ക് തന്നെയാണെങ്കിൽ കാർത്തിക് പ്രേമചന്ദ്രനെ പരിഗണിക്കണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം.
കാർത്തിക് വന്നാൽ : മണ്ഡലത്തിൽ  അനുകൂലമായ തരംഗമുണ്ടെന്നും ജയസാധ്യത കൂടുതലാണെന്നും പ്രാദേശിക 
കോൺഗ്രസ്‌ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

@ എൻ കെ. പ്രേമചന്ദ്രൻ എം പി. കോൺഗ്രസിലോട്ട് ചായുന്നു 

എൻ.കെ.പ്രേമചന്ദ്രൻ കോൺഗ്രസിനോട് അടുത്ത് നിന്ന് കൊണ്ട് ആർ എസ് പിയുടെ പ്രാദേശിക നേതൃത്വത്തിനെ അവഗണിക്കുന്ന സമീപനമാണ് തുടരുന്നത് എന്ന് ആർ എസ് പി പ്രവർത്തകർ ആരോപിക്കുന്നു.അടിയുറച്ച ആർ എസ് പി കുടുംബങ്ങളെ അപമാനിക്കുന്ന സമീപനങ്ങളാണ് പ്രേമചന്ദ്രൻ അടക്കമുള്ള ആർ എസ് പി നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് പ്രാദേശിക പ്രവർത്തകർ ആരോപിക്കുന്നു. അൻപതോളം ബ്രാഞ്ചുകളും 
ആയിരകണക്കിന് പ്രവർത്തകരും ഉണ്ടായിരുന്ന ഇരവിപുരത്ത് ഇന്ന് വിരലിൽ എണ്ണാവുന്ന ബ്രാഞ്ച് കമ്മിറ്റികളും അൻപതിൽ താഴെയുള്ള പ്രവർത്തകരും മാത്രമാണ് ഉളളത് ഇതെല്ലാം കൊണ്ട് തന്നെ കോൺഗ്രസിനെ ആശ്രയിക്കാതെ സ്വന്തം നിലയിൽ പ്രവർത്തനം നടത്താൻ ഇരവിപുരത്ത് കഴിയില്ല എന്ന് ആർ എസ് പി നേത്രത്വത്തിനെ കുഴയ്ക്കുന്നതും ഇത് തന്നെയാണ് അത് കൊണ്ട് തന്നെ കോൺഗ്രസിനോട് ചാഞ്ഞു നിൽക്കുന്ന എൻ. കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തികിന്റെ പേരിനാണ് ഇരവിപുരത്ത് മുൻഗണന.

 

Monday, 23 February 2026

ഫണ്ട് അനുവദിച്ചിട്ട് മൂന്നുവർഷം: പരവൂരിൽ സബ്ട്രഷറി കെട്ടിടം കടലാസിൽമാത്രം

ഫണ്ട് അനുവദിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു 
പരവൂരിൽ സബ്ട്രഷറി കെട്ടിടം കടലാസിൽമാത്രം

പരവൂർ : പരവൂരിൽ സബ്ട്രഷറി കെട്ടിടം നിർമിക്കാൻ പണമനുവദിച്ച് വർഷങ്ങൾ
കഴിഞ്ഞിട്ടും കെട്ടിടംപണി തുടങ്ങിയില്ല. പരവൂർ നഗരസഭ ബസ് സ്റ്റാൻഡിൽ നിർമിക്കുന്ന വ്യാപാരസമുച്ചയത്തിൽ താഴത്തെ നിലയാണ് സബ്ട്രഷറിക്ക് നൽകേണ്ടത്. മൂന്നേകാൽക്കോടിയാണ് ധനകാര്യവകുപ്പ് അനുവദിച്ചത്.
നഗരസഭയുമായി ധാരണയുണ്ടാക്കിയിട്ടാണ് തുക വകയിരുത്തിയത്. എന്നാൽ, വ്യാപാരസമുച്ചയ നിർമാണത്തിന് തറകല്ലിട്ട് പോയതല്ലാതെ  പ്രാഥമികനടപടികൾപോലും ആരംഭിച്ചിട്ടില്ല. അനുവദിച്ച ഫണ്ട് പാഴായിപ്പോകുമെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സമീപപ്രദേശങ്ങളിൽ ട്രഷറി ഓഫീസുകൾക്ക് സ്വന്തം കെട്ടിടം ഉണ്ടാകുമ്പോഴും പരവൂരിൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

മാർക്കറ്റ് റോഡിലെ കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് സബ്ട്രഷറിയുള്ളത്. പരിമിതമായ സൗകര്യങ്ങളിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ശാരീരികബുദ്ധിമുട്ടുള്ള പെൻഷൻകാർ പടികയറി രണ്ടാംനിലയിലെത്താൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. തിരക്കുള്ള സമയങ്ങളിൽ ഇരിക്കാനുള്ള സൗകര്യംപോലുമില്ല. കടത്തിണ്ണയിലും റോഡരികിലും കാത്തുനിൽക്കേണ്ടിവരും. പൊതുശൗചാലയവും അടുത്തൊന്നുമില്ല. സബ്ട്രഷറി നിർമിക്കണമെന്നാവശ്യപ്പെട്ട് സർവീസ് പെൻഷൻകാരുടെ വിവിധ സംഘടനകൾ പ്രമേയം പാസാക്കി നഗരസഭാധ്യക്ഷയ്ക്ക് നൽകിയിരുന്നു.
വ്യാപാരസമുച്ചയം നിർമിക്കാൻ ഒൻപതുകോടിയാണ് ചെലവുവരുന്നത്. ഇതിൽ ആറുകോടിയാണ് നഗരസഭ കണ്ടെത്തേണ്ടത്. ഇത് വായ്പയെടുക്കാനാണ് നഗരസഭ 
തീരുമാനിച്ചിരുന്നത്. തീരുമാനം കൈകൊണ്ട ഭരണസമിതി മാറിവന്ന ഭരണസമിതിയും ഫയൽ അനക്കിയില്ല ഇപ്പോൾ വന്ന പുതിയ ഭരണസമിതിയിലാണ് ജനങ്ങളുടെ പ്രതീഷ.

ഫോട്ടോ : പരവൂരിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ്ട്രഷറി ഓഫീസ്

ചൂട് കനത്തതോടെ പഴം ജ്യുസ് വിപണിയിൽ വിലക്കയറ്റം. പഴത്തിന് വില ഉയരുന്നത് അനുസരിച്ചു പഴങ്ങൾക്കും നാരങ്ങവെള്ളത്തിനും പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് ജ്യുസുകൾക്കുംവേനലിലെ ചൂട് പോലെ വില ഉയരുകയാണ്.

കൊല്ലം : ചൂട് കനത്തതോടെ പഴം ജ്യുസ്  വിപണിയിൽ വിലക്കയറ്റം. പഴത്തിന് വില ഉയരുന്നത് അനുസരിച്ചു 
പഴങ്ങൾക്കും നാരങ്ങവെള്ളത്തിനും പഴവർഗ്ഗങ്ങൾ ഉപയോഗിച്ച് ജ്യുസുകൾക്കുംവേനലിലെ ചൂട് പോലെ വില ഉയരുകയാണ്. കർണ്ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പഴങ്ങൾ എത്തുന്നത്. ഇവിടങ്ങളിലെ കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചതും വില വർദ്ധനവിന് കാരണമാണ് എന്ന് കച്ചവടക്കാർ പറയുന്നു.
പപ്പായ മുതൽ ഇറക്കുമതി പഴങ്ങൾ വരെ വിപണിയിലുണ്ട്.  വിദേശ പഴങ്ങളുടെ ആധിപത്യമാണ് വിപണിയിൽ. ചൂട് കാലാവസ്ഥയിൽ ആപ്പിൾ, മുന്തിരി, ഓറഞ്ച്, തണ്ണിമത്തൻ, പൈനാപ്പിൾ എന്നിവയ്ക്കാണ് ആവശ്യക്കാർ ഉള്ളത് എന്നാലും തണ്ണിമത്തനാണ് വിപണിയിൽ ഇത്തവണയും താരം. 25 - 30 രൂപ വരെ വില വരുന്നുണ്ടെങ്കിലും ചൂടു കൂടുന്നത് അനുസരിച്ചു വിലയും ഉയരുന്നുണ്ട്.
വേനൽക്കാലത്ത് ആവശ്യക്കാർ കൂടുതലുള്ള തണ്ണിമത്തന് വില 25 ആണ്. വരും ദിവസങ്ങളിൽ കൂടുതൽ തണ്ണിമത്തൻ വിപണിയിലെത്തുമെന്ന് വ്യാപാരികൾ പറയുന്നു. ഇറാനി (18 - 24), മഞ്ഞ (25 - 30) എന്നീ തണ്ണിമത്തനും ധാരാളമായി എത്തു ന്നുണ്ട്. 

വേനൽ കടുത്തതോടെ തണ്ണിമത്തന്റെ വരവ് കൂടിയിട്ടുണ്ട്.ചൂട് കടുക്കുന്നതോടെ വിലയിലും വർദ്ധനവുണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു. കർണാടക, മഹാരാഷ്ട്ര, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് തണ്ണിമത്തൻ എത്തുന്നത്. സീസണല്ലാത്ത സമയത്ത് കിലോയ്ക്ക് 10 രൂപ വരെ തണ്ണിമത്തന് വില കുറയാറുണ്ട്.

ഏത്തപ്പഴത്തിനാണ് വിലയിൽ ഇടിവ് വന്നത്. 28 - 32 രൂപ വരെയാണ് വില.

റോബസ്‌റ്റ പഴത്തിനു ഇതിനെക്കാൾ ഒന്നോ രണ്ടോ രൂപ കൂടുതലാണ്. 
ഒരു കിലോ മുന്തിരിയുടെ വിപണി വില 150രൂപയാണ്. ഗുണമേന്മയ്ക്കനുസരിച്ച് വിലയിലും മാറ്റങ്ങളുണ്ട്. നേരത്തെ 100രൂപയ്ക്ക് രണ്ടും മൂന്നും കിലോ ഓറഞ്ച് ലഭിച്ചിരുന്നെങ്കിലും നിലവിൽ ഒരു കിലോയ്ക്ക് 100രൂപയായി. വ്യത്യസ്ത ഇനം ആപ്പിളുകളും വിപണിയിലുണ്ട്. വിദേശ ആപ്പിളുകളാണ് വിപണി കീഴടക്കിയിരിക്കുന്നത്. കിലോയ്ക്ക് 250 രൂപയ്ക്ക് മുകളിലാണ്. 
നേരത്തെ 30 രൂപയ്ക്ക് ലഭിച്ചിരുന്ന നേന്ത്ര ഏത്തപ്പഴത്തിൻ്റെ വില 50ലെത്തി. 

നീലം മാമ്പഴമാണ് നിലവിൽ വിപണിയിൽ ലഭിക്കുന്നത്. ഇവയ്ക്ക് കിലോയ്ക്ക് 120 രൂപയാണ്. നേരത്തെ സിന്ദൂരം, മൂവാണ്ടൻ ഇനത്തിൽപ്പെട്ടവ ലഭിച്ചിരുന്നെങ്കിലും സീസൺ 

മുന്തിരിക്ക് 100 മുതൽ 150 വരെ വാങ്ങുന്നുണ്ട്. കറുത്ത മുന്തിരിക്കൊപ്പം പച്ച മുന്തിരിയും കൂടുതലായെത്തുന്നുണ്ട്. ഇവ പാതയോരങ്ങളിലും സജീവമാണ്.

പഴങ്ങളുടെ നിലവിലെ വിപണി വില

ആപ്പിൾ - 220-280

മുന്തിരി - 150,
ഓറഞ്ച് - 100,
മുസംബി - 140,മാമ്പഴം - 180-200,
പൈനാപ്പിൾ- 70,
നേന്ത്രപ്പഴം- 80,
പേരയ്ക്ക - 120,
പാഷൻ ഫ്രൂട്ട്-140,
കിവി-160,
അനാർ (130 - 160), സിട്രസ് ഓറഞ്ച് (100 - 120), ജുർത്തക്കാൽ ഓറഞ്ച് (100 - 120), സാധാരണ ഓറഞ്ച് (80 95), കറുത്ത മുന്തിരി (50 - 60), കുരുവില്ലാത്ത കറുത്ത മുന്തിരി (95 120), ഷമാം (40 - 50), പൈനാപ്പിൾ (65 - 80), ഡ്രാഗൺ ഫ്രൂട്ട് (220 - 230), മാങ്ങ (70 - 130), ബട്ടർ (180 - 250), കിവി (90 - 100), പപ്പായ (40 - 60) എന്നിങ്ങനെയാണ് ആവശ്യക്കാർ കൂടുതലുള്ള പഴങ്ങളുടെ വില.

വിദേശരാജ്യങ്ങളിൽ നിന്നും കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്‌ഥാനങ്ങളിൽ നിന്നുമാണ് ഇവിടെ പഴമെത്തുന്നത്.
പോളണ്ട്, ഈജിപ്ത്, തുർക്കി, ഇറാൻ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ആപ്പിളുകൾക്ക് 135 - 175 രൂപ വരെയാണ് വിലയുള്ളത്.

Saturday, 21 February 2026

ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ മുസ്ലിംലീഗ് - -കോൺഗ്രസ്‌ ബന്ധം വഷളാകുന്നു സ്ഥാനാർഥിയെ നിർത്താൻ മുസ്ലിംലീഗ്

ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ 
മുസ്ലിംലീഗ് - -കോൺഗ്രസ്‌ ബന്ധം വഷളാകുന്നു സ്ഥാനാർഥിയെ നിർത്താൻ മുസ്ലിംലീഗ് 

ചാത്തന്നൂർ: ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ 
മുസ്ലിംലീഗ് - -കോൺഗ്രസ്‌ ബന്ധം വഷളാകുന്നു പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സ്വന്തം നിലയിൽ
സ്ഥാനാർഥിയെ നിർത്തി 
 മത്സരിക്കുമെന്ന് മുസ്ലിംലീഗ്. കഴിഞ്ഞ തദേശതിരഞ്ഞെടുപ്പിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ മുസ്ലിംലീഗും കോൺഗ്രസും പരസ്പരം മത്സരിച്ച് പരാജയപെട്ടിരുന്നു പരവൂർ മുൻസിപ്പാലിറ്റിയിൽ അഞ്ചു സീറ്റിലും ബ്ലോക്ക്‌ ഗ്രാമപഞ്ചായത്ത് സീറ്റുകളിലും 
മുസ്ലിംലീഗ് സ്വന്തം നിലയിൽ സ്ഥാനാർഥിയെ നിർത്തിയിരുന്നു ഇതിനെ തുടർന്ന് പരവൂർ മുൻസിപ്പാലിറ്റിയിലെ മുസ്ലിം മേഖലയിൽ യു ഡി എഫ് ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് മുസ്ലിംലീഗ് -കോൺഗ്രസ്‌ ബന്ധം ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ വഷളായിരുന്നു.ഇതിനെ തുടർന്ന് ഉണ്ടായ പ്രശ്നനങ്ങൾ യു ഡി എഫ് ചർച്ച ചെയ്യാഞ്ഞതിനെ തുടർന്ന് ആണ് മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി സ്വന്തം നിലയിൽ സ്ഥാനാർഥിയെ നിർത്തുവാനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നത്.

@ യു ഡി എഫ് നിയോജക മണ്ഡലം കൺവെൻഷനിൽ പരസ്പരം പോര് വിളിച്ചു കോൺഗ്രസ്‌ നേതാക്കൾ 

ചാത്തന്നൂർ : യു ഡി എഫ് നിയോജക മണ്ഡലം കൺവെൻഷനിൽ പരസ്പരം പോര് വിളിച്ചു കോൺഗ്രസ്‌ നേതാക്കൾ.
തദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥികളെ തോൽപ്പിക്കാൻ ശ്രമിച്ച
ഒരു വിഭാഗം ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികൾ സമ്മേളനഹാളിൽ എത്തിയതാണ് പ്രശ്നത്തിന് തുടക്കമായാത്. സ്ഥാനാർഥികളെ തോൽപ്പിക്കാൻ ശ്രമിച്ച നേതാക്കളെ 
സമ്മേളനഹാളിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ഒരു വലിയ വിഭാഗം രംഗതെത്തിയതോടെ മറുവിഭാഗവും സംഘടിക്കുകയായിരുന്നു പരസ്പരം പോർവിളി ആയതോടെ മുതിർന്ന നേതാക്കൾ ഇടപ്പെട്ട് രംഗം ശാന്തമാക്കുകയും ആരോപണവിധേയർ ഹാളിൽ നിന്നും വെളിയിൽ പോകാൻ നേതാക്കൾ ആവശ്യപ്പെടുവായിരുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ പഞ്ചായത്തിൽ കോൺഗ്രസ്‌ ദയനീയമായി പരാജയപ്പെടുകയും ഒരു സീറ്റിൽ ഒതുങ്ങി ഇതിനെ തുടർന്ന് കോൺഗ്രസിൽ ഉണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ ചാത്തന്നൂർ മണ്ഡലം നേതൃത്വം മാറണമെന്നും തോൽവിയ്ക്ക് കാരണക്കാരായ നേതാക്കൾക്ക് എതിരെ നടപടി വേണമെന്ന ആവശ്യത്തെ തുടർന്ന് ഉണ്ടായ ധാരണകൾ എല്ലാം അട്ടിമറിച്ചുകൊണ്ട് ആരോപണവിധേയരായ നേതാക്കളെ സമ്മേളനത്തിന് എത്തിച്ചതാണ് സമ്മേളനഹാളിൽ പ്രശ്നം ഉണ്ടാവാൻ കാരണം.എൻ.കെ. പ്രേമചന്ദ്രൻ ഉദ്ഘാടനപ്രസംഗം നടത്തുന്നതിനിടയിലാണ് പ്രശ്നങ്ങൾ ഉണ്ടായത്.


വേനൽമഴയിൽ നിർമ്മാണപ്രവർത്തി നടക്കുന്ന ദേശീയപാതയിൽ വെള്ളകെട്ടായി വാഹനങ്ങൾ കുടുങ്ങി.

ചാത്തന്നൂർ:വേനൽമഴയിൽ 
നിർമ്മാണപ്രവർത്തി നടക്കുന്ന ദേശീയപാതയിൽ വെള്ളകെട്ടായി വാഹനങ്ങൾ കുടുങ്ങി.കൊട്ടിയം, ചാത്തന്നൂർ, മേവറം,പാരിപ്പള്ളി എന്നിവടങ്ങളിൽ സർവീസ് റോഡും നിർമ്മാണം പൂർത്തിയായി വാഹനങ്ങൾ പോകുന്ന ആറ് വരി പാതയും വെള്ളകെട്ടായി വാഹനങ്ങൾ വെള്ളത്തിലായി ഇരുചക്രവാഹനങ്ങളും കാറുകളും വെള്ളത്തിലായി.
ദേശീയപാതയിൽ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തി പലയിടങ്ങളിലും വെള്ളക്കെട്ടായതോടെ ഗതാഗതം പൂർണ്ണമായും സ്തoഭിച്ചു.
ദേശീയപാത നവീകരണത്തിൻ്റെ ഭാഗമായി വെള്ളം ഒഴുകി പോകുന്നതിനുള്ള ഓവുകൾ അടഞ്ഞു പോയതാണ് വെള്ളകെട്ട് 
 രൂപപ്പെട്ടത് ഇത് മൂലം കാൽനടയും വാഹനയാത്രയും ദുഷ്കരമാണ്. രാത്രികളിൽ വാഹനങ്ങൾ കുഴിയിൽ വീഴുന്നതും പതിവാണ്. പലയിടങ്ങളിലും മുന്നറിയിപ്പ് ബോർഡുകളില്ല. അടിയന്തരമായി വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ ദേശീയപാത അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.മഴ ശക്തമായതോടെ ദേശീയപാതയിലുണ്ടായ വെള്ളക്കെട്ട് യാത്രാദുരിതം സൃഷ്‌ടിക്കും അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

Friday, 20 February 2026

ചന്ദ്രപ്രഭയിൽ പുതുമൺകലങ്ങളിൽ പതിനായിരങ്ങൾ വലിയകൂനമ്പായികുളത്തമ്മയ്ക്ക് ചന്ദ്രപൊങ്കാല

ചന്ദ്രപ്രഭയിൽ പുതുമൺകലങ്ങളിൽ പതിനായിരങ്ങൾ വലിയകൂനമ്പായികുളത്തമ്മയ്ക്ക് ചന്ദ്രപൊങ്കാല 

കൊട്ടിയം :ചന്ദ്രപ്രഭയിൽ പുതുമൺകലങ്ങളിൽ നിറഞ്ഞുതൂവിയതു ഭക്തമനസ്സുകളിലെ ആത്മനിർവൃതിയുടെ നിവേദ്യമായി മാറിയപ്പോൾ വലിയ കൂനമ്പായിക്കുളത്തമ്മയ്ക്കു ചന്ദ്ര പൊങ്കാല അർപ്പിച്ച് പതിനായിരങ്ങൾ സായൂജ്യം നേടി. കൂനമ്പായിക്കുളം ക്ഷേത്ര പരിസരത്തെയും പ്രധാനപാതകളെയും യാഗശാലയാക്കിയ പൊങ്കാലയിൽ ആയിരങ്ങളാണ് അടുപ്പു കൂട്ടി പൊങ്കാലയിട്ടത്.പൊങ്കാല അടുപ്പുകൾ ക്ഷേത്രചുറ്റളവിൽ 10 കിലോമീറ്ററോളം ചുറ്റളവിലാണ് നിരത്തിയത്.  സൂര്യാസ്‌തമയ വേളയിൽ  ക്ഷേത്രത്തിൽ തോറ്റംപാട്ടുകാർ പാട്ട് പാടിക്കഴിഞ്ഞതോടെ
വേദസൂക്ത‌ങ്ങൾ, മന്ത്രോച്ചാരണങ്ങൾ എന്നിവയാൽ മുഖരിതമായ അന്തരീക്ഷത്തിൽ 
 ക്ഷേത്രതന്ത്രി
ജിതിൻ ഗോപാൽ 
ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന്  ക്ഷേത്രത്തിന് മുന്നിൽ പ്രതേകം തയ്യാറാക്കിയ  പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്ന്  നാടിന്റെ നാനാഭാഗങ്ങളിൽ സജ്ജമാക്കിയ അടുപ്പിലേക്ക്‌പകർന്നു നൽകിയതോടെ ഒരാണ്ടായി ഭക്തർ കാത്തിരുന്ന പൊങ്കാലയ്ക്ക് തുടക്കമായി
ഇത്തവണ പാലത്തറ ദേവി ക്ഷേത്രം വരെയും കൊച്ചുകൂനമ്പായിക്കുളം വരെയും പള്ളിമുക്ക് റോഡ് തട്ടാമല 
 വരെയും തുടർന്ന് കൂനമ്പായകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്തർ ദേവിയ്ക്ക് പൊങ്കാല അർപ്പിച്ചു.തുടർന്ന് 
ഇരുനൂറ്റി അൻപതോളം ശാന്തിമാർ തീർഥം തളിച്ചതോടെ ചന്ദ്രപ്പൊങ്കലിനു സമാപ്തിയായി. ക്ഷേത്രത്തിന്റെ 10 കിലോമീറ്റർ 27 ബ്ലോക്കുകളായി തിരിച്ച് 100 പേർ വീതം 2700 സന്നദ്ധ സേവകരെ വിന്യസിച്ചിരുന്നു. പൊങ്കാലയിടാൻ എത്തിയവർക്കെല്ലാം അന്നദാനം, ലഘുഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്തു.കൊല്ലം 
കോർപറേഷൻ, ആരോഗ്യ വകുപ്പ്, പൊലീസ്, അഗ്നിരക്ഷാ സേന, കെഎസ്ആർടിസി, കുടുംബശ്രീ, ആംബുലൻസ് എന്നിവയ്ക്കൊപ്പം സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവരും ചന്ദ്രപ്പൊങ്കലിന്റെ വിജയകരമായ നടത്തിപ്പിനു ക്ഷേത ഭരണ സമിതിയുമായി കൈകോർത്തു. 10 ദിവസത്തെ കുംഭഭരണി ഉത്സവം 23നു സമാപിക്കും
പൊങ്കാല സമർപ്പിക്കുവാനെത്തിയ ഭക്തർക്ക് വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ലഘുഭക്ഷണം, കുടിവെളും, ആപ്പിൾ, ഓറഞ്ച് ,മുന്തിരി തുടങ്ങിയ ഭക്ഷണങ്ങൾ വിതരണം നടത്തി. 

Thursday, 19 February 2026

മഹാനൈവേദ്യ സമർപ്പണത്തിന് വലിയ കൂനമ്പായിക്കുളം ഒരുങ്ങി.

മഹാനൈവേദ്യ സമർപ്പണത്തിന് വലിയ കൂനമ്പായിക്കുളം ഒരുങ്ങി.

കൊട്ടിയം : വലിയകൂനമ്പായിക്കുളം ശ്രീഭദ്രകാളിക്ഷേത്രത്തിൽ ഇന്ന് ചന്ദ്രപൊങ്കാല ഭക്തജനങ്ങളെ വരവേൽക്കാൻ ക്ഷേത്രം ഒരുങ്ങി.
ആദിപരാശക്തി അമ്മ മഹാമായയായ കൂനമ്പായിക്കുളത്തമ്മയുടെ തിരുമുന്നിൽ ഭക്തിയാദരവോടെ ഓരോ ഭക്തനും ആത്മസമർപ്പണ ഭാവത്തോടെ നടത്തുന്ന 
മഹാനൈവേദ്യ സമർപ്പണമാണ് "ചന്ദ്രപ്പൊങ്കൽ".ത്രിഗുണാത്മക തത്വപ്രതീകമായ അടുപ്പിൽ ശരീരമാകുന്ന കലത്തിൽ മനസ്സാകുന്ന ജലത്തിൽ പ്രാരാബ്ധമായ ദ്രവ്യങ്ങൾ സമർപ്പിച്ച് സദ്‌കർമ്മമാകുന്ന പാൽ ഒഴിച്ച് മധുരമാകുന്ന വാസനകളെ ചേർത്ത് ജ്ഞാനമാകുന്ന അഗ്നിയാൽ ഭക്തിസാധനയിലൂടെ തയ്യാറാക്കുന്ന ആത്മസമർപ്പണമാണ് അമ്മയ്ക്ക് നൽകുന്ന മഹത്വപൂർണ്ണമായ ചന്ദ്രപ്പൊങ്കൽ.
വൈവിധ്യമാർന്ന ആചാരാനുഷ്‌ഠാനങ്ങളുടെ സംഗമസ്ഥാനമാണ് കൂനമ്പായിക്കുളം ക്ഷേത്രം. തോറ്റംപാട്ട്, കളമെഴുത്ത്പാട്ട്, വട്ടിപടുക്കസമർപ്പണം, തിരുമുമ്പിലെ നിറപറ സമർപ്പണം, വടക്കുംപുറത്ത് ഗുരുതി, ചന്ദ്രപ്പൊങ്കൽ, ഉത്സവബലി തുടങ്ങിയവ അതിൽപ്പെടുന്നവയാണ്. എങ്കിലും ഏറ്റവും പ്രധാനം സന്ധ്യാവേളയിലെ ആചാരാനുഷ്‌ഠാനങ്ങളിൽ കേരളത്തിലെ ഏറ്റവും കൂടുതൽ സ്ത്രീ ഭക്തജനങ്ങൾ പങ്കെടുക്കുന്ന ആചാരമെന്നനിലയിൽ പ്രസിദ്ധിനേടിയത് ചന്ദ്രപ്പൊങ്കാലയാണ്. ഈ പ്രപഞ്ചത്തിൻ്റെ ദേവനായ സൂര്യൻ പടിഞ്ഞാറ് അസ്‌തമിക്കുമ്പോൾ
വ്രതശുദ്ധിയുടേയും ഭക്തിയുടെയും യാഗാഗ്നി പൊങ്കാല അടുപ്പുകളിൽ നിന്നും ഉയരുന്നു. ഒപ്പം തന്നെ വിശ്വാസത്തിൻ്റെയും ഭക്തിയുടെയും മന്ത്രധ്വനികൾ കൂനമ്പായിക്കുളത്തമ്മയുടെ നാമങ്ങളായി പ്രകൃതിയിൽ ഉയർന്നു കേൾക്കുന്ന അസുലഭമുഹൂർത്തമാണ് ചന്ദ്രപ്പൊങ്കൽ. ചന്ദ്രപ്പൊങ്കൽ ഭക്തിയുടെ മാത്രമല്ല ദേശിംഗനാടിൻ്റെ സംസ്‌കാരത്തിൻ്റെയും മതസൗഹാർദ്ദത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പ്രതീകമാണ്. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളില്ലാതെ നാടിൻ്റെ നാനാദേശത്ത് നിന്ന് പൊങ്കാല അർപ്പിക്കുവാനായി എത്തുന്ന ഭക്തജനങ്ങൾ കൂനമ്പായിക്കുളം
ക്ഷേത്രത്തിന്റെ 6 കിലോമീറ്റർ ചുറ്റളവിനെ ഒരു യാഗശാലയാക്കിമാറ്റുന്നു. ഈ ഭക്തർക്ക് കൂനമ്പായിക്കുളം ക്ഷേത്രഭരണസമിതിയോടൊപ്പം മറ്റ്
ക്ഷേത്രഭരണസമിതികൾ, മറ്റ് സഹോദരമതസ്ഥാപനങ്ങൾ, കുടുംബശ്രീ സ്വയംസഹായസംഘങ്ങൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ, സാമുദാ
യിക-സാംസ്‌കാരിക സംഘടനകൾ, ക്ലബ്ബുകൾ, തൊഴിലാളി സംഘടനകൾ, ഉത്സവാഘോഷ സമിതികൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ
തുടങ്ങിയവരെല്ലാം അന്നദാനം, സമൂഹസദ്യ, ശീതളപാനീയങ്ങൾ, വൈകിട്ട് 7ന് .യുവശക്തി ക്ലബ്ബ് അങ്കണത്തിൽ ലഘുഭക്ഷണം എന്നിവ
നൽകുന്നതിനോടൊപ്പം എല്ലാവിധത്തിലുള്ള സഹായസഹകരണങ്ങളും നൽകിവരുന്നു. പോലീസും ഫയർഫോഴ്‌സും, ക്ഷേത്രഭരണസമിതിയുടെ
നേതൃത്വത്തിലുള്ള 500 ഓളം വോളൻ്റിയർമാരും ഭക്തസഹസ്രങ്ങൾക്ക് എല്ലാവിധ സുരക്ഷയും നൽകുമ്പോൾ ആരോഗ്യവകുപ്പിന്റെയും
സ്വകാര്യആശുപത്രികളുടെയും സഹായത്താൽ ആരോഗ്യപരിപാലനവും ആംബുലൻസ് സർവ്വീസും നൽകുന്നു. ക്ഷേത്രത്തിൽ ഭദ്രദീപം തെളിച്ചതിന്
ശേഷം ക്ഷേത്രം തന്ത്രി പണ്ഡ‌ാര അടുപ്പിലേക്ക് അഗ്നി പകരുന്നതോടെ ചന്ദ്രപ്പൊങ്കാലയ്ക്ക് തുടക്കമാവുന്നു. പൊങ്കാല പാകമായിക്കഴിഞ്ഞാൽ
ക്ഷേത്രത്തിൽ നിന്നും 100 ഓളം ആചാര്യൻമാർ പൊങ്കാല അടുപ്പുകൾക്ക് സമീപമെത്തി പുണ്യാഹം തളിക്കുന്നതോടെ ഭക്തർ പൊങ്കാല ദേവിക്ക് സമർപ്പണം നടത്തും.ഏഴാം ഉത്സവമായ ഇന്ന് വൈകുന്നേരം 11.30ന് വടക്കുംപുറത്ത് ഗുരുതി ഉണ്ടായിരിക്കും.

പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളിക്ഷേത്രത്തിൽ ഉത്സവം

പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളിക്ഷേത്രത്തിൽ ഉത്സവം 

ചാത്തന്നൂർ : പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളിക്ഷേത്രത്തിൽ, 27ന് തുടങ്ങി മാർച്ച് 8ന് സമാപിക്കും. 27ന് രാവിലെ 9ന് കൊടിമൂട്ടിൽ പൊങ്കാല, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 4.30ന് കൊടിഊര്ചുറ്റ്, 5ന് ചികിത്സധനസഹായവിതരണം, 6മണി മുതൽ പടുക്ക സമർപ്പണം, വൈകുന്നേരം 7.50നും 8.30നും മധ്യ തൃക്കൊടിയേറ്റ്, രാത്രി 8.30ന് മേജർസെറ്റ് കഥകളി. 28ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5ന് ഭക്തിഗാനമേള, 6ന് പടുക്കസമർപ്പണം,
രാത്രി 8ന് ലയതരംഗം.മാർച്ച് ഒന്നിന് രാവിലെ 10ന് സമൂഹവിവാഹവും സമ്മേളനവും, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 6ന് പടുക്കസമർപ്പണം, രാത്രി 8ന് വീണാമൃതം. 2ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5ന് തിരുവാതിരകളി, 6ന് പടുക്കസമർപ്പണം, രാത്രി 8.30ന് നാടകം. 3ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5ന് നൃത്താർച്ചന, 6ന് പടുക്കസമർപ്പണം, രാത്രി 8ന് ഗാനമേള, 9ന് കളമെഴുത്തുംപാട്ടും.4ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5ന് കഥാപ്രസംഗം, 6ന് പടുക്കസമർപ്പണം, 6.45ന് നാടകം, 7.30ന് ഗാനമേള. 5ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5ന് നൃത്തസന്ധ്യ, 6ന് പടുക്കസമർപ്പണം, കൈകൊട്ടികളി, തുടർന്ന് സാംസ്‌കാരിക സമ്മേളനം, രാത്രി 8ന് നാടകം. 5ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 6ന് പടുക്കസമർപ്പണം, 7ന് സൂപ്പർഹിറ്റ് ഗാനമേള, രാത്രി 10ന് പടയണി. 6ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 4ന് കുത്തിയോട്ടം, 5ന് തിരുവാതിരക്കളി, 6ന് പടുക്കസമർപ്പണം,6.30ന് നൃത്താർച്ചന,8ന് 
നാടൻപാട്ട്, 10ന് മുടിയേറ്റ്. 8ന് തിരു:ഉത്സവം 
രാവിലെ 4ന് ശയനപ്രദഷിണം, വൈകുന്നേരം 5ന് കൊടിമൂട്ടിൽ ഗജമേള.

വരിഞ്ഞം പുല്ലരിക്കോടിന് ശാപമായി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംഭരണകേന്ദ്രം.

വരിഞ്ഞം പുല്ലരിക്കോടിന് ശാപമായി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംഭരണകേന്ദ്രം. 

ചാത്തന്നൂർ : വരിഞ്ഞം പുല്ലരിക്കോടിന് ശാപമായി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംഭരണകേന്ദ്രം. വർഷങ്ങൾക്ക് ചാത്തന്നൂർ പഞ്ചായത്ത്‌ വാങ്ങിയ ഭൂമിയിൽ ദിനവും ടൺ കണക്കിന് മാലിന്യം ആണ് 
ദിവസവും നിക്ഷേപിക്കുന്നത്. ഇവിടെ
വർഷങ്ങൾക്ക് മുൻപ് പഞ്ചായത്ത്‌ 
 സ്ഥാപിച്ചിരുന്ന പ്ലാന്റ് ഉപയോഗശൂന്യമായി നശിച്ചു.അത് കൊണ്ട് തന്നെ മാലിന്യ മുക്ത നവകേരള പ്രഖ്യാപനം നടത്തിയ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ സ്വന്തമായി മാലിന്യ സംസ്‌കരണ പ്ലാന്റ് ഇല്ലാത്ത അവസ്ഥയാണ്. ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പഞ്ചായത്ത്‌ വക ട്രാക്ടറിൽ ശേഖരിക്കുന്ന മാലിന്യം ദിവസവും രാവിലെ ഇവിടേക്ക് തള്ളുന്നു പിന്നാലെ പഞ്ചായത്തിൽ നിന്നും സ്റ്റാഫ് എത്തി പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിക്കുന്നത് അല്ലാതെ യാതൊരു പ്രക്രിയയും നടക്കുന്നില്ല.
എന്ന് പ്രദേശവാസികൾ പറയുന്നു. മാലിന്യം കൂടിക്കിടക്കുന്നത് പരിസരത്തെ താമസക്കാർക്കും സമീപത്തുള്ള പള്ളിയിൽ എത്തുന്നവർക്കും ഭീഷണിയായി മാറുന്നു. 
അതീവ ദുർഗന്ധത്താൽ മൂക്ക് പൊത്താതെ തൊട്ടടുത്തുള്ള പള്ളിയിൽ വിശ്വാസികൾക്ക് എത്താൻ പറ്റാത്ത അവസ്ഥയാണ്.
കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരത്തിനിടയിൽ ഇഴജന്തുക്കളും കാട്ട് പന്നി അടക്കമുള്ള വന്യമൃഗങ്ങളും മറ്റും താവളമാക്കിയിരിക്കുകയാണ്.
കൂടാതെ ഭക്ഷ്യാവശിഷ്ടങ്ങളും മറ്റും തിന്നുന്നതിന് വേണ്ടി തെരുവുനായ്ക്കളും കൂട്ടമായെത്തുന്നതും പറവകളും മറ്റും ഭക്ഷണാവശിഷ്ടങ്ങൾ കൊത്തിവലിച്ച് പുരപ്പുറങ്ങളിലും കുടിവെള്ളക്കിണറുകളിലും മറ്റ് ജലാശയങ്ങളിലും കൊണ്ടിടുന്നതും നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. മാലിന്യം ശാസ്ത്രീയമായി സംസ്ക്‌കരിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

@ മാലിന്യം നീക്കം ചെയ്യുന്നതിന്റെ മറവിൽ കടകളിൽ നിന്നും വൻപണപിരിവ്.

മാലിന്യം നീക്കം ചെയ്യുന്നതിന്റെ മറവിൽ
സിപിഐ നേതാവ് കൂടിയായ ഡ്രൈവർ 
 കടകളിൽ നിന്നും വൻപണപിരിവ് നടത്തുന്നുവെന്ന ആരോപണം ശക്തമാണ്.പഞ്ചായത്തിൽ നിന്നും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉള്ള താത്കാലിക ഡ്രൈവറും മറ്റ് താത്കാലിക ജീവനക്കാരും ശബളം കൂടാതെ കടകളിൽ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിനായാണ് പിരിവ് നടത്തുന്നത് ചാത്തന്നൂർ ജങ്ഷനിൽ പൈസ കൊടുക്കുന്ന കടകളിൽ നിന്നും മാലിന്യം നീക്കം ചെയ്തു കൊണ്ട് അനധികൃതമായി പൈസ പിരിക്കുന്ന സമീപനമാണ് കൈകൊള്ളുന്നത് എന്ന് കച്ചവടക്കാർ ആരോപിക്കുന്നു.മാലിന്യം റോഡിൽ കിടക്കുന്നത് കണ്ടാലും റോഡിലിട്ട് കത്തിക്കുന്നത് കണ്ടാലും ഭീഷണിപ്പെടുത്തുന്ന സമീപനവും ഇക്കൂട്ടർക്ക് ഉണ്ട് 


@ മാലിന്യ മുക്ത നവകേരളം എന്നത് പ്രഖ്യാപനത്തിൽ മാത്രം 

മാലിന്യ മുക്ത നവകേരളം എന്നത്
പ്രഖ്യാപനത്തിൽ മാത്രമൊതുക്കിയ ചാത്തന്നൂർ പഞ്ചായത്തിന്റെ ഉത്തരവാദിത്വം ഇല്ലാത്തതിന്റെ നേർകാഴ്ചയാണ് പുല്ലരിക്കോട് ക്രിസ്ത്യൻ പള്ളിയ്ക്ക് സമീപം കാണുന്നത്.
മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന സംസ്ഥാന സർക്കാരിന്റെ 
പ്രഖ്യാപനം ഒരു സൈഡിൽ നിൽക്കുമ്പോൾ.
തദ്ദേശസ്ഥാപനങ്ങളിൽ വാർറൂം പോർട്ടൽ ആരംഭിക്കണമെന്നും നിർദേശങ്ങൾ ഉള്ള സംസ്ഥാനത്ത് ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ എല്ലാം പേപ്പറിൽ ഒതുക്കി സർക്കാർ ഉത്തരവ് 
പാലിക്കാത്ത നിലപാടിലാണ് ഉദ്യോഗസ്ഥരും ചാത്തന്നൂർ പഞ്ചായത്ത്‌ ഭരണക്കാരും പഞ്ചായത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടറായി താത്കാലിക ജീവനക്കാരി ഉള്ള പഞ്ചായത്തിൽ ആണ് ഇ നിയമലംഘനം നടക്കുന്നത്. സർക്കാർ ഉത്തരവ് പാലിക്കാത്ത 
ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സർക്കാർ നിർദേശമുണ്ട്.

Wednesday, 18 February 2026

പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവനോട്ടീസ് പ്രകാശനം ചെയ്തു.

പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവ
നോട്ടീസ് പ്രകാശനം ചെയ്തു.

ചാത്തന്നൂർ: പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവ
നോട്ടീസ് പ്രകാശനം ചെയ്തു. ക്ഷേത്രം മേൽശാന്തി അനിൽലക്ഷമൺ ശ്രീകോവിലിൽ  പൂജിച്ചനോട്ടീസ് 
ഉത്സവ നോട്ടീസ് ക്ഷേത്രത്തിന് സമർപ്പിച്ച അമ്മ എന്റർപ്രൈസസ് ആന്റ് ഗോൾഡ് ലോൺ എം ഡിയും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി. എസ്. സന്തോഷ്‌കുമാറിന് കൈമാറി തുടർന്ന് 
ഉത്സവകമ്മിറ്റി ജനറൽ കൺവീനർ അനുവിജയന് കൈമാറി പ്രകാശനകർമ്മം നിർവഹിച്ചു 
ഉത്സവകമ്മിറ്റി എക്സിക്യുട്ടിവ് കമ്മിറ്റി അംഗം എൻ. ശശി അധ്യക്ഷത വഹിച്ചു
ട്രസ്റ്റ് അംഗം പ്രസേനൻ സ്വാഗതവും 
 ട്രസ്റ്റ് സെക്രട്ടറി പ്രകാശൻ കളത്തറ എന്നിവർ ആശംസകൾ അർപ്പിച്ചു 
ഫോട്ടോ :പാരിപ്പള്ളി കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവ
നോട്ടീസ് അമ്മ എന്റർപ്രൈസസ് ആന്റ് ഗോൾഡ് ലോൺ എം ഡിയും അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി. എസ്. സന്തോഷ്‌കുമാർ ഉത്സവകമ്മിറ്റി ജനറൽ കൺവീനർ അനുവിജയന് കൈമാറി പ്രകാശനകർമ്മം നിർവഹിക്കുന്നു 


കാരംകോട് ശീമാട്ടി ജംഗഷനിൽ അപകട ഭീഷണി ഉയർത്തി മരങ്ങൾ

കാരംകോട് ശീമാട്ടി ജംഗഷനിൽ അപകട ഭീഷണി ഉയർത്തി മരങ്ങൾ 

ചാത്തന്നൂർ :കാരംകോട് ശീമാട്ടി ജങ്ഷനിൽ കൂറ്റൻ മരങ്ങൾ അപകടാവസ്ഥയിൽ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.പല മരങ്ങളുടെയും അടിഭാഗം ദ്രവിച്ച് അപകടാവസ്ഥയിലാണ് കാറ്റടിക്കുബോൾ ശിഖരങ്ങൾ ഒടിഞ്ഞു വീഴുന്നത് സ്ഥിരം കാഴ്ചയാണ് പലപ്പോഴും അപകടം ഒഴിവാകുന്നത് തലനാരിഴയ്ക്കാണ്. കൂറ്റൻ മരങ്ങളിൽ 
റോഡിലേക്കു ചാഞ്ഞ് അപകടാവസ്‌ഥയിൽ നിൽക്കുന്ന പാലമരം കടുത്ത അപകടഭീഷണി ഉയർത്തുന്നു. തായ്തടിക്കും ശിഖരങ്ങൾക്കും ബലം കുറഞ്ഞ ഇനത്തിൽ പെട്ട മരമാണിത്. ശക്ത‌മായി കാറ്റടിച്ചാൽ ശിഖരങ്ങൾ അടർന്നു വീഴും. കഴിഞ്ഞ മഴസമയത്ത്സ്കൂ ട്ടർ യാത്രക്കാരൻ തലനാരിഴയ്ക്കാണു അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. ദേശീയപാതയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള  പ്രധാന വഴി എന്ന നിലയിൽ ഓരോ മിനിറ്റിലും ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. നാട്ടുകാർ നിരവധി പരാതികൾ പൊതുമരാമത്ത് വകുപ്പിനും പഞ്ചായത്ത്‌ അധികൃതർക്കും നാട്ടുകാർ നിരവധി പരാതി നൽകിയെങ്കിലും അനങ്ങാപാറ നയം സ്വീകരിക്കുകയാണ് പൊതുമരാമത്ത് റോഡിൽ നിൽക്കുന്ന മരങ്ങൾ ആയതിനാൽ ഉണ്ടാകുന്ന നൂലാമാലകൾ ആണെന്ന് ഗ്രാമപഞ്ചായത്ത്‌ അധികൃതർ പറയുബോൾ പഞ്ചായത്ത്‌ അധികൃതർ തന്നെ അപകടാവസ്‌ഥ ചൂണ്ടിക്കാട്ടി പൊതുമരാമത്തു വകുപ്പിനു പരാതി നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല അടിയന്തിരമായി ഇ മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഫോട്ടോ :അപകടഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ.


ബിജെപി ജില്ലാ കളക്ടർക്ക് നിവേദനം നൽകി


ബിജെപി ജില്ലാ കളക്ടർക്ക് നിവേദനം നൽകി 
കൊട്ടിയം : ജനങ്ങൾക്ക് സഞ്ചരിക്കാൻ 
സമാന്തര ഗതാഗസൗകര്യം ഉറപ്പാക്കിയതിനു ശേഷം മാത്രം അയത്തിൽ - കല്ലുംതാഴം റോഡ് പൂർണ്ണമായും അടച്ചിടാവുമെന്ന് ആവശ്യപ്പെട്ട്  ബിജെപി കിളികൊല്ലൂർ മണ്ഡലം കമ്മിറ്റി കളക്ടർക്ക് കത്ത് നൽകി.
ദേശീയപാത നിർമ്മാണവുമായി 
ബന്ധപ്പെട്ട് കൊല്ലം - കൊട്ടാരക്കര റോഡിലെ പ്രധാന ജാങ്ഷനായ  കല്ലുംതാഴം ജംഗ്ഷനിൽ പുതിയ റെയിൽവേ മേൽപ്പാലം സ്ഥാപിക്കുന്നതിനും അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനും ആയി ബന്ധപ്പെട്ടുള്ള 
നിർമ്മാണപ്രവർത്തികൾക്കായി 
കല്ലുംതാഴം - അയത്തിൽ റോഡ് ഒരുമാസകാലം അടച്ചിടുന്നത് മൂലം വൻ ഗതാഗതക്കുരുക്കാണ് ഈ പ്രദേശങ്ങളിൽ ഉണ്ടാകാൻ പോകുന്നത് അതുകൊണ്ട് മറ്റു സമാന്തര റോഡുകളുടെ അറ്റകുറ്റപ്പണികൾ തീർത്തു ഗതാഗതയോഗ്യമാക്കുകയും 
പുളിയത്തൂമുക്കിൽ നിന്നും കല്ലുംതാഴത്തേക്ക് പോകുന്ന റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും 
പൂർത്തീകരിക്കുകയും,
നിലവിൽ കൊല്ലത്തു നിന്നും കണ്ണനല്ലൂർ ഭാഗത്തേക്ക് മാത്രമാണ് അയത്തിൽ അണ്ടർ പാസ്സേജിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത് എന്നാൽ കണ്ണനല്ലൂരിൽ നിന്നും കൊല്ലത്തേക്ക് പോകുന്ന വാഹനങ്ങൾ ജംഗ്ഷനിൽ നിന്നും നേരിട്ട് തന്നെ പാലത്തിനടിയിലൂടെ കടത്തിവിട്ടുകൊണ്ടും യാത്ര തടസ്സങ്ങൾ ഒഴിവാക്കി സുഗമമായ ഗതാഗത സൗകര്യം ഒരുക്കണമെന്നും കണ്ണനല്ലൂർ അയത്തിൽ പുളിയത്തുമുക്ക് കല്ലുംതാഴം ചെമ്മാമുക്ക് കടപ്പാക്കട കപ്പലണ്ടിമുക്ക് കോളേജ് ജംഗ്ഷൻ പുതിയകാവ് റെയിൽവേ സ്റ്റേഷൻ ചിന്നക്കട കല്ലുവാതുക്കൽ ഹൈസ്കൂൾ ജംഗ്ഷൻ കളക്ടറേറ്റ് എന്നിവിടങ്ങളിൽ പരിചയ സമ്പന്നനായ ട്രാഫിക് വാർഡന്മാരെ ആവശ്യത്തിന് നിയമിക്കുകയും ചെയ്തു കൊണ്ട് ജനങ്ങളുടെ യാത്ര സുഗമമാക്കിയതിന് ശേഷം മാത്രമേ  കല്ലുംതാഴം - അയത്തിൽ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും 
നിർത്തി വയ്ക്കാവൂമെന്ന് ബിജെപി 
 കിളികൊല്ലൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിക്ക് വേണ്ടി മണ്ഡലം പ്രസിഡന്റ് എ.അനീഷ് കുമാറും സംസ്ഥാന കമ്മിറ്റി അംഗം ആയത്തിൽ അപ്പുക്കുട്ടനും കളക്ടർക്ക് നിവേദനം 
 നൽകുകയും തുടർന്ന് നടന്ന ചർച്ചയിൽ  വിശദമായ പരിശോധനയ്ക്ക് ശേഷം  മാത്രമേ റോഡ് അടച്ചിടുന്നതിനെ കുറിച്ച് അന്തിമ തീരുമാനം ഉണ്ടാവുക ഉള്ളു എന്ന് കളക്ടർ ഉറപ്പു നൽകുകയും ചെയ്തു.

ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ ഭരണകക്ഷി അംഗങ്ങൾ തമ്മിൽ അഭിപ്രായവിത്യാസം ഭരണം പ്രതിസന്ധിയിൽ

ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ ഭരണകക്ഷി അംഗങ്ങൾ തമ്മിൽ അഭിപ്രായവിത്യാസം ഭരണം പ്രതിസന്ധിയിൽ

ചാത്തന്നൂർ : ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ ഭരണകക്ഷി അംഗങ്ങൾ തമ്മിൽ അഭിപ്രായവിത്യാസം ഭരണം പ്രതിസന്ധിയിൽ. ഇടത് മുന്നണി ഭരിക്കുന്ന ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലാണ് ഭരണകക്ഷി അംഗങ്ങൾ തമ്മിലുള്ള അഭിപ്രായവിത്യാസം മൂലം സുപ്രധാന തീരുമാനങ്ങൾ പോലും
തീരുമാനമെടുക്കാതെ മാറ്റി വയ്ക്കുന്ന അവസ്ഥയിലായത്.മുൻ ഭരണസമിതിയുടെ ധൂർത് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിനെ കരകയറ്റാനുള്ള നടപടികൾ ഒന്നും തന്നെ ഇപ്പോഴത്തെ ഭരണസമിതി മുന്നോട്ട് വച്ചിട്ടുമില്ല.
വരുന്ന സാമ്പത്തിക വർഷം തുടങ്ങുന്നതിന് മുൻപ് സമയബന്ധിതമായി 
തീർക്കേണ്ട പദ്ധതികൾക്ക് ഒന്നും തന്നെ ഫണ്ടില്ലാത്ത അവസ്ഥയിൽ പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ്. നിരവധി പദ്ധതികൾ പൂർത്തിയാക്കിയ കരാറുകാർ 
ചെയ്ത പണികളുടെ ബില്ലിനായി കാത്ത് നിൽക്കുകയാണ് ചെയ്ത പണിയുടെ ബിൽ മാറി കിട്ടാതെ പുതിയ നിർമ്മാണപ്രവർത്തികൾ ചെയ്യില്ലെന്ന നിലപാടിലാണ് കരാറുകാർ.
 കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന പഞ്ചായത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അടക്കമുള്ള ഭരണകക്ഷി അംഗങ്ങൾ 
രാക്ഷ്ട്രീയ തീരുമാനം പോലും എടുക്കാതെയുള്ള നിരുത്തരവാദിത്വപരമായ സമീപനം മൂലം 
കടുത്ത പ്രതിസന്ധിയിലൂടെയാണ് പഞ്ചായത്ത്‌ ഭരണം കടന്ന് പോകുന്നത്. 
പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
വൈസ് പ്രസിഡന്റ്‌ അടക്കമുള്ള ഭരണകക്ഷി അംഗങ്ങളോടും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരോടും സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരോടും 
യാതൊരു കൂടിയാലോചനയും നടത്തില്ല എന്ന് മാത്രമല്ല  പ്രസിഡന്റ്‌ സ്വന്തം നിലയിൽ പോലും തീരുമാനങ്ങൾ എടുക്കുന്നില്ല എന്നാണ് ഉദ്യോഗസ്ഥർ പോലും പറയുന്നത്. 
പുതിയ ഭരണസമിതി കയറി മാസങ്ങൾ കഴിഞ്ഞിട്ടും പഞ്ചായത്തിന്റെ വികസനത്തിനായി 
നയപരമായ തീരുമാനങ്ങൾ പോലും എടുത്തിട്ടില്ല അത് കൊണ്ട് തന്നെ വരുന്ന ബജറ്റ് അവതരണം പോലും കടുത്ത പ്രതിസന്ധിയിലാകും എന്ന് ഉദ്യോഗസ്ഥർ ചൂണ്ടികാണിക്കുന്നു. മുൻ ഭരണസമിതിയിലെ വൈസ് പ്രസിഡന്റ്‌ കൂടിയായിരുന്ന ഇപ്പോഴത്തെ പ്രസിഡന്റ്‌ ഇടത് മുന്നണിയുടെ മുൻ ഭരണസമിതി നടത്തിയ അഴിമതിയും ധൂർത്തും മൂടിവയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു. പഞ്ചായത്തിന്റെ തനത് ഫണ്ട് ധൂർത്തടിച്ചു പഞ്ചായത്തിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതിൽ ഇപ്പോഴത്തെ പ്രസിഡന്റിനും കൈയ്യുണ്ടെന്ന് ഭരണകക്ഷി അംഗങ്ങളും ആരോപിക്കുന്നു.


Tuesday, 17 February 2026

ജലഅതോറിറ്റിയുടെ അനാസ്ഥ കാരംകോട് ശീമാട്ടി ജംഗഷനിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

ജലഅതോറിറ്റിയുടെ അനാസ്ഥ കാരംകോട് ശീമാട്ടി ജംഗഷനിൽ 
പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

ചാത്തന്നൂർ :  ജലഅതോറിറ്റിയുടെ അനാസ്ഥ കാരംകോട് ശീമാട്ടി ജംഗഷനിൽ 
പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു 
നിത്യേന നഷ്ടമാകുന്നത് ലക്ഷക്കണക്കിനു ലീറ്റർ ശുദ്ധജലം. ശീമാട്ടി ജംഗഷനിൽ ദേശീയപാതയിലേക്ക് എത്തുന്ന ലിങ്ക് റോഡിൽ  അടുത്തടുത്ത രണ്ട് സ്ഥലങ്ങളിലാണ് കഴിഞ്ഞ ഒരുവർഷമായി കുടിവെള്ളം പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത്. പൈപ്പ് ലൈൻ പൊട്ടി ജലം പാഴായിട്ടും ജലഅതോറിറ്റി അധികൃതർ ചോർച്ച പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നാലു പതിറ്റാണ്ടുകൾ പഴക്കമുള്ള പൈപ്പ്ലൈൻ അടിക്കടി പൊട്ടി ജലവിതരണം താറുമാറായിട്ടും ഇവിടെ പൈപ്പ് ലൈൻ മാറ്റി പുതിയത് സ്ഥാപിക്കാൻ ജലഅതോറിറ്റി തയ്യാറാകാത്തതിൽ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്. അടിയന്തിരമായി പൈപ്പ് ലൈനിന്റെ പൊട്ടൽ പരിഹരിച്ചു പ്രാദേശത്തെ ശുദ്ധജലക്ഷാമത്തിന് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.
ഫോട്ടോ :പൈപ്പ് പൊട്ടി വെള്ളം കെട്ടികിടക്കുന്നു 



മഹാശിവരാത്രി നാളെ ക്ഷേത്രങ്ങൾ ഒരുങ്ങി

മഹാശിവരാത്രി നാളെ ക്ഷേത്രങ്ങൾ ഒരുങ്ങി

ചാത്തന്നൂർ : ഇക്കൊല്ലത്തെ മഹാശിവരാത്രി നാളെ. ശിവരാത്രിയെ വരവേൽക്കാൻ ക്ഷേത്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കുംഭമാസത്തിലെ കൃഷ്ണചതുർദ്ദശി തിഥിയിലാണ് ശിവരാത്രി വരുന്നത്. നാളെ 15ന് രാത്രിയിലാണ് ഉറക്കമൊഴിയേണ്ടത്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ ഐശ്വര്യവും അഭിവൃദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം.
പാലാഴി മഥനം നടന്നപ്പോൾ രൂപംകൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം മഹാദേവൻ പാനം ചെയ്തു. ഈ വിഷം ഉള്ലിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ വിഷ്ണു ഭഗവാൻ വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും പരമേശ്വരന് നീലകണ്ഠൻ എന്നു പേരുവരികയും ചെയ്തു. ശിവനുവേണ്ടി പാർവതീദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രിയെന്നാണ് ഐതീഹ്യം.

@ ചാത്തന്നൂർ ചേന്നമത്ത് ശ്രീമഹാദേവക്ഷേത്രത്തിൽ രാവിലെ 5ന് ഉരുൾ, 5.40ന് നവകം, 6.30ന് രുദ്രപൂജ, 7ന് സോപാനസംഗീതം, വൈകുന്നേരം 4.45ന് ഗാനമേള, രാത്രി 8ന് ശ്രീഭൂതബലി, 9.30ന് നാടൻപാട്ട്, രാത്രി 1.30ന് നാടകം.

@ പരവൂർ ഒല്ലാൽ ശിവക്ഷേത്രത്തിൽ രാവിലെ 8ന് സമൂഹപൊങ്കൽ, ഉച്ചയ്ക്ക് 11.30ന് അന്നദാനം, രാത്രി 7.30ന് ഡാൻസ് തുടർന്ന് തിരു :ആറാട്ട്, 9.30ന് സിനിവിഷ്വൽ സ്റ്റേജ്  ഡ്രാമ, രാത്രി 12ന് ഭക്തിഗാനമേള,

@മൈലക്കാട് ശ്രീകണ്ടേശ്വരം മഹാദേവക്ഷേത്രത്തിൽ രാവിലെ 6.45ന് ഉരുൾഘോഷയാത്ര, വൈകുന്നേരം 5.30ന് കെട്ട്കാഴ്ച,5.45ന് നന്ദികേശപ്രദഷിണം, 6ന് നെടുംകുതിരയെടുപ്പ്, 7.30ന് ആറാട്ടും ചമയവിളക്കും തുടർന്ന് തൃക്കൊടിയിറക്ക്, രാത്രി 11.30ന് ആനന്ദസംഗീതം, രാത്രി 12ന് അഷ്ടദ്രവ്യശിവദാര, 2ന് ആനന്ദഗാനലയം 

@പരവൂർ പൊഴിക്കര പനമൂട് കുടുംബമഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം രാവിലെ 7.20ന് സമൂഹപൊങ്കാല, 10.30ന് ആയില്യപൂജ,
11.30ന് സമൂഹസദ്യ, വൈകുന്നേരം 4. 30മുതൽ എഴുന്നള്ളത്ത് ഘോഷയാത്ര, 5ന് കുട്ടികളുടെ കൈകൊട്ടികളി, 6ന് തിരുവാതിര, 7ന് കൈകൊട്ടികളി തുടർന്ന് നൃത്തനാടകം, രാത്രി 11ന് ആറാട്ടെഴുന്നള്ളത്തും വിളക്കും തുടർന്ന് തൃക്കൊടിയിറക്ക്.

@ വ്രതമെടുക്കുമ്പോൾ
ആരോഗ്യം കരുതണം

വ്രതമെടുക്കുന്നവർ ആരോഗ്യസ്ഥിതി കൂടി പരിഗണിക്കണം. ശിവരാത്രിയുടെ തലേന്ന് വൈകിട്ട് അരിയാഹാരം പാടില്ല. പകലുറക്കം, എണ്ണതേച്ചുകുളി, തലേന്നത്തെ ആഹാരം എന്നിവ പാടില്ല. ശിവരാത്രി നാളിൽ രാവിലെ ശരീരശുദ്ധി വരുത്തി 'ഓം നമഃശിവായ' മന്ത്രം ജപിച്ച് ശിവക്ഷേത്രദർശനം നടത്തണം. പകൽ പൂർണ ഉപവാസമെടുക്കുന്നവരുണ്ട്. ക്ഷേത്രത്തിൽ നിന്നുള്ല നേദ്യമോ കരിക്കിൻ വെള്ലമോ പഴമോ കഴിക്കാം. അമിത ഭക്ഷണം പാടില്ല. രാത്രി പൂർണമായി ഉറക്കമിളയ്ക്കണം. പിറ്റേന്ന് കുളിച്ച് ക്ഷേത്രത്തിലെ തീർത്ഥം സേവിച്ച് പാരണ വിടാം. ശേഷം പകലുറക്കം പാടില്ല. 

Saturday, 14 February 2026

താഴം കാഞ്ഞിരത്തുംവിള ശ്രീഭദ്രകാളി അന്നപൂർണ്ണേശ്വരി ദേവി ക്ഷേത്രത്തിൽ രോഹിണി മഹോത്സവം

താഴം കാഞ്ഞിരത്തുംവിള ശ്രീഭദ്രകാളി അന്നപൂർണ്ണേശ്വരി ദേവി ക്ഷേത്രത്തിൽ രോഹിണി മഹോത്സവം

ചാത്തന്നൂർ :താഴം കാഞ്ഞിരത്തുംവിള ശ്രീഭദ്രകാളി അന്നപൂർണ്ണേശ്വരി ദേവി ക്ഷേത്രത്തിലെ രോഹിണി മഹോത്സവം 16 ന് തുടങ്ങി 24 ന് അവസാനിക്കും.19ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,20ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, 21ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,വൈകുന്നേരം 6ന് പടുക്കഘോഷയാത്ര, വൈകുന്നേരം 7ന് കൈകൊട്ടികളി. 23ന് വൈകുന്നേരം 6ന് ചമയവിളക്കും ദീപകാഴ്ചയും, രാത്രി 7.30ന് നൃത്തോത്സവം.24ന് രാവിലെ 6ന് സമൂഹപൊങ്കാല, വൈകുന്നേരം 4ന് ഊര് ചുറ്റ്ഘോഷയാത്ര, 5ന് കഥാപ്രസംഗം, രാത്രി 8ന് സ്റ്റാർവാർ.

ഏറം മാടൻകാവ് ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ചുറ്റമ്പലം സമർപ്പിച്ചു.

ഏറം മാടൻകാവ് ക്ഷേത്രത്തിൽ  ചുറ്റമ്പലം
സമർപ്പിച്ചു.

ചാത്തന്നൂർ : ഏറം മാടൻകാവ് ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ചുറ്റമ്പലം ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ഭക്തജനങ്ങൾക്ക് 
സമർപ്പണം നടത്തി. ക്ഷേത്രം തന്ത്രി പെരുമ്പുഴ അർജുനൻതന്ത്രി ഭദ്രദീപ പ്രകാശനം നടത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു എസ് എൻ ഡി ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ, ഏറം 578-)o നമ്പർ എസ് എൻ ഡി പി ശാഖ പ്രസിഡന്റ്‌ കെ.ആർ.വലലൻ, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്‌ വി.സണ്ണി,
സെക്രട്ടറി സുന്ദരേശൻ.പി, ട്രഷറർ ബൈജു. ടി, എസ് എൻ ഡി പി യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, ക്ഷേത്രം മേൽ ശാന്തി നിശാന്ത്‌ ശാന്തി ശശിധരൻ കോയിപ്പാട് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ:ഏറം മാടൻകാവ് ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ചുറ്റമ്പലം ക്ഷേത്രം തന്ത്രി പെരുമ്പുഴ അർജുനൻതന്ത്രി ഭദ്രദീപ പ്രകാശനം നടത്തി സമർപ്പണം നടത്തുന്നു.




Thursday, 12 February 2026

ദേശീയപാതയിൽ നിർമ്മാണപ്രവർത്തിയുടെ ഭാഗമായുള്ളപൊടിശല്യം രൂക്ഷമായി കണ്ടില്ലെന്ന് നടിച്ചു നിർമ്മാണ കമ്പനി അധികൃതർ

ദേശീയപാതയിൽ നിർമ്മാണപ്രവർത്തിയുടെ ഭാഗമായുള്ള
പൊടിശല്യം രൂക്ഷമായി കണ്ടില്ലെന്ന് നടിച്ചു നിർമ്മാണ കമ്പനി അധികൃതർ

ചാത്തന്നൂർ: ദേശീയപാതയിൽ നിർമ്മാണപ്രവർത്തിയുടെ ഭാഗമായുള്ള
പൊടിശല്യം രൂക്ഷമായി കണ്ടില്ലെന്ന് നടിച്ചു നിർമ്മാണ കമ്പനി അധികൃതർ.കടുത്ത 
ചൂടിനൊപ്പം നിർമ്മാണ പ്രവർത്തനങ്ങൾ ധ്രുതഗതിയിൽ മുന്നോട്ട് പോകുമ്പോൾ പൊടിപടലങ്ങൾ ഉയർന്ന് ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമായി മാറുകയാണ്.
ഇരുചക്ര വാഹനക്കാർക്കും കാൽനടയാത്രക്കാർക്കുമാണ് പൊടി ശല്യം കൂടുതൽ അപകട ഭീഷണിയുണ്ടാക്കുന്നത്. 
റോഡിൽ പൊടിനിറഞ്ഞു നിൽക്കുകയാണ്. 
ലോറികളും ബസുകളുമുൾപ്പെടെ വലിയ വാഹനങ്ങൾ കടന്നു പോകുമ്പോഴാണ് അവസ്ഥ രൂക്ഷമാവുന്നത്. ഇവയുടെ പിന്നാലെ ഇരുചക്ര വാഹനങ്ങളിൽ പോകാനാവാത്ത അവസ്ഥയാണ്. ബസിൽ യാത്ര ചെയ്താലും സ്ഥിതി മറിച്ചല്ല. നിർമ്മാണപ്രവർത്തികൾ തുടങ്ങിയ സമയം മുതൽ പരാതിയുമായി ജനങ്ങൾ രംഗത്തുണ്ട് പ്രതിഷേധം കടുക്കുമ്പോൾ ഒന്നോ രണ്ടോ ദിവസം വെള്ളം ഒഴിക്കും പിന്നെ വീണ്ടും പഴയപടിയാണ് എന്നാണ് നാട്ടുകാർ പറയുന്നത്. കാവനാട് മുതൽ പാരിപ്പള്ളിവരെ നിർമ്മാണപ്രവർത്തി ഏറ്റെടുത്തിരിക്കുന്ന കരാർ കമ്പനിയുടെ ഉദ്യോഗസ്ഥർ ജനങ്ങളുടെ ആവശ്യത്തിന് എതിരെ മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ്. ദേശീയപാത വികസനം നടക്കുന്ന ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ ഇടറോഡുകളിലും ഇതാണവസ്ഥ. സ്റ്റോപ്പുകളിലും മറ്റും ബസുകൾ നിറുത്തുമ്പോൾ യാത്രക്കാർക്ക് ഒന്ന് ശ്വാസമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
വ്യാപാര സ്ഥാപനങ്ങളുടെ പുറത്ത് ഡിസ്പ്ലേ വയ്ക്കുന്ന സാധനങ്ങൾ പൊടി മൂടി. തട്ടുകടകളിലെ ഭക്ഷണങ്ങളും ഇക്കാരണത്താൽ മലിനമാകുന്നു. റോഡിൽ വാഹനങ്ങളും മറ്റും പാർക്ക് ചെയ്താൽ നിമിഷനേരം കൊണ്ട് പൊടിയിൽ കുളിക്കും ഇത് മൂലം ദേശീയപാതയോരത്ത് താമസിക്കുന്നവർക്കും കടകളിൽ ജോലി ചെയ്യുന്നവർക്കും സ്ഥിരമായി യാത്ര ചെയ്യുന്ന കുട്ടികൾക്കും മുതിർന്നവരുമെല്ലാം പനി, അലർജി ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങളുടെ ഭീഷണിയിലാണ്.
കുട്ടികളിൽ പനി, വിട്ടുമാറുത്ത ചുമ, ശ്വാസതടസം എന്നിവയും വ്യാപകമാണ്. 
ജനങ്ങളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൂടിവരുന്നതിൻ്റെ പ്രധാന വില്ലനും ഇ പൊടിയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടി കാണിക്കുന്നു.നിർമ്മാണ പ്രവൃത്തികൾ കഴിയുമ്പോഴേക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നിത്യരോഗികളായി മാറുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.

@ ഇത്തിക്കരയിൽ കോൺക്രീറ്റ് പ്ലാന്റ് ഇവിടെ പൊടിപടലം മൂടൽമഞ്ഞു പോലെ

ദേശീയപാത  നിർമ്മാണകമ്പനിയുടെ കോൺക്രീറ്റ് പ്ലാന്റും യാർഡും സ്ഥിതി ചെയ്യുന്ന ഇത്തിക്കരയിൽ പൊടിപടലം നിറഞ്ഞു മൂടൽമഞ്ഞു പോലെയായിട്ട് വർഷം രണ്ട് കഴിഞ്ഞു രാവെന്നോ പകലെന്നോ ഇല്ലാതെ കോൺക്രീറ്റ് മിക്സിങ് നടക്കുന്നതിനാൽ ഇവിടെ 
പൊടിപടലം നിറഞ്ഞു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയാണ്.
ജനങ്ങളുടെ പ്രതിഷേധം പോലും അവഗണിച്ചു കൊണ്ടാണ് ഇവിടെ നിർമ്മാണകമ്പനിയുടെ പ്രവർത്തികൾ എന്ന് ജനങ്ങൾ ഒന്നടങ്കം പറയുന്നു.