Monday, 7 July 2025

കോയിപ്പാട് സാഫല്യം ഫ്ലാറ്റിൽ കുടുംബങ്ങൾ അന്തിയുറങ്ങുന്നത് പ്രാണഭീതിയിൽ

കോയിപ്പാട് സാഫല്യം ഫ്ലാറ്റിൽ 
കുടുംബങ്ങൾ അന്തിയുറങ്ങുന്നത് പ്രാണഭീതിയിൽ

ചാത്തന്നൂർ: സംസ്ഥാന ഭവനനിർമ്മാണ ബോർഡ്  പണി കഴിപ്പിച്ച ഫ്ളാറ്റുകളിൽ കുടുംബങ്ങൾ അന്തിയുറങ്ങുന്നത് പ്രാണഭീതിയിൽ. ഭവന നിർമ്മാണ വകുപ്പിന്റെ  സാഫല്യം ഭവന പദ്ധതിയിൽ ഭവന നിർമാണ ബോർഡ്  നിർമ്മിച്ച മൂന്ന് നില ഫ്ളാറ്റാണ് അപകടാവസ്‌ഥയിലായിരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കാതെയാണ് ഇ ഫ്ലാറ്റുകൾ താമസക്കാർക്ക് കൈമാറിയത്.ഒരു നിലയിൽ പതിനാറ് വീതം വീതം മുന്നുനിലകളിലായി 48 ഫ്ളാറ്റുകളാണുള്ളത്,  നിർദധനരായ ഈ കുടുംബങ്ങളിൽ നിന്ന് ആദ്യ  ഗുണഭോക്തവിഹിതം വാങ്ങി
ബാക്കി തവണകളായി
സർക്കാർ വിഹിതവും കൊണ്ടാണ് മുന്നൂറ് സ്ക്വയർഫീറ്റിൽ ഫ്ളാറ്റുകൾ പണി തീർത്തത്. ഉത്ഘാടനവും അന്നത്തെ സർക്കാർ ആഡംബര പൂർവ്വം നടത്തി പക്ഷേ രണ്ടുവർഷം പോലും സ്വസ്‌ഥമായി ഇവർ താമസിച്ചിട്ടില്ല.നിർമ്മാണത്തിലെ അപകത മൂലം ശൗചാലയത്തിലെ പൈപ്പുകളിലടക്കം ചോർച്ചയുണ്ടായതോടെ ഭിത്തികൾ നനഞ്ഞ് കെട്ടിടത്തിന് കൂടുതൽ ബലക്ഷയമായി.ഭിത്തിയിൽ പ്ലാസ്‌റ്ററിങ് ഇല്ലാത്തത് മൂലം എല്ലായിടത്തും പൊളിഞ്ഞു തുടങ്ങി സൺഷൈഡുകളും പൊളിഞ്ഞുവീണു തുടങ്ങി അതോടെ പലരും ഫ്ലാറ്റ് ഉപേക്ഷിച്ചു തുടങ്ങി ഇപ്പോൾ ഏഴ് ഫ്ലാറ്റുകൾ പൂട്ടിയിട്ടിരിക്കുകയാണ്. ചില വീട്ടുകാർ ഫ്ലാറ്റ് പൂട്ടിയിട്ട്വാടക വീട്ടിലേക്ക്  താമസം മാറി പോയി പത്ത് വർഷം പിന്നിടുമ്പോൾ വീടുവിട്ട് ഇറങ്ങേണ്ട സ്ഥിതിയിലാണ് പലരും ഗതികേടിന്റെ നടുമുറ്റത്ത് പോകാൻ മറ്റ് വഴിയില്ലാത്തവർ ആണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്.കുടി വെള്ളവും മാലിന്യവും ഇവരെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വെള്ളമാണ് ഇവർ കൂടുതലായും ആശ്രയിക്കുന്നത് അത് മുടങ്ങിയാൽ എല്ലാം മുടങ്ങും 48കുടുംബങ്ങളിലായി താമസിക്കുന്ന നൂറോളം പേർക്ക് മാലിനജല ടാങ്ക് സ്ഥിരമായി നിറയുന്ന അവസ്ഥയിലാണ് അടിക്കടി മലിനജലം ടാങ്കുകളിൽ കൊണ്ട് പോകേണ്ടി വരുന്നത് ഇ കുടുംബങ്ങൾക്കുള്ള അധിക ചിലവാണ് മാലിന്യം സംസ്കരി ക്കാൻ പ്ലാന്റ് ഇല്ലാത്തത് മൂലം പ്ലാസ്റ്റിക് മാലിന്യം അടക്കം പ്രദേശത്ത് കുന്ന് കൂടി കിടക്കുകയാണ്‌ പ്രായാധിക്യം കൊണ്ട് അവശ നിലയിൽ ആയവർ ഇ ഫ്ലാറ്റുകളിൽ ഉണ്ട് ഒപ്പം നിരവധി കുഞ്ഞുങ്ങളും ഇവർക്ക് പോകാൻ മറ്റ് വഴികൾ ഇല്ല ഭവനനിർമ്മാണ ബോർഡ് അധികാരികൾ നിലവിൽ അപകടാവസ്ഥയിലായ
ഫ്ലാറ്റുകളുടെ നിർമ്മാണപ്രവർത്തികൾ പൂർത്തി യാക്കണമെന്ന ആവശ്യമാണ് ഒപ്പം അടിസ്ഥാനവികസനസൗകര്യം ഒരുക്കി നൽകണമെന്ന ആവശ്യവുമാണ് ഇവർക്ക് ഉളളത്.  


No comments:

Post a Comment