നേതാവും മുൻ മന്ത്രിയും കെപിസിസി മുൻ അധ്യക്ഷനുമായ സി.വി. പത്മരാജൻ(94) അന്തരിച്ചു.
മുൻ കെപിസിസി പ്രസിഡൻറും കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്നു സി.വി. പത്മരാജൻ
പരവൂരിലെ പ്രമുഖ ആയുർവേദ വൈദ്യൻ ആയിരുന്ന കെ.വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി ജനിച്ചു. അഖില തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ്സിലൂടെ സ്വാതന്ത്ര്യ സമര രംഗത്ത് സജീവമായി. അധ്യാപകനായാണ് ജീവിതം തുടങ്ങിയത് എങ്കിലും ബി.എ, ബി.എൽ ബിരുദങ്ങൾ നേടി.
1973 മുതൽ 1979 വരെ കൊല്ലം ജില്ലയിൽ അഭിഭാഷകനായും ഗവ. പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചു.ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻറായാണ് രാഷ്ട്രീയ പ്രവേശനം. തുടർന്ന് കൊല്ലം ഡിസിസിയുടെ വൈസ് പ്രസിഡൻറായും, പ്രസിഡൻറായും പ്രവർത്തിച്ചു.
1982-ൽ ചാത്തന്നൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു സി.വി. പത്മരാജൻ,
1982-1987, 1991-1996 കാലഘട്ടത്തിൽ ചാത്തന്നൂർ എം എൽ എ ആയിരുന്നു.
1982-1983, 1991-1995 വർഷങ്ങളിലെ കരുണാകരൻ മന്ത്രിസഭയിലും 1995-1996-ലെ എ.കെ. ആൻറണി മന്ത്രിസഭയിലും മന്ത്രിയായും പ്രവർത്തിച്ചു.
1991-1995 കാലഘട്ടത്തിൽ
സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രിയായി
1995-1996 സമയത്തു ധനമന്ത്രിയായിരിക്കെ കേരള നിയമസഭയിൽ മിച്ച ബജറ്റ് അവതരിപ്പിച്ചുവെന്ന അപൂർവ്വ നേട്ടത്തിനും ഉടമയാണ്. കെ. കരുണാകരൻ ചികിത്സയ്ക്കായി വിദേശത്ത് പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചുകൊണ്ട് ഭരണമികവും തെളിയിച്ചു.
1983-1987കാലഘട്ടത്തിൽ കെ പി സി സി പ്രസിഡന്റ് ആയിരുന്നു
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ കോൺഗ്രസിന് സ്വന്തമായത് സി.വി. പത്മരാജന്റെ കാലത്താണ്. 1983-ൽ മന്ത്രിസ്ഥാനം രാജിവെച്ച് കെപിസിസി അധ്യക്ഷനായ അദ്ദേഹം, നന്ദാവനത്തെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പാർട്ടി ഓഫീസിന് സ്വന്തമായി ഒരിടം കണ്ടെത്താൻ മുന്നിട്ടിറങ്ങി. പ്രവർത്തകരിൽ നിന്ന് പണം പിരിച്ചെടുത്ത് ശാസ്തമംഗലത്തെ 'പുരുഷോത്തമം' എന്ന വീട് വാങ്ങുകയും അത് പാർട്ടിയുടെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു. ഭാര്യ: വസന്തകുമാരി,
മക്കൾ : സജി (ഇൻഫോസിസ്),
അനി ( ഐഡിയ)
No comments:
Post a Comment