Friday, 25 July 2025

പ്രഹസനമായി പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിലെ കുഴിയടപ്പ്.

പ്രഹസനമായി പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിലെ കുഴിയടപ്പ്.

@ ആരോട് ചോദിക്കാൻ  ആരു പറയാൻ

ചാത്തന്നൂർ: കോരി ചെരിയുന്ന മഴയത്ത്  തകർന്ന് കിടക്കുന്ന റോഡുകളിൽ പൊതു
മരാമത്ത് വകുപ്പിന്റെ കുഴിയടപ്പ് തകൃതിയായി നടക്കുന്നു. ചാത്തന്നൂർ പൊതുമരാമത്ത് 
സെക്ഷൻ ഓഫീസിന്റെ പരിധിയിലാണ് കുഴിയടപ്പ് എന്ന പേരിൽ ലക്ഷങ്ങൾ 
പൊടിപൊടിക്കുന്നത്. തകർന്ന് കിടക്കുന്ന പരവൂർ - തെക്കും ഭാഗം റോഡിന് പിന്നാലെ ഇന്നലെ മീനാട് പാലമുക്ക് - കാപ്പെക്സ് ജംഗ്ഷൻ റോഡിലാണ് ഇന്നലെ പെയ്ത 
തോരാമഴയിൽ കുഴിയടപ്പ് പ്രഹസനം നടത്തിയത്.
കുഴികളിലെ വെ വെള്ളം കോരിമാറ്റി  ടാർമിശ്രിതം ഇട്ടത്. എന്നാൽ ഈ സമയത്തും മഴ നിറുത്താതെ പെയ്യുന്നുണ്ടായിരുന്നു. റോഡിലെ കുഴികളടയ്ക്കണമെന്ന നാളുകളായുള്ള യാത്രക്കാരുടെ പരാതിയെ തുടർന്നാണ് തിടുക്കപ്പെട്ടു നടപടി. പലയിടത്തും 
മഴയത്ത് അറ്റകുറ്റപ്പണി നടത്തുന്നതിന് എതിരെ നാട്ടുകാർ രംഗത്ത് എത്തിയെങ്കിലും തൊഴിലാളികൾ ഉൾപ്പടെയുള്ളവർ അവഗണിക്കുകയായിരുന്നു. എന്നാൽ ചാത്തന്നൂർ - 
കൊട്ടാരക്കര റോഡിലെയും മറ്റ് ചെറുതും  വലുതുമായ റോഡുകളിലെ കുഴികൾ അടയ്ക്കാൻ നടപടിയായിട്ടില്ല പലയിടത്തും വലിയ  കുഴികൾ  രൂപം കെ
കൊണ്ട്  വെള്ളം നിറഞ്ഞ് കിടക്കുകയാണ്. മഴ കുറയുന്ന മുറയ്ക്ക് അവിടെയും നവീകരണം നടത്തുമെന്നാണ് അധികൃതർ പറയുന്നത്. 
ഫോട്ടോ: പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ കരാറുകാർ കുഴിയടപ്പ് നടത്തുന്നു.

No comments:

Post a Comment