@ ആരോട് ചോദിക്കാൻ ആരു പറയാൻ
ചാത്തന്നൂർ: കോരി ചെരിയുന്ന മഴയത്ത് തകർന്ന് കിടക്കുന്ന റോഡുകളിൽ പൊതു
മരാമത്ത് വകുപ്പിന്റെ കുഴിയടപ്പ് തകൃതിയായി നടക്കുന്നു. ചാത്തന്നൂർ പൊതുമരാമത്ത്
സെക്ഷൻ ഓഫീസിന്റെ പരിധിയിലാണ് കുഴിയടപ്പ് എന്ന പേരിൽ ലക്ഷങ്ങൾ
പൊടിപൊടിക്കുന്നത്. തകർന്ന് കിടക്കുന്ന പരവൂർ - തെക്കും ഭാഗം റോഡിന് പിന്നാലെ ഇന്നലെ മീനാട് പാലമുക്ക് - കാപ്പെക്സ് ജംഗ്ഷൻ റോഡിലാണ് ഇന്നലെ പെയ്ത
തോരാമഴയിൽ കുഴിയടപ്പ് പ്രഹസനം നടത്തിയത്.
കുഴികളിലെ വെ വെള്ളം കോരിമാറ്റി ടാർമിശ്രിതം ഇട്ടത്. എന്നാൽ ഈ സമയത്തും മഴ നിറുത്താതെ പെയ്യുന്നുണ്ടായിരുന്നു. റോഡിലെ കുഴികളടയ്ക്കണമെന്ന നാളുകളായുള്ള യാത്രക്കാരുടെ പരാതിയെ തുടർന്നാണ് തിടുക്കപ്പെട്ടു നടപടി. പലയിടത്തും
മഴയത്ത് അറ്റകുറ്റപ്പണി നടത്തുന്നതിന് എതിരെ നാട്ടുകാർ രംഗത്ത് എത്തിയെങ്കിലും തൊഴിലാളികൾ ഉൾപ്പടെയുള്ളവർ അവഗണിക്കുകയായിരുന്നു. എന്നാൽ ചാത്തന്നൂർ -
കൊട്ടാരക്കര റോഡിലെയും മറ്റ് ചെറുതും വലുതുമായ റോഡുകളിലെ കുഴികൾ അടയ്ക്കാൻ നടപടിയായിട്ടില്ല പലയിടത്തും വലിയ കുഴികൾ രൂപം കെ
കൊണ്ട് വെള്ളം നിറഞ്ഞ് കിടക്കുകയാണ്. മഴ കുറയുന്ന മുറയ്ക്ക് അവിടെയും നവീകരണം നടത്തുമെന്നാണ് അധികൃതർ പറയുന്നത്.
ഫോട്ടോ: പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ കരാറുകാർ കുഴിയടപ്പ് നടത്തുന്നു.
No comments:
Post a Comment