Saturday, 19 July 2025

മിഥുനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി രാവിലെ മുതൽ തന്നെ സഹപാടികൾ സ്കൂളിൽ എത്തിയിരുന്നു.


കൊല്ലം :മിഥുനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി 
രാവിലെ മുതൽ തന്നെ സഹപാടികൾ സ്കൂളിൽ എത്തിയിരുന്നു. സ്കൂൾ മുറ്റത്തും രണ്ട് നില കെട്ടിടത്തിന്റെ രണ്ടാം നിലയിലും കയറി വിദ്യാർത്ഥികൾ കയറി നിലയുറപ്പിച്ചിരുന്നു.പോസ്റ്റ് മാർട്ടം പൂർത്തിയാക്കി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും രാവിലെ 10.30ന് മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര
നിച്ഛയിച്ച സമയത്തിനും ഒരു മണികൂറോളം വൈകി 11.36ഓടെയാണ്‌
എം.മിഥുന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര സ്കൂളിൽ എത്തിയത്. വിലാപയാത്രയും കാത്ത് ആയിരങ്ങളാണ് സ്കൂൾ പരിസരത്ത് നിലയുറപ്പിച്ചിരുന്നത്.സ്കൂൾ മുറ്റത്ത് 
 പ്രത്യകം ഒരുക്കിയ പന്തലിൽ മൃതദേഹം വച്ചതോടെ ജനങ്ങൾ വിദ്യാർത്ഥി കളുടെ
കൂട്ടനിലവിളി ഉയർന്നു ജനങ്ങൾ മിഥുനെ ഒരു നോക്ക് കാണാൻ സ്കൂൾ പരിസരത്തേക്ക് തെള്ളി കയറി.നിമിഷങ്ങൾക്കകം തന്നെ 
സ്കൂൾ പരിസരം കണ്ണീർ കടലായിമാറി. 
വിവിധ സ്കൂളുകളിലെ 
അധ്യാപകർ, വിദ്യാർത്ഥികൾ രക്ഷാ കർത്തകൾ തുടങ്ങി ജീവിതത്തിന്റെ നാനാ തുറയിലുള്ളവർ സ്കൂളിലേക്ക് എത്തി. സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥി കളുടെ മാതാപിതാക്കൾ കുട്ടികളുമായാണ്‌ എത്തിയത്.ജനങ്ങൾ കൂടുതലായി  സ്കൂളിലേക്ക് ഒഴുകിയെത്തിയാളെത്തിയതോടെ  
പോലീസിന്റെ നിയന്ത്രണം വിട്ടു.തുടർന്ന് റിസർവ് പോലിസ് നിയന്ത്രണം ഏറ്റെടു ത്ത് വഴിയൊരുക്കിയതോടെ 
ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരന്റെ മൃതദേഹം ഒരു നോക്ക് കണ്ടു പൂക്കൾ അർപ്പിച്ചു വിദ്യാർത്ഥികൾ വിങ്ങി പൊട്ടി കണ്ടവർ വീണ്ടും കാണാനും കണ്ടവർ സ്കൂൾ പരിസരത്ത് തന്നെ നിലയുറപ്പിച്ചതോടെ സ്കൂൾ പരിസരം കണ്ണീർ കടലായി മാറി
എൻ സി സി, സ്റ്റുഡന്റ് പോലിസ്, റെഡ് ക്രോസ്സ്, റിസർവ് പോലിസ്
തുടങ്ങിയവർ ജനങ്ങളെ നിയന്ത്രിക്കാൻ നേതൃത്വം നൽകി.




@ 21 പേരുള്ള 8ബി യിൽ ഇനി മിഥുൻ ഇല്ല ഇന്നലെ വരെ ഒപ്പം കളിച്ചു നടന്ന മിഥുൻ ഇല്ലാത്ത ക്ലാസിലേക്ക് എങ്ങനെയെ ത്തുമെന്ന മാനസിക വിഷമം ജന്മഭൂമിയോട് പങ്ക് വയ്ക്കുക യായിരുന്നു  ചെറിയ ക്ലാസ്സ്‌ മുതൽ ഒപ്പമുണ്ടായിരുന്ന വിനോദും അഖിലേഷും മിഥുന്റെ മരണം ഉൾകൊള്ളാൻ കഴിഞ്ഞില്ല

ക്ലാസ്സ്‌ ടീച്ചർ കുഴഞ്ഞു വീണത് 




No comments:

Post a Comment