Wednesday, 17 December 2025

ചാത്തന്നൂർ നിയോജ മണ്ടലത്തിൽ എൻ ഡി എ യുടെ അടിത്തറ ഭദ്രമാക്കി വോട്ടുയർത്തിയപ്പോൾ തകർന്ന് വീണത് കോൺഗ്രസിനെന്റെയും എൽ ഡി എഫിനെന്റെയും ചീട്ടു കൊട്ടാരങ്ങളാണ്.

ചാത്തന്നൂർ :  ചാത്തന്നൂർ നിയോജ മണ്ടലത്തിൽ എൻ ഡി എ യുടെ അടിത്തറ ഭദ്രമാക്കി വോട്ടുയർത്തിയപ്പോൾ  തകർന്ന് വീണത് എൽ ഡി എഫിന്റെയും
എൽ ഡി എഫിന്റെയും  ചീട്ടു കൊട്ടാരങ്ങളാണ്. ജില്ലാപഞ്ചായത്ത് ഡിവിഷനുകളിൽ നേരിയ വിത്യാസത്തിലെ പരാജയമൊഴിച്ചാൽ എല്ലാ മേഖലയിലും
ബിജെപി മുന്നേറ്റം നടത്തി.അൻപതോളം വാർഡുകളിൽ അൻപതിൽ താഴെ വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥി കൾ പരാജയപ്പെട്ടത്.ബ്ലോക്ക്‌ തലത്തിൽ
നിലവിലുള്ള ബ്ലോക്ക് ഡിവിഷനായ മീനബലം.നിലനിർത്തുകയും  പുത്തൻകുളം ബ്ലോക്ക് ഡിവിഷൻ പിടിച്ചെടുക്കുയും 
ചെയ്തതോടെ രണ്ട് സീറ്റ് നേടി  ഇത്തിക്കര ബ്ലോക്ക് ഡിവിഷനിൽ പ്രധാന പ്രതിപക്ഷമായി കോൺഗ്രസിന് ഇവിടെ ഒരു സീറ്റാണ് ഉള്ളത്. മറ്റ് ബ്ലോക്ക് ഡിവിഷനുകളിലെ ബി ജെ പിയുടെ മുന്നേറ്റം വിലയിരുത്തിയാൽ പലയിടത്തും നൂറിൽ താഴെ വോട്ടുകൾക്കാണ് 
തോൽവി. ചിറക്കര പഞ്ചായത്തിൽ
ചിറക്കര മേഖലയിൽ
അഞ്ഞിടങ്ങളിൽ കോൺഗ്രസ്‌ ഇടതു പക്ഷത്തെ സഹായിച്ചപ്പോൾ നെടുങ്ങോലം മേഖലയിൽ അഞ്ഞിടങ്ങളിൽ സിപിഎം തിരിച്ചും സഹായിക്കുകയായിരുന്നു. ഇവിടങ്ങളിൽ ഇരു മുന്നണികളും മൂന്നാം സ്ഥാനത്ത് പോയി. സമാന രീതിയിൽ ആദിച്ചനല്ലൂരും പൂതക്കുളത്തും എല്ലാം നടന്നുവെങ്കിലും ബിജെപി അതിനെയെല്ലാം അവഗണിച്ചു കൊണ്ട് മുന്നിലെത്തി ആദിച്ച നല്ലൂർ ചാത്തന്നൂർ, കല്ലുവാതുക്കൽ,പൂതക്കുളം എന്നിവടങ്ങളിൽ 7സീറ്റ് വീതം നേടി
പ്രധാന പ്രതിപക്ഷമാ
യപ്പോൾ ചിറക്കരയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. കല്ലുവാതുക്കലിൽ രണ്ട് സീറ്റ് കുറഞ്ഞുവെങ്കിലും കഴിഞ്ഞ തവണത്തെ ബ്ലോക്ക്‌ പഞ്ചായത്ത്‌ സീറ്റ് നില നിർത്തി കൊണ്ട് കൂടുതൽ വോട്ട് വാങ്ങി പഞ്ചായത്തിൽ മുന്നിലെത്തി.ചിറക്കരയിൽ മുഴുവൻ സീറ്റും കൈയ്യടക്കി പ്രതിപക്ഷ മില്ലാതെ ഭരിച്ച ഇടതുമുന്നണി തകർന്ന ടിയുന്ന കാഴ്ചയാണ് കണ്ടത് എങ്കിൽ ചാത്തന്നൂരിൽ കോൺഗ്രസ്‌ പൂർണ്ണമായും തകർന്നടിഞ്ഞു ഒരു സീറ്റാണ് ഇവിടെയുള്ളത് പരവൂർ മുൻസിപ്പാലിറ്റിയിൽ ബിജെപി പ്രധാന പ്രതിപക്ഷം ആയപ്പോൾ നിലവിലുള്ള ഭരണ പക്ഷമായ കോൺഗ്രസ്‌ അഞ്ചു സീറ്റിൽ ഒതുങ്ങി. യു ഡി എഫ് - എൽ ഡി സംവിധാനത്തെ നിഷ് പ്രഭമാക്കി ചാത്തന്നൂരിൽ അജയ്യശക്തിയായി ബിജെപി മാറുകയായിരുന്നു.


No comments:

Post a Comment