ചാത്തന്നൂരിൽ ബിജെപിയുടെ മുന്നേറ്റത്തിൽ തകർന്ന് വീണത് എൽ ഡി എഫിന്റെ ശക്തികേന്ദ്രങ്ങൾ നിലംപരിശായി കോൺഗ്രസും.
ചാത്തന്നൂർ : ചാത്തന്നൂരിൽ ബിജെപിയുടെ മുന്നേറ്റത്തിൽ തകർന്ന് വീണത് എൽ ഡി എഫിന്റെ ശക്തികേന്ദ്രങ്ങൾ നിലംപരിശായി കോൺഗ്രസും.ബിജെപി നിലവിലുള്ള നാല് സീറ്റിൽ നിന്നും ഏഴ് സീറ്റാക്കി ഉയർത്തിയപ്പോൾ കോൺഗ്രസ് നിലവിലുള്ള അഞ്ചു സീറ്റിൽ നിന്നും ഒരു സീറ്റിലേക്ക് ഒതുങ്ങി. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ ബിജെപി ഉയർത്തിയ വെല്ലുവിളിയെ അതിജീവിക്കാൻ കോൺഗ്രസ് ഇടതുസ്ഥാനാർഥികൾക്ക് വോട്ട് മറിച്ചതോടെ കോൺഗ്രസ് പഞ്ചായത്തിലെ ചരിത്രത്തിലെ തോൽവി ഏറ്റ് വാങ്ങി ഏക സീറ്റിൽ ഒതുങ്ങിയപ്പോൾ ഇടതുശക്തികേന്ദ്രങ്ങളിൽ തിരിച്ചടി നൽകി ഇടതുമുന്നണിയുടെ സീറ്റിങ് സീറ്റുകൾ പിടിച്ചെടുത്തു ബിജെപി കരുത്ത്കാട്ടി.
ബിജെപിയുടെ സീറ്റിങ് സീറ്റുകളായ മീനാട്, കളിയാക്കുളം,സിവിൽസ്റ്റേഷൻ എന്നിവടങ്ങളിൽ ഹാട്രിക് അടിച്ച ബിജെപി
വാർഡ് രൂപീകരിച്ച നാൾ മുതൽ ഇടതു പക്ഷം ജയിച്ചു വന്ന കാരംകോട്, താഴം, കല്ലുവെട്ടാംകുഴി തുടങ്ങിയ വാർഡുകൾ ബിജെപി ഇടതു പക്ഷത്തിൽ നിന്നും പിടിച്ചെടുത്തപ്പോൾ പുതിയതായി രൂപീകരിച്ച സിപിഎം ശക്തികേന്ദ്രമായ ബ്ലോക്ക് വാർഡിൽ ബിജെപി നേടിയ വിജയം തിളക്കമാർന്നതായി മാറി. ഇടതു ശക്തി കേന്ദ്രങ്ങളിൽ ബിജെപി നേടിയ മിന്നു ന്ന വിജയത്തിന്റെ പരിഭ്രാന്തിയിലാണ് ഇടതു മുന്നണി.
@ കോൺഗ്രസിന് ചാത്തന്നൂരിൽ ദയനീയ പരാജയം.
പരമ്പരാഗതമായി കോൺഗ്രസ് ജയിക്കുന്ന സീറ്റുകളിൽ ബിജെപി വിജയിക്കുമെന്ന് കണ്ടു കോൺഗ്രസ് പ്രവർത്തകർ സിപിഎം സ്ഥാനാർഥികൾക്ക് വോട്ട് മറിച്ചത് കോൺഗ്രസിന് തന്നെ വിനയായി മാറി. പലയിടത്തും മൂന്നക്കം തികയ്ക്കാൻ കഴിയാതെ കോൺഗ്രസ് ദയനീയമായി തോറ്റു. നാളിതുവരെ കോൺഗ്രസ് വിജയിച്ചു വന്നിരുന്ന വയലിക്കട വാർഡിൽ
മൂന്നാം വിജയത്തിനായി ഇറങ്ങിയ
കോൺഗ്രസ്‌മണ്ഡലം പ്രസിഡന്റ് ടി. എം. ഇഖ്ബാൽ മൂന്നാം സ്ഥാനത്തേക്ക് പോയപ്പോൾ കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർഥി ഇന്ദിര എം സി പുരത്ത് ദയനീയ പരാജയം ഏറ്റ് വാങ്ങി. വാർഡ് രൂപീകരിച്ച നാൾ മുതൽ കോൺഗ്രസ്
മൃഗീയ ഭൂരിപക്ഷത്തോടെ ജയിച്ചു വന്നിരുന്ന ഏറം വടക്ക് കോൺഗ്രസ് തോറ്റത് ജില്ലയിൽ തന്നെ ചർച്ചയാവുകയാണ്.ചാത്തന്നൂർ പഞ്ചായത്തിൽ കോൺഗ്രസ് ശക്തികേന്ദ്രമായ പാലവിള വാർഡിൽ മാത്രമാണ് 26എന്ന ചെറിയ ഭൂരിപക്ഷത്തിൽ കോൺഗ്രസിന് വിജയിക്കാനായത് ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികൾക്ക് കിട്ടിയ വോട്ട് പോലും കിട്ടാനാകാതെ വന്നതോടെ ജില്ലാ ബ്ലോക്ക് സ്ഥനാർഥികൾക്കും പഞ്ചായത്തിൽ നിന്നും നാമമാത്ര വോട്ടാണ് ലഭിച്ചത്.
No comments:
Post a Comment