താവളമായി പോലീസും എക്‌സൈസും ഉറങ്ങി തന്നെ.
പരസ്യമായി കഞ്ചാവും മറ്റ് മയക്കു മരുന്നുകളും ഉപയോഗിച്ചിട്ടും
മദ്യപാന സംഘങ്ങൾ റോഡ് സൈഡുകളിൽ താവള മുറപ്പിച്ചു പരസ്യ മദ്യപാനം നടത്തിയിട്ടും പോലിസ് നടപടി സ്വീകരിക്കുന്നില്ല എന്ന പരാതിയാണ് ജനങ്ങൾക്ക്. ചാത്തന്നൂർ ടൗണിന്റെ വിവിധ ഭാഗങ്ങളിലും സ്കൂളുകളുടെയും കോളേജുകളുടെയും
പരിസരത്തും സാമൂഹ്യ വിരുദ്ധർ താവളമാക്കി പൊതു ശല്യമായി മാറിയിട്ടുണ്ട്. മാബള്ളിക്കുന്നം ജാങ്ഷനിൽ
കടകൾക്ക് നേരെ നിരന്തരമായ ആക്രമണവും മോഷണശ്രമവും നടന്നിട്ടും കടയുടമകൾ സി സി ടി വി വീഡിയോ ഉൾപ്പടെ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന് കച്ചവടക്കാർ പറയുന്നു.വഴിയോരകച്ചവടക്കാരിൽ നിന്നും ഗുണ്ടാപരിവും ഇവരുടെ സാധനങ്ങൾ കവർച്ച ചെയ്യുന്നതും ഇവിടെ
പതിവാണ്.ക്രിസ്തുമസ് കരോൾ സംഘത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ അടക്കമുള്ള പതിനാറോളം വരുന്ന സംഘം വീടുകളിലും കടകളിലും എത്തി അഴിഞ്ഞാടുകയും ചെയ്യുകയും ഇ സംഘം രാത്രി കാലങ്ങളിൽ
വീടുകളുടെ ചുറ്റുമതിൽ ചാടി കടന്ന്
ശുചിമുറികലെയും മുറ്റത്തെയും ടാപ്പുകൾ നശിപ്പിക്കുന്നതും പൈപ്പുകൾ
ഊരിക്കൊണ്ടുപോകുന്നതും പതിവായി മാറിയിട്ടുണ്ട്. കഞ്ചാവ് മയക്കു മരുന്ന്
സംഘങ്ങൾ ആൾ താമസമില്ലാത്ത വീടുകളിൽ അതിക്രമിച്ചു കയറി
ജനലുകളും വാതിലുകളും തകർത്ത് താവള മുറപ്പിക്കുകയാണ് നിരവധി
കെട്ടിടങ്ങളുടെ ജനലുകളും വാതിലുകളും തകർത്ത് ചുറ്റുമതിലിലെ ഗേറ്റും മോഷ്ടിക്കപ്പെട്ടു. കൂടാതെ ഇലക്ട്രിക്കൽ സാമഗ്രികളും വയറിംഗും പൂർണമായി തകർത്ത നിലയിലാണ്. പല വീടുകളിലും
ഇത്തരം സംഘങ്ങൾ
അതിരാവിലെ തന്നെ മദ്യവും മറ്റു ലഹരികളുമായി ഇവിടെ എത്താറുണ്ടെന്ന് പ്രദേശ വാസികൾ പറയുന്നു. അടിയന്തിരമായി പോലിസും എക്സൈസും പെട്രോളിംഗ് ശക്തമാക്കി പരാതികൾക്ക് നടപടിയെടുക്കണമെന്ന ആവശ്യമാണ് ശക്ത മാകുന്നത്.
No comments:
Post a Comment