Sunday, 21 December 2025

ദേശീയപാത നിർമാണത്തിന്റെ മറവിൽ മണ്ണ് കച്ചവടം

ദേശീയപാത നിർമാണത്തിന്റെ മറവിൽ മണ്ണ് മോഷണം പ്രതിക്ഷേധവുമായി നാട്ടുകാർ 

ചാത്തന്നൂർ : ദേശീയപാത നിർമാണത്തിന്റെ മറവിൽ മണ്ണ് മോഷണം പ്രതിക്ഷേധവുമായി നാട്ടുകാർ ചാത്തന്നൂർ പോലിസ് കേസെടുത്തു. സംഭവത്തെ കുറിച്ച് ചാത്തന്നൂർ പോലിസ് പറയുന്നത് ഇങ്ങനെ യാണ് കൊല്ലം - തിരുവനന്തപുരം ദേശീയ പാതയിൽ അപ്രോച്ചു റോഡിന്റെ
നിർമ്മാണപ്രവർത്തി നടക്കുന്ന ഭാഗങ്ങളിൽ നിന്നും അനധികൃതമായി മണ്ണ് കടത്തുന്നതിനെ തീരെയാണ് നാട്ടുകാരും ജനപ്രതിനിധികളും  പ്രതിഷേധ വുമായി രംഗത്ത് എത്തിയത്. കരമണ്ണ് മാഫിയ സംഘം ദേശീയ പാത നിർമ്മാണ കമ്പനി ഉദ്യോഗസ്ഥരുടെ പിന്തുണയോടെ കഴിഞ്ഞ
വെള്ളിയാഴ്ച രാത്രിയോടെ പൊതുമരാമത്ത് റോഡിന്റെ അൻപത് മീറ്റർ ഉള്ളിൽ കയറി നിലവിലുള്ള പുതിയ ടാറിങ് പൊളിച്ചു കൊണ്ട് മുക്കാൽ മീറ്റർ താഴ്ചയിൽ മണ്ണെടുത്തതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പതിനഞ്ചു ലോഡോളം മണ്ണ് നീക്കിയതോടെ നാട്ടുകാർ നിർമ്മാണപ്രവർത്തി തടയുകയും
കരമണ്ണ് മാഫിയ സംഘവുമായി സംഘർഷ സ്ഥിതി ഉണ്ടാവുകയും തുടർന്ന് നാട്ടുകാർ
കമ്പനി അധികൃതരെ ബന്ധപ്പെട്ടപ്പോൾ ഇങ്ങനെയൊരു നിർമ്മാണപ്രവർത്തി
നടക്കുന്നില്ല എന്ന് അറിയുകയും.
 കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ അറിയാതെ സൂപ്പർ വൈസർ
നടത്തിയ മണ്ണ് കച്ചവടമാണെന്ന് അറിഞ്ഞതോടെ കമ്പനി അധികൃതർ എത്തി നിർമ്മാണപ്രവർത്തി തടയുകയും ഇന്നലെ രാവിലെ ജി. എസ്. ജയലാൽ എം എൽ എയും പൊതുമരാമത്ത് അധികൃതരും സ്ഥലതെത്തി കരമണ്ണു കടത്തിയ സിനോ. കെ.പി എന്ന കരാറുകാരന് എതിരെ പോലീസിൽ പരാതി 
നൽകുകയായിരുന്നു തുടർന്ന് ചാത്തന്നൂർ പോലിസ് കരാറുകാരനെന്ന് പറയുന്ന സിനോയെ കസ്റ്റഡിയിലെടുത്ത് കേസെടുക്കുകയും ചെയ്തു 
തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയ്ക്കുകയായിരുന്നു.

No comments:

Post a Comment