കൊല്ലം: തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തീരുമാനിക്കാനാകുന്നില്ല യു ഡി എഫിൽ പ്രതിസന്ധി. കോർപറേഷനിലെ ഭരണമടക്കം ജില്ലയിലെ നിരവധി തദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണമടക്കം കിട്ടിയതോടെയാണ് യു ഡി എഫിൽ തമ്മിൽ തല്ലും തുടങ്ങിയത് സ്ഥാനാർഥി നിർണ്ണയത്തിൽ പോലും ഇല്ലാത്ത പ്രതിസന്ധിയാണ് ഇപ്പോൾ നടക്കുന്നത് എന്ന് കെ പി സി സി യുടെ ഉന്നത നേതാവ് പറയുന്നു. കോർപ്പറേഷൻ ഭരണത്തിൽ
ഡെപ്യുട്ടി മേയർ സ്ഥാനത്തേക്ക്
മുസ്ലിംലീഗും ആർ എസ് പി യുമാണ് രംഗതുള്ളത്. ആർ എസ് പി യ്ക്ക് മൂന്ന് അംഗങ്ങളും ലീഗിന് രണ്ട് അംഗങ്ങളുമാണ് ഉള്ളത് എസ് ഡി പി ഐ യുടെ ഒരു അംഗത്തെ കൂട്ട് പിടിച്ചാണ് ഇപ്പോൾ ലീഗ് രംഗത്ത് എത്തിയിരിക്കുന്നത്. കൂടാതെ
അധികാരം കിട്ടിയ മറ്റ് തദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അവകാശവാദങ്ങൾ ഉന്നയിച്ചു കൊണ്ട് ഘടകകക്ഷികളും കോൺഗ്രസിലെ ഗ്രൂപ്പുകളും ജനപ്രതിനിധി കളുടെ സമുദായ ജാതി സംഘടനകളും രംഗതെത്തിയതോടെ പ്രതിസന്ധി യിലാകുന്നത് കോൺഗ്രസ് നേതൃത്വമാണ്.
മതവും ജാതിയും ജാതിയ്ക്കുള്ളിലെ ജാതിയും നോക്കി പ്രസിഡന്റ് വൈസ് പ്രസിഡന്റ്പദവികൾ വീതം വെയ്ക്കേണ്ട അവസ്ഥയാണ് എന്ന് നേതാക്കൾ പറയുന്നു. പ്രതിസന്ധി കൂടുതൽ ആകുന്ന സ്ഥലങ്ങളിൽ തീരുമാനം കെ പി സി സിയ്ക്ക് വിടാനുള്ള തീരുമാനമാണ് ജില്ലാ നേതൃത്വം കൈ കൊള്ളുന്നത്. വരും ദിന ങ്ങളിൽ കോൺഗ്രസ് ജില്ലാ നേതൃത്വം പ്രാദേശിക നേതൃത്വവുമായി കൂടുതൽ കൂടിയാലോചനകൾ നടത്തി പ്രതിസന്ധിക്ക്
പരിഹാരം ഉണ്ടാക്കുമെന്ന് ഡി സി സി നേത്രത്വം പറയുന്നു.
No comments:
Post a Comment