ചാത്തന്നൂർ : മകന്റെ അപകടവാർത്തയറിഞ്ഞു പ്രതീക്ഷയറ്റ മാതാവ് ശകുന്തളയെ ആശ്വസിപ്പിക്കാൻ പ്രദേശ വാസികൾ ഏറെ പണിപെട്ടു അലറിവിളിച്ച മാതാവിന്റെ അടുക്കലേക്ക് മകൾ ഷിജി ഫോണിൽ വിളിച്ചു പറഞ്ഞു ഫോണിലൂടെ ആശ്വസിപ്പിച്ചു കൊണ്ട് മകൾക്ക് അനുവാദം കൊടുക്കുക യായിരുന്നു. നിറകണ്ണുകളോടെയാണ് സഹോദരി അവയവദാനപത്രത്തിൽ ഒപ്പിട്ടത് കഴിഞ്ഞ ഡിസംബർ 14ന് സന്ധ്യ യോടെ ചിറക്കരയിൽ നിന്നും ബ്ലോക്ക് മരം മുക്കിലേക്ക്പോയ ഷിബു (47)
ഓടിച്ചിരുന്ന സ്കൂട്ടർ മുക്കാട്ട് കുന്നിൽ വച്ച്അപകടത്തിൽപ്പെട്ടത് തുടർന്ന്
റോഡിൽ തലയിടിച്ചു വീണ ഷിബുവിനെ
പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും അവിടെ നിന്നും മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും അവിടെ നടന്ന ഓപ്പറേഷനിൽ സ്ഥിതി ഗുരുതര മായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മസ്തിഷ്ക്ക മരണം സംഭവിച്ച തിനെ തുടർന്ന്
ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അവയവദാനം ചെയ്യുകയായിരുന്നു.
അവിവാഹാതിനായഷിബുവിന്റെ
വിയോഗം മാതാവിനും സഹോദരിക്കും ഒപ്പം തന്നെ ചിറക്കര ദേശ ത്തിനും
താങ്ങാവുന്നതിലും അപ്പുറമാണ്.
പരേതനായ രമേശൻ ആണ് പിതാവ്
No comments:
Post a Comment