Sunday, 22 March 2026

പുറ്റിങ്ങൽ പൊങ്കാലയ്ക്കായി പരവൂർ ഒരുങ്ങി

പുറ്റിങ്ങൽ പൊങ്കാലയ്ക്കായി പരവൂർ ഒരുങ്ങി 

പരവൂർ: പുറ്റിങ്ങൽ ദേവി 
ക്ഷേത്രത്തിലെ സമൂഹപൊങ്കാലയ്ക്കും തെരളി നിവേദ്യത്തിനുമായി പരവൂർ നഗരം ഒരുങ്ങി.ക്ഷേത്രത്തിലേക്കുള്ള വഴികൾ ദീപാലാങ്കാരത്തിൽ തെളിഞ്ഞു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പ് നടത്തിവരികയാണ്. 
അടുപ്പുണ്ടാക്കാനുള്ള ഇഷ്‌ടികകൾ നഗരത്തിന്റെ അങ്ങിങ്ങായി കൂട്ടിവച്ചിട്ടുണ്ട്. വഴിയോരങ്ങളിൽ പൊങ്കാല കലങ്ങളുടെ കച്ചവടവും തകൃതിയായി നടക്കുന്നുണ്ട്. പലരും പൊങ്കാല ഇടാനുള്ള സ്ഥലങ്ങൾ നേരത്തെ ബുക്ക് ചെയ്‌തിരിക്കുന്നു ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ ഇന്നലെ രാത്രി തന്നെ എത്തി 
ഒരുക്കങ്ങൾ പൂർത്തിയാക്കി സ്ഥലം പിടിച്ചിരുന്നു.ഇന്ന് 
 രാവിലെ ഏഴിനാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കം കുറിക്കുക ക്ഷേത്രത്തിലെ ശ്രീകോവിലിലെ വിളക്കിൽ 
നിന്നും കൊളുത്തുന്ന അഗ്നി 
അടുപ്പിലേക്ക് തീ പകരുന്നതോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകും. ക്ഷേത്രത്തിലെ അതിപ്രധാനമായ ആഘോഷമാണ് പൊങ്കാല മഹോത്സവം. പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാലയെ കരുതിപ്പോരുന്നത്. പൊങ്കാല അർപ്പിച്ച് പ്രാർത്ഥിച്ചാൽ മനസ്സിനുള്ളിലെ ആഗ്രഹങ്ങൾ സാധിച്ച് തരുമെന്നാണ് വിശ്വാസം. പുറ്റിങ്ങലമ്മയ്ക്ക് 
 നേരിട്ട് നിവേദ്യം സമർപ്പിക്കുവാനുള്ള അവസരമാണിത്. പൊങ്കാലയിൽ സാധാരണയായി ശർക്കര പായസം, കടുംപായസം/കഠിനപായസം, വെള്ള ചോറ്, വെള്ളപായസം, എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുറ്റ് മുതലായവ നിവേദ്യം തയ്യാറായതിന് ശേഷവും ഉണ്ടാക്കാം. പൊങ്കാലയോടൊപ്പം തന്നെ 
പുറ്റിങ്ങലമ്മയ്ക്ക്  നിവേദിക്കുന്ന ഒന്നാണ് തെരളി അപ്പം (വയണയില അപ്പം ). 
പൊങ്കാലനേർച്ചയോടൊപ്പം തന്നെ 
തെരളിനിവേദ്യവും ഭക്തജനങ്ങൾ സമർപ്പിക്കുന്നു.ഇന്ന് രാവിലെ അഞ്ചിന് അഷ്ടദ്രവ്യമഹാഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത് തുടർന്ന് പരവൂർ വ്യാസവിദ്യാമന്ദിറിലെ വിദ്യാർത്ഥികൾ സഹസ്രനാമാർച്ചന നടത്തും തുടർന്ന് മൃത്യുജഞയഹോമം, രാവിലെ 8ന് ഭദ്രകാളിപൂജ, 8ന് പ്രഭാതഭക്ഷണം,8.30ന് കലശം, വൈകുന്നേരം 5ന് പൂപടുക്കസമർപ്പണം, 5ന് തിരുവാതിര, രാത്രി 7.15നും 8.20നും മധ്യ തൃക്കൊടിയേറ്റ് തുടർന്ന് കമ്പടികളി, തുടർന്ന് മ്യുസിക് ഷോ.



No comments:

Post a Comment