Sunday, 14 September 2025

ചിറക്കരയുടെ സ്വപ്‌നപദ്ധതികൾ കടലാസിൽ ഉറങ്ങുന്നു

ചിറക്കരയുടെ സ്വപ്‌നപദ്ധതികൾ കടലാസിൽ ഉറങ്ങുന്നു 

ചാത്തന്നൂർ : ഇപ്പോഴും കടലാസിൽ തുടരുകയാണ് മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച ചിറക്കരയുടെ സ്വപ്‌നപദ്ധതികൾ. ടൂറിസത്തിന് അനന്തസാധ്യതകളുള്ള പോളച്ചിറ ഏലായുടെ സമഗ്രവികസനവും ചോദ്യചിഹ്നമായി തുടരുകയാണ്.
ഏലായുടെ നടുത്തോട് വീതിയും ആഴവും കൂട്ടി ബണ്ടുകൾ നിർമിക്കുന്നതിനും ഏഴുകിലോമീറ്ററുള്ള റിങ് റോഡ് വീതി കൂട്ടാനും സൈക്ലിങ്, കയാക്കിങ്, കുട്ടവഞ്ചി സവാരി എന്നിവ സജ്ജീകരിക്കാനും മുൻപ് പദ്ധതികളുണ്ടായിരുന്നു.
മത്സ്യക്കൃഷിയും നെൽക്കൃഷിയും കൃത്യമായ ഇടവേളകളിൽ നടത്തുന്നതിനുള്ള പദ്ധതിയും ഫയലിൽ മാത്രമായി. നെടുങ്ങോലം മാലാക്കായലിലെ കണ്ടൽക്കാടുകളിലേക്കുള്ള ടൂറിസത്തിന് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനും നടപടിയില്ല. ഒട്ടേറെ വിദേശികളും സ്വദേശികളും വരുന്നിടത്ത് ടൂറിസ്റ്റുകൾക്ക് അടിസ്ഥാനസൗകര്യങ്ങളില്ല.
കളരിക്ക് പേരുകേട്ട ചിറക്കര ക്ഷേത്രം, പോളച്ചിറ, നെടുങ്ങോലം മലാക്കായൽ, കണ്ടൽക്കാട്, ആയിരവല്ലിപ്പാറ വെള്ളച്ചാട്ടം, ആനത്താവളം, രാവണൻപൊയ്ക കുന്നുകൾ എന്നിവ സംയോജിപ്പിച്ചുള്ള ടൂറിസവുമൊക്കെ ഫയലിൽമാത്രമായി ഒതുങ്ങുന്നു.
മുൻപ് ബജറ്റിൽ പ്രഖ്യാപിച്ച, അതുല്യനടൻ ചിറക്കര മാധവൻകുട്ടിയുടെ സ്‌മാരകവും കഥകളി പഠനകേന്ദ്രവും റിസർച്ച് സെൻ്ററും എവിടെയെന്നാണ് ചിറക്കര ഗ്രാമവാസികൾ ചോദിക്കുന്നത്. കേരളഗാമ പോളച്ചിറ രാമചന്ദ്രന്റെ സ്മരണയ്ക്കായുള്ള ഗുസ്‌തി പഠനകേന്ദ്രവും പാഴായ പ്രഖ്യാപനങ്ങളിൽപ്പെടുന്നു.ചാത്തന്നൂർ : ഇപ്പോഴും കടലാസിൽ തുടരുകയാണ് മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ച ചിറക്കരയുടെ സ്വപ്‌നപദ്ധതികൾ. ടൂറിസത്തിന് അനന്തസാധ്യതകളുള്ള പോളച്ചിറ ഏലായുടെ സമഗ്രവികസനവും ചോദ്യചിഹ്നമായി തുടരുകയാണ്. ഏലായുടെ നടുത്തോട് വീതിയും ആഴവും കൂട്ടി ബണ്ടുകൾ നിർമിക്കുന്നതിനും ഏഴുകിലോമീറ്ററുള്ള റിങ് റോഡ് വീതി കൂട്ടാനും സൈക്ലിങ്, കയാക്കിങ്, കുട്ടവഞ്ചി സവാരി എന്നിവ സജ്ജീകരിക്കാനും മുൻപ് പദ്ധതികളുണ്ടായിരുന്നു. മത്സ്യക്കൃഷിയും നെൽക്കൃഷിയും കൃത്യമായ ഇടവേളകളിൽ നടത്തുന്നതിനുള്ള പദ്ധതിയും ഫയലിൽ മാത്രമായി. നെടുങ്ങോലം മാലാക്കായലിലെ കണ്ടൽക്കാടുകളിലേക്കുള്ള ടൂറിസത്തിന് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനും നടപടിയില്ല. ഒട്ടേറെ വിദേശികളും സ്വദേശികളും വരുന്നിടത്ത് ടൂറിസ്റ്റുകൾക്ക് അടിസ്ഥാനസൗകര്യങ്ങളില്ല. കളരിക്ക് പേരുകേട്ട ചിറക്കര ക്ഷേത്രം, പോളച്ചിറ, നെടുങ്ങോലം മലാക്കായൽ, കണ്ടൽക്കാട്, ആയിരവല്ലിപ്പാറ വെള്ളച്ചാട്ടം, ആനത്താവളം, രാവണൻപൊയ്ക കുന്നുകൾ എന്നിവ സംയോജിപ്പിച്ചുള്ള ടൂറിസവുമൊക്കെ ഫയലിൽമാത്രമായി ഒതുങ്ങുന്നു. മുൻപ് ബജറ്റിൽ പ്രഖ്യാപിച്ച, അതുല്യനടൻ ചിറക്കര മാധവൻകുട്ടിയുടെ സ്‌മാരകവും കഥകളി പഠനകേന്ദ്രവും റിസർച്ച് സെൻ്ററും എവിടെയെന്നാണ് ചിറക്കര ഗ്രാമവാസികൾ ചോദിക്കുന്നത്. കേരളഗാമ പോളച്ചിറ രാമചന്ദ്രന്റെ സ്മരണയ്ക്കായുള്ള ഗുസ്‌തി പഠനകേന്ദ്രവും പാഴായ പ്രഖ്യാപനങ്ങളിൽപ്പെടുന്നു.

No comments:

Post a Comment