കേന്ദ്രങ്ങൾ വ്യാപകമാകുന്നു കാറുകൾ ഉപയോഗിക്കുന്നത് മയക്കുമരുന്ന് വ്യാപാരത്തിനും പെൺവാണിഭത്തിനും. ടൂറിസത്തിന്റെ മറവിൽ തീരദേശങ്ങൾ
കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങൾ ആണ് കുടുതലായും 'റെൻഡ് എ കാർ' ബിസിനസിന് ചുക്കാൻ പിടിക്കുന്നത്.
അനധികൃത 'റെൻഡ് എ കാറു'കൾ വരുത്തിവെക്കുന്നത് അപകടങ്ങളും കടുത്ത നിയമലംഘനങ്ങളും നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങളൊന്നും ബാധകമല്ലാതെയാണ് ഇവ ചീറിപായുന്നത്.
വിദ്യാർത്ഥികളും കൗമാരക്കാരുമാണ് ഇത്തരം വാഹനങ്ങൾ കൂടുതലായും ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കോളേജുകളിൽ ഓണാഘോഷ പരിപാടികൾക്കും വാടക കാറുകൾ ഉപയോഗിച്ചിരുന്നു. ഇത്തരം കാറുകളുടെ അമിത വേഗമാണ് പല അപകടങ്ങൾക്കും ഇടയാക്കുന്നത്. ശരിയായ അറകുറ്റപണികൾ നടത്താത്തതും കാരണമാകുന്നുണ്ട്. നിരവധി അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിൽ മാനദണ്ഡങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയത്. എന്നാൽ ഇവയൊന്നും പരിഹാരമാകുന്നില്ല. അപകടങ്ങളിൽ പെടുമ്പോഴും സുഹൃത്തിന് ഉപയോഗിക്കാൻ നൽകിയത് എന്ന മൊഴി വിശ്വസിക്കേണ്ട ഗതികേടിലാണ് പൊലീസ്. അപകടങ്ങളിൽ
തലനാരിഴയ്ക്കാണ് പലയിടത്തും ആളപായമൊഴിവാവുന്നത് പരവൂർ - വർക്കല - തിരുവനന്തപുരം - കൊല്ലം തീരദേശ മേഖലയിലാണ് കൂടുതലും അപകടങ്ങൾ നടക്കുന്നത്. ജില്ലയിലെ ഉൾപ്രദേശങ്ങളിലും മലയോര മേഖലകളിലും തീരദേശ മേ
മേഖലയിലുമാണ് കൂടുതലായി ഇത്തരം കാറുകൾ ഓടുന്നത്.
കൊല്ലത്തെ തീരദേശ മേഖലയിലായി
അഞ്ഞൂറിലധികം കാറുകൾ ഓടുന്നതായാണ് സൂചന. കൊല്ലം - തിരുവനന്തപുരം
അതിർത്തി പ്രദേശമായതിനാൽ കാപ്പിൽ ഇടവ ഭാഗങ്ങളിൽ ഇവ ലഹരിക്കടത്തിനുൾപ്പെടെ ഉപയോഗിക്കുന്നതായും പറയപ്പെടുന്നു. യൂസ്‌ഡ് കാർ കമ്പനികളുടേയും വർക്ക് ഷോപ്പുകളുടേയും മറവിലാണ് ജില്ലയിലുടനീളം പലരും കാറുകൾ വാടകയ്ക്ക് നൽകുന്നത്. വിദേശത്തു നിന്നും എത്തുന്നവർക്ക് മാസങ്ങളോളം വാഹനം ഉപയോഗിക്കാൻ കൊടുക്കുകയും ചെയ്യുന്നുണ്ട്. ഈ വാഹനങ്ങൾ നിരത്തിലോടുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ മോട്ടോർ വാഹന വകുപ്പിനും ലഭിക്കുന്നുണ്ട്. കേരളത്തിൽ സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് നൽകുക നിയമവിരുദ്ധമാണ് എന്നിരിക്കെ ഇതിനായി പ്രത്യേകം രജിസ്റ്റർ ചെയ്ത സംവിധാനങ്ങളുണ്ട്. 'റെന്റ് എ ക്യാബ്' എന്നതാണ് ഇതിന് കേരളത്തിലുള്ള ഈ സംവിധാനം. ഇത്തരം കാറുകളുടെ നമ്പർ പ്ലേറ്റുകൾ കറുപ്പിൽ മഞ്ഞ നിറത്തിലുള്ള
തായിരിക്കും. സ്വകാര്യ വാഹനങ്ങൾ പ്രതിഫലം വാങ്ങിക്കൊണ്ടാണ് മറ്റൊരാൾക്ക് വിട്ടു നൽകുന്നതെങ്കിൽ അത് നിയമവിരുദ്ധമാണ്. എന്നാൽ പണമിടപാടിന് തെളിവുകളുമില്ലാത്തതും ഇവർക്കെതിരെ നടപടിയെടുക്കാൻ കഴിയാത്തതിന് കാരണമാണ്.
No comments:
Post a Comment