Saturday, 27 September 2025

ഭരണക്കാരുടെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം കടുത്ത സാബത്തിക പ്രതിസന്ധിയിലായ പഞ്ചായത്ത് ആണ് ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത്.

ചാത്തന്നൂർ:  ഭരണക്കാരുടെ അഴിമതിയും കെടുകാര്യസ്ഥതയും  മൂലം കടുത്ത സാബത്തിക  പ്രതിസന്ധിയിലായ പഞ്ചായത്ത് ആണ് ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത്. 
നേട്ടങ്ങൾ ഒന്നുമില്ലാതെ ഇടതുമുന്നണിയുടെ ഭരണം അവസാനിക്കുബോൾ നിർമ്മാണം പൂർത്തിയായ നിരവധി കെട്ടിടങ്ങളാണ് പഞ്ചായത്തിന്റെ  നബർ കിട്ടിപ്രവർത്തനത്തിനുള്ള അനുമതിയ്ക്കായി  കാത്ത് കഴിയുന്നത്. ഇടതുമുന്നണിയുടെ ധാരണയനുസരിച്ച് മാറി മാറി ഭരിക്കുന്ന സി പി എം, സി പി ഐ പ്രസിഡന്റുമാർ അഴിമതി നടത്താൻ മത്സരിക്കുബോൾ പഞ്ചായത്തിന്റെ വികസന കാര്യങ്ങൾ മറന്ന് പോകുകയാണെന്ന് 
ജനങ്ങൾ ഒന്നടങ്കം പറയുന്നു.ചാത്തന്നൂരിന്റെ ജീവനാഡിയായ വിശേഷിപ്പിക്കുന്ന ചാത്തന്നൂർ തോട് നാശത്തിൻ്റെ വക്കിലാണ്. ദേശീയപാതയിലെ ഓടയിലേക്ക് തുറന്നു വിടുന്ന മലിനജലം ചാത്തന്നൂർ തോട്ടിൽ എത്തുന്നത് തടയാൻ നടപടി ഇല്ല. തലച്ചിറ
 സംരക്ഷണത്തിനും ചാത്തന്നൂർ തോട്  നവീകരണത്തിനും പദ്ധതികളില്ല.
നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ സ്‌കൂളുകൾ സ്‌ഥിതി ചെയ്യുന്നത് ചാത്തന്നൂരിലാണ്. ആയിരക്കണക്കിനു വിദ്യാർഥികൾ എത്തുന്ന ചാത്തന്നൂർ ജംക്‌ഷനിൽ മഴയും വെയിലും ഏൽക്കാതെ നിൽക്കാൻ സൗകര്യം ഇല്ല.
ചാത്തന്നൂരിനെ രണ്ടായി വിഭജിച്ചു ദേശീയപാത കടന്നു പോകുമ്പോൾ ഇത്തിക്കര മുതൽ കുരിശുംമൂട് വരെ ഇരുപത്തിയഞ്ചോളം ഇടറോഡുകൾ നാമാവശേഷമായി മാറി
സർവീസ് റോഡിൽ നിന്ന് ഇടറോഡിലേക്ക് കയറാനും ഇറങ്ങാനും വലയുമ്പോൾ ഈ റേ
റോഡുകൾ പുനർ നിർമ്മാണം നടത്താൻ  പദ്ധതികൾ ആവിഷ്കരിച്ചിട്ടില്ല.
ഏഴു വർഷം മുൻപ് ഒന്നിലേറെ തവണ ഉദ്ഘാടനം ചെയ്‌ത  ചാത്തന്നൂർ പ്രൈവറ്റ് ബസ് സ്‌റ്റാൻഡിൽ ബസുകൾ എത്തുന്നതിനുള്ള നടപടി ചാത്തന്നൂർ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല..ലൈഫ്, പിഎംഎവൈ പദ്ധതികളിൽ രാക്ട്രിയം കലർത്തി അനർഹരെ തള്ളി കയറ്റി  പദ്ധതി അട്ടിമറിച്ചു. പരവൂർ മേഖലയിൽ നിന്നു ചാത്തന്നൂരിൽ എത്തിയിരുന്ന സ്വകാര്യ ബസുകൾ എൻഎച്ച് വികസനത്തെ തുടർന്നു ചാത്തന്നൂരിനെ ഒഴിവാക്കുന്നത് വ്യാപാര വ്യവസായ മേഖലയ്ക്കു തിരിച്ചടിയായി മാറിയിട്ടും നടപടികൾ ഉണ്ടായിട്ടില്ല.സിവിൽ സ്റ്റേഷൻ വാർഡിൽ വ്യവസായ വകുപ്പിന്റെ ഭൂമി ഏറ്റെടുക്കുന്നതിൽ പഞ്ചായത്തിന് വീഴ്ച പറ്റിയത് മൂലം വസ്തു സ്വകാര്യ വ്യക്തികളുടെ കൈവശമെത്തി. മാറി വരുന്ന ഓരോ ഭരണ സമിതിയും വസ്തുക്കൾ  വാങ്ങി കുട്ടുന്നത് അല്ലാതെ പദ്ധതികൾ നടപ്പാക്കുന്നില്ല ചാത്തന്നൂർ നിയോജക മണ്ടലത്തിന്റെ ആസ്ഥാനമായ ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിനെ അവഗണിക്കുന്ന സമീപനമാണ് കാലാകാലങ്ങളായി 
എം എൻ എ പുലർത്തി വരുന്നത് എന്ന ആക്ഷേപവും ശക്തമാണ്. 

@ നേട്ടങ്ങൾ

കെഎസ്ആർടിസി ഗ്രാമവണ്ടി പദ്ധതിയിലൂടെ യാത്രാക്ലേശത്തിനു പരിഹാരം കാണുകയാണ്. ഇതിനായി പ്രതിമാസം എഴുപതിനായിരം രൂപയിലേറെ ചെലവഴിക്കുന്നു
വിരൽത്തുമ്പിൽ ഓരോ വാർഡിലെയും സമസ്‌ത വിവരങ്ങളും ലഭ്യമാകുന്ന ഡിജിറ്റൽ ഗ്രാമപ്പഞ്ചായത്ത് എന്ന ലക്ഷ്യത്തിൽ എത്തിയ പഞ്ചായത്താണ്. എൻഎച്ച് വികസനത്തിൽ പൊളിച്ചു മാറ്റിയ ഷോപ്പിങ് കോംപ്ലക്‌സിനു പകരം 5.28 കോടി രൂപ ചെലവിൽ ബഹുനില മാർക്കറ്റ് സമുച്ചയം നിർമാണം അന്തിമ ഘട്ടത്തിലാണ്. 



No comments:

Post a Comment