Friday, 12 December 2025

കൊല്ലത്ത് ഇടത് വലത് രാക്ഷ്ട്രിയത്തിന്റെഅടിത്തറ ഇളക്കിയ തിരഞ്ഞെടുപ്പ്

കൊല്ലത്ത് ഇടത് വലത് രാക്ഷ്ട്രിയത്തിന്റെ
അടിത്തറ ഇളക്കിയ തിരഞ്ഞെടുപ്പ്

കൊല്ലം: കൊല്ലം ജില്ലയിൽ ഇടതു വലത് മുന്നണി രാക്ഷ്ട്രീയത്തിന്റെ മേൽ കൊയ്മ അവസാനിക്കുന്ന തിരഞ്ഞെടുപ്പ് ആണിതെന്ന് രാക്ഷ്ട്രീയ നിരീഷകർ ചൂണ്ടി കാട്ടുന്നു. പോളിങ് ശതമാനത്തിലുണ്ടായ കുറവ് ആണ് ഇരു മുന്നണികൾക്കും തല വേദനയായി മാറിയിരിക്കുന്നത് യു ഡി എഫ് സംവിധാനത്തിൽ പ്രവർത്തകരുടെ അഭാവം ആയിരുന്നുവെങ്കിൽ എൽ ഡി എഫ് അനുഭാവികളുടെ നിസഹകരണമാണ് വോട്ടിങ് ശതമാനത്തിൽ ഉണ്ടായ കുറവിന് കാരണമായി വിലയിരുത്തുന്നത്. മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നും വിത്യസ്ത മായി ഇടതുമുന്നണിയോട് ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് ഇടത്  കേന്ദ്രങ്ങൾ
തുറന്ന് സമ്മതിക്കുന്നു. കോർപറേഷനിൽ ഉൾപ്പെടെയുണ്ടായ പോളിങ് ശതമാനത്തിലെ കുറവ്ഫലം നിർണയിക്കുമെന്ന് തിരിച്ചറിഞ്ഞ മുന്നണികൾ ബുധനാഴ്‌ച വൈകിട്ടുതന്നെ കണക്കുകൂട്ടലിലേക്ക് തിരിഞ്ഞിരുന്നു.
മൂന്ന് മുന്നണികളുംളുടെയും  വാർഡ് തല കമ്മിറ്റികൾ യോഗംചേർന്ന് വോട്ട് ശതമാനം വിലയിരുത്തി. പോളിങ് ശതമാനത്തിലെ കുറവ്'നിർണായകമായ ചില വാർഡുകളിലെയും ഡിവിഷനുകളിലെയും ഫലത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. 2020ൽ 73.83 ശതമാനമായിരുന്നു പോളിങ്. ഇത്തവണ അത് 70.35 ശതമാനമായി കുറഞ്ഞത്  വിജയമുറപ്പിച്ച പല സീറ്റുകളിലും തോൽവി ഭയക്കുകയാണ് ഇരുമുന്നണികളും 2020ലെ രാക്ഷ്ട്രീയ സാഹചര്യമല്ല ഇന്ന് 
2020ൽ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത്
കൊവിഡ് ഭീതിയെത്തുടർന്ന് ഉടലെടുത്ത സാഹചര്യങ്ങൾ നിലനിന്നിട്ടും ഇതിലും മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു.
വോട്ട് ചേർക്കുന്നതിലും വോട്ട് ചെയ്യിക്കുന്നതിലും  ഇടതുമുന്നണിയുടെ ഭാഗത്ത് നിന്നും വീഴ്ച്ച ഉണ്ടായിയെന്ന കണക്ക് കൂട്ടലിൽ ആണ് സിപിഎം. 
ഇടതു ശക്തികേന്ദ്രങ്ങളിൽ 
സിപിഐ പ്രവർത്തകരുടെ ഭാഗത്ത് നിന്നും വീഴ്ച്ച ഉണ്ടായതായി ജില്ലാ തലത്തിൽ തന്നെ സിപിഎം നേതൃത്വം വിലയിരുത്തുമ്പോൾ പല വാർഡുകളിലും കൃത്യമായ കണക്ക് കൊടുക്കാൻ സിപിഎം പ്രവർത്തകർക്കും കഴിഞ്ഞിട്ടില്ല.
പാർട്ടികളുടെ സ്ഥിരം വോട്ടുകളിൽ ചോർച്ചയുണ്ടായതായി ഇടതുമുന്നണി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. വാർഡ് വിഭജനത്തെ സിപിഎം പ്രവർത്തകർ പഴിപറയുന്ന കാഴ്ചയാണ് പലയിടത്തും കാണുന്നത്. പലയിടങ്ങളിലും ഡീലിമിറ്റേഷന്റെ ഭാഗമായി വെട്ടിക്കുറക്കലും കൂട്ടലുകളും വാർഡുകളിലെ വർധനയും ഉണ്ടായതിനാൽ ഫലം പ്രവചനാതീതമായതായും വിലയിരുത്തലുണ്ട്. ദൂരെസ്ഥലങ്ങളിൽ നിന്നും വോട്ടുചെയ്യാനെത്തിയപ്പോൾ ലിസ്റ്റിൽ പേരില്ലാതെ മടങ്ങിയവരും സ്ഥിരമായി വോട്ടുചെയ്തിരുന്ന ബൂത്തിൽനിന്നും ഡീലിമിറ്റേഷന്റെ ഭാഗമായി മറ്റു ബൂത്തുകളിലേക്ക് മാറിയവരും നിരവധിയാണ്. അതിനാൽതന്നെ വോട്ട് എവിടെയാണെന്ന് തിരിച്ചറിയാതെ വോട്ട് ചെയ്യാതെ മടങ്ങിയവരുമുണ്ടെന്ന് സ്ഥാനാർഥികൾ പറയുന്നു.ഇടതു വലതു 
മുന്നണിക്കിടയിലെ ശീതസമരങ്ങൾ പലയിടത്തും വോട്ടൊഴുക്കിനെ സ്വാധീനിച്ചതായും ചില പ്രവർത്തകർ വിലയിരുത്തുന്നു. അതേസമയം, വോട്ടുമാറ്റം ഏത് ഭാഗത്തിലാണെന്ന് കൃത്യമായി മനസിലാക്കാനുള്ള ശ്രമത്തിലാണ് ഇരു മുന്നണികളും.

@  സംസ്ഥാനഭരണത്തിനെതിരായ വികാരമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് ഇത് എൻ ഡി എ യ്ക്ക് അനുകൂലമായി മാറിയെന്ന രാക്ഷ്ട്രീയ  കാഴ്ചപ്പാട് ആണ് നിഷ്പക്ഷരാക്ഷ്ട്രീയ നിരീക്ഷകർക്ക് ഉള്ളത്.പത്തുവർഷം തുടർച്ചയായി ഭരിച്ച എൽഡിഎഫ് സർക്കാരിനെതിരായ വികാരം
ജനങ്ങൾക്കിടയിൽ വലിയ ചലനങ്ങളുണ്ടായി.ഇടതു അണികളെ തന്നെ സ്വാധീനിച്ചതായും അതാണ് സിപിഎം വോട്ട് ബാങ്കിൽ വിള്ളൽ എന്നും
ശബരിമല വിഷയം ഉയർത്തി 
ഭൂരിപക്ഷം വോട്ടുകൾ ബിജെപി 
സമാഹരിച്ചതായി സിപിഎം നേതാക്കൾ കണക്ക് കൂട്ടുന്നു.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉണ്ടായ യു ഡി എഫിന്റെ സ്ത്രീ വിരുദ്ധ നിലപാടും
അങ്ങേയറ്റം സ്ത്രീവിരുദ്ധ നിലപാട് എടുക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയിട്ടുള്ളതും
യുഡിഎഫിന്റെയും എൽ ഡി എഫിന്റെ യും തീവ്രമുസ്ലിം സംഘടനകളുമായി ഉള്ള ബന്ധവും തിരഞ്ഞെടുപ്പിൽ ചർച്ച യായതായി രാക്ഷ്ട്രീയ നിരീക്ഷകർ ചൂണ്ടി കാട്ടുന്നു.

  

Wednesday, 10 December 2025

സിവിൽസ്റ്റേഷനിൽ വിജയം ഉറപ്പിച്ചു ഷീജ. എ

സിവിൽസ്റ്റേഷനിൽ വിജയം ഉറപ്പിച്ചു ഷീജ. എ

ചാത്തന്നൂർ : ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിലെ സിവിൽസ്റ്റേഷൻ വാർഡിൽ ബിജെപിയുടെ ഹാട്രിക് തികയ്ക്കാൻ എ.ഷീജ ഇറങ്ങുന്നു. 2015-ലും 2020-ലും ബിജെപി വെന്നികൊടി പാറിച്ച വാർഡിൽ ഇക്കുറി ഹാട്രിക് തികയ്ക്കാൻ മത്സരിക്കുന്നത് എ.ഷീജയാണ് 2015-ൽ
വനിതസംവരണ സീറ്റി ഷീജ.ഡി.ആറിലൂടെ ബിജെപി പിടിച്ചെടുത്ത വാർഡ് 2020-ൽ
ജനറൽ കാറ്റഗറിയിൽ ആർ.ഇ. സന്തോഷ് നിലനിർത്തിയ ഇവിടെ ഇപ്പോൾ പട്ടിക ജാതി വനിത സംവരണം ആയ ഇവിടെ 
 എ.ഷീജയാണ് ബിജെപി സ്ഥാനാർഥി.
ഷീജ.ഡി.ആർ ബ്ലോക്ക്‌ വാർഡിൽ മത്സരിക്കുമ്പോൾ ആർ.ഇ. സന്തോഷ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ചാത്തന്നൂർ ഡിവിഷനിൽ മത്സരിക്കുന്നു.എ.ഷീജയുടെ രണ്ടാം പോരാട്ടമാണ് ഇവിടെ കഴിഞ്ഞ തവണ നാല് വോട്ടുകൾക്കാണ് കല്ല് വെട്ടാംകുഴി വാർഡിൽ പരാജയപ്പെട്ട എ. ഷീജ ശക്തമായ മത്സരത്തിലൂടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തേക്കാളും ഭൂരിപക്ഷം ഉയർത്തി വാർഡ് നിലനിർത്തുമെന്ന ഉറച്ച തീരുമാനവുമായാണ് മുന്നോട്ടു പോകുന്നത്.
ഫോട്ടോ :ബിജെപി സ്ഥാനാർഥി ഷീജ. എ ജന്മഭൂമി ഏജന്റ് സുഭാഷിന്റെ വീട്ടിൽ നിന്നും അഭ്യർത്ഥന നൽകി അനുഗ്രഹം വാങ്ങി പ്രചരണം തുടങ്ങുന്നു.

ബീനരാജന്റെ വികസനത്തിന്റെ മീനാട് മാതൃക പിന്തുടരാൻ ശ്യംരാജ് മീനാട്

ബീനരാജന്റെ വികസനത്തിന്റെ മീനാട് മാതൃക പിന്തുടരാൻ ശ്യാംരാജ് മീനാട്

ചാത്തന്നൂർ: ബീനരാജന്റെ വികസനത്തിന്റെ മീനാട് മാതൃക പിന്തുടരാൻ ശ്യാംരാജ് മീനാട്. ഒരു വാർഡിൽ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ പാലിക്കുന്നതിനും അപ്പുറം ജനസേവനം നടത്തി വികസനങ്ങൾ പൂർത്തിയാക്കി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ മികച്ച ഗ്രാമപഞ്ചായത്ത്‌ അംഗമായ ബീനരാജൻ വീണ്ടും കോയിപ്പാട്  വാർഡിൽ
മത്സരകളത്തിൽ ഇറങ്ങുമ്പോൾ ബീന രാജൻ രണ്ട് വട്ടം വിജയിച്ച മീനാട് വാർഡിൽ  ബീനരാജന്റെ വികസനത്തിന്റെ മീനാട് മാതൃക പിന്തുടരാൻ ബിജെപി
പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ ശ്യാംരാജ്
 ആണ് മത്സരിക്കുന്നത്. പ്രൈവറ്റ് ബാങ്കിലെ മാനേജർ ജോലി  മാറ്റി വച്ച് കൊണ്ടാണ് ശ്യംരാജ് മീനാട് വാർഡിൽ വിജയമുറപ്പിച്ചു പ്രചരണത്തിൽ സജീവമായിരിക്കുന്നത്. 2010-ൽ ബി ജെ പി സ്ഥാനാർത്ഥിയായി മീനാട്  മത്സരത്തിനിറങ്ങിയ ബിനരാജൻ ഇടതുമുന്നണിയിൽ നിന്നും മീനാട് വാർഡ് പിടിച്ചെടുത്തു. അഞ്ചു വർഷം ജനകീയ മെബർ ആയി വിജയകൊടി നാട്ടിയ മീനാട്
ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാൻ ഇടത് വലത് മുന്നണികളുടെ കൂട്ടായ്മയിൽ
ഉണ്ടായ പരീക്ഷണശാലയിൽ  2015-ൽ കാലിടറിയ ബിനരാജൻ 2020-ൽ വീണ്ടും വൻ ഭൂരിപക്ഷത്തോടെ വാർഡ് പിടിച്ചെടുക്കുകയായിരുന്നു.സംഘ ഗ്രാമമായ മീനാടിനെ നെഞ്ചോട് ചേർത്ത ബീനരാജൻ ജനങ്ങളുടെ കാഴ്ച്‌ചപ്പാടിനനുസരിച്ചുള്ള വികസനപ്രവർത്തനങ്ങളാണ്  നടപ്പാക്കിയത്. അംഗനവാടിയെ ക്ലബിങ് 
അംഗനവാടിയാക്കി  ദേശീയ നിലവാരത്തിൽ ഉയർത്തി
 ദേശീയനിലവാരത്തിൽ കളിക്കളം നിർമിച്ചു.കുടുംമ്പാരോഗ്യ കേന്ദ്രത്തിന് സബ് സെന്റർ ആധുനിക രീതിയിൽ സജജീകരിച്ചു  നേതാജി വായനശാലയ്ക്കുള്ള കെട്ടിടനിർമ്മാണം പൂർത്തിയാക്കി വയോജന പരിപാലനം, പാലിയേറ്റീവ് കെയർ പ്രവർത്തനം, ഭിന്നശേഷി പരിരക്ഷകൾക്ക് പ്രത്യേക പ്രാധാന്യം നൽകി  കാർഷികമേഖലയുടെ വളർച്ചയിൽ നെൽകൃഷി, വാഴ, ജൈവപച്ചക്കറി കൃഷി, പുഷ്‌പകൃഷി എന്നിവ നടപ്പാക്കി. ശുചിത്വപരിപാലനത്തിൽ പഞ്ചായത്തിൽ ഒന്നാമതെത്തി. പി എം എ വൈ
 പദ്ധതിയിൽ  വീടുകൾ നൽകി.  തൊഴിലുറപ്പുപദ്ധതിയിലൂടെ വർഷവും  പേർക്ക് 100 തൊഴിൽദിനങ്ങൾ ഉറപ്പുവരുത്തി. എല്ലാ പ്രദേശത്തും തെരുവുവിളക്കുകൾ സ്ഥാപിച്ചു. ത്രിതലപഞ്ചായത്ത് ഫണ്ടും വിനിയോഗിച്ചും നിരവധി വികസനപ്രവർത്തനങ്ങൾ  നടപ്പാക്കി. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. ജനക്ഷേമ പ്രവർത്തനങ്ങൾക്കും വികസനങ്ങൾക്കും മുൻതൂക്കം നൽകി സമാനതകളില്ലാത്ത പ്രവർത്തനവുമായി ബഹുദൂരം മുന്നിലാണ് മീനാട് വാർഡ് നിലവിലുള്ള മീനാട് വാർഡ് മുൻപ്രാവശ്യ ത്തെ ഭൂരിപക്ഷം  ശ്യാംരാജിലൂടെ കൂട്ടുന്ന തിനൊപ്പം ഒരുവട്ടം കൈവിട്ട് പോയ കോയിപ്പാട് വാർഡ് തിരിച്ചു പിടിക്കാൻ ബീന രാജൻ കോയിപ്പാട് വാർഡിലാണ് മത്സരിക്കുന്നത്.
ഫോട്ടോ: ബീനരാജനും ശ്യാംരാജും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ


ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ്‌ വയലിക്കട വാർഡിൽ ഒതുങ്ങി



ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ്‌ വയലിക്കട വാർഡിൽ ഒതുങ്ങി.

ചാത്തന്നൂർ : ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ്‌ വയലിക്കട വാർഡിൽ ഒതുങ്ങി. കോൺഗ്രസ്‌ എന്നാൽ വയലിക്കടയാണോ എന്ന ചോദ്യം ഉയർത്തുകയാണ് നാട്ടുകാരും എതിർ രാക്ഷ്ട്രീയക്കാരും. യു ഡി എഫ് സംവിധാനം ഇല്ലാതെ മത്സരിക്കുന്ന കോൺഗ്രസ്‌ 
ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ കിഴക്കേയറ്റമായ വയലിക്കട വാർഡിൽ നിന്നും മാത്രം കോൺഗ്രസിന് നാല് സ്ഥാനാർഥികൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മത്സരിക്കുന്നുണ്ട് ഒന്ന് നിലവിൽ കോഷ്ണക്കാവ് വാർഡിലെ മെമ്പർ ആയ ഇഖ്ബാൽ വയലിക്കട വാർഡിൽ മത്സരിയ്ക്കുമ്പോൾ നിലവിൽ 
വയലിക്കട വാർഡിലെ മെബറായ പ്രമോദ്..
പഞ്ചായത്തിന്റെ പടിഞ്ഞാറേയറ്റമായ
ഞാവരൂർ വാർഡിലും..വയലിക്കട വാർഡിലെ പഴയ മെബർ.അംബികശശി ചാത്തന്നൂർ പഞ്ചായത്തിലെ തന്നെ മറ്റൊരു വാർഡായ സിവിൽ സ്റ്റേഷൻ വാർഡിലും
വയലിക്കട വാർഡിലെ തന്നെയുള്ള കോൺഗ്രസിന്റെ വനിതനേതാവ് ധന്യഉണ്ണി ത്താൻ പ്രവർത്തക തൊട്ടടുത്ത വാർഡായ വരിഞ്ഞം വാർഡിലും
വയലിക്കട വാർഡിലെ തന്നെയുള്ള 
 കോൺഗ്രസ്‌ പ്രവർത്തകയെ പഞ്ചായത്തിന്റെ തെക്കേഅറ്റമായ താഴം വാർഡിലുംസ്ഥാനാർഥിയാക്കിയപ്പോൾ.പഞ്ചായത്തിലെ പതിനെട്ടാം വാർഡായ കോട്ടവതുക്കൽ വാർഡിൽ  മാബള്ളിക്കുന്നം വാർഡിലെ യൂത്ത് 
കോൺഗ്രസ് നേതാവിനെ ബലിയാടാക്കുകയായിരുന്നു.
സ്ഥാനാർഥികൾ ആകുന്നതിന് പോലും ആളില്ലാത്ത അവസ്ഥയിൽ നട്ടംതിരിഞ്ഞ കോൺഗ്രസ്‌ പ്രവർത്തനത്തിന് കൂലിയ്ക്ക് പോലും ആളിനെ കിട്ടാൻ ഇല്ലെന്ന് സ്ഥാനാർഥികൾ പറയുന്നു.


വികസനം കൊതിക്കുന്ന കല്ലുവാതുക്കലിന് വേണം ബിജെപി

എൻ ഡി എ യുടെ തിരിച്ചു വരവ് കൊതിക്കുന്ന കല്ലുവാതുക്കൽ 

ചാത്തന്നൂർ : എൻ ഡി എയുടെ തിരിച്ചു വരവ് കൊതിക്കുന്ന കല്ലുവാതുക്കലിൽ എൻ ഡി എ സഖ്യം നേരിടുന്നത് ഇൻഡി സഖ്യത്തിനെയാണ്. ബിജെപിയുടെ മുന്നേറ്റം തടയാൻ എൽ ഡി എഫും യു ഡി എഫും കൈകോർത്ത് നിൽക്കുന്ന ഇവിടെ രാക്ഷ്ട്രീയ കുടിലതയുടെ പുതിയ മേച്ചിൽ പുറങ്ങൾ തേടുകയാണ് ഇൻഡി സഖ്യം.
ഇത്തിക്കര ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. 24 വാർഡുകളിലായി
ഏകദേശം 38 ച.കി.മീ. വിസ്‌തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കൽ പഞ്ചായത്ത്‌. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തി പങ്കിടുന്ന കല്ലുവാതുക്കൽ പഞ്ചായത്തിന്റെ  വടക്ക് ജലനാദം മുഴക്കി ഒഴുകി വരുന്ന ഇത്തിക്കര ആറിന്റെ തീരവും, തെക്ക് മലയോര റോഡും പാടശേഖരങ്ങളും, കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറ് കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ സമതല പ്രദേശങ്ങളും ഒത്തിണങ്ങിയ കാർഷിക ഗ്രാമം.2020-ൽ അധികാരത്തിൽ എത്തിയ ബിജെപി ഭരണത്തെഇടതുവലത് മുന്നണി കൾ ചേർന്ന് ആവിശ്വാസ പ്രമേയം കൊണ്ട് വന്ന് അട്ടിമറിച്ചു കോൺഗ്രസ്‌ ഭരണം കൊണ്ട് വന്ന ഇവിടെ ഇപ്പോൾ ജനങ്ങൾ 
ബിജെപിയെ തിരിച്ചു കൊണ്ട് വന്ന് ബിജെപി മുന്നോട്ട് വച്ച വികസനത്തിനായി കൊതിക്കുകയാണ്.വികസനത്തിനായി സ്ഥിരതയുള്ള ബിജെപി ഭരണത്തിനായി വോട്ട് ചെയ്യാൻ ജനങ്ങൾ ഒരുങ്ങുകയാണ്. ജനങ്ങളെ ഒന്നായി കണ്ട ഭരണമാണ് ബിജെപിയുടെത് എന്ന് ജനങ്ങൾ പറയുന്നു.
സമഗ്രവികസനത്തിൻ്റെ രണ്ടര വർഷത്തെ കാലയളവിൽ ആരോഗ്യം, കൃഷി, ഭവനനിർമാണം, പശ്ചാത്തല സൗകര്യം എന്നീ മേഖലകളിലെല്ലാം മുന്നേറ്റം നടത്താൻ എസ്. സുദീപ നേതൃത്വം കൊടുത്ത ബിജെപി ഭരണസമിതിക്കായി. യുവാക്കൾ, വയോജനങ്ങൾ, വിദ്യാർഥികൾ എന്നിവരെ ഒരുപോലെ പരിഗണിച്ചു. സാധാരണക്കാർക്ക് വീടൊരുക്കാൻ , പിഎംഎവൈ പദ്ധതി ഉപയോഗപ്പെടുത്തി.
റോഡുകൾ നവീകരിച്ചു. യുവതയ്ക്കായി തൊഴിൽ മേളകൾ നടത്തി. തെരുവുനായ ശല്യം പരിഹരിക്കാനും എബിസി പദ്ധതി ഫലപ്രദമായി നടപ്പാക്കാനും ജില്ലാ- ബ്ലോക്ക് പഞ്ചായത്തിൻ്റെ സംയുക്ത പദ്ധതി നടപ്പാക്കി.വനിതാ ശിശുസംരക്ഷണത്തിനും സ്ത്രീ ശാക്തീകരണത്തിനും മുൻതൂക്കം നൽകി. കുടുംബശ്രീ മുഖേന ജാഗ്രതാസമിതികൾ രൂപീകരിച്ചു. അങ്കണവാടികൾ വഴി പോഷകാഹാരം, കുത്തിവയ്പ്‌പ്, ആരോഗ്യപോഷണ വിദ്യാഭ്യാസം എന്നിവ നടത്തി. നെൽകൃഷിക്ക് പുറമെ തെങ്ങ്, റബർ, വാഴ, കുരുമുളക്, പച്ചക്കറികൾ, കാപ്പി, കൊക്കോ എന്നീ കൃഷിക്കും പ്രോത്സാഹനംനൽകി. ബിജെപി ഭരിച്ചിരുന്ന സമയത്തെ
നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൻ ഡി എ വോട്ട് തേടുന്നത്.24വാർഡു കളിലും മുൻ ഗ്രാമ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ അടക്കമുള്ള മികച്ച സ്ഥാനാർഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. അടുക്കും ചിട്ടയുമുള്ള പ്രവർത്തനത്തിലൂടെയാണ് ബിജെപി മുന്നോട്ടു പോകുന്നത് കല്ലുവാ തുക്കലിൽ ബിജെപി വികസനത്തിന്റെ രാക്ഷ്ട്രീയത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.




പ്രകൃതി സൗന്ദര്യവും മനുഷ്യവിഭവശേഷിയുംകൊണ്ട് അനുഗ്രഹീതമാണ്

. "ഇത്തവണ ചിറക്കര ബിജെപി പിടിച്ചെടുക്കും. ഇവിടെയും വേണ്ടേ വികസനവും പുരോഗതിയും....!

ചാത്തന്നൂർ : ഇത്തവണ ചിറക്കര ബിജെപി പിടിച്ചെടുക്കും. ഇവിടെയും വേണ്ടേ വികസനവും പുരോഗതിയും എന്ന് ജനങ്ങൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ചിറക്കരയിൽ ജനങ്ങൾ ചർച്ച ചെയ്യുന്നത് വികസനത്തിന്റെ രാക്ഷ്ട്രീയമാണ് സ്ഥിര തയുള്ള അഴിമതിരഹിത ഭരണമാണ്ലക്ഷ്യമെന്ന് ജനങ്ങൾ ഒന്നടങ്കം പറയുമ്പോൾ വികസനത്തിന്റെ രാഷ്ട്രിയം മുന്നോട്ട് വെച്ചാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രകൃതി സൗന്ദര്യവും മനുഷ്യവിഭവശേഷിയുംകൊണ്ട് അനുഗ്രഹീതമാണ് ചിറക്കര ഗ്രാമ
പഞ്ചായത്ത്. 
ഈ ഭൗതിക സാഹചര്യങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാൻ നാളിതുവരെ ഭരിച്ച ഇടതു മുന്നണി ഭരണത്തിനായില്ല.
 ജനങ്ങൾക്ക് മികച്ച സേവനങ്ങളും വികസനവും ഒരുക്കുന്നതിനുള്ള പദ്ധതി കൾ അഴിമതി നടത്തി ഇല്ലാതാക്കുകയാണ് ഭരണക്കാർ നാളിതുവരെ ചെയ്തു വന്നത്.
പോളച്ചിറയിലെ പക്ഷിസങ്കേതം സംരഷിക്കുവാൻ കഴിയാത്തതും
പോളച്ചിറ നെൽകൃഷിയെ തകർത്തതും
കാർഷിക മേഖലയിലെ തകർച്ചയും
വിദ്യാഭ്യാസ മേഖലയിൽ നാമമാത്രം തുക ചിലവാക്കിയ പഞ്ചായത്ത്‌ ഭരണസമിതിയ്ക്ക് ഉയർത്തി കാണിക്കാൻ നേട്ടങ്ങൾ ഒന്നും തന്നെയില്ല
മാലിന്യ നിർമാർജന പ്രവർത്തനത്തിന് ഒരു തുക പോലും ചിലവഴിക്കാതെ
 ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചു കൊണ്ട്
റോഡ് ഗതാഗതത്തിൽ പോലും പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിൽ വരുത്താതെ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനായി കർമപദ്ധതി തയ്യാറാക്കാതെ അങ്കണവാടി കുട്ടികളുടെ സമഗ്ര പുരോഗതിക്ക് വേണ്ടിയുള്ള വിവിധ പദ്ധതികൾ പോലും അട്ടിമറിച്ചു കൊണ്ട് കഴിഞ്ഞ അഞ്ചു വർഷം രണ്ടു വൈസ് പ്രസിഡന്റുമാരും ഒരു ആക്റ്റിംഗ് പ്രസിഡന്റും ഭരിച്ചു മുടിച്ച ചിറക്കരയിൽ ജനങ്ങൾ ബിജെപിയുടെ സ്ഥിരതയുള്ള ഭരണത്തിനായി ആഗ്രഹിക്കുകയാണ്.മുൻ ഗ്രാമ പഞ്ചായത്ത്‌ അടക്കമുള്ള ശക്തരായ സ്ഥാനാർഥികളെയാണ് ബിജെപി രംഗത്ത്
ഇറക്കിയിട്ടുള്ളത് കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് നേടിയ ബിജെപി പത്തോളം വാർഡുകളിൽ  രണ്ടാം സ്ഥാനത്ത് എത്തി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 400 വോട്ടുകളുടെ വിത്യാസത്തിലാണ് എൽ ഡി എഫിന് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. പാർലമെന്റ്തിരഞ്ഞെടുപ്പിൽ 200ഓളം വോട്ടുകളുടെ വിത്യാസത്തിൽ എൽ ഡി എഫിനെ പിന്നിലാക്കി യു ഡി എഫിന് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തി വോട്ടിങ് നിലവാരത്തിൽ ചിറക്കരയിൽ രാക്ഷ്ട്രീയ സ്ഥിരതയുള്ള പ്രസ്ഥാനമായി മാറി.അത് ഇക്കുറി ചിറക്കരയിൽ സ്ഥിരതയുള്ള ഭരണ ത്തിനായി ജനങ്ങൾ ബിജെപിയ്ക്ക് വോട്ട് ചെയ്യും ഇരു മുന്നണികൾക്കും റിബൽ ശല്യം ഉള്ള ഇവിടെ സിപിഎം മുൻ എൽ സി സെക്രട്ടറി ഉല്ലാസ് കൃഷ്ണൻ പാർട്ടി വിട്ട് സ്വതന്ത്ര സ്ഥാനാർഥിയായി  മത്സരിക്കുമ്പോൾ കോൺഗ്രസിന്റെ
ഗ്രാമപഞ്ചായത്ത്‌ അംഗം ഉളിയനാട് ജയനും റിബൽ സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്.
ഇരു മുന്നണി ബഹുദൂരം പിന്നിലാക്കി ബിജെപി നേതൃത്വം കൊടുക്കുന്ന എൻ ഡി എ സഖ്യം വിജയത്തോട് അടുക്കുകയാണ്.

കുത്തനെയുള്ള മൈലക്കാട് ഇറക്കത്ത്വയൽ ഭൂമിയായ ഇവിടെ ദേശീയപാതയ്ക്ക് കുറുകെയുള്ള തോടിന് പാലവും പണി ഞ്ഞിട്ടുണ്ട്. ഇറക്കം കുറയ്ക്കുന്നതിനായി നിർമ്മിച്ച അടിപാതയ്ക്ക് പടിഞ്ഞാറേ ഭാഗത്തെ പ്രധാന പാതയാണ് ഇടിഞ്ഞു താണത്..

കൊട്ടിയം :  കുത്തനെയുള്ള മൈലക്കാട് ഇറക്കത്ത്
വയൽ ഭൂമിയായ ഇവിടെ ദേശീയപാതയ്ക്ക് കുറുകെയുള്ള തോടിന് പാലവും പണി ഞ്ഞിട്ടുണ്ട്. ഇറക്കം കുറയ്ക്കുന്നതിനായി നിർമ്മിച്ച അടിപാതയ്ക്ക് പടിഞ്ഞാറേ ഭാഗത്തെ പ്രധാന പാതയാണ് ഇടിഞ്ഞു താണത്..ഇരുപത് അടിയോളം ഉയരത്തിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. താഴെയുള്ള സർവീസ് റോഡിൽനിന്ന് ഉയരത്തിൽ പാർശ്വഭിത്തികെട്ടി വേർതിരിച്ചിട്ടുമുണ്ട്. എന്നാൽ, ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ട് മണ്ണിടിയുകയായിരുന്നു.ഇതിന്റെ ആഘാതത്തിൽ തോടിന് കുറുകെയുള്ള പാലം തകർന്ന് വെള്ളമോഴുകിയതോടെ കൂടുതലായി മണ്ണ് ഇടിയുകയായിരുന്നു.തോടിന് കുറുകെയുള്ള പാലത്തിൽ മണ്ണിന്റെ ഭാരം താങ്ങാൻ കഴിയാഞ്ഞത് മൂലം തകർന്നതാണ് പാലം തകരാൻ കാരണമെന്ന് വിദ്ഗ്ദർ ചൂണ്ടി കാട്ടുന്നു.


@ വയലിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമിച്ചപ്പോൾ അടിത്തറയ്ക്ക് ആവശ്യമായ വീതിയുണ്ടായിരുന്നില്ലെന്നത് ഗുരുതര വീഴ്ച്ച യാണ് ഇതു റോഡ് തകരാൻ കാരണമായെന്നുമാണ് പ്രാത്മിക നിഗമനം ഭൂമി ഏറ്റെടുത്തപ്പോൾ ഇതിനാവശ്യമായ ഇടം കണക്കാക്കിയിരുന്നില്ല. അടിത്തറ വീതി കൂട്ടിയാൽ സർവീസ് റോഡിന്റെ വീതി കുറയുമെന്നതിനാൽ അതിൽ വിട്ടുവീഴ്ച വരുത്തി. മണ്ണിന് ഉറപ്പില്ലാത്തതും നീരൊഴുക്കും കാരണം അടിത്തറ തകർന്നത് റോഡ് ഇടിയാൻ കാരണമായി.

@ ദേശീയപാത തകർന്ന സംഭവത്തിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. ദേശീയ പാത അതോറിറ്റി നിർദേശിച്ച പ്രകാരമാണ് പരിശോധന നടത്തുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ദേശീയ പാത കരാർ കമ്പനി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. . 

@ നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കാൻ പാടം നികത്തി ഉയർത്തുന്നതിനു പകരം പാലങ്ങൾ ഉൾപ്പെടെയുള്ള വയഡക്ട് രീതി വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
വയഡക്ട് ആണു മൈലക്കാട്
ഉചിതമെന്നു വിവിധ വിദഗ്ധരും പറയുന്നു.

@ ദേശീയപാതയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ മരാമത്ത് വകുപ്പുകളോ റോഡ് നിർമാണ വിഭാഗങ്ങളോ ചെയ്യുന്ന പ്രവൃത്തികൾ കൃത്യമായി നിരീക്ഷിക്കാൻ റീജനൽ ഓഫിസുകളോട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർദേശിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
നിർമാണ വിഭാഗങ്ങൾ ചെയ്‌ത പ്രവൃത്തികളിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന വിപുലമാക്കാൻ നിർദേശിച്ചതെന്ന് സർക്കുലറിൽ പറയുന്നു. ദേശീയപാത നിർമാണം നിരീക്ഷിക്കുന്നതിനൊപ്പം ദേശീയപാതയുമായി ബന്ധപ്പെട്ട് നിർമ്മാണകമ്പനികൾ ചെയ്യുന്ന പ്രവർത്തികളും പരിശോധന നടത്തും.

നിർമ്മാണത്തിലിരുന്ന ദേശീയ പാത തകർന്ന സംഭവത്തിൽ പരിഹാരം നടപടികൾക്കൊരുങ്ങി ദേശീയപാത അതോറിറ്റി.

കൊട്ടിയം:  നിർമ്മാണത്തിലിരുന്ന ദേശീയ പാത തകർന്ന സംഭവത്തിൽ പരിഹാരം നടപടികൾക്കൊരുങ്ങി ദേശീയപാത അതോറിറ്റി. വയഡക്ടോ പാലമോ പണിയുക മാത്രമാണ് പോംവഴിയെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ  വ്യക്തമാക്കി. അങ്ങനെയെങ്കിൽ നിലവിൽ മണ്ണിട്ട് കെട്ടിപ്പൊക്കിയിരിക്കുന്ന പാത പൂർണ്ണമായും പൊളിച്ചുമാറ്റേണ്ടി വരും. 276 മീറ്റർ ഭാഗത്താണ് ഇപ്പോൾ തകർച്ച കണ്ടെത്തിയിരിക്കുന്നത്. 
കൂടാതെ . മൈലക്കാട്അണ്ടർപാസിനെ നിലവിലുള്ള അണ്ടർപാസുമായി ബന്ധിപ്പിക്കുന്ന 400 മീറ്റർ നീളമുള്ള സംയോജിത ഘടനയിലുള്ള ഒരു പാലം നിർമിക്കണമെന്ന  ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്. ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ സമ്മതിച്ചു. മണ്ണിന്റെ ഘടന മനസ്സിലാക്കുന്നതിൽ പ്രധാനമായും പിഴവ് സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. നിലവിലെ ആറുവരിപ്പാത മാറ്റി പൈലിങ് നടത്തി തൂണുകൾ സ്ഥാപിച്ച് പാലം നിർമിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മഴക്കാലത്ത് നിറയെ വെള്ളം നിൽക്കുന്ന വയലിൽ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ ഉയരത്തിൽ മണ്ണിട്ട് ഉയർത്തി ആറുവരിപ്പാത നിർമിച്ചത് വലിയ പിഴവാണെന്ന് നിർമാണ സമയത്തുതന്നെ നാട്ടുകാർ സൂചിപ്പിച്ചിരുന്നതാണ്. ഇത്തരത്തിൽ വയലിൽ ഉയർത്തിയ റോഡ് താഴ്ന്നതാണ്  റോഡ് തകരാനിടയാക്കിയത്. നേരത്തെ തകർന്നിരുന്ന റോഡിന് മീറ്ററുകൾക്കപ്പുറത്ത് ഇന്നും തകർച്ച സംഭവിച്ചിരുന്നു. പ്രധാന റോഡിൻ്റെ പാർശ്വഭിത്തിയാണ് ഇടിഞ്ഞുവീണത്.

@ നിർമാണവേളയിൽ മണ്ണിടിച്ചിൽ ഒഴിവാക്കാൻ കർശന നിബന്ധനകളാണ് ദേശീയ ഉപരിതല ഗതാഗതമന്ത്രാലയം ഇറക്കിയിട്ടുള്ളത്. സംസ്ഥാനത്ത് മിക്കയിടത്തും ഇവ പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. നേരത്തേ ആരംഭിച്ച നിർമാണപ്രവൃത്തികൾ ആയതിനാൽ പുതിയ നിർദേശങ്ങളിൽ കടുംപിടിത്തം വേണ്ടെന്നാണ് അധികൃതരുടെ നിലപാട്. മണ്ണിടിച്ചിൽ തടയാൻ ടോപ്പോഗ്രഫിക്കൽ സർവേ നിർബന്ധമാണ്. വിവിധ തരത്തിലെ മണ്ണിൻ്റെ ഘടനാപരിശോധന നടത്തുകയും മണ്ണൊലിപ്പ് തടയാനുള്ള നിബന്ധനകൾ പാലിക്കുകയും വേണം. നിർമാണം നടക്കുന്ന സ്ഥലത്തിന്റെ 300 മീറ്റർ പരിധിയിൽ ലൈഡാർ ഡ്രോൺ സർവേ നടത്തുകയും മണ്ണിടിച്ചിൽ സാധ്യത പരിശോധിക്കുകയും വേണം. മുൻകാല സാറ്റലൈറ്റ് ചിത്രങ്ങൾ അടിസ്ഥാനമാക്കിയും മണ്ണിടിച്ചിൽ സാധ്യത വിലയിരുത്തണം. നാഷണൽ റിമോട്ട് സെൻസിങ് ഏജൻസിയുടെ പഠനങ്ങളും അടിസ്ഥാനമാക്കിവേണം വിശദ പദ്ധതിരേഖ തയ്യാറാക്കേണ്ടത്. ജിയോളജിക്കൽ, ജിയോടെക്നിക്കൽ, പഠനങ്ങൾ നിർബന്ധമാണ്. ഉപരിതലം ഏറ്റവും കൂടുതൽ ദുർബലമാകാൻ സാധ്യതയുള്ള മഴക്കാലത്തുവേണം ജിയോടെക്നിക്കൽ പഠനം നടത്തേണ്ടത്. നിർമാണവേളയിലെ അപകടങ്ങൾ ഒഴിവാക്കാനും കർശനവ്യവസ്ഥകളുണ്ട്. വെള്ളം ഒലിച്ചുപോകാനുള്ള സൗകര്യം നിർമാണവേളയിൽ ഉണ്ടായിരിക്കണം. നീക്കംചെയ്യുന്ന മണ്ണും കല്ലും മറ്റ് അവശിഷ്‌ടങ്ങളും പാരിസ്ഥിതികപ്രശ്ങ്ങൾ ഉണ്ടാകാത്തവിധത്തിൽ മാറ്റണമെന്നും വ്യവസ്ഥയുണ്ട്. 


@ വിശ്രമം ഇല്ലാതെ കെ എസ് ഇ ബി ഉദ്യോഗസ്ഥർ

അപകടം നടന്ന സമയം മുതൽ  വിശ്രമമില്ലാതെ ജോലി  ചെയ്യുകയാണ് കെ എസ് ഇ ബി  അധികൃതർ  കൊട്ടിയം  സബ്സ്സ്റ്റേഷനിലേക്ക് പോകുന്ന 33 kv ലൈനിന്റെ പ്രധാന 
പോസ്റ്റുകൾ ആണ് അപകടത്തിൽ മറിഞ്ഞത് ഒപ്പം മറ്റ് പോസ്റ്റുകളും  ചരിഞ്ഞ
തോടെ  കെ എസ് ഇ ബി പ്രതിരോധത്തിലായി  യുദ്ധകാലാടിസ്ഥാനത്തുള്ള നിർമ്മാണ പ്രവൃത്തികളാണ് നടന്ന് വരുന്നത് 

@ വട്ടം ചുറ്റി ജനങ്ങൾ 

ദേശീയപാതയുടെ  തകർച്ചയോടെ ജനങ്ങളുടെ നിത്യ ജീവിതവും താളം തെറ്റി നിത്യവും ഇത് വഴി കടന്ന് പോകുന്ന  സ്കൂൾ ബസുകൾ അടക്കമുള്ള വാഹനങ്ങൾ പുതിയ വഴികൾ തേടിയതോടെ  കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലായി 
കൊട്ടിയം ജംഗ്ഷൻ തിരിഞ്ഞ് കണ്ണനല്ലൂർ വഴി മൈലക്കാടും തീരദേശം വഴിയും യാത്ര 
ചെയ്തതോടെ പ്രൈവറ്റ് ബസുകളുടെ സമയക്രമം തെറ്റി  പലതും മൈലക്കാടും കൊട്ടിയത്തും ഓട്ടം അവസാനിപ്പിച്ചു. കെഎസ് ആർ ടി സി ബസ് സർവീസുകളും മുടങ്ങിയതായി ചാത്തന്നൂർ ഡിപ്പോ അധികൃതർ അറിയിച്ചു.

@ നിർമ്മാണ പ്രവൃത്തികൾ ധ്രുതഗതിയിൽ 

ദേശീയപാതയുടെ തകർന്ന ഭാഗത്തെ നിർമ്മാണ പ്രവൃത്തികൾ ധ്രുതഗതിയിൽ നടക്കുകയാണ് മണ്ണ് പൂർണ്ണമായും മാറ്റി കൊണ്ട്  തകർന്ന സർവീസ് 
റോഡ് നിർമ്മിക്കാനുള്ള പ്രവൃത്തികളാണ്  നടക്കുന്നത്. ഇന്ന് താത്കാലിക സർവീസ്  
റോഡ് നിർമ്മാണം പൂർത്തിയാക്കി വാഹനങ്ങൾ കടത്തി വിടുമെന്ന് കബനി അധികൃതർ അറിയിച്ചു. 


ദേശീയപാത നിർമാണം നടന്നുകൊണ്ടിരിക്കെ തകർന്ന ദേശീയപാതയുടെ പുനർനിർമാണം എങ്ങനെ ആവണമെന്നതിൻ്റെ അന്തിമരൂപരേഖ ഇനിയുമായില്ല.

കൊട്ടിയം:  ദേശീയപാത നിർമാണം നടന്നുകൊണ്ടിരിക്കെ തകർന്ന   ദേശീയപാതയുടെ പുനർനിർമാണം എങ്ങനെ ആവണമെന്നതിൻ്റെ അന്തിമരൂപരേഖ ഇനിയുമായില്ല. പണിതുടങ്ങാനുള്ള അനുമതിയും ഇതുവരെ കരാറുകാർക്ക് ലഭിച്ചിച്ചിട്ടില്ല.
ഇവിടെ 400 മീറ്റർ ദൂരത്തിൽ വയഡക്ട് നിർമിക്കണമെന്നാണ് പരിശോധന നടത്തിയ വിദഗ്‌ധസമിതിയുടെ ശുപാർശയെങ്കിൽ  പുതിയ പ്ളാൻ അനിവാര്യമാണ്.
ഉറപ്പില്ലാത്ത മണ്ണുള്ള വയൽ ഭാഗത്ത് മുഴുവൻ ദൂരത്തിലും വയഡക്‌ട് നിർമിക്കണമെന്നും ഇരുവശത്തുമുള്ള സർവീസ് റോഡിൻ്റെ ഉയരം കൂട്ടണമെന്നും ജനപ്രതിനിധികളും നാട്ടുകാരും ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാൽ  അടിപ്പാതയുടെ പാലം മുതൽ 400മീറ്റർ ദൂരത്തിൽ  വയഡക്ട് നിർമിക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. 
ഇതിനു പോലും അന്തിമാനുമതി കിട്ടിയിട്ടില്ല. നാൽപ്പത് അടിയിലധികം ഉയരത്തിൽ കെട്ടിപ്പൊക്കിയ മണ്ണു പൂർണമായി മാറ്റി. മണ്ണു പരിശോധയും പരിശോധനാ പൈലിങ്ങും കഴിഞ്ഞ് പണിക്കാരും യന്ത്രങ്ങളും കാത്തിരിക്കുകയാണ്. തകർന്ന സ്ഥലം  ഇന്ന് വീണ്ടും ഉന്നത ഉദ്യോഗസ്ഥർ സന്ദർശിക്കും.ഇതിനിടെ  സർവീസ് റോഡ് തുറന്നുകൊടുത്തു എന്നതാണ് ആശ്വാസം. ഇന്നലെ സർവീസ് റോഡ് തുറന്നു കൊടുത്തെങ്കിലും കൊട്ടിയം ഭാഗത്ത് ഏതു സമയവും ഗതാഗതക്കുരുക്കാണ്. ചിലപ്പോൾ രണ്ട്കിലോമീറ്ററോളം അകലെ ഉമയനല്ലൂർ വരെ  നീളാറുണ്ട്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിന്റെ അറ്റകുറ്റപണികൾ  കഴിഞ്ഞു വൈദ്യുതി  തൂണുകളുടെ തകരാർ പരിഹരിച്ചു നിർമ്മാണ പ്രവൃത്തികൾക്കായുള്ള പച്ച കൊടിയ്ക്കായി കാത്തിരിക്കുകയാണ് അധികൃതർ.

@ ദേശീയപാതയ്ക്കു വേണ്ടി കെട്ടിയുയർത്തിയ മൺതിട്ട നിർമ്മാണത്തിൽ ഗുരുതരമായ പിഴവുകളുണ്ടെന്നു വിദഗ്‌ധ സമിതി  റിപ്പോർട്ട് നൽകിയിട്ടുണ്ട്.
 ഈ മൺതിട്ടകളുടെ ശേഷി ഉറപ്പാക്കാനുള്ള കൃത്യമായ പരിശോധന പുൾഔട്ട് ടെസ്‌റ്റ് നടത്തിയിട്ടില്ലെന്നു ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) നിയോഗിച്ച സമിതിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.ഏകദേശ ധാരണയുടെയും ഏറെ പഴക്കമുള്ള പരിശോധനാ ഫലങ്ങളുടെയും അടിസ്ഥ‌ാനത്തിലാണു ബലപ്പെടുത്തിയ മൺതിട്ടകളുടെ റീഇൻഫോഴ്‌സ്‌ഡ് എർത്ത് വാൾ രൂപകൽപന തയാറാക്കിയത്. മണ്ണ് പാളികളായി അടുക്കി അതിനിടയിൽ പോളിമർ കൊണ്ടു നിർമിച്ച ജിയോസിന്തറ്റിക് റീഇൻഫോഴ്സസ്മെന്റ്റ് പാളികൾ വിരിച്ചാണു ഹൈവേ നിർമ്മാണത്തിനായി മൺതിട്ട ബലപ്പെടുത്തുന്നത്. എന്നാൽ ഇതിന്റെ ഉറപ്പു കൃത്യമായി പരിശോധിച്ചില്ല.
പലയിടങ്ങളിലും മൺതിട്ട നിർമ്മിച്ച സ്ഥലത്തെ മണ്ണിൽ ജലാംശത്തിൻ്റെ അളവ് 100 ശതമാനവും ഈർപ്പം 50 ശതമാനത്തിനും മുകളിലുമായിരുന്നു. ഇത്തരം സ്‌ഥലങ്ങളിൽ അടിത്തറയിലെ മണ്ണ് ബലപ്പെടുത്തിയാണു മൺതിട്ട നിർമ്മിക്കേണ്ടത്. എന്നാൽ ഇത്തരത്തിൽ ബലപ്പെടുത്തിയിട്ടില്ലെന്നു റിപ്പോർട്ടിലുണ്ട്.  ദേശീയപാത തകർന്നു വീഴാനുള്ള കാരണം അടിത്തറയിലെ മണ്ണിന്റെ ഘടന പരിശോധിക്കാതെയും ബലപ്പെടുത്താതെയും മൺതിട്ട കെട്ടിപ്പൊക്കിയതാണെന്ന് ഭൗമ സാങ്കേതിക വിദഗ്ധരുടെ സംഘം വിലയിരുത്തിയതായി ഉദ്യേഗസ്ഥർ പറഞ്ഞു.  ആ നിഗമനങ്ങൾ എൻഎച്ച്എഐ സംഘവും ശരിവയ്ക്കുന്നു. എൻഎച്ചിനു വേണ്ടി മൺതിട്ടകൾ നിർമ്മിക്കുന്ന സ്‌ഥലങ്ങളിൽ അടിത്തറയിലെ മണ്ണ് ബലപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നാണു വിദഗ്‌ധ സംഘത്തിന്റെ നിർദേശം. 3 മീറ്ററിൽ കൂടുതൽ താഴ്ചയിൽ മണ്ണിന് അയവുണ്ടെങ്കിൽ ഉചിതമായ മാർഗങ്ങളിലൂടെ അതു ബലപ്പെടുത്തണമെന്നും നിർദേശമുണ്ട്.

Tuesday, 9 December 2025

തിരഞ്ഞെടുപ്പ് മൂഡ് കഴിഞ്ഞു നാട് ക്രിസ്തു മസ് മൂഡിലേക്ക്.

തിരഞ്ഞെടുപ്പ് മൂഡ് കഴിഞ്ഞു നാട് ക്രിസ്തു മസ് മൂഡിലേക്ക്.

കൊല്ലം: തിരഞ്ഞെടുപ്പ് മൂഡിലായിരുന്ന നാടും നഗരവും  ക്രിസ്തുമസ് മൂഡിലേക്ക് മാറുകയാണ്. അതിന് മുന്നോടിയായി നാടെങ്ങും നക്ഷത്ര വിസ്മ‌യമൊരുക്കി ക്രിസ്‌മസ് വിപണി ഉണർന്നു. ക്രിസ്‌മസ്‌ ട്രീയും പുൽക്കൂടും സാന്താക്ലോസും എൽ ഇ ഡി സ്റ്റാറുകളുമെല്ലാം കടകളിൽ നിരന്നുതുടങ്ങിയിട്ടുണ്ട്. മഴത്തുള്ളി ലൈറ്റുകൾ, ട്രീ ലൈറ്റുകൾ, ബൾബ് ലൈറ്റുകൾ തുടങ്ങിയവയാണ് വിപണിയിലെ പുതിയ ട്രെൻഡുകൾ.
 ഇവക്ക് 100 രൂപ മുതലാണ് വില.
പുൽക്കൂടൊരുക്കാൻ സമയം ഇല്ലാത്തവർക്കായി റെഡിമെയ്ഡ് പുൽക്കൂടുകളും ക്രിസ്‌മസ് ട്രീകളും ലഭ്യമാണ്. വിലയൽപ്പം കൂടുമെങ്കിലും മെറ്റലിലും ഫൈബറിലും പനയോലയിലും പ്ലാസ്റ്റിക്കിലും മൾട്ടിവുഡിലും ഇത്തവണ പുൽക്കൂടുകൾ വിൽപ്പനക്കെത്തിച്ചിട്ടുണ്ട്.
ഫൈബർ പുൽക്കൂടിനാണ് ഇത്തവണ ആവശ്യക്കാർ ഏറെയുളളത്. 200 രൂപ മുതലാണ് വില. പുൽക്കൂട്ടിൽ വെക്കാവുന്ന രൂപങ്ങളുടെ സെറ്റിന് 200 രൂപ മുതൽ 5,000 രൂപ വരെ വിലയുണ്ട്. അഞ്ച് ഇഞ്ച് മുതൽ ആറടി ഉയരം വരെയുള്ള ക്രിസ്മസ് ട്രീകളും വിപണിയിലുണ്ട്. 250 രൂപ മുതൽ 1,400 വരെയാണ് വില.  എൽഇഡി ' നക്ഷത്രങ്ങൾ തന്നെയാണ്  താരങ്ങൾ. ഏതാനം വർഷങ്ങളായി വിപണി പിടിച്ചടക്കിയ എൽഇഡി നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാരേറെ. ക്രിസ്മസ് ട്രീയുടെയും ക്രിസ്മസ് പാപ്പയുടെയും രൂപത്തിൽ എൽഇഡി നക്ഷത്രങ്ങൾ വിപണിയിലുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ വില. ഏറ്റവും കൂടിയതിന് 800 നു മുകളിൽ പോകും. കാണുമ്പോൾ ഗ്ലാസു പോലെ തോന്നുന്ന സെറാമിക് എൽഇഡി നക്ഷത്രങ്ങളാണ് കൂട്ടത്തിലെ പുതുമുഖം. കൂടാതെ എൽഇഡി മാല ബൾബുകളുമുണ്ട്. സാധാരണ ഡിസൈൻ വിട്ട് പൂക്കളുടെയും ബോളിന്റെയും ആകൃതിയിലാണ് പുതിയ മാലബൾബുകൾ എത്തിയിരിക്കുന്നത്. ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കാൻ കഴിയുന്നത് കൊണ്ട് വിപണിയിൽ ഇതിന്റെ കച്ചവടവും വർധിച്ചിട്ടുണ്ട്. എൽഇഡി സ‌ാറുകളോടു മത്സരിക്കാൻ പുത്തൻ കടലാസ് നക്ഷത്രങ്ങളും ഒരുങ്ങിയിട്ടുണ്ട്. രൂപത്തിൽ വലിയ മാറ്റമില്ലന്നേയുള്ളൂ. ഗ്ലാസ് പേപ്പറിലും ഗ്ലിറ്ററിങ് പേപ്പറിലും തിളങ്ങി അവ ആകർഷകമാകുന്നു. 20 രൂപ മുതൽ 500 രൂപ വരെ പോകുന്നു കടലാസ് നക്ഷത്രങ്ങളുടെ വില.നക്ഷത്രങ്ങളോടൊപ്പം തന്നെ ക്രിസ്മസ് ട്രീക്കും പുൽക്കൂടൊരുക്കാനുള്ള രൂപങ്ങൾ അടങ്ങുന്ന സെറ്റുകൾക്കും ആവശ്യക്കാരേറെയാണ്. 200 രൂപ മുതലാണ് ക്രിസ്‌മസ് ട്രീകളുടെ വില ആരംഭിക്കുന്നത്. അത് 2000 വരെ പോകാം. സെറ്റുകൾക്ക് 200 മുതൽ 1500 രൂപ വരെയാണ് ഏകദേശ വില. ചുവന്ന നിറത്തിലുള്ള പാപ്പാ ഉടുപ്പിനും മുഖം മൂടിക്കും ആവശ്യക്കാർ ഇപ്പോഴില്ലെങ്കിലും 
വരും ദിവസങ്ങളിൽ വിൽപന വർധിക്കും. 300 മുതൽ 1200 വരെയാണ് അവയുടെ വില. ക്രിസ്മസിന് ഒഴിച്ചുകൂടാനാവാത്ത ഉൽപന്നമായിരുന്ന ക്രിസ്മസ് കാർഡുകൾക്ക് ഇപ്പോൾ ആവശ്യക്കാർ തീരെയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. സോഷ്യൽ മീഡിയ കാലത്ത് ക്രിസ്മ‌സ് സന്ദേശങ്ങൾ അയയ്ക്കാൻ ആരും കാർഡുകൾ വാങ്ങി കഷ്ടപ്പെടില്ല. എന്നാൽ ക്രിസ്മമസ് ഫ്രണ്ടിനും മറ്റും നൽകാൻ ചെറിയ കാർഡുകളും ചെറിയ പേപ്പർ നക്ഷത്രങ്ങളും ചിലർ വാങ്ങാറുണ്ട് എന്നും കച്ചവടക്കാർ പറയുന്നു.


Monday, 8 December 2025

പൂതക്കുളത്ത് ഹാട്രിക് വിജയം ഉറപ്പിച്ചു സജീഷ് (അപ്പു മാങ്കൂട്ടം)


പൂതക്കുളത്ത് ഹാട്രിക് വിജയം ഉറപ്പിച്ചു സജീഷ് (അപ്പു മാങ്കൂട്ടം) 

പരവൂർ : പൂതക്കുളത്ത് ഇടതുപക്ഷത്തിന്റെ അടിത്തറയിളക്കി ഹൈസ്കൂൾവാർഡിൽ
ഹാട്രിക് വിജയം ഉറപ്പിച്ചു സജീഷ് (അപ്പു മാങ്കൂട്ടം).തദ്ദേശ ഭരണരംഗത്ത്
ജനപ്രതിനിധിയെന്ന നിലയിലും സാമൂഹ്യ സാംസ്‌കാരിക രാക്ഷ്ട്രിയ രംഗത്തെ
ദീർഘകാലത്തെ പ്രവർത്തന പരിചയവു മായി പൂതക്കുളം ഗ്രാമപഞ്ചായത്തിലെ 
ഹൈസ്കൂൾ വാർഡിൽ ഹാട്രിക് വിജയം ഉറപ്പിച്ചു തന്നെയാണ് സജീഷ് (അപ്പു മാങ്കൂട്ടം) മുന്നോട്ട് പോകുന്നത്. 2010ലും 2020ലും ഇടവട്ടം വാർഡിൽ നിന്നും വിജയിച്ചു ഇപ്പോൾ നിലവിൽ ബിജെപിയുടെ മഞ്ജുഷസത്യശീലൻ കഴിഞ്ഞ വർഷം  വിജയിച്ച ഹൈസ്കൂൾ വാർഡിൽ നിന്നുമാണ് ജനവിധി തേടുന്നത്.  മഞ്ജുഷസത്യശീലൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പൂതക്കുളം ഡിവിഷനിൽ നിന്നും ജനവിധി തേടുന്നു. ഇടതുപക്ഷത്തിന്റെ  ഉറച്ച കോട്ടയായ പൂതക്കുളത്തെ ബിജെപിയ്ക്ക് 
പാകമാക്കിയ സജീഷ് (അപ്പു മാങ്കൂട്ടം) 
മികച്ചകർഷകനും കൂടിയാണ്. ഒരു നാടിന്റെ 
സമഗ്രവികസനത്തിൻ്റെ നേതൃത്വം കൊടുത്തു കൊണ്ട് ജനങ്ങൾക്ക് നൽകിയ വാഗ്ദാനനങ്ങൾ പൂർണ്ണമായും പാലിച്ച 
സജീഷ് (അപ്പു മാങ്കൂട്ടം)  ആരോഗ്യം, കൃഷി, ഭവനനിർമാണം, പശ്ചാത്തല സൗകര്യം എന്നീ മേഖലകളിലെല്ലാം സ്വന്തം വാർഡിൽ മുന്നേറ്റം നടത്താൻ കഴിഞ്ഞുവെന്ന് 
സജീഷ് (അപ്പു മാങ്കൂട്ടം) ജന്മഭൂമിയോട് പറഞ്ഞു.ബിജെപിയുടെ സംഘടന സംവിധാനത്തിൽ നിരവധി ചുമതലകൾ വഹിച്ചിട്ടുള്ള സജീഷ് (അപ്പു മാങ്കൂട്ടം)  സംസ്ഥാന കൗൺസിൽ അംഗം കൂടിയാണ്.


 

തേവള്ളി ഡിവിഷന്റെ മുഖചായ മാറ്റിയ ബി. ശൈലജ

തേവള്ളി ഡിവിഷന്റെ മുഖചായ മാറ്റിയ ബി.ശൈലജ

കൊല്ലം:  തേവള്ളി ഡിവിഷന്റെ മുഖചായ മാറ്റിയ ബി.ശൈലജ ജനകീയയായ ജനപ്രതിനിധി. തേവള്ളി ഡിവിഷനിലെ കൗൺസിലർ എന്നതിൽ ഉപരി
കൊല്ലം കോർപ്പറേഷനിലെ സാധാരണക്കാരുടെ ശബ്ദമാണ്. ഭരണപക്ഷത്തിന്റെ നെറികേടിന് എതിരെ അർദ്ധരാത്രിയിൽ പോലും  കോർപ്പറേഷനിൽ എത്തി അഴിമതിക്ക് എതിരെ ശബ്ദിച്ച ബി.ശൈലജ പ്രതിപക്ഷ രാക്ഷ്ട്രിയ പാർട്ടി കൗൺസിലർമാരോട് ഭരണപക്ഷത്തിന്റെ അവഗണനയ്ക്ക് എതിരെ സുധീരമായി നടത്തിയ പോരാട്ടം ശ്രദ്ധേയമാണ്.സ്വന്തം
ഡിവിഷനിലെ ആനുകൂല്യങ്ങൾ നേടിയെ ടുക്കുകയും ഒപ്പം തന്നെ മറ്റ് ഡിവിഷനിലെ സാധാരണകാർക്കുള്ള അവകാശങ്ങൾ നേടിയെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുന്ന പൊതു സമ്മതയായ ജനപ്രതിനിധി കൂടിയാണ്.
 രാഷ്ട്രിയഭേദമന്യ
എല്ലാവരെയും ഒരു പോലെ കണ്ട് കൊണ്ട് ആനുകൂല്യങ്ങൾ നല്കുകയും 
കേന്ദ്രസംസ്ഥാന സർക്കാരിന്റെ പദ്ധതികൾ ഒരു പോലെ നേടിയെടുത്ത്  ഡിവിഷനിലെ റോഡുകളുടെ അറ്റകുറ്റപണികൾ അടക്കമുള്ള
 വികസന പ്രവർത്തനങ്ങൾ സമയബദ്ധിതമായി പൂർത്തിയാക്കി മാലിന്യ നിർമ്മാർജനത്തിനായി
ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കുകയും
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം മുപ്പത് വീടുകൾ നൽകുന്ന തിനായി കഴിഞ്ഞു ഒപ്പം ജനറൽ കാറ്റ ഗറിയിൽ  ഒരാൾക്കും എഴ് എസ് സി കുടുംബങ്ങൾക്കും വസ്തു വാങ്ങി നൽകി 200 കുടുംബങ്ങൾക്ക് അമൃത് കുടിവെള്ള പദ്ധതി പ്രകാരം കുടിവെള്ള കണക്ഷൻ നൽകി അമൃത് പദ്ധതിയിൽ മിനി ഹൈമാക്സ് ലൈറ്റ് 
പട്ടികജാതി കുടുംബങ്ങൾക്ക് ലാപ് ടോപ് നൽകി,അൻപത് കുടുംബങ്ങൾക്ക്
വീടിന്റെ അറ്റകുറ്റപണികൾക് ആനുകൂല്യങ്ങൾ വാങ്ങി നൽകി
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വർഷാവർഷം
പഠനോപകരണ വിതരണം ചികിത്സ
ധനസഹായം എന്നിവയും
ഓണപ്പുടവ,പച്ചക്കറി കൃഷിയ്ക്കായി 
ചെടി ചട്ടിയും
തൈ വിതരണം ചെയ്തു നൂറ്റി അമ്പതോളം
തെരുവ് വിളക്കുകൾ സമയബന്ധിതമായി അറ്റകുറ്റപണികൾ നടത്തി പഴയ ലൈറ്റുകൾ മാറ്റി എൽ ഇ ഡി ബൾബുകൾ സ്ഥാപിച്ചു കൊണ്ട് തേവള്ളി ഡിവിഷനെ വികസനപ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകിയ ബി. ശൈലജ കൗൺ സിലർ ആയിരുന്ന മകൾ കോകിലയുടെ മരണത്തെ തുടർന്ന് നടന്ന ബൈ ഇലക്ഷനിലൂടെയാണ് കൗൺസിലർ ആയി തിരഞ്ഞെടുക്കപ്പെട്ടത്  തുടർന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരത്തിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ബി. ശൈലജ കൊല്ലം കോർപ്പറേഷനിൽ കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായി മാറുകയായിരുന്നു.

Sunday, 7 December 2025

എം ഡി എംഐയുമായി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ആയ സിപിഎം ബ്രാഞ്ച് സെക്രട്ടറിപടിയിലായി.

എം ഡി എംഐയുമായി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ആയ സിപിഎം ബ്രാഞ്ച് സെക്രട്ടറിപടിയിലായി.

പരവൂർ : എം ഡി എംഐയുമായി ക്ഷേത്ര ഭരണസമിതി പ്രസിഡന്റും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ നേതാവ് പിടിയിലായി.
പരവൂർ കോട്ടപ്പുറം മാരാന്റെഴികത്ത് വീട്ടിൽ  രഞ്ജിത്ത്(35), കോട്ടപ്പുറം തൊടിയിൽ വീട്ടിൽ  ശ്രീജിത്ത്(37) എന്നിവരാണ് പിടിയിലായത് . ശ്രീജിത്ത് പരവൂർ പുതിയിടം മഹാദേവർ ക്ഷേത്രത്തിലെ കോട്ടപ്പുറം കര ദേവസ്വം പ്രസിഡന്റും പുതിയിടം സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമാണ്. ശനിയാഴ്ച രാത്രി 9 30 ഓടുകൂടി പരവൂർ പൊഴിക്കര ചീപ്പ് പാലത്തിന്റെ സമീപത്തു നിന്നാണ് രാസലഹരിയുമായി ഇവരെ പിടികൂടുന്നത്. 
ഇവരിൽ നിന്നും 1.5 ഗ്രാം രാസ ലഹരി കണ്ടെത്തി. സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചന്റെ നിർദ്ദേശാനുസരണം കൊല്ലം സിറ്റി ഡാൻസാഫ് എസ്.ഐ സായി സേനന്റെ നേതൃത്വത്തിലുള്ള ടീമും ,പരവൂർ ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു.

@ പുതിയിടം ക്ഷേത്രത്തിന്റെ
ദേവസ്വം പ്രസിഡന്റും സിപിഎമ്മിന്റ് പ്രമുഖ നേതാവുമായ ശ്രീജിത്തിനെ മയക്കു മരുന്നുമായി പോലിസ് പിടിക്കൂടിയ വാർത്ത തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ ഞെട്ടലിലൂടെയാണ് സിപിഎം പ്രവർത്തകരും നാട്ടുകാരും കേട്ടത്.
എസ് എഫ് ഐലൂടെയും ഡി വൈ എഫ് ഐയിലൂടെയും വളർന്നു വന്ന ശ്രീജിത്ത്
സിപിഎമ്മിന്റ് പരവൂരിലെ പ്രമുഖ നേതാക്കളിൽ ഒരാളാണ് ശ്രീജിത്ത് സിപിഎം കൈവശപ്പെടുത്തി വച്ചിരിക്കുന്ന പുതിയിടം ക്ഷേത്രത്തിൽ നടന്ന സാമ്പത്തിക ക്രമകേടുകളെ തുടർന്ന് ഭരണസമിതിയെ മാറ്റി നിലവിലുള്ള ഭരണസമിതിയുടെ അഡ് ഹോക്ക് കമ്മിറ്റി പ്രസിഡന്റ്‌ അണ് ശ്രീജിത്ത്. മുൻ ഭരണ സമിതി നടത്തിയ അഴിമതി യിലും ആരോപണവിദേയനാണ് എം ഡി എം എയും കഞ്ചാവും അടക്കമുള്ള മയക്കു മരുന്ന് കച്ചവട സംഘങ്ങളുമായി അടുത്ത ബന്ധമാണ് ശ്രീജിത്തിന് ഉള്ളത് എന്ന് പോലിസ് പറഞ്ഞു. കൂടുതൽ ആൾക്കാർ സംഘത്തിൽ ഉണ്ട് അവർക്കായി അന്വേഷണം നടക്കുകയാണ്
കൂടുതൽ അന്വേഷണത്തിനായി റിമാന്റിൽ വാങ്ങുമെന്ന് പോലിസ് പറഞ്ഞു.


പരസ്യപ്രചാരണത്തിന് തിരശീലയിട്ടുകൊണ്ട് കൊട്ടിക്കലാശം ഇന്ന്

കൊല്ലം:  പരസ്യപ്രചാരണത്തിന് തിരശീലയിട്ടുകൊണ്ട് കൊട്ടിക്കലാശം ഇന്ന് നിശബ്ദതയുടെ പെരുബറ മുഴങ്ങി നാളെ പോളിംഗ് ബൂത്തിലേക്ക്. മാസങ്ങളായി തുടങ്ങിയ മുന്നൊരുക്കത്തിന് പിന്നാലെ ദിവസങ്ങളോളം 
നീണ്ട പ്രചാരണം തീരുമ്പോൾ കളം നിറഞ്ഞ് കവിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. ജില്ലയെ  ആവേശക്കടലാക്കി പരസ്യപ്രചാരണത്തിലും മുന്നിലെത്തി 
 മുന്നണികളുടെ കലാശപ്പോരിലും  മേൽ കൊയ്മ  നേടി ഇത്തവണ പുതുചരിത്രമെഴുതി ക
ദേശീയ ജനാധിപത്യ സഖ്യം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം  മുതൽ  സ്ഥാനാർത്ഥി നിർണ്ണയത്തിൽ മുന്നിലെത്തി ചിട്ടയായ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയ പ്രവർത്തകർ 
സ്ഥാനാർത്ഥികളുടെ  ഫ്ലക്‌സുകൾ  ഉയർത്തിയും 
ചെണ്ടമേളവും ബാൻഡ് മേളവും ഉൾപ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ . കൊട്ടും പാട്ടുമൊക്കെയായി കൊട്ടിക്കലാശം അതിന്റെ അവസാനലാപ്പിലെത്തുമ്പോൾ സ്ഥാനാർത്ഥികളുടെയും പ്രവർത്തകരുടെയും ആവേശവും വാനോളമാണ്.  മുഴുവൻ വാർഡുകളിലും  സ്ഥാനാർത്ഥികളുടെ റോഡ് -ഷോകൾ  നടത്തി പഞ്ചായത്ത്കേന്ദ്രങ്ങളിൽ ഒരേ സ്ഥലത്ത് സംഗമിച്ചുകൊണ്ടുള്ള കൊട്ടികലാശത്തിലും  ബിജെപി അധിപത്യമുയർത്തി നാളെ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിന്റെ  ആവേശത്തിലാണിപ്പോൾ നാട്. തദ്ദേശതിരഞ്ഞെടുപ്പിൽ ഇക്കുറി 
കൊല്ലത്തിന്റെ ചരിത്രം തിരുത്തുന്ന  വിധിയെഴുത്തിലേക്ക് അടിവെച്ചുനീങ്ങുമ്പോൾ പ്രതീക്ഷകളും അവകാശവാദങ്ങളുമായി എൻ.ഡി എയും എൽ ഡി ഫും മാത്രമാണ് 
രംഗത്തുള്ളത് യു ഡി എഫ് സംവിധാനം തന്നെ പൊളിഞ്ഞു പോയപ്പോൾ കോൺഗ്രസ്‌ സ്ഥനാർഥികൾ നടത്തിയ പ്രചരണം മാത്രമായി ഒതുങ്ങിയിരുന്നു.

@ പരസ്യപ്രചാരണത്തിൻറെ അവസാനദിവസമായ ഇന്ന് രാവിലെ മുതൽ ഓട്ടപ്പാച്ചിലിലായിരുന്നു സ്ഥാനാർത്ഥികൾ. വിട്ടുപോയസ്ഥലങ്ങളിൽ ഒരുവട്ടം കൂടി സ്ഥാനാർത്ഥികളെത്തി. ചിട്ടയായ പ്രവർത്തനവും  പ്രചാരണവും മേൽക്കെക്കുള്ള മൂലം മുമ്പൊരിക്കലുമില്ലാത്ത 
സംസ്ഥാനസർക്കാർ വിരുദ്ധവികാരക്കാറ്റിൽ കൊല്ലം കോർപ്പറേഷനിലും ജില്ലാ ബ്ലോക്ക്‌ ഗ്രാമ പഞ്ചായത്തുകളിലും ശക്തമായ ആധിപത്യ മുയർത്തി എൻ ഡി ജില്ലയിലെ  ഭൂരിപക്ഷം പഞ്ചായത്തുകളിലും ആധിപത്യം ഉയർത്തു മെന്ന് എൻ ഡി എ സ്ഥാനാർഥികൾ പറഞ്ഞു.വിവാദങ്ങളിൽ മുങ്ങിയ സംസ്ഥാനസർക്കാറിനെതിരെ ജനവികാരമുണ്ടെന്ന് എതിരാളികൾ പറയുമ്പോൾ അവസാനകണക്കിൽ എല്ലാം ഭദ്രമെന്നാണ് എൽഡിഎഫ് പറയുന്നത്. 
ന്യൂനപക്ഷ വിഭാഗങ്ങളടക്കമുള്ള ബിജെപി വിരുദ്ധവോട്ട് ഏകീകരണമുണ്ടാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ആദ്യം -പിന്നിൽപോയ സ്ഥലങ്ങളിൽ അടക്കം തിരിച്ചുകയറിയെന്നും അവർ അവകാശവാദം ഉന്നയിക്കുന്നു.
പ്രചാരണപ്പൂരം കടന്ന് 
ഇന്നത്തെ  നിശബ്‌ദപ്രചാരണവും കഴിഞ്ഞ് നാളെ കൊല്ലം വിധിയെഴുതാൻ ബൂത്തിലെത്തും.


Tuesday, 2 December 2025

കല്ലുവാതുക്കലിന്റെ വികസനനായിക എസ്. സുദീപ മീനബലം ബ്ലോക്ക്‌ ഡിവിഷനിൽ

കല്ലുവാതുക്കലിന്റെ വികസനനായിക എസ്. സുദീപ മീനബലം ബ്ലോക്ക്‌ ഡിവിഷനിൽ

ചാത്തന്നൂർ : ബിജെപിയുടെ വികസനനയത്തിലൂടെ  കല്ലുവാതുക്കലിൽ
വരുത്തിയ മാറ്റങ്ങൾ വിശദീകരിച്ച് വോട്ടുതേടിയെത്തുന്ന കല്ലുവാതുക്കലിന്റെ വികസനനായിക  എസ്. സുദീപയെ ഇരുകൈയും ജനങ്ങൾ വരവേൽക്കുന്നത്. 
ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ മീനമ്പലം ഡിവിഷനിൽ നിന്നും വിജയമുറപ്പിച്ചു മത്സരിക്കുന്നു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ വട്ടകുഴിക്കൽ വാർഡിൽ നിന്നും വിജയിച്ചു കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയി അഴിമതിരഹിത ഭരണം കാഴ്ച വച്ച കല്ലുവാതുക്കലിൽ മുടങ്ങി കിടന്ന പദ്ധതികൾ പൂർത്തിയാക്കിയ വികസനനായിക എസ്. സുദീപ.
ബിജെപി ഭരിച്ച രണ്ടര വർഷം പഞ്ചായത്ത്‌ നേരിട്ട് അനുവദിച്ച വികസന പ്രവർത്തനങ്ങളല്ലാതെ ഇക്കാലമത്രയായിട്ടും കല്ലുവാതു ക്കലിന് 
പുരോഗതിയുണ്ടാകാത്തത് എന്നാണ്
വോട്ടർമാർക്കിടയിലെ പ്രധാന ചർച്ചയാണ്.
ഇവയെല്ലാം എടുത്തുപറഞ്ഞാണ് എസ്. സുദീപയുടെ പ്രചാരണം.വാഗ്‌ദാനങ്ങൾ
പ്രഖ്യാപനത്തിലൊതുക്കാതെനടപ്പാക്കാനുറച്ചാണ് സുദീപ മീനമ്പലം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷനിൽ വിജയമുറപ്പിച്ചാണ് മത്സരിക്കുന്നത്. 

ചാത്തന്നൂരിൽ ബിജെപി സ്ഥാനാർഥി കൾക്ക് ആവേശ്വജ്വല വരവേൽപ്പ്.

ഇത്തിക്കരയിൽ ബിജെപി സ്ഥാനാർഥി 
എസ്.വി.അനിത്ത് കുമാറിന് 
 ആവേശ്വജ്വല വരവേൽപ്പ്.

ചാത്തന്നൂർ : ചാത്തന്നൂരിന്റെ പ്രതീക്ഷയുമായി കർഷകനായ എസ്. വി അനിത് കുമാർ ജനങ്ങളുടെ സ്നേഹവായ്പ്‌പുകളേറ്റു വാങ്ങി ചാത്തന്നൂർ പഞ്ചായത്തിൽ വോട്ട് തേടി യിറങ്ങി. സ്ഥാനാർഥിയുടെ പര്യടനത്തിൽ സ്വീകരിക്കാനും നേരിൽ കാണാനും നിരവധിയാളുകളെത്തി. 
റോഡരികിൽ തടിച്ചുകൂടിയവർക്ക് കൈകൊടുത്തും വോട്ടർന്മാരോട് കുശലം പറഞ്ഞും വ്യാപാര സ്ഥാപനങ്ങളിലെത്തി വോട്ടർമാരെകണ്ടു. കർഷകജനതക്കുംവേണ്ടി നിരവധി കാര്യങ്ങൾ ചെയ്യാനുറച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്തിന്റെ നേതൃത്വത്തിലാണ് ചാത്തന്നൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ട് തേടി. ബിജെപി ഇത്തിക്കര ഡിവിഷൻ സ്ഥാനാർഥി എസ്. വി. അനിത്ത്കുമാറും 
ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥാനാർഥികളായ
ചാത്തന്നൂർസുരേഷ്, ഗ്രീഷ്മ ബൈജു,
ആർ.ഇ. സന്തോഷ്‌ എന്നിവരും
ചാത്തന്നൂർ പഞ്ചായത്തിലെ 19 സ്ഥാനാർഥി കളും  പ്രവർത്തകരുമടക്കമുള്ളവരാണ് വോട്ട് തേടിയിറങ്ങിയത്. 
രാവിലെ ബിജെപി തിരഞ്ഞെടുപ്പ് കാര്യാലയത്തിൽ നിന്നും തുടങ്ങിയ പ്രചരണ പര്യടനം വൈകുന്നേരം അഞ്ചു മണിയോടെ മീനാട് സമാപിച്ചു.
ബിജെപി മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണരാജ് മണ്ഡലം പഞ്ചായത്ത്‌ സമിതി ഭാരവാഹി കൾ നേതൃത്വം നൽകി.

@ മുൻകാലങ്ങളിലെ കൈത്തെറ്റ് തിരുത്താനൊരുങ്ങുകയാണ് ഇത്തിക്കര - എസ്. പ്രശാന്ത്

മുൻകാലങ്ങളിലെ കൈത്തെറ്റ് തിരുത്താനൊരുങ്ങുകയാണ് ഇത്തിക്കര ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ എന്ന്
ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഇടതിൽ നിന്നും എൻ ഡി എ യുടെ ഓരം ചേരാൻ വെമ്പൽകൊള്ളുകയാണ്ചാത്തന്നൂരിന്റെ 
 മനസ്സ്. ഇവിടെ ഇത്തവണ വിജയക്കൊടി പാറിക്കാനുള്ള കഠിനശ്രമത്തിലാണ്എന്ന് പ്രശാന്ത് പറഞ്ഞു.

 

കല്ലുവാതുക്കലിലെഇടതുകോട്ടകൾ പിടിച്ചെടുത്ത് ദേശീയതയുടെ പതാക ഉയർത്തിയ എസ്. ആർ.രോഹിണി

ചാത്തന്നൂർ: കല്ലുവാതുക്കലിലെ
ഇടതുകോട്ടകൾ പിടിച്ചെടുത്ത് ദേശീയതയുടെ പതാക ഉയർത്തിയ 
എസ്. ആർ.രോഹിണി  വീണ്ടും ഇറങ്ങുന്നു..
ഭൂരിപക്ഷം ഉയർത്തിയുള്ള തിളക്കമാർന്ന വിജയം ലക്ഷ്യമാക്കി പടക്കളത്തിൽ 
രോഹിണി മുന്നേറുന്പോൾ നാടാകെ ഒപ്പംചേരുന്നു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ 2015-ൽ  ഇടതുകോട്ട യായ മേവനകോണം പിടിച്ചെടുത്ത്
ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത്‌ അംഗമായി എത്തിയ എസ്. ആർ.
രോഹിണി 2020-ൽ മീനമ്പലം ബ്ലോക്ക്‌ ഡിവിഷനിൽ നിന്നും 
സിപിഐയുടെ മുതിർന്ന നേതാവ് പാരിപ്പള്ളി ശ്രീകുമാറിനെ അട്ടിമറിച്ചു കൊണ്ട് ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്തിൽ ബിജെപി പ്രതിനിധിയായി
എത്തി എകാoഗ പ്രതിപക്ഷമായി നിന്ന് കൊണ്ട് ഡിവിഷന്റെ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത  രോഹിണി വീണ്ടും പഴയ തട്ടകമായ മേവനകോണത്ത് നിന്നും ജനവിധി തേടുകയാണ്. മുൻ കല്ലുവാതു ക്കൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌
എസ്. സത്യപാലൻ ആയിരുന്നു 2020-ൽ മേവനകോണത്ത് വിജയിച്ചത് കഴിഞ്ഞ രണ്ട് തവണയും മേവനകോണത്ത് വിജയിച്ച ബിജെപിയ്ക്ക് ഹാട്രിക് തികയ്ക്കാൻ വേണ്ടിയുള്ള പോരാട്ടം കൂടിയാണ് എസ്. ആർ. രോഹിണിയ്ക്ക്. 
ഗ്രാമ ബ്ലോക്ക്‌ പഞ്ചായത്തുകളിൽ  ജനപ്രതിനിധി ആയിരിക്കുമ്പോൾ ചെയ്ത ജനപ്രിയ പദ്ധതികൾ ചൂണ്ടികാട്ടിയാണ് എസ്. ആർ. രോഹിണി വോട്ട് തേടുന്നത്. മീനമ്പലം ഡിവിഷനിലെ  ഏഴു വാർഡുകളിലെയും ജനങ്ങൾക്ക് മുന്നിൽ മുന്നോട്ടു വച്ച പദ്ധതികൾ ജന സമക്ഷം വയ്ക്കുകയാണ് എസ്. ആർ രോഹിണി.
@ പാരിപ്പള്ളി വാർഡിലെ ഗുരുനാഥപ്പൻ ക്ഷേത്രത്തിന് സമീപമുള്ള തോടിന് പാർശ്വഭിത്തിനിർമ്മാണം (500000)
@ മേവനക്കോണം വാർഡിലെ ഉറ്റുകുഴി മേവനക്കോണം റോഡ് കോൺക്രീറ്റിങ് സംയുക്തം (500,000)
@  പുതിയപാലം വാർഡിലെ നെടിക്കോട്ടുകുളം നവീകരണം  (500,000)
@ ഇ എസ് എ വാർഡിലെ  അക്കാദമിക്ക് സമീപം ശശിധരൻ വീട്ടുവാതുക്കൽ മുതൽ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിക്ക് സമീപമുള്ള റോഡ് കോൺക്രീറ്റിംഗ്  സംയുക്തം ( 500,000)
@കുളത്തൂർക്കോണം വാർഡിലെ കുന്നുംപുറം ചാവരുകാവ്  റോഡിന് പാർശ്വഭിത്തി നിർമ്മാണം (5,00,000)
@പാമ്പുറം വാർഡിലെ ചള്ളിചിറ കുളം നവീകരണം (5,00,000)
@കുളത്തൂർക്കോണം വാർഡിലെ കുന്നുംപുറം ചാവരുകാവ് റോഡിന് പാർശ്വഭിത്തി നിർമ്മാണം രണ്ടാംഘട്ടം (5,00,000) (പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു)
@ മുടക്കള കുളം നവീകരണം (250,000) പദ്ധതിയിൽ ഉൾപ്പെടുത്തി.
@ കൂടാതെ എന്റെ ഡിവിഷനിൽ ഉൾപ്പെട്ട  ഏക എൽ പി  സ്കൂൾ ആയ കരിമ്പാലൂർ എൽപിഎസ് സ്കൂളിന് തുമ്പൂർമുഴി അനുവദിച്ചു.
@ പുസ്തകവും റാക്കും എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി മീനമ്പലം വാർഡിലെ സുഭാഷ് മെമ്മോറിയൻ ഗ്രന്ഥശാലയ്ക്ക്  പുസ്തകവും റാക്കും  നൽകി..
@ കൂടാതെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള 11 അങ്കണവാടികൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി എന്റെ ഡിവിഷനിൽ  ഒരു അംഗൻവാടി നിർമ്മാണം പദ്ധതിയിൽ ഉൾപ്പെടുത്തി നിരവധി വികസനപ്രവർത്ത നങ്ങൾക്ക് നേതൃത്വം കൊടുത്ത എസ്. ആർ. രോഹിണി വിജയമുറപ്പിച്ചു തന്നെയാണ് മുന്നോട്ട് പോകുന്നത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ആയിരുന്നപ്പോൾ  ഒരു പ്രത്യേക വാർഡിനോടോ പ്രത്യേക മെമ്പറിനോടോ  ഒരു താല്പര്യവും കാണിക്കാതെ രാഷ്ട്രീയ മത ജാതി ഭേദമന്യേ എന്നാൽ കഴിയുന്ന  പദ്ധതികൾ എല്ലാ വാർഡുകളിലും ഏറ്റെടുത്തു നടത്തുവാൻ കഴിഞ്ഞു എന്ന  പൂർണ്ണമായ വിശ്വാസത്തോടെ കല്ലുവാതു ക്കൽ പഞ്ചായത്തിൽ ബിജെപി നടപ്പാക്കിയ
വികസനം തന്നെയാണ് ഡിവിഷനിലെ പ്രധാന ചർച്ചയെന്ന് എസ്. ആർ. രോഹിണി ജന്മഭൂമിയോട് പറഞ്ഞു.


 

Monday, 1 December 2025

ഒത്തു പിടിച്ചാൽ കുലുങ്ങാത്ത കോട്ടയല്ല പരവൂർ മുൻസിപ്പാലിറ്റിയിലെ നെടുങ്ങോലം വാർഡ്

പരവൂർ : ഒത്തു പിടിച്ചാൽ കുലുങ്ങാത്ത കോട്ടയല്ല പരവൂർ  മുൻസിപ്പാലിറ്റിയിലെ 
നെടുങ്ങോലം വാർഡ്  ഇടതുപക്ഷത്തിന്റെ കുത്തക തകർക്കാനാണ്  ബി ജെ പി യുടെ സിന്ധു സുധീർ മത്സരിക്കുന്നത്. കുടുംബശ്രീ,തൊഴിലുറപ്പ്, ഹരിതകർമ്മസേന എന്നിവയെ
ഡിവിഷനിൽ നയിക്കുന്ന സിന്ധുസുധീർ  ആണ് എൻ ഡി എ സ്ഥാനാർത്ഥി കഴിഞ്ഞ തിരഞ്ഞെടുപ്പിലും സിന്ധു സുധീർ തന്നെയാണ് ദേശീയതയുടെ പ്രതിനിധിയായി 
മത്സരിച്ചത്  നിസാര വോട്ടുകൾക്ക് പരാജയമറിഞ്ഞുവെങ്കിലും ഹരിത കർമ്മസേ
സേനയിലൂടെ ജനങ്ങളിൽ ഒരുവളായി ജനങ്ങൾക്ക് ഒപ്പം നിന്ന് ജനങ്ങൾക്കായി പ്രവർത്തിച്ച സിന്ധു സുധീർ കേന്ദ്ര സർക്കാർ  പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിൽ വിജയിച്ചു. ഒപ്പം സേവഭാരതിയുടെ ജീവകാരുണ്യ പ്രവർത്തനത്തിലൂടെ മാതൃകയായ പ്രവർത്തനവും കാഴ്ചവച്ചിട്ടുണ്ട്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ പിന്തള്ളി ബി.ജെ പി രണ്ടാമതെത്തി ബി ജെ പി യും  യുഡിഎഫും തമ്മിലുള്ള വോട്ടുവ്യത്യാസം വളരെ കുറവാണ്. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളിലൂടെയാണ് ഈ നാട് വളർന്നത് എന്ന് സിന്ധുസുധീർ പറയുന്നു.  മുൻസിപ്പൽ ഭരണസമിതിയുടെ  മെല്ലെപ്പോക്കും  വികസന വിരുദ്ധതയും തെരഞ്ഞെടുപ്പിൽ ചർച്ചയാകും. 
കഴിഞ്ഞ രണ്ട് തവണ ഡിവിഷനെ പ്രതിനിധീകരിച്ച ജനപ്രതിനിധികൾക്ക് കാര്യമായൊന്നും ഇവിടെ ചെയ്യാനായിട്ടില്ല അത് കൊണ്ട് തന്നെ ഡിവിഷന്റെ വികസനത്തിനായുള്ള  വോട്ട്  തേടുകയാണ് സിന്ധു സൂധീർ. മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് ആയിരുന്ന സിസു സുധീർ ഇപ്പോൾ ബി ജെ പി ജില്ലാകമ്മിറ്റി അംഗമാണ്.

പൂതക്കുളത്ത് വിജയ പ്രതീക്ഷയോടെ...എൻ ഡി എ

പൂതക്കുളത്ത് വിജയ പ്രതീക്ഷയോടെ...എൻ ഡി എ

പരവൂർ : ജനക്ഷേമ പ്രവർത്തനങ്ങളോ വികസന പദ്ധതികളോ നടപ്പാക്കാത്ത ഗ്രാമ  പഞ്ചായത്തിലൊന്നാണ്  പൂതക്കുളം
പഞ്ചായത്ത്.രൂപവത്കൃതമായ കാലം മുതൽ ഇടത് ചേരിയിൽ നിൽക്കുന്ന പൂതക്കുളം ഗ്രാമപ്പഞ്ചായത്ത് ഭരിക്കാൻ ബിജെപി ഒരുങ്ങുന്നു. ഇടതു കോട്ടയിൽ വിള്ളലുണ്ടാക്കി വിജയം നേടാനുറച്ച് തന്നെ യാണ് ബിജെപി സ്ഥാനാർഥികൾ ശക്തമായ മത്സരവുമായി രംഗത്തുള്ളത്.
പഞ്ചായത്ത്‌ ഭരണം നിലനിർത്താൻ ഇടതുമുന്നണി എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുകയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയ്ക്ക് പിറകെ രണ്ടാം സ്ഥാനത്തും
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടിങ് നില ഉയർത്തി ഇടതുമുന്നണി പിന്നിലാക്കി യു ഡി എഫിന് പിന്നിൽ രണ്ടാം സ്ഥാനത്തും എത്തി വോട്ട് നിലവാരത്തിൽ സ്ഥായിയായ നിലയിലെത്തിയ എൻ ഡി എ ഇരുമുന്നണികളെയും പിന്നിലാക്കി തദേശ തിരഞ്ഞെടുപ്പിൽ 19വാർഡിലും ഒരു പോലെ മുന്നേറ്റം നടത്തി വിജയമുറപ്പിക്കുകയാണ്.
ഇടതുമുന്നണിയും കോൺഗ്രസും ബി.ജെ.പി.യും ചുവരെഴുത്തും പോസ്റ്റർ പതിക്കലുമൊക്കെയായി പ്രചാരണപ്രവർത്തനങ്ങളിൽ സജീവമാണ്. കുടുംബയോഗങ്ങളിലും വീടുവീടാന്തരം കയറി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലുമാണ് ഇപ്പോൾ ബിജെപി സ്ഥാനാർഥികൾ ബിജെപിയ്ക്കായി
ഏറെ പുതുമുഖങ്ങൾ മത്സരിക്കുന്ന പൂതക്കുളത്ത്  പ്രചാരണത്തിനു ചൂടേറെയാണ്. യുവതീയുവാക്കൾ മത്സരരംഗത്തുള്ളതാണ് മറ്റൊരു പ്രത്യേകത. കോൺഗ്രസിന്റെ സംഘടന സംവിധാനത്തിൽ കെട്ടുറപ്പ് ഇല്ലാത്തതും 
ഏകോപനത്തിനും
നയിക്കാനും നേതാക്കൾ ഇല്ലാത്തതും കോൺഗ്രസിനെ പിന്നോട്ടടിക്കുന്നു.ഇടതു മുന്നണിയിൽ തന്നെ സിപിഎം ആധിപത്യം പുലർത്തുന്ന പൂതക്കുളത്ത് ഇക്കുറി സിപിഎം സീറ്റിങ് സീറ്റുകളിൽ ഉള്ള മെമ്പർമാർ തന്നെ റിബൽ സ്ഥാനാർഥികളുമായി രംഗത്ത് വന്നതോടെ പരുങ്ങലിൽ ആയ ഇടതുമുന്നണിയിൽ കലാപകൊടി ഉയർത്തി സിപിഐയും രംഗത്തുണ്ട്. നാളിതുവരെ പഞ്ചായത്ത്‌ ഭരിച്ച സിപിഎമ്മിന്റെ വികസനവിരുദ്ധ നയങ്ങളും സംസ്ഥാനതലത്തിൽ പാർട്ടിക്കെതിരേ ഉയരുന്ന വിമർശനങ്ങളും ആരോപണങ്ങളും ഉയർത്തിക്കാട്ടി
സിപിഎമ്മിന്റെ ജനവിരുദ്ധ നയങ്ങൾക്കും എതിരെ ബിജെപി ശക്തമായ പ്രചരണമാണ് ഇവിടെ നടത്തുന്നത്.
എന്നാൽ ഈ പ്രചാരണങ്ങൾക്കുമേലേ ഇവിടെ നേട്ടം കൊയ്യാമെന്ന ചിന്തയിലാണ്‌ 
സിപിഎം 9 വാർഡുകളിൽ ബി.ജെ.പി.യുംസിപിഎമ്മും നേർക്ക് നേർ എറ്റ്മുട്ടുമ്പോൾ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പലയിടത്തും കോൺഗ്രസ്‌ സ്ഥാനാർഥികൾ പരാജയം ഉറപ്പിച്ചു മത്സരരംഗത്തില്ല.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒന്നും രണ്ടും വോട്ടുകൾക്ക് മിക്ക വാർഡുകളിലും പരാജയപ്പെട്ട ബി.ജെ.പി. ഇക്കുറി പഞ്ചായത്ത്‌ ഭരണം പിടിക്കുമെന്നുറപ്പിച്ചു ശക്തമായ പോരാട്ടത്തിലാണ്.
ഒന്നാം വാർഡായ  കോട്ടുവൻകോണം ബിജെപിയുടെ സീറ്റിങ് സീറ്റാണു ഇവിടെ പൂതക്കുളം ഏരിയ പ്രസിഡന്റ്‌ ബിജു നന്ദനം മത്സരിക്കുമ്പോൾ രണ്ടാം വാർഡായ മുക്കടയിൽ പരവൂർ മണ്ഡലം വൈസ്പ്ര സിഡന്റ്‌ പാലോട്ട് കാവ് ശിവനും, കൂനം കുളത്ത് സുനിത. പി, വില്ലേജ് വാർഡിൽ 
ബി ജെ പി ജില്ലാ കമ്മിറ്റി അംഗം 
വി. കെ. സുനിൽ കുമാറും, പുത്തൻ കുളത്ത് എം.സലീം,ഈഴംവിളയിൽ ചിപ്പിചന്ദ്രൻ, പഞ്ചായത്ത്‌ ഓഫീസ് ഷിജു. പി, എച്ച്. എസ്. വാർഡിൽ സംസ്ഥാന  കൗൺസിൽ അംഗവും പഞ്ചായത്തിലെ പ്രതിപക്ഷ നേതാവുമായ സജീഷ് അപ്പു മാങ്കൂട്ടം, ഊന്നി ൻമൂട് ശ്രീജ,പുന്നേക്കുളം വാർഡിൽ ബിന്ദു,
ഇടയാടിയിൽ ശ്രീജയ, മിനി സ്റ്റേഡിയം വാർ ഡിൽ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാംരാജ്, നെല്ലേറ്റിൽ രശ്മി. ആർ, മാവിള ബിന്ദു, ഇടവട്ടം സന്ധൃ,കലയ്ക്കോട് വാർഡിൽ പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് ശ്യംചന്ദ്രൻ, പി എച്ച് ഡി വാർഡിൽ ദിലീപ് കുമാർ, പെരുങ്കുളം മജ്ഞു രാജ്, ഞാറോട് പ്രീതകുമാരി 
എന്നിവർ മത്സരിക്കുന്നു.
പതിറ്റാണ്ടുകളായി എൽ ഡിഎഫ് ഭരിക്കുന്ന ഇവിടെ ഓരോ തെരഞ്ഞെടുപ്പിലും നിരവധി വാഗ്ദാനങ്ങളുമായാണ് 
എൽഡിഎഫ് വോട്ടർമാർക്ക് മുന്നിലെത്തുക. ഈതട്ടിപ്പ് ജനങ്ങൾ തിരിച്ചറിഞ്ഞതിനാൽ  ഈ തിരഞ്ഞെടുപ്പിൽ
മുന്നോട്ടുപോകാനാവില്ലെന്നുറപ്പ് വന്നതോടെ ഇടതു മുന്നണി പ്രതിരോധ ത്തിലായി.കേന്ദ്ര സംസ്ഥാന സർക്കാരുകൾ തദ്ദേശ സ്ഥാപനങ്ങൾവഴി നടപ്പാക്കുന്ന പദ്ധതികൾപോലും യഥാസമയം ഏറ്റെടുക്കാൻ മടിക്കുകന്ന പഞ്ചായത്ത്‌ ആണിത്.  എല്ലാ മേഖലയിലും മുരടിപ്പ് മാത്രം.  സ്വജനപക്ഷപാതവും അഴിമതിയും മാത്രമാണ് എൽ ഡിഎഫ് ഭരണസമിതിയുടെ മുഖമുദ്ര. പി എം എ വൈ പദ്ധതിയോട് പോലും നിഷേധാത്മക നിലപാടാണ് ഭരണസമിതിക്കുള്ളത്.  കുടിവെള്ളക്ഷാമം പരിഹരിക്കാനോ കാർഷിക വിളകൾക്ക് ജലസേചന സൗകര്യമൊരുക്കാനോ 
ഭരണസമിതി മുൻകൈയെടുത്തിട്ടില്ല. കേന്ദ്ര സർക്കാരിന്റെ  ജനപക്ഷ നിലപാടുകളും പ്രവർത്തനങ്ങളും വിശദീകരിച്ചാണ് എൻ ഡി എ ഇത്തവണ വോട്ടർമാർക്ക് മുന്നിലെത്തുന്നത്.



കളിയാക്കുളത്തിന് പുരോഗതിയുടെ പൊൻതിളക്കമുള്ള പത്ത് വർഷങ്ങൾ സമ്മാനിച്ച കളിയാക്കുളം ഉണ്ണി

ചാത്തന്നൂർ : കളിയാക്കുളത്തിന് 
 പുരോഗതിയുടെ പൊൻതിളക്കമുള്ള 
പത്ത് വർഷങ്ങൾ സമ്മാനിച്ച കളിയാക്കുളം ഉണ്ണി കളിയാക്കുളത്ത് ബിജെപിയുടെ ഹാട്രിക് തികയ്ക്കാൻ ഇറങ്ങുന്നു. 2015ൽ കളിയാക്കുളം ഉണ്ണിയിലൂടെയാണ് ബിജെപി വാർഡ് പിടിച്ചെടുക്കുന്നത് തുടർന്ന് 2020-ൽ ബിജെപിയുടെ മീരഉണ്ണി വാർഡിൽ നിലനിർത്തി ഇക്കുറി ഹാട്രിക് തികയ്ക്കാൻ 
വിജയം ഉറപ്പിച്ചു കളിയാക്കുളം ഉണ്ണി മത്സരിക്കുമ്പോൾ തുടർ വികസനത്തിനായാണ് ബിജെപി വോട്ട് ചോദിക്കുന്നത്.വാർഡിലെ കുടിവെള്ള പ്രശ്നത്തിന്
ശാശ്വത പരിഹാരം കണ്ടതാണ്‌ കഴിഞ്ഞ പത്ത് വർഷത്തെ വാർഡിലെ പ്രധാന നേട്ടങ്ങളിലൊന്ന്‌. വേനൽക്കാലത്ത് ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുന്ന അവസ്ഥ മാറി. ഇപ്പോൾ  24 മണിക്കൂറും പൈപ്പ് ലൈൻ വഴി കുടിവെള്ളം  ലഭിക്കുന്നു. ജൽ ജീവൻ മിഷൻ വഴി നിരവധി കുടുംബങ്ങൾക്ക്‌ സൗജന്യമായി വാട്ടർ കണക്ഷൻ നൽകി 
മാലിന്യ മുക്തം
വഴിയരികിൽ കൂടി കിടക്കുന്ന ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങളായിരുന്നു
കുടുംബശ്രീ പ്രവർത്തകരുടെയും സഹായത്തോടെ വാർഡ് പ്രദേശം മാലിന്യ മുക്തമാക്കി . വാർഡിൽ മാലിന്യ നിർമാർജനത്തിന് സംവിധാനമൊരുക്കി.  
എൽഇഡി വെളിച്ചം ഏറ്റവും കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിച്ച വാർഡുകളിലൊന്നാണിത്‌. ട്യൂബ് സെറ്റ് മാറ്റി 300 ഓളം എൽ ഇ ഡി ബൾബ് സ്ഥാപിച്ചു.
സുഗമം യാത്ര
സഞ്ചാരയോഗ്യമല്ലാത്ത റോഡുകൾ ഗതാഗത യോഗ്യമാക്കി . ചെളിക്കുണ്ട് നിറഞ്ഞ റോഡിലൂടെയുള്ള  യാത്ര പഴങ്കഥയായി . മുഴുവൻ റോഡുകളും നവീകരിച്ചു. ജനങ്ങളുടെ ആവശ്യ പ്രകാരം പുതിയ റോഡുകൾ നിർമിച്ചു . ഇടവഴികൾ കോൺക്രീറ്റ് ചെയ്തു. 
ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി വാർഡിലെ പുതിയ വീട് നിർമിച്ച് നൽകി.കൂടുതൽ അർഹരായ കൂടി പദ്ധതിയിലേക്ക്‌ തെരഞ്ഞെടുത്തു. 
കളിയാക്കുളത്ത്  വികസനങ്ങൾക്ക് ചുക്കാൻ പിടിച്ച കളിയാക്കുളംഉണ്ണി
വികസനതുടർച്ചയ്ക്കായാണ്
 വാർഡിൽ ബിജെപിയുടെ ഹാട്രിക് തികയ്ക്കാൻ വീണ്ടും മത്സരിക്കുന്നത്‌.രാക്ഷ്ട്രീയ എതിരാളികൾ പോലും ഒരേ സ്വരത്തിൽ കളിയാക്കുളം ഉണ്ണിയുടെ വിജയം സുനശചിതമെന്ന്


സി പി ഐ പരവൂർ മണ്ടലം കമ്മിറ്റിയിൽ വിഭാഗിയത രൂക്ഷമായി മുതിർന്ന നേതാവ് പാരിപ്പള്ളി എസ്. രാജീവ് മണ്ടലം സെക്രട്ടറിയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട്പാർട്ടിയിൽ നിന്നും രാജിവച്ചു.

ചാത്തന്നൂർ: സി പി ഐ  പരവൂർ മണ്ടലം  കമ്മിറ്റിയിൽ വിഭാഗിയത രൂക്ഷമായി മുതിർന്ന 
നേതാവ് പാരിപ്പള്ളി എസ്. രാജീവ്  മണ്ടലം സെക്രട്ടറിയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട്പാർട്ടിയിൽ നിന്നും രാജിവച്ചു. നിലവിൽ  സി പി ഐ പാരിപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും എ.ഐ കെ എസ് കൊല്ലം ജില്ലാ കമിറ്റി അംഗം കിസാൻ സഭ പരവൂർ മണ്ടലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കല്ലുവാതുക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ ആക്ടിങ്ങ് പ്രസിഡന്റ് എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. സി പി ഐ പാർട്ടി പരവൂർ മണ്ടലം സെകട്ടറിയുടെ
നേതൃത്വത്തിൽ  വിവിധ മേഖലകളിൽ നടത്തി വരുന്ന അഴിമതികളും പാരിപ്പള്ളി 
മെഡിക്കൽ  കോളേജിൽ നടന്ന താത്കാലിക നിയമനങ്ങളിൽ അഴിമതി  നടന്നതായും ആരോപിക്കുബോൾ  മണ്ടലം സെക്രട്ടറി ഇളംകുളം സഹകരണ ബാങ്കിൽ ഡയറക്ടർ ബോർഡ് അംഗമായിരുന്ന സമയത്ത് ഭൂമി വാങ്ങിയതിൽ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പും ഇതേ ബാങ്കിൽ നടന്ന ലോൺ തിരിമറികൾ അന്വേഷിക്കണമെന്ന ആവശ്യവും ഇദ്ദേഹം ഉയർത്തുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിൽ കോഴ വാങ്ങി സീറ്റ് വില്പന നടത്തി കല്ലുവാതുക്കൽ പഞ്ചായത്തിലേക്കുള്ള ഇടതുമുന്നണിയുടെ സാധ്യതയ്ക്ക് മങ്ങലേല്പിച്ചെന്നും പാരിപ്പള്ളി. എസ്.രാജീവ് ആരോപിക്കുന്നു. വരും ദിനങ്ങളിൽ സഹപ്രവർത്തകരുമായി ആലോചിച്ച്  നടപടികൾ കൈകൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.

Friday, 28 November 2025

എൽ ഡി എഫിനും കൺഫ്യുഷൻ ആരാണ് സ്ഥാനാർഥി

എൽ ഡി എഫിനും കൺഫ്യുഷൻ ആരാണ് സ്ഥാനാർഥി
ചാത്തന്നൂർ: എൽ ഡി എഫിനും കൺഫ്യുഷൻ ആരാണ് ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ കല്ലുവാതുക്കൽ ഡിവിഷനിൽ
എൽ ഡി എഫ് സ്ഥാനാർഥി ആരാണ് എന്ന് 
ഒരാൾ എൽ ഡി എഫ് സ്ഥാനാർഥിയായും ഒരാൾ എൽ ഡി എഫ് സ്വതന്ത്രൻ ആയും നോമിനേഷൻ കൊടുത്തു അഭ്യർത്ഥനയും ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകൾ അടിച്ചു പ്രചരണം തുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും എൽ ഡി എഫ് സ്ഥാനാർഥി ആരാണ് എന്ന് ഇപ്പോഴും കൺഫ്യുഷൻ ആണ് ഗ്രാമപഞ്ചായത്തിലെ എൽ ഡി എഫ് സ്ഥാനാർഥികൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥാനാർഥിയ്ക്ക് വോട്ട് പിടിക്കുന്നതുമില്ല.
ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ഇടതുമുന്നണി ധാരണയുടെ അടിസ്ഥാനത്തിൽ ജനതദള്ളിന് മാറ്റിവച്ച
കല്ലുവാതുക്കൽ ഡിവിഷനിലാണ് എൽ ഡി എഫിന് രണ്ട് സ്ഥാനാർഥികൾ രംഗത്തുള്ളത്. ജനതദൾ പ്രവർത്തകരായ രണ്ട് പേരും അവകാശവാദവുമായി പ്രചരണത്തിൽ രംഗത്തുണ്ട്. ബി കുഞ്ഞയ്യപ്പനും അശോകനുമാണ് രംഗത്തുള്ളത് ജനതദൾ ചിഹ്നത്തിലാണ് അശോകൻ പോസ്റ്റർ അടിച്ചിരിക്കുന്നത് എങ്കിൽ എൽ ഡി എഫ് സ്വതന്ത്രനായി കുട ചിഹ്നത്തിലാണ് ബി. കുഞ്ഞയ്യപ്പൻ പോസ്റ്റർ അടിച്ചിരിക്കുന്നത് ഇരുകൂട്ടരും അവരവർ തന്നെയാണ് ഇടതുസ്ഥാനാർഥിയെന്ന് അവകാശം ഉന്നയിക്കുമ്പോൾ ഇടത് മുന്നണി നേതാക്കൾ പോലും കൺഫ്യുഷനിലാണ്.

നമുക്ക് വേണ്ടത് പി എം ശ്രീ പദ്ധതി തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നു.

നമുക്ക് വേണ്ടത് പി എം ശ്രീ പദ്ധതി തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നു.

@ ഇതോ..ചാത്തന്നൂരിലെ സമഗ്ര വിദ്യാഭ്യാസ വികസനപദ്ധതി

ചാത്തന്നൂർ : വിദ്യാഭ്യാസ രംഗത്ത് സർക്കാർ സംവിധാനത്തിന്റെ നിലവാരം എത്രമാത്രം തരംതാണതാണെന്ന് മനസ്സിലാവുന്നത്. ചാത്തന്നൂരിലെ സർക്കാർ സ്കൂളുകൾ കാണുമ്പോൾ ആണ്. ഇതോ ചാത്തന്നൂർ എം എൽ എഅവകാശപ്പെടുന്ന ചാത്തന്നൂരിലെ സമഗ്ര വിദ്യാഭ്യാസ വികസനപദ്ധതി എന്ന് നാട്ടുകാർ ചോദിച്ചു തുടങ്ങിയിരിക്കുന്നു.
വിദ്യാഭ്യാസ വകുപ്പിന് ഒരു സ്കൂളിന്റെയും കുട്ടികളുടെയും  നിലവാരം ഉയർത്താൻ ഫണ്ടുകൾ ഇല്ല എന്ന് പറഞ്ഞു കൈമലർത്തുമ്പോൾ സ്കൂൾ 
പ്രിൻസിപ്പലും ടീച്ചേഴ്സും ചേർന്ന് വാട്ട്‌സ് ഗ്രൂപ്പ്‌ മുഖേന പൂർവ്വവിദ്യാർത്ഥി സംഘടന രൂപീകരിച്ചു കൊണ്ട്  പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ നിരന്തരം ബന്ധപ്പെട്ട് ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
പൂർവ്വ വിദ്യാർത്ഥികളെ സാമ്പത്തിക ത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ചു
സ്കൂളിന്റെ വികസനത്തിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
കുട്ടികൾക്കുകൾക്ക് ഉള്ള പഠനോപകരണ ങ്ങൾ മുതൽ  ക്ലാസ് മുറികൾ നവീകരിക്കാൻ വരെയുള്ള വലിയ തുകയുടെ ബാധ്യതയാണ് അധ്യാപകർ
പൂർവ്വവിദ്യാർത്ഥികളെ ഇത്  അടിച്ചേൽപ്പിക്കുന്നത് നിത്യസംഭവമായി മാറിയതോടെയാണ് ഇ അവസരം മുതലെടുത്ത് ജി.എസ്. ജയലാൽ എം എൽ എ യുടെ നേതൃത്വത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ പേരിൽ പൊതുജനങ്ങളെ
പങ്കെടുപ്പിച്ചു കൊണ്ട് വികസനസമിതികൾ
ഉണ്ടാക്കിയത്. സ്കൂൾ വികസനസമിതിയെന്ന പേരിൽ ഭരണ കക്ഷി രാക്ഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ സംഘടിപ്പിച്ചു കൊണ്ട് ഉണ്ടാക്കുന്ന വികസനസമിതികളും പി ടി എ ഭരണപക്ഷ അധ്യാപക സംഘടന പ്രതിനിധി കളും  ചേർന്ന് നടത്തുന്ന സ്കൂൾ വികസനത്തിന് വിളിക്കുന്ന പേരാണ് സമഗ്ര വിദ്യാഭ്യാസ വികസനപദ്ധതി.ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ സർക്കാർ സ്കൂളുകളിൽ ആണ് ഇത്തരത്തിലുള്ള പദ്ധതികൾ  കൂടുതലായി  കാണാൻ കഴിയും. സ്കൂളിൽ സർക്കാർ നടത്തുന്ന നിർമ്മാണപ്രവർത്തികൾ മുതൽ സമസ്ത മേഖലകളിലും രാക്ഷ്ട്രീയ ഇടപെടൽ നടത്തുകയാണ് സ്കൂൾ വികസനസമിതി യിൽ കയറി കൂടുന്ന രാക്ഷ്ട്രിയ പ്രതിനിധികൾ. കുട്ടികൾക്ക് അറിവ് പകർന്നു നൽകി അവർക്ക് മാതൃകയാവേണ്ട അധ്യാപകർ യാചക വേഷം കെട്ടി പൂർവ്വവിദ്യാർത്ഥികളോട് യാചിച്ചു കൊണ്ടാണ് പല സ്കൂളുകളിലും സ്മാർട് ക്ലാസ്സ് റൂമുകൾ പണിഞ്ഞിരിക്കുന്നത്  പക്ഷേ അത് ഉദ്ഘാടനം ചെയ്യുന്നത് സമഗ്ര വിദ്യഭ്യാസ വികസന പദ്ധതി എന്ന പേരിൽ ജന പ്രതിനിധികളും.

@ സർക്കാർ സ്കൂളിലും പഠനോപകരണ ങ്ങൾ വിതരണം ചെയ്യുന്നതിൽ ബിസിനസ്സ്.

സ്കൂൾ കുട്ടികൾക്ക് സൗജന്യമായി ലഭിച്ചുകൊണ്ടിരുന്ന രണ്ട് സെറ്റ് യൂണിഫോമിന് ഇപ്പോൾ അമിതമായ ചാർജ് ഈടാക്കി ലക്ഷങ്ങളുടെ തട്ടിപ്പാണ് സ്കൂൾ തലങ്ങളിൽ അരങ്ങേറുന്നത്.ഒപ്പം പി ടി എ ഫണ്ടും പഠനോപകരണങ്ങളും കച്ചവടം ചെയുന്നുണ്ട്. വിവിധ കമ്പനികളുടെ ഗൈഡുകളും മറ്റും സ്കൂളുകളിൽ തന്നെ കച്ചവടം നടത്തുന്നുണ്ട്. അധ്യാപക സംഘടന നേതാക്കൾ തന്നെ ഇതിനെല്ലാം ഒത്താശ ചെയ്യുന്നുണ്ട്. രാഷ്ട്രീയം കളിക്കുന്ന അധ്യാപക സംഘടനകളും പി ടി എ യും ഉള്ളതു കൊണ്ടാണ്  സ്കൂൾ വികസനവും വിദ്യാഭ്യാസ സമ്പ്രദായവും അട്ടിമറിയ്ക്കുന്നത്.

 
@ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് വിദ്യാലയങ്ങൾ നവീകരിക്കാൻ കേന്ദ്ര സഹായം വേണ്ട പൊതുജനങ്ങൾ മതിയെന്ന്.പൊതു ജനങ്ങൾ നിർമ്മാണപ്രവർത്തികളുടെ കണക്ക് ചോദിക്കില്ല കേന്ദ്ര സർക്കാർ കൃത്യമായ കണക്ക് ചോദിക്കും പൊതു ജനങ്ങളുടെ പൈസയിൽ സ്കൂൾ നവീകരിക്കുമ്പോൾ
സർക്കാർ ഖജനാവ് സുരക്ഷിതം പൊതുജനങ്ങളുടെ പോക്കറ്റ് കാലിയാകും.

@ പി എം ശ്രീ പോലുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു സ്കൂളിന്റെ നവീകരണത്തിന് ഒരു കോടി 14 ലക്ഷം രൂപ ലഭിക്കും എന്നിരിക്കെ കേരളത്തിലെ സ്കൂളുകളിൽ ലഭിക്കേണ്ട 3000 കോടി രൂപയാണ് സംസ്ഥാന ഗവൺമെന്റ് രാഷ്ട്രീയ വൈരാഗ്യം കാണിച്ച് വേണ്ട എന്ന് വച്ചത് നിലവിൽ പഠിക്കുന്ന കുട്ടികൾക്കും വരുംതലമുറയ്ക്കും പ്രയോജനപ്പെടേണ്ട പദ്ധതികൾ നടപ്പിലാക്കണമെന്ന് പറയാൻ കേരളത്തിലെ ഒരു അധ്യാപക സംഘടനകളും ഇല്ല കാരണം രാക്ഷ്ട്രീയ മാണ്.

ഫോട്ടോ :  ചാത്തൂരിലെ ഒരു പ്രമുഖ സ്കൂളിന്റലെ ക്ലാസ് മുറിക്ക് മുന്നിൽ പതിച്ചിരിക്കുന്ന ഒരു ഫലകമാണ്, ഇതുപോലുള്ള ബോർഡുകൾ മിക്ക ക്ലാസ് മുറികളുടെയും മുന്നിലുണ്ട്




ചാത്തന്നൂരിലെ മുതിർന്ന സ്വയം സേവകൻ രഘുനാഥൻ ആചാരി അന്തരിച്ചു.

ചാത്തന്നൂരിലെ മുതിർന്ന സ്വയം സേവകൻ 
രഘുനാഥൻ ആചാരി അന്തരിച്ചു.

ചാത്തന്നൂർ: ഏറം കാവിൽ വീട്ടിൽ  പരേതരായ ചെല്ലപ്പൻ അചാരിയുടെയും ലക്ഷ്മികുട്ടിയുടെയും മകനും ചാത്തന്നൂരിലെ മുതിർന്ന സംഘ പ്രവർത്തകനുമായ രഘുനാഥൻ ആചാരി (61) അന്തരിച്ചു. ബിജെപി കാരംകോട് ബൂത്ത്‌ പ്രസിഡന്റ്‌ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: സി.അംബിക. മക്കൾ:  രമ്യ. (ഗവൺമെന്റ് സ്കൂൾ കോയിപ്പാട്), പരേതനായ രാജിരഘു. എ. ആർ.മരുമക്കൾ: സുബീഷ്. ശ്യംരാജ് ഫോൺ 7907523595

സംഘപാതയിലെ ഉറച്ച ശബ്ദംപന്നിമൺ രാജേന്ദ്രൻ ശക്തമായ രാക്ഷ്ട്രീയ പോരാട്ട വീതിയിലാണ്



കൊട്ടിയം : നെടുമ്പനയുടെ ഹൃദയം കീഴടക്കാൻ സംഘടരംഗത്തെ പ്രവർത്തന മികവുമായി പന്നിമൺ രാജേന്ദ്രൻ.
സംഘപാതയിലെ ഉറച്ച ശബ്ദമായ
ശക്തമായ രാക്ഷ്ട്രീയ പോരാട്ട വീതിയിലാണ് ബാലസ്വയം സേവകനായി പന്നിമൺ ശാഖയിലൂടെ കടന്ന് വന്ന പന്നിമൺ രാജേന്ദ്രൻ
ബാലഗോകുലത്തിലും എ ബി വി പി യിലും
ശക്തമായ സാന്നിധ്യമായി 
പിന്നീട് യുവമോർച്ചയിലൂടെ ബിജെപി എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറി
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി..
ബിജെപി ഇരവിപുരം നിയോജക മണ്ഡലം പ്രസിഡന്റ്‌ രണ്ടു തവണ ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി  തുടങ്ങിയ ചുമലതകൾ വഹിച്ചു നിലവിൽ ബിജെപി സംസ്ഥാന കൗൺസിൽ അംഗമാണ്. പന്നിമൺ ദുർഗ്ഗ പുരി ശ്രീ മാടൻ കോവിൽ ക്ഷേത്രത്തിന്റെ ഭാരവാഹിയായി  പ്രവർത്തിക്കുന്നു.
കഴിഞ്ഞ 35 വർഷമായി രാക്ഷ്ട്രിയ സാമൂഹ്യ സാംസ്‌കാരിക 
രംഗത്ത്  സജീവസാന്നിധ്യമാണ്.
തൃക്കോവിൽവട്ടം, നെടുമ്പന, ഇളമ്പള്ളൂർ,
ആദിച്ചനല്ലൂർ പഞ്ചായത്തുകളിലെ 34
വാർഡുകൾ ചേർന്നതാണ് ജില്ലാ പഞ്ചായത്ത് നെടുമ്പന ഡിവിഷൻ. ഡിവിഷൻ ഉണ്ടായ സമയം മുതൽ ഇടതു പക്ഷത്തോട് കൂറ് പുലർത്തിയ ഡിവിഷൻ ഇപ്പോൾ മാറ്റത്തിനായി കൊതിക്കുകയാണ്. ബിജെപിയ്ക്ക് ശക്തമായ സംഘടന സംവിധാനവും ജനകീയ അടിത്തറയുമുള്ള നെടുമ്പന വിജയ ത്തിലേക്ക് നടന്നടുക്കുകയാണ് ബിജെപി വിജയപ്രതീക്ഷയുള്ള സ്ഥനാനാർഥികൾ ആണ്പന്നിമൺ രാജേന്ദ്രന് കരുത്തായി വാർഡ് തലങ്ങളിൽ മത്സരിക്കുന്നത്.
2000യിരത്തിൽ മയ്യനാട് പഞ്ചായത്ത്‌ ഒന്നാം വാർഡ്‌ ആയ വാഴപ്പള്ളി വാർഡിൽ നിന്നും 2020ൽ മയ്യനാട് പഞ്ചായത്ത്‌ ഉമയനല്ലൂർ നോർത്ത് വാർഡിൽ നിന്നും ജനവിധി തേടിയിട്ടുണ്ട്
ജില്ലയിലെ ബിജെപിയുടെ പോരാട്ടങ്ങൾക്ക് കരുത്ത് പകർന്ന നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ അനുഭവസമ്പത്തും സേവന രംഗത്ത് നടത്തിയ സമാന കളില്ലാത്ത പ്രവർത്തനങ്ങളും കരുത്താക്കി മാറ്റിയാണ് നെടുമ്പനയിൽ ജനവിധി തേടുന്നത്.


Thursday, 27 November 2025

ഞവരൂർ വാർഡിൽ മാറ്റത്തിന്റെയും വികസനത്തിൻ്റെ വെളിച്ചം പകരാനാണ് നാട്ടുകാരും വീട്ടുകാരും കണ്ണൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന വിനോദിന്റെ പോരാട്ടം

ചാത്തന്നൂർ: ഞവരൂർ വാർഡിൽ മാറ്റത്തിന്റെയും വികസനത്തിൻ്റെ വെളിച്ചം പകരാനാണ് നാട്ടുകാരും വീട്ടുകാരും കണ്ണൻ എന്ന്  സ്നേഹത്തോടെ വിളിക്കുന്ന വിനോദിന്റെ പോരാട്ടം. കണ്ടുമുട്ടുന്ന ഓരോ മനുഷ്യനോടും അതിൻ്റെ ആവശ്യകത ഓർമപ്പെടുത്തിയാണ്  ചാത്തന്നൂർ പഞ്ചായത്തിലെ ഞവരൂർ വാർഡിൽ മത്സരിക്കുന്ന ഓട്ടോറിഷാ തെ
തൊഴിലാളിയായ വിനോദ്  വോട്ടു ചോദിക്കുന്നതും. ഇത്രയുംകാലം ജയിപ്പിച്ചുവിട്ടവർ എന്തുചെയ്‌തുവെന്ന മൂർച്ചയുള്ള ചോദ്യം തൊടുത്താണ് ഈ ചെറുപ്പക്കാരൻ ആളുകളിൽ നിറയുന്നത്. ചാത്തന്നൂർ സ്റ്റാന്റിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനമാർഗ്ഗം 
തേടുന്ന വിനോദ് ബി എം എസിന്റെ സജീവ പ്രവർത്തകൻ ആയിരിക്കെയാണ്ബി ജെ പി യുടെ സ്ഥാനാർത്ഥിയാവണമെന്നുള്ള വാർഡ് കമ്മിറ്റിയുടെ നിർദ്ദേശമെത്തിയത് തുടർച്ചയായുള്ള എൽ ഡി എഫ് ഭരണത്തിൽ അവഗണന നേരിടുന്ന ഞവരൂർ വാർഡ് 
 ഇരുകൈയും നീട്ടിയാണ് സ്ഥാനാർഥിയെ വരവേൽക്കുന്നത്. ഓട്ടോറിഷ ഓടിക്കുന്നതിനോടൊപ്പം തന്നെ മേഖലയിലെ കലാ - കായിക- സാംസ്‌കാരിക രംഗങ്ങളിൽ സജീവമായ  വിനോദിന്  പരിചയപ്പെടുത്തലോ മുഖവുരയോ ആവശ്യമില്ല. മാറ്റത്തിന് കാതോർക്കുന്ന  ഞവരൂർ ഗ്രാമത്തിൻ്റെ വികസനത്തിനായി ഒന്നും
 നേടിയെടുക്കാൻ  നിലവിലുള്ള എൽ ഡി.എഫ് മെബർക്ക് 
കഴിഞ്ഞിട്ടില്ല.  പഞ്ചായത്തുകൾ നൽകുന്ന ചെറിയ ഫണ്ടുകൾ ഉപയോഗിച്ചുള്ള അടിസ്ഥാന സൗകര്യ വർധനവ് പോലും  നടക്കാത്ത ഞവരൂർ വാർഡിൽ 
ഇത്തവണയെങ്കിലും ഇതിന് മാറ്റമുണ്ടാകണമെന്ന  എൻഡിഎ 
 സ്ഥാനാർഥിയുടെ അഭ്യർഥന നാട് അനുഭാവത്തോടെ കേൾക്കുന്നു അത് കൊണ്ട് തന്നെ വിജയമുറപ്പിച്ച് തന്നെയാണ് എൻ.ഡിഎ മുന്നോട്ട് പോകുന്നത്.

Monday, 24 November 2025

ഇത്തിക്കരയിൽ ദേശീയതയുടെവിജയകൊടി നാട്ടാൻ എസ്.വി. അനിത്ത്കുമാർ

ഇത്തിക്കരയിൽ ദേശീയതയുടെ
വിജയകൊടി നാട്ടാൻ എസ്.വി. അനിത്ത്കുമാർ

ചാത്തന്നൂർ : ആദർശത്തിന്റെ ഉറച്ച രാഷ്ട്രീയം ജീവവായുപോലെ കൊണ്ടുനടക്കുമ്പോഴും ബന്ധങ്ങൾ കോട്ടംതട്ടാതെ കാത്തുസൂക്ഷിക്കുന്നവരുടെ നാടാണ് ചാത്തന്നൂർ അത് കൊണ്ട് തന്നെ ഇത്തിക്കര ഡിവിഷനിലെ ബിജെപി സ്ഥാനാർഥിയും പൊതു സമൂഹത്തിനിടയിൽ സ്വീകാര്യതയുള്ള എസ്. വി.അനിത്ത്കുമാർ ആണ്.
കൊല്ലം ജില്ലാപഞ്ചായത്ത്‌ ഇത്തിക്കര ഡിവിഷനിൽ എൻ ഡി എ സ്ഥാനാർഥിയായി മത്സരിക്കുന്നത്. ബിജെപിയുടെ സഹകരണസെൽ ജില്ലാ കൺവീനർ,
ദേശിoഗനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇടതു കുത്തകയായ ഇത്തിക്കരയിൽ ഇക്കുറി മാറ്റത്തിന്റെ കാറ്റ് വീശുകയാണ് എൻ ഡി എ യും എൽ ഡി എഫും നേർക്ക് നേർ ഏറ്റ് മുട്ടുന്ന ഇവിടെ
യു ഡി എഫ് സ്ഥാനാർഥി ഇത് വരെയും രംഗപ്രവേശനം ചെയ്തിട്ടില്ല. 
ആദിച്ചനല്ലൂർ പഞ്ചായത്തിലെ രണ്ടു ബ്ലോക്ക്‌ ഡിവിഷൻ
ചാത്തന്നൂർ പഞ്ചായത്തിലെ 18വാർഡുകൾ
ചിറക്കര പഞ്ചായത്തിലെ 15വാർഡുകൾ
കല്ലുവാതുക്കൽ പഞ്ചായത്തിലെ
8 വാർഡുകൾ കൂട്ടിചേർത്ത്  തികച്ചും അശാസ്ത്രീയരീതിയിലാണ് ഇടതുമുന്നണി
രാഷ്ട്രീയം മാത്രം ലക്ഷ്യമിട്ട് കൊണ്ടാണ്
 ഈ ഡിവിഷന്റെ രൂപാന്തരം. ഡിവിഷൻ രൂപീകൃതമായ സമയം മുതൽ ഇടതു മുന്നണി സ്ഥാനാർഥി വിജയിച്ചു വരുന്ന ഇവിടെ ഓരോ അഞ്ചു വർഷം കഴിയുമ്പോഴും ഇടത് മുന്നണിയ്ക്ക് ഭൂരിപക്ഷം കുറഞ്ഞു വരുമ്പോൾ ബിജെപി യ്ക്ക് കുതിച്ചു കയറ്റം എല്ലാ മേഖലയിലും പ്രകടമാണ് ശക്തമായ സംഘടന സംവിധാനത്തിലൂടെ ബിജെപി മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച വെയ്ക്കുന്ന ഇത്തിക്കരയിൽ ആദ്യസ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ പ്രചരണത്തിൽ വളരെയേറെ മുന്നിൽ എത്തി രണ്ടാം ഘട്ട പര്യടനവും അവസാനഘട്ടത്തിലെത്തി
വിജയം ഉറപ്പിക്കുകയാണ് എൻ ഡി എ. എൽ ഡി എഫി ന്റെ അഡ്വ.ദിലീപ് കുമാർ ആണ് ഇവിടെ മത്സരിക്കുന്നത് യു ഡി എഫിന് ബിജുവിശ്വരാജനുമാണ്.

@ വർഷങ്ങളായി എൽ ഡി എഫ് കുത്തക യാക്കി വച്ചിരിക്കുന്ന ഇത്തിക്കര ഡിവിഷനിൽ ജില്ലാ പഞ്ചായത്ത്‌ ജനപ്രതിനിധികൾക്ക് വികസനം എത്തിക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല.അത്  കൊണ്ട് തന്നെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർഥി ശക്തമായ മത്സരമാണ് കാഴ്ച വച്ചത്
ഇക്കുറി ബിജെപിയ്ക്ക് അനുകൂലഘടകമാണ് അത് കൊണ്ട് തന്നെ വിജയം ഉറപ്പാണ്. 
എസ്.വി. അനിത്ത് കുമാർ (എൻ ഡി എ സ്ഥാനാർഥി)
  

അവസാനനിമിഷം സ്ഥാനാർത്ഥിയെ മാറ്റി കോൺഗ്രസ്‌ നേതാവ് പാർട്ടിയിൽ നിന്നും രാജിവെച്ചു

അവസാനനിമിഷം സ്ഥാനാർത്ഥിയെ മാറ്റി കോൺഗ്രസ്‌ നേതാവ് പാർട്ടിയിൽ നിന്നും രാജിവെച്ചു

ചാത്തന്നൂർ : അവസാന നിമിഷം കോൺഗ്രസ്‌ സ്ഥാനാർഥിയെ മാറ്റി ഗ്രാമ പഞ്ചായത്ത്‌ അംഗം പാർട്ടിയിൽ നിന്നും രാജിവച്ചു. ചിറക്കര ഗ്രാമ പഞ്ചായത്ത്‌ അംഗവും ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും
ബ്ലോക്ക്‌ പഞ്ചായത്ത്‌ ചാത്തന്നൂർ ഡിവിഷനിലെ സ്ഥനാർഥിയും ആയിരുന്ന ഉളിയനാട് ജയൻ ആണ് കോൺഗ്രസ്‌ പാർട്ടിയിൽ നിന്നും രാജിവച്ച് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്നത്.പാർട്ടി നിർദ്ദേശപ്രകാരം നേതാക്കൾക്ക് ഒപ്പം നോമിനേഷൻ നൽകി
അഭ്യർത്ഥനയും പോസ്റ്ററും അടിച്ചു
ഡിവിഷനിലുടനീളം പാർട്ടിസ്ഥാർത്തികൾക്ക് ഒപ്പം നടന്ന് വോട്ട് അഭ്യർത്ഥന നടത്തി പ്രചരണം പകുതി പിന്നിട്ട ശേഷമാണ് ഡി സി സി ഇടപ്പെട്ട് സ്ഥാനാർഥിയെ മാറ്റിയത്.
യുഡിഎഫ് സ്ഥാനാർത്ഥിയായി നിയോജക മണ്ഡലം കോർ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ഏക കണ്ഠേന തീരുമാനിച്ച യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്നു.ഉളിയനാട് ജയൻ പാർട്ടി നിർദ്ദേശപ്രകാരം നോമിനേ ഷൻ നൽകിയെങ്കിലും ചിഹ്നം അനുവദിച്ചു കിട്ടിയത് മറ്റൊരു ഗ്രാമപഞ്ചായത്ത്‌ അംഗമായ ദിലീപ് ഹരിദാസന് ആയിരുന്നു ഇതിനിടയിൽ ദിലീപ് ഹരിദാസനും നോമിനേ ഷൻ നൽകിയിരുന്നു. ചിഹ്നം കിട്ടിയ ദിലീപ് ഹരിദാസൻ പ്രചരണം തുടങ്ങിയതോടെ കോൺഗ്രസിൽ പ്രതിക്ഷേധം ഉയർന്നു കൂട്ട രാജിയുമായി ഒരു വിഭാഗം പ്രവർത്തകർ രംഗതെത്തി ഇതിനിടയിൽ ഉളിയനാട് ജയനും നൂറോളം പ്രവർത്തകരും രാജി വയ്ക്കുകയും ഉളിയനാട് ജയൻ സ്വതന്ത്ര സ്ഥനാർതിഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.നോമിനേഷൻ പിൻവലിക്കുന്ന അവസാന നിമിഷവും പലർക്കും ചിഹ്നത്തിനുള്ള പേപ്പർ ലഭിക്കാ ത്തത് കോൺഗ്രസിൽ ആശയകുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.

@ കോൺഗ്രസ് പാർട്ടിയുടെ പ്രാർഥിക അംഗത്വത്തിൽ നിന്നും ഭാരവാഹിത്വത്തിൽ നിന്നും രാജിവച്ചതായി കൊല്ലം ഡിസിസി പ്രസിഡൻ്റ് പി രാജേന്ദ്രപ്രസാദിനെ രേഖ മൂലം നേരിട്ട് കണ്ട് അറിയിച്ചതായി ഉളിയ നാട് ജയൻ അറിയിച്ചു. കോൺഗ്രസ് പാർട്ടി
നൽകിയ വിപ്പ്  ലംഘിച്ചും രണ്ടു വർഷക്കാലമായി കോൺഗ്രസിന്റെ ഒരു പരിപാടികളിലും, മെമ്പർ എന്ന നിലയിൽ പാർലമെൻററി  പാർട്ടി യോഗങ്ങളിലും  പങ്കെടുക്കാതെയും കോൺഗ്രസ് പാർട്ടിക്കെതിരെയും പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിൽ മണ്ഡലം പ്രസിഡന്റും യു ഡി എഫ്ചെയർമാൻ അടക്കം പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു ഡി സി സി പ്രസിഡന്റന് കത്ത് നൽകിയ  ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ ദിലീപ് ഹരിദാസിനെ അവസാന നിമിഷം കോർ കമ്മിറ്റി അംഗങ്ങൾ അറിയാതെ കൈപ്പത്തി ചിഹ്നം നൽകിയതിൽ പ്രതിഷേധിച്ചു കൊണ്ടാണ് രാജിവച്ചത് എന്ന് ഉളിയനാട് ജയൻ പറഞ്ഞു.

Friday, 21 November 2025

തദ്ദേശ തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥി യുവജന സംഘടനകളിൽ നിന്ന് വളർന്നുവന്ന യുവ നേതാക്കളെ സ്ഥാനാർത്ഥികളാക്കി മുന്നണികൾ

ചാത്തന്നൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥി യുവജന സംഘടനകളിൽ നിന്ന് വളർന്നുവന്ന യുവ നേതാക്കളെ സ്ഥാനാർത്ഥികളാക്കി മുന്നണികൾ. മൂന്ന് മുന്നണികളും ഒരു പോലെയാണ്  യുവനേതൃത്വത്തിനെ രംഗത്തിറക്കിയിരിക്കുന്നത്.
അറുപതിന് മുകളിലുള്ളവരെ പരമാവധി ഒഴിവാക്കിയാണ്  എല്ലാ രാഷ്ട്രീയ.പാർട്ടികളും തലമുറമാറ്റം തിരഞ്ഞെടുപ്പിൽ നടപ്പാക്കിയിരിക്കുന്നത്. വിദ്യാർത്ഥി രാഷ്ട്രിയത്തിലൂടെ കടന്ന് വന്നവരും പാർട്ടി പ്രവർത്തന പശ്ചാത്തലം ഉള്ളവരുമാണ് കൂടുതലായും അരങ്ങത്ത് വന്നിരിക്കുന്നത്. രാക്ഷ്രിട്രിയ പാർട്ടികൾ ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാർഥികളിൽ നാലിലൊന്നു പേരും വിദ്യാർത്ഥി രാഷ്ട്രിയത്തിലൂടെ കടന്ന് വന്നവരാണ്
വനിതാസംവരണ വാർഡുകളിലാണ് കൂടുതലും യുവരക്ത പരീക്ഷണം. ഗ്രാമപഞ്ചായത്ത് വാർഡുകളാണ് പ്രധാന പരീക്ഷണശാല. മുപ്പതിൽ താഴെ പ്രായമുള ബിരുദധാരികളും പ്രൊഫഷണൽ ബിരുദം നേടിയവരുമാണ് ഇത്തവണത്തെ പുതിയ മുഖങ്ങൾ. കോളേജ് കാമ്പസുകളിലെ നേതൃപരിചയവും സംഘടനാപ്രവർത്തനത്തിൽ നേടിയ കഴിവുകളുമാണ് ഈ യുവ സ്ഥാനാർത്ഥികളുടെ മുതൽക്കൂട്ട്. നവംബർ 21ന് നാമനിർദേശപത്രിക സമർപ്പണം കഴിയുമ്പോഴേക്കും മുപ്പത്തഞ്ചിൽ താഴെ പ്രായമുള്ലവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.
@ പിന്നിൽ ഇ ഗവേർണൻസ്

തദ്ദേശ സ്ഥാപനങ്ങളിൽ ഇ ഓഫിസ് സംവിധാനം നിർബന്ധമായതോടെ കമ്പ്യൂട്ടർ സാക്ഷരത അത്യാവശ്യമായി. ഡിജിറ്റൽ ഗവേണൻസിന്റെ കാലത്ത് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും നേടിയെടുക്കാൻ വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കണം. എ.ഐ.മുതൽ ഡാറ്റ അനലിറ്റിക്സ് വരെ ഉപയോഗപ്പെടുത്താൻ കഴിയുന്ന യുവതലമുറ അത്യാവശ്യമായ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പിലും പുത്തൻ തലമുറയെ അവതരിപ്പിക്കുന്നത്. സമയബന്ധിതമായി പ്രോജക്ടുകൾ തയ്യാറാക്കുന്നതിലും സർക്കാർ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിലും സാങ്കേതികവൈദഗ്‌ധ്യം നിർണായകമാകും എന്നതാണ് മുന്നണികളുടെ കണക്കുകൂട്ടൽ.


ആദിച്ചനല്ലൂരിൽ ഇടതുമുന്നണി സ്ഥാനാർഥിയ്ക്ക് എതിരെ സിപിഎം നേതാവ് റിബൽ പ്രതിസന്ധിയിലായി ഇടതു മുന്നണി


ആദിച്ചനല്ലൂരിൽ ഇടതുമുന്നണി സ്ഥാനാർഥിയ്ക്ക് എതിരെ സിപിഎം നേതാവ് റിബൽ  പ്രതിസന്ധിയിലായി ഇടതു മുന്നണി
ചാത്തന്നൂർ:  ആദിച്ചനല്ലൂരിൽ ഇടതുമുന്നണി സ്ഥാനാർഥിയ്ക്ക് എതിരെ സിപിഎം നേതാവ് റിബൽ  പ്രതിസന്ധിയിലായി ഇടതു മുന്നണി ധാരണകൾ. ആദിച്ചനല്ലൂർ പഞ്ചായത്തിലെ മൈലക്കാട് വാർഡിൽ മത്സരിക്കുന്ന സിപിഐ നേതാവും മുൻ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമായ അജയകുമാറിനെ തീരെയാണ് സിപിഎം ആദിച്ചനല്ലൂർ
 ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത്‌ മെമ്പറും ആദിച്ചനല്ലൂർ ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റുമായിരുന്ന ജോയി മൈലക്കാടൻ പത്രിക നൽകിയത്. 
ആദിച്ചനല്ലൂർ പഞ്ചായത്തിലെ 
എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കൂടിയാണ് ജോയി മൈലക്കാടൻ എന്നിരിക്കെ ഇടതു മുന്നണി യുടെ ഉന്നത നേതാവ് തന്നെ റിബൽ സ്ഥാനാർഥിയായി രംഗത്ത് വന്നത് മുന്നണി കേന്ദ്രങ്ങളെയും പാർട്ടി നേതൃത്വത്തിനെയും പ്രതിസന്ധിയിലാക്കിനോമീനേഷന്റെ അവസാനഘട്ടത്തിലാണ്  പത്രിക കൊടുത്തത് തുടർന്ന് പാർട്ടി പ്രവർത്തകരും നേതാക്കളും ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫോൺ എടുക്കാൻ ജോയി കൂട്ടാക്കിയില്ല.


ഇത്തിക്കരയിൽ ദേശീയതയുടെ കരുത്ത് തെളിയിക്കാൻ ഭാരതീയ ജനത പാർട്ടി


ഇത്തിക്കരയിൽ ദേശീയതയുടെ കരുത്ത് തെളിയിക്കാൻ ഭാരതീയ ജനത പാർട്ടി

ചാത്തന്നൂർ: ജനാധിപത്യത്തിൽ ദേശീയതയുടെ കരുത്ത് തെളിയിക്കാൻ ഇത്തിക്കര 
ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ച് കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിച്ച് ജനകീയമാക്കാൻ  ബി.ജെ പി ഒരുങ്ങുന്നു. നിലവിൽ 13 ഡിവിഷൻ ഉള്ള ഇത്തിക്കരയിൽ പുനർനിർണ്ണയത്തിലൂടെ 14 ഡിവിഷനായി മാറിയിട്ടുണ്ട്. നീലവിൽ ബി ജെ പി യ്ക്ക് ഒരംഗം മാത്രമാണ് ഉള്ളത് മീനബലം ഡിവിഷനിൽ നിന്നും വിജയിച്ച രോഹിണിയാണ്.
രോഹിണി ഇക്കുറി കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുകയാണ്.
ഇത്തിക്കര ബ്ലോക്ക്  പഞ്ചായത്ത് രീപീകരിച്ച സമയം മുതൽ ഇടത് അഭിപത്യം ഉള്ള ഇവിടെ 2020 ലാണ് രോഹിണി  വെന്നിക്കൊടി പാറിച്ച് ആദ്യ  ജനപ്രതിനിധിയായത് നിരവധി ഡിവിഷനുകളിൽ രണ്ടാം സ്ഥാനത്തും എത്തി ശക്തി തെളിയിച്ചു  ഇക്കുറി ശക്തമായ പേ
പോരാട്ടത്തിന് ശക്തരായ സ്ഥാനാർത്ഥികളെയാണ് ബി ജെ പി ഒരോ ഡിവിഷനിലും രംഗത്തിറക്കിയിരിക്കുന്നത് ഒന്നാം ഡിവിഷനായ ആദിച്ചനല്ലൂരിൽ സരോജിനിദാസ്, ഇടനാട്  മഹിളമോർച്ച നേതാവ് സമിത,ചാത്തന്നൂർ വടക്ക്  മഹിള മേ
മോർച്ച നേതാവ് ഗ്രീഷ്മ.ടി,കല്ലുവാതുക്കൽ ജി.ഗോപകുമാർ, വേളമാനൂർ വിഷ്ണു, മീനബലത്ത് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എസ്. സുദീപ, ചിറക്കരയിൽ മഹിളമോർച്ച നേതാവ്  രാധഗോപകുമാർ,
, പുത്തൻകുളത്ത് ബി ജെ പി  നേതാവ് സുഭാഷ്ബാബു, പൂതക്കുളത്ത് നിലവിൽ പൂതക്കുളം ഗ്രാമപഞ്ചായത്ത് അംഗമായ  മജ്ഞുഷ സത്യശീലൻ, കലയ്ക്കോട് ഡിവിഷനിൽ നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായ ഗീത ഉണ്ണി, നെടുങ്ങോലത്ത് എൽ. രാഗിണി, ചാത്തന്നൂർ ഡിവിഷനിൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ബി ജെ പി പാർലമെന്ററി പാർട്ടി ലീഡർ ആർ.സന്തോഷ്, സിവിൽ സ്റ്റേഷനിൽ എസ്.സുരേഷ്, കൊട്ടിയത്ത്  ബി ജെ പി മണ്ടലം ട്രഷറർ ലൂക്കോസ് വർഗ്ഗീസ്  എന്നിവരാണ് മത്സരിക്കുന്നത്. 

അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തിയ ടിപ്പർ ലോറിയും മണ്ണ് മാന്താനായി ഉപയോഗിച്ച ജെ.സി.ബിയും പാരിപ്പള്ളി പൊലീസ് പിടികൂടി

അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തിയ ടിപ്പർ ലോറിയും മണ്ണ് മാന്താനായി ഉപയോഗിച്ച ജെ.സി.ബിയും പാരിപ്പള്ളി പൊലീസ് പിടികൂടി

ചാത്തന്നൂർ : അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തിയ ടിപ്പർ ലോറിയും മണ്ണ് മാന്താനായി ഉപയോഗിച്ച ജെ.സി.ബിയും പാരിപ്പള്ളി പൊലീസ് പിടികൂടി. ചിറക്കര
പഞ്ചായത്ത് സെക്രട്ടറി ഖനനത്തിനുള്ള അനുമതി നൽകിയ സ്ഥലത്തുനിന്നാണ് പാസ് ഇല്ലാതെ മണ്ണ് കടത്തിയ ലോറി പട്രോളിംഗിനിടെ പാരിപ്പള്ളി പോലിസ് 
പിടികൂടിയത്. ചിറക്കരത്താഴം ഭാഗത്ത് പഞ്ചായത്ത്‌ സ്ഥലം പരിശോധിക്കാതെ അഞ്ചു ലോഡ് മണ്ണ് എടുക്കുന്നതിന് 
കൊടുത്ത  സ്ഥലത്തെത്തി പോലിസ് 
 പരിശോധിച്ചതിൽ പഞ്ചായത്ത് പാസ് അനുവദിച്ച അളവിൽ കൂടുതൽ മണ്ണ് സ്ഥലത്തുനിന്നും കടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടതിനെ തുടർന്ന് മണ്ണ് മാന്താനായി ഉപയോഗിച്ച ജെ സി ബി യും പൊലീസ് പിടിച്ചെടുത്തു. അനധികൃതമായി കടത്തിയ മണ്ണിന്റെ അളവ് നിശ്ചയിക്കുന്നതിന് റവന്യൂ വകുപ്പിന് റിപ്പോർട്ട് നൽകുമെന്നും റോയൽറ്റിയുടെ അഞ്ച് ഇരട്ടി തുക പിഴ അടപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എസ്.ഐ പറഞ്ഞു. പിടിച്ചെടുത്ത യന്ത്രങ്ങൾ കളക്ടർക്ക് കൈമാറി. പാരിപ്പള്ളി പോലിസ് കേസെടുത്തു.
ഫോട്ടോ :പോലിസ് പിടിച്ചെടുത്ത ജെ സി ബിയും ടിപ്പർ ലോറിയും 

പ്രചരണത്തിൽ മുന്നേറ്റവുമായി ബിജെപി

ചാത്തന്നൂർ:  തദ്ദേശ തെരഞ്ഞെടുപ്പിൽ  പത്രിക സമർപ്പണം ഇന്ന് വൈകുന്നേരം 
അഞ്ച് മണിയോടെ സമാപിക്കും കഴിഞ്ഞ രണ്ട് ദിവസമായി വലിയ തിരക്കാണ് റിട്ടേണിംഗ് ഓഫീസർമാരുടെ മുന്നിൽ മറ്റ് പ്രവർത്തനങ്ങൾ ഒഴിവാക്കി മിക്ക ഓഫീസുകളും തിരഞ്ഞെടുപ്പിന്റെ പിറകെയാണ്. ചാത്തന്നൂർ പഞ്ചായത്തിൽ 
ബി ജെ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്ന മുറയ്ക്ക് പത്രിക സമർപ്പണം നടത്തിയതിനാൽ നാമമാത്രമായ സ്ഥാനാർത്ഥികൾ മാത്രമാണ് പത്രിക സമർപ്പണത്തിന് ബാക്കിയുള്ളത്. അവർ ഇന്ന് സമർപ്പണം നടത്തും.
സ്ഥാനാർഥി പ്രഖ്യാപനം നേരത്തെയായതോടെ പത്രിക സമർപ്പണം പൂർത്തിയാക്കി ബി ജെ പി സ്ഥാനാർത്ഥികൾ ആദ്യഘട്ട  പര്യടനങ്ങളുമായി പ്രചാരണത്തിൽ ഒരുപടി മുന്നിലായി.തിരഞ്ഞെടുപ്പ് കൺവൻഷനുകൾ  തുടങ്ങി കഴിഞ്ഞു ബ്ലോക്ക്, പഞ്ചായത്തുകളിലെ സ്ഥാനാർഥികളും പത്രിക നൽകി. ആദ്യഘട്ട ഭവന സന്ദർശനം പൂർത്തിയാക്കി ചുവരെഴുത്ത്, പ്രകടനപത്രിക വീടുകളിൽ എത്തിക്കൽ തുടങ്ങിയ പ്രചാരണ പരിപാടികൾ തുടരുകയാണ്.  22ന് സൂക്ഷ്മ‌ പരിശോധന. 24നു പകൽ പകൽ 11വരെ പത്രിക പിൻവലിക്കാം. രാഷ്ട്രീയ പാർടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നവും അന്തിമ സ്ഥാനാർഥിപട്ടികയും 24ന് നിലവിൽ വരും. കേന്ദ്ര  സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ച് ഭാവി വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള  പരിപാടികൾ ഒരു ഭാഗത്ത് നടക്കുന്നു.
 സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന് മുന്നണിയിലുണ്ടായ പൊട്ടിത്തെറിയിൽനിന്ന് കരകയറാനാകാതെ വലയുകയാണ്  എൽ ഡി.എഫ്. കോൺഗ്രസിൽ  ഇനിയും ഒരു വാർഡിൽ സ്ഥാനാർത്ഥിയാകാൻ ബാക്കിയുണ്ട്.


Thursday, 20 November 2025

പാരിപ്പള്ളി കൊടിമൂട്ടിൽ ശ ഭദ്രകാളി ക്ഷേത്രത്തിൽ ഇ- ഹുണ്ടിക ( ഇ - കാണിക്ക ) ഉദ്ഘാടനം ചെയ്തു

ചാത്തന്നൂർ: പാരിപ്പള്ളി കൊടിമൂട്ടിൽ ശ ഭദ്രകാളി ക്ഷേത്രത്തിൽ ഇ- ഹുണ്ടിക ( ഇ - കാണിക്ക ) ഉദ്ഘാടനം ചെയ്തു
എസ് ബി ഐ കൊല്ലം റീജിയണൽ ചീഫ് മാനേജർ ജെ.ആർ. അനീഷ് ഭദ്രദീപം കൊളുത്തി ഭക്തജനങ്ങൾ ക്കായി സമർപ്പിച്ചു. ക്ഷേത്രത്തിലേക്ക് ആദ്യ  ഇ-കാണിക്ക  വ്യാപാരി വ്യവസായി ഏക
സമിതി കൊല്ലം ജില്ലാ സെക്രട്ടറി ജി.രാജൻ കുറുപ്പും  എപിജെ അബ്ദുൽ കലാം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ. അനീഷും ചേർന്ന് സമർപ്പിച്ചു. എസ് ബി ഐ പാരിപ്പള്ളി ശാഖാ മാനേജർ  രാകേഷ് കുമാർ , ക്ഷേത്രയോഗം ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് ബി. രവീന്ദ്രൻ, ട്രസ്റ്റ് സെക്രട്ടറി  പ്രകാശൻ കളത്തറ , ഉത്സവ സംഘാടക സമിതി ജനറൽ കൺവീനർ  അനു വിജയൻ, ട്രസ്റ്റ് അംഗ.പ്രസേനൻ, ഉത്സവ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

Tuesday, 18 November 2025

തിരഞ്ഞെടുപ്പല്ലേ ആരു കാണാനാ... : അടിത്തട്ടുവരെ മാന്തി മണ്ണെടുപ്പ്

തിരഞ്ഞെടുപ്പല്ലേ ആരു കാണാനാ...കുന്നുകൾ ഇടിച്ച് നിരത്തി
അടിത്തട്ടുവരെ മാന്തി മണ്ണെടുപ്പ്

ചാത്തന്നൂർ: തിരഞ്ഞെടുപ്പിന്റെ മറവിൽ ജില്ലയിൽ ഭൂമി പിളർന്ന് മണ്ണ് മാഫിയ. ചാത്തന്നൂർ നിയോജക മണ്ടലത്തിന്റെ  വിവിധ പ്രദേശങ്ങളിലാണ് മണ്ണ് മാഫിയാകളുടെ നേതൃത്വത്തിൽ മണ്ണെടുപ്പും വയൽ നികത്തലും വ്യാപകമായി നടക്കുന്നത്. വീട് വയ്ക്കാനല്ലാതെ മറ്റൊരു നിർമ്മാണ പ്രവർത്തനത്തിനും തണ്ണീർത്തടങ്ങൾ നികത്താൻ പാടില്ലായെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും മണ്ണു മാഫിയ ജില്ലയിൽ പിടിമുറുക്കുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നല്കുന്ന പെർമിറ്റിന്റെ മറവിലാണ്  മണ്ണെടുപ്പ്. ചാത്തന്നൂർ പഞ്ചായത്തിന്റെ  വിവിധ ഭാഗങ്ങളിൽ  തൊട്ടടുത്ത വസ്തുകൾക്ക് ഭീഷണിയാകും വിധം 
 വലിയ കുന്നുകൾ ആണ്  അവധികളുടെയും തിരഞ്ഞെടുപ്പിന്റേയും മറവിൽ
 ഇടിച്ചു നിരത്തി രായ്ക്കു രാമാനം മണ്ണ് കടത്തുന്നത് .രാത്രിയെന്നോ  പകലെന്നോ ഇല്ലാതെ നടക്കുന്ന മണ്ണുകടത്ത് തടയാൻ പോലീസോ റവന്യൂ അധികാരികളോ ജിയോളജി പഞ്ചായത്ത് അധികൃതരോ രംഗത്തുണ്ടാവില്ല. പലയിടത്തും ഭൂമിയുടെ  അടിത്തട്ട് മാന്തിയുള്ള മണ്ണെടുപ്പാണ് നടക്കുന്നത്. ദേശീയപാത നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ജിയോളജിയുടെ പാസ് വ്യാജമായി നിർമ്മിച്ചു കൊണ്ടാണ് പലയിടത്തും കരമണ്ണ് ഖനനം നടത്തുന്നത്. ഈ മണ്ണ് ഉപയോഗിച്ചാണ് വൻതോതിൽ നെൽവയലുകൾ നികത്തപ്പെട്ടുകൊണ്ടിരിക്കുന്നത്.  ചാത്തന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ  ഏക്കർ കണക്കിന്  പാടശേഖരമാണ് മണ്ണിട്ട് നികത്താൻ ശ്രമിക്കുന്നത്. കൃഷി ചെയ്യാനുള്ള എല്ലാ പാരിസ്ഥിതിക സാഹചര്യങ്ങളും നിലനിൽക്കുമ്പോൾ തന്നെയാണ് ഇവിടെ അനധികൃത നികത്തൽ നടക്കുന്നത്.  പരവൂരിന്റെ തീരദേശത്ത്  വിവിധ ഭാഗങ്ങളിൽ റിസോർട്ട് മാഫിയ വൻതോതിൽ തണ്ണീർത്തടങ്ങൾ നികത്തിയെടുക്കുന്നു. മണ്ണ് മാഫിയയും ജിയോളജി വകുപ്പും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നത്.
നിർമാണപ്രവർത്തനത്തിനും തണ്ണീർത്തടങ്ങൾ നികത്താൻ പാടില്ലെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴാണ് നെൽവയലുകളും തണ്ണീർത്തടങ്ങളും വൻതോതിൽ മണ്ണിട്ട് നികത്തുന്നത്. ജലക്ഷാമം രൂക്ഷമായ ഈ പ്രദേശത്തെ തണ്ണീർത്തടം നികത്തൽ വ്യാപകമായ പാരിസ്ഥിതിക പ്രശ്നങ്ങളാണുണ്ടാക്കുന്നത്. പലയിടത്തും 
കൃഷി നിലനിൽക്കുമ്പോൾത്തന്നെയാണ് അനധികൃത നികത്തൽ നടക്കുന്നത്.
പോളച്ചിറ ഏലായുടെ  വിവിധ ഭാഗങ്ങളിൽ കരമണ്ണ് മാഫിയ വൻതോതിൽ തണ്ണീർത്തടങ്ങൾ നികത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. മണ്ണ് മാഫിയയും ജിയോളജി വകുപ്പും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിട്ടാണ് ഇത്തരം നികത്തലുകളും കുന്നിടിക്കലുമൊക്കെ നടക്കുന്നതെന്നാണ് ആരോപണം. ഭരണകക്ഷി രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയും ഇവർക്കുണ്ട്.

@ ലൈഫ് പദ്ധതിയിൽ നിർധനർക്ക് വീടിന് സ്ഥലം
നൽകാനെന്ന പേരിൽ മണ്ണു മാഫിയ കുന്നുകൾ വാങ്ങിക്കൂട്ടുന്നു. വീട് നിർമാണത്തിൻ്റെ മറവിൽ മണ്ണ് കടത്താനുള്ള ഗുഡ ലക്ഷ്യത്തോടെയാണ് നടപടി.പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനെ കബളിപ്പിച്ച് മണ്ണ് പാസുകൾ നേടുകയാണ് ലക്ഷ്യം.  ഉയർന്ന പ്രദേശങ്ങളും കുന്നുകളും മണ്ണ് മാഫിയ ഇതിനകം തുച്‌ഛമായ വിലയ്ക്ക് വാങ്ങി ലൈഫ് പദ്ധതി ഉപയോക്‌താക്കളുടെ പേരിലേക്ക് വസ്തു കൈമാറിയ ശേഷം മണ്ണ് നീക്കം ചെയ്യാൻ അപേക്ഷ നൽകുന്നു. അഞ്ച് സെന്റിൽ താഴെ വസ്തു‌വിൽ നിന്നു വീട് നിർമാണത്തിന് മണ്ണ് നീക്കം ചെയ്യുന്നതിന് സാങ്കേതിക തടസ്സങ്ങളില്ല. ഈ പഴുത് ഉപയോഗിച്ച് ഏക്കറുകളോളം വരുന്ന കുന്നുകൾ ഇടിച്ച് നിരത്തി മണ്ണ് കടത്തുന്നു. അടുത്തിടെ ഒട്ടേറെ കുടുംബങ്ങളാണ് ചതിയിൽപ്പെട്ടത്.
അനിയന്ത്രിതമായ മണ്ണ് കടത്തിനിടെ സമീപ പുരയിടങ്ങളും കയ്യേറി. സമീപ വീടുകളുടെ അടിത്തറ തോണ്ടിയാണ് മണ്ണ് മാഫിയ മണ്ണെടുക്കുന്നത്. പിഴ അടയ്ക്കാനുള്ള ബിൽ എത്തിയപ്പോഴാണ് പാവപ്പെട്ട വീട്ടുകാർ വിവരം അറിയുന്നത്. കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂരിൽ കുന്നിൻ മുകളിൽ 60 അടിയോളം ഉയരത്തിലാണ് വീട് വയ്ക്കാൻ സർക്കാർ വക സ്‌ഥലം പട്ടികജാതി കുടുംബത്തിന് ലഭിച്ചത്. സമാനരീതിയിൽ  പഞ്ചായത്തിൽ തന്നെ ഒട്ടേറെ കേസുകളുണ്ട്. 

@ കുന്നുകളാൽ സമ്പന്നമായിരുന്നു കല്ലുവാതുക്കൽ പഞ്ചായത്തിന്റെ വേളമാനൂർ  നടയ്ക്കൽ ഭാഗങ്ങൾ  എന്നാലിപ്പോൾ പേരുകളിൽ മാത്രമാണ് കുന്നുകളുള്ളത്. ഏറെയും ഇടിച്ചു നിരത്തി. അപൂർവമായി ബാക്കിയുള്ളവ ഇടിച്ചുനിരത്തിക്കൊണ്ടുമിരിക്കുന്നു.
കുന്നുകൾ നിരപ്പാവുന്നതിനനുസരിച്ച് പ്രദേശത്തെ വയലുകളും നികന്നതോടെ മിക്ക പ്രദേശങ്ങളും ജലക്ഷാമത്തിൻ്റെ പിടിയിലാണിപ്പോൾ. മണ്ണെടുക്കുന്നതോടെ ഒരു പ്രദേശത്തിൻ്റെ പരിസ്ഥിതി മാത്രമല്ല നശിക്കുന്നത്. മണ്ണെടുപ്പു കഴിയുംവരെ രാവുംപകലും യന്ത്രങ്ങളുടെയും ലോറികളുടെയും ഭീകരശബ്ദംമൂലം പ്രദേശത്തിൻ്റെ സ്വൈരം നഷ്ട്‌ടപ്പെടും.മണ്ണെടുത്തുള്ള ടിപ്പറുകളുടെയും ടോറസ്സുകളുടെയും മരണപ്പാച്ചിൽ ജനങ്ങളുടെ ജീവന് വലിയ ഭീഷണിയും സൃഷ്‌ടിക്കും. സ്കൂ‌ൾ വിദ്യാർഥികളെയെല്ലാം വീട്ടുകാർ ആശങ്കയോടെയാണ് പറഞ്ഞയയ്ക്കുന്നത്. വേനൽക്കാലമാണെങ്കിൽ പൊടിയുടെയും വർഷക്കാലമാണെങ്കിൽ ചെളിയുടെയും ശല്യം പറഞ്ഞറിയിക്കാനാകില്ല.


@ പേര് ദേശീയപാതവികസനം: നടക്കുന്നത് വയൽ നികത്തലും

സർക്കാർ ദേശീയപാതവികസനത്തിനായുള്ള നിർമാണത്തിൻ്റെ പേരിലാണ് പലപ്പോഴും മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽനിന്നും  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും  പെർമിറ്റ് വാങ്ങി ഏക്കർ കണക്കിന് മണ്ണെടുക്കാൻ അനുവാദം വാങ്ങുന്നത്. എന്നാൽ, മണ്ണടിക്കുന്നതിനിടയിൽ കരാറുകാർ വലിയ തുക വാങ്ങി വയൽ നികത്തുന്നവർക്കും മണ്ണടിച്ചു നൽകും. ഒരുവശത്ത് കുന്നിടിച്ചുണ്ടാകുന്ന പരിസ്ഥിതി ആഘാതവും മറുവശത്ത് വയൽ നികത്തുന്നതുമൂലമുള്ള ജലസംഭരണികളുടെ നാശവുമാണ് ഫലം. മണ്ണെടുപ്പും വയൽനികത്തലും തടയാൻ കർശനനിയമങ്ങൾ നാട്ടിലുണ്ടെങ്കിലും അത് നടപ്പാക്കാനുള്ള വൈമുഖ്യമാണ് ഈ അപകടത്തിന് കാരണം. നികത്തിയ വയൽ പൂർവസ്ഥിതിയിലാക്കാൻവരെ കടലാസ്സിൽ നിയമമെഴുതിവെച്ചിട്ടുണ്ട്. അഞ്ചു സെന്റ് സ്ഥലം നികത്തി ഒരു വീടുവെക്കാൻ ശ്രമിച്ചാൽ ഈ നിയമമെല്ലാം സടകുടഞ്ഞെഴുന്നേൽക്കും. എന്നാൽ, ഏക്കർകണക്കിന് ഭൂമി നികത്തുന്നവർക്കും ഇടിച്ചുനിരത്തുന്നവർക്കും ഇതൊന്നും ബാധകമാകാറില്ല, ബാധകമാക്കാറുമില്ലെന്നതാണ് വസ്തുതുത.


@ ചെമ്മണ്ണു വീണ് യാത്രക്കാർ ദുരിതം അനുഭവിക്കുന്നു. 

പല ഭാഗത്തും ടിപ്പറുകൾ നിരന്നു കിടന്നാണ് ഊഴം അനുസരിച്ച് മണ്ണെടുത്ത് പോകുന്നത്. വലിയ കുന്നുകൾ ഇടിച്ചാണ് മണ്ണെടുക്കുന്നത്. അതിനാൽ റോഡ് നിറയെ മണ്ണ് വീണു കിടക്കുന്ന അവസ്‌ഥയാണ് പല ഭാഗത്തും ഉള്ളത്. പല ഭാഗത്തും വീട് വയ്ക്കാനാണ് എന്നു പറഞ്ഞ് അപേക്ഷ നൽകി വലിയ കുന്നുകൾ ഇടിച്ചു നിരത്തി മണ്ണ് നീക്കം ചെയ്യും. എന്നാൽ മണ്ണ് നീക്കം ചെയ്‌താലും വീടു പണിയാനുള്ള പദ്ധതികൾ ആരംഭിക്കാതെ കിടക്കുന്ന നിരവധി ഭൂമികൾ ഉണ്ട് ഈ ഭാഗങ്ങളിൽ. മണ്ണ് നീക്കം ചെയ്യുന്ന ഭൂമിയിൽ ഒരു വർഷത്തിനകം വീടു നിർമിക്കുകയോ ഏറ്റവും കുറഞ്ഞത് തറ കെട്ടുകയോ എങ്കിലും വേണം എന്നാണ് ചട്ടം. ഇങ്ങനെ ചെയ്ത‌ില്ല എങ്കിൽ പിഴ ഈടാക്കാനുള്ള അധികാരം ജിയോളജി വകുപ്പിന് ഉണ്ടെങ്കിലും അവർ എവിടെയെങ്കിലും ഇത് നടപ്പിലാക്കിയതായി അറിവില്ല. ടിപ്പറുകളുടെ ബോഡി പൊക്കത്തിനും ഉയരത്തിൽ നിയമവിരുദ്ധമായി മണ്ണു കയറ്റി പോകുന്നത് നിയന്ത്രിക്കാൻ അധികാരികൾ തയാറാകുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഉയരത്തിൽ മണ്ണ് കയറ്റി പോകുന്നത് വഴി നീളെ വീണ് നിരത്തുകളിൽ മുഴുവൻ ചെമ്മണ്ണ് നിറയുന്ന അവസ്‌ഥയാണ് ഇട റോഡുകളിൽ മുഴുവൻ. ഈ മണ്ണ് ഉണങ്ങി പൊടി പറന്ന് യാത്രക്കാരുടെ കണ്ണിൽ വീണും മഴ പെയ്യുമ്പോൾ ചെളിയായി തെന്നിയും വാഹനങ്ങൾ അപകടത്തിൽ പെടുന്നതു പതിവാണ്. വാഹന പരിശോധന നടത്തുന്ന  പോലീസ് അധികാരികൾ ടിപ്പറുകളുടെ ബോഡി പൊക്കത്തേക്കാളും ഉയരത്തിൽ മണ്ണ് കയറ്റി പോകുന്നത് കണ്ടാലും നിയമലംഘനത്തിനു കേസ് എടുക്കാത്തത് പ്രത്യേക താൽപര്യത്താലാണ് എന്നും ജനങ്ങൾ ആക്ഷേപമുയർത്തുന്നു.
ഫോട്ടോ: ചാത്തന്നൂർ പഞ്ചായത്തിൽ  ഊറാം വിള - കോഷ്ണക്കാവ് റേ
റോഡിൽ കുന്നിടിച്ച് മണ്ണെടുക്കുന്നു.

മുരളിമാസ്റ്റർ ഒരു ദേശത്തിന്റെ ജനപ്രതിനിധി

ചാത്തന്നൂർ :  ഒരു ദേശത്തിന്റെ ജനപ്രതിനിധിയായി മൂന്ന് വാർഡുകളിൽ മാറി മാറി നിന്ന് വിജയിച്ച മുരളി മാസ്റ്റർ ഒരു ദേശത്തിന്റെ ജനനായകനാണ്.കല്ലുവാതു ക്കൽ ഗ്രാമ പഞ്ചായത്തിലെ
വേളമാനൂർ, കിഴക്കനേല, ഇളംകുളം,തുടങ്ങി കല്ലുവാതുക്കൽ പഞ്ചായത്തിന്റെ കിഴക്കൻ മലയോര മേഖലയുടെ ജനപ്രതിനിധിയായി ഇരുപത് വർഷം ജയിച്ച തിരഞ്ഞെടുപ്പിൽ എല്ലാം പരാജയമറിയാതെ വിജയിച്ച 
മുരളിമാസ്റ്റർ 2006-ൽ ചാത്തന്നൂർ അസംമ്പളി നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കും മത്സരിച്ചു.ആർ എസ് എസിൽ നിന്നും ബിജെപിയിലേക്ക് എത്തിയ കെ. മുരളീധരൻപിള്ള എന്ന നാട്ടുകാരുടെ മുരളിമാസ്റ്റർ ബിജെപി
സംസ്ഥാന സമിതി അംഗം കിഴക്കനേല സുധാകരന്റെ  വിദ്യാനികേതൻ  കോളേജിൽ അദ്ധ്യാപകനായി തുടക്കം കുറിച്ചതോടെ 
കെ. മുരളീധരൻപിള്ള മുരളിമാസ്റ്ററായി കിഴക്കനേല സുധാകരൻ പ്രിൻസിപ്പൽ ആയിരുന്ന കോളേജിൽ ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ്‌ ബി.ബി. ഗോപകുമാറും മുരളിമാസ്റ്ററും ഒരു മിച്ചു ജോലി ചെയ്തിരുന്നു. 
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാരലൽ കോളേജിൽ അദ്ധ്യാപകനായി ജോലി ചെയ്തു വലിയൊരു ശിഷ്യസമ്പത്തിന്റെ ഉടമയാണ്.
1995-ൽ വേളമാനൂരിൽ ബിജെപിയുടെ സ്ഥാനാർഥിയായി ഗ്രാമപഞ്ചായത്ത്‌ അംഗമായി 2000-ൽ മത്സരിചില്ല, 2005-ൽ കിഴക്കനേലയിൽ നിന്നും വിജയിച്ചു 2005-ൽ ഇളംകുളത്ത് നിന്നും വിജയിച്ചു 2015-ൽ വീണ്ടും കിഴക്കനേല നിന്നും വിജയിച്ച മുരളിമാസ്റ്റർ 2020-ൽ മത്സരിക്കാതെ മാറി നിൽക്കുകയായിരുന്നു ഇപ്പോൾ വീണ്ടും കിഴക്കനേലയിൽ നിന്നും വിജയം ഉറപ്പിച്ചു മത്സരിക്കുകയാണ് മുരളിമാസ്റ്റർ ബിജെപിയുടെ ചാത്തന്നൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രസിഡന്റ്‌ തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുള്ള മുരളിമാസ്റ്റർ ഇപ്പോൾ കർഷകമോർച്ച സംസ്ഥാന സമിതി അംഗമാണ് അതിലുപരി കർഷകനുമാണ്.അധ്യാപനത്തിലും രാക്ഷ്ട്രിയത്തിലും ഒരുപോലെ ശോഭിച്ച അപൂർവ്വം ചില നേതാക്കളിൽ ഒരാളാണ് മുരളിമാസ്റ്റർ