Sunday, 7 December 2025

പരസ്യപ്രചാരണത്തിന് തിരശീലയിട്ടുകൊണ്ട് കൊട്ടിക്കലാശം ഇന്ന്

കൊല്ലം:  പരസ്യപ്രചാരണത്തിന് തിരശീലയിട്ടുകൊണ്ട് കൊട്ടിക്കലാശം ഇന്ന് നിശബ്ദതയുടെ പെരുബറ മുഴങ്ങി നാളെ പോളിംഗ് ബൂത്തിലേക്ക്. മാസങ്ങളായി തുടങ്ങിയ മുന്നൊരുക്കത്തിന് പിന്നാലെ ദിവസങ്ങളോളം 
നീണ്ട പ്രചാരണം തീരുമ്പോൾ കളം നിറഞ്ഞ് കവിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. ജില്ലയെ  ആവേശക്കടലാക്കി പരസ്യപ്രചാരണത്തിലും മുന്നിലെത്തി 
 മുന്നണികളുടെ കലാശപ്പോരിലും  മേൽ കൊയ്മ  നേടി ഇത്തവണ പുതുചരിത്രമെഴുതി ക
ദേശീയ ജനാധിപത്യ സഖ്യം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം  മുതൽ  സ്ഥാനാർത്ഥി നിർണ്ണയത്തിൽ മുന്നിലെത്തി ചിട്ടയായ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയ പ്രവർത്തകർ 
സ്ഥാനാർത്ഥികളുടെ  ഫ്ലക്‌സുകൾ  ഉയർത്തിയും 
ചെണ്ടമേളവും ബാൻഡ് മേളവും ഉൾപ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ . കൊട്ടും പാട്ടുമൊക്കെയായി കൊട്ടിക്കലാശം അതിന്റെ അവസാനലാപ്പിലെത്തുമ്പോൾ സ്ഥാനാർത്ഥികളുടെയും പ്രവർത്തകരുടെയും ആവേശവും വാനോളമാണ്.  മുഴുവൻ വാർഡുകളിലും  സ്ഥാനാർത്ഥികളുടെ റോഡ് -ഷോകൾ  നടത്തി പഞ്ചായത്ത്കേന്ദ്രങ്ങളിൽ ഒരേ സ്ഥലത്ത് സംഗമിച്ചുകൊണ്ടുള്ള കൊട്ടികലാശത്തിലും  ബിജെപി അധിപത്യമുയർത്തി നാളെ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിന്റെ  ആവേശത്തിലാണിപ്പോൾ നാട്. തദ്ദേശതിരഞ്ഞെടുപ്പിൽ ഇക്കുറി 
കൊല്ലത്തിന്റെ ചരിത്രം തിരുത്തുന്ന  വിധിയെഴുത്തിലേക്ക് അടിവെച്ചുനീങ്ങുമ്പോൾ പ്രതീക്ഷകളും അവകാശവാദങ്ങളുമായി എൻ.ഡി എയും എൽ ഡി ഫും മാത്രമാണ് 
രംഗത്തുള്ളത് യു ഡി എഫ് സംവിധാനം തന്നെ പൊളിഞ്ഞു പോയപ്പോൾ കോൺഗ്രസ്‌ സ്ഥനാർഥികൾ നടത്തിയ പ്രചരണം മാത്രമായി ഒതുങ്ങിയിരുന്നു.

@ പരസ്യപ്രചാരണത്തിൻറെ അവസാനദിവസമായ ഇന്ന് രാവിലെ മുതൽ ഓട്ടപ്പാച്ചിലിലായിരുന്നു സ്ഥാനാർത്ഥികൾ. വിട്ടുപോയസ്ഥലങ്ങളിൽ ഒരുവട്ടം കൂടി സ്ഥാനാർത്ഥികളെത്തി. ചിട്ടയായ പ്രവർത്തനവും  പ്രചാരണവും മേൽക്കെക്കുള്ള മൂലം മുമ്പൊരിക്കലുമില്ലാത്ത 
സംസ്ഥാനസർക്കാർ വിരുദ്ധവികാരക്കാറ്റിൽ കൊല്ലം കോർപ്പറേഷനിലും ജില്ലാ ബ്ലോക്ക്‌ ഗ്രാമ പഞ്ചായത്തുകളിലും ശക്തമായ ആധിപത്യ മുയർത്തി എൻ ഡി ജില്ലയിലെ  ഭൂരിപക്ഷം പഞ്ചായത്തുകളിലും ആധിപത്യം ഉയർത്തു മെന്ന് എൻ ഡി എ സ്ഥാനാർഥികൾ പറഞ്ഞു.വിവാദങ്ങളിൽ മുങ്ങിയ സംസ്ഥാനസർക്കാറിനെതിരെ ജനവികാരമുണ്ടെന്ന് എതിരാളികൾ പറയുമ്പോൾ അവസാനകണക്കിൽ എല്ലാം ഭദ്രമെന്നാണ് എൽഡിഎഫ് പറയുന്നത്. 
ന്യൂനപക്ഷ വിഭാഗങ്ങളടക്കമുള്ള ബിജെപി വിരുദ്ധവോട്ട് ഏകീകരണമുണ്ടാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ആദ്യം -പിന്നിൽപോയ സ്ഥലങ്ങളിൽ അടക്കം തിരിച്ചുകയറിയെന്നും അവർ അവകാശവാദം ഉന്നയിക്കുന്നു.
പ്രചാരണപ്പൂരം കടന്ന് 
ഇന്നത്തെ  നിശബ്‌ദപ്രചാരണവും കഴിഞ്ഞ് നാളെ കൊല്ലം വിധിയെഴുതാൻ ബൂത്തിലെത്തും.


No comments:

Post a Comment