ചാത്തന്നൂർ : ആൾത്താമസമില്ലാത്ത
വീടുകൾ കള്ളന്മാരുടെ നിരീക്ഷണത്തിലാണെങ്കിലും കള്ളന്മാരെ നിരീക്ഷിക്കാനുള്ള പോലിസ്
സംവിധാനങ്ങൾക്ക് ശക്തി പോരായെന്ന് തുടരെതുടരെയുള്ള മോക്ഷണങ്ങൾ തെളിയിക്കുന്നു. ചാത്തന്നൂർ
പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ആൾ താമസമില്ലാത്ത വീടു കണ്ടെത്തി മോഷണം. വ്യാപകമായിരിക്കുന്നത്.ചാത്തന്നൂർ പോലിസ് സ്റ്റേഷൻ പരിധിയിലെ അടുത്തടുത്ത രണ്ട് വീടുകളിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്
തിരുമുക്കിന് സമീപമുള്ള
അനൂപിന്റെ ഉടമസ്ഥതിയിലുള്ള
റോസ് വില്ലയിലും തൊട്ടടുത്ത വീടായ
ടി. ടി വിഹാറിലുമാണ് മോഷണം നടന്നത് ദീർഘനാളായി ആൾതാമസമില്ലാതെ കിടന്ന വീടുകളാണിത് കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാൻ ആളുകൾ എത്തിയപ്പോൾ ആണ് മോക്ഷണം നടന്നതായി അറിയുന്നത്. ഇരു വീടുകളും പൂർണ്ണമായും തകർത്ത് വയറിംഗ് സാധനങ്ങളും പ്ലമ്പിഗ് സാധനങ്ങളും പൂർണ്ണമായും തകർത്ത് വീട്ടുപകരണങ്ങളും തകർത്ത് കൊണ്ട് പോയി. സമാനരീതിയിൽ കല്ലുവാതുക്കലിലെ ഒരു വീട്ടിലും
ചാത്തന്നൂരിലെ ഒരു സ്ഥാപനത്തിലും രണ്ടാഴ്ച മുൻപ് മോക്ഷണം നടന്നിരുന്നു. ഇതിൽ മോക്ഷണം നടത്തിയ പ്രതിയെ പാരിപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു റിമാന്റ് ചെയ്തതിന് പിന്നാലെയാണ് വീണ്ടും മോക്ഷണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആൾ താമസമില്ലാത്തതുമായ വീടുകളിൽ മുൻകൂട്ടി നിരീക്ഷണം നടത്തിയ ശേഷമാണ് മോഷണം നടത്തുന്നതെന്നും വ്യക്‌തമായിട്ടുണ്ട്. ആദ്യ മോഷണം നടന്ന വീട്ടിൽ മോഷ്ടാക്കൾ ഏറെ സമയം വീട്ടിൽ തങ്ങിയതായി സൂചന ലഭിച്ചിരുന്നു. ഈ മോഷണം നടന്ന ശേഷം പ്രാദേശികമായ ചെറിയ മോഷ്ടാക്കൾക്കു നേരെയും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പ്രധാന റോഡരികിൽ മോഷണശ്രമം ആവർത്തിച്ചതോടെ വമ്പൻമാരായ മോഷ്ടാക്കളാണ് പിന്നിലെന്ന സംശയവും ബലപ്പെടുന്നു. സംഘം ചേർന്നുള്ള മോഷണമെന്നും സംശയിക്കുന്നുണ്ട്.
മോഷണവും മോഷണ ശ്രമവും നടന്ന വീടുകളിൽ അടുക്കള വാതിലും പ്രധാന വാതിലും പൊളിച്ച നിലയിലായിരുന്നു. അലമാരകളുടെ പൂട്ടുകൾ തകർത്ത് ഏറെ സമയം ചെലവഴിച്ച് സാധന സാമഗ്രികൾ വാരിവലിച്ചിട്ട് പരിശോധന നടത്തിയതായും കണ്ടെത്തിയിരുന്നു. നിരീക്ഷണ ക്യാമറ ഉണ്ടായിരുന്ന വീടുകളിൽ അത് പ്രവർത്തിക്കാതിരുന്നതും സമീപത്തെ ക്യാമറകളിൽ നിന്ന് മോഷ്ടാക്കളെ കുറിച്ച് മതിയായ സൂചന ലഭിക്കാഞ്ഞതും പൊലീസിനു വെല്ലുവിളിയായിട്ടുണ്ട്. ഇനി ശാസ്ത്രീയമായ തെളിവുകളുടെ അടിസ്‌ഥാനത്തിൽ മാത്രമേ അനേഷണം മുന്നോട്ടു പോകുകയുള്ളൂ.
പൊലീസ് സ്റ്റേഷനുകളിലെ അംഗബലക്കുറവ് പോലീസ് പട്രോളിങ്ങിനെയും അന്വേഷണത്തെയും ബാധിക്കുന്നുണ്ട്..
@ പരവൂരിലും മോഷണങ്ങൾ പതിവായിട്ടും തടയാനാകാതെ പോലീസ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി
ക്ഷേത്രങ്ങളിലടക്കം നാലോളം സ്ഥാപനങ്ങളിൽനിന്നാണ് പണം കവർന്നത്.
എസ് എൻ വി
സമാജത്തിനു സമീപത്തെ പച്ചക്കറിക്കട, ദയാബ്‌ജി ജങ്ഷനിലെ കടകൾ,
ആയിരവല്ലിക്കാവ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി, എസ്.എൻ.ഡി.പി.യോഗം ഒല്ലാൽ ശാഖാമന്ദിരം കാണിക്കവഞ്ചി,
എസ് എൻ വി
സമാജത്തിനു സമീപത്തെ തട്ടുകട എന്നിവിടങ്ങളിലാണ് മോഷണങ്ങൾ നടന്നത്. മഞ്ചാടിമൂട് ക്ഷേത്രത്തിലെ കാണിക്കവഞ്ചി തുറന്ന് മോഷണം നടത്തിയത് ഒരാഴ്ചമുൻപാണ്., റോഡ് സൈഡിൽ ഇരിക്കുന്ന വഞ്ചികൾ ആണ് കൂടുതലായും മോകഷ്ട്ടിക്കപ്പെട്ടത്.സി സി ടി വി ദൃശ്യങ്ങളിൽ സ്കൂട്ടറിൽ എത്തിയാണ് മോക്ഷണം നടത്തിയതായി കാണിക്കുന്നത് എങ്കിലും കള്ളന്മാരെ പിടിക്കാനായിട്ടില്ല
മാസങ്ങൾക്കുമുൻപ് അശോകാ തിയേറ്ററിനു സമീപത്തെ ഫ്രണ്ട്സ് ഹോട്ടലിൽനിന്നു പണം കവർന്നിരുന്നു. ഈ ഹോട്ടലിൽ അതിനുമുൻപും രണ്ടുതവണ മോഷണം നടന്നിരുന്നു. സി.സി.ടി.വി.ദൃശ്യങ്ങളുൾ പ്പടെ ഉണ്ടായിട്ടും പരവൂർ പോലീസിന് മോഷ്ടാവിനെ കണ്ടെത്താനായില്ല.