Saturday, 11 October 2025

ദേശീയപാതസമരങ്ങൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിയ്ക്ക് എതിരായി മാറുന്നു പ്രതിഷേധവുമായി ജനങ്ങൾ എം.പി യുടെ ഓഫീസിലേക്ക്.

ദേശീയപാതസമരങ്ങൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിയ്ക്ക് എതിരായി മാറുന്നു പ്രതിഷേധവുമായി ജനങ്ങൾ എം.പി യുടെ ഓഫീസിലേക്ക്.
ചാത്തന്നൂർ :  ദേശീയപാതസമരങ്ങൾ എൻ.കെ. പ്രേമചന്ദ്രൻ എം.പിയ്ക്ക് എതിരായി മാറുന്നു പ്രതിഷേധവുമായി ജനങ്ങൾ എം.പി യുടെ ഓഫീസിലേക്ക്.
 വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 
ദേശിയപാത നിർമ്മാണത്തിനെതിരെ ചാത്തന്നൂർ തിരുമുക്കിലും ഇത്തിക്കര യിലും നടക്കുന്ന ജനകീയ സമരങ്ങളോട് കൊല്ലം എം പി യുടെ നിഷേധാത്മക നിലപാടിനെതിരായി മാറുന്നു. സമരമുഖത്ത് ജനങ്ങളുടെ ആവശ്യത്തിന് ഒപ്പമാണെന്ന് പറയുകയും പിന്നീട് ആവശ്യങ്ങൾക്കെതിരെ മുഖം തിരിക്കുകയും ദേശിയപാത ഉദ്യോഗസ്ഥരെ കാണുന്നതിനും ചർച്ചകൾ നടത്തുന്നതിനുമായുള്ള സമരസമിതിയുടെ ക്ഷണം നിരസിക്കുക യും ചെയ്യുന്ന സമീപനത്തിനെതിരായാണ് പ്രതിഷേധം ശക്തമാകുന്നത്. ചാത്തന്നൂർ തിരുമുക്കിൽ തികച്ചും ആശാസ്ത്രിയ മാണെന്ന് നേരിട്ട് കണ്ടിട്ടും ഇപ്പോഴും അനങ്ങാപ്പാറ സമീപമാണ് എം പി സ്വീകരിക്കുന്നത് എന്ന് സമരക്കാർ ആരോപിക്കുന്നു.ദേശീയപാത നിർമ്മിക്കുന്നതിനുമുമ്പ്, അതത് മണ്ഡലത്തിലെ എംപിമാർക്കും സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും വിശദമായ പദ്ധതി റിപ്പോർട്ട് പരിശോധികാൻ  കഴിഞ്ഞു. പത്തിലധികം മീറ്റിംഗുകൾ നടന്നു എന്നിട്ടും ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഉദ്യോഗസ്ഥരോട് പറയുവാനോ പ്രശ്നങ്ങളിൽ ഇടപെടാനോ കൊല്ലം എം. പി യ്ക്ക് കഴിഞ്ഞിട്ടില്ല എന്ന് സമരക്കാർ പറയുന്നു.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചർച്ചകൾ നടത്തുവാനും എം എൽ എ മാരുമായി പദ്ധതി വിശകലനം നടത്തുവാനും എം പി തയ്യാറായില്ല എന്ന് ജനപ്രതിനിധികളും ചൂണ്ടി കാട്ടുന്നു.ദേശിയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥരോട് ആവശ്യങ്ങൾ പറയാനും
അവർക്ക് ഉപദേശം നൽകാനും ഡി പി ആറിൽ മാറ്റങ്ങൾ വരുത്താനും നിയോജകമണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ അത് ഒരു ചർച്ചാ വിഷയമാക്കാനും എംപി ഇവിടെ പരാജയപ്പെട്ടുവെന്ന് ജനങ്ങൾ ചൂണ്ടി കാട്ടുന്നു. കൊട്ടിയത്ത് മതിൽ നിർമ്മാണത്തിനെതിരെ നടന്ന സമരം ഫ്ലൈഓവർ എന്ന വ്യാജ വാഗ്ദാനം നൽകി അട്ടിമറിക്കുകയും ബിജെപി നേതാക്കളായ ബി.ബി. ഗോപകുമാറും എസ് പ്രശാന്തും കേന്ദ്രമന്ത്രി യുമായി കൂടി കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തിലും അന്ന് കേന്ദ്രമന്ത്രി ആയിരുന്ന വി. മുരളീധരന്റെ ഇടപെടലുമാണ്
 കൊട്ടിയം, പാരിപ്പള്ളി, ചാത്തന്നൂർ എന്നിവടങ്ങളിൽ സ്പാനുകളുടെ എണ്ണം കൂടിയതും ഇപ്പോൾ കാണുന്ന ദേശിയ പാതയുടെ രൂപമാറ്റം വന്നതും. ദേശിയ പാത യോരത്തെ വാണിജ്യ മേഖലയുടെയും  വളരുന്ന പട്ടണങ്ങളുടെ ഭാവിയെക്കുറിച്ചോ അദ്ദേഹത്തിന് താൽപ്പര്യമില്ലെന്ന് വ്യാപാരി വ്യവസായി കൾ ഒന്നടങ്കം പറയുന്നു.ഇന്ന് ദേശിയ പാത നിർമ്മാണവുമായി ബന്ധപ്പെട്ടു ഉണ്ടായ ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം എൻ.കെ.പ്രേമചന്ദ്രൻ എം പി യാണെന്ന് ജനങ്ങൾ ഒന്നടങ്കം  എം പി യ്ക്ക് എതിരായി ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

No comments:

Post a Comment