Tuesday, 14 October 2025

മൈലക്കാട് കാഞ്ഞിരംകടവിൽ പ്രവർത്തിക്കുന്ന അനധികൃത പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിൽ പ്ലാസ്റ്റിക് കത്തിക്കൽ പതിവായി മാറുന്നു.

ചാത്തന്നൂർ:മൈലക്കാട് കാഞ്ഞിരംകടവിൽ പ്രവർത്തിക്കുന്ന അനധികൃത പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിൽ
 പ്ലാസ്റ്റിക് കത്തിക്കൽ പതിവായി മാറുന്നു. ആദിച്ചനല്ലൂർ പഞ്ചായത്തിലെ ഇത്തിക്കര വാർഡിൽ മൈലക്കാട് ഭാഗത്ത് ഇത്തിക്കരയാറിന്റെ തീരത്തുള്ള കാഞ്ഞിരംകടവ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അനധികൃത
പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലാണ് രാത്രി കാലങ്ങളിൽ ടൺ കണക്കിന് പ്ലാസ്റ്റികും മറ്റും കൂട്ടിയിട്ട് കത്തിക്കുന്നത്. പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന പുകമൂലം ആറിന്റെ മറുകരയായ നെടുങ്ങോലം മേഖലയിൽ കഴിഞ്ഞ ആഴ്ചയിൽ കുഞ്ഞുങ്ങൾ അടക്കം നിരവധി പേരാണ് ആശുപത്രികളിൽ അഭയം തേടിയത്. തുടർന്ന് നാട്ടുകാർ പരാതിയുമായി രംഗത്ത് വന്നെങ്കിലും ആദിച്ചനല്ലൂർ പഞ്ചായത്ത്‌ അധികൃതർ തിരിഞ്ഞു നോക്കിയില്ല എന്നാണ് നാട്ടുകാരുടെ പരാതി. കൊല്ലം-തിരുവനന്തപുരം 
ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കടകളിൽ നിന്നും സംഭരിക്കുന്ന
മെഡിക്കൽ മാലിന്യം അടക്കമുള്ള
 ആക്രി സാധനങ്ങളും വർക്ക്‌ ഷോപ്പ് 
വേസ്റ്റും രാത്രിയുടെ മറവിൽ ഇവിടയെത്തിച്ചു അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വേർതിരിച്ചു ആവശ്യമുള്ളവ എടുത്ത ശേഷം ബാക്കിയുള്ള പ്ലാസ്റ്റിക് വേസ്റ്റ്‌
രാത്രിയോടെ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവായി മാറിയിട്ടുണ്ട്. ഇത്തിക്കരയാറിന്റെ വീതി കൂടിയ ഭാഗവും മയ്യനാട് കായലും സംഘമിക്കുന്ന സ്ഥലമാണിത് കാട് പിടിച്ചു കിടക്കുന്ന ഇവിടെ ശശ്മാന മൂകതയാണ്. പൂട്ടി കിടക്കുന്ന വ്യവസാ യ ശാലകളും ക്രഷർ യൂണിറ്റും പ്രവർത്തിക്കുന്നതും പ്രവർത്തിക്കാത്തതുമായ കട്ടചൂളകളും
പൂട്ടി കിടക്കുന്ന വുവസായ ശാലകളുമാണ് ഇവിടെയുള്ളത്.ഇ സ്ഥാപനങ്ങളുടെയും സ്ഥലത്തിന്റെയും ഉടമസ്ഥർ ആരാണ് എന്ന് ജോലി ചെയ്‌യുന്നവർക്ക് അറിയില്ല.
ഇവിടങ്ങളിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. കൂടാതെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളും വൈകുന്നേരങ്ങളിൽ ഇവിടെയെത്തി താമസിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇവരാണ് ഇവിടെ പ്ലാസ്റ്റിക് കത്തിക്കുന്നത്. വള്ളത്തിലും മറ്റും എത്തുന്ന സാമൂഹ്യവിരുദ്ധരുടെ താവളം കൂടിയാണ് ഇവിടെയെന്ന് നാട്ടുകാർ പറയുന്നു. പകൽ സമയം ശാന്ത മാണെങ്കിലും രാത്രി കാലങ്ങളിൽ മദ്യപാന മയക്കു മരുന്ന് സംഘങ്ങളുടെ താവളമാണ് ഇവിടം.വിവിധ കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം കൊടും കുറ്റവാളികൾ അഭയം തേടുന്നതും ഇവിടെയാണെന്ന് നാട്ടുകാർ പറയുന്നു. അടിയന്തിരമായി ഇവിടെ പരിശോധന നടത്തി സ്ഥലം ഉടമ കളെ വിളിച്ചു വരുത്തി പ്ലാസ്റ്റിക് കത്തിക്കുന്നത് അവസാനിപ്പിച്ചു പഞ്ചായത്ത്‌ ഇടപെട്ട് കാട് വെട്ടി തെളിയിക്കണമെന്ന ആവശ്യമാണ് ശക്ത മാകുന്നത്.
ഫോട്ടോ:ഇവിടെ പ്ലാസ്റ്റിക് കത്തിക്കുബോൾ ഉയരുന്ന തീ 
പ്ലാസ്റ്റിക് കത്തിക്കുന്ന സ്ഥലം

 

No comments:

Post a Comment