Saturday, 11 October 2025

സി പി ഐയിൽ വിഭാഗിയത കനക്കുന്നു സിപിഐ സേവ് ഫോറം പാരിപ്പള്ളിയുടെ പേരിൽ നേതാക്കൾക്ക് എതിരെ ലഘു ലേഖകൾ

ചാത്തന്നൂർ :  സി പി ഐയിൽ വിഭാഗിയത കനക്കുന്നു സിപിഐ സേവ് ഫോറം പാരിപ്പള്ളിയുടെ പേരിൽ  നേതാക്കൾക്ക്  എതിരെ  ലഘു ലേഖകൾ. സിപിഐ സമ്മേളനങ്ങളിൽ രൂപം കൊണ്ട വിഭാഗിയത പരസ്യമായ ഏറ്റുമുട്ടലിലേക്ക് എത്തുന്നതാണ് ഇപ്പോൾ ഇറങ്ങിയ ലഘുലേഖകൾ. സിപിഐ പരവൂർ മണ്ഡലം സെക്രട്ടറിയും വിവിധ എ ഐ ടി യു സി യൂണിയനുകളുടെ സെക്രട്ടറിയുമായ പാരിപ്പള്ളി ശ്രീകുമാറിനെതിരെയാണ്‌ 
സിപിഐ സേവ് ഫോറം പാരിപ്പള്ളിയുടെ പേരിൽ ലഘുലേഖകൾ ഇറങ്ങിയിരിക്കുന്നത്. 
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നാലാം ഊഴമില്ലാതെ ജി. എസ്. ജയലാൽ എം എൽ എ മാറിയാൽ പകരം സീനിയർ നേതാവ് കൂടിയായ പരവൂർ മണ്ഡലം സെക്രട്ടറി  പാരിപ്പള്ളിശ്രീകുമാറിനെയാണ് പാർട്ടി നേതൃത്വം  പരിഗണിക്കുന്നത് അതിന് 
 തടയിടാൻ വേണ്ടിയുമാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് ലഘുലേഖകൾ  ഇറക്കിയതാണ് എന്നാണ് ശ്രീകുമാർ പക്ഷം ആരോപിക്കുന്നത്. കഴിഞ്ഞ രണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും ഇടത് പക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളിൽ  പാരിപ്പള്ളി ശ്രീകുമാർ ദയനീയമായി പരാജയപ്പെട്ടിരുന്നു. അത് കെ
കൊണ്ട് തന്നെ പഞ്ചായത്ത്‌ നിയമസഭ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് കൊണ്ട്  സിപിഐ സ്ഥാനാർഥി ത്വത്തിനായി ശ്രമിക്കുന്നവരാണ് ഇതിന് പിന്നിലെന്ന് പരവൂർ മണ്ഡലം നേതൃത്വം പറയുന്നു. രൂക്ഷമായ ആരോപണങ്ങൾ ഉണയിച്ചു കൊണ്ട് ഇറങ്ങിയ ലഘുലേഖകളിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ താത്കാലിക നിയമനങ്ങളിൽ കൈക്കൂലി വാങ്ങിയതായും ജോലി വാങ്ങി കൊടുത്തതിന്റെ പേരിൽ സ്ത്രി തൊഴിലാളിയെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ചതുമായുള്ള ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഇത് പരാതിയായി പാർട്ടി നേതൃത്വത്തിന്  നല്കിയിട്ടും അവഗണിച്ചതാണ്  ഒരു വിഭാഗം പ്രവർത്തകർ സേവ്  സി പ ഐ ഫോറം ഉണ്ടാക്കി വിമത പ്രവർത്തനം  നടത്തിയിരിക്കുന്നത്. ജി.എസ്.ജയലാൽ എം എൽ എ യുമായും പാർട്ടി സംസ്ഥാന ജില്ലാ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന പാർപ്പള്ളി ശ്രീകുമാർ കഴിഞ്ഞ പാർട്ടി സമ്മേളനങ്ങളിൽ ബ്രാഞ്ച് മുതൽ മണ്ടലം വരെ തിരഞ്ഞെടുപ്പിലൂടെയാണ് കയറി വന്നത്പരവൂർ  മണ്ടലം സമ്മേളനത്തിലും  തിരഞ്ഞെടുപ്പിലൂടെയാണ് മണ്ടലം സെക്രട്ടറിയായത്. ഇതിനെതിരെ വലിയൊരു വിഭാഗം പാർട്ടി പ്രവർത്തനത്തിൽ നിന്നും മാറി നില്ക്കുന്ന അന്തരീഷമാണ് ഇപ്പോൾ ഒരു ലോക്കൽ കമ്മിറ്റി സെക്രട്ടറിയും രണ്ട് മണ്ടലം സെക്രട്ടറിയേറ്റ് അംഗങ്ങളും നാല്  മണ്ടലം കമ്മിറ്റി അംഗങ്ങളും സിപിഐയുടെ നിലവിലുള്ള പ്രവർത്തനത്തിൽ  നിന്നും മാറി നില്കുന്ന സാഹചര്യമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ വിമത പ്രവർത്തനങ്ങൾ ശക്തമാകുമോ എന്ന പരിഭ്രാന്തിയിലാണ് സി പി ഐ നേതൃത്വം.

No comments:

Post a Comment