Thursday, 17 September 2026

നരേന്ദ്ര മോദിജിയുടെ 25 വർഷങ്ങൾ @അരുൺസതീശൻ ചാത്തന്നൂർ

നരേന്ദ്രമോദിജിയുടെ 25 വർഷങ്ങൾ
നമസ്തെ
 2001 മുതൽ 2014 വരെ വേളയിൽ
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി 2014  മേയ് 26 മുതൽ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി തുടരുകയാണ്.. ഇപ്പോൾ സർക്കാർ സംവിധാനത്തിന്റെ 
അധികാരപദവിയിൽ നരേന്ദ്രമോദിജി 25വർഷങ്ങൾ പിന്നിടു
കയാണ്. ഗുജറാത്തിൽ തുടർച്ചയായി നടന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ച് മുഖ്യമന്ത്രിയായി തിളങ്ങിയ മോദി പിന്നീട് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തെ നയിച്ച് മുന്ന് ദേശീയ തി രഞ്ഞെടുപ്പുകളിലും വിജയം വരിച്ച് പ്രധാനമന്ത്രി പദത്തിൽ തുടരുകയാണ്. ഇപ്പോൾ എന്റെ നാടായ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ എം എൽ എ ബി. ബി. ഗോപകുമാർ ആണ് എന്റെ നിയോജക മണ്ഡലത്തിൽ 42ജനപ്രതിനിധികൾ ബിജെപിയ്ക്ക് ഉണ്ട് ബിജെപിയുടെ ജില്ലാ പ്രസിഡന്റ്‌ ചാത്തന്നൂർക്കാരനാണ് 
ആർ. എസ് എസ് നേതൃ നിരയിൽ പ്രഥമ സ്ഥാനിയർ ചാത്തന്നൂർക്കാർ ആണ് സുദർശൻജി, രാജൻകരൂർ, മീനാട് ഉണ്ണി തുടങ്ങിയ സുശക്തമായ നേതൃത്വനിര അഭിമാനിക്കാം എനിക്കും എന്റെ നാടിനും..
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ സുരക്ഷ കുടികൊള്ളുന്നതെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്
അതു പോലെ മോദിജിയുടെ കരങ്ങളിൽ
ഇന്ത്യ ഭദ്രമാണ്.
ആർ.എസ്.എസിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുതുടങ്ങി. 1971 ലാണ് മോദി ഗുജറാത്തിൽ ആർ.എസ്.എസിൻ്റെ മുഴുവൻ സമയ പ്ര ർത്തകനായത്. അതായത് ബി.ജെ.പി എന്ന രാഷ്ട്രീയ കക്ഷിയുടെ രൂപീകരണത്തിന് ഒൻപത് വർഷം മുമ്പ് 1980ൽബി.ജെ.പിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട്മുംബയി ൽ നടന്ന പ്ലീനറി സെഷനിൽ സമാപന പ്രസംഗം നടത്തിയത് അടൽബിഹാരി വാജ്പേയി ആയിരുന്നു. ഉജ്ജ്വലമായ ഹിന്ദിയിൽ അദ്ദേഹം വലിയ സദസിനെ നോക്കി മൂന്ന് വാചകങ്ങൾ പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. അത് പ്രവചന സ്വഭാവമുള്ള വാക്കുകളായിരുന്നു. 
അഡേര ചലേഗ, സുരജ് നികലേക, ഹമാരാ കമൽ ഖിലേക എന്നായിരുന്നു അത്.
 (രാത്രി മറയും, സൂര്യൻ ഉദിക്കും, നമ്മുടെ താമര വിരിയും). ബി ജെപി രൂപീകരണ സമ്മേളനവും കഴിഞ്ഞ് 5 വർഷം പിന്നിട്ട് 1985ലാണ് മോദിയെ ആർ എസ് എസ്.ബി ജെ പി യിലേക്ക് നിയോഗിച്ചത്. ഇന്ന്ഇന്ത്യയുടെ ഭൂരിപക്ഷം സംസ്ഥാനങ്ങ ളിലും കേന്ദ്രത്തിലും വിരിഞ്ഞിരിക്കുന്ന താമരയുടെ രാഷ്ട്രീയ സൂര്യനായി മോദിജി മാറിയിരിക്കുന്നു. ജനപ്രതിനിധിയായും ഭരണത്തലവനായും കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്ന മോദിജി ഇന്ന് ഇന്ത്യയിൽ മാത്രമല്ല ആഗോള തലത്തിലും അംഗീകരിക്കപ്പെട്ടിട്ടുള്ള വ്യക്തിപ്രഭാവമു ള്ള നേതാവായി പരിണമിച്ചിരിക്കുന്നു.

രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് പുലർത്തുന്ന വ്യക്തമായ ദർശനവും അത്പ്രവൃത്തിപഥത്തിൽ എത്തിക്കാൻപുലർത്തുന്ന കർമ്മകുശ ലതയുമാണ് മോദിജിയെ മറ്റ്നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇന്ത്യയുടെ സുരക്ഷമോദിയുടെ കരങ്ങളിൽ ഭദ്രമാണെന്ന് ഇന്ത്യക്കാ ർക്ക് മാത്രമല്ല നമ്മുടെ ശത്രുരാജ്യത്തെ പൗരന്മാർക്കും നല്ല ബോദ്ധ്യമുള്ള കാര്യമാണ്. ഇന്ത്യയുടെ മണ്ണിൽ നടത്തുന്ന ഏതൊരു ആക്രമ ണത്തിനും അതേ നാണയത്തിലല്ല, ആ നാണയത്തിന്റെ പലിശയും കൂട്ടുപലിശയും ചേർത്ത് തിരിച്ചടി നൽകുന്ന നേതാവാണ് മോദിജി. ഏറ്റവുമൊടുവിൽ പഹൽഗാം സംഭവത്തിൽ ഇന്ത്യ നൽകിയ തിരി ച്ചടിയായ ഓപ്പറേഷൻ സിന്ദൂർ ശക്തനായ ഭരണാധികാരിയുടെ വിട്ടുവീഴ്ചയില്ലാത്ത മറ്റൊരു മുഖമാണ് വെളിപ്പെടുത്തിയത്, രക്തവും ജലവും ഒരുമിച്ച് ഒഴുകുകയില്ല എന്ന മോദിയുടെ വാക്കുകൾ അതിന് അടി വരയിടുന്നതായി മാറി.
ആർഎസ്.എസിന്റെആശീർവാദത്തോടെ
ജനസംഘം രൂപീകരിക്കപ്പെട്ടപ്പോൾ അവരുടെ ലക്ഷ്യമായി മൂന്ന്കാര്യങ്ങളാണ് പ്രധാനമായും മുന്നോട്ടുവച്ചത്. ജമ്മുകാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിക്കുക, അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുക, ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കുക എന്നിവയായിരുന്നു അത്. ഈ ആവശ്യങ്ങൾ ഉയർന്നിട്ട് മുക്കാൽ നൂറ്റാണ്ടി നുശേഷം ഇതിൽ രണ്ട്കാര്യങ്ങളും നടന്നത് മോദിയുടെ ഭരണകാലത്താണ്. മൂന്ന് ദേശീയ തിരഞ്ഞെടുപ്പുകൾ വിജയിപ്പിച്ച നേതാവായി അദ്ദേഹം മാറിയത്‌വെറുതെയല്ല. സ്വന്തം പാർട്ടിയോടുള്ള പ്രതിബദ്ധത ഒരു വശത്ത് പുലർത്തുന്ന മോദിജി അതേസമയം ഇന്ത്യയിലെ സാധാരണ മനുഷ്യരുടെ ക്ഷേമത്തിന് നൽകുന്ന കൃത്യമായ പ്രാധാ ന്യവും അതിനായി ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതികളും ഒരു ഭര ണാധികാരി എന്ന നിലയിൽ മോദിയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതാണ്. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ ഇക്കാലത്തും കൊവിഡ്മഹാമാരിയുടെ കാലത്തും മറ്റുള്ള വലിയലോകരാജ്യങ്ങൾപോലും സാമ്പത്തികമായും ഭരണപരമായും മന്ദീഭവിച്ചപ്പോൾ ഇന്ത്യ എല്ലാ മേഖലയിലും മുന്നേറി എന്നതാണ് മോദിജിയുടെ ഭരണത്തിന്റെ ഏറ്റവും വലിയ വിജയം.

മോദിജി ആവിഷ്കരിച്ച ആത്മനിർഭർ ഭാരത് പദ്ധതി നാളെ ലോക മഹാശക്തികളിലൊന്നായി ഇന്ത്യയെ രൂപപ്പെടുത്താൻ പോന്നതാണ്. വികസിത ഭാരതമാണ് മോദിയുടെ മുഖ്യ അജണ്ട. ഇതിന്റെ തുടക്കം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിൽ വിജയകരമായി നടപ്പാക്കാൻ മോദിക്ക് കഴിഞ്ഞു. 2014ൽ രാജ്യാധികാരത്തിലേക്ക് എത്തിയതോടെ ഈ വികസന മാതൃക ദേശീയ തലത്തി ലേക്ക് വ്യാപിപ്പിച്ചു. വികസിത ഭാരത് 2047 എന്ന ലക്ഷ്യത്തോടെ ഇന്ത്യയെ ലോകത്തിലെ മുൻനിര രാജ്യമാക്കാനുള്ള ദീർഘകാല പദ്ധതികളിലാണ് മോദിജി 
ശ്രദ്ധ കേന്ദീകരിച്ചിരിക്കുന്നത് 
 ഭരണത്തിന്റെ ഏറ്റവും എടുത്തുപറയേണ്ട രണ്ട് കാര്യങ്ങൾ ഡിജിറ്റൽ വിപ്ലവവും അടിസ്ഥാന സൗകര്യങ്ങളിലെ അതിവേഗ വികസനവുമാണ്. ഡിജിറ്റൽ പേമെന്റുകൾ ഇന്ന് സാധാരണക്കാരന്റെ ജീവിതത്തിന്റെ അവിഭാജ്യമായ ഭാഗമാണ്. കേരളത്തിൽ നിർമ്മിച്ച ദേശീയപാത പോലെയുള്ള 
റോഡുകൾ, അതിവേഗ റെയിൽപ്പാതകൾ, പുതിയ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ നിർമ്മാണത്തിലൂടെ രാജ്യത്തിൻറെ ലോജിസ്റ്റിക്സ് മേഖല വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്.

വിദേശ രാജ്യങ്ങളുമായി മോദി പുലർത്തുന്ന ഊഷ്മളവും സമർത്ഥവുമായ സുഹൃദ്ബന്ധങ്ങൾ ആഗോളതലത്തിൽ നയതന്ത്രരംഗത്ത് ഇന്ത്യയുടെ മാഹാത്മ്യവും വലിപ്പവും പതിന്മടങ്ങ് വർദ്ധിപ്പിക്കുകയു ണ്ടായി. ചൈനയുടെ പ്രസിഡൻ്റ് ഷി ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും പങ്കെടുത്ത ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ‌് ഉച്ചകോടി ഇന്ത്യയുടെയും മോദിയുടെയും നയതന്ത്ര വിജയം വിളിച്ചോതുന്നതായിരുന്നു. പരമാവധി ചുവപ്പുനാട ഒഴിവാക്കിക്കൊണ്ട് ആധുനി കസാങ്കേതികത ഉപയോഗപ്പെട്ട
ഭരണ സംവിധാനങ്ങൾ സുതാര്യമാക്കാൻ മോദിജി സ്വീകരിച്ചനടപടികൾ വേഗത്തിൽ പ്രവർത്തിക്കു ന്ന ഒരു സർക്കാരാണിതെന്നബോദ്ധ്യം വരുത്താൻ പോന്നതായി.ജൻധൻ അക്കൗണ്ടുകൾ നടപ്പാക്കൽ, ജി.എസ്.ടിപരിഷ്കാരം, 
സ്വച്ഛ്ഭാരതമിഷൻ, ആയുഷ് ഭാരത് തുടങ്ങിയവ വിജയകരമായി നടപ്പാക്കാ നായതിന്റെ സദ്ഫലങ്ങൾ ഓരോ രംഗത്തും അതിന്റെതായ മികച്ച നേട്ടങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു.
നരേന്ദ്രമോദിജി ഭരണാധികാരി എന്ന നിലയിൽ 25 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ - ഭരണയാ ത്ര അതിന്റെ കൊടുമുടിയിലാണ്. ഇന്ത്യയുടെ ഭരണ - നയതന്ത്ര-പ്രതിരോധ-സാമ്പത്തിക-സാമൂഹ്യമേഖലകളിൽ സമാനതകളില്ലാത്ത വളർച്ചനേടിയ കാലഘട്ടമാണിത്. ബി.ജെ.പിഈ ചരിത്രമുഹൂ ർത്തം സേവാ സങ്കൽപ് അഭിയാൻ എന്ന പേരിൽ രാജ്യമൊട്ടാകെ ആഘോഷിക്കുകയാണ്. വികസനത്തിനൊപ്പം രാജ്യത്തിന്റെ ബ ഹുസ്വരതയും ജനാധിപത്യമൂല്യങ്ങളും കൂടുതൽ സംരക്ഷിക്കപ്പെട്ടന്ന മഹത്തായ സംഭാവനകൾ തുടർന്നും നരേന്ദ്രമോദിയിൽ നിന്നും പ്ര തീക്ഷിക്കാവുന്നതാണ്.ഇന്ന് നരേന്ദ്രമോദിയുടെ 76-ാം പിറന്നാൾ 
ദിനമാണ്. അദ്ദേഹത്തിന് എന്റെയും ചാത്തന്നൂരിന്റെയും ആയുരാരോഗ്യസൗഖ്യം ആശംസിക്കുന്നു.

@ പ്രധാനമന്ത്രിപദത്തിൽ റെക്കാഡ്

പ്ര ധാനമന്ത്രി പദത്തിൽ ഇന്ന് 4497 ദിവസം പൂർത്തിയാക്കുകയാണ് നരേന്ദ്രമോദിജി അതായത് 12 വർഷവും 3 മാസവും 22 ദിവസവും. അടുത്ത കാലത്തെങ്ങും ഈ റെ ക്കാഡ് ആരും മറികടക്കില്ലെന്നാണ്‌ രാഷ്ട്രീ യ വിദഗ്ദ്ധരുടെ അഭിപ്രായം.
പ്രധാനമന്ത്രി പദത്തിൽ ജവഹർലാൽ നെഹ്റുവിന്റെ റെക്കാഡ്‌മറികടന്നാണ് 
 മോദിജിയുടെ തേരോട്ടം. ഏറ്റവുമധികം കാലം ഇ ന്ത്യൻ പ്രധാനമന്ത്രി പദവിയിലിരിക്കുന്ന വ്യക്തിയെന്ന നേട്ടം ഇക്കഴിഞ്ഞ ജൂൺ 10നാണ് മോദി സ്വന്തമാക്കിയത്.
മോദിജിയെ അഭിനന്ദിച്ച്കേന്ദ്രക്യാബിനറ്റ് അന്ന് പ്രമേയം പാസാക്കിയിരുന്നു. 2014 മേ യ് 26നാണ് പ്രധാനമന്ത്രിയായുള്ള മോദിയു ടെ ആദ്യ സത്യപ്രതിജ്ഞ.
1952 മേയ് 13 മുതൽ 1964 മേയ് 27 വരെ 4398 ദിവസമാണ് ജവഹർലാൽ നെഹ്റു പ്രധാനമന്ത്രി പദവിയിലിരുന്നത്. ഇന്ദിരാ ഗാന്ധി 4077 ദിവസം പ്രധാനമന്ത്രി പദവി അലങ്കരിച്ചിരുന്നു.

@ മികച്ച വിദേശനയം, രാജ്യാന്തര സൗഹൃദം

ഗുജറാത്ത് കലാപത്തിന്റെ പേരിൽ 
ഒരിക്കൽ വിസ നിഷേധിച്ച യു.എസി ന് 2014ന് ശേഷം തീരുമാനം പുനഃപ രിശോധിക്കേണ്ടി വന്നതും പിന്നീട് പത്തുതവണ പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് പരവതാനി വിരിക്കേണ്ടി വന്നതും ചരിത്രം. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് പ്രതിച്ഛായ മെച്ചപ്പെടുത്താനും വികസ്വരരാജ്യങ്ങളുടെ വക്താവാ യിമാറാനും മോദിയുടെ വിദേശനയം
വഴിയൊരുക്കി. റഷ്യ, യു.എസ്, ചൈന
തുടങ്ങിയ വൻ ശക്തികൾക്കിടയിലെ
ഭൗമരാഷ്ട്രീയ വൈരുദ്ധ്യങ്ങൾക്കിടയിലും 
ഇന്ത്യയുടെ ദേശീയ താത്പര്യങ്ങൾ
സംരക്ഷിക്കുന്ന നയമാണത്. ഏതെങ്കിലും ഒ ആഗോളചേരിയിൽമാത്രം നിൽക്കാ തെ സ്വന്തം ദേശീയ തത്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന രീതി.
2023ൽ ഇന്ത്യയിൽ നടന്ന ജി 20
ഉച്ചകോടിയിൽ പാശ്ചാത്യ രാജ്യങ്ങ
ളുടെയും മറ്റും എതിർപ്പുകളെ മറികടന്ന് സംയുക്ത പ്രഖ്യാപനം സമവായത്തോടെ പാസാക്കി. ഇക്കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ബ്രിക്സ്ഉച്ചകോടിയുടെ 'ന്യൂഡൽഹി പ്രഖ്യാപനം' പശ്ചിമേഷ്യയിൽ പരസ്പരം പോരടിക്കുന്ന രാജ്യങ്ങളെ ഒരേ വേദിയിലിരുത്തിയാണ് പാസാക്കിയത്.

. ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ആവശ്യങ്ങൾ ആഗോള വേദികളിൽ എത്തിക്കലാണ് മോദി നയത്തിൽ പ്രധാനം. ജി20 ഉച്ചകോടിയിൽ ആഫ്രിക്കൻ യൂണിയന് സ്ഥിരം അംഗത്വം നേടിക്കൊടുത്തത് 
ഇന്ത്യൻ നയതന്ത്ര നേട്ടമായിരുന്നു.

- പരമ്പരാഗത സഖ്യരാഷ്ട്രമായ 
റഷ്യയുമായുള്ള ബന്ധം സുദൃഢമാക്കി. 2020ൽ വഷളായ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താനായി. അതിർത്തി തർക്കങ്ങൾ ലഘുകരിച്ചു. അതിർത്തി 
കടന്നുള്ള ഭീകരതയെ
ലോകരാജ്യങ്ങളെക്കൊണ്ട് അപലപിപ്പിച്ച് അന്താരാഷ്ട്ര വേദികളിൽ പാകിസ്ഥാന് ചുട്ട മറുപടി നൽകി.അമേരിക്കൻ 
പ്രസിഡന്റ് ഡൊണാൾഡ് ട്രം പ്, റഷ്യൻ പ്രസിഡന്റ്റ് വ്ലാഡിമിർ പുട്ടിൻ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, യു. എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സ യ്യിദ് അൽ നഹ്യാൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ തുടങ്ങിയവരുമായി ഔദ്യോഗിക പരിവേ
ഷങ്ങൾക്കപ്പുറം വ്യക്തിപരമായ അടുപ്പം മോദിജിക്കുണ്ട്.

@ സ്വപ്നം 2047ൽ വികസിത ഇന്ത്യ

രാജ്യം സ്വാതന്ത്ര്യം നേടിയതി ന്റെ 100-ാം വർഷമായ 2047 ൽ 'വികസിത ഇന്ത്യ' എന്ന താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സ്വപ്നം.എല്ലാ മേഖലകളിലും ഇന്ത്യയെ സ്വയംപര്യാപ് തമാക്കുകയാ ണ് ലക്ഷ്യം. 40ലക്ഷംകോ ടി ഡോളറിന്റെ ജി.ഡി. പി ലക്ഷ്യമിടുന്നു. പ്രതിശിർഷ വരുമാനം 21000 ഡോളറിലേക്ക് എത്തിക്കുകയും ലക്ഷ്യമാണ്. 140 കോടി പൗരന്മാരുടെ കഠിനപ്രയത്നത്തിലുടെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു. 2047ഓടെ 100 ജിഗാവാട്ട്ആണവോർജ്ജ ശേഷി കൈവരിക്കാൻ അഞ്ച് പുതിയ ആണവറിയാക് ടറുകൾ അടുത്ത ഏഴു വർഷത്തിനകം സ്ഥാപിക്കും.

വികസിത ഭാരതത്തിനായി ഉത്പാദനം അടക്കം ഏഴു മേഖലകളിലെ വളർച്ച അനിവാര്യമാണെന്ന് മോദിജി പറയുന്നു. അവയെ 'സപ്തധാര'യെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.
ഉത്പന്നങ്ങളുടെ ഡിസൈൻമുതൽ ഉപഭോക്താവിന്റെ കൈയിലെത്തുന്നതു വരെയുള്ള മൂല്യ ശൃംഖല കെട്ടിപ്പടുക്കുക
കൃഷിയിടം മുതൽ കയറ്റുമതിവരെയുള്ള സംയോജിത വിതരണ ശൃംவല 
സാങ്കേതിക വിദ്യയുടെ ആഗോളനവീകരണ കേന്ദ്രമായി ഇന്ത്യയെ മാറ്റുക
നഗരങ്ങൾ, ദേശീയപാതകൾ, റെയിൽവേ,വിമാനത്താവളങ്ങൾ, ആധു നിക വ്യാവസായിക തുറമുഖങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന അതിവേഗ മൾ ട്ടിമോഡൽ ലോജിസ്റ്റിക്സ് ശൃംഖല സ്ഥാപിക്കൽഅടുത്ത തലമുറ പ്രതിരോധ സാങ്കേതികവിദ്യകളിൽ പ്രാവീണ്യം നേടി കയറ്റുമതി വർദ്ധിപ്പിച്ച് തന്ത്രപരമായ സ്വയംപര്യാപ്തത കൈവരിക്കൽ
സമുദ്രം, തീരദേശം, സമുദ്ര ശേഷികൾ എന്നിവ പൂർണ മായ തോതിൽ ഉപയോഗി ക്കുന്നതിന് മുൻഗണന
ഇന്ത്യൻ സംസ്കാരം, യോഗ, ആയുർവേദം, ടൂറിസം എന്നിവയെ ആഗോളതലത്തിൽ 
ഉയർത്തിക്കാട്ടുക..@ അരുൺസതീശൻ ചാത്തന്നൂർ


No comments:

Post a Comment