Monday, 30 June 2025

കാട് പിടിച്ച് വെള്ളകെട്ടായി മാലിന്യം നിറഞ്ഞ് തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും താവളമായി

ചാത്തന്നൂർ: കാട് പിടിച്ച് വെള്ളകെട്ടായി  മാലിന്യം നിറഞ്ഞ്
 തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും
 താവളമായി പാരിപ്പള്ളി മെഡിക്കൽ കോളേജും പരിസരവും. രോഗികളും അവരുടെ കൂട്ടിരിപ്പുകാരും മെഡിക്കൽ, നഴ്സിങ് വിദ്യാർഥികളുമടക്കം ആയിരക്കണക്കിനുപേർ നിത്യവും വന്നുപോകുന്ന പാരിപ്പള്ളി മെഡിക്കൽ കോളേജ് പരിസരവും കാട് പിടിച്ച് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു കാടുകളിലേക്ക് ഭക്ഷണസാധനങ്ങൾ അടക്കമുള്ള മാലിന്യം തള്ളുന്നത് മൂലം തെരുവ് നായ്ക്കൾ ഇവിടെ താവളമാക്കുകയാണ് ഒപ്പം ഇഴജന്തുക്കളുടെ ശല്യവും
ഇവിടെ രോഗികളുമായി എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കാട്ടിലാണ്.
മോർച്ചറി, വൈറോളജി ലാബ്, ജീവനക്കാരുടെ ക്വാർട്ടേഴ്‌സ്, ഹോസ്റ്റൽ പരിസരം എന്നിവിടങ്ങളെല്ലാം കാടുമൂടിയനിലയിലാണ്. രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്കു പോകുന്ന വിദ്യാർഥികൾ തെരുവുനായ്ക്കളുടെയും പാമ്പിന്റെയും ഭീഷണിയിലാണ്. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യ വിഭാഗം
മഴക്കാലപൂർവ ശുചീകരണം നടത്താത്തതാണ് കാടുവളരാൻ കാരണം.
വിദ്യാർഥികൾ ഭീതിയോടെയാണ് മെഡിക്കൽ കോളേജിനുള്ളിലെ പാതകളിലൂടെ സഞ്ചരിക്കുന്നത്. 
മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് ഉള്ളിലെ ചെറുതും വലുതുമായ പാതകൾ എല്ലാം പൊട്ടി പൊളിഞ്ഞു കുഴികളിൽ വെള്ളം നിറഞ്ഞു സഞ്ചാരയോഗ്യമല്ലാ തായി തീർന്നിട്ട് രണ്ടു വർഷത്തിലധിക മായി. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ നിർമാണപ്രവർത്തനങ്ങളും പരിസരം വൃത്തിയാക്കുന്ന പ്രവൃത്തികളും ആരോഗ്യവകുപ്പ് നേരിട്ടാണ് നടത്തുന്നത്.
സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയാണ് കാടുതെളിക്കലടക്കമുള്ള ശുചീകരണപ്രവർത്തനങ്ങൾ വൈകാൻ കാരണം. എത്രയുംവേഗം കോളേജ് പരിസരം വൃത്തിയാക്കണമെന്നാണ് വിദ്യാർഥികളുടെയും രോഗികളുമായി എത്തുന്നവരുടെയും ആവശ്യം.

Saturday, 28 June 2025

ഐശ്വര്യ പബ്ലിക് സ്കൂളിൽജന്മഭൂമി അമൃതം മലയാളം പദ്ധതി തുടക്കമായി

ഐശ്വര്യ പബ്ലിക് സ്കൂളിൽ
ജന്മഭൂമി അമൃതം മലയാളം പദ്ധതി തുടക്കമായി 
പരവൂർ : കലയ്‌ക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിൽ ജന്മഭൂമി അമൃതം മലയാളം പദ്ധതിയ്ക്ക് തുടക്കമായി.ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് പത്രം സ്കൂൾ ലീഡർ 
പ്രിനു ജോയിക്ക് കൈമാറി ഉത്ഘാടനം ചെയ്തു. സ്കൂൾ ചെയർപേഴ്സൺ ബിന്ദു.എൽ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ സഫീർഷാ, വൈസ് പ്രിൻസിപ്പൽ മിനി. എ. കെ,
ബിജെപി പരവൂർ മണ്ഡലം പ്രദീപ്. ജി. കുറുമണ്ഡൽ, ബിജെപി മണ്ഡലം കമ്മിറ്റി അംഗം അനിൽകുമാർ, ജന്മഭൂമി ഏജന്റ്
ഗോപാലകൃഷ്ണ കുറുപ്പ്, ലേഖകൻ
അരുൺസതീശൻ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: ബിജെപി വെസ്റ്റ് ജില്ലാപ്രസിഡന്റ്‌ എസ്. പ്രശാന്ത് 
സ്കൂൾ ലീഡർ 
പ്രിനു ജോയിക്ക് കൈമാറി ഉത്ഘാടനം ചെയ്യുന്നു.

പെൻഷൻ മസ്റ്ററിംഗ് തുടങ്ങി അക്ഷയ കേന്ദ്രങ്ങൾക്ക് മുന്നിൽ വൻതിരക്ക്

പെൻഷൻ മസ്റ്ററിംഗ് തുടങ്ങി അക്ഷയ കേന്ദ്രങ്ങൾക്ക് മുന്നിൽ വൻതിരക്ക്

കൊട്ടിയം:ക്ഷേമ പെൻഷനുകളുടെ മസ്റ്ററിങ് ആരംഭിച്ചതോടെ അക്ഷയ കേന്ദ്രങ്ങൾക്കുമുൻപിൽവലിയ തിരക്ക് തുടങ്ങി.ബുധനാഴ്ച രാവിലെ മസ്റ്ററിങ് ആരംഭിക്കും എന്നായിരുന്നു
ആദ്യ അറിയിപ്പ്. ഇതനുസരിച്ച് പെൻഷൻ വാങ്ങി കൊണ്ടിരിക്കുന്ന വൃദ്ധരും മറ്റും രാവിലെ തന്നെ അക്ഷയ കേന്ദ്രങ്ങൾക്കു മുന്നിലെത്തിയിരുന്നു. എന്നാൽ രാവിലെ പതിനൊന്നിനാണ് മസ്റ്ററിംഗ് ആരംഭിച്ചത്.ചൊവ്വാഴ്ച വൈകിട്ടാണ് ഇത് സംബന്ധിച്ച അറിയിപ്പ് അക്ഷയ കേന്ദ്രങ്ങൾക്ക് ലഭിച്ചത്. മസ്റ്ററിംഗ് ആരംഭിച്ച് നിമിഷങ്ങൾ കഴിയുംമുമ്പുതന്നെ സൈറ്റ് കിട്ടാത്ത അവസ്ഥയുമുണ്ടായി. ആഗസ്റ്റ് 25 വരെയാണ് മസ്റ്ററിംഗ് നടക്കുന്നത്. നൂറുകണക്കിന് പെൻഷൻകാരാണ് ബുധനാഴ്ച അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിംഗിനായെത്തിയത്.  

ഫോട്ടോ: അക്ഷയ കേന്ദ്രത്തിന് മുന്നിൽ മസ്റ്ററിംഗിനെത്തിയവരുടെ
തിരക്ക്

കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്

പരവൂർ: 
കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന AlRA എന്ന ടീച്ചർ അസിസ്റ്റൻറ് റോബോട്ട് വിദ്യാർത്ഥികൾ നിർമ്മിച്ചു.സ്കൂളിലെ വിദ്യാർഥികൾ നിർമ്മിച്ച ആദ്യ വേർഷൻ ടീച്ചർ അസിസ്റ്റൻറ് റോബോട്ടാണ് AIRA 1.0.പ്രവേശനോത്സവത്തിൽ കുട്ടികളെ സ്വാഗതം ചെയ്ത AIRA ടീച്ചർ അസിസ്റ്റൻറ് റോബോട്ട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മിസ്റ്റർ ഹരീഷ് എച്ച് എസ് ഉദ്ഘാടനം ചെയ്തു.  കുട്ടികളുടെ ഏത് ഭാഷയിലുള്ള ചോദ്യങ്ങൾക്കും ഉത്തരം പറയാനും കുട്ടികളുമായി സംവദിക്കാനും ഈ റോബോർട്ടിന് സാധിക്കുമെന്ന് പ്രിൻസിപ്പാൾ സഫീർഷ അഭിപ്രായപ്പെട്ടു. സ്കൂൾ അസംബ്ലിയിൽ AlRA കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു. റോബോട്ട് നിർമ്മിച്ച വിദ്യാർഥികളെ സ്കൂൾ ചെയർപേഴ്സൻ ബിന്ദു എൽ അഭിനന്ദിച്ചു. ATL ഇൻചാർജ് അധ്യാപിക സ്നിത നേതൃത്വം നൽകി.

അപകടാവസ്‌ഥയിലായ അംഗനവാടി കെട്ടിടം പുനർ നിർമ്മിക്കാതെ അറ്റകുറ്റപണികൾക്ക് നീക്കം ബിജെപി പ്രവർത്തകർ തടഞ്ഞു

അപകടാവസ്‌ഥയിലായ അംഗനവാടി  കെട്ടിടം പുനർ നിർമ്മിക്കാതെ അറ്റകുറ്റപണികൾക്ക് നീക്കം ബിജെപി പ്രവർത്തകർ തടഞ്ഞു

ചാത്തന്നൂർ: അപകടാവസ്‌ഥയിലായ അംഗനവാടി  കെട്ടിടം പുനർ നിർമ്മിക്കാതെ അറ്റകുറ്റപണികൾക്ക് നീക്കം നിർമ്മാണപ്രവർത്തികൾ
 ബിജെപി പ്രവർത്തകർ തടഞ്ഞു
 ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ കോയിപ്പാട് വാർഡിലെ തോട്ടവാരം
അംഗനവാടി കെട്ടിടത്തിനാണ്
നിലവിലുള്ള ചുറ്റുമതിൽ പുനർ  നിർമ്മാണത്തിനും അറ്റകുറ്റപണികൾക്കുമായി ഏഴ് ലക്ഷം രൂപ അനുവദിച്ചു കൊണ്ട് നിർമ്മാണപ്രവർത്തികൾ തുടങ്ങിയത്.
പഞ്ചായത്ത്‌ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുക്കാത്ത  50 വർഷത്തിലധികം പഴക്കമുള്ള കെട്ടിടം നിലവിൽ അപകടാവസ്ഥയിലാണ് മേൽക്കൂരയിലെ കോൺക്രീറ്റ് കമ്പികൾ ദ്രവിച്ച് സിമന്റ് പാളികൾ അടർന്നു വീണ്
അപകടാവസ്ഥയിലാണ് കെട്ടിടം.ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ത് മൂലം ഇവിടെ നിലവിൽ അംഗനവാടി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്ന ത്. പുതിയ കെട്ടിടം നിർമ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യം അവഗണിച്ചു കൊണ്ട് കെട്ടിടത്തിന് അറ്റകുറ്റപണികൾ നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങി ക്ലാസുകൾ തുടങ്ങാനുള്ള നീക്കമാണ് ബിജെപി പ്രവർത്തകർ തടഞ്ഞത്.മുൻ ഗ്രാമ പഞ്ചായത്ത്‌ അംഗം
 കോയിപ്പാട് സജീവ്, രാധാകൃഷ്ണൻ കൊയിപ്പാട് രതീഷ് രാജൻ, അനിൽകുമാർ,  എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ :അപകടാവസ്ഥയിലായ  അംഗനവാടി കെട്ടിടം 
ഫോട്ടോ :സിമന്റ് പാളി അടർന്നു വീണ് ദ്രവിച്ച കമ്പികൾ.
ഫോട്ടോ :ബിജെപി പ്രവർത്തകർ നിർമ്മാണപ്രവർത്തികൾ തടയുന്നു.

Sunday, 22 June 2025

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം

ഇന്ത്യക്കകത്തും പുറത്തും പെരുമകേട്ട മഹാശിവ ക്ഷേത്രമാണ് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ സ്ഥിതി ചെയ്യുന്ന രാജരാജേശ്വരക്ഷേത്രം.

Rajarajeswara_templeശിവന്റെ പല പേരുകളില്‍ ഒന്നായ രാജരാജേശ്വരന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ദക്ഷിണ ഭാരതത്തിലെ ശിവക്ഷേത്രങ്ങളില്‍ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളില്‍ ഉണ്ടാവുന്ന ദേവപ്രശ്‌നപരിഹാരങ്ങള്‍ക്കായി ഇവിടെ വന്ന് ദേവദര്‍ശനം നടത്തുകയും കാണിക്ക അര്‍പ്പിച്ച് ‘ദേവപ്രശ്‌നം’ വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനു പുറത്തുള്ള ഉയര്‍ന്ന പീഠത്തിലാണ് ഇങ്ങനെ ദേവപ്രശ്‌നം വയ്ക്കുക പതിവ്. ഏറ്റവും പുരാതനമായ ശക്തിപീഠങ്ങളിലൊന്നായി തളിപ്പറമ്പ് കരുതപ്പെടുന്നു. സതിയുടെ സ്വയം ദഹനത്തിനും ശിവന്റെ താണ്ഡവ നൃത്തത്തിനും ശേഷം സതിയുടെ തല വീണത് ഇവിടെയാണ് എന്നു കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിന് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുണ്ട്.

ഋഷിമാര്‍ ആദിത്യനെ കടഞ്ഞെടുത്തപ്പോള്‍ കിട്ടിയ ചൂര്‍ണം കൂട്ടിക്കുഴച്ചു നിര്‍മിച്ച മൂന്ന് ശിവലിംഗങ്ങള്‍ ബ്രഹ്മാവ് കൈവശപ്പെടുത്തിയെന്നും, പാര്‍വതിദേവി ഭഗവാന്‍ ശിവന്റെ സഹായത്താല്‍ ആ വിഗ്രഹങ്ങള്‍ വാങ്ങി പൂജിച്ചു വന്നിരുന്നു. ഒരിക്കല്‍ മാന്ധതമഹര്‍ഷി ശ്രീ പ്രരമശിവനെ പൂജകള്‍ കൊണ്ട് സംപ്രീതനാക്കി. പൂജയില്‍ പ്രസാദവാനായ ഭഗവാന്‍ ശിവന്‍, ശ്മശാനങ്ങളില്ലാത്ത സ്ഥലത്തുമാത്രമേ പ്രതിഷ്ഠിക്കാവൂ എന്ന് ഉപദേശിച്ച് അതില്‍ ഒരു ശിവലിംഗം മാന്ധതമഹര്‍ഷിക്ക് സമ്മാനിച്ചു. ശിവലിംഗവുമായി എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ചുനടന്ന മഹര്‍ഷി, ഇവിടെ തളിപ്പറമ്പില്‍ വരികയും, ഇത് ഏറ്റവും പരിശുദ്ധമായ സ്ഥലമാണന്നു മനസ്സിലാക്കി ആ ശിവലിംഗം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. അനേകം വര്‍ഷങ്ങള്‍ ശിവപൂജ നടത്തി, ശിവപ്രീതി നേടി മഹര്‍ഷി സായൂജ്യ മടയകയും പിന്നീട് ആ ശിവലിംഗം ഭൂമിക്കടിയിലേക്ക് താണു അപ്രത്യക്ഷമാവുകയും ചെയ്തു. മാന്ധാതാവിന്റെ മകനായ മുചുകുന്ദന്‍ പിന്നീട് ശ്രീ പരമശിവനെ പ്രാര്‍ത്ഥിച്ച് ശിവനില്‍ നിന്ന് രണ്ടാമത്തെ ശിവലിംഗം നേടി. അദ്ദേഹവും ഇവിടെ തളിപ്പറമ്പില്‍ ശിവലിംഗ പ്രതിഷ്ഠനടത്തി ശിവപൂജചെയ്തു പോന്നു. അദ്ദേഹത്തിനു ശേഷം ഈ ശിവലിംഗവും കാലക്രമത്തില്‍ ഭൂമിക്ക് അടിയിലേക്ക് താണുപോയി. പിന്നീട് ഈ പ്രദേശം ഭരിച്ചിരുന്ന മൂഷക രാജവംശത്തിലെ (കോലത്തുനാട്) രാജാവായിരുന്ന ശിവഭക്തനായ ശതസോമനാണ് മൂന്നാമത്തെ ശിവലിംഗം ലഭിച്ചത്. അഗസ്ത്യമുനിയുടെ ഉപദേശ പ്രകാരം ശിവപൂജകള്‍ നടത്തിയാണ് അദ്ദേഹത്തിന് ഈ ശിവലിംഗം ലഭിച്ചത് എന്നു വിശ്വസിക്കുന്നു. രാജാവ് ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് ഈ ശിവലിംഗം പ്രതിഷ്ഠിച്ചു, ക്ഷേത്രം പണിതു പൂജ നടത്തിപോന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

ശതസേനന്‍ കാമധേനുവിനെ കറന്നെടുത്ത പാലുകൊണ്ട് കഴുകി ശുദ്ധീകരിച്ച് പ്രതിഷ്ഠിച്ച ശിവലിംഗമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ന് ക്ഷേത്രഐതിഹ്യം പറയുന്നു. തളിപ്പറമ്പ് ക്ഷേത്രതൃക്കോവില്‍ നിര്‍മിച്ചത് രാമഘടകമൂഷികന്റെ വംശത്തിലെ ചന്ദ്രകേതനരാജാവിന്റെ പുത്രനായ സുതസേനനാണ് എന്ന് മൂഷികവംശത്തിലും പറഞ്ഞിരിക്കുന്നു. പഴയ പെരിഞ്ചെല്ലൂര്‍ ഗ്രാമത്തിലെ തളിക്ഷേത്രം തന്നെയാണ് രാജരാജേശ്വര ക്ഷേത്രമെന്നു കരുതപ്പെടുന്നതിനാല്‍, ഒരുപക്ഷേ ആ പഴയ ക്ഷേത്രം ശതസേനന്‍ പുതുക്കിപ്പണിതതായിരിക്കാം.

Rajarajeswara_templeലങ്കയില്‍ നിന്ന് രാവണ നിഗ്രഹത്തിനുശേഷം സീതാദേവിയുമായി വിജയശ്രീലാളിതനായി തിരിച്ചുവരുന്ന വഴി ശ്രീരാമന്‍ ഇവിടെ വന്ന് രാജരാജേശ്വരനു പൂജകള്‍ അര്‍പ്പിച്ചു എന്നാണ് മറ്റൊരു വിശ്വാസം. അതുകൊണ്ടാവാം ശ്രീരാമന്റെ ബഹുമാനാര്‍ത്ഥം ഇന്നും ഭക്തജനങ്ങള്‍ക്ക് നമസ്‌കാര മണ്ഡപത്തില്‍ പ്രവേശനമില്ല.

പെരുംചെല്ലൂര്‍, പെരുംതൃക്കോവില്‍, തളിപ്പറമ്പ്‌ക്ഷേത്രം, എന്നീ പേരുകളില്‍ ചരിത്രത്താളുകളില്‍ ഇടം നേടിയിട്ടുള്ള മഹാക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. കേരള മാഹാത്മ്യം, കേരളക്ഷേത്ര മാഹാത്മ്യം, മൂഷികവംശകാവ്യം തൂടങ്ങിയ സംസ്‌കൃത കൃതികളിലും ചെല്ലുരീശ വിലാസം, ലക്ഷമീ പുരേശസ്‌തോത്രം, ചെല്ലൂര് പിരാന്‍സ്തുതി മുതലായ കൃതികളിലും ചെല്ലൂര്‍ നവോദയം ചമ്പുവിലും, തളിപ്പറമ്പ് ഗ്രാമത്തേയും പെരുംതൃക്കോവിലപ്പനേയും പരാമര്‍ശമുണ്ട്.
നിരവധി ചരിത്രകഥകളാലും ശാസനങ്ങളാലും പ്രസിദ്ധിയാര്‍ജ്ജിച്ച മഹാക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. പൌരാണികകാലം മുതല്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്ന തളിപ്പറമ്പ്, ഏഴിമല ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മൂഷകരാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രവും ഗ്രാമവും. പ്രാചീനകേരളത്തിലെ ബ്രാഹ്മണ കുടിയേറ്റത്തെ തുടര്‍ന്ന് നിലവില്‍വന്ന അറുപത്തിനാല് ഗ്രാമങ്ങളിലെ 32 ഗ്രാമങ്ങളില്‍ പ്രശസ്തിയുടെ ഉന്നതി കൈവരിക്കാന്‍ കഴിഞ്ഞ ഗ്രാമമായിരുന്നു പെരിഞ്ചെല്ലൂര്‍ എന്ന് അറിയപ്പെട്ടിരുന്ന തളിപ്പറമ്പ്. ഇവിടുത്തെ ക്ഷേത്രേശന്റെ നാമമായിരുന്നു ഗ്രാമത്തിനും. 32 ഗ്രാമങ്ങളില്‍ വടക്കേയറ്റത്തെ ഗ്രാമമായിരുന്ന പെരിഞ്ചല്ലൂര്‍ എന്ന തളിപ്പറമ്പ് എന്ന് ചരിത്രകാരന്മാര്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരുകാലത്ത് വടക്കന്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായിരുന്നുവത്രേ ഈ ഗ്രാമം.

കേരളത്തിലെ പുകള്‍പെറ്റ മഹാക്ഷേത്രങ്ങളുടെ പട്ടികയില്‍ പ്രഥമസ്ഥാനത്തിനു ഉതകുംവണ്ണമാണിവിടുത്തെ ക്ഷേത്രനിര്‍മ്മിതി. ക്ഷേത്ര മതിലകത്തിന്റേയും, ദീര്‍ഘചതുരാകൃതിയിലുള്ള ഇവിടുത്തെ ശ്രീകോവിലിന്റെയും നിര്‍മ്മാണചാരുത വളരെ പ്രത്യേകതയേറിയതാണ്. രണ്ട് തട്ടുകളായി നിര്‍മ്മിച്ചിരിക്കുന്ന ശ്രീകോവിലും, അതിനുമുന്‍പിലുള്ള വളരെവലുപ്പമേറിയ നമസ്‌കാര മണ്ഡപവും മനോഹരമാണ്.

തന്റെ ജനവിരുദ്ധമായ നയങ്ങള്‍ അംഗീകരിയ്ക്കാന്‍ കൂട്ടാക്കാത്ത ജനങ്ങളില്‍ അവ വാള്‍മുനകൊണ്ടു നടപ്പാക്കാന്‍ ടിപ്പു തന്നെ 1789 ആദ്യം താമരശ്ശേരി ചുരം വഴി മലബാറില്‍ കടന്നു വെന്നു കേരള ചരിത്രത്താളുകളില്‍ കാണുന്നു. 1788 ജനുവരിയില്‍ താമരശേരി ചുരം വഴി ടിപ്പു വലിയൊരു സൈന്യവുമായി മലബാറില്‍ കടക്കുകയും മലബാറിലെ നിരവധി ക്ഷേത്രങ്ങള്‍ ടിപ്പുവിന്റെ പടയോട്ടത്തില്‍ നശിപ്പിക്കുകയുണ്ടായതായി ചരിത്രകാരന്മാര്‍ സാക്ഷ്യം വഹിക്കുന്നു. അതില്‍ ഏറെ നാശം സംഭവിച്ച രണ്ടുക്ഷേത്രങ്ങളില്‍ ഒന്നാണിത്. രണ്ടാമത്തെ ക്ഷേത്രം പെരുവനം ക്ഷേത്രം ആയിരുന്നു. ഇവിടെ പണ്ട് ഏഴുനിലകളോടുകൂടിയ രാജഗോപുരമുണ്ടായിരുന്നുവത്രേ. ഇത് ടിപ്പുവിന്റെ ആക്രമണത്തിലാണ് അതു തകര്‍ന്നതെന്ന് ചരിത്രം പറയുന്നു. ഇന്നും അതിന്റെ പൌരാണിക ശേഷിപ്പുകള്‍ നമുക്ക് കാണാനാവും. അന്ന് ടിപ്പുവിന്റെ ആക്രമണം നടന്ന് ക്ഷേത്രത്തിനു തീയിട്ടപ്പോള്‍ ആദ്യം ഓടിയെത്തി തീ അണക്കാന്‍ ശ്രമിച്ചത് മുസ്ലിം സമുദായക്കാരായിരുന്നുവത്രേ. ടിപ്പുവിനെ പേടിച്ച് മറ്റു സമുദായക്കാര്‍ എത്തിയില്ല പോലും. അതിനുശേഷം ഇവിടെ ക്ഷേത്രത്തില്‍ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ (കൂട്ടമണി അടിക്കുമ്പോള്‍) സഹായിക്കാനായി മുസ്ലിം സമുദായക്കാര്‍ക്കും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാമെന്ന് വ്യവസ്ഥയുണ്ടാക്കി.

കേരളത്തിലെ കലകള്‍ക്ക് മുഴുവനും അംഗീകാരം കൊടുത്തിട്ടുള്ള ക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. ജ്യോതിഷം, വൈദ്യം, തര്‍ക്കം, വ്യാകരണം, കല മുതലായവയില്‍ പ്രഗത്ഭരായിട്ടുള്ളവരെ സ്ഥാനമാനങ്ങളും, പാരിതോഷികങ്ങളും നല്കി ബഹുമാനിക്കുന്ന പതിവുണ്ടായിരുന്നു. വീരശൃംഖല, കങ്കണം, യോഗ്യത സൂചകങ്ങളായ ബഹുമാന പേരുകള്‍ എന്നിവയാണ് നല്കിയിരുന്നത്. പണ്ഡിതരേയും, കലാകാരന്മാരേയും ആദരിക്കാറുണ്ടായുന്നത് ക്ഷേത്രസമുച്ചയത്തിനോട് ചേര്‍ന്നുള്ള കൊട്ടുമ്പുറം എന്ന മണിഗോപുരത്തില്‍ വെച്ചായിരുന്നു. ഇവിടെ രാജരാജേശ്വരക്ഷേത്രത്തില്‍ വെച്ച് നല്‍കപ്പെടുന്ന ഈ സ്ഥാനമാനങ്ങള്‍ ഏറ്റവും ഉല്‍കൃഷ്ടമായി കണക്കാക്കിയിരുന്നു.
മാണി മാധവ ചാക്യാര്‍, ഉദ്ദണ്ഡശാസ്ത്രികള്‍ തുടങ്ങിയ കലാകാരന്മാരേയും, പണ്ഡിതരേയും ആദരിച്ചിരുന്നതായി തെളിവുകള്‍ സാക്ഷ്യം പറയുന്നു. 1923ല്‍ മാണിമാധവചാക്യാര്‍ക്ക് പ്രശസ്തമായ വീരശൃംഘല സമ്മാനിച്ചു. ഈ അമൂല്യമായ ഉപഹാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. പണ്ഡിതശ്രേഷ്ഠന്‍മാരുടെ ഒരു കൂട്ടായ്മയുടെ ഏകമായ അഭിപ്രായ പ്രകാരമാണ് രാജരാജേശ്വര സന്നിധിയില്‍ വെച്ച് പണ്ഡിത സദസ്സിനെ സാക്ഷിയാക്കി വീരശൃംഘല സമ്മാനിക്കുന്നത്. കൂടാതെ1954ല്‍ അദ്ദേഹത്തിന് വിദൂഷകരത്‌നം പട്ടം കൊടുക്കുകയുണ്ടായി. കൂടിയാട്ടത്തിലെ വിദൂഷകന്റെ ഭാഗം അവതരിപ്പിക്കുന്നതിലെ പൂര്‍ണ്ണതയ്ക്ക് ആയിരുന്നു ഈ ബഹുമതി. ക്ഷേത്രത്തിലെ കൊട്ടുമ്പുറത്തുവെച്ചായിരുന്നു ഈ ചടങ്ങുകള്‍ നടത്തിയത്.

ഒരു കലാകാരനു ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതികളില്‍ ഒന്നാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്നുള്ള ‘വീരശൃംഘല’. ഈ ക്ഷേത്രത്തിലെ പണ്ഡിത സദസ്സിന്റെ ഐക്യകണ്ഠമായ അഭിപ്രായത്തോടെ മാത്രമേ വീരശൃംഘല നല്‍കപ്പെടുന്നുള്ളൂ. ഗുരു മാണി മാധവ ചാക്യാര്‍ക്കായിരുന്നു അവസാനമായി ഇവിടെ നിന്നും വീരശൃംഘല സമ്മാനിച്ചത്. വീരശൃംഘല ലഭിക്കുമ്പോള്‍ ഈ ബഹുമതി ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും അദ്ദേഹമായിരുന്നു. അതുപോലെതന്നെ ഈ ക്ഷേത്രത്തിലെ ‘കൊട്ടുംപുറം’ പ്രസിദ്ധമായിരുന്നു. ക്ഷേത്രത്തിലെ അത്താഴപൂജ കഴിഞ്ഞ് മേല്‍ശാന്തി ചാക്യാന്മാരുടേയും പാഠകക്കാരുടേയും ശിരസ്സില്‍ ശിരോലങ്കാരം അണിയിക്കുന്ന ഒരു ആചാരമുണ്ട്. പുതുതായി നാടകം ചിട്ടപ്പെടുത്തി തയ്യാറാക്കുന്ന കൂടിയാട്ടം ആദ്യം ഇവിടെ അവതരിപ്പിക്കണം എന്നു വ്യവസ്ഥയുണ്ടായിരുന്നു.

പുരുഷന്മാര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ എപ്പോഴും പ്രവേശനമുണ്ടെങ്കിലും സ്ത്രീകള്‍ക്ക് എല്ലാസമയങ്ങളിലും ക്ഷേത്രത്തിനുള്ളില്‍ പ്രവേശനമില്ല. ബ്രാഹ്മണസ്ത്രീകള്‍ക്ക് ക്ഷേത്രത്തിനകത്തു പ്രവേശനമില്ല. മറ്റു സ്ത്രീകള്‍ തിരുവത്താഴ പൂജയ്ക്കുശേഷം അകത്തു കയറി തൊഴുന്നു. ചുറ്റമ്പലത്തിനകത്ത് നെയ്യ് വിളക്ക് മാത്രമേ കത്തിക്കാറുള്ളൂ. അതുപോലെതന്നെ തദ്ദേശീയരായ സ്ത്രീകള്‍ ഗര്‍ഭവതികളായിരിക്കുമ്പോള്‍ മൂന്നു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഒരു പതിവുണ്ടായിരുന്നു. രാജരാജേശ്വര ക്ഷേത്രവും, തൃച്ചമ്പരത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രവും, തളിപ്പറമ്പില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞിരങ്ങാട്ടെ വൈദ്യനാഥ ക്ഷേത്രവുമാണ് ഈ മൂന്നു ക്ഷേത്രങ്ങള്‍. ശിവന്‍ കുഞ്ഞിന് പ്രതാപവും, തൃച്ചമ്പ്രത്തെ ശ്രീകൃഷ്ണന്‍ കുഞ്ഞിന് നല്ല സ്വഭാവവും, കാഞ്ഞിരങ്ങാട്ടേ ദേവത ദീര്‍ഘായുസ്സും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.

ചിരപുരാതനവും പൗരാണികവുമായ ക്ഷേത്രമാണ് പൂക്കോത്ത് കൊട്ടാരം ക്ഷേത്രം. സാക്ഷാല്‍ പെരുംതൃക്കോവിലപ്പനായ ശ്രീ രാജരാജേശ്വര പെരുമാളുടെ സാന്നിധ്യം എപ്പോഴും ഇവിടെ ഉള്ളതിനാലാണ് കൊട്ടാരം എന്ന നാമകരണം ഉണ്ടായതെന്നു പറയപ്പെടുന്നു. രാജരാജേശ്വര ക്ഷേത്രത്തില്‍ ആനയെ നടയ്ക്കിരുത്തിയാല്‍ നാമകരണം ചെയ്ത് പേര് ഉറപ്പിക്കുന്നത് പൂക്കോത്ത് കൊട്ടാരത്തില്‍ വച്ചാണ്.

ഇവിടത്തെ പ്രധാന പ്രതിഷ്ഠ രാജരാജേശ്വര സങ്കല്പത്തില്‍ പരമശിവനാണ്. എങ്കിലും ശൈവവൈഷ്ണവസങ്കല്പങ്ങള്‍ കൂടിച്ചേര്‍ന്ന ആരാധനാമൂര്‍ത്തിയാണ് എന്ന് മറ്റൊരു അഭിപ്രായമുണ്ട്. തൃച്ചംബരം ക്ഷേത്രത്തില്‍ നിന്ന് ശ്രീകൃഷ്ണനന്റെ എഴുന്നള്ളത്ത് രാജരാജേശ്വരക്ഷേത്രത്തില്‍ വരുന്ന അവസരത്തില്‍ ഇവിടെത്തെ മൂര്‍ത്തി ശങ്കരനാരായണനായി സങ്കല്‍പ്പ്ിച്ച് ആരാധിച്ചുവരുന്നു. അതുപോലെതന്നെ ശിവനെന്ന സങ്കല്പം മുഖ്യമാണെങ്കിലും കൂവളപ്പൂവ് ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് എടുക്കുന്നതിനു വിലക്കുണ്ട്. പ്രധാന മൂര്‍ത്തിക്കു പുറമേ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യന്‍, മഹാകാളന്‍, നന്ദികേശന്‍, പാര്‍വതി, യക്ഷി, വൃഷദന്‍, പുറത്ത് ഭൂതനാഥന്‍, ചിറവക്കില്‍ ശ്രീകൃഷ്ണന്‍ എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്.

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ പരമശിവന് നേദിക്കുവാനായി ചെറിയ മണ്‍പാത്രങ്ങളില്‍ നെയ്യ് ക്ഷേത്രത്തിലെ സോപാനനടയില്‍ വയ്ക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ഇതിനെ നെയ്യമൃത് എന്നുപറയുന്നു.

കൊടിമരം ഇല്ലാത്തതിനാല്‍ കൊടിയേറ്റ് ഉത്സവങ്ങളോ, ആറാട്ട് എഴുന്നള്ളത്തുകളോ പതിവില്ല. ഭഗവാന്‍ രാജരാജേശ്വരന്റെ ശൈവസാന്നിധ്യത്തിനു ബലമേവാന്‍ ശിവരാത്രിയും, ശങ്കരനാരായണ സങ്കല്പമാണന്നു കരുതാനായി വിഷുവും ഇവിടെ വിശേഷദിവസങ്ങളായി ആഘോഷിക്കുന്നു. ശിവരാത്രിക്ക് മാത്രമാണ് സ്ത്രീകള്‍ക്ക് ചുറ്റമ്പലത്തിനുള്ളില്‍ പ്രവേശിച്ച് രാജരാജേശ്വരനെ തൊഴുന്നതിനുള്ള അനുവാദമുള്ളൂ. അല്ലാത്ത ദിവസങ്ങളില്‍ രാത്രി അത്താഴപൂജയ്ക്കുശേഷം എട്ടു മണിക്ക് ശേഷമേ പാടുള്ളൂ.

പുത്തരിനാളില്‍ ദേശവാസികള്‍ക്കെല്ലാം ക്ഷേത്ര സങ്കേതത്തില്‍ വിഭവസമൃദ്ധമായ സദ്യയുണ്ട്. അന്നേ ദിവസം ക്ഷേത്രത്തിന് കുറച്ചകലെയുള്ള കതിര്‍വെക്കും തറയില്‍ കതിര്‍കുലകള്‍ കൊണ്ടുവെക്കാനുള്ള അവകാശം നല്‍കിയിരിക്കുനത് ഹരിജനങ്ങള്‍ക്കാണ്.

ക്ഷേത്ര ഊരാളന്മാര്‍ 64 ഇല്ലങ്ങളില്‍പ്പെട്ടവരായിരുന്നു. ഇവരില്‍ നാല് ഇല്ലക്കാര്‍ മതംമാറിയെന്നും പറയപ്പെടുന്നു. പത്തില്ലക്കാരായ പട്ടേരിമാരായിരുന്നു ക്ഷേത്രഭരണം നടത്തിയിരുന്നത്. ഭരണത്തിന് നായരെ ബ്രാഹ്മണരാക്കി അവരോധിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ അവരോധിക്കപ്പെടുന്നയാള്‍ ഊരരശു കൈമള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

ആരാണ് ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിശ്വകർമ്മർ എന്നറിയപ്പെടുന്ന വിശ്വബ്രാഹ്മണർ എന്ന് അന്വേഷിക്കുന്നവർക്ക് തിരിച്ചറിയാൻ ഇതൊരു സഹായമാകും എന്ന് വിശ്വസിക്കുന്നു.

ആരാണ് ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിശ്വകർമ്മർ എന്നറിയപ്പെടുന്ന വിശ്വബ്രാഹ്മണർ എന്ന് അന്വേഷിക്കുന്നവർക്ക് തിരിച്ചറിയാൻ ഇതൊരു സഹായമാകും എന്ന് വിശ്വസിക്കുന്നു.  അക്ഷര തെറ്റുകൾ കണ്ടേക്കാം. തിരുത്താൻ സഹായിക്കുക.

പഞ്ച ഋഷികള്‍

ബ്രഹ്മാണ്ഡ പുരാണത്തിലാണ് ഈ ഋഷികളെ കുറിച്ചു കൂടുതല്‍ പറയുന്നത്. ഭഗവാന്റെ അഞ്ചു മുഖങ്ങളില്‍ നിന്നും അഞ്ച് ബ്രഹ്മ ഋഷികള്‍ ഉണ്ടായി. ഇവര്‍ സനക ബ്രഹ്മഋഷി, സനാതന ബ്രഹ്മഋഷി, അഭുവസന ബ്രഹ്മഋഷി, പ്രജ്ഞസ ബ്രഹ്മഋഷി, സുവര്‍ണ്ണസ ബ്രഹ്മഋഷി എന്നീ പേരുകളില്‍ അറിയപ്പെടുന്നു എന്ന് വസിഷ്ഠ പുരാണത്തില്‍ പറയുന്നു. ഇവര്‍ പഞ്ച ഗോത്രങ്ങളായും അറിയപ്പെടുന്നു. ഇവര്‍ തന്നെയാണ് ബ്രഹ്മാവ്‌, വിഷ്ണു, പരമശിവന്‍, സൂര്യന്‍, ഇന്ദ്രന്‍ എന്ന് സങ്കല്‍പം. വിരാട് വിശ്വകര്‍മ്മാവിന്റെ പുത്രന്‍മാരായ മനു, മയാ, ത്വഷ്ഠ, ശില്പി, വിശ്വഗ്ന എന്നി പഞ്ചഋഷി ശില്പികള്‍ക്കും ഇതേ ഗുണഗണങ്ങള്‍ തന്നെയാണ്. സൃഷ്ടി നടത്തുക മാത്രമല്ല അവയ്ക്ക് ആവശ്യമായ പ്രമാണങ്ങളും തത്വങ്ങളും ഉണ്ടാക്കുക കൂടി ചെയ്‌തു വിശ്വകര്‍മ്മാവ്.

സനക ബ്രഹ്മഋഷി

വിരാട് വിശ്വബ്രഹ്മദേവന്റെ വാമ ദിശ മുഖത്ത് നിന്നുമാണ് സനക ബ്രഹ്മഋഷി ജനിച്ചത്‌. ഇദ്ദേഹമാണ് ലോക പരിപാലനത്തിനായി പരമശിവനു ശുലവും, വിഷ്ണുവിന് ചക്രവും, ബ്രഹ്മാവിന് പാശവും കൊടുത്തത്. 

സനാത ബ്രഹ്മഋഷി

വിരാട് വിശ്വകര്‍മ്മാവിന്റെ ദക്ഷിണ ദിശാ മുഖത്ത് നിന്നുമാണ് സനാത ബ്രഹ്മ ഋഷി ജനിച്ചത്‌.
ദാരു കര്‍മ്മത്തില്‍ വിദ്ധക്തനായ ഇദ്ദേഹമാണ് കൃഷിക്കവിശ്യമായ ആയുധങ്ങള്‍ നിര്‍മ്മിച്ചത്. സഞ്ചരിക്കുവാനുള്ള വാഹനവും മറ്റും കണ്ടുപിടിച്ചതും ഈ ഋഷി ആണ്.

പ്രജ്ഞ്സ ബ്രഹ്മഋഷി

വിരാട് വിശ്വകര്‍മ്മാവിന്റെ ഉത്തര ദിശാ മുഖത്ത് നിന്നുമാണ് പ്രജ്ഞ്സ ബ്രഹ്മ ഋഷി ജനിച്ചത്‌.
ഇദ്ദേഹം മഹാ ശില്പിയും ക്ഷേത്രം, മണ്ഡപം, ഗോപുരം, തുടങ്ങിയവയുടെ പരികല്പകന്‍ കൂടിയാണ്.

അഭുവന ബ്രഹ്മഋഷി

വിരാട് വിശ്വകര്‍മ്മാവിന്റെ പശ്ചിമ ദിശാ മുഖത്ത് നിന്നുമാണ് അഭുവന ബ്രഹ്മ ഋഷി ജനിച്ചത്‌.
ഗൃഹസ്ഥ ധർമ്മത്തിൻ്റെ  കര്‍ത്താവാണ് ഇദ്ദേഹം. ഗൃഹത്തിന് ആവശ്യമായ പാത്രങ്ങളും മറ്റും കണ്ടുപിടിച്ചതും ഈ ഋഷി ആണ്.

സുപര്‍ണ്ണ ബ്രഹ്മഋഷി

പഞ്ച മുഖങ്ങളില്‍ മുകളിലേക് നോക്കുന്ന മുഖത്തില്‍ നിന്നുമാണ് സുപര്‍ണ്ണ ബ്രഹ്മഋഷി ജനിച്ചത്‌. ഇദ്ദേഹമാണ് കിരീടം, ആഭരണങ്ങള്‍ മുതലായവ കണ്ടുപിടിച്ചത്.

പരബ്രഹ്മ തത്വരഹസ്യം

"ദേവ ദേവ മഹാദേവ ദേവസയ ജഗത്ഗുരു
വിശ്വ സൃഷ്ടി സ്ഥദ്ദകാര്‍ത്ത, ഭൂഹിമേ പരമേശ്വര
സര്‍വംഗ സര്‍വ ശാസ്ത്ര വിചാരണ
വിശ്വകര്‍മ്മ നവ്യം സര്‍വം സുമന സൃനു ഷണ്മുഖ" 

സ്കന്ദ പുരാണത്തില്‍ ശിവന്‍ മകന്‍ ഷണ്മുഖനോട് പറയുന്ന ഈ ശ്ലോകമാണ് പരബ്രഹ്മ തത്വരഹസ്യം.

"മകനെ ഷണ്മുഖാ! ഞങ്ങള്‍ ബ്രഹ്മ വിഷ്ണു മഹേശ്വര സൂര്യ ഇന്ദ്രന്‍മാര്‍ ദൈവസൃഷ്ടി മാത്രമാണ്. കാരണം ബ്രഹ്മാവ്‌ സൃഷ്ടിയും, വിഷ്ണു സ്ഥിതിയും, ഇന്ദ്രന്‍ ലോക പാലനവും, സൂര്യന്‍ പ്രകാശവും‍, ഞാന്‍ ലയവും (സംഹാരം) മാത്രമേ നടത്തുന്നുഒള്ളു. ഇതു ഞങ്ങളുടെ കര്‍ത്തവ്യമാണ്. ഇതിനു മുകളില്‍ ഒന്നിനും ഞങ്ങള്‍ക്ക് കഴിയില്ല. അതിനു ഞങ്ങളെ സൃഷ്ടിച്ച പരമ പിതാവിനെ കഴിയു. അദ്ദേഹമാണ് ജഗത്ഗുരു, വിരാട്, ജഗത് ദര്‍ശ, ജഗത് ശില്പി, നിത്യ, സസവിത, ആദി മധ്യ അന്ത രക്ഷിത, ആദി ദേവ, പ്രജാപതി, ഹിരണ്യഗര്‍ഭ, വാചത്സ്പതി, പരബ്രഹ്മ, പരമാത്മ 
'ശ്രീമദ് വിരാട് വിശ്വബ്രഹ്മ ദേവന്‍'         

പഞ്ച ഋഷി ബ്രാഹ്മണര്‍

ഭഗവാന്‍ വിശ്വകര്‍മ്മാവ്‌ അഥവാ വിശ്വബ്രഹ്മദേവൻ  തന്റെ ശരീരത്തില്‍ നിന്നും ദേവി ഗായത്രിയെ സൃഷ്ടിച്ചു.

ഇവരുടെ പുത്രന്മാരാണ് മനു, മയന്‍, ത്വഷ്ടാവ്, ശില്പി, വിശ്വജ്ഞന്‍. ഇവര്‍ പഞ്ച ഋഷി ബ്രാഹ്മണര്‍ എന്നറിയപ്പെടുന്നു. ഓരോ പുത്രന്മാരും ഓരോ ബ്രഹ്മഋഷി ഗോത്രങ്ങളിലാണ്‌ ജനിച്ചത്‌. മനു സനക ബ്രഹ്മ ഋഷി ഗോത്രത്തിലും, മയന്‍ സനാതന ബ്രഹ്മഋഷി ഗോത്രത്തിലും, ത്വഷ്ടാവ് പ്രജ്ഞ്സ ബ്രഹ്മഋഷി ഗോത്രത്തിലും, ശില്പി അഭുവന ബ്രഹ്മഋഷി ഗോത്രത്തിലും, വിശ്വജ്ഞന്‍ സുപർണ്ണ ബ്രഹ്മഋഷി ഗോത്രതിലുമാണ് ജനിച്ചത്‌.

മനുബ്രഹ്മ

വിശ്വകര്‍മ്മാവിന്റെ ആദ്യ പുത്രനും ലോകത്തിലെ ആദ്യ മനുഷ്യനും ആദ്യ ഭരണകർത്താവും ആണ് മനു. ഇദ്ദേഹത്തിന്റെ ആസ്ഥാനം സരസ്വതി നദിയുടെയും ദ്രുഷദ്വ്വതി നദിയുടെയും ഇടയിലുള്ള നഗരമാണന്നു വിശ്വസിക്കുന്നു. ധര്‍മ്മ ശാസ്ത്രത്തിന്റെ രചയിതാവായ ഇദ്ദേഹത്തിന്റെ കാല സമയത്താണ് ഭഗവാന്‍ വിഷ്ണു തന്റെ അവതാരങ്ങള്‍ തുടങ്ങിയത്.

വളരെ വലിയ വംശ പരമ്പരയാണ് മനുവിന്. ഭാര്യയായ ദേവയാനിയും മറ്റും ഈ വംശത്തിലുള്ളതാണ്. ഇവരുടെ മകനാണ് യദു. യദു വംശം ഉണ്ടായത് ഈ രാജാവില്‍ നിന്നാണ്. അങ്ങനെയെങ്കില്‍ ശ്രീ കൃഷ്ണനും ഈ വംശപരമ്പരയിലെയാണ്.

മയബ്രഹ്മ

വിശ്വകര്‍മ്മ ഭഗവാന്റെ രണ്ടാമത്തെ പുത്രനാണ് മയന്‍. ഇദ്ദേഹം മഹാനായ ശില്പിയും, തച്ചു ശാസ്ത്രജനും, ദേവ ശില്പിയുമാണ്. പുരാണങ്ങളില്‍ കാണുന്ന സകല നിര്‍മ്മിതികളുടെയും ശില്പി മയനാണ്. മയനെ പുരാണങ്ങള്‍ ഒരു അസുരനായാണ് ചിത്രികരിച്ചിരിക്കുന്നത്. മയന്റെ സൃഷ്ടിയില്‍ ത്രിലോകങ്ങള്‍, രാജ്യ സഭകള്‍, വിമാനങ്ങള്‍, പുന്തോട്ടങ്ങള്‍, ശക്തിയേറിയ ആയുധങ്ങള്‍ എന്നിവ ചിലത് മാത്രം.

അമരാവതി (ഇന്ദ്ര ലോകം), വൈകുണ്ഡം, കൈലാസത്തിലെ കല്യാണ മണ്ഡപം, ഇന്ദ്ര സഭ, വരുണ സഭ, കുബേര ലോകം, സത്യലോകം, മയ സഭ എന്നിവ പ്രശസ്തം. മയന്‍ സൃഷ്‌ടിച്ച പ്രശസ്തങ്ങളായ പുന്തോട്ടങ്ങള്‍ ആണ് നന്ദാവനം, ചെയ്ത്രരധ (അളകപുരി), ഖാണ്ടവനം, വൃന്ദാവനം മുതലായവ.

മയന്‍ നിര്‍മ്മിച്ച പ്രശസ്ത വിമാനങ്ങള്‍ ആണ് ത്രിപുര വിമാനം, സൌഭാഗ വിമാനം, പുഷ്പക വിമാനം. ഇതില്‍ ത്രിപുര വിമാനം, അസുരന്മാരായ വിദ്യുന്മണിക്കും താരകാക്ഷനും വേണ്ടിയാണ് നിര്‍മ്മിച്ചത്. സൌഭാഗ വിമാനം മറ്റൊരസുരനായ സാലവന്‍ (ശിശുപാലന്റെ അനുജന്‍) വേണ്ടിയാണ് ഇരുമ്പില്‍ നിര്‍മ്മിച്ചത് .

പ്രശസ്തമായ പുഷ്പകവിമാനം കുബേരനു വേണ്ടിയാണ് നിര്‍മ്മിച്ചതെങ്ങിലും പിന്നിട്  അസുര രാജാവ് രാവണന്‍ അത് തട്ടിയെടുത്തു.

മയന്‍റെ ഭാര്യയാണ് ഹേമ. മന്ധോതരി, മായാവി, ദുന്ദുഭി എന്നിവരാണ് മക്കള്‍. മന്ധോതരിയെ അസുര രാജാവ് രാവണന്‍ ആണ് വിവാഹം ചെയ്തത്. ദുന്ദുഭിയെ വാനരരാജന്‍ ബാലി വധിച്ചു.

മയന്‍റെ രണ്ടാം ഭാര്യയില്‍ വ്യോമന്‍ എന്ന പുത്രന്‍ ഉണ്ടായിരുന്നു. ശിബി മഹാരാജവിടെ മകളായ ചന്ദ്രമതിയെ വളര്‍ത്തിയതും രാജ ഹരിചന്ദ്രന് വിവാഹം കഴിച്ചുകൊടുത്ത്തതും മയനാണ്.

ത്വഷ്ടബ്രഹ്മ

വിശ്വകര്‍മ്മ ഭഗവാന്റെ മൂന്നാമത്തെ പുത്രനാണ് ത്വഷ്ടാവ്. ഇദ്ദേഹം ത്രിലോക ജ്യോതിഷിയും ദേവലോകത്തെ ഭിഷഗ്വരനും ആയിരുന്നു. ത്വഷ്ടാവിനു ധാരാളം ശിഷ്യ ഗണനകള്‍ ഉണ്ടായിരുന്നു. ഇതില്‍ രുഭസ് അതി പ്രശസ്തന്‍ ആയിരുന്നു. ത്വഷ്ടാവിന്റെ ഭാര്യ ദിതിയുടെ മകളായ രചനയാണ്. ഇവരുടെ മക്കളാണ് പദ്മകോമള, സനഗ(സപ്ജ്ഞ), വിശ്വരൂപൻ.

പദ്മകോമളയെ വിവാഹം കഴിച്ചത് കശ്യപന്റെ മകനായ ശൂര പദ്മാസുരന്‍ ആണ് .

വിശ്വരൂപന്‍ സുരാചാര്യ (ദേവഗുരു) ആയി. ദേവേന്ദ്രന്റെ അടുത്ത സുഹൃത്തായ ഇദ്ദേഹമാണ് ഇന്ദ്രന് നാരായണ കവചം കൊടുത്തത്. പക്ഷെ പിന്നീട് ഇന്ദ്രനുമായി ശത്രുതയിലാകുകയും, ഇന്ദ്രന്‍ വിശ്വരൂപനെ ചതിയിലൂടെ വധിക്കുകയും ചെയ്തു. ഇതില്‍ ഇന്ദ്രന് ബ്രഹ്മഹത്യ പാപവും ഗുരുദ്രോഹ ശാപവും ലഭിച്ചു.

സനഗ(സപ്ജ്ഞ) സൂര്യനെ വിവാഹം കഴിച്ചു. ഇതില്‍ മനു, യമന്‍, യമുനാ എന്നുവര്‍ ജനിച്ചു. യമനും യമുനയും ലോകത്തിലെ ആദ്യ ഇരട്ട കുട്ടികളാണ്. യമന്‍ പിതൃ ലോകത്തിന്റെ രാജാവാണ്‌. യമുനാ നദിയായി. മനു ഇദാദേവിയെ വിവാഹം കഴിച്ചു. സൂര്യ വംശം ആരംഭിച്ചു.

സൂര്യന്റെ ചൂട് സഹിക്കാൻ  കഴിയാതായപ്പോള്‍ സനഗ(സപ്ജ്ഞ) തന്റെ നിഴലിനെ സൂര്യനു കൊടുത്ത്, ഒരു കുതിരയായി മേരു പരവതതിലേക്ക് പോയി. ഈ നിഴലിനെ (ച്ഛായ) സൂര്യന്‍ ഭാര്യയാക്കി. ഇവരുടെ മക്കളാണ് ശനി. ഇതറിഞ്ഞ ത്വഷ്ടവ് സൂര്യനെ ശപിച്ചു, ശക്തി കുറച്ചു. പിന്നിട് സൂര്യന്‍ കുതിരയായി സനഗയുടെ അടുക്കലേക്കു പോയി. കുതിരകളായ സനഗ സൂര്യകള്‍ക്ക് ഉണ്ടായ ഇരട്ട പുത്രന്മാരാണ് അശ്വനി കുമാരന്മാര്‍. ഇവര്‍ പിന്നിട് അശ്വനി ദേവകള്‍ ആയി.

ദേവാഗ്ന (ശില്പി) ബ്രഹ്മ

വിശ്വകര്‍മ്മ ഭഗവാന്റെ നാലാമത്തെ പുത്രനാണ് ദേവാഗ്ന (ശില്പി) ബ്രഹ്മ. ഇദേഹത്തെ കുറിച്ച് പുരാണങ്ങളില്‍ കൂടുതലായി പരാമർശിക്കുന്നില്ല. പകരം നളന്‍ , മയന്‍ തുടങ്ങിയ ശില്‍പികള്‍ ആണ് പ്രശസ്തര്‍. 

വിശ്വഗ്നബ്രഹ്മ

വിശ്വകര്‍മ്മ ഭഗവാന്റെ അഞ്ചാമത്തെ പുത്രനാണ് വിശ്വഗ്ന ബ്രഹ്മ. ദേവാസുരന്‍മാരുടെ കനകശില്‍പിയാണ് വിശ്വഗ്ന ബ്രഹ്മ. ഒരിക്കല്‍ ഭൂലോകം തലകീഴായി മറിയുകയുണ്ടായി. ഇതു പരിഹരിക്കാനായി ദേവന്മാര്‍ വിശ്വാഗ്ന ശില്പിയെ സമീപിക്കുകയും, അദേഹം ഭൂമിയില്‍ മേരുപര്‍വതം സൃഷ്ടിച് ഭൂമിയെ ഒരു തുലാസ് പോലെ നിര്‍ത്തി, ഒരു വശത്ത് സസ്യജാലങ്ങളും മറുവശത്ത് ദേവന്‍മാരെയും മഹാ ഋഷികളെയും നിരത്തി. തുലാസ് സമം ആവാന്‍ സസ്യജാലങ്ങള്‍ ഉള്ള വശത്തേക്ക് കയറിയത് അഗസ്ത്യ ഋഷി ആയിരുന്നു. അന്നുമുതല്‍ ആണ് "സകല ഋഷികള്‍ക്കും സമം അഗസ്ത്യ ഋഷി" എന്ന പഴംചൊല്ല് ഉണ്ടായത്.

പഞ്ചഋഷി ശില്പികൾ

ഭഗവാൻ വിശ്വകർമ്മാവ്‌ അഥവാ വിശ്വബ്രഹ്മദേവൻ  തന്റെ ശരീരത്തിൽ നിന്നും ദേവി ഗായത്രിയെ സൃഷ്ടിച്ചു. ഇവരുടെ പുത്രന്മാരാണ് മനു, മയൻ, ത്വഷ്ടാവ്, ശില്പി, വിശ്വജ്നൻ. ഇവർ പഞ്ച ഋഷി ബ്രാഹ്മണർ എന്നറിയപ്പെടുന്നു. ഓരോ പുത്രന്മാരും ഓരോ ബ്രഹ്മഋഷി ഗോത്രങ്ങളിലാണ്‌ ജനിച്ചത്‌. മനു സനക ബ്രഹ്മ ഋഷി ഗോത്രത്തിലും, മയൻ സനാതന ബ്രഹ്മ ഋഷി ഗോത്രത്തിലും, ത്വഷ്ടാവ് പ്രജ്ഞ്സ ബ്രഹ്മ ഋഷി ഗോത്രത്തിലും, ശില്പി അഭുവന ബ്രഹ്മ ഋഷി ഗോത്രത്തിലും, വിശ്വജ്നൻ സുപര്ണ്ണ ബ്രഹ്മ ഋഷി ഗോത്രതിലുമാണ് ജനിച്ചത്‌.
ഇരുമ്പുപണിക്കാരനായ മനു ഋഗ്വേദവും, മരപ്പണിക്കാരനായ മയൻ, യജുർ വേദവും, ഓട്ശില്പിയായ ത്വഷ്ടവ് സാമവേദവും, കല്പണിക്കാരനായ ശില്പി അഥർവ്വ വേദവും, സ്വർണ്ണപണിക്കാരനായ വിശ്വഗ്നൻ പ്രണവ വേദവും രചിച്ചത് എന്നാണ് സങ്കല്പം.

മുൻപു വിരാട് വിശ്വകർമ്മാവിന്റെ ചിത്രങ്ങൾ പ്രചാരത്തിൽ ഇല്ലായിരുന്നു. പിഡിലിറ്റ് ഇൻഡസ്റ്റ്രിസ് (ഫവിക്കോൾ, റ്റൂൽസ് മുതലായവ നിർമ്മിക്കുന്ന) എന്ന കമ്പനി ആണ് ആദ്യമായി വിശ്വകർമ്മാവിന്റെ ചിത്രം കമ്പനി പരസ്യപ്രചരണാർഥം പുറത്തിറക്കുന്നത്. പക്ഷേ ഇതിൽ വേദങ്ങളിൽ പറയുന്ന (Coomaraswamy 1979:79) സങ്കല്പതിൽ നിന്നും തികച്ചും വ്യത്യസ്തം ആയിരുന്നു. ഇതിൽ നാലു കൈകളും താടിയുമുള്ള വയസനായ സന്യാസി ശില്പിയുടെ രൂപമാണു കാണാൻ കഴിഞ്ഞത്. ഇതിൽ പരസ്യത്തിനായി റ്റൂൽസ്, പെയിന്റിങ് ബ്രഷ് മുതലായവയും പ്രദർശിപ്പിച്ചിരുന്നു. എങ്കിലും വിശ്വകർമ്മാവിനെ ആരാധിച്ചിരുന്നവർ ഈ ചിത്രത്തെ ഭുവന വിശ്വകർമ്മാവ് എന്ന പേരിൽ സ്വീകരിച്ചു പൂജാമുറിയിലും ഫാക്റ്ററികളിലും വെച്ച് ആരാധിച്ചു. പക്ഷേ ഈ ചിത്രം വിശ്വകർമ്മാവ് "വിരാട് പുരുഷൻ" അല്ല മറിച്ച് വെറും ശില്പി ആണ് എന്ന തെറ്റിധാരണക്ക് ബലം കൂട്ടുകയാണ് ഉണ്ടായത്. ഈ തെറ്റിധാരണ വിശ്വകർമ്മാവിനെ ആരാധിക്കുന്ന വിശ്വകർമ്മ സമുദായം പിന്നീട് മാറ്റിയെങ്കിലും ഇതര സമൂഹം ഇപ്പൊഴും "പിഡിലിറ്റ്" ശില്പിയെ തന്നെയാണ് വിശ്വകർമ്മാവായി കാണുന്നത്.

വിശ്വകർമ്മ പൂജ

ദേവന്മാരും ഋഷീശ്വരന്മാരും വിശ്വബ്രഹ്മദേവനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസമാണ് ഋഷിപഞ്ചമി. ഭാദ്രപാദ മാസത്തിലെ ശുക്ളപക്ഷ പഞ്ചമിയാണ് ഋഷി പഞ്ചമി എന്നറിയപ്പെടുന്നത്. അതായത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വരുന്ന ഭാദ്രപാദ മാസത്തിലെ നാലാം ദിവസം. കർമ്മങ്ങളിലൂടെ വന്നുപോയ പാപങ്ങൾക്ക് പ്രായിശ്ചിത്തം അനുഷ്ഠിക്കുന്ന ദിവസമാണ് ഇത്. പഞ്ച ഋഷികൾക്ക് ഭഗവാൻ തന്റെ വിശ്വരൂപം ദർശനം നൽകി അനുഗ്രഹിച്ചതിന്റെ സ്മരണ പുതുക്കിയാണു ഋഷിപഞ്ചമി ആഘോഷിക്കുന്നത്.
കേരളത്തിൽ വിശ്വകർമ്മ ക്ഷേത്രങ്ങൾ കുറവാണ്. കോട്ടയത്തെ വാകത്താനത്തുള്ള വിശ്വബ്രഹ്മ ക്ഷേത്രം, കാസർകോഡ് കാഞ്ഞങ്ങാട്ടുള്ള ശ്രീമദ് പരശിവ വിശ്വകർമ്മ ക്ഷേത്രം, ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രം, തിരുവനന്തപുരത്തുള്ള കരമന പഞ്ചമുഖ വിശ്വകർമ്മക്ഷേത്രം, ചേർത്തലയിൽ അടു ആ കാലത്ത് നിർമ്മിച്ച വിശ്വകർമ്മ ക്ഷേത്രം എന്നിവ അറിയപ്പെടുന്ന ക്ഷേത്രങ്ങൾ ആണ്. കൂടുതൽ ക്ഷേത്രങ്ങളേക്കുറിച്ച് അറിയുന്ന പക്ഷം അതും ഇവിടെ ചേർക്കാവുന്നതാണ്. 

വിശ്വകർമ്മ സമൂഹത്തെ
സംഘടനാ - രാഷ്ട്രീയ വിത്യാസം ഇല്ലാതെ എല്ലാവരേയും ഒന്നിപ്പിക്കാനുള്ള ഒരു ആത്മീയ സങ്കേതമാണ് കേരള വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠം. 
കേരളത്തിലെ വിവിധ ദേശങ്ങളിലുള്ള വിശ്വകർമ്മ വാസ്തു ശാസ്ത്ര വൈദിക - താന്ത്രിക - ജ്യോതിഷ - ആചാര്യന്മാരെ ആദരിക്കാനും അവരുടെ അറിവുകൾ പുതിയ തലമുറകളിലേക്ക് പകരാനും കുലാചാര വാസ്തു പഠന ശില്പശാലകൾ സംഘടിപ്പിക്കുന്ന  വിശ്വബ്രഹ്മ സമൂഹമഠവും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിശ്വകർമ്മ കുലത്തിലെ വിവിധ പീഠങ്ങളും മഠങ്ങളും ഗുരുകുലങ്ങളും ഉള്ളതായി കേൾക്കുന്നു. മത്സരബുദ്ധിയോടെ പ്രവർത്തിക്കാതെ സമാജത്തിൻ്റെ ഐക്യത്തിനും ആത്മീയതക്കും വേണ്ടി ഈ മഠങ്ങളും പീഠങ്ങളും ഗുരുകുലങ്ങളും പരസ്പരം ആദരിച്ച് ഒന്നിച്ച് നിൽക്കേണ്ട കാലഘട്ടമാണ്.  ഗായത്രീദീക്ഷയും, ഉപനയന സംസ്കാരവും വിശ്വകർമ്മജരുടെ ഇടയിൽ പ്രചരിപ്പിക്കാനും, അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ വിശ്വകർമ്മ സമൂഹത്തെ ബോധവത്കരിക്കുന്നതിനും വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠം കൂടുതൽ ശ്രദ്ധ നൽകുന്നു. അതിനായി കേരളത്തിലെ ഉപനയനം കഴിഞ്ഞ് സാത്വിക ജീവിത ചര്യയുള്ള ആചാര്യന്മാരെ സംഘടിപ്പിച്ചു കൊണ്ട് വിശ്വബ്രാഹ്മണ ആചാര്യ സമിതിക്ക് ശങ്കരാചാര്യ പീഠം രൂപം കൊടുത്തു. ആചാര്യ KB സുരേഷ് ഞീഴൂർ ആണ് സംസ്ഥാന അദ്ധ്യക്ഷൻ Ph: 7592894576.

വിശ്വകർമ്മ ശ്ലോകം

പഞ്ച വക്രം ജടാജൂതം പഞ്ചദാസ വിലോചനം
സദ്യോജാതനനം ശ്വേതം വാമദേവം  കൃഷ്ണകം

തത്പുരുഷം പീതവര്‍ണ്ണശ്ച: 
ഈശാനം ശ്യാമ വര്‍ണ്ണകം
അഖോരം രക്ത വര്‍ണ്ണംശ്ച: ശരീരം ഹേമവര്‍ണ്ണകം
ദശബാഹും മഹാകായം കര്‍ണ്ണ കുണ്ഡല മണ്ഡിതം

പീതാംബരം പുഷ്പമാലാം നാഗയജ്നോപവീതം
രുദ്രാക്ഷ മാലാഭരണം വ്യാഘ്രചർമ്മോത്തരീയം

അക്ഷ മാലാന്‍ശ്ച: പദ്മനശ്ച: 
നാഗശൂല പിനാകിനം
ഡമരു വീണ ബാണം ശ്ച: ശംഖ ചക്ര കരാനവിതം

കോടിസൂര്യ പ്രതീകസമ സര്‍വജീവ ദയാപരം
ദേവ ദേവം മഹാദേവം വിശ്വകര്‍മ ജഗദ്‌ഗുരു:

പ്രസന്നവദനം ധ്യായെ സര്‍വ വിഘ്നോപ ശാന്തയേ
അഭ്ഹെപസിതാര്‍ത്ഥ സിദ്ധ്യർത്ഥം പുജതോ യസ്സൂര്യർപി

സര്‍വവിഘ്ന ഹരം ദേവം സര്‍വ്വ വിഘ്ന വിവര്‍ജിതം
ആഃഊഃ പ്രജാനാം ഭക്താനാം അത്യന്ത ഭക്തി പൂര്‍വകം

സൃജന്തം വിശ്വകര്‍മ്മാണം നമോ ബ്രഹ്മ പിതായശ്ച:

പഞ്ചമുഖ ധ്യാനം

1. ഓം നം തത്പുരുഷായ വിദ്മഹേ മഹാദേവായ ധീമഹി തന്നോ രുദ്ര: പ്രജോതയാത്

1.ഓം നമോ ഭഗവതേ രുദ്രായ നം ഓം പൂര്‍വ മുഖായ നമ:.

ഓം ന: അഘോരേഭ്യോ ഥ ഘോരേഭ്യോ ഘോരഘോരതരേഭ്യ: സര്‍വേഭ്യസ്സര്‍വ്വ സര്‍വേഭ്യോ നമസ്തു അസ്തൂ രുദ്രരുപേഭ്യ:

2. ഓം നമോ ഭഗവതേ രുദ്രായ മം ഓം ദക്ഷിണ മുഖായ നമ:.

ഓം ശിം സദ്യോജാതം പ്രപദ്യാമി സദ്യോജാതായ വൈ നമോ നമ: ഭവേഭവേ നാതിഭവേ ഭവസ്വാമാം ഭവോത്ഭാവായ നമ:

3. ഓം നമോ ഭഗവതേ രുദ്രായ ശിം ഓം പശ്ചിമ മുഖായ നമ:.

ഓം വം വാമദേവായ നമോ ജേഷ്ടായ നമശ്രേഷ്ടായ നമോ രുദ്രായ നമ കാലായ നമ: 

4. ഓം നമോ ഭഗവതേ രുദ്രായ വാം ഓം ഉത്തര മുഖായ നമ:. 

ഓം യം ഈശാനസ്സര്‍വ്വ വിദ്യാനാമീശ്വര സര്‍വ്വഭൂതാനാം ബ്രഹ്മധിപതി ര്‍ ബ്രഹ്മണോടധിപതിര്‍ ബ്രഹ്മോ ശിവോ മേ അസ്തു സദാശിവോം.

5. ഓം നമോ ഭഗവതേ രുദ്രായ യം ഓം ഊര്‍ധ്വ മുഖായ നമ:

സമ്പാദനം

 വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
മഠാധിപതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം 
പെരിയമ്പലം 
ഗുരുവായൂർ
9061971227

നായ്‌ക്കളുടെ കടിയോ പൂച്ചയുടെ മാന്തലോ കിട്ടിയാൽ പേവിഷ പ്രതിരോധ കുത്തിവെപ്പിന് സർക്കാർ ആശുപത്രികളിൽ മരുന്നില്ല.

ചാത്തന്നൂർ: : നായ്‌ക്കളുടെ കടിയോ പൂച്ചയുടെ മാന്തലോ കിട്ടിയാൽ പേവിഷ പ്രതിരോധ കുത്തിവെപ്പിന് സർക്കാർ ആശുപത്രികളിൽ മരുന്നില്ല. പാരിപ്പള്ളി മെഡിക്കൽ 
കോളേജിലും കൊല്ലം ജില്ലാ ആശുപത്രിയിലും ജില്ലയിലെ മറ്റ് താലൂക്ക് ആശുപത്രികളിലും നാമമാത്രമായ മരുന്ന് മാത്രമാണ് സ്റ്റോക്ക്  ഉള്ളത് എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സർക്കാർ ആശുപത്രികളിൽ  എത്തുന്നവരെ  മരുന്നിനായി  
മെഡിക്കൽ സ്റ്റോറുകളിലേക്ക്  പറഞ്ഞു വിടുകയാണ് ആശുപത്രി അധികൃതർ.
സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ ഷോപ്പുകളിലും കുത്തിവെപ്പിനുള്ള മരുന്നിന് മുറിവിന്റെ ആഴത്തിനനുസരിച്ച് ഒരു ഡോസിന് 350 മുതൽ 2,110 വരെ വിലയാകും. ഇത്തരത്തിൽ നാലോ അഞ്ചോ കുത്തിവെപ്പാണ് വേണ്ടിവരിക.
ഐ ഡി ആർ വി. എന്ന കുത്തിവെപ്പാണ് പേവിഷബാധക്കെകിരേ നൽകുന്നത്. കൂടുതൽ രക്തംവരികയോ ആഴത്തിലുള്ളതോ ആയ മുറിവാണെങ്കിൽ എ.ആർ.എസ്. കുത്തിവെപ്പ് വേണ്ടിവരും. ജില്ലാ ആശുപത്രിയിൽ മാത്രമാണ് ഈ കുത്തിവെപ്പുള്ളത്. സ്വകാര്യ ആശുപത്രികളിൽ ഈ കുത്തിവെപ്പിന് 2,110 രൂപയാണ് ഈടാക്കുക. ഇതിനുപുറമേ ഒ പി ടിക്കറ്റെടുക്കാൻ 200 മുതൽ 300രൂപവരെയാകും.
ഐ ഡി ആർ വി കുത്തിവെപ്പിന് 380 രൂപയാണ് ഈടാക്കുന്നത്. മെഡിക്കൽ ഷോപ്പുകളിൽ 350 രൂപയ്‌ക്ക്‌ കിട്ടുന്ന ഈ മരുന്ന് വാങ്ങിക്കൊടുക്കയാണെങ്കിൽ സർക്കാർ ആശുപത്രികളിൽ കുത്തിവെപ്പ് എടുത്തുകൊടുക്കുന്നുണ്ട്.

@ മുടങ്ങാതെടുക്കണം കുത്തിവെപ്പ്

നാലുപേർക്ക് എടുക്കാവുന്ന ഒരു ഡോസായാണ് സർക്കാർ ആശുപത്രികളിൽ കുത്തിവെപ്പിനുള്ള മരുന്നെത്തിക്കുന്നത്. ഇത് പൊട്ടിച്ചാൽ ആ ദിവസംതന്നെ ഉപയോഗിക്കണം. നായകടിയേറ്റാൽ ആദ്യ കുത്തിവെപ്പ് ഏതുസമയത്തും നൽകും. പിന്നീടുള്ള കുത്തിവെപ്പുകൾ നിശ്ചിത ദിവസങ്ങളിലാണ് നൽകുക. ഇത് കൃത്യമായി എടുക്കണം. തുടർ കുത്തിവെപ്പ് മുടക്കിയാൽ ഫലംകിട്ടില്ല. വീണ്ടും ആദ്യ കുത്തിവെപ്പ് മുതൽ തുടങ്ങണം. തുടർ കുത്തിവെപ്പ് മുടങ്ങാതിരിക്കാനായി നെട്ടോട്ടമോടുകയാണ് പലരും.

@ ഉത്തരവാദിത്വം മെഡിക്കൽ സർവീസസ് കോർപ്പറേഷന്‌

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് സർക്കാർ ആശുപത്രികളിൽ മരുന്ന് എത്തിക്കുക. മുൻ വർഷങ്ങളിൽ ഉപയോഗിച്ച അളവിന്റെ 10 ശതമാനം കൂടുതൽ ആവശ്യപ്പെടുന്നതാണ് രീതി. മുൻവർഷങ്ങളിൽ കോവിഡും ലോക്‌ഡൗണും മൂലം പേവിഷബാധയേറ്റ കേസുകൾ കുറവായിരുന്നെന്നും ഇക്കൊല്ലം കേസുകൾ കൂടിയെന്നുമാണ് പറയുന്നത്. 

അന്താരാഷ്ട്ര യോഗാദിനംആചരിച്ചു

അന്താരാഷ്ട്ര യോഗാദിനംആചരിച്ചു
പരവൂർ: കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂളിൽ  അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചെയർ പേഴ്സൺ ബിന്ദു. എൽ -ന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 
സ്കൂൾ യോഗാ  ട്രെയ്നർ ശ്രീരേഖയോടൊപ്പം വിദ്യാർഥികളും അധ്യാപകരും യോഗ അഭ്യസിച്ചു. 
 അന്താരാഷ്ട്ര സംഗീത ദിനാഘോഷത്തിൻ്റെ ഭാഗമായി അഭിനവ്  അജീഷ്, ഹരൻ എന്നീ വിദ്യാർഥികൾ ഗാനം ആലപിച്ചു. 
വൈസ് പ്രിൻസിപ്പാൾ മിനി എ കെ
അധ്യാപിക ജിൻസി എന്നിവർ നേതൃത്വം നൽകി.

കൊട്ടിയത്ത്എംഡിഎംഎയുമായി യുവതി ഉൾപ്പടെ 7 പേർ പിടിയിൽ.

 കൊട്ടിയത്ത്
എംഡിഎംഎയുമായി യുവതി ഉൾപ്പടെ 7 പേർ പിടിയിൽ. 2.3 ഗ്രാം എംഡിഎംഎയാണ് കൊട്ടിയം പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. 
തിരുവനന്തപുരം കരിമൻകോട് സ്വദേശി
അൻസീയ, വർക്കല സ്വദേശികളായ മാഹിൻ, തസ്ലീം,താരിഖ് , കൊല്ലം 
ഉമയനല്ലൂർ സ്വദേശി ഷാനു , ചാത്തന്നൂർ
താഴം സ്വദേശി സൂരജ്, പാരിപ്പളളി സ്വദേശി ഗോകുൽ ജി നാഥ് എന്നിവരെ കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ 
രണ്ട് കാറുകൾ ഒഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്നത് കണ്ട് പൊലീസ്
പരിശോധന നടത്തുകയായിരുന്നു. 
പ്രതികളിൽ ചിലർ നേരത്തെയും ലഹരി കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് 
പൊലീസ് വ്യക്തമാക്കി. കഞ്ചാവ് മൊത്തവ്യാപാരികളാണ് പിടിയിലായിട്ടുള്ളത്. കൊട്ടിയത്തെ ഒരു സ്വകാര്യ ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ കാർ പാർക്ക് ചെയ്ത് അതിലിരുന്നായിരുന്നു കച്ചവടം. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗമാണ് ഇവർ കഞ്ചാവ് എത്തിച്ചിരുന്നത്. ഇവരിൽ നിന്നും ഇരുപതിനായിരം രൂപയും ഗൂഗിൾ പേ പണമിടപാട് നടത്തിയതിൻ്റെ രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എസ് കോർട്ട് സംഘങ്ങളുമായി എത്തിയാണ് കച്ചവടം നടത്തുന്നത്. ശനിയാഴ്ച പുലർച്ചേ രണ്ടു മണിയോടെ പൊലീസ് എത്തുന്നതറിഞ്ഞ എസ് കോർട്ട് സംഘം കഞ്ചാവുമായി രക്ഷപെടുകയായിരുന്നു. ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്

Friday, 20 June 2025

ലോകത്തിന്റെ ഏത് കോണിലായാലും ഭാരതത്തിന്റെ പാരമ്പര്യം ഉയർത്തി കാട്ടി ലണ്ടനിലും യോഗ പ്രചാരകയായി മാറുകയാണ് ആരാധന കെ.എസ്

ചാത്തന്നൂർ: ലോകത്തിന്റെ ഏത് കോണിലായാലും ഭാരതത്തിന്റെ പാരമ്പര്യം ഉയർത്തി കാട്ടി ലണ്ടനിലും യോഗ പ്രചാരകയായി മാറുകയാണ് 
ആരാധന കെ.എസ്  യോഗ പരിശീലിപ്പിച്ച് ആരോഗ്യമുള്ള ഒരു സമൂഹത്തെ വളർത്തിയെ ടുക്കാനുള്ള ശ്രമത്തിലാണ് ആരാധന.കെ.എസ്  
എന്ന വീട്ടമ്മ. 2000 ജൂൺ മാസത്തിൽ ചാത്തന്നൂർ സീതാറാം ബിൽഡിങ്ങിൽ ശ്രീ ശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിങ് സംഘടനയുടെ ബേ സിക് കോഴ്‌സിൽ ചേർന്നാണ് തന്റെ യോഗയുടെയും സത് സംഗിന്റെയും പ്രയാണം ആരംഭിക്കുന്നത്. തുടർന്ന് ചാത്തന്നൂരിലെയും കൊല്ലം ജില്ലയിലുടനീളം ആർട്ട് ഓഫ് ലിവിങ് യോഗ യുടെയും പ്രധാന പ്രചാരക യായും മാറുകയായിരുന്നു.
കഴിഞ്ഞ രണ്ടു വർഷമായി ലണ്ടനിൽ ജോലിയ്ക്കായി എത്തിയ ആരാധന ഇപ്പോൾ ലണ്ടനിൽ ആർട്ട് ഓഫ് ലിവിങ് യോഗയുടെയും എച്ച് എസ് എസ് സംഘടനയുടെയും യോഗ ട്രയിനറാണ്
ഇപ്പോൾ ലണ്ടനിൽ
ആയിരക്കണക്കിന് ആളുകൾക്ക് സൗജന്യമായി യോഗ പരിശീലനം നൽകി വരികയാണ് ആരാധന.
2014ൽ ആയുഷ് മിനിസ് ട്രിയുടെ യോഗ ഇൻസ്ട്രക്ടർ പരീക്ഷയിൽ പങ്കെടുത്ത് എ-ഗ്രേഡ് ഇൻസ്ട്രക്ടറായി.
ഒപ്പം ആയുഷ് മിനിസ്ട്രിയു ടെ പ്രചാരകയുമായി മാറി.

കൊവിഡ് കാലത്ത് സാ മൂഹ്യ മാധ്യമങ്ങൾ വഴി ലോ കത്തിന്റെ വിവിധ ഭാഗങ്ങ ളിൽ ഉള്ളവർക്ക് സൗജന്യ ഓൺലൈൻ യോഗ ക്ലാസു കൾക്ക് നേതൃത്വം നൽകി. ഇപ്പോഴും ക്ലാസുകൾ തുടരുകയാണ്. 
ആർട് ഓഫ് ലിവിങ്ങിൽ ശ്രീ ശ്രീ രവിശങ്കറിനെ നേ രിട്ട് കണ്ട് അനുഗ്രഹം വാങ്ങിയിട്ടുള്ള ആരാധന.കെ.എസ് 
 യോഗ ദിനത്തിൽ തുടർച്ച യായി 108 സൂര്യനമസ്കാരം നടത്തി ആരാധന ശ്രദ്ധ നേ ടിയിരുന്നു.
കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദധാരി യായ ആരാധന സോഷ്യൽ വർക്ക് ആൻഡ് കൗൺസിലിംഗിൽ ബിരുദവും നേടിയിട്ടുണ്ട്. രണ്ടാം വർഷ യോഗ നാചുറോപതി ബിരു ദാനന്തര ബിരുദ വിദ്യാർഥി നിയുമാണ്. കെഎസ്‌ഇബി സബ് എഞ്ചിനിയർ ദിലീപ് കുമാറാണ് ഭർത്താവ്. മൂത്ത മകൾ നിവേദിത ഡിഗ്രി വിദ്യാർത്ഥിനിയാണ്. മകൻ പ്രത്യുഷ് ആറാം ക്ലാസിൽ പ ഠിക്കുന്നു.

പ്രവർത്തിക്കാത്തജനകീയ ഹോട്ടലിന്റെ പേരിൽ നടന്നത് ലക്ഷങ്ങളുടെ ഇടപാടുകൾ വിവരാവകാശ രേഖകൾ പുറത്ത്.

ചാത്തന്നൂർ : പ്രവർത്തിക്കാത്ത
ജനകീയ ഹോട്ടലിന്റെ  പേരിൽ നടന്നത് ലക്ഷങ്ങളുടെ ഇടപാടുകൾ  വിവരാവകാശ രേഖകൾ പുറത്ത്.
സംസ്ഥാന സർക്കാർ നൽകിയ 
സബ്സിഡി ഇനത്തിലും ചാത്തന്നൂർ പഞ്ചായത്ത്‌ നൽകിയ വാടക ഇനത്തിലും ലക്ഷകണക്കിന് രൂപയാണ് 2020മുതൽ 2024വരെ നൽകിയത് എന്ന് വിവരാ വകാശ രേഖകൾ തെളിയിക്കുന്നു.
സിപിഎം നേതാക്കൾ നേതൃത്വം കൊടുക്കുന്ന സഹകരണ സോസൈറ്റിയിലാണ് ജനകീയ ഹോട്ടൽ പ്രവർത്തിച്ചു വന്നിരുന്നത് കൂടാതെ പഞ്ചായത്ത്‌ വക കെട്ടിടവും പൊതുമരാ മത്ത് വകുപ്പിന്റെ കാന്റീനിലും ജനകീയ ഹോട്ടലിന്റെ പേരിൽ ആഹാരം വിതരണം ചെയ്യുന്നുണ്ടായിരുന്നു.ഇവിടെ യെല്ലാം ആഹാരത്തിന് ഈടാക്കി യിരുന്നത് 70മുതൽ 100രൂപ വരെയായിരുന്നു. ചാത്തന്നൂരിൽ ഒരിക്കലും ജനകീയ ഹോട്ടൽ പ്രവർത്തി ച്ചിരുന്നില്ല എന്ന് മാത്രമല്ല കുടുംബശ്രീ
ആക്റ്റിവിറ്റി ഗ്രൂപ്പിന്റെ 
 പേരിലുള്ള ഹോട്ടൽ ആണ് പ്രവർത്തി വന്നത് സാക്ഷ്യപ്പെടുത്തുന്നു. നിലവിലുള്ള പഞ്ചായത്ത്‌ സമിതിയിൽ പഞ്ചായത്തിന്റെ സാമ്പത്തിക പ്രതിസന്ധി പ്രതിപക്ഷമെബർ
ചൂണ്ടി കാണിച്ച പ്പോൾ നടത്തിയ പരിശോധനയിൽ 
 പഞ്ചായത്ത്‌ കമ്മിറ്റിയിൽ പ്രതിപക്ഷ എതിർപ്പിനെ തുടർന്ന് പഞ്ചായത്ത്‌ വാടക കൊടുക്കുന്നതും സർക്കാർ
 സബ്സിഡിയും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇടപ്പെട്ട്നിർത്തി വച്ചതോടെ യാണ്‌ ജനകീയ ഹോട്ടലിന്റെ മറവിൽ നടന്ന ലക്ഷങ്ങളുടെ അഴിമതി പുറത്ത് വന്നത്.
പഞ്ചായത്ത്‌ വക വാടകയും സർക്കാർ സബ്സിഡിയും ഉൾപ്പടെ ചാത്തന്നൂർ പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടം. വരുത്തിയ ചാത്തന്നൂരിൽ ജനകീയ ഹോട്ടൽ പ്രവർത്തിച്ചു വന്നിരുന്നത് ഹോട്ടലായി ആയിരുന്നു. പഞ്ചായത്തിന്റെ ലൈസൻസ് പരിശോധന എന്നൊന്നും തന്നെ ഇല്ലാതിരുന്ന ജനകീയ ഹോട്ടലിന്റെ പേരിൽ നടന്ന അഴിമതിയിൽ വിജിലൻസ് അന്വേഷണം നടത്തി കുറ്റകാർക്ക് എതിരെ നടപടി എടുക്കണ മെന്ന ആവശ്യമാണ് ശക്തമാകുന്നത്.

@ കാരംകോട് ജെ എസ് എം ജംഗഷനിൽ 
സിപിഎം ഭരണ സമിതി നേതൃത്വം കൊടുക്കുന്ന ഇത്തിക്കര മാർക്കറ്റിങ് സൊസൈറ്റിയുടെ കെട്ടിടത്തിലാണ് 
ജനകീയ ഹോട്ടൽ പ്രവർത്തിച്ചു വന്നിരുന്നത്.നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഇ സഹകരണസംഘത്തിന് ലക്ഷങ്ങളുടെ ബാധ്യതയുണ്ട്. അത് കൊണ്ട് തന്നെ സിപിഎം നേതൃത്വം കൊടുക്കുന്ന സോസൈറ്റി ഭരണസമിതിയെ സഹായിക്കാൻ സിപിഎം നേതൃത്വം കൊടുക്കുന്ന ചാത്തന്നൂർ പഞ്ചായത്ത്‌ ഭരണസമിതി നൽകിയ സഹായത്തിലൂടെ ലക്ഷകണക്കിന് രൂപ യാണ് ഇ സോസൈറ്റിയ്ക്ക് ലഭിച്ചു വന്നത്. കഴിഞ്ഞ 2020 മുതൽ 2024  വരെ പഞ്ചായത്ത്‌ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നൽകിയ സബ്സിഡി 3440358 രൂപയാണ് സർക്കാർ പഞ്ചായത്ത്‌ വഴി നൽകിയ തുകയിലും വൈരുധ്യമുള്ള തായി രേഖകൾ വ്യക്തമാക്കുന്നു.

08/08/2020 - 150450/-

14/09/2020- 209810

11/12/2020-211050/-

17/03/2021-296550/-

26/07/2021-138058/-

24/09/2021-564390/-

13/12/2021- 363970/-

31/05/2022- 412070/-

15/02/2023- 456740/-

04/09/20232- 208770/-

24/11/2023- 337420/-

24/01/2024- 91080/

@ ജനകീയ ഹോട്ടലിന്റെ വാടകയിനത്തിൽ 2020-2025 കാല യളവിൽ ഏഴ് ലക്ഷം രൂപയോളം പഞ്ചായത്ത്‌ തനത് ഫണ്ടിൽ നിന്നും പ്ലാൻ ഫണ്ടിൽ നിന്നും നൽകിയിട്ടുണ്ട്.കാരംകോട് വാർഡിൽ പ്രവർത്തിക്കുന്ന ശ്രീകൃഷ്ണ കുടുംബശ്രീ യുടെ പേരിൽ പ്രവർത്തിക്കുന്ന ആക്ടിവിറ്റി ഗ്രൂപ്പ്‌ ആണ് ജനകീയ ഹോട്ടൽ പ്രവർത്തിച്ചു വന്നത്. അഞ്ചു പേര് അടങ്ങിയ കുടുംബശ്രീയുടെ യൂണിറ്റ് വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നതായി വിവരവകാശ രേഖകൾ വ്യക്തമാക്കുന്നു. കുടുംബശ്രീയുടെ പേരിൽ നടന്ന കൊടിയ അഴിമതിയാണ്
ചാത്തന്നൂർ പഞ്ചായത്തിൽ നടന്ന ജനകീയ ഹോട്ടൽ അഴിമതി വഴി പുറത്ത് വരുന്നത്.

 

 

Tuesday, 10 June 2025

സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ അണികൾ ചിറക്കരയിൽ സിപിഎം കടുത്ത പ്രതിസന്ധിയിൽ

സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ അണികൾ ചിറക്കരയിൽ സിപിഎം കടുത്ത പ്രതിസന്ധിയിൽ 

ചാത്തന്നൂർ: ചിറക്കരയിൽ സിപിഎം കടുത്ത പ്രതിസന്ധിയിലേക്ക്.സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ളവർ പരസ്യമായി രംഗതെത്തിയതാണ് പുതിയ പ്രതിസന്ധി യ്ക്ക് കാരണം. കഴിഞ്ഞ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ കൂറുമാറി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയ ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.സജില, പഞ്ചായത്ത് അംഗം സുചിത്ര എന്നിവരുടെ അംഗത്വം റദ്ദാക്ക ണമെന്നാവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ മുമ്പാകെ 
സിപിഎം ഫയൽ ചെയ്ത ഹർജികൾ തള്ളിയതാണ് ഇപ്പോൾ സിപിഎമ്മിൽ കടുത്ത പ്രതിസന്ധി ഉണ്ടാവാൻ കാരണം. സിപിഎം ജില്ലാ സെക്രട്ടറി എര്യ സെക്രട്ടറി തുടങ്ങിയവരെയെല്ലാം സാക്ഷിയാക്കി തെളിവുകൾ എല്ലാം സിപിഎമ്മിന് അനുകൂല മായിട്ടും
 സിപിഎം അംഗങ്ങൾക്ക്  അയോഗ്യത കൽപ്പിക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയാണ് ഇപ്പോൾ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിലവിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിട്ടുള്ള സിപിഎം വിമതയ്ക്കും മറ്റ് മെബർക്കും എതിരെ കൂറ് മാറ്റത്തിലൂടെ 
തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടികാട്ടി സിപിഎം പാർലമെന്റ് പാർട്ടി ലീഡർ കൊടുത്ത ഹർജി തള്ളിയത്
സിപിഎം ജില്ലാ കമ്മിറ്റി നിയോഗിച്ച വക്കീൽ കേസ് അട്ടിമറിയ്ക്കുകയായിരുന്നു എന്ന ആരോപണമാണ് സിപിഎം ഔദ്യോഗിക പക്ഷത്തെ ലോക്കൽ കമ്മിറ്റി നേതാക്കൾ തന്നെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിമതപക്ഷത്തുള്ളവർ പൂർണ്ണമായും പാർട്ടി വിട്ടതോടെ ബാക്കിയായ ഔദ്യോഗിക പക്ഷത്തും ഇ പ്രശ്നത്തോടെ രൂക്ഷമായ ചേരിതിരിവ് ആണ് ഉണ്ടായിരിക്കുന്നത്. മെബർഷിപ്പുകൾ സസ്പെന്റ് ചെയ്തു കൊണ്ട് ആരോപണവിധേയ മായവർക്ക് എതിരെ നടപടിയെത്തു കൊണ്ടുള്ള
നിലവിലുള്ള ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഏകാദിപത്യ പ്രവണത ചൂണ്ടികാട്ടി ഒരു വിഭാഗം നീങ്ങിയെങ്കിലും ഏരിയ നേതൃത്വം സെക്രട്ടറിയുടെ നടപടികൾ ശരിവച്ചതോടെയാണ് പുതിയ വിമത വിഭാഗം രംഗതെത്തിയത്.

@ ചിറക്കരയിൽ ഇടത് മുന്നണി ഭരണം അട്ടിമറിച്ചത് ജില്ലാ സെക്രട്ടറി - ഉല്ലാസ് കൃഷ്ണൻ

സിപിഎം ജില്ലാ
സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ചിറക്കര പഞ്ചായത്ത് ഭരണം അട്ടിമറി ഗൂഢാലോചന പുറത്തുവന്നതായി ചിറക്കര ലോക്കൽ കമ്മിറ്റി മുൻ സെക്രട്ട റി ഉല്ലാസ് കൃഷ്ണൻ ആരോപിച്ചു.
കൂറുമാറിയ സിപിഎം അംഗങ്ങളായ ടി.ആർ. സജിലയെയും സുചിത്രയെയും അയോഗ്യരാക്കണ മെന്നാവശ്യപ്പെട്ട് സിപിഎം അംഗം
രജനീഷ് തിരഞ്ഞെടുപ്പു കമ്മിഷന് നൽകിയ ഹർജി കമ്മിഷൻ തള്ളിയിരുന്നു.
കൂറുമാറ്റക്കേസ് അട്ടിമറി ക്കാൻ വിപ്പ് തെറ്റിച്ചുകൊടുത്തത് ജില്ലാസെക്രട്ടറി അടക്കം നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്നു തെളിഞ്ഞതായി ഉല്ലാസ് കൃഷ്ണൻ പറഞ്ഞു. വിപ്പിൽ വലിയ അപാകതയാണ് ജില്ലാ സെക്രട്ടറി വരുത്തിയത്.വിപ്പ് തെറ്റായി നൽകുക മാത്ര മല്ല, 22 മാസം കൂറുമാറ്റക്കേസ് നീട്ടിക്കൊണ്ടുപോയി അട്ടിമറി ക്കുകയുമായിരുന്നെന്ന് ഉല്ലാസ് കൃഷ്ണൻ ആരോപിച്ചു.
ചിറക്കര പഞ്ചായത്ത് ഭരണം അട്ടിമറിച്ച ജില്ലാ സെക്രട്ടറിയെയും ഗൂഢാലോചനക്കാരെയും പുറത്താക്കാൻ സിപിഎം സംസ്ഥാന നേതൃത്വം തയ്യാറാകണമെന്ന് ഉല്ലാസ് കൃഷ്ണൻ ആവശ്യപ്പെട്ടു.

ജില്ലയിലെ സർക്കാർ ആശ്യപത്രികളുടെ സുരക്ഷ ഓഡിറ്റ് വഴിപാട് പോലെ

കൊല്ലം: ജില്ലയിലെ സർക്കാർ ആശ്യപത്രികളുടെ സുരക്ഷ ഓഡിറ്റ് വഴിപാട് പോലെ 
സമഗ്രമായ പരിശോദന നടത്തി ആശുപത്രികൾക്ക് കൃത്യമായ സുരക്ഷ ഒരുക്കണമെന്ന 
ആവശ്യം ശക്തമാകുന്നു.  ദുരന്തനിവാരണ സമിതിയും റാപ്പിഡ് റെസ്പോൺസ് ടീമും നിശ്ചിത കാലയളവിൽ ആശുപത്രികളിൽ നടത്തുന്ന പരിശോധനയിൽ ജില്ലയിലെ ആശുപത്രികൾ സുരക്ഷിതമല്ലായെന്ന റിപ്പോർട്ട് നല്കിയിട്ടുണ്ട്. കെ എസ് ഇ ബി യും
പോലീസും ഫയർ ഫോഴ്‌സ് അധികൃതരും ആവശ്യപ്പെടുന്ന നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ആധുനിക അഗ്നിസുരക്ഷാ സംവിധാനങ്ങൾ പലതും നിലവിലുണ്ടെങ്കിലും സർക്കാർ ആശുപ്രതികളിൽ അതൊന്നും കടന്നു ചെന്നിട്ടില്ലായെന്ന്  അഗ്നിശമന 
സേന പറയുന്നു  മിക്ക ആശുപത്രികളിലും അഗ്നിബാധ നേരിടാൻ ആകെയുള്ളതു ഫയർ എക്സ്‌റ്റിംഗ്വിഷൻ  മാത്രമാണ് പലതും പ്രവർത്തിക്കില്ലായെന്ന് അധികൃതർ പറയുന്നു.
ചില ആശുപ്രതികളിൽ പഴയ അഗ്നിശമന സംവിധാനങ്ങൾ നവീകരിക്കുന്നതിനായി തീരുമാനം ഉണ്ടെങ്കിലും മെല്ലെ പോക്കിലാണ്. പുതിയ കെട്ടിടങ്ങൾ ഉയരുന്ന ആശുപത്രികളിൽ ആധുനിക അഗ്നിശമന സംവിധാനം ഉറപ്പാക്കിയാണ് നിർമാണം നടക്കുന്നത്. പലയിടത്തും ലിഫ്റ്റ് സംവിധാനം തകരാറിലാണ് സമയാസമയം അറ്റകുറ്റപണികൾ നടക്കാത്തത് മൂലമാണ് ഇത്തരത്തിൽ ലിഫ്റ്റുകൾ അടിക്കടി തകരാറിലാവുന്നത്. പലയിടത്തും ഇപ്പോഴും പഴയ കാല വയറിംഗ് സംവിധാനമാണ് ഇത് പലപ്പോഴും ചെറിയ  തീപ്പിടുത്തങ്ങൾക്ക് കാരണമാകുന്നു. ജില്ലയിലെ പ്രധാന ആശുപത്രിയായ 
പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി യിൽ അഗ്നിസുരക്ഷയുമായി ബന്ധപ്പെട്ടു  കൃത്യമായ ഓഡിറ്റിങ്  നടക്കുന്നില്ല എന്ന് മാത്രമല്ല എല്ലാ വിഭാഗങ്ങളിലും സുരക്ഷാ പരിശോധന പോലും കൃത്യമായി നടക്കുന്നില്ല ഗുരുതര സുരക്ഷാവീഴ്ചയാണ് 
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കുന്നത് എന്ന് ജീവനക്കാർ തന്നെ സമ്മതിക്കുന്നു അതിർത്തിയിൽ യുദ്ധസമാന സാഹചര്യം ഉണ്ടായപ്പോൾ 
 മോക് ഡ്രിൽ ഉൾപ്പെടെ സുരക്ഷ നടപടടികൾ നടത്തിയിരുന്നു എന്ന് അധികൃതർ സൂചിപ്പികുന്നു. കൊല്ലം ജില്ലാ ആശുപ്രതിയിലെ അഗ്നിശമന സംവിധാനങ്ങൾ പരിഷ്‌കരിക്കുന്ന നടപടികൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു. പഴയ അഗ്നിശമന ഉപകരണങ്ങൾ മാറ്റി പുതിയവ സ്ഥാപിച്ചു വരികയാണ്. അഗ്നിശമന സംവിധാനം പരിഷ്കരിക്കാൻ സമയമെടുക്കും ടാങ്കുകളും പൈപ്പ് സംവിധാനവും പരിഷ്‌കരിച്ചാണ് അഗ്നിശമന സംവിധാനം കാര്യക്ഷമമാക്കുന്നത് പുതിയതായി നിർമിക്കുന്ന കെട്ടിടങ്ങളിൽ അഗ്നി സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാവിധ സംവിധാനങ്ങളുമുണ്ട്. വിക്ടോറിയ ആശുപത്രിയിൽ അഗ്നിശമന സംവിധാനം സുരക്ഷിതമായി പ്രവർത്തിക്കുന്നതായി ബന്ധപ്പെട്ടവർ പറയുന്നുണ്ടു വെങ്കിലും ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോദന വഴിപാട് പോലെയാണ് എന്ന് അധികൃതർ സാമ്യപ്പെടുത്തുന്നു.

@ സർക്കാർ-സ്വകാര്യ ആശുപത്രികൾക്കും നാഷണൽ ബിൽഡിങ് കോഡ് ഓഫ് ഇന്ത്യ നിർദേശിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസരിച്ച് അഗ്നിസുരക്ഷാ സംവിധാനങ്ങൾ വേണമെ ന്നാണു വ്യവസ്‌ഥ 3000 മുതൽ 10000 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾക്ക്, മുകളിൽ 25000 ലീറ്റർ ശേഷിയുള്ള വാട്ടർ ടാങ്കും 900 എൽപിഎം (ലീറ്റർ പെർ മിനിറ്റ്) പമ്പുകളും ഒപ്പം ഓരോ നിലയിലും വാട്ടർ ഹൈഡൻഡ് സംവിധാനവും വേണം.
10000 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങൾക്കാണെങ്കിൽ 1.5 ലക്ഷം ലീറ്റർ ശേഷിയുള്ള വാട്ടർ ടാങ്കും സദാ വെള്ളം എത്തി നിൽക്കുന്ന വിധത്തിലുള്ള 4 ഹെവി പമ്പുകളും ചേർന്നു പമ്പ് റൂമും എല്ലാ നിലകളിലും ഹൈഡ്രൻസ് സ്പ്രിൻക്ലറുകളും ഉൾപ്പെ ടുന്ന വെറ്റ് റെയ്‌സർ സംവിധാനം വേണം. 3000 ചതുരശ്ര അടിക്കു താഴെയുള്ള കെട്ടിട ങ്ങൾക്ക് എക്സിറ്റംഗ്വിഷറുകളും നിർബന്ധമാണ്‌.



ബിജെപി സംസ്ഥാന കൗൺസിൽ അംഗം എസ്. സുരേഷിന് നേരെ സിപിഎം ഗുണ്ടാ ആക്രമണം.

ബിജെപി സംസ്ഥാന കൗൺസിൽ അംഗം എസ്. സുരേഷിന് നേരെ സിപിഎം ഗുണ്ടാ ആക്രമണം.

ചാത്തന്നൂർ:  ബിജെപി സംസ്ഥാന കൗൺസിൽ അംഗം എസ്. സുരേഷിന് നേരെ സിപിഎം ഗുണ്ടാ ആക്രമണം മൂന്ന് പേരെ പ്രതിയാക്കി ചാത്തന്നൂർ പോലിസ് കേസ് എടുത്തു.സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രദീപ്, പ്രവർത്തകരായ
അലോക്ക്, ജിജോ എന്നിവരെ പ്രതികളാ ക്കിയാണ് ചാത്തന്നൂർ കേസ് എടുത്തത്.
ശനിയാഴ്ച രാത്രി വീടിന് സമീപം നിൽക്കുബോൾ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ
യാതൊരു പ്രകോപനവും 
സംഘമായി എത്തി ആക്രമിക്കുക യായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് ചാത്തന്നൂർ പോലീസിൽ പരാതി നൽകി സംഭവത്തിൽ പ്രതിക്ഷേധിച്ചു കൊണ്ട്  ബിജെപി ചാത്തന്നൂർ പഞ്ചായത്ത്‌ സമിതിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും  യോഗവും നടത്തി.ശ്രീഭൂതനാഥക്ഷേത്രത്തിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം ദീപം ക്ലബിന് മുന്നിൽ സമാപിച്ചു.തുടർന്ന് നടന്ന പ്രതിക്ഷേധ യോഗം ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത് മൈലക്കാട് ഉത്ഘാടനം ചെയ്തു പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ ശ്യാംമീനാട് അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത്‌ അംഗം ആർ. ഇ
സന്തോഷ്‌, സുകേഷ് എന്നിവർ സംസാരിച്ചു