ഉത്സവത്തിനിടയിലാണ് തമിഴ് ഭാഷ സംസാരിക്കുന്ന സ്ത്രീകൾ ചേർന്ന് മേ
മോഷ്ടിച്ചത്. ഉത്സവത്തിന് അന്നദാനത്തിന് എത്തിയ വീട്ടമ്മയുടെ മാലയാണ്
മോഷ്ടിച്ചത്. തിരക്കിനിടയിലാണ് മോക്ഷണം നടത്തിയത്. അഞ്ച് പവനോളം വരുന്ന മാലയാണ് മോഷ്ടിച്ചത്.മൂന്ന് സ്ത്രീകൾ സംഘത്തിൽ ഉള്ളതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. ക്ഷേ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ ചാത്തന്നൂർ
പോലീസിൽ പരാതി നല്കി. കഴിഞ്ഞ ദിവസമാണ് കടയിൽ സാധനം വാങ്ങാനെത്തിയ യുവാക്കൾ കടയുടമയായ സ്ത്രീയുടെ സ്വർണമാല പൊട്ടിച്ചെടുത്തുകടന്നു കളഞ്ഞത്
ഒന്നരപ്പവനോളം വരുന്ന മാലയാണ് പൊട്ടിച്ചെടുത്തത്. ഊറാംവിള ജങ്ഷനിൽനിന്നും മാർത്തോമ്മ പള്ളിയിലേക്കുപോകുന്ന പാതയരുകിലെ കടയുടമയുടെ മാലയാണ് മോഷ്‌ടിച്ചത്. കഴിഞ്ഞദിവസം രാത്രി 8.45 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ യുവാക്കൾ കടയിൽനിന്നു തൈരുവാങ്ങിയശേഷം ഇത് ഇടുന്നതിനായി കവർ ആവശ്യപ്പെട്ടു. കവർ എടുക്കുന്നതിനായി തിരിയുന്നതിനിടെ യുവതിയുടെ മാല പൊട്ടിച്ചശേഷം ഇവരെ തള്ളി താഴെയിട്ടു ബൈക്കിൽ കടന്നുകളയുകയായിരുന്നു. മോഷണത്തിന് മുൻപായി മോഷ്‌ടാക്കൾ മേലേവിളയിലെ ഒരുകടയിലും ചാത്തന്നൂരിലും മറ്റ് ചിലഇടങ്ങളിലും കറങ്ങി നടക്കുന്ന സി സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ചാത്തന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment