Sunday, 30 March 2025

ശ്രീഭൂതനാഥപുരം ചന്ദ്രപൊങ്കാല യ്ക്കായി ഒരുങ്ങി

ശ്രീഭൂതനാഥപുരം ചന്ദ്രപൊങ്കാല യ്ക്കായി ഒരുങ്ങി 
ചാത്തന്നൂർ: ശ്രീഭൂതനാഥപുരം  പ്രാർഥനാമുഖരിതമായി നാളെ നടക്കുന്ന  
ചന്ദ്രപൊങ്കാലയ്ക്കായി ശ്രീഭൂതനാഥക്ഷേത്രം ഒരുങ്ങി 
ദാരിക വധം കഴിയുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിത്തീരുന്നതോടെ
അർദ്ധരാത്രി 12 ന്  പൊങ്കാലയ്ക്കു തുടക്കമാകും ക്ഷേത്രവും നഗരത്തിലെ ചുറ്റുവട്ടമായ ശ്രീഭൂത നാഥപുരവും
 പൊങ്കാലയുടെ വരവേൽപ്പിനു തയ്യാറെടുത്തു. ജില്ലയുടെ 
വിവിധ ഭാഗങ്ങളിൽ നിന്നും ആയിരകണക്കിന് ഭക്തജനങ്ങൾ ചന്ദ്രപൊങ്കാലയ്ക്ക് എത്തുന്നുണ്ട് 
ക്ഷേത്രം മേൽ ശാന്തി ജയപ്രകാശ് പോറ്റി ദേവി ക്ഷേത്രത്തിലെ
 ശ്രീകോവിലിൽനിന്നു ദീപം പകർന്ന് പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ ചന്ദ്രപൊങ്കാലയ്ക്ക് തുടക്കമാകും.നാളെ രാവിലെ 8.30ന് മേജർസെറ്റ് കഥകളിയോടെയാണ്‌ ചന്ദ്രപൊങ്കാലയുടെ ചടങ്ങുകൾക്ക് തുടക്കമാകുന്നത്.30ന് രാത്രി 7ന് കൈകൊട്ടികളി തുടർന്ന് തിരുവാതിര. 31ന് രാത്രി 7ന് കൈകൊട്ടികളി തുടർന്ന് സിനിമാറ്റിക് ഡാൻസ്, ഏപ്രിൽ ഒന്നിന് രാത്രി 6.30ന് തിരുവാതിര, രാത്രി 7.30ന് സിനിമാറ്റിക് ഡാൻസ്. 2ന് രാത്രി 6.30ന് തിരുവാതിര തുടർന്ന് കൈകൊട്ടികളി, രാത്രി 7.30ന് നൃത്തനൃത്യങ്ങൾ. 3ന് തൃകൊടിയേറ്റ്,9ന് തിരുവാഭരണം സമർപ്പണം, 10ന് പൂരചമയവും ദേശവിളക്കും. 11ന് ഉത്രം വിളക്ക് 12ന് അത്തം തിരുന്നാൾ മഹോത്സവം.

പ്രകൃതി അനുഗ്രഹവർഷം ചൊരിഞ്ഞു ശ്രീഭൂതനാഥപുരത്ത് ചന്ദ്രപൊങ്കാല ഭക്തിസാന്ദ്രമായി

പ്രകൃതി അനുഗ്രഹവർഷം ചൊരിഞ്ഞു ശ്രീഭൂതനാഥപുരത്ത് ചന്ദ്രപൊങ്കാല ഭക്തിസാന്ദ്രമായി 

ചാത്തന്നൂർ: ശ്രീഭൂതനാഥക്ഷേത്രത്തിൽ കുടികൊള്ളുന്ന 
കൈവല്യദായിനിയായ ദേവിക്ക് ആയിരങ്ങൾ ചന്ദ്രപൊങ്കാലഅർപ്പിച്ചു.
കലത്തിലേക്ക് അരിമണികൾ അർപ്പിക്കുമ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.പൊങ്കാലയ്ക്കൊപ്പം പ്രാർത്ഥനകളും ദേവിക്കു മുന്നിൽ സമർപ്പിച്ചു
പൊങ്കാലയ്ക്ക് മുൻപ് ചാറ്റൽ  മഴ പെയ്തെങ്കിലും തുടർന്ന് മഴമേഘങ്ങൾ മാറിനിന്നു. നാടിന്റെ നാനാഭാഗത്തും മഴ തകർത്ത് പെയ്തപ്പോൾ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്നും മഴയെ മാറ്റി നിർത്തി പ്രകൃതി പോലും ചന്ദ്രപൊങ്കാലയ്ക്ക് അനുഗ്രഹം ചെരിയുകയായിരുന്നു തോറ്റം പാട്ടിന് സമാപനം കുറിച്ച് കൊണ്ട് 
ദേവിയുടെ  തിരുനടയ്ക്ക് മുന്നിൽ തയാറാക്കിയ അടുപ്പിലേക്കും പഞ്ചഭൂതങ്ങൾക്കായുള്ള അടുപ്പുകളിലേലേക്കും  ക്ഷേത്രം മേൽശാന്തി ജയപ്രകാശ് പോറ്റി
തീ പകർന്ന നിമിഷം.
 ചെണ്ടമേളവും വായ്ക്കുരവയും കതിനവെടിയും അകമ്പടിയേകി. തൊട്ടടുത്ത നിമിഷം അടുപ്പുകളിലേക്ക് തീ പകരാനുള്ള മൈക്ക് അനൗൺസ്മെൻ്റുമെത്തി.  ക്ഷേത്രപരിസരങ്ങളിലെ പൊങ്കാല അടുപ്പുകളിലേക്ക് പണ്ടാരഅടുപ്പിലെ തീ പകർന്നെടുത്താണ് നൽകിയത്. പണ്ടാര അടുപ്പിൽ നിന്ന് പകർന്നെടുക്കുന്ന തീ ആദ്യം നിരവധി പന്തങ്ങളിലേക്ക് പകർന്നു. അതിനുശേഷം ആ പന്തവും വഹിച്ചുകൊണ്ട് 
 വോളൻ്റിയർമാർ വിവിധ സ്ഥലങ്ങളിൽ പൊങ്കാലയിടുന്നവരുടെ അടുക്കലെത്തിച്ചു. . ഇങ്ങനെ പകർന്നെടുത്ത തീ അടുപ്പുകളിൽ ജ്വലിപ്പിക്കാൻ കഴിയുന്നത് ഭാഗ്യമായാണ് ഭക്തർ കരുതുന്നത്. ശ്രീഭൂതനാഥപുരത്തിന്റെ
 മുക്കും മൂലയും പൊങ്കാലക്കലങ്ങളാൽ നിറഞ്ഞു. പാൽ പായസം,
ശർക്കരപ്പായസം,മണ്ടപ്പുറ്റ്, തെരളി, മോദകം,വത്സൻ,പന്തീരുനാഴി.  പായസം,അരവണ,ഉണ്ണിയപ്പം എന്നിങ്ങനെ 12 തരം വിഭവങ്ങളാണ് ദേവിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ടത്. നേർച്ചകളുടെ ഭാഗമായി നൂറ് കണക്കിന് 
 കലങ്ങളിലും ഭക്തർ പൊങ്കാലയിട്ടു. പൊങ്കാലനിവേദ്യം തയാറാക്കുന്ന സ്ഥലത്തു തന്നെ നിവേദിക്കണമെന്ന വിശ്വാസം പാലിക്കാൻ ഭൂരിഭാഗം ഭക്തരും ശ്രദ്ധിച്ചു. ക്ഷേത്രനടയിലെ പണ്ടാരയടുപ്പിൽ നിവേദിച്ച ശേഷമാണ് മറ്റ് കലങ്ങളിൽ നിവേദിച്ചത്.
ഫോട്ടോ: ക്ഷേത്രം മേൽശാന്തി ജയപ്രകാശ് പോറ്റി
പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരുന്നു.

പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിൽ ഇന്ന് അശ്വതി വിളക്ക് നാളെ മീനഭരണി മഹോത്സവം

പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിൽ ഇന്ന് അശ്വതി വിളക്ക് നാളെ മീനഭരണി മഹോത്സവം
പരവൂർ : പുറ്റിങ്ങൽ ദേവി ക്ഷേത്രത്തിൽ ഇന്ന് അശ്വതി വിളക്ക് നാളെ മീനഭരണി മഹോത്സവം. ദീനവും ഉള്ള ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമേ ഇന്ന്  രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം തുടർന്ന് മൃത്യുജ്ഞയഹോമം തുടർന്ന് ദേവിക്ക് ഇളനീർ അഭിക്ഷേകം, കളഭാഭിക്ഷേകം, 8 ന് അഖണ്ടനാമജപം, 8.15 ന് ഉദയാസ്തമനപൂജ, 8.30 ന് കലശം, 9 ന് ത്രികാല പൂജ, കിഴക്കേ ആൽത്തറയിൽ മാടൻ തബുരാന് വിശേഷാൽ പൂജ, 9.15 ന് ദേവിക്ക് സർവ്വാലങ്കാരപുജ, 10ന് നവക കലശാഭിക്ഷേകവും പൂജയും, പൂവ് പടുക്കയും പൂവ് പല്ലക്കും സമർപ്പണം, വൈകുന്നേരം 5 ന് ഓട്ടത്തുള്ളൽ, 5.45 ന് കൈ കൊട്ടികളിയും തിരുവാതിരയും, 6.30 ന് തിരുവാഭരണം ചാർത്തി ദീപാരാധന തുടർന്ന് . രാത്രി 8.30 ന് അശ്വതി വിളക്ക്, പുറ്റിങ്ങൽ മേള രാവ്, രാത്രി 11.30 ന് മേജർ സെറ്റ് കഥകളി. നാളെ മീനഭരണി മഹോത്സവം രാവിലെ 4.30 ന് ദേവിക്ക് ഇളനീർ അഭിഷേകം, 4.45 ന് ഉരുൾ മഹോത്സവം, 5 ന് കോഴിപറത്തൽ,5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,
തുടർന്ന് മൃത്യുജ്ഞയഹോമം, നെയ്യഭിഷേകം, 6.15 ന് ഉദയാസ്തമനപൂജ, 7 ന് ഓട്ടൻതുള്ളൽ, 7.15 ന് പുഷ്പാഭിഷേകം, 7.30 ന് ദേവിഭാഗവത പാരായണം, രാവിലെ 8 ന് ഭദ്രകാളിപൂജ,9ന് ത്രികാലപൂജ,കിഴക്കേ ആൽത്തറയിൽ മാടൻ തബുരാന് വിശേഷാൽ പൂജ,9.15ന് ദേവിക്ക് സർവ്വാലങ്കാരപൂജ, വൈകുന്നേരം 5 ന് ഓട്ടൻതുള്ളൽ, വൈകുന്നേരം 5.30 ന് ഊരുചുറ്റ് ഘോഷയാത്ര, 5.45 ന് നെടുംകുതിരയെടുപ്പ്, 7.45 നും 8.40 നും മധ്യ ഭരണിവിളക്കും തൃക്കൊടിയിറക്കും, രാത്രി 12 ന് മേജർ സെറ്റ് കഥകളി.

ശ്രീഭൂതനാഥപുരത്ത് ദേശിയോത്സവംശ്രീഭൂതനാഥക്ഷേത്രത്തിൽ ഏപ്രിൽ മൂന്നിനു തൃക്കൊടിയേറ്റ്

ശ്രീഭൂതനാഥപുരത്ത്  ദേശിയോത്സവം
ശ്രീഭൂതനാഥക്ഷേത്രത്തിൽ ഏപ്രിൽ മൂന്നിനു തൃക്കൊടിയേറ്റ് 

ചാത്തന്നൂർ : ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്രത്തിലെ അത്തം തിരുന്നാൾ മഹോത്സവം 
 ഏപ്രിൽ മൂന്നിനു കൊടിയേറി 12 ന് സമാപിക്കും. ദിനവും ഉള്ള ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമേ ഏപ്രിൽ മൂന്നിന് രാവിലെ 9.05 നും 9.35 നും മധ്യേ 
ക്ഷേത്രം തന്ത്രി പൂതക്കുളം നീലമന ഇല്ലത്ത് കെ. ഉണ്ണിക്കൃഷ്‌ണൻനമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ തൃകൊടിയേറ്റ് തുടർന്ന് 11.30 ന് തൃക്കൊടിയേറ്റ് സദ്യ. 
വൈകുന്നേരം 6.45 ന്  സായാഹ്ന ഭക്ഷണം,രാത്രി 7.30-ന് മേജർസെറ്റ് കഥകളി (കിരാതം).
നാലിന് വൈകുന്നേരം  അഞ്ചിന് കമ്പടികളി, രാത്രി 7.30 ന് ഡാൻസ്. അഞ്ചിന് രാവിലെ 10-ന് ഉത്സവബലി, 12 ന് ഉത്സവബലിദർശനം, രാത്രി 7.30 ന് കോമഡി ഷോ. ആറിന് 
വൈകുന്നേരം 6.45 ന് സായാഹ്ന ഭക്ഷണം 
രാത്രി ഏഴിന് ഭക്തിഗാനസുധ. ഏഴിന് വൈകീട്ട് 6.45 ന് ക്ലാസിക്കൽ ഡാൻസ്, 7.30 ന് നാട്യപ്രസാദം. 8 ന് ഉച്ചയ്ക്ക് 12 ന് സായാഹ്ന ഭക്ഷണം, 
വൈകുന്നേരം 5 ന് ശ്രീഭൂതനാഥന് തിടബ് സമർപ്പണം,
6.45 ന് സായാഹ്ന ഭക്ഷണം, രാത്രി 7.30 ന് നൃത്തനാടകം.
ഒൻപതിന് രാവിലെ 7 മുതൽ പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് 12 ന് അന്നദാനം, 
വൈകുന്നേരം നാലിന് തിരുവാഭരണ ഘോഷയാത്ര 
രാത്രി ഏഴിന് ഗാനമേള, 10.30 ന് തിരുവാഭരണസമർപ്പണം, ചെറുപൂരവും ആൽത്തറമേളവും.10 ന് വൈകീട്ട് 6.30-ന് പൂരച്ചമയവും ദേശവിളക്കും, 6.30 ന് ഉടയാടസമർപ്പണം, ഏഴിന് ഗാനമേള. 11 ന് രാവിലെ 6.30 ന് പ്രഭാതഭക്ഷണം വൈകുന്നേരം 6.30 ന് പൂരചമയവും ദേശവിളക്കും, 6.30 ന് ഉടയാട സമർപ്പണം, വൈകുന്നേരം 6.45 ന് സായാഹ്ന ഭക്ഷണം, രാത്രി 7 ന് ഗാനമേള. 11 ന് ഉത്രം തിരുന്നാൾ മഹോത്സവം
രാവിലെ 5.30 ന് നീരാജ്ഞന വിളക്ക്, 6 ന് പ്രഭാത ഭക്ഷണം, 
വൈകുന്നേരം 5.30 ന് കാഴ്ച ശ്രീവേലി തുടർന്ന് പഞ്ചാരിമേളം തുടർന്ന് 
ഉത്രം വിളക്ക്, രാത്രി 8 ന് കളമെഴുത്തും പാട്ടും, 8.30 ന് മണി ചിലബ്, രാത്രി 12 ന് പള്ളിവേട്ട എഴുന്നെള്ളത്ത് തിരിച്ചെഴുന്നെള്ളത്ത് പള്ളിക്കുറുപ്പ്, മാടനൂട്ട് കൊള്ളി എറിച്ചിൽ. 12 ന് അത്തം തിരുന്നാൾ ദേശീയോത്സവം രാവിലെ 5.30 ന് ഉരുളും വിളക്കും, 9.30 ന് ആനയൂട്ട്, വൈകുന്നേരം 6.30 മുതൽ ആറാട്ട് ഘോഷയാത്ര, 6 ന് നെടുംകതിരയെടുപ്പ്, 9 ന് നൃത്തനാടകം,10 നും 10.30 മധ്യ തൃക്കൊടിയിറക്ക്,

വിദ്യാർത്ഥിനിയെ പട്ടാപ്പകൽ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി

വിദ്യാർത്ഥിനിയെ  പട്ടാപ്പകൽ വീട്ടിൽ കയറി 
പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി

ചാത്തന്നൂർ: വിദ്യാർത്ഥിനിയെ  പട്ടാപ്പകൽ വീട്ടിൽ കയറി 
പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. ചാത്തന്നൂർ ടൗൺ താഴം കുടുക്കറ ബ്രാഞ്ച് സെക്രട്ടറിയും കർഷക തൊഴിലാളി യൂണിയൻ .
നേതാവുമായ താഴം കുടുക്കറ പണയിൽ വീട്ടിൽ നാണുവിന്റെ മകൻ യശോദരൻ (54) നെ
നെയാണ് ചാത്തന്നൂർ  പോലീസ് അറസ്‌റ്റ് ചെയ്‌തു. ഓട്ടോറിക്ഷയിൽ പ്രദേശത്ത് എത്തിയ പ്രതി പ്രദേശത്ത് ഇരുന്ന് മദ്യപിച്ച ശേഷം വിദ്യാർത്ഥിനി മാത്രമുള്ള വീട്ടിൽ എത്തി 
 പിൻവാതിൽ തള്ളി തുറന്ന് വീട്ടിൽ അതിക്രമിച്ച് കയറി 
പെൺകുട്ടിയെ തള്ളിയിട്ട ശേഷം ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി
നിലവിളിക്കുകയായിരുന്നു നിലവിളികേട്ട് അടുത്ത് തന്നെയുള്ള നാട്ടുകാരും ബന്ധുക്കളും ഓടികുടി ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി പോലീസിനെ വിളിച്ചു വരുത്തി ഏല്പിക്കുകയായിരുന്നു. ചാത്തന്നൂർ പോലീസ് പെൺകുട്ടിയുടെയും നാട്ടുകാരുടെയും മൊഴി രേഖപ്പെടുത്തി മേൽ നടപടികൾ സ്വീകരിച്ച് 
വൈദ്യപരിശോദനയ്ക്ക് ശേഷം  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഉമയനല്ലൂർ ബാലമുരുക ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആനവാൽപിടി ഇന്ന്


കൊട്ടിയം'. ഉമയനല്ലൂർ ബാലമുരുക ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ 
ആനവാൽപിടി ഇന്ന് 
സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും ബാല്യകാലവിനോദങ്ങളെ ആദരപൂർവ്വം അനുസ്മരിപ്പിക്കുന്ന ഒരു അത്യപൂർവ്വ ചടങ്ങാണ്. ഗണപതിയുടെ കൊമ്പിലും വാലിലും പിടിച്ചുകളിക്കുക ബാലസുബ്രഹ്മണ്യന്റെ പതിവ് ശീലമായിരുന്നു. അതിനെ അനുസ്‌മരിപ്പിക്കുന്നതിനായി അശ്വതി തിരുനാൾ ദിവസം രാവിലെ എഴുന്നെള്ളത്ത് കഴിഞ്ഞ്  11.30 ഓടെ തൃക്കടവൂർ ശിവരാജുവിനെ
 നൈവേദ്യം നൽകിയശേഷം ആനക്കൊട്ടിലിൽ കൊണ്ടുവന്ന് ശ്രീകോവിലിന് അഭിമുഖമായി തൊഴുത് ശംഖുവിളിപ്പിച്ചതിനുശേഷം തിരിഞ്ഞു വിശാലമായ മൈതാനത്തിലൂടെ ഓടിക്കുകയും ഈ സമയം ഭക്തജനങ്ങൾ ആനയുടെ വാലിൽ തൊട്ടുവന്ദിക്കുകയും വാലിൽപിടിച്ചുകൊണ്ട് പിറകേ ഓടുകയും ചെയ്യുന്നു. വളരെ ഭക്തിനിർഭരവും രസകരവും അത്യപൂർവ്വവുമായ ആചാരമാണിത് ഇന്ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ ഗണപതിഹോമം, 8.30 ന് ശ്രീഭൂതബലി, 11.30 ന് ആനവാൽപിടി,12ന് അന്നദാനം, വൈകുന്നേരം 5.30 ന് സേവയും വിളക്കും.

Tuesday, 18 March 2025

ഭാര്യമാതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഗ്യാസ് തുറന്ന് വിട്ട് വീട്ടിന് തീയിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച മരുമകൻ മരിച്ചു.

ചാത്തന്നൂർ : ഭാര്യമാതാവിനെ
 തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഗ്യാസ് തുറന്ന് വിട്ട് 
വീട്ടിന് തീയിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച മരുമകൻ മരിച്ചു. പാമ്പുറം ഗ്രീഷ്മ ഭവനിൽ മണിയപ്പൻ (62) ആണ്
മരിച്ചത്.ഞായറാഴ്ച പുലർച്ചെ ആറരയോടെയാണ് സംഭവം നടന്നത്. രത്നമ്മയുടെ വീടിനോട്‌ ചേർന്ന് ഷെഡിൽ താമസിക്കുന്ന മരുമകൻ മണിയപ്പൻ രാവിലെ വീടിന് വെളിയിൽ ഇരിക്കുകയായിരുന്ന 
രത്നമ്മയുമായി ഉണ്ടായ വാക്ക് തർക്കത്തിനെ തുടർന്ന് മരകഷണം വച്ച് 
രത്നമ്മയുടെ തലയ്ക്ക് അടിച്ച ശേഷം 
അടുക്കളയിൽ ഉപയോഗിച്ച് കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടർ എടുത്തു
കിടപ്പുമുറിയിൽ  കൊണ്ടുവെച്ചതിന് ശേഷം ഗ്യാസ് തുറന്ന് വിട്ട് വീടിന് തീയിട്ട ശേഷം  ബാത്ത്റൂമിൽ കയറി  കഴുത്തിലെ ഞരമ്പ് അറുക്കുകയായിരുന്നു തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിക്കുകയായിരുന്നു.പാരി പ്പള്ളി പോലിസ് മേൽ നടപടി കൾ സ്വീകരിച്ചു പോസ്റ്റ്‌ മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.ഭാര്യ:സുനിജ, മക്കൾ:ഗ്രീഷ്മ, രേഷ്മ.മരുമക്കൾ:
അനീഷ് , നിഖിൽ

Sunday, 16 March 2025

ജി. ദേവരാജൻ മാസ്റ്റർ അനുസ്മ‌രണം

 ജി. ദേവരാജൻ മാസ്റ്റർ അനുസ്മ‌രണം

പരവൂർ : പരവൂർ നഗരസഭയുടെ നേതൃത്വത്തിൽ ജി. ദേവരാജൻ മാസ്റ്റർ 
അനുസ്മ‌രണം നടത്തി. ദേവരാജൻ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും ഗാനാർച്ചനയും നടത്തി. അനുസ്‌മരണസമ്മേളനം ജി.എസ്. ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. നഗരസഭാധ്യക്ഷ പി. ശ്രീജ അധ്യക്ഷത വഹിച്ചു. ഗായകൻ പന്തളം ബാലൻ മുഖ്യാതിഥിയായി. വൈസ് ചെയർമാൻ സഫർ കയാൽ, കെ.പി. കുറുപ്പ്, സുധീർ ചെല്ലപ്പൻ, സ്ഥിരംസമിതി അധ്യക്ഷരായ എസ്. ശ്രീലാൽ, വി. അംബിക, കൗൺസിലർ സുധീർകുമാർ, സെക്രട്ടറി അബ്ദുൾ സജീം തുടങ്ങിയവർ സംസാരിച്ചു.

Wednesday, 12 March 2025

ചാത്തന്നൂരിൽ വീണ്ടും മാലമോക്ഷണം


ചാത്തന്നൂർ : ചാത്തന്നൂരിൽ വീണ്ടും മാലമോക്ഷണം കളങ്ങര മേലൂട്ട് ക്ഷേത്രത്തിലെ 
ഉത്സവത്തിനിടയിലാണ് തമിഴ് ഭാഷ സംസാരിക്കുന്ന സ്ത്രീകൾ ചേർന്ന് മേ
മോഷ്ടിച്ചത്. ഉത്സവത്തിന് അന്നദാനത്തിന് എത്തിയ വീട്ടമ്മയുടെ മാലയാണ് 
മോഷ്ടിച്ചത്. തിരക്കിനിടയിലാണ് മോക്ഷണം നടത്തിയത്. അഞ്ച് പവനോളം വരുന്ന മാലയാണ് മോഷ്ടിച്ചത്.മൂന്ന് സ്ത്രീകൾ സംഘത്തിൽ ഉള്ളതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. ക്ഷേ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ ചാത്തന്നൂർ 
പോലീസിൽ പരാതി നല്കി. കഴിഞ്ഞ ദിവസമാണ് കടയിൽ സാധനം വാങ്ങാനെത്തിയ യുവാക്കൾ കടയുടമയായ സ്ത്രീയുടെ സ്വർണമാല പൊട്ടിച്ചെടുത്തുകടന്നു കളഞ്ഞത്
ഒന്നരപ്പവനോളം വരുന്ന മാലയാണ് പൊട്ടിച്ചെടുത്തത്. ഊറാംവിള ജങ്ഷനിൽനിന്നും മാർത്തോമ്മ പള്ളിയിലേക്കുപോകുന്ന പാതയരുകിലെ കടയുടമയുടെ മാലയാണ് മോഷ്‌ടിച്ചത്. കഴിഞ്ഞദിവസം രാത്രി 8.45 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ യുവാക്കൾ കടയിൽനിന്നു തൈരുവാങ്ങിയശേഷം ഇത് ഇടുന്നതിനായി കവർ ആവശ്യപ്പെട്ടു. കവർ എടുക്കുന്നതിനായി തിരിയുന്നതിനിടെ യുവതിയുടെ മാല പൊട്ടിച്ചശേഷം ഇവരെ തള്ളി താഴെയിട്ടു ബൈക്കിൽ കടന്നുകളയുകയായിരുന്നു. മോഷണത്തിന് മുൻപായി മോഷ്‌ടാക്കൾ മേലേവിളയിലെ ഒരുകടയിലും ചാത്തന്നൂരിലും മറ്റ് ചിലഇടങ്ങളിലും കറങ്ങി നടക്കുന്ന സി സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ചാത്തന്നൂർ പോലീസ്  കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വരിഞ്ഞം ശ്രീമഹാദേവ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം

വരിഞ്ഞം ശ്രീമഹാദേവ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം

ചാത്തന്നൂർ :വരിഞ്ഞം ശ്രീമഹാദേവ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം 16ന് തുടങ്ങി 25ന് അവസാനിക്കും. ദിനവും ഉള്ള ക്ഷേത്രചാര ചടങ്ങുകൾക്ക് പുറമേ
ദിവസവും രാവിലെ കൊടിമര ചുവട്ടിൽ പറയിടീൽ ഉണ്ടായിരിക്കും.
16ന് രാവിലെ 8നും 9നും മധ്യ തൃക്കൊടിയേറ്റ് തുടർന്ന് കൊടിമര ചുവട്ടിൽ പറയിടീൽ, ഉച്ചയ്ക്ക് 12.30ന് കൊടിയേറ്റ് സദ്യ, രാത്രി 7ന് ഫ്യൂഷൻ ഡാൻസ്, 8ന് ഗാനാഞജലി. 17ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, രാത്രി 7ന് സൂപ്പർ ഹിറ്റ് ഗാനമേള. 18ന് രാത്രി 7ന് കൈകൊട്ടികളി. 19ന് രാത്രി 7ന് തിരുവാതിര. 20ന് രാത്രി 7ന് കൈകൊട്ടികളി. 21ന്
രാത്രി 7ന് തിരുവാതിര. 22ന് രാത്രി 7ന് നൃത്തസംഘമം2025.23ന് രാവിലെ 6.45ന് സമൂഹപൊങ്കാല, വൈകുന്നേരം 5.30ന് പടുക്കഘോഷയാത്ര, രാത്രി 7ന് നൃത്തസന്ധ്യ. 24ന് രാവിലെ 6.30ന് ഉരുൾ നേർച്ച, വൈകുന്നേരം 5ന് ചാക്യാർകൂത്ത്, 5.30ന് തിരുവാഭരണഘോഷയാത്ര, രാത്രി 7ന് നാടൻപാട്ട്,11ന് പള്ളിവേട്ട.
25ന് തിരുവോണം തിരുന്നാൾ മഹോത്സവം രാവിലെ 8.30ന് നാഗരാജാവിനും നാഗയക്ഷിയ്ക്കും പ്രതേകപൂജ,9.30ന് ആനയൂട്ട്, വൈകുന്നേരം 4ന് ഊര് ചുറ്റ് ഘോഷയാത്ര, വൈകുന്നേരം 5.30മുതൽ കാവടിചിന്ത്‌ തുടർന്ന് ആറാട്ട് ഘോഷയാത്ര, രാത്രി 8.53നും 9.53നും മധ്യ തൃക്കൊടിയിറക്ക്.

Monday, 10 March 2025

കോന്നി ആലുവാംകുടി കാനനക്ഷേത്രവും പാണ്ഡ്യ രാജവംശവും

കോന്നി ആലുവാംകുടി കാനനക്ഷേത്രവും പാണ്ഡ്യ രാജവംശവും…

കുനുകുനാ പെയ്യുന്ന ചാറ്റൽമഴയും നനഞ്ഞു, കാട്ടുമൃഗങ്ങൾ വിഹരിക്കുന്ന ഘോരവനത്തിലൂടെ, ഞാന്നുകിടക്കുന്ന മരക്കമ്പിലും ഇഞ്ചമുള്ളിലും മുഖമടിക്കാതെ, മഹീന്ദ്ര പിക്ക്-അപ്പിന്റെ പുറകിൽ കമ്പിയിൽപിടിച്ചുനിന്നു, കുലുങ്ങിക്കുലുങ്ങി ഒരു യാത്ര… ആലുവാംകുടി കാനന ക്ഷേത്രത്തിലേക്ക്… വൈബ് ആണ്… അസാധ്യ വൈബ്.

ഐതിഹ്യം പലതാണ്. പരശുരാമനാൽ സൃക്ഷ്ടിക്കപ്പെട്ട ക്ഷേത്രമാണ്, വിഗ്രഹം സ്വയംഭൂ ആണ്, കാളകൂടം പാനം ചെയ്ത അവസ്ഥയിലുള്ള പരമശിവ വിഗ്രഹമാണ്, ശ്രീരാമൻ പൂജ ചെയ്തയിടമാണ്, അതല്ല, പഞ്ചപാണ്ഡവർ പൂജ ചെയ്തയിടമാണ്… ഇത്യാദി ഐതിഹ്യങ്ങൾ വിശ്വാസങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും പ്രാർത്ഥനയുടെ ഏകാഗ്രതക്കും വിശ്വാസികളെ സഹായിക്കുന്നുണ്ടാകാം. 

ശ്രീരാമചരിതവുമായി ബന്ധപ്പെടുത്തി ചിലപേരുകൾ സീതക്കുഴി, ഗുരുനാഥൻ മണ്ണ്, അണ്ണൻതമ്പി മല, മഹാവിഷ്‌ണുവുമായി ബന്ധപ്പെടുത്തി തേരിറങ്ങിപ്പാറ എന്നിങ്ങനെ സ്ഥലങ്ങൾക്ക് കാണാം. 

വനമധ്യത്തിലുള്ള ഈ ക്ഷേത്രം, ഏകദേശം പൂർണ്ണമായി തകർന്നുകിടക്കുന്ന അവസ്ഥയിലായിരുന്നു. പഴമക്കാർ പറഞ്ഞതുപ്രകാരം 1940 കളിൽ നായാട്ടിനിറങ്ങിയ കുഞ്ഞൂഞ്ഞും അദ്ദേഹത്തിന്റെ വേട്ടനായയുമാണ് തകർന്ന് കാടുമൂടിക്കിടന്ന ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. പിന്നീട് നാട്ടുകാർ ചെറിയരീതിയിൽ പുനഃരുദ്ധാരണം നടത്തി പൂജകൾ തുടങ്ങുകയും ചെയ്തു.

എങ്കിലും പൂജ ഇല്ലാത്ത സമയങ്ങളിൽ ആനകൾ പൂജാസ്ഥാനങ്ങൾ നശിപ്പിക്കുകയും വിഗ്രഹം കാണാമറയത്താക്കുകയും ചെയ്തതിനാൽ പൂജക്ക്‌ കാട്ടിനുള്ളിൽ വിഗ്രഹം തപ്പിനടക്കേണ്ടി വന്നു. അതിനാൽ വീണ്ടും നാട്ടുകാരുടെ സഹായത്താൽ അടച്ചുറപ്പുള്ള ശ്രീകോവിലുകളും ഓഫീസും ഒക്കെ നിർമ്മിക്കേണ്ടിവന്നു.

ഇപ്പോഴും ശിവരാത്രിക്കും വിഷുവിനും എല്ലാ മലയാളമാസ ഒന്നാംതീയതിക്കും, പുന:പ്രതിക്ഷ്ഠാ വാർഷികത്തിനും മാത്രമാണ് ക്ഷേത്രം തുറക്കുന്നത്… അല്ലാത്തപ്പോഴെല്ലാം ആനകളുടെയും മറ്റു വന്യമൃഗങ്ങളുടേയും വിഹാരരംഗമാണ് ഈ കാനനഭൂമി. കാട്ടുപാതകളിലും ക്ഷേത്രപരിസരത്തും ചൂടാറുന്ന ആനപിണ്ടക്കാഴ്ചകൾ സുലഭം.

ക്ഷേത്രത്തിന്റെ പഴക്കം സംബന്ധിച്ചുള്ള വിവരങ്ങളിലേക്കു പോകുമ്പോൾ ഐതിഹ്യം പതുക്കെ ചരിത്രത്തിനു വഴിമാറും. പുരാവസ്തുവിഭാഗക്കാർ രണ്ടുപേർ വന്നിരുന്നുവെന്നും ക്ഷേത്രത്തിനു ഏകദേശം 2000 വർഷമടുപ്പിച്ചു പഴക്കം കാണാൻ സാധ്യതയുണ്ടെന്നും ക്ഷേത്രത്തിൽനിന്നും അറിയാനിടയായി, എന്നാൽ ആധികാരികമായി ഒരു പരിശോധനകളും പുരാവസ്തുക്കാർ നടത്തിയിട്ടുമില്ല.

എന്റെ ചിന്തയിൽ, മറ്റൊരു ചരിത്രസംഭവത്തിന് ഈ ക്ഷേത്രോല്പത്തിയുമായി ബന്ധം കാണാനുള്ള സാധ്യത കാണുന്നുണ്ട്. പന്തളം രാജവംശവുമായി ബന്ധപ്പെട്ടാണത്. ഒരഭിപ്രായമായിക്കാണുക.

ഇന്നത്തെ പന്തളം രാജകുടുംബത്തിന്റെ മുൻഗാമികൾ കോന്നി വനമേഖലയിൽ എത്തിപ്പെട്ടതിനെക്കുറിച്ചു പല കഥകളും നിലവിലുണ്ട്.
ഒന്ന്, മധുര ആസ്ഥാനമായ പാണ്ഡ്യരാജവംശത്തിന് പല കൈവഴികൾ ഉണ്ടായിരുന്നു. അതിൽ തെങ്കാശി ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന തെങ്കാശി പാണ്ഢ്യന്മാർ, അലാവുദ്ദിൻ ഖൽജിയുടെ മാലിക് കഫൂർ പടയെ ഭയന്ന് 1300 കളിൽ രാജ്യത്തിന്റെ പലഭാഗത്തേക്കും പലായനം ചെയ്തു. 

അതിൽനിന്നും രണ്ടു കൈവഴികൾ കേരളത്തിന്റെ വനമേഖലയാണ് ഒളിച്ചുപാർക്കാൻ തെരഞ്ഞെടുത്തത്‌. ഒരു കൈവഴി പിന്നീട് പൂഞ്ഞാർ രാജവംശവും, അടുത്തത് പന്തളം രാജവംശമായും രൂപാന്തരം പ്രാപിച്ചു.
പന്തളം വംശം കേരളപ്രദേശത്ത് എത്തി എന്ന് പറയപ്പെടുന്ന AD 903 (79 ME) എന്ന വർഷം ഇവിടെ യോജിക്കുന്നില്ല.

രണ്ട്, മധുര കീഴടക്കിയ നായക്കന്മാരുടെ ആക്രമണത്താൽ ഭയന്ന് മലകളിലേക്കു ചേക്കേറിയ പാണ്ഢ്യകുടുംബങ്ങളുടെ ചരിത്രവും ഇതേപോലെയുള്ള കഥ തന്നെയാണ് ആവർത്തിക്കുന്നത്. അത് വർഷം AD 1500 കളിൽ. ഇവിടെയും AD 903 (79 ME) ചേരുന്നില്ല.

മൂന്ന്, അപ്രധാനകഥയാണെങ്കിലും പാണ്ഡ്യകുടുംബങ്ങൾക്കിടയിൽ ഉണ്ടായ അസ്വാരസ്യം ചിലകുടുംബങ്ങളെ മറ്റുള്ളയിടത്തേക്കു ചേക്കേറാൻ ഇടയാക്കി എന്നുള്ളത്.

എങ്കിലും നാലാമതായി ഒരു ചരിത്രകഥയുടെ പഴക്കം ആലുവാംകുടിയുമായി കൂട്ടിക്കെട്ടാനാണു എന്റെ മനസ്സ് പ്രേരിപ്പിക്കുന്നത്.

AD 1100 കളിലെ ചോളപുരം ലിഖിതങ്ങൾ അനുസരിച്ചു ഒന്നാം കുലോത്തുംഗ ചോളനും അഞ്ച് പാണ്ഡ്യരാജകുമാരന്മാരും തമ്മിൽ 1077 - 1081 വരെ നടന്ന യുദ്ധങ്ങളിൽ പാണ്ഡ്യരാജകുമാരന്മാർ തോറ്റു പിന്മാറുകയും പ്രദേശം വിട്ടോടുകയും ചെയ്തു. എന്നാൽ ഇതുകൊണ്ടും മതിയാകാതെ കുലോത്തുംഗ ചോളൻ ഈ പാണ്ഡ്യരാജകുമാരന്മാർ എത്തിപ്പെട്ട വനമേഖലകളും പാണ്ഡ്യരാജ്യത്തിന്റെ മൽസ്യസമ്പത്തു മേഖലകളും, സഹ്യപർവ്വതത്തിന്റെ ചിലഭാഗങ്ങളും കീഴടക്കി, (ഒന്നാം കുലോത്തുംഗ ചരിത്രം, കെ.എ.നീലകണ്ഠ ശാസ്ത്രികളും, എം.ജി.എസ്.നാരായണനും തിരുത്തിയത് പ്രകാരം). 

ചിദംബരലിഖിതത്തിൽ കോട്ടാർ കോട്ട കത്തിക്കുകയും ചെയ്തു എന്നും പറയുന്നുണ്ട്. പിന്നീട് ആ സൈനികനീക്കം 1097 ൽ കൊല്ലം ഉൾപ്പെടുന്ന പ്രദേശ / തീരദേശങ്ങൾ വരെയെത്തി.

1100 ആയപ്പോഴേക്കും ഇന്നത്തെ തിരുനെൽവേലിയായ പൊതിയിൽ മലകളും, തെങ്കാശി പ്രദേശങ്ങളും, പാണ്ഡ്യകൊട്ടാരവും, കന്യാകുമാരിയും കീഴടടക്കപ്പെട്ടിരുന്നു. രക്ഷപെട്ടോടിയ പാണ്ഡ്യരാജകുമാരന്മാർ തീരദേശത്തേക്കു പോകാനാകാതെ കൂടുതൽ ഉൾവനങ്ങളിലേക്കു വലിഞ്ഞു പല ഭാഗങ്ങളിലേക്കും വേർപിരിയപ്പെട്ടു. അതിൽനിന്നും വന്ന രണ്ടു കൈവഴികളാണ് പിൽക്കാലത്ത് സ്ഥാപിക്കപ്പെട്ട പൂഞ്ഞാർ രാജവംശവും പന്തളം രാജവംശവും.

പൂഞ്ഞാർ വംശം പാലക്കാടു വഴി പ്രവേശിച്ചു കുറേക്കാലം പാലക്കാട്ടും എരുത്തിക്കരയിലും താമസിക്കുകയും പിന്നീട് കോഴിക്കോട് ഭാഗത്തെത്തുകയും അവിടെനിന്നും കൊച്ചീരാജ്യത്തിന്റെ പ്രാന്തപ്രദേശത്തെത്തി അവിടെനിന്നും വന്നേരിയിൽ വന്നു ഇടപ്പള്ളി രാജാവുമായി ബാന്ധവം ഉണ്ടാക്കുകയും പിന്നീട് ഉണ്ടായ പ്രശ്നങ്ങളിൽ കൊച്ചീരാജാവ് ഇവരെ പുറത്താക്കുകയും ഇവർ അന്നത്തെ മലനാട്ടിൽ  എത്തി, അപ്പോഴേക്കും വേർപിരിയപ്പെട്ട തെക്കുംകൂർ-വടക്കുംകൂറിൽ, തെക്കുംകൂറിൽ നിന്നും വസ്തുവകകൾ വിലക്കുവാങ്ങി പൂഞ്ഞാർ രാജവംശം സ്ഥാപിക്കുകയും ചെയ്തു.

പിന്നീട് മഞ്ഞമല, പെരിയാർ മേഖലകൾ, ഏലമല മേഖല, കണ്ണന്തേവന്നൂർ മേഖല, കൊച്ചിയിലെ ചില സ്ഥലങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളും പൂഞ്ഞാറിന്റെ അധീനതയിലായി. പൂഞ്ഞാർ സാമ്രാജ്യം ഒരുകാലത്തു തമിഴ്‌നാട്ടിലെ പഴനിമല കുന്നുകൾ വരെ എത്തിയിരുന്നത്രേ!

എന്നാൽ ഈ രാജവംശം കുമളി, വണ്ടിപ്പെരിയാർ വഴി കാഞ്ഞിരപ്പള്ളിയിൽ എത്തി അവിടെ താമസിക്കുകയും വർഷങ്ങൾക്കു ശേഷം തെക്കുംകൂർ രാജാക്കന്മാരുടെ കയ്യിൽനിന്നും വസ്തുവകകൾ വിലക്കുവാങ്ങി പൂഞ്ഞാർ രാജവംശം സ്ഥാപിക്കുകയും ചെയ്തു എന്നൊരു കഥയും പ്രചാരത്തിലുണ്ട്.

അതേസമയം ചെമ്പഴന്നൂർ(?) (പന്തളം) വിഭാഗം തിരുനെൽവേലി വള്ളിയൂർ ഭാഗത്തുനിന്നും വനംകയറുകയും തെങ്കാശി, അച്ചൻകോവിൽ, ആര്യങ്കാവ് ഭാഗത്തുകൂടി കോന്നിയിൽ എത്തിച്ചേർന്നു. AD 1100 എന്നുള്ളതിന് മറ്റൊരു കാരണവും കൂടിയുണ്ട്.

പന്തളം എന്ന രാജ്യം സ്ഥാപിക്കപ്പെടുന്നത് കൈപ്പുഴയിലെ ആമന്തൂർ കോവിലകത്തെ പ്രശസ്തനായ കുഞ്ഞുണ്ണി വർമ്മ തമ്പാൻ (കൈപ്പുഴ തമ്പാൻ) എന്ന പ്രാദേശിക ഭരണാധികാരിയിലൂടെയായിരുന്നു, അദ്ദേഹത്തിലൂടെ പാണ്ഡ്യരാജകുടുംബം ഭൂമി നേടിയത് AD 1194 കാലഘട്ടത്തിലാണ്. അതായത് കോന്നിയിലെ 90 ഓളം വരുന്ന ഭരണത്തിന് ശേഷം. AD 1170 ൽ വേണാട് രാജാവായിരുന്ന ആദിച്ചവർമ്മൻ പാണ്ഡ്യരാജകുടുംബത്തിന് കുറേ ഭൂമി വിട്ടുകൊടുത്തതായി രേഖകൾ ഉണ്ട്.

പാണ്ഡ്യരാജകുടുംബം കോന്നിയിൽ ഭരണത്തിലിരുന്ന സമയത്തു ചെമ്പഴഞ്ഞി കോവിലകം എന്ന പേര് സ്വീകരിക്കുകയും കോന്നിയൂർ, അച്ചൻകോവിൽ പ്രദേശങ്ങളിൽ അനേകം മഠങ്ങളും, മനകളും, കോവിലകങ്ങളും പണിതിരുന്നു. മന്ത്രിമാർക്ക് താമസിയ്‌ക്കാനുള്ള ഭവനങ്ങൾ കോന്നിയൂർ മുതൽ റാന്നിവരെയുള്ള പ്രദേശങ്ങളിൽ ആയിരുന്നു. കോന്നി മുരിങ്ങമംഗലം ക്ഷേത്രം ഉൾപ്പെടെ ഏഴോളം ക്ഷേത്രങ്ങൾ പ്രദേശത്തു നിർമ്മിച്ച ഈ രാജകുടുംബം താമസിയാതെ പന്തളം പ്രദേശത്തേക്ക് താമസം മാറ്റി.
ആലുവാംകുടി മഹാദേവക്ഷേത്രം, ശൈവ വിശ്വാസികളായിരുന്ന ചെമ്പഴഞ്ഞി കോവിലകത്തുകാർ നിർമ്മിച്ചതാകാനാണ് സാധ്യത. ശൈവ പ്രാധാന്യ നിർമ്മാണ രീതിയും അതുതന്നെയാണ് വെളിപ്പെടുത്തുന്നത്. ഇപ്പറഞ്ഞ വർഷങ്ങൾ നോക്കുമ്പോൾ തന്നെ ക്ഷേത്രപ്പഴക്കം ഏകദേശം ആയിരത്തോളം വർഷം വരുന്നു.

വളരെ വലിപ്പമുള്ള ക്ഷേത്രക്കുളങ്ങൾ വലിയ ക്ഷേത്രങ്ങളിൽ സാധാരണ കാണാൻ കഴിയും. ഇവിടെയുള്ള കുളം ഏകദേശം 60 സെന്റ് വലിപ്പം വരുന്നതാണ്. കുളം കുഴിച്ചപ്പോൾ കിട്ടിയ മണ്ണുകൊണ്ടാകണം കൃത്രിമക്കുന്നു നിർമ്മിച്ച് അവിടെ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ബലിക്കല്ല് ഉള്ളതിനാൽ നിത്യപൂജ നടന്നിരിക്കാനും സാധ്യതയുണ്ട്.
കലഞ്ഞൂർ പാടം പ്രദേശത്തുള്ള പറക്കുളം പെരും തൃക്കോവിൽ  ക്ഷേത്രവും, കോന്നി ആവോലിക്കുഴി കാക്കര മഹാദേവർ ക്ഷേത്രവും എല്ലാം ഈ കോവിലകം/കോയിക്കൽ വകയാകാനാണ് സാധ്യതയും.

ആലുവാംകുടിയിൽ പൗരാണിക ശിൽപ്പകലാ ചാതുര്യം നിറഞ്ഞ വിളക്കുഭാഗങ്ങളും  തൂണുകളുടെ കഷണങ്ങളും അവിടവിടെയായി ചിതറിക്കിടന്നിരുന്നു. എന്നാൽ അവയിൽ കുറെ നഷ്ടപ്പെട്ടുപോയി, ബാക്കി വന്നവ ക്ഷേത്ര ഓഫീസ് കെട്ടിടത്തിൻ്റെ കുഴിയിൽ അകപ്പെട്ടിട്ടുണ്ട് എന്നൊരു വിവരവും ലഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ഷഡാധാര പ്രതിക്ഷ്ഠ തന്നെ വലിയ ക്ഷേത്രം എന്ന സങ്കൽപ്പത്തിന് തെളിവാണ്.

ഈ ക്ഷേത്രത്തിൽ നിന്നും നാല് കിലോമീറ്റർ ഉൾവനത്തിലേക്കു പോയാൽ കാളിമല എന്ന പ്രദേശത്തു ഒരു വിഗ്രഹവും പീഠവും കാണാൻ കഴിയും. ഒരുപക്ഷെ ഗോത്ര-ഗിരിവർഗ്ഗക്കാർ പൂജ നടത്തിയിരുന്ന കാളീദേവി സങ്കൽപ്പമാകാനും മതിയാകും. അങ്ങനെയെങ്കിൽ ആലുവാംകുടി ക്ഷേത്രത്തിനും അത്തരമൊരു ചരിത്രവും പിന്നീട് കോവിലകം ഏറ്റെടുത്തു വലിയ ക്ഷേത്രമാക്കിയതും ചിന്ത്യം. എങ്കിൽ രണ്ടായിരത്തോളം വർഷം പഴക്കം എന്നത് സംഭവ്യം.

ആലുവാംകുടി ക്ഷേത്രത്തിലേക്ക് കോന്നി-തണ്ണിത്തോട്- തേക്കുതോട്-കരിമാൻതോട് വഴി പോകാം. സീതത്തോട്-ഗുരുനാഥൻ മണ്ണ് വഴിയും പോകാം. മറ്റുചില വഴികളുമുണ്ട്. കരിമാൻ തോട് വഴിയാണെങ്കിൽ വാഹനം അവിടെ പാർക്ക് ചെയ്തു അവിടെനിന്നും ജീപ്പ് സവാരിയായി പോകാം. അതാണ് സൗകര്യം. ചെറിയ വാഹനങ്ങളും കാറുകളും പരിക്കുപറ്റാതെ കൊണ്ടുപോകുക പ്രയാസം.

Thursday, 6 March 2025

സിപിഎം സംസ്ഥാന സമ്മേളനം പടിവാതിൽക്കൽ നിൽക്കുമ്പോൾ പൊതുസമൂഹം ഏറെ ചർച്ച ചെയ്യുന്നത് സഹക്കരണമേഖലയാണ്‌

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനം പടിവാതിൽക്കൽ നിൽക്കുമ്പോൾ പൊതുസമൂഹം ഏറെ ചർച്ച ചെയ്യുന്നത് സഹക്കരണമേഖലയാണ്‌.
"ഒരാള്‍ എല്ലാവര്‍ക്കും വേണ്ടി, എല്ലാവരും ഒരാള്‍ക്കു വേണ്ടി'' ലോകമെങ്ങുമുള്ള  സഹകരണപ്രസ്ഥാനങ്ങൾ നെഞ്ചേറ്റിയ മുദ്രാവാക്യം ആണിത്.
എന്നാല്‍ ഇതിനു കളങ്കം ചാര്‍ത്തുന്ന നിലയില്‍ സിപിഎം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ കൊടിയ അഴിമതി നടമാടുന്നു.
അഴിമതിയും വെട്ടിപ്പും പണാപഹരണവും നമ്മുടെ പുകള്‍പെറ്റ സഹകരണപ്രസ്ഥാനത്തിന്റെ ഖ്യാതിക്കും അന്തസിനും മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ്.
അഴിമതിയില്‍ ലോകറെക്കോഡുള്ള സിപിഎം നയിക്കുന്ന സ്ഥാപനങ്ങളിലാണ് തട്ടിപ്പ് നടമാടുന്നത് എന്നത് ശ്രദ്ധേയം.സിപിഎം നേതാക്കൾ ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നടക്കുന്ന കൊടിയ അഴിമതിയാണ്.സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ അഭിമാനസ്തംഭങ്ങളായ ഒരുപിടി സ്ഥാപനങ്ങളാണ് ഇന്ന് കേരളത്തിലെ പൊതുസമൂഹം  ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത്.
നിര്‍ഭാഗ്യവശാല്‍ അവ നടപ്പാക്കുന്ന ഏതെങ്കിലും ജനകീയപദ്ധതിയുടെ പേരിലല്ല ഈ ചര്‍ച്ച. മറിച്ച് ആ സ്ഥാപനങ്ങളില്‍ നടന്ന വന്‍ വെട്ടിപ്പും സാമ്പത്തികാപഹരണവും ആണ് ചര്‍ച്ചയുടെ കാതല്‍ ഇത് സിപിഎം സംസ്ഥാന സമ്മേളന വേദിയിലും ചർച്ചയാകും.

@ സഹകരണ മേഖലയിൽ നടക്കുന്ന 
അഴിമതികളുടെയെല്ലാം അവസാനം വേട്ടയാടപ്പെടുന്നത് ഉദ്യോഗസ്ഥർ തന്നെയാണ്. ഉദ്യോഗസ്ഥരും സിപിഎം ഭരണസമിതി നിയമിക്കുന്ന പാർട്ടി പ്രവർത്തകരോ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ അടുത്ത ബന്ധുക്കളോ ആയിരിക്കും. നേതാക്കളുടെ ആഞ്ജയനുസരിച് നടത്തിയ തിരിമറിയുടെ പേരിൽ ബലിയാടാവുന്നതും ഇതേ ഉദ്യോഗസ്ഥർ തന്നെയാണ് ഇത്തരത്തിൽ ആത്മഹത്യ ചെയ്തവരും നിരവധിയാണ്‌. സഹകരണ 
ബാങ്കുകളിൽ നിന്നും  ദിനപ്രതി പുറത്ത് വരുന്ന ക്രമകേടുകളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്.ബാങ്കുകളിൽ നടക്കുന്ന  സാമ്പത്തികവെട്ടിപ്പും തിരിമറിയും.  സംബന്ധിച്ച് സഹകരണവകുപ്പ് തന്നെ  അന്വേഷണം നടത്തി കണ്ടെത്തി നിയമപരമായ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്‌.ഇത്തരത്തിൽ നടക്കുന്ന അന്വേഷണത്തിൽ കുറ്റക്കാരായി കണ്ടെത്തുന്നവരെ സസ്പെൻഷനിൽ ഒതുക്കി 
ഡിപ്പാർട്മെന്റ് തല അന്വേഷണം അട്ടിമറിച്ചു കൊണ്ട് വീണ്ടും ജോലിയ്ക്ക് കയറുകയാണ്‌ ഇത്തരത്തിൽ ക്രമകേട് നടന്ന പല ബാങ്കുകൾക്ക് എതിരെയും ഇ ഡി അന്വേഷണം ആണ് നടക്കുന്നത്.

@ സിപിഎം നേതാക്കൾ പ്രതികൂട്ടിൽ 

സഹകരണ ബാങ്കുകളിൽ നടന്ന ക്രമകേടുകൾ ചൂണ്ടികാട്ടുന്ന
സഹകാരിക്കുള്ള 
മറുപടിപോലും സിപിഎം പ്രാദേശിക നേതാക്കൾക്ക് നൽകാനാകുന്നില്ല 
സഹകരണബാങ്കിൽ നേതാക്കൾ നടത്തിയ ക്രമകേടുകൾ പേരിൽ സാഹകാരികൾ പൊലീസിൽ പരാതി നൽകാതിരിക്കാൻ നിക്ഷേപകരുടെ വീടുകളിൽ പോയി അവരെ സമാധാനിപ്പിച്ച  താഴെത്തട്ടിലുള്ള നേതാക്കളാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. പണം ഉടൻ നൽകുമെന്നാണ് അന്നു ഡിവൈഎഫ്ഐ, സിപിഎം നേതാക്കൾ വീടുകളിലെത്തി പറഞ്ഞിരുന്നത്. ഇപ്പോൾ നേതാക്കളുടെ നിരതന്നെ തട്ടിപ്പിൽ പങ്കെടുത്തെന്ന വിവരം പുറത്തു വരികയാണ്. മാത്രമല്ല പാർട്ടി ചതിച്ചെന്നുതന്നെ പലരും പരസ്യമായി പറയുന്നു. 
 
@ വൻകിട ഭൂമാഫിയ സംഘങ്ങൾ പാർട്ടിയെ നിയന്ത്രിക്കുന്നു 

വൻകിടക്കാരായ ഭൂമാഫിയ സംഘങ്ങൾ  സഹകരണ മേഖലയിൽ നിലയുറപ്പിച്ചു കൊണ്ട് പാർട്ടി പ്രാദേശിക ഘടകങ്ങളെ നിയന്ത്രിക്കാൻ തുടങ്ങിയതോടെയാണ് സഹകരണ മേഖലയിൽ പാർട്ടിയുടെ അധ:പതനം തുടങ്ങിയത്. 2018 മുതൽ കരുവന്നൂരിലും വടക്കാഞ്ചേരിയിലും
തുടങ്ങി കൊല്ലം ജില്ലയിലെ നടയ്ക്കൽ, ചാത്തന്നൂർ അർബൻ ബാങ്ക് എന്നിവടങ്ങളിൽ ഇപ്പോൾ ഇ ഡി അന്വേഷണം നടക്കുന്നതിന്റെ പ്രധാന കാരണക്കാർ സിപിഎം നേതാക്കൾ തന്നെയാണ്‌.ഇവിടങ്ങളിൽ  പാർട്ടി നേതൃത്വത്തെ നിയന്ത്രിച്ചിരുന്നതു വൻ തട്ടിപ്പുകാരായിരുന്നെന്നു ഇപ്പോഴത്തെ 
സിപിഎം നേതാക്കളുടെ 
വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നു. സഹകരണ ബാങ്കുകളിലെല്ലാം ഇത്തരക്കാരുടെ സ്വാധീനം പ്രകടമായി അതോടെ സഹകരണ മേഖലയും തകർന്നു.

@ സഹകരണ മേഖലയെ തകർത്തു സ്വകാര്യ ബാങ്ക്കൾക്ക് വഴിയൊരുക്കി സിപിഎം 

 കേരളത്തിലെ സഹകരണ മേഖലയിലെ ക്രെഡിറ്റ് സഹകരണ സംഘങ്ങൾ സഹകരണ ബാങ്കുകളായാണ് പ്രവർത്തിക്കുന്നത്. മൂന്ന് തരത്തിലുള്ള അംഗത്വമാണുള്ളത്. എ,ബി,സി വിഭാഗങ്ങളിലെ അംഗങ്ങൾക്ക് നിക്ഷേപത്തിനും വായ്‌പയ്ക്കും ഒരേ പരിധിയും അവകാശങ്ങളുമാണുള്ളത്. കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക മേഖലയിൽ ഒഴിച്ചു കൂട്ടാനാകാത്ത സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഇപ്പോൾ സിപിഎം നേതൃത്വത്തിൽ നടക്കുന്നത്.സിപിഎം നടത്തിയ അഴിമതികൾ ജനങ്ങൾക്ക് 
സഹകരണ മേഖലയിൽ നിന്നുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമായി വൻതോതിൽ നിഷേപങ്ങൾ പിൻവലിച്ചു കൊണ്ട് ജനങ്ങൾ സഹകരണ മേഖലയെ കൈയ്യൊഴിയുകയാണ്.

@ കേരളത്തിൽ അടിസ്ഥാന സമ്പദ്ഘടനയ്ക്ക് താങ്ങായി നില്‌കുന്ന 15,000 ൽ പരം സഹകരണ സംഘങ്ങളും 1,625 പ്രാഥമിക സഹകരണ ബാങ്കുകളും  ഇന്ന് പ്രതിസന്ധിയിലാണ് 


പരമ്പരാഗത വ്യവസായങ്ങളുടെ ശവപറമ്പിൽ സിപിഎം സംസ്ഥാന സമ്മേളനം

പരമ്പരാഗത വ്യവസായങ്ങളുടെ ശവപറമ്പിൽ സിപിഎം സംസ്ഥാന സമ്മേളനം 

കൊല്ലം : പരമ്പരാഗത വ്യവസായങ്ങളുടെ ശവപറമ്പിലാണ് 
ഇക്കുറി സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നത്. കശുവണ്ടി, കയർ കൈത്തറി  മേഖലകളിൽ വികലമായ സർക്കാർ നയം മൂലം കടുത്ത പ്രതിസന്ധിയിലാണ്.    
ലോകത്തിന് മാതൃകയായ കേരള വികസനത്തിന്റെ്റെ അടിത്തറ പരമ്പരാഗത വ്യവസായങ്ങളുടെ വളർച്ചയും നിലനിൽപ്പുമാണ് അത് തകർത്തത് സിപിഎം നേതൃത്വം കൊടുക്കുന്ന ഇടതു സർക്കാർ ആണ്.
കള്ളൂ ചെത്ത്, കൈത്തറി വ്യവസായം, ഓട്, തോട്ടം, കശുവണ്ടി തുടങ്ങിയ ചെറുകിട വ്യവസായങ്ങളെ സർക്കാർ
അവസാനിക്കുന്നു. കേരളത്തിലെ അടച്ചുപൂട്ടുന്ന വ്യവസായ സ്ഥാപനങ്ങൾ 
സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ നിയമം കൊണ്ടുവരണം. 


@ പ്രതിസന്ധിയുടെ കുരുക്കിൽ അകപ്പെട്ട് കയർ മേഖല. കയറ്റുമതി മുടങ്ങി, മിക്കയിടത്തും ഉൽപാദനം നിലച്ചു. പ്രവർത്തന മൂലധനവും പ്രൊഡക്‌ഷൻ മാനേജ്മെന്റ് ഇൻസന്റീവും ലഭിക്കാതെ സഹകരണ സംഘങ്ങൾ അടച്ചു പുട്ടൽ ഭീഷണിയിലായി. കയർ ഉൽപാദക സഹകരണ സംഘങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യം സംസ്ഥാന സർക്കാർ കെട്ടിവരിഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്.ബാങ്ക് വായ്‌പയും മറ്റും വാങ്ങി, കമ്മിറ്റി തീരുമാനം അനുസരിച്ചു സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോൾ ഇല്ല.
ഉൽപാദിപ്പിക്കുന്ന മുഴുവൻ കയറും
കയർഫെഡിന് നൽകണം.
നിശ്ചയിച്ചിരിക്കുന്ന വില കയർ ഫെഡ് നൽകില്ല.റണ്ണേജ് കുറവ്, ഉണക്ക് കുറവ് തുടങ്ങിയ കുറ്റങ്ങൾ പറഞ്ഞാണ് വില കുറയ്ക്കുന്നത്. ഉൽപാദന ചെലവിനു ആനുപാതികമായി വില ലഭിക്കാത്തതിനാൽ സർക്കാർ നൽകുന്ന പ്രവർത്തന മൂലധനത്തെ ആശ്രയിച്ചാണ് സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത്. പ്രവർത്തന മൂലധനം മുടങ്ങിക്കിടക്കുകയാണ്

@ കയര്‍ വ്യവസായ രംഗം കടുത്ത പ്രതിസന്ധിയിലാണ് നീങ്ങുന്നത് 
 ഉത്പാദനം 2015-16ല്‍ 28000
 ടണ്‍ ആയിരുന്നത്  ടണ്ണായി 7000 കുറഞ്ഞു.കയർ മേഖലയിൽ ഇടതു സർക്കാർ പ്രോത്സാഹിപ്പിച്ച 
യന്ത്രവല്‍ക്കരണം മൂലം നല്ല കയർ കിട്ടാതാവുകയും തൊഴിലാളികൾക്ക് തൊഴിൽ ഇല്ലാത്ത അവസ്ഥയിൽ കാര്യങ്ങൾ കൊണ്ടെത്തിച്ചു.
കയര്‍ വ്യവസായത്തിന്റെ ചരിത്രപാരമ്പര്യം അവഗണിച്ചു കൊണ്ട് 
കയർ വ്യവസായം കേരളം ബ്രാന്‍ഡു ചെയ്തില്ല.കയര്‍ മേഖലയില്‍ ഉല്‍പന്ന വൈവിധ്യവത്കരണം ശക്തിപ്പെടുത്താനുള്ള നടപടികൾ ഉണ്ടായില്ല . ഉണക്കത്തൊണ്ടിന്റെയും ചകിരിച്ചോറിന്റെയും ഉത്പാദനം കുറഞ്ഞു.സഹകരണരംഗത്തുള്ള കയർ ഫാക്ടറികൾ അടച്ചു പൂട്ടി പലതും ജപ്തി ഭീഷണിയിലുമായ
കയര്‍ സഹകരണ സംഘങ്ങളില്‍ 2015-16ല്‍ ശരാശരി വരുമാനം 50000
പ്രതിവര്‍ഷം  രൂപയായിരുന്നത് 2021-25ല്‍ 13380 രൂപയായി കുറഞ്ഞു.
 ചകിരി മില്ലുകൾ നിർത്തി 
ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളും 
ഓട്ടോമാറ്റിക് ലൂമുകളും തമിഴ്നാട്ടിലേക്ക് കടത്തി.പരമ്പരാഗത രീതിയില്‍ പണിയെടുക്കുന്നവരുടെ ഉല്‍പന്നങ്ങള്‍ മിനിമം കൂലി ഉറപ്പുവരുത്തുന്ന വിലയ്ക്ക്  സംഭരിക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പിലായില്ല ഇത് മൂലം 
ആഭ്യന്തര വിപണി വിപുലപ്പെടുത്താനായില്ല ഇത് മൂലം 
കയർ വ്യവസായത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടതോടെ തൊഴിലാളികളും ഇ മേഖലയെ കൈവിട്ടു.

@ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 2 മാസമായി നിലച്ചിരിക്കുകയാണ്. ഇതോടെ കയറ്റുമതി ഉൽപാദന മേഖല അടഞ്ഞു കിടക്കുകയാണ്. കണ്ടെയ്നർ ലഭിക്കാത്തതാണ് കയറ്റുമതി തടസ്സപ്പെടാൻ കാരണം. കണ്ടെയ്നർ ലഭിച്ചാൽ തന്നെ മുൻപുണ്ടായിരുന്നതിനെക്കാൾ നാല് ഇരട്ടി തുക നൽകണം. പ്രതിസന്ധി തുടരുകയാണെങ്കിലും സർക്കാർ ഇടപെട്ടിട്ടില്ല. തമിഴ്‌നാട്ടിൽ നിന്നു കയറ്റുമതി ഉൽപന്നങ്ങൾ എത്തുന്നതും കേരളത്തിനു ഭീഷണിയാണ്.

@ തോട്ടണ്ടിയുടെ ലഭ്യതക്കുറവും വ്യവസായ രംഗത്തെ പുതിയ വെല്ലുവിളികളുമാണ് സംസ്ഥാനത്തിന്റെ അഭിമാന മേഖലയായിരുന്ന കശുഅണ്ടി മേഖലയ്ക്ക് തിരിച്ചടികൾ ഉയർത്തുന്നത്. സംസ്ഥാനത്തെ 848 കശുഅണ്ടി ഫാക്ടറികളിൽ ഭൂരിപക്ഷവും  പ്രവർത്തിക്കുന്നില്ല. ഇതോടെ ഇവിടങ്ങളിൽ തൊഴിലെടുത്തു വന്നിരുന്ന 2,85,000 ത്തോളം തൊഴിലാളികളിൽ മിക്കവരുടേയും ജീവിതം പ്രതിസന്ധിയിലായി.  ഫാക്ടറികൾ അടച്ചിടുന്നതിലൂടെ ഉണ്ടായ തൊഴിൽ നഷ്ടം. കുടിൽ വറുപ്പ് കേന്ദ്രങ്ങളും കരാർ പ്രോസസിംഗിന്റെ ഭാഗമായി ഷെല്ലിംഗ് കഴിഞ്ഞ കശുഅണ്ടി വീടുകളിലെത്തിച്ച് സംസ്ക്കരിക്കുന്നതുമെല്ലാം മേഖലയിലെ തൊഴിൽ നഷ്ടത്തിന് കാരണമായി.
കൊല്ലം ജില്ലയിലെ 200 ഓളം ഫാക്ടറികളിൽ ഭൂരിപക്ഷവും വിവിധ കാരണങ്ങളാൽ അടഞ്ഞു കിടക്കുകയാണ്. കൃത്യമായി പ്രവർത്തിക്കുന്നവയാകട്ടെ കോർപ്പറേഷന്റെ വക 20 ഫാക്ടറികളും കാപ്പക്സിന്റെ വക 10 ഫാക്ടറികളും മാത്രം. ജില്ലയിലെ ഒന്നേകാൽ ലക്ഷത്തോളം തൊഴിലാളികളിൽ 26,000 പേർ മാത്രമാണ് ഈ 30 ഫാക്ടറികളിൽ ജോലി ചെയ്യുന്നത്. ശേഷിക്കുന്നവരാണ് ജില്ലയിൽ രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നത്.  മിക്ക തൊഴിലാളികളുടെ വീടുകളും പട്ടിണിയെ മുഖാമുഖം നേരിടുകയാണ്.
തോട്ടണ്ടിയുടെ ലഭ്യത ഇല്ലാതായതും മിനിമം കൂലി വർദ്ധനവിനോട് ചില സ്വകാര്യ ഫാക്ടറി ഉടമകൾ നിഷേധാത്മക നിലപാട് സ്വീകരിച്ചതുമെല്ലാം ഫാക്ടറികൾ പൂട്ടേണ്ടി വന്നതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.  നാട്ടിൻ പുറങ്ങളിലെ സാധാരണ കുടുംബങ്ങളുടെ വരുമാനത്തിൽ ചെറുതല്ലാത്ത പങ്ക് സംഭാവന ചെയ്തിരുന്നത് കശുഅണ്ടി മേഖലയാണ്.
ഫാക്ടറികളിലെ 'ഗ്ലാമർ കുറഞ്ഞ' ജോലിയായ ഷെല്ലിംഗി(തല്ല്)ലേയ്ക്ക് തൊഴിലാളികളെ കിട്ടാതായത് ഉടമകളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനെ തരണം ചെയ്യാൻ ഷെല്ലിംഗ് വിഭാഗം യന്ത്രവൽക്കരിക്കുന്നതിനും യന്ത്രം പ്രവർത്തിപ്പിക്കുന്നതിന് കുറഞ്ഞ കൂലിക്ക്  അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കാൻ തുടങ്ങിയതും തദ്ദേശീയർക്ക് തിരിച്ചടിയായിട്ടുണ്ട്. കാലക്രമത്തിൽ മറ്റു വിഭാഗങ്ങളിലേയ്ക്കും അന്യസംസ്ഥാന തൊഴിലാളികളെ വിന്യസിക്കാനുള്ള നീക്കവുമുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ്  കേരളത്തിലേയ്ക്ക് തോട്ടണ്ടി ഇറക്കുമതി ചെയ്തിരുന്നത്. വിയറ്റ്നാം പോലുള്ള രാജ്യങ്ങൾ കശുഅണ്ടി സംസ്കരണ രംഗത്തേയ്ക്കു കടന്നതും കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കശുഅണ്ടി ഉൽപ്പന്നങ്ങൾ മാ‌ക്കറ്റിലെത്തിക്കുന്നതും സംസ്ഥാനത്തെ കശുഅണ്ടി മേഖലയ്ക്ക് പുതിയ വെല്ലുവിളിയായെന്ന് കാപ്പക്സ് അധികൃതർ പറയുന്നു. കേരളത്തിലെപ്പോലെ ഉയർന്ന കൂലി നൽകിയും തൊഴിൽ നിയമങ്ങൾ പാലിച്ചും ഫാക്ടറി നടത്തുമ്പോൾ വില കുറച്ചു വിൽക്കാനുമാകില്ല. ഇതിനെ മറികടക്കാൻ  ആഭ്യന്തര വിപണി കണ്ടെത്തുകയല്ലാതെ മാർഗമില്ല. അതിനായി മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ കൂടി വിപണിയിലെത്തിക്കേണ്ടതുണ്ട്. അതിനു വേണ്ടി വരുന്ന യന്ത്രവൽക്കരണം അടക്കമുള്ളവ നടപ്പാക്കാൻ വിശാലമായ തലത്തിലുള്ള ചർച്ചകളും ഉണ്ടാകേണ്ടതുണ്ട്. 

@കൈത്തറി തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുന്നതിന് സ്വീകരിച്ച ഏറ്റവും സുപ്രധാന നടപടി സ്കൂള്‍ യൂണിഫോം പദ്ധതിയാണ്. ഈ സ്കീം സമയത്ത് സംഘങ്ങള്‍ക്ക് പണം നല്‍കാത്തത് മൂലം അട്ടിമറിയ്ക്കപ്പെട്ടു.
 റിബേറ്റ് സമ്പ്രദായം മാത്രമാണ് ഇപ്പോൾ സംസ്ഥാന സർക്കാർ തുടരുന്നത്.നൂലിന്റെ വിലക്കയറ്റം നിയന്ത്രിക്കാനും  കഴിനൂല്‍ സുലഭമാക്കുന്നതിനുമുള്ള നടപടികൾ ഇല്ല കേരളത്തിലെ സഹകരണ സ്പിന്നിങ് മില്ലുകളോടനുബന്ധിച്ച് കഴിനൂല്‍ നിര്‍മാണകേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. സിപിഎം നേതാക്കൾ തന്നെ സഹകരണസംഘങ്ങളെ നിയന്ത്രിക്കുന്നു.ഒപ്പം തന്നെ 
ബിനാമി സംഘങ്ങളെ നിയന്ത്രിക്കുകയും ചെയ്യന്നു.ഹാന്‍വീവും ഹാന്‍ടെക്സും  നഷ്ടത്തിലാണ് പോകുന്നത് 
. വിപണന ശൃംഖല ആകര്‍ഷകമാക്കാനുള്ള നടപടികൾ ഉണ്ടാവുന്നില്ല . ആര്‍ട്ടിസാന്‍സിനുള്ള പൊതുസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നില്ല 

@ ഉപജീവനതൊഴിലായ 
ഖാദിമേഖലയിലും കടുത്ത. പ്രതിസന്ധിയിലാണ്  സംഘങ്ങൾ 
നെയ്ത്ത് ഉപകരണങ്ങള്‍ നവീകരിക്കാത്തതും . ക്ലസ്റ്ററുകള്‍ ശക്തിപ്പെടുത്താത്തതും 
റെഡിമെയ്ഡ് ഉല്‍പന്നങ്ങളിലേയ്ക്കുള്ള വൈവിദ്ധ്യവത്കരണം ശക്തിപ്പെടുത്താത്തതും .  കൈത്തറിയിലെന്ന പോലെ ഖാദിയുടെ വിപണനത്തിനുള്ള പ്രത്യേക പ്രചാരണ പരിപാടികള്‍ ശക്തിപ്പെടുത്തുന്നില്ല 
വരുമാന ഉറപ്പുപദ്ധതി വിപുലപ്പെടുത്താനുള്ള നടപടികൾ ഉണ്ടാവുന്നില്ല ഖാദി ഗ്രാമീണ വ്യവസായ സംഘങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള നടപടികൾ ഉണ്ടാവുന്നില്ല ഇത് മൂലം 
സംരംഭകര്‍ക്ക് ഒരു ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കടാശ്വാസം നല്‍കുന്നതിനുളള നടപടി സ്വീകരിക്കുന്നില്ല.



Monday, 3 March 2025

കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ സമൂഹ വിവാഹം

പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ സമൂഹ വിവാഹം 

ചാത്തന്നൂർ: പാരിപ്പള്ളി കൊടിമുട്ടിൽ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സമൂഹ വിവാഹത്തിൽ 7 ജോഡി വധുവരന്മാർ വിവാഹിതരായി. 
ക്ഷേത്രയോഗം ട്രസ്‌റ്റ്, ഉത്സവ സംഘാടക സമിതി എന്നിവയുടെ നേതൃത്വത്തിലാണ് സമൂഹ വിവാഹം നടന്നത്. ക്ഷേത്ര ഭരണ സമിതി നടത്തുന്ന ജനക്ഷേമ പദ്ധതികളുടെ ഭാഗമായാണ് സമൂഹ വിവാഹം ക്ഷേത്രയോഗം ട്രസ്‌റ്റ്‌ പ്രസിഡൻ്റ് കെ. ഗോപിനാഥൻ  ഭദ്രദീപം തെളിയിച്ചു ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.ക്ഷേത്രം മേൽശാന്തി അനിൽ ലക്ഷമൺ മുഖ്യ കാർമ്മികത്വം വഹിച്ചു എൻ.കെ.പ്രേമചന്ദ്രൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു ജി.എസ്.ജയലാൽ എംഎൽഎ അധ്യക്ഷത വഹിച്ചു. എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ബി.ബി. ഗേ
ഗോപകുമാർ, എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി,
പ്രേം ഫാഷൻ ഉടമ പ്രേമാനന്ദ്, ട്രസ്റ്റ് സെക്രട്ടറി എസ്. പ്രകാശൻ,കൺവീനർ ജയചന്ദ്രൻ ചാനൽ വ്യൂ എന്നിവർ പ്രസംഗിച്ചു. ഉത്സവത്തിന്റെ നാലാം ദിവസമായ ഇന്ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകുന്നേരം 5 ന് കൈകൊട്ടികളി, 5.30 ന് സംഗീതാരാധന, 6 ന് പടുക്ക സമർപ്പണം, 6.30 ന് സർവ്വമത സമ്മേളനം, രാത്രി 8.30 ന് നടനോത്സവം.
ഫോട്ടോ: കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ നടന്ന സമൂഹ വിവാഹത്തിൽ വിവാഹിതരായവർ 

Saturday, 1 March 2025

കൊണ്ടുപോയി പുഴുങ്ങി തിന്നിടാ പട്ടികളെ ..

കൊണ്ടുപോയി പുഴുങ്ങി തിന്നിടാ പട്ടികളെ ..

ഇതെഴുതുമ്പോൾ  
അമർഷം കൊണ്ട് കൈകൾ തരിക്കുന്നു.😡
കഴിഞ്ഞ ദിവസം തീവണ്ടിക്കു മുന്നിൽ ജീവിതം അവസാനിപ്പിച്ച സാധുക്കളുടെ  
ചിതറി തെറിച്ച  അവശിഷ്ടങ്ങൾ വാരി കൂട്ടി പ്ലാസ്റ്റിക് കൂടിൽ വച്ച് , അതിന്  മുന്നിൽ ജീവിച്ചിരുന്നപ്പോൾ കൈത്താങ്ങാവാതെ മരണം ശേഷം  ആത്മാവിന് നിത്യ ശാന്തിക്കായി ഒപ്പീസ് ചൊല്ലുന്ന നാറികൾ .😡

കൊടിയ ഗാർഹിക പീഡനത്തെ തുടർന്നാണ് BSc നേഴ്സായ ഈ വീട്ടമ്മ തൊടുപുഴയിലെ ഭർത്യവീട്ടിൽ നിന്നും മക്കളേയും കൂട്ടി ഏറ്റുമാനൂരുള്ള സ്വന്തം വീട്ടിലേക്ക്  കുറച്ച് നാൾ മുമ്പ് പോയത്.
BSc നേഴ്സായിരുന്നിട്ട് പോലും ഭർത്താവ് ഇവരെ ജോലിക്ക് പോകാൻ അനുവദിച്ചിരുന്നില്ല എന്നാണറിയുന്നത്.
ഏറ്റുമാനൂര് സ്വന്തം വീട്ടിൽ ചെന്ന ഇവർ ഒരു ജോലിക്കായി പല ആശുപത്രികളും കയറി ഇറങ്ങി. 
ഇടവകയുടെ തന്നെ വമ്പൻ ഹോസ്പ്പിറ്റലായ കാരിത്താസിൽ ഒരു ജോലിക്കായി അവർ കെഞ്ചി. പക്ഷേ 12 വർഷത്തെ ഗ്യാപ്പ് പറഞ്ഞ് അവരെല്ലാം ജോലി നിഷേധിച്ചത്രെ. സ്വന്തം സമുദായ ഹോസ്പിറ്റലായിരുന്നിട്ട് കൂടി സമുദായാംഗമായ ഒരച്ചനാണ് ജോലി കൊടുക്കാതെ അവിടെയും പാര വെച്ചത് . 

രണ്ട് മക്കളെയും കൊണ്ട് ജീവിക്കാൻ ഒരു ഗതിയുമില്ലാതെ പലയിടത്തും കൈ കൂപ്പി യാചിച്ച ഈ സാധുവിനോട് ഒരു കൊല്ലം ഫ്രീയായി ജോലി ചെയ്താൽ പരിഗണിക്കാം എന്ന് പറഞ്ഞ് ഇവരുടെ യാചനയെ പുറം തളളാൻ കൂട്ടുനിന്ന ക്നാനായാ    സഭാ സമൂഹത്തിലെ തന്നെ  ആളുകളുടെ    വെളിപ്പെടുത്തലുകളായ  നിരവധിമെസ്സേജുകൾ വന്നു തുടങ്ങി . 

മൂന്നാളും കെട്ടിപ്പിടിച്ച് പാളത്തിൽ ഇരിക്കുന്ന കാഴ്ച നെഞ്ച് തകർത്തെന്ന്  ലോക്കോ പൈലറ്റ് പറയുന്നത്  കേട്ടിരുന്നു.😪😪

പലരും മക്കളെ കൂടി മരണത്തിലേക്ക് കൊണ്ടു പോയതിൽ ഈ അമ്മയെ കുറ്റപ്പെടുത്തിയത് കണ്ടു.

ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും സ്വന്തം സമുദായത്തിൻ്റെ ഒരു സ്ഥാപനത്തിൽ നിന്നും ഒരു തൊഴിലവസരത്തിനുള്ള കരുണ പോലും ലഭിക്കാതെ ജീവിതം വഴി മുട്ടിയപ്പോൾ ഇവർ ചെയ്ത് പോയതാണ്.

തകർന്നു പോയപ്പോൾ ഒന്നു പിടിച്ച് നിൽക്കാൻ .. ഒരു കൈത്താങ്ങ് ലഭിക്കാതെ ജീവിതം അവസാനിപ്പിച്ച സാധുക്കളുടെ വാരി കൂട്ടി യ ഇറച്ചി കഷണങ്ങൾക്കുമുന്നിൽ നിന്ന് വിശ്വാസത്തെ മാർക്കറ്റു ചെയ്യുന്ന മരണാനന്തര സ്വർഗ്ഗ സ്വപ്ന വ്യാമോഹ വ്യാപാരികളോട് ........🫵

തൊട്ടടുത്ത് നിന്നാൽ പോലും നീറി പുകഞ്ഞ് ഇരുട്ട് നിറയുന്ന മനുഷ്യരെ നാം ഉൾപ്പെടുന്ന പൊതു സമൂഹം പലപ്പോഴും അറിയുന്നുണ്ടാവില്ല.
അഭിമാനത്തെ ഓർത്ത് അവസ്ഥ ലോകത്തോട് പറയാൻ മടിക്കുന്നവരാണ് അധികവും.

ഒരു പക്ഷേ ഇവരുടെ അത്രയും പിടി വിട്ട അവസ്ഥ ലോകം അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും പരിഹാരം ഉണ്ടായേനെ എന്ന് തോന്നിപ്പോകുന്നു.

ആത്മഹത്യ പാപമാണെന്ന മത പുരോഹിത മലരുകളുടെ    മറ്റേടത്തെ  വായ്ത്താരിക്കോ  ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന സർക്കാർ നിർദ്ദിഷ്ട സ്റ്റാറ്റ്യൂട്ടറി ടെം പ്ലേറ്റിനോ മുന്നിൽ ഇരുട്ടു മാത്രമായി പോകുന്ന ജീവിതങ്ങൾക്ക് വെളിച്ചം പകരില്ല.🫵😡

അതിന് മനുഷ്യർ തന്നെ വേണം. 🫵💓

വഴി മുട്ടി പോയാൽ എൻ്റെ മുന്നിൽ ഇരുട്ടാണ് എന്ന് ലോകത്തോട് വിളിച്ചു പറയാൻ ദുരഭിമാനം തോന്നണ്ട കാര്യമില്ല.
ആരെങ്കിലും ഒരു വഴി തുറന്നു തരാൻ കാരണമാകും.
സമ്പൂർണ്ണമായി കരുണ വറ്റിയ മതസ്ഥാപനങ്ങളല്ല പൊതു സമൂഹ മനസ്സ്.
അവിടെ ഇപ്പോഴും കരുണയുടെ വറ്റാത്ത ഉറവകൾ ഉണ്ട്.
🙏🙏