Sunday, 4 November 2018

നവീകരണത്തിന്റെ നാന്ദിയായി മഹായതി പൂജ

നവീകരണത്തിന്റെ നാന്ദിയായി മഹായതി പൂജ
ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധിയുടെ നവതി ആചരണത്തിന്റെ സമാപന ചടങ്ങായ മഹായതി പൂജയ്ക്ക് ശിവഗിരി ഒരുങ്ങി നിൽക്കുന്ന പുണ്യസന്ദർഭമാണിത്.

ലോകത്ത് ഓരോ കാര്യങ്ങളും നടക്കുന്നതിന് ഓരോ കാരണങ്ങൾ ഉണ്ടാകും. തൊണ്ണൂറ് വർഷം മുമ്പ് നടക്കാതെ പോയ യതിപൂജ ഇപ്പോൾ സർവ്വമംഗളമായി നടക്കുന്നതിന്റെ പിന്നിലെ ഗുരു ഇച്ഛ എന്താവും? സമാധാനവും ശാന്തിയും കാംക്ഷിക്കുന്ന ഓരോ മനുഷ്യനും ജിജ്ഞാസയോടെ ആരായേണ്ട വിഷയമാണിത്.

ദേശകാലാനുസൃതമായി ഓരോരോ വിഷയങ്ങൾക്കാവും അതാതുകാലത്തെ മഹാത്മാക്കൾ പ്രാമുഖ്യം നൽകുക. ഹിംസ അധികരിച്ചിരുന്നതിനാൽ ബുദ്ധൻ അഹിംസയ്ക്കും സഹോദരബന്ധം അധഃപതിച്ചിരുന്നതിനാൽ നബി സാഹോദര്യത്തിനും സ്നേഹവും ദയയും കുറഞ്ഞതിനാൽ ക്രിസ്തു കാരുണ്യത്തിനും ഊന്നൽ നൽകിയാണ് പരമതത്വങ്ങൾ പ്രചരിപ്പിച്ചത് എന്ന് ഗുരുദേവൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ജാതിയുടെ പേരിലുള്ള മനുഷ്യനിർമ്മിതമായ മതിൽക്കെട്ടുകൾക്കെതിരെയാണ് ഗുരുദേവൻ വിരൽ ചൂണ്ടിയത്. അക്കാലത്തെ ഏറ്റവും വലിയ അനീതി അതായിരുന്നു. അതിനാൽ ജാതി ചിന്ത അകറ്റുന്നതിലൂടെ മനുഷ്യനെ അറിവിലേക്ക് നയിക്കുന്ന ധർമ്മപ്രക്രിയ ഗുരു ഏറ്റെടുത്തു. അകത്തും പുറത്തും ഇതിനായി ഓരോരുത്തരും നടത്തേണ്ട യത് നത്തിനാണ് ഗുരു തിരി പകർന്നത്. അകത്തുള്ള യത്നം ഓരോ വ്യക്തിയും സ്വയം നടത്തേണ്ടതാണ്.

ഓരോ മനുഷ്യന്റെയും ഹൃദയാന്തർഗുഹരത്തിലുള്ള പരമാത്മബോധത്തെ ഊതിക്കാച്ചി പൊന്നാക്കി രൂപാന്തരപ്പെടുത്താനുള്ള യത്നം മറ്റൊരാൾക്ക് നടത്താനാകില്ല. ഗുരുവിന് ഇവിടെ വഴികാട്ടിയോ മാതൃകയോ ആകാനേ കഴിയൂ. ഗുരു ഭക്തിയിലൂടെയോ ഗുരുവിന്റെ ഉപദേശ സാരങ്ങൾ അനുസരിക്കുന്ന പ്രവൃത്തിമാർഗത്തിലൂടെയോ ഇതു സാദ്ധ്യമാക്കേണ്ട സാധന ഓരോ മനുഷ്യന്റെയും ധർമ്മമാണ്. അതേസമയം പുറത്തു നടമാടുന്ന സാമൂഹ്യ അനാചാരങ്ങൾക്കും അനീതികൾക്കും എതിരെ സമാന മനസ്‌ക്കർ സംഘടിച്ച് പോരാടണം. അത് അനീതിക്കും അനാചാരങ്ങൾക്കും എതിരെയാവണം. അല്ലാതെ അനീതിക്കും അനാചാരങ്ങൾക്കും ചുക്കാൻ പിടിക്കുന്ന വ്യക്തികൾക്കെതിരെ ആവരുത് എന്നും ഗുരുദേവന് നിർബന്ധമുണ്ടായിരുന്നു. വ്യക്തികൾ പലപ്പോഴും അജ്ഞതയാലും തെറ്റായ വഴിക്ക് നയിക്കപ്പെടുന്നതിലൂടെയും കാലത്തിന്റെ കൈയിലെ കളിപ്പാവകൾ മാത്രമാണ്. പാപികൾക്കെതിരെയല്ല, പാപങ്ങൾക്കെതിരെയാവണം നിലകൊള്ളേണ്ടത്. ഈ തത്വമാണ് ഗുരുദേവൻ സശരീരനായിരുന്ന കാലത്ത് എല്ലാ സാമൂഹ്യ പരിഷ്‌ക്കാര കർമ്മങ്ങളിലും നിലനിറുത്തിയത്. ഈ പോരാട്ടങ്ങളാണ് എസ്.എൻ.ഡി.പി യോഗവും ശിവഗിരി ധർമ്മസംഘവും വ്യത്യസ്ത രീതികളിൽ തുടർന്നുപോരുന്നതും. ഇത് രണ്ടും ഗുരുദേവൻ തൃക്കൈയാൽ നട്ട് വളർത്തിയ വൃക്ഷങ്ങളാണ്. ഇപ്പോൾ അവ രണ്ടും വളർന്ന് കരുത്താർജ്ജിച്ച് കാറ്റിലും കോളിലും ആടാതെ ഉലയാതെ നിലകൊള്ളുന്നു. ഗുരുദേവന്റെ കാലത്ത് തന്നെ ചില ഭിന്നാഭിപ്രായങ്ങൾ ഗുരുവിനെ ഈശ്വര തുല്യം സ്നേഹിച്ചിരുന്ന അനുയായികൾക്കിടയിൽ ഉണ്ടായിട്ടുണ്ട്.ഇത് സ്വാഭാവികമാണ്. എല്ലാ മഹാത്മാക്കളുടെയും ജീവിതത്തിൽ ഇത്തരം എതിർപ്പുകൾ ഉണ്ടായിട്ടുണ്ടെന്നത് ചരിത്രപാഠങ്ങളിൽ കാണാവുന്നതാണ്. സ്വയം ശുദ്ധീകരിക്കുന്ന അകത്തെ പോരാട്ടം കുറയുകയും പുറത്തെ പോരാട്ടം കൂടുകയും ചെയ്യുമ്പോഴാണ് ഈ വൈരുദ്ധ്യങ്ങളും എതിർപ്പുകളും സംഭവിക്കുന്നത്. ഗുരുവിനെക്കുറിച്ച് സംസാരിച്ചതു കൊണ്ട് മാത്രം അകത്തെ ശുദ്ധീകരണം നടക്കില്ല. അങ്ങനെയെങ്കിൽ പഞ്ചസാര, പഞ്ചസാര എന്ന് പറയുമ്പോൾ നമുക്ക് നാവ് മധുരിക്കണം. മനസിൽ ഗുരുവിനെ പ്രതിഷ്ഠിച്ച്, കഴിയുമെങ്കിൽ ഗുരുകൃതികൾ പറ്റാവുന്നിടത്തോളം ഉരുവിട്ട് ഉള്ളിലെ ഗുരുരൂപത്തിന് സർവ്വവും സമർപ്പിക്കുന്ന ഒരു നിത്യ സാധന അതിന് ആവശ്യമാണ്. അതു കുറയുമ്പോൾ ഭൗതിക കാര്യങ്ങളുടെ പേരിൽ തർക്കങ്ങൾ ഉണ്ടാകും. കുറയുന്നത് കൂടാൻ വേണ്ടിയാണെന്ന തത്വവും നാം വിസ്മരിക്കരുത്. ഗുരു വെളിച്ചം നൽകിയ സമൂഹത്തിലെ വ്യക്തികളുടെ ഹൃദയങ്ങളിൽ ഗുരുഭക്തി ഏറ്റവും കൂടുതൽ കാന്തിയോടെ പ്രോജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്. അതിന്റെ മകുടോദാഹരണമായി ശിവഗിരിയിലെ യതിപൂജയെ ദർശിക്കാം. യോഗവും ധർമ്മസംഘവും ഭിന്നതകൾ മറന്ന് ഗുരുനാമത്തിൽ ഒന്നിച്ച് തിളങ്ങി വിളങ്ങുന്ന സന്ദർഭം. യതിപൂജയുടെയും ശാന്തിഹവനത്തിന്റെയും അഗ്നി ഉള്ളിൽ സ്വീകരിച്ച് ശുദ്ധീകരണത്തിന് ഒാരോരുത്തരും സ്വയം സമർപ്പിക്കേണ്ട സന്ദർഭമാണിത്. ഗുരുദേവ ചരിത്രത്തിൽ ഇതാദ്യമായി 41 ദിനരാത്രങ്ങൾ വിശ്വശാന്തി ഹവനത്താലും അഖണ്ഡനാമയജ്ഞത്താലും ആചാര്യ സ്മൃതിയാലും ശിവഗിരിയിൽ നടക്കുന്ന പുണ്യകർമ്മം പുതിയ ഐക്യത്തിന്റെയും നവീകരണത്തിന്റെയും നാന്ദിയാണ്. ഗുരുവിനായി സമർപ്പിക്കപ്പെടുന്ന അകത്തെ യത്നവും അനീതികൾക്കെതിരെയുള്ള പുറത്തെ പോരാട്ടവും പൂർവ്വാധികം ശക്തിപ്പെടാൻ എല്ലാവർക്കും ഗുരുകൃപ ആവോളം ലഭിക്കേണ്ട സവിശേഷ സാമൂഹ്യ കാലഘട്ടം കൂടിയാണിത്. വിശ്വശാന്തിക്ക് വെളിച്ചം പകരാൻ ശിവഗിരിയിലെ പവിത്രമായ മണ്ണ് മഹായതിപൂജയിലൂടെ വീണ്ടും വേദിയാകുന്നത് ലോകമംഗളകരവും.

പിണറായി സർക്കാരിന്റെ സാമ്പത്തിക സംവരണവും തിരിഞ്ഞു കൊത്തുന്നു

ശബരിമല സ്ത്രീപ്രവേശന പ്രശ്നത്തിൽ സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന എൻ.എസ്.എസിനു സന്തോഷമായിക്കൊള്ളട്ടെ എന്നാവും ഓർക്കാപ്പുറത്ത് ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ധൃതിപിടിച്ച് സർക്കാർ പുറപ്പെടുവിച്ച ദേവസ്വം ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ഒരുത്തരവ്. എന്നാൽ സർക്കാർ നീട്ടിവലിച്ചിട്ട ചൂണ്ടയിൽ എൻ.എസ്.എസ് കൊത്തിയില്ല. മാത്രമല്ല ഇത്തരം വലയിൽ കുടുങ്ങാൻ തങ്ങളെ കിട്ടാൻ പോകുന്നില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തുറന്നടിക്കുകയും ചെയ്തു. ദേവസ്വം നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് പത്തുശതമാനം സംവരണം നൽകുന്നതിന് ഇടതുപക്ഷ സർക്കാർ തീരുമാനമെടുത്തിട്ട് മാസങ്ങൾ പലതുകഴിഞ്ഞു. ഇതിനായുള്ള ചട്ടങ്ങൾ ഇതുവരെ കൊണ്ടുവന്നിരുന്നില്ല. വ്യാഴാഴ്ച രാത്രി വൈകി അത് പുറത്തിറക്കുകയായിരുന്നു. ധൃതിപിടിച്ച് ഈ ഘട്ടത്തിൽ അതു കൊണ്ടുവന്നതിനു പിന്നിൽ നല്ല ഉദ്ദേശ്യമല്ല എൻ.എസ്.എസ് കാണുന്നത്. ദേവസ്വം നിയമനങ്ങളിലെ മുന്നാക്ക സംവരണത്തെക്കാൾ എൻ.എസ്.എസിനു പ്രധാനം ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിശ്വാസ സംരക്ഷണം തന്നെയാണെന്നാണ് ജനറൽ സെക്രട്ടറിയുടെ നിലപാട്. ഫലത്തിൽ നേരത്തെ തന്നെ ഈ വിഷയത്തിൽ സംവരണ സമുദായങ്ങളിൽ നിന്ന് രൂക്ഷമായ എതിർപ്പു ക്ഷണിച്ചു വരുത്തിയ സർക്കാർ ആർക്കുവേണ്ടിയാണോ നിയമവിരുദ്ധമായ നടപടിക്കൊരുങ്ങിയത് അവർ പോലും അതിനെ തള്ളിപ്പറയുന്ന സ്ഥിതിയാണിപ്പോൾ.
സാമ്പത്തികമായ പിന്നാക്ക നില അടിസ്ഥാനമാക്കി ഏതെങ്കിലും ഒരു സമുദായത്തിന് ഉദ്യോഗ നിയമനങ്ങളിൽ സംവരണം അനുവദിക്കാൻ നിലവിൽ നിയമമില്ല. ഇതിനെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചാൽ തീർപ്പ് സർക്കാർ തീരുമാനത്തിനെതിരായിരിക്കുമെന്ന് നിയമ സാക്ഷരതയുള്ള ആർക്കും അറിയാം. മുന്നാക്ക വിഭാഗക്കാരുടെ ചിരകാല ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഇതുമുന്നണി സർക്കാർ തുടക്കമെന്ന നിലയിൽ ദേവസ്വം ബോർഡിൽ മുന്നാക്ക സംവരണം പരീക്ഷിക്കാനൊരുങ്ങിയത്. തീരുമാനം പുറത്തുവന്ന‌‌ ഘട്ടത്തിൽത്തന്നെ നിയമവിദഗ്ദ്ധർ അതിലെ അപകടം ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ വിവാദ തീരുമാനവുമായി സർക്കാർ മുന്നോട്ടുപോയി. ദേവസ്വം ബോർഡ് നിയമനങ്ങൾ ഇപ്പോൾദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡാണു നടത്തുന്നത്. മുന്നാക്ക സംവരണത്തിനായി ദേവസ്വം ബോർഡുകൾ സ്പെഷ്യൽ റൂൾ ഉണ്ടാക്കിയത് സർക്കാർ നിർദ്ദേശ പ്രകാരമാണ്. ഇത് സർക്കാർ അംഗീകരിച്ചതോടെ ഇനിമുതൽ ദേവസ്വം നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് പത്തുശതമാനം സംവരണം ലഭിക്കുമെന്നാണ് വയ്പ്. എന്നാൽ നിയമനം കോടതി കയറിയാൽ വലിയൊരു നിയമയുദ്ധമായി അതു മാറുകയും ചെയ്യും.
സംസ്ഥാനത്തെ നാല് ദേവസ്വം ബോർഡുകളിലും ഇപ്പോൾ ജോലി നോക്കുന്നവരുടെ പട്ടിക പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. നാലിടത്തും ബഹുഭൂരിപക്ഷം ജീവനക്കാരും മേൽജാതികളിൽ പെട്ടവരാണ്. ഏറ്റവും കൂടുതൽ ജീവനക്കാരുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇത് തൊണ്ണൂറു ശതമാനത്തോളമാണെന്നാണു വിവരം. നിയമനങ്ങൾ ബോർഡുകൾ നേരിട്ടു നടത്തിക്കൊണ്ടിരുന്നതിന്റെ ബാക്കിപത്രമാണിത്. ചാർച്ചക്കാർക്കും സേവകർക്കും കൈക്കൂലി നൽകാൻ ത്രാണിയുള്ളവർക്കുമൊക്കെയായി നിയമനങ്ങൾ വീതിച്ചു നൽകുന്ന ഏർപ്പാടാണ് പതിറ്റാണ്ടുകളായി നടന്നുവന്നത്. പിന്നാക്ക വിഭാഗങ്ങൾക്ക് ഇത്തരം നിയമനങ്ങളിൽ എത്തിനോക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ബഹുഭൂരിപക്ഷം തസ്തികകളിലും മുന്നാക്കക്കാർ വാഴുന്ന ദേവസ്വം ബോർഡുകളിൽ യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത് ഇക്കാലമത്രയും അവസരങ്ങൾ നിഷേധിക്കപ്പെട്ട സമുദായങ്ങൾക്കായി പ്രത്യേകം റിക്രൂട്ട്‌മെന്റ് നടത്തുകയെന്നതാണ്. തൊണ്ണൂറു ശതമാനം ജീവനക്കാരും മുന്നാക്ക വിഭാഗക്കാരായ ദേവസ്വം ബോർഡുകളിൽ സാമ്പത്തികാവശതയുടെ പേരിൽ പത്തു ശതമാനം സംവരണം കൂടി നൽകുന്നതിലെ സാമൂഹ്യനീതി മനസിലാക്കാൻ വിഷമമാണ്. ദേവസ്വം ബോർഡുകളിൽ മാത്രമല്ല എല്ലാ സർക്കാർ നിയമനങ്ങളിലേക്കും സാമ്പത്തിക സംവരണ നയം വ്യാപിപ്പിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായേ ഇതിനെ കാണാനാവൂ. സംവരണത്തിന്റെ അടിസ്ഥാന തത്വം തന്നെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങളിൽ നിന്നുള്ളവരെ കൈപിടിച്ചുയർത്തുക എന്നതാണ്.
സാമ്പത്തിക നില സംവരണം നൽകുന്നതിന് അടിസ്ഥാനമാകുന്നുമില്ല. ഭരണഘടനയ്ക്കും അത് എതിരാണെന്ന് പരമോന്നത കോടതി പലവുരു വ്യക്തമാക്കിയിട്ടുള്ളതുമാണ്. ദേവസ്വം ബോർഡുകളിൽ സാമ്പത്തിക സംവരണ വ്യവസ്ഥ കൊണ്ടുവരാനുള്ള നീക്കമുണ്ടായ ഘട്ടത്തിൽ നിയമ സെക്രട്ടറി തന്നെ അതിന്റെ ആശാസ്യതയിൽ സംശയം പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന അഡ്വക്കേറ്റ് ജനറലും സർക്കാർ തീരുമാനം കോടതിയിൽ നിരാകരിക്കപ്പെടാനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടിയതാണ്. നിയമോപദേശങ്ങൾ എതിരായിട്ടും ദേവസ്വം ബോർഡുകളിൽ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള വ്യഗ്രതയിലാണ് സർക്കാർ. സ്പെഷ്യൽ റൂളും തയ്യാറാക്കി നിയമനത്തിന് ഒരുങ്ങുമ്പോൾ അതിന്റെ ഗുണഭോക്താകളാകേണ്ടവർ തന്നെ മുഖം തിരിഞ്ഞുനിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തിൽ ധൃതിപിടിച്ച ഈ നീക്കം സർക്കാരിന്റെ ഉദ്ദേശ്യ ലക്ഷ്യത്തെ തോല്പിക്കുന്നതുമായി.

സർക്കാരിന്റെ സാമ്പത്തിക സംവരണവും തിരിഞ്ഞു കൊത്തുന്നു

സർക്കാരിന്റെ സാമ്പത്തിക സംവരണവും തിരിഞ്ഞു കൊത്തുന്നു

ശബരിമല സ്ത്രീപ്രവേശന പ്രശ്നത്തിൽ സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന എൻ.എസ്.എസിനു സന്തോഷമായിക്കൊള്ളട്ടെ എന്നാവും ഓർക്കാപ്പുറത്ത് ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ധൃതിപിടിച്ച് സർക്കാർ പുറപ്പെടുവിച്ച ദേവസ്വം ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ഒരുത്തരവ്. എന്നാൽ സർക്കാർ നീട്ടിവലിച്ചിട്ട ചൂണ്ടയിൽ എൻ.എസ്.എസ് കൊത്തിയില്ല. മാത്രമല്ല ഇത്തരം വലയിൽ കുടുങ്ങാൻ തങ്ങളെ കിട്ടാൻ പോകുന്നില്ലെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തുറന്നടിക്കുകയും ചെയ്തു. ദേവസ്വം നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് പത്തുശതമാനം സംവരണം നൽകുന്നതിന് ഇടതുപക്ഷ സർക്കാർ തീരുമാനമെടുത്തിട്ട് മാസങ്ങൾ പലതുകഴിഞ്ഞു. ഇതിനായുള്ള ചട്ടങ്ങൾ ഇതുവരെ കൊണ്ടുവന്നിരുന്നില്ല. വ്യാഴാഴ്ച രാത്രി വൈകി അത് പുറത്തിറക്കുകയായിരുന്നു. ധൃതിപിടിച്ച് ഈ ഘട്ടത്തിൽ അതു കൊണ്ടുവന്നതിനു പിന്നിൽ നല്ല ഉദ്ദേശ്യമല്ല എൻ.എസ്.എസ് കാണുന്നത്. ദേവസ്വം നിയമനങ്ങളിലെ മുന്നാക്ക സംവരണത്തെക്കാൾ എൻ.എസ്.എസിനു പ്രധാനം ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിശ്വാസ സംരക്ഷണം തന്നെയാണെന്നാണ് ജനറൽ സെക്രട്ടറിയുടെ നിലപാട്. ഫലത്തിൽ നേരത്തെ തന്നെ ഈ വിഷയത്തിൽ സംവരണ സമുദായങ്ങളിൽ നിന്ന് രൂക്ഷമായ എതിർപ്പു ക്ഷണിച്ചു വരുത്തിയ സർക്കാർ ആർക്കുവേണ്ടിയാണോ നിയമവിരുദ്ധമായ നടപടിക്കൊരുങ്ങിയത് അവർ പോലും അതിനെ തള്ളിപ്പറയുന്ന സ്ഥിതിയാണിപ്പോൾ.
സാമ്പത്തികമായ പിന്നാക്ക നില അടിസ്ഥാനമാക്കി ഏതെങ്കിലും ഒരു സമുദായത്തിന് ഉദ്യോഗ നിയമനങ്ങളിൽ സംവരണം അനുവദിക്കാൻ നിലവിൽ നിയമമില്ല. ഇതിനെതിരെ ആരെങ്കിലും കോടതിയെ സമീപിച്ചാൽ തീർപ്പ് സർക്കാർ തീരുമാനത്തിനെതിരായിരിക്കുമെന്ന് നിയമ സാക്ഷരതയുള്ള ആർക്കും അറിയാം. മുന്നാക്ക വിഭാഗക്കാരുടെ ചിരകാല ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഇതുമുന്നണി സർക്കാർ തുടക്കമെന്ന നിലയിൽ ദേവസ്വം ബോർഡിൽ മുന്നാക്ക സംവരണം പരീക്ഷിക്കാനൊരുങ്ങിയത്. തീരുമാനം പുറത്തുവന്ന‌‌ ഘട്ടത്തിൽത്തന്നെ നിയമവിദഗ്ദ്ധർ അതിലെ അപകടം ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ വിവാദ തീരുമാനവുമായി സർക്കാർ മുന്നോട്ടുപോയി. ദേവസ്വം ബോർഡ് നിയമനങ്ങൾ ഇപ്പോൾദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡാണു നടത്തുന്നത്. മുന്നാക്ക സംവരണത്തിനായി ദേവസ്വം ബോർഡുകൾ സ്പെഷ്യൽ റൂൾ ഉണ്ടാക്കിയത് സർക്കാർ നിർദ്ദേശ പ്രകാരമാണ്. ഇത് സർക്കാർ അംഗീകരിച്ചതോടെ ഇനിമുതൽ ദേവസ്വം നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് പത്തുശതമാനം സംവരണം ലഭിക്കുമെന്നാണ് വയ്പ്. എന്നാൽ നിയമനം കോടതി കയറിയാൽ വലിയൊരു നിയമയുദ്ധമായി അതു മാറുകയും ചെയ്യും.
സംസ്ഥാനത്തെ നാല് ദേവസ്വം ബോർഡുകളിലും ഇപ്പോൾ ജോലി നോക്കുന്നവരുടെ പട്ടിക പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. നാലിടത്തും ബഹുഭൂരിപക്ഷം ജീവനക്കാരും മേൽജാതികളിൽ പെട്ടവരാണ്. ഏറ്റവും കൂടുതൽ ജീവനക്കാരുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇത് തൊണ്ണൂറു ശതമാനത്തോളമാണെന്നാണു വിവരം. നിയമനങ്ങൾ ബോർഡുകൾ നേരിട്ടു നടത്തിക്കൊണ്ടിരുന്നതിന്റെ ബാക്കിപത്രമാണിത്. ചാർച്ചക്കാർക്കും സേവകർക്കും കൈക്കൂലി നൽകാൻ ത്രാണിയുള്ളവർക്കുമൊക്കെയായി നിയമനങ്ങൾ വീതിച്ചു നൽകുന്ന ഏർപ്പാടാണ് പതിറ്റാണ്ടുകളായി നടന്നുവന്നത്. പിന്നാക്ക വിഭാഗങ്ങൾക്ക് ഇത്തരം നിയമനങ്ങളിൽ എത്തിനോക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ബഹുഭൂരിപക്ഷം തസ്തികകളിലും മുന്നാക്കക്കാർ വാഴുന്ന ദേവസ്വം ബോർഡുകളിൽ യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത് ഇക്കാലമത്രയും അവസരങ്ങൾ നിഷേധിക്കപ്പെട്ട സമുദായങ്ങൾക്കായി പ്രത്യേകം റിക്രൂട്ട്‌മെന്റ് നടത്തുകയെന്നതാണ്. തൊണ്ണൂറു ശതമാനം ജീവനക്കാരും മുന്നാക്ക വിഭാഗക്കാരായ ദേവസ്വം ബോർഡുകളിൽ സാമ്പത്തികാവശതയുടെ പേരിൽ പത്തു ശതമാനം സംവരണം കൂടി നൽകുന്നതിലെ സാമൂഹ്യനീതി മനസിലാക്കാൻ വിഷമമാണ്. ദേവസ്വം ബോർഡുകളിൽ മാത്രമല്ല എല്ലാ സർക്കാർ നിയമനങ്ങളിലേക്കും സാമ്പത്തിക സംവരണ നയം വ്യാപിപ്പിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായേ ഇതിനെ കാണാനാവൂ. സംവരണത്തിന്റെ അടിസ്ഥാന തത്വം തന്നെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങളിൽ നിന്നുള്ളവരെ കൈപിടിച്ചുയർത്തുക എന്നതാണ്.
സാമ്പത്തിക നില സംവരണം നൽകുന്നതിന് അടിസ്ഥാനമാകുന്നുമില്ല. ഭരണഘടനയ്ക്കും അത് എതിരാണെന്ന് പരമോന്നത കോടതി പലവുരു വ്യക്തമാക്കിയിട്ടുള്ളതുമാണ്. ദേവസ്വം ബോർഡുകളിൽ സാമ്പത്തിക സംവരണ വ്യവസ്ഥ കൊണ്ടുവരാനുള്ള നീക്കമുണ്ടായ ഘട്ടത്തിൽ നിയമ സെക്രട്ടറി തന്നെ അതിന്റെ ആശാസ്യതയിൽ സംശയം പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന അഡ്വക്കേറ്റ് ജനറലും സർക്കാർ തീരുമാനം കോടതിയിൽ നിരാകരിക്കപ്പെടാനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടിയതാണ്. നിയമോപദേശങ്ങൾ എതിരായിട്ടും ദേവസ്വം ബോർഡുകളിൽ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള വ്യഗ്രതയിലാണ് സർക്കാർ. സ്പെഷ്യൽ റൂളും തയ്യാറാക്കി നിയമനത്തിന് ഒരുങ്ങുമ്പോൾ അതിന്റെ ഗുണഭോക്താകളാകേണ്ടവർ തന്നെ മുഖം തിരിഞ്ഞുനിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തിൽ ധൃതിപിടിച്ച ഈ നീക്കം സർക്കാരിന്റെ ഉദ്ദേശ്യ ലക്ഷ്യത്തെ തോല്പിക്കുന്നതുമായി.