കൊട്ടിയം : ബാങ്ക് വായ്‌പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് നിർധന കുടുംബത്തിന്റെ വീടും സ്ഥലവും ബാങ്ക് അധികൃതർ ജപ്‌തി ചെയ്തു. കൊട്ടിയം പറക്കുളം പുഞ്ചിരി ഹൗസിൽ വിനേശന്റെ പേരിലുള്ള ഏഴ് സെന്റ് സ്ഥലവും അതിലുള്ള വീടുമാണ് ജപ്‌തി ചെയ്തത്. തടിപണി ജോലി ചെയ്ത് കുടുംബം പോറ്റുന്ന വിനേശൻ മൂത്ത മകളുടെ കല്യാണ ആവശ്യത്തിനായി എട്ട് വർഷം മുൻപ് കേരള ബാങ്ക് ശാഖയിൽനിന്ന്
മൂന്നര ലക്ഷം രൂപ കേരള ബാങ്കിൽ നിന്നും ലോൺ എടുക്കുകയും മൂന്ന് വർഷം കഴിഞ്ഞപ്പോൾ പലിശയ്ക്ക്പൈസയെടുത്ത് അഞ്ചു ലക്ഷം രൂപയായി ക്ളോസ് ചെയ്തു 2020 ൽ വീണ്ടും അതേ ലോൺ പുതുക്കി ഏഴ് ലക്ഷം രൂപയാക്കി ഉയർത്തി ബാങ്ക് കൊടുത്ത ലോൺ ആണ് ഇപ്പോൾ പലിശയും പിഴ പലിശയും ചേർത്ത് 11.5 ലക്ഷം രൂപയായി ഇപ്പോൾ ബാങ്ക് ജപ്തി ചെയ്ത് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. രോഗം ബാധിച്ച് കാഴ്‌ച നഷ്‌ടമായി ചികിത്സയിലായതോടെ അദ്ദേഹത്തിനു പണം അടയ്ക്കാനാവതെയുമായി.മരപ്പണി
ചെയ്ത് കുടുംബം പോറ്റുന്ന വിനേശനെ സാബത്തികമായി തകർത്തത് കൊറോണയെ
തുടർന്നുള്ള സാബത്തിക പ്രതിസന്ധിയാണ് കൊറോണ ബാധിക്കുകയും കണ്ണുകളുടെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചികിത്സയിലായതോടെ
കുടുംബം നിലവിലെ അവസ്ഥയിലായത്.
ജോലിയ്ക്ക് പോകാനാകാതെ വന്നതോടെ അടവ് മുടങ്ങി ഇതിനിടയിൽ ഇളയ മകളുടെ വിവാഹം കുടി കഴിഞ്ഞതോടെ വീട് ജപ്‌തിചെയ്‌ത് സീൽ ചെയ്‌തതോടെ കുടുംബം താമസിക്കാൻ മറ്റൊരിടമില്ലാത്തതിനാൽ വീടിനോട് ചേർന്നുള്ള ഷെഡിൽ സാധനങ്ങൾ ഇട്ട് അതിനുള്ളിലിരിക്കുകയാണ്. വീട് സീൽ ചെയ്‌തതിനാൽ വൈദ്യുതിയും ഇല്ല.
പലിശ അടക്കം 11.5 ലക്ഷമാണ് നിലവിലെ കടബാധ്യത.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ പണം തിരിച്ചടയ്ക്കാൻ നിർവാഹമില്ലെന്നാണ്
കുടുംബം പറയുന്നത്. ആരെങ്കിലും ഈ സ്ഥലം വിലയ്ക്കു വാങ്ങാൻ തയ്യാറായാൽ തങ്ങളുടെ കടം വീട്ടാമെന്ന പ്രതീക്ഷയിലാണ് കുടുംബം.മൂത്ത മകൾ ക്യാൻസർ ബാധിച്ചു ചികിത്സയിലായതിനാൽ ഈ കുടുംബത്തോടാണ് താമസം ഒപ്പം മൂന്ന് കുട്ടികളും ഉണ്ട് ഭാര്യ വീട്ട് ജോലിയ്ക്ക് പോയാണ് കുടുംബം പോറ്റുന്നത് മകളുടെ ചികിത്സയ്ക്ക് തന്നെ വലിയ തുക ആവശ്യമാണ് ഒപ്പം ഉണ്ടായ സാബത്തിക ബുദ്ധിമുട്ടും ഈ കുടുംബത്തെ പട്ടിണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഫോൺ: 9526270985
No comments:
Post a Comment