5-ാം വയസ്സിൽ തന്നെ അച്ഛൻ കേശവനാശാനെ എഴുത്തിനിരുത്തി.പ്രാഥമിക പാഠങ്ങളും ചികിത്സാശാസ്ത്രങ്ങളും അഭ്യസിപ്പിച്ചത് പിതാവു തന്നെയാണ്. പരവൂർ ഇടത്തറഴികത്ത് ഗോവിന്ദനാശാൻ്റെ ശിഷ്യത്വം സ്വീകരിച്ച് സംസ്കൃത ഭാഷാ പഠനത്തിൽ വ്യാപൃതനായി. ശ്രീരാമോദന്തം, രഘുവംശം, കുമാരസംഭവം, യുധിഷ്ഠിര വിജയം തുടങ്ങിയ കാവ്യങ്ങൾ അഭ്യസിച്ചത് ഈ ഗുരുവിൽ നിന്നാണ്. അതിനു ശേഷം ആശാൻ ചവറയിൽ പുതുക്കാട്ടു മoത്തിൽ കൃഷ്ണപിള്ളയാശാൻ്റെ ശിഷ്യനായി മാഘവും കീരാതാർജ്ജുനീയവും സ്വായത്തമാക്കി.കാവ്യപഠനം പൂർത്തിയാക്കിയ ശേഷം കൃഷ്ണപിള്ള ഗുരുവിൽ നിന്നു തന്നെ ജ്യോതിഷം ആയുർദായ ഗണിതം വരെ അഭ്യസിക്കുകയും ഹോര, പ്രശ്നമാർഗ്ഗം, മുഹൂർത്ത മാധവീയം എന്നിവ പരിശീലിക്കുകയും ചെയ്തു.1879-ൽ വൈരവൻ വൈദ്യർ കേശവനാശാനെ അക്കാലത്തു ജീവിച്ചിരുന്ന പണ്ഡിതനായ ഇലന്തൂർ രാമസ്വാമി ശാസ്ത്രികളുടെ അടുക്കൽ അയച്ച് നൈഷധവും നാടകാലങ്കാരാദികളും അഭ്യസിപ്പിച്ചു.രാമസ്വാമി ശാസ്ത്രികൾക്കു ശാരീരികാസ്വാസ്ഥ്യം നേരിടുകയാൽ അദേഹത്തിൻ്റെ ശിഷ്യനായ അയ്യാസ്വാമി ശാസ്ത്രി കളാണ് ആശാനെ ശാസ്ത്ര ഗ്രന്ഥങ്ങൾ അഭ്യസിപ്പിച്ചത്.ധനാഢ്യനായ വൈരവൻവൈദ്യർ തൻ്റെ മകൻ്റെ വിദ്യാഭ്യാസത്തിന് എത്ര പണം ചെലവഴിക്കാനും സന്നദ്ധനായിരുന്നു. അയ്യാസ്വാമി ശാസ്ത്രികളെ പരവൂരിൽ വരുത്തി സ്വന്തം ചെലവിൽ താമസിപ്പിച്ചാണ് മകനെ പഠിപ്പിച്ചത്. തൻ്റെ സമുദായത്തിൻ്റെ അവശതകൾ പരിഹരിക്കണമെന്ന തീവ്രമായ അഭിലാഷമാണ് ആശാനെ ഒരു പത്രപ്രവർത്തകനായി മാറ്റിയത്.1891-ൽ തൻ്റെ പിതാവിൻ്റെ സഹായ സഹകരണത്തോടു കൂടി കേശവനാശാൻ പതിനായിരം രൂപ മൂലധനം മുടക്കി കേരളഭൂഷണം കമ്പനി എന്ന പേരിൽ ഒരു മുദ്രണാലയം പരവൂരിൽ സ്ഥാപിച്ചു. അവിടെ നിന്ന് 1892-ൽ ആശാൻ്റെ പത്രാധിപത്യത്തിൽ സുജനാനന്ദിനി എന്ന പേരിൽ ഒരു വൃത്താന്തപത്രം പ്രസിദ്ധീകരിച്ചുതുടങ്ങി.ശ്രീനാരായണ ഗുരുദേവൻ്റെ ഉത്തമ ശിഷ്യനും എസ്.എൻ.ഡി.പി.യോഗം സ്ഥാപിതമായ 1903-ൽ 13 അംഗ മാനേജിങ് കമ്മിറ്റി യിൽഅംഗവും സേവകനും ആയിരുന്നുകേശവനാശാൻ. ഈഴവ സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾ ഉന്മൂലനം ചെയ്യുവാൻ വേണ്ടി കേശവനാശാൻ1904 ജനുവരി 16 തീയതി ശ്രീ നാരായണ ഗുരുദേവൻ്റെ സാന്നിദ്ധ്യത്തിൽ കൊല്ലം പരവൂരിൽ ഒരു മഹായോഗം നടന്നു. താലികെട്ട്, തിരണ്ടുകുളി നിറുത്തൽ ചെയ്യാൻ തിരുമാനിച്ചു. കേളി കേട്ട ഒരു സംസ്കൃതാദ്ധ്യാപകനായിരുന്നു പരവൂർ കേശവനാശാൻ സംസ്കൃതം, വൈദ്യം, ജ്യോത്സ്യം ഇവ പഠിക്കുന്നതിന് അക്കാലത്തു പലരും അദ്ദേഹത്തിൻ്റെ ശിഷ്യന്മാരായി പരവൂരിൽ ചെന്നു താമസിച്ചിരുന്നു. ആശാൻ്റെ ശിഷ്യഗണങ്ങളിൽ ഏറ്റവും പ്രസിദ്ധൻ മഹാകവി കെ.സി.കേശവപിള്ളയാണ്.ഒരു പത്രപ്രവർ ത്തകൻ എന്ന നിലയിൽ കേശവനാശാൻ്റെ പ്രശസ്തി കേരളമൊട്ടാകെ വ്യാപിച്ചിരുന്നു. ആശാൻ്റെ സുജനാനന്ദിനി പത്രവും സുജനാനന്ദിനി ഉപ പത്രവുംനമ്മുടെ ' സാംസ്കാരിക ചരിത്രത്തിലെ രണ്ടു താഴികക്കുടങ്ങളാണ്.സുജനാനന്ദിനി ഉപപത്രത്തിൽ സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയും മൂലൂർ എസ്.പത്മനാഭപ്പണിക്കരും തമ്മിലുണ്ടായ പണിക്കർ - പണിക്കൻ വാദം അക്കാലത്തെ സഹൃദയന്മാരെ ഏറ്റവും മധികം രസിപ്പിച്ച ഒരു വാദപ്രതിവാദമായിരുന്നു. 1905-ൽഹരിപ്പാട്ടു സ്കൂളിലെ സ്കൂൾ പ്രവേശനത്തെച്ചൊല്ലിയുണ്ടായ നായരീഴവ ലഹള തിരുവിതാംകൂറിലാകെ പടർന്നു പിടിച്ചു.സുജനാനന്ദിനിയുടെ നിശിതവിമർശനങ്ങൾ ലഹളക്കാരെ രോഷാകുലരാക്കി ഒരു അർദ്ധരാത്രിയിൽ പരവൂരിൽലുള്ള കേശവനാശാൻ്റെ കേരള ഭൂക്ഷണംപ്രസ്സും സുജനാനന്ദിനി പത്രമാഫീസും ഏതോ കുബുദ്ധികൾ തീവെച്ചു.അതോടു കൂടി പത്രം നിലച്ചുപോയി. ഈ തീവെയ്പിനെ മനസ്സിൽ സൂക്ഷിച്ചു കൊണ്ടാണ് മഹാകവി കുമാരനാശാൻ ഉദ്ബോധനം എന്ന സ്വാതന്ത്ര്യ ഗീതം രചിച്ചത്. പ്രശസ്തനായ വൈദ്യൻ എന്ന നിലയിൽ കേശവനാശാൻ വിഖ്യാതനായിരുന്നു 1897-ൽ തിരുവിതാംകൂർ സർക്കാർകേശവനാശാനെ പരവൂരിലെ സർക്കാർ വൈദ്യനായി നിയമിച്ചു. "ആരോഗ്യ സന്ദായിനി ''എന്നായിരുന്നു വൈദ്യശാലയുടെ പേര്.ശസ്ത്രക്രിയയിലും ഗജ ചികിത്സയിലും ആശാൻ നിപുണനായിരുന്നു.പ്രശസ്തനായ അദ്ദേഹത്തിൻ്റെ ചികിത്സാ സാമർത്ഥ്യത്തെ ഡോ. പി. ഈ .പുന്നൻ (1859-1916)തുടങ്ങിയ ഭിക്ഷഗ്വരന്മാർ അഭിനന്ദിച്ചിരുന്നു. "പാതാള രാവണവധം ആട്ടക്കഥ ", ''കല്യാണസൗഗന്ധികം അമ്മാനപ്പാട്ട് ", ''പതിവ്രതാധർമ്മം കിളിപ്പാട്ട് ", ''ഭജന കീർത്തനം "മാധവനിദാനത്തിന് സാരചന്ദ്രിക "എന്ന പേരിൽ വ്യാഖ്യാനം, "വൈദ്യ സംഗ്രഹം " (വ്യാഖ്യാന സഹിതം ) എന്നിവ ആശാൻ്റെ രചനകളാണ്. 1911 ൽ പരവൂരിൽനിന്ന് കേശവനാശാൻപാരിപ്പള്ളിയക്ക് സമീപം ഉള്ള കരിമ്പാലൂർ എന്ന ഗ്രാമത്തിലേക്ക് താമസം മാറ്റി.1913-ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായി. 22.02.1913-ൽ Session 9ൽ അംഗമായ കേശവനാശാൻ തിരുവിതാംകൂർ സർവ്വീസിലെ വിവിധവകുപ്പിലെ യോഗ്യരായ ഈഴവസമുദായത്തിൻ്റെ സർക്കാർ ഉദ്യോഗം, ദായക്രമം, ആവശ്യങ്ങളെ സംബന്ധിച്ചും.20. 2.1913-ൽ തിരുവനന്തപുരംസംസ്കൃത പാഠശാലയിലും ആയൂർവേദപാഠശാലയിലും ഈഴവർക്ക് പ്രവേശനംനൽകുന്നത് സംബന്ധിച്ചും രണ്ട് സബ്മിഷൻ അവതരിപ്പിച്ചു. പ്രജാസഭയിൽ ഇതിനുവേണ്ടി വാദിച്ചു. 1878.ൽ കൊല്ലം,കിളികൊല്ലൂർ കാമനാട്ട് ശ്രീമതി കുഞ്ഞുകുഞ്ഞമ്മയെ വിവാഹം കഴിച്ചു. അവർ1882--ൽ അകാല നിര്യാണം പ്രാപിച്ചു. ഇവരുടെ ഏക പുത്രനാണ് ഡോ.കെ.കൃഷ്ണൻ വൈദ്യൻ ( Late) .1884ൽ പരവൂർ കുന്നത്തു കുഞ്ഞു കുഞ്ഞമ്മയെ ആശാൻ വിവാഹം ചെയ്തു ഇതിൽ ഒരു മകളും ഒരു മകനും ജനിച്ചു. 1890-ൽ അവരുടെ നിര്യാണത്തെ തുടർന്ന് 1891-ൽപരവൂർകാർത്തിക്കഴികത്തു നീലകണ്ഠൻ കുത്തകക്കാരൻ്റെ പുത്രിയായഅമ്മ കുഞ്ഞമ്മയെവിവാഹംചെയ്തു ഇവർക്ക് ആറു മക്കൾ.കേശവനാശാൻ്റെപുത്രിഭാർഗ്ഗവിഅമ്മയെ ശ്രീമൂലംപ്രജാസഭാ (1916, 1919), തിരുവിതാംകൂർ ലെജീസ്ലേറ്റീവ് കൗൺസിൽ (1922-25, 1925-28), അംഗവും 1919 മുതൽ 1927 വരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും 1936-ൽ തിരുവിതാംകൂർ ഹൈക്കോർട്ട് ജഡ്ജിയായിരുന്ന ജസ്റ്റിസ് എൻ.കുമാരൻ (Late) (1881-1964 ) വിവാഹം കഴിച്ചു. തിരുവിതാംകൂറിലെ പ്രസിദ്ധകവിയും വൈദ്യരുമായിരുന്ന പെരുന്നെല്ലി കൃഷ്ണൻ വൈദ്യൻ (1863-1894) ൻ്റെ അനുജൻ പി.കെ.താണുവൻ്റെ മകൾ ഭാരതി (Late)യെ കേശവനാശാൻ്റെ ഒരുപുത്രൻതിരുവിതാംകൂർ ഹൈക്കോടതി വക്കിൽ ആയിരുന്നതിരുവനന്തപുരത്ത് താമസിച്ചിരുന്ന അഡ്വ. പി.കെ ദാമോദരൻ ബി.എ.ബി.എൽ (Late) വിവാഹം കഴിച്ചത്. ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ് തിരു മനസ്സിൻ്റെതിരുഅവതാരസ്മാരകമായി " രാജകുമാരസംഭവം" എന്ന പേരിൽ ഒരു മഹാകാവ്യ നിർമ്മാണത്തിൽ ഇരിക്കെ 1917 ജനുവരി 11-ാം തീയതി (1092 ധനുമാസം 27) പരവൂർ വി. കേശവനാശാൻ അന്തരിച്ചു. ജീവിച്ചിരുന്നുവെങ്കിൽ ആ മഹാകാവ്യം നമുക്കു പുർത്തിയായി കിട്ടുമായിരുന്നു.1917-ൽ പത്രാധിപർ ടി.കെ നാരായണൻ (1882- 1939),പരവൂർവി.കേശവനാശാൻ്റെജീവ ചരിത്രംഎഴുതിപ്രസിദ്ധികരിച്ചു.മഹാകവി ഉള്ളൂർ എസ്.പരമേശ്വരയ്യരുടെ കേരള സാഹിത്യചരിത്രം, ആർ.നാരായണപ്പണിക്കരുടെ കേരള ഭാഷാ സാഹിത്യചരിത്രം, കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധികരിച്ച ജി. പ്രിയദർശനൻസാറിൻ്റെ "അമ്പത്തൊന്ന് കേരളപ്രതിഭകൾ", സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിദ്ധികരിച്ച റ്റി.ഡി.സദാശിവൻ സാറിൻ്റെ ശ്രീനാരായണ ഗുരുദേവനുംഗൃഹസ്ഥശിഷ്യന്മാരും എന്നീ പുസ്തകങ്ങളിൽ പരവൂർ വി.കേശവനാശാൻ്റെ ലഘുജീവചരിത്രങ്ങൾ ഉണ്ട്.അക്ഷരങ്ങളിൽ അവകാശ സമരത്തിൻ്റെ അഗ്നിനിറച്ച പരവൂർ വി.കേശവനാശാൻ ഓർമ്മയായിട്ട് ഇന്ന് 108 വർഷം പിന്നിടുന്നു കേശവനാശാനെന്ന സാമൂഹിക പരിഷ്കർത്താവിനു വേണ്ടത്ര ആദരവ് കേരളസമൂഹം നൽകിയിട്ടില്ല.......
Saturday, 11 January 2025
പരവൂർ വി.കേശവനാശാൻ (1859-1917) ഇന്ന് 108 -ാം സ്മൃതിദിനം
Subscribe to:
Post Comments (Atom)
No comments:
Post a Comment